ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
വെസ്റ്റ് സസെക്സ് : കാത്തിരിപ്പിന് വിരാമം…105മില്യൺ പൗണ്ട് സെൽസി ദമ്പതികൾക്ക് സ്വന്തം. യൂറോമില്യൺസ് ജാക്ക്പോട്ട് വിജയികൾ രംഗത്ത്. വെസ്റ്റ് സസെക്സിൽ നിന്നുള്ള സ്റ്റീവ് തോംസൺ (42), ഭാര്യ ലെങ്ക (41) എന്നിവരാണ് ഈ വർഷം യുകെയിൽ ആറാമത്തെ ജാക്ക്‌പോട്ട് സമ്മാന ജേതാക്കളായതെന്ന് ഓപ്പറേറ്റർ കാമലോട്ട് അറിയിച്ചു. തോംസൺ ഒരു ബിൽഡർ ആണ്. ഭാര്യ ലെങ്ക ഒരു കടയിൽ ജോലിചെയ്യുന്നു. ദേശീയ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പിന്റെ 25-ാം വാർഷികമായ നവംബർ 19 ന് അവരുടെ ടിക്കറ്റ് 105,100,701.90 പൗണ്ട് നേടി. 8, 10, 15, 30, 42 എന്നിവയാണ് വിജയിച്ച നമ്പറുകൾ ഒപ്പം ലക്കി സ്റ്റാർ നമ്പറുകൾക്കായി 4 ഉം 6 ഉം തിരഞ്ഞെടുത്തു.
താൻ വിജയിച്ചെന്ന് മനസ്സിലായപ്പോൾ ഒരു ഹൃദയാഘാതം ഉണ്ടായ അനുഭവം ആയിരുന്നുവെന്ന് തോംസൺ പറഞ്ഞു. ഔദ്യോഗിക സമ്മാനദാന ചടങ്ങിൽ ചെക്ക് കൈമാറുകയുണ്ടായി. ഇതെന്റേതാണെന്നെ കരുതുന്നുവെന്ന് തോംസൺ സന്തോഷവാനായി പറഞ്ഞു. പുതിയ വസ്ത്രം വാങ്ങിയെന്നും ഹെയർകട്ട് നടത്തിയെന്നും അദ്ദേഹം സമ്മതിച്ചെങ്കിലും ഇതുവരെ വലിയ വാങ്ങലുകളൊന്നും നടത്തിയിട്ടില്ലെന്നും തോംസൺ വെളിപ്പെടുത്തി. സമ്മാനം നേടിയെങ്കിലും ഉടനെ ജോലി ഉപേക്ഷിക്കാൻ ഉദ്ദേശ്യം ഇല്ലെന്നാണ് തോംസൺ അറിയിച്ചത്. സെൽസി പ്രദേശത്ത് തന്നെ താമസിക്കാനാണ് തങ്ങൾ പദ്ധതിയിട്ടിരിക്കന്നതെന്നും പണം സുഹൃത്തുക്കളുമായും കുടുംബവുമായും പങ്കിടുമെന്നും ദമ്പതികൾ അറിയിച്ചു. അതോടൊപ്പം സമൂഹത്തിനായി നല്ല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഒപ്പം തന്റെ കുടുംബം ഒരു നല്ല ക്രിസ്മസിനായി കാത്തിരിക്കുകയാണെന്ന് തോംസൺ പറഞ്ഞു.
അനീറ്റ സെബാസ്റ്റ്യൻ , മലയാളം യുകെ ന്യൂസ് ടീം
യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൽക്കരിയിൽ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിൽ വൻ പ്രതിസന്ധി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയിൽ വർഷങ്ങളായി ജോലിചെയ്യുന്ന തൊഴിലാളികൾ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. ഒരു നൂറ്റാണ്ടായി വൈദ്യുതി ഉൽപാദനത്തിൽ കൽക്കരി വ്യവസായം വലിയ പങ്ക് വഹിച്ചിരുന്നു. വികസിത രാജ്യങ്ങളായ യുകെ , അമേരിക്ക, സൗത്ത് കൊറിയ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലെ ഉൽപാദനത്തിൽ ഉള്ള വലിയ കുറവ് ഈ മേഖലയിലെ തകർച്ച സൂചിപ്പിക്കുന്നു. മറ്റ് രീതികളിലൂടെ ചെറിയ ചിലവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാമെന്നതുകൊണ്ട് തന്നെ കൽക്കരി യിലൂടെയുള്ള വൈദ്യുതി ഉത്പാദനത്തിനുള്ള സ്വീകാര്യത കുറയുന്നു. മുൻ വർഷങ്ങളിൽ വൈദ്യുതി ഉത്പാദനത്തിൽ അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ കുറവ് അനുഭവപ്പെട്ടെങ്കിലും ചൈനയിൽ ഉൽപാദനം കൂടിയിരുന്നു. എന്നാൽ ഇത്തവണ ഇന്ത്യയിലും ചൈനയിലും ഉൽപ്പാദനത്തിൽ കുറവ് നേരിട്ടു. ഇതിൽ ചൈനയിലെ അവസ്ഥ രൂക്ഷമാണ്. ചൈനയിലെ വൈദ്യുതിയുടെ ആവശ്യകത 6.7 % നിന്നും 3% ലേക്ക് കുറഞ്ഞു. ഇത്തവണത്തെ കണക്കനുസരിച്ച് കൽക്കരി പ്ലാന്റുകളുടെ കളുടെ ഉപയോഗം 49 % മാത്രമാണ്.
കാറ്റാടി പാടങ്ങൾക്കും സോളാർ പ്ലാന്റുകൾക്കുമായുള്ള 2019ലെ ചൈനീസ് പദ്ധതികൾ 2020 -ൽ -പൂർത്തിയാകുമ്പോൾ കൽക്കരി പ്ലാന്റുകൾ വലിയ തിരിച്ചടി നേരിടും. യു.എസ്. കൽക്കരി വ്യവസായത്തിന്റെ വീണ്ടെടുപ്പിനായി പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ശ്രമങ്ങൾ നടത്തിയെങ്കിലും ഏറ്റവും കുറവ് ഉല്പാദനം അമേരിക്കയിലാണ്. കണക്കുകൾ പ്രകാരം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കൽക്കരിയിലൂടെയുള്ള വൈദ്യുതി ഉൽപാദനം കൂടുതലാണ്. തെക്കുകിഴക്കൻ ഏഷ്യയിൽ ഉൽപാദനത്തിൽ വർദ്ധനവുണ്ടെങ്കിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ ആവശ്യകത കുറവാണ്.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
സർച്ചാർജ് ഉയർത്തുന്നത് ജീവനക്കാർ ഇല്ലാത്ത അവസ്ഥയിൽ ആരോഗ്യമേഖലയ്ക്ക് കൂടുതൽ തിരിച്ചടിയാകുമെന്ന് മെഡിക്കൽ അസോസിയേഷൻ.
ഇപ്പോൾതന്നെ ജീവനക്കാരുടെ എണ്ണത്തിൽ കുറവ് നേരിടുന്ന എൻ എച്ച് എസിനെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന തീരുമാനം ആണിത്. ബ്രിട്ടീഷുകാരുടെ ജീവൻ രക്ഷിക്കുന്ന വിദേശികളായ ജീവനക്കാർ വർഷം 625 പൗണ്ട് സർചാർജ് ആയി ഗവൺമെന്റിന് നൽകണം. ഈ യു സ്റ്റാഫ് അല്ലാത്തവർ ഹെൽത്ത് സർച്ചാർജ് നൽകുന്നത് ഇനിയും വർദ്ധിപ്പിക്കാൻ ഉള്ള തീരുമാനത്തിൽ ആണ് പ്രധാനമന്ത്രി. നാല് വർഷത്തിനുള്ളിൽ മൂന്നാമത്തെ വർധനവാണ് ഇത്. 400 പൗണ്ടിൽ നിന്നും 625 പൗണ്ട് ലേക്ക് സർച്ചാർജ് ഉയർത്തുമെന്നും, ബ്രെക്സിറ്റിനുശേഷം യുകെയുടെ പൗരന്മാർ അല്ലാത്ത ഇ യു ഉൾപ്പെടെ മുഴുവൻ പ്രവാസി ജോലിക്കാർക്കും ഇത് ബാധകമാകും എന്നും കൺസർവേറ്റീവ് പാർട്ടി അറിയിച്ചിരുന്നു..
ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും ഉൾപ്പെടെ പങ്കാളിയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ആയി ബ്രിട്ടണിൽ എത്തി ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ നിരവധിയാണ്. അങ്ങനെയുള്ളവർ വർഷം 2500 പൗണ്ട് ഗവൺമെന്റിന് നൽകേണ്ടിവരും. ഒരു ലക്ഷത്തിലധികം ഒഴിവുകൾ നിലനിൽക്കെ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് ആരോഗ്യമേഖലയെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്ന് ബ്രിട്ടണിൽ നാലുലക്ഷത്തോളം വരുന്ന നേഴ്സുമാരുടെ നേതാവ് പറഞ്ഞു. മനുഷ്യത്വമില്ലാത്ത ഇത്തരം നടപടികൾക്കെതിരെ ആരോഗ്യ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഈ നടപടി കൂടുതൽ വോട്ടുകൾ നേടാനുള്ള തന്ത്രം ആണെങ്കിൽ പോലും കൺസർവേറ്റീവ് പാർട്ടി ഇമിഗ്രേഷൻ മേഖലയിൽ എത്രമാത്രം അജ്ഞരാണ് എന്ന വെളിപ്പെടുത്തലാണ് ഇതിലൂടെ ലഭിക്കുന്നതെന്ന്, ബി എം എ റൂളിങ് കൗൺസിൽ ചെയർമാൻ ഡോക്ടർ ചാന്ദ് നാഗ്പോൾ പറഞ്ഞു. പ്രവാസികൾ മറ്റുള്ളവരെപ്പോലെ ടാക്സ് നൽകുന്നില്ല എന്നതാണ് പ്രശ്നം എങ്കിൽ കൂടിയും ഈ പ്ലാനിന് കീഴിൽ അവർ രണ്ട് ഇരട്ടിയിലധികം പണം നൽകുന്നുണ്ട്. നഴ്സുമാരുടെ വാർഷികവരുമാനം തന്നെ ഏകദേശം ഇരുപത്തി മൂവായിരത്തി 23, 137 പൗണ്ട് ആണെന്ന് ഇരിക്കെ ഈ തിരിച്ചടി കനത്തതാണ്. രണ്ട് വർഷത്തിനിടെ രണ്ടാം തവണയും സർച്ചാർജ് കൂട്ടുന്നത് പ്രവാസികൾക്ക് നേരെയുള്ള കനത്ത ആഘാതം മാത്രമല്ല എൻഎച്ച്എസ് നേരിടുന്ന പ്രധാന പ്രശ്നങ്ങൾ മറച്ചുവെക്കാനുള്ള ബുദ്ധിപൂർവമായ നീക്കം കൂടിയാണെന്ന് പ്രവാസി ക്ഷേമ വകുപ്പിന്റെ പബ്ലിക് അഫയേഴ്സ് ആൻഡ് ക്യാമ്പയിൻ മാനേജറായ മിന്നി റഹ്മാൻ പറഞ്ഞു.
മലയാളികൾ ലോകത്തിന്റെ ഏതു കോണിലും വിരാജിക്കുന്നുണ്ടെങ്കിലും അന്യ നാട്ടിൽ വിമാനം പറപ്പിക്കാൻ തയ്യാറെടുക്കുക അപൂർവ സംഭവം. അതും ഒരു പതിനേഴുകാരി. കിഴക്കൻ മലയോര കവാടമായ മുണ്ടക്കയത്തിനടുത്ത് കൂട്ടിക്കൽ ചെമ്പൻകുളം തറവാട്ടിൽ നിന്നാണ് ഐശ്വര്യ ലണ്ടനിലെ ആകാശം കീഴടക്കാൻ തയ്യാറെടുക്കുന്നത്. അച്ഛൻ ബിജു ബാലചന്ദ്രനും അമ്മ രജിതയും മകളുടെ ജീവിതസ്വപ്നം യാഥാർഥ്യമാക്കാൻ ഒപ്പമു ണ്ട്.
ലണ്ടനിലെ ന്യൂ ഹാം കോളേജിൽ എല്ലാ വിഷയങ്ങളിലും എ സ്റ്റാർ നേടിയാണ് ആദ്യ വനിതാ പൈലറ്റാകാൻ ഈ മിടുക്കി കുതിക്കുന്നത്. പൈലറ്റാകാൻ വേണ്ട അടിസ്ഥാന യോഗ്യതയ്ക്കുള്ള 13 പ്രിലിമിനിറി പരീക്ഷകളും മികവോടെ വിജയിച്ച് ലോകമൊട്ടാകെ അറിയപ്പെടുന്ന വെസ്റ്റ് സസെക്സിലെ ക്രൗളി എൽത്രി ഹാരിസ് എയർലൈൻ അക്കാദമിയിൽ പഠിക്കുന്നു . പൈലറ്റ് പരിശീലന യോഗ്യതനേടിയ ഐശ്വര്യ 18 വയസ്സ് തികയാൻ കാത്തിരിക്കുകയാണ് കോഴ്സ് പൂർത്തിയാക്കാൻ. മുപ്പതിലേറെ രാജ്യങ്ങളുമായി ക്യാമ്പസ് റിക്രൂട്ട്മെന്റ് കരാർ ഉള്ള കമ്പനിയായതിനാൽ ജോലിയും ഉറപ്പ് . ഗ്രൂപ്പ് അടിസ്ഥാനത്തിൽ കടുത്ത മത്സരമുണ്ടായിട്ടും പ്രവേശനപരീക്ഷയിലും വിവിധ ഇന്റർവ്യൂകളിലും അനായാസ വിജയം നേടി.
Courtesy to face book
ഐശ്വര്യ പൈലറ്റായി കുപ്പായമിടുമ്പോൾ യുകെ മലയാളി സമൂഹത്തിലെ ആദ്യ വനിതാ പൈലറ്റ് എന്ന കിരീടവും ഈ പെൺകുട്ടിക്കൊപ്പം. ചേച്ചി അശ്വതി മുഴുവൻ വിഷയത്തിലും എ ഗ്രേഡോടെ ബൾഗേറിയയിൽ മെഡിസിന് അവസാന വർഷം പഠിക്കുന്നു . ബിജു ബാലചന്ദ്രനും കുടുംബവും 25 വർഷമായി യുകെയിലാണ് താമസം . അമ്മ രജിത തിരുവനന്തപുരം വർക്കല സ്വദേശിനിയാണ് .
മദ്യപിച്ചു വാഹനമോടിച്ചതിന് പൊലീസ് പിടിയിലായ ബോള്‍ട്ടണ്‍ മലയാളിയുടെ ശിക്ഷ സസ്‌പെന്റ് ചെയ്ത് ബോള്‍ട്ടണ്‍ മജിസ്‌ട്രേറ്റ് കോടതി. പത്തു മാസത്തിനിടയില്‍ രണ്ടാം തവണയാണ് ജോബോയ് ജോസഫിനെ മദ്യപിച്ചു വാഹനമോടിച്ചതിന് പൊലീസ് പിടികൂടിയത്. എന്നാല്‍, ജോബോയ് ജോസഫിന്റെ അടുത്ത ബന്ധുക്കളായ രണ്ടുപേര്‍ ഓസ്ട്രിയയില്‍ വച്ച് മുങ്ങിമരിച്ച സംഭവമാണ് ജോബോയ് ജോസഫിനെ മദ്യപാനിയാക്കിയതെന്ന വാദം കോടതി ശരിവച്ചതോടെയാണ് ശിക്ഷ സസ്‌പെന്റ് ചെയ്ത് ഉത്തരവായത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ജോബോയ് ജോസഫിന്റെ അടുത്ത ബന്ധുക്കളായ ജോയല്‍ അനിയന്‍ കുഞ്ഞും ജേസണ്‍ വര്‍ഗീസും ഓസ്ട്രിയ വിയന്നയിലെ ഡാന്യൂബ് നദിയില്‍ മുങ്ങി മരിച്ചത്. 19 ഉം 15ഉം വയസ് മാത്രമായിരുന്നു ഇരുവര്‍ക്കും പ്രായം. ഹോളിഡേ ആഘോഷത്തിനായാണ് ഇരുവരും ഓസ്ട്രിയയിലേക്ക് പോയത്. ഡാന്യൂബ് നദിയിലെ സ്പീഡ് ബോട്ടില്‍ യാത്ര നടത്തവേയാണ് ഇരുവരുടെയും മരണത്തിന് കാരണമായ അപകടം നടന്നത്.
വിയന്നയിലെ ബന്ധുക്കളെ സന്ദര്‍ശിക്കാനും ഹോളിഡേയ്ക്കുമായിരുന്നു ജോബോയിയുടെ ബന്ധുക്കളായ ജോയല്‍ അനിയന്‍ കുഞ്ഞും ജേസണ്‍ വര്‍ഗീസും വിയന്നയിലേക്ക് എത്തിയത്. അവധിക്കാല ആഘോഷം കഴിഞ്ഞ് തിരിച്ചു വരാനിരിക്കെ ഓള്‍ഡ് ഡാന്യൂബിലെ പ്രമുഖ ടൂറിസം കേന്ദ്രമായ നദി കൂടി കാണുവാന്‍ ഇവര്‍ എത്തുകയായിരുന്നു. വിയന്നയിലെ 30 ഡിഗ്രി ചൂടില്‍ ദേഹമൊന്ന് തണുപ്പിക്കാന്‍ ജേസന്‍ ബോട്ടില്‍ നിന്നും വെള്ളത്തിലിറങ്ങി ബോട്ടിന് സമീപത്തു തന്നെ നീന്തുകയായിരുന്നു. എന്നാല്‍ അധികം വൈകാതെ ജേസന്‍ നീന്താനാവാതെ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ജലസസ്യത്തില്‍ കാല്‍കുരുങ്ങി നീന്തി നീങ്ങാനാവാതെയാണ് ജേസന്‍ മുങ്ങിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. കാലില്‍ ജലസസ്യം കുരുങ്ങിയെന്ന് ജേസണ്‍ വിളിച്ചു പറയുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇതു കണ്ട് ജേസനെ രക്ഷിക്കാന്‍ ജോയല്‍ വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. എന്നാല്‍ കൊടു തണുപ്പുള്ള വെളളത്തില്‍ പൊങ്ങി നില്‍ക്കാനാവാതെ രണ്ട് പേരും മിനുറ്റുകള്‍ക്കകം വെള്ളത്തില്‍ മുങ്ങിത്താഴ്ന്നുവെന്നാണ് റിപ്പോര്‍ട്ട്. ബോട്ടില്‍ നിന്നും വെറും പത്തടി അകലത്ത് വച്ചായിരുന്നു ഇവര്‍ മരണക്കയത്തിലേക്ക് മുങ്ങിപ്പോയത്. അപകടത്തെ തുടര്‍ന്ന് ദി ഓസ്ട്രിയന്‍ എമര്‍ജന്‍സി സര്‍വീസുകള്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാന്‍ സാധിച്ചില്ല.
മൂന്നര മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനു ശേഷമാണ് ജോയലിന്റെ മൃതദേഹം വെള്ളത്തില്‍ നിന്നും ഉയര്‍ത്താന്‍ സാധിച്ചത്. ഇതു കഴിഞ്ഞ് വീണ്ടും രണ്ടര മണിക്കൂറിനു ശേഷമാണ് ജേസന്റെ മൃതദേഹം ലഭിച്ചത്. ഒരു ഐടി സ്ഥാപനത്തില്‍ രണ്ടാം വര്‍ഷം അപ്രന്റിസ് ആയി ജോലി ചെയ്ത് വരുകയായിരുന്നു ജോയല്‍. അതേ സമയം ബുറി കോളജില്‍ പഠിക്കുന്നുമുണ്ടായിരുന്നു. ഒരു ഫുട്‌ബോളറായി വളര്‍ന്ന് വന്നിരുന്ന പ്രതിഭയായിരുന്നു ജേസന്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അങ്ങേയറ്റം മനസില്‍ ആരാധിച്ചിരുന്നു ഈ കൗമാരക്കാരന്‍. സമ്മര്‍ ഹോളിഡേയ്ക്ക് ശേഷം സെന്റ് ജെയിംസ് സ്‌കൂളില്‍ ഇയര്‍ 11ന് ചേരാനിരിക്കുകയായിരുന്നു ജേസന്‍.
അപകടത്തെ തുടര്‍ന്ന് ജോബോയ് ആയിരുന്നു മറ്റു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാനും മൃതദേഹം യുകെയിലേക്ക് തിരികെ എത്തിക്കുവാനുമെല്ലാം പോയത്. ഈ അപകടത്തില്‍ നിന്നും ജോബോയ് ഇതുവരെ മോചിതനായിട്ടില്ലെന്നും മദ്യപാനത്തിലേക്ക് തിരിയുവാന്‍ ഇതു കാരണമായെന്നുമാണ് ജോബോയ് കോടതിയില്‍ വാദിച്ചത്. മദ്യപിക്കാതിരിക്കുന്ന സമയത്ത് താന്‍ മാനസികമായി തളര്‍ന്നു പോകുന്നുവെന്നും ഇതില്‍ നിന്നും രക്ഷപ്പെടുവാനാണ് മദ്യപിക്കുന്നതെന്നും ജോബോയിയുടെ വക്കീലായ ജെയ്ന്‍ നൊവാസ് വ്യക്തമാക്കുന്നു. ഈ വര്‍ഷം ജനുവരിയിലാണ് മദ്യപിച്ചു വാഹനമോടിച്ചതിന് ജോബോയിലെ പൊലീസ് പിടികൂടിയത്. ഇതിനു കമ്മ്യൂണിറ്റി ശിക്ഷ നല്‍കുകയും 27 മാസം റോഡുകളില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
മാത്രമല്ല, മുമ്പും ജോബോയ് ഓടിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷനായ സ്റ്റീവ് വുഡ്മാന്‍ മജിസ്‌ട്രേറ്റുകളോട് പറഞ്ഞു. പത്തു മാസം മുമ്പ് ഒരു ഞായറാഴ്ച വൈകുന്നേരം ഏഴു മണിയ്ക്കായിരുന്നു ആ സംഭവം. അന്ന് കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന ജോബോയ് ഓടിച്ചിരുന്ന മെഴ്‌സിഡസ് കാര്‍ സെന്റ് ഹെലന്‍സ് റോഡില്‍ വച്ച് ഓഡി എ 5വുമായി കൂട്ടിയിടിക്കുകയായിരുന്നു.
അന്ന് അപകടം നടന്നയുടനെ ജോബോയ് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ജോബോയിയുടെ ഭാര്യ അദ്ദേഹത്തെ തിരികെ വിളിക്കുകയും വാക്കുകള്‍കൊണ്ട് ആശ്വസിപ്പിക്കുകയും ആയിരുന്നു. പൊലീസ് എത്തും വരെ ഓഡി കാര്‍ ഓടിച്ചിരുന്ന സോഫിയ എന്ന സ്ത്രീയുടെ ഭര്‍ത്താവ് ജോബോയിയെ പിടിച്ചു വെക്കുകയും ആയിരുന്നു. ഓഫീസര്‍മാര്‍ എത്തിയപ്പോള്‍ ജോബോയ് നന്നായി മദ്യപിച്ചിരുന്നതിന്റെ മണവും കണ്ണുകള്‍ ചുവന്നിരിക്കുകയും ആയിരുന്നു. അപകട സമയത്ത് ഭാര്യയാണ് കാറോടിച്ചതെന്നാണ് ജോബോയ് പറഞ്ഞത്. എന്നാല്‍ കാറിന്റെ താക്കോല്‍ ജോബോയിയുടെ പോക്കറ്റില്‍ നിന്നും കിട്ടുകയും ഓഡിയിലെ ഡാഷ് കാം ഫൂട്ടേജില്‍ നിന്നും ജോബോയ് ആണ് കാറോടിച്ചതെന്നും വ്യക്തമാവുകയായിരുന്നു.
കമ്പ്യൂട്ടര്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്ന ജോബോയിയെ പൊലീസ് അറസ്റ്റു ചെയ്യുകയും ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തുകയും ആയിരുന്നു. കോടതിയിലെത്തിച്ച ജോബോയിയോട് നിങ്ങളുടെ മദ്യപാനം രണ്ടു നിഷ്‌കളങ്കരായ ആളുകളെ കൊല്ലുമായിരുന്നുവെന്ന് ബെഞ്ച് ചെയര്‍മാനായ പീറ്റര്‍ ജോണ്‍സ് പറഞ്ഞപ്പോള്‍, തന്റെ ഭാഗത്തു നിന്നും ഉണ്ടായ ഒരു വലിയ തെറ്റായിരുന്നുവതെന്നും ഇനിയൊരിക്കലും താന്‍ മദ്യപിക്കില്ലെന്നും ജോസഫ് കോടതി മുമ്പാതെ വ്യക്തമാക്കി.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ഷ്രോപ്ഷയർ : തിരഞ്ഞെടുപ്പ് ദിനത്തിന് ഇനി അധികം നാളുകൾ ഇല്ല. ഒരു പുതിയ ബ്രിട്ടനെ നിർമിക്കും എന്ന വാഗ്ദാനവുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ രംഗത്ത്. പുതിയ പ്രകടനപത്രികയിൽ ഇതിൽ 12500 വിദേശ നഴ്സുമാരെ റിക്രൂട്ട് ചെയ്യും എന്നുള്ള ബോറിസ് ജോൺസന്റെ പ്രഖ്യാപനം യുകെയിൽ ജോലി തേടുന്ന നഴ്സുമാർക്കു പ്രതീക്ഷ നലകുന്നതാണ്. കൺസേർവേറ്റിവ് പാർട്ടിക്ക് ബ്രെക്‌സിറ്റ് പൂർത്തിയാക്കാനും പുതിയ ബ്രിട്ടൻ സൃഷ്ടിക്കാനും കഴിയുമെന്ന് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയ വേളയിൽ ജോൺസൻ പറഞ്ഞു. 59 പേജുള്ള പ്രകടനപത്രിക തിരഞ്ഞെടുപ്പിന് 18 ദിവസങ്ങൾക്കു മുമ്പ് ഇതാ പുറത്ത് വന്നിരിക്കുന്നു. ഇംഗ്ലണ്ടിൽ പുതിയ 50,000 നഴ്‌സുമാരെ നിയമിക്കും, കർശനമായ ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ കൊണ്ടുവരും, ആദായനികുതി, ദേശീയ ഇൻഷുറൻസ്, വാറ്റ് എന്നിവയുടെ നിരക്ക് വർദ്ധിപ്പിക്കില്ല തുടങ്ങിയവയാണ് പ്രധാനപെട്ട വാഗ്ദാനങ്ങൾ. ഷ്രോപ്ഷയറിലെ ടെൽഫോർഡിൽ പത്രിക അവതരിപ്പിച്ചുകൊണ്ട് സംസാരിച്ച പ്രധാനമന്ത്രി, ബ്രെക്സിറ്റ് പൂർത്തിയാക്കാനും ജനഹിതം നിറവേറ്റാനും തങ്ങൾക്ക് കഴിയുമെന്നും അറിയിച്ചു.
രാജ്യത്തിന്റെ ഭാവി മുന്നിൽ കണ്ട് തയ്യാറാക്കിയ പത്രികയിൽ 20000 പുതിയ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുക, സ്കൂളുകൾക്ക് ധനസഹായം നൽകുക, ദേശീയ ഇൻഷുറൻസ് പരിധി 2020 ൽ 9,500 ഡോളറായി ഉയർത്തുക, ശിശുക്ഷേമത്തിനായി പ്രതിവർഷം 250 മില്യൺ പൗണ്ട്, വീടുകളിലേക്കുള്ള നവീകരണത്തിന് 6.3 ബില്യൺ പൗണ്ട്, ബോയിലറുകൾ, ഇൻസുലേഷൻ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഗ്രാന്റുകൾ, കുഴികൾ നികത്തുന്നതിന് നാല് വർഷത്തേക്ക് പ്രതിവർഷം 500 മില്യൺ പൗണ്ട് (മാർച്ചിലെ ഒരു പ്രഖ്യാപനത്തിൽ പാർട്ടി തന്നെ വാഗ്ദാനം ചെയ്തതിന്റെ പത്തിരട്ടിയാണിത് ), ലീഡ്‌സിനും മാഞ്ചസ്റ്ററിനുമിടയിൽ “നോർത്തേൺ പവർഹൗസ് റെയിൽ” നിർമ്മിക്കുക, പ്രാദേശികവുമായ റോഡുകൾക്കുവേണ്ടി 28.8 ബില്യൺ പൗണ്ട് നിക്ഷേപിക്കുക തുടങ്ങിയ വാഗ്ദാനങ്ങളും അടങ്ങിയിരിക്കുന്നു. പിൻവലിക്കൽ കരാർ ബിൽ ഡിസംബർ 25 ന് മുമ്പ് പാർലമെന്റിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു . പ്രധാനമന്ത്രിയുടെ ബ്രെക്സിറ്റ് കരാർ ജനുവരി 31 ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടുപോരുന്നതിന് മുമ്പായി എംപിമാർ അംഗീകരിക്കണമെന്ന് കൺസർവേറ്റീവ് പാർട്ടി ആവശ്യപ്പെട്ടു.
മൈക്കിൾ ഗോവ്, ബിബിസി ചർച്ചയിൽ വെച്ച് തന്റെ പൂർണ പിന്തുണ അറിയിച്ചു. മറ്റു പാർട്ടികളുമായി സംസാരിച്ച്, വൃദ്ധജനങ്ങൾക്ക് ഒരു ദീർഘകാല പരിചരണം ഉറപ്പാക്കും എന്ന് അദ്ദേഹം അറിയിച്ചു. വൈകല്യമുള്ളവർ, പതിവ് രോഗികൾ, ഗുരുതര രോഗികൾ, ദീർഘകാല രോഗികളുടെ കുടുംബങ്ങൾ, പരിചരണക്കാർ, രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന എൻഎച്ച്എസ് സ്റ്റാഫ് എന്നിവർക്ക് ഇംഗ്ലണ്ടിലെ ആശുപത്രികളിൽ സൗജന്യ പാർക്കിംഗും വാഗ്ദാനം ചെയ്യുന്നു. ഒപ്പം സമരം ഉള്ളപ്പോഴും ട്രെയിൻ ഓടാനുള്ള സംവിധാനം കൺസേർവേറ്റിവ് പാർട്ടി ഉണ്ടാകുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് അറിയിച്ചു.
ഗോപിക. എസ്, മലയാളം യുകെ ന്യൂസ് ടീം
“വരുമാന നികുതിക്ക് പരിധി നിശ്ചയിച്ചതിൽ പിശക് , വൈകിയാൽ വൻ തുക പിഴ”. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധി യു കെ മലയാളികളെ ആശങ്കാകുലരാക്കിയ അറിയിപ്പാണിത്. ടെലിഫോണിലൂടെ എത്തിയ ഈ ആശങ്കയ്ക്ക് ആശ്വാസം തേടി പലരും പല വഴിക്കും അന്വേഷണം നടത്തി. തട്ടിപ്പു സംഘത്തിന്റെ പുതു മുഖമാണത്രെ ഇത്.
റവന്യു വകുപ്പിന്റെ പരാതിയിൽ സുപ്രീം കോടതിയിൽ നിന്ന് നേരിട്ട് വിളിക്കുന്നുവെന്നു പറഞ്ഞു തുടങ്ങുന്ന കോളുകളിലൂടെ 2500 മുതൽ 3000 പൗണ്ട് വരെയാണ് ആവശ്യപ്പെടുന്നത്. ഭാവിയിൽ 40000 പൗണ്ട് വരെ അടക്കേണ്ടി വരുമെന്നും ഭയപ്പെടുത്തുന്നു. നഴ്സിംഗ്, ടാക്സി, കാറ്ററിംഗ് മേഖലകളിൽ ജോലി ചെയ്യുന്ന മലയാളികളാണ് സംഭവത്തിൽ പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. പ്രധാനമായും 02079601900, 02079601500 എന്നീ നമ്പറുകളാണ് തട്ടിപ്പിനുപയോഗിച്ചിരിക്കുന്നത് എന്നാണ് ലഭ്യമായ വിവരം. പരിചയമില്ലാത്ത നമ്പറുകൾ ബ്ലോക്ക് ചെയ്യണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
ബ്രിട്ടണില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ മൂന്നാഴ്ച മാത്രം ശേഷിക്കേ, ‘ഒബ്സര്‍വര്‍’ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പില്‍ കൺസർവേറ്റീവ് പാര്‍ട്ടിക്ക് മുന്‍തൂക്കം. ലേബറിനെക്കാൾ 19 പോയിന്റ് മുന്നിലാണ് അവര്‍. ടോറികളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ബോറിസ് ജോൺസൺ ഇന്ന് പുറത്തിറക്കാനിരിക്കുകയാണ്. അതിനു മുന്‍പുവന്ന അഭിപ്രായ സര്‍വേ അവര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് പ്രകടന പത്രിക സംബന്ധിച്ച് കൺസർവേറ്റീവ് എംപിമാര്‍ക്കിടയില്‍ വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
2017-ൽ തെരേസ മേ പുറത്തിറക്കിയ ബോട്ട്ഡ് മാനിഫെസ്റ്റോയില്‍ ‘ഡിമെൻഷ്യ ടാക്സ്’ എന്നൊരു ഒട്ടും ജനപ്രിയമല്ലാത്ത സാമുഹ്യ സുരക്ഷാ പദ്ധതിയുണ്ടായിരുന്നു. അതു പുറത്തുവന്നതോടെ അവരുടെ റേറ്റിംഗ് തകര്‍ന്നടിഞ്ഞതാണ്. അതാണ് ഇക്കുറിയും കൺസർവേറ്റീവ് എംപിമാരെ ആശങ്കയിലാക്കുന്നത്.
അഭിപ്രായ സര്‍വ്വേ പ്രകാരം ടോറികളുടെ വോട്ട് വിഹിതം ഇപ്പോൾ 47%-വും ലേബറിന്‍റെത് 28%-വും ആണ്. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിഹിതം 12% ആയി കുറഞ്ഞു. 3% ആയി ചുരുങ്ങിയ ബ്രെക്സിറ്റ് പാർട്ടിയും നിലനില്‍പ്പ് ഭീഷണിയിലാണ്. ബ്രെക്സിറ്റ് എങ്ങിനെയെങ്കിലും നടപ്പാക്കണമെന്ന വോട്ടര്‍മാര്‍ ടോറികളെ പിന്തുണയ്ക്കുന്നുവെന്നാണ് അഭിപ്രായ സര്‍വ്വേ വ്യക്തമാക്കുന്നത്. വോട്ടർമാരിൽ നിന്ന് പിന്തുണ നേടുന്നതിൽ ഒരു പരിധിവരെ ജോണ്‍സണും കൂട്ടരും വിജയിച്ചുവെന്ന് സാരം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ ആഴ്ചയില്‍ പാർട്ടി നേതാക്കൾ തമ്മിലുള്ള ടെലിവിഷൻ സംവാദങ്ങള്‍ സ്വാധീനം ചെലുത്തി തുടങ്ങിയിട്ടില്ലെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. രണ്ട് വർഷം മുമ്പ് പറ്റിയ അമളി ഒഴിവാക്കുന്നതിലാണ് ഇപ്പോള്‍ ടോറി ക്യാമ്പുകളുടെ ശ്രദ്ധ. എൻഎച്ച്എസ്, ശിശു പരിപാലനം, സ്കൂളുകളെ പരിരക്ഷിക്കുക തുടങ്ങിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവര്‍ പ്രഥമ പരിഗണന നല്‍കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഇതേ ഘട്ടത്തില്‍ നേടിയതിനേക്കാള്‍ വലിയ ലീഡാണ് ഇക്കുറി കൺസർവേറ്റീവ് പാര്‍ട്ടി നേടിയിരിക്കുന്നത്. എന്നാല്‍ അത് കഴിഞ്ഞ മാസത്തേക്കാള്‍ ആറു പോയിന്‍റ് ഇടിഞ്ഞുവെന്നതും ശ്രദ്ധേയമാണ്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഈ പൊതുതിരഞ്ഞെടുപ്പിന് ശേഷം ലേബർ പാർട്ടി അധികാരത്തിൽ വന്നാൽ ബ്രെക്സിറ്റ് വിഷയത്തിൽ താൻ ഒരു നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് തുറന്ന് പറഞ്ഞ് ജെറമി കോർബിൻ. വെള്ളിയാഴ്ച നടന്ന ബിബിസിയുടെ ചർച്ചയിലാണ് കോർബിൻ ഇക്കാര്യം അറിയിച്ചത്. ഭാവിയിലെ ബ്രെക്സിറ്റ് റഫറണ്ടത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കാനുള്ള തന്റെ തീരുമാനത്തെ പക്വത നിറഞ്ഞ ഒന്നായി അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. താൻ പ്രധാനമന്ത്രിയാകുകയാണെങ്കിൽ, യൂറോപ്യൻ യൂണിയനുമായി ഒരു പുതിയ ബ്രെക്‌സിറ്റ് കരാർ ചർച്ചചെയ്യുമെന്നും അതൊരു പൊതുതിരഞ്ഞെടുപ്പിൽ വിടുമെന്നും കോർബിൻ പറഞ്ഞു. എന്നിരുന്നാലും, ഫലം നടപ്പാക്കുന്നതിനുമുമ്പ്, ഈ റഫറണ്ടത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. “ഇത് യഥാർത്ഥത്തിൽ ആളുകളെ ഒരുമിച്ച് കൊണ്ടുവരാൻ കഴിയുന്ന വിവേകപൂർണ്ണമായ ഒരു മാർഗമാണെന്ന് ഞാൻ കരുതുന്നു.” ഷെഫീൽഡിലെ പ്രചാരണവേളയിൽ കോർബിൻ പറയുകയുണ്ടായി.
ബ്രെക്സിറ്റ് പോലെയൊരു സുപ്രധാന വിഷയത്തിൽ കോർബിൻ എങ്ങനെ ഉദാസീനനായിരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചോദിച്ചു. പുതിയ ബ്രെക്സിറ്റ് ഇടപാട് ചർച്ച ചെയ്യാനുള്ള ലേബർ പാർട്ടി നേതാവിന്റെ ആഗ്രഹം അദ്ദേഹത്തിന്റെ നിഷ്പക്ഷ നിലപാട് മൂലം ദുർബലപ്പെടുമെന്ന് ജോൺസൺ കൂട്ടിച്ചേർത്തു. പടിഞ്ഞാറൻ ലണ്ടനിൽ ശനിയാഴ്ച നടന്ന പ്രചാരണത്തിനിടെ ലിബറൽ ഡെമോക്രാറ്റ് നേതാവ് ജോ സ്വിൻസൺ, കോർബിന്റെ നിലപാട് ആശ്ചര്യജനകമാണെന്ന് പറഞ്ഞു. “ഒരു തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നത്തിൽ അവർ ഒരു വ്യക്തമായ നിലപാട് സ്വീകരിക്കാൻ പോകുന്നില്ല,” സ്വിൻസൺ കൂട്ടിച്ചേർത്തു. ഈ രാജ്യത്ത് ജീവിക്കുന്നവർക്ക് ഒരു നേതാവിനെയാണ് വേണ്ടത്, ഒരു കാഴ്ചക്കാരനെയല്ല എന്നും അവർ പറഞ്ഞു. കോർബിന്റെ ഈയൊരു തീരുമാനം പരാജയമാണെന്ന് ബ്രെക്സിറ്റ് പാർട്ടി നേതാവ് നിഗൽ ഫാരേജും ആരോപിച്ചു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ :യൂറോമില്യൺസ് ജാക്ക്പോട്ട് വിജയി രംഗത്തെത്തിയെന്ന് വിവരങ്ങൾ. സമ്മാനത്തുകയായ 105 മില്യൺ പൗണ്ട് അവകാശപ്പെട്ടുകൊണ്ട് ടിക്കറ്റ് ഉടമ രംഗത്തെത്തിയെന്ന് ഓപ്പറേറ്റർ കാമലോട്ട് അറിയിച്ചു. എന്നാൽ ടിക്കറ്റ് ഉടമ ആരാണെന്ന് അവർ വെളിപ്പെടുത്തിയിട്ടില്ല. ഈ വർഷം യുകെ ടിക്കറ്റ് ഉടമ നേടുന്ന ആറാമത്തെ യൂറോമില്യൺ ജാക്ക്പോട്ടാണിത്. 8, 10, 15, 30, 42 എന്നിവയാണ് വിജയിച്ച നമ്പറുകൾ, ഒപ്പം ലക്കി സ്റ്റാർ നമ്പറുകളായി 4 ഉം 6 ഉം തിരഞ്ഞെടുത്തു.
ബ്രിട്ടനിലെ എക്കാലത്തെയും വലിയ ലോട്ടറി വിജയി 170മില്യൺ പൗണ്ട് നേടിയ വ്യക്തിയാണ്. കഴിഞ്ഞ മാസമാണ് 170 മില്യൺ യൂറോമില്യൺ ജാക്ക്പോട്ട് അദേഹത്തിന് ലഭിക്കുന്നത്. ഇതുകൂടാതെ ജൂണിൽ 123 മില്യൺ, ഏപ്രിലിൽ 38 മില്യൺ, മാർച്ചിൽ 71 മില്യൺ, ജനുവരിയിൽ 115മില്യൺ എന്നീ വൻ തുകകളും യൂകെയിൽ യൂറോമില്യൺ ജാക്ക്പോട്ട് വിജയതുക ആയി ലഭിച്ചിട്ടുണ്ട്.