ഫാ. ബിജു കുന്നയ്ക്കാട്ട് പി. ര്‍. ഓ
ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയിലെ കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനം ബിര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെ നടന്നു. സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന ചടങ്ങുകളില്‍ മുഖ്യാഥിതി ആയിരുന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍മാരായ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍, സന്യാസിനികള്‍, രൂപതയുടെ എട്ടു റീജിയനുകളില്‍ നിന്നുള്ള പന്ത്രണ്ടുമുതല്‍ പതിനാറു വരെ പ്രായമുള്ള കുട്ടികള്‍, മതാധ്യാപകര്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കുചേര്‍ന്നു.

പന്ത്രണ്ട് വയസ് മുതല്‍ കുട്ടികള്‍ തങ്ങളുടെ ദൈവവിളിയെക്കുറിച്ചു ഗൗരവമായി ചിന്തിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സുവിശേഷസന്ദേശത്തില്‍ പറഞ്ഞു. ഈശോയെ പന്ത്രണ്ടാം വയസില്‍ കാണാതായതുമായി ബന്ധപ്പെട്ട സുവിശേഷഭാഗത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശോയെ ദേവാലയത്തില്‍ വെച്ച് കാണാതാവുകയായിരുന്നില്ല മറിച്ചു ഈശോ ദേവാലയത്തില്‍ ദൈവപിതാവുമൊന്നിച്ച് ആയിരിക്കുവാന്‍ സ്വയം തീരുമാനിച്ചു തന്റെ വിളി തിരിച്ചറിയുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ അജപാലന സന്ദര്‍ശനം നടത്തുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് ഈ രൂപതയിലെ കുട്ടികളായ നിങ്ങളെ കാണാനും ഈ സമാപനസമ്മേളനത്തില്‍ പങ്കെടുക്കാനുമായാണ് പ്രാധാനമായും വന്നിരിക്കുന്നതെന്നും, കുട്ടികളായ നിങ്ങളിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഭാവിയെന്നും ആമുഖ സന്ദേശത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കുട്ടികളോടായി പറഞ്ഞു.


ബെര്‍മിംഗ്ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിറഞ്ഞു കുട്ടികളും മുതിര്‍ന്നവരും എത്തിയ സമ്മേളനത്തില്‍ വികാരി ജനറാള്‍ റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍ എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു. ഉദ്ഘാടനനത്തിനു ശേഷം നടന്ന വി. കുര്‍ബാനയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കാര്‍മ്മികത്വം വഹിച്ചു. റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ ശിക്ഷണത്തില്‍ പരിശീലനം നേടിയ കുട്ടികളുടെ നേതൃത്വത്തിലുള്ള ഗായകസംഘം വി. കുര്‍ബാനയില്‍ ഗാനങ്ങള്‍ ആലപിച്ചത് മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി.

ബൈബിള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഉച്ചകഴിഞ്ഞു നടന്നു. ഓല സ്റ്റെയിന്റെ അനുഭവസാക്ഷ്യം, പൗരസ്ത്യ സുറിയാനി പണ്ഡിതരായ ഡേവിഡ് വെല്‍സ്, സെബാസ്റ്റ്യന്‍ ബ്രോക് എന്നിവര്‍ നയിച്ച ക്ളാസ്സുകളും നടത്തപ്പെട്ടു. സീറോ മലബാര്‍ സഭയുടെ ലഘുചരിത്രവും ഭരണക്രമവും ഉള്‍ക്കൊള്ളിച്ചുള്ള ഡോക്യുമെന്ററി അവതരിപ്പിക്കപ്പെട്ടു.

രൂപതയുടെ പഞ്ചവത്സര പദ്ധതിയിലെ അടുത്തവര്‍ഷമായ യുവജനവര്‍ഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് അലഞ്ചേരി നിര്‍വഹിച്ചു. രൂപതയുടെ വാര്‍ഷിക ബുള്ളറ്റിനായ ‘ദനഹ’യുടെ പ്രകാശനവും മാര്‍ ആലഞ്ചേരി നിര്‍വ്വഹിച്ചു. ഉച്ചകഴിഞ്ഞു നാല് മുപ്പത്തോടുകൂടി സമ്മേളനം സമാപിച്ചു. രണ്ടാഴ്ചയോളം യുകെയില്‍ അജപാലനസന്ദര്‍ശനം നടത്തുന്ന മാര്‍ ആലഞ്ചേരി രൂപതയുടെ പുതിയ കാല്‍വയ്പ്പായ മിഷന്‍ സെന്ററുകളുടെ ഔദ്യോഗിക ഉദ്ഘാടനങ്ങളും വിവിധ സ്ഥലങ്ങളില്‍ നിര്‍വഹിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ നൂറില്‍ പരം രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ലോകത്തിലെ എല്ലാ കോണുകളിലുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ആശയത്തോടെ ആരംഭിച്ച ഡബ്ല്യു എം എഫ് കുറഞ്ഞ കാലം കൊണ്ടു തന്നെ തങ്ങളുടെ സേവന പ്രവര്‍ത്തനങ്ങളിലൂടെ ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. മത രാഷട്രീയ ജാതി വര്‍ണ്ണ വ്യത്യാസമില്ലതെ ഏവരുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡബ്ല്യു എം എഫ്.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളാണ് ഡബ്ല്യു എം എഫ് യു കെ ചാപ്റ്ററിന്റെ അമരത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡബ്ല്യു എം എഫ് യു കെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ശ്രീ ബിജു മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഡബ്ല്യു എം എഫ് യുകെ നാഷണല്‍ കൗണ്‍സിലിലേക്ക് റവ.ഡീക്കന്‍.ജോയിസ് പള്ളിക്കമ്യാലില്‍ പ്രസിഡന്റായും, വൈസ് പ്രസിഡന്റുമാരായി ശ്രീ അബ്രാഹം പൊന്നുംപുരയിടവും, ശ്രീ സുജു കെ ഡാനിയലും, സെക്രട്ടറിയായി ഡോ. ബേബി ചെറിയാനും, ജോയിന്റ് സെക്രട്ടറിമാരായി ശ്രീ തോമസ് ജോണും, ശ്രീ ജോജി സെബാസ്റ്റ്യനും, ട്രഷററായി ശ്രീ ആന്റണി മാത്യുവും തിരഞ്ഞെടുക്കപ്പെട്ടു. ഇവരോടൊപ്പം നാഷണല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളായി ശ്രീ ജോമോന്‍ മാമൂട്ടില്‍ (കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍), ശ്രീമതി ബിന്നി മനോജ് (വിമന്‍സ് കോര്‍ഡിനേറ്റര്‍), ശ്രീ സുനില്‍ കെ ബേബി (ചാരിറ്റി കോര്‍ഡിനേറ്റര്‍), ശ്രീ ജോര്‍ജ്ജ് വടക്കേക്കുറ്റ് (മീഡിയ കോര്‍ഡിനേറ്റര്‍), ശ്രീ ജോണ്‍ മുളയന്‍കല്‍ (പി ആര്‍ ഒ), ശ്രീ നോബിള്‍ മാത്യു (യൂത്ത് കോര്‍ഡിനേറ്റര്‍പുരുഷ വിഭാഗം), മിസ്സ് റിനി തോമസ് (യൂത്ത് കോര്‍ഡിനേറ്റര്‍ വനിതാ വിഭാഗം) എന്നിവരെയും തെരഞ്ഞെടുത്തു.
2018 മാര്‍ച്ച് മാസം ഇരുപ്ത്തി മൂന്നാം തീയതി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ വെച്ച് ഡബ്ലിയു എം എഫിന്റെ പ്രവര്‍ത്തനോല്‍ഘാടനം ആരാധ്യനായ ഹൈക്കമ്മീഷണര്‍ ഹിസ് എക്‌സലന്‍സി വൈ. കെ. സിന്‍ഹ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ഡബ്ലിയു എം എഫിന്റെ പ്രഥമ കമ്മിറ്റി നിലവില്‍ വന്നതോടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിംഗ്, വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിപുലമായ പരിപാടികളോടെ മുന്നോട്ടുപോകുമെന്ന് നാഷണല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അറിയിച്ചു.
അന്തരീക്ഷ മലിനീകരണവും കാലാവസ്ഥ വ്യതിയാനവും പ്രതിരോധിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുമെന്ന മുന്നറിയിപ്പുമായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് യൂറോപ്പിനെയായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയെയും ആരോഗ്യത്തെയും കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 സ്ഥാപനങ്ങളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഗൌരവകരമായ കണ്ടെത്തലുകള്‍ ഉള്ളത്. ആഗോള താപനിലയിലുണ്ടാകുന്ന വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സാരമായി ബാധിക്കുക യൂറോപ്യന്‍ വന്‍കരയെയാകും. കൂടിയ തോതിലുള്ള നഗരവത്കരണമാണ് ഇതിന് പ്രധാനകാരണം.
കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം പെട്ടെന്ന് ബാധിക്കുന്നത് പ്രായമേറിയവരെയാണ്. ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള യൂറോപ്പില്‍ 42 ശതമാനം വൃദ്ധരും കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നു. ഏഷ്യയില്‍ ഇത് 34 ശതമാനമാണ്. ഗര്‍ഭസ്ഥ ശിശുക്കളും കാലാവസ്ഥാ മാറ്റത്തിന്റെ ഇരകളാണ്. യൂറോപ്പാണ് ഇക്കാര്യത്തിലും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. പൊതുജനാരോഗ്യത്തെയും ഉദ്പാദന ക്ഷമതയെയും ചൂടുകൂടുന്നത് സാരമായി ബാധിക്കുന്നുണ്ട്.
തൊഴില്‍ ക്ഷമത ഗണ്യമായി കുറയുന്നു. 153 ബില്യണ്‍ മണിക്കൂര്‍ തൊഴില്‍ സമയമാണ് കഴിഞ്ഞ വര്‍ഷം മാത്രം ലോകത്താകെ നഷ്ടമായത്. കാര്‍ഷിക ഉദ്പാദനത്തിലും സാരമായ കുറവുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ഒരു പ്രധാന കാരണമാണ്. ഉദാഹരണത്തിന് 1950 കളേതിനേക്കാള്‍ ഡങ്കി വൈറസിന് എട്ട് ശതമാനത്തോളം കരുത്ത് കൂടി. സിക, ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ വൈറസുകള്‍ പരത്തുന്ന ഈഡിസ് കൊതുകള്‍ വ്യാപകമായി പെരുകി. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡങ്കി പടര്‍ന്നുപിടിച്ചത് 2016 ല്‍ ആയിരുന്നു. ഇതും ഈ റിപ്പോര്‍ട്ടിനോട് ചേര്‍ത്ത് വായിക്കണം.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയിലെ നിര്‍ണ്ണായക കാല്‍വെപ്പായ മിഷന്‍ സെന്ററുകളുടെ സ്ഥാപനത്തില്‍, ഇന്നലെ രണ്ടു പുതിയ മിഷനുകള്‍ കൂടി ആരംഭിച്ചു. പീറ്റര്‍ബറോയും കേംബ്രിഡ്ജും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിഷനുകളുടെ സാരഥിയായി റവ. ഫാ. ഫിലിപ് പന്തമാക്കലിനെ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ (ഡിക്രി) നിയമിച്ചു. ഇന്നലെ വൈകിട്ട് 7. 15 നു സെന്റ്. ജവശഹശു Howard Catholic Churchല്‍ നടന്ന ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളില്‍ സീറോ മലബാര്‍ സഭാതലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരുന്നു.

റവ. ഫാ. തോമസ് പാറക്കണ്ടം മിഷന്‍ സ്ഥാപന വിജ്ഞാപന വായനയെത്തുടര്‍ന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഡിക്രിയുടെ കോപ്പി ഫാ. ഫിലിപ്പ് പന്തമാക്കലിന് നല്‍കി മിഷന്‍ ഡയറക്ടറായി നിയമിച്ചു. കേംബ്രിഡ്ജ് കേന്ദ്രമാക്കി ‘ഔര്‍ ലേഡി ഓഫ് വാല്‍സിംഗ്ഹാം’ മിഷനും പീറ്റര്‍ബറോ കേന്ദ്രമാക്കി ‘ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ്’ മിഷനുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. തുടര്‍ന്ന് വിളക്ക് തെളിച്ചു ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടു. വി. കുര്‍ബാനക്കും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി നേതൃത്വം നല്‍കി വചനസന്ദേശം പങ്കുവച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, റവ. ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ വി. സി; റവ. ഫാ. ആന്റണി പറങ്കിമാലില്‍ വി. സി, റവ. ഫാ. ജിജി പുതുവീട്ടിക്കളം, റവ. ഫാ. തോമസ് പാറക്കണ്ടത്തില്‍, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍, മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഫിലിപ് പന്തമാക്കല്‍ എന്നിവര്‍ സഹകാര്‍മികരായി. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സ്നേഹവിരുന്നും നല്‍കപ്പെട്ടു.
ഇന്ന് വൈകിട്ട് 6. 30ന് ബെര്‍മിംഗ്ഹാമില്‍ മിഷന്‍ പ്രഖ്യാപനം നടക്കും. Our Lady of the Rosary & St. Therese of Lisieux Church (Parkfield Road, Saltley, Birmingham, B8 3BB) ല്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ റവ. ഫാ. ടെറിന്‍ മുള്ളക്കര ബെര്‍മിംഗ്ഹാം മിഷന്‍ ഡയറക്ടര്‍ ആയി നിയമിതനാകും. തിരുക്കര്‍മ്മങ്ങള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തുടങ്ങിയവര്‍ മുഖ്യകാര്‍മ്മികരായിരിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മിഷന്‍ കമ്മറ്റി അറിയിച്ചു. ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നു.
സീറോ മലബാര്‍ സഭ പിതാവ് കര്‍ദിനാള്‍ മാര്‍ ജോസഫ് ആലഞ്ചേരി നവംബര്‍ മാസം 30-ാം തിയതി വെള്ളിയാഴ്ച്ച വൈകീട്ട് 6.30ന് ബര്‍മിംഹാമിലെ സാള്‍ട്ട്‌ലി ദേവാലയം സന്ദര്‍ശിക്കുമ്പോള്‍ ഏറ്റവും വലിയ സവിശേഷത എതിരേല്‍ക്കാന്‍ സീറോ മലബാര്‍ സഭാ വിശ്വാസികളെക്കാള്‍ കൂടുതല്‍ ആവേശത്തോടെ മുന്‍നിരയില്‍ നില്‍ക്കുന്നത് ആര്‍ച്ച് ബിഷപ്പ് ബര്‍ണാഡ് ലോങ്‌ലി പിതാവിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് സമൂഹമാണെന്നുള്ളതാണ്. മറ്റു പ്രധാന പരിപാടികള്‍ മാറ്റിവെച്ചിട്ട് ബഹുമാനപ്പെട്ട് ബര്‍ണാഡ് ലോങ്‌ലി പിതാവ് നേരിട്ട് പങ്കെടുക്കുന്നത് സീറോ മലബാര്‍ സമൂഹം ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയില്‍ മുഴുവനിലും ഉളവാക്കിയ ഉണര്‍വ്വിന്റെയും ആത്മവിശ്വാസത്തിന്റെയും അലയടികളുടെ വ്യക്തമായ അടയാളമാണ്.

ഡാള്‍ട്ടിലിയിലെ ചരിത്രപ്രാധാന്യമുള്ള ദേവാലയം സീറോ മലബാര്‍ സഭയുടെ ഉപയോഗത്തിനായി ദാനമായി നല്‍കുകയും കുട്ടികളുടം വിശ്വാസ പരിശീലനത്തിനായി അടുത്തുള്ള കാത്തലിക് സ്‌കൂളില്‍ സൈകര്യം അനുവദിക്കുകയും ചെയ്ത ഇംഗ്ലീഷ് സമൂഹം ഇപ്പോള്‍ വെദികരുടെ താമസത്തിനും ഉപയോഗത്തിനുമായി പള്ളിയോടു ചേര്‍ന്നുള്ള പ്രസ്ബിറ്ററി ആധുനിക രീതിയില്‍ പുനരുദ്ധരിക്കുകയാണ്.
വര്‍ഷങ്ങളായി സീറോമലബാര്‍ സഭയുടെ ചാപ്ലിയന്മാരായി സേവനമനുഷ്ഠിച്ച ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ട്, ഫാ. സോജി ഓലിക്കല്‍, ഫാ. ജോമോന്‍ തൊമ്മന, ഫാ. ജെയ്‌സണ്‍ കരിപ്പായി തുടങ്ങിയവരുടെയും നാമത്തില്‍ ഫാ. ടെറിന്‍ മുല്ലക്കര, ഫാ ജോര്‍ജ് എട്ടുപറയില്‍ എന്നിവരുടേയും ശ്രമത്തിന്റെ ഫലമായി ഇംഗ്ലീഷ് സമീഹവും സീറോ മലബാര്‍ വിശ്വാസികളും തമ്മില്‍ രൂപപ്പെട്ട വലിയ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതിഫലനമായിരിക്കും ഈ വെള്ളിയാഴ്ച്ച നടക്കുന്ന വലിയ പിതാവിന്റെ സന്ദര്‍ശനവും മിഷന്‍ പ്രഖ്യാപനവും. നോര്‍ത്ത്ഫീല്‍ഡ്, സ്റ്റെച്ച്‌ഫോര്‍ഡ്, വാംലി എന്നീ ചെറിയ സമൂഹങ്ങള്‍ ചേര്‍ന്ന് സെന്റ് ബനഡിക്ട് മിഷനും സെഡ്ജലി, വാല്‍ഡാല്‍, ടെല്‍ഫോര്‍ഡ്, എന്നീ സമൂഹങ്ങള്‍ ചേര്‍ന്ന് ഔവര്‍ ലേഡി ഓഫ് പെര്‍ച്ച്യല്ഡ ഹെല്‍പ്പ് മിഷനും രൂപികരിക്കപ്പെടുന്ന ധന്യ നിമിഷത്തിങ്ങള്‍.
ബര്‍മിംഹാമിലെ വലിയൊരു വിശ്വാസ സമൂഹത്തിന്റെ വര്‍ഷങ്ങളോളമുള്ള ആഗ്രഹങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും പരിശ്രമങ്ങളുടെയും കാത്തിരിപ്പിന്റെയും സാക്ഷാത്കാരമായി കര്‍ത്താവില്‍ നിന്ന് ലഭിക്കുന്ന വലിയൊരു അനഗ്രഹമാണ്. പിതാക്കന്മാരുടെ സന്ദര്‍ശനത്തിന്റെയും മിഷന്‍ പ്രഖ്യാപനത്തിന്റെയും അവസാനഘട്ട ഒരുക്കങ്ങളിലാണ് വികാരി ഫാ. ടെറിന്‍ മുള്ളക്കരയുടെ നേതൃത്വത്തിലുള്ള ബര്‍മിംഹാമിലെ വിശ്വാസി സമൂഹം.


പൊന്‍കുന്നം: കഴിഞ്ഞ ഞായറാഴ്ച (25/11/2018) നിര്യാതയായ നടുവിലേമുറിയില്‍ (സിഡുവില്ല) പരേതനായ തോമസ് മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി (60) യുടെ സംസ്‌കാരം നാളെ 10.30ന് പൊൻകുന്നം ഫൊറോനാ പള്ളിയില്‍. പൊന്‍കുന്നം കടലച്ചിത്രയില്‍ കുടുംബാംഗമാണ് മരിച്ച മേരിക്കുട്ടി. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന റീജയുടെ മാതാവാണ് മരിച്ച മേരിക്കുട്ടി.
മക്കള്‍: റീജ, സോജ.
മരുമക്കള്‍: പ്രദീപ് എം. ആന്റണി, പ്രസാദ് തോമസ്.
യുകെയിലെ മികച്ച പ്രവാസി സംഗമങ്ങളില്‍ ഒന്നായ മോനിപ്പള്ളി സംഗമം യുകെയുടെ ചാരിറ്റി 2018 പിരിഞ്ഞ് കിട്ടിയ തുക നാല് കുടുംബങ്ങള്‍ക്കായിട്ട് കൈമാറി. മോനിപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഉള്ള പാവപ്പെട്ടവരെ സഹായിക്കുവാനായിട്ട് ക്രിസ്തുമസ്സ് സമയത്ത് മോനിപ്പള്ളി സംഗമം യുകെയിലെ വാട്ട്‌സ്ആആപ്പില്‍ എല്ലാ അംഗങ്ങളേയും അറിയിക്കുകയും, സംഗമത്തിന്റെ തന്നെ അക്കൗണ്ടില്‍ വരുന്ന തുക അംഗങ്ങളെ സാക്ഷിപ്പെടുത്തി അര്‍ഹരായ കുടുംബങ്ങള്‍ക്കു കൈമാറുന്നു.
ഈ വര്‍ഷം കേരളത്തില്‍ ഉണ്ടായ വെള്ളപൊക്കത്തെ തുടര്‍ന്ന് ചാരിറ്റി പിരിവ് നേരത്തെ തുടങ്ങുകയും സംഗമത്തിലെ അംഗങ്ങള്‍ക്ക് അവരവരുടെ അസോസിയേഷനുകളും, പള്ളികളില്‍ നിന്നും നടത്തിയ പിരിവ് കൊടുത്തത് കൂടാതെ സംഗമത്തിലേ ചാരിറ്റിയിലേയ്ക്ക് കിട്ടിയത് £1345. ഈ ചാരിറ്റിയുടെ ഒരു പ്രത്യകത വാട്ട്‌സ് ആപ്പില്‍ മെസേജ് അയക്കുകയേ ഉള്ളു, നേരിട്ട് ആരോടും വിളിച്ച് ചോദിയ്ക്കുകയില്ല, പിരിഞ്ഞ് കിട്ടിയ ഒന്നേകാല്‍ ലക്ഷം രൂപ മോനിപ്പള്ളി ചീങ്കല്ലേല്‍ നിര്യാതനായ ജോമോന്‍ന്റെ കുടുംബത്തിനും കൂടാതെ വെള്ളപൊക്കത്തില്‍ കഷ്ടത അനുഭവിച്ച ഇടുക്കി ജില്ലയിലെ മുട്ടത്തും, കട്ടപ്പനയിലും, പത്തനംതിട്ടയില്‍ ഒരു കുടുംബത്തിനുമായി തുകകള്‍ കൈമാറി.
യുകെയില്‍ വച്ച് നിര്യാതനായ മോനിപ്പള്ളി മംഗലശ്ശേരില്‍ വിജയകുമാറിന്റെ കുട്ടിയുടെ പേരില്‍ 2 ലക്ഷം രൂപ. കല്ലിടുക്കി കനാലില്‍ മരണപ്പെട്ട കുടുംബങ്ങള്‍ക്ക് 75000 രൂപ വീതം, ആച്ചിക്കല്‍ വണ്ടിയപകടത്തില്‍ നിര്യാതനായ അജീഷിന്റെ കുടുംബത്തിന് 60000 രൂപ, കല്ലിടുക്കി ആരിക്കൊമ്പില്‍ തങ്കമയുടെ കുടുംബത്തിന് 40000 രൂപ ,കല്ലിടുക്കി കുളത്തിങ്കല്‍ തോമ്മാച്ചന്‍ കുടുംബത്തിന് വീട് വയ്ക്കുവാന്‍ 100000 രൂപാ എന്നിവയാണ് മോനിപ്പിള്ളി സംഗമം കൊടുത്ത സഹായങ്ങള്‍.അത് പോലെ മറ്റ് പല കുടുംബങ്ങളേയും മോനിപ്പള്ളി സംഗമത്തിന്റെ പേരില്‍ സഹായിക്കാന്‍ ഇതിനോടകം സാധിച്ചു.ഈ വര്‍ഷത്തെ ചാരിറ്റിയില്‍ പങ്കെടുത്തവര്‍ക്ക് എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.
മോനിപ്പള്ളി സംഗമം യുകെയ്ക്ക് വേണ്ടി ,സിജു ,വിനോദ്, സന്തോഷ്




ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ
അബര്‍ഡീന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആദ്യ മിഷന്‍ സെന്റര്‍ അബര്‍ഡീനില്‍ പിറന്നു. പ്രാര്‍ത്ഥനാ സ്തുതിഗീതങ്ങള്‍ പരിപാവനമാക്കിയ സ്വര്‍ഗീയ നിമിഷങ്ങളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആദ്യ മിഷന്‍ സെന്റര്‍, അബര്‍ഡീന്‍ ‘സെന്റ് മേരീസ്’ പ്രഖ്യാപിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, അബര്‍ഡീന്‍ ലാറ്റിന്‍ ബിഷപ്പ് ഹ്യൂഗ് ഗില്‍ബെര്‍ട്, പ്രീസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോസഫ് പിണക്കാട്ട്, ബഹു. വൈദികര്‍, നൂറുകണക്കിന് വിശ്വാസികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് സാക്ഷികളായി.

ചടങ്ങുകള്‍ക്കെത്തിയ പിതാക്കന്മാരെ പൂച്ചെണ്ടു നല്‍കി ദൈവാലയ കവാടത്തില്‍ സ്വീകരിച്ചു. ദൈവാലയത്തില്‍ പ്രീസ്റ്റ ഇന്‍ ചാര്‍ജ് റവ. ഫാ. ജോസഫ് പിണക്കാട്ട് വിശിഷ്ടാത്ഥികള്‍ക്ക് സ്വാഗതമാശംസിച്ചു. തുടര്‍ന്ന് റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോസഫ് വെമ്പാടുംതറ, മിഷന്‍ പ്രഖ്യാപിക്കുന്നതിനൊരുക്കമായ ഡിക്രി വായിച്ചു. അതിനുശേഷം തിരി തെളിച്ചു അഭി. പിതാക്കന്മാര്‍ മിഷന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന വി. കുര്‍ബാനക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. അബര്‍ഡീന്‍ ലാറ്റിന്‍ ബിഷപ്പ് ഹ്യൂഗ് ഗില്‍ബെര്‍ട്, ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സ്നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.

മദര്‍വെല്‍, ഡന്‍ഡി മെത്രാന്മാരെ മാര്‍ ആലഞ്ചേരി സന്ദര്‍ശിച്ചു.
ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി മദര്‍വെല്‍ ലാറ്റിന്‍ രൂപത ബിഷപ്പ് റെവ. ജോസഫ് ടോള്‍, ഡന്‍ഡി ലാറ്റിന്‍ രൂപത ബിഷപ്പ് റെവ. സ്റ്റീഫന്‍ റോബ്സണ്‍ എന്നിവരുമായി സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കൂടിക്കാഴ്ച നടത്തി. സ്‌നേഹസൗഹൃദം പുതുക്കിയ ഹ്രസ്വമായ സന്ദര്‍ശനത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും കര്‍ദ്ദിനാളിനെ അനുഗമിച്ചു. ഇന്ന് ഗ്ലാസ്ഗോയിലും എഡിന്‍ബോറോയിലും ഹാമില്‍ട്ടണിലും പുതിയ മിഷനുകള്‍ പ്രഖ്യാപിക്കപ്പെടും. തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ആലഞ്ചേരി, മാര്‍ സ്രാമ്പിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും. പ്രീസ്‌റ് കോ ഓര്‍ഡിനേറ്റര്‍സ്, മറ്റു വൈദികര്‍, അല്മായ വിശ്വാസികള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കും.

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ
ഗ്ലാസ്ഗോ, എഡിന്‍ബറോ, ഹാമില്‍ട്ടണ്‍: ത്വരിതഗതിയില്‍ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പുതിയ മുഖമായ മിഷന്‍ സെന്ററുകള്‍ ഇന്ന് മൂന്നു ഇടങ്ങളില്‍ കൂടി പ്രഖ്യാപിക്കും. സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്ഗോ, എഡിന്‍ബറോ, ഹാമില്‍ട്ടണ്‍ എന്നിവിടങ്ങളില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍, സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. മൂന്നിടങ്ങളിലും വൈദികരുടെയും അല്മായ വിശ്വാസികളുടെയും നേതൃത്വത്തില്‍ അഭിവന്ദ്യ പിതാക്കന്മാരെ സ്വീകരിക്കും.
ദേവാലയ കവാടത്തില്‍ എത്തുന്ന പിതാക്കന്മാരെ പൂച്ചെണ്ട് നല്‍കി സ്വാഗതം ചെയ്യും. തുടര്‍ന്ന് നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ പ്രാരംഭഗാനത്തിനും സ്വാഗത പ്രസംഗത്തിനും ശേഷം മിഷന്‍ സ്ഥാപിച്ചു കൊണ്ടുള്ള ഡിക്രീ വായിക്കുകയും തിരി തെളിച്ച് മിഷന്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്യും. തുടര്‍ന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന നടക്കും. ഇന്നുതന്നെ മൂന്നു സ്ഥലങ്ങളില്‍ മിഷന്‍ പ്രഖ്യാപനങ്ങള്‍ ഉള്ളതിനാല്‍ കൃത്യമായ സമയക്രമം എല്ലായിടത്തും പാലിക്കണമെന്ന് ബഹു. വൈദികര്‍ അറിയിച്ചിട്ടുണ്ട്. മൂന്നിടങ്ങളിലും വി. കുര്‍ബാനക്ക് ശേഷം സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. മൂന്നു ദേവാലങ്ങളുടെയും സമയവും അഡ്രസ്സും:
രാവിലെ 11. 00 മണിക്ക് ഗ്ലാസ്ഗോ സെന്റ് കോണ്‍വാള്‍സ് ദൈവാലയത്തില്‍(21, Hapland Road, Pollok, G53 5NT ) ഉച്ചകഴിഞ്ഞു 3. 00 മണിക്ക് എഡിന്‍ബര്‍ഗ് സെന്റ് കെന്റിഗന്‍ ദൈവാലയത്തില്‍ (Barnton, Edinburg, EH12 8AL) വൈകിട്ട് 7. 00 മണിക്ക് സെന്റ് കുത്ബര്‍ട്‌സ് ദൈവാലയത്തില്‍ ( 98, High Blantyre Road, Hamilton, ML3 9HW)
നാളെ മാഞ്ചെസ്റ്ററിലും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലും മിഷന്‍ പ്രഖ്യാപനങ്ങള്‍ നടക്കും. വിഥിന്‍ഷോ സെന്റ് അന്തോണീസ് കത്തോലിക്കാ ദൈവാലയത്തില്‍ (65, Dunkery Road, Wythenshawe, M22 0WR, Manchester) ഉച്ചകഴിഞ്ഞു 2.30 നും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് സെന്റ് ജോസഫ് ചര്‍ച്ചില്‍ ( Hall Street, St. Burslem, staffordshire, ST6 4BB) വൈകിട്ട് 6.30 നും മിഷന്‍ പ്രഖ്യാപനങ്ങളും വി. കുര്‍ബാനയും നടക്കും. റെവ. ഫാ. ജോസ് അഞ്ചാനിക്കല്‍, റവ. ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍, കൈക്കാരന്‍മാര്‍, കമ്മറ്റി അംഗങ്ങള്‍, മിഷന്‍ രൂപീകരണത്തിനായുള്ള പ്രത്യേക കമ്മറ്റികള്‍, വോളണ്ടിയേഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏവരെയും തിരുക്കര്‍മ്മങ്ങളിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതില്‍ യുകെ മലയാളി അസോസിയേഷനുകള്‍ക്ക് ഓക്സ്മാസ് മാതൃകയായി. പൊന്നിന്‍ ചിങ്ങത്തിലെ തിരുവോണനാളിനെ വരവേല്‍ക്കുവാന്‍ വേണ്ടി നാടും നഗരവും, വര്‍ണ്ണാഭമായ അലങ്കാരങ്ങള്‍ കൊണ്ടും ആഘോഷങ്ങള്‍ക്കു വേണ്ടിയും ഒരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍, തികച്ചും ആകസ്മികവും, കേരള ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതും നാളിതുവരെ ഉണ്ടായിട്ടില്ലാത്തതുമായ മഹാപ്രളയം ഉണ്ടായി. ഈ പ്രളയത്തില്‍ കേരളത്തിന്റെ അങ്ങോളും ഇങ്ങോളും ഉള്ളതായ താഴ്ന്ന പ്രദേശങ്ങളിലേയും, നദീതീരങ്ങളിലും ഉണ്ടായിരുന്ന സകല ആളുകളുടെയും സ്വപ്നങ്ങള്‍ കടപുഴക്കി കൊണ്ട് അനേകം ആളുകളുടെ ജീവനും, സ്വത്തും, സമ്പത്തും നിമിഷ നേരം കൊണ്ട് മഹാപ്രളയത്തില്‍ ഒലിച്ചുപോയി. ഈ മഹാവിപത്തില്‍ പെട്ട് ഉഴലുന്ന ജനവിഭാഗത്തിന്റെ കണ്ണുനീരൊപ്പാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സഹായ നിധിയിലേക്ക് ഓക്‌സ്‌ഫോര്‍ഡ് മലയാളി അസോസിയേഷനും വലിയ ഒരു കൈത്താങ്ങ് ആയി.
നവോത്ഥാന നേട്ടങ്ങളിലൂടെ കേരളം കൈവരിച്ച സാഹോദര്യവും സമൂഹ നന്മയും കൈമുതലായുള്ള ലോക മലയാളി സമൂഹത്തോട് കേരള മുഖ്യമന്ത്രി നടത്തിയ സഹായാഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഓക്‌സ് ഫോര്‍ഡിലെ ഏറ്റവും വലിയ മലയാളി കൂട്ടയ്മയായ ഓക്‌സ്മാസ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ റദ്ദാക്കിക്കൊണ്ട് മഹാപ്രളത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം ചെയ്യുന്നതിനായി ഓണാഘോഷ പരിപാടികളുടെ തുകയും, കമ്മറ്റിയുടെ പ്രത്യേക താത്പര്യപ്രകാരം അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്ത തുകയും കൂടിചേര്‍ത്ത് എട്ട് ലക്ഷം രൂപയുടെ ചെക്ക്, ഓക്‌സ്മാസ് പ്രസിഡന്റ് ശ്രീ.ജോബി ജോണ്‍ തിരുവനന്തപുരത്തു നേരിട്ടെത്തി ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനു കൈമാറി. തുക ഏറ്റുവാങ്ങി കൊണ്ട് മുഖ്യമന്ത്രി ഓക്മാസ് പ്രവര്‍ത്തനങ്ങളെ പറ്റി അന്വേഷിക്കുകയും കമ്മറ്റിക്കാരെയും, അംഗങ്ങളെയും പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.