UK

ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ വിൻറ്റർ ആണ് ഈ വര്ഷം വരാനിരിക്കുന്നതെന്ന് ബ്രിട്ടീഷ് സർക്കാർ മുന്നറിയിപ്പ് നൽകുന്നു. സർക്കാരിന്റെ സയന്റിഫിക് അഡ്‌വൈസർ പ്രൊഫസർ ക്രിസ് വിറ്റിയാണ് മുന്നറിയിപ്പുമായി രംഗത്ത്‌ വന്നിരിക്കുന്നത്. അടുത്ത നാല് മാസം NHS ന്റെ ചരിത്രത്തിലെ ഏറ്റവും മോശം മരണ നിരക്ക് ആണ് റിപ്പോർട്ട് ചെയ്യപ്പെടുക. ഒക്ടോബർ മാസം രണ്ടാം ഘട്ട കൊറോണ ബാധ ശക്തമായ ശേഷം NHS അടക്കമുള്ള ബ്രിട്ടനിലെ ആരോഗ്യ പരിപാലന സംവിധാനങ്ങൾ വലിയ ബുദ്ധിമുട്ടുകൾ ആണ് നേരിട്ട് കൊണ്ടിരിക്കുന്നത്.

ഡോക്ടർമാർ, നഴ്സ്മാർ, ഹെൽത്ത് കെയർ ജോലിക്കാർ തുടങ്ങി എല്ലാ ആരോഗ്യ പ്രവർത്തകരും വരും മാസങ്ങളിൽ കിണഞ്ഞു ജോലി ചെയ്യേണ്ടി വരുമെന്നും ക്രിസ് വിറ്റി കൂട്ടിച്ചേർത്തു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ ദീർഘ സമയം ജോലി ചെയ്യുന്നത് കടുത്ത മാനസിക സംഘർഷങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയും അദ്ദേഹം പങ്ക് വെച്ചു. ബ്രിട്ടീഷ് മെഡിക്കൽ ജേർണലിന് നൽകിയ അഭിമുഖത്തിലാണ് പ്രൊഫസർ വിറ്റി ഇക്കാര്യം വിശദീകരിച്ചത്.

നവംബർ മുതൽ മാർച്ച്‌ വരെയുള്ള വിൻറ്റർ മാസങ്ങളിൽ യുകെയിൽ വിവിധ രോഗ ബാധകളും മരണ സംഖ്യയും പൊതുവെ ഉയരാറുണ്ട്. എന്നാൽ കൊറോണ ബാധ വീണ്ടും കനത്തതോടെ മരണ സംഖ്യ ഈ വര്ഷം അനിയന്ത്രിതമായി വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊറോണ ബാധ മൂലം വിൻറ്ററിലെ മരണ സംഖ്യ , ഒന്നാം ഘട്ടത്തേക്കാൾ ഉയരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം പതിനയ്യായിരത്തോളം പേർ ഇപ്പോൾ NHS ഹോസ്പിറ്റലുകളിൽ ചികിത്സയിലുണ്ട്. അതിൽ 1355 പേർ വെന്റിലേറ്ററിൽ ആണുള്ളത്. വെളളിയാഴ്ച മാത്രം 376 പേർ കൊറോണ ബാധ മൂലം യുകെയിൽ മരണപ്പെട്ടു. ഇതിന് പുറമെ 27,331 പേർക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു.

ചെഷയർ ഹോസ്പിറ്റലിൽ എട്ട് നവജാത ശിശുക്കൾ മരണപ്പെട്ട കേസിൽ പ്രസ്തുത ഹോസ്പിറ്റലിലെ നഴ്സ് ലൂസി ലെറ്റ്ബിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. 2015-2016 കാലയളവിൽ ആണ് സംശയാസ്പദമായ സാഹചര്യങ്ങളിൽ എട്ട് കുട്ടികൾ നോർത്ത് ഇംഗ്ലണ്ടിലെ ചെഷയർ ഹോസ്പിറ്റലിൽ മരണപ്പെട്ടത്. മൂന്ന് വർഷത്തിലധികം നീണ്ട ഇൻവെസ്‌റ്റിഗേഷന് ഒടുവിലാണ് പോലീസിന്റെ സംശയം പ്രസ്തുത നഴ്സിന് നേരെ നീങ്ങിയത്.

ചെഷയർഹോസ്പിറ്റലിലെ നവജാത ശിശുക്കളെ പരിപാലിക്കുന്ന വാർഡിന്റെ ചുമതലയുള്ള നഴ്സ്‌ ആയിരുന്നു നഴ്സ് ലൂസി. വെള്ളിയാഴ്ച വാറിംഗ്ട്ടൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവർക്കെതിരെയുള്ള വിധി, കോടതി പിന്നീട് തീരുമാനിക്കും. പ്രാഥമിക ഹിയറിംഗ് മാത്രമാണ് ഇന്നലെ നടന്നത്. 30 കാരിയായ ഇവർക്ക് ഈ ഘട്ടത്തിൽ ജാമ്യം നൽകാൻ കോടതി തയ്യാറായില്ല.

എട്ട് കുട്ടികളെ കൊലപ്പെടുത്തിയതിന് പുറമെ മറ്റ് പത്ത് കുട്ടികളെ കൊലപ്പെടുത്താനും ശ്രമിച്ചുവെന്ന കുറ്റവും ഇവർക്കെതിരെ പോലീസ് ചാർജ് ചെയ്തിട്ടുണ്ട്. പോലീസ് ചാർജ് ചെയ്ത എല്ലാ കേസുകളും കോടതിയിൽ തെളിയിക്കപ്പെടുകയാണെങ്കിൽ ബ്രിട്ടീഷ് ചരിത്രത്തിലെ തുല്യതയില്ലാത്ത ക്രൂര കൃത്യത്തിന്റെ വിശദ വിവരങ്ങൾ വൈകാതെ പുറത്തു വരും.

ദീപാവലി നാളിൽ യുകെയിലെ യുവപ്രതിഭകളെ അണിനിരത്തി മലയാളം മ്യൂസിക്ക് ലവേഴ്സ് ഫേസ് ബുക്ക് കൂട്ടായ്മ സംഗീതവിരുന്നൊരുക്കുന്നു . ഇന്ന് യുകെ സമയം 11:30 ന് ഫേസ്ബുക് ലൈവിലാണ് യുകെയിലെ നൂറോളം ഗായകരുടെ കൂട്ടായ്മയായ മലയാളം മ്യൂസിക് ലവേഴ്സ്സിന്റെ സംഗീത വിരുന്ന് ആരംഭിക്കുന്നത് .

യുകെയിലെ എല്ലാ മലയാളി ഗായകരെയും സംഗീത പ്രേമികളെയും ഉൾപ്പെടുത്തി നാലു മാസം കൊണ്ട് പതിമൂവായിരത്തിലധികം അംഗങ്ങളുമായി ആരംഭിച്ച മ്യൂസിക് ലവേഴ്സ് എന്ന എം എം എൽ കൂട്ടായ്മ യുകെയിലെ തന്നെ എക്കാലത്തെയും ഏറ്റവും മികച്ച ജനപ്രിയ സംഗീത കൂട്ടായ്മയായി മാറിയിരിക്കുകയാണ്.

ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലയ്ക്ക് കൊവിഡ്. ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് വിവരം അറിയിച്ചത്. എന്നാല്‍ താരത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നും അറിയിച്ചു.ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ക്വാളിഫയര്‍ മത്സരത്തില്‍ ടോഗോയ്‌ക്കെതിരെ കളത്തിലിറങ്ങാനിരിക്കെയാണ് സൂപ്പര്‍ താരത്തിന് കൊവിഡ് പോസിറ്റീവായത്.

അതേസമയം മറ്റു താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ഇപ്പോള്‍ അദ്ദേഹം മുറിയില്‍ ഐസൊലേഷനിലാണെന്നും ഫെഡറേഷന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതോടെ നവംബര്‍ 21ന് ലെസ്റ്റര്‍ സിറ്റിക്കെതിരായ പ്രീമിയര്‍ ലീഗ് മത്സരവും നവംബര്‍ 26ന് അറ്റ്‌ലാന്റക്കെതിരായ ചാമ്പ്യന്‍സ്ലീഗ് മത്സരവും സലാഹിന് നഷ്ടമാകും.

ലിവര്‍പൂളിലെ സഹതാരങ്ങളായ തിയാഗേ അല്‍കന്റാര, ഷെര്‍ദാന്‍ ഷാഖിരി, സാദിയോ മാനേ തുടങ്ങിയവര്‍ക്കും നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ പൊതുജനങ്ങൾക്ക് വിതരണത്തിനായി തയ്യാറായിരിക്കുന്ന സാഹചര്യത്തിൽ വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനായി വിപുലമായ ഒരുക്കങ്ങളാണ് നാഷണൽ ഹെൽത്ത് സർവീസിൻെറ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഫുട്ബോൾ സ്റ്റേഡിയങ്ങളും, ടൗൺഹാളുകളും വാക്സിൻ കേന്ദ്രങ്ങളാക്കാനുള്ള തയ്യാറെടുപ്പിലാണ് എൻഎച്ച്എസ്. ഇത്തരത്തിലുള്ള വാക്സിൻ കേന്ദ്രങ്ങളിൽനിന്ന് 2000 മുതൽ 5000 വരെ ആളുകൾക്ക് വാക്സിൻ ലഭ്യമാകും. ഈ സൗകര്യങ്ങൾ വിവിധ സർജറികളുടെ ഉടമസ്ഥതയിലുള്ള 1560 ഓളം കമ്മ്യൂണിറ്റികൾ കേന്ദ്രീകരിച്ചുള്ള വാക്സിൻ കേന്ദ്രങ്ങൾക്ക് പുറമേയാണ്. വിവിധ സർജറികളുടെ ഉടമസ്ഥതയിലുള്ള വാക്സിൻ കേന്ദ്രങ്ങളിൽനിന്ന് പ്രതിദിനം 200 മുതൽ 500 വരെ ആളുകൾക്ക് വാക്സിൻ ലഭ്യമാകും. എല്ലാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ആയിരിക്കും. വാക്സിൻ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിനുമുമ്പ് പൊതുജനങ്ങളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതായിരിക്കും.

ചരിത്രം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഈ ഒരുക്കങ്ങൾക്ക് എൻഎച്ച്എസിനെ സഹായിക്കാനായി മിലിട്ടറിയുടെ സേവനം ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . 12 ലക്ഷത്തോളം കോവിഡ് വാക്സിൻ ഒരാഴ്ചയ്ക്കുള്ളിൽ കൊടുക്കാനാണ് എൻഎച്ച്എസ് ലക്ഷ്യമിടുന്നത് . ഡിസംബർ ആദ്യവാരത്തോടെയാണ് ചരിത്രം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഈ ബ്രഹ്ദ് യജ്ഞം ആരംഭിക്കുന്നത് . കോവിഡ് വാക്സിൻ വ്യക്തികളുടെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് മുൻഗണനാക്രമത്തിലാവും നൽകുക. കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള മുൻഗണന താഴെ കൊടുത്ത പ്രകാരമാണ് .

നഴ്സിംഗ് ഹോമിലെ അന്തേവാസികളും അവിടുത്തെ ജീവനക്കാരും .
80 വയസിന് മുകളിലുള്ളവരും ആരോഗ്യ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാരും
75 വയസ്സിനു മുകളിലുള്ളവർ
70 വയസ്സിനു മുകളിൽ ഉള്ളവർ
65 വയസ്സിനു മുകളിലുള്ളവർ
60 വയസ്സിനു മുകളിലുള്ളവർ
55 വയസ്സിനു മുകളിൽ ഉള്ളവർ
50 വയസ്സിനു മുകളിലുള്ളവർ
50 വയസ്സിനു താഴെയുള്ളവരുടെ മുൻഗണനാക്രമം നിശ്ചയിച്ചിട്ടില്ല.

അയർലണ്ട് മലയാളി നേഴ്‌സും ഡണ്ടാല്‍ക്കിലെ താമസക്കാരനുമായ സജി സെബാസ്റ്റ്യന്‍ (46) കേരളത്തില്‍ വെച്ച് ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. പിതാവിനെ ശുശ്രൂഷിക്കാനായി രണ്ടാഴ്ച മുമ്പ്, അവധിയ്ക്ക് നാട്ടിലെത്തിയതായിരുന്നു.അങ്കമാലിയിലെ വസതിയില്‍ ഇന്നലെ രാത്രി ഉറക്കത്തിനിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്ന് കരുതുന്നു . സജിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

സെന്റ് ഒലിവര്‍ എച്ച് എസ് ഇ നഴ്സിംഗ് ഹോം ,ഡണ്ടാല്‍ക്ക് , സ്റ്റാഫ് നഴ്‌സായിരുന്ന സജി സെബാസ്റ്റ്യന്‍ അയര്‍ലണ്ടിലെ നഴ്സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്റുമായിരുന്നു. ആരോഗ്യമേഖലയിൽ വിപുലമായ സൗഹൃദബന്ധങ്ങൾ സജിക്കുണ്ടായിരുന്നു .

ഭാര്യ ജെന്നി കുര്യനും (നേഴ്‌സ് ,സെന്റ് ഒലിവര്‍ നഴ്സിംഗ് ഹോം ). മലയാറ്റൂര്‍ സ്വദേശിനിയാണ്. മൂന്നു മക്കളാണ് മക്കൾ : പാട്രിക്ക്, ജെറാള്‍ഡ്, അലക്‌സ് .

സജി സെബാസ്റ്റ്യന്‍ പാറേക്കാട്ടില്‍ സെബാസ്റ്റ്യന്റെ (ദേവസിക്കുട്ടി, വളവി റോഡ്, അങ്കമാലി) മകനാണ്. മാതാവ്: മേരി.

സജിയുടെ സഹോദരി റെജി സെബാസ്റ്റ്യന്‍ 2014 ൽ നവംബര്‍ 18 ന് അയര്‍ലണ്ടിൽ ആര്‍ഡിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതയായിരുന്നു. ചരമ വാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കവെയാണ് സഹോദരനെ തേടി മരണമെത്തിയത്.

സഹോദരന്മാർ : ഫാ. അജി സെബാസ്റ്റ്യന്‍ (ഫരീദാബാദ് രൂപത) അമല്‍ സെബാസ്റ്റ്യന്‍ (ഓസ്ട്രേലിയ)

സംസ്‌കാരം ജെന്നിയും മക്കളും കേരളത്തില്‍ എത്തിയ ശേഷമാവും നടത്തപ്പെടുക .

സജി സെബാസ്റ്റ്യന്റെ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണാ വൈറസിനെതിരെയുള്ള വാക്സിൻ കൈയെത്തും ദൂരത്തായ സമയത്ത് തങ്ങളുടെ പ്രിയപ്പെട്ടവർ കോവിഡ്-19 ബാധിച്ച് മരിച്ചതിൻെറ ഞെട്ടലിലാണ് യുകെ മലയാളികൾ. ഇന്ന് മരണത്തിന് കീഴടങ്ങിയ 46 വയസ്സ് മാത്രമുള്ള യുവ ഡോക്ടറായ കൃഷ്ണ സുബ്രഹ്മണ്ത്തിൻെറ വിയോഗം ഞെട്ടലോടെയാണ് യുകെ മലയാളി സമൂഹവും ആരോഗ്യപ്രവർത്തകരും ഏറ്റുവാങ്ങിയത്. ഡോ.കൃഷ്ണൻെറ ഭാര്യ പ്രിയദർശനി മേനോൻ വീട്ടമ്മയാണ്.

യുകെയിൽ പല ഹോസ്പിറ്റലുകളിൽ അനസ്തീഷ്യനായി ജോലിചെയ്തിരുന്ന ഡോക്ടർക്ക് ആരോഗ്യമേഖലയിൽ ഉറ്റ സൗഹൃദബന്ധങ്ങളുണ്ടായിരുന്നു. നോർത്താംപ്ടൺ,ലെസ്റ്റർ ഹോസ്പിറ്റലുകളിലും അദ്ദേഹം ജോലി ചെയ്തിരുന്നെങ്കിലും കൂടുതൽ കാലം ജോലി അനുഷ്ഠിച്ചത് ഡെർബി ഹോസ്പിറ്റലിലാണ്.

കേരളത്തിൽ പാലക്കാട് സ്വദേശിയായ ഡോക്ടർ കോവിഡ് ബാധിച്ച് ഏറെ ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ ആയിരുന്നു.മിഡ്ലാൻഡ്സിൽ ലെസ്റ്റർ ഗ്ലെൻഫീൽഡിൽ ആയിരുന്നു ഡോക്ടർ ചികിത്സയിൽ കഴിഞ്ഞിരുന്നത്.

ഡോ . കൃഷ്ണൻ സുബ്രഹ്മണ്യത്തിൻെറ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ച് അറിയിക്കുന്നതായിരിക്കും.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കീത്തിലിയിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു .കാറിന് നേരെ വെടിയുതിർത്ത ശേഷം പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം പോലീസ് പിന്നീട് കണ്ടെടുത്തു. വെടിവെപ്പിൽ ആർക്കും തന്നെ പരിക്കേറ്റിട്ടില്ല. ഇന്നലെ ഉച്ചയോടെയാണ് 26 ഉം 30ഉം വയസ്സുള്ള പുരുഷന്മാരെയും 57 കാരിയായ സ്ത്രീയേയും വെടിവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.

ഫോട്ടോ: ഷിബു മാത്യു , മലയാളം യുകെ

സംഭവത്തെത്തുടർന്ന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു എന്നും, അവർ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ ആണെന്നും ഡിക്ടറ്റീവ് ചീഫ് ഇൻസ്പെക്ടറായ ഫിയോണ ഗാഫ്‌നി വ്യക്തമാക്കി .ഇത്തരത്തിലുള്ള സംഭവങ്ങൾ ആളുകളിൽ ആശങ്ക ഉണ്ടാകുമെന്ന് മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു . സംഭവത്തെ തുടർന്ന് പ്രദേശത്ത് ഉയർന്ന പട്രോളിങ്ങാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. മയക്ക് മരുന്ന് സംഘാംഗങ്ങൾ തമ്മിലുള്ള പോരാട്ടമാണ് ഇതെന്ന് കരുതപ്പെടുന്നു. ഇംഗ്ലണ്ടിൽ പൊതുവേ സമാധാനപരവും ശാന്തവുമായ പ്രദേശമാണ് യോർക്ക്ക്ഷെയർ

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയിൽ രണ്ടാം ലോക്ക്ഡൗൺ 6 ദിനം പിന്നിടുമ്പോൾ തങ്ങളിലൊരാൾ മരണത്തിന് കീഴടങ്ങിയതിൻെറ ഞെട്ടലിലാണ് മലയാളി സമൂഹം. ബെർമിങ്ഹാമിൽ താമസിച്ചിരുന്ന പ്രവാസിമലയാളി ഹർഷൻ ശശി (70 ) ആണ് കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ബെർമിങ്ഹാമിലെ പെട്രോൾ സ്റ്റേഷനിലും ഒരു ശ്രീലങ്കൻ ഷോപ്പിലും ആയിരുന്നു ജോലിചെയ്തിരുന്നത് . ഭാര്യയും മകളും ലണ്ടനിലാണ് . കേരളത്തിൽ പത്തനംതിട്ട സ്വദേശിയാണ് അന്തരിച്ച   ഹർഷൻ ശശി  . രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തിനൊപ്പം താമസിച്ചിരുന്നവരും നിരീക്ഷണത്തിൽ കഴിയുകയാണ്.

ഹർഷൻ   ശശിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതനുസരിച്ച് അറിയിക്കുന്നതായിരിക്കും.

വാക്സിൻ കൈയ്യെത്തുംദൂരത്ത് എത്തിയ ഈ സമയത്ത് മലയാളി സമൂഹം വൈറസ് വ്യാപന സാധ്യത മുന്നിൽ കണ്ട് കോവിഡ് -19 പ്രോട്ടോകോൾ പാലിക്കുകയും ലോക്ക്ഡൗണിന് വീടുകളിൽ തന്നെ സുരക്ഷിതരായി ഇരിക്കാൻ ശ്രമിക്കണമെന്നും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ അഭിപ്രായപ്പെട്ടു.

സ്വന്തം ലേഖകൻ

ഡള്ളാസ് : അമേരിക്കയുടെ സ്വന്തം ക്രിപ്റ്റോ കറൻസിയായ ഡിജിറ്റൽ ഡോളർ ഉടൻ സൃഷ്ടിക്കുന്നതിന് വലിയ മുൻഗണന യു എസ് സെൻട്രൽ ബാങ്ക് നൽകണമെന്ന് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി അംഗവും ഡള്ളാസ് ഫെഡറൽ റിസർവ് ബാങ്കിന്റ് പ്രസിഡന്റുമായ റോബർട്ട് കപ്ലാൻ ആവശ്യപ്പെട്ടു.

ബ്ലൂംബെർഗ് ആതിഥേയത്വം വഹിച്ച വെർച്വൽ കോൺഫറൻസിൽ ചൊവ്വാഴ്ച സംസാരിച്ച കപ്ലാൻ വരും മാസങ്ങളിലും വർഷങ്ങളിലും ഡിജിറ്റൽ കറൻസി വികസിപ്പിക്കുന്നതിൽ ഫെഡറൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് നിർണായകമാണെന്ന് ആവശ്യപ്പെട്ടു. സെൻ‌ട്രൽ ബാങ്കറായ റോബർട്ട് കപ്ലാന്റെ പരാമർശങ്ങൾ സമ്പദ്‌വ്യവസ്ഥയെയും ധനനയത്തെയും കുറിച്ചുള്ള വിശാലമായ ചർച്ചയുടെ ഭാഗമായിരുന്നു. ധനനയം രൂപീകരിക്കുന്ന ചുമതലയുള്ള ഈ വർഷത്തെ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) യിലെ അംഗമാണ് കപ്ലാൻ.

ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ തീർച്ചയായും നയനിർമ്മാതാക്കളുടെ റഡാറിലാണെന്നും. ലോകമെമ്പാടുമുള്ള 80% സെൻട്രൽ ബാങ്കുകളും അവരുടെ  സെൻട്രൽ ബാങ്കിന്റെ ഡിജിറ്റൽ കറൻസികളുടെ ഉപയോഗത്തെക്കുറിച്ച് ഗവേഷണത്തിലാണെന്നും ഫെഡറൽ ചെയർമാൻ ജെറോം പവൽ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

വാണിജ്യ ബാങ്കിംഗിലും ധനനയത്തിലും ഡിജിറ്റൽ ഡോളറിന്റെ സ്വാധീനം അന്വേഷിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളുടെ അഥവാ സിബിഡിസികളുടെ സാഹിത്യ അവലോകനം തിങ്കളാഴ്ച ഫെഡറൽ പുറത്തിറക്കി. സർക്കാർ ഡിജിറ്റൽ കറൻസിയുടെ അന്തർലീനമായ മൂല്യ ഡ്രൈവറുകൾ പര്യവേക്ഷണം ചെയ്യുന്നതിനായി കൂടുതൽ ഗവേഷണം നടത്താൻ ശുപാർശ ചെയ്തുകൊണ്ട് അവലോകനം അവസാനിപ്പിച്ചു. ചൈനയുടെ സ്വന്തം ഡിജിറ്റൽ കറൻസി നിലവിൽ വന്നതോടുകൂടി അമേരിക്കയും അവരുടെ സ്വന്തം ഡിജിറ്റൽ കറൻസികൾ ഉടൻ നിലവിൽ വരുത്തും എന്ന് തന്നെയാണ് വാണിജ്യലോകം വിലയിരുത്തുന്നത്.

ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ  ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .

ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി )  എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

RECENT POSTS
Copyright © . All rights reserved