ലണ്ടന്‍: വിവാഹ രജിസ്‌ട്രേഷനില്‍ രണ്ട് നൂറ്റാണ്ടോളമായി തുടര്‍ന്നു വരുന്ന രീതിയില്‍ സമൂല മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ വരന്റെയും വധുവിന്റെയും മാതാപിതാക്കളുടെ പേരുകള്‍ ചേര്‍ക്കാനാണ് നിര്‍ദേശം. നിലവില്‍ ഇരുവരുടെയും പിതാക്കന്‍മാരുടെ പേരുകള്‍ മാത്രമാണ് ചേര്‍ക്കുന്നത്. 1837 മുതല്‍ പിന്തുടരുന്ന നിയമത്തിലാണ് മാറ്റം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. കാലഹരണപ്പെട്ട സമ്പ്രദായമാണ് പൊളിച്ചെഴുതാന്‍ ഹോം ഓഫീസ് തയ്യാറെടുക്കുന്നതെന്ന് ഹോം സെക്രട്ടറി ആംബര്‍ റൂഡ് പറഞ്ഞു. ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലാണ് പുതിയ മാറ്റം നടപ്പിലാക്കുന്നത്.
നിയമത്തില്‍ കാലത്തിന് അനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ എംപിമാര്‍ ശ്രമിച്ചു വരികയായിരുന്നു. മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പിന്തുണയും ഇക്കാര്യത്തില്‍ ലഭിച്ചിരുന്നു. എന്നാല്‍ നിയമപരിഷ്‌കരണത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിനു മുമ്പായി കാമറൂണ്‍ സ്ഥാനമൊഴിഞ്ഞു. സ്‌കോട്ട്‌ലന്‍ഡിയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ മാതാപിതാക്കളുടെ പേരുകള്‍ ചേര്‍ക്കാറുണ്ട്. ഇഗ്ലണ്ടും വെയില്‍സും കൂടി ഈ രീതി നടപ്പാക്കുന്നതോടെ യുകെയില്‍ ആകമാനം വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ ഏകീകൃത രീതി നടപ്പില്‍ വരും.
ടോറി എംപി ടിം ലഫ്ടണ്‍ അവതരിപ്പിച്ച സിവില്‍ പാര്‍ട്ണര്‍ഷിപ്പ്‌സ്, മാര്യേജസ് ആന്‍ഡ് ഡെത്ത്‌സ് (രജിസ്‌ട്രേഷന്‍) ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഹോം ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് വിവാഹ, ജനന, മരണ രജിസ്‌ട്രേഷനുകളില്‍ തുടര്‍ന്നു വരുന്ന പേപ്പര്‍ അധിഷ്ഠിത സമ്പ്രദായം ഇല്ലാതാകും. പ്രതിവര്‍ഷം രണ്ടരലക്ഷം വിവാഹങ്ങളാണ് യുകെയില്‍ നടക്കുന്നത്. ഇവയുടെ രജിസ്‌ട്രേഷനായി 84,000 വിവാഹ രജിസ്റ്ററുകളാണ് ഉപയോഗിക്കുന്നത്. ഇതിനു പകരം ഇലക്ട്രോണിക് രജിസ്റ്റര്‍ ഏര്‍പ്പെടുത്തുന്നതോടെ പത്തു വര്‍ഷത്തിനുള്ളില്‍ രജിസ്‌ട്രേഷന് ചെലവാകുന്ന 33.8 മില്യന്‍ പൗണ്ട് ലാഭിക്കാനാകുമെന്നും കണക്കാക്കുന്നു.
ബ്രയന്‍ മാത്യുവെന്ന 51 കാരന്‍ കൈകാലുകള്‍ക്ക് തളര്‍ന്നതായി അഭിനയിച്ച് നേടിയത് രണ്ടര ലക്ഷം പൗണ്ടിന്റെ ബെനഫിറ്റുകള്‍. 15 വര്‍ഷം നീണ്ട തട്ടിപ്പാണ് പുറത്തു വന്നിരിക്കുന്നത്. ഇയാളുടെ കേസ് പരിഗണിക്കുന്ന കോടതിയില്‍ ഭാര്യയോടപ്പം വീല്‍ച്ചെയറിലാണ് എത്തിയത്. അതേസമയം കോടതി ചുമത്തിയ മറ്റു ആരോപണങ്ങള്‍ ഇയാള്‍ ബ്രയന്‍ നിഷേധിച്ചു. ഇയാളുടെ കൈകാലുകളുടെ പ്രവര്‍ത്തന ക്ഷമത എത്രത്തോളം ഉണ്ടെന്ന് പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി കൈകാലുകള്‍ തളര്‍ന്നതായി അഭിനയിച്ച ബ്രയാന് കടുത്ത ശിക്ഷ ലഭിക്കുമെന്ന് കേസ് പരിഗണിച്ച ജഡ്ജി റോബര്‍ട്ട് ലിന്‍ഫോര്‍ഡ് പറഞ്ഞു.
2012ല്‍ കുറ്റം ആരോപിക്കപ്പെട്ട ബ്രയാന് കൈകാലുകള്‍ക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും സാധാരണ നിലയില്‍ നടന്നായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കൈകാലുകള്‍ തളര്‍ന്ന രീതിയിലെന്ന് ഡോക്ടര്‍മാരെ പോലും ബ്രയന്‍ വിശ്വസിപ്പിച്ചിരുന്നു. ഇയാളുടെ വാക്കുകളെ വിശ്വാസത്തിലെടുത്ത ഡോക്ടര്‍മാര്‍ കൂടുതല്‍ പരിശോധനകള്‍ ഇക്കാര്യത്തില്‍ നടത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇദ്ദേഹത്തിന് നടക്കാന്‍ പ്രാപ്തിയുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്. 2017ല്‍ ഡോക്ടര്‍മാരെ കാണാനെത്തിയ സമയത്ത് ബ്രയന്‍ വീല്‍ച്ചെയറിലായിരുന്നു എത്തിയത്.
ഒരു ഘട്ടത്തില്‍ ബ്രയനെ കാണാനെത്തിയ പൊലീസ് സംഘം ഇയാള്‍ സഞ്ചരിക്കുന്ന വാഹനം അര മൈല്‍ ദൂരത്ത് പാര്‍ക്ക് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആ സമയത്ത് നടക്കാന്‍ ആവശ്യമായ ഒരു ഉപകരണങ്ങളും ബ്രയന്‍ ഉപയോഗിച്ചിരുന്നെല്ലെന്ന് മിസ്സിസ്സ് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചു. ബ്രയന്റെ കൈകാലുകള്‍ തളര്‍ന്ന അവസ്ഥയിലായിരുന്നില്ല എന്നതിന് തെളിവാണ് ആ സംഭവമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. എന്നാല്‍ ബ്രയാന്‍ കൈകാലുകള്‍ തളര്‍ന്ന അവസ്ഥയിലാണെന്നും ഉപകരണങ്ങലുടെ സഹായമില്ലാതെ അദ്ദേഹത്തിന് എഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കില്ലെന്നും വാദി ഭാഗത്തിനു വേണ്ടി ജിം ടില്‍ബറി കോടതിയെ അറിയിച്ചു.
സര്‍ക്കാരില്‍ നിന്ന ലഭിക്കുന്ന ഇത്തരം സഹായങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്കാണ് ലഭിക്കേണ്ടതെന്ന് വാദം കേട്ട ശേഷം വര്‍ക്ക് ആന്റ് പെന്‍ഷന്‍ ഡിപാര്‍ട്ട്‌മെന്റ് മേധാവി ഡേവ് മോറിസ്സ് അഭിപ്രായപ്പെട്ടു. 245,000 പൗണ്ടിന്റെ ബെനിഫിറ്റുകളാണ് രോഗിയായി അഭിനയിച്ച് ബ്രയന് കൈക്കാലാക്കിയിരിക്കുന്നത്. കൈകാലുകള്‍ തളര്‍ച്ച ബാധിച്ചിരിക്കുന്ന ആളുകള്‍ അത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതുണ്ട് എന്നാല്‍ ബ്രയാന്റെ കേസില്‍ അതുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഇയാള്‍ ശിക്ഷ അര്‍ഹിക്കുന്നതായി കോടതി അറിയിച്ചു. ഇപ്പോള്‍ ജാമ്യത്തിലുള്ള ബ്രയാന്റെ ശിക്ഷ വിധി ഏപ്രില്‍ പതിമൂന്നിനായിരിക്കും.
ലോകത്തെ ജീവിക്കാന്‍ കൊള്ളാവുന്ന നഗരങ്ങളുടെ പട്ടികയില്‍ ആദ്യ 32 സ്ഥാനങ്ങളില്‍ ഇന്ത്യയിലെ ഒരു നഗരവുമില്ല. എല്ലാവര്‍ഷവും ടൈം ഔട്ട് സിറ്റി ലൈഫ് ഇന്‍ഡക്സ് പുറത്തുവിടാറുണ്ട്. ഓരോ നഗരത്തിലെയും ഭക്ഷണം, മദ്യം, സംസ്‌കാരം, സൗഹൃദാന്തരീക്ഷം, ജീവിതച്ചെലവ്, സന്തോഷം, ലൈംഗികത സുരക്ഷ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്‍ഡക്സ് തയ്യാറാക്കുന്നത്.
ലൈംഗികതയുടെ കാര്യത്തില്‍ പാരീസാണ് മുന്നില്‍. പാരീസില്‍ ജീവിക്കുന്നവരില്‍ അഞ്ചില്‍ നാലുപേരും പോയമാസം സെക്സിലേര്‍പ്പെട്ടവരാണ്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, എഡിന്‍ബറോ തുടങ്ങിയ ബ്രിട്ടീഷ് നഗരങ്ങള്‍ ഹാങ്ങോവറിന്‍റെ കാര്യത്തില്‍ രണ്ടാംസ്ഥാനത്തുണ്ട്. ടൈം ഔട്ട് മാസികയുടെ പട്ടികയനുസരിച്ച് ലോകത്തെ മികച്ച നഗരങ്ങള്‍ ഇവയാണ്: ഷിക്കാഗോ, പോര്‍ട്ടോ, ന്യുയോര്‍ക്ക്, മെല്‍ബണ്‍, ലണ്ടന്‍, മാഡ്രിഡ്, മാഞ്ചസ്റ്റര്‍, ലിസ്ബണ്‍, ഫിലാഡാല്‍ഫിയ, ബാഴ്സലോണ, എഡിന്‍ബറോ, ടെല്‍ അവീവ്, ഓസ്റ്റിന്‍, പാരീസ്, മെക്സിക്കോ സിറ്റി, ഷാങ്ഹായ്, സാന്‍ ഫ്രാന്‍സിസ്‌കോ, ബെര്‍ലിന്‍, ടോക്യോ, ലോസെയ്ഞ്ചല്‍സ്, സൂറിക്ക്, ബെയ്ജിങ്, വാഷിങ്ടണ്‍ ഡി.സി, ബാങ്കോക്ക്, മോസ്‌കോ, ഹോങ് കോങ്, മയാമി, സിഡ്നി, ദുബായ്, ബോസ്റ്റണ്‍, സിംഗപ്പുര്‍, ഇസ്താംബുള്‍.
അമേരിക്കയിലെ ഷിക്കാഗോ ഒന്നാം സ്ഥാനത്തുള്ളത്. ഭക്ഷണം, മദ്യം, സംസ്‌കാരം, സൗഹൃദാന്തരീക്ഷം, ജീവിതച്ചെലവ്, സന്തോഷം എന്നിവയില്‍ ഒന്നാമതെത്തിയാണ് ഷിക്കാഗോ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. പോര്‍ച്ചുഗല്‍ നഗരമായ പോര്‍ട്ടോയാണ് രണ്ടാം സ്ഥാനത്ത്. ലോകത്തേറ്റവും ജീവിക്കാന്‍ കൊള്ളാവുന്ന നഗരമായാണ് പോര്‍ട്ടോ വിലയിരുത്തപ്പെടുന്നത്. സുഹൃത്തുക്കളെ കണ്ടെത്താന്‍ പറ്റിയ നഗരമാണ് പോര്‍ട്ടോ. നൈറ്റ് ലൈഫും സംസ്‌കാരവും ന്യുയോര്‍ക്കിന് മൂന്നാം സ്ഥാനവും നേടിക്കൊടുത്തു.
ഭക്ഷണവും മദ്യവും ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നാലാം സ്ഥാനത്തും എത്തിച്ചു. ലണ്ടനാണ് അഞ്ചാം സ്ഥാനത്ത്. കലയും സംസ്‌കാരവും അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയില്‍ പാരീസാണ് ഒന്നാം സ്ഥാനത്ത്. ന്യൂയോര്‍ക്ക്, മാഡ്രിഡ്, ഷിക്കാഗോ, ലണ്ടന്‍ എന്നിവ പിന്നാലെയും. എന്നാല്‍, സിനിമയും സംഗീതവും മ്യൂസിയവും ആര്‍ട്ട് ഗാലറിയുമൊക്കെ ഇഷ്ടപ്പെടുന്നവര്‍ മെക്സിക്കോ സിറ്റിയെയാണ് മുന്നോട്ടുവെക്കുന്നത്. ബാഴ്സലോണയും പാരീസും തൊട്ടുപിന്നാലെയുണ്ട്.
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ, തോപ്രാംകുടി അസീസി സന്തോഷ് ഭവന് (പെണ്‍കുട്ടികളുടെ അനാഥമന്ദിരത്തിനു) വേണ്ടി നടത്തിയ ക്രിസ്തുമസ് ചാരിറ്റി അവസാനിച്ചപ്പോള്‍ ലഭിച്ചത് 1600 പൗണ്ടായിരുന്നു. എന്നാല്‍ നാട്ടിലേക്കു പോകുന്നതിനു മുന്‍പ് രണ്ടു സുഹൃത്തുക്കള്‍ മാര്‍ട്ടിന്റെ കൈവശം കൊടുത്ത 150 പൗണ്ട് ഉള്‍പ്പെടെ 1750 പൗണ്ട് കഴിഞ്ഞ വ്യാഴാഴ്ച ജില്ലാ പഞ്ചായത്തു മെമ്പര്‍ നോബിള്‍ ജോസഫ് കൈമാറി. ചടങ്ങില്‍ പഞ്ചായത്ത് മെംബര്‍ പ്രദീപ് സെബാസ്റ്റയന്‍,,ഡോക്ടര്‍ പാപ്പച്ചന്‍ ജോര്‍ജ്, സജിമോന്‍ ഇലവുങ്കല്‍ സാബു ജോര്‍ജ്, ഷൈന്‍ തൊടുകയില്‍, ഇംഗ്ലണ്ടില്‍ നിന്നെത്തിയ മാര്‍ട്ടിന്‍ കെ. ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നു പറഞ്ഞാല്‍ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ അനുഭവിച്ചു വളര്‍ന്നു വന്ന ഒരു കൂട്ടം ആളുകളാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജാതി, മത, വര്‍ണ്ണ, വര്‍ഗ, സ്ഥലകാല വ്യത്യാസങ്ങളില്ല എല്ലാവരെയും മനുഷ്യരായിക്കണ്ട് സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ക്ക് ഒരു സംഘടനയുമായി ഒരു ബന്ധവുമില്ല.
2004ല്‍ ഉണ്ടായ സുനാമിക്ക് ഫണ്ട് ശേഖരിച്ച് കേരള മുഖ്യമന്ത്രിക്ക് നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ്, മാര്‍ട്ടിന്‍ കെ. ജോര്‍ജ്, മനോജ് മാത്യു, ഡിജോ ജോണ്‍, ജെയ്‌സണ്‍ തോമസ്, ആന്റോ ജോസ്, എന്നിവരാണ്.
ഈ വര്‍ഷം മാത്രം 5350 പൗണ്ട് യുകെ മലയാളികളില്‍ നിന്നും പിരിച്ച് നാട്ടിലെ പാവപ്പെട്ട ആളുകളെ സഹായിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട്. അതിനു ഞങ്ങളെ സഹായിച്ച മുഴുവന്‍ യുകെ മലയാളികളോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ഇതുവരെയുള്ള ഞങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് മുപ്പതു ലക്ഷം രൂപ പിരിച്ച് നാട്ടിലെ ആളുകളെ സഹായിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട് എന്നതില്‍ അഭിമാനമുണ്ട്
കഴിഞ്ഞ വര്‍ഷം നാട്ടില്‍പോയ സന്‍ഡര്‍ലാന്‍ഡില്‍ താമസിക്കുന്ന തോപ്രാംകുടി സ്വദേശി മാര്‍ട്ടിന്‍ കെ. ജോര്‍ജ് തോപ്രാംകുടി അസ്സിസി സന്തോഷ് ഭവന്‍ സന്ദര്‍ശിക്കുകയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ക്രിസ്തുമസ് ചാരിറ്റി ഇവര്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തതിന്റെയടിസ്ഥാനത്തില്‍ ഈ പെണ്‍കുട്ടികളുടെ സ്ഥാപനത്തിനുവേണ്ടി ചാരിറ്റി നടത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റി തീരുമാനിക്കുയായിരുന്നു. ഞങ്ങളെ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.
മാഞ്ചസ്റ്റർ∙ മാഞ്ചസ്റ്റർ മലയാളികളുടെ അഭിമാനമായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (എംഎംസിഎ) 15–ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന കീബോർഡ് ക്ലാസുകളുടെ ഉദ്ഘാടനം നാളെ (2/2/18) വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് വിഥിൻഷോ പോർട്ട് വേയിലുള്ള ലൈഫ് സ്റ്റൈൽ സെന്ററിൽ മുൻ പ്രസിഡന്റ് ജോബി മാത്യു ഉദ്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് അലക്സ് വർഗ്ഗീസ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിക്കും. വൈസ് പ്രസിഡന്റ് ഹരികുമാർ.പി.കെ, ട്രഷറർ സാബു ചാക്കോ, ജോയിന്റ് സെക്രട്ടറി സജി സെബാസ്റ്റ്യൻ മറ്റ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
2003-ൽ സ്ഥാപിതമായ എംഎംസിഎ ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോൾ യുകെയിലെ ഒന്നാം നിരയിലുള്ള അസോസിയേഷനുകളിലൊന്നായി മാറിക്കഴിഞ്ഞു. 150 ൽ പരം കുടുംബംങ്ങൾ ഈ സംഘടനയിൽ അംഗങ്ങളായുണ്ട്. രൂപം കൊണ്ട നാൾ ഇന്നുവരെ ഒന്നിനൊന്നു മികച്ച പ്രവർത്തനങ്ങളാൽ സംഘടനയെ മുന്നോട്ട് കൊണ്ടു പോകുവാൻ സംഘടനക്ക് നേതൃത്വം കൊടുത്ത ഭാരവാഹികൾ പരിശ്രമിച്ചതിന്റെ ഫലമായാണ് അസോസിയേഷൻ ഇത്രയും ശക്തമായ നിലയിലെത്തിയത്.
“ക്രിസ്റ്റൽ ഇയർ” വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാനാണ് ടീം എംഎംസിഎ ആലോചിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കരാട്ടേ ക്ലാസ്സുകളും ബോളിവുഡ് ഡാൻസ് ക്ലാസ്സുകളും നിലവിൽ എംഎംസിഎയുടെ കീഴിൽ നടന്നുവരുന്നുണ്ട്. അതാതു തലങ്ങളിൽ കഴിവു തെളിയിച്ച പ്രഗത്ഭരായ അധ്യാപകരാണ് ഓരോ ക്ലാസ്സുകളും നയിക്കുന്നത്. നാളെ വെള്ളിയാഴ്ച നടക്കുന്ന കീബോർഡ് ക്ലാസ്സുകളുടെ ഉദ്ഘാടന ചടങ്ങുകളിലേക്ക് എവരേയും സ്വാഗതം ചെയ്യുന്നതായി ടീം എംഎംസിഎയ്ക്ക് വേണ്ടി ജനറൽ സെക്രട്ടറി ജനീഷ് കുരുവിള അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്
“അവൾ എൻറെ ഉറ്റ സുഹൃത്താണ്. ലേബർ റൂമിൽ അവൾ അനുഭവിച്ച ദു:ഖം പറഞ്ഞറിയിക്കാനാവാത്തതാണ്. ഇനി ഒരു അമ്മയ്ക്കും ഈ അനുഭവം ഉണ്ടാകാതിരിക്കട്ടെ”. ലേബർ റൂമിൽ അമ്മമാർക്ക് സ്വാന്തനമാകാൻ ഒരുങ്ങുകയാണ് മിഡ് വൈഫ് നിക്ക് കെറി. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ, മറക്കാനാവാത്ത വേദനയുടെ ഓർമ്മയായി മനസിൽ സൂക്ഷിക്കേണ്ടി വരുന്ന അമ്മമാർക്ക് ആശ്വാസം നല്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുകയാണ് നോർത്ത് ലിങ്കൺ ഷയർ ആൻഡ് ഗൂൾ ഹോസ്പിറ്റലിലെ നഴ്സായ നിക്ക് കെറി. നിക്ക് കെറിയുടെ ഏറ്റവും പ്രിയ കൂട്ടുകാരിയ്ക്ക് ഉണ്ടായ കയ്പേറിയ അനുഭവത്തിൻറെ വെളിച്ചത്തിലാണ് നിക്ക് ഇങ്ങനെ ഒരു തീരുമാനമെടുത്തത്.
നിക്കിൻറെ കൂട്ടുകാരിയ്ക്ക് പ്രസവത്തിൽ കുഞ്ഞ് നഷ്ടപ്പെട്ടു. 36 ആഴ്ച ഗർഭിണിയായിരുന്നു അവർ. കുഞ്ഞ് ഉദരത്തിൽ ചലിക്കുന്നില്ല എന്നു മനസിലായതിനാൽ ഹോസ്പിറ്റലിൽ എത്തിയ അവരെ തേടിയെത്തിയത് കുഞ്ഞിന് ജീവൻ നഷ്ടപ്പെട്ടു എന്ന വാർത്തയായിരുന്നു. മരിച്ച കുഞ്ഞിനെ നോർമ്മൽ ഡെലിവറി നടത്തുന്നതിനായി കുറെ ടാബ് ലറ്റുകൾ നല്കി വിട്ടു. 48 മണിക്കൂറിനു ശേഷം ഹോസ്പിറ്റലിൽ എത്താനും നിർദ്ദേശിച്ചു. അതിനു ശേഷം അവരുടെ കാര്യം ഹോസ്പിറ്റലിൽ നിന്ന് ആരും തിരക്കിയില്ല. എന്നാൽ കൂട്ടുകാരി പ്രസവത്തിനായി എത്തിയപ്പോൾ നിക്ക് ബെഡ് സൈഡിൽ കൂട്ടിനായി എത്തി. ജീവനില്ലാത്ത കുഞ്ഞിന് ജന്മം നല്കുന്ന അതീവ ദു:ഖകരമായ നിമിഷങ്ങൾക്ക് നിക്ക് സാക്ഷിയായി. ഡെലിവറിക്കു ശേഷം നിക്കിൻറെ കൂട്ടുകാരിയെ തനിയെ ഒരു മുറിയിലേയ്ക്ക് ജീവൻ നഷ്ടപ്പെട്ട പെൺകുഞ്ഞിനൊപ്പം മാറ്റിക്കിടത്തി. പ്രസവ സമയത്ത് നല്ല രീതിയിലുള്ള പരിചരണം അവർക്ക് ലഭിച്ചെങ്കിലും അതിനു ശേഷമുള്ള മണിക്കൂറുകൾ തികഞ്ഞ അവഗണനയുടേതായിരുന്നു. ഒരു സ്റ്റാഫും അവരെ തിരിഞ്ഞു നോക്കിയില്ല. 36 ആഴ്ച ഉദരത്തിൽ വഹിച്ച കുഞ്ഞിനോട് എങ്ങനെ വിട പറയണമെന്ന് പറയാനോ, ആ കുഞ്ഞിൻറെ ഓർമ്മയ്ക്കായി എന്തെങ്കിലും ചെയ്യാനോ ആരുമെത്തിയില്ല.
“സ്വന്തം കുഞ്ഞ് നഷ്ടപ്പെടുന്ന അമ്മയ്ക്ക് ആശ്വാസം നല്കുന്ന ഒരു അന്തരീക്ഷം ഒരുക്കുകയാണ് തൻറെ ഭാവി പ്രവർത്തനങ്ങളുടെ ലക്ഷ്യം”; നിക്ക് കെറി പറയുന്നു. സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിലെ ആദ്യ മറ്റേണിറ്റി ബിറ്റീവ് മെന്റ് മിഡ് വൈഫായി നിക്ക് കെറി ജോലിയാരംഭിക്കുകയാണ്. ഡോക്ടർമാർക്കും മിഡ് വൈഫുമാർക്കും സ്റ്റുഡൻസിനും ട്രെയിനിംഗ് നല്കാൻ ഇനി നാലുകുട്ടികളുടെ അമ്മയായ ഈ 37 കാരി മറ്റേണിറ്റി വാർഡിൽ ഉണ്ടാവും. 150,000 പൗണ്ട് ചിലവിൽ മറ്റേണിറ്റി ബിറീവ്മെന്റ് സ്യൂട്ട് ഒരുക്കുന്ന പ്രവർത്തനങ്ങൾ സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിൽ നടന്നു വരികയാണ്. ചാരിറ്റി ഫണ്ട് റെയിസിംഗ് വഴിയാണ് ഇത്രയും തുക കണ്ടെത്തിയത്. നോർത്ത് ലിങ്കൺ ഷയറിലെ മലയാളികളുടെ നേതൃത്വത്തിൽ ഇന്ത്യൻ സമൂഹം കഴിഞ്ഞ നവംബറിൽ നടത്തിയ ദീപാവലി ഫണ്ട് റെയിസിംഗിലൂടെ 4820 പൗണ്ട് ബിറീവ് മെൻറ് സ്യൂട്ടിനായി സമാഹരിച്ചു നല്കിയിരുന്നു. സ്കൻതോർപ്പിൽ നടന്ന ഫണ്ട് റെയിസിംഗ് ഇവൻറിൽ നിക്ക് കെറിയും പങ്കെടുത്തിരുന്നു.
ലണ്ടന്‍ : ഹീത്രോ മലയാളികളുടെ മാതാവ് തങ്കമ്മ ജോണ്‍ ചിറ്റലപള്ളി ( 69 ) യുടെ ശവസംസ്കാരം ഫെബ്രുവരി 10 ശനിയാഴ്ച ആഷ്‌ഫോര്‍ഡില്‍ വച്ച് . ഹീത്രോയ്ക്ക് സമീപം ബെഡ്ഫോണ്ടില്‍ താമസിക്കുന്ന ഗീത ജോസഫിന്റെയും ജോസഫ് ലൂക്കോസ്സിന്റെയും ( സല്‍ജെയ് ലൂക്കോസ് ) മാതാവാണ് തങ്കമ്മ ജോണ്‍ ചിറ്റലപള്ളി . നാട്ടില്‍ കുട്ടനാട് – തലവടി സ്വദേശിയാണ് തങ്കമ്മ ജോണ്‍ . കഴിഞ്ഞ ഏഴ് മാസമായി മക്കളോടൊപ്പം യുകെയില്‍ കഴിയുകയായിരുന്നു തങ്കമ്മ . എന്നാല്‍ ഇക്കഴിഞ്ഞ ജനുവരി പത്തൊന്‍പതാം തീയതി ഹൃദയസംബന്ധമായ രോഗത്താല്‍ ഹെയര്‍ ഫീല്‍ഡ് ഹോസ്പിറ്റലില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു . ശസ്ത്രക്രീയ വിജയമായിരുന്നു എങ്കിലും പെട്ടെന്ന് ഉണ്ടായ അണുബാധയെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
ആഷ്‌ഫോര്‍ഡിലെ സെന്റ് ഹില്‍ഡാസ് പള്ളിയിലാണ് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത് . ശനിയാഴ്ച രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സമയം . ബ്ര : റെജി കോശി കോഴഞ്ചേരി ശവസംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കും . ഹീത്രോയിലെ മലയാളി സമൂഹം തങ്കമ്മ ജോണിന്റെ ശവസംസ്കാരത്തിനുള്ള തയ്യാറെടുപ്പുകള്‍ എല്ലാം നടത്തി കഴിഞ്ഞു . പരേതനായ സി ജെ ജോര്‍ജ്ജ് ചിറ്റലപള്ളിയുടെ ഭാര്യയാണ് തങ്കമ്മ ജോണ്‍ . ചെറുമകള്‍ ക്രിസ്റ്റീന ജോസഫ്.
ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ മേല്‍വിലാസം താഴെ കൊടുക്കുന്നു..
St: Hildas Church Hall,
Ashford ( Middlesex ),
TW15 3QL.
Contact details —
Saljay Joseph Lukose – 07828096655
ഇത് ഒരു അറിയിപ്പായി കാണണന്മെന്ന് ബന്ധുമിത്രാദികള്‍ അറിയിച്ചു..
സുജു ഡാനിയേല്‍
മാഞ്ചസ്റ്റര്‍: ഇന്ത്യയുടെ 69-ാമത് റിപ്പബ്ലിക് ദിനാഘോഷം ഓഐസിസി മാഞ്ചസ്റ്റര്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ കൊണ്ടാടി. സെന്റ് ജോസഫ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ നാഷണല്‍ കമ്മിറ്റി അംഗം വിനോദ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സോണി ചാക്കോ സ്വാഗതമാശംസിച്ച ചടങ്ങില്‍ ഓ ഐ സി സി ജോയിന്റ് കണ്‍വീനര്‍ കെ കെ മോഹന്‍ദാസ് മുഖ്യ പ്രഭാഷണം നടത്തി.ലോക കേരള സഭയിലേക്കു തിരഞ്ഞെടുത്ത ഓ ഐ സി സി യു കെ യുടെ കണ്‍വീനര്‍ ടി. ഹരിദാസിന് ചടങ്ങില്‍ നേതാക്കളും പ്രേവര്‍ത്തകരും ചേര്‍ന്ന് സ്‌നേഹോഷ്മള സ്വീകരണം നല്‍കി.
ഓ ഐ സി സി യുടെ പ്രവര്‍ത്തനം യുകെയില്‍ അങ്ങോളമിങ്ങോളം വ്യാപിപ്പിക്കുവാന്‍ മുഴുവന്‍ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സ്വീകരണമേറ്റുവാങ്ങി ഹരിദാസ് അഭ്യര്‍ത്ഥിച്ചു. കേരളത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കളായ KPCC ജനറല്‍ സെക്രട്ടറിമാരായ N. സുബ്രമണ്യന്‍, ലാലി വിന്‍സന്റ്, അജയ് മോഹന്‍, ചാണ്ടി ഉമ്മന്‍, മുന്‍ എംഎല്‍എ അബ്ദുള്ളക്കുട്ടി, OICC യൂറോപ്പ് കോഡിനേറ്റര്‍ ജിന്‍സണ്‍ വര്‍ഗ്ഗീസ്, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, മഹിളാ കോണ്‍ഗ്രസ് ഐടി സെല്‍ കോഡിനേറ്റര്‍ ഷീബാ രാമചന്ദ്രന്‍ തുടങ്ങി വിവിധ നേതാക്കളാണ് ടെലിഫോണ്‍ വഴിയും സന്ദേശമായും ആശംസകളറിയിച്ചത്
ഡല്‍ഹിയില്‍ നടന്ന മഹിളാ കോണ്‍ഗ്രസ്സ് മീറ്റിങ്ങില്‍ പങ്കെടുത്ത യുകെയുടെ പ്രതിനിധിയായ ഷൈനു മാത്യുവിനെ മഹിളാ കോണ്‍ഗ്രസ് ഐ ടി സെല്‍ മെമ്പറായി തിരഞ്ഞെടുത്ത വിവരം ഷീബാ രാമചന്ദന്‍ യോഗത്തില്‍ ഔദ്യോഗികമായി അറിയിച്ചു. തുടര്‍ന്ന് നടന്ന ആഘോഷ പരിപാടിയില്‍ വിവിധ കലാപരിപാടികളാണ് അരങ്ങേറിയത്.
മാഞ്ചസ്റ്ററില്‍ നിന്നുള്ള ജിക്സിയുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ തുടക്കം കുറിച്ച വേദിയില്‍ ഭാരതാംബയായി വേഷമിട്ട പൂര്‍ണിമ സദസ്സിനെ കയ്യിലെടുത്തു. ബ്രിജിത് സിജു അവതരിപ്പിച്ച ഭരതനാട്യവും ചടുല താളത്തിനു നൃത്തചുവടുകള്‍ വച്ച സിയാനും സിദ്രയും കാണികളുടെ നീണ്ട കയ്യടി ഏറ്റുവാങ്ങി. ജാക്വിലിന്‍ ജോയിയുടെ ഗാനവും ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി.
കലാപരിപാടികളില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ലണ്ടന്‍ റീജന്‍ പ്രസിഡന്റ് സന്തോഷ് ബെഞ്ചമിന്‍, വൈസ് പ്രസിഡന്റ് ബേബി ചെറിയാന്‍, സറെ റീജന്‍ വൈസ് പ്രസിഡന്റ് ജയന്‍, റാന്‍ കമ്മറ്റി മെമ്പര്‍ ഫര്‍ണാണ്ടസ് എന്നിവര്‍ മെമെന്റോ നല്‍കി.ദേശീയ ഗാനത്തോടെ അവസാനിച്ച ആഘോഷ പരിപാടികള്‍ക്ക് നാഷണല്‍ കമ്മറ്റി അംഗം ബിജു കല്ലമ്പലം നന്ദി പറഞ്ഞു.
യുകെ മലയാളികള്‍ക്കിടയില്‍ സ്വീകാര്യത നേടിയ ‘ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യൂകെ’യുടെ സംഗീതവും നൃത്തവും ഇഴചേരുന്ന ‘മയൂര ഫെസ്റ്റ് 2018’ ഈ വരുന്ന ഏപ്രില്‍ 21ന് നോര്‍ത്താംപ്റ്റന്‍ഷയറിലെ, കെറ്ററിംഗില്‍ വെച്ച് നടത്തുവാന്‍ തീരുമാനമായി. TUNE OF ARTS ന്റെ അഞ്ചാമത്തെ പരിപാടിയാണ് MAYOORA FEST 2018. കലാകാരന്‍മാരുടെ സംഗമം സമന്വയിപ്പിച്ച് നൃത്തസംഗീതകലയുടെ ശാന്തതീരങ്ങള്‍ തലോടുന്ന തിരമാലകളുടെ തൂവല്‍സ്പര്‍ശങ്ങള്‍ ഓരോ കലാകാരന്‍മാരെയും കലാകാരികളെയും തൊട്ടുതലോടിക്കൊണ്ട് നടത്തപ്പെടുന്ന മയൂര ഫെസ്റ്റ്2018 നിങ്ങള്‍ക്ക് ഒരു പുത്തന്‍ അനുഭവമാകും.
കലയെ ഉപാസിക്കുന്ന നിങ്ങളിലുള്ള കഴിവിനെ സ്വതന്ത്രമായി നല്ലൊരു മനസ്സോടുകൂടി സദസ്സിനു മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ഒരുക്കുന്നു. നൃത്തത്തിനും പാട്ടുകള്‍ക്കുമായിരിക്കും ഈ പരിപാടിയില്‍ കൂടുതല്‍ പ്രധാന്യം നല്കുക. ഇതില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടുക. ഈ തലമുറയുടെയും വരും തലമുറയുടെയും സംഗീത നൃത്ത ആസ്വാദനത്തിലേക്ക് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഭാവങ്ങളും താളങ്ങളും ലയങ്ങളും ഒന്നിച്ചു ചേരുന്ന മയൂര ഫെസ്റ്റ് 2018 മറക്കാനാവാത്ത ഒരനുഭവം സമ്മാനിക്കും എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്. ഈ നിമിഷത്തിന് സാക്ഷിയാകുവാന്‍ നിങ്ങള്‍ ഏവരെയും ഒരിക്കല്‍ക്കൂടി ക്ഷണിക്കുകയാണ്. നിങ്ങളുടെ ആശീര്‍വാദവും സഹകരണവും താഴ്മയോടെ പ്രതീക്ഷിക്കട്ടെ…
കൂടുതല്‍ വിവരങ്ങള്‍ക്ക് Sujith Kettering – 07447613216, Pream Northampton – 07711784656, Sudheesh Kettering – 07990646498, Anand Northampton – 07503457419, Sebastain Birmingham – 7828739276. Toni Kettering-07428136547,Titus (Kettering)-07877578165, Ajith Paliath (Sheffield) 07411708055, Biju Nalpat (Kettering) – 07900782351
യുകെയിലെ ആദ്യത്തെ പ്രൈവറ്റ് ക്ലബായ ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബിന്റെ ന്യൂ ഇയര്‍-ക്രിസ്മസ് ആഘോഷം ഫെബ്രുവരി മൂന്നിന് വിവിധ പരിപാടികളോടെ നടക്കും. വെസ്റ്റ്ബറി ഓണ്‍ ട്രെന്‍ഡിലെ ന്യൂമാന്‍സ് ഹാളിലാണ് ആഘോഷങ്ങള്‍ അരങ്ങേറുന്നത്. ചടങ്ങില്‍ മുഖ്യാതിഥിയായി എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധു ശാന്തിമോന്‍ മുഖ്യാതിഥിയാകും. മൂന്നാം തിയതി വൈകീട്ട് നാല് മണിക്ക് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ശേഷം ഡയമണ്ട് ക്ലബിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഇതിന് പുറമെ യുകെയിലെ പ്രഗത്ഭരായ കലാകാരന്‍മാര്‍ അണിനിരക്കുന്ന വിവിധ കലാപരിപാടികള്‍ പരിപാടിക്ക് മാറ്റ് കൂട്ടും. പരിപാടികളുടെ വിജയത്തിനായി ഡയമണ്ട് ക്ലബ് പ്രസിഡന്റ് ജോഷി ജോണിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും തയ്യാറെടുത്ത് വരുന്നു.
അതുല്യമായ വ്യക്തിത്വത്തിന് ഉടമയായ സിന്ധു ശാന്തിമോനെ തന്നെ ആഘോഷത്തില്‍ വിശിഷ്ടാതിഥിയായി ലഭിച്ചതില്‍ ഡയമണ്ട് ക്ലബിലെ അംഗങ്ങള്‍ക്ക് സന്തോഷമേറെയാണ്. ഒരു രാഷ്ട്രീയ പ്രവര്‍ത്തക എന്നതിലുപരി എഴുത്തുകാരിയെന്ന നിലയിലും അക്കാഡമീഷ്യന്‍, സാമൂഹിക പ്രവര്‍ത്തക എന്നീ നിലകളിലും സിന്ധു കഴിവ് തെളിയിച്ചിട്ടുണ്ട്. 2009ല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയില്‍ നിന്നും ഇവര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്.
ബ്രിട്ടീഷ് ബിസിനസുകാരനായ ശാന്തിമോന്‍ ജേക്കബിന്റെ ഭാര്യയായി നിലവില്‍ യുകയില്‍ കഴിയുകയാണ് സിന്ധുജോയ്. കത്തോലിക്ക് ന്യൂ മീഡിയ നെറ്റ് വര്‍ക്കിന്റെ കോ ഫൗണ്ടറും പ്രസിഡന്റുമാണ് ശാന്തിമോന്‍.
ബ്രിസ്റ്റോള്‍ മലയാളികളുടെ എക്കാലത്തെയും ആഗ്രഹവും സ്വപ്നവുമായിരുന്നു യുകെയിലെ പ്രഥമ പ്രൈവറ്റ് ക്ലബ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആണ് ഉദ്ഘാടനം നടന്നത്. തെറ്റാത്ത നിയമാവലി പാലിച്ച് കൊണ്ടുള്ള പ്രവര്‍ത്തനമാണ് ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബ് പ്രവര്‍ത്തിക്കുന്നത്. കുടുംബബന്ധങ്ങള്‍ ഊട്ടി വളര്‍ത്തുന്നതിനുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ക്ലബ് പ്രാധാന്യം നല്‍കും.
അംഗങ്ങള്‍ക്ക് വിവിധ ഇടങ്ങള്‍ അടുത്തറിയാനുള്ള യാത്രകള്‍ കാലാകാലങ്ങളില്‍ ക്ലബിന്റെ ആഭിമുഖ്യത്തിലേര്‍പ്പെടുത്തിയിട്ടുണ്ട്. അംഗങ്ങള്‍ക്ക് ഒന്നു ചേര്‍ന്ന് മാന്യമായ ഏത് ബിസിനസ് സംരംഭങ്ങളുമാരംഭിക്കാന്‍ ക്ലബ് വേദിയൊരുക്കിയിട്ടുണ്ട്. ഡയമണ്ട് ക്ലബിന്റെ പ്രസിഡന്റ് ജോഷി ജോണും സെക്രട്ടറിയായി നോയിച്ചന്‍ അഗസ്റ്റിനും ട്രഷറര്‍ ജസ്റ്റിന്‍ മന്‍ജലിയുമാണ്.