സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് ബാധ പടർന്നുപിടിച്ചതോടെ ചൈനയുടെ മിക്ക ഭാഗങ്ങളിൽ നിന്നും വിദേശികൾ കൂട്ടത്തോടെ നാട്ടിലേക്ക് എത്തുകയാണ്. ചൈനയിലെ വുഹാനിൽ നിന്നും ബ്രിട്ടീഷുകാരെ നാട്ടിലെത്തിക്കാനായി അവസാന യുകെ വിമാനം ഞായറാഴ്ച പുറപ്പെടും. വിമാനം ഞായറാഴ്ച പുലർച്ചെ പുറപ്പെട്ട് റാഫ് ബ്രൈസ് നോർട്ടണിൽ ഇറങ്ങുമെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു. രോഗം കൂടുതൽ വ്യാപകമാവുന്നതിനു മുമ്പ് തന്നെ ആളുകളെ സ്വന്തം നാട്ടിൽ എത്തിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടാണിത്. നൂറിലധികം യുകെ പൗരന്മാരെയും കുടുംബാംഗങ്ങളെയും ഇതിനകം വുഹാനിൽ നിന്ന് ബ്രിട്ടനിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഹ്യൂബി പ്രവിശ്യയിൽ 150 നും 200 നും ഇടയിൽ ബ്രിട്ടീഷുകാരും അവരുടെ ബന്ധുക്കളും താമസിക്കുന്നുണ്ട്. ഇതിൽ നൂറോളം കുടുംബങ്ങൾ സഹായം ആവശ്യപ്പെട്ടതായി വിദേശകാര്യ ഓഫീസ് അറിയിച്ചു.

ബ്രിട്ടീഷ് പൗരന്മാരെ ഹുബെ പ്രവിശ്യയിൽ നിന്ന് യുകെ, ഫ്രഞ്ച്, ന്യൂസിലാന്റ് വിമാനങ്ങളിൽ തിരിച്ചെത്തിക്കാൻ പരമാവധി ശ്രമിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. ഈ വിമാനത്തിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്ന ഹുബെയിലെ എല്ലാ ബ്രിട്ടീഷ് പൗരന്മാരും രജിസ്റ്റർ ചെയ്യണം. +86 (0) 1085296600, +44 (0) 2070081500 എന്നീ രണ്ട് ടെലിഫോൺ നമ്പറുകളിൽ ഏതുസമയത്തും ഹുബെയിലെ ബ്രിട്ടീഷ് പൗരന്മാർക്ക് വിദേശകാര്യ ഓഫീസുമായി ബന്ധപ്പെടാമെന്നും അദ്ദേഹം അറിയിച്ചു. വുഹാനിൽ നിന്ന് യുകെ സർക്കാർ ക്രമീകരിച്ച വിമാനത്തിൽ 83 ബ്രിട്ടീഷ് പൗരന്മാർ വെള്ളിയാഴ്ച തിരിച്ചെത്തി. ചൈനയിൽ നിന്ന് എത്തുന്നവരെയെല്ലാം ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിക്കുകയാണ്. രോഗലക്ഷണങ്ങളുണ്ടെന്ന് കരുതുന്ന ആരും വീടുകളിലേക്ക് പോകരുതെന്നും ഉടൻ തന്നെ 111 ലേക്ക് ബന്ധപ്പെടണമെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. രോഗലക്ഷണങ്ങൾ കാണിക്കാത്ത ഒരാൾക്ക് വൈറസ് പകരാനുള്ള സാധ്യത വളരെ കുറവാണെന്നും ഹാൻകോക്ക് പറഞ്ഞു. വൈറസ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് ചൈന വിട്ടുപോകാൻ വിദേശകാര്യ ഓഫീസ് ബ്രിട്ടീഷുകാരോട് നിർദ്ദേശിച്ചിരുന്നു. ബ്രിട്ടനിൽ ഇതുവരെ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 492 ആയി ഉയർന്നു. ചൈനയിൽ മാത്രം 490 പേരും ഫിലിപ്പിൻസിലും ഹോങ്കോങ്ങിലും ഒരാൾ വീതവുമാണ് മരിച്ചത്. 24,324 പേർക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനക്ക് പുറമെ 25 രാജ്യങ്ങളിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സ്വന്തം ലേഖകൻ
ട്രാൻസ് അറ്റ്ലാന്റിക് ജെറ്റിൽ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്ത ഗാർഡ് ഇപ്പോൾ അന്വേഷണം നേരിട്ട് കൊണ്ടിരിക്കുന്നു. ന്യൂയോർക്കിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേസ് ഫ്ലൈറ്റിൽ നിന്നാണ് ഭയചകിതനായ യാത്രക്കാരൻ തോക്ക് കണ്ടെത്തിയത്.

മുൻ പ്രൈം മിനിസ്റ്റർ ആയത് കൊണ്ടു കാമറൂണിനു ഇപ്പോഴും മെട്രോ പൊളിറ്റൻ പോലീസിന്റെ സംരക്ഷണം ഉണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ ഓപ്പറേഷനൽ ഡ്യൂട്ടികളിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. സുരക്ഷാ കാര്യങ്ങളെ പറ്റി അഭിപ്രായം പറയാനാവില്ല എന്ന് കാമറൂണിന്റെ ടീം പ്രതികരിച്ചു.

മറന്നു വെച്ച തോക്ക് 9എംഎം ജിലോക്ക് 17 പിസ്റ്റൾ ആണെന്ന് കരുതുന്നു. ഉദ്യോഗസ്ഥൻ ബാത്‌റൂമിൽ കയറിയപ്പോൾ ഹോൾസ്റ്ററിൽ നിന്ന് ഊരി വച്ചതാവാനാണ് സാധ്യത . യു കെ യിലേക്കുള്ള ഫ്ലൈറ്റിൽ ഫെബ്രുവരി 3 നാണ് സംഭവം നടന്നത്. സുരക്ഷ ചുമതലകളിൽ നിന്ന് ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥനെ നീക്കം ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. യു കെ പോലീസിനെ അത്യാവശ്യഘട്ടങ്ങളിൽ ആയുധവുമായി സഞ്ചരിക്കാൻ അനുവദിക്കാറുണ്ടെന്ന് ബ്രിട്ടീഷ് എയർവേസ് പറഞ്ഞു. സംഭവം ജീവനക്കാരുടെ കൃത്യമായ ഇടപെടൽ മൂലം നിയന്ത്രണവിധേയമായി. കാമറൂൺ 2016ജൂലൈ വരെ 6 വർഷം പ്രധാന മന്ത്രിയായിരുന്നു
ഇന്ത്യന്‍ ഹൈ കമ്മീഷന്റെ (എച്ച്സിഐ) കോണ്‍സുലാര്‍ ക്യാമ്പ് ശനിയാഴ്ച ബ്രിസ്റ്റോളില്‍ വെച്ച് നടക്കും. ഫെബ്രുവരി എട്ടിന് രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ബ്രിസ്റ്റോളിലെ സാവേജസ് വുഡ് റോഡിലെ ജൂബിലി സെന്ററിലാണ് ക്യാമ്പ് നടക്കുക. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ക്യാമ്പില്‍ പങ്കെടുക്കും. തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും സൗത്ത് വെയ്ല്‍സിലും താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ക്യാമ്പ് ഏറെ ഉപകാരപ്രദമാകും. ഇന്ത്യന്‍ വിസയുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ കോണ്‍സുലാര്‍ ക്യാമ്പില്‍ നിന്ന് ലഭിക്കും. പാസ്പോര്‍ട്ട് പുതുക്കാനും ഒസിഐക്കായി അപേക്ഷിക്കാനുമുള്ള അവസരവും ലഭിക്കും. കൂടാതെ മറ്റ് കോണ്‍സുലാര്‍ സേവനങ്ങളും ഇവിടെ നിന്നും പ്രാപ്തമാകും. കൂടുതല്‍ വിവരങ്ങള്‍ക്കായി: [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 020-86295950
വിവിധ സേവനങ്ങള്‍ക്കായി താഴെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക
ഒസിഐ രജിസ്‌ട്രേഷനും പുതുക്കാനും: https://ociservices.gov.in/
പാസ്‌പോര്‍ട്ട് പുതുക്കാന്‍: https://portal3.passportindia.gov.in/Online/index.html
ഇന്ത്യയിലേക്കുള്ള ഇ – വിസയ്ക്ക്: https://indianvisaonline.gov.in/visa/
ഒസിഐ അഡൈ്വസറിക്കായി: https://www.hcilondon.gov.in/news_detail/?newsid=111
രേഖകളുടെ അറ്റസ്റ്റേഷനു വേണ്ടി:https://www.vfsglobal.com/india/uk/
കോണ്‍സുലാര്‍ ക്യാമ്പ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം
ജൂബിലി സെന്റര്‍
സാവേജസ് വുഡ് റോഡ്
ബ്രാഡ്‌ലി സ്‌റ്റോക്, ബ്രിസ്‌റ്റോള്‍ ബിഎസ്32 8എച്ച്എല്‍
ഇന്ത്യ സ്വതന്ത്രമായിട്ട് മൂന്ന് വർഷങ്ങൾ മാത്രം… അതായത് 1950… പട്ടിണിയുടെ കാലഘട്ടം എന്ന് തന്നെ പറയാം… ഈരാറ്റുപേട്ടയിൽ താമസം ആയിരുന്ന മുന്തിരിങ്ങാട്ടുകുന്നേൽ കുടുംബം മലബാറിന് വണ്ടി കയറാൻ തന്നെ തീരുമാനിച്ചു… ഏഴ് വയസ്സ് മാത്രം പ്രായമായ മാത്യു പിന്നീട് വളർന്നത് പേരാവൂരിന് അടുത്തുള്ള പൂളകുറ്റി എന്ന ഗ്രാമത്തിൽ.. ഇന്ന് ഗ്രാമമെന്നു വിളിക്കുന്ന പൂളകുറ്റി അന്ന് വനമായിരുന്നു.. കാട് വെട്ടിത്തെളിച്ച കൃഷിയിടം.. കപ്പയും ചേനയും ഒക്കെ നട്ട്, കായ് കനികൾ ഭക്ഷിച്ചു മുൻപോട്ട് നീങ്ങിയ ജീവിത വഴികൾ… കഷ്ടപ്പാടുകളിലൂടെ ജീവിതം കരുപ്പിടിപ്പിച്ച ഓർമ്മച്ചെപ്പുകൾ.. ഒന്നും മായാതെ ഇന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു..

ഇന്ന് കാലം മാറി.. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒക്കെയായി… മക്കൾ നല്ല നിലയിൽ എത്തിയെങ്കിലും ഇല്ലായ്മകളുടെ കാലം നന്നായി ഓർമ്മിച്ചെടുത്ത രണ്ട് വ്യക്തികൾ ഒന്നായി ചേർന്നത് ഫെബ്രുവരി രണ്ട് 1970.. (2/2/1970) മാത്യു താലികെട്ടി കൂടെ കൂട്ടിയത് വായനാട്ടുകാരി ആണ്ടുർ കുടുംബാംഗം ഏലമ്മയെ. അതെ അവർ ഒരുമിച്ചു നീങ്ങാൻ തുടങ്ങിയിട്ട് വർഷം അൻപത് (50) ആയിരിക്കുന്നു… പേരാവൂർ അടുത്ത് പൂളകുറ്റിയിൽ എത്തിയ ആദ്യകാല കുടിയേറ്റക്കാരിൽ പെടുന്നവരാണ് മാത്യുവും ഭാര്യ ഏലമ്മയും…
യുകെയിലെ മലയാളി കുട്ടികളോട് ഇത്തരം സത്യം പറഞ്ഞാൽ കിട്ടുന്ന ഉത്തരം … ‘ഇറ്റ് ഈസ് നോട്ട് മൈ ഫാൾട്ട്’ എന്നാണ് മറുപടി വരുക… ഒറ്റ വാക്കിൽ പറഞ്ഞാൽ ജനറേഷൻ ഗ്യാപ്പ്…

നാല് മക്കൾ… സ്വപ്‍ന, സോണി, സുനിൽ, സോയൂസ്. ഇതിൽ സുനിൽ മാത്യു ആണ് സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്നത്. ലണ്ടനിൽ നിന്നും സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തിയ കണ്ണൂരുകാരൻ മലയാളി കുടുംബസമേതം മീയറിൽ താമസിക്കുന്നു.
അൻപതാം വിവാഹ വാർഷികം ആഘോഷിക്കുന്ന മാത്യുവിനും ഏലമ്മക്കും മലയാളംയുകെയുടെ ആശംസകൾ…
വിസ്കിയും തേനും കഴിച്ച് കൊറോണ വൈറസ് ബാധയെ അകറ്റിയെന്ന് ബ്രിട്ടീഷ് പൗരൻ. ചൈനയിലെ വുഹാനിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്യുന്ന കോനർ റീഡെന്ന വ്യക്തിയാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
രണ്ടുമാസം മുമ്പ് കടുത്ത ചുമയും ന്യൂമോണിയ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ ഇയാൾക്ക് പരിശോധനയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. താൻ രക്ഷപ്പെടില്ലെന്നാണ് കരുതിയതെന്ന് കോനർ ഒരു വിദേശ മാദ്ധ്യമത്തോട് പറഞ്ഞു.
രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നെന്നും, താൻ ആൻറി ബയോട്ടിക്കുകൾ നിരസിച്ചിരുന്നെന്നും ഇയാൾ പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്. ‘ശ്വാസ തടസമുണ്ടായപ്പോൾ ഇൻഹേലറിനെ ആശ്രയിച്ചു.കൂടാതെ വിസ്കിയിൽ തേൻ ചേർത്ത് കഴിച്ചിരുന്നു. ഇതാണ് രോഗത്തെ തുരത്തിയത്’- കോനർ പറയുന്നു.
അതേസമയം, കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. 490 പേർ ചൈനയിലും ഫിലിപ്പിയൻസിലും ഹോങ്കോംഗിലുമായി രണ്ടുപേരുമാണ് മരിച്ചത്. കാനഡയിലും ജപ്പാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 24,000 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്
ലണ്ടൻ ∙ കൊറോണ വൈറസ് ബാധ അനിയന്ത്രിതമായ സാഹചര്യത്തിൽ കഴിയുമെങ്കിൽ ചൈനയിൽനിന്നു മാറിനിൽക്കാൻ ബ്രിട്ടിഷ് പൗരന്മാർക്കു നിർദേശം. ഏതെങ്കിലും മാർഗത്തിൽ സ്വദേശത്തേക്കു തിരികെയെത്താനോ മറ്റു സുരക്ഷിതമായ രാജ്യങ്ങളിലേക്കു മാറാനോ ആണ് വിദേശകാര്യ മന്ത്രാലയം നൽകുന്ന നിർദേശം. ഇതിന് ആവശ്യമായ സഹായങ്ങൾ സർക്കാർ ചെയ്തുനൽകും.
വൈറസ് ബാധയുടെ പ്രശ്നങ്ങളിൽനിന്നും പരമാവധി ഒഴിവാകുക എന്ന ഉദ്ദേശ്യത്തോടെയാണു നിർദേശം നൽകുന്നതെന്നു വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വ്യക്തമാക്കി. ചൈനയുടെ വിവിധ സിറ്റികളിൽനിന്നും ഇപ്പോഴും ബ്രിട്ടനിലേക്കു വിമാന സർവീസുകൾ ലഭ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വുഹാനിൽ നിന്നും നേരത്തെ ചാർട്ടേഡ് വിമാനത്തിൽ നൂറിലറെ ആളുകളെ ബ്രിട്ടൻ തിരികെ എത്തിച്ചിരുന്നു. ഈ നടപടി തുടരുമെന്നും ആർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.
ഇതിനു പുറമെയാണ് ഏതുവിധേനയും ചൈനയിൽനിന്നും മാറിനിൽക്കാനും പൗരന്മാർക്ക് നിർദേശം നൽകുന്നത്. ചൈനയിൽ 30,000 ബ്രിട്ടിഷ് പൗരന്മാരുണ്ടെന്നാണ് സർക്കാർ കണക്ക്. ചൈനയിലെ ബ്രിട്ടിഷ് എംബസിയിലും കോൺസുലേറ്റുകളിലും അത്യാവശ്യത്തിനുള്ള ജീവനക്കാരെ മാത്രം നിലനിർത്തി മറ്റുള്ളവരെയെല്ലാം സർക്കാർ തിരികെ എത്തിക്കും. നിലവിൽ ബ്രിട്ടനിൽ രണ്ടുപേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 414 കേസുകൾ പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടെത്തി. സംശയകരമായി ആശുപത്രിയിൽ എത്തുന്നവരെയെല്ലാം പരിശോധിച്ചു രോഗം പടരുന്നതു പൂർണമായും തടയാനാണ് എൻഎച്ച്എസ് ശ്രമം
സ്വന്തം ലേഖകൻ
ഫുഡ് ബാങ്ക് വോളന്റീയേഴ്സ് നൽകിയ സഹായത്തിനു നന്ദി പറയാൻ വാക്കുകളില്ലെന്നു യുവതി.
നെതെർലണ്ടിൽ ഒരു എംപ്ലോയ്മെന്റ് ഏജൻസിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന കാലത്താണ് കരോളിൻ രണ്ടാമതും ഗർഭിണിയാകുന്നത്. ആ സമയത്ത് ഭർത്താവ് ഉപേക്ഷിച്ചു പോയതും വീട്ടുവാടകയിൽ നേരിട്ട ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും അവരെ വല്ലാതെ തളർത്തി. 35പൗണ്ട് വരുമാനത്തിൽ ജീവിച്ചു കൊണ്ടിരുന്ന കരോളിൻ സകല പ്രശ്നങ്ങളെയും അതിജീവിച്ചത് ഫുഡ് ബാങ്കിന്റെ സഹായത്തോടെയാണ്. സാമ്പത്തികമായി ബാധ്യത നേരിടുന്ന ഏതൊരാൾക്കും ആശ്രയിക്കാവുന്ന ഇടമാണ് ഫുഡ് ബാങ്ക് എന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ കരോളിൻ സാക്ഷ്യപ്പെടുത്തുന്നു.

സ്റ്റോക്ക് ഓൺ ട്രെൻഡ് ബാങ്ക് ആണ് തന്റെയും മക്കളുടെയും ജീവൻ നിലനിർത്തിയത്. അവിടുത്തെ സന്നദ്ധ സേവകർ തന്റെ ജീവിതത്തിൽ കണ്ടതിലേക്കും ഏറ്റവും നല്ല മനുഷ്യരാണ്. നിങ്ങളാരാണ്, എത്തരക്കാരാണ്, എവിടെനിന്നു വരുന്നു, വിദ്യാഭ്യാസം ഉണ്ടോ ഇല്ലയോ, ഉദ്യോഗസ്ഥരാണോ അല്ലയോ അതൊന്നും അവിടെ നിന്ന് സഹായം ലഭിക്കാൻ ഒരു ഘടകമേ അല്ല. അവിടെ നിങ്ങളെ വിലയിരുത്താനോ ജഡ്ജ് ചെയ്യാനോ ആരുമില്ല. എപ്പോ വേണമെങ്കിലും കയറിച്ചെന്ന് സഹായമഭ്യർത്ഥിക്കാവുന്ന ഒരിടം ആണിത്.

രണ്ടാമത്തെ മകനെ ഗർഭം ധരിച്ചു 18 മാസത്തിനുശേഷം കരോളിൻ ലണ്ടനിലെത്തി. മൂത്ത കുട്ടിക്ക് ഒമ്പതും രണ്ടാമത്തെ കുട്ടിക്ക് 7 വയസ്സും ആണ് ഇപ്പോൾ പ്രായം. ഭർത്താവ് പിരിഞ്ഞതിൽ പിന്നെ കുട്ടികളെ വളർത്താൻ മറ്റൊരു സഹായവും എവിടെനിന്നും ലഭിച്ചില്ല. എവിടെ നിന്നും സഹായം വേണ്ട എന്ന് കണ്ണടച്ച് തീരുമാനിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ഒരു പക്ഷെ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. സഹായം ആവശ്യമുള്ള ഘട്ടങ്ങളിൽ അത് ചോദിക്കാൻ മടിക്കരുത്. മാന്യമായ രീതിയിൽ അതിനുപറ്റിയ ഇടങ്ങളാണ് ഈ ഫുഡ് ബാങ്കുകൾ.
ഇനിയുമൊരു വിഷമഘട്ടം ഉണ്ടായാൽ തീർച്ചയായും താൻ തിരിഞ്ഞു നടക്കുക അവിടേക്ക് ആയിരിക്കുമെന്നും കരോളിൻ പറയുന്നു.
യുകെയിലെ ഏറ്റവും വലുതും ശക്തവുമായ അസോസിയേഷനുകളിലൊന്നായ ബെർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിക്ക് പുതിയ ഭരണസമിതി. യുയുകെ എംയിലെ ചാമ്പ്യൻ അസ്സോസിയേഷനായ ബിസിഎംസി- യെ 2020 – 2021 കാലയളവിൽ നയിക്കുവാനുള്ള ഭരണസമിതിയെ ജനുവരി 11 ന് ചേർന്ന വാർഷിക പൊതുയോഗത്തിൽ വച്ചാണ് തെരഞ്ഞെടുത്തത്. പ്രസിഡന്റായി ജെസ്സിൻ ജോൺ കൊഴുവന്താനം, സെക്രട്ടറിയായി സജീഷ് ദാമോദരനും, ട്രഷററായി ബിജു ജോൺ ചക്കാലക്കൽ, വൈസ് പ്രസിഡന്റായി ജെമി ബിജു, ജോ.സെക്രട്ടറിയായി മനോജ് ആഞ്ചലോ, കൾച്ചറൽ കോ-ഓർഡിനേറ്ററായി ജിതേഷ് നായർ എന്നിവരെ തെരഞ്ഞെടുത്തു. ഷൈനി നോബിൾ, ഷീന സാജു എന്നിവരാണ് ലേഡീസ് റപ്രസെന്റേറ്റീവ്സ്, യൂത്ത് കോ-ഓർഡിനേറ്റേഴ്സായി അലൻ ജോയി, റ്റാനിയ ബിജു എന്നിവരെയും തിരഞ്ഞെടുത്തു.
കഴിഞ്ഞ 15 വർഷത്തോളമായി ബർമിംഗ്ഹാമിലും പരിസരത്തുമായി അധിവസിക്കുന്ന നൂറ്റി അറുപതോളം കുടുംബങ്ങളുടെ കൂട്ടായ്മയാണ് ബി സി എം സി. കലാകായിക രംഗത്ത് എപ്പോഴും വിജയശ്രീലാളിതരായി നിൽക്കുന്ന അസോസിയേഷനാണ് ബിസിഎംസി. യുകെയിലും വിദേശത്തും ധാരാളം ആരാധകരെ നേടിയെടുത്തവരാണ് ബിസിഎംസി യുടെ വടം വലി ടീം. കുട്ടികളുടെയും മുതിർന്നവരുടെയും അഭിരുചിക്കനുസരിച്ച് വൈവിധ്യമാർന്ന ആഘോഷങ്ങൾ സംഘടിപ്പിക്കുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നതോടൊപ്പം, ധാരാളം ചാരിറ്റി പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുന്ന അസോസിയേഷനാണ് ബിസി എംസി. ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് നിലവിലെ ഭാരവാഹികളായ സാന്റോ, ജേക്കബ്, ജെയിംസ്, റെജി, രാജീവ്, റാണി, ബീന, ജോളി, ജീൽസ്, ജോയൽ, ആര്യ എന്നിവർ നേതൃത്വം കൊടുത്തു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ജനക്കൂട്ടത്തിനിടയിലേക്ക് കൃത്യമായി എത്തി ആളുകളെ കുത്തി പരിക്കേൽപ്പിക്കുന്നതിനിടയിൽ കൊലപ്പെടുത്തിയ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. പ്രതി തീവ്രവാദ ബന്ധങ്ങൾക്ക് മൂന്ന് വർഷവും നാലു മാസവും ശിക്ഷ അനുഭവിച്ച ശേഷം ജനുവരിയിൽ പുറത്തിറങ്ങിയ ഇരുപത് വയസ്സുകാരൻ സുദേഷ് അമ്മൻ. ലണ്ടനിലെ സ്ട്രീതേം ഹൈ സ്ട്രീറ്റിൽ വച്ചാണ് ഇയാൾ ആളുകളെ കത്തിയുമായി എത്തി കുത്തി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിരുന്നു. ഒരാളുടെ നില അതീവ ഗുരുതരം ആയിരുന്നു. പോലീസ് ഈ സംഭവത്തെ ഇസ്ലാമിക ബന്ധമുള്ള തീവ്രവാദ പ്രവർത്തനമായാണ് വിലയിരുത്തുന്നത്. പ്രതി തീവ്രവാദ ബന്ധങ്ങൾക്ക് ശിക്ഷ അനുഭവിച്ചതിനാലാണ് പോലീസ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത് . ഇത്തരം തീവ്രവാദ ബന്ധമുള്ള വരെ കൈകാര്യം ചെയ്യുവാൻ പുതിയ നിയമ നിർമ്മാണ സംവിധാനങ്ങൾ നടപ്പിലാക്കുമെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.

തീവ്രവാദ പ്രവർത്തനങ്ങൾക്കെതിര ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത്തരത്തിലുള്ളവരുടെ ശിക്ഷാകാലാവധി നീട്ടുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. പ്രതി ഒരു കടയിൽ എത്തി ആളുകളെ കുത്തി പരുക്കേൽപ്പിച്ചു തുടങ്ങുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻ തന്നെ പോലീസും, ആംബുലൻസ് സർവീസും സ്ഥലത്തെത്തി.

പ്രതി മൂന്നു വർഷവും നാലു മാസവുമായി തീവ്രവാദ ബന്ധത്തിന് ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. 2018 മെയിൽ ആണ് അദ്ദേഹത്തെ ആദ്യമായി അറസ്റ്റ് ചെയ്തത്. പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് കൂടുതൽ പേരുടെ ജീവന് ഹാനി ഉണ്ടാകാതിരിക്കാനുള്ള പ്രധാന കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സ്വന്തം ലേഖകൻ
സ്റ്റോക്ക്-ഓൺ-ട്രെന്റ് : സ്റ്റോക്ക്-ഓൺ-ട്രെന്റിലെ കുടുംബങ്ങൾ പട്ടിണിയുടെ നടുവിൽ. ബേബി ഫുഡ് കഴിച്ചാണ് അവർ ജീവിച്ചുപോകുന്നതെന്ന് വാർത്തകൾ. പട്ടിണിയിൽ കഴിയുന്ന അനേകം കുടുംബങ്ങൾക്ക് നാപ്പി പ്രൊജക്റ്റ് ചാരിറ്റി ആണ് ബേബി ഫുഡ് വിതരണം ചെയ്യുന്നത്. കുടുംബങ്ങളെ സഹായിക്കാൻ നഗരത്തിൽ ഒന്നുമില്ലാത്ത അവസ്ഥയാണെന്നും ചിലർ കഠിന ദാരിദ്ര്യം അനുഭവിക്കുകയാണെന്നും ചാരിറ്റി സ്ഥാപക ഹെയ്‌ലി ജോൺസ് പറഞ്ഞു. ഭവനത്തിൽ ഒന്നും ഇല്ലാത്തതിനാൽ ബേബി ഫുഡ് കഴിച്ചാണ് അവർ ജീവിതം തള്ളിനീക്കുന്നതെന്ന് ഹെയ്‌ലി പറഞ്ഞു.

കഴിഞ്ഞ ഒന്നര വർഷമായി പ്രവർത്തിച്ചുവരുന്ന പ്രൊജക്റ്റ് ആദ്യ ഘട്ടത്തിൽ ഇരുപത് കുടുംബങ്ങളെ ആണ് പദ്ധതിയിൽ ഉൾപ്പെടുത്തി സഹായിച്ചത്. ഇപ്പോൾ 400ൽ അധികം കുടുംബങ്ങളെ അവർ സഹായിക്കുന്നു. 24 കാരിയായ മരിയ മുഹമ്മദിന്റെ ഭർത്താവിന് ടിബി രോഗം മൂലം ജോലി ചെയ്യാനാവാത്ത അവസ്ഥയിൽ ആയിരുന്നു. അതിനാൽ തന്നെ അവരുടെ 4 മാസം പ്രായമുള്ള മകന് വേണ്ടത്ര പരിചരണം നൽകാൻ കഴിയാതെ പോയി. മകന് കോട്ട് വാങ്ങാൻ പോലുമുള്ള പണം ഇല്ലായിരുന്നെന്ന് അമ്മ പറയുന്നു. ഈ അവസരത്തിലാണ് ക്രിസ്തുമസിന് ശേഷം നാപ്പി പ്രോജെക്ടിനെ അവർ സമീപിക്കുന്നത്. ആദ്യം പേടി ഉണ്ടായിരുനെങ്കിലും അവിടെ എല്ലാ സഹായങ്ങളും ലഭിക്കുന്നുണ്ടെന്ന് മരിയ പറഞ്ഞു. സ്റ്റോക്ക്-ഓൺ-ട്രെന്റ് സിറ്റി കൗൺസിലിനോട് ഈ അവസരത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
