UK

ദിനേശ് വെള്ളാപ്പിള്ളി

വിശ്വാസങ്ങള്‍ ഏതായാലും അത് മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയാകണം എന്ന ആപ്തവാക്യത്തില്‍ വിശ്വസിച്ച് കൊണ്ട് സര്‍വ്വമതവിശ്വാസികളെയും ഏകോപിപ്പിച്ച് ഒരു കുടക്കീഴില്‍ സേവനലക്ഷ്യത്തോടെ അണിനിരത്തുന്ന സേവനം യുകെ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നു. ശ്രീനാരായണ ഗുരുദേവന്‍ ആവിഷ്‌കരിക്കുകയും ലോകത്തിന് സംഭാവന ചെയ്യുകയും ചെയ്തിട്ടുള്ള മഹത് വചനകള്‍ പ്രായോഗിക തലത്തില്‍ നടപ്പാക്കുന്ന യജ്ഞത്തിലാണ് സേവനം യുകെ ഏര്‍പ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഉചിതമായ സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സേവനം യുകെയ്ക്ക് സാധിച്ചു

മെയ് 6, ഞായറാഴ്ചയാണ് സേവനം യുകെ മൂന്നാം വാര്‍ഷികം കൊണ്ടാടുന്നത്. ഓക്സ്ഫോര്‍ഡ്ഷയര്‍ യാണ്‍ടണ്‍ വില്ലേജ് ഹാള്‍ ചടങ്ങുകള്‍ക്ക് വേദിയാകും. സേവനം യുകെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സര്‍വ്വമതസമ്മേളനത്തില്‍ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍, യുകെ സീറോ മലങ്കര കാത്തലിക് ചര്‍ച്ച് നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുകമൂട്ടില്‍, ദാറുല്‍ ഹുദ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം, ബ്രിസ്റ്റള്‍ ഡപ്യൂട്ടി മേയര്‍ ശ്രീ ടോം ആദിത്യ, ആനന്ദ് ടിവി ഡയറക്ടറും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ ശ്രീകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കൂടാതെ വിവിധ സാംസ്‌കാരിക നേതാക്കളും ചടങ്ങിനെത്തും.

രാവിലെ 9.30ന് ആരംഭിക്കുന്ന ചടങ്ങുകള്‍ വൈകുന്നേരം 6 മണിയോടെയാണ് പൂര്‍ത്തിയാകുക. ചടങ്ങ് പ്രൗഢഗംഭീരമാക്കാനുള്ള ഒരുക്കങ്ങളിലാണ് സംഘാടകര്‍. സേവനം യുകെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറും. സേവനം യുകെ സംഘടിപ്പിക്കുന്ന പരിപാടികളിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് വിവിധ സന്നദ്ധപ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ച് വരുന്നുണ്ട്. കാറ്റും, മഴയും കൊണ്ട് ദാരിദ്ര്യത്തില്‍ കഴിയുന്ന ആദിവാസി വിഭാഗങ്ങളില്‍ പെടുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങളും, കുടുംബങ്ങള്‍ക്ക് അവശ്യസാധനങ്ങളും സേവനം യുകെ എത്തിച്ച് നല്‍കിയിരുന്നു.

ഇക്കഴിഞ്ഞ കാലയളവില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ വരുംദിനങ്ങളില്‍ നടത്താന്‍ സേവനം യുകെ അംഗങ്ങള്‍ കൈകോര്‍ക്കുന്ന അസുലഭ നിമിഷമായി വാര്‍ഷിക ആഘോഷങ്ങള്‍ മാറും. പരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേരുവിവരങ്ങള്‍ കുടുംബ യൂണിറ്റ് കണ്‍വീനറെയോ, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളേയോ അറിയിക്കണം.

സേവനം യുകെ 3ാം വാര്‍ഷികം വേദി: Yarnton village hall, The Paddocks, Oxfordshire, OX5 1TE
XobXn: 6 sabv 2018

ജീവനക്കാരുടെ അപര്യാപ്തതമൂലം എന്‍എച്ച്എസ് ക്യാന്‍സര്‍ സര്‍വീസ് പ്രവര്‍ത്തനങ്ങള്‍ താറുമാറാവുന്നു. ഇംഗ്ലണ്ടിലെ വിവിധ ആശുപത്രികളായി ഏതാണ്ട് 400 ഓളം സ്‌പെഷ്യലിസ്റ്റ് ക്യാന്‍സര്‍ നഴ്‌സ്, കീമോതെറാപ്പി നഴ്‌സ്, പാലിയേറ്റീവ് കെയര്‍ നഴ്‌സ്, ക്യാന്‍സര്‍ സപ്പോര്‍ട്ട് വര്‍ക്കേഴ്‌സ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ് വന്നിരിക്കുന്നത്. മാക്മില്ലന്‍ ക്യാന്‍സര്‍ സ്‌പ്പോര്‍ട്ട് എന്ന ചാരിറ്റി ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് എന്‍എച്ച്എസ് പ്രതിസന്ധി വ്യക്തമായിരിക്കുന്നത്. രോഗികള്‍ക്ക് മരുന്ന് നല്‍കുക, പാലിയേറ്റീവ് കെയര്‍ തുടങ്ങി കാന്‍സര്‍ ബാധിതര്‍ക്ക് ആശുപത്രി നല്‍കുന്ന സേവനങ്ങള്‍ പലതും ജീവനക്കാരുടെ ദൗര്‍ലഭ്യം മൂലം മുടങ്ങാന്‍ സാധ്യതയുണ്ട്. രാജ്യത്തെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. രോഗികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ആശുപത്രി സൗകര്യങ്ങളും ജീവനക്കാരും ഇല്ലാതെ വന്നാല്‍ പൊതുമേഖലാ ആരോഗ്യ സ്ഥാപനത്തിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയാകുന്ന അവസ്ഥയുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍എച്ച്എസിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് നേരത്തെ തെരേസ മെയ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ജീവനക്കാരുടെ അപര്യാപ്തത മൂലം രോഗികളില്‍ പലരും കീമോതെറാപ്പി ചെയ്യുന്നതിനായി കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്യാന്‍സര്‍ സെപഷ്യലിസ്റ്റ് നഴ്‌സുമാരുടെ ജോലിഭാരം ഇരട്ടിയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതോടെ നിലവിലുള്ള നഴ്‌സുമാരുടെ ജോലി ഇരട്ടിയാകും. കീമോതെറാപ്പിയും ഇതര അടിയന്തര ചികിത്സകളും ആവശ്യമുള്ള രോഗികള്‍ക്കായി ക്യാന്‍സര്‍ സെപഷ്യലിസ്റ്റ് നഴ്‌സുമാര്‍ അധിക ജോലി ചെയ്യുകയാണ്. സര്‍ക്കാര്‍ തലത്തില്‍ വ്യക്തമായ പദ്ധതികള്‍ കൊണ്ടുവന്നാല്‍ മാത്രമെ എന്‍എച്ച്എസ് ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത്തരം പദ്ധതികളൊന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

ഒരാള്‍ക്ക് ക്യാന്‍സര്‍ ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന സമയത്താണ് ഏറ്റവും കൂടുതല്‍ മാനസിക പിന്തുണയും രോഗത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും നല്‍കേണ്ടത്. ഇത്തരം കാര്യങ്ങളില്‍ പ്രത്യേക പ്രാവീണ്യം നേടിയിട്ടുള്ളവരാണ് സ്പെഷ്യലിസ്റ്റ് നഴ്‌സുമാര്‍. രോഗികള്‍ക്ക് ആദ്യം മുതല്‍ക്കെ ലഭിക്കേണ്ട ശ്രദ്ധയും പരിചരണവും ജീവനക്കാരുടെ ലഭ്യതക്കുറവ് മൂലം പ്രതിസന്ധിയിലാകും. ജീവനക്കാരുടെ കുറവ് ചില രോഗികളുടെ ചികിത്സയെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നതാണ് ഞങ്ങളുടെ പ്രധാന ഉത്കണ്ഠയെന്ന് മക്മില്ലന്‍സ് നഴ്‌സിംഗ് ചീഫ് കരേണ്‍ റോബര്‍ട്ട്‌സ് പ്രതികരിച്ചു. ക്യാന്‍സര്‍ രോഗികളുടെ വര്‍ദ്ധനവിന് അനുസരിച്ചുള്ള ജീവനക്കാരില്ലാത്തത് കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. വിദഗ്ദ്ധരായ ആളുകളുടെ പരിചരണവും ശ്രദ്ധയും ലഭിച്ചില്ലെങ്കില്‍ ചികിത്സയ്ക്ക് ശേഷം രോഗികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കും.

ഓവര്‍ഡ്രാഫ്റ്റ് പെയ്മെന്റുകളിലും ഇന്ററസ്റ്റ് പെയ്മെന്റുകളിലുമുള്ള ഫീസ് നിരക്കുകളില്‍ ക്യാപ് ഏര്‍പ്പെടുത്തുമെന്ന് ലേബര്‍ പാര്‍ട്ടി. ഇതിനായി പ്രത്യേക നയം രൂപീകരിക്കും. വരുമാനം കുറഞ്ഞ കുടുംബങ്ങളെ കടക്കെണിയിലാക്കുന്ന നാഷണല്‍ സ്‌കാന്‍ഡല്‍ ഇതിലൂടെ ഇല്ലാതാക്കാനാകുമെന്ന് ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്ഡോണല്‍ പറഞ്ഞു. ഓവര്‍ഡ്രാഫ്റ്റില്‍ കഴിയുന്ന 2.7 മില്യന്‍ ജനങ്ങള്‍ക്ക് പ്രതിവര്‍ഷം 87 പൗണ്ട് നഷ്ടമാകുന്നത് തടയാന്‍ ഈ നയത്തിലൂടെ സാധിക്കുമെന്നാണ് ലേബര്‍ അവകാശപ്പെടുന്നത്. ടോറികള്‍ സമ്പദ് വ്യവസ്ഥയ്ക്ക് തുരങ്കം വെച്ചെന്നും വേതനത്തില്‍ കുറവുണ്ടാകുകയും തൊഴില്‍ സുരക്ഷിതത്വം അപകടത്തിലാകുകയും ചെയ്തു, അതേസമയം ധനികര്‍ക്കും ബാങ്കുകള്‍ക്കും സഹായകമായ നിലപാടുകളാണ് ഗവണ്‍മെന്റ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിമാസച്ചെലവുകള്‍ കൂട്ടിമുട്ടിക്കാന്‍ കടം വാങ്ങേണ്ടി വരുന്ന ഗതികേടിലാണ് ഒട്ടേറെ കുടുംബങ്ങള്‍. ഹൈ സ്ട്രീറ്റ് ബാങ്കുകള്‍ക്ക് ഇതിന്റെ പേരില്‍ വന്‍തുകകളാണ് ഇവര്‍ക്ക് നല്‍കേണ്ടി വരുന്നത്. ഇങ്ങനെ സാധാരണക്കാരെ പിഴിയുന്ന ദേശീയ സ്‌കാന്‍ഡലിന് അവസാനം കാണേണ്ടതുണ്ട്. ഓവര്‍ഡ്രാഫ്റ്റുകളിലെ ഫീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. മണിക്കൂറിന് 10 പൗണ്ട് എന്ന റിയല്‍ ലിവിംഗ് വേജ് ഏര്‍പ്പെടുത്തു. അപ്രകാരം എല്ലാവര്‍ക്കുമായി പ്രവര്‍ത്തിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയ്ക്ക് രൂപം നല്‍കുകയാണ് ലക്ഷ്യമെന്നും മക്ഡോണല്‍ വ്യക്തമാക്കി.

ഓവര്‍ഡ്രാഫ്റ്റിനു മേലുള്ള വായ്പകള്‍ക്ക് 2014ല്‍ ഏര്‍പ്പെടുത്തിയ ഫീസിനാണ് നിയന്ത്രണം വരുത്താന്‍ ലേബര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇത് ഫിനാന്‍ഷ്യല്‍ കണ്‍ട്രോളിംഗ് അതോറിറ്റിയിലൂടെ നടപ്പാക്കാനാണ് പദ്ധതി. 100 പൗണ്ടിന് 24 പൗണ്ട് മാത്രമായി ഫീസ് നിരക്കില്‍ പരിധി കൊണ്ടുവരും. സ്ഥിരമായി ഓവര്‍ഡ്രാഫ്റ്റില്‍ തുടരുന്നവര്‍ക്ക് മൊത്തം തുകയ്ക്കും ഫീസ് പരിധി കൊണ്ടുവരും. നിരസിക്കപ്പെടുന്ന പേയ്മെന്റുകളിലും ഈ പരിധി ബാധകമായിരിക്കും.

ന്യൂസ് ഡെസ്ക്

ഇന്റർനാഷണൽ വർക്കേഴ്സ് ഡേയിൽ യുകെയിൽ സമരകാഹളം മുഴങ്ങും. മക്ഡൊണാൾഡ്സിലെ ജീവനക്കാർ ഇന്ന് പണിമുടക്ക് നടത്തും. ബ്രിട്ടന്റെ പല ഭാഗങ്ങളിലുമുള്ള റെസ്റ്റോറൻറുകളുടെ പ്രവർത്തനം തടസപ്പെടുമെന്നാണ് കരുതുന്നത്. സ്ഥിരമായി മക്ഡൊണാൾഡ്സിൽ നിന്നും ബ്രേക്ക്ഫാസ്റ്റും ലഞ്ചും പതിവാക്കിയവർ ഇന്ന് പായ്ക്ക്ഡ് ഫുഡ് കൈവശം കരുതുകയോ മറ്റ് റസ്റ്റോറന്റുകളെ ആശ്രയിക്കുകയോ ചെയ്യേണ്ടി വരും. ശമ്പള വർദ്ധന ആവശ്യപ്പെട്ടാണ് ഇന്നു ജീവനക്കാർ വാക്കൗട്ട് നടത്തുന്നത്. സെപ്റ്റംബറിൽ നടന്ന പണിമുടക്കിന്റെ തുടർച്ചയായാണ് ഇന്നത്തെ പണിമുടക്ക്.

മണിക്കൂറിന് മിനിമം വേജസ് 10 പൗണ്ടായി വർദ്ധിപ്പിക്കണമെന്നും സീറോ അവർ കോൺട്രാക്റ്റ് അവസാനിപ്പിക്കണമെന്നുമാണ് മക്ഡൊണാൾഡ്സ് ജീവനക്കാർ ആവശ്യപ്പെടുന്നത്. അഞ്ച് ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകളിലെ മുഴുവൻ ജീവനക്കാരും സമരത്തിൽ പങ്കെടുക്കും. ബേക്കേഴ്സ് യൂണിയനിൽ പെട്ട അംഗങ്ങൾ ശമ്പളത്തിലെ വിവേചനത്തിനെതിരെയും ഫിക്സഡ് കോൺട്രാക്ടിനു വേണ്ടിയും വളരെ നാളുകളായി മക്ഡൊണാൾഡ്സ് മാനേജ്മെൻറിനോട് നടപടി ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാട് ഉണ്ടാവാത്ത സാഹചര്യത്തിലാണ് സമരത്തിനിറങ്ങുന്നത്.

ജീവനക്കാർക്ക് പത്തു വർഷത്തിലെ ഏറ്റവും കൂടിയ ശമ്പള വർദ്ധന ലഭിച്ചെങ്കിലും പ്രായം, ജോലിയിലെ പൊസിഷൻ, റീജിയൺ എന്നിവ അടിസ്ഥാനമാക്കിയായതിൽ അവർ അതൃപ്തരാണ്. ലോകത്തിൽ ജീവനക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള മക്ഡൊണാൾഡ്സ് ജീവനക്കാരുടെ മാനുഷി അവകാശങ്ങൾ സംരക്ഷിക്കണമെന്നും മെച്ചപ്പെട്ട വർക്കിംഗ് കണ്ടീഷൻ ഒരുക്കാൻ തയ്യാറാകണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. പണിമുടക്കുന്ന ജീവനക്കാർ വാറ്റ് ഫോർഡിൽ പ്രകടനം നടത്തും. വളരെ കുറച്ചു ജീവനക്കാർ മാത്രമേ പണിമുടക്കുന്നുള്ളൂ എന്നും റെസ്റ്റോറന്റുകളുടെ പ്രവർത്തനം സുഗമമായി നടക്കുമെന്നും മാനേജ്മെൻറ് പറയുന്നു.

22 വര്‍ഷത്തെ ആഴ്‌സണല്‍ പരിശീലക കുപ്പായം അഴിച്ചുവെക്കുന്ന ആഴ്‌സണ്‍ വെങ്ങര്‍ക്ക് ഗംഭീര യാത്രയയപ്പ് നല്‍കി ബദ്ധ വൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഓള്‍ഡ് ട്രെഫോര്‍ഡില്‍ കഴിഞ്ഞ ദിവസം നടന്ന ആഴ്‌സണല്‍-മാഞ്ചസ്റ്റര്‍ പോരാട്ടത്തിന് മുമ്പാണ് ആരാധകരുടെ പ്രിയ പരിശീലകനായ വെങ്ങര്‍ക്ക് യുണൈറ്റഡ് യാത്രയയപ്പ് നല്‍കിയത്.

ഈ സീസണ്‍ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ച വെങ്ങറിന് അനുമോദന ചടങ്ങ് സംഘടപ്പിക്കുമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബ് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച പരിശീലകനായ സര്‍ അലെക്‌സ് ഫെര്‍ഗ്യൂസണ്‍ വെങ്ങര്‍ക്ക് മത്സരത്തിന് മുമ്പായി മൈതാന മധ്യത്തില്‍ വെച്ച് ഉപഹാരം നല്‍കി. യുണൈറ്റഡിന്റെ നിലവിലെ പരിശീലകനായ ജോസ് മൊറീഞ്ഞോയും വെങ്ങറെ അനുമോദിക്കാന്‍ ഗ്രൗണ്ടിന് നടുവിലെത്തിയിരുന്നു.

 

പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് പരിശീലകരെ ഒരുമിച്ച് കണ്ടപ്പോള്‍ ഓള്‍ഡ് ട്രെഫോര്‍ഡില്‍ കരഘോഷം ഉച്ചത്തിലായി. കളിച്ചിരുന്ന സമയത്ത് ഫെര്‍ഗ്യൂസണും വെങ്ങറും ആരോഗ്യപരമായ വൈര്യം സൂക്ഷിച്ചിരുന്നെങ്കിലും ഇതിഹാസ പരിശീലകരെ ഒരുമിച്ച കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്നാണ് യുണൈറ്റഡ് ആരാധകര്‍ ഇരുവരെയും സ്വീകരിച്ചത്.

 

 

പ്രശസ്ത ഗായകരായ ജി. വേണുഗോപാല്‍, വൈഷ്ണവ് ഗിരീഷ്, മൃദുല വാര്യര്‍, ഡോ. വാണീ ജയറാം, ഫാ.വില്‍സണ്‍ മേച്ചേരില്‍, പ്രശസ്ത മെന്റലിസ്റ്റും മൈന്‍ഡ് മജീഷ്യനുമായ രാജമൂര്‍ത്തി, മിനി സ്‌ക്രീന്‍ അവതാരകന്‍ കോമഡി ആര്‍ട്ടിസ്റ്റ് സാബു തിരുവല്ല, കീബോര്‍ഡിസ്റ്റ് രാജ് മോഹന്‍, കൂടാതെ സ്‌കോട്‌ലാന്‍ഡ് മലയാളികള്‍ക്ക് ഇന്നേവരെ പരിചിതമല്ലാത്ത എല്‍ ഇ ഡി സ്റ്റേജ് സംവിധാനങ്ങളും, മികച്ച അവതരണ ശൈലിയും കലാഭവന്‍ നൈസ് അണിയിച്ചൊരുക്കുന്ന ന്യത്തനൃത്യങ്ങളും കൂടിച്ചേരുമ്പോള്‍ വേണുഗീതം 2018 അനുവാചകരെ ദൃശ്യശ്രവണ മായിക മാസ്മരികതയുടെ കാണാപ്പുറങ്ങളിലെത്തിക്കും എന്നു തീര്‍ച്ച. മെയ് 25 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ മദര്‍വെല്‍ കണ്‍സേര്‍ട്ട് ഹാളില്‍ വച്ചാണ് വേണുനാദ സംഗീത സപര്യയുടെ 35-ാമത് വാര്‍ഷികത്തിന്റെ ആഘോഷാരവങ്ങള്‍ക്ക് തുടക്കം കുറിക്കുക.

മെയ് 24ന് വൈകുന്നേരം 4:30 മുതല്‍ ഗ്ലാസ് ഗോയില്‍ വച്ച് പ്രഥമ സ്‌കോട്ടിഷ് മലയാളി സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ മത്സരം നടത്തപ്പെടുന്നു. 18 വയസ്സുവരെയുള്ളവര്‍ക്കു വേണ്ടിയുള്ള മത്സരമാണ് നടത്തുന്നത്. സ്‌കോട്‌ലാന്‍ഡില്‍ താമസിക്കുന്ന 18 വയസ്സില്‍ താഴെയുള്ള ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. രണ്ടു ഗ്രൂപ്പായി തിരിച്ചാണ് മത്സരം നടത്തുക.12 വയസ്സില്‍ താഴെയുള്ളവരുടെ ഗ്രൂപ്പും 12 മുതല്‍ 18 വരെയുള്ളവരുടെ ഗ്രൂപ്പും. ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മെയ് 10ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ശ്രീ വേണുഗോപാലും സംഘവും വിധി നിര്‍ണ്ണയം നടത്തുന്ന ഈ മത്സരത്തിലെ വിജയികളെ മെയ് 25ന് നടക്കുന്ന വേണുഗീതം 2018ല്‍ ആദരിക്കും.

സ്‌കോട്ടിഷ് മലയാളി സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ 2018 ന് പേരു രജിസ്റ്റര്‍ ചെയ്യാനായി ബന്ധപ്പെടേണ്ട വ്യക്തികള്‍:

1. ജെറി:07882131323
2. മനു: 074560 50051
3. ജിബിന്‍: 0725094605
4. ഷിബു: 07877 135885
5. സെബാസ്റ്റ്യന്‍: 07503978877
6. തോമസ് :07908460742
7. രഞ്ജിത്ത്: 0758852 1067.

ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍

കുട്ടനാട് സംഗമ ചുണ്ടന് ഉജ്ജ്വല വരവേല്‍പ്. കുട്ടനാട് സംഗമം 2018ന്റെ വിപുലമായ പ്രചരണ പരിപാടികളുടെ ഭാഗമായി ആണ് ലിവര്‍പൂള്‍ കുട്ടനാട്ടുകാര്‍ സംഗമ ചുണ്ടന് സ്വീകരണം നല്‍കിയത്. കുട്ടനാട് സംഗമം 2018-ന്റെ ജനറല്‍ കണ്‍വീനര്‍മാരായ ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍, സിന്നി കാനാച്ചേരി, മോനിച്ചന്‍ കിഴക്കേച്ചിറ, ജോസ് തുണ്ടിയില്‍, സൂസന്‍ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ ലിവര്‍പൂളില്‍ എത്തിച്ചേര്‍ന്ന (ആഞ്ഞിലിത്തടിയില്‍ രൂപകല്പന ചെയ്ത ചെറിയ ചുണ്ടന്‍ വള്ളത്തിന്റെ പതിപ്പ്) ലിവര്‍പൂള്‍ കുട്ടനാട്ടുകാരില്‍ ആവേശം വിതറി. ശ്രീ. ആന്റണി പുറവടിയുടെ വസതിയില്‍ റോയി മൂലംങ്കുന്നം, ആന്റണി പുറവടി, ജോര്‍ജ് കാവാലം, തോമസ് ആന്റണി കുണ്ണുട്ടുംചിറ, ബാബു മണ്ണാംത്തുരുത്തില്‍, ഷേര്‍ലിമോള്‍ ആന്റണി പുറവടി, ചക്കോ ജോസഫ് മൂലംങ്കുന്നം, മേരിക്കുട്ടി ബാബു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

വഞ്ചിപ്പാട്ടും, നാടന്‍പാട്ടും, ഞാറ്റുപാട്ടുമൊക്കെയായി കുട്ടനാടിന്റെ ഇന്നലെകളിലേക്കുള്ള ഗൃഹാതുരുത്വമാര്‍ന്ന കടന്നുപോക്കായി മാറി സ്വീകരണ പരിപാടി. ലെസ്റ്റര്‍, ബെര്‍മിംഗ്ഹാം, വാള്‍ട്ട് ഫോര്‍ട്ട്, ഈസ്റ്റാംഗ്ലിയ എന്നിവിടങ്ങളില്‍ സംഗമ ചുണ്ടന് സ്വീകരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ സിനി സിന്നി, പൂര്‍ണിമ ജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. കുട്ടനാട് സംഗമത്തിന്റെ പത്താം വാര്‍ഷികം ജൂണ്‍ 23-ാം തീയതി തകഴി ശിവങ്കരപിള്ള നഗര്‍ പ്രസ്റ്റണ്‍, ചോര്‍ളി, സൗത്ത് ലാന്റ് ഹൈസ്‌കൂളിലാണ് അരങ്ങേറുന്നത്.

സംഗമവിജയത്തിനായി കുട്ടനാട്ടുകാര്‍ അക്ഷീണം യജ്ഞിക്കുകയാണെന്ന് റിസപ്ഷന്‍ കോ-ഓര്‍ഡിനേറ്റേഴ്‌സ്മാരായ ഷൈനി ജോണ്‍സണ്‍, മിറ്റി സജി, പ്രിന്‍സി പ്രിന്‍സ് എന്നിവര്‍ അറിയിച്ചു. കുട്ടനാട് സംഗമത്തില്‍ പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് മോനിച്ചന്‍ കിഴക്കേച്ചിറ 07860480923, പൂര്‍ണിമ ജയകൃഷ്ണന്‍ 07768211372, സിനി സിന്നി 07877291378 എന്നിവരുടെ കയ്യില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ജനറല്‍ കണ്‍വീനേഴ്‌സ് ജോണ്‍സണ്‍ കളപ്പുരയ്ക്കലിന്റെയും സിന്നി കാനാശേരിയുടെയും നേതൃത്വത്തില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ യോഗം തീരുമാനിച്ചു.

മയക്കുമരുന്ന് വിരുദ്ധ നയം അവതരിപ്പിച്ച് ബക്കിംഗ്ഹാം സര്‍വകലാശാല. ഇത്തരം നയം അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സര്‍വകലാശാലയായിരിക്കുകയാണ് ഇതോടെ ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റി. ക്യാംപസില്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ഉറപ്പ് നല്‍കണമെന്നാണ് യൂണിവേഴ്‌സിറ്റി ആവശ്യപ്പെടുന്നത്. ഇതിനുള്ള സമ്മതപത്രം ഒപ്പിട്ടു നല്‍കണം. രാജ്യത്തെ 116 യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളില്‍ മയക്കുമരുന്നിന്റെ ഉപയോഗം 42 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.

ഈ സമ്മതപത്രം ഒപ്പിട്ടു നല്‍കിയ ശേഷവും മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍ ആ വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്ന് വൈസ് ചാന്‍സലര്‍ സര്‍ ആന്തണി സെല്‍ഡന്‍ പറഞ്ഞു. കുട്ടികളുടെ മയക്കുമരുന്ന് ഉപയോഗം, മാനസികാരോഗ്യം എന്നീ കാര്യങ്ങളില്‍ യൂണിവേഴ്‌സിറ്റികള്‍ കാര്യമായി ഇടപെടുന്നില്ലെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ നാം കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ ജീവിതം പാഴായിപ്പോകാതിരിക്കാന്‍ പൂര്‍ണ്ണമായും ഒരു ആധുനിക സമീപനമാണ് ആവശ്യമായിരിക്കുന്നത്. സിഗരറ്റ് പാക്കറ്റുകളിലെ മുന്നറിയിപ്പിന്റെ മാതൃകയില്‍ മയക്കുമരുന്നുകളുടെ ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ എല്ലായിടത്തും സ്ഥാപിക്കണം. ബ്രിട്ടനിലെ ആദ്യത്തെ മയക്കുമരുന്ന് രഹിത യൂണിവേഴ്‌സിറ്റിയായി മാറാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

മാഞ്ചസ്റ്ററിലെ ബോള്‍ട്ടണില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റെസ്റ്റോറന്റിന്റെ സീലിംഗ് ഇളകി വീണ് ആറ് പേര്‍ക്ക് പരിക്ക്. സിസ്സിലിംഗ് പാലറ്റ് റെസ്റ്റോറന്റിന്റെ സീലിംഗാണ് ഇളകി വീണത്. പരിക്കേറ്റ ആറുപേരും സ്ത്രീകളാണ്. ഇവരില്‍ അഞ്ചു പേര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമേ ഏറ്റിട്ടുള്ളു. ഒരാളുടെ കഴുത്തിന് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും വിശദ വിവരങ്ങള്‍ ലഭ്യമല്ല.

സസ്‌പെന്‍ഡഡ് സീലിംഗിന്റെ ചെറിയ ഒരു ഭാഗമാണ് തകര്‍ന്നതെന്നും കാര്യമായ അപകടമൊന്നും ഉണ്ടായില്ലെവന്നും റെസ്റ്റോറന്റ് മാനേജര്‍ അമീര്‍ പറഞ്ഞു. രാത്രി 10.30ഓടെയാണ് സംഭവമുണ്ടായത്. ലെയില്‍ നിന്ന് രണ്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിരുന്നു.

ഫയര്‍ഫൈറ്റര്‍മാര്‍ പ്രദേശത്ത് ഒരു മണിക്കൂറോളം ചെലവഴിച്ചുവെന്നും രണ്ട് പോലീസ് കാറുകള്‍ മാത്രമാണ് ഇവിടെ എത്തിച്ചേര്‍ന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് ഡൈനിംഗ് ഏരിയകളാണ് റെസ്‌റ്റോറന്റിന് ഉള്ളത്. ഏഷ്യന്‍ മെനുവാണ് ഇവിടുത്തെ പ്രത്യേകത.

മനുഷ്യന് കടുത്ത അലര്‍ജിയുണ്ടാക്കാന്‍ കഴിയുന്ന പുഴുക്കള്‍ യുകെയില്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. ഓക്ക് പ്രൊസഷനറി മോത്ത് എന്ന നിശാശലഭത്തിന്റെ ലാര്‍വയാണ് ഇത്. ജീവന് തന്നെ ഭീഷണിയായേക്കാവുന്ന വിധത്തില്‍ ആസ്ത്മ, ഛര്‍ദ്ദി, ത്വക്കിലുണ്ടാകുന്ന അസ്വസ്ഥതകള്‍ എന്നിവ ഈ ലാര്‍വകള്‍ സൃഷ്ടിച്ചേക്കാമെന്ന് പരിസ്ഥിതി വിഭാഗം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇംഗ്ലണ്ടിന്റെ സൗത്ത് ഈസ്റ്റ് ഭാഗങ്ങളിലാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്. പാര്‍ക്കുകളിലും ഗാര്‍ഡനുകളിലുമായി 600ലേറെ കൂടുകള്‍ കണ്ടെത്തിയതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഫോറസ്ട്രി സൊസൈറ്റി മുന്നറിയിപ്പ് നല്‍കി.

ചെറിയ രോമങ്ങള്‍ നിറഞ്ഞ ശരീരമാണ് ഈ ലാര്‍വകള്‍ക്കുള്ളത്. തോമെറ്റോപോയിന്‍ എന്ന ടോക്‌സിന്‍ ഈ രോമങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ബാധയേറ്റാല്‍ ആസ്ത്മ, ഛര്‍ദ്ദി എന്നിവ മാത്രമല്ല, പനി, തളര്‍ച്ച, കണ്ണിലും തൊണ്ടയിലും അസ്വസ്ഥത തുടങ്ങിയവയും ഉണ്ടാകും. വളര്‍ത്തു മൃഗങ്ങള്‍ക്കും ഇവ മൂലം അസ്വസ്ഥതകള്‍ പ്രത്യക്ഷപ്പെടാനിടയുണ്ട്. നായകളും പൂച്ചകളും ഇവയെ മണത്തു നോക്കിയാല്‍ പോലും പ്രശ്‌നങ്ങളുണ്ടായേക്കാം. നാവ് നീരുവെക്കുക, അമിതമായി ഉമിനീര്‍ പുറത്തേക്ക് വരിക, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളാണ് മൃഗങ്ങളില്‍ കാണാറുള്ളത്.

ജാഗ്രതയോടെയിരിക്കുക, നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും ഹാനികരമായ ജീവികളാണ് അവയെന്ന് റിച്ച്മണ്ട് കൗണ്‍സിലിലെ അര്‍ബോറികള്‍ച്ചര്‍ മാനേജര്‍ ക്രെയിഗ് റുഡിക് പറഞ്ഞു. റിച്ച്മണ്ട് പ്രദേശത്ത് നിരവധി കൂടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഓക്ക് മരങ്ങളില്‍ കാണപ്പെടുന്ന ഈ പുഴുക്കള്‍ അവയുടെ പുറംതൊലി തിന്നാണ് ജീവിക്കുന്നത്. 2005ല്‍ ഇവയുടെ അധിനിവേശം ഉണ്ടായിരുന്നു. ഇറക്കുമതി ചെയ്ത മരത്തടിയില്‍ നിന്നാണ് ഇവയുടെ മുട്ട യുകെയില്‍ എത്തിയതെന്നാണ് കരുതുന്നത്.

Copyright © . All rights reserved