UK

യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു. കേരളത്തിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ചു ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് എഴുതിയ എഡിറ്റോറിയലില്‍ മതത്തെ കൂട്ടുപിടിച്ചു നടക്കുന്ന ആക്രമണത്തെയും വിമര്‍ശിക്കുന്നു. വിജു നായരങ്ങാടി എഴുതിയ ചില ജനുസുകള്‍ ഇങ്ങനെയാണ് എന്ന ലേഖനത്തില്‍ അന്തരിച്ച കവി ഡി. വിനയചന്ദ്രനെക്കുറിച്ച് ആഴത്തില്‍ മനസിലാക്കാന്‍ വായനക്കാര്‍ക്ക് കഴിയും. ജ്വാല എഡിറ്റോറിയല്‍ അംഗം കൂടിയായ ജോര്‍ജ് അറങ്ങാശ്ശേരി എഴുതുന്ന സ്മരണകളിലേക്ക് ഒരു മടക്കയാത്ര എന്ന പംക്തിയില്‍ മലയാളത്തിന്റെ പ്രിയ കവി ഓ എന്‍ വി യുടെ സാന്നിധ്യത്തില്‍ കവിത ആലപിക്കാന്‍ കിട്ടിയ അവസരത്തെകുറിച്ച് പരാമര്‍ശിച്ചു എഴുതിയത് നല്ലൊരു വായനാനുഭവം നല്‍കുന്നു.

ഷെറിന്‍ കാതറിന്റെ ‘ജൂതന്‍’, ലിജി സെബി എഴുതിയ ‘ സ്വന്തം പിറന്നാള്‍ സമ്മാനം’, പി. സത്യവതി എഴുതിയ തെലുഗു കഥയുടെ പരിഭാഷ എസ്. ജയേഷ് എഴുതിയ ‘എന്താണെന്റെ പേര്’. സജിദില്‍ മുജീബ് എഴുതിയ ‘സുറുമകണ്ണുകള്‍’ എന്നീ കഥകള്‍ വായക്കാര്‍ക്ക് വായനയുടെ പുതിയ വാതായനം തുറന്നു നല്‍കുന്നു. യുകെയിലെ എഴുത്തുകാരന്‍ മാത്യു ഡൊമിനിക് എഴുതിയ ‘എഴുത്തിന്റെ നോവുകള്‍’ എന്ന ആക്ഷേപ ഹാസ്യ രചനയും പുതുമ നിറഞ്ഞതാണ്. പ്രമുഖ സാഹിത്യകാരി സാറ ജോസഫ് എഴുതിയ ആതി എന്ന നോവലിനെക്കുറിച്ചു രശ്മി രാധാകൃഷ്ണന്‍ എഴുതിയ ‘ആതിയുടെ കയങ്ങളില്‍’ എന്ന ലേഖനം നോവലിനെക്കുറിച്ചുള്ള ഗംഭീരമായ ഒരു പഠനം തന്നെയാണ്.

മോഹന്‍ പുത്തന്‍ചിറയുടെ ‘വികസനം ‘ ഡി. യേശുദാസ് എഴുതിയ ‘ ആഴം കുറഞ്ഞു കുറഞ്ഞു..’ ഷാഫ് മുഹമ്മദിന്റെ ‘ സാവിത്രിയുടെ അരഞ്ഞാണം’ എന്നീ കവിതകളും ജ്വാലയുടെ ഉള്ളടക്കത്തെ ധന്യമാക്കുന്നു.

ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം വായിക്കാം

അന്തര്‍ദേശീയ വനിതാദിനത്തോട് അനുബന്ധിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന Walk For Womens പരിപാടിയില്‍ പങ്കെടുക്കുന്നതിന് മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലിന്റെ ക്ഷണപ്രകാരം മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ വനിതാ വിഭാഗം പങ്കെടുക്കും. മാര്‍ച്ച് 3ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് ആല്‍ബര്‍ട്ട് സ്‌ക്വയറില്‍ നിന്നും ആരംഭിക്കുന്ന വോക്കില്‍ നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുക്കും.

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും സ്ത്രീകള്‍ക്കുള്ള വോട്ടവകാശത്തിന് 100 വയസ് തികയുകയും ചെയ്യുന്ന ഈ വര്‍ഷം അതിന് വേണ്ടി പോരാടിയ മാഞ്ചസ്റ്റര്‍ സ്വദേശിനി Emmeline Pankhurts ന്റെ ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ തെരുവുകളില്‍ എംഎംഎയുടെ പ്രതിനിധി ബിന്ദു പി കെയുടെ നേതൃത്വത്തില്‍ ആയിരിക്കും പങ്കെടുക്കുക.

കൗമാരക്കാരായ നിരവധി ഫുട്ബോൾ താരങ്ങളെ ലൈംഗീകമായി പീഡിപ്പിച്ച മുൻ ഫുട്ബോൾ പരിശീലകന് ബ്രിട്ടണിൽ 31 വർഷം തടവുശിക്ഷ. ലിവർപൂൾ ക്രൗൺ കോടതിയാണ് ഇന്നലെ മുൻ ഫുട്ബോൾ പരിശീലകൻ ബാരി ബെന്നലിനെ 31 വർഷം തടവിനു ശിക്ഷിച്ചത്.

പിശാചിന്റെ അവതാരമെന്ന് പ്രതിയെ വിശേഷിപ്പിച്ചുകൊണ്ടായിരുന്നു കോടതിയുടെ കനത്ത ശിക്ഷ. എട്ടിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള നിരവധി കുട്ടികളെ ഇയാൾ പരിശീലനത്തിന്റെ മറവിൽ ലൈംഗികമായി ദുരുപയോഗിക്കുകയും ഇതിനു വഴങ്ങാത്തവരെ ഫുട്ബോൾ കരിയറിൽനിന്നുതന്നെ ഒഴിവാക്കുകയും ചെയ്തതായാണ് പരാതി.

പന്ത്രണ്ടിലേറെപ്പെരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ വിധി. എന്നാൽ അമ്പതിലേറെപ്പേരെയെങ്കിലും ഇയാൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്തിട്ടുള്ളതായാണ് കരുതുന്നത്. വരുംദിവസങ്ങളിൽ കൂടുതൽപേർ പുതിയ വെളിപ്പെടുത്തലുകളുമായി എത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് നിലവിലെ പരാതിക്കാർ.

1979 മുതൽ 1991 വരെയുള്ള കാലയളവിലായിരുന്നു ഇയാൾ കൗമാരക്കാരായ നിരവധി ഫുട്ബോൾ പ്രതിഭകളെ പീഡനത്തിന് വിധേയരാക്കിയത്. ഇതോടെ പലരുടെയും ഫുട്ബോൾ കരിയർ തന്നെ അവസാനിച്ചു. കളിതുടർന്ന പലരും മാനം രക്ഷിക്കാനായി ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചു.വർഷങ്ങൾക്കുശേഷം ഇപ്പോൾ ഓരോരുത്തരായി ഇക്കാര്യം തുറന്നടിച്ച് രംഗത്തുവന്നതോടെയാണ് ലോകമറിയുന്ന പരിശീലകന്റെ അറിയാകഥകൾ പുറത്തായതും കോടതി ഇയാളെ ശിക്ഷിച്ചതും

ബ്രെക്‌സിറ്റ് പരിവര്‍ത്തന കാലത്തിനുള്ളില്‍ ബ്രിട്ടനിലെ ഫാമിംഗ് വ്യവസായം ഇല്ലാതാകുമെന്ന് കോമണ്‍സ് കമ്മറ്റിയുടെ മുന്നറിയിപ്പ്. ഇക്കാലയളവില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില ഗണ്യമായി വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും കോമണ്‍സ് കമ്മറ്റി മുന്നറിയിപ്പ് നല്‍കുന്നു. യൂറോപ്യന്‍ യൂണിയനുമായുള്ള പുതിയ സ്വതന്ത്ര വ്യാപാരക്കരാര്‍ സ്ഥാപിക്കാന്‍ 2020 അവസാനം വരെ സമയമുണ്ടെന്നത് മാത്രമാണ് ആശ്വസിക്കാന്‍ വകനല്‍കുന്നതെന്നും കോമണ്‍സ് സര്‍വകക്ഷി ഫുഡ് ആന്റ് റൂറല്‍ അഫേയേര്‍സ് കമ്മറ്റി പറഞ്ഞു.

ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ദ്ധനവ് സൃഷ്ടിക്കുന്ന ആഘാതത്തില്‍നിന്ന് ഉപഭോക്താക്കളെയും വ്യാപാരികളെയും സംരക്ഷിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ തലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് കമ്മറ്റി ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രോസണ്‍ കോഴിയിറച്ചി വിലയില്‍ 87 ശതമാനവും ചെഡാര്‍ ചീസ് വിലയില്‍ 42 ശതമാനവും, ഗ്രേറ്റഡ് ചീസ് വിലയില്‍ 50 ശതമാനവും വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപുലമായ വിധത്തിലുള്ള സ്വതന്ത്ര വ്യാപാര ബന്ധവും ഉപഭോക്തൃ ബന്ധവുമാണ് യുറോപ്യന്‍ യൂണിയനുമായി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ അത്തരമൊരു വ്യാപാര ബന്ധം സ്ഥാപിക്കാന്‍ കഴിയുമോയെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നും കോമണ്‍സ് കമ്മറ്റി പറയുന്നു.

ബ്രെക്‌സിറ്റോടെ യൂറോപ്യന്‍ യൂണിയന്‍ സബ്‌സിഡികള്‍ നഷ്ടമാകുകയും ലോക വ്യപാരാ സംഘടനയുടെ നിയമമനുസരിച്ച് വരാന്‍ സാധ്യതയുള്ള വര്‍ദ്ധിച്ച താരിഫും കണക്കിലെടുത്ത് കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കമ്മറ്റി പറയുന്നു. കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ പുതിയ സാമ്പത്തികപദ്ധതികള്‍ കൊണ്ടുവരണമെന്ന് കമ്മറ്റി പറയുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കസ്റ്റംസ് പരിശോധനകളിലുണ്ടാകുന്ന കാലതാമസം മൂലം നശിക്കാനിടയുണ്ടെന്നും അവ കൃത്യ സമയത്ത് യഥാസ്ഥലങ്ങളില്‍ എത്തുന്നില്ലെന്നും കമ്മറ്റി മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ ഉല്‍പാദന മേഖലയ്ക്ക് കാര്യമായി സംഭാവനകള്‍ നല്‍കാന്‍ കഴിയാത്തതാണ് പ്രധാന പ്രശ്‌നങ്ങള്‍ക്ക് കാരണം. രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഭക്ഷ്യ പാദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കാര്‍ഷിക മേഖലയ്ക്ക് കഴിയാത്തത് കാരണമാണ് ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നത്. ഭക്ഷ്യധാന്യങ്ങള്‍ ക്ഷീര ഉത്പ്പന്നങ്ങള്‍ തുടങ്ങിയവയുടെ വിലയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കമ്മറ്റി വ്യക്തമാക്കി. വില വര്‍ദ്ധനവ് മാംസ മേഖലയെക്കൂടി ബാധിക്കാന്‍ സാധ്യതയുണ്ട്.

ചിക്കൻ സ്റ്റോക്ക് തീർന്നതോടെ ബ്രിട്ടനിലെ പ്രധാനപ്പെട്ട ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെഎഫ്സിയുടെ അറുന്നൂറോളം ഔട്ട്ലറ്റുകൾക്ക് പൂട്ടുവീണു. രാജ്യത്ത് ആകെയുള്ള 900 ഫ്രാഞ്ചൈസികളിൽ ഭൂരിഭാഗവും പൂട്ടി.അടുത്ത വാരാന്ത്യത്തോടെയെങ്കിലും പ്രതിസന്ധി പരിഹരിച്ച് ഭക്ഷണശാലകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎഫ്സി അധൃകൃതർ. എന്നാൽ ഇക്കാര്യം ഇവർ സ്ഥിരീകരിക്കുന്നില്ല.

ചിക്കൻ വിതരണത്തിന് പുതുതായി കരാർ എടുത്ത ഡിഎച്ച്എൽ കമ്പനിയുടെ വിതരണ സംവിധാനത്തിൽ വന്ന പാളിച്ചയാണ് ഫ്രാഞ്ചൈസികളിൽ സമയത്ത് വേണ്ടത്ര ചിക്കൻ എത്താതിരിക്കാൻ കാരണം. ഔട്ട്ലറ്റുകൾ പ്രവർത്തനം നിർത്തിയതോടെ ജീവനക്കാരോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ആരെയും നിർബന്ധിക്കുന്നില്ല. ജീവനക്കാർക്ക് ശമ്പളവും കൃത്യമായി നൽകുമെന്നാണ് കെഎഫ്സിയുടെ വിശദീകരണം. എന്നാൽ പൂട്ടിയ ഔട്ട്ലറ്റുകൾ ഭൂരിഭാഗവും സ്വകാര്യ ഫ്രാഞ്ചൈസികളായതിനാൽ ഇവരുടെ ശമ്പളക്കാര്യത്തിൽ അന്തിമ തീരുമാനം ഫ്രാഞ്ചൈസി ഉടമസ്ഥരുടേതാകും.

Image result for kfc- london 600 shop closed

കെഎഫ്സി ചിക്കൻ ഒഴിച്ചുകൂടാനാകാത്തവർക്ക് കെഎഫ്സി വെബ്‌സൈറ്റ് സന്ദർശിച്ച് അടുത്തുള്ള പ്രവർത്തനസജ്ജമായ ഔട്ട്ലറ്റ് കണ്ടെത്താനും സൗകര്യം ഏർപ്പെടുത്തി. കഴിഞ്ഞ ചൊവ്വാഴ്ചയോടെയാണ് കെഎഫ്സിയുടെ പ്രവർത്തനം താളംതെറ്റിത്തുടങ്ങിയത്. അതുവരെ സൌത്ത് ആഫ്രിക്കൻ വിതരണ കമ്പനിയായ ബിഡ്‌വെസ്റ്റ് ആയിരുന്നു ഔട്ട്ലറ്റുകളിൽ ചിക്കനും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചിരുന്നത്. ഇവരുടെ കരാർ അവസാനിപ്പിച്ച് വിതരണച്ചുമതല ഡിഎച്ച്എല്ലിനെ ഏൽപിച്ചതോടെയാണ് കാര്യങ്ങൾ തകരാറിലായത്. ഇവർക്ക് രാജ്യത്തിന്റെ പലഭാഗത്തും അയർലൻഡിലും ആവശ്യത്തിന് ചിക്കൻ എത്തിക്കാൻ കഴിഞ്ഞില്ല. ഇതോടെ ശാഖകൾ ഓരോന്നായി പൂട്ടേണ്ട സ്ഥിതിയായി.

പുതിയ ഡെലിവറി പാർട്നറുടെ ഭാഗത്തുനിന്നുള്ള വീഴ്ച മനസിലാക്കി പ്രശ്നം പരിഹരിക്കാൻ സാധിക്കുംമുമ്പേ സ്റ്റോക്ക് തീർന്ന് ശാഖകൾ പലതും തുറക്കാനാകാത്ത സ്ഥിതിയായതാണ് പ്രശ്നം ഗുരുതരമാക്കിയത്. അടുത്തു തന്നെ പ്രശ്നം പരിഹരിക്കുമെന്ന് കെഎഫ്സി അധികൃതർ അറിയിച്ചു

പതിനെട്ട് വയസ്സിനു താഴെയുള്ള ഡ്രൈവിംഗ് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ചൂഷണമായി കണക്കാക്കും. ഡ്രൈവര്‍ ആന്റ് വെഹിക്കിള്‍ സ്റ്റാഡേര്‍ഡ് ഏജന്‍സി രജിസ്ട്രാര്‍ ജാക്കി ടേര്‍ലാന്റ് ആണ് പുതിയ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെങ്കില്‍ പോലും ചൂഷണമായി കണക്കാക്കുമെന്ന് ടേര്‍ലാന്റ് അറിയിച്ചു. തങ്ങളുടെ സ്ഥാനത്തിന്റെ വിശ്വാസ്യതയാണ് ഇപ്രകാരം ചെയ്യുന്നതിലൂടെ ഇന്‍സ്ട്രക്ടര്‍മാര്‍ നശിപ്പിക്കുന്നത്. വിശ്വാസ വഞ്ചന കാണിക്കുന്ന ഇന്‍സ്ട്രക്ടര്‍മാരെ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ പദവില്‍ നിന്നും നീക്കം ചെയ്യുമെന്നും അവര്‍ പറഞ്ഞു.

സുരക്ഷിതമായി വാഹനമോടിക്കുവാന്‍ ആളുകളെ പ്രാപ്തരാക്കുകയെന്നതാണ് ഡ്രൈവര്‍ ആന്റ് വെഹിക്കിള്‍ സ്റ്റാഡേര്‍ഡ് ഏജന്‍സിയെ സംബന്ധിച്ചിടത്തോളം പ്രധ്യാന്യമുള്ള കാര്യമെന്ന് ഡിവിഎസ്എയുടെ കൗണ്ടര്‍ ഫ്രോഡ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍സ് മേധാവി ആന്‍ഡി റൈസ് പറയുന്നു. ഡ്രൈവിംഗ് വിദ്യാര്‍ത്ഥികളുടെ സുരക്ഷ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. വീഴ്ച്ച വരുത്തുന്നത് അനുവദിക്കാന്‍ കഴിയുന്നല്ല. വീഴ്ച്ചകള്‍ ഉണ്ടായതായി പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും വേണ്ടി വന്നാല്‍ പോലീസ് സഹായം തേടുമെന്നും റൈസ് പറയുന്നു.

ഡ്രൈവിംഗ് വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ പ്രവര്‍ത്തിക്കുയാണെങ്കില്‍ അവരെ ഔദ്യോഗിക പദവിയില്‍ തുടരാന്‍ അനുവദിക്കില്ല. അത്തരം വീഴ്ച്ചകള്‍ വരുത്തുന്ന ഇന്‍സ്ട്രക്ടര്‍മാര്‍ തങ്ങളുടെ ജോലിയില്‍ തുടരാന്‍ അര്‍ഹരെല്ലെന്നും ആന്‍ഡി റൈസ് പറയുന്നു. 2016-17 കാലഘട്ടത്തില്‍ ലൈംഗിക അതിക്രമ പരാതികള്‍ ഉള്‍പ്പെടെയുളള ഏതാണ്ട് 109 ഓളം കേസുകളാണ് ഇന്‍സ്ട്രക്ടര്‍മാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. നാല് വര്‍ഷം കൂടുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച ഓഡിറ്റിംഗും നടക്കാറുണ്ട്.

പതിനെട്ടു വയസു തികയാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ക്ലബ് മുന്‍ ക്യാപ്റ്റന് രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷ. ചെസ്റ്റര്‍ ബൗട്ടണ്‍ ഹാള്‍ ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റനായിരുന്ന ലീ ഫ്രാന്‍സിസ് ഡിക്‌സനാണ് ജയിലഴിക്കുള്ളിലായത്. മൂന്ന് കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചതായി ഡിക്‌സണ്‍ കുറ്റസമ്മതം നടത്തി. ഇതേത്തുടര്‍ന്നാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.

സംഭവങ്ങളെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതിന് പുറമെ ഡിക്‌സന്റെ വീടും നഷ്ടമായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ജഡ്ജ് പാട്രിക് തോംസണ്‍ വിധി പ്രസ്താവിച്ചപ്പോള്‍ മുന്‍ ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റന്‍ ആത്മസംയമനം കൈവിട്ടു.

സ്‌കൂളിലെ ജീവനക്കാരനായി ജോലി ചെയ്യവെയാണ് ലീ വിശ്വാസ ലംഘനം നടത്തിയതെന്ന് കോടതി കണ്ടെത്തി. എന്നാല്‍ ഇര ഡിക്‌സണോട് സ്‌കൂളിലെ കാര്യങ്ങളും, ക്യാന്റീനെക്കുറിച്ചും പറഞ്ഞതിന് പുറമെ സര്‍ എന്നു വിളിച്ച് അഭിസംബോധന ചെയ്തതുമാണ് പ്രോസിക്യൂട്ടര്‍ കെവിന്‍ ജോണ്‍സ് ചൂണ്ടിക്കാണിച്ചത്. അതേസമയം സ്‌കൂളില്‍ അധ്യാപകന്റെ റോളല്ല ഡിക്‌സണ്‍ നിര്‍വ്വഹിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.

സ്‌കൂളിന് പുറത്ത് നൈറ്റ് ക്ലബില്‍ വെച്ചാണ് മുന്‍ താരവും ഇരയായ വിദ്യാര്‍ത്ഥിയും കണ്ടുമുട്ടിയത്. 2017 ഏപ്രിലില്‍ സംഭവം അരങ്ങേറുമ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തിനു മുമ്പായി അക്രമികള്‍ വാന്‍ തയ്യാറാക്കുന്ന് എംഐ5ന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുതായി വെളിപ്പെടുത്തല്‍. ഭീകരാക്രമണത്തിനു നേതൃത്വം നല്‍കിയവരുടെ തലവനായ ഖുറം ബട്ട് 2015 മുതല്‍ എംഐ5ന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയാണ്. വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ അന്‍ജം ചൗധരിയുടെ ശിഷ്യനാണ് ഖുറം ബട്ട്. ഭീകരാക്രമണം ആസൂത്രണം ചെയ്യുന്ന സമയത്ത് ഏതാണ്ട് 30 ഓളം ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടേയും രഹസ്യ പോലീസിന്റെയും നീരിക്ഷണ വലയത്തിലായിരുന്നു ഇയാള്‍. എംഐ5ന്റെ നിരീക്ഷണങ്ങള്‍ ഇയാളില്‍ നിന്ന് മാറി മറ്റു കുറ്റവാളികളിലേക്ക് തിരിഞ്ഞതാണ് ആക്രമണം നടക്കാന്‍ ഹേതുവായത്. ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ചിലരിലേക്ക് എംഐ5ന്റെ നിരീക്ഷണം മാറിയ സമയത്താണ് ആക്രമണം ഉണ്ടായത്.

ബാര്‍ക്കിംഗിലെ ഫ്‌ളാറ്റിനടുത്ത് വെച്ച് റാഷിദ് റെഡൗണ്‍, യൂസഫ് സാഗ്ബ എന്നീ ഭീകരര്‍ ആക്രമണത്തിനായി വാന്‍ സജ്ജമാക്കുന്ന സമയത്ത് വിവരം പോലീസിനെ അറിയിക്കുന്ന കാര്യത്തില്‍ ഇന്റലിജന്‍സ് ഏജന്‍സി അലംഭാവം കാണിച്ചു. വാനില്‍ ആക്രമണത്തിനായുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതാണ്ട് രണ്ട് മണിക്കൂറിന് ശേഷമാണ് ഇവര്‍ ആക്രമണം നടത്തിയത്. ലണ്ടന്‍ ബ്രിഡ്ജിലെ കാല്‍നടയാത്രക്കാരായ ആളുകള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയ തീവ്രവാദികള്‍ പിന്നീട് കത്തി ഉപയോഗിച്ച് ആളുകളെ ആക്രമിക്കുകയുമായിരുന്നു.

ഖുറം ബട്ട് സോകോട്‌ലന്റ് യാര്‍ഡിന്റെയും എംഐ6ന്റെയും കനത്ത നിരീക്ഷണത്തിലുള്ള തീവ്രവാദികളിലൊരാളായിരുന്നു. ആക്രമണം നടന്ന ദിവസം രാത്രിയിലും ഇയാള്‍ നിരീക്ഷണ വലയത്തിലായിരുന്നുവെന്ന് മുന്‍ സ്വതന്ത്ര നിരീക്ഷകനായ ഡേവിഡ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. നിരീക്ഷണങ്ങള്‍ ശക്തമായി തുടര്‍ന്നിട്ടും ആക്രമണം നടന്നത് ഇന്റലിജന്‍സ് ഏജന്‍സികളുടെ ഗൗരവപൂര്‍ണമായ ഇടപെടല്‍ നടക്കാത്തതിനാലാണ്. ആക്രമണം തടയാന്‍ കഴിയുമായിരുന്നുവെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ട ക്രിസ്റ്റിയെന്ന യുവതിയുടെ കാമുകന്‍ ജെയിംസ് ഹോഡര്‍ പ്രതികരിച്ചു.

ലണ്ടന്‍: റിലീജിയസ് സ്‌കൂളുകളില്‍ മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള 50 ശതമാനം വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കണം എന്ന നിബന്ധന എടുത്തു കളയുമെന്ന് എജ്യൂക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ്. സണ്‍ഡേ ടൈസിലെ അഭിമുഖത്തിലാണ് ഹിന്‍ഡ്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. കാത്തലിക് ഗ്രാമര്‍ സ്‌കൂളായ സെയിന്റ് ആംബ്രോസ് കോളേജില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ഹിന്‍ഡ്‌സിന്റെ ഈ പദ്ധതി സാമൂഹികമായ വിഭജനത്തിനും ഹേറ്റ് ക്രൈമുകള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും കാരണമാകുമെന്ന് ക്യാംപെയിനര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കുട്ടികളെ തെരഞ്ഞെടുക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥയാണ് ഇത്. നിലവിലുള്ള നിയമം ഒഴിവാക്കുന്നത് മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം വര്‍ദ്ധിപ്പിക്കുമെന്നും സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കിടയിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുമെന്നും ഹ്യൂമനിസ്റ്റ് യുകെ കുറ്റപ്പെടുത്തുന്നു. ഫെയ്ത്ത് സ്‌കൂളുകളിലെ 50 ശതമാനം ഇളവ് ഈ വിവേചനത്തെ ഇല്ലാതാക്കാന്‍ ഫലപ്രദമാണെന്നും അത് എടുത്ത് കളയരുതെന്നുമാണ് സംഘടന പറയുന്നത്.

സ്‌കൂളുകളിലെ വിവേചനം സാമൂഹികമായ വിവേചനത്തിലേക്കായിരിക്കും നയിക്കുക. നമ്മുടെ സ്‌കൂളുകളില്‍ ശരിയായ സംസ്‌കാരം പഠിപ്പിച്ചില്ലെങ്കില്‍ സമൂഹം എങ്ങനെ നേര്‍വഴിക്കു നീങ്ങുമെന്ന് ഹ്യൂമനിസ്റ്റ് യുകെ പബ്ലിക് അഫയേഴ്‌സ് ആന്‍ഡ് പോളിസി ഡയറക്ടര്‍ റിച്ചി തോംസണ്‍ ചോദിക്കുന്നു. സ്‌റ്റേറ്റ് ഫണ്ടഡ് ഫ്രീ സ്‌കൂളുകളില്‍ നിന്ന് ഈ നിയമം എടുത്തു കളയുമെന്ന് തെരേസ മേയ് തെരഞ്ഞെടുപ്പ് വാദ്ഗാനം നല്‍കിയിരുന്നെങ്കിലും മുന്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഇത് നടപ്പാക്കിയിരുന്നില്ല. മറ്റു വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും മികച്ച വിദ്യാഭ്യാസം കിട്ടുമെന്നതായിരുന്നു അതിന് ന്യായീകരണമായി ഗ്രീനിംഗ് ചൂണ്ടിക്കാട്ടിയിരുന്നത്.

ലണ്ടന്‍: യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ നിര്‍ണ്ണയിക്കേണ്ടത് കോഴ്‌സുകള്‍ മുന്നോട്ടു വെക്കുന്ന ജോലി സാധ്യതകള്‍ പരിഗണിച്ചാകണമെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ്. മൂന്ന് കാര്യങ്ങള്‍ പരിഗണിച്ചായിരിക്കണം ഫീസുകള്‍ നിര്‍ണ്ണയിക്കേണ്ടത്. യൂണിവേഴ്‌സിറ്റിയുടെ ചെലവുകള്‍, വിദ്യാര്‍ത്ഥിക്ക് കോഴ്‌സ് കൊണ്ടുണ്ടാകുന്ന പ്രയോജനം, രാജ്യത്തിനും സമ്പദ് വ്യവസ്ഥയ്ക്കുമുണ്ടാകുന്ന നേട്ടങ്ങള്‍ എന്നിവയാണ് ഹിന്‍ഡ്‌സ് നിര്‍ദേശിച്ച മൂന്ന് കാര്യങ്ങള്‍. മിക്കവാറും എല്ലാ സ്ഥാപനങ്ങളിലും ഒരേ കോഴ്‌സുകള്‍ക്ക് ഒരേ ഫീസ് നിരക്ക് തന്നെയാണ് ഈടാക്കി വരുന്നതെന്നും അദ്ദേഹം സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചില വിദ്യാര്‍ത്ഥികള്‍ക്ക് മറ്റുള്ളവരേക്കാള്‍ നേട്ടമുണ്ടാകാറുണ്ട്. വിവിധ നിരക്കുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധ്യതകള്‍ ലഭിക്കുന്ന വിധത്തിലുള്ള ഒരു സംവിധാനമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്‌സിറ്റി ഫണ്ടിംഗില്‍ സുപ്രധാന പ്രഖ്യാപനം സര്‍ക്കാര്‍ ഈയാഴ്ച നടത്താനിരിക്കെയാണ് ഹിന്‍ഡ്‌സിന്റെ പരാമര്‍ശങ്ങള്‍. ട്യൂഷന്‍ ഫീസുകളില്‍ വന്‍ വെട്ടിക്കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ പ്രഖ്യാപനത്തിലുണ്ടായേക്കും. നിലവില്‍ 9250 പൗണ്ടാണ് യൂണിവേഴ്‌സിറ്റികള്‍ ഈടാക്കുന്ന ട്യൂഷന്‍ ഫീസ്. ഇത് 6000 പൗണ്ടായി കുറയ്ക്കാനാണ് സര്‍ക്കാര്‍ പദ്ധതി. വിദ്യാഭ്യാസ വായ്പകളുടെ പലിശനിരക്ക് 6.1 ശതമാനമായി കുറയ്ക്കാനും നിര്‍ദേശമുണ്ടാകും.

കഴിഞ്ഞ ഓട്ടമില്‍ വാഗ്ദാനം ചെയ്ത ഫീസിളവും വിദ്യാഭ്യാസ ഫണ്ടിംഗിലെ പരിഷ്‌കാരങ്ങളുമാണ് ഇപ്പോള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഉയര്‍ന്ന ഫീസും വാടക ഉള്‍പ്പെടെയുള്ള ചെലവുകളും മൂലം വിദ്യാര്‍ത്ഥികള്‍ കടക്കെണിയിലാകുന്നതായുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. എന്നാല്‍ വിദ്യാഭ്യാസ സെക്രട്ടറിയുടെ വിലിയിരുത്തല്‍ അനുസരിച്ച് വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടക്കാനുള്ള കാലപരിധി വെട്ടിക്കുറച്ചേക്കുമെന്നും സണ്‍ഡേ ടൈംസ് പറയുന്നു.

RECENT POSTS
Copyright © . All rights reserved