UK

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പർ ബിനു മാത്യുവിൻറെ സഹോദരൻ പണൂർ കീപ്പച്ചാം കുഴിയിൽ മാത്യു എം കീപ്പച്ചാൻ (കുഞ്ഞ് 73) അന്തരിച്ചു. മൃതദേഹം നാളെ വെള്ളിയാഴ്ച വൈകുന്നേരം 5 – ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച 10. 30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11 . 30ന് പാദുവാ സെൻറ് ആൻറണീസ് പള്ളിയിൽ.

ഭാര്യ മറ്റക്കര കീച്ചേരിൽ ആലീസ്. മക്കൾ: അനൂപ് മാത്യു (കാനഡ), അനിറ്റ മാത്യു (ഓസ്ട്രേലിയ). മരുമക്കൾ: ജോവാന രാജൻ ( കാനഡ ), ഷാരോൺ ജോസഫ് (ഓസ്ട്രേലിയ).

ബിനു മാത്യുവിൻറെ സഹോദരൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ പൊലീസ് സേനയിൽ 25 ശതമാനവും ലൈംഗിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായുള്ള അടിസ്ഥാന മാർഗരേഖകളും നയങ്ങളും ഇപ്പോഴും നടപ്പാക്കിയിട്ടില്ലെന്ന് സാറ എവർഡ് കേസിനെ തുടർന്ന് തയ്യാറാക്കിയ ലേഡി എലിഷ് ആൻജിയോലിനിയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കി . 2021ൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ വേൻ കൗസൻസ് യുവതിയെ തട്ടിക്കൊണ്ട് പോകുകയും ബലാത്സംഗം ചെയ്‌തശേഷം കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിന് നാല് വർഷങ്ങൾക്ക് ശേഷവും, സ്ത്രീകൾക്കെതിരെ ലൈംഗിക പ്രേരിത ആക്രമണങ്ങളെ തടയുന്നതിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. പൊതു സ്ഥലങ്ങളിലെ ഇത്തരം ആക്രമണങ്ങളുടെ ഡേറ്റാ ശേഖരണത്തിൽ വലിയ കുറവുണ്ടെന്നും, അത് ഇല്ലാതെ കുറ്റകൃത്യങ്ങളുടെ മാതൃകകൾ കണ്ടെത്താനാകില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

2024ൽ പ്രസിദ്ധീകരിച്ച ആദ്യഘട്ട റിപ്പോർട്ട് പൊലീസിന് എല്ലാ തരത്തിലുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ, പ്രത്യേകിച്ച് ഇന്ഡിസന്റ് എക്‌സ്‌പോഷർ പോലുള്ള ‘നോൺ-കോൺടാക്റ്റ്’ കുറ്റങ്ങൾ വരെ അന്വേഷിക്കാൻ പ്രത്യേക നയം ഒരുക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട് . എന്നാൽ ഈ വർഷം സെപ്റ്റംബർ വരെയും 26 ശതമാനം പൊലീസ് സേനകൾക്കും ഈ നിർദ്ദേശം നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ദേശീയ പൊലീസ് മേധാവികളുടെ കൗൺസിൽ നയരേഖകൾ തയ്യാറാക്കിയെങ്കിലും പല സേനകളും നിലവിലെ നയങ്ങൾ അവലോകനം ചെയ്യുന്ന ഘട്ടത്തിലാണ്. ഇതോടെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം യാഥാർത്ഥ്യത്തിൽ ഒരു ദേശീയ മുൻഗണനയായി പരിഗണിക്കപ്പെടുന്നില്ലെന്ന ആശങ്ക റിപ്പോർട്ടിൽ ഉയർന്നിട്ടുണ്ട്.

പൊതു സ്ഥലങ്ങളിലെ ലൈംഗികാതിക്രമങ്ങൾ മുൻ‌കൂട്ടി തടയുന്നതിനും വ്യക്തമായ നിരവധി മാർഗനിർദേശങ്ങൾ റിപ്പോർട്ട് മുന്നോട്ടു വെക്കുന്നുണ്ട് . പ്രോജക്ട് വിജിലന്റ്, ഓപ്പറേഷൻ സോട്ടീരിയ തുടങ്ങിയ മാതൃകാപരമായ പദ്ധതികളെ രാജ്യത്താകമാനം വ്യാപിപ്പിക്കണമെന്നും ശുപാർശയുണ്ട്. തെയിംസ് വാലി പൊലീസ് ആരംഭിച്ച പ്രോജക്ട് വിജിലന്റ്, രാത്രികാലങ്ങളിൽ സ്ത്രീകളെ ലക്ഷ്യമിടുന്ന അക്രമികളുടെ പെരുമാറ്റം മുൻകൂട്ടി കണ്ടെത്തി തടയുന്നതിന് രൂപപ്പെടുത്തിയ പദ്ധതിയാണ്. ഓപ്പറേഷൻ സോട്ടീരിയ, ബലാത്സംഗം ഉൾപ്പെടെയുള്ള ലൈംഗിക കേസുകളുടെ അന്വേഷണം പ്രതികരണവും മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ പുനഃസംഘടനാപദ്ധതിയാണ്. സാറ എവർഡിന്റെയും 2022ൽ ലണ്ടനിൽ കൊല്ലപ്പെട്ട സാറ അലീനയുടെയും കുടുംബങ്ങൾ ഈ അന്വേഷണ റിപ്പോർട്ട് മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഭയമില്ലാതെ ജീവിക്കാൻ സർക്കാരും പൊലീസും അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് റിപ്പോർട്ട് ആവർത്തിച്ച് ആവശ്യപ്പെടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബജറ്റിലെ സുപ്രധാന വിവരങ്ങൾ നേരത്തെ പുറത്തുവന്ന സംഭവത്തെ തുടർന്ന് ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി (OBR) അധ്യക്ഷൻ റിച്ചാർഡ് ഹ്യൂസ് രാജിവച്ചു. ഇത് സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴവുകളിലൊന്നാണെന്ന് അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. സംഭവത്തെ കുറിച്ചുള്ള ഉത്തരവാദിത്വം പൂർണ്ണമായി ഏറ്റെടുക്കുന്നതായി ഹ്യൂസ് രാജിക്കത്തിൽ വ്യക്തമാക്കി.

ബജറ്റിലെ നിർണായക വിവരങ്ങളായ വരുമാന നികുതിയും നാഷണൽ ഇൻഷുറൻസും മൂന്നു വർഷത്തേക്ക് ഫ്രീസ് ചെയ്യുന്നത് ഉൾപ്പെടെ ചാൻസലർ റേച്ചൽ റീവ്സ് പ്രഖ്യാപനത്തിന് മുൻപേ പുറത്തായതോടെ സർക്കാരിന് വലിയ വിമർശനം ആണ് നേരിടേണ്ടി വന്നത് . ഈ പിഴവ് ഒ ബി ആറിൻ്റെ വിശ്വാസ്യതയ്ക്ക് ഭംഗം വരുത്തിയതായും റിപ്പോർട്ട് പറയുന്നു. ഹ്യൂസിന്റെ രാജിയോട് പ്രതികരിച്ച റേച്ചൽ റീവ്സ്, അദ്ദേഹത്തിന്റെ അഞ്ച് വർഷത്തെ സേവനത്തിന് നന്ദി അറിയിച്ചു.

ഒ ബി ആറിന്റെ പ്രസിദ്ധീകരണ സംവിധാനത്തിലുള്ള സാങ്കേതിക വീഴ്ചകളാണ് റിപ്പോർട്ട് നേരത്തെ പുറത്തുവരാൻ കാരണമായതെന്ന് കണ്ടെത്തി. സുരക്ഷയിലെ പിഴവുകൾ കാരണം ആണ് വിവരങ്ങൾ പുറത്തയത് . എന്നാൽ ഏതെങ്കിലും വിദേശ ശക്തികളുടേയോ സൈബർ ആക്രമണങ്ങളുടേയോ പങ്കില്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെ കുറിച്ച് ബജറ്റ് തയ്യാറാക്കുന്നതിനുള്ള കാലയളവിൽ പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണങ്ങൾ ചാൻസലർ റേച്ചൽ റീവ്സ് തള്ളി. ഉൽപാദനക്ഷമത കുറയുമെന്ന് മുന്നറിയിപ്പുകൾ നൽകിയ സമയത്ത് തന്നെ, പൊതുധനങ്ങൾ പ്രതീക്ഷിച്ചതിൽ മികച്ച നിലയിലാണെന്ന് ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി (ഒബിആർ) സെപ്റ്റംബറിൽ അറിയിച്ചതായി പിന്നീട് പുറത്തുവന്നിരുന്നു. എന്നാൽ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നതും അതിൽ താൻ തുറന്ന മനസ്സോടെയുള്ളതുമാണെന്ന് റീവ്സ് വ്യക്തമാക്കി.

കൺസർവേറ്റീവ് നേതാവ് കെമി ബാഡനോച്ച് ഈ വിഷയത്തിൽ റീവ്സിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. റീവ്സ് മനഃപൂർവം സാമ്പത്തിക നില മോശമാണെന്ന് ചിത്രീകരിച്ച് നികുതി വർധനയ്ക്ക് വഴിയൊരുക്കിയതാണെന്നും ഇതിലൂടെ പൊതുജനത്തെ “കബളിപ്പിച്ചിട്ടുണ്ടെന്നും” ബാഡനോച്ച് ആരോപിച്ചു. ബജറ്റിന് മുൻപ് നടത്തിയ ഇടപെടലുകൾ മാർക്കറ്റ് മാനിപുലേഷൻ ആകാമെന്ന സംശയത്തോടെയാണ് നേതാക്കൾ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയോടും സ്വതന്ത്ര നൈതിക ഉപദേഷ്ടാവിനോടും അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

വിശദീകരണങ്ങൾ ആവശ്യപ്പെട്ട് പ്രതിപക്ഷം കടുത്ത വിമർശനം ഉന്നയിച്ചെങ്കിലും പ്രധാനമന്ത്രി കീർ സ്റ്റാർമർ റീവ്സിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു . റീവ്സ് എടുത്ത നടപടികൾ ജീവിതച്ചെലവ് കുറയ്ക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും ലക്ഷ്യമിട്ടതാണെന്ന് ഡൗൺിംഗ് സ്ട്രീറ്റ് വ്യക്തമാക്കിയിട്ടുണ്ട്. വരുമാന നികുതി പരിധി നിലനിർത്തിയതിനെ കുറിച്ചുള്ള വിമർശനങ്ങൾക്കും റീവ്സ് മറുപടി നൽകി. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പ്രവചനങ്ങളിലെ വൻ മാറ്റങ്ങളും പരിഗണിക്കേണ്ടി വന്നതാണെന്ന് അവര്‍ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ നിര്യാതനായ അറക്കുളം സ്വദേശി ജോസ് മാത്യു ഇളതുരുത്തിയിലിന്റെ സംസ്കാരശുശ്രൂഷ ഡിസംബർ 2-ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് സ്റ്റോക്ക് ഓൺ ട്രെന്റിലെ സെന്റ് ജോസഫ് കത്തോലിക്കാ ചർച്ചിൽ നടക്കും. പിതാവ് പരേതനായ മാത്യു ജോസഫ് ഇളതുരുത്തിൽ, അമ്മ ഏലിക്കുട്ടി മാത്യു (ഈരാറ്റുപേട്ട പേഴ്ത്തുംമൂട്ടിൽ) എന്നിവരാണ്.

ഭാര്യ ഷീബ ജോസ് (പുറപ്പുഴ പാലക്കൽ), മക്കൾ കെവിൻ ജോസ്, കാരോൾ ജോസ് (കീൽ യൂണിവേഴ്‌സിറ്റി, ന്യൂകാസിൽ), മരിയ ജോസ് (7-ാം ക്ലാസ്) എന്നിവരാണ് കുടുംബാംഗങ്ങൾ. സഹോദരങ്ങൾ സിസ്റ്റർ ജിജി മാത്യു (പ്രിൻസിപ്പൽ, സെന്റ് ജെയിംസ് കോളേജ് ഓഫ് നേഴ്സിംഗ്, ചാലക്കുടി), റെജി ചെറിയാൻ (കല്ലുകുളങ്ങര, കണമല), ലിജി ജെയ്സൺ (മരങ്ങാട്ട്, അറക്കുളം), ബിജു ഇളതുരുത്തിൽ (പ്രസിഡന്റ്, പ്രവാസി കേരള കോൺഗ്രസ് യുകെ) എന്നിവരാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിരവധിസ്ഥലങ്ങളിൽ കനത്ത മഴയുടെ പശ്ചാത്തലത്തിൽ വെള്ളപ്പൊക്ക ഭീഷണി ഉയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇംഗ്ലണ്ടിലെ വിവിധ നദീതീരങ്ങളിൽ 35 ഉം വെയിൽസിൽ 10 ഉം മുന്നറിയിപ്പുകൾ നിലവിലുണ്ടെന്ന് ബന്ധപ്പെട്ട ഏജൻസികൾ അറിയിച്ചു. ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, യോർക്‌ഷയർ–ഹംബർ മേഖലകളിലേയ്ക്കുള്ള യെല്ലോ മഴ മുന്നറിയിപ്പും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ 60 മില്ലീമീറ്റർ വരെ മഴ ലഭിക്കാമെന്ന് മെറ്റ് ഓഫീസ് പ്രവചിക്കുന്നു.

തിങ്കളാഴ്ച വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ വ്യാപകമായ മഴയ്ക്ക് യെല്ലോ ആംബർ മുന്നറിയിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡർബിഷെയർ, നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട്, യോർക്‌ഷയർ–ഹംബർ മേഖലകളിൽ 40 മില്ലീമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് പ്രവചനം. കുംബ്രിയൻ ഫെൽസിലെ ചില ഭാഗങ്ങളിൽ 120 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട് . എക്സ്മൂർ, ഡോർസെറ്റ്, മെൻഡിപ്സ്, കൊട്സ്വോൾഡ്സ് എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിലും ശക്തമായ മഴ പ്രതീക്ഷിക്കുന്നു. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമുള്ള വെള്ളക്കെട്ട്, ഗതാഗത തടസ്സം, അപകടകരമായ റോഡ് സാഹചര്യം എന്നിവയ്ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, സ്കോട്ട്ലൻഡിൽ ശക്തമായ കാറ്റിന്റെ ആഘാതം നേരിട്ടു. 83 മൈൽ വേഗത്തിൽ കാറ്റടിച്ച വെസ്റ്റേൺ ഐൽസിലും 75 മൈൽ വേഗം രേഖപ്പെടുത്തിയ മൾ ദ്വീപിലും വെള്ളിയാഴ്ച രാവിലെ ആയിരത്തോളം വീടുകളിലും ആണ് വൈദ്യുതി മുടങ്ങിയത്. ഭൂരിഭാഗം പ്രദേശങ്ങളിലും പിന്നീട് വൈദ്യുതി പുനഃസ്ഥാപിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടൻ സർക്കാരിന്റെ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്നവർക്ക് മെഡിക്കൽ ചികിൽസയ്‌ക്ക് ടാക്സി ഉപയോഗിക്കുന്നത് ഫെബ്രുവരി മുതൽ നിരോധിക്കാൻ തീരുമാനിച്ചു. ബിബിസി നടത്തിയ അന്വേഷണത്തിൽ ചില അഭയാർഥികൾ നൂറുകണക്കിന് മൈൽ നീളുന്ന ടാക്സി യാത്രകൾ നടത്തിയതായി വെളിപ്പെട്ടതോടെയാണ് നടപടി. ഒരു അഭയാർഥി 250 മൈൽ ദൂരം ടാക്സിയിൽ യാത്ര ചെയ്തതും സർക്കാർ £600 ചെലവഴിച്ചതും വിവാദമായിരുന്നു.

നിലവിൽ സർക്കാർ ശരാശരി £15.8 മില്യൺ ഈ ഗതാഗത ചെലവിനായി ചിലവഴിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ലണ്ടൻ ഉൾപ്പെടെ പല സ്ഥലങ്ങളിലും ഹോട്ടലുകളിൽ നിന്ന് ആശുപത്രികളിലേക്കുള്ള ചെറിയ ദൂരം പോലും വലിയ ചെലവിൽ ടാക്സി സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നുവെന്നും ഡ്രൈവർമാർ വെളിപ്പെടുത്തി. ചില കരാർ കമ്പനികൾ അനാവശ്യമായി ദൂരം കൂട്ടിയാണ് യാത്രകൾ നടത്തുന്നതെന്ന് ആരോപണങ്ങളുണ്ട്.

ടാക്സി നിരോധനത്തിൽ നിന്ന് ശാരീരിക വെല്ലുവിളികൾ, ദീർഘകാല രോഗങ്ങൾ, ഗർഭിണികൾ എന്നിവർക്കു മാത്രമേ ഒഴിവുണ്ടാകൂ. കൂടുതൽ അഭയാർഥി ഹോട്ടലുകൾ അടയ്ക്കാനും മറ്റുള്ള താമസ മാർഗങ്ങൾ ഉപയോഗിക്കാനുമുള്ള സർക്കാർ നീക്കങ്ങളും പുരോഗമിക്കുന്നുണ്ട് . അതേസമയം, അഭയാർഥികൾക്ക് ജോലി ചെയ്യാൻ കൂടുതൽ അവസരം നൽകണമെന്ന് റഫ്യൂജി കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടു .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പെൻഷൻ മാത്രം വരുമാനമായി ഉള്ളവർക്ക് ഇനി അധിക നികുതി ബാധ്യത ഉണ്ടാകില്ലെന്ന് ചാൻസലർ റേച്ചൽ റീവ്സ് വ്യക്തമാക്കി. പെൻഷൻ തുകയിലെ വാർഷിക വർധനയിലൂടെ 2027 മുതൽ പെൻഷൻ വരുമാനം നികുതി പരിധി മറികടക്കുമെന്ന ആശങ്കകളാണ് ഉയർന്നിരുന്നത്. ഇത്തരം സാഹചര്യത്തിൽ പെൻഷൻകാരെ ചെറുതും അനാവശ്യവുമായ നികുതി കണക്കിൽ നിന്ന് രക്ഷിക്കുന്നതിന്റെ ഭാഗമായി 2030 വരെ പെൻഷൻ മാത്രം ലഭിക്കുന്നവർക്ക് നികുതി ഈടാക്കില്ലെന്ന തീരുമാനമാണ് സർക്കാർ പ്രഖ്യാപിച്ചത്.


പുതിയ ഫ്ലാറ്റ് റേറ്റ് സിസ്റ്റത്തിൽ ഉൾപ്പെട്ടവർക്ക് ലഭിക്കുന്ന £12,547.60 എന്ന പെൻഷൻ തുക അടുത്ത വർഷം നിലവിലെ £12,570 നികുതി പരിധിയോടെ വളരെ അടുത്തതായിരിന്നു . നികുതി പരിധി 2027 വരെ ഫ്രീസ് ചെയ്തിരിക്കുന്നതിനാൽ ശേഷമുള്ള വർധനകൾ ഈ പരിധി കടക്കുമെന്നത് പൊതുവെ ആശങ്ക ഉളവാക്കിയിരുന്നു . സാധാരണ സാഹചര്യത്തിൽ എച്ച് എം ആർ സി ലളിതമായ അസ്സസ്‌മെന്റ് വഴി ചെറുതായ നികുതി തുകകൾ ഈടാക്കാറുണ്ട്. എന്നാൽ ഇത്തരം ചെറിയ തുകകൾക്കായുള്ള കണക്കെടുപ്പും നോട്ടീസുമെല്ലാം പെൻഷൻകാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്ന വിലയിരുത്തലോടെയാണ് സർക്കാർ ഈ ഇളവ് പരിഗണിക്കുന്നത്. ഇതോടെ പെൻഷൻ മാത്രമുള്ളവർക്ക് നികുതി സംബന്ധിച്ച ആശങ്കകൾ ഒന്നടങ്കം മാറും.

അതേസമയം, പെൻഷൻകാരുടെ ഭൂരിഭാഗവും ഇപ്പോഴും നികുതി നൽകുന്നവരാണ് എന്നതാണ് യാഥാർത്ഥ്യം. പഴയ പെൻഷൻ സംവിധാനത്തിൽ ഉൾപ്പെട്ട 25 ലക്ഷം പേർക്ക് അടിസ്ഥാന പെൻഷനും എസ് ഇ ആർ പി എസ് വരുമാനവും ഒരുമിച്ച് ലഭിക്കുന്നതിനാൽ നികുതി ബാധ്യത തുടരും. ചെറിയ സ്വകാര്യ പെൻഷൻ ലഭിക്കുന്നവർക്കും നികുതി ഒഴിവാകില്ല. ഇതുവഴി തൊഴിലാളികളും പെൻഷൻകാരും തമ്മിൽ നികുതി തുല്യത ഉറപ്പാക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ നയം നടപ്പിലാക്കാനുള്ള കൃത്യമായ മാര്‍ഗരേഖ ഇപ്പോഴും സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നതും ചർച്ചയാകുന്നുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ റോയൽ ബറോ ഓഫ് കെൻസിങ്ടൺ ആൻഡ് ചെൽസിയ (RBKC) ഉൾപ്പെടെ മൂന്ന് കൗൺസിലുകളെ ലക്ഷ്യമിട്ടുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് താമസക്കാരോട് അധിക ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി . കൗൺസിലിന്റെ സിസ്റ്റങ്ങളിൽ നിന്ന് ചില “ സുപ്രധാന വിവരങ്ങൾ മോഷണം പോയതായി അധികൃതർ സ്ഥിരീകരിച്ചു. ഇതിൽ വ്യക്തിഗതമായതോ സാമ്പത്തികവിവരങ്ങളോ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതായും അവർ വ്യക്തമാക്കി.

ആക്രമണത്തെ തുടർന്ന് ഫോൺ സിസ്റ്റങ്ങൾ ഉൾപ്പെടെ നിരവധി സേവനങ്ങൾ തകരാറിലായതോടെ ആർ ബി കെ സി, വെസ്റ്റ്‌മിൻസ്റ്റർ, ഹാമർസ്മിത്ത് & ഫുൽഹാം കൗൺസിലുകൾ രണ്ടാഴ്ചയെങ്കിലും വലിയ തടസ്സങ്ങൾ നേരിടുമെന്ന് അറിയിച്ചു. നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെയും മെട്രോപൊളിറ്റൻ പൊലീസിന്റെയും ദേശീയ ക്രൈം ഏജൻസിയുടെയും സഹായത്തോടെ ആക്രമണത്തിന് പിന്നിലെ സംഘത്തെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നുണ്ട് .

ബ്രിട്ടനിലെ പൊതുമേഖല-സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കെതിരെ കഴിഞ്ഞ വർഷങ്ങളിൽ വർധിച്ചുവരുന്ന റാൻസംവെയർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്. സിസ്റ്റങ്ങൾ കമ്പ്യൂട്ടർ വൈറസ് ഉപയോഗിച്ച് ആക്രമിക്കുകയും ഡേറ്റാ ചോർത്തുകയും തുടർന്ന് ക്രിപ്‌റ്റോകറൻസിയിൽ പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഇത്തരം ആക്രമണങ്ങൾ. ഇത്തരം ആക്രമണങ്ങൾക്കെതിരെ ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ലണ്ടൻ: യുകെയിലെ ILR/PR സ്ഥിരതാമസ യോഗ്യതയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, സ്കിൽഡ് വർക്കർ വിസയിലുള്ള മലയാളികളുൾപ്പെടെയുള്ള കുടിയേറ്റക്കാരെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തിൽ, പൊതുസമൂഹത്തിൽ ഉയരുന്ന ആശങ്കകൾ പരിഹരിക്കാനും വ്യക്തത കൈവരിക്കുന്നതിനുമായി ഐ ഓ സി (യുകെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ ഒരു അടിയന്തര ഓൺലൈൻ സെമിനാർ (Zoom) സംഘടിപ്പിക്കുന്നു.

പുതിയ നിർദ്ദേശങ്ങൾ പ്രകാരം ILR ലഭിക്കുന്നതിനുള്ള നിലവിലെ 5 വർഷത്തെ കാലാവധി 10 വർഷമോ അതിലധികമോ ആയി ഉയർത്തപ്പെടുവാൻ സാധ്യതയുള്ളതിനാൽ വ്യാപകമായ ആശങ്കകളും വ്യാഖ്യാനക്കുഴപ്പങ്ങളും ഉയർന്നിട്ടുണ്ട്. സർക്കാരിന്റെ കൺസൾട്ടേഷൻ ഉടൻ പുറത്തുവരാനിരിക്കുന്നതോടെ സമൂഹത്തെ ബോധവൽക്കരിക്കുകയും, വേണ്ട നടപടികൾ സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനുമായി യു കെയിലെ സാമൂഹിക – രാഷ്ട്രീയ – നിയമ മേഖലയിലെ പ്രമുഖരെ അണിനിരത്തിക്കൊണ്ടാണ് ഐ ഓ സി (യുകെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നത്.

പ്രധാന വിഷയങ്ങൾ

പുതിയ ILR/PR നിർദ്ദേശങ്ങളുടെ സംക്ഷിപ്ത വിശദീകരണം

സ്കിൽഡ് വർക്കർ, ഹെൽത്ത്‌ & കെയർ വർക്കർ, ആശ്രിതർ പുതിയ നിയമത്തിൽ എങ്ങനെ ബാധിക്കപ്പെടും

കൺസൾട്ടേഷനിൽ അഭിപ്രായം രേഖപ്പെടുത്തുന്ന മാർഗങ്ങൾ

നിയമ-രാഷ്ട്രീയ തലത്തിലുള്ള നടപടികൾ

വിദഗ്ധ പാനൽ

Daniel Zeichner
Member of Parliament for Cambridge

Sol. Adv. Cllr. Baiju Thittala Former Mayor of Cambridge;
Legal Advisor, Indian Overseas Congress

Cllr. Beth Gardiner Smith
Senior Policy Associate, Future Governance Forum
(Focus on Asylum & Migration)

RECENT POSTS
Copyright © . All rights reserved