UK

എബ്രഹാം കുര്യൻ

ലണ്ടൻ: മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന മലയാള ഭാഷാപഠന ക്ലാസ്സിന്റെ ഔപചാരികമായ ഉദ്ഘാടനവും സാംസ്കാരിക സംവാദവും നാളെ (16/4/23) ഞായർ ലണ്ടനിലെ ഈസ്റ്റ്ഹാമിലുള്ള കേരള ഹൗസിൽ നടത്തപ്പെടുന്നു. പ്രശസ്ത നോവലിസ്റ്റും വിവർത്തകനുമായ ടി ഡി രാമകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. “ടെക്നോളജിയുടെ കാലത്തെ മലയാള ഭാഷ-സാധ്യതകളും, വെല്ലുവിളികളും” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചകളും സാംസ്കാരിക സംവാദവും നടത്തുന്നതാണ്. ലണ്ടനിലെ കലാസാംസ്കാരിക രംഗത്തെ ശ്രദ്ധേയരായവരും പങ്കെടുക്കും.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ലണ്ടനിലെ മലയാളി അസോസിയേഷൻ ഓഫ് യുകെയുടെ ( MAUK) സഹകരണത്തോടെയാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. എല്ലാ ഭാഷാ സ്നേഹികളെയും മലയാളം മിഷൻ യു കെ ചാപ്റ്റർ ആരംഭിക്കുന്ന ഓൺലൈൻ ഭാഷാ പഠന ക്ലാസിന്റെ ഔപചാരികമായ ഉദ്ഘാടന ചടങ്ങുകളിലേക്കും സാംസ്കാരിക സംവാദത്തിലേക്കും സ്നേഹാദരവോടെ ക്ഷണിക്കുന്നു.

യുകെയുമായി ബന്ധമുള്ള തമിഴ് മനുഷ്യാവകാശ പ്രവർത്തക രജിനി തിരണഗാമയുടെ ജീവിതത്തെ ആസ്പദമാക്കി പ്രശസ്ത സാഹിത്യകാരനും വിവർത്തകനുമായ ടി ഡി രാമകൃഷ്ണൻ രചിച്ച ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, മലയാറ്റൂർ അവാർഡ്, അബുദാബി ശക്തി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. യുകെയിൽ വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിനായി എത്തി ശാസ്ത്ര പ്രബന്ധങ്ങൾ രചിക്കുന്നതിനോടൊപ്പം സ്ത്രീ ശാക്തീകരണത്തിനും ബ്രിട്ടനിലെ കറുത്ത വർഗ്ഗക്കാരുടെ അവകാശങ്ങൾക്കും വേണ്ടി ശ്രീമതി രജിനി നടത്തിയ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ സ്മരണാർഹമാണ്. അവരുടെ ജീവിതം തന്റെ നോവലിലൂടെ വരച്ചുകാട്ടിയതിലൂടെ ടി ഡി രാമകൃഷ്ണന് യുകെയുമായുള്ള ബന്ധവും എടുത്തു പറയേണ്ടതാണ്. ഫ്രാൻസിസ് ഇട്ടിക്കോര, മാമ ആഫ്രിക്ക, അന്ധർ ബധിരർ മൂകർ, പച്ച മഞ്ഞ ചുവപ്പ് തുടങ്ങിയ ശ്രദ്ധേയമായ നോവലുകളും കൂടാതെ ചില തമിഴ് നോവലുകളുടെ വിവർത്തനങ്ങളും ശ്രീ രാമകൃഷ്ണൻ നടത്തിയിട്ടുണ്ട്.

മലയാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ മലയാളം മിഷൻ യുകെ ചാപ്റ്ററിന് പഠനകേന്ദ്രങ്ങൾ ഉള്ളത്. ഈ പരിമിതിയെ മറികടക്കുന്നതിനും കൂടുതൽ മലയാളി കുടുംബങ്ങളുടെ അഭാവം മൂലം മലയാളം ക്ലാസുകൾ സംഘടിപ്പിക്കുവാൻ സാധിക്കാത്ത സ്ഥലങ്ങളിലുമുള്ള കുട്ടികളെയും വീട്ടിലിരുന്ന് മലയാളം പഠിപ്പിക്കുന്നതിനു വേണ്ടിയാണ് ഓൺലൈൻ മലയാളം ക്ലാസുകൾ ആരംഭിക്കുന്നതിന് മലയാളം മിഷൻ യുകെ ചാപ്റ്റർ തീരുമാനം എടുത്തിട്ടുള്ളത്.

യുകെയിലെ എല്ലാ പ്രദേശങ്ങളിലുമുള്ള ഭാഷാസ്നേഹികളായ മലയാളികളുടെ കുട്ടികൾക്ക് ഭാഷാ പഠനം സാധ്യമാക്കുന്നതിനുള്ള ഓൺലൈൻ ക്ലാസിന്റെ ഉദ്ഘാടനം നാളെ ശ്രീ ടി ഡി രാമകൃഷ്ണൻ നടത്തുന്ന ചടങ്ങിലും അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ “ടെക്നോളജിയുടെ കാലത്തെ മലയാളഭാഷ-സാധ്യതകളും, വെല്ലുവിളികളും” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ചർച്ചകളിലും സാംസ്കാരിക സംവാദത്തിലും എല്ലാ ഭാഷാ സ്നേഹികളും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി എബ്രഹാം കുര്യൻ എന്നിവർ അഭ്യർത്ഥിച്ചു.

Address: Kerala House, 671 Romford Road, Manor Park, London, E12 5AD

Date and time: 16th April 2023, 5PM.

ബാബു മങ്കുഴിയിൽ

കടുവ എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ “ആവോ ദാമാരോ” എന്ന പാട്ടിലൂടെ മലയാളികളുടെ മനം കവർന്ന അതുൽ നറുകരയ്ക്കൊപ്പം പ്രശസ്ത സിനിമ ടെലിവിഷൻ താരങ്ങളായ പ്രശാന്ത് കാഞ്ഞിരമറ്റം ,ദിലീപ് കലാഭവൻ ,മ്യൂസിക് റിയാലിറ്റി ഷോ താരവും പ്ലേബാക്ക് സിങ്ങറും ആയ ആര്യ കൃഷ്ണൻ ,ഗിറ്റാർ ,കീബോർഡ് പെർഫോമൻസും പാട്ടുകളും ആയി ഷിനോ പോളും യുകെയിൽ അങ്ങോളമിങ്ങോളം ഏപ്രിൽ 14 മുതൽ ഷോകൾ അവതരിപ്പിക്കും .

ഐക്യം കൊണ്ടും,അംഗബലം കൊണ്ടും അതിലേറെ സാമൂഹ്യ പ്രതിബദ്ധത കൊണ്ടും കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ ഇപ്സ്വിച് മലയാളികളുടെ മനസുകളിൽചിര പ്രതിഷ്ഠ നേടിയ ഇപ്സ്വിച് മലയാളി അസോസിയേഷന്റെ ഇക്കൊല്ലത്തെ ഈസ്റ്റർ ,ഈദ് ,വിഷു ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ ഈ കലാകാരൻമാർ ഏപ്രിൽ 16 ന് ഇപ്സ്വിച്ചിലെ സെന്റ്‌ ആൽബൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഐ എം എ യുടെ കലാകാരന്മാരോടൊപ്പം അണിനിരക്കുന്നു .

അതുൽ നറുകര : കലാഭവൻ മണിയെന്ന അതുല്യ കലാകാരന് ശേഷം നാടൻ പാട്ടുകൾക്ക് പുതിയമാനങ്ങൾ നൽകി തന്റേതായ സ്വതസിദ്ധമായ ആലാപന ശൈലിയിൽ മലയാളികൾക്ക് സുപരിചിതനാണ് അതുൽ നറുകര

കടുവ എന്ന സിനിമയിലെ “പാലാ പ്പള്ളി” എന്ന ഗാനത്തിലൂടെ മലയാള സിനിമ പിന്നണിഗാന രംഗത്ത് അരങ്ങേറ്റം കുറിച്ച ഇദ്ദേഹം സ്വദേശത്തും വിദേശത്തും നിരവധി സ്‌റ്റേജുകൾ കയ്യടക്കുകയാണ് .


പ്രശാന്ത് കാഞ്ഞിരമറ്റം : 25 വർഷത്തെ കലാജീവിതത്തിലൂടെ സിനിമാനടൻ,മിമിക്രി ആർടിസ്റ്റ് , ടി വി പ്രെസെന്റർ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച കലാകാരനാണ് .

എം.എസ് പ്രദീപ് കുമാർ സംവിധാനം ചെയ്ത റിഥം എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി, ആട് ഒരു ഭീകരജീവിയാണ്, അലമാര, പഞ്ചവർണ്ണതത്ത, മാർഗംകളി, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങി പതിനാറോളം ചിത്രങ്ങളിൽ പ്രശാന്ത് അഭിനയിച്ചിട്ടുണ്ട് .മികച്ച കലാകാരനെന്ന ഖ്യാതി നേടിയ പ്രശാന്തിന്‌ ഇപ്സ്വിച്ചിലേക്കു വീണ്ടും സ്വാഗതം .

ഷിനോ പോൾ: സംഗീത ലോകത്ത്‌ വർഷങ്ങളായി തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അതുല്യപ്രതിഭയാണ് ഷിനോപോൾ .സംഗീതം ഒരു ഉപാസനയായി കൊണ്ടുനടക്കുന്ന,വേറിട്ടശബ്ദത്തിനുടമയായ ഷിനോ നല്ലൊരു ഗിറ്റാർ ,കീബോർഡ് പ്ലെയർ കൂടിയാണ് . 2016ൽ കോമഡി ഫിയസ്റ്റാ എന്ന പ്രോഗ്രാമിലൂടെ ഇപ്സ്വിച് മലയാളികൾക്ക് സുപരിചിതനായ ഇദ്ദേഹം വീണ്ടും ഇപ്സ്വിച്ചിലെത്തിച്ചേരുന്നു.

ദിലീപ് കലാഭവൻ : അനേകം കലാകാരന്മാരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത മിമിക്രിയുടെ ഈറ്റില്ലമായ കൊച്ചിൻ കലാഭവനിലൂടെ കലാജീവിതത്തിനു തുടക്കം കുറിച്ച് അനവധി ടിവി ചാനലുകളിലൂടെയും വിദേശ ഷോകളിലൂടെയും ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ കലാകാരനാണ് ദിലീപ് കലാഭവൻ. ലോക മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച ഫ്‌ളവേഴ്‌സ് കോമഡി ഒരുക്കിയ കോമഡി ഉത്സവം എന്ന പ്രോഗ്രാമിലൂടെയും 360ഓളം കലാകാരന്മാർ മാറ്റുരച്ച മഴവിൽ മനോരമ ഒരുക്കിയ മിമിക്രി മഹാമേള എന്ന പ്രോഗ്രാമിലൂടെയും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു ദിലീപ് കലാഭവൻ .

അമർ അക്ബർ അന്തോണി,കട്ടപ്പനയിലെ ഋതിക് റോഷൻ തുടങ്ങി 14 ഓളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് ഈ അതുല്യകലാകാരൻ .

ആര്യ കൃഷ്ണൻ : ഫ്‌ളവേഴ്‌സ് ടി വി ,കൈരളി ,വി ചാനൽ,തുടങ്ങി നിരവധി ചാനലുകളിലൂടെ മലയാളികളുടെ മനം കവർന്ന ആര്യ കൃഷ്ണൻ നിരവധി വിദേശ സ്‌റ്റേജ്ഷോകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് .

ഈസ്റ്റർ ,ഈദ്,വിഷു ആഘോഷങ്ങൾക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി അസോസിയേഷൻ പ്രസിഡന്റ് ബാബു മത്തായിയും,സെക്രട്ടറി ജിനീഷ് ലൂക്കയും അടങ്ങുന്ന കമ്മിറ്റി അറിയിച്ചു .

നല്ലൊരു സായാഹ്നം സകുടുംബം സുഹൃത്തുക്കളോടൊരുമിച്ചു ആഘോഷിക്കുവാൻ ഇപ്സ്വിച് മലയാളി അസോസിയേഷൻ ഏവരെയും സെന്റ്‌ ആൽബൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്ത് കൊള്ളുന്നു .

Date :16/04/2023

Time :5 PM

Address : St Albans high school

Digby road

Ipswich

IP4 3NJ.

രണ്ടാഴ്ച മുമ്പ് ലണ്ടനിൽ നിന്നെത്തിയ യുവതി വീടിനുള്ളിൽ ജീവനൊടുക്കിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം കുടമാളൂർ സ്വദേശിനി മഹിമ മോഹൻ (25) ലണ്ടനിൽ നടന്ന തട്ടിപ്പിനെ,തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് ഇപ്പോൾ സംശയം. കുടമാളൂർ സ്വദേശിയായ അനന്തു ശങ്കറും മഹിമ മോഹനും ഒരു വർഷം മുൻപാണ് വിവാഹിതരായത്.

വിവാഹശേഷം ലണ്ടനിലേക്ക് പോയ ഇരുവരും സണ്ടർലാൻഡിലെ ഒരു മലയാളി കെയർ ഏജൻസിയിൽ താൽക്കാലികമായി ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ കെയർ ഏജൻസി നടത്തിപ്പുകാർ ജോലി,

നൽകിയതിന് പണം നൽകിയില്ലെന്നും ആക്ഷേപമുണ്ട്. അനന്തു ശങ്കറും മഹിമ മോഹനും യുകെയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.

വിഷു ആഘോഷിക്കാനെന്ന പേരിലാണ് നാട്ടിലെത്തിയതെന്നും എന്നാൽ സാമ്പത്തിക പ്രതിസന്ധിയും ചെയ്ത ജോലിക്ക് ശമ്പളം മുടങ്ങിയതും കാരണം യുകെ വിട്ടതായി ചില സുഹൃത്തുക്കൾ പറയുന്നു.

അവധിക്ക് നാട്ടിലെത്തിയപ്പോൾ അച്ഛനും അമ്മയ്ക്കും ആവശ്യമായ സാധനങ്ങൾ വാങ്ങണമെന്ന് മഹിമ മോഹൻ ആഗ്രഹിച്ചിരുന്നുവെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഒന്നും വാങ്ങാൻ കഴിഞ്ഞില്ല.

ഇതെല്ലാം മഹിമയെ മാനസികമായി തളർത്തി. കഴിഞ്ഞ ദിവസമാണ് മഹിമയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബി.ബി.സി സംപ്രേഷണം ചെയ്യുന്ന ബ്രിട്ടീഷ് കബഡി ലീഗിൽ ചരിത്രത്തിൽ ആദ്യമായി മലയാളികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടു നോട്ടിങ്ങാം റോയൽസ് എന്ന ടീം മത്സരിക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചുകൊള്ളട്ടെ. നോട്ടിങ്ങാം റോയൽസിന്റെ ചെയർമാൻ നിധിൻ സ്കറിയ, ആലപ്പുഴ സ്വദേശിയും മുൻ ഇംഗ്ലണ്ട് കബഡി ടീമംഗവും ഇപ്പോൾ നോട്ടിങ്ങാം റോയൽസിന്റെ ക്യാപ്റ്റനുമായ സജു മാത്യു, വൈസ് ക്യാപ്റ്റൻ ഹരി, മുൻ ബ്രിട്ടീഷ് കബഡി ലീഗ് ചാമ്പ്യനും ഇപ്പോൾ നോട്ടിങ്ങാം റോയൽസിന്റെ കോച്ചുമായ രാജു ജോർജ് എന്നിവരാണ് ടീമിലെ പ്രധാന അംഗങ്ങൾ.

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ തൊടുപുഴ സ്വാദേശി കമല ശ്രീധരന്റെ ചികിത്സയ്ക്ക് വേണ്ടി നടത്തിയ ഈസ്റ്റർ ചാരിറ്റിയുടെ ലഭിച്ച 1895 പൗണ്ട് ( 192079 രൂപ ) കമല ശ്രീധരന്റെ വീട്ടിൽ എത്തി പ്രൊഫസർ ടി ജെ ജോസഫ് സാർ കൈമാറി .കമലയുടെയും കുടുംബത്തിന്റെയും വേദന ഞങ്ങളെ അറിയിച്ച യു കെ യിലെ ചെംസ്ഫോർഡ്, എസെക്സിൽ താമസിക്കുന്ന തൊടുപുഴ മുതലക്കുടം സ്വദേശി ടോമി സെബാസ്റ്റ്യൻ, പഞ്ചായത്തു മെമ്പർ സിജിൽ ജോ ,എന്നിവർ സന്നിഹിതരായിരുന്നു .ഇത്തരം ഒരു നന്മ പ്രവർത്തി ചെയ്ത ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെയും യു കെ മലയാളികളെയും അഭിനധിക്കുന്നുവെന്നു ചെക്ക് കൈമാറികൊണ്ട് നടത്തിയ പ്രസംഗത്തിൽ ജോസഫ് സാർ പറഞ്ഞു

ഈസ്റ്റർ ചാരിറ്റിക്ക് ഞങ്ങൾക്ക് ലഭിച്ച 1895 പൗണ്ട് ( 192079 രൂപ ) കൂടാതെ 45000 രൂപ നേരിട്ടും കമലയുടെ അക്കൗണ്ടിൽ ലഭിച്ചിരുന്നു അങ്ങനെ ആകെ ലഭിച്ചത് 237079 രൂപ. ഈ എളിയ പ്രവർത്തനത്തിൽ ഞങ്ങളോട് സഹകരിച്ച എല്ലാവർക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

ഞങ്ങളുടെ ഈ എളിയപ്രവർത്തനങ്ങൾക്ക് സൗജന്യമായി നിയമസഹായം നൽകിയ ഡൊമിനിക് & കോ സോളിസിറ്റേഴ്സ് ലിമിറ്റഡ് ഉടമ, അഡ്വക്കേറ്റ് ഡൊമിനിക് കാർത്തികപിള്ളിൽ ആന്റണിയോടും ആദരണീയനായ തമ്പി ജോസിനോടും ഞങ്ങൾക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെയിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,16 ,00000 (ഒരുകോടി പതിനാറു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് ..
ഇടുക്കി ചാരിറ്റിഗ്രൂപ്പ് യു കെ യ്ക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: കേരളത്തിൽ നിന്നും യുകെയിലെത്തിയ വിദ്യാർത്ഥികൾക്കായി ലണ്ടനിൽ ‘നെറ്റ്‌വർക്കിംഗ് ഇവന്റ്’ സംഘടിപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ പ്രവർത്തകർ. ഐഒസി കേരള ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് ലണ്ടനിലെ സ്ട്രാറ്റ് ഫോർഡിൽ ‘നെറ്റ്‌വർക്കിംഗ് ഇവന്റ്’ സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് സാധ്യമാകുന്ന എല്ലാ സഹായങ്ങളും പിന്തുണയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ സംഘടിപ്പിക്കപ്പെട്ടത്.

ലൗട്ടൺ കൗൺസിൽ മുൻ മേയർ ഫിലിപ്പ് എബ്രഹാം നെറ്റ്‌വർക്കിംഗ് ഇവന്റ് ഉദ്ഘാടനം ചെയ്തു. ഐഒസി യുകെ കേരള ചാപ്റ്റർ യൂത്ത് വിംഗ് ലീഡർ നിധീഷ് കടയങ്ങൻ അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് ഹാം കൗൺസിലർ ഇമാം ഹഖ്, ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ, യൂത്ത് വിങ്‌ പ്രതിനിധികളായ എഫ്രേം സാം, അളക ആർ തമ്പി, അസ്‌ലം എം സാലി, ബിബിൻ ബോബച്ചൻ, ജോൺ പീറ്റർ എന്നിവർ പ്രസംഗിച്ചു. ഐഒസി വക്താവ് അജിത് മുതയിൽ സ്വാഗതവും യൂത്ത് വിങ് ലീഡർ വിഷ്ണുദാസ് കൃതജ്ഞതയും പറഞ്ഞു.

യുകെയിലെത്തി തന്റെ ജീവിതം കെട്ടിപ്പടുക്കുന്നതിൽ എടുത്ത 50 വർഷത്തെ അധ്വാനവും ജീവിതാനുഭവങ്ങളും ഉദ്ഘാടകനായ ഫിലിപ്പ് എബ്രഹാം പങ്കുവെച്ചത് വിദ്യാർത്ഥികൾക്ക് ഒരു പുത്തൻ അനുഭവമായി. വിദ്യാർത്ഥികൾ സമൂഹത്തിൽ ഇടപെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച കൗൺസിലർ ഇമാം ഹഖ് യുകെയിൽ എത്തുന്ന വിദ്യാർത്ഥികൾക്കുള്ള എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്തു.

യുകെയിൽ വിദ്യാർത്ഥികളായി എത്തിയവർ വിദ്യാഭ്യാസം പൂർത്തിയാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമായി കാണാനാണമെന്നും പൊതു ജനങ്ങൾക്കിടയിൽ സാമൂഹ്യ പ്രതിബദ്ധരായിരിക്കണമെന്നും ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ പറഞ്ഞു. അതിനായി ഐഒസി യുകെയുടെ പരിപൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.

നെറ്റ്‌വർക്കിംഗ് ഇവന്റിൽ പങ്കെടുത്ത വിദ്യാർത്ഥികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. ശക്തമായ പിന്തുണ വാദ്ഗാനം ചെയ്തു കൂടെചേർത്തു നിറുത്തുന്ന ഐഒസിയെ ഏറെ സ്നേഹത്തോടും ആദരവോടും കാണുന്നുവെന്നും അറിയിച്ചു. യുകെയിലെ വിവിധ പ്രദേശങ്ങളിലുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ പ്രതിനിധീകരിച്ചുകൊണ്ട് അമ്പതോളം പേർ പങ്കെടുത്തു.

ടോം ജോസ് തടിയംപാട്

തൊടുപുഴ ആലക്കോട് ചിലവ് സ്വദേശി കമല ശ്രീധരന്റെ ചികിത്സക്ക് വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഈസ്റ്റർ ചാരിറ്റിക്ക് ലഭിച്ചത് 1895 പൗണ്ട് ( 192079 രൂപ ) കൂടാതെ 45000 രൂപ നേരിട്ടുബാങ്കിൽ ലഭിച്ചു എന്നും മകൻ ശ്രീജിത് അറിയിച്ചു .ആകെ ലഭിച്ചത് 237079 (രണ്ടുലക്ഷത്തിമുപ്പത്തിഏഴായിരത്തി എഴുപത്തൊൻപതു രൂപ } . പണം തന്ന ആർക്കെങ്കിലും ബാങ്കിന്റെ മുഴുവൻ സ്റ്റേറ്റ് മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ ദയവായി താഴെ കാണുന്ന ടോം ജോസ് തടിയംപാടിന്റെ നമ്പറിൽ വിളിക്കണമെന്ന് ഇടുക്കി ചാരിറ്റി കൺവീനർ സാബു ഫിലിപ്പ് അറിയിച്ചു ..ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ഈ എളിയ പ്രവർത്തനങ്ങളെ എപ്പോഴും സഹായിക്കുന്ന എല്ലാ നല്ലവരായ യു കെ ,അമേരിക്കൻ, മലയാളികളെ ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു .ഞങ്ങൾക്കു വേണ്ടി വാർത്തകൾ ഷെയർ ചെയ്തു സഹായിക്കുന്നവർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു .

ഞങ്ങളുടെ ഈ എളിയപ്രവർത്തനങ്ങൾക്ക് സൗജന്യമായി നിയമസഹായം നൽകിയ ഡൊമിനിക് & കോ സോളിസിറ്റേഴ്സ് ലിമിറ്റഡ് ഉടമ ഡൊമിനിക് കാർത്തികപള്ളിൽ ആന്റണിയോടും ആദരണീയനായ തമ്പി ജോസിനോടും ഞങ്ങൾക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

പെയിന്റ് പണികൊണ്ടു രോഗിയായ അമ്മയെയും രോഗിയായ പിതാവിനെയും ചികിൽസിക്കാൻ നിവർത്തിയില്ലാതെ വിഷമിക്കുകയാണ് മകൻ ശ്രീജിത് ശ്രീധരൻ . ഫോൺ വിളിച്ചു കരഞ്ഞു കൊണ്ട്
ശ്രീജിത് പറഞ്ഞത് എന്റെ അമ്മയുടെ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിൽസിക്കാൻ എന്റെ നാട്ടിൽ സഹായിക്കാത്തവരായി ആരുമില്ല, നാട്ടിൽ ഇനി ആരോടും ചോദിക്കാനുമില്ല, അമ്മയെ ആഴ്ചയിൽ രണ്ടുപ്രാവശ്യം ഡയലിസിസിനു കൊണ്ടുപോകണം . കൂടാതെ പിതാവിനും രോഗമാണ്. ദയവായി ഒന്ന് സഹായിക്കാമോ എന്നായിരുന്നു.

തകർന്നു വീഴാറായ ഒരു വീട്ടിലാണ് ഈ കുടുംബം കഴിയുന്നത് . ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ ഞങ്ങളെ അറിയിച്ചത് യു കെ യിലെ ചെംസ്ഫോർഡ്, എസെക്സിൽ താമസിക്കുന്ന തൊടുപുഴ മുതലക്കുടം സ്വദേശി ടോമി സെബാസ്റ്റ്യനാണ് . ഒരു സോഷ്യൽ വർക്കർ കൂടിയായ ടോമി നാട്ടിൽ പോയപ്പോൾ ശ്രീജിത്തിന്റെ വീട്ടിൽ പോകുകയും ഇവരുടെ വിഷമങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തിരുന്നു . ടോമിയുടെ അഭ്യർത്ഥന മാനിച്ചു ഈ കുടുംബത്തിനു വേണ്ടി ഈസ്റ്റർ ചാരിറ്റി ചെയ്യാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,16 ,00000 (ഒരുകോടി പതിനാറു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിഗ്രൂപ്പ് യു കെ യ്ക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””

യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഡല്‍ഹി -ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. യാത്രക്കാരന്‍ രണ്ട് ക്യാബിന്‍ ക്രൂ അംഗങ്ങളോട് ദേഷ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തതായി എയര്‍ ഇന്ത്യ അറിയിച്ചു.

ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് വിമാനം പുറപ്പെട്ടതിന് ശേഷമാണ് തിരിച്ചറിക്കിയത്. ശേഷം യാത്രക്കാരനെ ഇറക്കിവിടുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് പൈലറ്റ് ഇന്‍ കമാന്‍ഡ് ഡല്‍ഹിയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ ഈസ്റ്റ് ഹാമിൽ താമസിക്കുന്ന സുകുമാരി അമ്മ (74) വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് സ്വവസതിയിൽ നിര്യാതയായി. പരേതനായ വേലപ്പൻ പിള്ളയുടെ ഭാര്യയാണ്. 1970 ലാണ് ദമ്പതികൾ യുകെയിലെത്തിയത്. അജിത് പിള്ള , അജിത പ്രദേവ് , അനിത കുറുപ്പ്, മീര അജിത്ത്, പ്രദീവ് പിള്ള , നിശാന്ത് കുറുപ്പ് എന്നിവർ മക്കളാണ്.

സുകുമാരി അമ്മയുടെയും ഭർത്താവിന്റെയും സ്വദേശം കേരളത്തിൽ തിരുവനന്തപുരമായിരുന്നു .

സുകുമാരി അമ്മയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ബഹുമാനപ്പെട്ട ഷാജി അച്ചന്റെ സംസ്കാര ചടങ്ങുകൾ രണ്ടുദിവസമായാണ് റെക്‌സം കത്തീഡ്രലിൽ നടത്തുന്നത്. ഏപ്രിൽ 24-ാം തീയതി 12 മണിക്ക് ഭൗതികശരീരം കത്തീഡ്രൽ ഡീൻ റെവ ഫാദർ നിക്കോളാസിന്റെ നേതൃത്വത്തിൽ പള്ളിയിൽ സ്വീകരിച്ച ശേഷം സീറോ മലബാർ ക്രമത്തിലുള്ള മലയാളം ഒപ്പീസും പ്രാർത്ഥനകളും നടത്തുന്നു. ഈ സമയം അച്ചനെ സ്നേഹിക്കുന്ന യുകെയുടെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ കഴിയുന്നതാണ്. ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് റെക്‌സം രൂപതയിലുള്ള മലയാളി അച്ചന്മാരുടെ നേതൃത്വത്തിൽ യുകെയുടെ വിവിധ ഭാഗത്തുള്ള വൈദീകരും ചേർന്ന് പരിശുദ്ധ കുർബാനയും ഒപ്പീസും നടത്തുന്നു.

കുർബാനയ്ക്ക് ശേഷം വൈകിട്ട് അഞ്ചു മണിയോടെ സമാപന പ്രാർത്ഥനകൾ നടത്തുന്നതാണ്. അച്ചന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ അച്ചന്റെ സഹോദരി സിസ്റ്റർ ഡോക്ടർ ബെറ്റിയും, ബെറ്റിയുടെ സുഹൃത്ത് സിസ്റ്ററും എത്തിച്ചേരുന്നതാണ്. ഇരുപത്തിനാലാം തീയതി പള്ളിയിൽ സൂക്ഷിക്കുന്ന ഭൗതികശരീരം 25-ാം തീയതി പതിനൊന്നു മണിക്ക് ബഹുമാനപ്പെട്ട റെക്‌സം ബിഷപ്പ് പീറ്റർ ബ്രിഗനലിന്റെ മുഖ്യ കാർമികത്വത്തിൽ ശവസംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് പന്ഥാസഫ് സെമിത്തേരിയിൽ ഭൗതികശരീരം അടക്കം ചെയ്യുന്നതുമാണ്.

ഫാദർ ഷാജി പൂനാട്ട് കഴിഞ്ഞമാസം 23 നാണ് ആകസ്മികമായി മരണമടഞ്ഞത്. അദ്ദേഹത്തിന് 51 വയസ്സ് മാത്രമായിരുന്നു പ്രായം. 2008 -ൽ വയനാട്ടിൽ നിന്നും എസ് ഡി വി സഭാംഗമായി യുകെയിലെത്തിയ അച്ചൻ നോർത്ത് വെയിൽസിലെ റെക്‌സം രൂപതയിൽ അംഗമാകുകയും കഴിഞ്ഞ 18 വർഷക്കാലമായി റെക്‌സം രൂപതയിലുള്ള ഹോളി വെൽ ചർച്ച്, സെന്റ് റിച്ചെട് ഗുവാൻ സ്കൂൾ ചാപ്ലിൻ, ടെൺബീഗ് ചർച്ച്, ബ്ലൈനോ ഫെസ്റ്റിന്യോഗ് ചർച്ച് തുടങ്ങിയ ഇടവകകളിൽ സേവനം ചെയ്തു. ഇപ്പോൾ ടവിൻ ചർച്ചിലും, മകംതലത്ത് ചർച്ചിലും സേവനം ചെയ്തു വരുകയാണ് . ആകസ്മികമായാണ് അച്ചനെ മരണം തട്ടിയെടുത്തത്. ഫാദർ ഷാജി റെക്‌സം രൂപതയിലെ ഓവർസീസ് പ്രീസ്റ്റ് കോഡിനേറ്റർ ആയും രൂപത സേഫ് ഗാർഡിന്റെ പ്രീസ്റ്റ് റെപ്രസെന്ററ്റീവ് ആയും സേവനം ചെയ്തുവയുകയായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് റെക്‌സം രൂപതയ്ക്കും അതോടൊപ്പം യുകെയിലുള്ള മലയാളികൾക്കും തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വേർപാടിൽ റെക്‌സം രൂപതയും, റെക്‌സം കേരളാ കമ്മ്യൂണിറ്റിയും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ആത്മ ശാന്തിക്കായി പ്രാർത്ഥിക്കുന്നു.

പൊതുദർശനം നടത്തപ്പെടുന്ന കത്തീഡ്രൽ അഡ്രസ് -St Mary’s Cathedral, Regent Street, Wrexham LL11 1RB
കാർ പാർക്കിങ്‌ പെയ്ഡ് – Island Green Shopping Park, Wrexham, LL13 7LW
സംസ്‌കാരം നടത്തുന്ന പള്ളി സെമിത്തേരി അഡ്രസ് – Pantasaph Franciscan Friary, 5 Monastery Rd, Pantasaph, Holywell CH8 8PN

കൂടുതൽ വിവരങ്ങൾക്ക്‌ CONDACT

FR. JOHNSON KATTIPARAMPIL CMI – 07401441108
FR, CYRIL THADATHIL – 07989965446
Rev Fr Nicholas Enzama AJ Cathedral Dean. – 07443826507
MANOJ CHACKO – 07714282764.
you tube live Diocese of Wrexham
face book live St Mary’s Cathedral. @wrexhamcathedral

 

RECENT POSTS
Copyright © . All rights reserved