ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ജനറൽ ഇലക്ഷന് ഒൻപത് ദിവസം മാത്രം അവശേഷിക്കെ താൻ ഏതു പ്രൈംമിനിസ്റ്റർ കൊപ്പവും ജോലിചെയ്യാൻ സന്നദ്ധനാണെന്ന് അറിയിച്ച് ട്രംപ്. താൻ ബോറിസ് ജോൺസൺനെ വളരെ കാര്യക്ഷമതയുള്ള പ്രധാനമന്ത്രിയയാണ് കാണുന്നതെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. അതേസമയം താൻ ബ്രെക്സിറ്റ് ഫാനാണെന്നും ഇലക്ഷൻ കാര്യങ്ങളിൽ ഇടപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 12 ഡിസംബറിൽ നടക്കാനിരിക്കുന്ന ഇലക്ഷൻ കൂടുതൽ കോംപ്ലിക്കേറ്റഡ് ആക്കാൻ താൽപര്യമില്ലെന്നും അമേരിക്കൻ പ്രസിഡണ്ട് കൂട്ടിച്ചേർത്തു.
എൻ എച്ച് എസ് എസിനെ പറ്റി യുഎസിന് ചെയ്യാൻ ഒന്നുമില്ല എന്ന് പറഞ്ഞ പ്രസിഡന്റ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺനെ വിമർശിക്കാനും മറന്നില്ല. പ്രിൻസ് ആൻഡ്രൂസിന് വിവാദം കടുപ്പം ഉള്ളതാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ട്രാൻസ് അറ്റ്ലാന്റിക് ഓർഗനൈസേഷൻന്റെ എഴുപതാം ആനിവേഴ്സറി കൂടിയായ ഇത്തവണത്തെ നാറ്റോ സമ്മിറ്റിനു ബ്രിട്ടനിൽ എത്തിയതാണ് ട്രംപ്. രാവിലത്തെ മീറ്റിംഗിൽ നാറ്റോ സെക്രട്ടറി ജനറൽ ജൻസ് സ്കോട്ടൻബറുമായി യുഎസ് അംബാസിഡർ റെസിഡൻസിൽ നടന്ന മീറ്റിങ്ങിനു ശേഷം ഇമ്മാനുവൽ മാക്രോൺമായി കൂടിക്കാഴ്ച നടത്തി. ശേഷം പ്രിൻസ് ചാൾസിന്റെ ഗൃഹത്തിൽ ഉച്ചയ്ക്ക് ചായ സൽക്കാരത്തിന് കൂടിയ ശേഷം, ബക്കിംഗ്ഹാം കൊട്ടാരത്തിലെ വിരുന്നിൽ ട്രംപ് ഭാര്യക്കൊപ്പം പങ്കെടുത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രിക്കൊപ്പം മീറ്റിംഗിൽ പങ്കെടുക്കുമോ എന്നുള്ള വിവരം ലഭ്യമല്ല എങ്കിലും എല്ലാ പ്രധാനമന്ത്രി മാരെയും സന്ദർശിക്കുന്നതിന് ഒപ്പം ജോൺസൺനെയും താൻ കാണാൻ സാധ്യതയുണ്ട് എന്ന് ട്രംപ് പറയുന്നു.
നാറ്റോ നേതാക്കന്മാർ ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് കടക്കും മുൻപ് ട്രാഫൽഗാർ സ്ക്വയറിൽ പ്രതിഷേധക്കാർ തടിച്ചുകൂടിയിരുന്നു. പല ആവശ്യങ്ങളുമായി എത്തിയവരാണ് എങ്കിലും അവരിൽ പൊതുവായി ഉണ്ടായിരുന്നത് ഒരേ ഒരു വികാരമായിരുന്നു ‘ ട്രംപിനോടുള്ള എതിർപ്പ്’.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
പരസ്പരം അടുത്തറിയുമ്പോഴാണ് ബന്ധങ്ങൾ ദൃഢമാകുന്നത്. കുടുംബബന്ധം ആയാലും സുഹൃത്ത് ബന്ധം ആയാലും. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ വെളിവാക്കുന്നത് വിള്ളലുകൾ നിറഞ്ഞ മാനുഷികബന്ധങ്ങൾ വർദ്ധിക്കുന്നു എന്നതാണ്. ബ്രിട്ടനിലെ ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ പങ്കാളിയ്ക്ക് ശരിക്കുമുള്ള തങ്ങളെ അറിയില്ലെന്ന് സമ്മതിക്കുന്നു. പങ്കാളിയുടെ യഥാർത്ഥ സ്വഭാവം, വ്യക്തിത്വം ഒക്കെ ഇന്ന് കൂടെ നടക്കുന്ന പലരും അറിയാതെ പോകുന്നു. 2000 പേരിൽ നടത്തിയ പഠനത്തിൽ മൂന്നിൽ രണ്ടുപേരും ഇക്കാര്യം സമ്മതിച്ചു. ഏതാണ്ട് അഞ്ചിലൊന്ന് പേരും അവരുടെ ഉറ്റസുഹൃത്തുക്കൾക്ക് പോലും ‘യഥാർത്ഥ’ തങ്ങളെ അറിയില്ലെന്ന് വിശ്വസിക്കുന്നു.
തങ്ങളുടെ വ്യക്തിത്വം യഥാർഥത്തിൽ മനസ്സിലാക്കുന്ന ആരും ജീവിതത്തിൽ ഇല്ലെന്ന തോന്നലുണ്ടെന്ന് പത്തിലൊന്ന് പേരും സമ്മതിച്ചു. ഉറ്റവരുമായി ഒന്നിച്ചുകൂടി വിശേഷ ദിനങ്ങളിൽ ഭക്ഷണം കഴിക്കുന്നതും മറ്റും അടുത്തറിയുന്നതിന് സഹായകരമാകുമെന്ന് മൂന്നിൽ രണ്ടു പേരും കരുതുന്നു. പിസ്സഎക്സ്പ്രസ്സ് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. പിസ്സ എക്സ്പ്രസ്സിലെ അമൻഡാ റോയ്സ്റ്റൺ പറഞ്ഞു: “ഈ സ്ഥിതിവിവരക്കണക്കുകൾ വളരെയധികം ദുഖകരമാണ്. നിലവിലെ സാമൂഹിക, രാഷ്ട്രീയ കാലാവസ്ഥയിൽ, സമൂഹ സമന്വയത്തിന്റെ ആവശ്യകത ഏറെയാണ്. ഒപ്പം ചുറ്റുമുള്ളവരെ പിന്തുണയ്ക്കുന്നതും വളരെ ഗുണം ചെയ്യും.” ഇതുകൂടാതെ സമൂഹമാധ്യമങ്ങളും ജനങ്ങൾക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള വേദിയാകുന്നു. പഠനത്തിൽ പങ്കെടുത്തവർക്ക് കുറഞ്ഞത് 10 സുഹൃത്തുക്കൾ ഉണ്ട്. എന്നാൽ ഇതിൽ 2 പേരോട് മാത്രമേ തുറന്ന് സംസാരിക്കാനും ഇടപെടാനും കഴിയുന്നുള്ളു എന്നും അവർ വ്യക്തമാക്കി.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : അന്താരാഷ്ട്ര വ്യാപാര ചർച്ചകളെക്കുറിച്ച് ചോർന്ന സർക്കാർ രേഖകൾ പത്രസമ്മേളനത്തിൽ തുറന്നുകാട്ടി ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ. എട്ട് ദിവസങ്ങൾക്ക് മുമ്പ് ഇതേ രേഖകളുടെ പുനർനിർമ്മാണ പതിപ്പ് കോർബിൻ പ്രദർശിപ്പിച്ചിരുന്നു. ബ്രെക്‌സിറ്റിനുശേഷം സാധ്യമായ ഒരു വ്യാപാര ഇടപാടിൽ മയക്കുമരുന്നിന്റെ വിലയെക്കുറിച്ച് യുഎസും യുകെയും തമ്മിലുള്ള ചർച്ചകൾ ആണ് ഇതിലുള്ളത്. ഈ രേഖയുടെ ഒരു പതിപ്പ് ഒരു മാസം മുമ്പ് തന്നെ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയില്ല. ഒക്ടോബർ 21നാണ് റെഡിറ്റിൽ “ഗ്രെഗോറേറ്റിയർ” എന്ന ഉപയോക്തൃനാമമുള്ള ആൾ ഇത് പോസ്റ്റ് ചെയ്യുന്നത്.
യഥാർത്ഥ റെഡിറ്റ് ലിങ്ക് പ്രദർശിപ്പിച്ചുകൊണ്ടുതന്നെ കുറച്ച് ദിവസങ്ങൾക്കു ശേഷം ട്വിറ്ററിൽ ഗ്രെഗോറേറ്റിയർ എന്ന അക്കൗണ്ട് സൃഷ്ടിക്കപ്പെട്ടു. ട്വീറ്റുകളിൽ ആദ്യം പരാമർശിച്ചത് ലേബർ പാർട്ടി, ലേബർ പ്രസ് ഓഫീസ്, ഷാഡോ ചാൻസലർ ജോൺ മക്ഡൊണെൽ എന്നിവരുടെ ഔദ്യോഗിക അക്കൗണ്ടുകൾ ആയിരുന്നു. അടുത്ത നിരവധി ദിവസങ്ങളിലും ആഴ്ചകളിലും, രാഷ്ട്രീയക്കാർ, പത്രപ്രവർത്തകർ, പ്രവർത്തകർ , സൈദ്ധാന്തികർ ഉൾപ്പെടെ ഉള്ളവർക്ക് ഗ്രെഗോറേറ്റിയർ പല സന്ദേശങ്ങളും അയച്ചു. പിന്നീട് ബിഫോർഇറ്റ്‌സ് ന്യൂസിൽ “വിൽബർ ഗ്രെഗോറേഷ്യർ” എന്ന പേരിൽ മറ്റു മൂന്നു വാർത്തകളും പോസ്റ്റ് ചെയ്യുകയുണ്ടായി. എന്നാൽ നവംബർ 11 മുതൽ ഈ അക്കൗണ്ട് പ്രവർത്തനരഹിതമായി. ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതിനാൽ ഈ അക്കൗണ്ട് ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. രണ്ട് വർഷം മുമ്പാണ് അക്കൗണ്ട് സൃഷ്ടിച്ചതെങ്കിലും 2019 സെപ്റ്റംബറിൽ മാത്രമാണ് പോസ്റ്റുചെയ്യാൻ തുടങ്ങിയത്. അതിനുശേഷം, ഗ്രിഗൊറേറ്റിയർ മറ്റ് ആളുകളുടെ പോസ്റ്റുകളിൽ 20 ലധികം അഭിപ്രായങ്ങൾ നൽകി. ഇതിൽ കൂടുതലും രാഷ്ട്രീയ, ആനുകാലിക വിഷയങ്ങൾ ആയിരുന്നു. ബുധനാഴ്ച പത്രസമ്മേളനം നടത്തിയപ്പോഴാണ് ചോർന്ന രേഖകൾ കോർബിൻ അവലോകനം ചെയ്തത്. എന്നാൽ ചോർച്ചയുടെ ഉറവിടത്തെക്കുറിച്ച് പ്രതികരിക്കാൻ ലേബർ പാർട്ടി വക്താവ് വിസമ്മതിച്ചു.
12ാം നൂറ്റാണ്ടിൽ സ്‌റ്റീഫൻ രാജാവിന്റെ ഭരണക്കാലത്ത് ഇംഗ്ലണ്ടിലെ വൂൾപിറ്റ് ഗ്രാമത്തിൽ ഒരു വിചിത്ര സംഭവം ഉണ്ടായി. അന്നൊക്കെ ഗ്രാമങ്ങളിൽ ചെന്നായ്‌ക്കളെ വലയിൽ വീഴ്‌ത്താനായി കർഷകർ വുൾഫ് പിറ്റ് എന്ന കെണികൾ സ്ഥാപിക്കാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ വൂൾപിറ്റ് ഗ്രാമത്തിലെ ഒരുകെണിയിൽ അകപ്പെട്ട രണ്ട് കുട്ടികളെ കർഷകർ കണ്ടെത്തി. ഒന്ന് ആൺകുട്ടിയും മറ്റേത് പെൺകുട്ടിയുമായിരുന്നു. ഇരുവരുടെയും ത്വക്കിന് പച്ച നിറമായിരുന്നു. ! അവർ ധരിച്ചിരുന്നത് ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം തുണിയാൽ നിർമിതമായ വസ്ത്രവും. കർഷകർ അവരെ ആ കുഴിയിൽ നിന്നും രക്ഷപ്പെടുത്തി ഗ്രാമത്തിലേക്ക് കൊണ്ടു പോയി. അന്നേവരെ അവർ ആരും കേട്ടിട്ടില്ലാത്ത ഭാഷയായിരുന്നു ആ കുട്ടികൾ സംസാരിച്ചിരുന്നത്.ചോക്ലേറ്റ് വീട് കഴിക്കാനല്ല !
കർഷകർ കുട്ടികൾക്ക് ഭക്ഷണം നൽകിയെങ്കിലും അവർ അത് കഴിക്കാൻ വിസമ്മതിച്ചു. രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം ബീൻസ് കണ്ട കുട്ടികൾ അത് ആർത്തിയോടെ കഴിച്ചു. പിന്നീട് സാധാരണ ആഹാരം കഴിക്കാൻ തുടങ്ങിയതോടെ കുട്ടികളുടെ പച്ച നിറം മാറാൻ തുടങ്ങി. എന്നാൽ ദിവസങ്ങൾ പോകവേ ആൺകുട്ടി ആരോഗ്യം ക്ഷയിച്ച് മരണത്തിന് കീഴടങ്ങി. പെൺകുട്ടി പതുക്കെ ഗ്രാമീണരുമായി പൊരുത്തപ്പെട്ട് ഇംഗ്ളീഷ് ഭാഷ പഠിച്ചു. തുടർന്ന് അവൾ തന്റെ കഥ പറഞ്ഞു: ‘മരിച്ചത് തന്റെ സഹോദരനാണ്. ലാൻഡ് ഒഫ് സെന്റ് മാർട്ടിൻ എന്ന ഭൂമിയ്‌ക്കടിയിലുള്ള നാട്ടിൽ നിന്നുമാണ് തങ്ങൾ വന്നത്. തങ്ങളുടെ നാട്ടിൽ എപ്പോഴും സന്ധ്യാ സമയം ആണ്. അവിടെ ജീവിക്കുന്ന മനുഷ്യർക്കെല്ലാം പച്ച നിറമാണ്. ഒരിക്കൽ താനും സഹോദരനും കൂടി പിതാവിന്റെ കന്നുകാലികളെ മേയ്‌ക്കുന്നതിനിടെ ഒരു ഗുഹ കാണുകയുണ്ടായി. ഗുഹയിൽ നിന്നും മണി മുഴങ്ങുന്ന പോലുള്ള ശബ്‌ദവും കേട്ടു. ശബ്‌ദത്തെ പിന്തുടർന്ന് ഗുഹയിലെ ഇരുട്ടിലൂടെ തങ്ങൾ നീങ്ങി.
ഒടുവിൽ ഗുഹാമുഖത്ത് എത്തിയപ്പോഴേക്കും ശക്തമായ പ്രകാശം തങ്ങളുടെ കണ്ണുകളിൽ പതിച്ചു. കുറേ നേരം എവിടേക്ക് പോകണമെന്നറിയാതെ സ്‌തംഭിച്ചു നിന്ന തങ്ങൾക്ക് തിരികെ പോകാനുള്ള വഴി കണ്ടെത്താനായില്ല. അവിടെ നിന്നുമാണ് ഗ്രാമീണർ തങ്ങളെ കണ്ടെത്തിയത് ! ‘.ഭൂമിയ്‌ക്കടിയിലുള്ള ഏതോ ലോകത്ത് നിന്നും ചെന്നായ് കെണിയിലേക്ക് എത്തിപ്പെട്ട കുട്ടികളുടെ കഥ കേട്ട് ഗ്രാമീണർ അമ്പരന്നു. ആ കുട്ടി പിന്നീട് കുറേ വർഷം ജീവിച്ചതായി പറയപ്പെടുന്നു. ആ കുട്ടി പറഞ്ഞതൊക്കെ ശരിക്കും യാഥാർത്ഥ്യമാണോ.? അതോ ഇംഗ്ലണ്ടിൽ വാമൊഴിയായി പ്രചരിച്ച ഒരു നാടോടിക്കഥയോ.? ഇന്നും കൃത്യമായ ഒരുത്തരം ആരും കണ്ടെത്തിയില്ല.
മലയാളി സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും മലയാളികൾക്കു നേരെ വംശീയ അധിക്ഷേപം. നോർത്താലേട്ടൻ സ്വദേശിയായ മലയാളികൾക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയാണ് അതിക്രമം നടന്നത്. തലയ്ക്ക് അതീവ ഗുരുതരമായ പരിക്കേറ്റു മലയാളിയെ ആശുപത്രിയിൽ പ്രവേശിച്ചിരിപ്പിക്കുകയാണ്. അറിയപ്പെടുന്ന പ്രൊഫഷണൽ ഷെഫായ പാർട്ട് ടൈം ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. കാറിനുള്ളിൽ ഉപയോഗിക്കുന്ന ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ചാണ് മലയാളിയെ ആക്രമിച്ചത്. വൈക്കത്തിനടുത്തുള്ള കരിപ്പാട്ടുർ സ്വദേശിയായ യുകെ മലയാളി നോർത്ത് യോർക്ക് ഷെറിലെ നോർത്ത് അലെർട്ടിലാണ് താമസിക്കുന്നത്.
നോർത്ത് അലെർട്ടിൽ വച്ചു തന്നെയാണ് ആക്രമണമുണ്ടായതും. ഇന്റൻസീവ് യൂണിറ്റിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി സുഹൃത്ത് അപകടാവസ്ഥ തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സുഹൃത് കൂട്ടായ്മകളിലും സുഹൃത്തുക്കൾക്ക് ഇടയിൽ രുചികരമായ ഭക്ഷണങ്ങൾ തയ്യാറാക്കി ഇദ്ദേഹം സുഹൃത്തുക്കൾക്കിടയിൽ വളരെ പ്രിയപ്പെട്ടവനാണ്. തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനുണ്ടായ ദുരന്തത്തിൽ ദുഃഖാർത്തരായ നൂറുകണക്കിന് മലയാളികളാണ് അപകടത്തിലായ ഇദ്ദേഹത്തെ സന്ദർശിക്കാനെത്തുന്നത്. സ്വകാര്യത മാനിച്ചാണ് ഞങ്ങൾ യുകെ മലയാളിയുടെ പേര് വെളിപ്പെടുത്താത്തത്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ലണ്ടൻ ബ്രിഡ്ജ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുവേണ്ടി ഇന്നലെ സൗത്ത്വാർക്ക് കത്തീഡ്രലിൽ നടന്ന പ്രത്യേക ശുശ്രൂഷയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ആക്രമണ ഭീതി ജനങ്ങളിൽ നിന്നും വിട്ടുമാറിയിട്ടില്ലെന്ന് ഡീൻ വെരി റവ. ആൻഡ്രൂ നൺ പറഞ്ഞു. കത്തിയാക്രമണം നടന്നപ്പോൾ ഒരുകൂട്ടം ആളുകൾ പള്ളിയിലേക്ക് ഓടുന്നത് കണ്ട് 2017ലെ ആക്രമണം ഓർത്തുപോയെന്ന് അദ്ദേഹം പറഞ്ഞു. “ജനങ്ങൾ മറക്കാൻ ശ്രമിക്കുന്നത് വീണ്ടും സംഭവിക്കുന്നു. ഭയവും ഭീതിയും ജനങ്ങളിൽ നിറഞ്ഞിരിക്കുന്നു. ദുഷ്ടരുടെ പ്രവർത്തനങ്ങൾ നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും, പക്ഷേ നമുക്ക് ചുറ്റും കാണുന്ന നല്ല ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ദുഷ്ടരായവർ വളരെ കുറവാണ്. ഈസമയത്ത് എല്ലാവരും ചേർന്നു നിൽക്കാനും പരസ്പരം പിന്തുണ നല്കാനും പരിശ്രമിക്കണം. ” നൺ ഉത്‌ബോധിപ്പിച്ചു. ആക്രമണം നടത്തിയപ്പോൾ ഖാനെ നേരിട്ട ആളുകളുടെ ധീരതയെയും അദ്ദേഹം പ്രശംസിച്ചു.
ഫോറൻസിക് പരിശോധന നടക്കുന്നതിനാൽ ലണ്ടൻ ബ്രിഡ്ജ് അടച്ചിട്ടിരിക്കുകയാണ്.2012ല്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഫോടനം നടത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതിനു ശിക്ഷിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചയാളാണ് കൊലയാളിയായ ഉസ്മാൻ. 2013ൽ, ഉസ്മാന്റെ ജയിൽ ശിക്ഷ 16 വർഷമായി കോടതിയിൽ നീട്ടുകയുണ്ടായി. എന്നാൽ 2018 ഡിസംബറിലാണ് ഇയാളെ ലൈസൻസിൽ വിട്ടയച്ചത്. നിരീക്ഷണത്തിനുള്ള ഇലക്ട്രിക് ടാഗ് ധരിക്കണമെന്ന വ്യവസ്ഥയിലാണ് ഉസ്മാനെ ജയിൽ മോചിതനാക്കിയത്. ഈയൊരു നടപടിയെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ കുറ്റപ്പെടുത്തി. ഇത്രയും ആക്രമണകാരിയായ ഒരാളെ എന്തിന് ജയിലിൽ നിന്നും പുറത്ത് വിട്ടു എന്ന് അദ്ദേഹം ചോദിച്ചു. ഒപ്പം ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നത് ഗുരുതരമായ തെറ്റാണെന്നും ഉസ്മാന്റെ കാര്യത്തിൽ തെറ്റ് പറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ക്രൂരമായ ആക്രമണങ്ങൾക്ക് ശിക്ഷിക്കപ്പെട്ട 74 ഓളം തീവ്രവാദികളെ ജയിലിൽ നിന്ന് നേരത്തെ വിട്ടയച്ചതായി ജോൺസൺ വെളിപ്പെടുത്തി. സമൂഹത്തിന് അവർ ഭീഷണി ആവാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു. ഭീകരാക്രമണം നടത്തുന്നവരെയോ അതിനായി പദ്ധതി ഇടുന്നവരെയോ ഒരിക്കലും വെറുതെ വിട്ടയക്കാൻ പാടില്ല എന്ന് ബ്രെക്സിറ്റ് പാർട്ടി നേതാവ് നിഗൽ ഫരാഗ് ട്വീറ്റ് ചെയ്തു. 25 കാരനായ ജാക്ക് മെറിറ്റും കേംബ്രിഡ്ജ് സർവകലാശാല മുൻ വിദ്യാർത്ഥിനിയുമാണ് കൊല്ലപ്പെട്ടവരെന്ന് പോലീസ് സ്ഥിരീകരിച്ചു. പരുക്കേറ്റ മറ്റു മൂന്നു പേരും സുരക്ഷിതരാണ്.
ദീപ പ്രദീപ് , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ:രാജ്യത്തിനെ ഒന്നിച്ചു മനുഷ്യ വിസർജ്യങ്ങൾ കൊണ്ട് നിറക്കാൻ തയ്യാറെടുക്കുകയാണ് ഹെട്രോ,ഗാട്രിക് എയർപോർട്ടുകൾ.
1000 അടിയ്ക്ക് മുകളിൽ പറന്നുയരുന്ന വിമാനങ്ങളിൽ നിന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി വിസർജ്യങ്ങൾ പുറംതള്ളുന്നതിൽ പരിഭ്രാന്തരായിരിക്കുകയാണ് ഇവിടെയുള്ള ജനങ്ങൾ. ഇത്തരത്തിൽ പുറം തള്ളുന്ന മാല്യനത്തെ ബ്ലൂ ഐസ് എന്നാണ് വിശേഷിപ്പിക്കുന്നത്. 2015 മുതൽ 2018 ഫെബ്രുവരി വരെയുള്ള കാലയളവുകളിൽ ലണ്ടന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് സമാന്തര പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാധാരണ ഗതിയിൽ വിമാനം താഴെയിറക്കിയ ശേഷമാണ് അതിൽ നിന്നും വിസർജ്യങ്ങൾ ശേഖരിക്കുന്നതും സുരക്ഷിതമായി സംസ്കരണം നടത്തുന്നതും. എന്നാൽ,ഹെട്രോ,ഗാട്രിക് തുടങ്ങിയ എയർപോർട്ടുകളിൽ നിന്നും പറന്നുയരുന്ന വിമാനങ്ങളിൽ നിന്നും വിപരീത രീതിയിലുള്ള സംഭവങ്ങളാണ് കാണാൻ കഴിയുന്നത്. ജനങ്ങളെ വലയ്ക്കുന്ന തരത്തിലുള്ള പ്രവർത്തങ്ങൾ മാത്രമല്ല ഇവർ കൈക്കൊള്ളുന്നത്. പരാതിയുമായി ചെല്ലുന്നവരെ പരിഹസിക്കുകയാണ് അധികൃതർ ചെയുന്നത്.
ഒരിക്കലും പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളിൽ നിന്നും വിസർജ്യങ്ങൾ പുറം തള്ളാറില്ലെന്നും വിമാനത്തിൽ മാലിന്യം സൂക്ഷിക്കുന്ന വാൽവിന് എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ ഇങ്ങനെ സംഭവിക്കുവെന്നും അവർ പറയുന്നു. മാത്രമല്ല, അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ ഹീത്രു എയർപോർട്ട് വെബ്സൈറ്റ് വഴി അധികാരികളെ വിവരം അറിയിക്കണം. ഇങ്ങനെയൊരു സംഭവം നടന്നതായി അവർക്ക് ബോധ്യപ്പെട്ടാൽ അതിന് നഷ്ട്ടപരിഹാരം നൽകാനും ഹീത്രു അധികൃതർ ഒരുക്കമാണ്.അതിനായി അവർ പറയുന്നത് ഇത്രമാത്രം:”നാശനഷ്ടം ഉണ്ടായെന്ന് പറയുന്ന സ്ഥലത്ത് ഞങ്ങളുടെ പ്രതിനിധിയെ അയക്കുന്നതായിരിക്കും.അയാൾ അവിടെ എത്തി അവിടെ പരിശോധിക്കുന്നതുവരെ മാലിന്യം നീക്കം ചെയ്യാതെ ഇരിക്കുക.
ഈ സേവനങ്ങൾ നടപ്പിലാക്കാൻ അധികൃതർ 07860323816 എന്ന നമ്പറും നൽകുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ലണ്ടൻ ബ്രിഡ്ജിനു മുകളിൽ കത്തിയാക്രമണം നടത്തിയ ആളെ തിരിച്ചറിഞ്ഞു. ഭീകരാക്രമണ കേസ് കഴിഞ്ഞ് ജയിൽ വിട്ട ആളാണ് തിരിച്ചെത്തി വീണ്ടും കത്തിയാക്രമണം നടത്തിയത്. 28കാരനായ ഉസ്മാൻ ഖാൻ ആണ് ആക്രമണത്തിന് പിന്നിൽ. മുമ്പ് തീവ്രവാദ കേസുകളിൽ ശിക്ഷിക്കപ്പെട്ട ആളാണ് ഇദ്ദേഹം എന്നും പോലീസ് വ്യക്തമാക്കി. 2012ല്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഫോടനം നടത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതിനു ശിക്ഷിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചയാളാണ് ഉസ്മാൻ. തുടർന്ന് 2018ലാണ് പുറത്തിറങ്ങിയത്.
നിരീക്ഷണത്തിനുള്ള ഇലക്ട്രിക് ടാഗ് ധരിക്കണമെന്ന വ്യവസ്ഥയിലാണ് ഉസ്മാനെ ജയിൽ മോചിതനാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. ഉസ്മാൻ താമസിച്ച സ്ഥലങ്ങളിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. എല്ലാവരും ജാഗരൂകരായിരിക്കേണ്ടത് അത്യാവശ്യമാണെന്നും എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും സ്റ്റാഫോർഡ്ഷയർ പോലീസ് ഡെപ്യൂട്ടി ചീഫ് നിക്ക് ബേക്കർ പറഞ്ഞു. ആക്രമണത്തെ അപലപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സൺ രംഗത്തെത്തി. ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നത് ഗുരുതരമായ തെറ്റാണെന്ന് ജോൺസൻ പറഞ്ഞു. അതേസമയം പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ, മിസ് ഡിക്ക് എന്നിവരടക്കം പല പ്രമുഖരും പൊതുജനങ്ങളുടെ ധീരമായ നടപടികളെ പ്രശംസിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ലണ്ടൻ ബ്രിഡ്ജിനു സമീപം അക്രമിയുടെ കുത്തേറ്റു രണ്ടു പേർ കൊല്ലപ്പെട്ടത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ വളയുകയും വെടിവെച്ചിടുകയും ചെയ്യുകയായിരുന്നു
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ജനുവരി രണ്ട് മുതൽ ഏർപ്പെടുത്തിയിരിക്കുന്ന ട്രെയിൻ ടിക്കറ്റ് ചാർജ് വർദ്ധനവ് കോടിക്കണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിക്കും. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന വർദ്ധനവ് 2019 തുടക്കത്തിൽ ഏർപ്പെടുത്തിയ 3.1 ശതമാനം ചാർജ് വർദ്ധനവിനേക്കാൾ കുറവാണെന്ന് ട്രെയിൻ കമ്പനി. ജോലിക്കാരുടെ യാത്രാചെലവ് പ്രതിവർഷം ഏകദേശം 100 പൗണ്ടോളം ഉയരും. ഭൂരിപക്ഷം യാത്രക്കാർക്കും തങ്ങളുടെ പണത്തിനു തുല്യമായ മൂല്യം യാത്ര സൗകര്യത്തിൽ ലഭിക്കുന്നില്ല എന്ന പരാതി നിലവിലുണ്ടെന്ന് ഇൻഡിപെൻഡൻസ് വാച്ച് ഡോഗ് ട്രാൻസ്പോർട്ട് ഫോക്കസ് പറഞ്ഞു.
സൗത്ത് വെസ്റ്റ് റെയിൽവേ സർവീസ് ജീവനക്കാർ അടുത്ത 27 ദിവസത്തെ റെയിൽ സ്ട്രൈക്ക് തീരുമാനിച്ചിരുന്നതായും അറിയിപ്പുണ്ട്. ട്രെയിനിലെ ഗാഡിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റെയിൽ മാരിടൈം ട്രാൻസ്പോർട്ട് യൂണിയൻ മെമ്പേഴ്സ് വാക്ക് ഔട്ട് നടത്താൻ സാധ്യതയുണ്ട്.
അധികമായി ലഭിക്കുന്ന തുക 2020-ഓടെ ആയിരത്തിലധികം സർവീസുകൾ തുടങ്ങാൻ ഉപയോഗിക്കുമെന്ന് ഡെലിവറി ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് പോൾ പ്ലമ്മർ പറഞ്ഞു. തിരക്കേറിയ റൂട്ടുകളിൽ ബദൽ സംവിധാനത്തിനും സർവീസ് മെച്ചപ്പെടുത്താനും മാത്രമാണ് തുക ഉയർത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രക്കാർക്ക് സൗകര്യപ്രദമായ സർവീസുകൾ വേണമെന്നും സീറ്റുകളുടെ എണ്ണം കൂട്ടണമെന്നും. ഡിലെ, ക്യാൻസലേഷൻ തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. ഇപ്പോൾതന്നെ ട്രെയിൻ 15 മിനിറ്റിലധികം താമസിച്ചാൽ കോമ്പൻസേഷൻ നൽകുന്നുണ്ടെങ്കിലും അത് ഓട്ടോമാറ്റിക് പെയ്മെന്റ് ന് പകരം നേരിട്ട് ലഭിക്കും വിധം ആകാനും അവർ ആവശ്യപ്പെടുന്നു .
നേഴ്‌സുമാർക്ക് ലഭിക്കുന്ന അവസരങ്ങൾ അതും പുറം രാജ്യങ്ങളിൽ വാർത്തകളിൽ എപ്പോഴും ഇടം പിടിക്കാറുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം അത്രയധികം പ്രാധാന്യം നേഴ്സിങ്ങിന് നൽകുന്നു എന്നതിന്റെ തെളിവാണ്. അങ്ങനെയാണ് മുപ്പതിനായിരം മുതല്‍ നാല്‍പതിനായിരം വരെ നഴ്‌സുമാരെ ഉടനടി ആവശ്യമുണ്ടെന്ന് പറഞ്ഞ നെതര്‍ലന്‍ഡസ് ഇപ്പോൾ കൈ മലര്‍ത്തിയിരിക്കുന്നത്. കേരളത്തില്‍നിന്നുള്ള നഴ്‌സുമാരെ ആവശ്യമില്ലെന്നു നെതര്‍ലന്‍ഡ്‌സ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു എന്നാണ് നിയമസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി ലഭിച്ചിരിക്കുന്നത്. നഴ്‌സുമാരെ അയയ്ക്കുന്നത് സംബന്ധിച്ച് നെതര്‍ലന്‍ഡ്‌സുമായി ധാരണയായെന്നു പറഞ്ഞ സംസ്ഥാന സര്‍ക്കാരും ഇതോടെ ഊരാക്കുടുക്കിലായി.
ജൂലൈ 31നു ഡല്‍ഹി കേരള ഹൗസില്‍ നെതര്‍ലന്‍ഡ്‌സ് അംബാസഡര്‍ മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് നെതര്‍ലന്‍ഡ്‌സിലേക്ക് ഇത്രയധികം നഴ്‌സുമാരെ ആവശ്യമുണ്ടെന്നും അയയ്ക്കാന്‍ കേരളം തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞത്. നഴ്‌സുമാരെ അയയ്ക്കുന്നതു സംബന്ധിച്ചു നെതര്‍ലന്‍ഡ്‌സുമായി ധാരണയിലെത്തിയെന്നും പിന്നീട് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ഓഗസ്റ്റ് 29ന് നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നെതര്‍ലന്‍ഡ്‌സ് അംബാസഡറുമായി വിഷയം ചര്‍ച്ച ചെയ്തു. എന്നാല്‍ തദ്ദേശീയെരയും തദ്ദേശീയര്‍ ഇല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ളവരെയും മാത്രമേ ജോലിക്കു പരിഗണിക്കുകയുള്ളൂവെന്ന് അംബാസഡര്‍ വ്യക്തമാക്കുകയായിരുന്നു. പിന്നീട് ചീഫ് സെക്രട്ടറി നെതര്‍ലന്‍ഡസ് സര്‍ക്കാരിനു കത്തയച്ചെങ്കിലും യൂറോപ്യന്‍ യൂണിയനു പുറത്തുള്ള രാജ്യങ്ങളില്‍നിന്നു തല്‍ക്കാലം ആരോഗ്യരംഗത്തു തൊഴിലാളികളെ ആവശ്യമില്ലെന്ന മറുപടിയാണു ലഭിച്ചത്. നെതര്‍ലന്‍ഡസ് സര്‍ക്കാരിന്റെ തീരുമാനം സംസ്ഥാന സര്‍ക്കാരിനു കൈമാറിയിരുെന്നങ്കിലും ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല.
മാത്രമല്ല സി.പി.എമ്മിന്റെ സൈബര്‍ വിഭാഗം കഴിഞ്ഞ ദിവസംവരെ പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ നെതര്‍ലന്‍ഡസിലേക്ക് കേരളത്തില്‍നിന്നും നഴ്‌സുമാരെ അയയ്ക്കുന്ന കാര്യവും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പി.സി. ജോര്‍ജിന്റെ ചോദ്യത്തിനു മറുപടി പറയവേ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് നെതര്‍ലന്‍ഡ്‌സിലേക്കു കേരളത്തില്‍നിന്നുളള നഴ്‌സുമാരെ ആവശ്യമില്ലെന്ന് നെതര്‍ലാന്‍ഡ് അംബാസഡര്‍ അറിയിച്ച കാര്യം വ്യക്തമാക്കിയത്.
നെതര്‍ലന്‍ഡ്‌സില്‍ ജോലി ചെയ്യുന്നതിനു ഡച്ചു ഭാഷ അറിഞ്ഞിരിക്കണം. കേരളത്തില്‍ ഡച്ച് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്ല. വസ്തുത ഇതായിരിക്കെയാണ് നെതര്‍ലന്‍ഡ്‌സിലേക്കു നഴ്‌സുമാരെ അയയ്ക്കാന്‍ ധാരണയായെന്ന പ്രചരണമുണ്ടായത്. നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് നെതര്‍ലാന്‍ഡ് അംബാസഡര്‍ പറഞ്ഞതിന് പിന്നാലെ ഡച്ചു രാജാവിനയും രാജ്ഞിയെയും കേരളത്തിന്റെ അതിഥിയായി ക്ഷണിച്ചിരുന്നു. എന്തായാലും നെതർലൻഡ്‌സ് വേണ്ട എന്ന് പറഞ്ഞെങ്കിലും യുകെയിലെ തിരഞ്ഞെടുപ്പിൽ നേഴ്‌സ് വിഷയം ഒരു പ്രധാന വിഷയമായി മാറിയിരിക്കുകയാണ്. നാഷണൽ ഹെൽത്ത് സെർവിസിൽ നേഴ്‌സുമാർക്ക് ഉണ്ടായ കുറവ് വലിയ രീതിയിൽ യുകെയിലെ ആശുപത്രികളെ ബാധിക്കുകയുണ്ടായി. വിദേശ നേഴ്‌സുമാർക്ക് അവസരം നൽകുമെന്ന് യുകെയിലെ പ്രധാന രണ്ട് പാർട്ടികളും പറഞ്ഞിട്ടുണ്ട്.