UK

കേരള ജനതയെ പിടിച്ചുലച്ച 2018ലെ പ്രളയത്തിൽ പിറന്ന നാട്ടിലുണ്ടായ വിപത്തിലും നമ്മുടെ ബന്ധുമിത്രാദികൾക്കുണ്ടായ ദുരിതകയത്തിലും നമ്മളെല്ലാം ദുഖിച്ചു, കഴിയാവുന്ന സഹായ സഹകരണങ്ങൾ നാട്ടിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്തു.

അപ്പോഴാണ് യു കെയിലെ പ്രമുഖ സംഘടനയും, ചിട്ടയായ പ്രവർത്തനങ്ങളിൽ വിശ്വസിക്കുന്നവരുമായ ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ കൂട്ടായ പ്രവർത്തനങ്ങളുടെ വിജയത്തിൻ്റെ മുൻ പ്രവർത്തന പരിചയത്തിൻ്റെ വെളിച്ചത്തിൽ വിനോദ് മാണി, ജിൽസ് പോൾ, വിൻസൻ്റ് എന്നിവർ നേതൃത്വം കൊടുക്കുന്ന കമ്മറ്റി ചില സുപ്രധാന തീരുമാനങ്ങൾ എടുത്തത്. നമുക്ക് ശക്തമായി പ്രവർത്തിച്ച് നല്ലൊരു പദ്ധതിക്കുള്ള ഫണ്ട് സ്വരൂപിക്കാം. അന്ന് തൊട്ട് ഗ്ലോസ്റ്റർഷെയറിലുള്ള എല്ലാ കുടുംബങ്ങളും സഹകരിച്ച് ഏകദേശം 10000 പൗണ്ട് സ്വരൂപിച്ചു. അതിനു വേണ്ടി എല്ലാ വർഷവും കെങ്കേമമായി നടത്താറുള്ള ഓണാഘോഷം പോലും മാറ്റി വെച്ചു.

അവിടം കൊണ്ട് നിർത്താൻ സംഘടന ഉദ്ദേശിച്ചില്ല. മെമ്പർമാർ അവരവരുടെ ജോലി സ്ഥലങ്ങളിൽ സ്നാക്ക്, കേക്ക് ഫെസ്റ്റിവലുകൾ നടത്തി സംഭാവനകൾ സ്വീകരിച്ചു. അടുത്ത ഊഴം ആരാധനാലയങ്ങളായിരുന്നു. ക്രിസ്ത്യൻ പള്ളിയിൽ നിന്നും മുസ്ലിം പള്ളിയിൽ നിന്നും നല്ലൊരു സംഖ്യ കളക്ഷനിലൂടെ സമാഹരിച്ചു. ക്രിക്കറ്റ് ക്ലബ്, ഹിന്ദു സംഘടന, കടകൾ, സ്ഥാപനങ്ങൾ എന്നു വേണ്ട കഴിയുന്ന സ്ഥലങ്ങളിൽ നിന്നും സഹായം തേടി നടന്നു.

പിന്നീടാണ് ഗ്ലോസ്റ്റർ, ചെൽറ്റൻഹാം കൗൺസിലിൻ്റെ അനുമതിയോടെ ഗ്ലോസ്റ്റ്ർഷെയറിലുള്ള മലയാളികൾ പ്രായഭേദ്യമേന്യേ തെരുവിലിറങ്ങി പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചത്. ഇത്തരം ഒരു കാര്യമായതുകൊണ്ടും അത് ചെയ്യുന്നതിലുള്ള ആത്മാർത്തമായ സമർപ്പണവും തിരിച്ചറിഞ്ഞതിനാലുമാവാം, ഒരു പാട് ആളുകൾ മനസ്സറിഞ്ഞ് സഹായ ഹസ്തവുമായി എത്തി.

അങ്ങനെ 40000 പൗണ്ടിൽ കൂടുതൽ സംഖ്യ സ്വരൂപിച്ചു. ഇനി ഇത് എങ്ങനെ ഫലപ്രദമായി കേരളത്തിലെ ജനങ്ങളിൽ എത്തിക്കും എന്നതായിരുന്നു അടുത്ത ചിന്ത. അവിടെയും GMA ദുർഘടവും പക്ഷേ ഏറ്റവും കാര്യക്ഷമവുമായ വഴിയാണ് തിരഞ്ഞെടുത്തത്. അതിനു വേണ്ടി ഒരു കമ്മറ്റി രൂപികരിച്ചു. ലോറൻസ് പെല്ലിശ്ശേരി, സുനിൽ കാസ്സിം, തോമസ് ചാക്കോ, ഡോ ബിജു പെരിങ്ങത്തറ (കഴിഞ്ഞ 3 വർഷമായി യുക്മ നാഷണൽ കമ്മറ്റി മെമ്പർ ആണ് അദേഹം) എന്നിവർ ഉള്ള കേരള ഹൗസ് ബിൽഡിങ്ങ് കമ്മറ്റി രൂപികരിച്ചു. ചിട്ടയായ കർക്കശമായ മാനദണ്ഡങ്ങൾ പാലിച്ച്, നിഷ്പക്ഷമായി എറ്റവും അനുയോജ്യരായ അഞ്ച് പേരെ നൂറു കണക്കിന് അപേക്ഷകളിൽ നിന്നും തിരഞ്ഞെടുത്തു.

യുക്മ നാഷണൽ കമ്മറ്റിയുടെ സഹായം ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. സ്നേഹക്കൂട് പദ്ധതിയിൽ പെടുത്തിയ ഈ വീടുകൾക്ക് ചാരിറ്റി വഴി അവകാശമായ കാര്യങ്ങൾ കിട്ടുന്നതിന് ആത്മാർത്ഥമായ സഹായസഹകരങ്ങൾ ഉണ്ടായിരുന്നു.

ആദ്യത്തെ വീട് പണി പൂർത്തിയായത് ചെങ്ങന്നൂരിനടുത്തുള്ള പുലിയൂരിലാണ്. കൂലി പണിക്കാരനായ സജിക്കും രോഗികളായ കുടുംബാംഗങ്ങൾക്കും അത് ഒരു അനുഗ്രഹമായി.

അടുത്ത വീട് ആലപ്പുഴ ജില്ലയിലാണ്. സ്ത്രീകൾ മാത്രമുള്ള ഒരു തകര പാട്ട വീടാണ് ഇതിനു വേണ്ടി തിരഞ്ഞെടുത്തത്. ഈ രണ്ടു വീടിൻ്റെയും കാര്യങ്ങൾ കോർഡിനേറ്റ് ചെയ്ത തോമസ് ചാക്കോയെ അഭിനന്ദിക്കുന്നു.

അടുത്ത വീട് പാലക്കാട്ടാണ് പണിതത്. ആ കർത്തവ്യം ഏറ്റെടുത്ത് നടത്തിയ GMA മെമ്പർ മനോജ് വേണുഗോപാലിൻ്റെ സഹോദരിയെ നന്ദിയോടെ ഓർക്കുന്നു.

നാലാമത്തെ വീട് വടയാറിൽ നിർമ്മിച്ചു. അതിൻ്റെ പ്രവർത്തനങ്ങൾ സമന്വയിപ്പിച്ച ബെന്നിയെ നന്ദിയോടെ സ്മരിക്കുന്നു.

അഞ്ചാമത്തെ ഭവനം സ്പോൺസർ ചെയ്ത ഡോ ബീന ജ്യോതിഷിനോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. തൃശൂർ ജില്ലയിലെ കനോലി കനാലിന് ചേർന്നു കിടക്കുന്ന പെരിഞ്ഞനത്താണ് ആ വീട് പണി കഴിച്ചിപ്പിച്ചിരിക്കുന്നത്. ദിവസകൂലിക്കാരനായ ശിവരാമനും കുടുംബത്തിനും ഭിന്നശേഷിക്കാരിയായ സഹോദരിക്കും വേണ്ടിയാണ് എന്നുള്ളതാണ് ഇതിനെ കൂടുതൽ അർത്ഥവത്താകുന്നത്. ഈ നിർമാണ പ്രവർത്തനങ്ങൾ സമന്വയിപ്പിച്ചത് ഡോ ബിജുവാണ്.

2019 ലെ കമ്മറ്റിയുടെ സമയത്താണ് മൂന്നു വീടുകളുടെ പ്രവർത്തനം പൂർത്തിയായത്. അതിന് നേതൃത്വം കൊടുത്ത സിബി ജോസഫ്, ബിനു മോൻ കുരിയാക്കോസ്, ജോർജ് ജോസഫ് എന്നിവരോട് GMA കടപ്പെട്ടിരിക്കുന്നു.

അഞ്ചാമത്തെ വീട് 2020 ജൂൺ 20ന് കൈമാറി. ഇപ്പോഴത്തെ GMA നേതൃത്വo വഹിക്കുന്ന എലിസബത്ത്, സണ്ണി ലൂക്കോസ്, ടോബി എന്നിവരേയും ഈ ഘട്ടത്തിൽ കൃതജ്ഞതയോടെ ഓർക്കുന്നു.

GMA യുടെ ഈ നല്ല പ്രവർത്തനങ്ങൾക്കുള്ള പരമോന്നത അംഗീകാരമായി കഴിഞ്ഞ വർഷം ബക്കിംഗ്ഹാം കൊട്ടാരത്തിൽ വെച്ചുള്ള ചായ സൽക്കാരത്തിന് പങ്കെടുക്കുന്നതിനുള്ള ക്ഷണം GMAക്ക് ലഭിച്ചു. പ്രസിഡണ്ട് വിനോദ് മാണിയും സെക്രട്ടി ജിൽസ് പോളും പ്രതിനിധികളായി അതിൽ പങ്കെടുത്തു.

അവസാനമായി എന്നാൽ ഏറ്റവും പ്രധാനമായതുമായ കാര്യം നന്ദിയോടെ ഓർക്കാനുള്ളത് ഇവിടത്തെ മലയാളികളെ കുറിച്ചാണ്. നിങ്ങളുടെ നിർലോഭമായ പിന്തുണയും, സഹകരണവും, ആത്മാർത്ഥമായ ഇടപെടലും കൊണ്ടാണ് GMA ഇന്നും എന്നും തലയുയർത്തിപ്പിടിച്ചു കൊണ്ട് നിൽക്കുന്നത്. എല്ലാ നല്ലവരായ, മനുഷ്യസ്നേഹികളായ സുമനസ്സുക്കൾക്കും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ.

നമ്മുടെ ഈ സദ് പ്രവർത്തി തലമുറകളോളം ഓർമ്മിക്കപ്പെടുമെന്നതിന് തർക്കമില്ല.

ലോക്ക്ഡൗൺ മൂലം ഇംഗ്ലണ്ടിലെ രണ്ട് തുറമുഖങ്ങളിൽ കുടുങ്ങിയത് ഇന്ത്യക്കാരായ ആയിരത്തിലേറെ കപ്പൽ ജീവനക്കാർ. ഇതിൽ സൗത്താംപ്റ്റണിൽ കുടുങ്ങിയ 600 ഇന്ത്യക്കാരിൽ 44 മലയാളികൾ ഉൾപ്പെടെയുള്ളവരെ പ്രത്യേക വിമാനങ്ങളിൽ ക്രൂയിസ് കമ്പനി നാട്ടിലേക്ക് മടക്കി അയച്ചുതുടങ്ങി. അഞ്ചുകപ്പലുകളിലായി ജോലി ചെയ്തിരുന്നവരാണ് 44 മലയാളികൾ ഉൾപ്പെടെയുള്ള ഈ ജീവനക്കാർ.

ആറ് ആഡംബര കപ്പലുകളിലായി ടിൽബറി പോർട്ടിലും കുടുങ്ങിയ  496 ഇന്ത്യൻ ജീവനക്കാർ നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ്. ഇതിൽ 120 പേർ മലയാളികളാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവരെ കമ്പനി ചാർട്ടർ ചെയ്യുന്ന വിമാനങ്ങളിൽ നാട്ടിലെത്തിച്ചു തുടങ്ങുമെന്നാണ് വിവരം. എന്നാൽ ഏപ്രിൽ 14 മുതൽ തുടങ്ങിയ ഈ കാത്തിരിപ്പിന് ഇനിയും അവസാന ഉത്തരം ആയിട്ടില്ല. ഭക്ഷണവും താമസസൗകര്യവും ബേസിക് സാലറിയും കമ്പനി നൽകുന്നുണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിന്റ ആശങ്കയിലാണ് മലയാളികളായ പല ജീവനക്കാരും.

വിവിധ ലോകരാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ വേൾഡ് ക്രൂയിസ് നടത്തിയിരുന്ന കപ്പലുകളാണ് ഇവയെല്ലാം. തുറമുഖങ്ങൾ അടച്ചതോടെ കപ്പലുകൾ അടിയന്തരമായി യാത്രനിർത്തി ഇംഗ്ലണ്ടിലെ മദർ പോർട്ടുകളിലേക്ക് തിരികെപോന്നു. കപ്പലുകളിൽ ഉണ്ടായിരുന്ന യാത്രക്കാരെയെല്ലാം ഇതിനോടകം സുരക്ഷിതമായി മടക്കി അയച്ചു കഴിഞ്ഞു.
ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ജപ്പാൻ, ഓസ്ട്രേലിയ, നോർവേ, സൗത്ത് അമേരിക്ക, ഇന്തോനേഷ്യ എന്നിവയുടെ സമുദ്രാതിർത്തികളിലായിരുന്ന ആറ് ആഡംബര കപ്പലുകളാണ് ഇപ്പോൾ ടിൽബറിയിൽ നങ്കൂരമിട്ടിരിക്കുന്നത്. ക്രൂയിസ് ആൻഡ് മാരിടൈം വോയേജസ് എന്ന കമ്പനിയുടെ കീഴിലുള്ള കൊളംബസ്, വാസ്കോഡഗാമ, മാർക്കോപോളോ, മാഗെല്ലെൻ, അസ്തൂർ, അസ്തോറിയ എന്നീ കപ്പലുകളിലെ ജീവനക്കാരാണ് 120 മലയാളികൾ ഉൾപ്പെടെയുള്ള 496 ഇന്ത്യക്കാർ.

മറ്റ് രാജ്യങ്ങളിൽനിന്നുള്ള ജോലിക്കാരെ ഇതിനോടകം തിരികെ അയച്ചുതുടങ്ങി. ഏറെപ്പേരും ഇന്ത്യക്കാരായതിനാലാണ് ഇവരുടെ യാത്ര അവസാനമാക്കാൻ കമ്പനി അധികൃതർ തീരുമാനിച്ചതെന്നാണ് വിവരം. മലയാളികളും തമിഴ്നാട്ടുകാരുമായ ജീവനക്കാരെ ഒരുമിച്ച് കൊച്ചിയിലേക്കും അവിടെനിന്നും ചെന്നെയിലേക്കും പ്രത്യേക വിമാനത്തിൽ അയയ്ക്കുമെന്നാണ് ജീവനക്കാർക്ക് നൽകിയിട്ടുള്ള വിവരം.

ടിൽബറിയിലെ ഹാർബറിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളിൽ പ്രധാനമായും ബ്രിട്ടീഷ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ സൗത്താംപ്റ്റണിൽ എത്തിയ കപ്പലുകളിൽ 77 രാജ്യങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികളുണ്ടായിരുന്നു. ഇവരെയെല്ലാം കയറ്റി അയച്ചശേമാണ് ഇപ്പോൾ ഒടുവിൽ ജിവനക്കാരെയും കമ്പനികൾ മടക്കി അയയ്ക്കുന്നത്.
ഇതിനിടെ വന്ദേഭാരത് മിഷന്റെ വിമാനങ്ങളിൽ കയറിപ്പറ്റി നാട്ടിലെത്താൽ ഇവരിൽ ചിലർ ശ്രമം നടത്തിയെങ്കിലും ഇന്ത്യൻ എംബസിയിൽനിന്നും ഇവരുടെ ഇ-മെയിൽ സന്ദേശങ്ങൾക്ക് മറുപടിപോലും ലഭിച്ചില്ലെന്ന് പരാതിയുണ്ട്.

കോവിഡ് 19 – നെതിരായ പോരാട്ടത്തിൽ വലിയ വഴിത്തിരിവ് !!!!! വൈറസിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവാണ് കുറഞ്ഞ ഡോസ് ഡെക്സാമെതസോൺ സ്റ്റിറോയിഡ് ചികിത്സയെന്ന് യുകെ വിദഗ്ധർ .വെന്റിലേറ്ററുകളിലെ രോഗികളിൽ ഇത് മരണ സാധ്യത മൂന്നിലൊന്നായി കുറച്ചു. ഓക്സിജന്റ്റെ സഹായം അവശ്യമായിരുന്നവരിൽ ഈ മരുന്ന് മരണത്തിന്റെ തോത് അഞ്ചിലൊന്നായി കുറക്കാൻ സഹായിച്ചു . കൊറോണ വൈറസിനെതിരായ ചികിത്സയിൽ ലോകത്തിലെ ഏറ്റവും വലിയ ട്രയൽ പരീക്ഷിക്കുന്നതിന്റെ ഭാഗമായി കണ്ടെത്തിയ മരുന്നാണിത് . കൊറോണ വൈറസ് പാൻഡെമിക്കിന്റെ തുടക്കം മുതൽ യുകെയിൽ മരുന്ന് ലഭ്യമായിരുന്നെങ്കിൽ അയ്യായിരത്തോളം ജീവൻ രക്ഷിക്കപ്പെടുമായിരുന്നു എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. താരതമ്യേന വില കുറഞ്ഞ മരുന്നായതിനാൽ ഉയർന്ന കോവിഡ് -19 രോഗികളുമായി പൊരുതുന്ന ദരിദ്ര രാജ്യങ്ങളിലും ഇനി ഇത് വലിയ നേട്ടമുണ്ടാകും .ഓക്സിജനോ മെക്കാനിക്കൽ വെന്റിലേഷനോ ആവശ്യമായി വരുന്ന ഉയർന്ന അപകടസാധ്യതയുള്ള രോഗികകൾക്കാണ് ഡെക്സമെതസോൺ സഹായമായി മാറുന്നത് .

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു സംഘത്തിന്റെ നേതൃത്വത്തിൽ ആണ് പരീക്ഷണം നടത്തി വിജയകരമാണെന്ന് കണ്ടു പിടിച്ചത് . രണ്ടായിരത്തോളം ആശുപത്രി രോഗികൾക്ക് ഡെക്സമെതസോൺ നൽകുകയും , മരുന്ന് ലഭിക്കാത്ത 4,000 ത്തിലധികം പേരെ ഇവരൊപ്പം താരത്യംമ്യ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ വെന്റിലേറ്ററുകളിലെ രോഗികൾക്ക് ഇത് മരണ സാധ്യത 40% ൽ നിന്ന് 28% ആക്കി കുറയ്ക്കുകയും ഓക്സിജൻ ആവശ്യമുള്ള രോഗികൾക്ക് ഇത് മരണ സാധ്യത 25% ൽ നിന്ന് 20% ആക്കി കുറയ്ക്കുകയും ചെയ്തു .ചികിത്സയുടെ ഭാഗമായി 10 ദിവസം ഡെക്സമെതസോൺ കഴിക്കുന്നതിനു ഒരു രോഗിക്ക് ചിലവാകുക 35 പൗണ്ട് മാത്രമാണ്ഏകദേശം മൂവായിരത്തോളം രൂപ .. കൊറോണയുടെ മാരക പിടിയിൽ പെട്ട ഒരാളുടെ ജീവൻ രക്ഷിക്കാൻ 35 പൗണ്ട്ചി മാത്രം ചിലവാകുകയുള്ളൂ എന്നത് വലിയ ആശ്വാസമാകുന്ന .ആഗോളതലത്തിൽ ലഭ്യമായ മരുന്ന് കൂടിയാണിതെന്നത് വലിയ ആശ്വാസം പകരുകയാണ് ….
ബി ബി സി ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ലണ്ടനില്‍ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ വെളുത്ത വര്‍ഗക്കാരനെ ചുമലിലേന്തി നടന്നു നീങ്ങുന്ന കറുത്ത വര്‍ഗക്കാരന്‍റെ ചിത്ര൦ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

കറുത്ത വര്‍ഗക്കാരും വെളുത്ത വര്‍ഗക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവം. ഏറ്റുമുട്ടലിനിടെ മനുഷ്യത്വം കാണിച്ച കറുത്ത വര്‍ഗക്കാരന്‍റെ ചിത്രം ഏറെ പ്രാധാന്യത്തോടെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കറുത്ത വര്‍ഗക്കാര്‍ നടത്തിയ റാലിയില്‍ കടന്നുകയറി ആക്രമിച്ച് വ്യക്തിയാണ് ചുമലില്‍ കിടക്കുന്ന വെളുത്ത വര്‍ഗക്കാരന്‍. റാലിയില്‍ ആക്രമിച്ച് കടന്ന ഇയാളെ വാട്ടര്‍ലൂ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കറുത്ത വര്‍ഗക്കാരുടെ സംഘം ആക്രമിക്കുകയായിരുന്നു.

ഈ അക്രമത്തില്‍ സാരമായി പരിക്കേറ്റ ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ കറുത്ത വര്‍ഗക്കാരില്‍ ഒരാള്‍ ചുമലിലേന്തി നടന്നുനീങ്ങുന്നതാണ് ചിത്രം. അമേരിക്കയില്‍ കൊല്ലപ്പെട്ട ജോര്‍ജ്ജ് ഫ്ലോയ്ഡിന്‍റെ നീതിയ്ക്കായി കറുത്ത വര്‍ഗക്കാര്‍ നടത്തിയ ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ റാലിയിലേക്ക് വെളുത്ത വംശീയവാദികള്‍ അതിക്രമിച്ച് കടന്നു പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.

ഈ കൂട്ടത്തില്‍പ്പെട്ട ആളെയാണ് കറുത്ത വര്‍ഗക്കാരന്‍ രക്ഷപ്പെടുത്തിയത്. മറ്റൊരു വെളുത്ത വര്‍ഗക്കാരന്‍ കറുത്ത വര്‍ഗക്കാരുടെ അടിയേറ്റ് നിലത്തു കിടക്കുന്ന ചിത്രവും സമൂഹ മാധ്യമങ്ങളില്‍ പ്രച്ചരിക്കുന്നുണ്ട്. ലണ്ടനിലും ഇംഗ്ലണ്ടിന്‍റെ പല ഭാഗങ്ങളിലും നടന്ന പ്രക്ഷോഭങ്ങളുടെ ബാക്കിയായാണ് വാട്ടര്‍ലൂ സ്റ്റേഷനടുത്ത് ആക്രമണം നടന്നത്.

അമേരിക്കയിലെ ജോര്‍ജ്ജ് ഫ്ലോയ്ഡ് കൊലപാതക കേസില്‍ ലോകമെമ്പാടും പ്രതിഷേധങ്ങള്‍ കനക്കുകയാണ്. കറുത്ത വര്‍ഗക്കാരുടെ ഈ പ്രതിഷേധത്തെ നേരിടാനയാണ് വെളുത്ത വര്‍ഗക്കാര്‍ അക്രമസക്തരായി തെരുവിലിറങ്ങിയത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ മേയ് മാസത്തില്‍ ഇന്ത്യ മുഴുവനും പ്രഖ്യാപിച്ച അപ്രതീക്ഷിത ലോക്ക്ഡൗണ്‍ കാരണം നാട്ടിലേക്ക് യാത്ര ചെയ്യാന്‍ എയര്‍ലൈന്‍ കമ്പനികളും മറ്റിതര ഏജന്‍സികളും മുഖേന വളരെ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ക്കാണ് യാത്ര മുടങ്ങിയത്. ഇങ്ങനെ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തിട്ട് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫ്‌ളൈറ്റ് ക്യാന്‍സലേഷന്‍ വന്നത് കാരണം യാത്ര മുടങ്ങിയ ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റിതര രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലുമുണ്ട്.

ഇങ്ങനെ തങ്ങളുടേതല്ലാത്ത കാരണത്താല്‍ യാത്ര മുടങ്ങിയ പല പ്രവാസി ഭാരതീയരും തങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്തത് എയര്‍ ഇന്ത്യയും അതോടൊപ്പം തന്നെ മറ്റ് പല ഏജന്‍സികളും വിമാന കമ്പനികളും മൂലമാണ്. യൂറോപ്പിലും യുകെയിലുമുള്ള പല ഏജന്‍സികളും മുഖേന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഏജന്‍സികളില്‍ പലതും റീഫണ്ടും അതുമല്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് ഓപ്പണ്‍ ടിക്കറ്റ് അടക്കം ഓഫര്‍ ചെയ്യുമ്പോള്‍ നാട്ടില്‍ നിന്നുള്ള പല ഏജന്‍സികളഉം എയര്‍ ഇന്ത്യ അടക്കമുള്ള പല വിമാന കമ്പനികളും തങ്ങളുടേതല്ലാത്ത കാരണത്താല്‍ യാത്ര മുടങ്ങിയതിന് റീഫണ്ട് ആവശ്യപ്പെടുമ്പോള്‍ റീഫണ്ടിന് പകരം ഒരു വര്‍ഷത്തേക്കുള്ള റീ ഷെഡ്യൂള്‍ മാത്രമാണ് ഇതുവരെ ഓഫര്‍ ചെയ്തിരിക്കുന്നത്. ഇങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്ത ഗള്‍ഫ് മേഖലയില്‍ അടക്കമുള്ള ഏറിയ ഭാഗം പ്രവാസി ഇന്ത്യക്കാര്‍ക്കും കഴിഞ്ഞ ഏപ്രില്‍ മുതല്‍ വരുന്ന ഏപ്രില്‍ വരെയുള്ള ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ നാട്ടിലേക്കുള്ള ഒരു മടക്കയാത്ര പല കാരണങ്ങളാല്‍ അസാദ്ധ്യമാണ്. കാരണം പലര്‍ക്കും രണ്ട് വര്‍ഷം അല്ലെങ്കില്‍ 3 വര്‍ഷം കൂടുമ്പോള്‍ നാട്ടിലേക്ക് യാത്ര ചെയ്യുന്നവരാണ്.കൂടാതെ ഫാമിലിയായിട്ട് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് കുട്ടികളുടെ സ്‌കൂള്‍ അവധി, അവരുടെ അവധി അവയെല്ലാം ക്രമീകരിച്ചുള്ള ഒരു യാത്ര ഒരു പക്ഷെ ഒരു വര്‍ഷ കാലയളവിനുള്ളില്‍ അസാദ്ധ്യമാണ്. കൂടാതെ ഉടന്‍തന്നെ യാത്ര തിരിക്കാന്‍ എന്നു കരുതിയാല്‍ നാട്ടിലെ സാഹചര്യം കണക്കിലെടുത്ത് ക്വാറന്റൈനും മറ്റും മൂലം അവധിയുടെ പകുതി സമയവും അങ്ങനെ മാറികിട്ടും. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പലരും ഈ ഒരു വര്‍ഷക്കാലയളവിനുള്ളിലെ അവരുടെ യാത്ര ഒഴിവാക്കാനാണ് സാധ്യത.

ഇങ്ങനെയുള്ള സാഹചര്യത്തിലാണ് റീഷെഡ്യൂളിന് പകരം റീഫണ്ട് തന്നെ വേണം. അല്ലെങ്കില്‍ പ്രസ്തുത തീരുമാനം വിമാന കമ്പനികളെ മാത്രമേ സഹായിക്കൂ എന്ന നിലയില്‍ ആക്ഷേപം ഉയര്‍ന്നത്. പ്രസ്തുത വിവരം ചൂണ്ടിക്കാണിച്ച് യുകെയിലെ ഹേ വാര്‍ഡ്‌സ്ഹീത്തില്‍ താമസിക്കുന്ന ജിജോ അരയത്തും സട്ടനില്‍ താമസിക്കുന്ന അഭിലാഷ് അഗസ്റ്റിനും ശ്രീ ജോസ് കെ മാണി അടക്കമുള്ള പലരുടേയും ശ്രദ്ധയില്‍ പ്രസ്തുത വിവരം അറിയിക്കുകയും ശ്രീ ജോസ് കെ മാണി എംപി പ്രവാസി ഇന്ത്യക്കാരുടേയും വിദേശ മലയാളികളുടേയും പ്രസ്തുത കാര്യത്തില്‍ ഇടപെടണമെന്നും അനുചിത തീരുമാനം കൈക്കൊള്ളണമെന്നും കേന്ദ്ര ഗവണ്‍മെന്റിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കൂടാതെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അനുകൂലമായ തീരുമാനമാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ആളുകള്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് എന്നതിന് പകരം രണ്ടു വര്‍ഷത്തിനകം യാത്ര ചെയ്യുന്നതിനാവശ്യമായ റീ ഷെഡ്യൂളുകള്‍ കാലാവധി നീട്ടുകയുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു വിശദീകരണമാണ് ഇപ്പോള്‍ സുപ്രീം കോടതി മൂന്ന് ആഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസ്തുത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രവാസി ഇന്ത്യക്കാര്‍ക്ക് അനുകൂലമായ ഒരു നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍.

കോവിഡ് – 19 ഭീഷണികാരണം നിലവിലുള്ള പഠനസംവിധാനങ്ങൾ നടത്തികൊണ്ടുപോവാൻ പറ്റാത്ത അവസ്ഥയാണ് .സാധാരണക്കാരുടെ പഠനാവകാശം നിഷേധിക്കപെടാതിരിക്കുവാൻ കേരളസർക്കാർ പൊതുവിദ്യാഭ്യാസം ഓൺലൈൻ / ദൃശ്യ മാധ്യമങ്ങളിലൂടെ താത്കാലികമായി നടത്തുകയാണ് . എന്നാൽ കേരളത്തിൽ ചെറിയ ഒരു വിഭാഗം നിർധനരായ കുരുന്നുകൾ ഓൺലൈൻ / ദൃശ്യ മാധ്യമ പഠന സൗകര്യങ്ങൾ ലഭ്യമല്ലാതെ തങ്ങളുടെ പഠനാവസരം നിഷേധിക്കപെടുമോ എന്ന ഉത്കണ്ഠയിൽ അകപ്പെടുകയുണ്ടായി.

നിർധനരായ ഈ വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്ഐയുടെ നേത്രത്വത്തിൽ നടത്തുന്ന ടി വി ചാലഞ്ചുമായി സഹകരിച്ചു സമീക്ഷ യുകെ നടത്തിയ ടി വി ചാലഞ്ചിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. സമീക്ഷയുടെ എല്ലാ ബ്രാഞ്ചുകളിൽനിന്നും പ്രവർത്തകർ നൽകിയ സംഭാവനകൾക്ക് പുറമെ ഒരുപാടു സുമനസ്കരായ ആളുകൾ സമീക്ഷ നേത്രത്വവുമായി ബന്ധപെട്ടു ഈ സദുദ്യമത്തിൽ പങ്കാളിയാവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഏതാണ്ട് എഴുപതോളം ടീവി സെറ്റുകൾ വിദ്യാർഥികളിലേയ്‌ക്ക്‌ എത്തിച്ചു കൊടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് സമീക്ഷ യുകെ . ഈ സദുദ്യമം വിജയകരമായി ഏറ്റെടുത്തതിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സ. എ എ റഹിം സമീക്ഷ യുകെ നേത്രത്വത്തെ നന്ദി അറിയിച്ചു .

പണമോ ആധുനിക സൗകര്യങ്ങളോ ഇല്ലാത്തിതിന്റെ പേരിൽ ഒരു കുരുന്നിനും തങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങളും ശോഭനമായ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും മാറ്റിവെയ്‌ക്കേണ്ട സാഹചര്യം കേരളത്തിൽ ഉണ്ടാവാൻ പാടില്ല. ഇതിനു വേണ്ട എല്ലാ പ്രവർത്തനങ്ങൾക്കും സമീക്ഷ മുൻപന്തിയിൽ ഉണ്ടാവുമെന്ന് സമീക്ഷ നാഷണൽ കമ്മിറ്റി അറിയിച്ചു. സമീക്ഷയുടെ ടിവി ചാലഞ്ചിനു നേത്രത്വം കൊടുത്ത എല്ലാ സമീക്ഷ പ്രവർത്തകർക്കും ഇതുമായി സഹകരിച്ച എല്ലാ സുമനസ്സുകൾക്കും സമീക്ഷ ദേശിയ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് സ്വപ്ന പ്രവീണും സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും ഹൃദയപൂർവ്വമായ നന്ദി അറിയിച്ചു

അര്‍ബുദം ബാധിച്ച് നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയില്‍ ഇരിക്കെ തുടർചികിത്സക്കായി എയര്‍ ആംബുലന്‍സ് വഴി കേരളത്തിൽ എത്തിച്ച തലശ്ശേരി സ്വദേശി പ്രസാദ് ദാസ് (37 )മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഏപ്രിൽ 24 ന് ആണ് പ്രസാദ് ദാസിനെ കരിപ്പൂരില്‍ എത്തിച്ചത്. എന്നാൽ എല്ലാ പ്രതീക്ഷകളും ബാക്കിയാക്കി ഇന്ന് പ്രസാദ് വിടവാങ്ങുകയായിരുന്നു.

രണ്ടുവര്‍ഷമായി നോട്ടിംഗ്ഹാമിൽ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന തലശ്ശേരി സ്വദേശി പ്രസാദ് ദാസ്, വയറില്‍ അര്‍ബുദം ബാധിച്ച് നോട്ടിങ് ഹാം യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ നാട്ടിലെത്തണമെന്ന പ്രസാദിന്റെ ആഗ്രഹം പ്രകാരം സുഹൃത്തുക്കൾ ചേർന്ന് ഫണ്ട് റൈസിംഗ് നടത്തിയാണ് എയർ ആംബുലൻസ് ഏർപ്പെടുത്തി നാട്ടിലേക്ക് അയച്ചത്.

കാൻസർ രോഗം ബാധിച്ചു നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കേയാണ് പ്രസാദ് ദാസ് നാട്ടിലേക്ക് മടങ്ങിയത് . കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സ നടത്തിയ പ്രസാദിനു അസുഖം കുറഞ്ഞതോടെ ഡിസ്ചാർജ് ചെയ്‌തു ബന്ധു വീട്ടിൽ വിശ്രമത്തിൽ കഴിയവേ പെട്ടെന്ന് അസുഖം വഷളാവുകയും മിംസ് ആശുപത്രിയിൽ തിരിച്ചു പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. പിറന്നാൾ ആഘോഷിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് മരണമെത്തിയത്. പ്രസാദ് ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന ഭാര്യയും ബന്ധുക്കളും ഇപ്പോൾ ഞെട്ടലിൽ ആണ് ഉള്ളത്.

37 വയസ്സു മാത്രമായിരുന്നു പ്രസാദിന്. നോട്ടിംഗ്ഹാമിൽ ചികിത്സയിൽ കഴിയവേ ഭാര്യയേയും നാലു വയസുള്ള ഏക മകളേയും കാണുവാൻ ആഗ്രഹം പ്രകടിപ്പിക്കുകയും നാട്ടിലെത്തിക്കണമെന്ന് അഭ്യർത്ഥിക്കുകയുമായിരുന്നു. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും നേതൃത്വത്തിൽ ആരംഭിച്ച ഫണ്ട് റൈസിംഗിലൂടെയാണ് എയർ ആംബുലൻസ് സൗകര്യമൊരുക്കി പ്രസാദിനെ നാട്ടിലെത്തിച്ചത്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ പ്രസാദിനെ നാട്ടിലെത്തിച്ചത് ഒട്ടേറെ കടമ്പകൾ കടന്നാണ്. ബ്രിട്ടനിലെ യു എസ്പി ഗ്ലോബൽ ആയിരുന്നു പ്രസാദ് ജോലി ചെയ്തിരുന്നത് . അമേരിക്കയിൽ നിന്നും 60000 ലേറെ ഡോളറും യുകെയിൽ നിന്ന് 41000 ലേറെ പൗണ്ടുമാണ് യാത്രയ്ക്ക് സമാഹരിച്ചത് .

യുകെയിൽ കോവിഡ് ഭീഷണി വ്യാപകമായതിനെ തുടര്‍ന്ന് തുടര്‍ ചികിത്സ പ്രതിസന്ധിയിലായതോടെ കേരളത്തിലെത്തി ചികിത്സ തുടരണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. മലയാളി കൂട്ടായ്മയായ ഡിസ്ട്രസ് മാനേജ്മെന്റ് കളക്ടീവ് ദൗത്യം ഏറ്റെടുത്തു. ഡിഎംസി രക്ഷാധികാരിയായ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വഴി കേന്ദ്ര ആഭ്യന്തര വ്യോമയാന മന്ത്രാലയങ്ങളുമായി ബന്ധപ്പെടുകയും അനുമതി ലഭിക്കുകയും ഏപ്രിൽ 24 ന് നാട്ടിൽ എത്തുകയും ചെയ്‌തു. പ്രസാദ് ദാസിനെ നാട്ടിലെത്തിക്കാൻ മുൻകൈ എടുത്ത ബ്രിസ്റ്റോൾ മേയർ ടോം ആദിത്യ പ്രസാദ് ദാസിന്റെ നിര്യാണത്തിൽ അനുശോചനങ്ങൾ അറിയിച്ചു.

തിരുവമ്പാടി ∙ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി കന്യാസ്ത്രീ മെക്സിക്കോയിൽ മരിച്ചു. പൊന്നാങ്കയം നെടുങ്കൊമ്പിൽ പരേതനായ വർക്കിയുടെ മകൾ സിസ്റ്റർ അഡൽഡയാണ് (ലൂസി – 67) മരിച്ചത്. മദർ തെരേസ സ്ഥാപിച്ച സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസ സഭയിലെ അംഗമായിരുന്ന സിസ്റ്റർ ലൂസി മെക്സിക്കോയിൽ മിഷനറിയായി സേവനം ചെയ്തു വരികയായിരുന്നു.

കോവിഡ് ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. സഹോദരങ്ങൾ: മേരി ജോസ് കല്ലറയ്ക്കൽ (വാലില്ലാപ്പുഴ), പരേതനായ മാത്യു, പരേതനായ വക്കച്ചൻ (കോടഞ്ചേരി), അച്ചാമ്മ, ജെസി വർഗീസ് മാവേലിൽ (കരുളായി – നിലമ്പൂർ), സൈമൺ, പയസ്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ബ്രിട്ടൻ :- സാധാരണയിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾക്ക് വൈവിധ്യമാർന്ന ഒരു മത്സരമാണ് ഇത്തവണ റിബൽ ചലഞ്ച് ടീം ഒരുക്കിയത്. പേപ്പർ കോസ്റ്റ്യൂം മത്സരമാണ് ഇത്തവണ കുട്ടികൾക്കായി ഒരുക്കിയത്. പത്രങ്ങൾ കൊണ്ടും, വിവിധതരം പേപ്പറുകൾ കൊണ്ടും വസ്ത്രങ്ങൾ രൂപപ്പെടുത്തി, അവ ധരിച്ചുകൊണ്ടുള്ള ഫോട്ടോയോ വീഡിയോയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക എന്നതായിരുന്നു മത്സരം. വിവിധ വർണത്തിലും തരത്തിലുമുള്ള അനേകം ഫോട്ടോകൾ മത്സരാർത്ഥികൾ സമർപ്പിച്ചു. ഫേസ്ബുക്ക്‌ ഗ്രൂപ്പിലെ അംഗങ്ങൾ ആയിരിക്കുന്നവർക്ക് മാത്രമായിരുന്നു മത്സരത്തിൽ പങ്കെടുക്കാനുള്ള അനുമതി. ഫേസ്ബുക്ക് ഗ്രൂപ്പിൽ ഉള്ളവർക്ക് മാത്രമായിരുന്നു ഫോട്ടോകൾ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും അനുവാദം ഉണ്ടായിരുന്നത്. ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിക്കുന്നതിനെ ആശ്രയിച്ചായിരിക്കും വിജയിയെ പ്രഖ്യാപിക്കുന്നത് എന്ന് അഡ്മിൻ അറിയിച്ചിരുന്നു. 30 പൗണ്ടാണ് ഒന്നാം സ്ഥാനം നേടുന്ന ആൾക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതോടൊപ്പം തന്നെ മറ്റ് സമ്മാനങ്ങളും പ്രഖ്യാപിച്ചിരുന്നു.

ജൂൺ 12ന് ഫോട്ടോകൾ അയക്കാനുള്ള തീയതി അഡ്മിൻ നീട്ടിയിരുന്നു. നിരവധി മത്സരാർത്ഥികളാണ് തങ്ങളുടെ ചിത്രങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. ഇത് എല്ലാവർക്കും ആസ്വദിക്കാനുള്ള ഒരു അവസരമായാണ് അഡ്മിൻ മെമ്പർ ജയ്സൺ എബ്രഹാം തോമസ് വിശദീകരിച്ചത്. ഈ മത്സരത്തിൻെറ ഫലങ്ങൾ ഇന്നലെയാണ് പ്രഖ്യാപിച്ചത്. 108 ആം സ്ഥാനത്തു ഉണ്ടായിരുന്ന മത്സരാർത്ഥി ആയിരുന്ന ഐറിസ് കുശാലിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

രണ്ടാം സമ്മാനം സ്വീൻ സ്റ്റാൻലിക്കും, മൂന്നാം സമ്മാനം റോസിയ റോയ്ക്കും ലഭിച്ചു. ജിയ സൈമൺ, ക്രിസ്റ്റൽ തോമസ്, ധനൂപ് സെബാസ്റ്റ്യൻ എന്നിവർ നാല്, അഞ്ച്, ആറ് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി. ഈയൊരു മത്സരം വൻ വിജയകരമായി തീർന്നിരിക്കുകയാണ് എന്ന് അഡ്മിൻ അംഗങ്ങൾ വ്യക്തമാക്കി.

മെയ് ആറാം തീയതി നിര്യാതനായ ബഹു .ഡോ .ബിജി മർക്കോസ് ചിറത്തിലാട്ട് അച്ചന്റെ നാൽപ്പതാം ചരമദിനം ചരമദിനത്തോടനുബന്ധിച്ച് 15-06-2020 തിങ്കളാഴ്ച അച്ചന്റെ ഇടവകയായ പോർട്സ്മൗത്ത് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വി.മൂന്നിന്മേൽ കുർബാന നടത്തപ്പെടുന്നു . തുടർന്ന് ബഹു . ബിജി അച്ചന്റെ കബറിങ്കൽ ധൂപ പ്രാർത്ഥനയും ഭവനത്തിൽ ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ് . ബഹു . അച്ചന്റെ വേർപാടിൽ അനുശോചനം അറിയിച്ച ശ്രേഷ്ഠ കാതോലിക്ക ബാവാ തിരുമേനി , യു.കെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ അന്തീമോസ് തിരുമേനി മറ്റ് അഭിവന്ദ്യ മെത്രാപ്പോലീത്താമാർ , ഇതര സഭാപിതാക്കന്മാർ എന്നിവരോടും കബറടക്ക ശുശ്രൂഷയിൽ സംബന്ധിച്ച ബഹു വൈദികർ , യുകെ ഭദ്രാസന കൗൺസിൽ യുകെയിലെ മറ്റു ഇടവകാംഗങ്ങൾ ബന്ധുമിത്രാദികൾ എന്നിവരോടും ശവസംസ്കാര ശുശ്രൂഷകൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തുതന്ന ലണ്ടൻ സെൻറ് തോമസ് യാക്കോബായ പള്ളി മാനേജിങ് കമ്മറ്റിയോടുമുള്ള നന്ദിയും കടപ്പാടും പോർട്സ്മൗത്ത് സെൻറ് തോമസ് യാക്കോബായ പള്ളിക്കുവേണ്ടി മാനേജിങ് കമ്മറ്റി അറിയിച്ചുകൊള്ളുന്നു .

അച്ചനെ രോഗാവസ്ഥയിൽ പരിചരിച്ച വാർത്തിങ് ഹോസ്പിറ്റലിലെ ആരോഗ്യപ്രവർത്തകർ , ശവസംസ്കാര ശശുശ്രൂഷക്കു വേണ്ട സഹായങ്ങൾ ചെയ്തു തന്ന വർത്തിങ് മേയർ , കൗൺസിൽ അംഗങ്ങൾ കേരളാ ഫോറം വർത്തിങ് പ്രവർത്തകർ എന്നിവരോടും വന്നുചേർന്ന് അനുശോചനം അറിയിച്ച വെസ്ററ് വർക്കിങ് എം പി പീറ്റർ ബോട്ടലി , വിവിധ മലയാളി അസോസിയേഷൻ പ്രതിനിധികൾ മലയാള മാധ്യമങ്ങൾ എന്നിവരോടുള്ള നന്ദിയും സ്നേഹവും പോര്സ്മൗത്ത് സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളിക്കുവേണ്ടി മാനേജിങ് കമ്മിറ്റി അറിയിച്ചുകൊള്ളുന്നു.

RECENT POSTS
Copyright © . All rights reserved