UK

കാലം..! അത് മനുഷ്യന് ഇന്നും പിടി കൊടുക്കാത്ത ഒരു പ്രഹേളികയാണ്.. ഒരിക്കലും മറക്കില്ലെന്ന് കരുതിയ ഓര്‍മ്മകളേയും എക്കാലവും വേട്ടയാടപ്പെടും എന്ന് കരുതുന്ന വേദനകളേയും നിഷ്പ്രയാസം തച്ചുടച്ച് കളയാന്‍ അതിന് കഴിയും.. ഹിറ്റ്ലറെ പോലെ മുസ്സോളിനിയെ പോലെ വിണ്ണില്‍ കണ്ണീര് വീഴ്ത്തിയ ഏകാധിപതികളായാലും ലിങ്കണെ പോലെ അംബേദ്ക്കറെ പോലെ മണ്ണില്‍ ചരിത്രം എഴുതിയവരായാലും ഇല്ലാതാക്കപ്പെടുന്നത് ചിലപ്പോള്‍ ഏതാനും നിമിഷങ്ങള്‍ കൊണ്ടായിരിക്കും. മറ്റ് ചിലപ്പോള്‍ ഒരിക്കലും അതിജീവിക്കില്ലെന്ന് കരുതിയ ദുരന്തങ്ങളേയും ക്രൂരതകളേയും മനസ്സില്‍ നിന്ന് മായ്ച്ച് കൊണ്ടായിരിക്കും അത് നമ്മളോട് നീതി പുലര്‍ത്തുന്നത്. മായ്ച്ച് കളയാനും ഇല്ലാതാക്കാനുമുള്ള കാലത്തിന്റെ കലാവിരുതില്‍ പെട്ട് ഇല്ലാതായ ഒരുപാട് ജനവിഭാഗങ്ങള്‍ ഉണ്ട്, പക്ഷെ വെറും മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഈ ഭൂമുഖത്ത് നിലനിന്നതിന്റെ യാതൊരു തെളിവും ബാക്കി വെക്കാതെ കടന്ന് പോയ ഒരു ജനക്കൂട്ടം ഇവരെ പോലെ വേറെ ഉണ്ടാവില്ല.. അതെ, അവരാണ് റെനോക്കിലെ കോളനിക്കാര്‍..!!

Image result for renok Croatoan

തങ്ങളുടേത് അല്ലാത്ത ഭൂപ്രദേശങ്ങള്‍ വെട്ടിപ്പിടിക്കാനായി ഒരുകൂട്ടം ആളുകള്‍ യാത്രക്കിറങ്ങുക. എല്ലാവര്‍ക്കും ഇഷ്ട്ടമായ ഒരു സ്ഥലത്ത് തങ്ങളുടേതായ കോളനി സ്ഥാപിക്കുക. തുടര്‍ന്ന് ആ വാഗ്ദത്ത ദേശത്തിലേക്ക് കൂടുതല്‍ ആളുകളെ ക്ഷണിക്കാനും ആ സ്ഥലം മികച്ചതാക്കാന്‍ സഹായങ്ങള്‍ തേടിയും അവരുടെ നേതാവ് തന്നെ യാത്ര തിരിക്കുക. പല കാരണങ്ങളാല്‍ കൊണ്ടും തിരിച്ച് വരാനുള്ള സമയം അധികരിക്കുക, ഒടുവില്‍ പ്രതിബദ്ധങ്ങളെ എല്ലാം തരണം ചെയ്ത് നേതാവ് തിരിച്ച് വരുന്ന സമയം ആ കോളനിക്കാര്‍ ഒന്നടങ്കം അപ്രത്യക്ഷരാവുക.. അപസര്‍പക കഥകളെ പോലും വെല്ലുന്ന ഒരു കഥയാണ് ഇനി നമ്മള്‍ കേള്‍ക്കാന്‍ പോകുന്നത്, ലോക ചരിത്രത്തില്‍ ഇന്നോളം പരിഹരിക്കപ്പെടാത്ത ഒരു നിഗൂഡമായ കാണാതാവലിന്റെ കഥ..!

Image result for renok Croatoan

യാത്രയുടെ തുടക്കം : മറ്റുള്ള രാജ്യങ്ങളില്‍ കടന്ന് ചെന്ന് തങ്ങളുടെ കോളനികള്‍ സ്ഥാപിക്കുന്നത് രാജ്യത്തിന്റെ പ്രൗഡിയുടെ ഭാഗമായി സാമ്രാജത്വ രാജ്യങ്ങള്‍ കണ്ട് തുടങ്ങിയിരുന്ന പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യ കാലത്തിലാണ് ഈ സംഭവവും നടക്കുന്നത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി ബ്രിട്ടീഷ് സാമ്രാജ്യം അറിയപ്പെട്ടിരുന്നത് തന്നെ ലോകത്തെമ്പാടും അവര്‍ സ്ഥാപിച്ച അവരുടെ കോളനികളുടെ ബാഹുല്യം കാരണം തന്നെ ആയിരുന്നൂ. രാജ്യങ്ങള്‍ വെട്ടി പിടിക്കാനുള്ള ഈ ശ്രമം തുടങ്ങിയത് മുതല്‍ അവരുടെ നോട്ടപ്പുള്ളി ആയിരുന്നൂ അമേരിക്കന്‍ ഭൂഖണ്ഡം..

കൊളംബസ് കാല് കുത്തിയത് മുതല്‍ കണ്ണില്‍ പതിഞ്ഞിരുന്ന അമേരിക്കന്‍ ഭൂഖണ്ഡം ലക്ഷ്യമാക്കി ആദ്യമായി ബ്രിട്ടീഷുകാര്‍ എത്തുന്നത് 1585ല്‍ ആയിരുന്നൂ.. പ്രാദേശിക പ്രശ്നങ്ങള്‍ കാരണവും അത്യാവശ സാധനങ്ങളുടെ ലഭ്യത കുറവ് മൂലവും അന്ന് അവിടെ തമ്പടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ പിന്നീട് ജോണ്‍ വൈറ്റ് എന്ന നാവികന്റെ നേതൃത്വത്തില്‍ 115 പേര്‍ 1587ല്‍ കപ്പലേറിയപ്പോള്‍ അവര്‍ രണ്ടും കല്‍പ്പിച്ച് തന്നെ ആയിരുന്നൂ. ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള അനുഗ്രഹാശിസുകള്‍ ഉണ്ടായിരുന്ന ഈ സംഘം നങ്കൂരമിടുന്നത് ഇന്നത്തെ നോര്‍ത്ത് കരോലിനയില്‍ ഉള്‍പ്പെടുന്ന റെനോക്ക് എന്ന ദ്വീപില്‍ ആയിരുന്നൂ.. നമ്മുടെ കഥ തുടങ്ങുന്നതും ആ ദ്വീപില്‍ നിന്നാണ്..!!

അമേരിക്ക പിടിച്ചടക്കാനുള്ള ബ്രിട്ടണിന്റെ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സര്‍ വാള്‍ട്ടര്‍ റൈലേഗ് എന്ന ബ്രിട്ടീഷുകാരന്‍ ആയിരുന്നൂ.. ജോണ്‍ വൈറ്റിന്റെ റെനോക്ക് ദൗത്വത്തിന്റേയും സ്പോണ്‍സര്‍ അയാള്‍ തന്നെ ആയിരുന്നൂ.. ഒരിക്കലും കണ്ടിട്ടില്ലാത്ത തന്റേതാണെന്ന് മൂന്ന് കൊല്ലം വിശ്വാസിച്ച് നടന്ന ഒരു പ്രദേശത്തിനായി തന്റെ സമ്പാദ്യത്തിന്റെ സിംഹള ഭാഗവും ചിലവഴിക്കേണ്ടി വന്ന ഒരാളായിരുന്നൂ അദ്ധേഹം..!

ഇതിനിടെ രണ്ടാമത്തെ ദൗത്യവുമായി ദ്വീപിലെത്തിയ വൈറ്റിനാല്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ബ്രിട്ടന്റെ ആദ്യ കോളനി റെനോക്കില്‍ സ്ഥാപിക്കപ്പെട്ടു. തുടക്കത്തില്‍ അവിടുത്തെ പ്രാദേശിക ഗോത്രങ്ങളുമായി കുറച്ച് പ്രശ്നങ്ങള്‍
ഉണ്ടാവുമെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് തങ്ങളുടെ കോളനി സ്ഥാപിക്കാന്‍ വൈറ്റിന് സാധിച്ചൂ. ബ്രിട്ടണില്‍ നിന്ന് കൊണ്ട് വന്ന വസ്തുക്കള്‍ ഉപയോഗിച്ച് താമസിക്കാന്‍ ആവശ്യമായ വീടുകളും മറ്റ് ആവശ്യ സ്ഥലങ്ങളും അങ്ങിനെ റെനോക്കില്‍ നിര്‍മ്മിക്കപ്പെട്ടൂ. ഇതിനിടെ ദ്വീപിലേക്ക് വരുമ്പോള്‍ പൂര്‍ണ ഗര്‍ഭിണി ആയിരുന്ന വൈറ്റിന്റെ മകള്‍ ദ്വീപില്‍ വെച്ച് പ്രസവിച്ചൂ. വിര്‍ജിന ഡെയര്‍ എന്ന് പേരിട്ട് ദ്വീപില്‍ പിറന്ന ആദ്യ ഇംഗ്ലീഷുകാരിയുടെ ജനനം അവരെല്ലാം കൂടി ആഘോഷിച്ചൂ. കളിയും ചിരിയും ആഘോഷങ്ങളുമായി അവര്‍ ദ്വീപിലെ തങ്ങളുടെ ദിനങ്ങള്‍ സന്തോഷത്തിന്റേതാക്കി..

പ്രതിസദ്ധികളുടെ നാള്‍ വഴി : ഏതൊരു ആവാസ വ്യവസ്ഥയിലേക്കും ക്ഷണമില്ലാതെ കടന്ന് വരുന്ന പ്രതിയോഗികളോട് അവിടെ നിലനില്‍ക്കുന്നവര്‍ എതിരായി തന്നെയേ പ്രതികരിക്കാന്‍ സാധ്യതയുള്ളൂ. അത് ഒട്ടുമിക്ക എല്ലാ ജീവികളുടേയും ജൈവിക സ്വഭാവമാണ്.. നിലനില്‍പ്പിനായുള്ള ആ എതിര്‍പ്പ് റെനോക്കിലും ജോണ്‍വൈറ്റിന്റെ നേതൃത്വത്തില്‍ വന്നവര്‍ നേരിട്ടു. ദ്വീപിന്റെ മറുവശത്ത് സ്ഥിര താമസക്കാര്‍ ആക്കിയിരുന്ന തദ്ധേശീയരായ അമേരിക്കക്കാരില്‍ നിന്നായിരുന്നൂ പ്രധാനമായും ജോണ്‍ വൈറ്റ് ആക്രമണം നേരിട്ടിരുന്നത്.

തുടക്കത്തിലെ എതിര്‍പ്പുകള്‍ എല്ലാം ഒതുക്കി തങ്ങളുടെ കോളനി അവിടെ സ്ഥാപിക്കാന്‍ വൈറ്റിന് കഴിഞ്ഞൂ എങ്കിലും ആ പ്രദേശത്ത് നിലനില്‍ക്കാന്‍ കൂടുതല്‍ ആയുധങ്ങള്‍ തങ്ങള്‍ക്ക് വേണ്ടി വരും എന്ന് വൈറ്റിന് മനസ്സിലായി. കൂടാതെ ഭക്ഷണവും മറ്റ് ആവശ്യ സാധനങ്ങള്‍ക്കും കൂടെ ദൗര്‍ലഭ്യം നേരിട്ടതോട് കൂടി വൈറ്റ് ഒരിക്കല്‍ കൂടി കടല്‍ താണ്ടാന്‍ തീരുമാനിച്ചൂ. തുടര്‍ന്ന് സ്വന്തം കുടുംബത്തേയും മറ്റ് കോളനി നിവാസികളേയും അവിടെ ഉപേക്ഷിച്ച് വൈറ്റിന്റെ നേതൃത്വത്തില്‍ ഏതാനും പേര്‍ മാത്രം തിരിച്ച് മാതൃരാജ്യത്തിലേക്ക് തിരിക്കാന്‍ തീരുമാനം എടുക്കപ്പെടും. കോളനി നിവാസികള്‍ക്ക് വേണ്ടിയുള്ള അത്യാവശ വസ്തുക്കളും സുരക്ഷക്കായുള്ള മാര്‍ഗ്ഗങ്ങളും ലഭിച്ചാല്‍ ഉടന്‍ തന്നെ തിരിച്ചെത്താന്‍ യാത്ര തിരിക്കുമ്പോള്‍ തന്നെ വൈറ്റ് നിശ്ചയിച്ചിരുന്നൂ, കാരണം ദിവസങ്ങള്‍ക്ക് മുന്നെ പിറന്ന തന്റെ പേരക്കുട്ടിയുടെ മുഖം വൈറ്റിന് അത്രയേല്‍ പ്രിയപ്പെട്ടതായി മാറിയിരുന്നൂ..

Image result for renok Croatoan

വഴി മുടക്കി യുദ്ധം : ജന്മനാട്ടില്‍ തിരിച്ചെത്തിയ വൈറ്റിനെ ഒരു ദുര്‍ഘടം കാത്തിരിക്കുന്നുണ്ടായിരുന്നൂ. അക്കാലത്ത് കോളനികള്‍ സ്ഥാപിക്കുന്നതില്‍ പരസ്പ്പരം പോരാടിയിരുന്ന വന്‍ ശക്തികള്‍ ആയിരുന്നൂ സ്പെയിനും ബ്രിട്ടണും.. കരുത്തേറിയ നാവിക സേനയുടെ പിന്‍ബലത്തില്‍ ലോകത്തെ ഭരിച്ചിരുന്ന രണ്ട് കൂട്ടരും ഏറ്റ് മുട്ടിയപ്പോള്‍ അത് വലിയ ഒരു നാവിക യുദ്ധമായി മാറി. ഏറെക്കാലത്തെ തയ്യാറെടുപ്പുകളോട് കൂടി ശക്തിയുറ്റ നാവിക പടയുമായി ആര്‍ത്തലച്ച് വന്ന സ്പാനിഷ് അര്‍മാഡയെ പിടിച്ച് കെട്ടാന്‍ ബ്രിട്ടന് തങ്ങളുടെ ആവനാഴിയിലുള്ള ആയുധങ്ങളെല്ലാം പ്രയോഗിക്കേണ്ടി വന്നൂ.. അതിനായി തങ്ങളുടെ പക്കലുള്ള അവസാന കപ്പലും ബ്രിട്ടണ്‍ സ്പാനിഷ് അര്‍മാഡക്കെതിരെ പ്രയോഗിക്കുമ്പോള്‍ അതിലൊന്ന് വൈറ്റ് തിരിച്ചെത്തിയ കപ്പലായിരുന്നൂ..!
തുല്ല്യ ശക്തികളുടെ പോരാട്ടം കണ്ട യുദ്ധം ഇരുഭാഗത്തും വരുത്തി വെച്ച നാശ നഷ്ട്ടങ്ങള്‍ അതി ഭീകരമായിരുന്നൂ. കടലോളങ്ങളില്‍ തീ പടര്‍ത്തിയ അതിഭീകരമായ ഈ നാവിക യുദ്ധം കഴിയുമ്പോള്‍ നീണ്ട മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നൂ..!

ഒടുവില്‍ മടക്കം : യുദ്ധാനന്തരം കപ്പല്‍ തിരിച്ച് കിട്ടിയ വൈറ്റ് അധികം വൈകാതെ തന്നെ റെനോക്കിലേക്ക് യാത്ര തിരിച്ചൂ. എത്രയും പെട്ടെന്ന് തന്റെ കോളനിയുടെ അവസ്ഥ അറിയാനുള്ള ആകാംശയും ഇന്നേരം മൂന്ന് വയസ്സ് കഴിഞ്ഞിട്ടുള്ള തന്റെ പേരക്കുട്ടിയെ കാണാനുള്ള ആഗ്രഹവും കൊണ്ട് ആ ഹൃദയം പതിവിലും ഏറെ തുടിച്ചിരുന്നൂ. കപ്പല്‍ നിറയെ തന്റെ കോളനിക്കാര്‍ക്കുള്ള ആവശ്യ വസ്തുക്കളും പേരക്കുഞ്ഞിനുള്ള സമ്മാനങ്ങളും കരുതാന്‍ അദ്ധേഹം മറന്നിരുന്നില്ല..

കാത്തിരുന്ന ദുരന്തം : തന്റെ വരവും കാത്ത് തീരത്ത് തന്റെ ജനങ്ങളുടെ കാത്തിരിപ്പും അവര്‍ തനിക്ക് നല്‍കാന്‍ പോകുന്ന സ്വീകരണവും പ്രതീക്ഷിച്ച് റെനോക്കില്‍ കാല് കുത്തിയ വൈറ്റിനെ കാത്തിരുന്നത് ഒരു ദുരന്തം ആയിരുന്നൂ. അവിടെ എത്തിയ അദ്ധേഹം ജനവാസമില്ലാത്ത ആ ദ്വീപ് കണ്ട് പരിഭ്രാന്തനായി. ആരേയും കാണാനില്ല എന്നതിനേക്കാള്‍ അദ്ധേഹത്തെ ഭയപ്പെടുത്തിയത് ഇത്രയും കാലം അവിടെ മനുഷ്യര്‍ ജീവിച്ചതിന്റെ യാതൊരു അടയാളവും ബാക്കിയില്ല എന്നത് തന്നെ ആയിരുന്നൂ.. പൊടി മൂടി കിടക്കുന്ന പ്രദേശങ്ങള്‍, ചിലന്തി വലകള്‍ കൊണ്ട് മൂടിയ ടെന്റുകള്‍, വന്യജീവികളുടെ അവശിഷ്ഠങ്ങള്‍ നിറഞ്ഞ ചുറ്റുപാടുകള്‍, ഇവയെല്ലാം അവിടെ മനുഷ്യവാസം ഉണ്ടായിട്ടേയില്ല എന്ന് ആരേയും വിശ്വാസിപ്പിക്കുന്ന രീതിയിലായിരുന്നൂ.

പരിഭ്രാന്തനായ വൈറ്റ് തന്റെ പ്രിയപ്പെട്ടവര്‍ക്കായി ആ ദ്വീപ് മുഴുവനും അലഞ്ഞുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇടുങ്ങിയ മല നിരകളിലും ഗുഹാ മുഖങ്ങളിലും അങ്ങിനെ ആ ദ്വീപ് മുഴുവന്‍ അദ്ധേഹം തന്റെ തിരച്ചില്‍ തുടര്‍ന്നു എങ്കിലും അദ്ധേഹത്തിനായി യാതൊന്നും അവിടെ ബാക്കി ഇല്ലായിരുന്നൂ.. പക്ഷെ അവിടെയുള്ള ഒരു മരം അദ്ധേഹത്തിനായി ഒരു കാര്യം കരുതി വെച്ചിട്ടുണ്ടായിരുന്നൂ.. കാലത്തിന്റെ കുത്തൊഴുക്കില്‍ മനസ്സിലെന്നും കരുതി വെക്കാനൊരു വാക്ക്.. ‘Croatoan’

ചുരുളഴിയാതെ അഭ്യൂഹങ്ങള്‍ : ചുരുളഴിയാതെ കാലയവനികളില്‍ മാഞ്ഞ് പോകുന്ന ഏത് സംഭവത്തിനും നിരവധി അഭ്യൂഹങ്ങള്‍ പടരുന്നത് സ്വാഭാവികം ആണല്ലോ. റെനോക്കിലെ സംഭവങ്ങളെ കുറിച്ചും അതുപോലെ നിരവധി അഭ്യൂഹങ്ങള്‍ അന്നത്തെ കാലത്ത് വരുക ഉണ്ടായി. ഏറ്റവും പ്രബലമായതിനെ കുറിച്ച് മാത്രം നമുക്ക് അറിയാം.

* Croatoan ഗോത്രം: അക്കാലത്ത് റെനോക്ക് ദ്വീപിലെ വടക്ക് പ്രദേശത്ത് താമസിച്ചിരുന്ന പ്രാദേശിക അമേരിക്കന്‍ ഗോത്രമായിരുന്നൂ ക്രൊയാട്ടന്‍ ഗോത്രം. ജോണ്‍ വൈറ്റും സംഘവും ആദ്യമായി അവിടെ കപ്പല്‍ ഇറങ്ങിയത് മുതല്‍ അവരുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നൂ. തങ്ങളുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് തങ്ങളെ തുരുത്താന്‍ വന്ന ശത്രുക്കള്‍ ആയിട്ടായിരുന്നൂ ഈ ഗോത്ര വിഭാഗക്കാര്‍ ജോണ്‍ വൈറ്റിന്റെ സംഘത്തെ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ വൈറ്റിന്റെ തിരിച്ച് പോക്കിന് ശേഷം കൂട്ടായ ആക്രമണത്തിലൂടെ സംഘാംഗങ്ങളെ മുഴുവനായി വധിച്ച് കളയുകയോ അതോ കീഴടങ്ങി മാപ്പ് പറഞ്ഞ വൈറ്റിന്റെ സംഘത്തെ അവരുടെ കൂടെ കൂട്ടുകയോ ചെയ്തിരിക്കാം എന്നാണ് പ്രബല അഭിപ്രായം..!
ഈ അഭിപ്രായത്തെ ഖണ്ഡിച്ചത് 2007ല്‍ നടത്തിയ ഒരു ജെനിറ്റിക് DNA ടെസ്റ്റ് ആയിരുന്നൂ. Croatoan ഗോത്രത്തിന്റെ പിന്‍തലമുറയില്‍ പെട്ടവരുടേയും അന്ന് അവിടെ കാണാതായവരുടെ പിന്‍തലമുറയേയും വെച്ച് ആയിരുന്നൂ ആ DNA ടെസ്റ്റ് നടത്തപ്പെട്ടത്. അതില്‍ രണ്ട് കൂട്ടരും തമ്മില്‍ യാതൊരു ബദ്ധവും ഇല്ലെന്നായിരുന്നൂ തെളിയിക്കപ്പെട്ടത്..

Image result for renok Croatoan

* സ്പാനിഷ് ആക്രമണം: ഗോത്ര വിഭാഗക്കാരുടെ ആക്രമണം ഭയന്ന് കോളനി നിവാസികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തിരിച്ച് വരുന്ന വഴിയില്‍ നടുക്കടലില്‍ സ്പാനിഷ് നാവിക സേനയുടെ ആക്രമണത്തിനിരയായി എന്നുമാണ് മറ്റൊരു അഭ്യൂഹം. അക്കാലത്ത് ഇംഗ്ലീഷുകാരെ ബദ്ധ ശത്രുക്കളായി കരുതിയിരുന്ന സ്പാനിഷുകാരുടെ ആക്രമണത്തിനിരയായി കപ്പലില്‍ ഉണ്ടായിരുന്ന എല്ലാവരും നടുക്കടലില്‍ വീണ് കൊല്ലപ്പെട്ടുമെന്നാണ് ഇത് പ്രചരിപ്പിക്കുന്നവര്‍ വിശ്വാസിക്കുന്നത്.

Image result for La Colonie Perdue de Roanoke

കാലം ചില സമയങ്ങളില്‍ അങ്ങിനെയാണ്, അതിന്റെ ക്രൂര കരങ്ങള്‍ നീട്ടി മണ്ണില്‍ വിജയക്കൊടി പാറിച്ചവരെ അടര്‍ത്തി മാറ്റും. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ബ്രിട്ടണിന്റെ ആദ്യ കോളനി സ്ഥാപിച്ചവര്‍ എന്ന പേരില്‍ അറിയപ്പെടേണ്ടി ഇരുന്ന ഒരു സംഘം ആളുകളെ ഇല്ലായ്മ ചെയ്ത് പിന്നെയും ഒഴുകിയതും കാലത്തിന്റെ ക്രൂര വിനോദങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ നില നിന്നതിന്റേയോ ഇല്ലായ്മ ചെയ്തതിന്റേയോ തെളിവുകള്‍ ഒന്നും തന്നെ ബാക്കി വെക്കാതെ വെറും മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഒരു ജനതയെ ഒന്നടങ്കം ഇല്ലായ്മ ചെയ്ത ഈ സംഭവം ചരിത്രത്തില്‍ ഇന്നും നിഗൂഡത മാത്രം അവശേഷിപ്പിക്കുന്നൂ..!

കടപ്പാട് ; ബെന്യാമിൻ ബിൻ ആമിന

ജോഷി സിറിയക്

കവന്‍ട്രി: വിണ്ണില്‍ നിന്നും മണ്ണില്‍ അവതരിച്ച ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സ്വര്‍ഗീയഗായകര്‍. മാലാഖമാരുടെ സ്വര്‍ഗീയ സംഗീതത്തോടൊപ്പം അവരുടെ സ്തുതി ഗീതങ്ങള്‍ ലയിച്ചുചേര്‍ന്നപ്പോള്‍ കവന്‍ട്രി വില്ലന്‍ഹാള്‍ ഓഡിറ്റോറിയം അതുല്യമായ ആനന്ദപ്രഭയില്‍ മുങ്ങി നിന്നു. ഗര്‍ഷോം ടിവിയും ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്നൊരുക്കിയ രണ്ടാമത് ക്രിസ്മസ് കരോള്‍ഗാന മത്സരം ‘ജോയ് ടു ദി വേള്‍ഡ്-2’ ചരിത്രമായപ്പോള്‍ ബ്രിസ്റ്റോള്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ കിരീടം ചൂടി. മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ക്വയര്‍ ലെസ്റ്റര്‍ രണ്ടാം സ്ഥാനവും പീറ്റര്‍ബോറോ ഓള്‍ സെയിന്റ്‌സ് മാര്‍ത്തോമാ ചര്‍ച്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാലും അഞ്ചും സ്ഥാനങ്ങള്‍ യഥാക്രമം സെയിന്റ് ബെനഡിക്ട് മിഷന്‍ ചര്‍ച്ച് ക്വയര്‍ ബിര്‍മിംഗ്ഹാമും വോയിസ് ഓഫ് ഏയ്ഞ്ചല്‍സ് കവന്‍ട്രിയും നേടി.

ഡിസംബര്‍ 8 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ആരംഭിച്ച കരോള്‍ ഗാനസന്ധ്യയില്‍ പ്രശസ്ത സംഗീത സംവിധായകനും വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനുമായ സണ്ണി സ്റ്റീഫന്‍ മുഖ്യാതിഥിയായിരുന്നു. ഗര്‍ഷോം ടിവി മാനേജിങ് ഡയറക്ടര്‍ ബിനു ജോര്‍ജ് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. തുടര്‍ന്ന് മുഖ്യാതിഥിയായ സണ്ണി സ്റ്റീഫന്‍ ജോയ് ടു ദി വേള്‍ഡ്-2 ന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. യു.കെ ക്രോസ്സ് കള്‍ച്ചറല്‍ മിനിസ്ട്രിസ് ഡയറക്ടര്‍ റവ.ഡോ. ജോ കുര്യന്‍ ക്രിസ്മസ് സന്ദേശവും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത കമ്മീഷന്‍ ഫോര്‍ ലിറ്റര്‍ജിക്കല്‍ മ്യൂസിക് ഡയറക്ടര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ആശംസയും അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് സണ്ണി സ്റ്റീഫനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ തിരുനാമകീര്‍ത്തനം എന്നുതുടങ്ങുന്ന ഗാനവും, പിതാവേ അനന്തനന്മയാകും എന്ന ഗാനവും ബിജു കുമ്പനാട് അതിമനോഹരമായി ആലപിച്ചപ്പോള്‍ 3600 ലധികം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും നിരവധി ഗാനങ്ങള്‍ക്ക് രചന നിര്‍വഹിക്കുകയും ചെയ്ത സണ്ണി സ്റ്റീഫന് നല്‍കാവുന്ന ഏറ്റവും വലിയ ആദരവായി അത് മാറി.

തുടര്‍ന്ന് വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബില്‍ തിങ്ങിക്കൂടിയ ആസ്വാദകരുടെ കണ്ണിനും കാതിനും കുളിര്‍മയായി ഇമ്പമാര്‍ന്ന ഈണങ്ങളില്‍ കരോള്‍ ഗാനങ്ങള്‍ പെയ്തിറങ്ങി. യു.കെയിലെ വിവിധ ക്രിസ്തീയസഭകളുടെയും ചര്‍ച്ചുകളുടെയും ഗായകസംഘങ്ങളുടെയും ക്വയര്‍ ഗ്രൂപ്പുകള്‍ വലിയ മുന്നൊരുക്കത്തോടുകൂടിയാണ് ഈ സംഗീത മത്സരത്തില്‍ പങ്കെടുത്തത്. മാസങ്ങളോളം കഠിനപരിശീലനം നടത്തി അതിമനോഹരമായ വേഷവിധാനത്തില്‍ എത്തിയ ഗായകസംഘങ്ങള്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഒന്നാം സമ്മാനമായി അലൈഡ് മോര്‍ട്‌ഗേജ് സര്‍വീസസ് സ്‌പോണ്‍സര്‍ ചെയ്യുന്ന ആയിരം പൗണ്ട് ക്യാഷ് അവാര്‍ഡിന്റെ ചെക്ക് മാനേജിങ് ഡയറക്ടര്‍ ജോയ് തോമസ് വിജയികളായ ബ്രിസ്റ്റോള്‍ ക്‌നാനായ ടീമിന് കൈമാറിയപ്പോള്‍ വിജയികള്‍ക്കുള്ള ട്രോഫി റവ. ഡോ. ജോ കുര്യന്‍ സമ്മാനിച്ചു. രണ്ടാം സമ്മാനമായി പ്രൈം മെഡിടെക് സ്‌പോണ്‍സര്‍ ചെയ്യുന്ന 500 പൗണ്ട് ക്യാഷ് അവാര്‍ഡ് റോജിമോന്‍ വര്‍ഗീസും ട്രോഫി റവ. ഫാ. ജോര്‍ജ് ചേലക്കലും വിജയികള്‍ക്ക് സമ്മാനിച്ചു. മൂന്നാം സമ്മാനമായി ജിയാ ട്രാവല്‍ യുകെ നല്‍കിയ 250 പൗണ്ട് അനി ചാക്കോയും ട്രോഫി ജോമോന്‍ കുന്നേലും വിജയികള്‍ക്ക് നല്‍കി.

മത്സരങ്ങള്‍ക്കൊടുവില്‍ കരോള്‍ ഗാനസന്ധ്യക്ക് നിറം പകരാന്‍ ലണ്ടന്‍ അസാഫിയന്‍സ് ഒരുക്കിയ ലൈവ് ഓര്‍ക്കസ്ട്രയോടുകൂടിയ ശ്രുതിമധുരമായ ഗാനങ്ങള്‍ സദസ്യര്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. സംഗീത സപര്യയില്‍ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ, ലണ്ടന്‍ അസാഫിയന്‍സിന്റെ അമരക്കാരനും ഡ്രമ്മറുമായ ശ്രീ ജോയ് തോമസിനെ ഗര്‍ഷോം ടിവിക്കുവേണ്ടി മാനേജിങ് ഡയറക്ടര്‍ ശ്രീ ജോമോന്‍ കുന്നേല്‍ വേദിയില്‍ ആദരിച്ചു.

ജാസ് ലൈവ് ഡിജിറ്റലിന്റെ ശ്രീനാഥും ജിനുവുമാണ് മികച്ച സൗണ്ടും ലൈറ്റും ഒരുക്കി കരോള്‍ മത്സരങ്ങള്‍ക്ക് മിഴിവേകിയത്. ശ്രീ ബിജു കുമ്പനാട്, ശ്രീ ജോബി വര്‍ഗീസ്, ശ്രീ ജെസ്വിന്‍ പടയാട്ടില്‍, ശ്രീ ഷൈമോന്‍ തോട്ടുങ്കല്‍, ശ്രീ ആന്റണി മാത്യു എന്നിവരാണ് കരോള്‍ മത്സരത്തിന്റെ വിധികര്‍ത്താക്കളായി എത്തിയത്. അനില്‍ മാത്യു മംഗലത്ത്, സ്മിത തോട്ടം എന്നിവര്‍ അവതാരകരായി തിളങ്ങി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ലണ്ടന്‍ അസാഫിയന്‍സ് സെക്രട്ടറി ശ്രീ സുനീഷ് ജോര്‍ജ്, ജോയ് ടു ദി വേള്‍ഡ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ശ്രീ ജോഷി സിറിയക് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ജാതിമതവര്‍ഗ്ഗ ചിന്തകള്‍ക്കതീതമായി എല്ലാവരുടെയും പിന്തുണയോടെ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ആഘോഷ സന്ധ്യ എന്ന നിലയില്‍ ജോയ് ടു ദി വേള്‍ഡിനു വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

‘ജോയ് ടു ദി വേള്‍ഡ് 2’ ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തില്‍ ഉച്ചക്ക് 12 മാണി മുതല്‍ ഗര്‍ഷോം ടിവിയില്‍ സംപ്രേഷണം ചെയ്യും. ‘ജോയ് ടു ദി വേള്‍ഡ് 2’ ഒരു വന്‍ വിജയമാക്കുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കരോള്‍ ഗാനസംഘങ്ങള്‍ക്കും അവര്‍ക്കു പിന്തുണയുമായി എത്തിയ ആസ്വാദകര്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദിയര്‍പ്പിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. അടുത്ത വര്‍ഷത്തെ കരോള്‍ ഗാന മത്സരം 2019 ഡിസംബര്‍ 7 ശനിയാഴ്ച കൂടുതല്‍ പങ്കാളിത്തത്തോടെ മികവുറ്റതായിനടത്താനും സംഘാടകര്‍ തീരുമാനിച്ചു.

വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. മല്യക്ക് ലണ്ടനിലെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പതിനാല് ദിവസത്തെ സാവകാശവും നല്‍കി. വിധി നിര്‍ഭാഗ്യകരമെന്നായിരുന്നു വിജയ് മല്യയുടെ പ്രതികരണം. ഭീമമായ തുക വായ്പ നല്‍കിയതിനെ കോടതി വിമര്‍ശിച്ചു.

ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 9000 കോടി വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് ഉത്തരവിട്ടത്. മല്യക്കെതിരെ തട്ടിപ്പുള്‍പ്പെടെയുള്ള കേസുകള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. മല്യക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ പതിനാല് ദിവസത്തെ സാവകാശവും നല്‍കി. ഇത്രയും പണം വായ്പ നല്‍കിയതിനെ കോടതി വിമര്‍ശിച്ചു. വായ്പയെടുത്ത പണം മുഴുവന്‍ തിരികെ നല്‍കാന്‍ തയാറാണെന്ന് വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ വിജയ് മല്യ മാധ്യമങ്ങളോട് പറഞ്ഞു. ഒരു രൂപ പോലും താന്‍ വായ്പ എടുത്തിട്ടില്ല. കിങ്ഷ്ഫിഷര്‍ എയര്‍ലൈന്‍സാണ് കടമെടുത്തത്. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടുവെന്ന പ്രചാരണം അവസാനിപ്പിക്കുകയാണ് ഉദ്യേശമെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും മല്യ വ്യക്തമാക്കി.

കോടതിവിധിയെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സ്വാഗതം ചെയ്തു. മേല്‍ക്കോടതിെയ സമീപിക്കാന്‍ സാവകാശമുള്ളതിനാല്‍ മല്യയെ ഉടന്‍ രാജ്യത്തേക്ക് കൊണ്ട് വരാനാകില്ല. കോടതി നടപടികള്‍ നിരീക്ഷിക്കുന്നതിന് ജോയിന്‍റ് ഡയറക്ടര്‍ എം. സായിമനോഹറിന്‍റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘവും സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഉദ്യോഗസ്ഥരും ലണ്ടനിലെത്തിയിരുന്നു. അതേസമയം ഒത്തുതീര്‍പ്പിന് വേണ്ടി വിജയ് മല്യ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി ഈ മാസം പതിനേഴിന് പരിഗണിക്കാനായി മാറ്റി.

പ്രശസ്ത സിനിമാതാരം റിമാ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള മാമാങ്കം ഡാന്‍സ് സ്‌കൂള്‍ ആദ്യമായി യുകെയുടെ മണ്ണില്‍ നൃത്തവിസ്മയം ഒരുക്കുന്നു. റീമാ കല്ലിങ്കലിനോടോപ്പം പാടി തകര്‍ക്കാന്‍ പ്രശസ്ത ഗായകനും നടനും യുവജനങ്ങളുടെ ഹരവുമായ സിദ്ധാര്‍ത്ഥ മേനോന്‍, ഇന്ത്യന്‍ ഐഡല്‍ പ്രോഗ്രാമിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന ഗായികയായ ലക്ഷ്മി ജയന്‍, കലാഭവന്‍ മണിയുടെ പിന്തുടര്‍ച്ചക്കാരിയും നാടന്‍ പാട്ടുകളുടെ രാജകുമാരിയുമായ പ്രസീത, നല്ലൊരു വയലിനിസ്റ്റും ഗായകനുമായ മനോജിനോടുമൊപ്പം റിമാ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള മാമാങ്കം സ്‌കൂള്‍ ഓഫ് ഡാന്‍സിലെ പ്രശസ്തരായ നര്‍ത്തകരും നര്‍ത്തകികളും ഈ മെഗാഷോയില്‍ ഒന്നിക്കുന്നു. വിവിധതരം നൃത്തങ്ങളുമായി റീമാ കല്ലിങ്കല്‍ വേദിയില്‍ എത്തുന്നു. യുകെയില്‍ ആദ്യമായാണ് ഇത്തരം ഒരു സംഗീത നൃത്ത സന്ധ്യ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. കണ്ടമ്പററി ഡാന്‍സ് രംഗത്തെ സൗത്തിന്ത്യയിലെ ഏറ്റവും നല്ല നൃത്ത സംഘമാണ് റീമ കല്ലിങ്കല്‍ നയിക്കുന്ന ‘മാമാങ്കം’.ഡിസംബര്‍ 2 നു കൂടിയ വേള്‍ഡ് മലയാളി ഫെഡറേഷന്‍ നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ വച്ച് ‘മഴവില്‍ മാമാങ്കം ‘ മെഗാ ഷോയുടെ പോസ്റ്റര്‍ പ്രകാശനം പ്രസിഡന്റ് റെവ. ഡീക്കന്‍ ജോയിസ് നിര്‍വ്വഹിക്കുന്നു. നാഷണല്‍ കോര്‍ഡിനേറ്റര്‍ ശ്രീ ബിജു മാത്യു, വൈസ് പ്രസിഡന്റ് ശ്രീ അബ്രാഹം പൊന്നുംപുരയിടം, സെക്രട്ടറി ഡോ. ബേബി ചെറിയാന്‍, ട്രഷറര്‍ ശ്രീ ആന്റണി മാത്യു എന്നിവര്‍ സമീപം

‘മഴവില്‍ മാമാങ്കം’ എന്ന ടൈറ്റില്‍ പ്രശസ്ത സൗത്ത് ഇന്ത്യന്‍ സിനിമാതാരവും നര്‍ത്തകിയുമായ റിമ കല്ലിങ്കലിലിന്റെ നേതൃത്വത്തിലുള്ള മെഗാഷോ യുകെയില്‍ കവന്‍ട്രിയില്‍ മാര്‍ച്ച് 1 നും , ലണ്ടനിലെ ഇലിഫോര്‍ഡില്‍ മാര്‍ച്ച് 3 നും നടത്തപ്പെടുന്നു. ഈ പ്രവര്‍ത്തന വര്ഷം നടത്തുവാനിരിക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിനാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ‘മഴവില്‍ മാമാങ്കം’ മെഗാ ഷോ ഒരുക്കിയിരിക്കുന്നത്.

സൗത്ത് ഇന്ത്യന്‍ സിനിമാതാരവും നര്‍ത്തകിയുമായ റിമാ കല്ലിങ്കലും മാമാങ്കം ഡാന്‍സ് സ്‌കൂളിലെ നര്‍ത്തകീ നര്‍ത്തകരും, കേള്‍ക്കാന്‍ കൊതിക്കുന്ന സ്വരമാധുര്യവുമായി പ്രശസ്ത ഗായികാ ഗായകരും ഒത്തുചേരുന്ന വര്‍ണ്ണ ശബളമായ സംഗീത നൃത്ത ‘മഴവില്‍ മാമാങ്ക’ത്തിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് റെവ.ഡീക്കന്‍ ജോയിസ് പള്ളിയ്ക്കമ്യാലില്‍ അറിയിച്ചു.

ലോകം ചുറ്റാൻ ഇറങ്ങിത്തിരിച്ച മകളുടെ തിരോധാനത്തിൽ സഹായമഭ്യർഥിച്ച് ഒരച്ഛൻ. ഇംഗ്ലണ്ടിലെ എസെക്സിൽ നിന്നാണ് ഗ്രേസ് മിലെൻ(22) യാത്ര തിരിച്ചത്. എന്നാൽ ഓക്‌ലാൻഡിലെത്തിയ ശേഷം ഗ്രേസിനെ കാണാതാവുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച മുതൽ ഒരു വിവരവുമില്ലെന്ന് അച്ഛൻ ഡേവിഡ് പറയുന്നു. കാണാതാകുന്നതിന് തൊട്ടുമുൻപ് ഒരു പുരുഷനൊപ്പം ഗ്രേസ് ഓക്‌ലാൻഡിലെ ആഡംബര ഹോട്ടലിലെത്തിയതായി പൊലീസ് പറയുന്നു.

എസെക്സിൽ അറിയപ്പെടുന്ന സമ്പന്നന്മാരിൽ ഒരാളാണ് ഡേവിഡ് മിലൻ. മകളുടെ യാത്രകളോടുള്ള ഇഷ്ടം അറിയാവുന്ന ഡേവിഡ് ലോകം ചുറ്റാനുള്ള ആഗ്രഹത്തിന് എതിരൊന്നും പറഞ്ഞിരുന്നില്ല. ഡിസംബർ ഒന്നിന് ശേഷം മകളെപ്പറ്റി വിവരമില്ലാതായതോടെ ഡേവിഡ് പൊലീസിൽ വിവരമറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയെങ്കിലും മെസേജ് അയച്ച് കുടുംബവുമായി ബന്ധപ്പെടുന്ന ആളാണ് ഗ്രേസെന്ന് ഡേവിഡ് പറയുന്നു. ഗ്രേസിന് എന്തെങ്കിലും അപകടം സംഭവിച്ചോ എന്ന ആശങ്കയിലാണ് കുടുംബം.

ഓക്‌ലാൻഡിലെ സിറ്റി ലൈഫ് ഹോട്ടലിലാണ് ഗ്രേസിനെ അവസാനമായി കണ്ടത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ ഗ്രേസിനൊപ്പം ഒരു പുരുഷനുമുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ഇം​ഗ്ലീ​ഷ് റോ​ക്ക് ബാ​ൻ​ഡ് ബ​സ്കോ​ക്സി​ന്‍റെ ഒ​ന്നാം ന​ന്പ​ർ ഗാ​യ​ക​നാ​യി​രു​ന്ന പീ​റ്റ് ഷെ​ല്ലി (63) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് എ​സ്തോ​ണി​യ​യി​ലെ വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന് ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.   1976 മു​ത​ൽ ഇം​ഗ്ലീ​ഷ് സം​ഗീ​ത ലോ​ക​ത്ത് പീ​റ്റ് ഷെ​ല്ലി സ​ജീ​വ​മാ​യിരുന്നു. ഗാനരചയിതാവ്, ഗിറ്റാറിസ്റ്റ് എന്നി നിലകളിലും അദ്ദേഹം പ്രശ്സതനാണ്. “എ​വ​ർ ഫാ​ളി​ൻ ഇ​ൻ ലൗ​വ്’ എ​ന്ന ഗാ​നമാണ് പീറ്റ് ഷെല്ലിയെ ഏറെ പ്രശ്സ്തനാക്കിയത്.

അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ സിബിഐ ഇന്ന് വിശദമായി ചോദ്യം ചെയ്തെക്കും. നിർണ്ണായക രേഖകൾ ഉൾപ്പെടെ മിഷേലിന്റെ കൈവശമുണ്ടെന്ന് സിബിഐ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. 5 ദിവസത്തെ കസ്റ്റഡി കാലവധിക്കുള്ളിൽ കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കാനാകും സിബിഐയുടെ ശ്രമം.. ഡയറക്ടറുടെ താത്കാലിക ചുമതലയുള്ള നാഗേശ്വരറവുവിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ തുടരുന്നത്. രാവിലെയും വൈകീട്ടും ക്രിസ്റ്റ്യൻ മിഷേലിനെ കാണാൻ അഭിഭാഷകന് കോടതി അമതി നൽകിയിട്ടുണ്ട്

റഫാല്‍ ആരോപണങ്ങളുമായി ആക്രമണം തുടരുന്ന കോണ്‍ഗ്രസിനെ നേരിടാന്‍ നരേന്ദ്ര മോദിയുടെ ആയുധമാണ് അഗസ്റ്റ് വെസ്റ്റ്ലാന്‍ഡ് ഇടപാടിലെ മുഖ്യഇടനിലക്കാരാന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍. അ‍ഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ മിഷേലിലൂടെ പുറത്തു വരുന്ന വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ദേശീയ രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമാകും.

റഫാല്‍ യുദ്ധ വിമാനക്കരാറില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ഒരുക്കത്തിലായിരുന്നു കോണ്‍ഗ്രസ് ഇതുവരെ. ഒരു പരിധിവരെ ലക്ഷ്യം കണ്ടുവെന്നുതന്നെയാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. ഇതിനിടയിലാണ് ക്രിസ്റ്റ്യന്‍ മിഷേലിലൂടെ തിരിച്ചടി നല്‍കാന്‍ മോദിയും ബിജെപിയും ശ്രമിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസിലെ പ്രതിയായ ബ്രിട്ടീഷ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ രാജ്യത്തെത്തിച്ചതിലൂടെ കോണ്‍ഗ്രസിനെ വരി‍‍ഞ്ഞുമുറുക്കാനാണ് നീക്കം.

കോണ്‍ഗ്രസിലെ ഒന്നാംനമ്പര്‍ കുടുംബത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസിനെ ഇനി എങ്ങനെ നേരിടണമെന്നതാണ് കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി. ക്രിസ്റ്റ്യന്‍ മിഷേലില്‍ നിന്നു പുറത്തു വരുന്ന വിവരങ്ങള്‍ കോണ്‍ഗ്രസിനെ പിടിച്ചുലക്കുമോ എന്നാണ് ഇനി അറിയേണ്ടത്. 3600 കോടി രൂപയുടെ ഇടപാടില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വന്‍തുക കൈക്കൂലി നല്‍കിയിരുന്നതായി മിഷേലിന്‍റെ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെത്തിയിരുന്നു. അതേസമയം റഫാല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന് സ്ഥാപിച്ചെടുക്കാന്‍ കഴിയുന്ന പ്രത്യക്ഷ തെളിവുകള്‍ ഒന്നുമില്ലാത്തത് ബിജെപിക്ക് സഹായകമാണ്.

ലണ്ടന്‍: ബാങ്കുകളില്‍നിന്ന് കോടികള്‍ കടമെടുത്ത് വിദേശത്തേക്ക് മുങ്ങിയ വിജയ് മല്യ മുഴുവന്‍ പണവും തിരിച്ചടയ്ക്കാമെന്ന് വ്യക്തമാക്കി രംഗത്ത്. നൂറ് ശതമാനം പണവും തിരിച്ച് നല്‍കാമെന്നും പണം ദയവായി സ്വീകരിക്കൂ എന്നും അറിയിച്ച് മല്യ ട്വീറ്റ് ചെയ്തു. ‘എടിഎഫ് (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍)ന്‍റെ വില കുത്തനെ കൂടിയതോടെയാണ് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനി കനത്ത നഷ്ടത്തിലായത്. അതുകൊണ്ടാണ് ബാങ്കില്‍ നിന്നെടുത്ത പണം നഷ്ടമായത്. 100 ശതമാനം പണവും അവര്‍ക്ക് തിരിച്ച് നല്‍കാം. ദയവായി സ്വീകരിക്കൂ’ മല്യ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയില്‍ നിന്ന് മുങ്ങിയ മല്യ ബ്രിട്ടണിലേക്ക് കടക്കുകയായിരുന്നു. മല്യയെ വിട്ട് കിട്ടണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മല്യയെ നാടുകടത്തണമോ എന്നത് സംബന്ധിച്ചുള്ള കേസില്‍ ബ്രിട്ടീഷ് കോടതി വിധി പറയാനിരിക്കെയാണ് മല്യയുടെ ചുവടുമാറ്റം.

ബാങ്കുകളില്‍നിന്നെടുത്ത പണം തിരിച്ചടയ്ക്കാതെ താന്‍ നാടുവിട്ടുവെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും പറയുന്നത്. എന്നാല്‍ ഇത് കള്ളമാണ്. എന്തുകൊണ്ടാണ് കര്‍ണാടക ഹൈക്കോടതിയ്ക്ക് മുന്നിലുള്ള തന്‍റെ ഒത്തുതീര്‍പ്പ് വാഗ്ദാനം ആരും ശ്രദ്ധിക്കാത്തതെന്നും മല്യ ചോദിച്ചു.

അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി കേസിൽ പ്രതിയായ ബ്രിട്ടിഷ് ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ ഇന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും . മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറാൻ യു.എ.ഇ നീതിന്യായ മന്ത്രാലയം അനുമതി നൽകിയതിനു പിന്നാലെയാണ് ഡൽഹിയിൽ എത്തിച്ചത്. വിവിഐപി ഹെലികോപ്റ്റർ കരാർ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകൾക്ക് ഇടനിലക്കാരനായി പ്രവർത്തിച്ചു എന്നതാണ് ക്രിസ്ത്യൻ മിഷേലിനെതിരായ കുറ്റം.

യു.എ.ഇ യിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ രാത്രി 11 മണിയോട് കൂടിയാണ് ക്രിസ്ത്യൻ മിഷേലിനെ ഡൽഹിയിൽ എത്തിച്ചത്. മിഷേലിനെ ഇന്ത്യക്ക് കൈമാറാൻ യു.എ.ഇ സർക്കാർ ഇന്നലെ അനുമതി നൽകിയിരുന്നു. സിബിഐ ആസ്ഥാനത്തു എത്തിച്ച മിഷേലിനെ വൈദ്യ പരിശോധനകൾക്ക് വിധേയനാക്കിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. മിഷേലിനെ ഇന്ത്യയ്ക്ക് വിട്ടുനല്കാന് കഴിഞ്ഞ മാസം പത്തൊൻപതിനു ദുബായ് ഉന്നത കോടതി വിധിച്ചിരുന്നു.

നീതിന്യായ മന്ത്രാലയത്തിന്റ അനുമതി കൂടി ലഭിച്ചതോടെയാണ് മിഷേലിനെ ഇന്ത്യക്ക് വിട്ടു കിട്ടാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായത്. വിവിഐപി ഹെലികോപ്റ്റർ കരാർ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകൾക്ക് ഇടനിലക്കാരനായി പ്രവർത്തിച്ചു എന്നതാണ് ക്രിസ്ത്യൻ മിഷേലിനെതിരായ കുറ്റം. ഇതിനായി അഗസ്റ്റ വെസ്റ്റ്ലാൻഡിൽ നിന്നു മിഷേൽ ഇരുന്നൂറ്റിഇരുപത്തിയഞ്ചുകോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രണ്ടായിരത്തിപതിനാറിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

മിഷേലിനെതിരെ ഡൽഹി പട്യാല ഹൌസ് കോടതി 2017 ജനുവരിയിൽ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇന്റർപോളിന്റെ സഹായത്തോടെയാണ് ദുബായിൽ വച്ച് മിഷേലിനെ അറസ്റ്റു ചെയ്തത്. യുപിഎ സർക്കാരിനെതിരെയുള്ള രാഷ്ട്രീയആരോപണങ്ങളിൽ ഒന്നായിരുന്നു അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലിക്കോപ്റ്റര് അഴിമതിക്കേസ്. മിഷേലിനെ ഇന്ത്യയിൽ എത്തിച്ചത് ബിജെപിയെ സംബന്ധിച്ചടത്തോളം വലിയ രാഷ്ട്രീയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്.

ഇന്ത്യന്‍ വംശജയായ ഫാര്‍മസിസ്റ്റ് ബ്രിട്ടനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കുറ്റക്കാരനാണെന്നു കോടതി.ജസീക്ക പട്ടേല്‍ എന്ന മുപ്പത്തിനാലുകാരിയെ ഭര്‍ത്താവ് മിതേഷ് പട്ടേല്‍, ഇന്‍സുലില്‍ കുത്തിവച്ച ശേഷം പ്ലാസ്റ്റിക് കൂട് ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊന്നതാണെന്നാണ് കണ്ടെത്തൽ. മിതേഷിനുളള ശിക്ഷ അടുത്ത ദിവസം പ്രഖ്യാപിക്കും.

മാഞ്ചസ്റ്ററില്‍ പഠനത്തിനിടെ കണ്ടുമുട്ടി പ്രണയവിവാഹിതരായ ഇരുവരും ഒന്നിച്ച് വടക്കൻ ഇംഗ്ലണ്ടിലെ മിഡില്‍സ്ബറോയില്‍ ഫാര്‍മസി നടത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് കേസില്‍ കോടതി വാദം കേട്ടു തുടങ്ങിയത്.

സ്വവര്‍ഗാനുരാഗിയായിരുന്ന മിതേഷ് ഡേറ്റിങ് ആപ്പിലൂടെ കണ്ടെത്തിയ കൂട്ടുകാരൻ ഡോ. അമിത് പട്ടേലിനൊപ്പം പുതുജീവിതം തുടങ്ങുന്നതിനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ജൂറി വ്യക്തമാക്കി.

മിഡില്‍സ്ബറോയിലെ വീട്ടിലാണ് ഈ വർഷം മേയ് 14 ന് ഫാര്‍മസിസ്റ്റായ ജസീക്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പങ്കില്ലെന്നും വീട്ടില്‍ തിരിച്ചെത്തിയപ്പോൾ ഭാര്യയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയതെന്നും മിതേഷ് ആദ്യം വാദിച്ചെങ്കിലും തുടര്‍ അന്വേഷണത്തില്‍ അറസ്റ്റിലാവുകയായിരുന്നു.

ജസീക്കയുടെ മരണത്തിനു ശേഷം രണ്ടു ദശലക്ഷം പൗണ്ടിന്റെ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കി കൂട്ടുകാരനൊപ്പം ഓസ്‌ട്രേലിയയിലേക്കു കടക്കാനായിരുന്നു മിതേഷിന്റെ പദ്ധതിയെന്നു കോടതി കണ്ടെത്തി.

സ്വവര്‍ഗാനുരാഗികളുടെ സൈറ്റായ ‘ഗ്രിന്‍ഡറി’ലൂടെയാണ് മിതേഷ്, ഡോ. അമിത് പട്ടേല്‍ എന്ന സുഹൃത്തിനെ കണ്ടെത്തിയത്. ഇവര്‍ തമ്മിലുള്ള ബന്ധം ശക്തമായതോടെ ഭാര്യയെ ഒഴിവാക്കാനുള്ള വഴികള്‍ തേടി.

‘ഭാര്യയെ കൊല്ലണം’, ‘ഇന്‍സുലിന്‍ അമിതഡോസ്’, ‘ഭാര്യയെ കൊല്ലാനുള്ള വഴികള്‍’, ‘യുകെയിലെ വാടകക്കൊലയാളി’ തുടങ്ങി നിരവധി കാര്യങ്ങളാണു പിന്നീട് മിതേഷ് ഇന്റര്‍നെറ്റില്‍ തിരഞ്ഞതെന്നു അന്വേഷണ സംഘം കണ്ടെത്തി.
‘അവളുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു’വെന്ന് മിതേഷ് 2015 ജൂലൈയില്‍ തന്നെ ഡോ. അമിതിനോടു പറഞ്ഞിരുന്നു. വീട്ടില്‍ ജസീക്കയെ കെട്ടിയിട്ട ശേഷം ഇന്‍സുലിൻ അമിതമായി കുത്തിവച്ചു. പിന്നീട് ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നു ലഭിച്ച പ്ലാസ്റ്റിക് കൂട് അവരുടെ കഴുത്തില്‍ കുടുക്കി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി.

സ്വവര്‍ഗാനുരാഗിയായ മിതേഷ് ‘പ്രിന്‍സ്’ എന്ന അപരനാമത്തിലാണ് ആപ്പുകള്‍ വഴി സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തിരുന്നത്. ഫാര്‍മസിയില്‍ ഭാര്യയുടെയും മറ്റു ജീവനക്കാരുടെയും സാന്നിധ്യത്തില്‍ തന്നെ ഇയാള്‍ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തിരുന്നു. മിതേഷിന്റെ വഴിവിട്ട ബന്ധങ്ങള്‍ ജീവനക്കാര്‍ക്കു പലര്‍ക്കും അറിയാമായിരുന്നുവെന്നു ജൂറി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved