UK

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഏറ്റവും കൂടുതൽ പ്രവാസി മലയാളികൾ ജോലിചെയ്യുന്ന ആരോഗ്യമേഖലയിൽ തദ്ദേശീയരെയും മറ്റു സഹപ്രവർത്തകരെയും അത്ഭുതപ്പെടുത്തുന്ന അർപ്പണം കാഴ്ചവെച്ച നിഷ തോമസിന് അർഹിക്കുന്ന അംഗീകാരം. യുകെയിലെ ആരോഗ്യ മേഖലയിൽ പ്രശസ്‌തമായ സെന്റ് ജോൺസ് കെയർ ട്രസ്റ്റിന്റെ എംപ്ലോയി അവാർഡ്സ് 2020ൽ 1,235 നോമിനീസിൽ നിന്ന് മികച്ച നഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നിഷാ തോമസ്.

നഴ്‌സിങ് പഠനം ചങ്ങനാശ്ശേരിയിൽ പൂർത്തിയാക്കി. തന്റെ ആഗ്രഹങ്ങൾക്ക് ചിറകുമുളപ്പിച്ചു ഇംഗ്ലീഷ് ടെസ്റ്റ് വിജയിച്ചപ്പോൾ ഓ എൻ പി ചെയ്യാൻ ഏജൻസി വഴി നിഷാ തോമസ് 2007ൽ  ആദ്യമായി യുകെയിൽ എത്തിച്ചേർന്നു. സുന്ദർലാൻഡ് യൂണിവേഴ്സിറ്റിയിൽ പഠനം വിജയകരമായി പൂർത്തിയാക്കി. വർക്ക് പെർമിറ്റ് നേടി വിഗണിൽ നഴ്‌സിങ്‌ ജോലിയിൽ. അധികം താമസിക്കാതെ വിവാഹം.

തുടർന്ന് ലിങ്കൺഷെയറിലേക്ക് എത്തിച്ചേർന്നു. നോട്ടിങ്ഹാം എൻഎച്ച്എസിൽ പ്രാക്ടീസ് നേഴ്സ് ആയി സേവനമനുഷ്ഠിക്കുന്ന, അതിരമ്പുഴ പുതുശ്ശേരി കുടുംബത്തിലെ ജോമോൻ ജോസഫ് ആണ് ജീവിതപങ്കാളി. ആൽഫി(10) ഫീയ (8) എന്നിവർ മക്കളാണ്. ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിലായിരുന്നു നഴ്സിംഗ് പഠനം.

കൊറോണ വൈറസ് മഹാമാരി മൂലം ഇത്തവണത്തെ ലിങ്കൻഷെയർ 2020 റീജിയണൽ എംപ്ലോയി അവാർഡ് ചടങ്ങ് ഓൺലൈനായാണ് നടന്നത്. കഴിഞ്ഞ മാർച്ച് മാസത്തിൽ തന്നെ നിഷയെ ബേസ്ഡ് നഴ്‌സിനുള്ള പുരസ്‌കാരത്തിനായി സഹപ്രവർത്തകർ നോമിനേറ്റ് ചെയ്‌തിരുന്നു. മൂന്ന് ഇംഗ്ലീഷ് നഴ്സുമാർ ചേർന്ന് ആണ് നിഷയെ നോമിനേറ്റ് ചെയ്‌തത്‌. ഫൈനലിസ്റ് ആയി എത്തിയ മൂന്നു പേരിൽ ഒരാളാണ് താൻ എന്ന് നിഷ അറിയുന്നത് കഴിഞ്ഞ ആഴ്ച്ച. കാത്തിരിപ്പിന് അറുതി വരുത്തി ഇന്നലെ ലെറ്റർ കിട്ടിയപ്പോൾ ജേതാവായത് യുകെ മലയാളികൾക്ക് അഭിമാനമായി നിഷാ തോമസ്.

ഇത്തവണ 1235 ഓളം നോമിനേഷനുകൾ മൂന്ന് വിഭാഗങ്ങളിൽ ആയി ഉണ്ടായിരുന്നു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ആരോഗ്യമേഖലയിലെ എല്ലാ പ്രവർത്തകരും കൈമെയ് മറന്ന് പ്രവർത്തിച്ച സമയമാണ് കടന്നുപോയത്, അതിനാൽ തന്നെ ലഭിച്ച എൻട്രികളിൽ നിന്നും ഫൈനൽ ലിസ്റ്റിലേക്ക് തെരഞ്ഞെടുക്കുക എന്നത് തന്നെ അത്യന്തം ദുർഘടമായ അനുഭവമായിരുന്നുവെന്ന് സംഘാടകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതുകൊണ്ട് അവാർഡ് ചടങ്ങ് ഇന്നലെ നടത്തുകയായിരുന്നു.

വിധികർത്താക്കൾ സൂമിൽ ചർച്ചചെയ് താണ് ഫൈനൽ ലിസ്റ്റ് തീരുമാനിച്ചത്. രോഗികളുടെയും, സഹപ്രവർത്തകരുടെയും വാക്കുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും നിഷയുടെ  അർപ്പണമനോഭാവവും ദയയും പരിചരണവും എത്രയാണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെന്ന് വിധികർത്താക്കൾ പറയുന്നു. നേഴ് സിങ് മേഖലയോടുള്ള നിഷയുടെ കാഴ് ചപ്പാട്, സീനിയർ മെമ്പർമാരോട് ഉള്ള മനോഭാവം, സഹപ്രവർത്തകർക്ക് അത്യാവശ്യമുള്ള ഘട്ടങ്ങളിൽ നിർദ്ദേശം നൽകൽ, പരിചരണത്തിലെ നൈപുണ്യം, മെഡിക്കൽ രംഗത്തെ അറിവ്, രോഗികളോട് വാക്കുകളിലൂടെയും പെരുമാറ്റത്തിലൂടെയും നൽകുന്ന കരുതൽ, ആത്മസംയമനം എന്നിവ നിഷ യുടെ അവാർഡിലേക്കുള്ള പ്രയാണത്തിൽ മുന്നിൽ എത്തിക്കാൻ സാധിച്ചു.

യുകെയിലെ മലയാളി നഴ്സുമാരുടെ പ്രതിനിധിയാണ് ഒരു കണക്കിൽ പറഞ്ഞാൽ നിഷ. ഇരുൾ മൂടി തുടങ്ങുന്ന ഒരു കാലഘട്ടത്തിന് പ്രകാശവാഹകരായ ഒരു പറ്റം മനുഷ്യരുടെ കരുതൽ ഉണ്ട് എന്നതിന് ഉദാഹരണം കൂടിയാണ് നിഷയുടെ നേട്ടം. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി യുകെയിലേക്ക് കുടിയേറുമ്പോൾ കൊറോണ വൈറസ് ലോകവ്യാപകമായി നഷ്ടം വിതയ്ക്കും എന്നത് ഒരാളുടെയും വിദൂര സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല.

യുകെയിലെ പ്രവാസി മലയാളികളിൽ ഏറിയപങ്കും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ ആണെന്നിരിക്കെ അവർ നേരിടുന്ന വെല്ലുവിളികളും അപകടം നിറഞ്ഞതാണ്. കോവിഡ് 19 നെ നേരിടുന്നതിന്റെ ഭാഗമായി പലർക്കും ജോലിസ്ഥലങ്ങളിൽ മാറ്റമുണ്ടായി, മിക്കവർക്കും ചെറിയ കുട്ടികളാണുള്ളത്, പലപ്പോഴും വീട്ടിൽ മറ്റാരും ഉണ്ടാവില്ല. പുതിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് വംശീയമായ വെല്ലുവിളികൾ നേരിടാൻ കാരണമാവുന്നുണ്ട്.

കോവിഡ് വാർഡുകളിലും അനുബന്ധ മേഖലകളിലും തദ്ദേശീയർ അപകടകരമായ ജോലികളിൽ നിന്നു വിട്ടു നിൽക്കുമ്പോൾ, മലയാളികൾ അത് ഏറ്റെടുക്കാൻ നിർബന്ധിതരാകുന്നു. അതിനുപുറമേ വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെ അഭാവം, ഓവർ ടൈം ജോലി തുടങ്ങിയവ നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന മലയാളികളുടെ മാനസിക പിരിമുറുക്കം വർദ്ധിപ്പിക്കുന്നുണ്ട്. ഇത്രയേറെ വെല്ലുവിളികൾക്കിടയിൽ നിന്നാണ് നിഷയുടെ നേട്ടം എന്നത് ശ്രദ്ധേയമാണ്.

2020 ലെ ബേസ്ഡ് നഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട നിഷ തോമസിന് മലയാളം യുകെയുടെ അഭിനന്ദനങ്ങൾ.

സ്വന്തം ലേഖകൻ

വാഷിംഗ്‌ടൺ : ഒരു ഡിജിറ്റൽ ഡോളറിന് രൂപം നൽകാൻ സജീവമായി പ്രവർത്തിക്കുന്നതായി യുഎസ് ഫെഡറൽ റിസർവ്. ഫെഡറൽ റിസേർവ് ബോർഡ് ഓഫ് ഗവർണേഴ്സും മറ്റു പല ഫെഡറൽ റിസേർവ് ബാങ്കുകളും ഒരു ഡിജിറ്റൽ ഡോളർ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സെൻ‌ട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്തുന്നതിന് ഓരോ അമേരിക്കക്കാരനും ഫെഡിൽ (Fed) ഒരു അക്കൗണ്ട് ഉണ്ടായിരിക്കാമെന്ന് നിയമനിർമ്മാണം നിർദ്ദേശിച്ചിട്ടുണ്ട്. ചിക്കാഗോ പേയ്‌മെന്റ് സിമ്പോസിയത്തിന്റെ ഇരുപതാം വാർഷിക സമ്മേളനത്തിൽ സംസാരിച്ച ഫെഡറൽ റിസർവ് ബാങ്ക് ക്ലീവ്‌ലാൻഡിന്റെ പ്രസിഡന്റ് ലോറെറ്റ ജെ. മെസ്റ്റർ, രാജ്യത്തെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയോട് (സിബിഡിസി) അനുബന്ധിച്ച് നടക്കുന്ന ഫെഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അടിയന്തിര പേയ്‌മെന്റുകൾക്കായി ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഡോളർ മുന്നോട്ട് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് അവർ അറിയിച്ചു. വാണിജ്യ ബാങ്കുകളുടെ പങ്കാളിത്തമില്ലാതെ ഡിജിറ്റൽ ഡോളറിന്റെ ചില രൂപകൽപ്പനകൾ ഉപയോക്താക്കളുടെ വാലറ്റുകളിലേക്ക് സിബിഡിസി നേരിട്ട് നൽകാൻ സെൻട്രൽ ബാങ്കിനെ അനുവദിക്കുന്നുവെന്ന് മെസ്റ്റർ വിശദീകരിച്ചു.

സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് ഫെഡറൽ റിസർവ് കുറച്ചുകാലമായി ഗവേഷണം നടത്തിവരികയാണ്. ഒരു സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ ഉപയോഗം കണ്ടെത്താൻ വിവിധ ഫെഡറൽ റിസർവ് ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഫെഡറൽ റിസർവ് ബോർഡ് ഓഫ് ഗവർണേഴ്സിന്റെ ഉടമസ്ഥതയിലുള്ള ടെക്നോളജി ലാബ് ആണ് ടെക്ലാബ്. ഡിജിറ്റൽ കറൻസികളുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾ അവിടെയാണ് പരീക്ഷിച്ചുവരുന്നത്.

വ്യക്തിഗത ഫെഡറൽ റിസർവ് ബാങ്കുകളെ സംബന്ധിച്ചിടത്തോളം, ഡിജിറ്റൽ ഡോളറിന് ഉപയോഗിക്കാൻ കഴിയുന്ന നിലവിലുള്ളതും പുതിയതുമായ സാങ്കേതികവിദ്യകൾ പരീക്ഷിക്കാൻ ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ബോസ്റ്റൺ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി (എംഐടി) സഹകരിക്കുന്നുണ്ടെന്ന് മെസ്റ്റർ ചൂണ്ടിക്കാട്ടി. ഓഗസ്റ്റിലാണ് ഈ മൾട്ടി-ഇയർ സംരംഭം ആരംഭിച്ചത്.

എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

ടോം ജോസ് തടിയംപാട്

കുടിയേറ്റം മനുഷ്യൻ ഉണ്ടായകാലം മുതൽ നടക്കുന്നതാണ് ആ കുടിയേറ്റത്തിൽ അവൻ കൂടെ കൊണ്ടുപോകുന്ന ഒന്നാണ് അവന്റെ സംസ്ക്കാരം അഥവ (കൾച്ചർ ) മനുഷ്യനിൽ അങ്ങനെ രൂപപ്പെട്ട ഏറ്റവും വലിയ കൾച്ചർ ആണ് അഗ്രികൾച്ചർ ,ബ്രിട്ടനിലേക്കു കുടിയേറിയവരിൽ ഭൂരിപക്ഷവും അത്തരം ഒരു കാർഷിക സംസ്‌ക്കാരമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ് ,അവർ അവരുടെ സംസ്ക്കാരം കഴിയുന്ന അത്രയും അവരുടെ ഗാർഡനിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത് നമുക്ക് ഇവിടുത്തെ എല്ലാ മലയാളി വീടുകളിൽ ചെന്നാലും കാണാൻ കഴിയും .

വ്യത്യസ്തമായ ഇവിടുത്തെ കാലാവസ്ഥയിൽ വളർത്തിയെടുക്കാൻ വളരെ ബുദ്ധിമുട്ടുള്ള പാവക്ക വിളയിപ്പിച്ച കോടഞ്ചേരിയിൽ വാവലുകുന്നേൽ രാജീവ് തോമസ് ,കാർഷിക രഗത്തു ഒരു വലിയ നേട്ടമാണ് കൈവരിച്ചത്. യു കെ യിലെ ഫ്ലവർ സിറ്റി എന്നറിയപ്പെടുന്ന കെന്റിലെ ആഷ്‌ഫോഡിൽ 14 വർഷമായി താമസിക്കുന്ന രാജീവ് ,ജീന കുടുംബത്തിന്റെ ഗാർഡനിൽ ചെന്നാൽ നാട്ടിലെ വെണ്ടക്ക, ബീൻസ് ,ചീര ,പാവക്ക ,ഇഞ്ചി, പയർ ,മുതലായ കൃഷികൾ കാണാം. കൂടാതെ ഇവിടുത്തെ സ്പിനാച്ചയും സിലറിയും കാണാം. ഫാക്ടറി ജീവനക്കാരനായ രാജീവും നേഴ്സ് ആയ ഭാര്യയും നാലുമക്കളും ഒഴിവുസമയങ്ങളിൽ പൂർണ്ണമായും കൃഷിയിൽ കേന്ദ്രീകരിക്കുകയും അതിൽ സന്തോഷം കണ്ടെത്തുന്നവരുമാണ്.

എന്താണ് കൃഷിയിൽ ഇത്ര താൽപ്പര്യം വരാൻ കാരണം എന്ന് ചോദിച്ചപ്പോൾ എന്റെ കുടുംബം മുഴുവൻ കൃഷിക്കാരാണ്‌. ഞങ്ങൾ തൊടുപുഴ മുതലക്കുടത്തു നിന്നും കോഴിക്കോട് കോടഞ്ചേരിയിലേക്കു കുടിയേറിയവരാണ്. ചെറുപ്പം മുതൽ കാർഷികവൃത്തിയിൽ ഏർപ്പെട്ടു ജീവിച്ചു വന്നതു കൊണ്ട് കൃഷി ഇപ്പോഴും ഒരു ആവേശമായി മനസിലുണ്ട്. അതുകൊണ്ട് ഇംഗ്ലണ്ടിലെ തിരക്കുപിടിച്ച ജീവിതത്തിലും ഒഴിവുകിട്ടുന്ന സമയം നട്ടുവളർത്തുന്ന കൃഷിയുടെ അടുത്ത് ചെല്ലുമ്പോൾ ഒരു വലിയ സന്തോഷമാണ് മനസിനു ലഭിക്കുന്നത്. എന്റെ കാർഷിക സ്നേഹത്തിനു വലിയ പിന്തുണയാണ് ഭാര്യയും മക്കളും നൽകുന്നത് എന്നായിരുന്നു മറുപടി.

കൂടെ ജോലിചെയ്യുന്ന കൃഷി താൽപ്പര്യമുള്ള ഇംഗ്ലീഷ് സുഹൃത്തക്കൾ പറഞ്ഞു തരുന്ന വിവരങ്ങൾ കൃഷി ചെയ്യാൻ വളരെ ഉപകാരപ്രദമാണെന്നു രാജീവ് പറഞ്ഞു. ജീവിതത്തിൽ ഉത്തംഗശ്രീഗംത്തിൽ എത്തിയപ്പോഴും താൻ കടന്നു വന്ന കാർഷിക വഴികൾ മറക്കാത്ത പി ജെ ജോസഫ് ,ദേവിലാൽ എന്നിവർ കർഷകർക്ക് എന്നും തിളങ്ങുന്ന ഓർമ്മകളാണ്.

ലിവർപൂളിൽ കൃഷി ചെയ്ത് വിളവ് ഉൽപ്പാദിപ്പിച്ച് എല്ലാവർഷവും വീടുകളിൽ കൊണ്ടുപോയി ഫ്രീ ആയി കൊടുത്ത് സംതൃപ്തി കണ്ടെത്തുന്ന സണ്ണി മണ്ണാറാത്തിനെ പറ്റി ഞാൻ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. ഇത്തരം കാർഷിക പ്രവർത്തനങ്ങൾ നടത്തുന്ന മലയാളികൾ മലയാളി സമൂഹത്തിനുതന്നെ അഭിമാനമാണ്.

സ്റ്റോക്ക് ഓൺ ട്രെന്റ്: യുകെയിലെ രണ്ടാം ഘട്ടം കോറോണയുടെ വ്യാപനത്തിൽ വ്യാകുലരായിരിക്കുന്ന മലയാളികളാണ് കൂടുതലും. ഭൂരിപക്ഷവും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നതുകൊണ്ട് കൂടുതൽ ചിന്തകൾ രോഗത്തെക്കുറിച്ച് ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. എങ്കിലും കൂടുതൽ ആശങ്കകൾ വളർത്താതെ വളരെ ക്രിയാത്‌മകമായി പ്രവർത്തിക്കുന്ന മലയാളികളും യുകെയിൽ ഉണ്ടെന്ന് തെളിയിക്കുന്ന ഒരു വിശേഷമാണ് യുകെ മലയാളികൾക്കായി മലയാളം യുകെ പങ്കുവെക്കുന്നത്.

‘ക്‌നാനായ പെണ്ണല്ലേ’… ക്നാനായ സമുദായത്തിലെ ഒരുപക്ഷെ ഏറ്റവും കൂടുതൽ പ്രസിദ്ധമായ ഗാനങ്ങളിൽ ഒന്നാണ്. വിൽസൺ പിറവം ആണ് ഈ പാട്ട് ഇറങ്ങിയപ്പോൾ പാടിയിരിക്കുന്നത്. എന്നാൽ കോവിഡിനെ പേടിക്കാതെ വേണ്ട മുൻകരുതൽ എല്ലാം എടുത്തുകൊണ്ടാണ് ക്‌നാനായ പെണ്ണല്ലേ എന്ന പാട്ടിനു ദൃശ്യാവതരണവുമായി സ്റ്റോക്ക് ഓൺ ട്രെന്റിലെ രണ്ടു കുടുംബങ്ങൾ എത്തിയിരിക്കുന്നത്.

രണ്ടു മാസം മുൻപ് ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും ഇപ്പോൾ മാത്രമാണ് എഡിറ്റിംഗ് എല്ലാം തീർത്തു പുറത്തു ഇറക്കിയിരിക്കുന്നത്. യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും ഉള്ള സർവ്വകലാവല്ലഭനായ അശ്വിൻ തോമസ് ആണ് ഇതിന്റെ ചിത്രീകരണം എഡിറ്റിംഗ് എന്നിവ പൂർത്തിയാക്കിയത്.

ഈ പാട്ടിന്റെ ദൃശ്യാവതരണത്തിൽ പങ്കെടുത്തിരിക്കുന്നത് സ്റ്റോക്ക് ഓൺ ട്രെന്റിൽ തന്നെയുള്ള രണ്ട് കുടുംബങ്ങൾ ആണ്. സ്റ്റോക്ക് ഓൺ ട്രെന്റ് മിഷനിൽ വർഷങ്ങളായി ഗായകസംഘത്തിന് നേതൃത്വം നൽകിയ കുറുപ്പുംതറ സ്വദേശിയായ ജോസ് ആകശാലയും, ഭാര്യ സിനിജോസ്, മക്കൾ സിജിൻ ജോസ്, ജെറിൻ ജോസ് എന്നിവരോടൊപ്പം നാട്ടിൽ കിടങ്ങൂർ സ്വദേശിയും സ്റ്റോക്ക് ഓൺ ട്രെന്റ് നിവാസിയും നഴ്‌സും ബിസിനസ് മാനും ആയ സെജിൻ ജോസ് കൈതവേലി, ഭാര്യ ലിനു സെജിൻ, മക്കൾ എലിസബത്ത് സെജിൻ, ജിയോ സെജിൻ, ജിം സെജിൻ, ആൻമേരി സെജിൻ എന്നിവരാണ്.

 

വീഡിയോ കാണാം..[ot-video][/ot-video]

 

 

മുന്തിച്ചേല് എന്ന ആൽബം സോങ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കുട്ടനാടിൻെറ വശ്യമനോഹോരിതയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിൽ പ്രണയവും സൗഹൃദവും മനോഹര ദൃശ്യവിരുന്ന് ഒരുക്കുന്നു. പാട നടുവിലെ നാടൻ കള്ളുഷാപ്പിൽ ആണ് പാട്ട് തുടങ്ങുന്നത്. കലാഭവൻ മണിക്ക് ശേഷം ശുഷ്കിച്ച് പോയ നാടൻ പാട്ട് മേഖലയിൽ പുതിയ ഉണർവും ഉന്മേഷവും തരുന്നതാണ് ഈ ഗാനം.

അനേകം പാട്ടുകൾ രചിച്ചിട്ടുള്ള ലണ്ടൻ മലയാളിയായ പ്രകാശ്‌ അഞ്ചലിൻെറ വരികൾക്ക് ബിനു കലാഭവൻ ശബ്ദം നല്കി. ഗാനത്തിന്റെ സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സുധീർ സുബ്രമണ്യം. ഗൃഹാതുരത്വത്തിന്റെ തുരുത്തിൽ ഒറ്റപ്പെട്ടു പോയ മലയാളികൾക്ക് നാടിന്റെ ഓർമകളെ  താലോലിക്കാൻ പര്യാപ്തമാണ് 4 മിനുട്ടിൽ ഒരുക്കിയിരിക്കുന്ന ഈ നാടൻ പാട്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഫ്‌ളോറിഡ: കോലത്ത് മരുതിമൂട്ടില്‍ എം.എസ്. ജയിംസിന്റെയും ഉഷയുടെയും മകള്‍ ജൂബി ആന്‍ ജയിംസ് (31) ഹൃദയാഘാതം മൂലം അകാലത്തിൽ വിടപറഞ്ഞ ജൂബി ആൻ ജയിംസിനെ നിറകണ്ണുകളോടെ യാത്രാമൊഴിയേകി ബന്ധുക്കളും സുഹൃത്തുക്കളും. ജൂബി ജോലിക്കായാണ് അമേരിക്കയില്‍ എത്തിയത്. ഫ്‌ളോറിഡയിലെ ടാമ്പാ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. പരേത എം.എസ്. ജയിംസിന്റെയും ഉഷയുടെയും ഒരേ ഒരു മകളാണ്.

പനി ബാധിച്ചു ചികിത്സയിൽ ആയിരുന്ന ജൂബി അല്പം ഭേദമായപ്പോൾ ഡിസ്ചാർജ് ചെയ്‌ത്‌ താമസസ്ഥലത്തു വിശ്രമിച്ചിരിക്കെയാണ് ഫ്‌ളോറിഡയിലെ ടാമ്പയിലേക്ക് ജോലിയുമായി ബന്ധപ്പെട്ട്   ക്ലൈൻ്റിനെ കാണാൻ  പെട്ടെന്ന് വരേണ്ടിവന്നത്. ടാമ്പയിൽ എത്തിയപ്പോൾ പനി വഷളാവുകയും പിന്നീടുള്ള പരിശോധനയിൽ ന്യൂമോണിയ ബാധിതയുമാണ് എന്ന് അറിയുന്നത്. ജൂബിയുടെ രോഗം വഷളായതിനെ തുടർന്ന് ഒരാഴ്ച മുൻപേ മാതാപിതാക്കൾ അമേരിക്കയിൽ എത്തിയിരുന്നു. ഇതിനോടകം ജൂബിയുടെ ആരോഗ്യ നില വഷളാവുകയും, ആന്തരിയാവയവങ്ങളുടെ പ്രവർത്തനം തസ്സപ്പെടുകയും തുടർന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. ഫ്ലോറിഡയിൽ ക്രിമേറ്റീവ് ചെയ് തതിന് ശേഷം ഭൗതികാവശിഷ്ടം   നാട്ടിലേക്കെത്തിക്കാനാണ് മാതാപിതാക്കൾ താൽപര്യപ്പെടുന്നത്.

ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ കോടിശ്വരന്‍ ഇപ്പോള്‍ കോടികളുടെ കടക്കനായ വാര്‍ത്ത ഇന്ന് ലോകത്തിന് ആകെ കൗതുകമാണ്. അനില്‍ അംബാനിയുടെ സ്വത്തുവകകള്‍ കണ്ടുക്കെട്ടാന്‍ ഇപ്പോള്‍ ബാങ്കുകതള്‍ മത്സരിക്കുകയാണ്. ഇന്ത്യയിലെ അദ്ദഹത്തിന്റെ ഓഫിസും വസ്തു വകകളും യെസ് ബാങ്ക് ഉള്‍പ്പെടെയുള്ള ഭാങ്കുകള്‍ നേരത്തെ ജപ്തി ചെയ്തിയിരുന്നു. ഇപ്പോള്‍ രാജ്യത്തിന് പുറത്തുള്ള അദ്ദേഹത്തിന്റെ വസ്തുവകള്‍ കണ്ടുകെട്ടാന്‍ ചൈനീസ് ബാങ്കുകള്‍ നടപടി തുടങ്ങി. അനില്‍ അംബാനി വായ്പയായെടുത്ത 5,300 കോടി രൂപ തിരിച്ചുപിടിക്കാന്‍ ചൈനീസ് ബാങ്കുകള്‍. മൂന്നു ചൈനീസ് ബാങ്കുകളാണ് അനില്‍ അംബാനിയുടെ സ്വത്തുക്കള്‍ കണ്ടെുകെട്ടുന്ന നടപടികളുമായി മുന്നോട്ടുപോകുന്നത്.

ലണ്ടനില കോടതിയില്‍ ഇതുസംബന്ധിച്ച വ്യവഹാരവുമായി ബന്ധപ്പെട്ട് അനില്‍ അംബാനി ഹാജരായതിനുപിന്നാലെയാണ് നടപടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന, എക്‌സ്‌പോര്‍ട്ട്ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്‌മെന്റ് ബാങ്ക് എന്നിവയാണ് അനില്‍ അംബാനിയുടെ ഇന്ത്യക്കുപുറത്തുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാനൊരുങ്ങുന്നത്. 2012ലാണ് അംബാനിക്ക് വായ്പയനുവദിച്ചത്. എന്നാല്‍ 2017മുതല്‍ വായ്പ തിരിച്ചടവില്‍ വീഴ്ചവരുത്തുകയായിരുന്നു.

ലളിത ജീവിതശൈലിയാണ് തനിക്കുള്ളതെന്നും ഇതിനുള്ള പണംപോലും ഭാര്യയും കുടുംബവുമാണ് നല്‍കുന്നതെന്നും മറ്റ് വരുമാന മാര്‍ഗങ്ങളില്ലെന്നും കഴിഞ്ഞദിവസം അനില്‍ അംബാനി കോടതിയില്‍ ബോധിപ്പിച്ചിരുന്നു. സ്വന്തം മകനോടും അമ്മയോടും പോലു താന്‍ കടക്കാരനായിരിക്കുകയാണെന്നും അമ്മയ്ക്ക് 500 കോടിയും മകന്‍ അന്‍മോലിന് 310 കോടിയും നല്‍കാനുണ്ടെന്നും അനില്‍ കോടതിയില്‍ പറഞ്ഞു. ലണ്ടന്‍, കാലിഫോര്‍ണിയ, ബെയ്ജിങ് എന്നിവിടങ്ങളില്‍ നിന്ന് നടത്തിയ ഷോപ്പിങ്ങ് ബില്ലുകളെക്കുറിച്ചുള്ള ചോദ്യത്തിന് ഇത് അമ്മയുടെ ഷോപ്പിങ്ങുകള്‍ ആയിരുന്നുവെന്നായിരുന്നു അംബാനിയുടെ മറുപടി.

അനില്‍ അംബാനി 5,281 കോടി രൂപ തിരിച്ചടയ്ക്കണമെന്നും കോടതി ചെലവിലേക്കായി ചൈനീസ് ബാങ്കുകള്‍ക്ക് ഏഴ് കോടി രൂപ നല്‍കണമെന്നും യു.കെ. കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ അംബാനി ഇത് അടച്ചില്ല. ഇതേതുടര്‍ന്ന് അംബാനിയുടെ ആസ്തികള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചൈനീസ് ബാങ്കുകള്‍ വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതിയില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

യുകെയിൽ വീടുകൾ തോറും കയറിയുള്ള പോലീസിന്റെ കൊറോണവൈറസ്‌ ബാധിതരെ നിരീക്ഷിക്കുന്നതിനുള്ള കർശന പരിശോധനകൾ ഇന്നുമുതൽ ആരംഭിക്കും. കൊറോണവൈറസ്‌ ബാധിതരുമായുള്ള സമ്പർക്കം മൂലം സെല് ഫ്‌ ക്വാറന്റൈനിൽ കഴിയുന്നവരുടേയും കോവിഡ്‌-19 ടെസ്റ്റ്‌ പോസിറ്റീവ്‌ ആയിട്ടുള്ളവരുടേയും താമസസ്ഥലങ്ങളാണ്‌ പോലീസ്‌ പരിശോധിക്കുക. ഇവർ വീടുകൾ വിട്ട്‌ പുറത്തുപോകുന്നുണ്ടോയെന്നും മറ്റുള്ളവരുമായി ബന്ധപ്പെടുന്നുണ്ടോയെന്നുമാകും പൊലീസ്‌ പ്രധാനമായും പരിശോധിക്കുക. 10 ദിവസത്തെ ക്വാറന്റൈൻ നിയന്ത്രണമാണ്‌ ഇത്തരക്കാർ പാലിക്കേണ്ടത്‌.

ക്വാറന്റൈൻ നിയമങ്ങൾ ഇവർ പാലിക്കാത്തപക്ഷം ഇവർക്കെതിരെ കേസുകൾ ചാർജ്ജുചെയ്യുകയും ഇത്തരക്കാരെ സർക്കാരിന്റെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക്‌ നീക്കുകയും ചെയ്യും. ഇതടക്കം ബോറിസ്‌ ജോൺസൻ പുതിയതായി ഏർപ്പെടുത്തിയ കർശന കോവിഡ്‌ നിയന്ത്രണ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. സെല് ഫ്‌ ഐസൊലേഷൻ നിയമങ്ങൾ പാലിക്കാത്തവർക്കും കോവിഡ്‌ നിരീക്ഷണത്തിൽ കഴിയുന്നവരെ നിർബന്ധിച്ച്‌ ജോലിക്കെത്തിക്കുന്ന തൊഴിലുടമകൾക്കും 10,000 പൗണ്ട്‌ പിഴ ശിക്ഷവരെ ഈടാക്കുന്നതാണ്‌ പുതിയ നിയമം.

രാത്രി 10 മണിയ്ക്ക്‌ ഇംഗ്ളണ്ടിലെ പട്ടണങ്ങളിൽ പബ്ബുകളും ബാറുകളും റെസ്റ്റോറന്റുകളും എല്ലാം അടയ്ക്കണമെന്നും പുതിയ നിയന്ത്രണങ്ങളിൽ ആവശ്യപ്പെടുന്നു.എന്നാൽ ഭരണകക്ഷി പാർട്ടിയിലെ വിമതരടക്കം ഈ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തണമെന്നും സർക്കാരിനോട്‌ ആവശ്യപ്പെടുന്നു.
അതേസമയം മാഞ്ചെസ്റ്റർ സർവ്വകലാശാലയിലെ ആയിരക്കണക്കിനു വിദ്യാർത്ഥികളിൽ കോവിഡ്‌ പടർന്നുപിടിച്ചതുമൂലം വിദ്യാർഥികളുടെ യൂണിവേഴ് സിറ്റി പ്രവേശനം വീണ്ടും മാറ്റിവയ്ക്കണമെന്നും പ്രതിപക്ഷമായ ലേബർ പാർട്ടിയടക്കം ആവശ്യപ്പെട്ടു.

സ്വന്തം ലേഖകൻ 

കാനഡ : ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചിന് തുടക്കം കുറിച്ച് കാനഡയും. കനേഡിയൻ ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കമ്പനിയായ വെൽത്ത് സിംബിൾ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ച് ആരംഭിച്ചതായി പ്രഖ്യാപിച്ചു. കാനഡയുടെ ആദ്യത്തെ റെഗുലേറ്റഡ് ക്രിപ്റ്റോ പ്ലാറ്റ്‌ഫോമാണ് ‘വെൽത്ത് സിംബിൾ ക്രിപ്‌റ്റോ.’ വെൽത്ത് സിംബിൾ ക്രിപ്‌റ്റോയിലൂടെ ഇനി മുതൽ ബിറ്റ്‌കോയിനും എതീരിയവും വാങ്ങാനും വിൽക്കാനും കഴിയും. ഓഗസ്റ്റ് 7ന് കനേഡിയൻ സെക്യൂരിറ്റീസ് അഡ്മിനിസ്ട്രേറ്റർമാരിൽ (സിഎസ്എ) നിന്ന് ക്രിപ്റ്റോ കറൻസി ട്രേഡിങ് പ്ലാറ്റ്ഫോം തുടങ്ങാൻ അംഗീകാരം ലഭിച്ചിരുന്നു.

കനേഡിയൻ റെഗുലേറ്റർമാരുടെ റെഗുലേറ്ററി സാൻ‌ഡ്‌ബോക്സ് അംഗീകാരത്തെത്തുടർന്ന്, വെൽത്ത് സിംബിൾ കാനഡയുടെ ആദ്യത്തെ നിയന്ത്രിത ക്രിപ്റ്റോ പ്ലാറ്റ്ഫോമായി . പുതിയ ക്രിപ്റ്റോ എക്സ്ചേഞ്ച് നിയന്ത്രിക്കുന്നത് ഫെഡറൽ സർക്കാരും കാനഡയിലെ 13 പ്രവിശ്യകളിലെ റെഗുലേറ്റർമാരുമാണ്.

കാനഡയിലെ 10 പ്രവിശ്യകളിൽ നിന്നും മൂന്ന് പ്രദേശങ്ങളിൽ നിന്നുള്ള സെക്യൂരിറ്റീസ് റെഗുലേറ്റർമാർ സി‌എസ്‌എയിൽ ഉൾപ്പെടുന്നു. വെൽത്ത് സിംബിളിന്റെ പ്ലാറ്റ്‌ഫോമിൽ ട്രേഡ് ചെയ്യുന്ന ക്രിപ്‌റ്റോകറൻസികൾ കൈവശം വച്ചിരിക്കുന്നത് ന്യൂയോർക്ക് ആസ്ഥാനമായുള്ള റെഗുലേറ്റഡ് ക്രിപ്‌റ്റോ കസ്റ്റോഡിയൻ ജെമിനി ട്രസ്റ്റ് കമ്പനിയാണ്.

വെൽത്ത് സിംബിൾ ക്രിപ്റ്റോ അക്കൗണ്ട് തുറന്ന ശേഷം, ഉപയോക്താക്കൾക്ക് വെൽത്ത് സിംബിൾ ട്രേഡ് ആപ്പിനുള്ളിൽ അവരുടെ ക്രിപ്റ്റോകറൻസികൾ വാങ്ങാനും വിൽക്കാനും കൈവശം വയ്ക്കാനും സാധിക്കും. സ്റ്റോക്ക്, ബോണ്ട്, എക്സ്ചേഞ്ച് – ട്രേഡഡ് ഫണ്ട് (ഇടിഎഫ്) എന്നിവ വാങ്ങാനും വിൽക്കാനും ഈ ആപ്പ് ഉപയോഗിക്കാം. കനേഡിയൻ ഡോളറിൽ മാത്രമേ നിക്ഷേപങ്ങൾ പിൻവലിക്കൽ നടത്താൻ കഴിയൂ. ടൊറന്റോ, ന്യൂയോർക്ക്, ലണ്ടൻ എന്നിവിടങ്ങളിൽ ഓഫീസുകളുള്ള വെൽത്ത് സിംബിളിന് ലോകമെമ്പാടും 175,000 ഉപയോക്താക്കളുണ്ടെന്ന് അവകാശപ്പെടുന്നു.

എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

സ്വന്തം ലേഖകൻ

ജന്മനാ അന്ധതയെന്ന ഇരുൾ പാട കണ്ണുകളെ മൂടിയ ടോയൽ ഇന്ന് ലോകത്തിനു മുഴുവൻ വെളിച്ചം പകരാൻ ഉള്ള ശ്രമത്തിലാണ്. തന്റെ ആറാം വയസ്സിൽ യുകെയിലെത്തിയ ടോയൽ പരിമിതികളെ തന്നെ ആയുധമായി കണ്ട് ഉറച്ച നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന വ്യക്തിയാണ്. ഇരട്ട സഹോദരനും കുടുംബാംഗങ്ങളും ആണ് വിജയവഴിയിൽ ടോയലിനു കൈത്താങ്ങ്.

മാഞ്ചസ്റ്ററിന് അടുത്തുള്ള വിഗണിൽ ആണ് ഈ മിടുക്കന്റെ താമസം. ഷാജു ആനി ദമ്പതിമാരുടെ മകനാണ്. 2014ൽ ജി സി എസ് ഇ പരീക്ഷയിൽ വൻ വിജയം നേടിയ ടോയൽ അന്ന് ഇംഗ്ലീഷ് മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചിരുന്നു. ജി സി എസ് ഇ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ സ്റ്റാർ വാങ്ങിയാണ് ടോയൽ ഓക്സ്ഫോർഡ് യൂണിവേഴ് സിറ്റിയിൽ അഡ് മിഷൻ നേടിയത്. അന്ന് ലിവർപൂളിൽ എ സി എ എൽന്റെ നേതൃത്വത്തിൽ ടോയലിനു സ്വീകരണം നൽകിയിരുന്നു. അന്നത്തെ വാൾട്ടൻ എംപി ആയിരുന്ന സ്റ്റീവ് റോതറാം ആണ് ടോയലിനു മെമെന്റോ സമ്മാനിച്ചത്. 6 വയസ്സു മുതൽ യുകെയിൽ ടോയലിൻെറ കഴിവുകൾക്ക് അനുസൃതമായ പരിഗണന ലഭിക്കുന്നുണ്ടായിരുന്നു.

ഏറ്റവും മികച്ച രീതിയിൽ ലോകത്തെ സേവിക്കാനുതകണമെന്നാണ് ടോയലിന്റെ ആഗ്രഹം. അതിനുള്ള ആദ്യ ചവിട്ടുപടിയായി ഗവൺമെന്റ് ലീഗൽ അഡ്വൈസർ ജോലി ആരംഭിച്ചുകഴിഞ്ഞു. നിയമത്തിൽ പിഎച്ച്ഡി നേടണം എന്നതാണ് അടുത്ത ലക്ഷ്യം.

Copyright © . All rights reserved