ജോസ്ന സാബു സെബാസ്റ്റ്യൻ
വന്ന് വന്ന് ജീവിതം വരെ മാർക്കറ്റിങ് ആക്കിയവരെ ….. നമ്മൾ തലമുറക്ക് എന്ത് മെസ്സേജാണ് ഇതിലൂടെ കൊടുക്കുന്നത്. നിങ്ങൾ എന്ത് ധരിക്കണം എന്നുള്ളത് നിങ്ങടെ മാത്രം ചോയ്സ് ആണ് . പക്ഷെ എന്റെ അഭിപ്രായത്തിൽ വസ്ത്രത്തിനുള്ളിലുള്ളതിന് കുളിമുറി അല്ലങ്കിൽ കിടപ്പുമുറി എന്നീ സ്ഥലങ്ങളിൽ മാത്രമേ പ്രസക്തിയുള്ളൂ. മറ്റ് സ്ഥലങ്ങളിൽ അത് തികച്ചും അപ്രസക്തമാണ്.
ഇന്ന് ഓരോ പെണ്ണും ഫെമിനിസം എന്ന് പ്രൗഢിയിൽ പറയുമ്പോഴും അവ തലമുടിയുടെ നീളം കുറവിലും വസ്ത്രകുറവിലും മാത്രമാണോ ഒതുങ്ങേണ്ടത്?. നമ്മൾ പെണ്ണുങ്ങൾ ആണുങ്ങൾക്കൊപ്പമാണെന്ന് വാദിക്കുമ്പോഴും ഇങ്ങനെ വികലമായ വസ്ത്രധാരണത്തിലൂടെ നമ്മൾ നമ്മളെത്തന്നെ ഒരുതരത്തിൽ ആണുങ്ങൾക്ക് മാർക്കറ്റിംഗ് ചെയ്യുകയല്ലേ ചെയ്യുന്നത്?
വഴിയേ പോകുന്നവരും വരുന്നവരുമെല്ലാം നമ്മുടെ ബോഡി കണ്ടു സംതൃപ്തിപ്പെടുമ്പോൾ അവിടെ സത്യത്തിൽ നമ്മൾ അടിമകൾ ആകുവല്ലേ ചെയ്യുന്നത്.
പകരം ആളുകൾ നമ്മളുടെ ബുദ്ധി കണ്ട് അത്ഭുതപ്പെടട്ടെ.. കഴിവ് കണ്ട് അഭിനന്ദിക്കട്ടെ.. പ്രതിഭ കണ്ട് ആശ്ചര്യപ്പെടട്ടെ. അങ്ങനെ നമ്മളെ മറ്റുള്ളവർ തിരിച്ചറിയട്ടെ. അല്ലാതെ തുണിയുടെ നീളകുറവ് നിങ്ങളുടെ ഐഡന്റിറ്റി ആക്കി മാറ്റാതിരുന്നൂടെ?
കാരണം നമ്മുടെ ശരീരത്തിന് തക്കതായ ഒരു ലക്ഷ്യമുണ്ട്, ഒരു സൗന്ദര്യവും സ്വഭാവമുണ്ട് അതിനെ പുഷ്ടിപ്പെടുത്താതെ പുരുഷൻെറ സന്തോഷത്തിനായി നമ്മൾ നമ്മുടെ ഡ്രസ്സ് കോഡ് ഒരു കാരണം ആക്കാതിരിക്കൂ.
നമ്മൾ പഴയകാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ പണ്ടുള്ള ആണുങ്ങൾ അവരുടെ മസിൽ പവറിലൂടെ ഇന്നുവരെയുള്ള ഓരോന്നും ഡെവലപ്പ് ചെയ്‌തത്. ഇന്ന് ഒരൊറ്റ വിരലിൽ ചലിപ്പിക്കാവുന്ന മെഷീനറീസിൽ വരെ എത്തിനിൽക്കുന്നു അവരുടെ ലോകം. പക്ഷെ ഒരിക്കൽ കുഞ്ഞുങ്ങളെ നോക്കൽ വല്യ ടാസ്ക് ആയി കൊണ്ടുനടന്നു വിജയിച്ചിരുന്ന നമ്മൾ പെണ്ണുങ്ങൾ ഇന്ന് അവരുടെ പലവിധ കഴിവുകൾ ലോകത്തിനുമുമ്പിൽ സ്റ്റാമ്പ് ചെയ്യുമ്പോൾ മറ്റൊരുപറ്റം പെണ്ണുങ്ങൾ അവർക്കൊരു അപമാനമാകരുത്.
കാരണം ഇന്ന് നമ്മൾ പണ്ട് പഠിച്ചുവന്ന സ്ത്രീയുടെ പര്യായങ്ങളെല്ലാം പാടെ മാറി.
പണ്ട് തനിക്കുണ്ടാകുന്ന 10 ഉം 12 ഉം കുഞ്ഞുങ്ങളെയെല്ലാം പൊത്തി പൊതിഞ്ഞു വളർത്താൻ ശ്രമിച്ചാലും അവസാനം സർവൈവ് ആകുന്നത് വെറും രണ്ടോ മൂന്നോ കുഞ്ഞുങ്ങൾ ആയിരുന്നു. പക്ഷെ ഇന്ന് നമ്മളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉയർന്നു രണ്ടു കുഞ്ഞുങ്ങൾ ഉണ്ടായാൽ രണ്ടും തന്നെ സർവൈവ് ചെയ്യുന്നു . അപ്പോൾ സ്ത്രീകൾ എത്ര സൂപ്പർ ആണ്. ആവർ കാരണമാണ് ഇന്ന് ഈ ലോകം തന്നെ നിലനിക്കുന്നത് . നമ്മൾക്ക് തന്നെ നമ്മുടെ അമ്മയെ കുറിച്ച് പറയാൻ ഇന്ന് വാക്കുകൾ തികയുമോ. പക്ഷെ വരും തലമുറ സ്ത്രീ എന്ന് പറയുമ്പോൾ എന്തായിരിക്കും അവരുടെ മനസ്സിൽ വരുന്ന ചിത്രം .
കാരണം ഇന്ന് സ്ത്രീകൾ മിക്കവർക്കും ഒരു ഉപഭോഗവസ്തുമാത്രമാണ് . അല്ലങ്കിൽ ഒരു മാനസിക ഉല്ലാസമാണ്. അങ്ങനെയൊക്കെ അകാനുള്ള പങ്കുംകൂടുതലും സ്ത്രീകൾ തന്നയാണ്. അവരെ അവർ മാർക്കറ്റ് ചെയ്യുന്ന രീതി തികച്ചും തെറ്റാണ് .
നമ്മൾ മാർക്കറ്റിൽ കാണുന്ന ഒരു സ്ഥിരം രീതിയാണ് കുറച്ചു കൊടുത്തു കൂടുതൽ വാങ്ങുന്നു. പക്ഷെ ഇവിടെ നമ്മൾ ചിന്തിക്കുന്നത് എത്ര കൂടുതൽ കാണിക്കാമോ എന്നതാണ്.
നിങ്ങളുടെ മനസ്സ് എന്ന് ഒരു മാർക്കറ്റിങ് സ്ഥലമാകുന്നുവോ അവിടെ നമുക്ക് നമ്മുടെ ബോധം നഷ്ടപ്പെടുന്നു, ബന്ധങ്ങൾ ഇല്ലാതാകുന്നു, മനുഷീക മൂല്യങ്ങൾ നശിക്കുന്നു, നമ്മൾക്ക് പിഴകളില്ലന്ന് സ്വയം വിശ്വസിക്കുന്നു. മനുഷ്യന്റെ പേശി ശക്തിയും കുട്ടികളെ പ്രസവിച്ചു വളർത്തുന്നതും ഒരിക്കൽ ഒരു സൂപ്പർ പവറായി കണ്ടിരുന്ന നമ്മൾ ഇന്ന് അവയെല്ലാം പാടെ നിർവീര്യമാക്കി നമ്മുടെ ജീവിതം സമ്പത്തിനും പ്രശസ്തിക്കും മാത്രമായ് ഒതുങ്ങി തുടങ്ങിയിരിക്കുന്നു. അത് നേടാൻ ഇന്നവൾ എന്തും ചെയ്യുന്നവൾ ആയി മാറിയിരിക്കുന്നു .
അവളെത്തന്നെ അവനു സന്തോഷിക്കാൻ ഒരു വിൽപ്പനചരക്കാക്കികൊണ്ട് അവൾ പറയുന്നു ദേ നൊക്കൂ ഞാൻ ഇപ്പോൾ സ്വതന്ത്രയായി ഇതാണ് ഞാൻ ഇപ്പോഴാണ് സ്വതന്ത്ര ആയതെന്നു..
നമ്മൾ സ്ത്രീകൾ ശരിക്കും സ്വതന്ത്രമാകാൻ തുണിയുടെ നീളം ഒരു അളവുകോലാകാതിരിക്കട്ടെ.
യുഎസ് – യുകെ സൗഹൃദം ഉറപ്പിച്ച് യുഎസ് പ്രസിഡൻ്റ് ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും. കോൺവാൾ റിസോർട്ടിൽ ഈ ആഴ്ച നടക്കുന്ന ജി 7 ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ചർച്ച ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയായി. കാർബിസ് ബേയിൽ വ്യാഴാഴ്ച ഇരു നേതാക്കളും ഭാര്യമാരോടൊപ്പം സമയം ചെലവിടുകയും ചെയ്തു.
അറ്റ്‌ലാന്റിക് ചാര്‍ട്ടര്‍ പുതുക്കാനുള്ള തീരുമാനമാണ് ചർച്ചയിലെ പ്രധാന സംഭവം. 1941-ല്‍ രണ്ടാം ലോക മഹായുദ്ധസമയത്ത് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലും പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ ഡി. റൂസ്‌വെല്‍ട്ടും സ്ഥാപിച്ച യുദ്ധാനന്തര സഹകരണത്തിന്റെ പ്രഖ്യാപനമാണ് അത്‌ലാന്റിക്ക് ചാര്‍ട്ടര്‍. 80 വര്‍ഷം പഴക്കമുള്ള ചാര്‍ട്ടറിനെ പ്രതിധ്വനിപ്പിക്കുന്നതാണ് ബൈഡനും ജോൺസണും ഒപ്പിട്ട പുതിയ ചാർട്ടർ.
ഇതിലൂടെ യഥാർഥ പ്രഖ്യാപനത്തിന് അടിവരയിടുന്നതാണ് പുതുക്കിയ ചാര്‍ട്ടറെന്ന് പരക്കെ കരുതപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം, കോവിഡ് മഹാമാരി, സാങ്കേതിക യുദ്ധം, സാമ്പത്തിക മത്സരം എന്നിവയും ചർച്ചയിൽ കടന്നുവന്നതായാണ് റിപ്പോർട്ടുകൾ. കാലാവസ്ഥാ വ്യതിയാനവും സൈബർ ആക്രമണങ്ങളും ഉൾപ്പെടെ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് പൊതുവായ തത്ത്വങ്ങൾ രൂപപ്പെടുത്താൻ ശ്രമിക്കുന്നതിനാണ് മുൻഗണനയെന്ന് ഇരുനേതാക്കളും മാധ്യമപ്രവർത്തകരോട് പ റഞ്ഞു.
കോവിഡ് മഹാമാരിയുറ്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര യാത്രകൾ സാധാരണ നിലയിലാക്കുന്നതിനുള്ള ശുപാർശകൾ നൽകുന്നതിന് അമേരിക്കയും ബ്രിട്ടനും സംയുക്തമായി ഒരു വർക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കുമെന്ന് ബൈഡനും ജോൺസണും പ്രഖ്യാപിച്ചു.
പ്രസിഡന്റായി തന്റെ ആദ്യ വിദേശ സന്ദർശന വേളയിൽ ബൈഡൻ 500 ദശലക്ഷം ഡോസ് കൊറോണ വൈറസ് വാക്സിൻ മറ്റ് രാജ്യങ്ങൾക്ക് സംഭാവന ചെയ്യാനുള്ള യുഎസ് തീരുമാനത്തെ “അമേരിക്കൻ ജനതയുടെ ഒരു മഹത്തായ പ്രതിബദ്ധത” എന്നാണ് വിശേഷിപ്പിച്ചത്. മറ്റ് ജി -7 രാജ്യങ്ങളും വാക്സിൻ പ്രതിജ്ഞാബദ്ധത പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബൈഡനെ അനുഗമിച്ച യുഎസ് പ്രഥമ വനിത ജിൽ ബിഡൻ “ലവ്” എന്ന വാക്ക് പുറകിൽ പതിച്ച ജാക്കറ്റ് ധരിച്ചെത്തിയതും കൗതുകമായി. ജോൺസണും ഭാര്യ കാരിയും ചേർന്നാണ് ബൈഡൻ ദമ്പതികളെ സ്വീകരിച്ചത്.
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബ്രിട്ടനിലെത്തി. പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള ബൈഡന്റെ ആദ്യ വിദേശയാത്ര കൂടിയാണിത്. ജി 7 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി ബോറിസ് ജോൺസണും ജോ ബിഡനും ചർച്ചകൾ
കാലാവസ്ഥാ വ്യതിയാനം, സുരക്ഷ എന്നിവയുൾപ്പെടെയുള്ള വെല്ലുവിളികൾക്കും അറ്റ്‌ലാന്റിക് യാത്ര പുനരാരംഭിക്കാനുള്ള ശ്രമങ്ങൾക്കുമായിരിക്കും ചർച്ചയിൽ പ്രാധാന്യമെന്ന് ഇരു നേതാക്കളും സൂചന നൽകി. വൈറ്റ് ഹൌസിൽ പ്രവേശിച്ചതിനു ശേഷം ആദ്യ വിദേശ സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ഇന്ന് കോൺവാളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ടു.
തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ കടൽത്തീര റിസോർട്ടിൽ ബിഡനെ കണ്ടപ്പോൾ എല്ലാവരും തികച്ചും ആവേകോൺവാളിലെ കാർബിസ് ബേയിൽ നടന്ന ജി -7 നേതാക്കളുടെ ഉച്ചകോടിക്ക് തലേന്ന് നടന്ന ആദ്യ മുഖാമുഖ യോഗത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ യുഎസ് പ്രസിഡന്റ് ജോ ബിഡനെ വ്യാഴാഴ്ച സ്വാഗതം ചെയ്തു.ബിഡെൻ പ്രധാനമന്ത്രിയുടെ സമീപകാല വിവാഹത്തെ അഭിനന്ദിച്ചു: “ഞങ്ങൾ രണ്ടുപേരും വിവാഹ കാര്യത്തിൽ ഒരേപോലെ എന്ന് അദ്ദേഹം പറഞ്ഞു.
കാർബിസ് ബേയിലെ കടൽത്തീര റിസോർട്ടിൽ നടന്ന ആദ്യ യോഗത്തിൽ ഇരു നേതാക്കളും അറ്റ്ലാന്റിക് ചാർട്ടറുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും യുഎസ് പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽട്ടും 1941 ഓഗസ്റ്റിൽ ഒപ്പിട്ട പ്രഖ്യാപനം.
കൂടിക്കാഴ്ചയിൽ, രണ്ട് നേതാക്കളും ഒരു പുതിയ അറ്റ്ലാന്റിക് ചാർട്ടർ എന്ന് വിളിക്കുന്ന കരാറിൽ ഒപ്പിടാൻ പദ്ധതിയിടുന്നു, “ജനാധിപത്യത്തിന്റെയും തുറന്ന സമൂഹങ്ങളുടെയും തത്വങ്ങൾ, മൂല്യങ്ങൾ, സ്ഥാപനങ്ങൾ എന്നിവ സംരക്ഷിക്കുമെന്ന്” പ്രതിജ്ഞ ചെയ്യുന്ന കരാർ യഥാർത്ഥത്തിൽ ട്രാൻസ്-അറ്റ്ലാന്റിക് “പ്രത്യേക ബന്ധത്തിന്റെ” ഒരു മൂലക്കല്ലായി ഉദ്ധരിക്കപ്പെടുന്നു.
അന്നത്തെ പ്രസിഡന്റിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ജോൺസന്റെ മുൻഗാമിയായ തെരേസ മേ 2019 ൽ ഡൊണാൾഡ് ട്രംപിന് ചാർട്ടറിന്റെ ഒരു പകർപ്പ് നൽകി. അതിൽ കാര്യമായ വിജയമൊന്നുമില്ല.
കോവിഡ് പശ്ചാത്തലത്തിൽ യുഎസും യുകെയും തമ്മിലുള്ള യാത്രകൾ പുനരാരംഭിക്കുന്നതിൽ ഉടനടി തീരുമാനമുണ്ടാകില്ല. എന്നിരുന്നാലും, സമയബന്ധിതമായി അന്താരാഷ്ട്ര യാത്രകൾ വീണ്ടും ആരംഭിക്കുന്നതിന് ട്രാൻസ്‌പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് മുതിർന്ന യുഎസ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തും.
അതേസമയം ബ്രെക്സിറ്റ് വിഷയത്തിൽ യൂറോപ്യൻ യൂണിയനുമായുള്ള പ്രശ്നങ്ങളിൽ ബൈഡൻ അതൃപ്തി പ്രകടിപ്പിച്ചത് ശ്രദ്ധേയമായി. കരാറിന്റെ ഭാഗമായി നോർത്തേൺ അയർലൻഡ് പ്രോട്ടോക്കോൾ ഉറപ്പുവരുത്തുന്നത് നിർണായകമാണെന്നാണ് ബൈഡൻ്റെ ഉ റച്ച നിലപാട്. ഗുഡ് ഫ്രൈഡേ കരാറിന്റെ വാഗ്ദാനവും ഭാവിയും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
വടക്കൻ അയർലൻഡുമായുള്ള വ്യാപാരക്കരാറിൽ ധാരണയിലെത്താനാകാതെ ബ്രിട്ടനും യൂറോപ്യൻ യൂണിയനും തുടരുന്നതിൽ യുഎസിനുള്ള അതൃപ്തി നേരത്തെ ബൈഡൻ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഇയുവിന്റെ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് അംഗങ്ങളല്ലാത്ത രാജ്യങ്ങളിൽനിന്ന് ഫ്രോസൺ ഫുഡ് (സോസേജ് പോലുള്ള ചിൽഡ് മീറ്റ്, ശീതീകരിച്ച മറ്റു ഭക്ഷണങ്ങൾ തുടങ്ങിയവ) ഒറ്റവിപണിയിൽ വിൽക്കാനാകില്ല.
ഇയുവുമായി അതിർത്തി പങ്കിടുന്ന ബ്രിട്ടന്റെ ഏക മേഖലയാണ് വടക്കൻ അയർലൻഡ്. ബ്രെക്സിറ്റിന് ശേഷം ഇയു അംഗരാജ്യമല്ലാത്തതിനാൽ വടക്കൻ അയർലൻഡിലേക്ക് സോസേജ് പോലുള്ള ഫ്രോസൺ ഭക്ഷണം എത്തിക്കാൻ ബ്രിട്ടന് പ്രായോഗികമായി വിലക്കുണ്ട്. ഇയു അംഗരാജ്യമായ അയർലൻഡുമായി അതിർത്തി പങ്കിടുന്ന വടക്കൻ അയർലൻഡ് ഇയുവിന്റെ നിയമങ്ങൾ പാലിക്കണം. നേരത്തേയുണ്ടാക്കിയ ഗുഡ് ഫ്രൈഡേ സമാധാന കരാറിന്റെ ഭാഗമായാണ് ഈ പരിഗണന.
യൂറോപ്യൻ യൂണിയന്റെ ഭാഗമായ റിപ്പബ്ലിക് ഓഫ് അയർലൻഡും യുകെയുടെ ഭാഗമായ വടക്കൻ അയർലൻഡും തമ്മിലുള്ള അതിർത്തികൾ തുറന്നുതന്നെ കിടക്കുമെന്നും ക്യാമറകൾ സ്ഥാപിക്കലും, അതിർത്തി ചെക്പോസ്റ്റുകളും ഒഴിവാക്കണമെന്നുമാണ് ഈ കരാർ. ബ്രെക്സിറ്റിനു പിന്നാലെ അതിർത്തിയിൽ കർശന പരിശോധന ഏർപ്പെടുത്തിയെങ്കിലും വടക്കൻ അയർലൻഡിന്റെ സമാധാനക്കരാർ മുൻനിർത്തി അവിടുത്തെ അതിർത്തിയിൽ പഴയ സ്ഥിതി തുടരണമെന്നാണ് നിലവിലെ ധാരണ.
എന്നാൽ ബ്രിട്ടനിൽനിന്നു വരുന്ന ശീതീകരിച്ച മാംസം, പാൽ, മത്സ്യം, മുട്ട തുടങ്ങിയവ ഇയുവിന്റെ ഗുണനിലവാരത്തിലുള്ളതാണോ എന്ന് പരിശോധി ജനുവരിയിൽ ബ്രെക്സിറ്റ് നിയമം പ്രാബല്യത്തിൽ വന്നപ്പോൾ വടക്കൻ അയർലന്‍ഡിന്റെ വിഷയത്തിൽ ആറു മാസം സാവകാശം നൽകിയിരുന്നു. ഈ ആറുമാസമെന്നത് ജൂണിൽ കഴിയും. ശീതീകരിച്ച മാംസം ഉൾപ്പെടെയുള്ളവയ്ക്ക് ആറു മാസത്തെ ഗ്രേസ് പീരിയഡ് അനുവദിക്കപ്പെട്ടപ്പോൾ ബ്രിട്ടനിൽ നിന്നെത്തുന്ന പാലും മുട്ടയും ഉൾപ്പെടെയുള്ളവ പരിശോധനയില്ലാതെ വിൽക്കുന്നതിൽ സൂപ്പർ മാർക്കറ്റുകൾക്ക് മൂന്നു മാസത്തെ കാലാവധിയും അനുവദിച്ചു.
ഈ ഗ്രേസ് പീരിയഡ് ഒക്ടോബർ വരെ നീട്ടാൻ മാർച്ചിൽ യുകെ ഏകപക്ഷീയമായി തീരുമാനിച്ചതാണ് ഇയുവിനെ ചൊടിപ്പിച്ചത്. തൊട്ടുപിന്നാലെ ബ്രിട്ടനിൽനിന്ന് വടക്കൻ അയർലൻഡിലേക്കുള്ള പാർസലുകൾ, മരങ്ങൾ തുടങ്ങിയവയുടെ നീക്കം അനായാസമാക്കാൻ ചില ഏകപക്ഷീയ നടപടികളും യുകെ സ്വീകരിച്ചതോടെ ഇയു യുകെയ്ക്കു മേൽ പിഴ ചുമത്താൻ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസിനെ സമീപിക്കുകയും ചെയ്തു.
ഏകപക്ഷീയമായി ഗ്രേസ് പീരിയഡ് നീട്ടുന്നത് രാജ്യാന്തര നിയമങ്ങൾക്ക് എതിരാണെന്നാണ് ഇയു നിലപാട്. സ്വിറ്റ്സ്വർലൻഡ് മോഡലിലുള്ള (സ്വിസ് സ്റ്റൈൽ) അഗ്രി ഫുഡ് ഇടപാട് ബ്രിട്ടൻ അംഗീകരിക്കണമെന്നാണ് ഇയു ആവശ്യപ്പെടുന്നത്. എന്നാൽ യൂറോപ്യൻ യൂണിയൻ ‘പ്രായോഗികതയും സാമാന്യ ബുദ്ധിയും’ കാണിക്കണമെന്നാണ് ബ്രിട്ടന്റെ ആവശ്യം. മാത്രമല്ല ഇത്തരം വിട്ടുവീഴ്ചകൾ യുഎസു ഉൾപ്പെടെയുള്ള വ്യാപാര പങ്കാളികളുമായുള്ള കരാറുകളെ ബാധിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ ഭയക്കുന്നു.
യുകെ സർക്കാരിന്റെ കാലാവസ്ഥാ വ്യതിയാന പദ്ധതികൾ പ്രകാരം ഹാലോജൻ ലൈറ്റ് ബൾബുകളുടെ വിൽപ്പന സെപ്റ്റംബർ മുതൽ രാജ്യത്ത് നിരോധിക്കും. ഫ്ലൂറസെന്റ് ബൾബുകളുടെ നിരോധനവും ഇതിനു ശേഷമുണ്ടാകും. പ്രതിവർഷം 1.26 ദശലക്ഷം ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി.
കൂടാതെ ഈ നീക്കം ഗാർഹിക ഉപയോക്താക്കൾക്ക് ചിലവ് കുറയ്ക്കുകയും ചെയ്യും. യൂറോപ്യൻ യൂണിയൻ വ്യാപകമായ നിയമങ്ങൾ പ്രകാരം 2018 ൽ ഉയർന്ന വോൾട്ട് ഹാലോജൻ ലൈറ്റ് ബൾബുകളുടെ വിൽപ്പന യുകെ ഘട്ടംഘട്ടമായി ഒഴിവാക്കുന്നത് ആരംഭിച്ചിരുന്നു. പദ്ധതികൾക്കുള്ള നിയമനിർമ്മാണം ഈ മാസം സർക്കാർ മുന്നോട്ട് കൊണ്ടുവരും.
കുറഞ്ഞ എനർജി ആവശ്യമുള്ള എൽഇഡി ലൈറ്റ് ബൾബുകളിലേക്കുള്ള മാറ്റം തുടരാൻ പദ്ധതി സഹായിക്കും. 2030 ഓടെ വിൽക്കുന്ന ബൾബുകളിൽ 85 ശതമാനവും എൽഇഡികൾക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരാഗത ഹാലൊജൻ ബൾബുകളേക്കാൾ അഞ്ചിരട്ടി ആയുസ്സുള്ള എൽഇഡി ലൈറ്റുകൾ ഒരേ അളവിൽ പ്രകാശം ഉൽപാദിപ്പിക്കുന്നു, ഒപ്പം 80% വരെ കുറഞ്ഞ വൈദ്യുതി മാത്രമാണ് ഇവ ഉപയോഗിക്കുന്നത്.
ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനം യുകെയിൽ പരത്തുമ്പോൾ റെഡ് ലിസ്റ്റിലായ ഇന്ത്യയുടെ മോചനം നീളുന്നു. നാൽപതു രാജ്യങ്ങളുടെ റെഡ് ലിസ്റ്റിലേക്ക് കഴിഞ്ഞദിവസം ശ്രീലങ്ക ഉൾപ്പെടെ പുതുതായി പത്തോളം രാജ്യങ്ങളെ കൂട്ടിച്ചേർത്തതോടെ ഇന്ത്യയുടെ എല്ലാ അയൽരാജ്യങ്ങളും ഈ ലിസ്റ്റിൽ ആയിക്കഴിഞ്ഞു.ഇതോടെ ഇന്ത്യയിൽനിന്നും നഴ്സുമാരുടെ റിക്രൂട്ട്മെന്റും ഉടനെ പുനഃരാരംഭിക്കാൻ ഇടയില്ല.
ദിവസേനയുള്ള കോവിഡ് മരണം സ്ഥിരമായി പത്തിൽ താഴെയായ ബ്രിട്ടനിൽ കോവിഡ് കേസുകൾ വീണ്ടും വർധിച്ചുവരുന്ന സാഹചര്യമുണ്ട്. ഈ കേസുകളിൽ മഹാഭൂരിപക്ഷവും ഡെൽറ്റാ വേരിയന്റ് ആണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ റെഡ് ലിസ്റ്റ് നിയന്ത്രണങ്ങൾ മാറാൻ ഇനിയും ഏറെ സമയമെടുക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയിൽ നിന്ന് വരുന്നവരിലാണ് ഡെൽറ്റ വകഭേദം കാണപ്പെടുന്നത് എന്നാണ് സർക്കാരിൻ്റെ നിലപാട്.
ഇന്ത്യയിലെ സാഹചര്യങ്ങൾ ഒന്നോ രണ്ടോ മാസങ്ങൾകൊണ്ടു മെച്ചപ്പെടുകയോ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയോ ചെയ്താൽ മാത്രമേ എന്തെങ്കിലും പുനർ വിചിന്തനത്തിന് സാധ്യതയുള്ളൂ. അങ്ങനെയായാലും, ഒറ്റയടിക്ക് ഗ്രീൻ ലിസ്റ്റിലേക്ക് ഇന്ത്യയെ മടക്കിക്കൊണ്ടു വരാതെ, കുറച്ചു കാലമെങ്കിലും ആംബർ ലിസ്റ്റിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.
ആംബർ ലിസ്റ്റിലായാലും ബ്രിട്ടനിലെത്തുമ്പോൾ ഹോം ക്വാറന്റീനും രണ്ടു വട്ടമുള്ള ടെസ്റ്റിങ്ങും തുടരണം. ഇതോടെ യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രാ പദ്ധതികൾ താളംതെറ്റും. മറുവശത്ത് യുകെ ജോലി സ്വപ്നം പൂവണിയാൻ നഴ്സുമാരുടെയും വിദ്യാർഥികളുടെയും കാര്യവും ത്രിശങ്കുവിലാണ്.
കോവിഡ് രണ്ടാം തരംഗത്തിൽ ആടിയുലഞ്ഞ ഇന്ത്യയിലെ ആരോഗ്യ മേഖല അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോൾ അവിടെനിന്നും ആരോഗ്യ മേഖലയിലെ പ്രഫഷണലുകളെ, പ്രത്യേകിച്ച് നഴ്സുമാരെ റിക്രൂട്ട് ചെയ്തു കൊണ്ടുപോരുന്നത് ധാർമികമായി ശരിയല്ലാത്തതിനാലാണ് സ്ഥിതിഗതികൾ മെച്ചമാകുന്നതുവരെ തൽകാലത്തേക്ക് റിക്രൂട്ട്മെന്റ് നടപടികൾ മരവിപ്പിക്കാൻ ഏപ്രിൽ അവസാനം ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.
ഇന്ത്യയെ റെഡ് ലിസ്റ്റിലാക്കിയതിനു തൊട്ടു പിന്നാലെയായിരുന്നു ഈ തീരുമാനം. ജോബ് ഓഫർ ലഭിച്ച് റിക്രൂട്ട്മെന്റ് നടപടികളെല്ലാം പൂർത്തിയാക്കി യുകെയിലേക്ക് പറക്കാൻ കാത്തിരുന്ന നൂറുകണക്കിന് നഴ്സുമാരുടെ യാത്ര ഇതോടെ മുടങ്ങി. എന്നാൽ ആരുടെയും അവസരം പാഴാകില്ലെന്ന് എൻഎച്ച്എസ് ഉറപ്പു നൽകുന്നുണ്ടെങ്കിലും യാത്ര എന്നു തുടരാനാകുമെന്ന കാര്യത്തിൽ അധികൃതർ കൈമലർത്തുകയാണ്.
ഓക്സ്ഫോർഡ് മലയാളിയായ ജോബി എൽദോ(49) നാട്ടിൽ മരണമടഞ്ഞു. എറണാകുളം കോതമംഗലം ആയക്കാട് സ്വദേശിയായ ജോബി എൽദോ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. പ്രായമായ പിതാവിനെ ശുശ്രൂഷിക്കാനായി കുറച്ചു നാളുകളായി നാട്ടിയിലിരുന്നു ജോബി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞു 1 മണിക്ക് വീട്ടിൽ ആരംഭിക്കുകയും (പ്രാദേശിക സമയം) തുടർന്ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയി സെമിത്തേരിയിൽ സംസ്‌കാരവും നടക്കുകയുണ്ടായി.
ജോബി എൽദോയുടെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ശവസംക്കാര ചടങ്ങിന്റെ വീഡിയോ താഴെ…
[ot-video][/ot-video]
മാഞ്ചസ്റ്ററിനു അടുത്തുള്ള വിഗനില്‍ താമസിക്കുന്ന മക്കളെ കാണാന്‍ ഓടിയെത്തിയ മാതാപിതാക്കളില്‍ ഒരാള്‍ക്ക് ആകസ്മിക മരണം. തൃശൂര്‍ മാളയിലെ പുത്തന്‍വേലിക്കര സ്വദേശിയായ കല്ലറയ്ക്കല്‍ ജോസഫാണ് ആകസ്മിക മരണത്തിനു കീഴടങ്ങിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ വീട്ടില്‍ വച്ച് അസ്വസ്ഥത തോന്നിയ ഇദ്ദേഹത്തെ അധികം വൈകാതെ വിഗാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീടു മരണം സംഭവിക്കുക ആയിരുന്നു. മക്കളായ റൂണയും മിറാന്‍ഡയും വിഗണില്‍ എത്തിയിട്ട് അധികമായിട്ടില്ല എന്നാണ് ലഭ്യമായ വിവരം. കുടുംബത്തിന് സഹായവുമായി ലിതര്‍ലാന്‍ഡ് ഇടവക അംഗങ്ങള്‍ ഒപ്പമുണ്ടെന്നും വിവരം ലഭിച്ചു. ഇടവക വികാരി ഫാ. ആന്‍ഡ്റോസിന്റെ നേതൃത്വത്തില്‍ അല്‍പ സമയത്തിനകം വീട്ടില്‍ പരേതന്റെ ആത്മശാന്തിക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.
ഒരു വര്‍ഷത്തിനുള്ളില്‍ പെണ്‍മക്കളില്‍ രണ്ടുപേരും യുകെയില്‍ എത്തിയതോടെ ഇവര്‍ക്കൊപ്പം അല്‍പംകാലം ചിലവിടാനാണ് മാതാപിതാക്കള്‍ കേരളത്തില്‍ നിന്നും എത്തിയത്. റൂണയും മിറാന്‍ഡയും യുകെയില്‍ കുടുംബവുമായി എത്തിയിട്ട് ഒരു വര്‍ഷത്തിലധികം ആയിട്ടില്ല. നേരത്തെ ലണ്ടനില്‍ ആയിരുന്ന സഹോദരിമാരില്‍ ഒരാള്‍ വിഗനിലേക്കു താമസം മാറിയതോടെ രണ്ടു മക്കളെയും ഒന്നിച്ചു കാണാമല്ലോ എന്ന സന്തോഷവുമായാണ് മാതാപിതാക്കള്‍ ഏതാനും മാസം മുന്‍പ് ഓടിയെത്തിയത്. എന്നാല്‍ ആ വരവ് മരണത്തിലേക്കായിരുന്നല്ലോ എന്ന സങ്കടമാണ് വിഗാന്‍ മലയാളികള്‍ പങ്കിടുന്നത്. റൂണയുടെ ഭര്‍ത്താവ് ജിജോയും മിറാന്‍ഡയുടെ ഭര്‍ത്താവ് ഷെല്ലിയും ഇവര്‍ക്കൊപ്പമുണ്ട്.
മൃതദേഹം വിഗാന്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുടുംബം പിന്നീട തീരുമാനിക്കും.
റൂണയുടെയും മിറാന്‍ഡയുടെയും പിതാവിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലണ്ടനിൽ കണ്ടെത്തിയ കെന്റ് വകഭേദത്തേക്കാൾ നാൽപ്പത് ശതമാനത്തിലധികം തീവ്രവ്യാപന ശേഷിയുള്ള കൊറോണ വൈറസാണ് ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദമെന്ന് (ബി1.617.2 വകഭേദം) യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാനോക്. ഡെൽറ്റ വകഭേദം മൂലം സമീപദിവസങ്ങളിൽ രാജ്യത്ത് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നത് ഈ മാസം 21 ന് തുടങ്ങേണ്ടിയിരുന്ന അൺലോക്കിംഗ് പ്രക്രിയയെ സങ്കീർണമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗൺ പൂർണ്ണമായും നീക്കുന്നത് വൈകിപ്പിക്കുന്നതിന് സർക്കാർ പ്ലാൻ ബി തയ്യാറാക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മാറ്റ് ഹാൻകോക്കിന്റെ വെളിപ്പെടുത്തൽ. ഡെൽറ്റ വകഭേദം പ്രതിദിന കേസുകളിൽ വർധന ഉണ്ടാക്കിയതിനാൽ കേസുകളും ആശുപത്രി പ്രവേശനങ്ങളും കുറയ്ക്കുന്നതിന് വാക്സിൻ റോൾ ഔട്ട് കൂടുതൽ ശക്തമാക്കുന്നതിന് ആരോഗ്യമന്ത്രി ഉത്തരവിട്ടു. ഈ ആഴ്ച്ച 30 വയസ്സിന് താഴെയുള്ളവർക്ക് വാക്സിനുകൾ ലഭ്യമാക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അടച്ചുപൂട്ടലിൽ നിന്ന് പുറത്തുകടന്ന് നമ്മുടെ സ്വാതന്ത്ര്യം പുനസ്ഥാപിക്കാനുള്ള മാർഗമാണ് വാക്സിനുകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡ് മാപ്പിലെ അൺലോക്ക് ദിവസമായ ജൂൺ 21 ജൂലൈ 5 ലേക്ക് നീട്ടാൻ കോവിഡ് വാക്സിനേഷന്റെ രണ്ടാം ഡോസ് കൂടുതൽ ആളുകൾക്ക് അനുവദിക്കുന്നതിനായി സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു.
ജൂൺ 14 ന് തീരുമാനമെടുക്കുന്നതിന് മുമ്പ് അടുത്ത ആഴ്ച മന്ത്രിമാർ ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കുമെന്ന് ഹാൻകോക്ക് പറഞ്ഞു. അടുത്ത ആഴ്ചയിൽ കേസുകളുടെയും ആശുപത്രികളുടെയും വിവരങ്ങൾ മോശമായാൽ ജൂൺ 21 വൈകുമോയെന്ന ചോദ്യത്തിന് ഹാൻകോക്കിന്റെ മറുപടി അതാണ് ആവശ്യമെങ്കിൽ അത് ചെയ്യാൻ തികച്ചും തയ്യാറാണെന്നായിരുന്നു.
റോഡ് മാപ്പിന്റെ നാലാം ഘട്ടം നടപ്പിലാക്കുന്ന ജൂൺ 21 ന് മുമ്പായി കണക്കുകൾ വിശദമായി പരിശോധിക്കുമെന്നും അവലോകനം നടത്തുമെന്നും നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും അതാണ് സർക്കാർ പിന്തുടരുന്നതെന്നും ഹാൻകോക് പറഞ്ഞു. മാസ്കും വർക്ക് ഫ്രം ഹോമും ദീർഘകാലത്തേക്ക് തുടരാനാകുമോയെന്ന ചോദ്യത്തിന് അത് തള്ളിക്കളയുന്നില്ലെന്നും ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് പ്രാദേശിക കൗൺസിലിൽ മേയറായി മറ്റൊരു മലയാളികൂടി തിരഞ്ഞെടുക്കപ്പെട്ടു. സിംഗപ്പൂർവഴി ബ്രിട്ടനിലേക്കു കുടിയേറിയ മലയാളിയായ സുശീല ഏബ്രഹാമാണ് റോയൽ ബറോ ഓഫ് കിംങ്സറ്റൺ അപോൺ തേംസിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. കിംങ്സ്റ്റണിലെ സർബിട്ടണിൽ താമസിക്കുന്ന പ്രമുഖ സോളിസിറ്റർ കൂടിയായ സുശീല ഏബ്രഹാം, ബാരിസ്റ്റർ ഡോ. മാത്യു ഏബ്രാഹാമിന്റെ ഭാര്യയാണ്.
ബ്രിട്ടനിലെ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ സുശീല ഉൾപ്പെടെ നാല് മലയാളികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഒരാൾ പിന്നീട് നോമിനേഷനിലൂടെയും കൗൺസിലറായി. ഇവരിൽനിന്നും മേയറായി തിരഞ്ഞെടുക്കപ്പെടാൻ ഭാഗ്യം ലഭിച്ചത് സുശീലയ്ക്കു മാത്രമാണ്.
ലൌട്ടൺ സിറ്റി കൗൺസിലേക്ക് മൂന്നാംവട്ടവും സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ട മുൻ മേയർ ഫിലിപ്പ് ഏബ്രഹാം, ബേസിൻ സ്റ്റോക്കിൽനിന്നും ലേബർ ടിക്കറ്റിൽ ജയിച്ച സജീഷ് ടോം, ഹാംഷെയറിൽനിന്നും ടോറി ടിക്കറ്റിൽ ജയിച്ച അജി പീറ്റർ എന്നിവരാണ് മറ്റ് മലയാളി കൗൺസിലർമാർ.
ഇവർക്കൊപ്പം മിൽട്ടൺ കെയിൻസിലെ ഫ്ലിറ്റ് വിക്ക് കൗൺസിലിലേക്ക് കോ- ഓപ്റ്റ് ചെയ്യപ്പെട്ട അശ്വിൻ ചാക്കോ എന്ന യുവ എൻജിനീയറും ബ്രിട്ടനിലെ മലയാളികളുടെ അഭിമാനമായി മാറി. കെന്റിലെ ജില്ലിംങ്ങാമിൽ താമസിക്കുന്ന പന്തളം മുടിയൂർക്കോണം തെക്കടത്ത് പുത്തൻവീട്ടിൽ മാത്യു ചാക്കോയുടെയും ശോശാമ്മയുടെയും മകനാണ് ചെറുപ്രായത്തിലെ തന്നെ കൌൺസിലർ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അശ്വിൻ ചാക്കോ.
മെയ് 27ന് ഓക്ക്ഫീൽഡ് വാരിയേഴ്‌സ് സി.സി. യുടെ നേതൃത്വത്തിൽ ഡാർട്ട്ഫോർഡ് ക്ലബ് ഹൗസ് ഗ്രൗണ്ടിൽ വെച്ച് നടന്ന ടി 20 ക്രിക്കറ്റിന് ആവേശജ്ജ്വലമായ പര്യാവസാനം. യുകെയിലെ ഏറ്റവും മികച്ച 12 ടീമുകൾ അണിനിരന്ന മത്സരങ്ങളിൽ നിറഞ്ഞു നിന്നത് അത്യന്തം ആവേശം വാരിവിതറിയ മത്സരങ്ങളായിരുന്നു. രാവിലെ 9 മണി മുതൽ വൈകുന്നേരം 7.30 വരെ ബാറ്റുകൊണ്ടും ബോൾ കൊണ്ടും കാഴ്ചകളുടെ ഇന്ദ്രാജാലം തീർത്താണ് പലരും മടങ്ങിയത് . ഏകദേശം 200 ഓളം ആളുകൾ ഒത്തുകൂടിയപ്പോൾ പങ്കുവെച്ചത് കഴിഞ്ഞ ഒരു വർഷത്തിലേറെയായി കൊറോണയിൽ വീടിനുള്ളിൽ തളച്ചിട്ട മലയാളി വിശേഷങ്ങളാണ് . ലോക്ക്ഡൗൺ മൂലം കഴിഞ്ഞ വർഷം നടത്തുവാൻ സാധിക്കാതെ പോയ മത്സരങ്ങളുടെ കണക്കു തീർത്താണ് ഇത്തവണ കളിക്കാർ ഈ വേദിയിലേക്ക് കൂട്ടമായി എത്തിചേർന്നത്.മത്സരങ്ങളിൽ, യുകെയിലെ തന്നെ കരുത്തരായ ഫിയോണിക്സ് നോർത്തംപ്റ്റനെ ഞെട്ടിച്ചു കൊണ്ടാണ് യുകെയിൽ ഇദംപ്രദമായി ഒരു ടൂർണമെന്റിൽ പങ്കെടുക്കുന്ന ഈസ്റ്റ്ബൗണിലെ സൗഹൃദം കേന്ദ്രീകരിച്ചു ഉടലെടുത്ത ടീം 28 അരങ്ങേറ്റം നടത്തിയത് . തുടർ മത്സരങ്ങളിൽ ജയിച്ച ടീം 28, ഫൈനലിലെ ആവേശം അവസാന ഓവർ വരെ നീണ്ടു നിന്നപ്പോൾ, ഓൾ സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബിനെ തോൽപ്പിച്ചു കൊണ്ടാണ് യുകെയുടെ ടി20 ചരിത്രത്തിൽ ശ്രീ ജിമ്മി ആന്റണിയുടെ ഉടമസ്ഥയിൽ ക്യാപ്റ്റൻ അനിൽ ജോസ് നയിച്ച ടീം 28 ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ടൂർണമെന്റിലെ മികച്ച ബാറ്റസ് മാൻ ആയി ടീം 28 യിലെ വരുണിനേയും ബൗളർ ആയി ഓൾ സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബിലെ ജൂബിനെയും തിരഞ്ഞെടുത്തു.