UK

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ, തോപ്രാംകുടി അസീസി സന്തോഷ് ഭവന് (പെണ്‍കുട്ടികളുടെ അനാഥമന്ദിരത്തിനു) വേണ്ടി നടത്തിയ ക്രിസ്തുമസ് ചാരിറ്റി അവസാനിച്ചപ്പോള്‍ ലഭിച്ചത് 1600 പൗണ്ടായിരുന്നു. എന്നാല്‍ നാട്ടിലേക്കു പോകുന്നതിനു മുന്‍പ് രണ്ടു സുഹൃത്തുക്കള്‍ മാര്‍ട്ടിന്റെ കൈവശം കൊടുത്ത 150 പൗണ്ട് ഉള്‍പ്പെടെ 1750 പൗണ്ട് കഴിഞ്ഞ വ്യാഴാഴ്ച ജില്ലാ പഞ്ചായത്തു മെമ്പര്‍ നോബിള്‍ ജോസഫ് കൈമാറി. ചടങ്ങില്‍ പഞ്ചായത്ത് മെംബര്‍ പ്രദീപ് സെബാസ്റ്റയന്‍,,ഡോക്ടര്‍ പാപ്പച്ചന്‍ ജോര്‍ജ്, സജിമോന്‍ ഇലവുങ്കല്‍ സാബു ജോര്‍ജ്, ഷൈന്‍ തൊടുകയില്‍, ഇംഗ്ലണ്ടില്‍ നിന്നെത്തിയ മാര്‍ട്ടിന്‍ കെ. ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നു പറഞ്ഞാല്‍ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ അനുഭവിച്ചു വളര്‍ന്നു വന്ന ഒരു കൂട്ടം ആളുകളാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജാതി, മത, വര്‍ണ്ണ, വര്‍ഗ, സ്ഥലകാല വ്യത്യാസങ്ങളില്ല എല്ലാവരെയും മനുഷ്യരായിക്കണ്ട് സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ക്ക് ഒരു സംഘടനയുമായി ഒരു ബന്ധവുമില്ല.

2004ല്‍ ഉണ്ടായ സുനാമിക്ക് ഫണ്ട് ശേഖരിച്ച് കേരള മുഖ്യമന്ത്രിക്ക് നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ്, മാര്‍ട്ടിന്‍ കെ. ജോര്‍ജ്, മനോജ് മാത്യു, ഡിജോ ജോണ്‍, ജെയ്‌സണ്‍ തോമസ്, ആന്റോ ജോസ്, എന്നിവരാണ്.

ഈ വര്‍ഷം മാത്രം 5350 പൗണ്ട് യുകെ മലയാളികളില്‍ നിന്നും പിരിച്ച് നാട്ടിലെ പാവപ്പെട്ട ആളുകളെ സഹായിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട്. അതിനു ഞങ്ങളെ സഹായിച്ച മുഴുവന്‍ യുകെ മലയാളികളോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ഇതുവരെയുള്ള ഞങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് മുപ്പതു ലക്ഷം രൂപ പിരിച്ച് നാട്ടിലെ ആളുകളെ സഹായിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട് എന്നതില്‍ അഭിമാനമുണ്ട്

കഴിഞ്ഞ വര്‍ഷം നാട്ടില്‍പോയ സന്‍ഡര്‍ലാന്‍ഡില്‍ താമസിക്കുന്ന തോപ്രാംകുടി സ്വദേശി മാര്‍ട്ടിന്‍ കെ. ജോര്‍ജ് തോപ്രാംകുടി അസ്സിസി സന്തോഷ് ഭവന്‍ സന്ദര്‍ശിക്കുകയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ക്രിസ്തുമസ് ചാരിറ്റി ഇവര്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തതിന്റെയടിസ്ഥാനത്തില്‍ ഈ പെണ്‍കുട്ടികളുടെ സ്ഥാപനത്തിനുവേണ്ടി ചാരിറ്റി നടത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റി തീരുമാനിക്കുയായിരുന്നു. ഞങ്ങളെ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.

മാഞ്ചസ്റ്റർ∙ മാഞ്ചസ്റ്റർ മലയാളികളുടെ അഭിമാനമായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (എംഎംസിഎ) 15–ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന കീബോർഡ് ക്ലാസുകളുടെ ഉദ്ഘാടനം നാളെ (2/2/18) വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് വിഥിൻഷോ പോർട്ട് വേയിലുള്ള ലൈഫ് സ്റ്റൈൽ സെന്ററിൽ മുൻ പ്രസിഡന്റ് ജോബി മാത്യു ഉദ്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് അലക്സ് വർഗ്ഗീസ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിക്കും. വൈസ് പ്രസിഡന്റ് ഹരികുമാർ.പി.കെ, ട്രഷറർ സാബു ചാക്കോ, ജോയിന്റ് സെക്രട്ടറി സജി സെബാസ്റ്റ്യൻ മറ്റ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

2003-ൽ സ്ഥാപിതമായ എംഎംസിഎ ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോൾ യുകെയിലെ ഒന്നാം നിരയിലുള്ള അസോസിയേഷനുകളിലൊന്നായി മാറിക്കഴിഞ്ഞു. 150 ൽ പരം കുടുംബംങ്ങൾ ഈ സംഘടനയിൽ അംഗങ്ങളായുണ്ട്. രൂപം കൊണ്ട നാൾ ഇന്നുവരെ ഒന്നിനൊന്നു മികച്ച പ്രവർത്തനങ്ങളാൽ സംഘടനയെ മുന്നോട്ട് കൊണ്ടു പോകുവാൻ സംഘടനക്ക് നേതൃത്വം കൊടുത്ത ഭാരവാഹികൾ പരിശ്രമിച്ചതിന്റെ ഫലമായാണ് അസോസിയേഷൻ ഇത്രയും ശക്തമായ നിലയിലെത്തിയത്.

“ക്രിസ്റ്റൽ ഇയർ” വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാനാണ് ടീം എംഎംസിഎ ആലോചിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കരാട്ടേ ക്ലാസ്സുകളും ബോളിവുഡ് ഡാൻസ് ക്ലാസ്സുകളും നിലവിൽ എംഎംസിഎയുടെ കീഴിൽ നടന്നുവരുന്നുണ്ട്. അതാതു തലങ്ങളിൽ കഴിവു തെളിയിച്ച പ്രഗത്ഭരായ അധ്യാപകരാണ് ഓരോ ക്ലാസ്സുകളും നയിക്കുന്നത്. നാളെ വെള്ളിയാഴ്ച നടക്കുന്ന കീബോർഡ് ക്ലാസ്സുകളുടെ ഉദ്ഘാടന ചടങ്ങുകളിലേക്ക് എവരേയും സ്വാഗതം ചെയ്യുന്നതായി ടീം എംഎംസിഎയ്ക്ക് വേണ്ടി ജനറൽ സെക്രട്ടറി ജനീഷ് കുരുവിള അറിയിക്കുന്നു.
 

ന്യൂസ് ഡെസ്ക്

“അവൾ എൻറെ ഉറ്റ സുഹൃത്താണ്. ലേബർ റൂമിൽ അവൾ അനുഭവിച്ച ദു:ഖം പറഞ്ഞറിയിക്കാനാവാത്തതാണ്. ഇനി ഒരു അമ്മയ്ക്കും ഈ അനുഭവം ഉണ്ടാകാതിരിക്കട്ടെ”. ലേബർ റൂമിൽ അമ്മമാർക്ക് സ്വാന്തനമാകാൻ  ഒരുങ്ങുകയാണ് മിഡ് വൈഫ്  നിക്ക് കെറി. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ, മറക്കാനാവാത്ത വേദനയുടെ ഓർമ്മയായി മനസിൽ സൂക്ഷിക്കേണ്ടി വരുന്ന അമ്മമാർക്ക് ആശ്വാസം നല്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുകയാണ് നോർത്ത് ലിങ്കൺ ഷയർ ആൻഡ് ഗൂൾ ഹോസ്പിറ്റലിലെ നഴ്സായ നിക്ക് കെറി. നിക്ക് കെറിയുടെ ഏറ്റവും പ്രിയ കൂട്ടുകാരിയ്ക്ക് ഉണ്ടായ കയ്പേറിയ അനുഭവത്തിൻറെ വെളിച്ചത്തിലാണ് നിക്ക് ഇങ്ങനെ ഒരു തീരുമാനമെടുത്തത്.

നിക്കിൻറെ കൂട്ടുകാരിയ്ക്ക് പ്രസവത്തിൽ കുഞ്ഞ് നഷ്ടപ്പെട്ടു. 36 ആഴ്ച ഗർഭിണിയായിരുന്നു അവർ. കുഞ്ഞ് ഉദരത്തിൽ ചലിക്കുന്നില്ല എന്നു മനസിലായതിനാൽ ഹോസ്പിറ്റലിൽ എത്തിയ അവരെ തേടിയെത്തിയത് കുഞ്ഞിന് ജീവൻ നഷ്ടപ്പെട്ടു എന്ന വാർത്തയായിരുന്നു. മരിച്ച കുഞ്ഞിനെ നോർമ്മൽ ഡെലിവറി നടത്തുന്നതിനായി കുറെ ടാബ് ലറ്റുകൾ നല്കി വിട്ടു. 48 മണിക്കൂറിനു ശേഷം ഹോസ്പിറ്റലിൽ എത്താനും നിർദ്ദേശിച്ചു. അതിനു ശേഷം അവരുടെ കാര്യം ഹോസ്പിറ്റലിൽ നിന്ന് ആരും തിരക്കിയില്ല. എന്നാൽ കൂട്ടുകാരി പ്രസവത്തിനായി എത്തിയപ്പോൾ നിക്ക് ബെഡ് സൈഡിൽ കൂട്ടിനായി എത്തി. ജീവനില്ലാത്ത കുഞ്ഞിന് ജന്മം നല്കുന്ന അതീവ ദു:ഖകരമായ നിമിഷങ്ങൾക്ക് നിക്ക് സാക്ഷിയായി. ഡെലിവറിക്കു ശേഷം നിക്കിൻറെ കൂട്ടുകാരിയെ തനിയെ ഒരു മുറിയിലേയ്ക്ക് ജീവൻ നഷ്ടപ്പെട്ട പെൺകുഞ്ഞിനൊപ്പം മാറ്റിക്കിടത്തി. പ്രസവ സമയത്ത് നല്ല രീതിയിലുള്ള പരിചരണം അവർക്ക് ലഭിച്ചെങ്കിലും അതിനു ശേഷമുള്ള മണിക്കൂറുകൾ തികഞ്ഞ അവഗണനയുടേതായിരുന്നു. ഒരു സ്റ്റാഫും അവരെ തിരിഞ്ഞു നോക്കിയില്ല. 36 ആഴ്ച ഉദരത്തിൽ വഹിച്ച കുഞ്ഞിനോട് എങ്ങനെ വിട പറയണമെന്ന് പറയാനോ, ആ കുഞ്ഞിൻറെ ഓർമ്മയ്ക്കായി എന്തെങ്കിലും ചെയ്യാനോ ആരുമെത്തിയില്ല.

“സ്വന്തം കുഞ്ഞ് നഷ്ടപ്പെടുന്ന അമ്മയ്ക്ക് ആശ്വാസം നല്കുന്ന ഒരു അന്തരീക്ഷം ഒരുക്കുകയാണ് തൻറെ ഭാവി പ്രവർത്തനങ്ങളുടെ ലക്ഷ്യം”; നിക്ക് കെറി പറയുന്നു. സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിലെ ആദ്യ മറ്റേണിറ്റി ബിറ്റീവ് മെന്റ് മിഡ് വൈഫായി നിക്ക് കെറി ജോലിയാരംഭിക്കുകയാണ്. ഡോക്ടർമാർക്കും മിഡ് വൈഫുമാർക്കും സ്റ്റുഡൻസിനും ട്രെയിനിംഗ് നല്കാൻ ഇനി നാലുകുട്ടികളുടെ അമ്മയായ ഈ 37 കാരി മറ്റേണിറ്റി വാർഡിൽ ഉണ്ടാവും. 150,000 പൗണ്ട് ചിലവിൽ മറ്റേണിറ്റി ബിറീവ്മെന്റ് സ്യൂട്ട് ഒരുക്കുന്ന പ്രവർത്തനങ്ങൾ സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിൽ നടന്നു വരികയാണ്. ചാരിറ്റി ഫണ്ട് റെയിസിംഗ് വഴിയാണ് ഇത്രയും തുക കണ്ടെത്തിയത്. നോർത്ത് ലിങ്കൺ ഷയറിലെ മലയാളികളുടെ നേതൃത്വത്തിൽ ഇന്ത്യൻ സമൂഹം  കഴിഞ്ഞ നവംബറിൽ നടത്തിയ ദീപാവലി ഫണ്ട് റെയിസിംഗിലൂടെ 4820 പൗണ്ട് ബിറീവ് മെൻറ് സ്യൂട്ടിനായി സമാഹരിച്ചു നല്കിയിരുന്നു. സ്കൻതോർപ്പിൽ നടന്ന ഫണ്ട് റെയിസിംഗ് ഇവൻറിൽ നിക്ക് കെറിയും പങ്കെടുത്തിരുന്നു.

ലണ്ടന്‍ :  ഹീത്രോ മലയാളികളുടെ മാതാവ് തങ്കമ്മ ജോണ്‍ ചിറ്റലപള്ളി ( 69  ) യുടെ ശവസംസ്കാരം ഫെബ്രുവരി  10 ശനിയാഴ്ച ആഷ്‌ഫോര്‍ഡില്‍ വച്ച് . ഹീത്രോയ്ക്ക് സമീപം ബെഡ്ഫോണ്ടില്‍ താമസിക്കുന്ന ഗീത ജോസഫിന്റെയും ജോസഫ്‌ ലൂക്കോസ്സിന്റെയും  ( സല്‍ജെയ് ലൂക്കോസ് )  മാതാവാണ് തങ്കമ്മ ജോണ്‍ ചിറ്റലപള്ളി . നാട്ടില്‍ കുട്ടനാട്  –  തലവടി സ്വദേശിയാണ് തങ്കമ്മ ജോണ്‍ . കഴിഞ്ഞ ഏഴ് മാസമായി മക്കളോടൊപ്പം യുകെയില്‍ കഴിയുകയായിരുന്നു തങ്കമ്മ . എന്നാല്‍  ഇക്കഴിഞ്ഞ ജനുവരി പത്തൊന്‍പതാം തീയതി ഹൃദയസംബന്ധമായ രോഗത്താല്‍ ഹെയര്‍ ഫീല്‍ഡ് ഹോസ്പിറ്റലില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു . ശസ്ത്രക്രീയ വിജയമായിരുന്നു എങ്കിലും പെട്ടെന്ന് ഉണ്ടായ അണുബാധയെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

ആഷ്‌ഫോര്‍ഡിലെ സെന്റ്‌ ഹില്‍ഡാസ് പള്ളിയിലാണ് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത് . ശനിയാഴ്ച രാവിലെ  10:30  മുതല്‍ ഉച്ചയ്ക്ക്  12.30  വരെയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സമയം .  ബ്ര : റെജി കോശി കോഴഞ്ചേരി ശവസംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കും . ഹീത്രോയിലെ  മലയാളി സമൂഹം തങ്കമ്മ ജോണിന്റെ ശവസംസ്കാരത്തിനുള്ള തയ്യാറെടുപ്പുകള്‍ എല്ലാം നടത്തി കഴിഞ്ഞു . പരേതനായ സി ജെ ജോര്‍ജ്ജ് ചിറ്റലപള്ളിയുടെ ഭാര്യയാണ് തങ്കമ്മ ജോണ്‍ . ചെറുമകള്‍ ക്രിസ്റ്റീന ജോസഫ്‌.

ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ മേല്‍വിലാസം താഴെ കൊടുക്കുന്നു..

St: Hildas Church Hall,

Ashford ( Middlesex ),

TW15 3QL.


Contact details —

Saljay Joseph Lukose –  07828096655

ഇത് ഒരു അറിയിപ്പായി കാണണന്മെന്ന് ബന്ധുമിത്രാദികള്‍ അറിയിച്ചു..

 

 

 

സുജു ഡാനിയേല്‍

മാഞ്ചസ്റ്റര്‍: ഇന്ത്യയുടെ 69-ാമത് റിപ്പബ്ലിക് ദിനാഘോഷം ഓഐസിസി മാഞ്ചസ്റ്റര്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ കൊണ്ടാടി. സെന്റ് ജോസഫ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ നാഷണല്‍ കമ്മിറ്റി അംഗം വിനോദ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സോണി ചാക്കോ സ്വാഗതമാശംസിച്ച ചടങ്ങില്‍ ഓ ഐ സി സി ജോയിന്റ് കണ്‍വീനര്‍ കെ കെ മോഹന്‍ദാസ് മുഖ്യ പ്രഭാഷണം നടത്തി.ലോക കേരള സഭയിലേക്കു തിരഞ്ഞെടുത്ത ഓ ഐ സി സി യു കെ യുടെ കണ്‍വീനര്‍ ടി. ഹരിദാസിന് ചടങ്ങില്‍ നേതാക്കളും പ്രേവര്‍ത്തകരും ചേര്‍ന്ന് സ്‌നേഹോഷ്മള സ്വീകരണം നല്‍കി.

ഓ ഐ സി സി യുടെ പ്രവര്‍ത്തനം യുകെയില്‍ അങ്ങോളമിങ്ങോളം വ്യാപിപ്പിക്കുവാന്‍ മുഴുവന്‍ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സ്വീകരണമേറ്റുവാങ്ങി ഹരിദാസ് അഭ്യര്‍ത്ഥിച്ചു. കേരളത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കളായ KPCC ജനറല്‍ സെക്രട്ടറിമാരായ N. സുബ്രമണ്യന്‍, ലാലി വിന്‍സന്റ്, അജയ് മോഹന്‍, ചാണ്ടി ഉമ്മന്‍, മുന്‍ എംഎല്‍എ അബ്ദുള്ളക്കുട്ടി, OICC യൂറോപ്പ് കോഡിനേറ്റര്‍ ജിന്‍സണ്‍ വര്‍ഗ്ഗീസ്, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, മഹിളാ കോണ്‍ഗ്രസ് ഐടി സെല്‍ കോഡിനേറ്റര്‍ ഷീബാ രാമചന്ദ്രന്‍ തുടങ്ങി വിവിധ നേതാക്കളാണ് ടെലിഫോണ്‍ വഴിയും സന്ദേശമായും ആശംസകളറിയിച്ചത്

ഡല്‍ഹിയില്‍ നടന്ന മഹിളാ കോണ്‍ഗ്രസ്സ് മീറ്റിങ്ങില്‍ പങ്കെടുത്ത യുകെയുടെ പ്രതിനിധിയായ ഷൈനു മാത്യുവിനെ മഹിളാ കോണ്‍ഗ്രസ് ഐ ടി സെല്‍ മെമ്പറായി തിരഞ്ഞെടുത്ത വിവരം ഷീബാ രാമചന്ദന്‍ യോഗത്തില്‍ ഔദ്യോഗികമായി അറിയിച്ചു. തുടര്‍ന്ന് നടന്ന ആഘോഷ പരിപാടിയില്‍ വിവിധ കലാപരിപാടികളാണ് അരങ്ങേറിയത്.

 

മാഞ്ചസ്റ്ററില്‍ നിന്നുള്ള ജിക്സിയുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ തുടക്കം കുറിച്ച വേദിയില്‍ ഭാരതാംബയായി വേഷമിട്ട പൂര്‍ണിമ സദസ്സിനെ കയ്യിലെടുത്തു. ബ്രിജിത് സിജു അവതരിപ്പിച്ച ഭരതനാട്യവും ചടുല താളത്തിനു നൃത്തചുവടുകള്‍ വച്ച സിയാനും സിദ്രയും കാണികളുടെ നീണ്ട കയ്യടി ഏറ്റുവാങ്ങി. ജാക്വിലിന്‍ ജോയിയുടെ ഗാനവും ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി.

കലാപരിപാടികളില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ലണ്ടന്‍ റീജന്‍ പ്രസിഡന്റ് സന്തോഷ് ബെഞ്ചമിന്‍, വൈസ് പ്രസിഡന്റ് ബേബി ചെറിയാന്‍, സറെ റീജന്‍ വൈസ് പ്രസിഡന്റ് ജയന്‍, റാന്‍ കമ്മറ്റി മെമ്പര്‍ ഫര്‍ണാണ്ടസ് എന്നിവര്‍ മെമെന്റോ നല്‍കി.ദേശീയ ഗാനത്തോടെ അവസാനിച്ച ആഘോഷ പരിപാടികള്‍ക്ക് നാഷണല്‍ കമ്മറ്റി അംഗം ബിജു കല്ലമ്പലം നന്ദി പറഞ്ഞു.

യുകെ മലയാളികള്‍ക്കിടയില്‍ സ്വീകാര്യത നേടിയ ‘ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യൂകെ’യുടെ സംഗീതവും നൃത്തവും ഇഴചേരുന്ന ‘മയൂര ഫെസ്റ്റ് 2018’ ഈ വരുന്ന ഏപ്രില്‍ 21ന് നോര്‍ത്താംപ്റ്റന്‍ഷയറിലെ, കെറ്ററിംഗില്‍ വെച്ച് നടത്തുവാന്‍ തീരുമാനമായി. TUNE OF ARTS ന്റെ അഞ്ചാമത്തെ പരിപാടിയാണ് MAYOORA FEST 2018. കലാകാരന്‍മാരുടെ സംഗമം സമന്വയിപ്പിച്ച് നൃത്തസംഗീതകലയുടെ ശാന്തതീരങ്ങള്‍ തലോടുന്ന തിരമാലകളുടെ തൂവല്‍സ്പര്‍ശങ്ങള്‍ ഓരോ കലാകാരന്‍മാരെയും കലാകാരികളെയും തൊട്ടുതലോടിക്കൊണ്ട് നടത്തപ്പെടുന്ന മയൂര ഫെസ്റ്റ്2018 നിങ്ങള്‍ക്ക് ഒരു പുത്തന്‍ അനുഭവമാകും.

കലയെ ഉപാസിക്കുന്ന നിങ്ങളിലുള്ള കഴിവിനെ സ്വതന്ത്രമായി നല്ലൊരു മനസ്സോടുകൂടി സദസ്സിനു മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ഒരുക്കുന്നു. നൃത്തത്തിനും പാട്ടുകള്‍ക്കുമായിരിക്കും ഈ പരിപാടിയില്‍ കൂടുതല്‍ പ്രധാന്യം നല്കുക. ഇതില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടുക. ഈ തലമുറയുടെയും വരും തലമുറയുടെയും സംഗീത നൃത്ത ആസ്വാദനത്തിലേക്ക് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഭാവങ്ങളും താളങ്ങളും ലയങ്ങളും ഒന്നിച്ചു ചേരുന്ന മയൂര ഫെസ്റ്റ് 2018 മറക്കാനാവാത്ത ഒരനുഭവം സമ്മാനിക്കും എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്. ഈ നിമിഷത്തിന് സാക്ഷിയാകുവാന്‍ നിങ്ങള്‍ ഏവരെയും ഒരിക്കല്‍ക്കൂടി ക്ഷണിക്കുകയാണ്. നിങ്ങളുടെ ആശീര്‍വാദവും സഹകരണവും താഴ്മയോടെ പ്രതീക്ഷിക്കട്ടെ…

കൂടുതല്‍ വിവരങ്ങള്‍ക്ക് Sujith Kettering – 07447613216, Pream Northampton – 07711784656, Sudheesh Kettering – 07990646498, Anand Northampton – 07503457419, Sebastain Birmingham – 7828739276. Toni Kettering-07428136547,Titus (Kettering)-07877578165, Ajith Paliath (Sheffield) 07411708055, Biju Nalpat (Kettering) – 07900782351

യുകെയിലെ ആദ്യത്തെ പ്രൈവറ്റ് ക്ലബായ ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബിന്റെ ന്യൂ ഇയര്‍-ക്രിസ്മസ് ആഘോഷം ഫെബ്രുവരി മൂന്നിന് വിവിധ പരിപാടികളോടെ നടക്കും. വെസ്റ്റ്ബറി ഓണ്‍ ട്രെന്‍ഡിലെ ന്യൂമാന്‍സ് ഹാളിലാണ് ആഘോഷങ്ങള്‍ അരങ്ങേറുന്നത്. ചടങ്ങില്‍ മുഖ്യാതിഥിയായി എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധു ശാന്തിമോന്‍ മുഖ്യാതിഥിയാകും. മൂന്നാം തിയതി വൈകീട്ട് നാല് മണിക്ക് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ശേഷം ഡയമണ്ട് ക്ലബിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഇതിന് പുറമെ യുകെയിലെ പ്രഗത്ഭരായ കലാകാരന്‍മാര്‍ അണിനിരക്കുന്ന വിവിധ കലാപരിപാടികള്‍ പരിപാടിക്ക് മാറ്റ് കൂട്ടും. പരിപാടികളുടെ വിജയത്തിനായി ഡയമണ്ട് ക്ലബ് പ്രസിഡന്റ് ജോഷി ജോണിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും തയ്യാറെടുത്ത് വരുന്നു.

അതുല്യമായ വ്യക്തിത്വത്തിന് ഉടമയായ സിന്ധു ശാന്തിമോനെ തന്നെ ആഘോഷത്തില്‍ വിശിഷ്ടാതിഥിയായി ലഭിച്ചതില്‍ ഡയമണ്ട് ക്ലബിലെ അംഗങ്ങള്‍ക്ക് സന്തോഷമേറെയാണ്. ഒരു രാഷ്ട്രീയ പ്രവര്‍ത്തക എന്നതിലുപരി എഴുത്തുകാരിയെന്ന നിലയിലും അക്കാഡമീഷ്യന്‍, സാമൂഹിക പ്രവര്‍ത്തക എന്നീ നിലകളിലും സിന്ധു കഴിവ് തെളിയിച്ചിട്ടുണ്ട്. 2009ല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയില്‍ നിന്നും ഇവര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്.

ബ്രിട്ടീഷ് ബിസിനസുകാരനായ ശാന്തിമോന്‍ ജേക്കബിന്റെ ഭാര്യയായി നിലവില്‍ യുകയില്‍ കഴിയുകയാണ് സിന്ധുജോയ്. കത്തോലിക്ക് ന്യൂ മീഡിയ നെറ്റ് വര്‍ക്കിന്റെ കോ ഫൗണ്ടറും പ്രസിഡന്റുമാണ് ശാന്തിമോന്‍.

ബ്രിസ്റ്റോള്‍ മലയാളികളുടെ എക്കാലത്തെയും ആഗ്രഹവും സ്വപ്നവുമായിരുന്നു യുകെയിലെ പ്രഥമ പ്രൈവറ്റ് ക്ലബ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആണ് ഉദ്ഘാടനം നടന്നത്. തെറ്റാത്ത നിയമാവലി പാലിച്ച് കൊണ്ടുള്ള പ്രവര്‍ത്തനമാണ് ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബ് പ്രവര്‍ത്തിക്കുന്നത്. കുടുംബബന്ധങ്ങള്‍ ഊട്ടി വളര്‍ത്തുന്നതിനുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ക്ലബ് പ്രാധാന്യം നല്‍കും.

അംഗങ്ങള്‍ക്ക് വിവിധ ഇടങ്ങള്‍ അടുത്തറിയാനുള്ള യാത്രകള്‍ കാലാകാലങ്ങളില്‍ ക്ലബിന്റെ ആഭിമുഖ്യത്തിലേര്‍പ്പെടുത്തിയിട്ടുണ്ട്. അംഗങ്ങള്‍ക്ക് ഒന്നു ചേര്‍ന്ന് മാന്യമായ ഏത് ബിസിനസ് സംരംഭങ്ങളുമാരംഭിക്കാന്‍ ക്ലബ് വേദിയൊരുക്കിയിട്ടുണ്ട്. ഡയമണ്ട് ക്ലബിന്റെ പ്രസിഡന്റ് ജോഷി ജോണും സെക്രട്ടറിയായി നോയിച്ചന്‍ അഗസ്റ്റിനും ട്രഷറര്‍ ജസ്റ്റിന്‍ മന്‍ജലിയുമാണ്.

ലണ്ടന്‍: ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഏറ്റവും ദുര്‍ഘടവും അവിസ്മരണീയവുമായ സമയമാണ് പ്രസവം. വേദനയില്‍ മുങ്ങിയ ചില മണിക്കൂറുകള്‍ ആശുപത്രികളിലാണ് ചെലവഴിക്കുന്നതെങ്കില്‍ പ്രിയപ്പെട്ടവരുടെ സാന്നിധ്യവും അരികില്‍ ഉണ്ടാകാറില്ല. ഈ സമയത്ത് ശുശ്രൂഷിക്കാനും ആരും സമീപത്തില്ലെങ്കിലുള്ള അവസ്ഥ നരക സമാനമായിരിക്കും. എന്‍എച്ച്എസ് ആശുപത്രികളിലെ മെറ്റേണിറ്റി വാര്‍ഡുകളില്‍ എത്തുന്ന ഗര്‍ഭിണികളില്‍ നാലിലൊന്ന് പേര്‍ക്ക് ഈ ദുരിതത്തിലൂടെ കടന്നു പോകേണ്ടി വരാറുണ്ടെന്ന് കണ്ടെത്തല്‍. എന്‍എച്ച്എസ് വാച്ച്‌ഡോഗായ കെയര്‍ ക്വാളിറ്റി കമ്മീഷനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ മെറ്റേണിറ്റി കെയര്‍ സംവിധാനങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ സര്‍വസാധാരണമാണെന്നാണ് വെളിപ്പെടുത്തല്‍.

ഗര്‍ഭകാല പരിചരണത്തിന് നിയോഗിക്കപ്പെട്ട മിഡൈ്വഫുമാരെത്തന്നെ പ്രസവ ശുശ്രൂഷയ്ക്കും ലഭിക്കണമെന്ന ഗര്‍ഭിണികളുടെ ആഗ്രഹം സാധിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് മുന്‍കാലങ്ങളേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഒട്ടേറെ സ്ത്രീകള്‍ക്ക് പ്രസവ സമയത്ത് അനുഭവിക്കേണ്ടി വന്നിട്ടുള്ളത് കടുത്ത ദുരിതമാണെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. പത്ത് വര്‍ഷം മുമ്പ് നല്‍കിയിരുന്ന നിലവാരത്തിലുള്ള പരിരക്ഷ പോലും പലര്‍ക്കും ലഭിക്കുന്നില്ലെന്ന് ചൈല്‍ഡ് ബര്‍ത്ത് ക്യാംപെയിനര്‍മാരും മുന്നറിയിപ്പ് നല്‍കുന്നു.

18,426 സ്ത്രീകളില്‍ നടത്തിയ സര്‍വേയില്‍ 23 ശതമാനം പേര്‍ക്ക് പ്രസവമുറികളില്‍ ഒറ്റക്ക് കിടക്കേണ്ടതായി വന്നിട്ടുണ്ട്. ഒരു ഡോക്ടറോ മിഡൈ്വഫോ തങ്ങളുടെ സമീപത്തുണ്ടായിരുന്നില്ലെന്നാണ് ഇവര്‍ പറഞ്ഞത്. 2015ല്‍ ഇതേ സര്‍വേ നടത്തിയപ്പോള്‍ 26 ശതമാനം സ്ത്രീകള്‍ സമാന അനുഭവം പങ്കുവെച്ചു. അതില്‍ നിന്ന് കാര്യമായ മാറ്റം ഉണ്ടായിട്ടില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 2010 മുതലുള്ള എന്‍എച്ച്എസ് നയമനുസരിച്ച് പ്രസവവേദനയിലുള്ള സ്ത്രീകള്‍ക്കൊപ്പം ഒരു മിഡൈ്വഫോ ഡോക്ടറോ എല്ലാ സമയത്തും ഉണ്ടാകണം. എന്നാല്‍ ഇപ്പോള്‍ എന്‍എച്ച്എസ് നേരിടുന്ന സ്റ്റാഫിംഗ് പ്രതിസന്ധി ഇതിന് വെല്ലുവിളിയാകുന്നുണ്ട്.

എന്‍എച്ച്എസിനുമേല്‍ ചുമത്തപ്പെടുന്ന ചികിത്സാപ്പിഴവ് സംബന്ധിച്ച കേസുകൡ പകുതിയും പ്രസവ ചികിത്സയുമായി ബന്ധപ്പെട്ടുള്ളവയാണെന്ന് അടുത്തിടെ വ്യക്തമാക്കപ്പെട്ടിരുന്നു. ഇതിന്റെ കൂടി വെളിച്ചത്തില്‍ ഞെട്ടലുളവാക്കുന്ന വെളിപ്പെടുത്തലാണ് സിക്യുസി നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എന്‍സിടി നടത്തിയ പഠനത്തില്‍ ആകെ നടക്കുന്ന പ്രസവങ്ങളുടെ പകുതിയില്‍ ഒരെണ്ണത്തിലെങ്കിലു അമ്മയ്‌ക്കോ കുഞ്ഞിനോ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് കണ്ടെത്തിയിരുന്നു.

പ്രസവമുറികളില്‍ ഒറ്റക്കാക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ മൂന്ന് ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും നിലവിലുള്ള നിരക്ക് തന്നെ ഞെട്ടിക്കുന്നതാണെന്ന് എന്‍സിടി സീനിയര്‍ പോളിസി അഡൈ്വസര്‍ എലിസബത്ത് ഡഫ് പറഞ്ഞു. വളരെ വേദനിപ്പിക്കുന്നതും അപകടകരവുമായ അവസ്ഥയാണ് അതെന്നും അവര്‍ പറഞ്ഞു. ജീവനക്കാര്‍ കുറവായതും മിഡൈ്വഫുമാര്‍ക്ക് അമിതമായി ജോലി നല്‍കപ്പെടുന്നതുമാണ് ഈ അവസ്ഥക്ക് കാരണം. മിഡൈ്വഫുമാരുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ലണ്ടൻ: പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍പ്പെട്ട് ലോകം ഇന്ന് നട്ടം തിരയുകയാണ്. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതി എന്ന സമവാക്യമാണ് ഇതിനു കാരണം.തന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുപരി ആര്‍ഭാടങ്ങളിലേക്ക് മനുഷ്യന്‍ ശ്രദ്ധ തിരിയ്ക്കുമ്പോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്തുവാന്‍ മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യാന്‍ ആരംഭിച്ചു. ചൂഷണം (Exploitation) ഒരര്‍ത്ഥത്തില്‍ മോഷണം തന്നെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യമാണ്. വന്‍ തോതിലുള്ള ഉത്പാദനത്തിന് വന്‍തോതിലുള്ള പ്രകൃതി ചൂഷണം അനിവാര്യമായി.ലോകം നേരിടുന്ന പ്രധാന വെല്ലുകളില്‍ ഒന്നാണ് പരിസ്ഥിതി പ്രശ്‌നങ്ങള്‍. എല്ലാ രാജ്യത്തും വളരെ ഗൗരവപൂര്‍ണ്ണമായി പരിസ്ഥിതി പ്രശ്‌നങ്ങള്‍ പഠിക്കുകയും അതിന്റെ വിപത്തകള്‍ കുറക്കാനുള്ള വഴികള്‍ കണ്ടെത്താനും ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.

മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി കൊണ്ട് നിരവധി പാരിസ്ഥിതിക പ്രശനങ്ങള്‍ പ്രതിദിനം വര്‍ദ്ധിക്കുന്നു.ഇയൊരു പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിക്കകയും പ്രശ്‌ന പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയുമെന്നത് നമ്മുടെ സാമൂഹിക ധാര്‍മ്മിക ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. സംസ്‌കാരം ജനിക്കുന്നത് മണ്ണില്‍ നിന്നാണ്, ഭൂമിയില്‍ നിന്നാണ്. മലയാളത്തിന്റെ സംസ്‌കാരം പുഴയില്‍ നിന്നും, വയലേലകളില്‍ നിന്നുമാണ് ജനിച്ചത്.എന്നാല്‍ ഭൂമിയെ നാം മലിനമാക്കുന്നു. കാടിന്റെ മക്കളെ കുടിയിറക്കുന്നു. കാട്ടാറുകളെ കൈയ്യേറി, കാട്ടുമരങ്ങളെ കട്ട് മുറിച്ച് മരുഭൂമിക്ക് വഴിയൊരുക്കുന്നു. സംസ്‌കാരത്തിന്റെ ഗര്‍ഭപാത്രത്തില്‍ പരദേശിയുടെ വിഷവിത്ത് വിതച്ച് കൊണ്ട് ഭോഗാസക്തിയില്‍ മതിമറക്കുകയും നാശം വിതയ്ക്കകയും ചെയ്യുന്ന വര്‍ത്തമാന കേരളം ഏറെ പഠന വിധേയമാക്കേണ്ടതാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാന്‍ ഒരു പാട് സവിശേഷതകളുണ്ട്. സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും, വൃത്തിയുടെയുമൊക്കെ കാര്യത്തില്‍ നാം മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്‍പന്തിയിലാണ് നിര്‍ഭാഗ്യവശാല്‍ പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ നാം വളരെ പിറകിലാണ്. സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാര്‍ത്ഥതയുടെ പര്യായമായി കൊണ്ടിരിക്കുന്ന മലയാള നാടിന്റെ ഈ പോക്ക് അപകടത്തിലേക്കാണ്.

നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും, പരിപാലനവും വളരെ ശ്രദ്ധയോടെ ചേയ്യേണ്ട കാര്യമാണ്. ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ നേരിട്ട് ആശ്രയിക്കന്നവര്‍ക്കാണ് പരിസ്ഥിതിനാശം സ്വന്തം പ്രത്യക്ഷാനുഭവമായി മാറുക. സമൂഹത്തിലെ പൊതുധാരയിലുള്ളവര്‍ക്ക് ഇത് പെട്ടന്ന് മനസ്സിലാവില്ല .പക്ഷെ ക്രമേണ എല്ലാവരിലേക്കും വ്യാപിക്കുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നമാണ് ഇത്തരം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍. പാടം നികത്തിയാലും ,മണല്‍ വാരി പുഴ നശിച്ചാലും ,വനം വെട്ടിയാലും മാലിന്യ കുമ്പാരങ്ങള്‍ കൂടിയാലും, കുന്നിടിച്ചാലും ഞങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും ഇല്ല എന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകള്‍ മാറ്റപെടേണ്ടതാണ്.ഇത്തരം പ്രശ്‌നങ്ങള്‍ മാനവരാശിയുടെ പ്രശ്‌നമാണ് എന്ന് കരുതി ബോധപൂര്‍വ്വമായി ഇടപെട്ട് ഭൂമിയമ്മയെ സംരക്ഷിക്കാന്‍ നാം തയ്യാ റായില്ലെങ്കില്‍ നമ്മുടെ മക്കള്‍ക്ക് ഇവിടെ വാസ യോഗ്യമല്ലാതായി വരും. നമ്മുക്ക് നമുടെ പൂര്‍വ്വികര്‍ ദാനം തന്നതല്ല ഈ ഭൂമി, മറിച്ച് നമ്മുടെ ഇളം തലമുറയില്‍ നിന്ന് കടം വാങ്ങിയതാണ് എന്ന ബോധത്തോടെ വേണം ഇവിടെ ജീവിക്കാന്‍ .എല്ലാവര്‍ക്കും ആവശ്യത്തിനുള്ളത് എന്നും പ്രകൃതിയിലുണ്ട്. അത്യാഗ്രഹത്തിനൊട്ടില്ല താനും. പരിസ്ഥിതിയുമായുള്ള സന്തുലന സമ്പര്‍ക്കം ഒരു വ്യക്തിയുടെ മാത്രം ആവശ്യമല്ല. സമൂഹത്തിന്റെ കടമയാണ്.

വനനശീകരണം ആഗോള താപനം, അമ്ല മഴ, കാലാവസ്ഥ വ്യതിയാനം കുടിവെള്ള ക്ഷാമം തുടങ്ങിയവ സര്‍വ്വതുംപരസ്പരപൂരകങ്ങളാണ്. ഇന്ന് കേരളത്തിന്റെ കാലാവസ്ഥയില്‍ ഗണ്യമായി വ്യതിയാനം സംഭവിച്ചു, ചൂട് സഹിക്കാന്‍ പറ്റാത്ത അവസ്ഥയായി കൊണ്ടിരിക്കുന്നു, കുടിക്കാന്‍ വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നിങ്ങുന്നു. ഇത്തരത്തിൽ നോയമ്പുകാലത്തു മരങ്ങൾ മുറിച്ചു മരക്കുരിശുണ്ടാക്കുന്നതിനെ നിരുത്സാഹപ്പെടുത്തണമെന്ന വിശാല കാഴ്ചപ്പാടുമായി യുകെയിൽ നിന്നുള്ള ഫാദർ സെബാസ്റ്റ്യൻ ചാമക്കാല..

ഫാദര്‍ സെബാസ്റ്റ്യന്‍ ചാമക്കാലയുടെ പോസ്റ്റ്…

മല കയറുന്നവരോട് ഒരു വാക്ക്…. മരങ്ങള്‍ ചുമന്ന് മലയില്‍ തള്ളണോ….?
നോമ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം… മരങ്ങള്‍ മുറിച്ച് മലയില്‍ തള്ളുന്നത് തീര്‍ഥാടനത്തിന്റെ ആധ്യാത്മികതയാണോ എന്ന് പരിശോധിക്കണം… ‘ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ സ്വയം പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ’ എന്ന മിശിഹായുടെ വചനത്തിന്റെ ഉള്‍പ്പൊരുളിനെ വാച്യാര്‍ത്ഥത്തിലെടുത്ത് മരങ്ങള്‍ അറുത്ത് കുരിശുണ്ടാക്കി അത്മലയില്‍ തള്ളുന്നത് തലമുറകളോട് ചെയ്യുന്ന ക്രൂരതയാണ്. ഈ നോമ്പുകാലത്തും അകംവെന്ത് മരങ്ങള്‍ നില്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ വലിയ മരകുരിശുണ്ടാക്കാന്‍ മഴുവിന് ആരെക്കെയോ മൂര്‍ച്ച കൂട്ടുന്നു… ബഹു. വൈദികര്‍ ഈ ശൈലിയെ നിരുത്സാഹപ്പെടുത്തണം. യുവജനങ്ങള്‍ വലിയ മരക്കുരിശു ചുമക്കുന്നതിലല്ല ഏല്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങളോട് പുലര്‍ത്തുന്ന വലിയ വിശ്വസ്തതയിലാണ് നോമ്പിന്റെ ചൈതന്യം നിവൃത്തിയാക്കപ്പെടുന്നതെന്നും തിരിച്ചറിയണം…

[/ot-video]

 

നേഴ്‌സുമാരുടെ ന്യായമായ വേതനത്തിനുവേണ്ടി സമരമുഖത്തെത്തിയ സംഘനയുടെ ആൾബലം കണ്ട് അവർക്കുവേണ്ടി നിലകൊള്ളാൻ ഇറങ്ങിയവർ ആണ് കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ… ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഒരുപാടു പ്രവാസി മലയാളികൾ സാമ്പത്തികമായി UNA യെ സഹായിച്ചിരുന്നു സമരം വിജയിപ്പിക്കാൻ.. അത് ഒരു ന്യായമായ സമരമെന്ന് സാധാരണ കേരളീയർ മനസിലാക്കിയിരുന്നു…  ഇവരുടെ വോട്ട് ബാങ്കിൽ നോട്ടമുള്ള രാഷ്ട്രീയ പാർട്ടികൾ തങ്ങൾക്ക് കൂടെയാണ് എന്ന് പറയാൻ മടിക്കില്ല എന്ന് തോന്നിയത് കൊണ്ടാകണം സംഘടനയുടെ പ്രസിഡന്റ് തന്നെ നയം വ്യക്തമാക്കി പോസ്റ്റ് ഇട്ടിരിക്കുന്നത്..

നഴ്‌സിംഗ് സംഘടനയായ യുഎന്‍എയ്ക്ക് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് സഖ്യമോ ഐക്യപ്പെടലോ ഇത് വരെ ഇല്ലെന്ന് യുഎന്‍എ നേതാവ് ജാസ്മിന്‍ഷ. എന്നാല്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒപ്പം നില്‍ക്കുന്നവരെ അംഗീകരിക്കാനും അവര്‍ക്ക് പിന്തുണ കൊടുക്കാനും തയ്യാറായിട്ടുണ്ടെന്നും അത് എല്‍ഡിഎഫ് സര്‍ക്കാരാണെങ്കിലും യുഡിഎഫ് ആണെങ്കിലും എന്‍ഡിഎ ആണെങ്കിലും ഒരേ നിലപാട് തന്നെയാണെന്നും ജാസ്മിന്‍ഷാ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജാസ്മിന്‍ഷാ തങ്ങളുടെ രാഷ്ട്രീയ ചായ്‌വുകളെ കുറിച്ച് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെതിരെ തങ്ങള്‍ സമരങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചപ്പോ അത് വരെ യുഎന്‍എ എതിര്‍ത്ത അന്നത്തെ തൊഴില്‍ മന്ത്രി ഷിബു ബേബിജോണിന് സ്വീകരണം കൊടുക്കാന്‍ ഒരു ഈഗോയും സംഘടനയെ വിലക്കിയിട്ടില്ലെന്നും ജാസ്മിന്‍ഷ വ്യക്തമാക്കുന്നു.

ഫേസ്ബുക് പോസ്റ്റ് വായിക്കാം…

സര്‍ക്കാരിനെതിരെ ചില സമയങ്ങളില്‍ പറയേണ്ടി വരുമ്പോള്‍ ഇപ്പൊ കുറച്ചു പേര്‍ ചോദിക്കുന്ന കാര്യമാണ് ഞാന്‍ ‘ ഇരട്ട ചങ്കന്‍ ‘ എന്ന് ആവേശത്തോടെ മുഖ്യമന്ത്രിയെ പറഞ്ഞിരുന്നല്ലോ എന്ന് .സര്‍ക്കാര്‍ വഞ്ചിച്ചില്ലേ എന്നൊക്കെ, മാസങ്ങളായുള്ള പരിഹാസങ്ങള്‍ക്ക് ഞാന്‍ മറുപടി പറയാറില്ല

എന്ത് കൊണ്ട് മുഖ്യമന്ത്രിയെ ഇരട്ട ചങ്കന്‍ തന്നെ എന്ന് വിശേഷിപ്പിച്ചു …?

ശമ്പള പരിഷ്‌കരണം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു തന്ന ദിവസം ,ഞാന്‍ എഫ് ബി യില്‍ മുഖ്യമന്ത്രിക്ക് ഇരട്ട ചങ്ക് തന്നെ എന്ന് പറഞ്ഞിരുന്നു .അതിനു കാരണം ഒരുപാട് ആണ് . നേഴ്‌സുമാര്‍ക്ക് ഇരുപതിനായിരം രൂപ ശമ്പളം എന്ന നമ്മുടെ ആവശ്യം പോലും അംഗീകരിക്കാന്‍ ഒരു തരത്തിലും തയ്യാറല്ലായിരുന്നു മാനേജുമെന്റുകള്‍ .സര്‍ക്കാര്‍ ,മാനേജുമെന്റിന്റെ കടും പിടുത്തതിന് വഴങ്ങുമോ
എന്ന ആശങ്കയും ഞങ്ങള്‍ക്കുണ്ടായിരുന്നു ..
തിരുവായ്ക്ക് എതിര്‍വായ് ഇല്ലാത്ത മത മേലധ്യക്ഷന്മാരും ,മാതാ അമൃതാനന്ദ മയി ,എം എ യൂസഫലി ,ആസാദ് മൂപ്പന്‍ തുടങ്ങിയ പ്രമുഖര്‍ ആണ് കേരളത്തിലെ ആശുപത്രി മാനേജുമെന്റ് .
അവിടെയാണ് മുപ്പത്തി മുവ്വായിരം വരെ ലഭിക്കാവുന്ന ശമ്പള പരിഷ്‌കരണം നടപ്പിലാക്കുമെന്ന് മാനേജുമെന്റുകള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് .ആ ഉറപ്പ് സ്വാഭാവികമായും എന്നില്‍ ആവേശം ഉണ്ടാക്കി .അതാണ് മുഖ്യമന്ത്രീ താങ്കള്‍ ഇരട്ട ചങ്കന്‍ തന്നെ എന്ന കുറിപ്പ് എഫ് ബി യിലിടാന്‍ പ്രേരിപ്പിച്ചത് …

യു എന്‍ എക് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് സഖ്യമോ ഐക്യപ്പെടലോ ഇത് വരെ ഇല്ല ,എന്നാല്‍ നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നമുക്കൊപ്പം നില്‍ക്കുന്നവരെ അംഗീകരിക്കാനും അവര്‍ക്ക് പിന്തുണ കൊടുക്കാനും നമ്മള്‍ തയ്യാറായിട്ടുണ്ട് താനും .അത് എല്‍ ഡി എഫ് സര്‍ക്കാരാണെങ്കിലും യുഡിഎഫ് ആണെങ്കിലും എന്‍ ഡി എ ആണെങ്കിലും ഒരേ നിലപാട് തന്നെ ..
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെതിരെ വലിയ സമരങ്ങള്‍ നമ്മള്‍ നടത്തിയിട്ടുണ്ട് .എന്നാല്‍ നമ്മുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചപ്പോ ,നമ്മള്‍ അത് വരെ എതിര്‍ത്ത ,അന്നത്തെ തൊഴില്‍ മന്ത്രി #ഷിബു_ബേബി_ജോണിന് സ്വീകരണം കൊടുക്കാന്‍ ഒരു ഈഗോയും നമ്മെ വിലക്കിയിട്ടില്ല.

സമാരാധ്യനായ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ,സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ,ധനമന്ത്രി തോമസ് ഐസക് ,സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം തുടങ്ങിയവര്‍ പല കാലങ്ങളില്‍ നമ്മുടെ സമരങ്ങളില്‍ ഐഖ്യദാര്‍ഡ്യം പ്രഖ്യാപിച്ചു നമ്മുടെ സമര പന്തലുകളില്‍ വന്നിട്ടുള്ളവരാണ് .

സി ഐ ടി യു മായി ചേര്‍ന്നാണ് തൃശൂര്‍ ജില്ലയില്‍ പല സമരങ്ങളും നടത്തുന്നത് .എന്നാല്‍ മറ്റു ചില സ്ഥലങ്ങളില്‍ അങ്ങനെ അല്ല .പല ഡിവൈഎഫ്‌ഐ നേതാക്കളും നമ്മുടെ സമരങ്ങളെ പിന്തുണച്ചു എത്താറുണ്ട് .അവരെയെല്ലാം അത്രമേല്‍ സ്‌നേഹത്തോടെയാണ് ഈ സംഘടന കണ്ടിട്ടുള്ളതും

#സിപിഐയും സെക്രട്ടറി കാനം രാജേന്ദ്രനും
യു.എന്‍.എയുടെ സമരങ്ങള്‍ക്ക് ,അവകാശങ്ങള്‍ക്ക് ഇപ്പോഴും പിന്തുണ നല്‍കാറുണ്ട് .കലവറയില്ലാത്ത പിന്തുണയാണ് AIYF കെ വി എം സമരത്തിന് നല്‍കുന്നത്,അവരെ നമ്മുടെ പരിപാടികളില്‍ വിളിക്കാന്‍ നമ്മളെന്തിന് ഭയക്കണം

നമ്മുടെ സമരങ്ങളില്‍ #ബിജെപി നേതാക്കളായ വി മുരളീധരനും ,ശോഭ സുരേന്ദ്രനും എ എന്‍ രാധാകൃഷ്ണനും എല്ലാം സഹായിച്ചിട്ടുണ്ട് ,പങ്കെടുത്തുട്ടുണ്ട് ..എറണാകുളത്തു വെച്ച് നടന്ന സംസ്ഥാന സമ്മേളനം നടത്താന്‍ നമ്മുടെ കൂടെ നിന്ന് സഹായിച്ചത് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ആയിരുന്നു

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളൊന്നും കൂടാതെ തന്നെ #ചെറുതും_വലുതുമായ_സംഘടനകളും_സാമൂഹ്യ_പ്രവര്‍ത്തകരും നമ്മുടെ സമരങ്ങളില്‍ സമയമോ കാലമോ നോക്കാതെ ഒരു ലാഭേച്ഛയുമില്ലാത്തോര്‍ നമ്മുടെ കൂടെ നിന്നിരുന്നു .ഇപ്പോഴും നില്‍ക്കുന്നു

ഓരോ ഘട്ടങ്ങളിലും ഇവരെയെല്ലാം അഭിനന്ദിച്ചും അവരോടെല്ലാം നന്ദി പ്രകാശിപ്പിച്ചും പോസ്റ്റ് ഇടാറുമുണ്ട് .അതിനൊന്നുമില്ലാത്ത മാനം എന്തിനാണ് മുഖ്യമന്ത്രിയെ പറ്റി പറയുമ്പോള്‍ ഉണ്ടാവുന്നത് ..

അതെ സമയം ഈ സര്‍ക്കാരിലെ ആരോഗ്യ മന്ത്രിക്കും എതിരെ ശക്തമായ ഭാഷയില്‍ യു എന്‍ എ പറഞ്ഞിട്ടില്ലേ ?
നമ്മള്‍ ഇനിയും പറയും ചങ്കില്‍ അവസാന
ശ്വാസംനിക്കും വരെയും പറയും …അത് എതിര്‍ത്തായാലും അനുകൂലിച്ചായാലും ..
എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി അറിഞ്ഞു തന്നെ നടപ്പിലാവും എന്ന് ആര്‍ക്കും കരുതാനാവില്ല .നാളിതു വരെ മുഖ്യമന്ത്രി ആവുന്നതിനു മുന്‍പും പിന്‍പും നമ്മുടെ സംഘടനയോടും ആവശ്യങ്ങളോടും അനുഭാവ പൂര്‍ണ്ണമായ നിലപാട് സ്വീകരിച്ചു എന്നത് കൊണ്ടാണ് നമ്മുടെ സംഘടന അത് അംഗീകരിച്ചു കൊണ്ട് പോസ്റ്റ് ചെയ്തത് .
അദ്ദേഹം നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ നമ്മുടെ ന്യായമായ അവകാശങ്ങള്‍ കണ്ടില്ലെന്നു നടിച്ചാല്‍ അതിനെതിരായി സമരം ചെയ്യാന്‍ ഒരു മടിയും നമ്മള്‍ കാണിക്കുകയുമില്ല

നമ്മുടെ പോരാട്ടം ഒരു വ്യവസ്ഥിതിയോടാണ് …
ആശുപത്രി മാനേജുമെന്റുകളോട് മാത്രമല്ല …

ആശുപത്രി മാനേജുമെന്റുകളെ കുറിച്ച് ഞാന്‍ മുന്‍പ് സൂചിപ്പിച്ചിരുന്നുവല്ലോ ,നമ്മുടെ പ്രവര്‍ത്തകരെ എല്ലാ ജില്ലകളിലും പുറത്താക്കാനും നടപടി എടുക്കാനും അവര്‍ തീരുമാനിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കാനാകുന്നത്. എല്ലായിടത്തും ഒരേ സമയം നമുക്ക് സമരം നടത്താന്‍ കഴിയില്ലെന്നും അങ്ങനെ വരുമ്പോള്‍ നമ്മുടെ സംഘടന പൊളിയുമെന്നുമാണ് ഇത്തരക്കാര്‍ വ്യാമോഹിക്കുന്നത് …
അതിനു ചില പ്രബലരുടെ പിന്തുണയും ഉണ്ട് .

എല്ലാ ആശുപത്രി മാനേജുമെന്റുകളും അങ്ങനെ ആണെന്ന് നമുക്ക് പറയാനും ആവില്ല .തൃശൂര്‍ ദയ,എല്‍.എഫ്, പോലെയുള്ള ഒരുപാട് ആശുപത്രികള്‍ ഉണ്ട് .നമ്മള്‍ പൂവ് ചോദിച്ചാല്‍ പൂമാല തരുന്നവര്‍ ..

നമ്മെ ജീവിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ ഇത്തരക്കാര്‍ ഗൂഡാലോചന നടത്തിയാല്‍ ,നമുക്ക് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ടി വരും .ജനങ്ങളെ കൂടെ നിര്‍ത്തി ,നമ്മുടേത് പോലെ ദുരിതമനുഭവിക്കുന്ന തൊഴിലാളി സമൂഹത്തെ കൂടെ നിര്‍ത്തിയുള്ള പോരാട്ടത്തിന് നമുക്കും തയ്യാറെടുക്കേണ്ടി വരും ..

വ്യവസ്ഥിതിയാണ് മാറേണ്ടതെങ്കില്‍ പിന്നെ അത് മാറ്റാനുള്ള പോരാട്ടം തന്നെ ..

RECENT POSTS
Copyright © . All rights reserved