കളത്തിനകത്തും പുറത്തും രസികനാണ് സുരേഷ് റെയ്ന എന്ന ഇന്ത്യൻ താരം. നിലവിൽ ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും ഐപിഎൽ ഉൾപ്പടെയുള്ള വേദികളിൽ സജീവമാണ് താരം. മറ്റൊരു ഐപിഎൽ സീസണിന് തുടക്കം കുറിക്കാനൊരുങ്ങുകയാണ് ചെന്നൈയുടെ ചിന്നത്തലയും മച്ചാന്മാരും. പരിശീലനത്തിനിടയിലും ടിക് ടോക് ചെയ്ത് ആരാധകരെ രസിപ്പിക്കാൻ സമയം കണ്ടെത്തുന്നു താരം. മലയാളി താരം കെ.എം.ആസിഫിനൊപ്പമാണ് റെയ്നയുടെ ടിക് ടോക് വീഡിയോ.
തന്റെ ടിക് ടോക് ഹാൻഡിലിൽ റെയ്ന തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നാലെ തന്നെ ചെന്നൈ സൂപ്പർ കിങ്സിന്റെ ആരാധകർ വീഡിയോ ഏറ്റെടുത്തു.
ഈ മാസം 29നാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിന് തുടക്കമാകുന്നത്. ദിവസങ്ങൾക്ക് മുമ്പ് തന്നെ ചെന്നൈ സൂപ്പർ കിങ്സ് പരിശീലന ക്യാമ്പ് ആരംഭിച്ചിരുന്നു. കഴിഞ്ഞ തവണ ഒരു റൺസിന് ഫൈനലിൽ മുംബൈയോട് പരാജയപ്പെട്ട ചെന്നൈ പുതിയ സീസണിൽ ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ ധോണിയുൾപ്പടെയുള്ള മുതിർന്ന താരങ്ങളെല്ലാം നേരത്തെ തന്നെ ക്യമ്പിലെത്തിയിരുന്നു.
ടീമിലെ മലയാളി സാനിധ്യമാണ് കെ.എം.ആസിഫ്. കഴിഞ്ഞ കുറച്ച് സീസണുകളിലായി ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായ ആസിഫിനെ ഇത്തവണയും ചെന്നൈ നിലനിർത്തി. ടീമിലെ പ്രധാന പേസർ ദീപക് ചാഹർ പരുക്കിന്റെ പിടിയിലായതിനാൽ പുതിയ സീസണിൽ കൂടുതൽ മത്സരങ്ങൾ ആസിഫിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
View this post on Instagram
Dad and the son ft. @asif_km_24 & @sureshraina3. 🤣🤣🤣🤣 • • #WhistlePodu #Yellove #SuperFam #IPL2020
ഓപ്പണർമാർ വെടിക്കെട്ട് പ്രകടനവുമായി കളം നിറഞ്ഞ വനിതാ ടി20 ലോകകപ്പിന്റെ കലാശപോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ 185 റൺസ് വിജയലക്ഷ്യം ഉയർത്തി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 184 റൺസെന്ന സ്കോറിലെത്തിയത്. ഓപ്പണർമാരായ എലിസ ഹീലിയും ബെത്ത് മൂണിയും കങ്കാരുപ്പടയ്ക്കായി അർധസെഞ്ചുറി തികച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ തോൽവിയിലേക്കെന്നു സൂചന നൽകി അഞ്ചോവർ പൂർത്തിയാകുമ്പോൾ മുന്ന് വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന നിലയിലാണ്
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നായിക മെഗ് ലാന്നിങ്ങിന്റെ തീരുമാനം ശരിയെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു ഓപ്പണർമാരുടെ പ്രകടനം. ഇന്ത്യൻ ബോളർമാരെ നിരന്തരം ബൗണ്ടറി പായിച്ച ഹീലി-മൂണി സഖ്യം അതിവേഗം സ്കോർബോർഡ് ഉയർത്തി.
ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ ഓസ്ട്രേലിയ കുതിപ്പിന് കടിഞ്ഞാണിട്ടത് 12-ാം ഓവറിൽ രാധ യാദവായിരുന്നു. 39 പന്തിൽ 75 റൺസെടുത്ത ഹീലിയെ രാധ വേദ കൃഷ്ണമൂർത്തിയുടെ കൈകളിൽ എത്തിച്ചു. ഏഴ് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഹീലിയുടെ ഇന്നിങ്സ്. മത്സരത്തിൽ ആദ്യമായി ഇന്ത്യയ്ക്ക് ആശ്വസിക്കാവുന്ന ഒരു സാഹചര്യമുയർന്നത് അപ്പോഴാണ്.
എന്നാൽ മൂന്നാം നമ്പരിലെത്തിയ നായിക മെഗ് ലാന്നിങ്ങിനെ കൂട്ടുപിടിച്ച് ബെത്ത് മൂണി അക്രമണം തുടർന്നു. അതേസമയം 17-ാം ഓവറിൽ പന്തെറിയാനെത്തിയ ദീപ്തി ശർമ രണ്ട് വിക്കറ്റുമായി ഇന്ത്യയെ മതത്സരത്തിലക്ക് തിരികെയെത്തിച്ചു. മെഗ് ലാന്നിങ്ങിനെ ശിഖ പാണ്ഡെയുടെ കൈകളിൽ എത്തിച്ച ദീപ്തിയുടെ അഞ്ചാം പന്തിൽ ആഷ്ലി ഗാർഡ്നറെ താനിയ ഭാട്ടിയ സ്റ്റംമ്പ് ചെയ്ത് പുറത്താക്കി. ഇതോടെ ഓസ്ട്രേലിയയുടെ സ്കോറിങ്ങിന്റെ വേഗതയും കുറഞ്ഞു.
പുറത്താകാതെ നിന്ന ബെത്ത് മൂണി 54 പന്തിൽ 78 റൺസ് നേടി ഓസ്ട്രേലിയയുടെ ടോപ് സ്കോററായി. പത്ത് ഫോറാണ് താരം പായിച്ചത്. റേച്ചൽ ഹെയ്ൻസ് നാല് റൺസുമായി കൂടാരം കയറിയപ്പോൾ നിക്കോള കരേ അഞ്ച് റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കുവേണ്ടി ദീപ്തി ശർമ രണ്ട് വിക്കറ്റ് നേടിയപ്പോൾ പൂനം യാദവ് രാധ യാദവ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
ഐസിസി വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിറഞ്ഞ ഗാലറിക്ക് മുന്നിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഇറങ്ങുന്നത്. ലോകകപ്പിലെ ആദ്യ കിരീടമാണ് ഹര്‍മന്‍പ്രീതിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം.
മെല്‍ബണിലെ കലാശപ്പോര് മഴ മുടക്കില്ല എന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും മത്സരസമയത്ത് എങ്കിലും മഴയ്‌ക്ക് സാധ്യതയില്ല എന്നാണ് സൂചനകള്‍. സിഡ്‌നിയില്‍ നടന്ന സെമി മത്സരങ്ങളെ മഴ ബാധിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമി മഴമൂലം ഉപേക്ഷിച്ചപ്പോള്‍, ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യന്‍ വനിതകള്‍ നേരിട്ട് ഫൈനലിലെത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കയെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിന് തോല്‍പിച്ചാണ് ഓസീസ് ഫൈനലിലെത്തിയത്.
അപരാജിതരായാണ് ഇന്ത്യ ഫൈനലിലെത്തിയത്. കഴിഞ്ഞ മാസം ടൂര്‍ണമെന്‍റിലെ ഉദ്ഘാടന മത്സരത്തിൽ ഓസീസിനെ ഇന്ത്യ തോൽപ്പിച്ചിരുന്നു. ഇന്ത്യക്ക് ആദ്യ ഫൈനലെങ്കില്‍ ആറാം കലാശപ്പോരിനാണ് ഓസീസ് വനിതകള്‍ ഇറങ്ങുന്നത്. ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റനായ ഇന്ത്യ ഷെഫാലി വര്‍മ്മ, പൂനം യാദവ് എന്നിവരുടെ മികവിലാണ് പ്രതീക്ഷവയ്‌ക്കുന്നത്.
ഇന്ത്യന്‍ ടീം
സ്‌മൃതി മന്ദാന, ഷെഫാലി വര്‍മ്മ, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), ദീപ്‌തി ശര്‍മ്മ, വേദ കൃഷ്‌ണമൂര്‍ത്തി, തനിയ ഭാട്ടിയ(വിക്കറ്റ്‌കീപ്പര്‍), ശിഖ പാണ്ഡെ, രാധാ യാദവ്, രാജേശ്വരി ഗെയ്‌ക്‌വാദ്, പൂനം യാദവ്.
ഐപിഎല്ലിന് ഈ മാസം 29 ന് കൊടിയേറും.മുംബൈ ഇന്ത്യന്‍സും, ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മില്‍ നടക്കുന്ന മത്സരത്തോടെയാണ് ഇത്തവണത്തെ ഐപിഎല്ലിന് തുടക്കമാകുന്നത്.
കളിയ്ക്ക് മുന്നോടിയായി ഐപിഎല്‍ പ്രമോ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ്.മുംബൈ ഇന്ത്യന്‍സിന്റെതാണ് ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്ന വീഡിയോ.രോഹിത് ശര്‍മയാണ് വീഡിയോയിലെ താരം.ബാറ്റ് മാത്രമല്ല രോഹിത്തിന് അഭിനയവും വഴങ്ങുമെന്നാണ് ആരാധകര്‍ പറയുന്നത്.
ഇത്തവണ ഒട്ടേറെ മാറ്റങ്ങളുമായാണ് ഐപിഎൽ എത്തുക. സമ്മാനത്തുകകളിൽ 50 ശതമാനത്തോളം കുറവുണ്ടായതാണ് ഏറെ ശ്രദ്ധേയം. ഫ്രണ്ട് ഫൂട്ട് നോ ബോൾ വിളിക്കാനുള്ള ചുമതല തേർഡ് അമ്പയറിനു നൽകിയതാണ് മറ്റൊരു മാറ്റം.
ന്യൂഡൽഹി: കൊറോണ വൈറസ് ഭീതിയെ തുടർന്ന് ഓൾ ഇംഗ്ലണ്ട് ഓപ്പണിൽനിന്നും ഇന്ത്യയുടെ എച്ച്.എസ് പ്രണോയി, സമീർ വർമ, സൗരഭ് വർമ എന്നിവർ പിൻവാങ്ങി. മാർച്ച് 11 ന് ആരംഭിക്കുന്ന ടൂർമെന്റിൽനിന്ന് ഇവരെ കൂടാതെ നാല് ഇന്ത്യൻ താരങ്ങൾ കൂടി പിൻമാറിയിട്ടുണ്ട്. ഡബിൾസ് താരങ്ങളായ ചിരാഗ് ഷെട്ടി, സാത്വിക്സായിരാജ്, മനു അട്ടരി, സുമേഷ് റെഡ്ഡി എന്നിവരാണ് ഇവർ.
എന്നാൽ ഇന്ത്യയുടെ മുൻനിര താരങ്ങളായ പി.വി സിന്ധു, കെ. ശ്രീകാന്ത്, സായ് പ്രണീത് എന്നിവർ ടൂർണമെന്റിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. പ്രണോയ് ഗോപിനാഥ് അക്കാദമിയിൽനിന്നും നാട്ടിലേക്കു മടങ്ങിയിട്ടുണ്ട്.
സിഡ്നി: വനിത ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ഓസ്ട്രേലിയ. രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയാണ് ആതിഥേയർ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. രണ്ടാം സെമിയിലും മഴ വില്ലനായപ്പോൾ ഭാഗ്യം ഓസ്ട്രേലിയയെ തുണച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 134 റണ്‍സ് നേടി. ക്യാപ്റ്റൻ മെഗ് ലാന്നിംഗിന്റെ പ്രകടനമാണ് ഓസ്ട്രേലിയയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 49 പന്തിൽ 49 റണ്‍സ് നേടിയ ലാന്നിംഗ് പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കായി ബെത്ത് മൂണി 28 റണ്‍സും അലിസ ഹീലി 18 റണ്‍സും നേടി. ദക്ഷിണാഫ്രിക്കയ്ക്കായി ഖാക്ക മൂന്ന് വിക്കറ്റ് വീഴ്ത്തി.
ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗിനിടെയാണ് മഴ വില്ലനായത്. ഇതോടെ ഡക്ക്വർത്ത് ലൂയിസ് നിയമത്തിന്റെ അടിസ്ഥാനത്തിൽ 13 ഓവറിൽ 98 റണ്‍സായി വിജയലക്ഷ്യം പുനർനിശ്ചിയിച്ചു. മറുപടി ബാറ്റിംഗിൽ ലോറയുടെ ചെറുത്തുനിൽപ്പ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കു ആശ്വാസമായത്. ലോറ 27 പന്തിൽ 41 റണ്‍സ് നേടി. സുനെ ലൂസ് 22 പന്തിൽ 21 റണ്‍സും നേടി. മറ്റാർക്കും ദക്ഷിണാഫ്രിക്കൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല.
ലണ്ടൻ: സഹോദരനെ അധിക്ഷേപിച്ച ആരാധകനെ നേരിടാൻ ഗാലറിയിലേക്ക് ഓടിക്കയറി ടോട്ടനം താരം എറിക് ഡയർ. എഫ്എ കപ്പ് ഫുട്ബോളിൽ ടോട്ടനവും നോർവിച്ചും തമ്മിലുള്ള മത്സരത്തിനുശേഷമാണു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഷൂട്ടൗട്ടിലെ തോൽവിക്കുശേഷം ഗാലറിയോടു ചേർന്നു നടക്കുകയായിരുന്ന ഡയർ പെട്ടെന്നു ബാരിക്കേഡുകൾ ചാടിക്കടന്നു കാണികളുടെ ഇടയിലേക്ക് ഓടിക്കയറയുകയായിരുന്നു. തുടർന്ന് ആരാധകരിലൊരാളുമായി ഡയർ വാക്കേറ്റം നടത്തി. ഉടൻതന്നെ ഇരുവരേയും സ്റ്റേഡിയത്തിന്റെ ചുമതലയുണ്ടായിരുന്ന ഗാർഡുമാർ പിടിച്ചുമാറ്റി.
മത്സരം കാണാൻ ഡയറിന്റെ കുടുംബാംഗങ്ങളും എത്തിയിരുന്നു. കുടുംബത്തിന്റെ മുന്നിൽ വച്ച് ഒരു ആരാധകൻ ഡയറിനെയും കുടുംബത്തെയും അപമാനിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡയറിനെതിരേ എഫ്എ നടപടിയുണ്ടാകുമെന്നാണു സൂചന.
ടോട്ടനം പരിശീലകൻ ഹോസെ മൗറീഞ്ഞോ ഡയറിന്റെ കുടുംബത്തിന് എതിരേയുണ്ടായ അധിക്ഷേപം ആവർത്തിച്ചു. ഇതിന്റെ പേരിൽ താരത്തിനെതിരേ ക്ലബ് നടപടിയെടുത്താൽ അംഗീകരിക്കില്ലെന്നും മൗറീഞ്ഞോ പറഞ്ഞു.
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ ഏഴു വിജയങ്ങള്‍ക്കു ശേഷം ന്യൂസിലാന്‍ഡിഡെനിതിരേ തുടര്‍ച്ചയായ രണ്ടു സമ്പൂര്‍ണ തോല്‍വികള്‍ ഏറ്റുവാങ്ങിയ ഇന്ത്യക്ക് പരമ്പര നഷ്ടമായിരിക്കുകയാണ്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ കനത്ത തോല്‍വിക്ക് ശേഷമാണ് ടെസ്റ്റിലും ഇന്ത്യ ഇതാവര്‍ത്തിച്ചത്. ലോക ഒന്നാം റാങ്കുകാരും ലോക ചാംപ്യന്‍ഷിപ്പിലെ അപരാജിതരുമായ കോഹ്‌ലിപ്പടയ്ക്കു വലിയ തിരിച്ചടി തന്നെ ആയിരുന്നു ഇത്. ആദ്യ ടെസ്റ്റില്‍ പത്തു വിക്കറ്റിനും രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിനുമായിരുന്നു ഇന്ത്യന്‍ തോല്‍വി.
അതേസമയം ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ തന്നെയാണ് ഇപ്പോഴും തലപ്പത്ത്. എന്നാല്‍ ഇനിയും ഫൈനല്‍ ഉറപ്പാക്കിയിട്ടില്ല. ഇനിയുള്ള എട്ടു മാസത്തോളം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു ബ്രേക്കാണ്. രണ്ടു പരമ്പരകളിലായി ഒമ്പത് ടെസ്റ്റുകളാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു ബാക്കിയുള്ളത്. കരുത്തരായ ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവരാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരേ ഈ വര്‍ഷമവസാനമാണ് ഇന്ത്യ അവരുടെ നാട്ടില്‍ നാലു ടെസ്റ്റുകളുടെ പരമ്പര കളിക്കുന്നത്. ഇവയിലൊന്ന് ഡേ-നൈറ്റ് ടെസ്റ്റുമായിരിക്കും. ഈ പരമ്പര ലോക ചാംപ്യന്‍ഷിപ്പില്‍ നിര്‍ണായകമായി മാറും. പരമ്പരയില്‍ ഇന്ത്യ വന്‍തോല്‍വി നേരിട്ടാല്‍ ഓസീസ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്കു കയറിയേക്കും. അതുകൊണ്ടു തന്നെ ഈ പരമ്പര സമനിലയിലെങ്കിലും അവസാനിപ്പിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.
2021ല്‍ ഇംഗ്ലണ്ടുമായി നാട്ടില്‍ അഞ്ചു ടെസ്റ്റുകളിലും ഇന്ത്യ കൊമ്പുകോര്‍ക്കും. പരമ്പര സ്വന്തം നാട്ടിലാണെങ്കിലും ഇംഗ്ലണ്ട് കരുത്തുറ്റ എതിരാളികളായതിനാല്‍ ഇന്ത്യക്കു വിജയം എളുപ്പമാവില്ല. ഓസ്ട്രേലിയക്കെതിരായ പരമ്പര കൈവിടുകയാണെങ്കില്‍ ഇംഗ്ലണ്ടുമായുള്ള പരമ്പര ഇന്ത്യക്കു കൂടുതല്‍ നിര്‍ണായകമായി മാറും.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പത് ടെസ്റ്റില്‍ ഏഴ് ജയവും രണ്ട് തോല്‍വിയുമായി ഇന്ത്യ 360 പോയന്റുമായാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 296 പോയന്റുമായി ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത്. ഇന്ത്യക്കെതിരായ പരമ്പര തൂത്തൂവാരിയതോടെ 180 പോയന്റുമായി ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 146 പോയന്റുള്ള ഇംഗ്ലണ്ട് നാലാമതും 140 പോയന്റുള്ള പാക്കിസ്ഥാന്‍ അഞ്ചാമതും 80 പോയന്റുള്ള ശ്രീലങ്ക ആറാമതുമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയശേഷം പരിതാപകരമായ പ്രകടനം തുടരുന്ന ദക്ഷിണാഫ്രിക്ക 24 പോയന്റുമായി ഏഴാം സ്ഥാനത്ത് തുടരുമ്പോള്‍ ഇതുവരെ ഒരു പോയന്റും നേടാത്ത വെസ്റ്റ് ഇന്‍ഡീസും ബംഗ്ലാദേശുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
മഹേന്ദ്ര സിങ് ധോണിക്ക് ചെന്നൈ എയർപോർട്ടിൽ വൻ വരവേൽപ്പ്. ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങുന്നതിന് മുമ്പായാണ് ധോണി ചെന്നൈയിലെത്തിയത്.
മാർച്ച് ആദ്യ ആഴ്ചയിൽ തന്നെ ധോണി ടീമിനൊപ്പം ചേർന്ന് പരിശീലനം ആരംഭിക്കുമെന്ന് നേരത്തെ തന്നെ ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ അറിയിച്ചിരുന്നു. സിഎസ്കെയുടെ ട്രെയിനിങ് ക്യാമ്പ് മാർച്ച് 19നായിരിക്കും ആരംഭിക്കുക.
മാർച്ച് 29നാണ് 2020 സീസൺ ഐപിഎൽ ആരംഭിക്കുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും.
THALA DHARISANAM! #WhistlePodu 🦁💛 pic.twitter.com/fb7TCiuqHL
— Chennai Super Kings (@ChennaiIPL) March 1, 2020
ക്രൈസ്റ്റ്ചർച്ച്: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ന്യൂസിലൻഡിനു തകർപ്പൻ ജയം. മൂന്നാംദിനം ഇന്ത്യ ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് മറികടന്നു. ലാഥത്തിന്റെയും (52) ബ്ലൻഡലിന്റെയും (55) അർധ സെഞ്ചുറികളാണ് ന്യൂസിലൻഡിന്റെ ജയം വേഗത്തിലാക്കിയത്.
ലാഥമിനെ ഉമേഷ് യാദവും ബ്ലൻഡലിനെ ജസ്പ്രീത് ബുംറയും പവലിയൻ കയറ്റിയപ്പോഴേയ്ക്കും ഇന്ത്യ മത്സരം കൈവിട്ടിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ബുംറയ്ക്ക് രണ്ടു വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ടെസ്റ്റ് പരമ്പര ന്യൂസിലൻഡ് സ്വന്തമാക്കി. നേരത്തെ ആറിന് 90 റണ്‍സെന്ന നിലയ്ക്ക് മൂന്നാം ദിനം ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യയെ 124 റണ്‍സിന് ന്യൂസിലൻഡ് വീഴത്തി. രണ്ടാം ഇന്നിംഗ്സിൽ കിവീസിനായി ട്രെന്‍ഡ് ബോള്‍ട്ടും (14 ഓവറില്‍ 4/28) സൗത്തിയും(11 ഓവറില്‍ 3/36) മികച്ച പ്രകടനം പുറത്തെടുത്തു. കോളിന് ഡി ഗ്രാന്‍ഡ്ഹോം, നീൽ വാഗ്നർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.