UK

ന്യൂസ് ഡെസ്ക് മലയാളം യുകെ

കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സീറോ മലബാർ സഭയുടെ അടുത്ത തലവൻ ആരായിരിക്കും? സഭാംഗങ്ങൾക്കിടയിലെ സജീവ ചർച്ചാവിഷയമാണിത്. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാൻ തക്കവിധം ആത്മീയവും നേതൃത്വപരവുമായ കഴിവുകൾ ഒത്തിണങ്ങിയ ഒരു നേതൃത്വത്തെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

സീറോ മലബാർ സഭയുടെ ആർച്ച് ബിഷപ്പ് സ്ഥാനത്തേയ്ക്ക് നിലവിലെ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കലറങ്ങാട്ടിലിന്റെ പേര് സജീവ പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് ബ്രിട്ടനിലെ സഭാഗങ്ങൾക്കിടയിലും ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു . അതിൻറെ പ്രധാന കാരണം മാർ ജോസഫ് കലറങ്ങാടിന്റെ പകരക്കാരനായി പാലാ രൂപതയെ നയിക്കാൻ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിയോഗിക്കപ്പെടും എന്ന സൂചനകളാണ്. ഗ്രേറ്റ് ബ്രിട്ടൻ രൂപത നിലവിൽ വന്നത് മുതൽ മാർ ജോസഫ് സ്രാമ്പിക്കൽ ആയിരുന്നു രൂപതയുടെ അധ്യക്ഷപദവി അലങ്കരിച്ചിരുന്നത്.

ജനുവരി 8 മുതൽ 13 വരെ നടക്കുന്ന സിനഡിലെ പ്രധാന അജണ്ട പുതിയ മേജർ ബിഷപ്പിനെ തിരഞ്ഞെടുക്കുകയെന്നതാണ്. സിനഡിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ പുതിയ ആർച്ച് ബിഷപ്പിനായുള്ള തെരഞ്ഞെടുപ്പ് നടക്കും. വോട്ടവകാശമുള്ള ബിഷപ്പുമാരിൽ മൂന്നിൽ രണ്ടുപേരുടെ പിന്തുണ നേടുന്നയാളാണ് ആർബിഷപ്പ് പദവിയിലെത്തുക.

പ്രതിസന്ധി കാലത്ത് സഭയെ നയിക്കാൻ എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യനായ മേജർ ആർച്ച് ബിഷപ്പ് വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മേജർ ആർച്ച് ബിഷപ്പിനായുള്ള തെരഞ്ഞെടുപ്പ് ഫലത്തിന് പോപ്പിന്റെ അംഗീകാരം ലഭിച്ചാൽ സിനഡിന്റെ സമാപന ദിവസമായ ജനുവരി 13-ാം തീയതി കേരളത്തിലും റോമിലും ഒരേസമയം ആർച്ച് ബിഷപ്പ് ആരാണെന്ന പ്രഖ്യാപനം നടത്തപ്പെടും .

ന്യൂസ് ഡെസ്ക് മലയാളം യുകെ

കേരളത്തിൽ ആയിരുന്നപ്പോൾ ഉള്ള പുൽക്കൂട് നിർമ്മാണവും വീട് വീടാന്തരം കയറിയുള്ള കരോളും ഒക്കെ ക്രിസ്മസ് ദിനങ്ങളിൽ പല യു കെ മലയാളികളുടെയും മനസ്സിൽ ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന ഓർമ്മകളാണ്. പണ്ടൊക്കെ ക്രിസ്മസ് അവധിക്കാലത്ത് പ്രധാന പരിപാടി പനയോലയും തെങ്ങോലയും വൈക്കോലും മേഞ്ഞുണ്ടാക്കുന്ന പുൽക്കൂടുകളായിരുന്നു. ഇന്ന് കടകളിലും ഓൺലൈൻ ആയിട്ടും മേടിക്കുന്ന പുൽക്കൂടുകൾ ആണ് ഭൂരിഭാഗവും ഉപയോഗിക്കുന്നത്. തനതായ രീതിയിൽ ക്രിയാത്മകമായി ഓരോ വീടുകളിലും കുടുംബാംഗങ്ങൾ ഒരുമിച്ച് ഉണ്ടാക്കുന്ന ക്രിസ്മസ് പുൽക്കൂടിന്റെ മനോഹാരിത ഒന്നു വേറെ തന്നെയായിരുന്നു.

എൻഎച്ച്എസിലെ ജോലിത്തിരക്കിനിടയിലും മനോഹരമായ പുൽക്കൂട് ഉണ്ടാക്കി ശ്രദ്ധ നേടിയിരിക്കുകയാണ്. ലീഡ്സിൽ നിന്നുള്ള ബിനോയി ജേക്കബും ഭാര്യ ക്ലിന്റ് സെബാസ്റ്റ്യനും . നാട്ടിലായിരുന്നപ്പോൾ വീട്ടിലും തൻ്റെ ഇടവകയായ അറുമാനൂർ മംഗള വാർത്ത പള്ളിയിലും ക്രിസ്മസ് കാലത്ത് പുൽക്കൂടുകൾ ഉണ്ടാക്കുന്ന പതിവ് യുകെയിലെത്തിയിട്ടും തുടർന്നതിന്റെ സന്തോഷത്തിലാണ് ബിനോയി . രണ്ടര വർഷം മുമ്പ് യുകെയിലെത്തിയ ബിനോയി വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സ്ഥലപരുമിതി കൊണ്ട് ചെറിയ പുൽക്കൂട് കഴിഞ്ഞവർഷം ബിനോയി നിർമ്മിച്ചിരുന്നു. എന്നാൽ ഈ വർഷം സ്വന്തം വീട് വാങ്ങിച്ച് താമസം തുടങ്ങിയ ബിനോയി വീടിന്റെ ഒരു മുറി മുഴുവനായും തൻറെ മനസിനിണങ്ങിയ രീതിയിലുള്ള പുൽക്കൂട് സജ്ജീകരിച്ചിരിക്കുകയാണ്.

തദ്ദേശീയമായി ലഭിച്ച വസ്തുക്കളാണ് പുൽക്കൂടിന്റെ നിർമ്മിതിക്കായി ഉപയോഗിച്ചിരിക്കുന്നത്. പ്രധാനമായും കാർഡ്ബോർഡ് ആണ് നിർമ്മാണ വസ്തു . കൂടാതെ മെറ്റലും ചരലും മുളയും ബിനോയിയുടെ കരവിരുതും കൂടി ചേർന്നപ്പോൾ യുകെയിലെ തന്നെ ഏറ്റവും മനോഹരമായ പുൽക്കൂടായി ഈ ലീഡ്സ് മലയാളിയുടേത്.

ഇയർ ത്രീയിൽ പഠിക്കുന്ന എയിഡനും എട്ട് മാസം മാത്രം പ്രായമുള്ള ഡാനിയേലുമാണ് ബിനോയ് ക്ലിൻറ് ദമ്പതികൾക്ക് ഉള്ളത്. തന്നെ പുൽക്കൂട് നിർമ്മിതിയിൽ ഏറ്റവും കൂടുതൽ സഹായിച്ചത് ഭാര്യ ക്ലിൻറും മകൻ എയ്ഡനും ആണെന്ന് ബിനോയി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

കേരളത്തിൽ കോട്ടയത്തിനടുത്തുള്ള അറുമാനൂർ ആണ് ബിനോയിയുടെ സ്വദേശം . ബിനോയിയും ക്ലിന്റും ചാപ്പൽ അലർട്ടൺ ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. പലപ്പോഴും ജോലികഴിഞ്ഞ് രാത്രി 2:00 മണി വരെ നീണ്ടുനിൽക്കുന്നതായിരുന്നു ബിനോയിയുടെ പുൽക്കൂട് നിർമ്മാണം .

ലീഡ്‌സിലെ LS -9 – ൽ താമസിക്കുന്ന ബിനോയിയും കുടുംബവും സെന്റ് മേരീസ് ആന്റ് . സെന്റ് വിൽഫ്രഡ് ഇടവകാംഗങ്ങളാണ്. പള്ളിയിലെ മെൻഫോറം പ്രസിഡന്റ്, ലീഡ്സ് മലയാളി അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിലും സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെടുന്ന വ്യക്തിയാണ് ബിനോയി. ഒട്ടേറെ മലയാളികളും ഇംഗ്ലീഷുകാരുമുൾപ്പെടെയുള്ള സുഹൃത്തുക്കളാണ് ബിനോയിയുടെ കരവിരുതിൽ തീർത്ത പുൽക്കൂടു കാണാനായി എത്തിക്കൊണ്ടിരിക്കുന്നത്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ക്രിസ്ത്യൻ മത വിശ്വാസികളുടെ എണ്ണം ബ്രിട്ടനിൽ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാൽ കേരളത്തിൽ നിന്നുള്ള ക്രിസ്ത്യൻ മത വിശ്വാസികളുടെ എണ്ണം യുകെയിൽ കൂടി വരികയും ചെയ്യുന്നു . കേരള നസ്രാണി ക്രിസ്ത്യാനികളുടെ യുകെയിലെ വളർച്ചയെക്കുറിച്ച് വൻ പ്രാധാന്യത്തോടെ വാർത്ത നൽകിയിരിക്കുകയാണ് ബ്രിട്ടനിലെ പ്രമുഖ മാധ്യമമായ ദി ഗാർഡിയൻ പത്രം. യുകെയിലെ കേരള ക്രൈസ്തവരെ കുറിച്ച് വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ ഇത് മലയാളം ന്യൂസിനും അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ഗാർഡിയൻ പത്രത്തിന്റെ വാർത്തയിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന ഫാ. ഹാപ്പി ജേക്കബ്ബ് മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ ആണ് . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയും 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവും ആണ് .

2022 – ൽ ലിവർപൂളിൽ സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ആരംഭിച്ചപ്പോൾ 60 കുടുംബങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് വികാരിയായ ഫാ. ഹാപ്പി ജേക്കബനെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ പള്ളിയിൽ വരുന്ന കുടുംബാംഗങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. നിലവിൽ ഇവിടെ മാത്രം 110 കുടുംബങ്ങൾ ഉണ്ട് . പ്രധാനമായും എൻഎച്ച്എസിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളും ഉൾപ്പെടുന്നതാണ് ഇടവക സമൂഹം .

ബ്രിട്ടനിൽ ഉടനീളം ഇതാണ് സ്ഥിതി. ലിവർപൂൾ മുതൽ ലണ്ടൻ വരെയും , പ്രെസ്റ്റൺ മുതൽ ബ്രിസ്റ്റോൾ വരെയും ഒട്ടേറെ പുതിയ പള്ളികളാണ് മലയാളികളുടെ നേതൃത്വത്തിൽ പുതിയതായി സ്ഥാപിക്കപ്പെട്ടത്. എന്നാൽ ക്രിസ്തുമതത്തിന്റെ യുകെയിലെ പൊതുവായ സ്ഥിതി ഇതല്ല . ഏറ്റവും പുതിയ സെൻസസ് അനുസരിച്ച് ഇംഗ്ലണ്ടിലും വെയിൽസിലും ക്രിസ്തുമത അനുയായികളുടെ എണ്ണത്തിൽ വൻ കുറവാണ് വന്നിരിക്കുന്നത്. തദ്ദേശീയരായ ക്രിസ്ത്യാനികളുടെ എണ്ണം 2011 -ൽ 59.3% ആയിരുന്നെങ്കിൽ 2021 – ൽ അത് 46.2% ആയി കുറഞ്ഞു. എന്നാൽ ഇതേ കാലയളവിൽ ഇന്ത്യൻ ക്രിസ്ത്യാനികളുടെ എണ്ണം യുകെയിൽ കുതിച്ചുയർന്നതായി കണക്കുകൾ കാണിക്കുന്നു.

ഇന്ത്യൻ ക്രിസ്ത്യാനികളുടെ എണ്ണം 2011 -ൽ 135,988 ആയിരുന്നത് 2021-ൽ 225,935 ആയി ഉയർന്നു. സീറോ മലബാർ സഭയുടെ കീഴിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത സ്ഥാപിച്ചത് യുകെയിലെ നസ്രാണി സഭയുടെ വളർച്ചയ്ക്ക് നിർണ്ണായക സ്ഥാനമാണ് വഹിച്ചത് . ലീഡ്സിലെ സെന്റ് മേരീസ് ആൻഡ് സെൻറ് വിൽഫ്രഡ് ചർച്ച് ഉൾപ്പെടെ നിരവധി പള്ളികളാണ് മലയാളികളുടെ പ്രയത്നത്തിന്റെ ഫലമായി യുകെയിൽ നിലവിൽ വന്നത് . തങ്ങളുടെ കുട്ടികളെ കേരളത്തിലെ ആരാധനാ പാരമ്പര്യത്തിലും വേദപാഠ ക്ലാസുകളിലും പങ്കെടുപ്പിക്കുന്നതിനും മലയാളികൾ കടുത്ത നിഷ്കർഷ ആണ് പുലർത്തുന്നത്.

കേരളത്തിൽനിന്ന് സ്റ്റുഡൻറ് വിസയിൽ എത്തുന്ന വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും ക്രിസ്ത്യൻ മതവിശ്വാസത്തിൽ പെട്ടവരാണെന്നതും യുകെയിലെ മലയാളി ക്രിസ്ത്യൻ വിഭാഗത്തിന്റെ എണ്ണം വർധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ക്രിസ്തുമസിനോടും ഈസ്റ്ററിനോടും അനുബന്ധിച്ചുള്ള നോയമ്പുകാലത്ത് ഫാ. ഹാപ്പി ജേക്കബ് അച്ചൻ മലയാളം യുകെ ന്യൂസിൽ വർഷങ്ങളായി എഴുതുന്ന പ്രതിവാര ചിന്തകൾ വായനക്കാരുടെ പ്രിയ
പംക്തിയാണ്.

ഈ വർഷത്തെ മികച്ച നേഴ്സിനുള്ള മലയാളം യുകെയുടെ അവാർഡ് ജേതാവ് റ്റിൻസി ജോസിന്റെ ജീവിതവും സേവനങ്ങളെയും കുറിച്ച് ബിബിസി വാർത്ത പ്രസിദ്ധീകരിചിരുന്നു. മലയാളം യുകെയുടെ അവാർഡ് ജേതാവ് എന്ന് എടുത്തു പറയുന്ന വാർത്തയിൽ കേരളത്തെക്കുറിച്ചും മലയാളത്തെക്കുറിച്ചും പരാമർശമുണ്ടായിരുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ

കവന്‍ട്രിയിൽ മലയാളികളുടെ വീടുകളെ ലക്ഷ്യം വച്ച് വൻ മോഷണം നടന്നു. ക്രിസ്‌തുമസ്‌ അനുബന്ധമായ ചടങ്ങുകൾക്കായി വീട്ടുകാർ ഒന്നടങ്കം പള്ളിയിൽ ആയിരിക്കുന്ന സമയമാണ് മോഷണം അരങ്ങേറിയത്. ചില വീടുകളിലെ താക്കോൽ കൈവശമാക്കിയാണ് മോഷണം നടത്തിയത്. മോഷ്ടാക്കൾക്ക് എടുക്കാൻ പാകത്തിൽ താക്കോൽ സൂക്ഷിച്ചത് കള്ളന്മാരുടെ ജോലി എളുപ്പമാക്കി. എന്നാൽ താക്കോൽ എടുക്കാൻ പറ്റാതിരുന്ന വീടുകളുടെ ചില്ലുകൾ തകർത്താണ് മോഷണം നടത്തിയത്. വീടുകളെ കുറിച്ചും താമസക്കാരെ കുറിച്ചും വ്യക്‌തമായ ധാരണ ഉള്ളവരാണ് മോഷണം നടത്തിയത് എന്ന അനുമാനമാണ് പോലീസ് പങ്കുവയ്ക്കുന്നത്.

ഏഷ്യൻ വംശജരുടെ വീടുകളിൽ സ്വർണവും പണവും വ്യാപകമായി സൂക്ഷിച്ചിട്ടുണ്ടാകാമെന്ന ധാരണയുടെ പുറത്താണ് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ മോഷണം പതിവാകുന്നതിൻെറ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമാനമായ രീതിയിലുള്ള മുന്നറിയിപ്പ് പോലീസ് നേരത്തെ നൽകിയിരുന്നു. കവന്‍ട്രിയിൽ കഴിഞ്ഞ ദിവസം മലയാളികളെ കൂടാതെ ഒരു പഞ്ചാബിയുടെ വീട്ടിലും മോഷണം നടന്നിരുന്നു. മോഷണ ശ്രമത്തിനിടയ്ക്ക് വ്യാപകമായ രീതിയിൽ മറ്റു സാധനങ്ങൾ നശിപ്പിക്കാനും മോഷ്ടാക്കൾ ശ്രമിച്ചിട്ടുണ്ട്. വില കുറഞ്ഞ വീട്ടുസാധങ്ങൾ വരെ മോഷ്ടിച്ചതോടെ പ്രാദേശിക തലത്തിലുള്ളവരാണ് മോഷണത്തിന് പിന്നിൽ എന്നാണ് അനുമാനിക്കപ്പെടുന്നത്.

മലയാളികളെ കേന്ദ്രികരിച്ചുള്ള മോഷണ ശ്രമത്തിൻെറ ഒട്ടേറെ വാർത്തകൾ മലയാളം യുകെ ന്യൂസ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. വാഹനങ്ങളുടെ മുൻഭാഗം അഴിച്ചെടുത്ത് മോഷ്ടിക്കുന്ന സംഘങ്ങളും ഇപ്പോൾ സജീവമാണ്. വിലകൂടിയ കാറുകളുടെ മുൻഭാഗവും, ബമ്പർ എന്നിങ്ങനെ വിവിധ പാർട്സുകൾ മോഷ്ടിച്ച് 4000 പൗണ്ടിനു വരെ മറിച്ചു വിൽക്കലാണ് ഇത്തരം മോഷ്ടാക്കൾ ചെയ്യുന്നത് . ബർമിംഗ്ഹാമിൽ മലയാളികളുടെ നിരവധി വാഹനങ്ങൾ സമാനമായ സാഹചര്യത്തിൽ മോഷണം പോയിരുന്നു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു യുകെ മലയാളിയുടെ വാഹനത്തിന്റെ കീ മോഷണം പോയ വാർത്ത നേരത്തെ മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു . വാഹനത്തിൻറെ കീയ്ക്ക് ഇൻഷുറൻസ് ഇല്ലാത്തതിനാൽ ഡ്യൂപ്ലിക്കേറ്റ് കീയ്ക്ക് വേണ്ടി 1500 പൗണ്ട് ചിലവഴിക്കേണ്ടതായി വന്നുവെന്ന് അദ്ദേഹം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഇൻഷുറൻസ് പരിരക്ഷ കിട്ടാത്ത സാഹചര്യങ്ങളിൽ വൻ നഷ്ടങ്ങളാണ് ഓരോ മോഷണത്തിലൂടെയും സംഭവിക്കുന്നത്.

വാഹനത്തിന് പുറമെ, സ്വർണ്ണം, വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ എന്നിവയെ സംബന്ധിച്ചും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏത് സാധനം മോഷ്ടിക്കപ്പെട്ടാലും ഇൻഷുറൻസ് ഇല്ലെങ്കിൽ ക്ലെയിം തുക ലഭിക്കില്ല. അതിനാൽ, എല്ലാ വസ്തുക്കളും ഇൻഷുറൻസ് രജിസ്റ്റർ ചെയ്യുകയും, നിർബന്ധമായും ഇതിന്റെ എല്ലാം ഫോട്ടോകളും സൂക്ഷിക്കുകയും വേണം. പോലീസ് അന്വേഷണം നടത്തുമ്പോൾ ഫോട്ടോകൾ ഇല്ലെങ്കിൽ മതിയായ ഇൻഷുറൻസ് പരിരക്ഷ കിട്ടാൻ ബുദ്ധിമുട്ടാണ്. ബ്രെക്സിറ്റിന് ശേഷം ജീവിത ചിലവ് ഉയരുകയും, ജോലി നഷ്ടപ്പെടുന്ന ആളുകളുടെ എണ്ണം കൂടുകയും ചെയ്തതാണ് മോഷണത്തിലേയ്ക്ക് കൂടുതൽ ആളുകളെ നയിക്കുന്നതിന്റെ പ്രധാന കാരണമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ക്രിസ്തുമസ് ദിനങ്ങൾ ആയതിനാൽ മലയാളികളുടെ വീടുകളിൽ ആളുകൾ ഇല്ലെന്ന കാരണത്താൽ ഈ ദിവസങ്ങളിൽ മോഷണകേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത് വർദ്ധിക്കാൻ സാധ്യതയുണ്ട്.

ലണ്ടൻ : ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഏറ്റവും നല്ല ക്രിസ്മസ് ഗാനങ്ങളിൽ ഒന്നായ “അങ്ങ് ദൂരെ മാമലയിൽ “എന്ന സൂപ്പർ ഹിറ്റ്‌ സോങ്ങ് റിലീസ് ചെയ്തു.

  സ്വന്തം വീട്ടിൽ തളർന്ന് കിടക്കുന്ന അച്ഛൻ, കൂടെ ഒരുപാടു പ്രതിസന്ധികളും, എന്നിട്ടും വഴിയിൽ വച്ചു വിറച്ചു നിൽക്കുന്ന ഒരു പാവം മനുഷ്യന്റെ ബുദ്ധിമുട്ട് കണ്ടപ്പോൾ എല്ലാം മറന്നു തനിക്കു ലഭിച്ച ക്രിസ്മസ് ഗിഫ്റ്റ് അയാൾക്ക്‌ കൊടുത്തു സഹായിക്കുന്ന, മറ്റുള്ളവർക്ക്‌ മാതൃകയാകുന്ന ഒരു യു. കെ വിദ്യാർത്ഥിനിയുടെ കഥ പറയുമ്പോൾ, സന്മനസ്സ് ഒള്ളവർക്ക് സമാധാനം എന്ന് മാലാഖമാർ പാടിയ ആ ദിവ്യ വചനം ഏവർക്കും പുതു ജിവൻ പകർന്നു നൽകുന്ന കഥയും ചിത്രീകരിച്ചിരിക്കുന്നു.
    ഷിജോ സെബാസ്റ്റ്യൻ എഴുതിയ വരികൾക്ക് ഈണം പകർന്നത് സനൂപ് ഹൃദയത്തിലും, ശിവപ്രിയ സുരേഷും ആണ്. കഥയുടെ തനിമ നഷ്ടംപ്പെടാതെ ക്യാമറയിൽ പകർത്തിയത് ജയിബിൻ തോളത്താണ്, എഡിറ്റ്‌  ചെയ്തു ഭംഗി ആക്കിയത് അനിൽ പോൾ എന്നിവർ ആണ്.
  ഏവർക്കും ക്രിസ്മസ്, പുതു വത്സരാശംസകൾ നേർന്നുകൊള്ളുന്നു.

കൊച്ചി:  ഓസ്കാർ എൻട്രി നേടിയ മലയാളം സിനിമയായ ടൊവിനോ തോമസിന്റെ സൂപ്പർഹിറ്റ് ചിത്രം ” 2018 ” ന്റെ DNFT പുറത്തിറങ്ങി. ഈ സിനിമയയ്ക്ക് ആദരവ് അർപ്പിച്ചുകൊണ്ട് തിങ്കളാഴ്ച ( 20 / 12 / 23 ) കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ വച്ച്  ENTRY TO OSCAR WITH DNFT എന്ന പരിപാടി അരങ്ങേറിയിരുന്നു. സിനിമ – ബിസിനസ്സ് മേഖലയിൽ നിന്നുള്ള അനേകർ പങ്കെടുത്ത ഈ വേദിയിൽ വച്ചാണ് 2018 സിനിമയുടെ DNFT പുറത്ത് ഇറക്കിയത്.

ലണ്ടൻ ആസ്ഥാനമായ ടെക് ബാങ്ക് മൂവിസ്, സിംഗിൾ ഐ ടി എന്നിവർ ചേർന്നാണ് കൊച്ചിയിലെ മെറിഡിയനിൽ പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ സംവിധായകൻ ഹരിഹരൻ, നിർമ്മാതാവ് വേണു കുന്നപ്പിള്ളി, സംവിധായകൻ ജൂഡ് ആൻറണി ജോസഫ്, അഭിനേതാക്കളായ നരേൻ തൻഹീറാം, ടെക് ബാങ്ക് മൂവീസ് മാനേജർ അഡ്വക്കേറ്റ് സുഭാഷ് മാനുവൽ, യുകെ ആസ്ഥാനമായ ഇ എസ് ഗ്ലോബൽ ഡയറക്ടർ അലക്സി പോൾ , നിർമ്മാതാവ് രാജേഷ് കൃഷ്ണ, ക്രിക്കറ്റ് താരം ബേസിൽ തമ്പി തുടങ്ങിയവർ പങ്കെടുത്തു.

DNFT എത്തുന്നതോടെ സിനിമാ ലോകത്ത് പുതിയ വഴികൾ തുറക്കുകയാണെന്ന് സംവിധായകൻ ഹരിഹരൻ പറഞ്ഞു. നേരത്തെ മോഹൻലാൽ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലേക്കോട്ടൈ വാലിബൻ്റെ DNFT പുറത്തിറക്കിയിരുന്നു.

200 കോടി രൂപ അടുത്ത സാമ്പത്തിക വർഷം DNFT യ്ക്കായി ടെക് ബാങ്ക് മൂവീസിൽ നിക്ഷേപിക്കുമെന്ന് ഇ എസ് ഗ്ലോബൽ ഡയറക്ടർ ടെലസ്കി പറഞ്ഞു. സിനിമാ നിർമ്മാണ രംഗത്തേക്ക് ഉടൻ പ്രവേശിക്കുമെന്ന് ടെക് ബാങ്ക് മൂവീസ് ഉടമ അഡ്വക്കേറ്റ് സുഭാഷ് മാനുവൽ പ്രഖ്യാപിച്ചു. തുടർന്ന് ഗായിക ഗൗരി ലക്ഷ്മിയുടെ സംഗീത പരിപാടി, ഫ്ലവേഴ്സ് ടിവി താരങ്ങൾ അവതരിപ്പിച്ച നൃത്ത ഹാസ്യ പരിപാടികൾ എന്നിവയും അരങ്ങേറി.

സ്വന്തം ലേഖകൻ 

കൊച്ചി : ചലച്ചിത്ര-ടിവി വ്യവസായം എല്ലായ്‌പ്പോഴും നൂതനാശയങ്ങളാലും പുതിയ സാങ്കേതികവിദ്യകളാലും നയിക്കപ്പെടുന്ന ഒരു മേഖലയാണ്. ഈ മേഖലയിലെ ഏറ്റവും വിപ്ലവകരമായ നേട്ടവുമായി, ജനുവരി 25 ന് റിലീസിന് ഒരുങ്ങുന്ന മോഹൻലാലിന്റെ സിനിമയായ ” മലൈക്കോട്ടൈ വാലിബൻ “ മുന്നേറുന്നു. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന “മലൈക്കോട്ടൈ വാലിബൻ” എന്ന സിനിമയ്ക്ക് വേണ്ടിയാണ് ലോക സിനിമ ചരിത്രത്തിൽ ആദ്യമായി DNFT നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ ഐതിഹാസിക വേഷമിട്ട ഇതിഹാസ നടൻ മോഹൻലാലാണ് DNFT യുടെ ആദ്യ ടോക്കൺ സ്വയം മൈൻ ചെയ്തത് .

സിനിമാ പ്രേമികൾക്ക് ലോകമെമ്പാടുമുള്ള വിനോദ വ്യവസായത്തിൽ പങ്ക് ചേരുവാനും, റിവാർഡുകൾ ഉപയോഗിക്കുവാനുമായി ഒരു എക്സ്ക്ലൂസീവ് DNFT ശേഖരമാണ് അവതരിപ്പിച്ചിരിക്കുന്നത്. DNFT യിലെ ഗവേർണ്ണൻസ്സ് വോട്ടിംഗ് റൈറ്റ്സ് ആരാധകരെ ശാക്തീകരിച്ചുകൊണ്ട് അവരുടെ അഭിപ്രായങ്ങളെ ഒഴിച്ചുകൂടാനാവാത്ത ശക്തിയാക്കി മാറ്റുവാനും പ്രാപ്‌തമാണ്.

DNFT ടോക്കൺ വാങ്ങി സൂക്ഷിക്കുന്നവർക്ക് എപ്പോൾ വേണമെങ്കിലും ട്രേഡ് ചെയ്യുവാനും , ഇവയുടെ ഉടമകൾക്ക് മാത്രം വാഗ്ദാനം നൽകുന്ന ഡീലുകൾക്ക് ഉപയോഗിക്കുവാനും കഴിയും. അതുപോലെ തന്നെ മറ്റ് ക്രിപ്റ്റോ ടോക്കണുകളിലേയ്ക്ക് മാറ്റുവാനും , വിറ്റ് ക്യാഷ് ആക്കുവാനും , സിനിമ മേഖലയുമായി ബന്ധപ്പെട്ട് ലോകവ്യാപകമായി നടക്കുന്ന സെലിബ്രെറ്റി ഇവന്റുകളിലും , അവാർഡ് ഷോകളിലും ഒക്കെ ഉപയോഗപ്പെടുത്തുവാനും കഴിയുമെന്നത് ഈ DNFT യുടെ മാത്രം പ്രത്യേകതയാണ്. ബോളിവുഡും ഹോളിവുഡും ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ ടിക്കറ്റുകൾ യുകെ അടക്കമുള്ള രാജ്യങ്ങളിൽ വാങ്ങിക്കുവാനും സാധിക്കുന്നതാണ്.

ലോകവ്യാപകമായി ഉപയോഗപ്പെടുത്തുന്ന ബ്ലോക്ക്ചെയിനായ ബൈനാൻസ് സ്മാർട് ചെയിനിലാണ് DNFT പുറത്ത് ഇറക്കിയിരിക്കുന്നത്. DNFT യുടെ കലാമൂല്യത്തിനൊപ്പം സാമ്പത്തിക മൂല്യം വർദ്ധിപ്പിക്കുന്നതിനായി DNFT യെ മിന്റ് ചെയ്യാൻ ഉപയോഗിച്ച BNB കോയിൻ ഡീസെൻട്രലൈസ്സായി DeFi യിൽ സൂക്ഷിച്ചിരിക്കുന്നു. പരമാവധി മൈൻ ചെയ്യാവുന്ന DNFTയുടെ എണ്ണം 50 ലക്ഷം മാത്രമാണെന്നതും, ബേർണിംഗിലൂടെ DNFT യുടെ എണ്ണം കുറയുന്നതും വിപണിയിലെ ഡിമാൻഡ് ആൻഡ് സപ്ലൈയെ നിയന്ത്രിച്ചു നിർത്തുന്നു.

മറ്റ് NFT കളിൽ നിന്ന് വ്യത്യസ്‍തമായി വ്യക്തമായ അനേകം ഉപയോഗങ്ങളുമായാണ് ഈ DNFT കടന്നു വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ മേഖലയ്ക്കും, വാങ്ങി സൂക്ഷിക്കുന്നവർക്കും ഇത് ഒരു പോലെ ഗുണം ചെയ്യും.

DNFT മൈൻ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ  ക്ലിക്ക് ചെയ്യുക…

കൂടുതൽ വിവരങ്ങൾക്ക് 00447872067153 എന്ന വാട്സ് ആപ് നമ്പരിൽ ബന്ധപ്പെടുക..

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ കേംബ്രിഡ്ജ് റീജണിൽ പരിശുദ്ധാത്മ അഭിഷേക ധ്യാനം സംഘടിപ്പിക്കുന്നു. 2024 മെയ് 16 മുതൽ 19 വരെ നാലു ദിവസങ്ങളിലായി താമസിച്ചുള്ള ധ്യാന ശുശ്രുഷ‌ സെന്റ് നിയോട്സ്, ക്ലാരിറ്റി സെൻറ്ററിലാണ് ക്രമീകരിച്ചിരിക്കുന്നത്.
സീറോ മലബാർ ലണ്ടൻ റീജണൽ കോർഡിനേറ്ററും, പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ. ജോസഫ് മുക്കാട്ടും, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, അഭിഷിക്ത ധ്യാന ശുശ്രുഷകയുമായ സിസ്റ്റർ ആൻ മരിയയും സംയുക്തമായി ധ്യാന ശുശ്രുഷകൾക്ക് നേതൃത്വം വഹിക്കും.
 പരിശുദ്ധാത്മ അഭിഷേകത്തിലൂടെ ക്രിസ്തുവിനു   സാക്ഷികളാകുവാനും, അവിടുത്തെ സുവാർത്ത ലോകമെമ്പാടും എത്തിക്കുവാനും ഉള്ള ആൽമീയ-അദ്ധ്യാൽമിക വളർച്ചക്ക് വചന ശുശ്രുഷ അനുഗ്രഹമാവും.
ആത്മീയ വിശുദ്ധീകരണത്തിലൂടെ ദൈവീക പ്രീതിയും കൃപയും ആർജ്ജിച്ച്‌, അവിടുത്തെ സത്യവും നീതിയും മാർഗ്ഗവും മനസ്സിലാക്കുവാനുള്ള കൃപാവരങ്ങൾക്ക് വേദിയൊരുങ്ങുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തിൽ പങ്കു ചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: മനോജ് – 07848808550 (evangelisation@
Time: May 16th 09:30 AM to 19th 16:00 PM
Venue: Claret Centre, Buckden Towers,

High Street, Buckden, St.Neots, Cambridge PE19 5TA6

ബർമിംഗ്ഹാം ഹിന്ദു മലയാളി സമാജത്തിന്റെ(ഭീമ) ആഭിമുഖ്യത്തിൽ ഡിസംബർ 9ന് ശനിയാഴ്ച വൈകുന്നേരം നടക്കുന്ന താലപ്പൊലിയുടെയും താള മേളങ്ങളുടെയും മുത്തുകുടകളുടെയും അകമ്പടിയോടുകൂടി നടക്കുന്ന വർണ്ണ ശബളമായ താലപ്പൊലി ഘോഷയാത്രയും ഭക്തിസാന്ദ്രമായ ഭജനയും അന്നദാനവും വൈകുന്നേരം 4 മണി മുതൽ ശ്രീ ബാലാജി സന്നിധിയിൽ നടക്കുന്നു. അയ്യപ്പന്റെ താരാട്ട് പാട്ടായ ഹരിവരാസനത്തിന്റെ നൂറാമത് വാർഷികം ആഘോഷിക്കുന്ന ഈ വർഷം വളരെ പ്രൗഢഗംഭീരമായാണ് അയ്യപ്പ പൂജ നടത്തുന്നതെന്ന് ഭീമ ഭാരവാഹികൾ അറിയിച്ചു. എല്ലാ അയ്യപ്പഭക്തരെയും ബാലാജി സന്നിധിയിലേയ്ക്ക് സാദരം ക്ഷണിക്കുന്നു.

ഷൈമോൻ തോട്ടുങ്കൽ

ബിർമിങ്ങ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ വിമൻസ് ഫോറം വാർഷിക ദിനം ടോട്ട പുൽക്രാ വിശ്വാസവും സാഹോദര്യവും ഒരുമയും ആത്മീയതയും സ്‌ത്രീ ശാക്തീകരണവും വിളിച്ചോതുന്ന ആഘോഷമായി മാറി . രൂപതയിലെ 21 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ വനിതകളും അംഗങ്ങളായ രൂപത വിമൻസ് ഫോറത്തിന്റെ അംഗങ്ങളായ ഏകദേശം 2000 ഓളം സ്ത്രീകൾ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന സമ്മേളനം രാവിലെ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഉത്‌ഘാടനം ചെയ്തു .

റോമിൽ ഫ്രാൻസിസ് മാർപാപ്പയോടു ഒപ്പം പ്രവർത്തിക്കുന്ന , വേൾഡ് വിമൻസ് ഓർഗനൈസേഷൻ മുൻ പ്രസിഡന്റ് ഡോക്ടർ മരിയ സർവിനോ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി . പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ അപ്പോസ്തോലിക ലേഖനങ്ങൾ അടിസ്ഥാനമാക്കി സ്ത്രീകൾക്ക് സഭയിലും ആരാധനാക്രമത്തിലും സമൂഹത്തിലും എങ്ങനെ ശക്തമായ സാന്നിധ്യമായി മാറാം എന്ന് വളരെ വ്യക്തമായി സ്ത്രീകൾക്കു മനസ്സിലാക്കി കൊടുത്ത ഡോക്ടർ സർവിനോ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെയും രൂപതയിലെ വിമൻസ് ഫോറത്തിന്റെയും പ്രവർത്തനങ്ങളെ അഭിനന്ദിച്ചു .

വേൾഡ് വിമൻസ് ഫെഡറേഷനുമായി എങ്ങനെ സഹകരിച്ചു പ്രവർത്തിക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകക്കാനുള്ള സന്നദ്ധതയും അറിയിച്ചു . അഭിവന്ദ്യ പിതാവിന്റെ ഒപ്പം രൂപതയിലെ മുപ്പതില്പരം വൈദികരും ചേർന്ന് അർപ്പിച്ച വിശുദ്ധ കുർബാന ഏവർക്കും ആത്മീയ അനുഭവമായി . ലിറ്റർജിയുടെ പ്രാധാന്യം , പഠിക്കേണ്ടതിന്റെ ആവശ്യകത , സിറോ മലബാർ ലിറ്റർജിയുടെ ശക്തിയും സൗന്ദര്യവും എന്നതിനെ ആസ്പദമാക്കി അഭിവന്ദ്യ പിതാവിന്റെ വചന സന്ദേശം ഏവർക്കും പുതിയ ഉണർവേകി .

രൂപത ഗായകസംഘത്തിലെ സ്ത്രീകൾ മനോഹരമായ ഗാനങ്ങൾ ആലപിച്ചു. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , വിമൻസ് ഫോറം ചെയര്മാന് റെവ ഫാദർ ജോസ് അഞ്ചാനിക്കൽ , ഡയറക്ടർ റെവ ഡോക്ടർ സിസ്റ്റർ ജീൻ മാത്യു S H . പ്രസിഡന്റ് ഡോക്ടർ ഷിൻസി മാത്യു എന്നിവർ സന്ദേശങ്ങൾ നൽകി. സെക്രട്ടറി റോസ് ജിമ്മിച്ചൻ രണ്ടു വർഷക്കാലത്തെ വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ടിൽ അവതരിപ്പിച്ചു.

ഫോറത്തിലെ അംഗങ്ങളുടെയും അംഗങ്ങൾ അല്ലാത്ത സുമനസ്സുകളുടെയും സഹായത്തോടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ ഡയാലിസിസ് രോഗികളെ സഹായിക്കാൻ രണ്ടു ഹോസ്പിറ്റലികളിലായി 4 ഡയാലിസിസ് മെഷീനുകൾ നൽകിയത് ഏവർക്കും സന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ ഒന്നായി .

വൈസ് പ്രസിഡന്റ് ജൈസമ്മ ബിജോ യുടെ നേതൃത്വത്തിൽ എഡിറ്റോറിയൽ ബോർഡ് തയാറാക്കിയ സുവനീർ അന്നേ ദിവസം പ്രകാശനം ചെയ്തു . ഉച്ചക്ക് ശേഷം നടന്ന ആഘോഷമായ കലാപരിപാടിയിൽ രൂപതയിലെ 12 റീജിയനുകളെ പ്രതിനിധീകരിച്ചു സ്ത്രീകൾ വിവിധ കലാവിഭവങ്ങൾ ഒരുക്കി . ലിറ്റർജിക്കൽ ക്വിസ് ഉൾപ്പെടെയുള്ള എല്ലാ മത്സരങ്ങളുടെയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തതോടൊപ്പം പുതിയ ഭാരവാഹികൾക്കുള്ള സസ്ഥാനകൈമാറ്റവും നടന്നു.വിമൻസ് ഫോറം ആന്തത്തോടെ പരിപാടികൾ സമാപിച്ചു .

RECENT POSTS
Copyright © . All rights reserved