UK

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണ വൈറസ് വ്യാപനം എങ്ങനെയെങ്കിലും തടയുന്നതിനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ. ലോക് ഡൗണിലൂടെയും സമൂഹ വ്യാപനത്തിലൂടെയും കൊറോണാ വൈറസിനെ തടയുവാനായിട്ട് ശ്രമിക്കുമ്പോഴും ഓരോദിവസവും രോഗ വ്യാപ്തി കൂടുന്നതിന്റെ കണക്കുകളാണ് പുറത്തു വരുന്നത്. പല വൻശക്തികളും കൊറോണ വ്യാപനത്തെ തടയാനായിട്ട് പരാജയപ്പെടുന്നതിന്റെ നേർചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടു . ലോക പോലീസായ അമേരിക്കയുടെ കൊറോണ വ്യാപനത്തെ പ്രതിരോധിക്കാനുള്ള കഴിവ് ചീട്ടുകൊട്ടാരംപോലെ തകർന്നടിയുന്നതും ഈ ദിവസങ്ങളിൽ കണ്ടുകഴിഞ്ഞു. ലോകരാഷ്ട്രങ്ങൾ കൊറോണ വൈറസ് മഹാമാരിയിൽ നിന്ന് വിമുക്തി നേടി കഴിഞ്ഞാൽ ആദ്യമായി ചെയ്യുന്ന ഒരു കാര്യം ചൈനയെ ഒറ്റപ്പെടുത്തുന്നതാണെന്നുള്ള സൂചനകൾ മാധ്യമങ്ങളിൽ വന്നിരുന്നു. കൊറോണാ വൈറസിന്റെ ഉറവിടം ചൈനയിലെ വുഹാനിൽ നിന്നാണെങ്കിലും രോഗത്തെ കുറിച്ചും അതിന്റെ വ്യാപനത്തെ കുറിച്ചുമുള്ള കണക്കുകൾ ചൈന പുറത്തുവിട്ടില്ലെന്നും മറ്റുള്ള രാഷ്ട്രങ്ങൾക്ക് ശരിയായ രീതിയിലുള്ള മുന്നറിയിപ്പ് നൽകിയില്ല എന്നുമുള്ള പരാതി ഇപ്പോൾ തന്നെ   മറ്റു രാജ്യങ്ങൾക്കുണ്ട്. അതോടൊപ്പം ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിലെ ഇന്റലിജൻസ് ബ്യൂറോ ചൈനയുമായിട്ടുള്ള വ്യവസായ ബന്ധങ്ങളിൽ പുനർചിന്തനം ആവശ്യമാണെന്ന മുന്നറിയിപ്പ് ഗവൺമെന്റിന് നൽകി കഴിഞ്ഞു.

ഡിജിറ്റൽ കമ്യൂണിക്കേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ ചൈനീസ് കമ്പനികളുടെ പ്രവർത്തനം കുറയ്ക്കേണ്ടതുണ്ടോ? ചൈനീസ് വിദ്യാർത്ഥികളെ ബ്രിട്ടീഷ് സർവകലാശാലകളിൽ ഗവേഷണത്തിന് അവസരം നൽകേണ്ടതുണ്ടോ? തുടങ്ങിയവയെക്കുറിച്ച് വരുംകാലങ്ങളിൽ ബ്രിട്ടീഷ് ഗവൺമെന്റ് തലത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടായേക്കാം. അമേരിക്കയുടെ എതിർപ്പിനെ മറികടന്ന് ചൈനീസ് കമ്പനിയായ ഹുവായ്ക്ക്‌ ബ്രിട്ടീഷ് ടെലികമ്യൂണിക്കേഷൻ മേഖലയിൽ കരാർ നൽകിയതിനെക്കുറിച്ച് ഗവൺമെന്റു തലത്തിൽ ആലോചനകൾ ചൂടുപിടിക്കും .

പകർച്ച വ്യാധി ശമിച്ചതിനു ശേഷം യുകെ ചൈനയുമായുള്ള തങ്ങളുടെ വിശാല ബന്ധത്തെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്നാവശ്യപ്പെട്ട് ബോബ് സീലിയുടെ നേതൃത്വത്തിലുള്ള 15 ടോറി എംപിമാരും മുൻ മന്ത്രിമാരായ ഇയാൻ ഡങ്കൻ സ്മിത്തും, ഡേവിഡ് ഡേവിസും വാരാന്ത്യത്തിൽ ബോറിസ് ജോൺസനു കത്ത് നൽകിയിരുന്നു. കൂടുതൽ എംപിമാർ സമാന രീതിയിൽ ചിന്തിക്കാനുള്ള സാഹചര്യത്തിലേയ്ക്കാണ് ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് . കൊറോണാ വൈറസിന്റെ വ്യാപനവും വ്യാപ്തിയും മരണസംഖ്യയും ചൈന ശരിയായ രീതിയിൽ റിപ്പോർട്ട് ചെയ്തില്ലെന്നുള്ള പരാതി അമേരിക്കൻ ഇന്റലിജൻസ് വിഭാഗവും ഗവൺമെന്റിനു കൈമാറിയിരുന്നു. സമാനരീതിയിൽ ഏഷ്യൻ രാജ്യങ്ങളിൽ ജപ്പാനും ചൈനയുമായിട്ടുള്ള വ്യാപാരങ്ങളെക്കുറിച്ച് പുനരാലോചിക്കുന്നതായി മാധ്യമ വാർത്തകൾ പുറത്തുവന്നിരുന്നു. ചൈനയുമായിട്ട് വാണിജ്യ വ്യാപാര കരാറുകളിലുണ്ടാകുന്ന പ്രശ്നങ്ങൾ ഇന്ത്യയ്ക്ക് കൂടുതൽ അവസരങ്ങൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബെഡ്‌ഫോർഡ്‌ഷെയർ: കൊറോണ വൈറസിനെതിരെ ലോകം മുഴുവൻ യുദ്ധം തന്നെ പ്രഖ്യപിച്ചിരിക്കുകയാണ്. ഈ ആരോഗ്യ പ്രതിസന്ധിയിൽ ആരോഗ്യപരിപാലനത്തിന്റെ പട്ടാളക്കാരായ നേഴ്‌സുമാരും ഡോക്ടർമാരും മരണത്തിന് വിധേയരാവുന്ന കാഴ്ച ഹൃദയഭേദകമാണ്. രോഗികളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന ആരോഗ്യരംഗത്തെ എല്ലാവരെയും വാനോളം പുകഴ്ത്തുന്ന ഈ കൊറോണ സമയത്തു എല്ലാവരും തന്നാൽ ആവുന്നത് നൽകാൻ ശ്രമിക്കുകയാണ്.

ഇന്ന് യുകെയിലെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് 99 കാരനായ ടോം മൂർ എന്ന മുൻ പട്ടാളക്കാരനാണ്. പട്ടാളക്കാരൻ ആള് ചെറിയ ആളൊന്നുമല്ല. രണ്ടാം ലോക മഹായുദ്ധത്തിൽ ഇന്ത്യയിൽ നിയമിതനായ മൂർ അരകനിലും,  ബർമ്മയിലും ( Arakan Division was an administrative division of the British Empire, covering modern-day Rakhine State, Myanmar, which was the historical region of Arakan. It bordered the Bengal Presidency of British India to the north.) യുദ്ധം നയിച്ച സിവിൽ എൻജിനീയർ ആയ ബ്രിട്ടീഷ് ഹീറോ.

തന്റെ നൂറാം ജന്മദിനം ആയ ഏപ്രിൽ 30 ന് മുൻപായി NHS ന് വേണ്ടി 1000 പൗണ്ട് കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. താൻ രോഗി (Hip replacement & skin cancer ) ആയിരുന്നപ്പോൾ നന്നായി നോക്കിയ NHS ന് വേണ്ടി. കിട്ടുന്ന പണം മൂന്ന് ചാരിറ്റി ഓർഗനൈസേഷന് നൽകുവാനും തീരുമാനിച്ചിരുന്നു.

ഇരുപത്തിയഞ്ച് മീറ്റർ മാത്രം നീളമുള്ള ബെഡ്‌ഫോർഷെയറിലെ തന്റെ വീടിന് പിറകിലുള്ള ഗാർഡനിൽ 100 പ്രാവശ്യം നടക്കുക, 100 വയസ്സ് പൂർത്തിയാകുന്ന ഏപ്രിൽ 30 ന് മുൻപായി. ഒരാഴ്ച്ച മുൻപ് ആരംഭിച്ച നടത്തം ബിബിസി ഉൾപ്പടെയുള്ള യുകെയിലെ മുൻ നിര മാധ്യമങ്ങളുടെ തലക്കെട്ടുകളായി പുറത്തുവന്നപ്പോൾ ആയിരം പൗണ്ട് (Around Rs.1 Lakh) ലക്ഷ്യം വച്ച ചാരിറ്റി പ്രവർത്തനം തുടങ്ങി ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നേടിയെടുത്തത് 70,000 വും ഇപ്പോൾ അത് എത്തിനിൽക്കുന്നത് മൂന്ന് മില്യൺ പൗണ്ടിലും ആണ്.(Around Rs. 30 crore)

അതായത് രണ്ട് മില്യണിൽ നിന്നും മൂന്ന് മില്യണിലേക്ക് എത്താൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് വേണ്ടിവന്നത്. വെസ്റ്റ് യോർക്ഷയറിൽ ഉള്ള കീത്തിലിയിൽ ജനിച്ചു വളർന്ന മൂർ ഒരു ഗ്രാമർ സ്‌കൂളിൽ തന്റെ പ്രാഥമിക വിദ്യാഭ്യസം പൂർത്തിയാക്കി പിന്നീട് സിവിൽ എൻജിനീയർ ആവുകയും ചെയ്‌തു. തന്റെ ശ്രമത്തെ പിന്തുണച്ച ബ്രിട്ടീഷ് ജനതയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദിയെന്നാണ് ഇതുമായി മൂർ ബിബിസി യോടെ പ്രതികരിച്ചത്. കൊറോണയെ നേരിടുന്ന നേഴ്‌സുമാർക്കും ഫ്രണ്ട് ലൈൻ ആരോഗ്യപ്രവർത്തകർക്കുമായി മുഴുവൻ തുകയും നൽകുന്നു എന്നും ടോം മൂർ വ്യക്തമാക്കി.

[ot-video][/ot-video]

ഡനെഗൽ/ അയർലൻഡ്: പ്രവാസി നഴ്സുമാരെ സംബന്ധിച്ചിടത്തോളം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അവർ ഇപ്പോൾ അനുഭവിക്കുന്നത് അവർണ്ണനീയമായ ജീവിത പ്രതിസന്ധികളാണ്. കോവിഡ് എന്ന വൈറസ് ഭീതി പരാതി ലോക ജനതയെ കീഴ് പ്പെടുത്തികൊണ്ടിരിക്കുന്നു. രണ്ടായിരത്തിൽ തുടങ്ങിയ മലയാളി നഴ്‌സുമാരുടെ യൂറോപ്പ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഇപ്പോഴും നടക്കുന്നു.

എന്നാൽ കോവിഡ് വൈറസ്സ് യൂറോപ്പിൽ പിടിമുറുക്കിയതോടെ ഇവരുടെ ജീവിതത്തിൽ ഇരുൾ നിറക്കുകയായിരുന്നു. ഇത്തരത്തിൽ ഒരു പ്രവാസി മലയാളി നഴ്സിന്റെയും കുടുംബത്തിന്റെയും ജീവിത സാഹചര്യങ്ങളെ ഹൃദയസ്പർശിയായി വിവരിക്കുന്ന ഒരു വീഡിയോ ആണ് പ്രവാസി മലയാളികളുടെ മനസിനെ മഥിക്കുന്നത്. ഇത് കാണുന്ന ഓരോരുത്തരും തങ്ങളുടെ തന്നെ ജീവിതമാണ് എന്ന സത്യം തിരിച്ചറിയുന്നു. കോവിഡ് എന്ന വൈറസ് പടരുമ്പോൾ ഒരു പ്രവാസി നഴ്‌സിന്റെ ജീവിതം എന്തെന്ന് ഈ വീഡിയോ പുറം ലോകത്തിന് കാണിച്ചു തരുന്നു. അയർലണ്ടിൽ ഉള്ള ഡനെഗൽ കൗണ്ടിയിലെ ലെറ്റര്‍കെന്നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നഴ്‌സായ ബെറ്റ്‌സി എബ്രഹാം, അയർലഡിൽ തന്നെ ഒരു സ്ഥാപനത്തിൽ മാനേജർ ആയ ഭർത്താവ് ലിജോ ജോയിയും രണ്ട് മക്കളും പ്രവാസി മലയാളി ജീവിതത്തെ തുറന്നു കാട്ടുന്നു.

ബാംഗളൂരിൽ ജനിച്ചു വളർന്ന ബെറ്റ്‌സി എബ്രഹാം, അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്റെ എല്ലാമായ പിതാവിനെ നഷ്ടപ്പെട്ടു. അമ്മയുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ അഞ്ച് വയസ് മാത്രം പ്രായമായ സഹോദരൻ. ബാല്യകാലത്തിൽ അങ്ങളെയും എടുത്തുപിടിച്ച് കളിപ്പിച്ചത് കളികളോട് ഉള്ള താല്പര്യം കൊണ്ടല്ല മറിച്ച് അമ്മയെ സഹായിക്കാൻ വേണ്ടിയാണ്, ആശ്വാസമേകാൻ വേണ്ടിയാണ്. കുടുംബത്തിന്റെ എല്ലാമായ ബിസിനസ് നടത്തുകയായിരുന്ന പിതാവിന്റെ വേർപാട് അമ്മയെ തളർത്തരുത് എന്ന കൊച്ചുമനസിലെ തീരുമാനം നടപ്പിലാക്കുകയായിരുന്നു ബെറ്റ്‌സി എബ്രഹാം. ബെറ്റ്‌സി എബ്രഹാമിന്റെ ജീവിതത്തിലെ പ്രതിസന്ധികൾ ഭർത്താവായ ലിജോ മലയാളം യുകെയുമായി പങ്കുവെക്കുകയായിരുന്നു.

ബാംഗ്ലൂരിലെ എല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് വണ്ടികയറിയ ബെറ്റ്‌സിയുടെ കുടുംബം ചെങ്ങന്നൂരിൽ ആണ് താമസമാക്കിയത്. തുടർ പഠനം അവിടെ തന്നെ. താങ്ങായി പിതാവും അമ്മാവൻമ്മാരും. ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു. നഴ്‌സിങ് പഠനത്തിനായി തിരിച്ചു ബാംഗ്ലൂരിലേക്ക്. പഠനം പൂർത്തിയയാക്കി തിരുവന്തപുരത്തെ കിംസ് ആശുപത്രിയിൽ ജോലിയിൽ കയറി. 2010 ൽ കല്യാണം.. മാവേലിക്കര സ്വദേശിയായ ലിജോ ജോയ്.. 2015 ൽ എല്ലാ ടെസ്റ്റുകളും പാസായി അയർലണ്ടിൽ എത്തുന്നു. യാത്രകളെ ഇഷ്ടപ്പെടുന്ന രണ്ടുപേരും യൂട്യൂബിൽ എത്തുന്നത് അവരുടെ പാഷൻ ആയ വിനോദയാത്രകളെ കുറിച്ച് മറ്റുള്ളവരെ അറിയിക്കാൻ..

എന്നാൽ എല്ലാ യാത്രകളെയും മുടക്കി കോവിഡ്… അധികൃതർ പറയുന്നത് പാലിച്ചു ജീവിതം മുൻപോട്ടു പോകുംമ്പോൾ അധികാരികളെ മാത്രമല്ല തന്റെ ഭാര്യയെ പോലുള്ള ഒരുപാട് നഴ്‌സുമാരുടെ കഷ്ടപ്പാടുകളെ ലഘൂകരിക്കാൻ കൂടി ഉപകാരപ്പെടുത്തുകയാണ് ലിജോയുടെ വീഡിയോ.

കുടുംബത്തിന്റെ സുരക്ഷയ്ക്കായി വീടിനുള്ളില്‍ ഒരു മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന അമ്മ… മുറിക്ക് അകത്തു അമ്മ ഉണ്ടെന്ന് മനസ്സിലാക്കി കാണാനും സംസാരിക്കുന്നതിനും കൊഞ്ചിക്കാനുമൊക്കെയായി കതകില്‍ തട്ടി വിളിക്കുന്ന തിരിച്ചറിവ് എത്താത്ത കൊച്ചുകുട്ടികൾ… വാതിൽ പാതി തുറന്ന് കുട്ടികളെ ആശ്വസിപ്പിക്കുന്ന അമ്മ… ഡ്യൂട്ടി കഴിഞ്ഞു ഹോസ്പിറ്റലിൽ തന്നെ ഒരുക്കിയിരിക്കുന്ന ബാത്‌റൂമിൽ ഉള്ള കുളി കഴിഞ്ഞാണ് കാറിൽ വീട്ടിലേക്കുള്ള യാത്ര തന്നെ… വീടിന് പിറകുവശത്തുകൂടി പ്രവേശിക്കേണ്ട അവസ്ഥ..

ചോദ്യങ്ങളിൽ കണ്ണ് നിറയുന്ന ബെറ്റ്സി എങ്കിലും അത് പ്രകടിപ്പിക്കാതെ ഉത്തരം നൽകുന്നു…. വാതിൽ തുറക്കുബോൾ തടവറയിൽ എന്ന് അറിയാതെ പറഞ്ഞുപോകുന്ന ഒരു അമ്മയായ നഴ്‌സ്‌… പ്രവാസിയെന്ന് കേട്ടാൽ പണത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്ന വലിയൊരു സമൂഹമുള്ള കേരളത്തിലെ എത്രപേർ മനസിലാക്കും ഒരു പ്രവാസിമലയാളിയുടെ മനസിന്റെ വേദന… ഒരു നഴ്‌സ് എങ്ങനെയാണ് പല മലയാളി വീടിന്റെയും വെളിച്ചമായത് എന്ന് തിരിച്ചറിയാൻ ഇത് നമുക്ക് അവസരം നൽകുന്നു.

ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങുന്ന മലയാളി നഴ്സുമാർ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് തൻറെ പ്രിയപ്പെട്ടവർക്ക് ഇത് പകരാൻ ഇടവരരുത് എന്ന് കരുതിയാണ്. എന്നാൽ രണ്ടുപേരും ആശുപത്രിയിൽ ആണ് ജോലി എങ്കിൽ ഇതും പ്രായോഗികമല്ല. യൂറോപ്പിലെ ഭൂരിഭാഗം ആരോഗ്യപ്രവര്‍ത്തകരുടെയും വീട്ടിലെ അവസ്ഥയുടെ ഏതാണ്ട് ഒരു നേര്‍സാക്ഷ്യം ആണ് ഈ വിഡിയോ.

[ot-video][/ot-video]

ഒളിവില്‍ കഴിയവെ അഭിഭാഷകയുമായുള്ള ബന്ധത്തില്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് രണ്ട് കുട്ടികളുടെ പിതാവായെന്ന് റിപ്പോര്‍ട്ടുകള്‍. ജൂലിയന്‍ അസാഞ്ജുമായുള്ള രഹസ്യബന്ധം വെളിപ്പെടുത്തി അഭിഭാഷകയായ സ്റ്റെല്ല മോറിസ് തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്.

അഫ്ഗാനിസ്താന്‍, ഇറാഖ് എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് അസാഞ്ജിനെതിരെ അമേരിക്ക ചാരവൃത്തി കുറ്റം ആരോപിച്ച് കേസെടുത്തിരുന്നു. തുടര്‍ന്ന് 2012ല്‍ ഇദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ അഭയം തേടി.

എംബസിയില്‍ ഒളിവില്‍ കഴിയവെ നിയമപരമായ വഴികള്‍ തേടുന്നതിനിടെയാണ് അസാഞ്ജും സ്റ്റെല്ലയും തമ്മില്‍ കണ്ടുമുട്ടിയതും പിന്നീട് അടുപ്പത്തിലായതും. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ 2016 ല്‍ ആദ്യത്തെ കുട്ടി പിറന്നു. രണ്ടുകുട്ടികളുടെയും ജനനം ഇദ്ദേഹം ലൈവ് വീഡിയോ വഴി കണ്ടിരുന്നു.

ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ വര്‍ഷമാണ് അസാഞ്ജിനെ പോലീസ് പിടികൂടിയത്. നിലവില്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ് അസാഞ്ജ്. ചാരവൃത്തി ആരോപിച്ച് അസാഞ്ജിനെതിരെ അമേരിക്ക കേസെടുത്തിരുന്നു. ഇതില്‍ വിചാരണക്കായി അസാഞ്ജിനെ വിട്ടുകിട്ടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

അതിനിടെയാണ് തങ്ങളുടെ രഹസ്യബന്ധം പുറത്തുവിട്ട് സ്റ്റെല്ല പുറത്തുവിട്ടത്. ഇത്രയും കാലം രഹസ്യമാക്കി വെച്ചിരുന്ന ബന്ധം സ്റ്റെല്ല മോറിസ് പുറത്തുവിട്ടതിന് പിന്നില്‍ അസാഞ്ജിന്റെ ജീവന്‍ അപകടത്തിലാണെന്ന ഭയത്താലാണെന്നാണ് വിവരങ്ങള്‍.

ലോകത്തെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ ജയിലില്‍ പടര്‍ന്നാല്‍ അസാഞ്ജിന്റെ ജീവന്‍ അപകടത്തിലാകുമെന്നാണ് സ്റ്റെല്ലാ മോറിസ് പറയുന്നത്. കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ചില തടവുകാരെ ബ്രിട്ടീഷ് സര്‍ക്കാര്‍ താത്കാലികമായി മോചിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്.

ഈ ആനുകൂല്യം അസാഞ്ജിന് നല്‍കണമെന്നാണ് സ്റ്റെല്ല ആവശ്യപ്പെടുന്നത്. വൈറസ് ബാധയേറ്റേക്കാമെന്ന സാധ്യത ചൂണ്ടിക്കാട്ടി അസാഞ്ജ് ജാമ്യം നേടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് പരാജയപ്പെട്ടു. ഇതോടെയാണ് രഹസ്യബന്ധം വെളിപ്പെടുത്തി സ്റ്റെല്ല രംഗത്തെത്തിയത്. സ്റ്റെല്ലാ മോറിസും അസാഞ്ജും വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണെന്നുള്ള വിവരങ്ങളും അതിനിടെ പുറത്തുവരുന്നു.

യു.കെ യിലെ മലയാളി സമൂഹത്തെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു മരണ വാര്‍ത്ത കൂടി. ബര്‍മിംഗ്ഹാമിനടുത്ത് വൂല്‍ഹാംട്ടനില്‍ താമസിക്കുന്ന ഡോ.അമീറുദ്ധീന്‍ ആണ് കോവിഡ് -19 ബാധിച്ച് മരണത്തിനു കീഴടങ്ങിയത്.

72 വയസ്സായിരുന്നു പ്രായം. ഭാര്യ ഹസീന. നദീം, നബീല്‍ എന്നിവര്‍ മക്കളാണ്. രണ്ടു മക്കളില്‍ ഒരാള്‍ യു.കെയില്‍ തന്നെ ഡോക്ടര്‍ ആണ്.

കൊറോണ ബാധയെ തുടര്‍ന്ന് മൂന്നാഴ്ചയായി ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. രണ്ടാഴ്ച മുമ്പാണ് വെന്റിലെറ്റ്റില്‍ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം സ്വദേശിയായ അമീറുദ്ധീന്‍ സാഹിബ്, 1970കള്‍ മുതല്‍ യു.കെ. യില്‍ ജി.പി. യായി സേവനമനുഷ്ടിച്ചു. ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം എൻ എച്ച് എസ് -ല്‍ നിന്ന് റിട്ടയര്‍ ചെയ്ത അദ്ദേഹം കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിച്ച്‌ വരികയായിരുന്നു.

ഡോ.അമീറുദ്ധീന്റെ നിര്യാണത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം മലയാള യുകെയും പങ്കുചേരുന്നു.

ഷിബു മാത്യൂ.
ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ബ്രിട്ടണില്‍ അകെ മരണം 9875. ഇതു വരെ രോഗം സ്ഥിതീകരിച്ചവര്‍ 78,758. ഇന്ന് മാത്രം മരിച്ചവര്‍ 917. ഇന്ന് രോഗം സ്ഥിതീകരിച്ചവര്‍ 8719. കാര്യങ്ങള്‍ ഇത്രയും ഗൗരവാവസ്ഥയില്‍ എത്തിയിട്ടും ബ്രിട്ടണിലെ മലയാളികള്‍ ഉള്‍പ്പെടുന്ന പ്രദേശിക സമൂഹത്തിന് അപകടത്തിന്റെ ഗൗരവം ഇനിയും മനസ്സിലായിട്ടില്ല എന്നത് ഖേദകരം. വളരെ വൈകിയെങ്കിലും ഗവണ്‍മെന്റും NHS ഉം നിര്‍ദ്ദേശിക്കുന്ന സുരക്ഷാ സംവിധാനങ്ങളൊന്നും ആരും പാലിക്കുന്നില്ല എന്നതാണ് പരിതാപകരം. ഈസ്റ്റര്‍ ആഴ്ചയില്‍ ബ്രിട്ടണിലെ ചൂട് പതിവിന് വിപരീതമായി ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാങ്ക് ഹോളിഡേ ഉള്‍പ്പെട്ട ഈസ്റ്റര്‍ വീക്കെന്റില്‍ ആരും പുറത്തിറങ്ങരുതെന്നുള്ള ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശവുമുണ്ട്. താപനില ഇപ്പോള്‍ 23°C ആയിരിക്കെ ബ്രിട്ടണിലെ പല റോഡുകളിലും പാര്‍ക്കുകളിലും ജനത്തിരക്കേറുന്ന കാഴ്ചയാണിപ്പോള്‍. ഭര്‍ത്താവും ഭാര്യയും മക്കളും വളര്‍ത്തുനായ്ക്കളുമടങ്ങുന്ന ബ്രട്ടീഷ് കുടുംബം ആസ്വദിച്ചുല്ലസിച്ച് നിരത്തുകളില്‍ ചുറ്റിത്തിരിയുകയാണ്.

ഗവണ്‍മെന്റും NHS ഉം മുന്നോട്ട് വെയ്ക്കുന്ന ലോക് ഡൗണ്‍ നിബന്ധനകള്‍ പാലിക്കാതെ നിരവധി മലയാളി കുടുംബങ്ങളെയും ഇന്ന് നിരത്തില്‍ കാണുവാനിടയായി. ഐസൊലേഷനില്‍ കഴിയുന്ന നിരവധി മലയാളി കുടുംബങ്ങളില്‍ നിന്ന് ഈസ്റ്റര്‍ ഷോപ്പിംഗിനായി എത്തിയവര്‍ ധാരാളമെന്ന് മലയാളം യുകെ ഗ്ലാസ്‌കോ, ബര്‍മ്മിംഗ്ഹാം, മാഞ്ചെസ്റ്റര്‍, ലെസ്റ്റര്‍, ഡെര്‍ബി, ലണ്ടന്‍, കാര്‍ഡിഫ് ബ്യൂറോകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോറിസ്സണ്‍, ടെസ്‌ക്കൊ, ആസ്ടാ, സെയിന്‍സ്ബറി, അല്‍ദി എന്നീ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളിലായിരുന്നു മലയാളികളുടെ തിരക്കനുഭവപ്പെട്ടത്. (ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല). ഐസൊലേഷനില്‍ കഴിയുന്നത് ഭാര്യയാണെങ്കില്‍ ഭര്‍ത്താവും, ഭര്‍ത്താവാണെങ്കില്‍ ഭാര്യയും ഷോപ്പിംഗിനിറങ്ങുകയാണ്. ഭാഗ്യവശാല്‍ കുട്ടികളെ ഇതില്‍നിന്നിവര്‍ ഒഴിവാക്കിയിട്ടുണ്ട് എന്നത് സന്തോഷകരം തന്നെ. ഇതില്‍ ഭൂരിഭാഗവും NHSല്‍ ജോലി ചെയ്യുന്നവരാണെന്നുള്ളത് എടുത്ത് പറയേണ്ടതുമുണ്ട്. വൈറസ് പടരുന്ന സാധ്യതകളും സുരക്ഷാ രീതികളും മറ്റാരേക്കാളും നന്നായി അറിയാവുന്നവര്‍ അത് പാലിക്കാന്‍ തയ്യാറാകുന്നില്ല എന്നത് അതിശയോക്തിക്ക് വകയേകുന്നു. സുരക്ഷാ സംവിധാനങ്ങളില്‍ കേരളം മുന്നിലെന്ന് ലോകം വിളിച്ച് പറയുമ്പോള്‍ യുകെയിലെ കേരളീയര്‍ കാണിക്കുന്ന നിരുത്തരവാദിത്വപരമായ സമീപനം കേരളത്തിനു തന്നെ നാണക്കേടുണ്ടാക്കും എന്നതില്‍ സംശയം തെല്ലും വേണ്ട.

യുകെയില്‍ മലയാളി മരണങ്ങള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. പല NHS ഹോസ്പിറ്റലുകളിലും മലയാളികള്‍ മരണത്തെ മുഖാമുഖം കാണുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പല വീടുകളിലും മലയാളികള്‍ ഐസൊലേഷനില്‍ കഴിയുകയാണിപ്പോള്‍. പലര്‍ക്കും ചികിത്സ പോലും ലഭിക്കുന്നില്ല. ആതുരസേവന രംഗത്ത് യുകെയെ ശുശ്രൂഷിക്കുന്ന മലയാളികള്‍ സമൂഹത്തിന് മാതൃകയാകേണ്ടതുണ്ട്.

ഇന്ത്യ യുകെയ്ക്ക് വാഗ്ദാനം ചെയ്ത 30 ലക്ഷം പാരസെറ്റമോൾ പായ്ക്കറ്റുകളുടെ ആദ്യ ബാച്ച് ഞായറാഴ്ച ലണ്ടനിലെത്തും. കോവിഡ്-19 വ്യാപകമാവുന്ന പശ്ചാത്തലത്തിൽ പാരസെറ്റമോളിന് കയറ്റുമതി നിരോധനമേർപ്പെടുത്തിയിരുന്നു. എങ്കിലും ഇതിന് ശേഷവും ഈ സുപ്രധാന കയറ്റുമതിക്ക് അനുമതി നൽകിയതിന് യുകെ ഇന്ത്യയോട് നന്ദി പറഞ്ഞു.

ലോകം മുഴുവൻ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും ഇരുരാജ്യങ്ങളും സഹകരിച്ച് മുന്നോട്ടുപോകന്നുവെന്നതിന്റെ പ്രതീകമാണ് ഈ കയറ്റുമതിയെന്ന് കോമൺവെൽത്ത്, ദക്ഷിണേഷ്യ സഹമന്ത്രി താരിഖ് അഹമ്മദ് അഭിപ്രായപ്പെട്ടു. ‘കോവിഡ് 19 എന്ന ഭീഷണിക്കെതിരായി ഇന്ത്യയും യുകെയും ഒന്നിച്ചുപോരാടും. കയറ്റുമതിക്ക് അനുവാദം നൽകിയതിന് യുകെ സർക്കാരിന് വേണ്ടി ഞാൻ ഇന്ത്യയോട് നന്ദി അറിയിക്കുന്നു.’ താരിഖ് അഹമ്മദ് പറഞ്ഞു.

യുകെയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്കാവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി ലണ്ടനിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായും, വിദേശകാര്യ മന്ത്രാലയവുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും അഹമ്മദ് പറഞ്ഞു.

ലോക്ക്ഡൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ ആയിരക്കണക്കിന് ബ്രിട്ടീഷ് പൗരന്മാരെ തിരികെ നാട്ടിലെത്തിക്കുന്നതിന് യുകെ സർക്കാർ ചാർട്ടർ ഫ്‌ളൈറ്റുകൾ ഏർപ്പെടുത്തിയിട്ടുമുണ്ട്.

കേരളത്തോടും ആരോഗ്യ പ്രവർത്തകരോടും നന്ദി പറഞ്ഞ് ബ്രിട്ടിഷ് പൗരന്മാർ. കോവിഡ് മുക്തരായ സ്റ്റീവൻ ഹാൻകോക്ക് (61), ഭാര്യ ആൻ വില്യം (61), ജാനറ്റ് ലൈ (83), ജെയിൻ എലിസബത്ത് ജാക്സൺ (63) എന്നിവരാണു ഇന്നലെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രി വിട്ടത്. ലോക്ക്ഡൗൺ നീങ്ങി എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് എറണാകുളത്ത് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സംഘം. 83-കാരനും 66-കാരിയുമുൾപ്പടെ മൂന്നാറിൽ സന്ദർശനത്തിനെത്തിയ 19 അംഗ സംഘത്തിലെ ഏഴ് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. ഇതിൽ ആറ് പേർ ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവരായിരുന്നു.

ഇതോടെ കേരളത്തിൽ ചികിത്സയിലുണ്ടായിരുന്ന വിദേശികളെല്ലാം രോഗമുക്തരായി. ഇറ്റലിയിൽനിന്നുള്ള റോബർട്ടോ ടൊണോസോ (57), ബ്രിട്ടിഷുകാരായ ലാൻസൺ (76), എലിസബത്ത് ലാൻസ് (76), ബ്രയൻ നെയിൽ (57) എന്നിവർ മുൻപു തന്നെ തിരുവനന്തപുരത്തും എറണാകുളത്തുമുള്ള ആശുപത്രികളിൽ സുഖം പ്രാപിച്ചിരുന്നു. പരിചിതമല്ലാത്ത നാട്ടിൽ ഏറ്റവും മികച്ച ചികിത്സയും പരിചരണവുമാണു ലഭിച്ചതെന്നു ബ്രിട്ടിഷ് സംഘത്തിലെ ജെയ്ൻ ജാക്സൺ പറഞ്ഞു. ഇവർ ഇനി ബോൾഗാട്ടിയിലെ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയും. പിന്നീടാവും സ്വദേശത്തേക്കു മടക്കം.

കേരളത്തിന് അഭിമാനകരമായ പ്രവർത്തനം നടത്തിയ തിരുവനന്തപുരം, എറണാകുളം മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകരെ മന്ത്രി കെ. കെ. ശൈലജ അഭിനന്ദിച്ചു. വിദേശ രാജ്യങ്ങളിൽ 60 വയസ്സിനു മുകളിലുള്ളവരെ ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെടുത്തുമ്പോഴാണ് ഇവിടെ മികച്ച ചികിത്സയിലൂടെ എല്ലാ വിദേശികളുടെയും ജീവൻ രക്ഷിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

സ്വന്തം ലേഖകൻ

സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് രണ്ടുപേർ കൈകളിൽ ഉമിനീര് പുരട്ടി സൂപ്പർമാർക്കറ്റിലെ പച്ചക്കറികൾ, മാംസം, ഫ്രിഡ്ജ് ഹാൻഡിലുകൾ തുടങ്ങിയവയിൽ സ്പർശിച്ചതായി കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ മോറെകാംബെയിലെ ലാൻകാസ്റ്റർ റോഡിലുള്ള സൈൻസ്ബറിയുടെ കടയിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത് . ബുധനാഴ്ച പരാതി ഉന്നയിച്ചതിനെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. കൊറോണ വൈറസ് പ്രതിസന്ധി കാലഘട്ടത്തിലുണ്ടായ ഇവരുടെ ഈ പ്രവർത്തി തികച്ചും സാമൂഹ്യവിരുദ്ധമാണെന്ന് ഇൻസ്പെക്ടർ ജയിംസ് മാർട്ടിൻ വിശേഷിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കിയതിന് തുടർന്ന് ജീവനക്കാർ സ്റ്റോർ പൂർണമായി അണുവിമുക്തമാക്കുകയും ഭക്ഷ്യഉൽപ്പന്നങ്ങൾ നശിപ്പിക്കുകയും ചെയ്തു .

കൊറോണ വൈറസ് വ്യാപനം തടയാൻ സാമൂഹ്യ അകലം പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കേണ്ടതാണെന്നും ആരോഗ്യപ്രവർത്തകർ ബോധവൽക്കരണം നടത്തുന്നതിനിടയിലാണ് ഇത്തരം സാമൂഹ്യവിരുദ്ധരുടെ പ്രവർത്തനങ്ങൾ ആശങ്കയുളവാക്കുന്നത്. മനഃപൂർവം പാരാമെഡിക്കൽ ജീവനക്കാരുടെ മുഖത്തേക്ക് ചുമച്ചതിന് ഗ്ലോസ്റ്ററിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലൂടെ കൊറോണ വൈറസ് പകരുന്നതിനുള്ള സാഹചര്യം ആരെങ്കിലും സൃഷ്ടിക്കുകയാണെങ്കിൽ ഉടൻ തന്നെ വിവരം അറിയിക്കണമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

കോവിഡ് എന്ന വൈറസ് യൂറോപ്പിനെ മാത്രമല്ല ലോകത്തെ മൊത്തമായി ഭീതിപ്പെടുത്തുകയാണ്. കാണുന്നത് കൂടുതലും മരണവാർത്തകൾ. പ്രവാസികളായ മലയാളി നഴ്സുമാർ മനസ്സിൽ ഭീതിയുണ്ടെകിലും ജോലിയോടുള്ള ആത്മാർത്ഥത വിട്ടുകളയാതെ ആശുപത്രി എന്ന പോർ മുഖത്തു നിലയുറപ്പിച്ചിരുന്നു. പലരുടെയും അനുഭവങ്ങൾ നാം കേട്ടിട്ടും ഉണ്ട്. നമ്മൾ ഒരുപാട് കേട്ട ഒരു കഥയുണ്ട് … അത് ഒരു നല്ല സമറിയക്കാരന്റെ കഥയാണ്. ഈ അനുഭവത്തിൽ ഒരു നല്ല സമറിയക്കാരിയായി എത്തിയിരിക്കുന്നത് റിന്‍സി ബാബു എന്ന അയർലണ്ടിലെ നഴ്‌സ്‌ ആണ്. മല്ലപ്പള്ളിക്കാരിയായ റിൻസി നല്ല സമറിയക്കാരി ആയത് അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിന്‍ സിറ്റിക്ക് അധികം അകലെയല്ലാത്ത ആളൊഴിഞ്ഞ ഒരു വഴിയിലാണ്.

അൽപ്പം മുമ്പിലായി ഒരു വളര്‍ത്തു നായയുമായി നടന്നു പോവുകയായിരുന്ന ഒരു ഐറിഷ്‌കാരൻ മുമ്പോട്ട് മുഖം കുത്തി നിലത്ത് വീണത് പെട്ടന്നായിരുന്നു. മുഖമടച്ചുള്ള വീഴ്ചയിൽ സാമാന്യം വലിയ ശരീരമുള്ള ആ ഐറിഷ്‌കാരന് ഒന്നനങ്ങാന്‍ പോലും സാധിക്കുന്നില്ല എന്ന വസ്തുത റിന്‍സി പെട്ടെന്ന് തിരിച്ചറിഞ്ഞു.

വീടുകിടക്കുന്ന ആളെ സഹായിക്കണം എന്ന തീരുമാനമെടുത്തെങ്കിലും വീണു കിടക്കുന്ന ആളുടെ കൂടെയുള്ള നായയുടെ നോട്ടത്തിൽ മനസ്സ് അൽപ്പം പതറിഎന്ന് റിൻസി ഓർമ്മിച്ചെടുത്തു.

മലയാളി നഴ്‌സുമാരുടെ കൂടെപ്പിറപ്പായ സഹാനുഭൂതിയിൽ ഓടി ചെന്ന് വീണയാളെ സഹായിക്കണം എന്ന് കരുതിയെങ്കിലും അതിന് തന്നെ കൊണ്ട് തനിയെ ആവില്ലെന്ന യാഥാർത്യം മനസ്സിലാക്കി. തന്റെ ഉദരത്തിൽ വളരുന്ന പന്ത്രണ്ട് ആഴ്ച മാത്രം  പ്രായമുള്ള കുഞ്ഞുവാവയെക്കുറിച്ചു ഓർത്തതും വീണുകിടക്കുന്ന വലിയ ശരീര പ്രകൃതിയുള്ള മനുഷ്യനും തന്റെ ശ്രമങ്ങളെ വിജയിപ്പിക്കാൻ ഉതകുന്നതല്ല എന്ന് റിൻസി തിരിച്ചറിഞ്ഞു.

ഒന്ന് ഉച്ചത്തില്‍ വിളിച്ച് ആരോടെങ്കിലും സഹായം ചോദിക്കണമെന്ന് വെച്ചാലും ലോക്ക്‌ ഡൗൺ ആയതിനാല്‍ ഒരൊറ്റ മനുഷ്യരെയും പരിസരത്തെങ്ങും കാണാനുമില്ല. ഏഴരയ്ക്ക് ഡ്യൂട്ടിയ്ക്ക് കയറേണ്ടതാണ്. ലൂക്കന്‍ എയില്‍സ്ബറിയിലെ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ബസ് കിട്ടാന്‍ വൈകി. ഹൂസ്റ്റണ്‍ സ്റ്റേഷനില്‍ ഇറങ്ങി അതിവേഗം ലുവാസ് ലൈനിന് സമീപത്ത് കൂടി നടക്കുകയായിരുന്നു റിന്‍സി.

അയര്‍ലണ്ടിലെ സെന്റ് ജെയിംസസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന മല്ലപ്പള്ളി നൂറോമ്മാവ് പാറയ്ക്കല്‍ കുടുംബാംഗം റിന്‍സി ബാബുവിന് കൺ മുന്‍പില്‍ പിടഞ്ഞു വീണ ഒരു മനുഷ്യ ജീവനെ കണ്ടപ്പോള്‍ താൻ ജോലിയ്ക്ക് പോവുന്നത് വൈകിയാണെന്ന ചിന്ത പറന്നകന്നിരുന്നു.

ആര്‍ യൂ ഓ കെ’ യെന്ന് പലവട്ടം വിളിച്ചു ചോദിച്ചെങ്കിലും യാതൊരു മറുപടിയും കിട്ടിയില്ല. സമയം കടന്നു പോകുകയാണ്. നിര്‍ണ്ണായകമായ അര മിനുട്ടോളം കടന്നു പോയി. നായയെ അവഗണിച്ച് അയാളുടെ അടുത്തേയ്ക്ക് ചെല്ലാന്‍ തീരുമാനിച്ചപ്പോഴേയ്ക്കുമാണ് ഒരു ആംബുലന്‍സ് ദൂരെ നിന്നും പാഞ്ഞു വരുന്നത് റിന്‍സി കണ്ടത്.

രണ്ടും കല്‍പ്പിച്ച് റോഡിന്റെ നടുവിലേക്ക് കയറി നിന്ന് രണ്ട് കൈകളും ഉയര്‍ത്തി. ഭാഗ്യത്തിന് ആംബുലന്‍സ് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി വന്നു. തൊട്ടടുത്തുള്ള സെന്റ് പാട്രിക്‌സ് മെന്റല്‍ ഹോസ്പിറ്റലില്‍ നിന്ന് ഒരു രോഗിയെ എടുക്കാന്‍ വന്നതായിരുന്നു അയാള്‍.

ഓടി വീണു കിടക്കുന്ന ആളുടെ അടുത്തെത്തി. രണ്ട് പേരും ചേര്‍ന്ന് നേരെയാക്കി, തറയില്‍ കിടത്തി. പള്‍സ് നോക്കി. ജീവന്റെ തുടിപ്പ് അവശേഷിക്കുന്നില്ലെന്നാണ് ഒറ്റനോട്ടത്തില്‍ തോന്നിയത്. 999 ലേയ്ക്ക് വിളിച്ച് പറഞ്ഞതോടൊപ്പം നഴ്‌സ് ആണെന്ന് പറഞ്ഞതോടെ സി പി ആര്‍ കൊടുക്കാമോ എന്ന് ഡ്രൈവര്‍ ചോദിച്ചു. റിൻസിയെ സഹായിക്കാൻ ഡ്രൈവറും കൂടി. ജീവനെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ വിജയിക്കുന്നില്ല എന്ന തിരിച്ചറിവ് മനസിനെ വല്ലാതെ വിഷമിപ്പിച്ചു.

999 വിളിച്ചെങ്കിലും ആംബുലന്‍സ് വന്നിട്ടില്ല. വിലയേറിയ സമയങ്ങൾ കടന്നു പോകുന്നു. എമർജൻസി പാരാമെഡിക്‌സ് എപ്പോള്‍ വരുമെന്ന് അറിയില്ല താനും. വന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് മറ്റൊരു രോഗിയെ അടിയന്തരമായി കൊണ്ടുപോകേണ്ടതാണ്. എങ്കിലും ആ ആംബുലന്‍സില്‍ ഉണ്ടായിരുന്ന എ ഇ ഡി മിഷ്യന്‍ എടുത്ത് ഷോക്ക് കൊടുത്ത് അവസാന ശ്രമം നടത്തിയത് വിജയിച്ചു. രണ്ട് മിനിട്ടുകള്‍ക്ക് ശേഷം പള്‍സ് തിരിച്ചെത്തിയിരിക്കുന്നു….

ദൈവവം കരുണ കാണിച്ചിരിക്കുന്നു….. മുട്ട്കുത്തി നിലത്തിരിക്കുകയായിരുന്ന റിന്‍സി അതോടെ എഴുന്നേറ്റു. അപ്പോഴേയ്ക്കും ആംബുലന്‍സിന്റെ സൈറണും കേള്‍ക്കാമായിരുന്നു. ഇതിനിടെ ആ വഴി നടന്നു പോവുകയായിരുന്ന സെന്റ് ജെയിംസസിലെ തന്നെ മറ്റൊരു സീനിയര്‍ നഴ്‌സും സഹായത്തിനെത്തി. എല്ലാവരും ചേര്‍ന്ന് അജ്ഞാതനായ ആ മനുഷ്യനെ ആംബുലന്‍സിലേയ്ക്ക് കയറ്റുമ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ റിന്‍സിയോട് നന്ദി അറിയിച്ചു. ഒരു ജീവന്‍ വീണ്ടെടുത്തതിന്….ഇനി ഞങ്ങള്‍ നോക്കി കൊള്ളാം….

യാതൊരു അസുഖവും തോന്നിക്കാത്ത വിധത്തില്‍ ഒരു പത്തടി മുമ്പിലാണ്. സ്പീഡിലായി അദ്ദേഹം നടന്നിരുന്നത്.. റിന്‍സി പറയുന്നു. കോവിഡ് 19 ന്റെ പേടിയില്‍ ലോകജനത പരസ്പരം സംശയദൃഷ്ടിയോടെ നോക്കി നില്‍ക്കുന്ന സമയത്താണ് നേഴ്‌സായ റിന്‍സി ബാബുവിന്റെ സാഹസം ചര്‍ച്ചയാവുന്നത്. ഗർഭിണയായിരിക്കുന്ന ഒരാളും കോവിഡ് രോഗിയുമായോ സംശയിക്കുന്നവരുമായോ ഒരു തരത്തിലുള്ള സമ്പർക്കവും പാടില്ല എന്ന് നിദ്ദേശം ഉള്ളപ്പോൾ ആണ് റിൻസി ഇത്തരത്തിലുള്ള ഒരു റിസ്‌ക് എടുത്തത്. ‘കോവിഡ് രോഗികള്‍ പെട്ടന്ന് വീണു മരിക്കുന്ന സംഭവങ്ങളൊക്കെ വായിച്ചിട്ടുണ്ട്. യാതൊരു സുരക്ഷയുമില്ലാതെയാണ് സി പി ആര്‍ കൊടുത്തത്… പക്ഷെ അതൊന്നും ഓര്‍ക്കാനുള്ള സമയം അല്ലായിരുന്നു അത്. രോഗിയെ കണ്ടാൽ തന്നെത്തന്നെ മറക്കുന്ന മലയാളി നഴ്‌സുമാരുടെ സഹാനുഭൂതി.

‘ ഞാന്‍ അയാളെ ഒഴിവാക്കി കടന്നു പോയാല്‍ അയാള്‍ക്ക് ഈ ലോകത്തിലേയ്ക്ക് ഇനി തിരിച്ചെത്താന്‍ കഴിയില്ലെന്ന് എനിക്ക് ഒറ്റ നോട്ടത്തില്‍ മനസിലായിരുന്നു, ഞാന്‍ ദൈവത്തിന് നന്ദി പറയുന്നത് ആ നിമിഷത്തില്‍ തന്നെ അയാളെ സഹായിക്കാന്‍ എന്നെ അനുവദിച്ചതിനാണ്, റിന്‍സി പങ്കുവെക്കുകയാണ്. പത്തനംതിട്ട മല്ലപ്പള്ളി നൂറോമ്മാവ് പാറയ്ക്കല്‍ അനുപ് തോമസാണ്, റിന്‍സിയുടെ ഭര്‍ത്താവ്. ദുബായിയില്‍ സിവില്‍ എഞ്ചിനിയര്‍ ആയിരുന്ന അനൂപ് ഒരു മാസം മുമ്പാണ് അയര്‍ലണ്ടില്‍ എത്തിയത്.

‘വഴിയില്‍ ആംബുലന്‍സ് തടയാനുള്ള ധൈര്യമൊക്കെ എങ്ങനെ കിട്ടിയെന്ന് എനിക്ക് ഇപ്പോഴും അറിയില്ല….ഒരു ജീവന്‍ രക്ഷിക്കാന്‍ അത്രയ്‌ക്കെങ്കിലും ചെയ്യാനായല്ലോ എന്ന സന്തോഷമുണ്ട്. ഡൽഹിയിലെ ഫരീദാബാദില്‍ ജനിച്ചു വളര്‍ന്ന റിന്‍സി ഐറിഷ് മലയാളികളുടെ അഭിമാനമാവുകയായിരുന്നു.

Copyright © . All rights reserved