അഡ്വാന്‍സ് ക്യാറ്റഗറിയിലും, ഇന്റര്‍മീഡിയറ്റിലുമായി 46 ടീമുകളെ അണിനിരത്തി ഡെര്‍ബിയില്‍ വച്ച് ശനിയാഴ്ച നടത്തിയ ഇടുക്കി ജില്ലാ സംഗമത്തിന്റെ മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ആവേശഭരിതമായ മത്സരത്തില്‍ അഡ്വാന്‍സ് ക്യാറ്റഗറിയില്‍ മാഞ്ചസ്റ്ററില്‍ നിന്നും ഉള്ള അനി പാലക്കല്‍, സിഡ് പാലക്കല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അച്ഛനും, മകനും ആദ്യമായാണ് ഒരു മലയാളി ടൂര്‍ണമെന്റില്‍ പങ്കെടുത്തത് എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ലണ്ടനില്‍ നിന്നും ഉള്ള കെവിന്‍/വിവിന്‍ സഖ്യവും, മൂന്നാം സ്ഥാനത്ത് എത്തിയത് ജോബി/സിനു സഖ്യവും, നാലാം സ്ഥാനത്ത് ജിജോ/സുനില്‍ കൂട്ടുകെട്ടുമാണ്.
വീറും വാശിയും നിറഞ്ഞ ഇന്റര്‍മീഡിയറ്റ് മത്സരത്തില്‍ ആവേശഭരിതമായ ഫൈനലില്‍ ലെസ്റ്ററില്‍ നിന്നും ഉള്ള മെബിന്‍/വിനോയി സഖ്യം ഈ വര്‍ഷത്തെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നോര്‍ത്താംപ്റ്റണിന്റെ ഷൈജു/ഭാനു സഖ്യം രണ്ടാം സ്ഥാനവും, ലെസ്റ്ററില്‍ നിന്നും ഉള്ള രാഹുല്‍/രോഹിത് ടീം മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.
രാഹുല്‍ / രോഹിത് നാട്ടില്‍ ഇടുക്കി ജില്ലയില്‍ തൊടുപുഴ നിവാസികളുമാണ്. നാലാം സ്ഥാനം കരസ്ഥമാക്കിയത് ഷീന്‍ / ആഷ്‌ലിന്‍ ടീമാണ്. വിജയികള്‍ യഥാക്രമം 301, 151, 101,75 പൗണ്ടും ട്രോഫികളും കരസ്ഥമാക്കി. അതോട് ഒപ്പം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ ബാബു / ജിജോ, ജോഷി / ബിജു, ലെവിന്‍ / മാത്യൂസ്, അജി/സിബു തുടങ്ങിയ ടീമുകള്‍ക്ക് ട്രോഫിയും നല്കി. ഇന്റര്‍മീഡിയറ്റ് വിജയികള്‍ക്ക് കണ്‍വീനര്‍ പീറ്റര്‍ താണോലി, ഔള്‍ ഫിനാസ് മെമ്പര്‍ മാത്യൂസ്, കമ്മറ്റിക്കാരായ റോയി മാഞ്ചസ്റ്റര്‍, ഷിബു വാലുംമേല്‍, ബെന്നി മേച്ചേരിമണ്ണില്‍, ഇടുക്കി ജില്ലാ സംഗമം മെമ്പേഴ്‌സും, ടൂര്‍ണമെന്റില്‍ സഹായിച്ച ഷിബു ഈപ്പന്‍, റോസി, രാഹുല്‍, രോഹിത്, ജോണ്‍സണ്‍, ചാള്‍സ്, മാത്യൂസ് തുടങ്ങിയവര്‍ ട്രോഫിയും കാഷ് പ്രൈസും നല്കി.
അഡ്വാന്‍സ് കാറ്റഗറിയിലെ വിജയികള്‍ക്ക് ജസ്റ്റിന്‍ റോതര്‍ഹാം, ബാബു നോര്‍ത്താബറ്റണ്‍, ജിമ്മി ജേക്കബ്, ജിമ്മി വെട്ടുകാട്ടില്‍, സിജോ / സൈജു വേലംകുന്നേല്‍ തുടങ്ങിയവരും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇടുക്കി ജില്ലാ സംഗമത്തിന്റെ കണ്‍വീനര്‍ പീറ്റര്‍ താണോലി, മലയാളികള്‍ക്കായി നടത്തിയ ഇടുക്കി ജില്ലാ സംഗമത്തിന്റെ മൂന്നാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഉത്ഘാടനം നിര്‍വഹിച്ചു. രാവിലെ പതിനൊന്നിന് തുടങ്ങിയ ഈ മത്സരത്തില്‍ മികച്ച പ്രകടനമാണ് പല ടീമുകളും കാഴ്ചവെച്ചത്. യുകെയുടെ നാനാ ഭാഗത്തു നിന്നും നൂറില്‍പരം കായിക പ്രമികള്‍ ഈ മത്സരത്തില്‍ എത്തി ചേര്‍ന്നിരുന്നു.
ഇടുക്കി ജില്ലാ സംഗമം നടത്തിയ ഈ ടൂര്‍ണമെന്റിന് നേതൃത്വം നല്കിയത് ജോയിന്റ് കണ്‍വീനര്‍മാരായ ജെസ്റ്റിനും, ബാബുവും ആയിരുന്നു. ഇവരോട് ഒപ്പം മറ്റ് കമ്മറ്റിക്കാരും കൂടെ ചേര്‍ന്നപ്പോള്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ ടൂര്‍ണമെന്റ് ഒരുവന്‍ വിജയമാക്കി തീര്‍ക്കുകയും ചെയ്തു. യു കെയിലെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നാണ് ഇടുക്കി ജില്ല സംഗമത്തിന്റെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്.
ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഈ വര്‍ഷത്തെ വിജയികളായ എല്ലാവര്‍ക്കും ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാവിധ ആശംസകള്‍ നേരുന്നു. അടുത്ത വര്‍ഷവും വീണ്ടും കാണാമെന്ന വിശ്വസത്തോടെ പങ്കെടുത്ത എല്ലാ ടീം അംഗങ്ങള്‍ക്കും, അതോടൊപ്പം ഈ ടൂര്‍ണമെന്റ് വന്‍ വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ച ഇടുക്കി ജില്ലക്കാരും അല്ലാത്തവരുമായ എല്ലാ നല്ലവരായ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കും ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ സ്‌നേഹം നിറഞ്ഞ നന്ദി അറിക്കുന്നു.
ഹരികുമാര്‍ ഗോപാലന്‍
ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ പൊതുയോഗവും വരുന്ന ഒരുവര്‍ഷത്തെക്കുള്ള നേതൃത്വത്തെയും തിരഞ്ഞെടുത്തു. കഴിഞ്ഞ ശനിയാഴ്ച ലിവര്‍പൂളിലെ ഐറിഷ് ഹാളിലാണ് പരിപാടികള്‍ നടന്നത്. ടോം ജോസ് തടിയംപാട്, പ്രസിഡണ്ടായും ബിജു ജോര്‍ജ് സെക്രട്ടറിയും, ബിനു വര്‍ക്കി ട്രഷററായുമുള്ള 17 അംഗ കമ്മറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത്
കഴിഞ്ഞ വര്‍ഷം പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്റെയും സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫിന്റെയും, ട്രഷര്‍ ജോസ് മാത്യുവിന്റെയും നേതൃത്വത്തില്‍ ഉള്ള കമ്മിറ്റി വളരെ പ്രശംസനീയമായ പ്രവര്‍ത്തനത്തിലൂടെ എല്ലാവരുടെയും അംഗികാരം നേടിയാണ് കാലാവധി പൂര്‍ത്തിയാക്കിയത്. വളരെ ബൃഹത്തായ ഓണപ്പരിപാടിയും വിഷു ഈസ്റ്റര്‍ പരിപാടിയും നന്നായി സംഘടിപ്പിക്കാന്‍ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്റെ നേതൃത്വത്തിലുള്ള കമ്മറ്റിക്ക് കഴിഞ്ഞിരുന്നു.
ഈ വര്‍ഷം നടത്തേണ്ട പരിപാടികള്‍ക്ക് പുതിയ കമ്മറ്റി രൂപം കൊടുത്തു. വിഷു, ഈസ്റ്റര്‍ ആഘോഷവും ഓണാഘോഷവും ബാര്‍ബിക്യു പര്‍ട്ടിക്കുമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
വിഷു, ഈസ്റ്റര്‍ ആഘോഷം ഏപ്രില്‍ 14-ാം തിയതി ശനിയാഴ്ച വിസ്റ്റന്‍ ടൗണ്‍ ഹാളില്‍ വച്ച് നടത്താന്‍ തീരുമാനിച്ചു. ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 16-ാം തിയതി ഞായറാഴ്ച വിസ്റ്റന്‍ ടൗണ്‍ ഹാളില്‍ വച്ച് നടത്താനും തീരുമാനിച്ചു പിന്നീടുള്ള പരിപാടികള്‍ അടുത്ത കമ്മറ്റിയില്‍ തീരുമാനിക്കും എന്നറിയിക്കുന്നു.
ഷാജിമോന്‍ കെ ഡി
ലെസ്റ്റര്‍: ബ്രിട്ടണിലെ പ്രമുഖ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് നേതാവ് അവതാര്‍ സിംഗ് സാദിഖ് അന്തരിച്ചു. ബ്രിട്ടണിലെ സിപിഐ എം ഘടകമായ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയാണ്. ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ (ബ്രിട്ടണ്‍) മുന്‍ ദേശീയ പ്രസിഡന്റായ സാദിഖ് നിലവില്‍ സംഘടനയുടെ സീനിയര്‍ വൈസ് പ്രസിഡന്റാണ്. പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷന്റെ സ്ഥാപക അംഗം കൂടിയായിരുന്നു അദ്ദേഹം.
ബ്രിട്ടണില്‍ റേസ് ഇക്വാളിറ്റി ഓഫീസറായും സേവനമനുഷ്ടിച്ച സാദിഖ് സൈദ്ധാന്തികന്‍, എഴുത്തുകാരന്‍, കവി എന്നീ മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. പഞ്ചാബിയിലും ഇംഗ്ലീഷിലും നിരവധി ഗ്രന്ഥങ്ങളും രചിച്ചു. സിപിഐ എം മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ അടുത്ത സുഹൃത്തായിരുന്നു. സിപിഐ എമ്മിന്റെ നിരവധി പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ സാദിഖ് പങ്കെടുത്തിട്ടുണ്ട്. സാര്‍വ്വദേശീയ ഇടതുപക്ഷ വേദികളില്‍ സിപിഐ എമ്മിനെ പ്രതിനിധീകരിച്ചു.
അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സാദിഖിന്റെ നിര്യാണത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചിച്ചു. ചൂഷണ രഹിത സമൂഹത്തിനും മനുഷ്യമോചനത്തിനുമായി ജീവിതം സമര്‍പ്പിച്ച കമ്മ്യൂണിസ്റ്റാണ് അവതാര്‍ സിംഗ് സാദിഖെന്ന് യെച്ചൂരി പറഞ്ഞു. ബ്രിട്ടണിലെ ഇന്ത്യന്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ സാദിഖ് നിര്‍ണായക പങ്കുവഹിച്ചതായും യെച്ചൂരി അനുശോചനത്തില്‍ പറഞ്ഞു. ഗുര്‍ദര്‍ശന്‍ കൗറാണ് ഭാര്യ. മകന്‍ വിനയ്.
യുകെയിലെ മലയാളി സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അവതാര്‍ സിംഗ് സാദിഖിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി യുകെയിലെ ഇടതുപക്ഷ സംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ ഭാരവാഹികള്‍ അറിയിച്ചു. ലളിത ജീവിതം നയിച്ചിരുന്ന അവതാര്‍ സിംഗ് ഏവര്‍ക്കും മാതൃകയായ ഒരു മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റ് ആയിരുന്നെന്നും സമീക്ഷയുടെ അനുശോചന കുറിപ്പില്‍ അനുസ്മരിച്ചു.
ലോസ്ആന്‍ജലസ്: സ്പീഡ് ക്യാമറകള്‍ സൂപ്പര്‍കാറുകള്‍ക്ക് പലപ്പോഴും വില്ലനാകാറുണ്ട്. സെലിബ്രിറ്റികള്‍ക്കാണ് മിക്കപ്പോഴും അമിത വേഗതയ്ക്കുള്ള ടിക്കറ്റുകള്‍ ലഭിക്കാറുള്ളതും. എന്നാല്‍ സ്പീഡ് ക്യാമറകളെ കബളിപ്പിക്കാനുള്ള സാങ്കേതികവിദ്യ തനിക്ക് അറിയാമെന്നാണ് സെലിബ്രിറ്റി ഷെഫ് ആയ ഗോര്‍ഡന്‍ റാംസേ പറയുന്നത്. തന്റെ ഫെരാരി കാലിഫോര്‍ണിയ ടി മോഡലില്‍ 200 മൈല്‍ വേഗതയില്‍ ലോസ്ആന്‍ജലസിലെ ഫ്രീവേകളില്‍ കൂടി പാഞ്ഞിട്ടും ടിക്കറ്റുകള്‍ ഒന്നും ലഭിച്ചില്ലെന്നാണ് റാംസേയുടെ വെളിപ്പെടുത്തല്‍. എല്‍എ ഫ്രീവേകളില്‍ 65 മൈലാണ് അനുവദിച്ചിട്ടുള്ള പരമാവധി വേഗത.
ഒരു പൊടിക്കൈ പ്രയോഗമാണത്രേ തന്റെ കാറിനെ ക്യാമറകളില്‍ നിന്ന് മറച്ചു പിടിക്കുന്നത്. ലൈസന്‍സ് പ്ലേറ്റില്‍ കുക്കിംഗിനും മറ്റും ഉപയോഗിക്കുന്ന ക്ലിംഗ് ഫിലിം ഒട്ടിക്കുകയാണ് റാംസേ ചെയ്യുന്നത്. ഈ പ്ലാസ്റ്റിക് ഫിലിം ഒട്ടിച്ചാല്‍ ക്യാമറ ഫ്‌ളാഷുകളെ അത് പ്രതിഫലിപ്പിക്കുകയും വാഹനത്തിന്റെ നമ്പര്‍ ക്യാമറയില്‍ പതിയുകയുമില്ല. പുലര്‍ച്ചെ 2.30നും മറ്റും താന്‍ ഫ്രീവേകളിലൂടെ പാഞ്ഞു നടന്നിട്ടും പോലീസിന് ഇതേവരെ പിടിക്കാന്‍ സാധിച്ചിട്ടില്ലെന്നും റാംസെ അവകാശപ്പെട്ടു.
ലാസ് വേഗാസില്‍ തന്റെ പുതിയ റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനിടെയാണ് കഴിഞ്ഞ വെള്ളിയാഴ്ച റാംസേ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. യുകെയില്‍ റാംസെക്ക് എട്ട് ഫെരാരികള്‍ സ്വന്തമായുണ്ട്. തനിക്ക് ഫെരാരികളില്‍ സഞ്ചരിക്കാനാണ് താല്‍പര്യമെന്നും റാംസേ പറയുന്നു.
ലണ്ടന്‍: കടുത്ത പ്രതിസന്ധിയില്‍ ഉഴലുന്ന എന്‍എച്ച്എസ് പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ജീവനക്കാര്‍ക്ക് നല്‍കുന്നത് അധിക ജോലി. ജീവനക്കാര്‍ ശമ്പളമില്ലാത്ത ഓവര്‍ടൈം ജോലികളാണ് ചെയ്യുന്നതെന്ന് വിശകലനങ്ങള്‍ വ്യക്തമാക്കുന്നു. സ്ഥാപനത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനായി 1.6 ദശലക്ഷം പൗണ്ട് മൂല്യമുള്ള ജോലിയാണ് എന്‍എച്ച്എസ് ജീവനക്കാര്‍ ഒരു വര്‍ഷത്തിനിടെ അധികമായി ചെയ്തതെന്നാണ് കണക്കാക്കപ്പെടുന്നത്. വാര്‍ഡുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ നഴ്‌സുമാരും മറ്റ് ജീവനക്കാരും ഓരോ വര്‍ഷവും 204 മണിക്കൂര്‍ അധികമായി ജോലി ചെയ്യേണ്ടതായി വരുന്നു.
പുതിയ കണക്കുകള്‍ അനുസരിച്ച് 45 ശതമാനം എന്‍എച്ച്എസ് ജീവനക്കാരും ഓരോ ആഴ്ചയിലും ശരാശരി 5 മണിക്കൂറെങ്കിലും ശമ്പളമില്ലാത്ത ഓവര്‍ടൈം ജോലി ചെയ്യുന്നുണ്ട്. പാരാമെഡിക്കുകള്‍, നഴ്‌സുമാര്‍, ക്ലീനര്‍മാര്‍, പോര്‍ട്ടര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന മറ്റൊരു 10 ശതമാനം ആഴ്ചയില്‍ 10 മണിക്കൂറാണ് സൗജന്യ ജോലി ചെയ്യുന്നത്. വേറൊരു 4 ശതമാനത്തിന് 11 മണിക്കൂര്‍ ശ്രമദാനമാണ് ചെയ്യേണ്ടി വരുന്നതെന്നും ടിയുസി പറയുന്നു. ടിയുസിയും മറ്റ് യൂണിയനുകളും എന്‍എച്ച്എസിന് അടിയന്തരമായി ഫണ്ടുകള്‍ നല്‍കണമെന്ന ആവശ്യവുമായി ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിനെ സമീപിച്ചതിനു പിന്നാലെയാണ് ഈ കണക്കുകളും പുറത്തു വന്നത്. ടോറികള്‍ നടപ്പാക്കിയ എന്‍എച്ച്എസ് ബജറ്റ് വെട്ടിച്ചുരുക്കലുകള്‍ പിന്‍വലിക്കണമെന്നാണ് 12 പ്രമുഖ യൂണിയനുകള്‍ ഹണ്ടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്‍എച്ച്എസ് സ്ഥിരം പ്രതിസന്ധിയുടെ വക്കിലേക്കാണ് നീങ്ങുന്നതെന്ന് ടിയുസി കുറ്റപ്പെടുത്തി. വര്‍ഷങ്ങളായി വേണ്ടത്ര ഫണ്ട് നല്‍കാതിരിക്കുന്നതിനാല്‍ രോഗികളുടെ സുരക്ഷയാണ് പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നതെന്ന് ടിയുസി ജനറല്‍ സെക്രട്ടറി ഫ്രാന്‍സസ് ഓ’ ഗ്രേഡി പറഞ്ഞു. എന്‍എച്ച്എസ് നിലനില്‍ക്കുന്നത് ആരോഗ്യമേഖലയിലെ ജീവനക്കാര്‍ ശമ്പളമില്ലാത്ത ജോലിയെടുക്കുന്നതിനാലാണ്. സര്‍ക്കാര്‍ എന്‍എച്ച്എസിന് ആവശ്യമായ ഫണ്ടുകള്‍ നല്‍കണമെന്നും ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഒരുക്കണമെന്നും അവര്‍ പറഞ്ഞു.
വര്‍ഷങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ചെലവുചുരുക്കല്‍ നടപടികളും ശമ്പളം വര്‍ദ്ധിപ്പിക്കാത്തതും ജീവനക്കാരുടെ കുറവ് നികത്താന്‍ കഴിയാത്തതുമാണ് വിന്റര്‍ പ്രതിസന്ധി ഇത്ര രൂക്ഷമാകാന്‍ കാരണമെന്ന് യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു. നവംബര്‍ ബജറ്റില്‍ അനുവദിച്ച 1.6 ബില്യന്‍ അധിക ഫണ്ട് വളരെ വൈകിപ്പോയെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.
ജിസിഎസ്ഇ തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മിനിമം നിലവാരം പോലുമില്ലാത്ത 55 സ്‌കൂളുകള്‍ ലെസ്റ്റര്‍ഷയറില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ അടുത്തിടെ അവതരിപ്പിച്ച പ്രോഗ്രസ് 8 മാനദണ്ഡമനുസരിച്ച് തയ്യാറാക്കിയ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഇഗ്ലീഷും കണക്കും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കുട്ടികളുടെ പഠനമികവിനെ മുന്‍നിര്‍ത്തിയാണ് സ്‌കൂളുകളുടെ നിലവാരം പരിശോധിക്കുന്നത്.
‘പ്രോഗ്രസ് 8’ മാനദണ്ഡമനുസരിച്ച് എട്ട് വിഷയങ്ങളില്‍ ഓരോ കുട്ടിക്കും ലഭിക്കുന്ന ഗ്രേഡുകളുടെ അടിസ്ഥാനത്തിലാണ് ഗുണനിലവാര പരിശോധന നടത്തുന്നത്. ഈ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് ലഭിച്ച ഗ്രേഡിന്റെ ശരാശരിയായിരിക്കും സ്‌കൂളിന്റെ പ്രോഗ്രസ് 8 സ്‌കോര്‍. ഈ വര്‍ഷം ബേസ് ലൈന്‍ സ്റ്റാന്‍ഡേര്‍ഡായി പൂജ്യമായിരുന്നു കണക്കിലെടുത്തത്.
പ്രോഗ്രസ് 8 സ്‌കോര്‍ പൂജ്യത്തിലും കൂടുതലാണെങ്കില്‍ ശരാശരി നിലവാരത്തിലും കൂടുതലാണ് സ്‌കൂളെന്ന് മനസ്സിലാക്കാവുന്നതാണ്. പ്രോഗ്രസ് 8 സ്‌കോര്‍ പൂജ്യത്തിലും കുറവാണെങ്കില്‍ ദേശീയ ശരാശരിയിലും താഴെയാണ് സ്‌കൂളിന്റെ പ്രകടനമെന്ന് തിരിച്ചറിയാന്‍ കഴിയും.
ശരാശരി നിലവാരത്തിലും താഴെ പ്രവര്‍ത്തിക്കുന്ന ലെസ്റ്റര്‍ഷെയറിലെ പത്ത് സ്‌കൂളുകളും അവയുടെ സ്‌കോറുകളും താഴെപ്പറയുന്നവയാണ്
1. Tudor Grange Samworth Academy, A church of England School – 0.83
2. The Lancaster Academy – 0.79
3. Hamilton College – 0.78
4. Redmoor Academy-0.78
5. Rawlins Academy – 0.76
6. Sir Frank Whittle Studio School – 0.75
7. Hinckley Academy and John Cleveland Sixth Form Centre – 0.64
8. Stephenson Studio School – 0.61
9. Winstanley Community College – 0.56
10. Humphrey Perkins School – 0.54
ലണ്ടന്‍: നിയന്ത്രണംവിട്ട കാര്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് പാഞ്ഞു കയറി മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഹാരി റൈസ്, ജോഷ് കെന്നഡി, ജോര്‍ജ് വില്‍ക്കിന്‍സണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൂട്ടുകാരന്റെ പതിനാറാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായി പുറപ്പെട്ട സൂഹൃത്തുക്കളായ മൂന്നു പേരാണ് അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. അപകട സമയത്ത് റോഡിന് സമീപത്തായി നില്‍ക്കുകയായിരുന്നു മൂന്നു പേരും. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ ആത്മാര്‍ഥ സുഹൃത്തുക്കളാണ്. മൂവരും അപകട സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. എം4 മോട്ടോര്‍വേയില്‍ ഹേയ്‌സിനു സമീപം ഷെപിസ്റ്റണ്‍ ലെയിനില്‍ വെള്ളിയാഴ്ച രാത്രി 8.41നായിരുന്നു സംഭവമുണ്ടായത്.
അപകടമുണ്ടാക്കിയ ഒാഡി കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നോര്‍ത്ത് ലണ്ടന്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിനു ശേഷമാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടിച്ച വാഹനം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷമേ അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്ന് പൊലീസ് വക്താവ് അറിയിച്ചു. തെളിവെടുപ്പുകള്‍ നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാറില്‍ ഡ്രൈവറെ കൂടാതെ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നതായി സംശയമുണ്ട്. ഇയാള്‍ അപകടത്തിനു ശേഷം രക്ഷപ്പെട്ടതായി മെറ്റ് പോലീസ് സൂചന നല്‍കിയെങ്കിലും സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല.
കുട്ടികളുടെ മരണവിവരം വലിയ ആഘാതമാണ് അവരുടെ ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇത് വിശ്വസിക്കാനാവുന്നില്ലെന്ന് ചിലര്‍ പ്രതികരിച്ചു. മരണപ്പെട്ടവരോടുള്ള ആദര സൂചകമായി സ്‌കൂളിലെ മറ്റു കുട്ടികള്‍ വെളുത്ത ബലൂണുകള്‍ ആകാശത്തേക്ക് പറത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു. നൂറുക്കണക്കിന് ആളുകളാണ് പൂക്കളും ബലൂണുകളുമായി അപകട സ്ഥലത്തെത്തി മരണപ്പെട്ട കുട്ടികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചത്.
ന്യൂസ് ഡെസ്ക്
യുകെയിൽ ദിനംപ്രതി ബിറ്റ് കോയിൻ എടിഎമ്മുകളുടെ എണ്ണം വർദ്ധിക്കുന്നു. നിലവിൽ 105 ക്രിപ്റ്റോ കറൻസി എടിഎമ്മുകൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. ലണ്ടനിലാണ് ഏറ്റവും കൂടുതൽ. 77 എണ്ണം. ഡിജിറ്റൽ കറൻസിയായ ബിറ്റ് കോയിൻ പ്രചാരം അനുദിനം വർദ്ധിക്കുന്നതിനനുസരിച്ച് എടിഎമ്മുകളുടെ എണ്ണവും വർദ്ധിക്കുകയാണ്. മാഞ്ചസ്റ്ററിൽ മൂന്നും ബെർമ്മിങ്ങാമിൽ ആറും ലെസ്റ്ററിൽ മൂന്നും ബിറ്റ് കോയിൻ എടിഎമ്മുകളുണ്ട്. ബെൽഫാസ്റ്റ്, ബ്രിസ്റ്റോൾ, കാർഡിഫ്, ചെംസ്‌ഫോർഡ്, ബ്രൈറ്റൺ, ഡെർബി, എഡിൻബറോ, ഗ്ലാസ് ഗോ, ഹാരോ, ഹേസ്റ്റിംഗ്സ്, ലീഡ്സ്, പെൻസാൻസ്, പോർട്സ് മൗത്ത്, റോയൽ ടേൺ ബ്രിഡ്ജ് വെൽസ് എന്നിവിടങ്ങളിലും എടിഎമ്മുകളുണ്ട്.
ടീസൈഡിലെ ഒരു പബ്ബിൽ വില്ലന മുഴുവൻ ഇപ്പോൾ ക്രിപ്റ്റോ കറൻസിയിലാണ്. ഫിൽ ബാർക്ക്ലിയാണ് ഇവിടുത്തെ ലാൻഡ് ലോർഡ്. ഇദ്ദേഹം ക്രിപ്റ്റോ കറൻസിയുടെ വലിയ ആരാധകനാണ്. “ഇത് ഭാവിയിലെ നമ്മുടെ കറൻസിയാണ്. കറൻസിയുടെ ഇന്റർനെറ്റ് രൂപമാണ് ക്രിപ്റ്റോ കറൻസി”; അദ്ദേഹം പറയുന്നു. “പണ്ട് നമ്മുടെ ഫോണിൽ ഇന്റർനെറ്റ് ഉണ്ടായിരുന്നില്ല. പക്ഷേ, ഇക്കാലത്ത് എഴുന്നേറ്റാൽ ഉടൻ നോക്കുന്നത് മൊബൈൽ നെറ്റിലാണ്. ലോകം മാറുകയാണ്.ലോകം മുഴുവൻ ബിറ്റ് കോയിൻ ഉപയോഗിച്ച് സെക്കന്റുകൾക്കുള്ളിൽ വിനിമയം നടത്തുന്ന ദിനങ്ങൾ വരവായി. ബാങ്കുകളും ഇടനിലക്കാരുമില്ലാതെ സുരക്ഷിതമായി ക്രിപ്റ്റോ കറൻസി വഴി നമുക്ക് സ്വന്തമായി ഡീൽ നടത്താം”. ഫിൽ വാചാലനായി
ഫിൽ ബാർക്ക് ലിയുടെ പബിൽ ഡെബിറ്റ് കാർഡ് എടുക്കുകയില്ല. പബിൽ ബിറ്റ് കോയിൻ, ലിറ്റ് കോയിൻഎന്നു രേഖപ്പെടുത്തിയ ഒരു ബോർഡ് പ്രദർശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പബിൽ ബിറ്റ് കോയിൻ വാങ്ങാനും പറ്റും. പബിൽ വരുന്ന കസ്റ്റമേഴ്സിനോട് ക്രിപ്റ്റോ കറൻസിയുടെ മെച്ചത്തെപ്പറ്റി പറഞ്ഞു കൊടുക്കാൻ ഫിൽ എപ്പോഴും തൽപരനാണ്. ഇടയ്ക്ക് പബിൽ വരുന്നവർക്കായി ക്ലാസുകളും ഫിൽ എടുക്കുന്നുണ്ട്. ഇനി വരാനിരിക്കുന്നത് ക്രിപ്റ്റോ കറൻസിയുടെ കാലമാണെന്ന് ഈ പബുടമ നിസംശയം പറയുന്നു.
ലണ്ടന്‍: ആവശ്യത്തിന് നഴ്‌സുമാരില്ലാത്തത് രോഗികളുടെ പരിചരണത്തില്‍ വീഴ്ചക്ക് കാരണമാകുന്നുവെന്ന മുന്നറിയിപ്പുമായി പാര്‍ലമെന്റ് ഹെല്‍ത്ത് കമ്മിറ്റി. രോഗികളുമായി ഇടപഴകി അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവയ്ക്ക് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും നഴ്‌സുമാര്‍ക്ക് കഴിയുന്നില്ലെന്ന് പരാതി. പത്തിലൊന്ന് നഴ്‌സിംഗ് തസ്തികകളും ഒഴിഞ്ഞു കിടക്കു്‌നതിനാല്‍ രോഗികളുമായി സംസാരിക്കാനോ അവര്‍ക്കൊപ്പം ഒരു ചായ കുടിച്ചുകൊണ്ട് രോഗത്തെക്കുറിച്ച് സംസാരിക്കാനോ കഴിയാറില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
ഹെല്‍ത്ത് കമ്മറ്റി നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമായത്. ഷിഫ്റ്റുകളുടെ ഇടവേളകളില്‍ നഴ്‌സുമാര്‍ക്ക് ഭക്ഷണം കഴിക്കാനും കൃത്യമായ ഇടവേളകളില്‍ രോഗികളുടെ അടുത്ത് എത്താന്‍ കഴിയുന്നുണ്ടോയെന്ന് ചീഫ് നഴ്‌സിംഗ് ഒാഫീസര്‍ അന്വേഷിക്കണമെന്ന് ഹെല്‍ത്ത് കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷമിക്കുന്ന രോഗികളുമായി സംവദിക്കാനായി നഴ്‌സുമാര്‍ക്ക് സമയം കണ്ടെത്താന്‍ കഴിയുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്ന് എം.പി. ആന്‍ഡ്രൂ സെലസ് പറഞ്ഞു.
നഴ്‌സിംഗ് ജോലികള്‍ ചെയ്യാന്‍ പ്രാപ്തരല്ലാത്ത ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരാണ് പല സമയങ്ങളിലും നഴിസിംഗ് ജോലികള്‍ ചെയ്യേണ്ടി വരുന്നതെന്ന് ആശുപത്രി നിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ആഴ്ച്ചയില്‍ 60 മണിക്കൂറുകളാണ് നഴ്‌സുമാരുടെ ജോലി സമയം. ഇതില്‍ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും വളരെ കുറച്ചു സമയമേ ഇവര്‍ക്ക് ലഭിക്കാറുള്ളു. ക്യാന്റീനുകള്‍ വാര്‍ഡുകളില്‍ നിന്ന് അകലെയാണെങ്കില്‍ നഴ്‌സുമാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലും മാറി നില്‍ക്കാന്‍ കഴിയുന്നില്ല.
വിശ്രമത്തിനായി 15 മിനിറ്റ് പോലും ഇവര്‍ക്ക് ലഭിക്കാറില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒട്ടേറെപ്പേര്‍ സുരക്ഷിതമല്ലാത്തതും ഒതു തരത്തിലും അംഗീകരിക്കാനാകാത്തതുമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് പബ്ലിക്ക് എന്‍ക്വയറി ചെയര്‍മാന്‍ സര്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പറഞ്ഞു. രാജ്യത്ത് മൊത്തം 36,000 നഴ്‌സിംഗ് സ്റ്റാഫുകളുടെ ഒഴിവുള്ളതായാണ് കണക്ക്. 11 മുതല്‍ 15 ശതമാനം വരെ ചിലയിടങ്ങളില്‍ ഒഴിവുള്ളതായി കണക്കുകള്‍ പറയുന്നു.
ലണ്ടന്‍: മെന്‍സ ഐക്യൂ ടെസ്റ്റില്‍ പതിറ്റാണ്ടിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യന്‍ വംശജനായ പത്ത് വയസ്സുകാരന്‍. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും സ്റ്റീഫന്‍ ഹോക്കിങ്ങിന്റെയും ബുദ്ധിശക്തിയേക്കാള്‍ മേലെയാണ് മഹിയെന്ന വിളിപ്പേരിലറിയപ്പെടുന്ന മെഹുള്‍ ഗാര്‍ഗിന് ഉള്ളതെന്ന് കണ്ടെത്തി. മഹി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മെഹുള്‍ ഗാര്‍ഗ് ആണ് തന്റെ മൂത്ത ജ്യേഷ്ഠന്‍ ധ്രുവ് ഗാര്‍ഗിന്റെ പാത പിന്തുടര്‍ന്ന് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുന്നത്. ജേഷ്ഠന്‍ ധ്രുവ് കഴിഞ്ഞ വര്‍ഷം ഇതേ ടെസ്റ്റില്‍ 162 എന്ന മികച്ച സ്‌കോര്‍ കണ്ടെത്തിയിരുന്നു.
അതീവ മത്സര ബുദ്ധിയുള്ള കുട്ടിയാണ് മഹി. ഈ പ്രകടനത്തിലൂടെ ജ്യേഷ്ഠനേക്കാള്‍ ഒട്ടും പിറകിലല്ല താനെന്ന് മഹി തെളിയിച്ചിരിക്കുകയാണെന്ന് മഹിയുടെ അമ്മ ദിവ്യ ഗാര്‍ഗ് പറഞ്ഞു. ഉയര്‍ന്ന ഐക്യൂ ഉള്ളവരുടെ സൊസൈറ്റിയായ മെന്‍സയുടെ അംഗത്വവും ഇതോടെ മഹിക്ക് ലഭിച്ചു. സതേണ്‍ ഇഗ്ലണ്ടിലെ റീഡിംഗ് ബോയ്‌സ് ഗ്രാമര്‍ സ്‌കൂളിലാണ് മഹി പഠിക്കുന്നത്. ലോകത്തിലെ ഒരു ശതമാനം പേര്‍ക്ക് മാത്രമെ മഹിയുടെ ഐക്യൂ ലെവലില്‍ എത്താന്‍ കഴിഞ്ഞിട്ടുള്ളു.
ലോക പ്രശസ്ത ശാസ്ത്രജ്ഞരായ ആല്‍ബര്‍ ഐന്‍സ്റ്റീനിന്റെയും സ്റ്റീഫന്‍ ഹൊക്കിന്‍സിന്റെയും ഐക്യൂ ലെവലില്‍ നിന്നും രണ്ട് പോയിന്റ് മുകളിലാണ് മഹി ഇപ്പോള്‍ നേടിയിട്ടുള്ള സ്‌കോര്‍. മഹിയുടെ ഭാഷാ വൈദഗ്ദ്ധ്യം, സാദൃശ്യങ്ങള്‍, നിര്‍വചനങ്ങള്‍, യുക്തിബോധം തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ടെസ്റ്റ് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നതായി ദിവ്യ ഗാര്‍ഗ് പറയുന്നു. പരീക്ഷയുടെ തുടക്കത്തില്‍ നല്ല സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും ആദ്യത്തെ ചോദ്യങ്ങള്‍ ഉത്തരം ലഭിച്ചു തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ അവന് എളുപ്പമായി തീര്‍ന്നുവെന്ന് മഹിയുടെ അച്ഛന്‍ ഗൗരവ് ഗാര്‍ഗും പറയുന്നു. ഈ ആഴ്ച്ച റിസല്‍ട്ട് വരുന്ന സമയത്ത് ഞാന്‍ കരഞ്ഞു പോയെന്ന് മെഹുല്‍ പറഞ്ഞു.
ഐസ് സ്‌കേറ്റിംഗും ക്രിക്കറ്റുമാണ് മഹിയുടെ ഇഷ്ട കായികവിനോദങ്ങള്‍. പഠന വിഷയങ്ങളില്‍ കണക്കാണ് ഏറ്റവും പ്രിയ്യപ്പെട്ടത്. നൂറ് സെക്കന്‍ഡിനകം റൂബിക്‌സ് ക്യൂബ് പരിഹരിക്കുന്നതിലും മഹി മിടുക്കനാണ്. കൂടാതെ ഡ്രംസ് പഠിക്കുകയും ചെയ്യുന്നുണ്ട്.