2015ൽ സിംബാബ്‌വെക്കെതിരായ ട്വന്റി 20യിൽ മാത്രമാണ് സഞ്ജു ഇന്ത്യൻ ജഴ്സി അണിഞ്ഞത്. ഇക്കുറി ഐപിഎല്ലിൽ പതിനൊന്ന് മത്സരങ്ങളിൽ നിന്ന് 337 റൺസുമായി തകർപ്പൻ ഫോമിലാണ് സഞ്ജുവുള്ളത്.ഇതുവരെ ടീമിലെത്താൻ സാധിക്കാത്തതിൽ വിഷമമില്ലെന്നും കഠിനാധ്വാനത്തിലൂടെ ഇടം കണ്ടെത്തുമെന്നും സഞ്ജു പറഞ്ഞു.
സഞ്ജുവിനെ ലോകകപ്പ് സാധ്യത ടീമിൽ ഉൾപ്പെടുത്താതിൽ വിൻഡീസ് ഇതിഹാസതാരം ബ്രയാൻ ലാറ അത്ഭുതം പ്രകടിപ്പിച്ചിരുന്നു. ലാറയെപ്പോലൊരു ഇതിഹാസ താരം ഇങ്ങനെ പറയുമ്പോൾ സന്തോഷം തോന്നുന്നുവെന്ന് സഞ്ജു പറഞ്ഞു. ”ഒരുപാട് ആത്മവിശ്വാസം തോന്നുന്നു. ഇപ്പോഴത്തെ പ്രകടനത്തിൽ പൂർണ ആത്മവിശ്വാസവും സന്തോഷവുമുണ്ട്. ഇന്ത്യക്ക് വേണ്ടി കളിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് ഞാൻ”-സഞ്ജു പറയുന്നു.
”അസ്വസ്ഥനാകേണ്ട കാര്യമൊന്നുമില്ല. ഇനിയും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഇന്ത്യൻ ടീമിൽ കയറിപ്പറ്റുക എന്നത് എളുപ്പമുള്ള കാര്യമില്ല. ഒരിടം കണ്ടെത്താൻ ഇനിയും പരിശ്രമം ആവശ്യമാണ്.
”എല്ലാവരുടെ കരിയറിലും ഉയർച്ചയും താഴ്ചയും ഉണ്ടാകും. കരിയർ താഴേക്ക് പോകുമ്പോൾ മാത്രമെ എങ്ങനെ ഉയർച്ചയിലെത്തണം എന്ന തോന്നലുണ്ടാകൂ. ഒരുപാട് ഘട്ടങ്ങളിലൂടെ കരിയർ കടന്നുപോയിട്ടുണ്ട്. അത്തരം അനുഭവങ്ങളിൽ സന്തോഷവാനാണ്. ഇന്ത്യൻ ടീമിൽ എത്തണമെങ്കിൽ എങ്ങനെ തിരിച്ചുവരണമെന്ന് നിങ്ങൾ മനസ്സിലാക്കിയിരിക്കണം. എങ്ങനെ കരുത്തനായിരിക്കണം, തോൽക്കുമ്പോൾ കൂടുതൽ കരുത്തോടെ ഉയർത്തെഴുന്നേൽക്കാൻ പഠിക്കണം. ഒരുപാട് തവണ തോറ്റവനാണ് ഞാൻ, ഇപ്പോൾ ഇന്ത്യൻക്ക് വേണ്ടി കളിക്കാൻ ഞാൻ പ്രാപ്തനാണ്, കരുത്തനാണ്.”-സഞ്ജു പറഞ്ഞു.
ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ ഏഴുവിക്കറ്റിന് തോല്‍പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി . 184 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത രണ്ടോവര്‍ ശേഷിക്കെ മറികടന്നു . തോല്‍വിയോടെ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി . കൊല്‍ക്കത്തയ്ക്കായി മലയാളി താരം സന്ദീപ് വാര്യര്‍ രണ്ടുവിക്കറ്റ് വീഴ്ത്തി .
നിര്‍ണായക മല്‍സരത്തില്‍ കൊല്‍ക്കത്തയ്ക്കെതിരെ ആദ്യം ബാറ്റുചെയ്ത പഞ്ചാബിനെ തുടക്കത്തിലെ പിടിച്ചുകെട്ടിയത് മലയാളി താരം സന്ദീപ് വാര്യര്‍. 14 റണ്‍സെടുത്ത സാക്ഷാല്‍ ക്രിസ് ഗെയിലും 2 റണ്‍സെടുത്ത കെ എല്‍ രാഹുലും മലയാളി പേസര്‍ക്കു മുന്നില്‍ കീഴടങ്ങി
സന്ദീപ് നാലോവറില്‍ 31 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തി. സാം കറണ്‍ 23 പന്തില്‍ നിന്ന് ഐപിഎല്ലിലെ ആദ്യ അര്‍ധസെഞ്ചുറി നേടിയതോടെ പഞ്ചാബ് ടീം ടോട്ടല്‍ 183 റണ്‍സിലെത്തി . മറുപടി ബാറ്റില്‍ സ്വന്തം നാട്ടില്‍ ബാറ്റെടുത്ത കൗമാരതാരം ശുഭ്മാന്‍ ഗില്‍ 49 പന്തില്‍ 65 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ക്രിസ് ലിന്‍ 45 റണ്‍സെടുത്തു .
ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് ഒന്‍പത് പന്തില്‍ 21 റണ്‍സ് നേടി രണ്ടോവര്‍ ശേഷിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ലക്ഷ്യത്തിലെത്തിച്ചു . ജയത്തോടെ ഒരുമല്‍സരം മാത്രം ശേഷിക്കെ 12 പോയിന്റുമായി കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തെത്തി .
ബിജെപിയുടെ ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന്റെ പ്രചാരണ റാലിയില്‍ പങ്കെടുക്കാന്‍ ആളില്ല. ഗൗതം ഗംഭീറിനും മറ്റൊരു സ്ഥാനാര്‍ത്ഥിയായ മനോജ് തിവാരിക്കുമായി നടത്തി റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായ രാജ്‌നാഥ് സിംഗും പങ്കെടുത്തിരുന്നു. എന്നിട്ടും നീണ്ട നിരയില്‍ ഒഴിഞ്ഞ കസേരകളാണ് കാണപ്പെട്ടത്.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസമാണ് ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. പിന്നീട് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നും ഗംഭീറിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസിന് വേണ്ടി അര്‍വീന്ദര്‍ സിങ് ലൗലിയും ആം ആദ്മി പാര്‍ട്ടിക്കും വേണ്ടി അതിഷിയും ആണ് ഇവിടെ മത്സരിക്കുന്നത്.
തുടക്കം മുതലേ വിവാദങ്ങള്‍ക്കൊപ്പമായിരുന്നു ഗംഭീറിന്റെ യാത്ര. അനുമതി ഇല്ലാതെ റാലി നടത്തിയതിന്റെ പേരില്‍ ഗൗതം ഗംഭീറിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി. ഏപ്രില്‍ 25ന് ഡല്‍ഹിയിലെ ജംഗ്പുരയില്‍ നടത്തിയ റാലി തിരഞ്ഞെടുപ്പ് പെരുമാട്ട ചട്ടത്തിന്റെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.
ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡിയുണ്ടെന്ന എഎപി സ്ഥാനാര്‍ത്ഥി അതിഷിയുടെ ആരോപണവും വിവാദമായിരുന്നു. ഗംഭീറിനെതിരെ ഡല്‍ഹിയിലെ ടിസ് ഹസാരി കോടതിയില്‍ അതിഷി ക്രിമിനല്‍ പരാതിയും നല്‍കിയിരുന്നു.
തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഗംഭീര്‍ അറിയിച്ചത് തനിക്ക് രജീന്ദര്‍ നഗറില്‍ മണ്ഡലത്തിലാണ് വോട്ട് ചെയ്യാന്‍ സാധിക്കുക എന്നാണ്. എന്നാല്‍ കരോള്‍ ബാഗിലും ഗംഭീറിന് വോട്ടര്‍ ഐഡിയുണ്ടെന്നാണ് എഎപിയുടെ ആരോപണം. തന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളാതിരിക്കാന്‍ ഗംഭീര്‍ മനപ്പൂര്‍വ്വം ഈ വിവരം മറച്ചു വയ്ക്കുകയായിരുന്നുവെന്നും അതിഷി പരാതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ തനിക്ക് രണ്ട് വോട്ടര്‍ ഐഡിയില്ലെന്നും ഒരെണ്ണം മാത്രമേ ഉള്ളൂ എന്നുമായിരുന്നു വിഷത്തില്‍ ഗംഭീറിന്റെ പ്രതികരണം. തന്റെ വോട്ട് രജേന്ദ്ര നഗറിലാണെന്നും ഗംഭീര്‍ വ്യക്തമാക്കി.
ഡല്‍ഹിയില്‍ നിന്നും ജനവിധി തേടുന്ന സ്ഥാനാര്‍ഥികളില്‍ എറ്റവും സമ്പന്നന്‍ കൂടിയാണ് ഗൗതം ഗംഭീര്‍. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഗംഭീര്‍ തന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 147 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് ഗംഭീര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. 349 സ്ഥാനാര്‍ഥികളിലാണ് ഗംഭീര്‍ ഒന്നാമതെത്തുന്നത്.
12.40 കോടിയാണ് 2017-2018 വര്‍ഷത്തിലെ വരുമാനമായി ഗംഭീര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭാര്യ നടാഷ ഗംഭീറിന് 6.15 ലക്ഷം വരുമാനമുണ്ടെന്നും ഇന്‍കം ടാക്‌സ് റിട്ടേണ്‍ രേഖകള്‍ പ്രകാരം വ്യക്തമാക്കുന്നു. ഡല്‍ഹിയിലെ ഭാരാകമ്പ റോഡ് മോഡേണ്‍ സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പുര്‍ത്തിയാക്കിയ ഗംഭീര്‍ ഹിന്ദു കോളേജില്‍ യുജി കോഴ്‌സിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ ആയില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഒരു ബൈക്കുള്‍പ്പെടെ അഞ്ച് വാഹനങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ടെന്ന് വെളിപ്പെടുത്തുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദം. ടീമിന്റെ മുന്‍ മെന്റല്‍ കണ്ടീഷണിങ് കോട്ടും, 2013 മുതല്‍ റാജസ്ഥാന്‍ റോയല്‍സിന്റെ ചുമതലക്കാരനുമായ പാഡി അപ്റ്റണ്‍ ‘ദി ബെയര്‍ ഫൂട്ട് കോച്ച്’ എന്ന തന്റെ പുതിയ പുസ്തകത്തില്‍ ഐപിഎല്‍ വാതുവെപ്പ് വിവാദത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ മലയാളി താരം ശ്രീശാന്ത് പരസ്യമായി അധിക്ഷേപിച്ചിരുന്നു എന്നാണ് പാഡി അപ്റ്റണ്‍ തന്റെ പുസ്തകത്തില്‍ പറയുന്നത്.
വാതുവെപ്പിനെ തുടര്‍ന്ന് ശ്രീശാന്ത്, അജിത് ചന്ദില, അങ്കിത് ചവാന്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതിന് 24 മണിക്കൂര്‍ മുന്‍പ് മോശം പെരുമാറ്റത്തിന് ശ്രീശാന്തിനെ ടീമില്‍ നിന്നും പുറത്താക്കിയിരുന്നു എന്നാണ് പാഡി അപ്റ്റണ്‍ന്റെ വെളിപ്പെടുത്തല്‍.
ഐപിഎല്‍ വാതുവെപ്പ് കേസില്‍ 2013 മെയ് 16ന് അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ 24 മണിക്കൂര്‍ മുന്‍പ് ‘മോശം പെരുമാറ്റത്തിന് ശ്രീശാന്തിനെ പുറത്താക്കുകയും വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു,’ രാജസ്ഥാന്‍ റോയല്‍സ് ടീം അംഗമായ ശ്രീശാന്ത് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനോട് അധിക്ഷേപകരമായി സംസാരിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തതിനാണ് പുറത്താക്കപ്പെട്ടത്.
എന്നാല്‍ ശ്രീശാന്ത് ഇക്കാര്യം നിഷേധിക്കുകയായിരുന്നു. അപ്റ്റണ്‍ നുണ പറയുകയാണ് എന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം.‘അയാള്‍ ഒരു നുണയനാണ്. ഞാന്‍ ഒരിക്കലും അങ്ങനെയൊന്നും പറഞ്ഞിട്ടില്ല,’ വാട്‌സ്ആപ്പ് മെസ്സേജിലൂടെ ശ്രീശാന്ത് പ്രതികരിച്ചു.
‘ശ്രീശാന്ത് വളരെ വൈകാരികമായൊരു വ്യക്തിയാണെന്നും തീര്‍ത്തും നിരാശനായയിരുന്നു എന്നും ആരെങ്കിലും പറഞ്ഞാല്‍, ഞാന്‍ ഒരിക്കലും പറയില്ല നിങ്ങള്‍ക്ക് വൈകാരിക വിസ്‌ഫോടനങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന്. എന്നാല്‍ നിങ്ങള്‍ കളിക്കേണ്ട എന്നു പറഞ്ഞതിന്റെ പേരിലുള്ള പൊട്ടിത്തെറി അസാധാരണമാണ്. കഴിഞ്ഞ ഏഴ് ഐപിഎല്‍ സീസണുകളിലും ഓരോ മത്സരത്തിലും നിങ്ങള്‍ കളിക്കില്ലെന്ന് ഞങ്ങള്‍ 13 കളിക്കാരോടും പറയാറുണ്ട്. ഈ 13ല്‍ നാലുപേര്‍ക്കും നിരാശരാകാന്‍ മതിയായ കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതൊന്നും ശ്രീശാന്ത് ചെയ്തതു പോലെ പരസ്യമായി പൊട്ടിത്തെറിക്കാന്‍ മതിയായതല്ല. അതിനൊപ്പം മറ്റെന്തോ ഉണ്ടെന്നുള്ള സൂചനയാണ് ഇത്,’ അപ്റ്റണ്‍ പറയുന്നു.
‘മറ്റെന്തോ’ എന്ന് പറഞ്ഞുകൊണ്ടാണ് അപ്റ്റണ്‍ മുന്നോട്ട് പോകുന്നത്. ‘മുംബൈയിലെ കളിയില്‍ നിന്നും ഞങ്ങള്‍ ശ്രീശാന്തിനെ പുറത്താക്കി. പിന്നീട് ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കി. ചന്ദിലയേയും പുറത്താക്കി. ഇവര്‍ക്ക് വാതുവെപ്പ് ക്രമീകരണങ്ങള്‍ക്കായി മൂന്നാമതൊരു ആളെക്കൂടി വേണമായിരുന്നു. അതായിരുന്നു അങ്കിത് ചവാന്‍.’
വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് 6000 പേജുളള് കുറ്റപത്രമാണ് ഡല്‍ഹി പോലീസ് തയാറാക്കിയത്. മക്കോക്ക നിയമപ്രകാരമാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. അറസ്റ്റിന് ശേഷം മൂവരേയും ബിസിസി ആജീവനാന്തം വിലക്കിയിരുന്നു.
ഈ വര്‍ഷമാണ് സുപ്രീംകോടതി ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് റദ്ദാക്കിയത്. താരത്തിനെതിരെ മറ്റെന്തെങ്കിലും ശിക്ഷാരീതി സ്വീകരിക്കുന്നതിനെ പറ്റി തീരുമാനിക്കാനും സുപ്രീം കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടു.
എന്നാല്‍ താന്‍ ദ്രാവിഡിനെ ഒരിക്കലും അപമാനിച്ചിട്ടില്ലെന്ന് ശ്രീശാന്ത് പറയുന്നു.
‘ഇത് വളരെ സങ്കടകരമാണ്. പാഡി അപ്റ്റണെ കുറിച്ച് എനിക്ക് കഷ്ടം തോന്നുന്നു. 30 സെക്കന്റിന്റെ പ്രശസ്തിയാണ് അദ്ദേഹത്തിന് വേണ്ടതെങ്കില്‍ ആകാം. എനിക്ക് ആകെ പറയാനുള്ളത്, ഞാന്‍ കൂടെ കളിച്ചിട്ടുള്ള ഓരോ വ്യക്തിയേയും എപ്പോഴും ബഹുമാനിച്ചിട്ടുണ്ട്, ഇനിയും അങ്ങനെ തന്നെ ആകും എന്നാണ്. ഈ ദിവസം വരെ എനിക്ക് അദ്ദേഹത്തോട് വളരെ ആദരവ് ഉണ്ടായിരുന്നു. ഇപ്പോള്‍ വളരെ നിരാശ തോന്നുന്നു. അദ്ദേഹം കുറഞ്ഞ പക്ഷം സ്വയം ബഹുമാനിക്കാനും മറ്റുള്ളവരുടെ സ്വന്തോഷത്തിന് അവനവനെ തന്നെ വില്‍ക്കാതിരിക്കാനും ശ്രമിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ശ്രീശാന്ത് പറഞ്ഞു.
മുംബൈ: സൂപ്പർ ഓവറില്‍ സണ്‍റെെസേഴ്സ് ഹെെദരാബാദിനെ തകർത്ത് മുംബെെ ഇന്ത്യന്‍സ്. സൂപ്പർ ഓവറില്‍ ഹെെദരാബാദ് നേടിയ 8 റണ്‍സ് മുംബെെ മൂന്ന് പന്തില്‍ നേടുകയായിരുന്നു. ഈ സീസണിലെ രണ്ടാമത്തെ സൂപ്പർ ഓവർ മത്സരമാണിന്ന് മുംബെെയില്‍ അരങ്ങേറിയത്.
വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ആവേശം തീര്‍ത്തത് മനീഷ് പാണ്ഡെയാണ്. ജയിച്ചെന്ന് ഉറപ്പിച്ച കളി മുംബൈയില്‍ നിന്നും പിടിച്ചു വാങ്ങിയ മനീഷ് പാണ്ഡെ സമ്മാനിച്ചത് ഐപിഎല്ലിലെ ആവേശകരമായ മത്സരങ്ങളിലൊന്നാണ്. അവസാന പന്തില്‍ ഹൈദരാബാദിന് ജയിക്കാന്‍ ഏഴ് റണ്‍സ് വേണമെന്നിരിക്കെ ഹാര്‍ദ്ദിക് പാണ്ഡ്യയെ സിക്‌സ് പറത്തിയാണ് മനീഷ് പാണ്ഡെ ഹൈദരാബാദിന് ജീവവായു പകര്‍ന്നത്. ഇതോടെ സ്‌കോര്‍ 162-162 എന്ന നിലയില്‍ ടൈ ആവുകയായിരുന്നു.
ജസ്പ്രീത് ബുംറയാണ് മുംബൈയ്ക്കായി സൂപ്പര്‍ ഓവര്‍ എറിഞ്ഞത്. ആദ്യ പന്തില്‍ മനീഷ് പാണ്ഡെ പുറത്തായി. പിന്നീട് കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും മികച്ചൊരു സ്‌കോറിലെത്തിക്കാന്‍ നബിയ്ക്കും ഗുപ്റ്റിലിനും സാധിച്ചില്ല. രണ്ട് ബാറ്റ്‌സമാന്മാരെ നാല് പന്തില്‍ തന്നെ നഷ്ടമായതോടെ ഹൈദരാബാദ് 8 റണ്‍സുമായി സൂപ്പര്‍ ഓവര്‍ അവസാനിപ്പിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ മുംബൈയ്ക്കായി ഇറങ്ങിയത് കിറോണ്‍ പൊള്ളാര്‍ഡും ഹാര്‍ദ്ദിക് പാണ്ഡ്യയുമായിരുന്നു. റാഷിദ് ഖാന്‍ എറിഞ്ഞ ആദ്യ പന്ത് തന്നെ സിക്സ് പറത്തി ഹാർദ്ദിക് ജയം ഉറപ്പിക്കുകയായിരുന്നു.
ഹൈദരാബാദിനായി ഓപ്പണര്‍ വൃഥ്വിമാന്‍ സാഹ 15 പന്തില്‍ 25 റണ്‍സും മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 11 പന്തില്‍ 15 റണ്‍സും നേടി പുറത്തായപ്പോള്‍ മനീഷ് പാണ്ഡെ ഒരുവശത്ത് നിലയുറപ്പിക്കുകയായിരുന്നു. പിന്നാലെ വന്നവര്‍ അധികനേരം ക്രീസില്‍ തുടരാതെ മടങ്ങിയപ്പോള്‍ പാണ്ഡെയ്ക്ക് ഒത്ത പങ്കാളിയെ ലഭിക്കുന്നത് ഏഴാമനായി ഇറങ്ങിയ മുഹമ്മദ് നബിയിലാണ്. നായകന്‍ കെയ്ന്‍ വില്യംസണ്‍ മൂന്ന് റണ്‍സ് മാത്രമാണ് നേടിയത്. വിജയ് ശങ്കര്‍ 12 റണ്‍സ് നേടി മടങ്ങി.
നിശ്ചിത 20 ഓവറില്‍ വിജയിയെ കണ്ടെത്താനാകാതെ പോയ മത്സരത്തില്‍ 47 പന്തില്‍ 71 റണ്‍സാണ് മനീഷ് പാണ്ഡെ നേടിയത്. ഇതില്‍ എട്ട് ഫോറും രണ്ട് സിക്‌സുമുള്‍പ്പെടും. പാണ്ഡെയ്ക്ക് മികച്ച പിന്തുണ നല്‍കിയ നബി 20 പന്തില്‍ 31 റണ്‍സ് നേടിയാണ് പുറത്തായത്. ഇതില്‍ രണ്ട് ഫോറും അത്ര തന്നെ സിക്‌സുമുള്‍പ്പെടും.
മുംബൈ ബോളര്‍മാരില്‍ തിളങ്ങിയത് രണ്ട് വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുംറയും ക്രുണാല്‍ പാണ്ഡ്യയും ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ്. ഓപ്പണര്‍ ക്വിന്റണ്‍ ഡോകോക്കിന്റെ ഒറ്റയാള്‍ പ്രകടനമാണ് മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അര്‍ധ സെഞ്ചുറി നേടിയ ഡികോക്ക് ഇന്നിങ്സ് അവസാനിക്കുമ്പോഴും പുറത്താകാതെ നിന്നു. 58 പന്തുകളില്‍ നിന്നും 69 റണ്‍സാണ് ഡികോക്ക് നേടിയത്. ആറ് ഫോറും രണ്ട് സിക്സുമാണ് ഡികോക്ക് അടിച്ചെടുത്തത്.
നായകന്‍ രോഹിത് ശര്‍മ്മയും ഡികോക്കും ചേര്‍ന്ന് നല്ല തുടക്കമാണ് മുംബൈയ്ക്ക് നല്‍കിയത്.രോഹിത് 24 റണ്‍സെടുത്ത് പുറത്തായി. ഇതില്‍ അഞ്ച് ഫോറും ഉള്‍പ്പെടും. സൂര്യകുമാര്‍ യാദവ് ഒരു സിക്സും മൂന്ന് ഫോറും ചേര്‍ത്ത് 23 റണ്‍സെടുത്തു. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ കഴിഞ്ഞ കളിയിലെ താരമായി മാറിയ ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ന് 18 റണ്‍സുമാത്രമാണ് നേടിയത്. 10 പന്തുകളില്‍ നിന്നും ഒരു സിക്സും ഒരു ഫോറുമടക്കമാണ് പാണ്ഡ്യയുടെ സ്‌കോര്‍.
കിറോണ്‍ പെള്ളാര്‍ഡിനും തിളങ്ങാനായില്ല. 10 റണ്‍സ് മാത്രമാണ് പൊള്ളാര്‍ഡ് നേടിയത്. ഹൈദരാബാദ് ബോളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റെടുത്ത ഖലീല്‍ അഹമ്മദാണ്. ഭുവനേശ്വര്‍ കുമാറും മുഹമ്മദ് നബിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അതേസമയം സീസണിലെ ആദ്യ മത്സരം കളിച്ച മലയാളി താരം ബേസില്‍ തമ്പിയ്ക്ക് തിളങ്ങാനായില്ല. വിക്കറ്റൊന്നും നേടാകാതെ 40 റണ്‍സാണ് തമ്പി വിട്ടു കൊടുത്തത്.
പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാർ നേർക്കുനേരെത്തിയ ഐപിഎൽ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് വീണ്ടും തലപ്പത്ത്. 80 റൺസിനാണ് ചെന്നൈയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ശിഖർ ധവാൻ എന്നിവർക്കൊഴികെ മറ്റാർക്കും ശോഭിക്കാൻ കഴിയാതെ പോയതോടെ ഡൽഹി 99 റൺസിനു പുറത്തായി. 22 പന്തുകൾ ബാക്കിനിൽക്കെയായിരുന്നു ഇത്. ഇതോടെ 13 കളികളിൽനിന്ന് ഒൻപതാം ജയം കുറിച്ച ചെന്നൈ 18 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. സീസണിലെ അഞ്ചാം തോൽവി വഴങ്ങിയ ഡൽഹി 16 പോയിന്റുമായി രണ്ടാമതുണ്ട്. 22 പന്തിൽ പുറത്താകാതെ 44 റണ്‍സെടുത്ത് വിക്കറ്റിനു മുന്നിലും രണ്ടു സ്റ്റംപിങ്ങും ഒരു ക്യാച്ചുമായി വിക്കറ്റിനു പിന്നിലും തകർപ്പൻ പ്രകടനം നടത്തിയ ചെന്നൈ ക്യാപ്റ്റൻ ധോണിയാണ് കളിയിലെ കേമൻ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് സുരേഷ് റെയ്നയുടെ അർധസെഞ്ചുറിയും അവസാന ഓവറുകളിൽ തകർത്തടിച്ച മഹേന്ദ്രസിങ് ധോണി, രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനങ്ങളുമാണ് തുണയായത്. 37 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 59 റണ്‍സായിരുന്നു റെയ്നയുടെ സമ്പാദ്യം. പനി മാറി ടീമിൽ തിരിച്ചെത്തിയ ധോണി 22 പന്തിൽ നാലു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 44 റൺസെടുത്തു പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജ 10 പന്തിൽ രണ്ടു വീതം സിക്സും ബൗണ്ടറിയും സഹിതം 25 റൺസെടുത്തു. 41 പന്തിൽ രണ്ടു വീതം സിക്സും ബൗണ്ടറിയും സഹിതം 39 റണ്‍സെടുത്ത ഫാഫ് ഡുപ്ലേസിയുടെ ഇന്നിങ്സും നിർണായകമായി.
ഡൽഹി നിരയിൽ ജഗദീഷ് സുചിത്ത് നാല് ഓവറിൽ 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ക്രിസ് മോറിസ് നാല് ഓവറിൽ 47 റൺസ് വഴങ്ങിയും അക്സർ പട്ടേൽ മൂന്ന് ഓവറിൽ 31 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. അമിത് മിശ്ര മൂന്ന് ഓവറിൽ 16, റൂഥർഫോർഡ് രണ്ട് ഓവറിൽ 19, ട്രെന്റ് ബോൾട്ട് നാല് ഓവറിൽ 37 എന്നിങ്ങനെ റണ്‍സ് വിട്ടുകൊടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിരയ്ക്കു മേൽ ചെന്നൈ സ്പിന്നർമാർ അക്ഷരാർഥത്തിൽ കൊടുങ്കാറ്റായി പതിച്ചു. പിടിച്ചുനിൽക്കാനായത് ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ഓപ്പണർ ശിഖർ ധവാൻ എന്നിവർക്കു മാത്രം. 13 പന്തിൽ ഓരോ ബൗണ്ടറിയും സിക്സും സഹിതം 19 റൺസെടുത്ത ധവാനും 31 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 44 റൺസെടുത്ത ശ്രേയസ് അയ്യരും മാത്രമാണ് ഡൽഹി നിരയിൽ രണ്ടക്കം കടന്നത്. പൃഥ്വി ഷാ (നാല്), ഋഷഭ് പന്ത് (അഞ്ച്), കോളിൻ ഇന്‍ഗ്രാം (ഒന്ന്), അക്സർ പട്ടേൽ (9), റൂഥർഫോർഡ് (രണ്ട്), ക്രിസ് മോറിസ് (പൂജ്യം), സുചിത്ത് (ആറ്), അമിത് മിശ്ര (എട്ട്), ട്രെന്റ് ബോൾട്ട് (പുറത്താകാതെ ഒന്ന്) എന്നിങ്ങനെയാണ് മറ്റു ഡൽഹി താരങ്ങളുടെ പ്രകടനം.
ചെന്നൈയ്ക്കായി ഇമ്രാൻ താഹിർ 3.2 ഓവറിൽ 12 റൺസ് വഴങ്ങി നാലു വിക്കറ്റും രവീന്ദ്ര ജഡേജ മൂന്ന് ഓവറിൽ ഒൻപതു റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി. ഹർഭജൻ നാല് ഓവറിൽ 28 റൺസ് വഴങ്ങിയും ദീപക് ചാഹർ മൂന്ന് ഓവറിൽ 32 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. മൂന്ന് ഓവറിൽ 18 റൺസ് വഴങ്ങിയ ഡ്വെയിന്‍ ബ്രാവോയ്ക്കു മാത്രം വിക്കറ്റ് കിട്ടിയില്ല.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ഇരു ടീമുകളും പോയിന്റ് പങ്കിട്ടു. കനത്ത മഴ കാരണം വൈകി തുടങ്ങിയ മത്സരത്തില്‍ വീണ്ടും മഴയെത്തിയതോടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അഞ്ചോവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആര്‍സിബി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെടുത്തു. മറുപടി ബാറ്റിങ് തുടങ്ങിയ രാജസ്ഥാന്‍ 3.2 ഓവറില്‍ ഒന്നിന് 41 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. ഇതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനമായി.
13 പന്തില്‍ മൂന്ന് സിക്‌സും രണ്ടും ഫോറും ഉള്‍പ്പെടെ 28 റണ്‍സെടുത്ത സഞ്ജു സാംസണിന്റെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. യൂസ്‌വേന്ദ്ര ചാഹലിനാണ് വിക്കറ്റ്. ലിയാം ലിവിങ്സ്റ്റണ്‍ ഏഴ് പന്തില്‍ 11 റണ്‍സുമായി പുറത്താവാതെ നിന്നു. നേരത്തെ വിരാട് കോലിയുടെ (ഏഴ് പന്തില്‍ 25) കരുത്തില്‍ മികച്ച സ്‌കോറിലേക്ക് പോവുകായായിരുന്ന ബാംഗ്ലൂരിനെ ശ്രേയാസ് ഗോപാലിന്റെ ഹാട്രിക് പ്രകടനമാണ് പിടിച്ചുക്കെട്ടിയത്. ഒരോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങിയ താരം കോലി, ഡിവില്ലിയേഴ്‌സ്, സ്‌റ്റോയിനിസ് എന്നിവരെ പുറത്താക്കി.
ഡിവില്ലിയേഴ്‌സ് (4 പന്തില്‍ 10), സ്റ്റോയിനിസ് (0), ഗുര്‍കീരത് സിങ് മന്‍ (6), ഹെന്റിച്ച് ക്ലാസന്‍ (6) പാര്‍ത്ഥിവ് പട്ടേല്‍ (8), പവന്‍ നേഗി (4) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഉമേഷ് യാദവ് (0), നവ്ദീപ് സൈനി (0) എന്നിവര്‍ പുറത്താവാതെ നിന്നു. ഷാനെ തോമസ് രണ്ടും റിയാന്‍ പരഗ്, ജയദേവ് ഉനദ്ഘട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ബാംഗ്ലൂര്‍ നിരയില്‍ കോലിക്കും ഡിവില്ലിയേഴ്‌സിനും ശേഷം ക്രീസിലെത്തിയ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല.
ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റില്‍. ഹസിന്‍ ജഹാനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ക്രിക്കറ്റ് താരം ഷമിയുടെ വീടാക്രമിച്ചെന്ന പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ഷഹാസ്പൂരിലെ അലിനഗര്‍ ഗ്രാമത്തിലെ ഷമിയുടെ വീട്ടില്‍ ഹസിന്‍ എത്തിയതാണ് പ്രശ്‌നത്തിന് വഴിവെച്ചത്. ഷമിയുടെ മാതാവ് ഹസിനെ തടയാന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് പോലീസെത്തി ഹസിനെ കസ്റ്റഡിയിലെടുത്തത്.
തന്റെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് ഹസിന്‍ വാദിക്കുന്നത്. ഷമിയുടെ മാതാവും പോലീസും തന്നോട് മോശമായി പെരുമാറിയെന്നും ഹസിന്‍ പറയുന്നു.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു ഷമിയുടെ കുടുംബ പ്രശ്നം. കഴിഞ്ഞ മാര്‍ച്ചില്‍ പോലീസ് ഷമിയ്ക്കെതിരെ സ്ത്രീധന പീഡനം, ലൈഗിക പീഡനം തുടങ്ങിയ കുറ്റത്തിന് കേസെടുത്തിരുന്നു.
സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 6 വിക്കറ്റിന് 212; പഞ്ചാബ് 20 ഓവറിൽ 8 വിക്കറ്റിന് 167. ഓപ്പണർ ഡേവിഡ് വാർണറുടെ ഉജ്വല ഇന്നിങ്സിന്റെ (56 പന്തിൽ 81) കരുത്തിലാണു ഹൈദരാബാദ് കൂറ്റൻ സ്കോർ സ്വന്തമാക്കിയത്.
മനീഷ് പാണ്ഡെ (25 പന്തിൽ 36), വൃധിമാൻ സാഹ (13 പന്തിൽ 28), മുഹമ്മദ് നബി (10 പന്തിൽ 20) എന്നിവരും ഹൈദരാബാദിനായി തിളങ്ങി. കെ.എൽ രാഹുലിന്റെ (56 പന്തിൽ 79) ഇന്നിങ്സിലൂടെ മത്സരം സ്വന്തമാക്കാനുള്ള പഞ്ചാബിന്റെ ശ്രമം 3 വിക്കറ്റെടുത്ത റാഷിദ് ഖാന്റെ ഉശിരൻ ബോളിങ്ങിനു മുന്നിൽ വിഫലമായി. ഖലീൽ അഹമ്മദും 3 വിക്കറ്റെടുത്തു.
മായങ്ക് അഗർവാൾ (27), നിക്കോളാസ് പുരാൻ (21) എന്നിവരാണു പഞ്ചാബിന്റെ പ്രധാന സ്കോറർമാർ. ക്രിസ് ഗെയ്‌ൽ 4 റൺസിനു പുറത്തായതാണു സന്ദർശകർക്കു തിരിച്ചടിയായത്. നേരത്തെ 4 ഓവറിൽ 66 റൺസ് വഴങ്ങിയ പഞ്ചാബ് സ്പിന്നർ മുജീബ് റഹ്മാൻ സീസണിലെ ഏറ്റവും മോശം ഇക്കോണമി നിരക്ക് സ്വന്തമാക്കിയിരുന്നു.
ആന്ദ്രെ റസ്സലിന്റെ വെസ്റ്റിന്ത്യൻ വെടിക്കെട്ടിന് ഹാർദിക് പാണ്ഡ്യയുടെ ഇന്ത്യൻ മറുപടി. ഈഡൻ ഗാർഡൻസിൽ റൺസിന്റെ പൂരം കൊടിയിറങ്ങിയപ്പോൾ കൊൽക്കത്തയുടെ ജയം 34 റൺസിന്. സ്കോർ: കൊൽക്കത്ത–20 ഓവറിൽ രണ്ടിന് 232. മുംബൈ–20 ഓവറിൽ ഏഴിന് 198. കൊൽക്കത്തയ്ക്കായി റസ്സലും (40 പന്തിൽ 80*) മുംബൈയ്ക്കായി ഹാർദിക് പാണ്ഡ്യയും (34 പന്തിൽ 91) ബാറ്റിങ്ങ് വെടിക്കെട്ട് തീർത്തു.
എന്നാൽ കൊൽക്കത്ത നിരയിൽ ശുഭ്മാൻ ഗിൽ (45 പന്തിൽ 76), ക്രിസ് ലിൻ (29 പന്തിൽ 54) എന്നിവരും തിളങ്ങിയപ്പോൾ മുംബൈ നിരയിൽ മറ്റാരും മുപ്പതിനപ്പുറം പോയില്ല.ആദ്യ 10 ഓവറിൽ 97 റൺസ് സ്കോർ ചെയ്ത കൊൽക്കത്ത പിന്നീട് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കുതിച്ചു. 40 പന്തിൽ റസ്സൽ അടിച്ചത് 6 ഫോറും 8 സിക്സും.
ചേസിങിൽ മുംബൈയുടെ തുടക്കം മോശം. 8.2 ഓവറായപ്പോഴേക്കും നാലു പേർ പവിലിയനിൽ മടങ്ങിയെത്തി. സ്കോർ ബോർഡിൽ റൺസ് 58 മാത്രം. എന്നാൽ ആറാമനായി ക്രീസിലെത്തിയ ഹാർദിക് തകർത്തടിച്ചു. 17 പന്തിൽ അർധ സെഞ്ചുറി തികച്ച ഹാർദികിനെ നേരത്തെ ഇറക്കാത്തതിൽ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ ഖേദിച്ചു കാണും.
ഒടുവിൽ 18–ാം ഓവറിന്റെ അവസാന പന്തിൽ ഹാർദികിനെ ഡീപ് മിഡ്‌വിക്കറ്റിൽ റസ്സൽ തന്നെ ക്യാച്ചെടുത്തു. ആറു ഫോറും ഒൻപതു സിക്സും അടങ്ങുന്നതാണ് ഹാർദികിന്റെ ഇന്നിങ്സ്.