UK

ബിഷപ്പ് ഓക്‌ലാൻഡ്: ബിഷപ്പ് ഓക്‌ലാൻഡ്,  കേൾക്കുമ്പോൾ മലയാളികൾക്ക് അത്ര പരിചയം പോരെങ്കിലും ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് നോർത്ത് ഈസ്റ് ഇംഗ്ലണ്ടിൽ ഉള്ള ദർഹം കൗണ്ടിയിൽ ആണ്. ബിഷപ്പ് ഓക്‌ലൻഡിലെ ജിപി സർജറിയിലെ അവരുടെ എല്ലാമായ പൂർണിമ നായർ (56) ആണ് ഇന്നലെ അവരെ വിട്ടുപിരിഞ്ഞിരിക്കുന്നത്. ബിഷപ് ഓക്‌ലാൻഡിലെ സ്റ്റേഷൻ വ്യൂ മെഡിക്കൽ സെന്ററിൽ ജിപിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു പരേത. ഇവർക്ക് ആരിൽ നിന്നാണ് വൈറസ് പകർന്നതെന്നു വ്യക്തമായിട്ടില്ല.

കോവിഡ് ലക്ഷണങ്ങളെ തുടർന്ന് മാർച്ച് 20 ന് സ്റ്റോക്ക് ടണിലുള്ള നോർത്ത് ടീസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട പൂർണിമ മാർച്ച് 27 മുതൽ ജീവൻ രക്ഷാ യന്ത്രങ്ങളുടെ സഹായത്തിലാണ് കഴിഞ്ഞു പോന്നിരുന്നത്. ഇന്നലെ ഉച്ച തിരിഞ്ഞു രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയും ആയിരുന്നു.

ബിഷപ്പ് ഓക്‌ലൻഡിൽ ഉള്ള പ്രദേശവാസികൾക്ക് പൂർണിമ ഒരു കൂട്ടുകാരിയും സഹപ്രവർത്തകയും ആയിരുന്നു. കൊറോണ വൈറസുമായി വളരെ നീണ്ട ഒരു യുദ്ധം തന്നെ നടത്തിയാണ് പൂർണിമ അവസാനം മരണത്തിലേക്ക് പോയതെന്ന് അവിടുത്തെ സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. അത്യഗാതമായ ദുഃഖത്തോടെയും വേദനയുടെയും കൂടെ ഞങ്ങളുടെ സ്നേഹനിധിയായ പൂർണിമയുടെ വിയോഗം നിങ്ങളെ ഞങ്ങൾ അറിയിക്കുന്നു എന്നാണ് ബിഷപ്പ് ഓക്‌ലൻഡിലെ ജിപി സർജറിയിൽ അവിടെയെത്തുന്നവക്കായി എഴുതി വച്ചിരിക്കുന്ന നോട്ടീസ്… പൂർണിമയുടെ വിയോഗം ഞങ്ങളിൽ തീവ്ര ദുഃഖവും ഞെട്ടലുമാണ് ഉണ്ടായിരിക്കുന്നത്… സഹപ്രവർത്തകരുടെ കുറിപ്പ്..

അതേസമയം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ജി പി  അംഗമായ ഡോക്ടർ പ്രീതി ശുക്ല പറഞ്ഞത് പൂർണിമയുടെ മരണം എന്നെ ഞെട്ടിച്ചിരിക്കുകയാണ് എന്നും സ്നേഹനിധിയും ബഹുമാന്യയായ ഒരു സഹപ്രവർത്തകയെയും ആണ് നഷ്ട്ടപ്പെട്ടിരിക്കുന്നത് എന്നാണ്. അതേസമയം പൂർണ്ണിമയുടെ മരണം ഹൃദയഭേദകം എന്നാണ് സ്ഥലം എം പി യായ ദേഹന്ന ഡേവിസൺ പ്രതികരിച്ചത്.എന്നാൽ ഇന്നലെ മാത്രം മരിച്ചത് രണ്ട് ജി പി മാരാണ്. പൂർണിമ മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് എസ്സ്ക്സിൽ ജിപി യായ ഡോക്ടർ കറാമത്തുള്ള മിർസ മരിക്കുന്നത്. പൂർണ്ണിമയുടെ മരണത്തോടെ കൊറോണ പിടിപെട്ട് മരിച്ച ജി പി മാരുടെ എണ്ണം പത്തായി ഉയർന്നു. മരിച്ച മലയാളികയുടെ എണ്ണം പതിമൂന്നും ആയി. ഈ മരണങ്ങളോടെ മൈനോറിറ്റി വിഭാഗത്തിൽ പെടുന്ന ആരോഗ്യപ്രവർത്തകരുടെ ആശങ്കകൾ ഒരിക്കൽ കൂടി വർദ്ധിച്ചിരിക്കുന്നു. കാരണം ഇതുവരെ മരിച്ച പത്തു ജെപി മാരിൽ ഒൻപത് പേരും എത്തിനിക് മൈനോറിറ്റി (BAME) വിഭാഗത്തിൽപ്പെടുന്നവരാണ് എന്നത് തന്നെ.

പ്രധാനമന്ത്രി ബോറിസ് ജോൺസൻ തന്നെ അന്വോഷണത്തിന് ഉത്തരവിട്ടുണ്ടെങ്കിലും മൈനോറിറ്റി വിഭാഗത്തിൽ (BAME) പെടുന്ന പ്രായമായവരെ പാൻഡെമിക് സമയത്തു ജോലിയിൽ നിന്നും മാറ്റി നിർത്തണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത്തരം വിഭാഗങ്ങളെ ജോലിയിൽ വിടുന്നതിന് മുൻപ് റിസ്‌ക് അസ്സെസ്സ്മെന്റ് വേണമെന്നും അവർ ഒരിക്കൽകൂടി ആവശ്യപ്പെട്ടിരിക്കുന്നു. എന്തായാലും യുകെയിലുള്ള പ്രവാസി മലയാളികൾ പ്രതേകിച്ച് നഴ്സുമാരും ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകർക്കും ഇത് മുൻകരുതലിനുള്ള ഒരു മുൻവിളിയായി കണക്കാക്കേണ്ടതാണ്….

യുകെയിലെ സന്ദർലാൻഡിനടുത്തുള്ള സ്റ്റോക്റ്റോൺ-ഓൺ-ടീസിൽ ആയിരുന്നു പരേതയും കുടുംബവും താമസിച്ചിരുന്നത്. പൂർണ്ണിമയുടെ ഭർത്താവായ ഡോക്ടർ ബാലാപുരി സന്ദർലാൻഡ് റോയൽ ആശുപത്രിയിലെ സീനിയർ സർജൻ ആണ്. ഏകമകന്‍ വരുണ്‍ ലണ്ടനില്‍ ആണ് ജോലി ചെയ്യുന്നത്. യുകെയിലേക്ക് വരുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ ആയിരുന്നു ഡോ. പൂര്‍ണ്ണിമയും കുടുംബവും താമസിച്ചിരുന്നത്. നാട്ടിൽ പത്തനംതിട്ട സ്വദേശിനിയാണ് പരേതയായ പൂർണിമ.

നേഴ്സിന്റെ ത്യാഗത്തിനും പ്രവർത്തനങ്ങൾക്കും മുൻപിൽ ശിരസ്സു നമിക്കുന്നതായി മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ സന്ദേശത്തിൽ പറഞ്ഞു. കോവിഡ് കാലത്ത് നാം ഓരോ നിമിഷം അറിയുന്നതും അനുഭവിക്കുന്നതും നേഴ്സുമാരുടെ മഹത്വമാണ്. ആശുപത്രികളിൽ പൂർണ്ണ സമർപ്പണത്തോടെ ജോലിചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന നേഴ്സുമാരാണ് ഇന്ന് ലോകത്തിലെ വെളിച്ചം. ഈ അവസരത്തിലാണ് ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയെ പ്രതിനിധീകരിച്ച് പിതാവും പുരോഹിതൻമാരും നേഴ്സുമാരുടെ അർപ്പണമനോഭാവത്തെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശം അറിയിച്ചത്. ഈ സുദിനത്തിൽ എല്ലാ ആരോഗ്യ പ്രവർത്തകർക്കും വേണ്ടി പ്രാർത്ഥിക്കും എന്നും പിതാവ് പറഞ്ഞു.

ജോജി തോമസ്

ലോകമെമ്പാടുമുള്ള ജനങ്ങൾ കൊറോണാ വൈറസിതിരെയുള്ള യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ആ പോരാട്ടം മുൻ നിരയിൽ നിന്ന് നയിക്കുന്നത് ആരോഗ്യ പ്രവർത്തകരാണെന്നുള്ള വസ്തുത ആർക്കും നിഷേധിക്കാനാവില്ല. യുകെ ഉൾപ്പെടെ കോവിഡിന്റെ താണ്ഡവം തുടരുന്ന പലരാജ്യങ്ങളിലും നൂറുകണക്കിന് ആരോഗ്യ പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. എന്നാൽ ഈ ആരോഗ്യ പ്രവർത്തകരുടെ ജീവൻ മരണ പോരാട്ടത്തെ സാമ്പത്തികാനുകൂല്യങ്ങൾ നൽകി പിന്തുണയ്ക്കാൻ ഒരു ഗവൺമെന്റും തയ്യാറാവുന്നില്ല. വികസിത രാജ്യങ്ങളിൽ നേഴ്സുമാർക്ക് ഏറ്റവും കുറവ് പ്രതിഫലം ലഭിക്കുന്നത് ബ്രിട്ടനിലാണ്.കോവിഡ് -19 മൂലം മരണമടയുന്ന ആരോഗ്യ പ്രവർത്തകർക്ക് 60000 പൗണ്ടിന്റെ ഇൻഷുറൻസ് പരിരക്ഷ തന്നെ യുകെയിൽ നിലവിൽ വന്നത് അടുത്തയിടെ വളരെയധികം സമ്മർദ്ദങ്ങൾക്ക് ഒടുവിലാണ്.

എന്നാൽ ബിസിനസ് സ്ഥാപനങ്ങളോടുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ സമീപനം തികച്ചും വ്യത്യസ്തമാണ്. ലോക് ഡൗൺ മൂലം വീട്ടിലിരിക്കുന്നവർക്ക് 80% വേതനം നൽകാനുള്ള ഗവൺമെന്റ് തീരുമാനം എന്തുകൊണ്ടും പ്രശംസനീയമാണ്. എന്നാൽ സേവന മേഖലയിൽ പ്രവർത്തിക്കുന്ന പല ചെറുകിട സ്ഥാപനങ്ങളും ഇതിന്റെ പേരിൽ വൻ തട്ടിപ്പാണ് നടത്തുന്നത്. അക്കൗണ്ടൻസി ഫേമുകൾ പോലെയുള്ള സർവീസ് മേഖലയിൽ പ്രവർത്തിക്കുന്നവർ തങ്ങളുടെ ജീവനക്കാരെ കൊണ്ട് വീട്ടിലിരുത്തി സാധാരണപോലെ ജോലി എടുപ്പിച്ചിട്ട് ഗവൺമെന്റിനേ കൊണ്ട് ശമ്പളം കൊടുപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഫെബ്രുവരി 28ന് പെയ്റോളിലുള്ള എല്ലാവർക്കും ശമ്പളത്തിന്റെ 80% ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള ആനുകൂല്യമായി ലഭിക്കുമെന്നാണ് നയപ്രഖ്യാപനം. പല ചെറുകിട കമ്പനികളും മൂന്നും നാലും മാസം കഴിഞ്ഞാണ് തങ്ങളുടെ ടാക്സ് റിട്ടേൺ കൊടുക്കുന്നത്. ഈ ആനുകൂല്യത്തിൽ മുൻകാല പ്രാബല്യത്തോടെ പല ചെറുകിട കമ്പനികളുടെയും ഉടമസ്ഥർ അവരുടെ ബന്ധുക്കളെയൊക്കെ പെയ് റോളിൽ കേറ്റി ഗവൺമെന്റ് ആനുകൂല്യങ്ങൾ തട്ടിയെടുക്കാനായിട്ടുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. .

ഇതിനു പുറമേ ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്ക്‌ ഗവൺമെന്റ് നൽകുന്ന 10000 പൗണ്ട് ഗ്രാന്റിലും വൻതോതിലുള്ള ധൂർത്ത് നടക്കുന്നുണ്ട്. പത്തോളം ഏഷ്യൻ ഷോപ്പുകൾ നടത്തുന്ന വ്യക്തിക്ക് ഗ്രാന്റായി ലഭിച്ചത് ഒരു ലക്ഷം പൗണ്ടാണ്. ഈ ഷോപ്പുകളൊക്കെയും ലോക് ഡൗൺ കാലത്ത് തുറന്ന് പ്രവർത്തിക്കുകയും സാധാരണപോലെ വരുമാനം ഉണ്ടാക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ലോക ഡൗണിനു മുമ്പുള്ള പാനിക് ബൈയിങ്ങിന്റെ സമയത്ത് മിക്ക ഷോപ്പുകൾക്കും രണ്ടു മൂന്നു മാസത്തെ ബിസിനസ് ഒരുമിച്ച് ലഭിച്ചിരുന്നു. ഇതിനുപുറമേയാണ് അമിതമായ വില വർദ്ധനവിലൂടെ നേടിയെടുത്ത കൊള്ളലാഭം. കൊറോണാ വൈറസിനെതിരെയുള്ള യുദ്ധത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഗവൺമെന്റിനോട്‌ ചോദിക്കാനുള്ളത് കോവിഡ് – 19 മൂലം സാമ്പത്തിക നേട്ടങ്ങൾ മാത്രം ഉണ്ടാക്കിയ ബിസിനസ് സ്ഥാപനങ്ങൾക്ക് ഇത്രയധികം ആനുകൂല്യങ്ങൾ നൽകുമ്പോൾ ജീവൻ പോലും പണയപ്പെടുത്തി ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കായി എന്തു ചെയ്തു എന്നാണ്.

ലണ്ടൻ: കോവിഡ് വ്യാപനത്തിനു പിന്നാലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബ്രിട്ടനിൽ കുടുങ്ങിയവരെയും കൊണ്ടുള്ള ആദ്യ വിമാനം പാക്കിസ്ഥാനിലേക്ക് തിരിച്ചു. ലോക്ക്ഡൗണ്‍ സമയത്ത് 1,500 പാക്കിസ്ഥാനികളാണ് ബ്രിട്ടനിൽ കുടുങ്ങിയത്.

ഇവരെ സ്വന്തം രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരാൻ ആറ് ചാർട്ടേഡ് വിമാനങ്ങളാണ് പാക്കിസ്ഥാൻ ഏർപ്പെടുത്തിയിട്ടുള്ളത്. ആദ്യ വിമാനത്തിൽ 200 പേരാണുള്ളതെന്നാണ് വിവരം.  മറ്റുള്ളവരെ തൊട്ടുത്ത ദിവസങ്ങളിൽ മാതൃരാജ്യത്തേക്ക് മടക്കിക്കൊണ്ടുവരുമെന്നും പാക് ഭരണാധികാരികൾ വ്യക്തമാക്കി.ഇതിനൊപ്പം, അമേരിക്കയിൽ കുടുങ്ങിയ 150 പാക് വിദ്യാർഥികൾക്കായി ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വിമാനവും പാക്കിസ്ഥാനിലേക്ക് യാത്ര തിരിച്ചിരുന്നു.

ദോഹ: കൊറോണക്കെതിരേ സ്വന്തം ജീവന്‍ പണയംവച്ച് പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് ഖത്തര്‍ എയര്‍വെയ്‌സ്. ഒരു ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കിയാണ് ഖത്തര്‍ എയര്‍വെയ്‌സ് ആദരവ് അര്‍പ്പിക്കുന്നത്. ഇനി പറയുന്ന ഏതെങ്കിലും ഒരു വിഭാഗത്തിൽ പെടുന്നവരാണ് എങ്കിൽ അപേക്ഷിക്കാൻ മറക്കണ്ട.. Doctor, Medical practitioner, Nurse, Paramedic, Lab Technician, Clinical Researcher, Pharmacist വിഭാഗത്തിൽ പെടുന്നവർക്ക് മാത്രം. ടിക്കറ്റ് ഫീയും സർചാർജും ആണ് ഫ്രീ ആയി നൽകുന്നത്. ടിക്കറ്റ് മേലുള്ള ടാക്‌സ് കൊടുക്കേണ്ടതാണ്. കൃത്യമായ നിബന്ധനകൾ വെബ് സൈറ്റിൽ കൊടുത്തിട്ടുണ്ട്.  

ഇന്ന് രാത്രി 12.01  (ഖത്തർ സമയം) മുതല്‍ ആരംഭിക്കുന്ന രജിസ്‌ട്രേഷന്‍ മെയ് 18ന് രാത്രി (ഖത്തര്‍ സമയം) 11.59ന് അവസാനിക്കും. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് qatarairways.com/ThankYouHeroes എന്ന വെബ്‌പേജില്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുന്‍ഗണനാ ക്രമപ്രകാരം പ്രൊമോഷന്‍ കോഡ് ലഭിക്കും.

ലോകത്തെ എല്ലാ രാജ്യത്തുമുള്ള ആരോഗ്യപ്രവര്‍ത്തകരും സൗജന്യ ടിക്കറ്റിന് അര്‍ഹരാണ്. അപേക്ഷാപ്രക്രിയ സുതാര്യവും നീതിപൂര്‍വവും ആക്കുന്നതിന് ഒരോ രാജ്യത്തും ജനസംഖ്യ അനുസരിച്ച് ദിവസം നിശ്ചിത ടിക്കറ്റുകള്‍ നീക്കിവയ്ക്കും. ദിവസവും രാത്രി 12.01 അതത് ദിവസത്തെ ടിക്കറ്റ് അലോക്കേഷന്‍ പുറത്തുവിടും.

പ്രമോഷന്‍ കോഡ് ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് നടത്തുന്ന ലോകത്തെ ഏത് നഗരത്തിലേക്കും രണ്ട് എക്കോണമി ക്ലാസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഒന്ന് സ്വന്തവും മറ്റൊന്ന് സഹയാത്രികനും റിട്ടേൺ ഉൾപ്പെടെ ആണ് ടിക്കറ്റ് ലഭിക്കുക. മെയ് 12 മുതൽ നവംബര്‍ 26 വരെയുള്ള സമയത്തിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം. യാത്ര പുറപ്പെടുന്നതിന് പതിനാല് ദിവസം മുൻപ് ബുക്ക് ചെയ്‌തിരിക്കണം. 2020 ഡിസംബര്‍ 10 നോ അതിന് മുൻപോ ഔട്ട് ബോണ്ട് യാത്ര നടത്തിയിരിക്കണം. യാത്ര ചെയ്യേണ്ട സ്ഥലമോ തിയ്യതിയോ പ്രത്യേക ഫീസ് ഇല്ലാതെ എത്ര തവണ വേണമെങ്കിലും മാറ്റാവുന്നതാണ്.

ബുക്ക് ചെയ്‌ത വ്യക്തിക്ക് ആരോഗ്യ പരമായ കാരണങ്ങളാൽ സഞ്ചരിക്കാൻ സാധിക്കാതെ വന്നാൽ സഹയാത്രികനും യാത്ര തുടരാൻ സാധിക്കില്ല. അതോടൊപ്പം കൃത്യമായ ഫോട്ടോയുള്ള ഐഡന്റിറ്റി തെളിയിക്കാൻ സാധിച്ചില്ലെങ്കിലും യാത്ര നിരാകരിക്കപ്പെടും. കൂടുതൽ വിവരങ്ങളും നിബന്ധനകളും സൈറ്റിൽ നിന്നും അറിയുക.

രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://www.qatarairways.com/en-gb/offers/thank-you-medics.html

കൊവിഡ് 19 വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ അവസാനിപ്പിക്കാനൊരുങ്ങി ഇംഗ്ലണ്ട്. ഉപാധികളോടെയാണ് നിയന്ത്രണങ്ങള്‍ നീക്കാനൊരുങ്ങുന്നത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച മുതല്‍ ഇംഗ്ലണ്ടിലെ ജനങ്ങള്‍ക്ക് ഉപാധികളോടെ പൊതു നിരത്തിലിറങ്ങാം. വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഓഫീസില്‍ പോയി ജോലി ചെയ്യാമെന്നും ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.

അഞ്ച് ഘട്ടങ്ങളുള്ള പുതിയ കൊവിഡ് ജാഗ്രതാ സംവിധാനമാണ് ലോക്ക്ഡൗണ്‍ ലഘൂകരണത്തില്‍ നടപ്പിലാക്കുന്നത്. ‘അടുത്ത ഘട്ടമായി ജൂണ്‍ 1 നകം ചില പ്രാഥമിക വിദ്യാലയങ്ങള്‍ തുറക്കും. ഈ ഘട്ടത്തില്‍ കടകള്‍ തുറക്കുന്നതും ഉള്‍പ്പെടും’ രാജ്യത്തെ അഭിസംബോധന ചെയ്ത് ജോണ്‍സണ്‍ പറഞ്ഞു. എന്നാല്‍ ശാസ്ത്രീയ പിന്തുണയുണ്ടെങ്കിലേ നടപ്പിലാക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പൊതു സ്ഥലങ്ങളും കച്ചവട സ്ഥാപനങ്ങളും അടുത്ത ഘട്ടത്തില്‍ തുറക്കും. പക്ഷേ ജൂലൈ ഒന്നിനു മുമ്പ് അത് സംഭവിക്കില്ല. പല ഘട്ടങ്ങളായി ലോക്ക് ഡൗണ്‍ തുറക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം അറിയിച്ചു. ‘ലോക്ക്ഡൗണ്‍ തുറക്കുന്നതിനുള്ള സമയമായിട്ടില്ല.ഈ ആഴ്ച അതുണ്ടാവില്ല. പകരം നടപടികള്‍ പരിഷ്‌കരിക്കുന്നതിനുള്ള ശ്രദ്ധാപൂര്‍വ്വമായ കാര്യങ്ങളാണ് കൈക്കൊള്ളുന്നത്’.

ലോക്കഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നതിനുള്ള പിഴകള്‍ വര്‍ധിപ്പിക്കുമെന്നും ബോരിസ് ജോണ്‍സണ്‍ അറിയിച്ചു. അതേസമയം, ലോക്ക് ഡൗണുമായി ബന്ധപ്പെട്ട പുതിയ പരിഷ്‌കരണങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. മാര്‍ഗ്ഗനിര്‍ദേശങ്ങളും ഇന്ന് പ്രസിദ്ധീകരിക്കും. ഇംഗ്ലണ്ടുകാര്‍ക്ക് പാര്‍ക്കുകളിലേക്കും ബീച്ചുകളിലേക്കും പോകാന്‍ അനുവാദമുണ്ടെന്നും അവര്‍ അവിടെയുള്ളപ്പോള്‍ സാമൂഹിക അകലം പാലിച്ചാല്‍ മതിയെന്നുമാണ് നിലവില്‍ എടുത്തിരിക്കുന്ന തീരുമാനം.

ബ്രിട്ടനിൽ നിന്ന് 50,000 സാന്പിളുകൾ ലണ്ടനിലേക്ക് പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞയാഴ്ചയാണ് സാന്പിളുകൾ പരിശോധനയ്ക്കയച്ചത്. ബ്രിട്ടനിലെ ലാബുകളുടെ പ്രവർത്തനത്തിൽ നേരിട്ട തടസമാണ് സാന്പിളുകൾ അയക്കാൻ കാരണമെന്ന്് അധികൃതർ വ്യക്തമാക്കി. ചാർട്ടേഡ് വിമാനങ്ങളിലാണ് സ്രവം പരിശോധനയ്ക്കായി അമേരിക്കയിലേക്ക് അയച്ചത്. സണ്‍ഡേ ടെലഗ്രാഫ് ആണ് ഇത് സംബന്ധിച്ച വിവരം റിപ്പോർട്ട് ചെയ്തത്. പരിശോധന ഫലം അമേരിക്കൻ ലാബുകളിൽ നിന്ന് ലഭിച്ച ശേഷം ലണ്ടനിലെ ഡോക്ടർമാർ വിശദമായി പരിശോധിക്കും. ഇതിനു ശേഷമേ വൈറസ് ബാധ ഉണ്ടോ ഇല്ലയോ എന്നത് അടക്കമുള്ള വിവരങ്ങൾ ആളുകളെ അറിയിക്കൂ.

കോവിഡ് മരണവും രോഗവ്യാപനവും ശമനമില്ലാതെ തുടരുമ്പോഴും കൂടുതല്‍ ലോക്ക് ഡൗണ്‍ ഇളവുകളിലേക്ക് നീങ്ങുകയാണ് യൂറോപ്പ്. മരണസംഖ്യയില്‍ ഒന്നാമത് നില്‍ക്കുന്ന യു കെ ഒഴികെയുള്ള രാജ്യങ്ങള്‍ മെയ് 11 മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഡൌനിംഗ് സ്ട്രീറ്റില്‍ ഇന്നലെ നടത്തിയ പ്രഖ്യാപനത്തില്‍ ലോക്ക് ഡൗണ്‍ പെട്ടെന്നു അവസാനിപ്പിക്കാന്‍ കഴിയുന്ന ഘട്ടത്തിലല്ല രാജ്യാമിപ്പോള്‍ എന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. കാര്യങ്ങള്‍ കുറച്ചുകൂടി ശരിയായാല്‍ സ്കൂളുകളും ചില വ്യാപാര സ്ഥാപനങ്ങളും ജൂണോടെ തുറക്കാന്‍ സാധിയ്ക്കും. അതേ സമയം വീട്ടില്‍ നിന്നും ജോലി ചെയ്യാന്‍ സാധിക്കാത്തവരെ തങ്ങളുടെ തൊഴിലിടത്തിലേക്ക് തിരിച്ചു ചെല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത് എന്നും ജോണ്‍സണ്‍ പറഞ്ഞു.

ബോറിസ് ജോണ്‍സന്റെ നിലപാടില്‍ വ്യക്തതയില്ലെന്ന വിമര്‍ശനം രാജ്യത്തു ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. നിലവില്‍ 31,855 പേരാണ് യുകെയില്‍ കോവിഡ് ബാധിച്ചു മരിച്ചത്. 219,183 പേര്‍ രോഗബാധിതരാണ്.

മറ്റ് പ്രധാന യൂറോപ്യന്‍ രാജ്യങ്ങളിലെ ഇളവുകള്‍ ഇങ്ങനെ;

ഇറ്റലി

പാര്‍ക്കുകളും ഫാക്ടറികളും ഇതിനകം തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട് . ബാറുകളിലും ഹോട്ടലുകളിലും ടേയ്ക്ക് എവേ സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്

സ്പെയിന്‍

ഹോട്ടലുകളില്‍ ടേയ്ക്ക് എവേ കൌണ്ടറുകള്‍, ഹെയര്‍ ഡ്രെസ്സിംഗ് സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിച്ചു തുടങ്ങിയിടുണ്ട്. രോഗം കുറഞ്ഞ രീതിയില്‍ ബാധിച്ച പ്രദേശങ്ങളില്‍ ബാറുകളുടെ ടെറസുകള്‍ മൂന്നിലൊന്ന് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാം. ഇത്തരം ഇടങ്ങളില്‍ ടൂറിസ്റ്റ് ഹോമുകളും ഹോട്ടലുകളും പ്രവര്‍ത്തിക്കാനുള്ള അനുവാദവും കൊടുത്തിട്ടുണ്ട്. ആരോഗ്യവാന്‍മാരായ ആളുകള്‍ക്ക് ചെറു സംഘങ്ങളുമായി ഇടപഴകുന്നതിനും അനുവാദം നല്കിയിട്ടുണ്ട്.

ജര്‍മ്മനി

കടകള്‍, കളിക്കളങ്ങള്‍, മ്യൂസിയങ്ങള്‍, പള്ളികള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍ ഇതിനകം അനുവാദം കൊടുത്തിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും. ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും സ്റ്റെറ്റുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.

ഫ്രാന്‍സ്

മെയ് 11 മുതല്‍ രാജ്യം ചുവപ്പ്, പച്ച എന്നീ നിറങ്ങള്‍ നല്‍കി രോഗബാധിത പ്രദേശങ്ങളെ വേര്‍തിരിച്ചുകൊണ്ട് ലോക്ക് ഡൗണില്‍ ഇളവുകള്‍ കൊണ്ടുവരും. നഴ്സറികളും പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കാന്‍ അനുവാദം കൊടുത്തിട്ടുണ്ട്. എന്നാല്‍ ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. ഒട്ടുമിക്ക ബിസിനസ് സ്ഥാപനങ്ങളും മെയ് 11 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

ബെല്‍ജിയം

കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കടകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കിക്കഴിഞ്ഞു.

രോഗം തീവ്രമായി ബാധിച്ച മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ ആസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ഇളവുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധ മൂലം അടച്ചിട്ടിരിക്കുന്ന സ്കൂളുകൾ ജൂൺ ആദ്യവാരം തന്നെ തുറക്കുവാൻ ഗവൺമെന്റ് തല തീരുമാനങ്ങൾ ഉണ്ടായിരിക്കുകയാണ്. എന്നാൽ ഈ തീരുമാനത്തെ ശക്തമായി എതിർത്ത്, കൃത്യമായ പരിശോധനകൾക്ക് ശേഷം മാത്രമേ തുറന്ന് പ്രവർത്തിക്കുകയുള്ളൂ എന്ന തീരുമാനവുമായി അധ്യാപക സംഘടനകൾ രംഗത്ത് വന്നിരിക്കുകയാണ്. വിദ്യാഭ്യാസ സെക്രട്ടറി ഗവിൻ വില്യംസണ് നൽകിയ കുറിപ്പിലാണ് അധ്യാപക സംഘടനകൾ തങ്ങളുടെ നയം വ്യക്തമാക്കിയത്.ജൂൺ ഒന്നിന് തങ്ങളുടെ സ്കൂളുകൾ തുറക്കുയില്ല എന്ന തീരുമാനവുമായി സ്കോട്ടിഷ്, വെൽഷ് ഗവൺമെന്റുകൾ രംഗത്ത് വന്നിരിക്കുകയാണ്.

സ്കൂളുകൾ തുറക്കുന്നതിൽ കുട്ടികളുടെ മാതാപിതാക്കൾക്കും ശക്തമായ എതിർപ്പുകൾ ആണ് ഉള്ളത്. പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വാർത്താസമ്മേളനത്തിനു മുൻപായി, പരിസ്ഥിതി സെക്രട്ടറി ജോർജ് യൂസ്റ്റിസ് നടത്തിയ വാർത്താസമ്മേളനത്തിൽ, ലോക്ക് ഡൗണിൽ കാര്യമായ മാറ്റങ്ങൾ വരുത്തുകയില്ല എന്ന അഭിപ്രായമാണ് പറഞ്ഞത്. എന്നാൽ പിക്നിക് ഉൾപ്പെടെ അനുവദിക്കാനുള്ള തീരുമാനങ്ങൾ ചിലപ്പോൾ എടുത്തേക്കാം എന്ന് സൂചനയുമുണ്ട്.

വെയിൽസിൽ ലോക്ക്ഡൗൺ മൂന്നാഴ്ചത്തേയ്ക്കു കൂടി നീട്ടിയിരിക്കുകയാണ്. എന്നാൽ ചില ഇളവുകൾ എല്ലാം തന്നെ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. ബ്രിട്ടനിൽ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ഇതുവരെയും കൃത്യമായ തീരുമാനമായിട്ടില്ല. അധ്യാപക സംഘടനകളുടെയും, രക്ഷാകർത്താക്കളുടെയും അഭിപ്രായങ്ങൾ മാനിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്ന വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.

സ്വന്തം ലേഖകൻ 

ലണ്ടൻ : ലൈഫ് ഇൻഷ്വറൻസ് മാർക്കറ്റിങ് റിസേർച്ച് അസ്സോസിയേഷനും ( LIMRA )  , ലൈഫ് ആൻഡ് ഹെൽത്ത് ഇൻഷ്വറൻസ് ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷനും  (LIFE) സംയുക്തമായി നടത്തിയ 2018 ലെ ഇൻഷ്വറൻസ് ബാരോ മീറ്റർ സർവേ പ്രകാരം 45 % ൽ അധികം ആളുകൾ ലൈഫ് ഇൻഷ്വറൻസ് പോളിസികൾ ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി ( F C A ) യുടെ അംഗീകാരമുള്ള വെബ്‌സൈറ്റുകളിൽ അപേക്ഷകൾ സമർപ്പിച്ച് താരതമ്യ പഠനം നടത്തിയതിനുശേഷം നേരിട്ട് ഓൺലൈൻ വഴി വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. ബ്രിട്ടണിലെ ഭൂരിപക്ഷം വരുന്ന ഇംഗ്ളീഷ് ജനത ഏറ്റവും അധികം ഉത്തരവാദിത്വത്തോടെ വാങ്ങിച്ച് ഉപയോഗിക്കുന്ന ഒരു ഉൽപ്പന്നം ഏതാണ് എന്ന് ചോദിച്ചാൽ ഒരേ സ്വരത്തിൽ അവർ പറയും അത് ലൈഫ് ഇൻഷ്വറൻസ് പോളിസികൾ ആണെന്ന് .

ഭാവി ജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനായി അവർ ഏറ്റവും അധികം പ്രാധാന്യത്തോടെ വാങ്ങുന്ന ഉൽപ്പന്നങ്ങളാണ് ലൈഫും , ക്രിട്ടിക്കലും , ഇൻകം പ്രൊട്ടക്ഷനും അടക്കമുള്ള ഇൻഷ്വറൻസ് പോളിസികൾ . പല ഉൽപ്പന്നങ്ങളും ഇടനിലക്കാർ വഴി വാങ്ങുമ്പോഴും എന്തുകൊണ്ടാണ് ഇൻഷ്വറൻസ് പോളിസികൾ മാത്രം അവർ നേരിട്ട് അപേക്ഷകൾ സമർപ്പിച്ച് വാങ്ങിക്കുന്നതിന്റെ കാരണങ്ങൾ നമ്മൾ ഓരോ യുകെ മലയാളിയും വളരെ ശ്രദ്ധാപൂർവ്വം അറിഞ്ഞിരിക്കേണ്ടവയാണ്.

ഒന്ന് : ഈ ഇൻഷ്വറൻസ് പോളിസികൾ എടുക്കുന്ന സമയം മുതൽ മരണം വരെയും , അതിന് ശേഷവും അവരുടെ കുടുംബത്തിനും ആവശ്യമുള്ളവയാണെന്ന ബോധ്യം .

രണ്ട് : ഈ ഇൻഷ്വറൻസ് പോളിസികൾ മാത്രമാണ് തങ്ങളുടെ ജീവിതത്തിൽ ഉടനീളം ഏക ആശ്രയമാകുന്നത് എന്ന അവരുടെ തിരിച്ചറിവ് .

മൂന്ന് : ഈ ഇൻഷ്വറൻസ് പോളിസികൾ ക്ലെയിം ചെയ്യുമ്പോൾ ലഭിക്കാതെ വന്നാൽ ലക്ഷക്കണക്കിന് പൗണ്ടിന്റെ സാമ്പത്തിക ബാധ്യത തങ്ങൾക്കും കുടുംബത്തിനും ഉണ്ടാകുമെന്ന അവരുടെ  ഭയം .

നാല് : ഈ ഇൻഷ്വറൻസ് പോളിസികൾക്ക് അപേക്ഷിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ തെറ്റുകൾ പോലും അവസാനം ക്ലെയിം ചെയ്യുമ്പോൾ ഇൻഷ്വറൻസ് തുക ലഭിക്കാതിരിക്കാനുള്ള കാരണമാകുമെന്ന അവരുടെ അവബോധം .

അഞ്ച് : ഒരു സാമ്പത്തിക ഉപദേശകൻ പൂരിപ്പിക്കുന്ന അപേക്ഷാഫോറത്തിലെ തെറ്റുകൾക്ക് തന്റെ കുടുംബമായിരിക്കും അവസാനം ബലിയാടാവുക എന്ന ചിന്ത.

ആറ് : യുകെയിൽ സാമ്പത്തിക ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ഏജൻസിയായ ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി ( F C  A  ) അംഗീകരിച്ചിട്ടുള്ള കമ്പനികൾ തന്നെയാണോ തങ്ങൾക്ക് ഇൻഷ്വറൻസ് നൽകുന്നതെന്ന് , ഓൺലൈൻ പേജിൽ രേഖപ്പെടുത്തിയിരിക്കുന്ന രെജിസ്ട്രേഷൻ നമ്പരിലൂടെ ഉറപ്പ് വരുത്താൻ കഴിയുന്നു .

ഏഴ് : അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തന്നെ ആവശ്യമായി വന്നാൽ അതേ വെബ്‌സൈറ്റിൽ തന്നെയുള്ള ഐഫ് സി എ ( F C  A  ) യുടെ അംഗീകാരമുള്ള ഉപദേഷ്‌ടാവുമായി നേരിട്ട് സംസാരിക്കാൻ കഴിയുന്നു .

എട്ട് : ഇൻഷ്വറൻസ് ഏജന്റിന്റെ അനാവശ്യമായ താല്പര്യത്തിന് വഴങ്ങാതെ സ്വന്തം ആരോഗ്യ വിവരങ്ങൾ കൃത്യമായും , സത്യസന്ധമായും രേഖപ്പെടുത്താൻ കഴിയുന്നു .

ഒൻപത് : ഓരോ വ്യക്തികൾക്കും ഇൻഷ്വറൻസ് തുക ഉറപ്പ് നൽകുന്ന  Underwriters  ( ഇൻഷ്വറൻസ് തുക വാഗ്‌ദാനം നൽകുന്ന യഥാർത്ഥ കമ്പനി ) ആരാണെന്ന് അപ്പോൾ തന്നെ അറിയാൻ കഴിയുന്നു .

പത്ത് : ഇൻഷ്വറൻസ് പോളിസികളെപ്പറ്റിയുള്ള പൂർണ്ണ വിവരങ്ങൾ അടങ്ങുന്ന Key Facts എന്ന വളരെ പ്രധാനപ്പെട്ട ഇൻഷ്വറൻസ് പ്രമാണം പോളിസി എടുക്കുന്നതിന് മുമ്പ് തന്നെ കാണുവാനും , വായിച്ച് മനസ്സിലാക്കുവാനും കഴിയുന്നു .

പതിനൊന്ന് : ഈ ഇൻഷ്വറൻസ് പോളിസികൾ ഒരു ചെറിയ തുകയെ സംരക്ഷിക്കാനല്ല മറിച്ച് ലക്ഷക്കണക്കിന് പൗണ്ടിന്റെ ബാധ്യതയെ സംരക്ഷിക്കാൻ ഉള്ളതായതുകൊണ്ട് , പോളിസിയുടെ നിബന്ധനകളെല്ലാം പൂർണ്ണമായും സംശയനിവാരണം നടത്തിയതിന് ശേഷം മാത്രമേ അവർ ഉടമ്പടി പത്രം ഒപ്പിട്ട് നൽകി പോളിസി എടുക്കുകയുള്ളൂ .

പന്ത്രണ്ട് : അപേക്ഷാഫോറത്തിലെ ആരോഗ്യകരമായ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നല്കാൻ കഴിയുന്നില്ലായെങ്കിൽ ഡോക്ടറുടെ സാക്ഷ്യപത്രം എടുത്തതിനു ശേഷം മാത്രം പോളിസി തുടങ്ങിയാൽ മതി എന്ന് സ്വയം ആവശ്യപ്പെടാനും , അങ്ങനെ സുരക്ഷിതമായി പോളിസികൾ ആരംഭിക്കുവാനും കഴിയുന്നു .

മേൽപറഞ്ഞ അനേകം കാരണങ്ങൾകൊണ്ടാണ് ഇംഗ്ളീഷുകാർ ഇൻഷ്വറൻസ് പോളിസികൾ ഓൺലൈൻ സൈറ്റുകളിൽ അപേക്ഷകൾ സമർപ്പിച്ച് താരതമ്യ പഠനത്തിന് ശേഷം വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നത്.

അതീവ ഗൗരവകരമായ ഈ കാരണങ്ങളെ വിലയിരുത്തുമ്പോൾ വർഷങ്ങളോളം വലിയ തുക പ്രീമിയം അടച്ച് , ലക്ഷക്കണക്കിന് തുകയുടെ ഇൻഷ്വറൻസ് പോളിസികൾ എടുത്ത് വച്ചിരിക്കുന്ന ഓരോ യുകെ മലയാളിയും തങ്ങൾ എടുത്ത് വച്ചിരിക്കുന്ന പോളിസികൾ തങ്ങൾക്കും കുടുംബത്തിനും ഭാരിച്ച സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ് . അല്ലെങ്കിൽ രോഗിയായി തീർന്ന ശേഷമോ , മരണ ശേഷമോ പങ്കാളികൾ ഇൻഷ്വറൻസ് തുകയ്ക്കായി ക്ലെയിം ചെയ്യുമ്പോൾ ലഭിക്കാതെ വന്ന് വൻ സാമ്പത്തിക ബാധ്യതയിലേയ്ക്ക് പോകുവാനും സാധ്യതയുണ്ട് .

അതുകൊണ്ട് ഇപ്പോഴത്തെ സാമ്പത്തിക ബാധ്യതകളെ സംരക്ഷിക്കുവാനായി പലതരം ഇൻഷ്വറൻസ് പോളിസികൾ എടുത്തിട്ടുള്ളവരും , പുതിയതായി എടുക്കാൻ ആഗ്രഹിക്കുന്നവരുമായ ആരെങ്കിലും ഓൺലൈനിലൂടെ നിങ്ങളുടെ പോളിസികളെ സൂക്ഷ്മപരിശോധന നടത്തുവാൻ ആഗ്രഹിക്കുന്നെങ്കിൽ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കാവുന്നതാണ് .

നിങ്ങളുടെ ഇൻഷ്വറൻസ് പോളിസികൾ ഓൺലൈനിൽ സൂക്ഷപരിശോധന നടത്തുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എങ്ങനെയാണ് ഓൺലൈനിലൂടെ ഇൻഷ്വറൻസ് പോളിസിയുടെ അപേക്ഷകൾ സമർപ്പിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള യൂ ട്യുബ് ‌വീഡിയോ കാണുക .

[ot-video][/ot-video]

 

RECENT POSTS
Copyright © . All rights reserved