ഷിബു മാത്യൂ. മലയാളം യുകെ.
ഭക്തിയില്‍ നിറഞ്ഞ് കുറവിലങ്ങാട്!
മൂന്ന് നോമ്പ് തിരുനാള്‍!
പരിശുദ്ധ ദൈവമാതാവ് സ്ഥാനനിര്‍ണ്ണയം നടത്തിയ കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്ക ദിയാക്കോന്‍ തീര്‍ത്ഥാടന ദൈവാലയത്തിലെ പ്രധാന തിരുനാളായ മൂന്ന് നോമ്പ് തിരുനാള്‍ 2023 ജനുവരി 30, 31, ഫെബ്രുവരി 1 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിക്കുകയാണ്. ചങ്ങനാശ്ശേരി അതിരൂപത ഉള്‍പ്പെടെ കേരളത്തിലെ വിവിധ രൂപതകളിലെ അഭിവന്ദ്യ പിതാക്കന്മാര്‍ ഇത്തവണ മൂന്ന് നോമ്പ് തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കും. പതിവിലും വിപരീതമായി അത്യധികം ഭക്ത്യാദരങ്ങളോടെയാണ് ഈ വര്‍ഷത്തെ തിരുനാള്‍ ക്രമീകരിച്ചിരിക്കുന്നത്.
മൂന്ന് നോമ്പ് തിരുനാളിനെ തുടര്‍ന്ന് ദേശത്തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ മാദ്ധ്യസ്ഥം തേടി പത്താം തീയതി തിരുനാളും 2023 ഫെബ്രുവരി 12 മുതല്‍ 19 വരെ തീയതികളില്‍ ആചരിക്കുന്നു. അവിഭക്ത നസ്രാണി സഭയ്ക്ക് നേതൃത്വം നല്‍കിയിരുന്നവരും സഭയ്ക്ക് അഭിമാന ഭാജനങ്ങളുമായ അര്‍ക്കദിയാക്കോന്മാര്‍ അന്തിയുറങ്ങുന്ന പകലോമറ്റം തറവാടുപള്ളിയില്‍ സഭൈക്യ വാരം 2023 ജനുവരി 22 മുതല്‍ 28 വരെ തീയതികളിലാണ്. സഭൈക്യ വാരാചരണത്തിന്റെ സമാപന ദിനമായ ജനുവരി 28ന് അര്‍ക്കദിയാക്കോന്മാരുടെ ശ്രാദ്ധവും നടത്തപ്പെടുന്നു. മൂന്ന് നോമ്പ് തിരുനാളിലും തിരുക്കര്‍മ്മങ്ങളിലും പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ആര്‍ച്ച് പ്രീസ്റ്റ് ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ അറിയ്ച്ചു.
മൂന്ന് നോമ്പ് തിരുന്നാളിന്റെ വിശദമായ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ബിനോയി ജോസഫ്
ബ്രിട്ടണിൽ ജോലി ചെയ്യുന്ന ഹെൽത്ത് വർക്കേഴ്സിന് പെർമനൻ്റ് റസിഡൻസിയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഭീമമായ ഫീസിൽ കുറവു വരുത്തണമെന്ന് ആവശ്യപ്പെടുന്ന ഇ – പെറ്റീഷൻ ബ്രിട്ടീഷ് പാർലമെൻ്റ് ചർച്ച ചെയ്യും. ജനുവരി 30 തിങ്കളാഴ്ച വൈകുന്നേരം 4.30 നാണ് പാർലമെൻ്റ് പെറ്റീഷൻസ് കമ്മിറ്റി ഈ വിഷയം പരിഗണിക്കുന്നത്. എം.പിയായ റ്റോണിയ അൻ്റോണിയാസി ഇതിനു നേതൃത്വം നല്കും. യുകെയിൽ ഭാവിയിൽ പി ആറിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്താനുള്ള സുവർണാവസരം ഇതിൽ പാർലമെൻ്റ് പെറ്റീഷൻസ് കമ്മിറ്റി നൽകിയിട്ടുണ്ട്. ജനുവരി 13 ന് പബ്ളിഷ് ചെയ്തിരിക്കുന്ന സർവേ ലിങ്കിലുള്ള ചോദ്യങ്ങൾക്ക് നല്കുന്ന പ്രതികരണം എം.പിമാരുടെ കമ്മിറ്റി പരിഗണിക്കും. ജനുവരി 18 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് സർവേ അവസാനിക്കും. ഇക്കാര്യങ്ങൾ ക്രോഡീകരിച്ചുള്ള ഒരു ചർച്ചയാകും പാർലമെൻറിൽ നടക്കുന്നത്. പുതിയതായി യുകെയിലേയ്ക്ക് കുടിയേറിയ മലയാളികൾ അടക്കമുള്ളവർക്ക് ഭാവിയിൽ പ്രയോജനം ചെയ്യുന്ന ഒരു പ്രധാന കാര്യമാണ് ബ്രിട്ടീഷ് പാർലമെൻ്റ് ചർച്ചയ്ക്ക് എടുക്കുന്നത്. പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് പൊതുജനങ്ങൾക്ക് കാര്യകാരണ സഹിതം വാദങ്ങൾ ഉന്നയിക്കാനുള്ള സുവർണാവസരം നൽകുകയെന്ന മഹത്തായ പാരമ്പര്യമാണ് ബ്രിട്ടൻ പിന്തുടരുന്നത്. 30,000 ലേറെപ്പേർ പങ്കെടുത്ത കൺസൾട്ടേഷനിലൂടെ ഐ ഇ എൽ ടി എസ് സ്കോർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ എൻഎംസി തീരുമാനിച്ചത് ഇതിനൊരു ഉദാഹരണമാണ്.
സർവേയിൽ പേരോ ഈ മെയിൽ അഡ്രസോ നൽകേണ്ടതില്ല. സർവേയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ ചുരുക്കം പാർലമെൻറിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും എം.പിമാരുമായി ഷെയർ ചെയ്യുകയും ചെയ്യും. മൂന്നും അഞ്ചും ചോദ്യങ്ങളിൽ പി ആർ ഫീസ് എന്തുകൊണ്ട് കുറയ്ക്കണമെന്ന വാദമുഖങ്ങൾ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത് നൽകാവുന്നതാണ്. യുകെയിലേയ്ക്ക് കുടിയേറിയിരിക്കുന്നവരിൽ ഭൂരിഭാഗവും പി ആറിന് അപേക്ഷിക്കുമ്പോൾ, ഡിപ്പൻഡൻ്റായിട്ടുള്ളവർക്കും ഇത്രയും ഉയർന്ന ഫീസ് നൽകേണ്ടി വരുന്നത് വൻ സാമ്പത്തിക ഭാരം ഉണ്ടാക്കുമെന്നതും ഇതുകൂടാതെ വിസാ അപ്പോയിൻ്റ്മെൻറ് ഫീസ്, ഫാസ്റ്റ് ട്രാക്കിംഗ് ഫീസ്, ലൈഫ് ഇൻ ദി യുകെ ടെസ്റ്റ് ഫീസ്, ഇംഗ്ലീഷ് ടെസ്റ്റ് ഫീസ് എന്നിവയും യുകെയിലെ ഉയർന്ന ജീവിതച്ചെലവ്, ഇൻഫ്ളേഷൻ എന്നിവയടക്കമുള്ള വാദങ്ങളും നിരത്താൻ കഴിയും. ഇപ്പോഴത്തെ പി ആർ അപേക്ഷ നിരക്ക് 2404 പൗണ്ടാണ്. ഇതനുസരിച്ച് നാലുപേരുള്ള ഒരു കുടുംബത്തിന് പി ആർ ലഭിക്കാൻ 9616 പൗണ്ട് ഫീസായി നൽകണം. ഇതു പോലെയുള്ള ഉദാഹരണങ്ങളും സർവേയിൽ ഉൾപ്പെടുത്താവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട ഇ- പെറ്റീഷൻ തയ്യാറാക്കിയ സമയത്തെ ഡാറ്റാ പ്രകാരം പി ആർ ആപ്ളിക്കേഷൻ പ്രോസസ് ചെയ്യാൻ ഹോം ഓഫീസിന് വരുന്ന ചെലവ് 243 പൗണ്ടായിരുന്നു. നവംബർ 2022 ലെ നിരക്കനുസരിച്ച് ഇതിപ്പോൾ 491 പൗണ്ടാണ്. അതായത് അഡ്മിനിസ്ട്രേറ്റീവ് ചെലവിൻ്റെ അഞ്ചിരട്ടിയോളമാണ് നിലവിൽ ഫീസായി ഈടാക്കുന്നത്. ഇക്കാര്യം അഞ്ചാമത്തെ ചോദ്യത്തിന് മറുപടിയായി നൽകാൻ കഴിയും. ബ്രിട്ടണിൽ ജോലി ചെയ്യുന്ന എല്ലാവരെയും പോലെ തന്നെ ടാക്സും നാഷണൽ ഇൻഷുറൻസും നൽകുന്ന ഹെൽത്ത് സെക്ടറിലുള്ളവരുടെ പി ആർ അപേക്ഷയ്ക്ക് ഇത്രയും ഉയർന്ന ഫീസ് ഈടാക്കുന്നത് നീതീകരിക്കാവുന്നതല്ലെന്ന് സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞാൽ തീർച്ചയായും ഇക്കാര്യത്തിൽ മാറ്റമുണ്ടാവും. കൂടാതെ പി ആർ ലഭിക്കുന്നതു വരെ പബ്ളിക് ഫണ്ടുകൾ പ്രയോജനപ്പെടുത്താൻ സാധിക്കുകയില്ലെന്ന നിബന്ധനയും വിസയിൽ പറഞ്ഞിട്ടുണ്ടെന്നതും എടുത്തു പറയാവുന്നതാണ്. അഞ്ചു വർഷം ഫുൾ ടൈം ജോലി ചെയ്തതിനു ശേഷം ആർജിച്ചെടുക്കുന്ന പി ആർ എന്ന അവകാശം ഔദ്യോഗിക രേഖയാക്കുമ്പോൾ അപേക്ഷകരെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കുന്ന നയം ഗവൺമെൻ്റ് തിരുത്തണമെന്ന വാദവും ഉന്നയിക്കാവുന്നതാണ്.
പെർമനൻ്റ് റെസിഡൻസിയ്ക്കുള്ള അപേക്ഷാ ഫീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മലയാളി നഴ്സ് തുടങ്ങിയ ഇ – പെറ്റീഷൻ 34,392 പേർ ഒപ്പുവച്ചിട്ടുണ്ട്. 10,000 ഒപ്പുകൾ എന്ന ടാർജറ്റ് കഴിഞ്ഞപ്പോൾ ഹോം ഓഫീസ് ഇതിൽ പ്രതികരിച്ചിരുന്നു. ലൂട്ടണിൽ താമസിക്കുന്ന മലയാളി നഴ്സായ മിക്ടിൻ ജനാർദ്ദനൻ പൊൻമലയാണ് ബ്രിട്ടണിലെ ഏറ്റവും ജനാധിപത്യപരമായ പബ്ളിക് റെസ്പോൺസ് സിസ്റ്റമായ ഇ – പെറ്റീഷനിലൂടെ എൻഎച്ച്എസിലെ ഹെൽത്ത് കെയർ വർക്കേഴ്സിനായി സുഹൃത്തുകളുടെ പിന്തുണയോടെ പോരാട്ടത്തിനിറങ്ങിയത്. പൊതുജന താത്പര്യമുള്ള വിഷയങ്ങളാണ് ഇ – പെറ്റീഷനിലൂടെ ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിയുന്നത്. വിഷയത്തിൻ്റെ ഹ്രസ്വമായ വിവരണം ഇ – പെറ്റീഷൻ കമ്മിറ്റിയ്ക്ക് സമർപ്പിക്കുകയാണ് ആദ്യമായി ചെയ്യുന്നത്. ബ്രിട്ടണിൽ താമസക്കാരായ ആർക്കും ഇ – പെറ്റീഷൻ തുടങ്ങാം. ഇ – പെറ്റീഷൻ കമ്മിറ്റി അപ്രൂവ് ചെയ്ത് കഴിഞ്ഞാൽ സോഷ്യൽ മീഡിയയിലൂടെ ക്യാമ്പയിൻ നടത്താം. ഇത് തികച്ചും നിയമപരമായ കാര്യമാണ്. ഇതിൽ ഒപ്പുവയ്ക്കുന്നത് ഒരിക്കലും ഗവൺമെൻ്റിനെതിരായ നടപടിയല്ല.
പൊതുജനാവശ്യങ്ങൾ ഗവൺമെൻ്റിൻ്റെ സത്വര ശ്രദ്ധയിൽ കൊണ്ടുവരാൻ ഗവൺമെൻ്റ് തന്നെ നല്കിയിരിക്കുന്ന മാർഗമാണ് ഇ – പെറ്റീഷനുകൾ. ഇതിൽ ഒപ്പുവയ്ക്കുന്നത് ജോലിയ്ക്കോ ഭാവിയിലെ വിസാ ആപ്ളിക്കേഷനുകൾക്കോ ഒരു തടസവും ഉണ്ടാക്കുകയില്ല. ഇൻഡെഫിനിറ്റ് ലീവ് ടു റിമെയ്ന് അപേക്ഷിക്കുമ്പോൾ ഒരാൾക്ക് 2396 പൗണ്ടാണ് ഹോം ഓഫീസ് ഈടാക്കുന്നത്. നാല് പേരടങ്ങുന്ന ഒരു കുടുംബം അപേക്ഷിക്കുമ്പോൾ ആകെ തുക 10,000 പൗണ്ട് കടക്കും. വിസാ ഫീസിന് പുറമേ വിസാ അപ്പോയിൻ്റ്മെൻറ് ഫീസ്, ആപ്ളിക്കേഷൻ ഫാസ്റ്റ് ട്രാക്കിംഗ് ഫീസ് തുടങ്ങിയവ വേറെയും. യുകെയിൽ പുതുതായി എത്തുന്ന ഒരു നഴ്സിന് ഏകദേശം 25,000 പൗണ്ടോളമേ ശമ്പളം കിട്ടുന്നുള്ളൂ. ഇവിടെ അഞ്ച് വർഷം പൂർത്തിയാക്കിക്കഴിയുമ്പോൾ ശമ്പളം അല്പം കൂടി കൂടിയേക്കാം. എന്നാൽ ടാക്സും നാഷണൽ ഇൻഷുറൻസും റെൻ്റും മറ്റു ജീവിതച്ചിലവുകളും കഴിയുമ്പോൾ മിച്ചം വയ്ക്കാൻ കാര്യമായൊന്നും ഉണ്ടാവില്ല. അതിനൊപ്പം ഭീമമായ വിസാ ഫീസ് ഈടാക്കുന്നത് കുറയ്ക്കണമെന്നാണ് മിക്ടിൻ ഇ – പെറ്റീഷനിൽ ആവശ്യപ്പെട്ടിരുന്നത്. പെർമനൻ്റ് റെസിഡൻസി ആപ്ളിക്കേഷൻ പ്രോസസ് ചെയ്യുന്നതിന് 243 പൗണ്ട് മാത്രമേ ഹോം ഓഫീസിന് ചിലവുള്ളൂ.
ബ്രിട്ടീഷ് ആംഡ് ഫോഴ്സസിൽ ജോലി ചെയ്യുന്ന ഓവർസീസ് സിറ്റിസൺസിൻ്റെ വിസാ ആപ്ളിക്കേഷൻ ഫീയിൽ ഹോം ഓഫീസ് ഇളവ് നല്കിയിരുന്നു. വളരെ നാളുകൾ നീണ്ടു നിന്ന ആ ക്യാമ്പയിനിൻ്റെ വിജയം എൻഎച്ച്എസിലെ ഹെൽത്ത് കെയർ വർക്കേഴ്സിനായുള്ള ഈ നീക്കത്തിനും ഊർജം പകരുന്നതാണ്. എൻഎച്ച്എസിലെ ഹെൽത്ത് കെയർ വർക്കേഴ്സും അവരുടെ കുടുംബാംഗങ്ങളും യുകെയിൽ നിലവിൽ പെർമനൻ്റ് റസിഡൻസി ലഭിച്ചിട്ടുള്ളവരും സിറ്റിസൺഷിപ്പ് നേടിയവരും വിവിധ മലയാളി സംഘടനകളും കൂട്ടായി പരിശ്രമിച്ചാൽ പി ആർ ഫീസ് കുറയ്ക്കാനുള്ള പോരാട്ടം ഫലപ്രാപ്തിയിലെത്തും.
ബ്രിട്ടീഷ് പാർലമെൻ്റിൻ്റെ ഈ സർവേയിൽ പങ്കെടുക്കുന്നതിനും അഭിപ്രായം രേഖപ്പെടുത്തുന്നതിനും താഴെയുള്ള ലിങ്കിൽ ക്ളിക്ക് ചെയ്യുക. കൂടാതെ മറ്റുള്ളവർക്കും ഇതിൻ്റെ ലിങ്ക് ദയവായി ഷെയർ ചെയ്യുക.
പി ആർ ഫീസ് കുറയ്ക്കണമെന്ന പെറ്റീഷനിൽ പാർലമെൻ്റ് സർവേ. ഡെഡ് ലൈൻ ജനുവരി 18. അടിയന്തിരമായി അഭിപ്രായം രേഖപ്പെടുത്തൂ.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌ത് നിങ്ങളുടെ അഭിപ്രായം രേഖപെടുത്താം
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
രാജപുരം: ഒടയംചാല്‍ ചെമ്പകത്തടത്തില്‍ ഏലിയാമ്മ ജോസഫ് (92) നിര്യാതയായി. മൃതസംസ്‌കാരം നാളെ (ഞായറാഴ്ച- 15/01/23) വൈകു. 4 മണിക്ക് ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍. മക്കള്‍: പരേതനായ ജോസ് , ആലി അഞ്ചുകണ്ടത്തില്‍ (മാലക്കല്ല്), മേരികുട്ടി പടേട്ട് (മടമ്പം), ലിസ്സി മുകളേല്‍ (അലക്‌സ് നഗര്‍), സണ്ണി (അബുദാബി), തങ്കച്ചന്‍, ലാലി താവളത്തില്‍ (കണ്ണൂര്‍), ജെസ്സി തറപ്പുതൊട്ടി (ചുള്ളിക്കര), റെജി അരീകുന്നേല്‍ (വെള്ളോറ), നിഷ പുല്ലുവട്ടത്ത് (യു.കെ).
മരുമക്കള്‍: മേരി, ജോസ് അഞ്ചുകണ്ടത്തില്‍ മാലക്കല്ല്, പരേതനായ ജെയിംസ് പടേട്ട് മടമ്പം, പരേതനായ തോമസ് മുകളേല്‍ അലക്‌സ്‌നഗര്‍, സൂസന്‍, ബീന, പൗലോസ് താവളത്തില്‍ (കണ്ണൂര്‍), ബേബി തറപ്പുതൊട്ടിയില്‍ (ചുള്ളിക്കര), ബേബി അരീകുന്നേല്‍ (വെള്ളോറ), ബിനോയി പുല്ലുവട്ടത്ത് (യു.കെ).
ബ്രിട്ടണില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റേയും മക്കളായ ജാന്‍വി, ജീവ എന്നിവരുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തി. ഇന്ന് രാവിലെ 8.05-നെത്തുന്ന എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്.
വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ക്ക് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുക. അഞ്ജുവിന്റെ സഹപ്രവര്‍ത്തകനായ മനോജാണ് മൃതദേഹങ്ങള്‍ക്കൊപ്പം അനുഗമിക്കുന്നത്.
മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി അഞ്ജുവിന്റെ ജന്മനാട്ടിലെ ജനപ്രതിനിധികളടക്കമുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. മൂന്ന് ആംബുലന്‍സുകളിലായാണ് കൊണ്ടുപോകുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് അഞ്ജുവിന്റേയും മക്കളുടേയും സംസ്കാരം.
ഒരാഴ്ച മുന്‍പായിരുന്നു മൃതദേഹങ്ങള്‍ ബ്രിട്ടീഷ് പൊലീസ് ഫ്യുണറല്‍ ഡയറക്ടേഴ്സിന് കൈമാറിയത്. കെറ്ററിങ്ങില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി 30 ലക്ഷത്തോളം രൂപയാണ് ആവശ്യമായി വന്നത്.
കഴിഞ്ഞ ഡിസംബര്‍ 15-നായിരുന്നു ബ്രിട്ടണിലെ കെറ്ററിങ്ങില്‍ വച്ച് ഭര്‍ത്താവ് സാജു അഞ്ജുവിനേയും മക്കളേയും കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ചാണ് സാജു കൊലപാതകം നടത്തിയതെന്നാണ് ബ്രിട്ടീഷ് പൊലീസ് അഞ്ജുവിന്റെ കുടുംബത്തെ അറിയിച്ചത്.
ഷോള്‍ അല്ലെങ്കില്‍ കയറായിരിക്കണം കഴുത്തു ഞെരിക്കാന്‍ ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. അഞ്ജുവിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായും പൊസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടീഷ് പൊലീസിന്റെ കസ്റ്റഡിയിലുള്ള സാജുവിന്റെ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.
കൂട്ടക്കൊലയില്‍ തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളും നോര്‍ത്താംപ്റ്റണ്‍ഷെയര്‍ പൊലീസിലെ ചീഫ് ഇന്‍വവെസ്റ്റിഗേഷന്‍ ഓഫിസറുമാണ് കേരളത്തിലേക്ക് എത്തുന്നത്.
അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതിനൊപ്പം എത്താനിരുന്ന ഇരുവരും അവസാന നിമിഷം ഹോം ഓഫിസിന്റെ ചില ക്ലിയറന്‍സുകള്‍ കിട്ടാതിരുന്നതിനാല്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ ഹോം ഓഫിസിന്റെ അന്തിമ അനുമതി ലഭിച്ചാലുടന്‍ ഇരുവരും കേരളത്തില്‍ എത്തുമെന്നാണു വിവരം.
വനിത ഐപിഎൽ ഫ്രാഞ്ചൈസിയിൽ താല്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് കുടുംബം. ഐഎൽടി20 ദുബായിയിൽ ഡെസേര്‍ട് വൈപ്പേഴ്സിന്റെ ഉടമകള്‍ കൂടിയാണ് ഗ്ലേസേഴ്സ് കുടുംബം.
ഐഎൽടി20യിൽ പങ്കാളിത്തം ഉറപ്പാക്കിയതോടെ ക്രിക്കറ്റിലെ മറ്റ് സാധ്യതകളും നോക്കുന്നുണ്ട് അതിൽ വനിത ഐപിഎലും ഉള്‍പ്പെടുന്നുവെന്നാണ് ഡെസേര്‍ട് വൈപ്പേഴ്സിന്റെ സിഇഒ ആയ ഫിൽ ഒളിവര്‍ വ്യക്തമാക്കിയത്.
എന്നാൽ ഇതിനുള്ള ടെണ്ടര്‍ വാങ്ങിയോ എന്നത് വ്യക്തമാക്കുവാന്‍ അദ്ദേഹം തുനിഞ്ഞില്ല. ആ വിശദാംശങ്ങള്‍ തനിക്കിപ്പോള്‍ പുറത്ത് വിടാനാകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
വിദ്യാർത്ഥികളുടെ ജീവിതത്തെ വിവിധ വശങ്ങളിൽ സ്വാധീനിക്കുകയും അവർ ഭാവിക്കായി കൂടുതൽ നന്നായി തയ്യാറാകുകയും ചെയ്യുന്ന സ്ഥലമാണ് സ്കൂൾ. ആളുകൾക്ക് സുഹൃത്തുക്കളെ ഉണ്ടാക്കാനും പൊതുവെ മനുഷ്യ വികാരങ്ങളെയും വികാരങ്ങളെയും കുറിച്ച് ധാരാളം പഠിക്കാനും കഴിയുന്ന ഒരു മികച്ച സ്ഥാപനമാണിത്. എന്നിരുന്നാലും, യുകെയിലെ ഒരു സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള ഏതെങ്കിലും തരത്തിലുള്ള ശാരീരിക ബന്ധങ്ങൾ നിരോധിക്കുന്ന വിചിത്രമായ നയം സ്വീകരിച്ചു, അവരെ ബന്ധങ്ങൾ വികസിപ്പിക്കുന്നതിൽ നിന്ന് തടയുന്നു.
ചെംസ്‌ഫോർഡിലെ ഹൈലാൻഡ്‌സ് സ്‌കൂളിന് ശാരീരിക സമ്പർക്കത്തിന് “ക്രൂരമായ” നിയന്ത്രണമുണ്ട് കൂടാതെ വ്യക്തിപരമായ ഇടപെടലുകൾ “അനുവദിക്കുന്നില്ല”. വിദ്യാർത്ഥികൾ തമ്മിലുള്ള ആലിംഗനങ്ങളും ഹാൻഡ്‌ഷേക്കുകളും ഉൾപ്പെടെയുള്ള ശാരീരിക ഇടപെടലുകളും ബന്ധങ്ങളും അവർ നിയമവിരുദ്ധമാക്കിയതായി ഡെയ്‌ലി മെയിൽ യുകെ റിപ്പോർട്ട് ചെയ്യുന്നു.
സുരക്ഷ കണക്കിലെടുത്ത് സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ യാതൊരു വിധത്തിലും പരസ്പരം ശരീരത്തില്‍ സ്പര്‍ശിക്കരുതെന്നാണ് കര്‍ശന നിര്‍ദേശം. രക്ഷിതാക്കള്‍ക്ക് അയച്ച കത്തിലാണ് സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശം.
ആലിംഗനം, ഹസ്തദാനം, മര്‍ദനം തുടങ്ങിയ ശാരീരിക സമ്പര്‍ക്കം സ്‌കൂളിനകത്ത് വെച്ചുപൊറുപ്പിക്കില്ലെന്നാണ് രക്ഷിതാക്കള്‍ക്ക് അയച്ച കത്തില്‍ സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. കുട്ടികളില്‍ യഥാര്‍ഥ സൗഹൃദമുണ്ടാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനാല്‍ സ്‌കൂളിനകത്ത് പ്രണയ ബന്ധങ്ങള്‍ അനുവദിക്കില്ലെന്നും കത്തില്‍ പറയുന്നു. എന്നാല്‍ സ്‌കൂളിന് പുറത്ത് രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം ബന്ധങ്ങളാകാമെന്നും കത്തില്‍ പറയുന്നുണ്ട്.
സ്‌കൂളിനുള്ളില്‍ സമ്മതത്തോടെയോ അല്ലാതെയോ നിങ്ങളുടെ കുട്ടി ആരെയെങ്കിലും സ്പര്‍ശിച്ചാല്‍ എന്തുവേണമെങ്കിലും സംഭവിക്കാം. ഒരുപക്ഷേ ഇത് അനുചിതമായ സ്പര്‍ശനത്തിനോ മറ്റൊരാളില്‍ അസ്വസ്ഥതയ്‌ക്കോ പരിക്കിനോ പോലും വഴിവെച്ചേക്കാമെന്നും കത്തില്‍ വിശദീകരിക്കുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിടിക്കപ്പെടുന്ന വിദ്യാര്‍ഥികളെ സ്‌കൂള്‍ സമയം കഴിയുന്നതുവരെ സുരക്ഷിതരായി പൂട്ടിയിടുമെന്നും സ്‌കൂളിലെ പ്രധാനധ്യാപിക രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതേസമയം സ്‌കൂളിന്റെ കര്‍ക്കശമായ നിര്‍ദേശത്തെ രൂക്ഷമായി വിമര്‍ശിച്ച് രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തി.
“എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇക്കാലത്ത്, അനുചിതമായ സ്പർശനവും അടിയും അടിയും – തീർച്ചയായും കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ ആരോഗ്യകരമായ ബന്ധം എങ്ങനെ വേണമെന്ന് അവർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നില്ല,” ഒരു രക്ഷിതാവ് പറഞ്ഞു. .
മറ്റൊരു രക്ഷിതാവ് പറഞ്ഞു, “നിങ്ങൾക്ക് ആരെയും തൊടാൻ കഴിയില്ല, കുട്ടികൾക്ക് അനുയോജ്യമല്ലാത്തത് എന്താണെന്ന് അറിയില്ല, ഒപ്പം അവരുടെ സമപ്രായക്കാരോട് സഹാനുഭൂതി കാണിക്കാനുള്ള കഴിവ് എടുത്തുകളയുന്നു.”
എന്നാല്‍ ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളും തങ്ങളുടെ നടപടിയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സ്‌കൂള്‍ അധികൃതരുടെ പക്ഷം. നടപടി വിദ്യാര്‍ഥികള്‍ക്കിടയില്‍ പരസ്പരം ബഹുമാനം ജനിപ്പിക്കുകയും ഭാവിയില്‍ ഏതൊരു തൊഴിലുടമയും പ്രതീക്ഷിക്കുന്നതുപോലെ പ്രൊഫഷണലായി പെരുമാറാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ വിശദീകരണം.
ബ്രിട്ടനിലെ ലിവര്‍പൂളിനു സമീപം വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ഥി വിജിന്‍ വര്‍ഗീസിന്റെ കുടുംബത്തിന് സഹായഹസ്തവുമായി പ്രവാസി കൂട്ടായ്മ. വിരാല്‍ മലയാളി കമ്മ്യൂണിറ്റി ശേഖരിച്ച 6535 പൗണ്ട് വിജിന്‍ വര്‍ഗീസിന്റെ കുടുംബത്തിന് കൈമാറി.
ഇന്ത്യന്‍ തുകയായ 6,36,320.70 രൂപയാണു മാതാപിതാക്കളായ കൊട്ടാരക്കര കിഴക്കേത്തെരുവ് ഇരുങ്ങൂര്‍ നീലാംവിളയില്‍ വിവി നിവാസില്‍ ഗീവര്‍ഗീസിനും ജെസിക്കും ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതെന്നു വിരാല്‍ മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് ജോഷി ജോസഫ് പറഞ്ഞു.
വിജിന്‍ ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്സി എന്‍ജിനിയറിങ്ങ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയായിരുന്നു. വിജിന്റെ മരണ ശേഷമാണ് പരീക്ഷ ഫലം പുറത്തു വന്നത്. മികച്ച വിജയമായിരുന്നു വിജിനു ലഭിച്ചത്.
ഡിസംബര്‍ 2 നാണു വിജിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്ന മെഴ്‌സിസൈഡ് പോലീസ് വിവരങ്ങള്‍ മാര്‍ച്ച് മാസത്തോടെ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.
ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്സി എന്‍ജിനിയറിങ്ങ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിജിന്‍ എത്തിയത്. പഠനത്തോടൊപ്പം സ്വകാര്യ ഏജന്‍സി മുഖേന പാര്‍ട്ട് ടൈം ജോലിയും ചെയ്തിരുന്ന വിജിന് ജോലിക്ക് പോയിരുന്ന സ്ഥാപനത്തില്‍ സ്ഥിരമായി ജോലിയും വര്‍ക്കിംഗ് പെര്‍മിറ്റും കിട്ടിയതായി സൂചനയുണ്ട്. ഇത്തരത്തില്‍ സന്തോഷകരായി മുന്നോട്ടു പോകേണ്ടുന്ന സാഹചര്യത്തില്‍ ഉണ്ടായ മരണം ബന്ധുക്കളിലും സുഹൃത്തുക്കളിലും ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു.
വാർത്ത : ബെന്നി പാലാട്ടി
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾ ഇന്നേ വരെ കാണാത്ത വിസ്മയ കാഴ്ചകളുടെ അകമ്പടിയോടെ എസ് എം എ യുടെ ക്രിസ്മസ് പുതവത്സര ആഘോഷമാണ് ശനിയാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റിൽ നടന്നത്. സ്റ്റോക്ക് ഓൺ ട്രെന്റിലെ ആദ്യ സംഘടനയും, അംഗസംഖ്യയിൽ മുന്നിലുള്ളതും ആയ മലയാളി അസോസിയേഷനായ എസ് എം എ യുടെ ക്രിസ്മസ് പുതവത്സര ആഘോഷമാണ് ശനിയാഴ്ച ക്ലയിറ്റൺ സ്കൂൾ അക്കാദമി ഹാളിൽ വച്ച് നടത്തപ്പെട്ടത്.
സാധാരണ അസ്സോസിയേഷനുകളിൽ നടക്കാറുള്ള പതിവ് വൈകിപ്പിക്കൽ ഒന്നും ഇല്ലാതെപറഞ്ഞ സമയത്തോട് കൂറുപാലിച്ചു ഉച്ചതിരിഞ്ഞു മൂന്നരക്ക് തന്നെ പരിപാടികൾ ആരംഭിച്ചു.
കൊറോണയുടെ പിടിയിൽ നിന്നും മോചിതരായ ഒരു മലയാളി സമൂഹത്തിന്റെ സന്തോഷത്തോടെ ക്രിസ്മസ്മ പുതുവത്സര പരിപാടിയിലേക്ക് മടി കൂടാതെ കടന്നു വന്നു. കണ്ണിനും കാതിനും വിസ്മയങ്ങൾ തീർത്ത കലാവിരുന്നുകളും, മ്യൂസിക്കൽ നൈറ്റും ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ പ്രൗഢഗംഭീരമായി.
കൊറോണ മഹാമാരിക്ക് ശേഷം നടന്ന ആദ്യ ക്രിസ്തുമസ് പുതുവത്സരാഘോഷത്തിൽ നൂറുകണക്കിന് മലയാളി കുടുംബങ്ങൾ പങ്കെടുത്തു. എസ് എം എ യുടെ ഓണപരിപാടിയിൽ എഴുന്നൂറിൽ പരം ആൾക്കാർ എത്തിയപ്പോൾ 600 രിൽ പരം മലയാളികൾ ആണ് എസ് എം എ യുടെ ക്രിസ്മസ് പുതവത്സര പരിപാടിയിലേക്ക് ഒഴുകിയെത്തിയത്.
SMAയുടെ പുതുതായി ആരംഭിച്ച സിനിമാറ്റിക് ഡാൻസ് സ്കൂളിലെ കുട്ടികളും ക്ലാസിക് ഡാൻസ് സ്കൂളിലെ കുട്ടികളും മാറി മാറി അവതരിപ്പിച്ച കലാവിരുന്നുകൾ, കേരളത്തിൽ നിന്നും എത്തിയ കലാകാരന്മാർ പാട്ടിന്റെ പാലാഴി തീർത്തപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾ ചുവട് വെച്ചപ്പോൾ ന്യൂകാസ്റ്റിലെ ക്ലയിറ്റൺ ഹാൾ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവ നഗരിയായി മാറി.
വിഭവസമൃദ്ധമായ ഭക്ഷണം കരുതിയ സമയത്തു തന്നെ വിളമ്പിയത് വന്നവർ അത്ഭുതത്തോടെ നീക്കിക്കണ്ടു. ഇത്രയധികം സമയ നിഷ്ട പാളിച്ച ഒരു മലയാളി പരിപാടികളും ഇന്നേവരെ സ്റ്റോക്ക് ഓൺ ട്രെന്റ് ദർശിച്ചിട്ടില്ല എന്നാണ് വന്നവർ സാക്ഷ്യം നൽകിയത്.
സിജിൻ ജോസ്, സെറീന സിറിൽ എന്നവർ ആരംഭിച്ച പ്രാർത്ഥനാഗാനത്തോടെ പൊതുസമ്മേളന പരിപാടികൾക്ക് തുടക്കം കുറിച്ചു. ഹോളിഡേയിൽ ആയിരുന്ന എസ് എം എ യുടെ പ്രസിഡന്റായ വിൻസെന്റ് കുര്യക്കോസിന്റെ അഭാവത്തിൽ വൈസ് പ്രസിഡൻറ് ശ്രീ ജിജോ ജോസഫ് ആഘോഷങ്ങളുടെ ഉദ്ഘാടനവും, ജനറൽ സെക്രട്ടറി ശ്രീ റോയ് ഫ്രാൻസിസ് സ്വാഗത പ്രസംഗവും , മുൻ യുക്മ പ്രസിഡൻറ് ശ്രീ വിജി കെ പി ക്രിസ്മസ് സന്ദേശവും നൽകി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ ബെന്നി പാലാട്ടി എല്ലാവർക്കും നന്ദി അർപ്പിക്കുകയും ചെയ്തപ്പോൾ പ്രോഗ്രാം കൺവീനർമാരിൽ ഒരാളായ ബേസിൽ ജോസഫ് പരിപാടിയുടെ ക്രമാനുഗത പുരോഗതിക്കായി മുന്നിൽ നിന്ന് സഹായിച്ചു. നൂറ് കണക്കിന് സ്റ്റോക്ക് മലയാളികൾ ഒത്തുകൂടിയപ്പോൾ എസ് എം എ യുടെ പരിപാടികളുടെ ക്വാളിറ്റി വിളിച്ചറിയിക്കുന്നതായിരുന്നു.
അഞ്ച് മണിക്കൂർ നീണ്ടു നിന്ന കലാപരിപാടികൾ ഒൻപത് മണിയോടെ അവസാനിച്ചപ്പോൾ താമസിച്ചു വന്നവർ നിരാശരായി. പരിപാടി ഗംഭീരമെന്ന് പറഞ്ഞു മടങ്ങിയ മലയാളികൾ, സമയ ക്ലിപ്തത പാളിച്ച അസ്സോസിയേഷൻ, ക്ലാസിക് പരിപാടികൾ അവതരിച്ച എസ് എം എ യുടെ കുട്ടികൾ, സ്വാദിഷ്ടമായ ഭക്ഷണം… സ്റ്റോക്ക് ഓൺ ട്രെന്റിൽ എസ് എം എ ക്ക് പകരം നിലക്കാൻ ആരുമില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചപ്പോൾ വീണ്ടും കാണാം എന്ന പ്രത്യാശയോടെ എല്ലാവരും ഭവനകളിലേക്ക് യാത്രയായി….
ഭാര്യയും രണ്ട് മക്കളും കയറിയ ടെസ്‌ല കാര്‍ കുത്തനെയുള്ള മലഞ്ചെരുവിലേക്ക് ഓടിച്ചിറക്കിയ ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ അറസ്റ്റില്‍. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. കാലിഫോര്‍ണിയയില്‍ കുടുംബമായി താമസിക്കുന്ന ധര്‍മേഷ് പട്ടേല്‍ എന്ന ഗുജറാത്തിയാണ് ഭാര്യയെും മക്കളെയും കൊലപ്പെടുത്താന്‍ മന:പൂര്‍വ്വം അപകടം സൃഷ്ടിച്ച കേസില്‍ അറസ്റ്റിലായത്.
അപകടത്തില്‍ ഇയാളുടെ ഭാര്യയും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ധര്‍മേഷ് പട്ടേലിനെതിരെ കൊലപാതക ശ്രമത്തിനും കുട്ടികളെ ദുരുപയോഗം ചെയ്തതിനും പോലീസ് കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ 250 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കാര്‍ തവിടുപൊടിയായി.
കാറില്‍ നിന്നും തെറിച്ചു വീണ നാലും ഒമ്പതും വയസ്സും പ്രായമുള്ള കുട്ടികളെ അഗ്‌നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ സാരമായ പരുക്കുകളോടെ രക്ഷപ്പെടുത്തി.പട്ടേലും ഭാര്യയും കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവരെ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്.
യുകെയിൽ നഴ്സുമാരുടെ ശമ്പള വര്‍ധന സംബന്ധിച്ച് സര്‍ക്കാരുമായുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്(ആര്‍സിഎന്‍) യൂണിയന്‍ തയാറാകുമെന്ന് സൂചന. ഏകദേശം 10% ശമ്പള വര്‍ധനയ്ക്ക് സമരം അവസാനിപ്പിച്ചേക്കാമെന്ന സൂചനകളാണ് പുറത്തു വരുന്നത്. കഴിഞ്ഞ ദശകത്തില്‍ കുതിച്ചുയരുന്ന പണപ്പെരുപ്പവും യഥാര്‍ത്ഥ വേതനത്തിലെ ഇടിവും നികത്താന്‍ യൂണിയന്‍ സമരത്തിന്റെ തുടക്കത്തില്‍ 19% വരെ വര്‍ധനയാണ് ആവശ്യപ്പെടുന്നത്. ഇതിനായി യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഡിസംബറിൽ രണ്ട് ദിവസം നടത്തിയിരുന്നു.
ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് നടത്തിയ പ്രസംഗത്തിൽ 19% ശമ്പള വർധന നടപ്പിലാക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ ആവശ്യപ്പെട്ടതില്‍ നിന്ന് പകുതി വര്‍ധന എന്ന ആവശ്യവുമായി സര്‍ക്കാരിനെ കാണാന്‍ ആർസിഎൻ യൂണിയന്‍ തയാറാകും എന്ന സൂചനകളാണ് പുറത്തു വരുന്നത്. എന്നാൽ ഇതിന് ആർസിഎൻ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
യുകെയിലെ ആര്‍ സി എന്‍ അംഗങ്ങള്‍ വോട്ട് ചെയ്തതോടെ യൂണിയന്റെ 106 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യത്തെ ദേശീയ പണിമുടക്കായിരുന്നു ഡിസംബറിൽ നടന്നത്. ഏകദേശം ഒന്നര ലക്ഷം നഴ്സുമാരാണ് പണിമുടക്കിൽ പങ്കെടുത്തത്. കുറഞ്ഞ വേതനം നഴ്‌സിങ് ജീവനക്കാരെ തൊഴിലില്‍ നിന്ന് മാറാന്‍ പ്രേരിപ്പിക്കുമെന്നും രോഗികളുടെ പരിചരണത്തെ അപകടത്തിലാക്കുകയും ചെയ്യുമെന്നും ആർസിഎൻ പറയുന്നു.
ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ഇരട്ട അക്ക വേതന വര്‍ധനവ് ആവശ്യമാണന്നും ആർസിഎൻ യൂണിയനോടൊപ്പം മറ്റ് യൂണിയനുകളും ആവശ്യപ്പെട്ടു. എന്നാല്‍ ശമ്പളത്തിന്റെ കാര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി വിസമ്മതിച്ചു. യുകെ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഏകദേശം 4% എന്ന സ്വതന്ത്ര ശമ്പള അവലോകന ബോഡിയുടെ ശുപാര്‍ശയില്‍ ഉറച്ചുനില്‍ക്കുന്നത് ശരിയാണെന്നാണ് സര്‍ക്കാര്‍ വാദം.
സമരങ്ങള്‍ പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ മുട്ടുമടക്കാത്തതോടെയാണ് യൂണിയന്‍ ആവശ്യങ്ങളില്‍ കുറവ് വരുത്തുന്നത്. ഡിസംബറില്‍ രണ്ട് ദിവസം പണിമുടക്ക് നടത്തിയതിന് പുറമെ ജനുവരി 18, 19 തീയതികളില്‍ പണിമുടക്ക് നടത്താനുള്ള ഒരുക്കത്തിലാണ് ആർസിഎൻ. ഇത്തവണ കൂടുതൽ നഴ്സുമാർ പങ്കെടുക്കുമെന്ന് ആർസിഎൻ ഭാരവാഹികൾ പറഞ്ഞു.