UK

യുകെ തെളിഞ്ഞ കാലാവസ്ഥയിലേക്ക്. വാരാന്ത്യത്തോടെ യുകെയിലെ താപനില ഉയരുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇതോടെ സ്പ്രിംഗില്‍ കൂടുതല്‍ ദിവസങ്ങളില്‍ വെയില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 22 ഡിഗ്രി സെല്‍ഷ്യസിലെത്താന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു. അതിശക്തമായ മഞ്ഞുവീഴ്ച്ചയില്‍ നിന്നും ശീതക്കാറ്റില്‍ നിന്നും പൂര്‍ണമായും തെളിച്ചമുള്ള കാലാവസ്ഥയിലേക്ക് യുകെ മാറുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലവിലുള്ളതിനെക്കാളും വെയില്‍ ലഭിക്കാന്‍ വാരാന്ത്യം വരെ കാത്തിരിക്കേണ്ടി വരും. എന്നാല്‍ താപനിലയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് ശക്തമായ മഴ ലഭിക്കാന്‍ കാരണമായേക്കും. ചൂട് വര്‍ദ്ധിക്കുന്നതിന് അനുസരിച്ചുണ്ടാകുന്ന അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ മഴക്ക് വഴിമാറുമെന്നാണ് കരുതുന്നത്. താപനില ഉയര്‍ന്നതിന് അനുസരിച്ച് ചെറിയ ചാറ്റല്‍ മഴക്ക് സാധ്യതയുണ്ടെന്നും അത് പിന്നീട് ഇടിയോടു കൂടിയ ശക്തമായ മഴക്ക് കാരണമായേക്കുമെന്നും കാലാസ്ഥ നിരീക്ഷകന്‍ സാറാ കെന്റ് മാധ്യമങ്ങളോട് പറഞ്ഞു.

താപനിലയില്‍ വര്‍ദ്ധനവുണ്ടായതോടെ കൂടുതല്‍ ആളുകളും ബീച്ചുകളിലും പാര്‍ക്കുകളിലും അവധി ദിനം ആഘോഷിക്കാനായി എത്തി തുടങ്ങിയിട്ടുണ്ട്. ഈസ്റ്റ് ആംഗ്ലിയ, സെന്‍ട്രല്‍, സതേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലായിരിക്കും പ്രസന്നമായ കാലാവസ്ഥ ആദ്യം ദൃശ്യമാകുക. ഞായറാഴ്ച 20 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കും. ബുധനാഴ്ചയോടെ താപനിലയില്‍ ചെറിയ കുറവുണ്ടാകാമെങ്കിലും മറ്റു ദിവസങ്ങളില്‍ 20നു മേല്‍ താപനില നിലനില്‍ക്കാന്‍ തന്നെയാണ് സാധ്യത.

ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ട നേഴ്‌സ് രണ്ട് പേര്‍ തമ്മിലുണ്ടായ പോരാട്ടത്തില്‍ അപ്രതീക്ഷിതമായി അകപ്പെടുകയായിരുന്നുവെന്ന് സ്ഥിരീകരണം. ജോവാന്‍ റാന്‍ഡ് എന്ന നേഴ്‌സാണ് കഴിഞ്ഞ ജൂണില്‍ ആസിഡ് ആക്രമണത്തിന് ഇരയായത്. ജൂണ്‍ 14ന് ചികിത്സയിലിരിക്കെ സെപ്റ്റിസീമിയ ബാധിച്ച് ഇവര്‍ മരിച്ചു. മകളുടെ കുഴിമാടം സന്ദര്‍ശിച്ച ശേഷം ഒരു സിഗരറ്റ് വലിക്കാനിരുന്ന ഇവരുടെ ശരീരത്തിലേക്ക് സള്‍ഫ്യൂരിക് ആസിഡ് വീഴുകയായിരുന്നു. ബക്കിംഗ്ഹാംഷയറിലെ ഹൈ വൈക്കോമ്പിലായിരുന്നു സംഭവം. ആസിഡ് വീണ് പൊള്ളലേറ്റ ഇവര്‍ അടുത്തുള്ള കെഎഫ്‌സിയിലേക്ക് ഓടിക്കയറി ശരീരത്തില്‍ വെള്ളം ഒഴിച്ചു.

സംഭവത്തില്‍ പ്രതിയായ സെനറല്‍ വെബ്‌സ്റ്റര്‍ എന്ന 19കാരന്‍ കുറ്റം നിഷേധിച്ചു. സാഖ്വിബ് ഹുസൈന്‍ എന്നയാളുടെ സൈക്കിള്‍ വെബ്സ്റ്റര്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടര്‍ ആലിസണ്‍ ഹണ്ടര്‍ ക്യുസി റീഡിംഗ് ക്രൗണ്‍ കോടതിയില്‍ പറഞ്ഞു. വെബ്സ്റ്റര്‍ ഒരു കുപ്പിയില്‍ ആസിഡുമായി എത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഹുസൈനു നേര്‍ക്ക് ഇയാള്‍ ആസിഡ് എറിയുകയായിരുന്നു. ഇത് ആസിഡ് ആണെന്ന് പറഞ്ഞാണ് വെബ്സ്റ്റര്‍ ആസിഡ് ഒഴിക്കാന്‍ ശ്രമിച്ചത്.

പെട്ടെന്ന് തന്നെ ഹുസൈന്‍ ഇയാളുടെ കയ്യില്‍ നിന്ന് ആസിഡ് കുപ്പി തട്ടിത്തെറിപ്പിച്ചു. കുറച്ചപ്പുറത്ത് ഇരിക്കുകയായിരുന്ന റാന്‍ഡിന്റെ ശരീരത്തിലാണ് ആസിഡ് പതിച്ചത്. മുടി നനഞ്ഞതും മുഖത്ത് പൊള്ളലേറ്റതും മനസിലായതോടെ ഇവര്‍ ഓടി കെഎഫ്‌സിയില്‍ കയറുകയായിരുന്നു. സംഭവത്തിനു ശേഷം ആസിഡ് കൊണ്ടുവന്ന കുപ്പി എടുക്കാനായി വെബ്സ്റ്റര്‍ ഒരു മുഖാവരണം ധരിച്ചുകൊണ്ട് എത്തുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു. കേസില്‍ വിചാരണ തുടരുകയാണ്.

മധ്യവയസ് മുതല്‍ മനുഷ്യനെ അലട്ടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നമാണ് നടുവേദന. നടുവേദനയ്ക്ക് കാരണങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും നട്ടെല്ലിലെ ഡിസ്‌കുകള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന പരിക്കുകളാണ് പ്രധാന വില്ലന്‍. വളരെ ശക്തമായ ഘടനയുണ്ടായിട്ടും ഇതിന് പരിക്കുകള്‍ വരാന്‍ കാരണമെന്താണ്? നാം അതിനെ തെറ്റായ വിധത്തില്‍ ഉപയോഗിക്കുന്നത് തന്നെയെന്നതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. കനം കൂടിയ വസ്തുക്കള്‍ ഉയര്‍ത്തുന്നത് നടുവിന് ക്ഷതമുണ്ടാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ ജോലിസ്ഥലങ്ങളില്‍ ഇത്തരം പ്രവൃത്തികള്‍ക്കായി ഹോയിസ്റ്റുകള്‍ പോലെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചു വരുന്നു.

അമിതഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുന്നത് ഒഴിവാക്കണമെന്നു തന്നെയാണ് ലിഫ്റ്റിംഗ് പരിശീലനം നല്‍കുന്നവര്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍ ഇത് കാര്യമായി ഫലപ്രദമാകില്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. പുതിയൊരു സമീപനം ഇതിലുണ്ടാകേണ്ടിയിരിക്കുന്നു. മനുഷ്യശരീരത്തിലെ പേശികള്‍ ശക്തമാകണമെങ്കില്‍ ഭാരം വഹിക്കുന്നത് അവയ്ക്ക് ശീലമാകണം. നട്ടെല്ലിലെ കലകള്‍ക്കും ഇത്തരം പരിശീലനം നല്‍കിയാല്‍ സന്ധികള്‍, പേശികള്‍, ലിഗമെന്റുകള്‍ എന്നിവ കൂടുതല്‍ ഭാരം വഹിക്കുന്നതിന് സജ്ജമാകും. അമിതഭാരം ഉയര്‍ത്തുന്നതിന് മുന്‍പ് തന്നെ ശരീരത്തിന് ആവശ്യമായ കരുത്ത് സമ്പാദിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സാധാരണ യുക്തിവെച്ച് ചിന്തിച്ചാല്‍ നമുക്ക് ഇക്കാര്യം മനസ്സിലാവും. ഗ്രാവിറ്റിയുടെ അഭാവത്തില്‍ ശരീരത്തിന് ഭാരമില്ലാതാകുന്നതോടെ ബഹിരാകാശ യാത്രികരില്‍ ഡിസ്‌ക് സ്വെല്ലിംഗ്, സ്‌പൈന്‍ സ്റ്റിഫ്‌നസ്, മസില്‍ വെയിസ്റ്റിംഗ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് പിന്നീട് നടുവേദന വിട്ടുമാറുന്നില്ലെന്നും പഠനങ്ങള്‍ പറയുന്നു.

കൃത്യമായ പ്രാക്ടീസുകള്‍ക്ക് മാത്രമെ ശരീരത്തിലെ അസ്ഥികളെയും പേശികളെയും കരുത്തുറ്റതാക്കാന്‍ പറ്റുകയുള്ളു. തയ്യാറെടുപ്പുകള്‍ നടത്താതെ ആരും മാരത്തോണില്‍ പങ്കെടുക്കാറില്ല എന്നത് പോലെ തന്നെയാണ് ഭാരം ഉയര്‍ത്തുന്ന കാര്യവും. ഒറ്റയടിക്ക് താങ്ങാവുന്നതിനപ്പുറം ഭാരമെടുത്താല്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്ന് ധരിക്കരുത്. സ്ഥിരമായി നടുവളച്ച് ഭാരമെടുക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഭാരമെടുത്തുകൊണ്ട് ശരീരം വളയ്ക്കുന്നതും തിരിക്കുന്നതും നട്ടെല്ലിന് പരിക്കുകള്‍ വരുത്താനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

ഇന്ന്  (ഏപ്രില്‍ 11)ലോക പാര്‍ക്കിന്‍സന്‍ ദിനം, പാര്‍ക്കിന്‍സന്‍ രോഗ ചികിത്സാ രംഗത്ത് ഫിസിയോ തെറാപ്പിയുടെ പ്രസക്തിയെക്കുറിച്ച് ദി ഗ്രേറ്റ് വെസ്റ്റെന്‍ ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൌണ്ടേഷന്‍ ട്രോബ്രിഡ്ജിലെ സ്പെഷ്യലിസ്റ്റ് ന്യൂറോ ഫിസിയോതെറാപ്പിസ്റ്റ് ഡോ. മുഹമ്മദ്‌ ഷറഫുദ്ദീന്‍ എഴുതുന്നു…

വിറയാര്‍ന്ന കൈവിരലുകള്‍ ഉരുട്ടി, തുറിച്ചനോട്ടത്തോടെ , ശാരീരിക തുലനം മോശമായ അവസ്ഥയില്‍ സാവധാനം പാദങ്ങള്‍ ഉരസി ക്ലേശിച്ച് നടക്കുന്ന മുതിര്‍ന്ന വ്യക്തിത്വങ്ങള്‍ നമ്മുടെ സമൂഹത്തില്‍ കുറവല്ല. വര്‍ത്തമാന ആരോഗ്യ അറിവുകള്‍ തീരെയില്ലാതിരുന്ന പണ്ടു കാലങ്ങളില്‍ പലതരം അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെടുത്തിപ്പോലും ഈ അവസ്ഥയെ ജനം കണ്ടിരുന്നു.1816 ല്‍ ഇംഗ്ലീഷ് സര്‍ജനും , പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ ജെയിംസ് പാര്‍ക്കിന്‍സണ്‍ ,തന്റെ ചികിത്സ അനുഭവങ്ങളുമായി ബന്ധപ്പെടുത്തി പ്രസിദ്ധീകരിച്ച ‘ An Essay on Shaking pasly ‘ എന്ന പ്രബന്ധം ഈ ശാരീരികാവസ്ഥയെ കൂടുതല്‍ നിരീക്ഷിക്കുവാന്‍ ലോകത്തിനെ പ്രേരിപ്പിച്ചു. പ്രശസ്ത ഫ്രഞ്ച് ന്യൂറോ ളജിസ്റ്റായ Dr Jean martincharcot പാര്‍ക്കിന്‍സണ്‍ പ്രബന്ധങ്ങളെ ആഴത്തില്‍ പഠിക്കുകയും പ്രസ്തുത ശാരീരികാവസ്ഥയെ പാര്‍ക്കിന്‍സണ്‍ രോഗം ( parkinson disease) എന്ന് നാമകരണം ചെയ്ത് ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു.

ഇന്ന് ലോകത്തെമ്പാടും ലക്ഷക്കണക്കിന് ആളുകള്‍ ഈ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നു.ഇന്ത്യയിലും ഈ രോഗികളുടെ എണ്ണം കുറവല്ല. 1860 ല്‍ ‘കാര്‍ബിഡോപാ’ എന്ന രാസപദാര്‍ത്ഥ മരുന്നിന്റെ കണ്ടുപിടുത്തത്തോടെ ആധുനിക വൈദ്യശാസ്ത്രം ഈ അവസ്ഥയുടെ ചികിത്സയില്‍ ഒരു ചുവട് മുന്നോട്ട് വെച്ചു.മസ്തിഷ്‌കവുമായിബന്ധപ്പെട്ട ബേസല്‍ഗാംഗ്ലിയ ( Basala ganglia) യുടെ ഭാഗമായ സബ്സ്റ്റാന്‍ഷ്യാനൈഗ്ര ( Substantia nigra) യിലെ നാഡീകോശങ്ങളുടെ ( dopaminergic neurones) നാശം മൂലം ഡോപാമിന്‍ എന്ന രാസവസ്തുവിന്റെ ഉദ്പാദനം ക്ഷയിക്കുകയും ശാരീരിക ലക്ഷണങ്ങള്‍ പ്രകടമാക്കുകയും ചെയ്യുന്നു. ശാരീരിക ചലനങ്ങളുടെ മാന്ദ്യം ( bradykinesia) പേശീ മുറുക്കം ( Rigidtiy) വിറയല്‍ (Tremor) തുലനമില്ലായ്മ ശാരീരികാകൃതിയിലെ മാറ്റങ്ങള്‍ ( Balance & Postural issues ) എന്നിവ ഈ അവസ്ഥയിലെ അടിസ്ഥാന പ്രശ്‌നങ്ങളാണ്. ഒപ്പം അവ്യക്തമായ സംസാരരീതി, നിര്‍വികാരമായ മുഖഭാവം, മുന്‍പിലേക്ക് കൂനിയുള്ള നടത്തം, നടക്കുമ്പോള്‍ അനുഭവപ്പെടുന്ന സംഭ്രമം, വീഴ്ച, ഭക്ഷണമിക്കാനുള്ള ബുദ്ധിമുട്ട്, മാനസീകമായ പിരിമുറുക്കം, തളര്‍ച്ച, ഉറക്കമില്ലായ്മ, ഓര്‍മ്മക്കുറവ് തുടങ്ങി അസംഖ്യം ശാരീരിക പ്രശ്‌നങ്ങളും ഇവരില്‍ നാള്‍ക്ക് നാള്‍ രൂപപ്പെടുന്നു.

രോഗനിര്‍ണ്ണയ രീതികള്‍ കാലാനുസൃതമായി മുന്നേറ്റം കൈവരിച്ചപ്പോള്‍ ഈ രോഗലക്ഷണങ്ങളുടെ അടിസ്ഥാനകാരണങ്ങളെ ശാസ്ത്രം പലതായി വിഭജിക്കുകയും അവയെ വത്യസ്തരോഗാവസ്ഥകളായി തരംതിരിച്ചു ചികിത്സാരീതികള്‍ ക്രമപ്പെടുത്തി. ശാരീരിക ചനങ്ങളെ ബാധിക്കുന്ന നാഡീരോഗങ്ങളെയെല്ലാം ചേര്‍ത്ത് ‘ ചലന വ്യതിയാന അവസ്ഥകള്‍ ‘ ( movement disorder Conditions) എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി. ഏകദേശം മുപ്പതോളം രോഗാവസ്ഥകള്‍ ഈ ഗണത്തില്‍ വരുന്നു. ഇതിലെ പ്രധാന അവസ്ഥയായ പാര്‍ക്കിന്‍സണ്‍ രോഗം അതുണ്ടാക്കുന്ന കാരണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമായും രണ്ട് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു.

1 യഥാര്‍ത്ഥ പാര്‍ക്കിന്‍സണ്‍ അവസ്ഥ ( Typical)

മസ്തിഷ്‌ക കോശങ്ങളുടെ നാശവുമായി നേരിട്ടു ബന്ധപ്പെട്ടുണ്ടാകുന്ന അവസ്ഥ.( dopamine defficiency)

2 പാര്‍ക്കിന്‍സോണിയന്‍ സിന്‍ഡ്രോം ( tAypical / Secondary )

മറ്റുചില രോഗ / ശാരീരിക / രാസപ്രവര്‍ത്തന വൈകല്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പാര്‍ക്കിന്‍സണ്‍ രോഗലക്ഷണങ്ങള്‍ ഈ ഗണത്തില്‍ വരുന്നു. ഒരു പക്ഷെ ഇന്ന് കൂടുതലായി കണ്ടുവരുന്ന അവസ്ഥകള്‍ ഈ ഗണത്തില്‍പ്പെടുന്നു. പ്രധാനപ്പെട്ടവ

1 multiple system atrophy ( MSA)

മസ്തിഷ്‌ക കോശങ്ങളുടെ നാശം ഒന്നില്‍ കൂടുതല്‍ വ്യവസ്ഥകളെ ബാധിക്കുകയും കൂടുതല്‍ സങ്കീര്‍ണ്ണത കൈവരിക്കുകയും ചെയ്യുന്നു. ക്രമരഹിതചലനം ( incordinatioറ) മൂലം ataxia ഇവിടെ കൂടുതലായി കാണുന്നു ഒപ്പം autonomic nervous ്യെേെem ത്തെ ബാധിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം, മലമൂത്ര വിസര്‍ജ്ജനം ഉള്‍പ്പെടെയുള്ള വ്യതിയാനങ്ങള്‍ രോഗലക്ഷണങ്ങളാകുന്നു. ഡോപാമിന്‍ ഉള്‍പ്പെടെയുള്ള രാസമരുന്നുകളോട് മോശമായ പ്രതികരണമാണ് ഈ രോഗാവസ്ഥയ്ക്കുള്ളത്.ഷൈഡ്രാഗര്‍ സിന്‍ഡ്രോം (ShyDrager ്യെിdrome), സ്ട്രയേറ്റോനൈഗ്രല്‍ ഡീജെനറേഷന്‍ (tsriatonigral degeneration) and ഒലിവോ പോണ്‍ടോസെറിബെല്ലാര്‍ അട്രോഫി ( olivopontocerebellar tarophy )എന്നീ ഉപവിഭാഗങ്ങളും ഉണ്ട്.

2 Progressive Supranuclear Pasly (PSP)

ഇന്ന് ഈ ഗണത്തിലെ ഏറ്റവും അധികമായി കാണപ്പെടുന്ന അവസ്ഥ. ജീവിതത്തിന്റെ അറുപതുകളില്‍ തുടങ്ങുന്ന രോഗാവസ്ഥയില്‍ വീഴ്ചകളാണ് ആദ്യം ശ്രദ്ധയില്‍പ്പെടുക. തുടര്‍ന്ന് കണ്ണുകളുടെ സ്വാഭാവിക ചലനം കുറയുകയും ഭക്ഷണം വിഴുങ്ങുവാനും സംസാരിക്കുവാനും ബുദ്ധിമുട്ടുന്നു. സ്വാഭാവിക PD യെക്കാള്‍ വേഗത്തില്‍ മൂര്‍ച്ഛിക്കുന്ന ഈ അവസ്ഥയ്ക് ഇന്ന് പ്രത്യേക മരുന്നുചികിത്സകളൊന്നും ലഭ്യമല്ല.. എല്ലാം രോഗലക്ഷണങ്ങളുടെ നിയന്ത്രണവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു.

3 Dementia with Lewy bodies (DLB)

ചിട്ടയായി മൂര്‍ച്ഛിക്കുന്ന ഈ രോഗാവസ്ഥയില്‍ alpha്യെിuclein എന്ന മാസ്യം ( Protein )മസ്തിഷ്‌കത്തിന്റെ പല ഭാഗങ്ങളിലായി നിക്ഷേപിക്കപ്പെടുന്നു. ഓര്‍മ്മ, ചിന്ത തുടങ്ങിയ വികാര കേന്ദ്രങ്ങളെ ബാധിക്കുകയും ഒപ്പം മറ്റു PD ലക്ഷണങ്ങളും പ്രകടമാകുന്നു… ഇവിടെയും ഒരു കൃത്യമായ ചികിത്സാമാര്‍ഗ്ഗം ഇല്ല.

4 Druginduced Parkinsonism

ചിലയിനം രാസമരുന്നുകളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന PD ലക്ഷണത്തോടെയുള്ള അവസ്ഥ.മാനസീകരോഗ ചികിത്സയുമായി ബന്ധപ്പെട്ട് നല്‍കുന്ന ചില തരം മരുന്നുകള്‍ ഈ അവസ്ഥയ്ക് കാരണമാകുന്നു.

5 Vascular Parkinsonism (VP)

മസ്തിഷ്കത്തിലെ പ്രധാന ഭാഗങ്ങളില്‍ തുടരെ തുടരെയുണ്ടാകുന്ന ആഘാതങ്ങള്‍ ( tSroke ) പിന്നിട് VP എന്ന അവസ്ഥയിലേക്ക് ചില രോഗികളെയെത്തിക്കുന്നു..

ഇപ്രകാരം പലവിധം അവസ്ഥകള്‍ എല്ലാം ഒരു ഗണത്തില്‍ വരുമ്പോഴും ഇതിന്റെ ചികിത്സാതലം ഇന്നും വൈദ്യശാസ്ത്രത്തിന് അപൂര്‍ണ്ണമാണ്. രാസപദാര്‍ത്ഥങ്ങളായ പല മരുന്നുകളും കാലക്രമേണയുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ഒരു പക്ഷെ രോഗാവസ്ഥയെക്കാള്‍ ഗുരുതരവും ആണ്.ഒരു രോഗി അവസ്ഥ മൂര്‍ച്ഛിക്കുന്ന വേളയില്‍ കാട്ടുന്ന പലതരം ക്രമരഹിത ശാരീരിക ചലനങ്ങള്‍ക്കും കാരണം മരുന്നുകളുടെ പാര്‍ശ്വഫലം മാത്രം. മാത്രമല്ല സങ്കീര്‍ണ്ണാവസ്ഥയില്‍ പല മരുന്നുകളും ഈ രോഗാവസ്ഥയോട് പ്രതികരിക്കില്ലയെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. തലച്ചോറിലെ നശീകരണം സംഭവിച്ച നാഡീകോശങ്ങളെ ശസ്ത്രക്രിയയിലൂടെ കടത്തുന്ന ഇലക്ടോഡുകള്‍ ഉപയോഗിച്ച് നല്‍കുന്ന ഉദ്ദീപനം ( Deep brain stimulation .DBS ) ചിലയിനം രോഗാവസ്ഥകളില്‍ ഫലപ്രദമാണ്. രോഗശാന്തി എന്നതിനേക്കാള്‍ രോഗലക്ഷണങ്ങളുടെ പരമാവധി നിയന്ത്രണം എന്ന നിലയില്‍ വൈദ്യശാസ്ത്രം ഇതിന്റെ ചികിത്സയ്ക് പ്രാമുഖ്യം നല്‍കുമ്പോള്‍ രോഗലക്ഷണങ്ങളില്‍ ഏറ്റവും അധികമായി കാണപ്പെടുന്ന ശാരീരിക ബുദ്ധിമുട്ടുകളെ തരണം ചെയ്യുവാന്‍ വൈദ്യശാസ്ത്രം ആശ്രയിക്കുന്ന ഫിസിയോതെറാപ്പിയുടെ പങ്ക് വളരെ വലുതാണ്.ഒരു രീതിയില്‍ മരുന്നിനോടൊപ്പം തന്നെ ചിട്ടയായും ക്രമമായും നിത്യവും അത് അഭിവാജ്യഘടകമാകുന്നു.

ഒരു പാര്‍ക്കിന്‍സണ്‍ രോഗി തന്റെ ശാരീരിക വൈഷമ്യങ്ങളെ പരമാവധി ഫിസിയോതെറാപ്പി വഴി കുറയ്ക്കാന്‍ കഴിഞ്ഞാല്‍ അതുവഴി പല സങ്കീര്‍ണ്ണതകളെയും മറികടക്കുവാന്‍ കഴിയുന്നു.. അത് വീഴ്ചകളാകാം, പേശിചുരുക്കമാകാം, ദിനചര്യകളില്‍ ഉണ്ടാക്കുന്ന തടസ്സങ്ങളാകാം, എന്തിനേറെ ജീവനു തന്നെ ഭീഷണിയാകുന്ന ശ്വാസകോശ അണുബാധകളാകാം. ഇന്ന് പുനരധിവാസ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ ഈ രോഗത്തിന്റെ പുനരധിവാസത്തിലും കാര്യമായ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ലേസര്‍ നിയന്ത്രിത ചലന സഹായികളും, രോഗീ സൗഹൃദമായ വീട്ടുപകരണങ്ങളും, വെര്‍ച്വല്‍ റിയാലിറ്റി പോലെയുള്ള ചലനാത്മക വ്യായാമ ഉപാധികളും , ദൈനംദിന കാര്യങ്ങളെ കാര്യക്ഷമമാക്കുന്ന പലതരം ഉപകരണങ്ങളും എല്ലാം രോഗികള്‍ക്ക് പുതു പ്രതീക്ഷ നല്‍കുന്നവയാണ്. ഒപ്പം വിഷ്വല്‍, ഓഡിറ്ററി ക്യൂസ് എന്നീ തത്വങ്ങളില്‍ പരിശീലിപ്പിക്കുന്ന പലതരം വ്യായാമ ചികിത്സകള്‍ രോഗികള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നു.

ഇന്ന് ലോകം പാര്‍ക്കിന്‍സണ്‍രോഗ ദിനമായി ആചരിക്കുന്ന ഈ വേളയില്‍ ലോകത്ത് വൃദ്ധജനങ്ങളുടെ എണ്ണത്തില്‍ നാള്‍ക്കുനാള്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് ഈ ദിനാചരണത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. പാര്‍ശ്വഫലമരുന്നുകള്‍ കുറച്ച് ശാരീരികക്ഷമത വര്‍ധിപ്പിക്കുന്ന ഫിസിയോ തെറാപ്പി അടക്കമുള്ള പുനരധിവാസ ചികിത്സ മേഖലകളുടെ വികാസവും വളര്‍ച്ചയും ഈ വേളയില്‍ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. ആയുര്‍ദൈര്‍ഘത്തില്‍ വികസിത രാജ്യങ്ങളുമായി കിടപിടിക്കുന്ന ഈ കേരള സംസ്ഥാനത്തും ഈ മേഖലയിലെ ഒരു ചികിത്സാ വിദഗ്ധര്‍ എന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്വം കൂടി ഊട്ടിയുറപ്പിക്കുന്നു ഈ ദിനാചരണം.. ഇതുമായി ബന്ധപ്പെട്ട് ഇന്ന് നടത്തപ്പെടുന്ന എല്ലാവിധ അവബോധന പരിപാടി കളും , ചികിത്സാ ക്യാമ്പുകളും ഈ രോഗത്താല്‍ വലയുന്ന ആയിരങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കട്ടെയെന്ന് പ്രത്യാശിക്കുന്നു……..

സ്‌നേഹാദരങ്ങളോടെ.

ഡോ. മുഹമ്മദ്‌ ഷറഫുദ്ദീന്‍ പി.കെ

ദിനേശ് വെള്ളാപ്പള്ളി

ആവേശത്തോടെ കാത്തിരിക്കുകയാണ് യുകെ മലയാളികള്‍ വിഷു ആഘോഷത്തിനായി. കേരളത്തിന്റെ കാര്‍ഷിക ഉത്സവമായ, പുതുവര്‍ഷത്തിന്റെ ആരംഭം കുറിയ്ക്കുന്ന മേടമാസത്തിലെ വിഷുപ്പുലരി മലയാളികള്‍ക്ക് നൈര്‍മല്യതയുടെ ഒരു കോടി കൈനീട്ടങ്ങള്‍ മനസ്സില്‍ നിറയ്ക്കുന്ന അനുഭവമാണ്. കണികണ്ട്, കൈനീട്ടം വാങ്ങി, സദ്യയുണ്ണുന്ന ബ്രിട്ടനിലെ മലയാളി സമൂഹത്തിന് സേവനം യുകെ നല്‍കുന്ന കലയുടെ കൈനീട്ടം വിഷുനിലാവ് ഏപ്രില്‍ 14ന് ഗ്ലോസ്റ്ററില്‍ അരങ്ങേറും.

മലയാളനാടിന്റെ മനസ്സറിയുന്ന മഹാപ്രസ്ഥാനത്തിന്റെ കൈവഴിയെന്ന നിലയില്‍ സേവനം യുകെ ആദ്യമായി ഒരുക്കുന്ന സംഗീതനൃത്ത സന്ധ്യയാണ് വിഷുനിലാവ്. യുകെയിലെ ഏറ്റവും പ്രഗത്ഭരായ ഗായകര്‍ അനശ്വരനായ ജോണ്‍സണ്‍ മാഷിന്റെ ഗാനങ്ങള്‍ ആലപിച്ച് നാടിന്റെ ആ നന്മകളെ ആരാധക ഹൃദയങ്ങളിലേക്ക് എത്തിക്കുമ്പോള്‍, നൃത്തത്തിന്റെ വൈവിധ്യമാര്‍ന്ന അവതരണവും ഇഴചേര്‍ന്ന് ഈ സംഗീതനൃത്ത സന്ധ്യ സദസ്യരുടെ കണ്ണിനും കാതിനുമേകുന്ന പൊന്‍കണിയാകും.

യുക്മ ഗര്‍ഷോം ടിവി സ്റ്റാര്‍ സിംഗറിലും, ഐഡിയ സ്റ്റാര്‍ സിംഗറിലും പങ്കെടുത്ത് വിജയിക്കുകയും, ആരാധകഹൃദയങ്ങളില്‍ ഇടംനേടുകയും ചെയ്ത അനുഗ്രഹീതരായ ഗായകരാണ് വിഷുനിലാവിന്റെ സംഗീത സന്ധ്യ നയിക്കുക. പ്രശസ്തരായ ബോളിവുഡ് നൃത്ത ഗ്രൂപ്പ് ദേശി നാച്ചാണ് വേദിയില്‍ നൃത്തത്തിന്റെ ആഘോഷങ്ങള്‍ക്ക് തിരികൊളുത്തുന്നത്.

വിഷുനിലാവില്‍ പങ്കെടുക്കുന്ന പ്രധാന ഗായകര്‍ ഇവരാണ്:

ജോസ് ജെയിംസ്: പിതാവില്‍ നിന്നും കര്‍ണ്ണാടക സംഗീതത്തിലെ ആദ്യ പാഠങ്ങള്‍ അഭ്യസിച്ച ഇദ്ദേഹം മറ്റ് പല പ്രമുഖ ഗുരുക്കന്‍മാരുടെയും കീഴില്‍ പരിശീലനം നേടി. തൃപ്പൂണിത്തുറയിലെ പ്രശസ്തമായ ആര്‍എല്‍വി സംഗീത കോളേജില്‍ നിന്നും സംഗീതത്തില്‍ ഡിപ്ലോമ കരസ്ഥമാക്കിയ ജോസ് ജെയിംസ് പിന്നീട് സൗത്ത് ഇന്ത്യയിലെ പല പ്രമുഖ സംഗീതജ്ഞര്‍ക്കും കീഴില്‍ പഠനം തുടര്‍ന്നു. മദ്രാസിലും, കേരളത്തിലുമായി സംഗീത അധ്യാപകനായി ജോലി ചെയ്തിരുന്ന ഇദ്ദേഹം വിവിധ ക്ഷേത്രങ്ങളില്‍ കര്‍ണ്ണാടക സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. പാട്ടുകള്‍ പഠിപ്പിച്ച് മികച്ചൊരു ശിഷ്യഗണവും അദ്ദേഹത്തിനുണ്ട്.

 

ഹെലന്‍ റോബര്‍ട്ട്: നാലാം വയസ്സില്‍ സ്റ്റേജില്‍ ഗാനമാലപിച്ച ഈ അനുഗ്രഹീത ഗായിക എട്ടാം വയസ്സില്‍ ജി. വേണുഗോപാലിനും, 9-ാം വയസ്സില്‍ സ്റ്റീഫന്‍ ദേവസിയ്ക്കുമൊപ്പം വേദിയിലെത്തി. ബ്രിട്ടീഷ് മലയാളി അവാര്‍ഡ്, ഗ്രേസ് നൈറ്റ്, ഓള്‍ഡ് ഈസ് ഗോള്‍ഡ് തുടങ്ങി നിരവധി പരിപാടികളിലെ സ്ഥിര സാന്നിധ്യം കൂടിയാണ് ഹെലന്‍. ദുബായില്‍ നിന്നുള്ള സന്തോഷ് കുമാറിന് കീഴില്‍ കര്‍ണ്ണാടക സംഗീതം അഭ്യസിക്കുന്നു.

സോണി ജോസഫ് കൊട്ടുപള്ളി: ഗ്ലോസ്റ്ററില്‍ ഭാര്യക്കും രണ്ട് മക്കള്‍ക്കും ഒപ്പം താമസിക്കുന്ന സോണി ചേര്‍ത്തല സ്വദേശിയാണ്. എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് ടെക്നീഷ്യനായ ഇദ്ദേഹം ചര്‍ച്ച് കൊയറുകളിലെ സജീവ സാന്നിധ്യമാണ്. എട്ടാം വയസ്സില്‍ ആരംഭിച്ച സംഗീതയാത്ര ഇന്നും തുടരുന്നു.

ദീപക് യതീന്ദ്രദാസ്: തൃശ്ശൂര്‍ സ്വദേശിയായ ഇദ്ദേഹം പ്രമുഖ കര്‍ണ്ണാടക സംഗീതാചാര്യന്‍ ശ്രീ മങ്കട് നടേശന്റെയും, ഹിന്ദുസ്ഥാനി സംഗീതജ്ഞ ശ്രീമതി. അഭ്രാതിത ബാനര്‍ജിയുടെയും ശിഷ്യനാണ്. എം ജയചന്ദ്രന്‍ സംഗീതം നിര്‍വ്വഹിച്ച പാര്‍ത്ഥന്‍ കണ്ട പരലോകം എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് പ്രവേശിച്ചു. ഏഷ്യനെറ്റ്, റോസ്ബൗള്‍, കപ്പ ടിവി, കൈരളി, സൂര്യ തുടങ്ങി നിരവധി ചാനലുകളില്‍ പരിപാടി അവതരിപ്പിച്ചു. ഇന്‍ഫോസിസില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ്.

ലെക്സി അബ്രഹാം: ബര്‍മിംഗ്ഹാമിലെ ആരതി അരുണിന് കീഴില്‍ കര്‍ണ്ണാടക സംഗീതം അഭ്യസിക്കുന്ന ഈ കൊച്ചുമിടുക്കി യുയുകെഎംഎസ് നാഷണല്‍ കലാമേളയില്‍ ജേതാവായിരുന്നു. വിവിധ ശാസ്ത്രീയസംഗീത വേദികളില്‍ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുള്ള ലെക്സി കവെന്‍ട്രിയിലാണ് താമസിക്കുന്നത്.

ശ്രീകാന്ത് എന്‍ നമ്പൂതിരി: ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ യുകെയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശ്രീകാന്ത് കൈരളി ടിവിയുടെ മാമ്പഴം കവിതാ റിയാലിറ്റി ഷോ ജേതാവും, അക്ഷരശ്ലോകം സംസ്ഥാനതല വിജയിയുമാണ്. പാലാ കൈരളി ശ്ലോക രംഗത്തിലെ അന്തരിച്ച കെ.എന്‍. വിശ്വനാഥന്‍ നായരുടെ ശിഷ്യനാണ്.

സിബി ജോസഫ്: ആല്‍ഡി യുകെയില്‍ ഡെപ്യൂട്ടി സ്റ്റോര്‍ മാനേജറായി ജോലി നോക്കുന്ന ഈ കോട്ടയം വൈക്കം സ്വദേശി യുക്മ സ്റ്റാര്‍ സിംഗര്‍, ഡിവൈന്‍ ടിവി മ്യൂസിക് കോണ്ടസ്റ്റ് എന്നിവയില്‍ ഫൈനലിസ്റ്റും, യുക്മ നാഷണല്‍ കലാമേള ലൈറ്റ് മ്യൂസിക് ജേതാവുമാണ്. എന്‍എച്ച്എസ് സ്റ്റാഫ് നഴ്സ് റെന്‍സി ഭാര്യയാണ്.

റെമിസ് സ്വിന്‍ഡണ്‍: മലയാളം ചര്‍ച്ച് കൊയറില്‍ ഗാനങ്ങള്‍ ആലപിക്കുന്ന റെമിസ് നിരവധി യൂണിവേഴ്സിറ്റി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. സ്വിന്‍ഡണില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നു.

വിനു ജോസഫ്: ഇന്ത്യയില്‍ നിരവധി കോളേജ് തലമത്സരങ്ങളിലെ ജേതാവും, കലാപ്രതിഭയുമായിരുന്ന വിനു ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കോണ്ടസ്റ്റ് ഫൈനലിസ്റ്റാണ്. യുക്മ റീജ്യണല്‍ കലാമേള ജേതാവും, നാഷണല്‍ കലാമേളയില്‍ ലൈറ്റ് മ്യൂസിക് മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. യുക്മ സ്റ്റാര്‍ സിംഗര്‍ 3 ഫൈനലിസ്റ്റുമാണ് വിനു.

അനു ചന്ദ്ര : യുക്മ ഗര്‍ഷോം ടിവി സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 ജേതാവായ ഈ ഗായിക സിംഗ് വിത്ത് എംജി ശ്രീകുമാര്‍ കോണ്ടസ്റ്റിലും ജേതാവായിരുന്നു. ബര്‍മിംഗ്ഹാമില്‍ സ്റ്റീഫന്‍ ദേവസി ഷോയില്‍ ഫസ്റ്റ് റണ്ണര്‍അപ്പ്, യുക്മ നാഷണല്‍ കലാമേളയില്‍ സോളോ ഒന്നാം സമ്മാനവും കരസ്ഥമാക്കി

ഗ്ലോസ്റ്റര്‍ ക്രിപ്റ്റ് സ്‌കൂളിലാണ് സേവനം യുകെ വിഷുനിലാവിന് അരങ്ങുണരുക. ഈ ചടങ്ങില്‍ കുടുംബസമേതം പങ്കെടുത്ത് കൊണ്ട് ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ കെങ്കേമമാക്കാന്‍ എല്ലാ മലയാളികളെയും, കലാസ്വാദകരെയും സേവനം യുകെ ക്ഷണിക്കുകയാണ്. വിഷുനിലാവിന്റെ ടിക്കറ്റുകള്‍ക്കായി സേവനം യുകെ ഭാരവാഹികളെ ബന്ധപ്പെടാം.

Contact – 07904785565
07446774365
07828659608

Crypt School
Podsmead Road
Gloucester GL2 5AE

ലോകത്തെ ഏറ്റവും ശക്തമായ കാറ്റാടി ടര്‍ബൈന്‍ അബര്‍ദീനില്‍ സ്ഥാപിച്ചു. ഇത്തരം 11 ടര്‍ബൈനുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് വാറ്റന്‍ഫോള്‍ കമ്പനി തങ്ങളുടെ ആദ്യത്തെ ടര്‍ബൈന്‍ അബര്‍ദീനിലെ യൂറോപ്യന്‍ ഓഫ്‌ഷോര്‍ വിന്‍ഡ് ഡിപ്ലോയ്‌മെന്റ് സെന്ററില്‍ സ്ഥാപിച്ചിരിക്കുന്നത്. ശരാശരി യുകെ വീടുകള്‍ ഒരു ദിവസം ഉപയോഗിക്കുന്ന വൈദ്യുതി ഈ ടര്‍ബൈന്‍ ഒറ്റ കറക്കത്തില്‍ ഉദ്പാദിപ്പിക്കുമെന്ന് പ്രോജക്ട് ഡയറക്ടര്‍ ആഡം എസ്സമേല്‍ പറഞ്ഞു. 191 മീറ്റര്‍ ഉയരത്തിലാണ് ടര്‍ബൈന്‍ സ്ഥാപിച്ചിരിക്കുന്നത്. എട്ട് മീറ്റാണ് ബ്ലേഡുകളുടെ നീളം. 164 മീറ്റര്‍ റോട്ടറിന് ലണ്ടന്‍ ഐയേക്കാള്‍ ചുറ്റളവുണ്ട്.

സ്‌കോട്ട്‌ലന്‍ഡിലെ ഏറ്റവും വലിയ ഓഫ്‌ഷോര്‍ വിന്‍ഡ് ടെസ്റ്റ് ആന്‍ഡ് ഡെമോണ്‍സ്‌ട്രേഷന്‍ സൗകര്യമാണ് അബര്‍ദീന്‍ ബേ ഡെവലപ്പ്‌മെന്റ് എന്ന ഈ പദ്ധതിക്ക് ഉള്ളത്. പുതിയ സാങ്കേതികവിദ്യയുടെ പരീക്ഷണമാണ് ഇവിടെ നടത്താന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഈ പദ്ധതി ചില നിയമക്കുരുക്കുകളില്‍പ്പെട്ടാണ് താമസിച്ചത്. തന്റെ ഗോള്‍ഫ് കോഴ്‌സിന്റെ ദൃശ്യം ടര്‍ബൈനുകള്‍ മറയ്ക്കുമെന്നാരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ പരാതിയും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ നിര്‍മാണത്തിന് ഉപയോഗിച്ച വമ്പന്‍ ക്രെയിനുകള്‍ കൊമേഴ്‌സ്യല്‍ പ്രോജക്ടുകള്‍ക്കായി ആദ്യമായാണ് ഉപയോഗിച്ചത്.

ഓഫ്‌ഷോര്‍ വിന്‍ഡ് എനര്‍ജി മേഖലയില്‍ ആദ്യമായാണ് 8.8 മെഗാവാട്ട് മോഡല്‍ സ്ഥാപിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇത്തരം രണ്ട് ടര്‍ബൈനുകളും 8.4 മെഗാവാട്ടിന്റെ 9 ടര്‍ബൈനുകളും സ്ഥാപിക്കുന്നതോടെ അബര്‍ദീന്റെ വൈദ്യുതാവശ്യങ്ങളുടെ 70 ശതമാനവും പരിഹരിക്കാനാകുമെന്നാണ് നിഗമനം.

അഞ്ച് മാസത്തിനുള്ളില്‍ ജിപിയാകാന്‍ യോഗ്യത ലഭിക്കുന്ന സിംഗപ്പൂര്‍ പൗരനെ ഡീപോര്‍ട്ട് ചെയ്യാനൊരുങ്ങി ഹോം ഓഫീസ്. 10 വര്‍ഷം മുമ്പ് യുകെയിലെത്തിയ ലൂക്ക് ഓങ് എന്ന ഡോക്ടറാണ് ഡീപോര്‍ട്ടേഷന്‍ ഭീഷണി നേരിടുന്നത്. മാഞ്ചസ്റ്ററില്‍ ജീവിക്കുന്ന ഓങ് പെര്‍മനന്റ് റെസിഡന്‍സിക്കായി അപേക്ഷ നല്‍കിയിരുന്നെങ്കിലും 18 ദിവസം താമസിച്ചാണ് നല്‍കിയതെന്ന കാരണമുന്നയിച്ച് ഹോം ഓഫീസ് അത് നിരസിക്കുകയായിരുന്നു. ഇതിനെതിരെ ഡോക്ടര്‍ നല്‍കിയ അപ്പീലില്‍ ഇദ്ദേഹത്തെ പുറത്താക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഇമിഗ്രേഷന്‍ ജഡ്ജ് വ്യക്തമാക്കിയിരുന്നു. ഡോക്ടറെ അനുകൂലിച്ച് അരലക്ഷത്തോളം ആളുകളാണ് ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് പെര്‍മനന്റ് റസിഡന്‍സി നല്‍കണമെന്ന അപേക്ഷയില്‍ എംപിമാരും ഡോക്ടര്‍മാരുമുള്‍പ്പെടെയുള്ളവര്‍ ഒപ്പുവെച്ചിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ സെന്‍ട്രല്‍ പ്രദേശത്താണ് ഡോക്ടര്‍ താമസിക്കുന്നത്. ഇവിടുത്തെ എംപി ലൂസി പവല്‍ പെറ്റീഷനില്‍ ഇദ്ദേഹത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ എന്നിവരും ഇദ്ദേഹത്തിന് പിന്തുണ നല്‍കുന്നു. കോടതിവിധിയുടെയം സമ്മര്‍ദ്ദങ്ങളുടെയും പശ്ചാത്തലത്തില്‍ ഹോം ഓഫീസിന് തീരുമാനം മാറ്റേണ്ടിവരുമെന്നാണ് കരുതുന്നത്. ഡോക്ടര്‍മാരുടെ ക്ഷാമം മൂലം 3000 ജിപിമാരെ 100 മില്യന്‍ പൗണ്ട് ചെലവഴിച്ച് വിദേശരാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹോം ഓഫീസ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് ബിഎംഎ ചെയര്‍മാന്‍ ഡോ.ചാന്ദ് നാഗ്‌പോള്‍ പറഞ്ഞു.

തനിക്കു കിട്ടുന്ന പിന്തുണ വലിയ പ്രോത്സാഹനമാണ് നല്‍കുന്നതെന്ന് ഡോ.ഓങ് പറഞ്ഞു. ഡോക്ടര്‍ക്കെതിരായുള്ള നടപടി പരിഹാസ്യമാണെന്ന് എംപി ലൂസി പവല്‍ പറഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തിന് ജോലി ചെയ്യാന്‍ അനുവാദമില്ല. അതുമൂലം താമസ സൗകര്യം പോലും നഷ്ടമാകുമെന്ന സ്ഥിതിയാണ്. താന്‍ ഹോം സെക്രട്ടറിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

ബൈക്കില്‍ നിന്ന് തെറിച്ച് വീണ ഭാര്യയുടെ ദേഹത്ത് കൂടി ഭര്‍ത്താവ് ഓടിച്ചിരുന്ന വാഹനം കയറിയിറങ്ങി. വെസ്റ്റ് വെയില്‍സിലെ പെന്നി ബ്രിഡ്ജിന് സമീപത്തുള്ള എ4075 പാതയിലാണ് 46കാരിയായ വനേസയുടെ ജീവനെടുത്ത അപകടം നടന്നത്. മുന്നിലെത്തിയ കാറില്‍ നിന്ന രക്ഷപ്പെടാന്‍ മോട്ടോര്‍ബൈക്ക് ബ്രേക്ക് ചെയ്ത വനേസ റോഡിലേക്ക് തെറിച്ചു വീഴുകയും ഭര്‍ത്താവ് ജിം മക് അലൂണ്‍ ഓടിച്ചിരുന്ന മോട്ടോര്‍ ബൈക്ക് ഇവരുടെ ശരീരത്തിലൂടെ കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വനേസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാന്‍സര്‍ രോഗം ബാധിച്ച് വളരെക്കാലം ചികിത്സയിലായിരുന്ന ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ കൂടിയായ വനേസ. രോഗം മാറിയതിന്റെ സന്തോഷം പങ്കിടാന്‍ ഭര്‍ത്താവ് ജിമ്മിനൊപ്പം ഒരു ചെറിയ റൈഡ് പോകുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്.

അവസാനഘട്ട കീമോ തെറാപ്പിയും പൂര്‍ത്തിയാക്കിയതിന് ശേഷം ആദ്യമായിട്ടാണ് ഭര്‍ത്താവുമൊന്നിച്ച് വനേസ പുറത്തിറങ്ങുന്നത്. കാന്‍സറിനെ ചെറുത്ത് തോല്‍പ്പിച്ചെങ്കിലും കൂടുതല്‍ കാലം ജീവിക്കാന്‍ അവര്‍ക്ക് വിധിയുണ്ടായിരുന്നില്ല. വനേസയുടെ ബൈക്കിന് തൊട്ടുപിന്നിലായി വാഹനമോടിച്ചിരുന്ന ജിമ്മിന് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പ് വാഹനം ഇടിച്ചു കഴിഞ്ഞിരുന്നു. വളരെ ഇടുങ്ങിയ വളവുകള്‍ ഉള്ള പ്രദേശമാണ് എ4075 പാത. ഈ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ അതീവ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ വലിയ അപകടങ്ങളുണ്ടായേക്കും. വനേസയുടെ എതിരെ വന്ന ഒരു വോക്‌സ്‌ഹോള്‍ കോഴ്‌സയാണ് അപകടത്തിന് കാരണമായിരിക്കുന്നത്. വളവില്‍വെച്ച് ഒരു ട്രാക്ടറിനെ മറികടക്കാന്‍ ശ്രമിച്ച കോഴ്‌സ വനേസയുടെ ബൈക്കിന് തൊട്ടു മുന്നിലെത്തുകയും വനേസ അപകടത്തില്‍പ്പെടുകയുമായിരുന്നു.

അപകടം കോഴ്‌സ ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്ന് കണ്ടെത്തിയ കോടതി ജൂറി ഇയാള്‍ക്ക് തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. വനേസയുടെ മരണം കുടുംബത്തിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചതെന്ന് മകള്‍ റബേക്ക പ്രതികരിച്ചു. കുടുംബത്തെയാകെ ശൂന്യതയിലാഴ്ത്തിയാണ് അമ്മ പോയത്. ജിമ്മിന്റെ വീടും ബിസിനസുമെല്ലാം മരണത്തിന് ശേഷം തകര്‍ന്നു. ഞങ്ങളുടെ കുടുംബം അനാഥമായെന്നും റബേക്ക പറഞ്ഞു. ഞങ്ങള്‍ക്കുണ്ടായ നഷ്ടം വിശദീകരിക്കാന്‍ കഴിയാത്തതാണെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരത്വം സ്വീകരിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം ഇരട്ടിയായെന്ന് കണക്കുകള്‍. 2016 ജൂണില്‍ നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം 6555 ബ്രിട്ടീഷുകാര്‍ യൂറോപ്യന്‍ നാടുകള്‍ തേടി പോയിട്ടുണ്ട്.2015ല്‍ ഇത് 2478 പേര്‍ മാത്രമായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സി യൂറോസ്റ്റാറ്റാണ് ഈ വിവരം പുറത്തു വിട്ടത്. പൗരത്വത്തിനായി ജര്‍മനിയെയാണ് ബ്രിട്ടീഷുകാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്. 2702 പേര്‍ ജര്‍മനിയില്‍ താമസിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഫ്രാന്‍സിലേക്ക് 517 പേരും ബെല്‍ജിയം പൗരത്വം സ്വീകരിച്ച് 506 പേരും പോയിട്ടുണ്ട്.

സൈപ്രസ്, അയര്‍ലന്‍ഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കും ബ്രിട്ടീഷുകാര്‍ ചേക്കേറിയിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ബ്രെക്‌സോഡസ് എന്നാണ് ഈ കൂട്ടപ്പലായനത്തിന് നല്‍കിയിരിക്കുന്ന പേര്. ബ്രെക്‌സിറ്റ് അടുക്കുന്നതോടെ പലായനം ചെയ്യുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകുന്നുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ അനുകൂല സംഘടനയായ ബെസ്റ്റ് ഫോര്‍ ബ്രിട്ടന്‍ ക്യാംപെയിന്‍ വക്താവ് പോള്‍ ബട്ടേഴ്‌സ് പറഞ്ഞു. ബ്രെക്‌സിറ്റോടെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് വ്യക്തമായതോടെയാണ് ജനങ്ങള്‍ രാജ്യം വിടുന്നതെന്നും ഡേവിഡ് ഡേവിസ് ഇക്കാര്യത്തില്‍ ലജ്ജിക്കണമെന്നും ബട്ടേഴ്‌സ് പറഞ്ഞു.

തങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായാണ് തങ്ങളുടെ സ്വത്വത്തിന്റെ പാതിയായ പൗരത്വം ഉപേക്ഷിച്ച് അപരദേശങ്ങള്‍ തേടുന്നത്. ഇവരുടെ താല്‍പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ശ്രദ്ധ കൊടുക്കുന്നില്ലെന്നും പതിനായിരക്കണക്കിന് ഇമിഗ്രേഷന്‍ ടാര്‍ജറ്റുകള്‍ മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ബട്ടേഴ്‌സ് കുറ്റപ്പെടുത്തി. ബ്രെക്‌സിറ്റിനു ശേഷം മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം നഷ്ടപ്പെടുമെന്നതിനാലാണ് യൂറോപ്യന്‍ പൗരത്വം നിലനിര്‍ത്തുന്നതിനായി ബ്രിട്ടീഷ് പൗരന്‍മാര്‍ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്.

യുകെയിലെ മോട്ടോര്‍വേകളിലെ ഗതാഗതത്തിരക്കുകള്‍ കുറയ്ക്കുന്നതിനായി അവതരിപ്പിച്ചിരിക്കുന്ന സംവിധാനമാണ് സ്മാര്‍ട്ട് മോട്ടോര്‍വേകള്‍. ഏഴ് ഇംഗ്ലീഷ് മോട്ടോര്‍വേകളിലായി 20 സെക്ഷനുകളാണ് ഇപ്പോള്‍ സ്മാര്‍ട്ട് മോട്ടോര്‍വേകളായി മാറ്റിയിരിക്കുന്നത്. 6 ഇടങ്ങളില്‍ ഇവയുടെ നിര്‍മാണം പുരോഗമിക്കുന്നു. 18 ഇടങ്ങള്‍ കൂടി സ്മാര്‍ട്ട് വേകളാക്കി മാറ്റാന്‍ പദ്ധതിയുണ്ട്. തിരക്കുള്ള സമയങ്ങളില്‍ കാറുകള്‍ക്ക് ഹാര്‍ഡ് ഷോള്‍ഡറുകളിലൂടെ സഞ്ചരിക്കാന്‍ അനുമതി നല്‍കുകയും ക്യാമറകളിലൂടെയും സ്പീഡ് സൈനുകളിലൂടെയും ഗതാഗതം നിയന്ത്രിക്കുകയുമാണ് ഈ പാതകളിലെ രീതി.

ഒരു അധിക ലെയിന്‍ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തികവും പാരിസ്ഥിതികവുമായ നഷ്ടം ഒഴിവാക്കിക്കൊണ്ട് മോട്ടോര്‍വേകളുടെ ശേഷി 33 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ സ്മാര്‍ട്ട് വേകള്‍ക്ക് കഴിയും. വാഹനങ്ങളുടെ എണ്ണം കൂടുകയും ദീര്‍ഘകാലമായി റോഡുകളില്‍ കാര്യമായ തുക വകയിരുത്താതിരിക്കുകയും ചെയ്തതിലൂടെ സംജാതമാകുന്ന ഗതാഗതക്കുരുക്കുകള്‍ പ്രതിവര്‍ഷം വരുത്തിവെക്കുന്ന 2 ബില്യന്‍ പൗണ്ടിന്റെ നഷ്ടം കുറയ്ക്കാനും സ്മാര്‍ട്ട് വേകള്‍ സഹായിക്കും.

മൂന്ന് വിധത്തിലുള്ള സ്മാര്‍ട്ട് വേകളാണ് നിലവിലുള്ളത്.

1 കണ്‍ട്രോള്‍ഡ് മോട്ടോര്‍വേ

സ്പീഡ് ലിമിറ്റുകള്‍ ഒരു റീജിയണല്‍ ട്രാഫിക് സെന്ററിലുടെ നിയന്ത്രിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ബ്രേക്ക്ഡൗണുകള്‍ പോലെയുള്ള എമര്‍ജന്‍സികളില്‍ ഹാര്‍ഡ് ഷോള്‍ഡര്‍ ഉപയോഗിക്കാന്‍ മാത്രമേ ഇവിടെ അനുവാദം ലഭിക്കുകയുള്ളു. എം25ന്റെ വെസ്‌റ്റേണ്‍ സെക്ഷനാണ് ഉദാഹരണം.

2. ഹാര്‍ഡ് ഷോള്‍ഡര്‍ റണ്ണിംഗ്

പീക്ക് ടൈമില്‍ വാഹനങ്ങള്‍ക്ക് ഹാര്‍ഡ് ഷോള്‍ഡറിലൂടെ മാത്രമേ കടന്നുപോകാന്‍ ഇവിടെ അനുവാദമുള്ളു. അനുവദിച്ചിരിക്കുന്ന ഷോള്‍ഡറിന് മുകളിലുള്ള ഗാന്‍ട്രിയില്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്റര്‍ ഒരു സ്പീഡ് ലിമിറ്റ് സിഗ്നല്‍ നല്‍കും. ഉപയോഗത്തിന് അനുമതിയില്ലാത്ത ഷോള്‍ഡറിന് ചുവന്ന എക്‌സ് അടയാളവും നല്‍കിയിരിക്കും. ഇത്തരം എക്‌സ് അടയാളത്താല്‍ വിലക്കിയിരിക്കുന്ന ഷോള്‍ഡറിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് പിഴയീടാക്കുന്നതാണ്. ബ്രേക്ക്ഡൗണുകള്‍ക്കായി നിശ്ചിത ദൂരങ്ങളില്‍ എമര്‍ജന്‍സി റെഫ്യൂജി ഏരിയകള്‍ സ്ഥാപിക്കുകയും ചെയ്യും.

3. ഓള്‍ ലെയിന്‍സ് റണ്ണിംഗ്

ഈ മേഖലകളില്‍ ഹാര്‍ഡ് ഷോള്‍ഡര്‍ എല്ലാ സമയത്തും നോര്‍മല്‍ ലെയിനായി പ്രവര്‍ത്തിക്കും. ഇവിടെയും ഇആര്‍എകള്‍ നല്‍കുന്നതാണ്.

ഇആര്‍എ (എമര്‍ജന്‍സി റെഫ്യൂജ് ഏരിയ)

സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ ഇആര്‍എകള്‍ എക്കാലത്തും വിവാദമായിട്ടുണ്ട്. ആദ്യകാലത്ത് ഓരോ 500-800 മീറ്ററുകളില്‍ ഇവ സ്ഥാപിക്കുമായിരുന്നു. 2013ല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് പുതിയ സ്മാര്‍ട്ട് വേകള്‍ ഓള്‍ ലെയിന്‍ റണ്ണിംഗ് രീതിയിലുള്ളവയായിരിക്കുമെന്ന് തീരുമാനിച്ചു. ഇആര്‍എകള്‍ 2.5 കിലോമീറ്ററുകള്‍ക്കിടയില്‍ സ്ഥാപിക്കാനായിരുന്നു പരിപാടി. അപകടങ്ങള്‍ നടക്കുന്നയിടങ്ങളില്‍ എമര്‍ജന്‍സി സര്‍വീസുകള്‍ക്ക് എത്തിച്ചേരാന്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കി. 2018ല്‍ ഇആര്‍എകള്‍ തമ്മിലുള്ള ദൂരം ഒരു മൈല്‍ മാത്രമാക്കി ചുരുക്കാന്‍ ഹൈവേയ്‌സ് ഇംഗ്ലണ്ട് തീരുമാനിച്ചു. അത്തരം മേഖലകള്‍ ഓറഞ്ച് നിറത്തില്‍ തിരിക്കാനും തീരുമാനമായി.

പാലിക്കേണ്ട നിയമങ്ങള്‍

എമര്‍ജന്‍സി സര്‍വീസുകള്‍ക്ക് വേണ്ടി മാത്രമാണ് ഇആര്‍എകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവയില്‍ നിര്‍ത്തിക്കഴിഞ്ഞാല്‍ മോട്ടോര്‍വേയില്‍ തിരികെ പ്രവേശിക്കുന്നതിന് അധികൃതരുടെ അനുവാദത്തിനായി കാത്തു നില്‍ക്കണം. ഗാന്‍ട്രിയില്‍ എക്‌സ് അടയാളം പതിച്ചിരിക്കുന്ന ലെയിനിലൂടെ സഞ്ചരിക്കുന്നത് ശിക്ഷാര്‍ഹമാണ്. നിലവില്‍ പോലീസ് ഒരു വാര്‍ണിംഗ് ലെറ്റര്‍ മാത്രമായിരിക്കും നല്‍കുന്നതെങ്കിലും ഫൈനുകള്‍ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ഉടന്‍തന്നെ നിലവില്‍ വരും.

Copyright © . All rights reserved