ടോം ജോസ് തടിയംപാട്
അധ്വാനിക്കാനുള്ള മനസും ആത്മവിശ്വാസവും കൈമുതലാക്കി ബ്രിട്ടനിൽ നേട്ടങ്ങളുടെ കൊടുമുടി കയറുകയാണ് ഒരു തോപ്രംകുടിക്കാരൻ സുന്ദർലാന്റിലെ കെയർ ഹോം മാനേജർ ആയി ബിജുമോൻ ജോസഫ് കൈവരിച്ച നേട്ടങ്ങൾ ബിട്ടനിലെ ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്നു. മലയാളികൾക്ക് ആകെ അഭിമാനമാകുകയാണ്. സുന്ദർലാൻഡ് ലിച്ചുമീർ റോഡിലുള്ള നേഴ്സിംഗ് ഹോം ആണ് ബിജുമോൻ ജോസഫിന്റെ നേതൃത്വത്തിൽ സമസ്ത മേഖലയിലിയിലും മികവിന്റെ പര്യയമായി മാറിയത്. ഇംഗ്ലീഷ് മാധ്യമങ്ങൾ ഓരോന്നായി ഈ നേട്ടങ്ങളുടെ പട്ടിക നിരത്തുമ്പോൾ ബിജുവിന്റെ ഹോമിന് ഇന്നു സൂര്യതേജസാണ് .

ഇന്ത്യ , സ്പെയിൻ ,നൈജീരിയ ജെമെയ്ക്ക ,സൗത്ത് ആഫ്രിക്ക ,ഇസ്രേൽ ,ഫിലിപ്പെൻസ് , അങ്കോള ,തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാഫിനെ പങ്കെടുപ്പിച്ചുകൊണ്ട് ബിജു കെയർ ഹോമിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കി എല്ലാവർക്കും നൽകിയതാണ് സുന്ദർലാന്റിലെ പത്രങ്ങൾ വർത്തയാക്കിയതും, ബിജുവിനെ ശ്രദ്ധിക്കാനും ഇപ്പോൾ കാരണമായത്.

യു കെയിലെ സോഷ്യൽ കെയർ സെക്ടറിൽ ഇൻഡിപെൻഡന്റ് റെഗുലേറ്റർ കെയർ ക്വാളിറ്റി കമ്മീഷന്റെ റൈറ്റനിങ് പ്രകാരം നോർത്ത് ഈസ്റ്റ് ഇംഗ്ളണ്ടിലെ ഏറ്റവും പ്രസിസിദ്ധമായ നേഴ്സിംഗ് ഹോം ആണ് മേരി ഗോൾഡ് … ഹെൽത്ത് കെയർ രംഗത്ത് ഒട്ടേറെ അവാർഡുകൾ ഇതിനോടകം ബിജുവിനെ തേടിയെത്തിയിട്ടുണ്ട് .
ഇടുക്കി തോപ്രാംകുടി ഇലവുങ്കൽ വീട്ടിൽ ജോസഫിന്റെയും മേരിയുടെയും മകനാണ് നേഴ്സ് ആയ ബിജുമോൻ.. കോട്ടയം തിരുവന്തപുരം മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്ത് കിട്ടിയ പരിചയമാണ് ബ്രിട്ടനിലെ ഹെൽത്ത് സെക്ടറിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു നേതൃത്വം കൊടുക്കാൻ ബിജുവിനെ സഹായിച്ചത്.
സ്വന്തം ലേഖകൻ
ദുബായ് : ക്രിപ്‌റ്റോ കറൻസികൾക്ക് അനുകൂലമായ റെഗുലേറ്ററി ചട്ടക്കൂട് അതിവേഗത്തിൽ നടപ്പിലാക്കി, എല്ലാ ബ്ലോക്ക് ചെയിൻ – ക്രിപ്‌റ്റോ കറൻസി ബിസിനസുകളും നടത്തുവാൻ കഴിയുന്ന ഒരു രാജ്യമായി യുഎഇ മാറ്റുവാനുള്ള നടപടികളുമായി ദുബായ് അതിവേഗം മുന്നേറുന്നു. ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും ഉടൻ നടപ്പിലാക്കികൊണ്ട് ലോകം മുഴുവനിലുമുള്ള എല്ലാ ക്രിപ്റ്റോ സ്ഥാപനങ്ങളെയും , ക്രിപ്റ്റോ സംരംഭകരെയും ആകർഷിച്ചുകൊണ്ട് ദുബായിയെ ആഗോള ക്രിപ്റ്റോ ഹബ്ബായി മാറ്റുവാനാണ് യു എ ഇ ഇതിലൂടെ ലക്ഷ്യമിടുന്നത് . ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 31 മുതൽ ദുബായിലെ എല്ലാ ക്രിപ്‌റ്റോകറൻസി ബിസിനസുകളും വെർച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റി ( VARA ) യുടെ നിബന്ധനകൾക്ക് ബാധകമായി പ്രവർത്തിക്കണമെന്ന നിയമം പ്രാബല്യത്തിൽ വന്നു.
ദുബായിൽ പ്രവർത്തിക്കുന്ന എല്ലാ ക്രിപ്‌റ്റോകറൻസി ബിസിനസുകളും യു എ ഇ വെർച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ലൈസൻസിൽ , പൂർണ്ണമായും ഗവണ്മെന്റിന് നിയന്ത്രണമുള്ള സ്ഥാപനങ്ങളായി പ്രവർത്തിക്കുന്നതിനാൽ ക്രിപ്റ്റോ കറൻസി ബിസിനസ്സിൽ നടക്കുന്ന അപകടങ്ങളെ ഒഴിവാക്കാൻ കഴിയുമെന്നും ഇത് ഒരു പുതിയ അധ്യായത്തിന്റെ തുടക്കമായി മാറുകയാണെന്നും യു എ ഇ വ്യക്തമാക്കി. വിശാലമായ സാമ്പത്തിക സേവന രംഗത്ത് വെർച്വൽ ആസ്തികൾക്ക് ഒരു വലിയ ഇടം കാണുന്നുവെന്നും യു എ ഇ വെളിപ്പെടുത്തി.
ക്രിപ്റ്റോ കറൻസികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോഴും അല്ലെങ്കിൽ ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് പ്രോപ്പർട്ടി വാങ്ങുമ്പോഴോ, ഒരു ഹോട്ടൽ ബില്ലിൽ പണം അടയ്‌ക്കുമ്പോഴും എന്ത് തരം മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കണമെന്ന് യു എ ഇ വെർച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റി ക്രിപ്‌റ്റോ കറൻസി ബിസിനസ്സ് നടത്തുന്ന സ്ഥാപനങ്ങൾക്ക് നൽകുന്ന ലൈസൻസിൽ വ്യക്തമാക്കുന്നതായിരിക്കും. ആഗസ്റ്റ് 31 മുതൽ, ‘ഫുൾ മാർക്കറ്റ് പ്രോഡക്റ്റ്’ ലൈസൻസിന് യോഗ്യത നേടുന്ന ദുബായിലെ സ്ഥാപനങ്ങൾക്ക് VARA (വെർച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റി) യുടെ ഭരണത്തിലേക്ക് മാറാൻ കഴിയും.
2023 ജനുവരി മുതൽ ക്രിപ്‌റ്റോ കറൻസി , വെർച്വൽ അസറ്റ് ബിസിനസുമായി ബന്ധപ്പെട്ടിട്ടുള്ള അന്വേഷണങ്ങളുടെ എണ്ണത്തിൽ 33 ശതമാനം വർദ്ധനവ് വന്നതായി സോവറിൻ കോർപ്പറേറ്റ് സർവീസസിലെ ഓപ്പറേഷൻസ് ഡയറക്ടർ സാന മൂസ പറഞ്ഞു. ക്രിപ്റ്റോ അനുകൂലമായ നിയന്ത്രണ അന്തരീക്ഷവും യുഎഇയുടെ ഫിൻടെക് സാധ്യതകളും പ്രയോജനപ്പെടുത്താൻ പ്രാദേശിക സംരംഭകരിൽ നിന്നും, അന്താരാഷ്ട്ര നിക്ഷേപകരിൽ നിന്നും അനേകം അന്വേഷണങ്ങളാണ് ലഭിക്കുന്നതെന്നും അവ കൂടുതലും യുകെ, യൂറോപ്പ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമാണെന്നും സാന മൂസ വ്യക്തമാക്കി
യുഎഇ ആതിഥേയത്വം വഹിച്ച് അടുത്ത മാസങ്ങളിൽ നടക്കാൻ പോകുന്ന ക്രിപ്‌റ്റോ ഇവന്റുകൾക്ക് മുമ്പായിട്ട് ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിർച്വൽ അസറ്റ് സർവീസ് പ്രൊവൈഡർമാർ (VASPs) അവരുടെ സ്ഥാപനങ്ങൾ ലോകത്തിലെ ആദ്യത്തെ സ്വതന്ത്ര റെഗുലേറ്റർ ബോഡിയിൽ രജിസ്റ്റർ ചെയ്യുന്നതിനും, ലൈസൻസ് നേടുവാൻ സഹായിക്കുന്നതിനും ഞങ്ങൾ തയ്യാറാണെന്നും യു എ ഇ വെളിപ്പെടുത്തി .
ഇതിനായി ക്രിപ്‌റ്റോ ബിസിനസ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ എന്താണ് ബിസിനസസ്സ് പ്ലാനെന്നും, പൂർണ്ണമായ പ്രയോജനങ്ങൾ എന്തെന്നും , ഉടമയുടെ വിശദാംശങ്ങളും , സ്ഥാപനങ്ങളെ പറ്റിയുള്ള വിശദാംശങ്ങളും ഉൾപ്പെടെയുള്ള രേഖകൾ നൽകികൊണ്ട് പ്രാഥമിക അംഗീകാരത്തിന് അപേക്ഷിക്കുകയാണ് ചെയ്യേണ്ടത് .
പ്രാഥമിക അംഗീകാരം ലഭിച്ച ശേഷം, ഓഫീസ് സ്ഥലം വാടകയ്‌ക്കെടുക്കൽ, ജീവനക്കാരുടെ ബോർഡിംഗ്, മറ്റ് ആവശ്യമായ പ്രവർത്തന വശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഒരു പ്രവർത്തന സജ്ജീകരണം അപേക്ഷക സ്ഥാപനം പൂർത്തിയാക്കേണ്ടതുണ്ട്. വിർച്വൽ അസറ്റ് സർവീസ് പ്രൊവൈഡർ ( VASP ) ലൈസൻസ് ലഭിക്കുന്നതിന് നാല് പ്രാഥമിക റൂൾ ബുക്കുകളും നിർദ്ദേശിച്ചിട്ടുണ്ട് . അതിൽ പ്രധാനമായും കമ്പനിയെപ്പറ്റിയും , കംപ്ലയിൻസ് ആൻഡ് റിസ്ക് മാനേജ്മെന്റിനെപ്പറ്റിയും , ഐടി, മാർക്കറ്റ് പെരുമാറ്റ തലങ്ങളെ പറ്റിയുമുള്ള നിബന്ധനകളും ഉൾക്കൊള്ളുന്നുണ്ട്.
അതനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഉപദേശക സേവനങ്ങൾ, ബ്രോക്കർ ഡീലർ സേവനങ്ങൾ, കസ്റ്റഡി സേവനങ്ങൾ, എക്സ്ചേഞ്ച് സേവനങ്ങൾ, വായ്പയും കടവും, വെർച്വൽ അസറ്റ് മാനേജ്‌മെന്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് സേവനങ്ങൾ, വിഎ ട്രാൻസ്ഫർ ആൻഡ് സെറ്റിൽമെന്റ് തുടങ്ങിയവ സേവനങ്ങൾ നൽകുവാനുള്ള ലൈസൻസ് ലഭിക്കുന്നതായിരിക്കും.
ചുരുക്കത്തിൽ ശരിയായ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് ഒരു ബാങ്ക് പ്രവർത്തിക്കുന്നപോലെ വ്യക്തമായ നിയന്ത്രണങ്ങളോടെ ക്രിപ്റ്റോ കറൻസി ബിസ്സിനസ്സ് ചെയ്യുന്ന സ്ഥാപനങ്ങളെ ഗവണ്മെന്റിന്റെ കീഴിൽ പ്രവർത്തിപ്പിക്കുന്നതോട് കൂടി ക്രിപ്റ്റോ കറൻസി വ്യവസായത്തിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരവും കാണുവാനും , അതോടൊപ്പം ആഗോള ക്രിപ്റ്റോ കറൻസി വ്യവസായത്തിന്റെ പരമാവധി നേട്ടം കൈവരിക്കുവാനുമാണ് യു എ ഇ ലക്ഷ്യമിടുന്നത് . യു എ ഇയുടെ ഈ നീക്കം സമീപഭാവിയിൽ വലിയ രീതിയിൽ ക്രിപ്റ്റോ കറൻസിക്ക് ഗുണകരമായ സാഹചര്യമായിരിക്കും ഉണ്ടാക്കുവാൻ പോകുന്നത്.
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ഹേർട്ഫോർഡ്ഷയറിലെ നോർത്ത് ആൻഡ് ഈസ്റ്റ് എൻ എച്ച് എസ് ട്രസ്റ്റിന്റെ സ്റ്റീവനേജ് ലിസ്റ്റർ ഹോസ്പിറ്റലിൽ, ഇന്റർനാഷണൽ ഡേയിൽ സംഘടിപ്പിച്ച ‘ലൈവ് കേരള-ലൗവ് കേരള’ പ്രൗഢഗംഭീരമായി. നിരവധി രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാഫുകളും,സന്ദർശകരും നിറഞ്ഞ സദസ്സിനായി ഹോസ്പിറ്റൽ പ്രവേശന കവാടത്തിനു മുമ്പിലുള്ള തുറസ്സായ വേദിയിലാണ് മലയാളികൾ ആഘോഷം ഒരുക്കിയത്.

ഓണാഘോഷത്തിന്റെ വേഷഭൂഷാതികളോടെ എത്തിയ മലയാളി കൂട്ടായ്മ് അവതരിപ്പിച്ച കേരളത്തനിമ വിളിച്ചോതുന്ന കലാ വിരുന്ന് ഏറെ മികച്ച കയ്യടിയോടെയാണ് പ്രേക്ഷകർ വരവേറ്റത്. പൂക്കളവും, നിറപറയും, തെങ്ങിൻ പൂക്കുലയും, നിലവിളക്കും കളരിപ്പയറ്റിന്റെ ദൃശ്യാവിഷ്ക്കാരവും,തിരുവാതിരയും ഒപ്പം ഓണപ്പാട്ടുകളുമായി വേദിയിൽ മലയാളികൾക്ക് നൊസ്റ്റാൾജിക്ക് സ്മരണകൾ മധുരം പകർന്നപ്പോൾ മഹാബലിയെയും, ഓണസദ്യയെയും, കലാ രൂപങ്ങളെയും, കേരള വിഭവങ്ങളെയും പുതുമയാർന്ന ജിജ്ഞാസയോടെയാണ് മറ്റുള്ളവർ ആസ്വദിച്ചത്.

ഇന്റർനാഷണൽ എംപ്ലോയീസ് കോർഡിനേറ്ററും മലയാളി കൂട്ടായ്മയിലെ സജീവ സാന്നിധ്യവുമായ പ്രബിൻ ബേബി മുഖ്യ കോർഡിനേറ്ററായിരുന്നു. ദിദിൽ ലാൽ, ജയ്മോൾ അനിൽ എന്നിവർ നേതൃത്വം വഹിച്ചു. വിസ റൂട്ട്സിന്റെ ഫെബിൻ സിറിയക്, മാരി ഡി ലോയ്‌സ് ബിജു ആന്റണി എന്നിവർ പ്രായോജകർ ആയി.
ഓണാഘോഷത്തിന് നിദാനമായ മഹാബലിയെ സദസ്സിനു പരിചയപ്പെടുത്തിക്കൊണ്ട് ക്രിസ്റ്റി ജിസ്റ്റിൻ ആമുഖം കുറിച്ച വേദിയിൽ അനീറ്റ സജീവ് അവതാരകയായും,സുജാത ടീച്ചർ കലാപരിപാടികളുടെ കോർഡിനേറ്ററായും തിളങ്ങി. സജീവ് ദിവാകരൻ, ജെസ്ലിൻ വിജോ, ജിസ്റ്റിൻ ചിട്ടികുന്നേൽ, മാർട്ടിൻ, ടെറീന ഷിജി, ബിന്ദു ജിസ്റ്റിൻ, സരോ സജീവ് തുടങ്ങിയവർ കേരളാ ദിനത്തിലെ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

ലിസ്റ്റർ ഹോസ്പിറ്റൽ കവാട വേദിയിൽ മനോഹരമായ പൂക്കളം ഒരുക്കിയ ശേഷം ഹോസ്പിറ്റൽ ഡയറക്ടേഴ്സ് ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് നാന്ദി കുറിച്ചു. തിരുവാതിരയും, ശാസ്ത്രീയ നൃത്തവും, കളരിപ്പയറ്റും, ഓണപ്പാട്ടും, മലയാള ഹിന്ദി സിനിമാ ഗാനങ്ങളുമായി വേദിയെ ഇളക്കിമറിച്ച പരിപാടിയിൽ സർഗ്ഗം മലയാളി അസ്സോസ്സിയേഷൻ പ്രസിഡണ്ട് ബോസ് ലൂക്കോസ്,സെക്രട്ടറി ആദർശ് പീതാംബരൻ എന്നിവരുടെ നിർലോഭമായ പിന്തുണയുണ്ടായിരുന്നു.

മലയാള ഹിന്ദി ഭാഷകളിൽ ജെസ്ലിൻ വിജോയും, ഡോ. ആരോമലും ആലപിച്ച ഹിറ്റ് ഗാനങ്ങൾക്ക് ഒപ്പം സാരിയും ബ്ലൗസും അണിഞ്ഞെത്തിയ ‘മദാമ്മമാർ’, ചുവടുവെച്ചും, നൃത്തം ചെയ്തും ആഘോഷത്തിന്റെ ഭാഗമായി.തിരുവാതിരയിലും തദ്ദേശീയരടക്കം ആളുകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.
ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വടം വലി മത്സരങ്ങളിൽ സ്ത്രീ പുരുഷ ഭാഷാ ഭേദമന്യേ നിരവധിപേരാണ് പങ്കു ചേർന്നത്. ‘കറി വില്ലേജ്’ കേരള പലഹാരങ്ങൾ വിതരണം ചെയ്തപ്പോൾ ‘തെക്കൻസ്’ കേരള മസാലകളും പൊടികളും നൽകി.

ബെല്ലാ ജോർജ്ജ്, മെറിറ്റ ഷിജി, ദിയാ സജൻ,ആന്റോ അനൂബ്,മെറീസ്സാ സിബി, അന്ന അനൂബ്, ഡേവിഡ്, ആഡം,ജെന്നിഫർ തുടങ്ങി നിരവധി കുട്ടികളുടെയും മുതിർന്നവരുടെയും പ്രകടനം ഏറെ മികവുറ്റതായിരുന്നു.
സെപ്തംബർ 17 നു ഞായറാഴ്ച സ്റ്റീവനേജ് ബാർക്ലയ്‌സ് അക്കാദമിയിൽ സർഗ്ഗം സ്റ്റീവനേജ് ഒരുക്കുന്ന ഓണാഘോഷത്തിൽ മറ്റും, കലാ വിരുന്നും, ഓണസദ്യയും ടേസ്റ്റ് ചെയ്യുവാൻ തദ്ദേശീയരും എത്തുവാനുള്ള ആഗ്രഹത്തിലാണ്.

ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കോട്ടയം ജില്ലയിലെ കുറുമുള്ളൂർ പാറേൽ പള്ളിക്ക് സമീപം താമസിക്കുന്ന കാഴ്ച നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർ കോട്ടേരിൽ കുര്യാക്കോസിനു വേണ്ടി നടത്തിയ ഓണം ചാരിറ്റിക്ക് ലഭിച്ചത് 1385 പൗണ്ട് ഏകദേശം (ഒരു ലക്ഷത്തി നാല്പത്തിമൂവായിരത്തി നാനൂറ്റി പത്തൊൻപതു രൂപ ) ,ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെന്റ് പ്രസിദ്ധീകരിക്കുന്നു. ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു. സഹായിച്ച എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു, ലഭിച്ചപണം എത്രയും പെട്ടെന്ന് കുര്യക്കോസിനു സാമൂഹിക പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് കൈമാറും എന്നറിയിക്കുന്നു.

പണം നൽകിയ എല്ലാവർക്കും ബാങ്കിന്റെ ഫുൾ സ്റ്റേറ്റ് മെന്റ് അയച്ചിട്ടുണ്ട്. ലഭിക്കാത്തവർ ഞങ്ങളുടെ താഴെ കാണുന്ന നമ്പറിൽ വിളിക്കണം എന്നറിയിക്കുന്നു. കുര്യാക്കോസിന്റെ അയൽവക്കകാരൻ ബെർക്കിൻഹെഡിൽ താമസിക്കുന്ന ബിജു നംബനത്തേൽ ആണ് കുര്യാക്കോസിന്റെ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ഓണം ചാരിറ്റി കുര്യക്കോസിന്റെ കുടുംബത്തിനു നൽകാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്.
ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല, കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,22 ,50000 (ഒരുകോടി ഇരുപത്തിരണ്ടു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം ,ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയുടെ പ്രഥമ വികാരി ജനറാളും ലങ്കാസ്റ്ററിൽ ((യു കെ) പാരീഷ് പ്രീസ്റ്റുമായ റെവ. ഡോ. മാത്യു ചൂരപൊയ്കയിൽ അച്ചന്റെ വത്സല മാതാവ് എസി റോസ (92) നിര്യാതയായി. ഭർത്താവ് പരേതനായ ജേക്കബ് ചൂരപൊയ്കയിൽ( റിട്ട. ഹെഡ് ടീച്ചർ). പരേത എസി റോസ റിട്ടയേർഡ് അദ്ധ്യാപികയാണ്.
സെപ്റ്റംബർ 4 ന് തിങ്കളാഴ്ച്ച ഉച്ചക്ക് മൂന്നു മണിക്ക് സ്വഭവനത്തിലും തുടർന്ന് വിലങ്ങാട് സെന്റ് ജോർജ്ജ് ദേവാലയത്തിലും വെച്ച് നടത്തുന്ന അന്ത്യോപചാര ശുശ്രുഷകൾക്ക് ശേഷം കുടുംബ കല്ലറയിൽ സംസ്കാരം നടത്തും. ശുശ്രുഷകൾക്ക് മുഖ്യ കാർമ്മികത്വം വലിയമറ്റം പിതാവ് വഹിക്കും. മരണ വിവരം അറിഞ്ഞ ഉടൻ തന്നെ മാത്യു അച്ചൻ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
കാർഡിനൽ മാർ ജോർജ്ജ് ആലഞ്ചേരി, വിദേശത്തായിരിക്കുന്ന താമരശ്ശേരി ബിഷപ്പ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ പിതാവ് തുടങ്ങിയവർ അനുശോചനം അറിയിച്ചു.
റെവ. ഡോ. മാത്യു ചൂരപൊയ്കയിൽ അച്ചന്റെ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സന്ദർലാൻഡ് : സൗത്ത് റ്റൈൻ സൈഡ് മലയാളീസ് ഒരുക്കുന്ന നെറ്സ്മാഷ് ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് സെപ്തംബർ 9 ശനിയാഴ്ച സന്ദർലാണ്ടിൽ . സെപ്തംബർ 9 ശനിയാഴ്ച രാവിലെ 9 മണിമുതൽ സണ്ടർലൻഡ് യൂണിവേഴ്സിറ്റി ഇൻഡോർസ്റ്റേഡിയത്തിൽ വെച്ച് തുടക്കമാകുന്നു .
യുകെയിലെ പ്രായഭേദമന്യേയുള്ള എല്ലാ കളിക്കാർക്കും പങ്കെടുക്കാം. ടൂർണമെന്റിൽ നൈലോൺ ഷട്ടിൽ കോക്ക് ഉപയോഗിച്ച് ഡബിൾസ് ( മെൻ ഒൺലി ) മാത്രമായിരിക്കും നടക്കുക..വീറുറ്റ ബാഡ്മിന്റൺ കളിക്കാരാണോ നിങ്ങൾ ??എങ്കിൽ ഉടൻ രജിസ്റ്റർ ചെയ്തോളു ; സൗത്ത് റ്റൈൻ സൈഡ് മലയാളീസ് ഒരുക്കുന്ന നെറ്സ്മാഷ്ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് സെപ്തംബർ 9 ശനിയാഴ്ച സന്ദർലാണ്ടിൽ -ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ . രാവിലെ ഒൻപതു മുതൽവൈകുന്നേരം 6 മണി വരെയാണ് ടൂർണമെന്റ്.
താല്പര്യമുള്ള ടീമുകളും വ്യക്തികളും ഓഗസ്റ്റ് 31 നകം 30 പൗണ്ട് സഹിതം രജിസ്റ്റർ ചെയുക. മികച്ചനാല് ടീമുകൾക്കും ടൂർണമെന്റിലെ ഏറ്റവും നല്ലകളിക്കാരനും സമ്മാനങ്ങളും ട്രോഫികളും നൽകുന്നതാണ്.
ഒന്നാം സമ്മാനം -£400 രണ്ടാം സമ്മാനം – £200, മൂന്നാംസമ്മാനം- £100.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലണ്ടൻ : നമ്മുടെ വിദ്യാലയങ്ങളിലും, സമൂഹത്തിലും മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, വളർന്നു വരുന്ന കുട്ടികൾക്കും, അതിലുപരിയായി മാതാപിതാക്കൾക്കും, ഒരു തിരിച്ചറിവിന്റെ സന്ദേശം പകർന്ന് നൽകാൻ ഗുരുനാഥനിലുടെ സാധിച്ചു.
ലഹരി മരുന്നിന്റെ ഉപയോഗം വഴി ജീവിതം തന്നെ നശിക്കാമായിരുന്ന പെൺകുട്ടിക്ക്, തന്റെ ഗുരുനാഥന്റെ കൃത്യമായ ഇടപെടൽ വഴി നന്മയുടെ പാതയിലേക്ക് തിരികെ വരാൻ കഴിഞ്ഞ നീനുവിന്റെ കഥ പറയുമ്പോൾ.
ജോബി കുര്യക്കോസ്, സ്റ്റാൻലി ജോസഫ്, ഷൈൻ മാത്യു, ബോസ്‌കോ ജോസഫ്, ലിൻസ് ജെയിംസ്, ആന്റണി ജോർജ്, ബിജി ബിജു, സെയ്ഫി നിജോ, സീനിയ ബോസ്‌കോ, ഐവി എബ്രഹാം, റാണി ടിനോ, ഹർഷ റോയ്, കലീന ആന്റണി തുടങ്ങി ഇതിൽ അഭിനയിച്ച എല്ലാവരും അവരവരുടെ മികവ് തെളിയിച്ചു ഭംഗിയാക്കി.
ഷിജോ സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ഈ ഷോർട്ട് മൂവിയിൽ ക്യാമറയും, എഡിറ്റിങ്ങും ചെയ്തു മനോഹരമാക്കിയത് ജയിബിൻ തോളത്ത് ആണ്. സമൂഹത്തിന് നല്ല സന്ദേശം കൊടുക്കുന്ന കൊച്ചു സിനിമകൾ ഇനിയും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

റജി വർക്കി
“എടാ റെജിയെ… ” നല്ല ഉച്ചത്തിൽ ഉള്ള വിളിയാണ്.
തിരുവോണത്തിന്റെ അന്ന് നല്ല സദ്യയും അകത്താക്കി, അട്ടത്തുനോക്കി പകൽസ്വപ്നവും കണ്ടു വെറും തറടിക്കറ്റിൽ മയങ്ങിക്കിടന്ന എന്നെ വിളിച്ചുണർത്തിയത് ഈ വിളിയാണ്. സാധാരണ ഞാൻ പ്രത്യേകിച്ച് ഒരു പരിപാടിക്കും തിരുവോണത്തിന് തലവെച്ചു കൊടുക്കാറില്ല. ഇതിപ്പോ ആരാണോ എന്തോ.
അല്പം നീരസത്തോടെ ആ കിടപ്പിൽ തന്നെ ചാരിക്കിടന്ന കതകു തുറന്നു നോക്കി.
അപ്പുറത്തെ വീട്ടിലെ സുസമ്മാമ്മ ആണ്.
“എന്താ അമ്മാമ്മേ” – മെല്ലെ എഴുന്നേറ്റിട്ട് ഞാൻ ചോദിച്ചു.
“ആഹാ പുത്തൻ ഉടുപ്പൊക്കെ ആണല്ലോ… ഓണം ആയിട്ട് എന്താണ് പരിപാടി…” അമ്മാമ്മ സോപ്പുംകൊണ്ട് ഇറങ്ങിയിട്ടുണ്ട്..! നമ്മളെക്കൊണ്ട് എന്തോ ആവശ്യമുണ്ട്.
“എടാ അച്ചായൻ വന്നിട്ടുണ്ട് നീ കണ്ടില്ലായിരുന്നോ?”
ഈപ്പറഞ്ഞ അച്ചായൻ സുസമ്മാമ്മയുടെ അപ്പൻ ആണ്.
പുള്ളിക്കാരൻ വന്നത് ഞാൻ കണ്ടിരുന്നു. പക്ഷെ ഭാഗ്യത്തിന് മുന്നിൽ ചെന്ന് പെട്ടില്ല. തമിഴ്‌നാട്ടിൽ ഒക്കെ കാണുന്ന ഒരു പ്രത്യേകതരം വെട്ടുകത്തി ആണ് ആള്. പോരാത്തതിന് എക്സ് മിലിട്ടറിയും. കയ്യിൽ കിട്ടിയാൽ നമ്മളെ വെട്ടിക്കീറി തേച്ചു ഒട്ടിക്കും! അതുകൊണ്ട് ജീവനിൽ കൊതിയുള്ള ആരും ആദ്യത്തിന്റെ മുന്നിൽ സാധാരണ ചെന്ന് പെടാറില്ല!!
പുള്ളിക്കാരൻ തിരുവനന്തപുരത്താണ് താമസം. “കേരളത്തിൽ എന്ത് കാണാൻ ഇരിക്കുന്നു, അങ്ങ് തിരുവനന്തപുരത്തു ചെല്ലണം വല്ലോം കാണണമെങ്കിൽ….!!”
“അപ്പച്ചനെ ഞാൻ കണ്ടിരുന്നു.”
ഒരു ഒഴുക്കൻ മട്ടിൽ ഞാൻ പറഞ്ഞു.
“കുറച്ചു പണി ഉണ്ടായിരുന്നു അതാണ് അങ്ങോട്ട് വരാഞ്ഞത്. എന്ത് പറ്റി?” ഞാൻ ചോദിച്ചു.
ചെന്ന് കയറിക്കൊടുത്താൽ മതി…
“എടാ അപ്പച്ചന് ഇന്ന് തന്നെ തിരുവനന്തപുരത്തു പോകണം. നീ പോയി വല്ല ഓട്ടോയും കിട്ടുമോ എന്ന് നോക്ക്”
തിരുവല്ല റയിൽവേ സ്റ്റേഷനിൽ പോകണം, അവിടെ നിന്ന് തിരുവനന്തപുരത്തിനുള്ള ട്രെയിൻ ഉണ്ട്- അതാണ് സംഗതി, അല്ലാതെ ആയമ്മ സോപ്പുമായി ഈവഴി വരില്ല.
മൊബൈൽ ഫോൺ ഒന്നും ഞങ്ങളുടെ നാട്ടിൽ കണ്ടുപിടിച്ചിട്ടില്ലാത്ത കാലം ആണ്.
“ഞാൻ പോയി നോക്കാം അമ്മാമ്മേ പക്ഷെ ഇന്ന് തിരുവോണം ആയതുകൊണ്ട് ആരും വരാൻ സാധ്യതയില്ല.”
“നീ ആ കവലയിൽ ഒന്ന് പോയി നോക്ക്, കിട്ടിയില്ല എങ്കിൽ മണിയുടെ വീട്ടിൽ പോയി നോക്ക്.”
അമ്മാമ്മ വിടുന്ന മട്ടില്ല.
ശരി എന്ന് പറഞ്ഞു സ്കൂട്ടറിന്റെ കീ എടുത്തു, ബജാജ് മുതലാളിയുടെ പിതാവിനെ സ്മരിച്ചുകൊണ്ട് സ്കൂട്ടർ ഇടത്തോട്ട് ചരിച്ചു, സ്റ്റാർട്ട് ആക്കി.
കിഴക്കേ കവലയിലും പടിഞ്ഞാറേ കവലയിലും പോയി നോക്കി ആരെയും കണ്ടില്ല. എന്നാൽ ഇനി മണിയുടെ വീട്ടിൽ തന്നെ പോയി നോക്കാം എന്ന് വിചാരിച്ചു, അങ്ങേരുടെ വീട്ടിലേക്കു പോകുന്ന പാടത്തിന്റെ നടുക്ക് കൂടി ഉള്ള വഴിയിലൂടെ സ്കൂട്ടർ ഓടിച്ചു.
വെള്ളത്തിലാശാന്മാരുടെ ഉപദ്രവം ഉള്ളതുകൊണ്ട് സാധാരണ ഞാൻ ഇത്തരം ദിവസങ്ങളിൽ ഒന്നും വണ്ടിയും എടുത്തു പുറത്തിറങ്ങാറില്ല.
പാടത്തിന്റെ നടുക്കുള്ള പാലത്തിൽ കുറെ ആളുകൾ ഇരിപ്പുണ്ട്. എന്റെ കൂടെ പഠിച്ച ചിലരും കൂട്ടുകാരും നാട്ടുകാരും ഒക്കെ ആണ്.
ഭാഗ്യം, പേഴ്‌സ് എടുത്തിട്ടില്ല.
പെട്ടന്ന് കുറെ എണ്ണം ചാടി മുന്നിലേക്ക് വന്നു. ഇത് ഞാൻ പ്രതീക്ഷിച്ചതാണ്. സ്കൂട്ടർ നിർത്തി.
എന്റെ കൂടെ പഠിച്ച പ്രകാശ് അടുത്തേക്ക് വന്നു സ്‌കൂട്ടറിന്റെ താക്കോൽ ഊരിയെടുത്തു.
പെട്ടല്ലോ മാവേലിത്തമ്പുരാനെ…. ഇവന്റെ കയ്യിൽ നിന്ന് ഇനി കീ എങ്ങനെ വാങ്ങും. വെള്ളത്തിലാശാന്മാർ ആണ്. ദേഷ്യം വന്നാൽ താക്കോൽ വല്ല കാട്ടിലേക്കെങ്ങാനും എറിഞ്ഞാൽ നമ്മൾ പെട്ടു.
ഐക്യരഷ്ട്ര തലവൻമാർ കാണിക്കുന്ന ഡിപ്ലോമസിയോടെ ഞാൻ കെഞ്ചി.. ഒരു രക്ഷയും ഇല്ല.
അപ്പോൾ ആണ് കൂട്ടത്തിൽ ഉണ്ടായിരുന്ന, മാർ ക്രിസോസ്റ്റം പറഞ്ഞത്പോലെ, “വേറെ ചില കാരണങ്ങളാൽ” എന്റെ കൂടെ പഠിച്ച മുത്തപ്പൻ എന്ന് ഞങ്ങൾ വിളിക്കുന്ന ബിനോയ് വന്നത്.
വെറുപ്പീരിന്റെ ഉസ്താദ് ആണ് ആള്. ഒരാളെയും തല്ലാത്ത, കോശിസാർ ഇവനെ എപ്പോൾ കണ്ടാലും ഓടിച്ചിട്ട് തല്ലുന്നത് ഈ സ്വഭാവം കൊണ്ടാണ്.
ചൊറിതണം ഒക്കെ ഇവന്റെ മുന്നിൽ വെറും തുളസിയില.
“ഡാ റെജി, നീ കുറേക്കാലം ആയി ചെലവ് ചെയ്യാം എന്ന് പറഞ്ഞു പറ്റിക്കുന്നു. ഇന്ന് ചെയ്തേ പറ്റുള്ളൂ. കാശെടു മോനെ.”
ഞാൻ പറഞ്ഞു – പെട്ടന്ന് ഇറങ്ങിയതാണ്, കാശൊന്നും എടുത്തിട്ടില്ല.
അണ്ണൻ ഉണ്ടോ സമ്മതിക്കുന്നു. അവനു പരിശോധിക്കണം. തോമാച്ചന്റെ ആളാണ്. കാണാതെ വിശ്വസിക്കില്ല.
ഇവന്റെ പോക്കറ്റിൽ കാണുമെന്നും പറഞ്ഞു, സ്കൂട്ടറിൽ ഇരുന്നിരുന്ന, എന്റെ ഷർട്ടിന്റെ പോക്കറ്റിൽ തപ്പാൻ വന്നതും മഴ പെയ്തത് പോലെ വാള് വച്ചതും ഒന്നിച്ചായിരുന്നു.
ഓണത്തിന്, ചേച്ചി തന്ന പുത്തൻ ഷർട്ടും മുണ്ടും… പൂക്കളം ഇട്ടിട്ട് അധികം വന്ന പൂക്കൾ വാരി വിതറിയ പോലെ “മനോഹരമായി”. പോരാത്തതിന് നാറ്റവും.
അടുത്തെങ്ങാനും വെള്ളം വല്ലോം കിട്ടുമോ, ഒരു അമ്പലക്കുളം ആണ് അടുത്തുള്ളത്. അതിലെങ്ങാനും ഞാൻ ചാടിയാൽ വെള്ളമടിച്ചു പൂസായ വർക്കിച്ചൻ അമ്പലക്കുളം നശിപ്പിച്ചേ എന്നുപറഞ്ഞു നാട്ടുകാർ കൈവയ്ക്കും.
എന്റെ അവസ്ഥ കണ്ട പ്രകാശൻ, സഹതാപ തരംഗണിതനായി താക്കോൽ തിരികെ തന്നു.
എന്റെ പുതിയ ഷർട്ടിൽ വാളുവച്ച ബിനോയ് ചേകവർ അങ്കക്കലി കൊണ്ട് നിൽക്കുന്നത് കണ്ട ഞാൻ, ഇനി അടുത്ത വാള് വരുന്നതിന് മുമ്പ് കിട്ടിയ തക്കത്തിന് സ്ഥലം വിട്ടു.
ഇനി എങ്ങനെ ആണ് മണിയുടെ വീട്ടിൽ പോകുന്നത്?
ഓടലംപറമ്പിലെ വർക്കിച്ചൻ വെള്ളമടിച്ചു പൂസായി, വാളും വച്ച് വീട്ടിൽ വന്നു കയറി എന്ന് മണി പറഞ്ഞില്ലേലും, അദ്യത്തിന്റെ വാമഭാഗമായ, ഞങ്ങൾ നാട്ടുകാർ ഒടുക്കത്തെ സ്നേഹത്തോടെ മൈക്ക് രമണി എന്ന് വിളിക്കുന്ന രമണിചേച്ചി അത് പാട്ടും പാരഡിയും ഒക്കെ ആയി നാട്ടിൽ എവിടെയും എത്തിക്കും. അങ്ങനെ ഞങ്ങളുടെ കുടുമ്പത്തിലെ മൊത്തം വർക്കിമാരും വെള്ളത്തിൽ ആശാന്മാർ ആകും.
ഇനി അതുകൂടി മാത്രമേ എന്നെക്കുറിച്ചു പറയാനുള്ളു. ബാക്കിയെല്ലാം പണ്ടേ തികഞ്ഞു.
പത്രക്കാരെ കാണുമ്പോൾ മുങ്ങുന്ന രാഷ്ട്രീയക്കാരെപ്പോലെ, രമണിയേച്ചിയുടെ മുന്നിൽ പെടാതെ ഞാൻ വീട്ടിലേക്കു പോയി.
സുസമ്മാമ്മയോട് എന്ത് പറയും?
മണിയുടെ വീട്ടിൽ ചെന്നു പക്ഷെ അയാൾ സഥലത്തില്ലായിരുന്നു എന്ന് പറയാം.
വീട്ടിൽ ചെന്ന് കയറി.
ഓട്ടോ വിളിക്കാൻ പോയ സല്പുത്രൻ വാളും കൊണ്ട് പെട്ടന്ന് കുളിക്കാൻ പോകുന്നത് കണ്ട അമ്മ “എന്റെ മോൻ പിഴച്ചു പോയേ” എന്ന അമ്മമാരുടെ പരമ്പരാഗത കോറസ് ഇടുന്നതിനു മുൻപ്, മൊത്തം കാര്യം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കേൾപ്പിച്ചു.
എന്തോ ഒരു വിശ്വാസക്കുറവ് പോലെ.
ഏതോ സിനിമയിൽ ജഗതി സോപ്പ് തേക്കുന്നത് പോലെ തേച്ചു പിടിപ്പിച്ചു കുളിച്ചിട്ടും, എന്തോ ഒരു ഉളുമ്പ് മണം ബാക്കി നിൽക്കുന്നു.
വേറെ ഉടുപ്പൊക്കെ ഇട്ടു, അളിയൻ കൊണ്ടുവന്ന മൊത്തം സ്പ്രേയും കൂടി അടിച്ചു, വലിയ കുഴപ്പം ഇല്ല എന്ന് തോന്നുന്നു.
പെട്ടെന്ന് സൂസമ്മാമ്മ കയറി വന്നു.
ഞാൻ പറഞ്ഞു- ഓട്ടോ കിട്ടിയില്ല അമ്മാമ്മേ, മണി അവിടെ ഇല്ല.ഓണമല്ലേ, എവിടോ പോയിരിക്കുന്നു അപ്പച്ചനോട് നാളെ പോകാമെന്നു പറ.
അമ്മാമ്മ ഉണ്ടോ വിടുന്നു:
“ഒരു കാര്യം ചെയ്യ് നീ നിന്റെ സ്‌കൂട്ടറിൽ അപ്പച്ചനെ റെയിൽവെസ്റ്റേഷനിൽ കൊണ്ടാക്ക്.”
“അമ്മാമ്മേ അതിനു അപ്പച്ചൻ സ്‌കൂട്ടറിൽ ഒക്കെ കയറുമോ?” ഞാൻ ഒഴിയാൻ നോക്കി.
“പിന്നേ, അപ്പച്ചൻ പഴയ മിലിട്ടറി അല്ലെ.”
സംഗതി ശരിയാണ് അപ്പച്ചൻ എക്സ് മിലിട്ടറി ആണ്. ഞാൻ പിന്നേം പെട്ടു കൂട്ടുകാരെ….
അപ്പച്ചനോട് ചോദിച്ചപ്പോൾ,
പിന്നേ ഇന്ത്യ പാക്ക് യുദ്ധത്തിൽ പാറ്റൺ ടാങ്ക് ഓടിച്ച എന്നോട്, ഇതൊക്കെ എന്ത് എന്ന മട്ട്.
“പണ്ട് ഞാൻ ലഡാക്കിൽ ആയിരുന്നപ്പോൾ…” അപ്പച്ചൻ തന്റെ വീരകഥയുടെ കെട്ടഴിക്കാൻ തുടങ്ങുക ആണ്…. അലെർട്… ഞാൻ പെട്ടന്ന്, താക്കോൽ എടുത്തു വരാം എന്നുപറഞ്ഞു നൈസായി വലിഞ്ഞു.
എന്റെ ഒരു അവസ്ഥ! ഒരു തിരുവോണം ആയിട്ട്, ഒരു ചൊറിയൻ ബിനോയി ചേകവരുടെ വാളിന് ഇരയായി, ഇപ്പോഴിതാ പട്ടാളത്തിന്റെ കത്തിയും!!
അപ്പച്ചന്റെ തള്ളിന്റെ ഗുണം കൊണ്ടാണോ, അതോ റോഡിൽ ആരും ഇല്ലാത്തതു കൊണ്ടാണോ എന്നറിയില്ല പെട്ടെന്ന് തിരുവല്ലയിൽ എത്തി.
അപ്പച്ചനെ ട്രെയിൻ കയറ്റി വിട്ടിട്ടു, തിരിച്ചു വന്നു.
തിരുവല്ല എത്തുന്നത് വരെ കത്തിയുടെ പെരുന്നാൾ ആയിരുന്നു.
ഇതിലും ഭേദം ആ പാറ്റൺ ടാങ്ക് കയറ്റി കൊല്ലുന്നത് ആയിരുന്നു.
വീട്ടിൽ വന്നു കയറി, സ്കൂട്ടർ വച്ചിട്ട് തിരിച്ചു നടക്കുമ്പോഴുണ്ട്,
നമ്മുടെ സുസമ്മാമ്മ അയൽപക്കത്തുള്ള ഇച്ചേയിയോട് ഉച്ചത്തിൽ പറയുന്നു…
“അവന്റെ ഒരു ഒടൻകൊല്ലി സ്കൂട്ടർ ഉണ്ടായിരുന്നത് കൊണ്ട് അച്ചായനെ തിരുവല്ലയിൽ കൊണ്ട് വിടാൻ പറ്റി!!”
അപ്പോൾ തിരുവോണമായിട്ട് ഞാൻ ആരായി…
വാമനേട്ടാ, മഹാബലിക്ക് പകരം ഇതിനെയൊക്കെ…. !!
റജി വർക്കി : ഡിജിറ്റൽ മീഡിയ രംഗത്തു പ്രവർത്തിക്കുന്ന റജി, വിവിധ കഥകളും കവിതകളും എഴുതിയിട്ടുണ്ട്. ചിലതൊക്കെ മനോരമയുടെ ലിറ്ററേച്ചർ വിഭാഗത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങൾ ആയി പ്രവാസ ജീവിതം നയിക്കുന്ന റജി, തന്റെ എഴുത്തുകളിൽ ഒരു പ്രവാസിയുടെ മനോഭാവം പലപ്പോഴും വരച്ചു കാട്ടാറുണ്ട്. സമയം കിട്ടുമ്പോഴൊക്കെ ബ്ലോഗുകൾ ആയും മറ്റും എഴുതി തുടങ്ങിയ റജി ഇപ്പോൾ ഇംഗ്ലണ്ട് വിൽട്ഷെയറിൽ ഉള്ള സാൾസ്ബറിയിൽ താമസിക്കുന്നു. ഭാര്യ ജിഷ വർക്കി സാൾസ്ബറി എൻ എച്ച് എസ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്. റജി എൻ എച്ച് എസ് ഹോസ്പിറ്റലിൽ തന്നെ അഡ്മിൻ വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഒരു മകൻ, ബേസിൽ ജേക്കബ് വർക്കി
സ്വന്തം ലേഖകൻ
കൊച്ചി : ക്രിപ്റ്റോ കറൻസിയും അവ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും ഒരു യാഥാർഥ്യമാണ് അതിനെ അവഗണിക്കുന്നതിനു പകരം ഒരു ആഗോള ചട്ടക്കൂട് ഉണ്ടാക്കി അവയെ നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത് ഇന്ത്യയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി മോദി കഴിഞ്ഞ ശനിയാഴ്ച ബിസിനസ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ക്രിപ്‌റ്റോകറൻസി നിയന്ത്രണത്തെക്കുറിച്ച് സംസാരിച്ചത്.
സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള മാറ്റത്തിന്റെ വേഗത ഒരു യാഥാർത്ഥ്യമാണ് – അത് അവഗണിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. പകരം, ദത്തെടുക്കൽ, ജനാധിപത്യവൽക്കരണം , ഏകീകൃത സമീപനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഒരു ആഗോള ചട്ടക്കൂടും നിയന്ത്രണങ്ങളും കൊണ്ടുവരിക എന്നതാണ് ഇപ്പോൾ ആവശ്യമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു.
അതേസമയം, ഈ നിയമങ്ങളും നിയന്ത്രണങ്ങളും ചട്ടക്കൂടുകളും ഒരു രാജ്യത്തിന്റെയോ ഒരു കൂട്ടം രാജ്യങ്ങളുടെയോ ആയിരിക്കരുത്. അതിനാൽ ക്രിപ്‌റ്റോ മാത്രമല്ല, വളർന്നുവരുന്ന എല്ലാ സാങ്കേതികവിദ്യകൾക്കും ആഗോള ചട്ടക്കൂടും നിയന്ത്രണങ്ങളും ആവശ്യമാന്നെന്ന് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു.
നിലവിൽ G20 അധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്ത്യ കഴിഞ്ഞ ഒമ്പത് മാസങ്ങളിൽ, ക്രിപ്റ്റോ കറൻസിയുടെ സാമ്പത്തിക സ്ഥിരത , അതിന്റെ വിശാലമായ മാക്രോ ഇക്കണോമിക് പ്രത്യാഘാതങ്ങൾ , വളർന്നുവരുന്ന വിപണികളെയും , വികസ്വര സമ്പദ്‌വ്യവസ്ഥകളെയും എങ്ങനെ സംരക്ഷിക്കാം തുടങ്ങിയവയെക്കുറിച്ച് പഠിക്കാൻ G 20 യിൽ സമവായത്തിലെത്തിയെന്നും , അതിനായി സ്റ്റാൻഡേർഡ് സെറ്റിംഗ് ബോഡികളെ നയിച്ചുകൊണ്ട് ക്രിപ്‌റ്റോ ആസ്തികളെക്കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്‌ചകൾ സമ്പുഷ്ടമാക്കുന്ന സെമിനാറുകളും ചർച്ചകളും ഞങ്ങളുടെ പ്രസിഡൻസിയിൽ തുടരുകയാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി ഉപസംഹരിച്ചു.
ക്രിപ്‌റ്റോ അസറ്റുകൾക്കായി ഒരു ആഗോള ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള ഒരു റോഡ് മാപ്പ് ഈ മാസം ആദ്യം ഇന്ത്യ പ്രസിഡൻസി നോട്ടായി പുറത്തിറക്കിയിരുന്നു. ജൂലൈയിൽ, ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡ് (FSB) ക്രിപ്‌റ്റോ അസറ്റുകൾക്കായുള്ള ആഗോള നിയന്ത്രണ ചട്ടക്കൂടിനുള്ള നിർദ്ദേശിത മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു. ഏപ്രിലിൽ, G20 ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും ക്രിപ്‌റ്റോ നിയന്ത്രണം ലോകത്തിന്റെ ഒരു ഭാഗത്ത് പരിമിതപ്പെടുത്താൻ കഴിയില്ലെന്ന് സമ്മതിച്ചുകൊണ്ട് ആഗോള നയം ആവശ്യമാണെന്നും വിലയിരുത്തിയിരുന്നു.
പല രാജ്യങ്ങളും ഡോളറിനെ ഒഴിവാക്കിയുള്ള ബിസ്സിനസ്സ് സാധ്യതകളെ ഉപയോഗപ്പെടുത്തി തുടങ്ങിയതും, ക്രിപ്റ്റോ കറൻസികളെ ഉദ്യോഗിക കറസികളായി അംഗീകരിച്ചു തുടങ്ങിയതും , ഓരോ രാജ്യവും അവരവരുടെ ഡിജിറ്റൽ കറൻസികൾ ഉപയോഗിച്ച് തുടങ്ങിയതും ഒക്കെ ക്രിപ്റ്റോ കറൻസിക്ക് വേണ്ടി ഒരു പൊതു നയം കൊണ്ടുവരേണ്ട സാഹചര്യത്തിലേക്കാണ് ലോക രാജ്യങ്ങളെ എത്തിച്ചിരിക്കുന്നത്.
ഒരു ആഗോള ചട്ടക്കൂടിൽ അധിഷ്‌ഠിതമായ നിയമങ്ങളും , നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതോട് കൂടി ഒരു രാജ്യത്തിനും നേരിട്ട് നിയന്ത്രണമില്ലാത്ത വികേന്ത്രീകൃത നാണയം എന്ന യാഥാർഥ്യം ലോകത്ത് നിലവിൽ വരുകയും അങ്ങനെ ക്രിപ്റ്റോ കറൻസികൾക്ക് ഇന്നത്തേതിനേക്കാൾ കൂടുതൽ സ്വീകാര്യതയും , സാധ്യതയും ലഭിക്കുമെന്നാണ് ബിസ്സിനസ് ലോകം വിലയിരുത്തുന്നത്.
യുകെയിലെ സിനിമാസ്നേഹികളായ മലയാളികൾ ചേർന്നു രൂപീകരിച്ച ഒരു കൂട്ടായ്മയാണ് “ഡെസ്പരാഡോസ് ഫിലിം കമ്പനി”
കൂട്ടായ്മയുടെ ആദ്യസംരംഭമായി നിർമ്മിക്കുന്ന ഷോർട്ട് ഫിലിമിന്റെ ട്രെയിലർ ഇന്നലെ പുറത്തിറങ്ങി.
യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മ, ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ രഞ്ജിത്ത് വിജയരാഘവൻ നിർമ്മിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന മലയാളം ഷോർട്ട് ഫിലിം ‘ദി നൈറ്റ്’ ന്റെ ട്രൈലർ പുറത്തിറങ്ങി.
പൂർണ്ണമായും യുകെയിൽ ചിത്രീകരിക്കുന്ന ഈ ഷോർട്ട് ഫിലിമിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് കിഷോർ ശങ്കർ ആണ്, എഡിറ്റിംഗ് ശ്യാം കൈപ്പിള്ളി. ജയലക്ഷ്മി ദീപക്, അതുല്യ ജനനികുമാർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മാത്തുക്കുട്ടി ജോൺ, ആർട്ട് ഷൈൻ അഗസ്റ്റിൻ. വസ്ത്രാലങ്കാരം ചിപ്പി മോഹൻ.
ട്രൈലർ ലിങ്ക് :