UK

മലയാളം യുകെ ന്യൂസ് ബ്യുറോ

അപകടങ്ങൾ കുറക്കുന്നതിനായി പുതിയതായി ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചവരെ രാത്രി യാത്രയിൽ നിന്നും നിരോധിക്കാൻ ആലോചിക്കുന്നതായി ഡിപ്പാർട്ട്മെന്റ് ഫോർ ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു. ഒരു ക്രമാനുഗതമായ ലൈസൻസ് സംവിധാനം നടപ്പിലാക്കാനും തീരുമാനമുണ്ട്. ഇതിലൂടെ പുതിയ ഡ്രൈവർമാർക്ക് കുറെയധികം നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രാത്രി യാത്ര ഒഴിവാക്കുക, യാത്രക്കാരുടെ പ്രായപരിധിയിലുള്ള നിയന്ത്രണങ്ങൾ തുടങ്ങിയവ ഇതിൽപ്പെടും.

പുതുതായി ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച അഞ്ചിലൊന്ന് പേരും ആദ്യവർഷങ്ങളിൽ അപകടങ്ങളിൽ പെടുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ലൈസൻസ് കിട്ടി എത്ര വർഷം വരെ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും എന്നത് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ശൈത്യകാലത്ത് നോർത്ത് സ്കോട്ട്ലൻഡിൽ മറ്റും 6 മണിക്കൂർ മാത്രമേ സൂര്യപ്രകാശം ഉണ്ടാകാറുള്ളു. അതിനാൽ ഈ നിയമം യാത്രക്കാരെ ബാധിക്കാനും സാധ്യതയുണ്ട്.

നിലവിലുള്ള നിയമം അനുസരിച്ച് ആദ്യ രണ്ടു വർഷങ്ങളിൽ ആറു പെനാലിറ്റികൾ വന്നാൽ ഡ്രൈവിംഗ് ലൈസൻസ് അസാധുവാകും. എന്നാൽ വാഹനമോടിക്കുന്ന സമയത്തിനോ, യാത്രക്കാരുടെ പ്രായപരിധിക്കോ നിലവിലെ നിയമങ്ങളിൽ നിയന്ത്രണമില്ല.

ലോകത്തിലെതന്നെ സുരക്ഷിതമായ റോഡുകളാണ് ഇംഗ്ലണ്ടിൽ ഉള്ളതെന്നും, എന്നാൽ അതിനെ കൂടുതൽ അപകട രഹിതമാക്കാനാണു ശ്രമിക്കുന്നതെന്നും റോഡ് സേഫ്റ്റി മിനിസ്റ്റർ മൈക്കിൾ എല്ലിസ് അഭിപ്രായപ്പെട്ടു. ക്രമാനുഗതമായ ലൈസൻസ് സംവിധാനം യുഎസിലെ കാലിഫോർണിയയിലും, ഓസ്ട്രേലിയയിലും, സ്വീഡനിലും മറ്റും നിലവിലുണ്ട്. എന്നാൽ ബ്രിട്ടണിൽ ഈ സംവിധാനത്തെ മുൻപ് നിരസിച്ചതാണ്. യുവാക്കളുടെ തൊഴിലിനെയും വിദ്യാഭ്യാസത്തെയും ഇത് ബാധിക്കും എന്നതായിരുന്നു നിരസിക്കാനുള്ള കാരണം. എന്നാൽ അപകടനിരക്ക് വർദ്ധിക്കുന്നതിനാൽ ആണ് ഈ സംവിധാനം കൊണ്ടുവരുന്നതിനായി ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പെൻഷൻ നിയമങ്ങളിൽ നടപ്പാക്കിയ ഭേദഗതിക്കെതിരെ എൻഎച്ച്എസിലെ കൺസൾട്ടൻറുമാർ രംഗത്ത്. സ്റ്റാഫ് ഷോർട്ടേജ് മൂലം വലയുന്ന സമയത്ത് ഓവർടൈം ഷിഫ്റ്റുകൾ ചെയ്താണ് മിക്ക സീനിയർ ഡോക്ടർമാരും രോഗികൾക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നത്. എന്നാൽ ഇങ്ങനെ കൂടുതൽ സമയം ജോലി ചെയ്യുന്നതു മൂലം കൂടുതൽ ടാക്സ് നല്കേണ്ടി വരികയും പുതിയ ഭേദഗതിയനുസരിച്ച് പെൻഷനെ ബാധിക്കുകയും ചെയ്യുന്നതിനാൽ ഓവർടൈം ഒഴിവാക്കാൻ 1500 കൺസൾട്ടന്റുമാർ തീരുമാനമെടുത്തു കഴിഞ്ഞു.

സാധാരണ ഗതിയിൽ നാലോ അഞ്ചോ മണിക്കൂറുകൾ ഉള്ള 10 ഷിഫ്റ്റുകൾ മറ്റു ഡോക്ടർമാർ ചെയ്യുമ്പോൾ, 11 ഉം 12 ഉം ഷിഫ്റ്റുകൾ വരെ കൺസൾട്ടൻറുമാർ ചെയ്യാറുണ്ട്. ഇരുപത് ശതമാനത്തോളം കൺസൾട്ടന്റുമാർ ജോലി ചെയ്യുന്ന മണിക്കൂറുകളുടെ എണ്ണം കുറയ്ക്കുകയും 42 ശതമാനം പേർ ഷിഫ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

ലോക പ്രവാസി മലയാളികളുടെ പ്രിയ പ്രസിദ്ധീകരണം ജ്വാല ഇ-മാഗസിൻ കെട്ടിലും മട്ടിലും കൂടുതൽ മാറ്റങ്ങളുമായി പുതിയ ലക്കം പ്രസിദ്ധീകരിച്ചു. മലയാളത്തിന്റെ മഹാ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മുഖ ചിത്രത്തോടെ പുറത്തിറങ്ങിയ ജൂലൈ ലക്കം ഉള്ളടക്കത്തിലും ഉന്നത നിലവാരം പുലർത്തുന്നു.

കേരളത്തിൽ നടക്കുന്ന ഭീതിതമായ രാഷ്ട്രീയ സാമൂഹ്യ സംഭവ വികാസങ്ങളെ കണ്ടുകൊണ്ട് എഴുതിയിരിക്കുന്ന എഡിറ്റോറിയലിൽ, പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ നേരിടുവാൻ യുക്മ പോലുള്ള ദേശീയ സംഘടനകൾ മുന്നോട്ട് വരണമെന്ന് ചീഫ് എഡിറ്റർ റജി നന്തികാട്ട് ആവശ്യപ്പെടുന്നു.

എഡിറ്റോറിയൽ ബോർഡ് അംഗവും ചിത്രകാരനുമായ സി ജെ റോയി വരച്ച ചിത്രങ്ങൾ രചനകളെ കൂടുതൽ മനോഹരമാക്കുന്നു. അദ്ദേഹത്തിന്റെ “വിദേശ വിചാരം” എന്ന കാർട്ടൂൺ പംക്തിയും കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിന്റെ ജീർണ്ണാവസ്ഥയെ ചൂണ്ടിക്കാണിക്കുന്നു. ബീന റോയിയുടെ എസ്കോർട്ട് എന്ന കഥയും “ജ്വാല” എഡിറ്റോറിയൽ അംഗവും സാഹിത്യകാരിയുമായ നിമിഷ ബേസിൽ എഴുതിയ കവിതയും ഈ ലക്കത്തെ കൂടുതൽ സമ്പന്നമാക്കുന്നു.

ജ്വാലയുടെ മുൻ ചീഫ് എഡിറ്ററും സാഹിത്യകാരനുമായ കാരൂർ സോമന്റെ “വർഷമേഘങ്ങൾ” എന്ന കവിതയും ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. കൂടാതെ സോഷ്യൽ മീഡിയകളിൽ സജീവമായി എഴുതുന്ന എഴുത്തുകാരുടെ കഥകളും കവിതകളുമായി ജ്വാല ഇ-മാഗസിൻ ജൂലൈ ലക്കം സാഹിത്യ രചനകളാൽ സമൃദ്ധമാണ്.

പ്രമുഖ സാഹിത്യകാരൻ ടി ഡി. രാമകൃഷ്ണനുമായുള്ള അഭിമുഖം അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകളും നിരീക്ഷണങ്ങളും നന്നായി വെളിപ്പെടുത്തുന്നു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ പ്രസ്ഥാനമായ യുക്മയുടെ കലാ സാംസ്ക്കാരിക വിഭാഗമായ യുക്മ സാംസ്ക്കാരികവേദിയുടെ നേതൃത്വത്തിലാണ് ജ്വാല ഇ-മാഗസിൻ പ്രസിദ്ധീകരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ജ്വാല ഇ-മാഗസിന്റെ ജൂലൈ ലക്കം വായിക്കുക

അന്തരിച്ച ഡയാന രാജകുമാരിയുടെ ‘പുനർജന്മം’ താനാണെന്ന് തന്റെ നാലു വയസ്സുള്ള മകൻ ബില്ലി വിശ്വസിക്കുന്നുവെന്ന് വെളിപ്പെടുത്തി ഡേവിഡ് കാമ്പ്‌ബെൽ എന്ന പിതാവ് ആഗോള വാർത്ത മാധ്യമങ്ങളിൽ തലക്കെട്ടുകൾ സൃഷ്ടിച്ചു.

1997 ൽ ഒരു വാഹനാപകടത്തിൽ മരണമടഞ്ഞ ഡയാനയോടുള്ള മകന്റെ താൽപ്പര്യത്തെക്കുറിച്ച് ടിവി അവതാരകൻ കൂടുതൽ വിശദമായ വിവരങ്ങൾ പങ്കിട്ടു.താനും ഭാര്യ ലിസയും ഡയാനയുടെ ജീവിതത്തെക്കുറിച്ചുള്ള മകന്റെ വ്യക്തമായ അറിവ് പരീക്ഷിച്ചുവെന്ന് ഡേവിഡ് വിശദീകരിച്ചു -അത് തികച്ചും അവിശ്വസനീയമായ ഫലങ്ങൾ ആയിരുന്നു .

കുട്ടികൾ പലപ്പോഴും നമ്മളെ അതിശയിപ്പിക്കുന്ന തരത്തിലുള്ള പലതും പറഞ്ഞുകളയും. ചിലതൊക്കെ നമ്മൾ അവരുടെ കുറുമ്പായും കുസൃതിത്തരങ്ങളായും കണ്ടില്ലെന്ന് നടിക്കും. എന്നാൽ, ചിലതൊക്കെ കേൾക്കുമ്പോൾ നമ്മൾ പോലും അമ്പരന്നുപോകും. അത്തരത്തിൽ ഒരു കാര്യമാണ് ഓസ്‌ട്രേലിയയിലെ ഒരു ടെലിവിഷൻ അവതാരകനായ ഡേവിഡ് ക്യാംപ്ബെല്ലിന്റെ നാലുവയസ്സുള്ള മകൻ ബില്ലി കഴിഞ്ഞ രണ്ടു വർഷങ്ങളായി തന്റെ അച്ഛനമ്മമാരോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.

'We did a test and he got it right!' David Campbell has revealed MORE chilling details about his four-year-old son Billy, who claims to be 'the reincarnation of the late Princess Diana'

ബില്ലി കരുതുന്നത് ബ്രിട്ടനിലെ ഡയാനാ രാജകുമാരിയുടെ പുനർജന്മമാണ് താനെന്നാണ്. തന്റെ മുജ്ജന്മത്തിലേത് എന്നമട്ടിൽ ഡയാനയുടെ ജീവിതത്തിലെ പല സ്വകാര്യസംഭവങ്ങളുടെ വളരെ വിശദമായ വിവരണങ്ങളും ബില്ലിയുടെ വായിൽ നിന്നും വരുന്നത് കേൾക്കുമ്പോൾ മൂക്കത്ത് വിരൽ വെച്ച് നിന്നുപോവുകയാണ് അവന്റെ അച്ഛനും അമ്മയും സഹോദരങ്ങളും. സ്റ്റെല്ലാർ മാഗസിനോടാണ് ക്യാംപ്ബെൽ കുടുംബം തങ്ങളുടെ വളരെ വിചിത്രമായ ഈ അനുഭവം പങ്കിട്ടത്.

ബില്ലിക്ക് രണ്ടര വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് അവന്റെ വക ആദ്യത്തെ വെളിപ്പെടുത്തൽ നടക്കുന്നത്. ടിവിയിൽ ഡയാനയുടെ ഫോട്ടോ വന്നപ്പോൾ അവൻ പറഞ്ഞു, “മമ്മാ.. നോക്കൂ.. അത് ഞാനാണ്.. ഞാൻ രാജകുമാരിയായിരുന്നപ്പോൾ ഉള്ള ഫോട്ടോ..”

അത് അവർ കാര്യമാക്കിയില്ല. അവർ ഞെട്ടിത്തരിച്ചിരുന്നുപോയത് അവൻ അടുത്തതായി പറഞ്ഞ വിവരം കേട്ടപ്പോഴാണ്..!

Chilling: According to David, Billy (pictured with his twin sister Betty) has detailed knowledge of Princess Diana's life despite the fact they have rarely spoken about the Royals in their home

“എനിക്കൊരു ഏട്ടനുണ്ടായിരുന്നു അന്ന്. ജോൺ.. രണ്ടു പിള്ളേരും..” ഡയാനാ രാജകുമാരിക്ക്, അവർ ജനിക്കും മുന്നേ മരിച്ചുപോയ ഒരു മൂത്ത സഹോദരനുണ്ടായിരുന്നു എന്ന കാര്യം, അവർ പോലും പിന്നീട് അന്വേഷിച്ചപ്പോൾ മാത്രം അറിഞ്ഞ കാര്യമായിരുന്നു. ഈ രണ്ടര വയസ്സുള്ള കുട്ടിയ്ക്ക് അതേപ്പറ്റി എങ്ങനെ അറിവുണ്ടായി…? ജോൺ എന്ന പേരുപോലും അവന് കൃത്യമായി എങ്ങനെ പറയാനായി..?

മാത്രമല്ല, ഓരോ രാത്രിയും ആത്മാക്കൾ വന്ന് അവനെ കൂട്ടിക്കൊണ്ടുപോയി രാവിലെ വീട്ടിലേക്ക് കൊണ്ടുവരുമെന്നും ബില്ലി മാതാപിതാക്കളോട് പറഞ്ഞു. ‘ബില്ലി ഒരു കുഞ്ഞിനെപ്പോലെ നന്നായി ഉറങ്ങാതിരുന്നപ്പോൾ, ലിസ അകത്തേക്ക് പോയി എന്തുകൊണ്ടെന്ന് ചോദിച്ചു. ബില്ലി മറുപടി പറഞ്ഞു, “കാരണം അവർ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോകുന്നു”, അദ്ദേഹം പറഞ്ഞു. ആരാണ് എന്ന് ലിസ ചോദിച്ചപ്പോൾ ബില്ലി മേൽക്കൂരയിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു, “അവർ ചെയ്യുന്നു, പക്ഷേ അവർ രാവിലെ എന്നെ തിരികെ കൊണ്ടുവരുന്നു”.

ഓസ്‌ട്രേലിയൻ പൗരന്മാരായ താനോ തന്റെ ഭാര്യയോ ഒരിക്കൽപ്പോലും തന്റെ മകനെ ഡയാനാ രാജകുമാരിയെപ്പറ്റി ഒന്നും തന്നെ പറഞ്ഞുകൊടുത്തിട്ടില്ല എന്ന് ക്യാംപ്ബെൽ ദമ്പതികൾ ആണയിട്ടുപറയുന്നു. പിന്നെന്ന് അവന് ഇത്രയും വിവരങ്ങൾ അറിയാനായി..? അവനിനി സത്യത്തിൽ ഡയാനാ രാജകുമാരിയുടെ പുനർജന്മമാണോ..?

ബില്ലി പിന്നീട് നടത്തിയ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ അവരുടെ സംശയങ്ങളെ ഊട്ടിയുറപ്പിച്ചു.

ഡയാനാ രാജകുമാരിയുടെ പ്രിയവസതിയായിരുന്നു ബാൽമോറൽ കൊട്ടാരം. ബില്ലി ഇന്നുവരെ ബ്രിട്ടനിൽ പോയിട്ടില്ല. ആ മാളിക നേരിൽ കണ്ടിട്ടുമില്ല. തന്റെ അച്ഛന്റെ ഒരു സ്‌കോട്ടിഷ് സുഹൃത്തിനോട് ഒരു ദിവസം ബില്ലി ഇങ്ങനെ പറഞ്ഞു, ” ഞാൻ രാജകുമാരിയായിരുന്നപ്പോൾ, ഒരു മാളികയിലേക്ക് സ്ഥിരം പോകുമായിരുന്നു. അതിൽ യൂണികോൺസ് ഉണ്ടായിരുന്നു. അതിന്റെ പേര് ബാൽമോറൽ എന്നായിരുന്നു…”

അതുകേട്ട സുഹൃത്ത് ഞെട്ടി. ‘യൂനിക്കോൺ’ എന്നത് സ്കോട്ട്ലൻഡിൽ ദേശീയ പ്രാധാന്യമുള്ള ഒന്നാണ്. നെറ്റിയിൽ കൊമ്പുള്ള, കുതിരരൂപത്തിലുള്ള ഈ സാങ്കല്പിക മൃഗം സെൽറ്റിക് മിത്തോളജിയുടെ ഭാഗമാണ്. ഡയാനയുടെ പ്രിയ വസതിയായ ബാൽമോറലിന്റെ ചുവരുകളിൽ യൂണികോൺ പ്രതിമകൾ എമ്പാടുമുണ്ട്. ഇന്നുവരെ അവിടെ പോവുകയോ, ഇത് നേരിൽ കാണുകയോ ചെയ്തിട്ടില്ലാത്ത ബില്ലിയ്ക്ക് ഇതെങ്ങനെ അറിയാം..? ബാൽമോറൽ എന്ന ഈ പേര് അവനെവിടുന്നു കിട്ടി..?

Gone but not forgotten: Princess Diana was killed in a car accident in Paris on August 31, 1997

താൻ രാജകുമാരിയായിരിക്കെ, മരിച്ചുപോയതിനെപ്പറ്റി…

ബില്ലി ഈയിടെ നടത്തിയ ഒരു പരാമർശവും അതിശയകരമായിരുന്നു. അമ്മ ലിസ ഡയാനയുടെ ഒരു ചിത്രം ബില്ലിയെ കാണിച്ചപ്പോൾ അവൻ പറഞ്ഞു, ” ഇത് ഞാൻ രാജകുമാരി ആയിരുന്നപ്പോഴുള്ളതാ.. ഒരു ദിവസം ഒരുപാട് സൈറണുകൾ മുഴങ്ങി.. അന്ന് ഞാൻ രാജകുമാരി അല്ലാതായി..”

1981 മുതൽ 1996 വരെ ഇംഗ്ലണ്ടിലെ ചാൾസ് രാജകുമാരന്റെ പത്നിയായിരുന്നു ഡയാനാ രാജകുമാരി. 1997 -ൽ പാപ്പരാസികളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി കാറിൽ തന്റെ കാമുകനായ ദോദി ഫയദുമൊത്ത് ഒരു ടാക്സികാറിൽ പോകുമ്പോൾ ഒരു ടണൽ റോഡിൽ നടന്ന കാറപകടത്തിൽ മരണപ്പെടുകയായിരുന്നു അവർ. ആ ടാക്സിയുടെ ഡ്രൈവർ അപകടം നടക്കുന്ന സമയത്ത് മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നു എന്ന് പിന്നീട് പോലീസ് പറയുകയുണ്ടായി.

‘വെയിൽസിലെ രാജകുമാരി’ എന്നറിയപ്പെട്ടിരുന്ന ഡയാനയുടെ ജീവിതത്തിൽ എന്നും വിവാദങ്ങൾ നിറഞ്ഞാടിക്കൊണ്ടിരുന്നു. ഭർത്താവായ ചാൾസ് രാജകുമാരനിൽ നിന്നും നേരിടേണ്ടി വന്ന അവഗണനകളും, അദ്ദേഹത്തിനുണ്ടായ വിവാഹേതര ബന്ധങ്ങളും അവരെ പ്രണയമന്വേഷിച്ച് പലരുടെയും പിന്നാലെ പോകാൻ നിർബന്ധിതയാക്കി. അത്തരത്തിലുള്ള ഒരു ബന്ധമായിരുന്നു അറബ് വംശജനും ധനികനായ ഹോട്ടൽ ഉടമയുമായ ദോദി അൽ ഫയദുമായുള്ളതും. പിന്നാലെ കൂടിയ പാപ്പരാസികളിൽ നിന്നും രക്ഷപ്പെടാൻ ധൃതിപിടിച്ചു നടത്തിയ കാറോട്ടം അവരുടെ ജീവനെടുക്കുകയായിരുന്നു.

തങ്ങളുടെ മകൻ ബില്ലി, ഡയാനാ രാജകുമാരിയുടെ പുനർജന്മമാണെന്ന് ഡേവിഡും ലിസയും ഉറച്ചുവിശ്വസിക്കുന്നിടത്താണ് കളി കാര്യമാവുന്നത്. പുനർജന്മമെന്നത് വസ്തുതയ്ക്കും, ഭാവനയ്ക്കും ഇടയിലായി വേണ്ടത്ര പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടക്കാതെ പോയ ഒരു ഭൂമികയാണ്. ‘ഡയാനയുടെ ജീവിതത്തെപ്പറ്റി തന്റെ മകൻ ബില്ലി പറഞ്ഞു’ എന്ന് ക്യാംപ്ബെൽ കുടുംബം അവകാശപ്പെടുന്നതിന് പലതിനും വിശദീകരണമില്ല. എന്തായാലും, ഇന്ന് ഈ ഒരു അവകാശവാദത്തിന്റെ പേരിൽ ബ്രിട്ടനിലെയും ഓസ്‌ട്രേലിയയിലെയും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ഈ നാലുവയസ്സുകാരൻ.

രഹസ്യങ്ങൾ ചോർത്താൻ ഹോം ഓഫീസ് കുട്ടികളെ ഉപയോഗിക്കുന്നത് നിയമപരമെന്ന് ബ്രിട്ടീഷ് ഹൈ കോർട്ടിന്റെ വിധി. ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി പോലീസിന് വിവരങ്ങൾ രഹസ്യമായെത്തിക്കാൻ കുട്ടികളെ കരുവാക്കുന്നതിനെതിരെ ചാരിറ്റി ജസ്റ്റ് ഫോർ കിഡ്സ് നിയമനടപടി സ്വീകരിച്ചിരുന്നു. പോലീസിനു പുറമേ ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ മറ്റ് പല സ്ഥാപനങ്ങളും ഇതുവഴി കുട്ടികളുടെ സുരക്ഷിതത്വത്തിൻമേൽ കടന്നു കയറ്റം നടത്തുകയാണെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും ചാരിറ്റി പറയുന്നു.

കഴിഞ്ഞ നാലു വർഷത്തിനിടയിൽ 17 കുട്ടികൾ രഹസ്യങ്ങൾ ചോർത്തി നല്കിയിട്ടുണ്ട്. ഇതിൽ ഒരു കുട്ടിയ്ക്ക് 15 വയസും മറ്റുള്ളവർ 16നും 17നും ഇടയ്ക്ക് പ്രായമുള്ളവരാണ്. കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ഗാംഗുകളെക്കുറിച്ചും മയക്കുമരുന്ന് വില്പനയെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കാനാണ് 18 വയസിനു താഴെ പ്രായമുള്ളവരുടെ സഹായം തേടുന്നതെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. ചില പ്രത്യേക സാഹചര്യങ്ങളിൽ കുറ്റകൃത്യങ്ങളുടെ തെളിവുകളും വിവരങ്ങളും ശേഖരിക്കാനുള്ള സാധാരണ ഉപയോഗിക്കുന്ന മാർഗങ്ങൾ നിഷ്ഫലമാകുമ്പോൾ മാത്രമേ കുട്ടികളെ ഈ ദൗത്യത്തിനായി ഉപയോഗിക്കാറുള്ളൂ എന്ന് സെക്യൂരിറ്റി മിനിസ്റ്റർ ബെൻ വാലസ് വെളിപ്പെടുത്തി.

കഴിഞ്ഞ രണ്ട് വർഷക്കാലമായി പോളണ്ടിലെ വിവിധ യൂണിവേഴ്സിറ്റികളിൽ വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിന് അവസരമൊരുക്കികൊണ്ടിരിക്കുന്ന യൂറോ മെഡിസിറ്റി, ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ ഡോക്ടറാകാൻ പഠിപ്പിക്കുന്നതും എന്നാൽ മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് വർഷങ്ങളുടെ പാരമ്പര്യവുമുള്ള യുക്രൈനിലെ യൂണിവേഴ്സിറ്റികളിലേക്ക് കുട്ടികൾക്ക് പ്രവേശനം തരപ്പെടുത്തി കൊടുക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.

ലോക ആരോഗ്യ സംഘടന അംഗീകരിച്ചതും (WHO) ലോകത്ത് ഒട്ടനവധി അവസരങ്ങൾ ഉള്ള രാജ്യങ്ങളായ യുഎസ്എ , യുകെ, ഇന്ത്യ എന്നിവിടങ്ങളിലെ മെഡിക്കൽ സ്ക്രീനിങ് പരീക്ഷകൾ ആയ USMLE, UKMLA, NEXT എന്നിവയ്ക്ക് ഒരുങ്ങാനും പ്രവേശനം നേടാനും കുട്ടികളെ സജ്ജരാക്കുന്ന യുക്രൈൻ യൂണിവേഴ്സിറ്റികൾ, ഇന്ന് ലോകത്ത് നിലവിലുള്ള മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന രാജ്യങ്ങളിൽ ഏറ്റവും ചെലവു കുറഞ്ഞ രാജ്യമാണ്.

മെഡിക്കൽ വിദ്യാഭ്യാസത്തിനായി ഉക്രൈനിൽ രാജ്യാന്തര വിദ്യാർഥികൾക്കായി യൂണിവേഴ്സിറ്റികൾ തുറന്നുകൊടുത്തത് ഏതാണ്ട് 25 വർഷം മുമ്പാണ്. ലോകനിലവാരത്തിലുള്ളതും ഇംഗ്ലീഷ് ഭാഷയിൽ പഠനം നടക്കുന്നതുമായ ഈ യൂണിവേഴ്സിറ്റികളിൽ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള കുട്ടികൾ പഠിക്കുന്നു. ഇന്ത്യൻ എംബസിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഏതാണ്ട് 7000 വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്ന് മാത്രം ഓരോ വർഷവും ഉക്രൈനിൽ മെഡിസിൻ പഠിക്കാൻ പോകുന്നു. ഉക്രൈനിലെ വിവിധ യൂണിവേഴ്സിറ്റികൾക്കായി ജോലി ചെയ്യുന്ന എജ്യൂക്കേഷനൽ കൺസൽട്ടൻസിയുടെ അഭിപ്രായത്തിൽ കേരളത്തിൽ നിന്നു മാത്രം ഓരോ വർഷവും 500 നു മുകളിൽ വിദ്യാർത്ഥികൾ മെഡിസിൻ പഠിക്കാൻ യുക്രൈൻ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടുന്നുണ്ട്. താങ്ങാനാവുന്ന ഫീസ് ആയതുകൊണ്ടും യൂറോപ്പിലെ മുൻ നിര യൂണിവേഴ്സിറ്റികളിൽ പഠിക്കാനവസരം ഉള്ളതുകൊണ്ടും വിദേശത്ത് എംബിബിഎസ് പഠിക്കാൻ പോകുന്നവർക്കിടയിൽ ഏറ്റവും ഡിമാൻഡുള്ള രാജ്യമാണ് ഉക്രൈൻ.

ഉന്നത പഠനരീതികളും താല്പര്യമുള്ള എല്ലാ കുട്ടികൾക്കും താമസസൗകര്യവും ഭക്ഷണവും നൽകുന്ന ഈ യൂണിവേഴ്സിറ്റികളിലെ ജീവിതച്ചെലവ് മറ്റു യൂണിവേഴ്സിറ്റികളും ആയി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. ആറു വർഷത്തെ ഉക്രൈനിലെ മെഡിസിൻ പഠനം ഏതാണ്ട് മുപ്പത്തി അയ്യായിരം യൂറോ ( ഉദ്ദേശം 30 ലക്ഷം ഇന്ത്യൻ രൂപ )എല്ലാ ചിലവും ഉൾപ്പെടെ പൂർത്തിയാകുന്നതാണ്. വെറും 35000 പൗണ്ടിന്  6 വർഷത്തെ പഠനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ഏതു രാജ്യത്തെയും പ്രവേശന പരീക്ഷ പാസായി ജോലിക്ക് പ്രവേശിക്കാവുന്നതാണ്.

അത്യാധുനിക ലാബ് സൗകര്യങ്ങൾ ,ഉന്നതനിലവാരമുള്ള ക്ലാസ് റൂമുകൾ ,ലൈബ്രറി സൗകര്യങ്ങൾ ഉന്നതനിലവാരമുള്ള റിക്രിയേഷൻ ആൻഡ് സ്പോർട്സ് കേന്ദ്രങ്ങൾ എല്ലാ കുട്ടികളുടെയും മാനസികവും ബുദ്ധിപരവുമായ വളർച്ചയ്ക്ക് വളരെ ഉപകാരപ്രദമാണ്.

ഏതാണ്ട് പതിനഞ്ചോളം ആശുപത്രികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന യുക്രൈനിലെ ഓരോ യൂണിവേഴ്സിറ്റിയും അതിലെ കുട്ടികൾക്ക് ഈ 15-ഓളം ആശുപത്രിയിലും പോയി പഠിക്കാനും കാര്യങ്ങൾ കണ്ടു മനസ്സിലാക്കാനുള്ള അവസരങ്ങൾ നൽകുന്നു . യൂറോപ്പിലെ പരിചയസമ്പന്നരായ ഡോക്ടർമാർ പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റികളിലെ പഠനനിലവാരവും സൗകര്യങ്ങളും ലോകത്തെ ഏത് യൂണിവേഴ്സിറ്റികളുമായും കിടപിടിക്കുന്നതാണ്.

പോളണ്ടിലും ഉക്രൈനിലും സ്വന്തമായി പാർട്ണർ ഏജൻസികൾ ഉള്ള യൂറോ മെഡിസിറ്റിയിലൂടെ പ്രവേശനം നേടുന്ന കുട്ടികൾക്ക് ആ രാജ്യത്ത് അവർക്ക് പഠിക്കാൻ ആവശ്യമായ എല്ലാ സേവനങ്ങളും ഞങ്ങളുടെ ഏജൻസിയിലൂടെ ലഭ്യമാക്കുന്നതായിരിക്കും.

നിങ്ങൾ ലോകത്തിന്റെ ഏതു ഭാഗത്ത് ജീവിക്കുന്നവർ ആകട്ടെ , കുറഞ്ഞ ചിലവിൽ പഠിച് ഒരു ഡോക്ടർ ആകുക എന്ന സ്വപ്നം ഉണ്ടെങ്കിൽ [email protected] എന്ന ഇമെയിലിലേക്കോ അല്ലെങ്കിൽ ഞങ്ങളുടെ വാട്സ്ആപ്പ് നമ്പർ ആയ 0044-7531961940 or 0091-9544557279ലേക്കോ വിളിക്കുക. നിങ്ങളുടെ മെഡിക്കൽ പ്രവേശനം യൂറോ മെഡിസിറ്റി യിലൂടെ ഉറപ്പുവരുത്തുക.

യുകെയിലെ ഏതാണ്ട് മുപ്പതിൽപരം യൂനിവേഴ്സിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുന്ന യൂറോ മെഡിസിറ്റിയിലൂടെ യുകെ യിലെ ഒട്ടനവധി കോഴ്സുകൾക്ക് പ്രവേശനം നേടാം എന്ന കാര്യം അറിയിച്ചു കൊള്ളുന്നു. ഇപ്പോൾ യുകെയിലെ യൂണിവേഴ്സിറ്റികൾ വിദ്യാർഥികളുടെ വിസയുമായി ബന്ധപ്പെട്ട പല നിയമങ്ങളും ലളിതവൽക്കരിച്ചിട്ടുണ്ടെന്നും പല കോഴ്സുകൾക്കും സ്റ്റേ ബാക്ക് അനുവദിച്ചിട്ടുണ്ടെന്ന കാര്യവും സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.

ബന്ധപ്പെടുക
Email: [email protected]
0044-7531961940
0091-9544557279
www.euromedicity.com

 

ഈ ലോകകപ്പിനിലുടനീളം രാഷ്ട്രീയ പ്രതിഷേധങ്ങളും പ്രകടമായിരുന്നു. മത്സരത്തിനിടെ ആകാശത്ത് ബലുചിസ്ഥാനു വേണ്ടിയും കശ്മീരിന് വേണ്ടിയുമെല്ലാം സന്ദേശങ്ങളുമായി വിമാനങ്ങളെത്തിയത് നാം കണ്ടതാണ്. ഇന്നത്തെ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരം ഇതേതുടര്‍ന്ന് നോ ഫ്‌ളൈ ഏരിയയായി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ലോര്‍ഡ്‌സ് ഗ്രൗണ്ടിന് പുറത്താണ് ഇത്തവണ പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധമാകട്ടെ ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കും ന്യൂനപക്ഷ പീഡനങ്ങള്‍ക്കുമെതിരെയായിരുന്നു.

”ആള്‍ക്കൂട്ട ആക്രമണം അവസാനിപ്പിക്കുക, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ രക്ഷിക്കുക” എന്നെഴുതിയ ബോര്‍ഡുമായി ഒരു വാന്‍ സ്‌റ്റേഡിയത്തിന് പുറത്ത് കൂടി കടന്നു പോവുകയായിരുന്നു.

ലോകകപ്പിന്റെ കലാശപോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടിന് 242 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 248 എന്ന സ്കോറിലെത്തിയത്. ഇംഗ്ലീഷ് ബോളർമാർ ആധിപത്യം പുലർത്തിയ ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറി ഹെൻറി നിക്കോൾസിന്റെയും പൊരുതി നിന്ന ടോം ലഥാമിന്റെയും പ്രകടനമാണ് ന്യൂസിലൻഡിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

 

ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി സൂപ്പര്‍ ഓവറിലൂടെ ജേതാക്കളെ നിശ്ചയിച്ച മത്സരത്തിൽ ഇഞ്ചോടിഞ്ചു പൊരുതിയ ന്യൂസീലന്‍ഡിന്റെ പ്രതീക്ഷകളെ തച്ചുടച്ചു ആതിഥേയരായ ഇംഗ്ലണ്ട് ലോക ചാംപ്യന്‍മാര്‍. നിശ്ചിത 50 ഓവറില്‍ ഇരു ടീമുകളും 241 റണ്‍സ് വീതമെടുത്ത് ടൈയില്‍ പിരിഞ്ഞതിനെ തുടര്‍ന്നാണ് വിജയികളെ കണ്ടെത്താന്‍ സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്. മല്‍സരത്തെ വെല്ലുന്ന ആവേശവുമായെത്തിയ സൂപ്പര്‍ ഓവറിലും ഇരു ടീമുകളും 15 റണ്‍സ് വീതമെടുത്ത് ടൈയില്‍ പിരിഞ്ഞതോടെ, ചട്ടമനുസരിച്ച് സൂപ്പർ ഓവറിൽ നേടിയ ബൗണ്ടറികളുടെ എണ്ണത്തിന്റെ ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ജേതാക്കളായി. രണ്ട് ബൗണ്ടറികൾ ആണ് ഇംഗ്ലണ്ട് നേടിയത്.

ഇംഗ്ലണ്ടിനായി സൂപ്പര്‍ ഓവര്‍ നേരിട്ടത് ജോസ് ബട്‌ലര്‍ – ബെന്‍ സ്റ്റോക്‌സ് സഖ്യമാണ്. ട്രെനന്റ് ബോള്‍ട്ട് എറിഞ്ഞ ഓവറില്‍ രണ്ടു ബൗണ്ടറി, ഒരു ട്രിപ്പിള്‍, ഒരു ഡബിള്‍, രണ്ട് സിംഗിള്‍ എന്നിങ്ങനെ ഇംഗ്ലണ്ട് അടിച്ചെടുത്തത് 15 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡിനായി കളത്തിലിറങ്ങിയത് വമ്പനടികളുടെ ആശാന്‍മാരായ മാര്‍ട്ടിന്‍ ഗപ്ടിലും ജിമ്മി നീഷമും. വൈഡോടെയാണ് ആര്‍ച്ചര്‍ തുടങ്ങിയത്. മൂന്നാം പന്തില്‍ സിക്‌സടിച്ച് ജിമ്മി നീഷം ആവേശം വാനോളമുയര്‍ത്തി. അവസാന പന്തില്‍ വിജയത്തിലേക്ക് രണ്ടു റണ്‍സെന്ന നിലയില്‍, രണ്ടാം റണ്ണിനുള്ള ശ്രമത്തില്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ പുറത്തായതോടെ സൂപ്പര്‍ ഓവറും ടൈയായി. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിനൊടുവിൽ ഇംഗ്ലണ്ട് ജേതാക്കളായി.

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.cricketworldcup.com/video/1279151

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ന്യൂസീലന്‍ഡിനെതിരെ 242 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് നാലാം വിക്കറ്റ് നഷ്ടം. ക്യാപ്റ്റൻ ഒയിൻ മോർഗനാണ് പുറത്തായത്. ജെയിംസ് നേഷമിനാണ് വിക്കറ്റ്. സ്കോർ 71ൽ നിൽക്കെ ലോക്കി ഫെർഗൂസൻ ബെയർസ്റ്റോയെ ക്ലീൻ ബോൾ ചെയ്തു. ജെയ്സൺ റോയി (20 പന്തിൽ 17), ജോ റൂട്ട് (30 പന്തിൽ ഏഴ്), ക്യാപ്റ്റൻ ഒയിൻ മോർഗൻ (22 പന്തിൽ 9) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ പുറത്തായ മറ്റുള്ളവർ. കിവീസിനായി മാറ്റ് ഹെൻറി, കോളിൻ ഗ്രാൻഡ്ഹോം, ലോക്കി ഫെർഗൂസൻ, ജെയിംസ് നേഷം എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 24 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 89 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. ബെൻ സ്റ്റോക്സ് (5) , ബട്‌ലർ(2) എന്നിവർ ക്രീസിൽ.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത കിവീസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു. അച്ചടക്കമുള്ള ബോളിങ്ങുമായി ഇംഗ്ലിഷ് ബോളർമാർ കളംപിടിച്ച ലോ‍ഡ്സിൽ, ഓപ്പണർ ഹെൻറി നിക്കോൾസിന്റെ കന്നി ലോകകപ്പ് അർധസെഞ്ചുറിയുടെയും (55), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലാഥത്തിന്റെ അർധസെഞ്ചുറിയുടെ വക്കോളമെത്തിയ ഇന്നിങ്സിന്റെയും (47) കരുത്തിലാണ് കിവീസ് ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് ഒൻപത് ഓവറിൽ 37 റൺസ് മാത്രം വഴങ്ങിയും, ലിയാം പ്ലങ്കറ്റ് 10 ഓവറിൽ 42 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതമെടുത്തു.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് ഇന്നിങ്സിൽ രണ്ടു കൂട്ടുകെട്ടുകളാണ് കരുത്തായത്. ഒന്ന്, തുടർച്ചയായ രണ്ടാം മൽസരത്തിലും രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടു (74) തീർത്ത കെയ്ൻ വില്യംസൻ – ഹെൻറി നിക്കോൾസ് സഖ്യം. രണ്ട്, കൂട്ടത്തകർച്ചയ്ക്കിടെ ആറാം വിക്കറ്റിൽ 46 റൺസ് കൂട്ടിച്ചേർത്ത ടോം ലാഥം – കോളിൻ ഗ്രാൻഡ‍്ഹോം സഖ്യവും.

മാർട്ടിൻ ഗപ്ടിൽ (18 പന്തിൽ 19), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (53 പന്തിൽ 30), റോസ് ടെയ്‍ലർ (31 പന്തിൽ 15), ജിമ്മി നീഷം (25 പന്തിൽ 19), കോളിൻ ഗ്രാൻഡ്ഹോം (28 പന്തിൽ 16) തുടങ്ങിയവരെല്ലാം കിവീസ് ഇന്നിങ്സിൽ ഭേദപ്പെട്ട സംഭാവനകൾ നൽകി. അവസാന ഓവറിൽ തകർത്തടിക്കാനുള്ള ശ്രമത്തിൽ പുറത്തായ മാറ്റ് ഹെൻറിയാണ് (രണ്ടു പന്തിൽ നാല്) രണ്ടക്കം കടക്കാതെ പുറത്തായ ഏകയാൾ. ട്രെന്റ് ബോൾട്ട് ഒരു റണ്ണോടെയും മിച്ചൽ സാന്റ്നർ അഞ്ചു റൺസോടെയും പുറത്താകാതെ നിന്നു.

ന്യൂസീലൻഡ് നിരയിൽ ക്രിസ് വോക്സ് ഒൻപത് ഓവറിൽ 37 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് പിഴുതത്. മധ്യ ഓവറുകളിൽ കിവീസിനെ നിയന്ത്രിച്ചുനിർത്തിയ ലിയാം പ്ലങ്കറ്റ് 10 ഓവറിൽ 42 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ജോഫ്ര ആർച്ചർ 10 ഓവറിൽ 42 റൺസ് വഴങ്ങിയം മാർക്ക് വുഡ് 10 ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം 49 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.

മലയാളം യുകെ ന്യൂസ് ബ്യുറോ

എൻ എച്ച് എസിന്റെ ചികിത്സയ്ക്കുള്ള കാത്തിരിപ്പ് ലിസ്റ്റ് പുതിയ റെക്കോർഡിലേക്ക് കടന്നു . ചികിത്സ ലഭിക്കുന്നതിനായി രോഗികൾക്ക് ആറുമാസം വരെ കാത്തിരിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. ആക്സിഡന്റ്& എമർജൻസി വിഭാഗത്തിന്റെ പ്രവർത്തനം ജൂണിൽ അതിന്റെ ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തി നിൽക്കുന്നു. മെയിലെ കണക്കുകൾ പ്രകാരം ഏകദേശം 245, 079 ത്തോളം ആളുകൾക്ക് ചികിത്സ ലഭിക്കുന്നതിനായി 26 ആഴ്ച വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്.

ആക്സിഡന്റ്& എമർജൻസി വിഭാഗത്തിൽ, ഉടൻ ചികിത്സ ലഭിക്കേണ്ട സാഹചര്യത്തിനു പകരം, 4 മണിക്കൂർ വരെയാണ് രോഗികൾ കാത്തിരിക്കുന്നത്. മുൻകൂട്ടി പ്ലാൻ ചെയ്തു നടത്തേണ്ട ഓപ്പറേഷനുകൾക്കായുള്ള കാത്തിരിപ്പ് സമയം വർദ്ധിച്ചിരിക്കുന്നത് ആശങ്കാജനകമാണെന്ന് റോയൽ കോളേജ് ഓഫ് സർജൻസ് പ്രസിഡന്റ് പ്രൊഫസർ ഡെറിക് ആൻഡേഴ്സൺ പ്രസ്താവിച്ചു. ശൈത്യകാലത്തിന് വരവിനു മുൻപുതതന്നെ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതും, ആശുപത്രിയിലേക്കുള്ള രോഗികളുടെ പ്രവേശനങ്ങൾ വർധിപ്പിക്കേണ്ടതുമാണ്.

എന്നാൽ 20.5 ബില്യൻ പൗണ്ട് മാത്രമാണ് എൻഎച്ച്എസിനു ഫണ്ടായി നൽകിയിട്ടുള്ളതെന്നും,   ദിനംപ്രതി രോഗികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിലുള്ള പ്രശ്നം ക്യാൻസർ രോഗികളെയും ബാധിച്ചിട്ടുണ്ട്. ഏകദേശം നാലായിരത്തോളം ക്യാൻസർ രോഗികൾക്ക് ചികിത്സ ലഭിക്കുന്നതിനായി മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ ആണെന്ന് മാക്ക്മില്ലിൻ ക്യാൻസർ സപ്പോർട്ട് ഡയറക്ടർ പറഞ്ഞു. ഏകദേശം 4.3 9 മില്യൺ രോഗികളാണ് ഇംഗ്ലണ്ടിലെമ്പാടും ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. ഏകദേശം ഒരു മില്യൻ ജനങ്ങളാണ് എംആർഐ പോലുള്ള ടെസ്റ്റുകൾ ക്കായി കാത്തിരിക്കുന്നത്.

 

Copyright © . All rights reserved