UK

ബഹ്റൈനും ബ്രിട്ടനുമായി നിലനില്‍ക്കുന്ന ബന്ധം ശക്തമാണെന്ന് ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ൈശഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ വ്യക്തമാക്കി. ബ്രിട്ടന്‍ പ്രഭുസഭാംഗവും മുന്‍ ബ്രിട്ടീഷ് ചീഫ് ഓഫ് സ്റ്റാഫ് ജനറലുമായ ഡേവിഡ് റിച്ചാര്‍ഡിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാഷ്ട്രങ്ങളും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ആശാവഹമാണെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാനുള്ള സാധ്യതകള്‍ ആരായുകയും ചെയ്തു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങളെക്കുറിച്ചും അതില്‍ സ്വീകരിക്കുന്ന നയനിലപാടുകളെക്കുറിച്ചും ഇരുവരും ചര്‍ച്ചചെയ്തു. തനിക്ക് നല്‍കിയ ഊഷ്മള സ്വീകരണത്തിന് റിച്ചാര്‍ഡ് ആഭ്യന്തര മന്ത്രിക്ക് നന്ദി പറഞ്ഞു.

സ്വന്തം ലേഖകൻ

ഇംഗ്ലണ്ടിന്റെ ഭാവി രാജാവും, ബ്രിട്ടീഷ് രാജകുടുംബത്തിലെ ഉയർന്ന പദവിക്കാരനുമായ പ്രിൻസ് വില്യമിന്റെ സമ്പാദ്യം എത്രയെന്നത് കൗതുകകരമാണ്. 37 വയസ്സുകാരനായ കേംബ്രിഡ്ജ് പ്രഭു, 40 മില്യൺ ഡോളറിന്റെ അവകാശിയാണ്. റോയൽ എയർഫോഴ്സ് സെർച്ച് ആൻഡ് റെസ്ക്യൂ ഫോഴ്സ് ടീമിൽ ജോലി ചെയ്തു നേടിയ മിലിറ്ററി ശമ്പളവും, പരമ്പരാഗതമായി കിട്ടിയ പണവും ആണിത്.

1994ൽ മുത്തശ്ശിയായ ക്വീൻ എലിസബത്ത്1, തന്റെ 70 മില്യൻ പൗണ്ട് ട്രസ്റ്റ് ഫണ്ടിൽ നിക്ഷേപിച്ചിരുന്നു, ആ തുകയുടെ അവകാശികൾ പൗത്രന്മാരായ പ്രിൻസ് വില്യമും പ്രിൻസ് ഹാരി യുമായിരുന്നു. മുത്തശ്ശി മരിച്ചപ്പോൾ പ്രിൻസ് വില്യമിനു 14 മില്യൺ ലഭിച്ചു. തുകയുടെ സിംഹഭാഗവും പ്രിൻസ് ഹാരിക്ക് ആണ് ലഭിച്ചത്. വില്യം കിരീടാവകാശി ആണ് എന്നതിനാലാണ് ഇത്. ഇരുവർക്കും 40 വയസ്സ് ആകുമ്പോൾ രണ്ടാം ഇൻസ്റ്റാൾമെന്റ് തുകയായ 8 മില്യൻ പൗണ്ട് ഇനിയും ലഭിക്കും. വില്യം രാജകുമാരന്റെ അമ്മയായ പ്രിൻസസ് ഡയാന വഴി ഹാരിക് 10 മില്യൺ ഡോളർ ലഭിച്ചിട്ടുണ്ട്. അതോടൊപ്പം ഇരുപത്തിയഞ്ചാമത്തെ വയസ്സുമുതൽ 450, 000 ഡോളർ വാർഷിക വരുമാനം ലഭിക്കുന്നുണ്ട്. വെയിൽസ്‌ രാജകുമാരി മരിച്ചപ്പോൾ, തന്റെ ആഭരണങ്ങളും, സ്വകാര്യ വസ്തുക്കളും, വിവാഹ ഗൗണും ഉൾപ്പെടെയുള്ള സാധനങ്ങളുടെ അവകാശം പ്രിൻസ് വില്യമിനും സഹോദരനുമാണ്.

68, 000നും 74, 000 ഇടയിൽ ഒരു തുക റോയൽ എയർഫോഴ്സിൽ ഹെലികോപ്റ്റർ പൈലറ്റ് എന്ന ജോലിയിൽ നിന്നും വില്യമിന് ലഭിച്ചിരുന്നു. എന്നാൽ 2013ൽ ഈ ജോലിയിൽ നിന്ന് വിരമിച്ചു. അതിനുശേഷം ഈസ്റ്റ് ആൻഡ് എയർ ആംബുലൻസിൽ ഡ്രൈവറായി 2015ൽ പ്രവേശിച്ചു. 62, 000 ഡോളറായിരുന്നു അതിൽ നിന്ന് ലഭിച്ച ശമ്പളം. എന്നാൽ അത് മുഴുവൻ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു. ഇപ്പോൾ അദ്ദേഹം ഒരു മുഴുവൻസമയ റോയൽ ആണ്. അതിനാൽ അദ്ദേഹത്തിന് താൽക്കാലിക ആവശ്യങ്ങൾക്കുള്ള പണം റോയൽ പോക്കറ്റ് മണിയായി ലഭിക്കും. സോവറിൻ ഗ്രാൻഡ് എന്ന പേരിലുള്ള മറ്റൊരു തുക അദ്ദേഹത്തിന്റെ യാത്രകൾക്കും മറ്റാവശ്യങ്ങൾക്കുമായി ലഭിക്കുന്നുണ്ട്. ഇത് ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നുള്ളതാണ്.

ഒമ്പതു വർഷം നീണ്ട ദാമ്പത്യത്തിൽ, പ്രിൻസ് വില്യമിന്റെയും ഭാര്യ കേറ്റ് മിഡിൽടൺ ഇന്റെയും ഒരുമിച്ചുള്ള സമ്പാദ്യമാണ് 40 മില്യൺ ഡോളർ. എന്തായാലും സ്ത്രീധനമായി പത്തോ ഇരുപതോ മില്യൺ ഡോളർ കേറ്റ് കൊണ്ടുവന്നു എന്നാണ് കരുതുന്നത്. 50 മില്യൺ ഡോളർ മൂല്യമുള്ള പാർട്ടി പീസസ് എന്ന ബിസിനസ് സ്ഥാപനം കേംബ്രിഡ്ജിലെ ഡച്ചസ്ന്റെ ഉടമസ്ഥതയിൽ ഉണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഇരുവർക്കും നല്ല ആസ്തി ഉണ്ടെന്നു സാരം.

ജോർജ്ജ് സാമുവൽ

പുതിയ പെട്രോൾ, ഡീസൽ, ഹൈബ്രിഡ് കാറുകൾ യുകെയിൽ വിൽക്കുന്നതിനുള്ള വിലക്ക് 2040 ൽ നിന്ന്  2035 ലേക്ക് കൊണ്ട് വരാൻ  സർക്കാർ പദ്ധതി പ്രകാരം തീരുമാനമായി. 2050 ഓടെ ഫലത്തിൽ പൂജ്യം കാർബൺ പുറന്തള്ളുകയെന്ന ലക്ഷ്യം കൈവരിക്കാൻ യുകെ ആഗ്രഹിക്കുന്നെങ്കിൽ 2040 ൽ ഈ പദ്ധതി നടപ്പിലാക്കുന്നത്  വളരെ വൈകിപ്പോകുമെന്ന് വിദഗ്ധർ അറിയിച്ചു. നവംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയുടെ മുന്നൊരുക്ക പരിപാടിയുടെ ഭാഗമായാണ് ബോറിസ് ജോൺസൺ ഈ നയം അവതരിപ്പിച്ചത്. ഗ്രഹത്തെ സംബന്ധിച്ചിടത്തോളം 2020 എന്നത് കാലാവസ്ഥ പ്രവർത്തനത്തിന്റെ നിർവചന വർഷമാകുമെന്ന് അദ്ദേഹം പറഞ്ഞു.  ഗ്ലാസ്‌ഗോയിൽ നടക്കുന്ന COP 26 ഉച്ചകോടി കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള പുരോഗതി വിലയിരുത്തുന്നതിനായി യുഎൻ നയിക്കുന്ന വാർഷിക സമ്മേളനമാണ്.

താൻ COP 26 നെ  പ്രതീക്ഷയോടെ നോക്കി കാണുന്നുവെന്നും യുകെ സർക്കാർ “കാലാവസ്ഥാ പ്രവർത്തനത്തിന്റെ ഒരു വർഷം” ആരംഭിക്കുന്നത് പ്രോത്സാഹജനകമാണെന്നും ലണ്ടനിലെ സയൻസ് മ്യൂസിയത്തിൽ നടന്ന വിക്ഷേപണ പരിപാടിയിൽ സർ ഡേവിഡ് ആറ്റൻബറോ പറഞ്ഞു.”നമ്മൾ വൈകുന്നതിനനുസരിച്ചു പ്രശ്നം ഗുരുതരമാകും. ഇപ്പോഴാണ് ഇത് ആവശ്യമാകുന്ന സമയമെന്നും അതിനാൽ തന്നെ ഇതിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ ലോക രാഷ്ട്രങ്ങളെ സംഘടിപ്പിക്കേണ്ടത് നമ്മുടെ കടമയാണെന്നും,” അദ്ദേഹം പറഞ്ഞു. 2040 എന്ന തീയതി ലക്ഷ്യം വച്ച് മുന്നോട്ട് പോയാൽ 2050 ലെ ശുചീകരണ പദ്ധതിയെത്തുടർന്ന് പരമ്പരാഗത വാഹനങ്ങൾ റോഡിൽ ഉപേക്ഷിക്കപ്പെടുമെന്നു  വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് പദ്ധതികളിലെ മാറ്റം. ഹൈബ്രിഡ് വാഹനങ്ങളും 2017 ജൂലൈയിൽ പ്രഖ്യാപിച്ച നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരോധനം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ മാത്രമേ ആളുകൾക്ക് ഇലക്ട്രിക് അല്ലെങ്കിൽ ഹൈഡ്രജൻ കാറുകളും വാനുകളും വാങ്ങാൻ കഴിയൂ.

“എൻ്റെ പക്കൽ രേഖകളില്ല എന്ന് അവർ പറയുന്നു. എന്നാൽ എനിക്ക് ഇത് അംഗീകരിക്കാൻ സാധിക്കില്ല കാരണം എൻ്റെ പക്കൽ aliens’ certificate ഉണ്ട്. 1918 നും 1957 നും ഇടയിൽ രാജ്യത്ത് വന്ന കുടിയേറ്റക്കാർക്ക് നൽകിയ രേഖയാണ് അത്. പോരാത്തതിന് ഞാൻ കഴിഞ്ഞ 38 വർഷമായി പെൻഷൻ വാങ്ങുന്നു……

കടപ്പാട് : ദി ഗാർഡിയൻ

അന്റോണിയോ ഫിനെല്ലി കഴിഞ്ഞ 68 വർഷമായി യു കെയിൽ താമസിക്കുന്നു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനെത്തുടർന്ന് രാജ്യം പുനർനിർമിക്കാൻ സഹായിക്കണമെന്ന് കുടിയേറ്റ തൊഴിലാളികളോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് അദ്ദേഹം 1952 -ൽ അവിടെയെത്തിയത്. അന്നുമുതൽ അദ്ദേഹം യുകെയിൽ താമസിക്കുന്നു. എന്നാൽ, ഇന്ന് ഈ 95 വയസ്സുള്ള ഇറ്റലിക്കാരൻ രാജ്യത്ത് അന്യനാണ്.

വർഷങ്ങൾക്ക് മുൻപ് ആദ്യമായി ഫോക്ക്സ്റ്റോൺ തുറമുഖത്ത് അദ്ദേഹം വന്നിറങ്ങിയപ്പോൾ ഒരാഴ്‍ചത്തെ മുൻകൂർ വേതനവും സാൻഡ്‌വിച്ചും നൽകിയാണ് അദ്ദേഹത്തെ രാജ്യം സ്വീകരിച്ചത്. എന്നാൽ, 70 വർഷത്തിനുശേഷം ഇപ്പോൾ അവിടെ ജീവിക്കുന്നു എന്ന് തെളിയിക്കാൻ 80 പേജ് ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ നൽകാൻ നിർബന്ധിതനായിരിക്കുകയാണ്. ഇത്രയും വർഷം ആ രാജ്യത്ത് കഴിഞ്ഞ അദ്ദേഹത്തിന് അവിടത്തെ താമസക്കാരനാണ് എന്ന് തെളിയിക്കാൻ രേഖകൾ നൽകേണ്ടി വന്നതിന് ഒരു കാരണമുണ്ട്.

2020 ജനുവരി 31 -ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയി. ഇപ്പോൾ 11 മാസത്തെ പരിവർത്തന കാലയളവിലേക്ക് പ്രവേശിച്ചിരിക്കയാണ് ഇരുരാജ്യവും. ഇതിനെ ‘ബ്രിട്ടീഷ് എക്സിറ്റ്’ എന്നത് ചുരുക്കി ബ്രെക്‌സിറ്റ് എന്ന് വിളിക്കുന്നു. എന്നാൽ, ബ്രെക്‌സിറ്റ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് യു.കെയിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാരുടെയും യൂറോപ്യൻ യൂണിയനിൽ താമസിക്കുന്ന യു.കെ പൗരന്മാരുടെയും അവകാശങ്ങൾ നിലനിർത്തുക എന്നത്. യുകെയിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് യുകെയിൽ തുടരാൻ അവർ അവിടെ കഴിഞ്ഞ അഞ്ച് വർഷമായി താമസിച്ചിരുന്നു എന്നതിന് തെളിവുകൾ നൽകണം. നിലവിൽ ഏകദേശം 3.5 ദശലക്ഷം ആളുകളാണ് ഉള്ളത്. അതിലൊരാളാണ് അന്റോണിയോ. എന്നാൽ, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹം യുകെയിൽ താമസിച്ചിരുന്നു എന്ന് തെളിയിക്കുന്ന ഒരു രേഖയും കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് സർക്കാർ വാദം. എന്നാല്‍ “അത് പൂർണ്ണമായും തെറ്റാണ്” എന്നാണ് അന്‍റോണിയോ പറയുന്നത്. അദ്ദേഹത്തിൻ്റെ ഭാര്യയും ഏക മകനും മരിച്ചു. ആകെ ഉള്ള കൊച്ചുമക്കളുടെ ഭാവിയെ കുറിച്ച് അദ്ദേഹം വല്ലാത്ത ആശങ്കയിലാണ്. “അവർ ഈ രാജ്യത്ത് സുരക്ഷിതരായിരിക്കുമോ?” അദ്ദേഹം ചോദിക്കുന്നു.

“എൻ്റെ പക്കൽ രേഖകളില്ല എന്ന് അവർ പറയുന്നു. എന്നാൽ എനിക്ക് ഇത് അംഗീകരിക്കാൻ സാധിക്കില്ല കാരണം എൻ്റെ പക്കൽ aliens’ certificate ഉണ്ട്. 1918 നും 1957 നും ഇടയിൽ രാജ്യത്ത് വന്ന കുടിയേറ്റക്കാർക്ക് നൽകിയ രേഖയാണ് അത്. പോരാത്തതിന് ഞാൻ കഴിഞ്ഞ 38 വർഷമായി പെൻഷൻ വാങ്ങുന്നു. ഇത്രയൊക്കെ രേഖകൾ ഉണ്ടായിട്ടും പിന്നെയും എന്തിനാണ് ഈ ബാങ്ക് സ്റ്റേറ്റ്മെന്‍റുകള്‍ നൽകാൻ എന്നോട് ആവശ്യപ്പെട്ടത് എന്നെനിക്ക് മനസ്സിലാകുന്നില്ല” അദ്ദേഹം പറഞ്ഞു.

പ്രായമായവർക്കും രോഗികൾക്കും ഈ പുതിയ നിയമം ഉണ്ടാക്കുന്ന സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും ഉദാഹരണമാണ് അന്റോണിയോ. അവരിൽ പലരും തങ്ങളുടെ ജീവിതത്തിൻ്റെ ഈ അവസാന ഘട്ടത്തിൽ തെളിവുകൾ തേടി അലയേണ്ടി വരുന്നത് വളരെ കഷ്ടമാണ്. ഇറ്റാലിയൻ പൗരന്മാരുടെ ഉപദേശകേന്ദ്രമായ ഇങ്കാ സി‌ജി‌എല്ലിലെ സന്നദ്ധപ്രവർത്തകനായ ദിമിത്രി സ്കാർലറ്റോ പറഞ്ഞു, “എനിക്ക് ഒട്ടും അംഗീകരിക്കാൻ കഴിയാത്തത് അദ്ദേഹം ഇവിടെ 70 വർഷമായി താമസിക്കുന്നു. ജീവിതകാലം മുഴുവൻ അദ്ദേഹം ഇവിടെയുണ്ട്. 40 വർഷം ജോലി ചെയ്തു, പിന്നീട് 32 വർഷം പെൻഷൻ വാങ്ങി. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. ഒരു നല്ല പൗരനുമാണ്. എന്നാൽ ഇപ്പോൾ അദ്ദേഹം ഇവിടെ താമസിക്കുന്നതിന് തെളിവ് വേണം എന്ന് ആവശ്യപ്പെടുന്നത് എന്ത് ന്യായമാണ്. അദ്ദേഹം ഈ വർഷങ്ങളിലെല്ലാം ഇവിടെയുണ്ട്. പക്ഷേ, അദ്ദേഹം ഇവിടെ താമസമില്ല എന്ന രീതിയിലാണ് സർക്കാർ പെരുമാറുന്നത്. എന്തുകൊണ്ടാണിത്?” സ്കാർലറ്റോ ചോദിക്കുന്നു.

രേഖകൾ ഡിജിറ്റൈസ് ചെയ്യാത്തതിനാലാണ് ഇത്തരം കുഴപ്പങ്ങൾ ഉണ്ടാകുന്നതെന്നാണ് സ്കാർലറ്റോ പറയുന്നത്. രേഖകളെല്ലാം ഡിജിറ്റൈസ് ചെയ്തിട്ടില്ലെങ്കിൽ പ്രശ്നം കൂടുതൽ ഗുരുതരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങൾ ഇത് ആഭ്യന്തര കാര്യാലയത്തിൽ ഉന്നയിക്കാൻ ശ്രമിച്ചു. പക്ഷേ, കാര്യമുണ്ടായില്ല. ധാരാളം വൃദ്ധർ അവരുടെ രേഖകൾ കണ്ടെത്താൻ കഴിയാത്തെ ആശങ്കയിലാണ്, ”സ്കാർലറ്റോ പറഞ്ഞു. റെക്കോർഡുകൾ കണ്ടെത്താൻ കഴിയാത്ത നൂറിലധികം അപേക്ഷകൾ തനിക്കുണ്ടെന്ന് അദ്ദേഹം പറയുന്നു. “ഞാൻ അഞ്ഞൂറോളം ആപ്ലിക്കേഷനുകൾ പരിശോധിച്ചു. അതിൽ പകുതിയും പ്രായമായവരുടേതാണ്. ഇവരിൽ പകുതിപ്പേരും ഇവിടെ താമസമില്ല എന്നാണ് സിസ്റ്റം കണ്ടെത്തിയത്. പെൻഷനുകൾ വാങ്ങുന്നുണ്ടെങ്കിലും, 1950, 1960 കാലം മുതൽ ഇവിടെ താമസം ഉണ്ടെങ്കിലും അവരുടെ അവകാശം തെളിയിക്കാൻ രേഖകൾ ആവശ്യപ്പെടുകയാണ്.” എന്നാൽ ഒരു ബില്ലിലും പേരില്ലാത്ത താമസത്തിന് മറ്റ് രേഖകൾ നൽകാനില്ലാത്ത 80 -കളിലും 90 -കളിലും കടന്ന അനവധി പേരുണ്ട്. അവർ സ്വന്തം അവകാശം തെളിയിക്കാൻ എന്ത് ചെയ്യുമെന്നത് ഒരു വലിയ ആശങ്കയായി നിലനിൽക്കുന്നു.

ഇന്ത്യയുടെ ജമ്മു കാശ്മീര്‍ നയത്തേയും നടപടികളേയും വിമര്‍ശിച്ച ബ്രിട്ടീഷ് എംപി ഡെബ്ബി അബ്രഹാംസിന് വിസ നിഷേധിച്ച നടപടി വ്യാപക വിമര്‍ശനമുയര്‍ത്തവേ ഇതിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്‌വി. ഡെബ്ബി അബ്രഹാംസിനെ ഡീപോർട്ട് ചെയ്തത് ആവശ്യമായ നടപടി ആയിരുന്നെന്നും അവർ എംപി മാത്രമല്ലെന്നും ഒരു പാക്ക് പ്രതിനിധി ആണെന്നും അഭിഷേക് മനു സിംഗ്വി അഭിപ്രായപ്പെട്ടു. പാകിസ്താൻ ഗവൺമെൻ്റുമായും ഐഎസ്ഐയുമായും അവർക്കുള്ള ബന്ധം വ്യക്തമാണ്. ഇന്ത്യയുടെ പരമാധികാരത്തിന് എതിരായ ഏതൊരു ആക്രമണത്തേയും ചെറുത്തുതോൽപ്പിക്കണം – സിംഗ്വി ട്വീറ്റ് ചെയ്തു.

അതേസമയം സര്‍ക്കാര്‍ വിമര്‍ശകരെ ഭയപ്പെടുകയാണ് എന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. കാശ്മീരില്‍ എല്ലാം സാധാരണനിലയിലാണെങ്കില്‍ വിമര്‍ശകരെ സാഹചര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുകയല്ലേ വേണ്ടത് എന്ന് തരൂര്‍ ചോദിച്ചു.

ന്യൂഡല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ച് ഡെബ്ബി അബ്രഹാംസിന്റെ ഇ വിസ അംഗീകരിക്കാതെ അവരെ ഡീപോര്‍ട്ട് ചെയ്യുകയായിരുന്നു. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജമ്മു കാശ്മീരിന്റെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിയെ ഡെബ്ബി അബ്രഹാംസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോള്‍ വിസ വാലിഡ് അല്ലെന്ന് അറിഞ്ഞത്. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ജമ്മു കാശ്മീര്‍ വിഷയം കൈകാര്യം ചെയ്യുന്ന ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ചെയര്‍പേഴ്‌സണാണ് ഡെബ്ബി അബ്രഹാംസ്. തന്റെ വിസ 2020 ഒക്ടോബര്‍ വരെ വാലിഡ് ആണ് എന്ന് ഡെബ്ബി പറയുന്നു. അതേസമയം വനേരത്തെ തന്നെ വിസ റദ്ദാക്കിയ കാര്യം ഡെബ്ബിയെ അറിയിച്ചിരുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

 സ്വന്തം ലേഖകൻ

ലണ്ടൻ : വ്യക്തമായ കാലാവസ്ഥ നിരീക്ഷണങ്ങൾ ലഭിക്കുക എന്നത് എക്കാലത്തെയും ഒരു വെല്ലുവിളിയാണ്. മെറ്റ് ഓഫീസിന്റെ 140 വർഷത്തെ ചരിത്രത്തിൽ ഒരു സൂപ്പർ കമ്പ്യൂട്ടർ കൂടി നിർമിക്കുന്നു. യുകെ സർക്കാർ ഇതിനായി 1.2 ബില്യൺ പൗണ്ട് നൽകാൻ തീരുമാനമായി . ലോകത്തെ ഏറ്റവും നൂതന കാലാവസ്ഥാ കമ്പ്യൂട്ടർ വികസിപ്പിക്കുന്നത് കൃത്യമായ കാലാവസ്ഥ നിരീക്ഷണം നടത്താൻ വേണ്ടിയാണ്. ശരാശരി 200 ബില്യൺ നിരീക്ഷണങ്ങളാണ് മെറ്റ് ഓഫീസ് ഇപ്പോൾ നടത്തുന്നത്. ഇനി ഇത് വർധിച്ചേക്കും. വിമാനത്താവളത്തിലെയും ഓരോ ഗ്രാമത്തിലെയും കാലാവസ്ഥ പ്രവചനങ്ങൾ കൂടുതൽ കൃത്യതപ്പെടുത്താൻ ഈ സൂപ്പർ കമ്പ്യൂട്ടറിലൂടെ സാധിക്കും. കൊടുങ്കാറ്റ് പ്രവചനം കൃത്യമാക്കാനും വെള്ളപ്പൊക്ക പ്രതിരോധത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കാനും ആഗോള കാലാവസ്ഥയിലെ മാറ്റങ്ങൾ പ്രവചിക്കാനും ഈ സൂപ്പർ കമ്പ്യൂട്ടർ ഉപയോഗിക്കും. നിലവിലുള്ള സൂപ്പർ കമ്പ്യൂട്ടറിനെക്കാളും ആറ് ഇരട്ടി പ്രവർത്തനശേഷിയുള്ള സൂപ്പർ കമ്പ്യൂട്ടർ ആണ് ഒരുങ്ങുന്നത്.

മെറ്റ് ഓഫീസിലെ നിലവിലെ സൂപ്പർ കമ്പ്യൂട്ടർ 2022 അവസാനത്തോടെ പ്രവർത്തനരഹിതമാകും. ഇത് ലോകത്തിലെ ഏറ്റവും ശക്തമായ 50 കമ്പ്യൂട്ടറുകളിൽ ഒന്നാണ്. മെറ്റ് ഓഫീസിലെ ചീഫ് എക്സിക്യൂട്ടീവ് പ്രൊഫ. പെന്നി എൻ‌ഡേഴ്സ്ബി പറഞ്ഞു ; ഞങ്ങൾ മറ്റെല്ലവരേക്കാളും മുൻപിലാകും. എല്ലാ വ്യക്തികൾക്കും സർക്കാരിനും സമൂഹത്തിനും ഇതൊരു മാറ്റം ഉണ്ടാക്കും. ജനങ്ങൾ ഇതിന് സാക്ഷികൾ ആവാൻ പോകുന്നു.” ഈ ഭീമന്റെ വരവോടെ ഒരു നല്ല മാറ്റം ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ് അടിയുറച്ചു വിശ്വസിക്കുന്നു. ആഗോളതാപനം മൂലം കാലാവസ്ഥയിൽ വൻ വ്യതിയാനം സംഭവിക്കുന്നതിനാൽ ഇത് വളരെ പ്രധാനമായ ഒരു നടപടിയാണെന്ന് മെറ്റ് ഓഫീസ് പറയുന്നു.

 

സൂപ്പർ കമ്പ്യൂട്ടറിന് തന്നെ 854 മില്യൺ പൗണ്ട് ചിലവ് പ്രതീക്ഷിക്കുന്നു, ബാക്കി ഫണ്ടുകൾ 2022 മുതൽ 2032 വരെയുള്ള 10 വർഷത്തെ കാലയളവിൽ മെറ്റ് ഓഫീസിലെ നിരീക്ഷണ ശൃംഖലയിലും പ്രോഗ്രാം ഓഫീസുകളിലും പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. “കഴിഞ്ഞ 30 വർഷത്തിനിടയിൽ, പുതിയ സാങ്കേതികവിദ്യകൾ കൂടുതൽ കൃത്യമായ കാലാവസ്ഥാ പ്രവചനത്തെ സഹായിക്കുന്നു. തുടർന്ന് ഇത് കൂടുതൽ മെച്ചപ്പെട്ടെക്കാം. കൊടുങ്കാറ്റുകൾ അഞ്ച് ദിവസം വരെ മുൻ‌കൂട്ടി പ്രവചിക്കപ്പെടും” ബിസിനസ്, ഊർജ്ജ സെക്രട്ടറിയും കോപ്പ് 26 പ്രസിഡന്റുമായ അലോക് ശർമ പറഞ്ഞു.

ബെർമിംഗ്ഹാമിലെ ഹാർബോണിൽ മരണമടഞ്ഞ ശ്രീജ ശ്രീനിവാസൻ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്. കഴിഞ്ഞദിവസങ്ങളിൽ മെഡിക്കൽ സർട്ടിഫിക്കറ്റും ഡെത്ത്‌ ഓഫീസിലെ നടപടിക്രമങ്ങളും പൂർണമായിരുന്നു . ഇന്നലെത്തന്നെ ലിവർ പൂളിൽനിന്ന് ഫ്യൂണറൽ ഡയറക്ടേഴ്സ് മൃതദേഹം ഏറ്റുവാങ്ങി . ഇനി ആർക്കെങ്കിലും കാണണമെങ്കിൽ ലിവർപൂളിൽ അപ്പോയിന്മെന്റ് എടുത്ത് കാണാനുള്ള സൗകര്യം ഉണ്ടായിരിക്കും. മൃതദേഹം എന്ന് നാട്ടിലേക്ക് കൊണ്ടു പോകാൻ സാധിക്കും എന്ന് ബുധനാഴ്ചയ്ക്ക് ശേഷമേ അറിയുവാൻ സാധിക്കുകയുള്ളൂ എന്നാണ് അറിയുന്നത് . കഴിഞ്ഞ ഒന്നര വർഷമായി ക്യാൻസർ രോഗ ബാധിതയായ ഷീജ ശ്രീനിവാസ് ബെർമിംഗ്ഹാമിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു .

പലതവണ കീമോതെറാപ്പിക്ക് വിധേയായ ഷീജയ്ക്ക് അണുബാധ ഉണ്ടായതിനെ തുടർന്ന് വീണ്ടും കീമോതെറാപ്പി ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല. മറ്റ് ചിത്സകൾ സാധ്യമല്ലാത്തതിനെ തുടർന്ന് ഫെബ്രുവരി നാലാം തീയതി ഷീജയെ ഹോസ്പിറ്റലിൽ നിന്ന് സെന്റ് മേരീസ് ഹോസ് പീസ്സിലേയ്ക്ക് മാറ്റിയിരുന്നു . അവിടെ വച്ച് ഭർത്താവായ സന്തോഷിന്റെ ( അനിൽകുമാർ ) സാന്നിദ്ധ്യത്തിലാണ് മരണമടഞ്ഞത്.

തന്റെ ഭർത്താവിനെ യുകെയിലെത്തിക്കുക എന്ന വലിയ സ്വപ്‍നം നേടിയടുത്തുകൊണ്ടാണ് ഷീജ ശ്രീനിവാസ് മരണത്തിന് കീഴടങ്ങിയത്. 47 വയസുള്ള ഷീജ തിരുവല്ലയിൽ വല്ലന വടക്കേതിൽ ശ്രീനിവാസന്റയും സരളയുടെയും മകളാണ് . പള്ളിവികാരിയായ റ്റെറിനച്ചന്റെയും , സോജിയച്ചന്റെയും നേതൃത്വത്തിൽ രോഗബാധിതയായ ഷീജയ്ക്ക് എല്ലാവിധ സഹായവുമായി സെഹിയോൻ പ്രയർ ഗ്രൂപ്പിലെ സുഹൃത്തുക്കൾ എപ്പോഴും കൂടെയുണ്ടായിരുന്നു . വളരെ നല്ല രീതിയിലുള്ള ഒരു പരിചരണമായിരുന്നു ഷീജയ്ക്ക് ഹാർബോണിലെ സുഹൃത്തുക്കളിൽ നിന്ന് ലഭിച്ചിരുന്നത് .

ഷീജ ശ്രീനിവാസിന്റെ നിര്യണത്തിൽ ദുഃഖാർത്ഥരായ കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

സ്വന്തം ലേഖകൻ

ചൈന :- കൊറോണ ബാധിധമായിരിക്കുന്ന ചൈനയിലെ ഹോങ്കോങ്ങിൽ, ആയുധധാരികളായ ആളുകൾ നൂറുകണക്കിന് ടോയ്‌ലറ്റ് റോളുകൾ മോഷ്ടിച്ചു. കൊറോണ ബാധയെത്തുടർന്ന് ആളുകൾ അമിതമായി ടോയ്‌ലറ്റ് റോളുകൾ വാങ്ങി സൂക്ഷിക്കുന്നതിനാൽ, നിലവിൽ ഇവയ്ക്ക് ചൈനയിൽ ക്ഷാമമാണ്. മോങ്‌ കോക് നഗരത്തിലെ ഒരു സൂപ്പർമാർക്കറ്റിൽ ആണ് ആയുധധാരികളായ ആളുകൾ എത്തിയത്. ലോക്കൽ മീഡിയ നൽകിയ റിപ്പോർട്ട് അനുസരിച്ച്, രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തതായും, കുറച്ചധികം ടോയ്‌ലറ്റ് റോളുകൾ കണ്ടെത്തിയതായും രേഖപ്പെടുത്തുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹോങ്കോങ്ങിലെ ഈ നഗരത്തിൽ കവർച്ച നടന്നത്. സൂപ്പർ മാർക്കറ്റിനു പുറത്ത് സാധനങ്ങൾ ഇറക്കുകയായിരുന്നു ജോലിക്കാരനെ ഭീഷണിപ്പെടുത്തിയാണ് ടോയ്‌ലറ്റ് റോളുകൾ കവർച്ച ചെയ്തത്.

ആപ്പിൾ ഡെയിലി നൽകുന്ന കണക്കനുസരിച്ച് 167 പൗണ്ട് വിലവരുന്ന ഏകദേശം 600 ടോയ്‌ലറ്റ് റോളുകൾ മോഷണം പോയിട്ടുള്ളതായി പറയുന്നു. കടകളിൽ പുതിയ സ്റ്റോക്ക് എത്തുന്നിടത്ത് ആളുകളുടെ നീണ്ട ക്യൂ ആണ് കാണുന്നത്. ജനങ്ങൾ ടോയ്‌ലറ്റ് റോളുകൾ പോലെയുള്ള അത്യാവശ്യ സാധനങ്ങൾ അമിതമായി വാങ്ങിക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തിൽ ഇവയുടെ അഭാവം ഉണ്ടാകുന്നത്.

കൊറോണ ബാധമൂലം 1700 പേരാണ് ചൈനയിൽ മരണപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ ഇടയിൽ നിലനിൽക്കുന്ന ആശങ്കയാണ് സമാന സംഭവങ്ങൾക്ക് കാരണം എന്ന് ദുരന്ത മേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെട്ടു. സിംഗപ്പൂരിലും ഇത്തരത്തിൽ ആളുകൾ അവശ്യസാധനങ്ങൾ അമിതമായി വാങ്ങിക്കുന്ന സാഹചര്യമുണ്ട്. എന്നാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും, സാധനങ്ങളുടെ ലഭ്യത ഉണ്ടാകുമെന്നും ഗവൺമെന്റ് അധികൃതർ ഉറപ്പുനൽകുന്നുണ്ട്.

ജമ്മു കാശ്മീര്‍ നയത്തെ വിമര്‍ശിച്ച ബ്രിട്ടീഷ് എംപിക്ക് ഇന്ത്യ വിസ റദ്ദാക്കിയതായി പരാതി. ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ ബ്രിട്ടീഷ് എംപിയായ ഡെബ്ബി അബ്രഹാംസ് തന്റെ ഇ വിസ തള്ളിയതായി അറിഞ്ഞത്. കാശ്മീരിലേയ്ക്കുള്ള ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണാണ് ഡെബ്ബി. തന്നെ പരിഗണിച്ചത് ക്രിമിനലിനെപ്പോലെയാണ് എന്ന് ഡെബ്ബി ആരോപിച്ചു. ഡീപോര്‍ട്ടീ സെല്ലിലേയ്ക്ക് കൊണ്ടുപോയി. രാവിലെ 8.50നാണ് ഡല്‍ഹിയിലെത്തിയത്. അപ്പോളാണ് കഴിഞ്ഞ ഒക്ടോബറില്‍ അുവദിച്ച ഇ വിസ റദ്ദാക്കിയതായി അറിയുന്നത്. 2020 ഒക്ടോബര്‍ വരെ വാലിഡിറ്റിയുണ്ട് ഇ വിസയ്ക്ക്.

ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥരെ ഇ വിസ അടക്കമുള്ള രേഖകള്‍ കാണിച്ചു. എന്റെ വിസ തള്ളിയതായി ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്റെ പാസ്‌പോര്‍ട്ട് കൊണ്ടുപോയി 10 മിനുട്ടിന് ശേഷമാണ് തിരിച്ചുവന്നത്. പിന്നെ വളരെ മോശം പെരുമാറ്റമായിരുന്നു. കൂടെ വരാന്‍ പറഞ്ഞ് ആക്രോശിച്ചു. ഇത്തരത്തില്‍ സംസാരിക്കരുത് എന്ന് ഞാന്‍ പറഞ്ഞു. അയാള്‍ എന്നെ ഡീപോര്‍ട്ടീ സെല്ലിലേയ്ക്കാണ് കൊണ്ടുപോയത്. ഇരിക്കാൻപോലും സമ്മതിച്ചില്ല, ബന്ധുവിനെ വിളിച്ചു. അദ്ദേഹം ബ്രിട്ടീഷ് ഹൈകമ്മീഷനെ വിവരമറിയിച്ചു. വിസ ഓണ്‍ അറൈവലിനെക്കുറിച്ച് ഇമ്മിഗ്രേഷന്‍ അധികൃതരോട് ചോദിച്ചപ്പോള്‍ മറുപടിയൊന്നും കിട്ടിയില്ല. ഞാനിപ്പോള്‍ ഡീപോര്‍ട്ടേഷന് കാത്തിരിക്കുകയാണ്. ഇന്ത്യ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ തീരുമാനം മാറ്റാന്‍ തയ്യാറല്ലാത്തിടത്തോളം. എന്നെ ഒരു ക്രിമിനലിനെപ്പോലെയാണ് ഇവര്‍ കാണുന്നത്.

കാശ്മീര്‍ വിഷയം കൈകാര്യം ചെയ്തിരുന്ന ബ്രിട്ടീഷ് പാര്‍ലമെന്റ് ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ ഡെബ്ബി അബ്രഹാംസ് യുകെയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇന്ത്യയുടെ കാശ്മീര്‍ തീരുമാനത്തെ ഡെബ്ബി അബ്രാംസ് സോഷ്യല്‍മീഡിയയില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കടപ്പാട്; ദി ഗാർഡിയൻ

ഹ്യൂമന്‍ കമ്പോസ്റ്റിംഗ് നിയമവിധേയമാക്കുന്ന ആദ്യ അമേരിക്കന്‍ സംസ്ഥാനമായി മാറിയിരിക്കുകയാണ് വാഷിംഗ്‌ടണ്‍. യു.കെയിലും ഹരിത ശ്മശാനങ്ങൾക്കായുള്ള മുറവിളി പല കോണുകളില്‍നിന്നും ഉയര്‍ന്നു കഴിഞ്ഞു. മരിച്ചയാളുടെ ശരീരം ഒരു സ്റ്റീല്‍ പേടകത്തില്‍ വൈക്കോല്‍, മരപ്പൊടി, ചിലയിനം ചെടികള്‍ തുടങ്ങി വിവിധ വസ്തുക്കളുടെ കൂടെ വച്ച് ഭദ്രമായി അടയ്ക്കും. 4 മുതല്‍ 6 ആഴ്ചക്കുള്ളില്‍ മൃതശരീരം വിഘടിച്ച് വളമാകും. ഈ വളം മണ്ണില്‍ ചേര്‍ത്ത് അതില്‍ ഇഷ്ടാനുസരണം മരമോ, ചെടികളോ ഒക്കെ വളര്‍ത്താം. നാച്വറല്‍ ഓര്‍ഗാനിക് റിഡക്ഷനാണ് സംഭവിക്കുന്നത്. അതായത്, മൈക്രോബുകള്‍ ഉപയോഗിച്ച് എല്ലുകളും തൊലികളും എല്ലാം വേര്‍തിരിക്കുകയാണ് ചെയ്യുന്നത്. അങ്ങിനെ ലഭിയ്ക്കുന്ന മനുഷ്യ ശരീര മിശ്രത വളം പാരിസ്ഥിതികമായി ഏറെ മെച്ചമാണെന്നാണ് ഹ്യൂമന്‍ കമ്പോസ്റ്റിംഗ് അനുകൂലികള്‍ പറയുന്നത്.

എല്ലുകളും പല്ലുകളും വരെ കമ്പോസ്റ്റായി പരിവർത്തനം ചെയ്യും. കൃതൃമമായി ശരീരത്തില്‍ എന്തെങ്കിലും വച്ച് പിടിപിച്ചിട്ടുണ്ടെങ്കില്‍ അത് വേര്‍തിരിച്ചെടുത്ത് പുനുരുപയോഗിക്കുകയും ചെയ്യാം. കുറഞ്ഞ അളവില്‍ കോളിഫോം ബാക്ടീരിയയും അതില്‍ അടങ്ങിയിട്ടുണ്ടാകും. മൃതശരീരം മറവ് ചെയ്യുന്നതിലൂടെയും ദഹിപ്പിക്കുന്നതിലൂടെയും കാര്യമായ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ശരാശരി ഒരു മൃതശരീരം ദഹിപ്പിക്കുമ്പോള്‍ 40 പൗണ്ട് കാര്‍ബണ്‍ ഉത്പാദിപ്പിക്കുന്നു. ദഹിപ്പിക്കുവാന്‍ 30 ഗ്യാലന്‍ ഇന്ധനവും ആവശ്യമാണ്. അതിനെ മറികടക്കാനുള്ള നൂതന മാര്‍ഗ്ഗംകൂടെയാണ് ഹ്യൂമന്‍ കമ്പോസ്റ്റിംഗ്.

സ്വീഡനില്‍ ഇത് നിയമപ്രകാരം അംഗീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയും സ്വീഡന്റെ പാതയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. ആദ്യഘട്ടമെന്നോണം ‘ഹ്യൂമണ്‍ കമ്പോസ്റ്റിംഗ്’ വാഷിംഗ്ടണ്ണില്‍ പരീക്ഷിക്കപ്പെട്ടു കഴിഞ്ഞു. അതേസമയം, എന്നാല്‍ മൃതദേഹത്തോട് അനാദരവ് പുലര്‍ത്തുന്ന രീതിയാണിതെന്ന് കാണിച്ച് നിരവധി പേര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുമുണ്ട്.

RECENT POSTS
Copyright © . All rights reserved