UK

തോമസ് പുത്തിരി

ഇംഗ്ലീഷ് എന്ന പരീക്ഷയിൽ കുടുങ്ങി നഴ്സിംഗ് ജോലി ചെയ്യാൻ കഴിയാതെ ബ്രിട്ടനിൽ ദുരിതം അനുഭവിക്കുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് വാതില്‍ തുറന്ന് ബ്രിട്ടന്‍. ബ്രിട്ടനിലുള്ള മലയാളി നേഴ്സ്മാര്‍ക്ക്  ഇംഗ്ലീഷ് ടെസ്റ്റ്‌ പാസാകാതെ തന്നെ അടുത്ത ജനുവരി മുതല്‍  നേഴ്സ് ആയി റെജിസ്റ്റര്‍  ചെയ്യാന്‍ അവസരം.

യു കെ യിലെ  നഴ്സിംഗ് ആന്‍ഡ്‌ മിഡ് വൈഫറി കൗണ്‍സില്‍ (NMC)  സെപ്റ്റംബര്‍ 28 നു ചേര്‍ന്ന യോഗത്തിലാണ്  അടിസ്ഥാനപരായ ഈ നയംമാറ്റ തീരുമാനം എടുത്തത്. ഇതിലൂടെ ഇന്ത്യയിലും   (മറ്റു വിദേശ രാജ്യങ്ങളിലും) നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി ബ്രിട്ടനില്‍ വന്നിട്ടും  നഴ്സിംഗ്   റെജിസ്ട്രേഷന്‍ ചെയ്യാന്‍ കഴിയാതെ   കെയറര്‍ ആയി ജോലി ചെയ്യുന്ന ആയിരക്കണക്കിന് നഴ്സിംഗ്  പ്രഫഷനലുകള്‍ക്ക് നേഴ്സ് ആയി ജോലി ചെയ്യാനുള്ള അവസരമായി.

ഇതുവരെ ഉള്ള നിയമപ്രകാരം   അന്താരാഷ്ട്ര  നിലവാരമുള്ള  ഇംഗ്ലീഷ് ടെസ്റ്റുകള്‍ പാസായാല്‍ മാത്രമേ ബ്രിട്ടനില്‍ നഴ്സിംഗ്  റെജിസ്ട്രേഷന്‍ നടത്താന്‍ കഴിയുമായിരുന്നുള്ളൂ.  ഉന്നത നിലവാരത്തിലുള്ള ഇത്തരം ഇംഗ്ലീഷ് ടെസ്റ്റുകള്‍ പാസാകാന്‍ കഴിയാത്തത് കൊണ്ട് മാത്രം ആയിരക്കണക്കിന് മലയാളികളടക്കമുള്ള  വിദേശ നേഴ്സ്മാര്‍ ബ്രിട്ടനില്‍ വന്നു  നഴ്സിംഗ് കെയറര്‍ ആയി ജോലി ചെയ്തുവരുന്നുണ്ട്.

നഴ്സിംഗ് പഠനം ഇംഗ്ലീഷിലാണ് എന്നും, കൂടാതെ  തങ്ങള്‍ ഇപ്പോള്‍ ജോലി  ചെയ്യുന്ന ബ്രിട്ടനിലെ  സ്ഥാപനത്തില്‍ നിന്നും നഴ്സിംഗ് പ്രഫഷന്   ആവശ്യമായ ഇംഗ്ലീഷ് പ്രാവീണ്യം ഉണ്ട് എന്നുള്ള സര്‍ട്ടിഫിക്കറ്റും, അതോടൊപ്പം ബ്രിട്ടനിലെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കൂടിയായാല്‍ ഇംഗ്ലീഷ് ടെസ്റ്റ്‌ പാസാകാതെ തന്നെ നേഴ്സ് ആയി  റെജിസ്ട്രേഷന്‍ ചെയ്യാം എന്നാണ് NMC പുതുതായി കൊണ്ടുവന്ന തീരുമാനം.

ഈ തീരുമാനത്തിലൂടെ   ബ്രിട്ടനില്‍ ജോലി ചെയ്യുന്ന വിദേശ  നേഴ്സ്മാര്‍ക്ക്   ഇംഗ്ലീഷ് ടെസ്റ്റ്‌ പാസാകാതെ തന്നെ നഴ്സിംഗ്  റെജിസ്ട്രേഷന്‍ നടത്താന്‍  കഴിയും. അടുത്ത വര്‍ഷം  ജനുവരി മുതല്‍ പുതിയ തീരുമാനം നടപ്പില്‍ വരും.  കേരളത്തില്‍ നിന്ന് മാത്രം   ഏകദേശം 25000 ല്‍ അധികം നേഴ്സ് മാര്‍   കെയറര്‍  ആയി ബ്രിട്ടനില്‍  ചെയ്തുവരുന്നുണ്ട് എന്നാണു ഔദ്യോദികമല്ലാത്ത ഏകദേശ കണക്ക് .  അവര്‍ക്കെല്ലാം   തങ്ങള്‍ പഠിച്ച മഹത്തായ നഴ്സിംഗ് സേവനം  ചെയ്യാനുള്ള  അവസരം അടുത്ത ജനുവരി   മുതല്‍ ഉണ്ടാകും.

നഴ്സിംഗ് രംഗത്തു വിദേശ  നേഴ്സ്മാര്‍  നേരിടുന്ന വിവേചനത്തിനു പരിഹാരം കാണണമെന്നു ആവശ്യപ്പെട്ടു വര്‍ഷങ്ങളായി നിരവധി ക്യാമ്പയിനുകള്‍ ബ്രിട്ടനിലെ മലയാളി സമൂഹം നടത്തിവരുന്നുണ്ട്. ബ്രിട്ടനിലെ എം പി മാരുടെയും മുനിസിപല്‍   കൗണ്‍സിലുകളുടെയും ട്രേഡ് യൂണിയനുകളുടെയും  സഹകരണത്തോടെ നിരവധി വര്‍ഷങ്ങളായി   നടത്തിവന്ന   ക്യാമ്പയിന്റെ ഫലമായാണ് ഇത്തരത്തിലുള്ള ഒരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.

2015 ല്‍ മലയാളി പ്രതിനിധികള്‍ ബ്രിട്ടീഷ്   പാര്‍ലമെന്റ്  ലോബി ഹാളില്‍  50 ഓളം എം പി മാരെ നേരില്‍ കണ്ടു വിഷയം അവതരിപ്പിച്ചു.  സൌതാല്‍ എം പി വിരേന്ദ്ര ശര്മയോടൊപ്പം ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുടെ    ഔദ്യോഗിക  വസതിയില്‍ ചെന്ന് നിവേദനം സമര്‍പ്പിച്ചു.  ഇതേ ആവശ്യം ഉന്നയിച്ചു കൗണ്‍സിലര്‍ ബൈജു തിട്ടാല 2019 മെയ്‌ മാസത്തില്‍    അവതരിപ്പിച്ച  പ്രമേയം കേംബ്രിഡ്ജ് സിറ്റി  കൗണ്‍സില്‍   ഏകകണ്‌ഠമായി  പാസ്സാക്കി. തുടര്‍ന്ന് 30 ജനുവരി 2020 ല്‍  കേംബ്രിഡ്ജ് സിറ്റി കൌണ്‍സില്‍ ലീഡര്‍ ല്യൂവിസ്   ഹെര്‍ബെര്‍ട്ട് ന്റെ നേതൃത്വത്തില്‍  മലയാളി പ്രതിനിധികള്‍ NMC ചീഫ് എക്സക്യൂട്ടീവ് ആണ്ട്രിയ സട്ക്ക്ളിഫ്,  ഡയറക്ടര്‍ ഓഫ്  റെജിസ്ട്രേഷന്‍ എമ ബ്രോഡ്ബെന്റ്  എന്നിവരെ കണ്ടു  വിദേശ നേഴ്സ് മാര്‍ നേരിടുന്ന പ്രശനങ്ങളെ  കുറിച്ചുള്ള  വിശദമായ  സര്‍വ്വേ പഠനം സമര്‍പ്പിച്ചു.

വിദേശ   നേഴ്സ്മാരുടെ ആവശ്യം പരിഗണിച്ചു നടത്തിയ കണ്‍സല്‍ട്ടെഷ നില്‍ NMC ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും,   34000 പേര്‍ ഇതുമായി ബന്ധപ്പെട്ട  അഭിപ്രായന്വേഷണത്തോട് സഹകരിക്കുകയും ചെയ്തുവെന്ന് NMC ചീഫ് ഡയറക്ടര്‍ ഓഫ് സ്ട്രാറ്റജി ആന്‍ഡ്‌ ഇന്‍സൈറ്റ് പറഞ്ഞു.

മലയാളം യുകെ അവാർഡ് നൈറ്റിൽ ലിറ്റിൽ സ്റ്റാർ ഓഫ് ദ ഇയർ അവാർഡ് കൃപ തങ്കച്ചന് സമ്മാനിക്കപ്പെടും. ഒക്ടോബർ 8-ാം തീയതി യോർക്ക്ഷെയറിലെ കീത്തിലിയിൽ ആണ് അവാർഡ് നൈറ്റ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. പ്രെസ്റ്റൺ സെൻറ് ഗ്രിഗറി കാത്തലിക് പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കൃപാ തങ്കച്ചന്റെ പ്രായത്തെ മറികടക്കുന്ന പല സാമൂഹിക ഇടപെടലുകളും ബ്രിട്ടണിലെ മലയാളികളുടെ ഇടയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

സ്കൂൾ പരിസരത്തെ തെരുവുകളിൽ മാലിന്യം നിർമ്മാജനം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കൗൺസിലിലേക്ക് കത്തയച്ച കാര്യം സാധിച്ചതും, പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അന്തരിച്ച എലിസബത്ത് രാജ്ഞിയ്ക്ക് കത്തയച്ചതുമെല്ലാം ഇതിൽ ഉൾപ്പെടും. കൃപയുടെ കത്തുകളിലെ വരികളിലെ ആത്മാർത്ഥതയും, ശക്തിയും രാജ്ഞിയെ സന്തോഷിപ്പിച്ചത് മറുപടി കത്തിൽ പ്രതിഫലിച്ചിരുന്നു. റഷ്യ ഉക്രൈൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ കൃപ റഷ്യൻ പ്രസിഡൻറ് പുടിന് എഴുതിയ കത്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

തൊടുപുഴ ചീനിക്കുഴി സ്വദേശിയായ തങ്കച്ചൻ എബ്രഹാം ലിസമ്മ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് കൃപ. മൂത്ത മകൻ നവീൻ, മറൈൻ എഞ്ചിനീയറിംഗ്, ക്രിസ്റ്റീൻ തങ്കച്ചൻ എ ലെവൽ വിദ്യാർത്ഥിനിയും ആണ്. ലിസമ്മ പ്രെസ്റ്റൺ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്യുന്നു. 2004 ലിൽ പ്രെസ്റ്റണിൽ എത്തിയ ആദ്യകാല മലയാളികളിൽ തങ്കച്ചനും കുടുംബവും ഉൾപ്പെടുന്നു. മുൻ കേരള പൊലീസ് ഉദ്യോഗസ്ഥനാണ് തങ്കച്ചൻ എബ്രഹാം.

ഒക്ടോബര്‍ എട്ടാം തീയതി യോര്‍ക്ഷയറിലെ കീത്തിലിയില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് മലയാളം യുകെ ന്യൂസ് ഒരുക്കിയിരിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ അവാര്‍ഡ് നൈറ്റില്‍ വിസ്മയങ്ങള്‍ വിരിയിക്കാനുള്ള ഒരുക്കത്തിലാണ്. അവാര്‍ഡ് നൈറ്റ് മനോഹരമാക്കാനായിട്ട് ആധുനിക സാങ്കേതിക വിദ്യയോടെ സഹായത്തോടെയുള്ള മികച്ച സൗകര്യങ്ങളാണ് പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നത്.

യുകെയിലെ നഴ്സിംഗ് മേഖലയിലെ ഇംഗ്ളീഷ് ഭാഷാ ആവശ്യകതകളിലെ മാറ്റങ്ങള്‍ എന്‍എംസി അംഗീകരിച്ചു. നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (NMC) അതിന്റെ ഇംഗ്ളീഷ് ഭാഷാ ആവശ്യകതകളില്‍ രണ്ട് പ്രധാന മാറ്റങ്ങളാണ് അംഗീകരിച്ചത്.

ബുധനാഴ്ച നടന്ന പുതിയ കൗണ്‍സില്‍ യോഗത്തില്‍, റെഗുലേറ്ററിന് അതിന്റെ ഇംഗ്ളീഷ് ഭാഷാ ആവശ്യകതകളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള പച്ചക്കൊടി ലഭിച്ചു, 2023~ല്‍ നടപ്പിലാക്കാനാണ് പദ്ധതി. ഇത് വളരെ വ്യക്തമായും വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത മലയാളികള്‍ ഉള്‍പ്പെടുന്നവരുടെ വാദം അംഗീകരിക്കുകയായിരുന്നു.

എന്‍എംസിയുടെ ഇംഗ്ളീഷ് ഭാഷാ ആവശ്യകതകളില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുന്നവര്‍ കൗണ്‍സിലിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു, യുകെയില്‍ നഴ്സുമാരായി ജോലി ചെയ്യാനുള്ള അവരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍  അന്താരാഷ്ട്ര വിദ്യാഭ്യാസമുള്ള നഴ്സുമാരെ ഇത് പ്രാപ്തരാക്കുമെന്ന് അന്ന വാക്കര്‍ പ്രസ്താവിച്ചു.

ആദ്യ മാറ്റം എന്‍എംസിയുടെ ഇംഗ്ളീഷ് ഭാഷാ പരീക്ഷകളുമായി ബന്ധപ്പെട്ടതാണ്. വ്യക്തികള്‍ക്ക് രണ്ട് ഇംഗ്ളീഷ് ഭാഷാ ടെസ്ററ് സ്കോറുകള്‍ സംയോജിപ്പിക്കേണ്ടിവരുമ്പോള്‍ അത് സ്വീകരിക്കുന്ന ഏറ്റവും കുറഞ്ഞ സ്കോറുകള്‍ സ്ററാന്‍ഡേര്‍ഡ് ചെയ്യാന്‍ സമ്മതിച്ചു.

കൂടാതെ, അപേക്ഷകര്‍ക്ക് അവരുടെ ടെസ്ററ് സ്കോറുകള്‍ ആറ് മുതല്‍ 12 മാസം വരെ സംയോജിപ്പിക്കാന്‍ കഴിയുന്ന കാലയളവ് നീട്ടാന്‍ നിര്‍ദ്ദേശിച്ചു.ഭൂരിപക്ഷമല്ലാത്ത ഇംഗ്ളീഷ് സംസാരിക്കുന്ന രാജ്യത്ത്  ഇംഗ്ളീഷില്‍ പരിശീലനം നേടിയ അല്ലെങ്കില്‍ അവരുടെ ഇംഗ്ളീഷില്‍ ആവശ്യമായ സ്കോര്‍ നഷ്ടപ്പെട്ട അപേക്ഷകര്‍ക്ക് ഇംഗ്ളീഷ് ഭാഷാ പ്രാവീണ്യത്തിന്റെ പിന്തുണാ തെളിവായി ബോഡി തൊഴിലുടമകളില്‍ നിന്ന്  അനുബന്ധ വിവരങ്ങള്‍ സ്വീകരിക്കാം എന്നത് രണ്ടാമത്തെ മാറ്റമായി അംഗീകരിച്ചു.

നിര്‍ദ്ദേശങ്ങള്‍  സുരക്ഷിതവും ഫലപ്രദവും ദയയുള്ളതുമായ പരിശീലനത്തിന് ആവശ്യമായ ഇംഗ്ളീഷിന്റെ ഉയര്‍ന്ന നിലവാരം നിലനിര്‍ത്തുന്നത് തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥ കൈവരിക്കുമെന്ന്  എക്സിക്യൂട്ടീവ് ബോര്‍ഡ് കണക്കാക്കി, ഇതിനകം സംഭാവന ചെയ്യുന്നവര്‍ക്ക്  അധിക വഴക്കം  നല്‍കുകയും യുകെയിലെ ആരോഗ്യ സാമൂഹിക പരിചരണം പുഷ്ടിപ്പെടുകയും ചെയ്യും.

കൂടിയാലോചനയില്‍ നിന്ന് ഉരുത്തിരിഞ്ഞ പ്രവര്‍ത്തന മേഖലകളില്‍ കൂടുതല്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും മുന്നോട്ട് കൊണ്ടുപോകാനും അവര്‍ പിന്തുണ നല്‍കി.കൗണ്‍സിലില്‍ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ച എന്‍എംസിയിലെ സ്ട്രാറ്റജി ആന്‍ഡ് ഇന്‍സൈറ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാത്യു മക്ളെലാന്‍ഡ് പറഞ്ഞു, അന്താരാഷ്ട്ര തലത്തില്‍ വിദ്യാഭ്യാസം നേടിയവരും അപേക്ഷകള്‍ രജിസ്ററര്‍ ചെയ്യുന്നവരും തൊഴിലുടമകളും മാറ്റങ്ങളെ പിന്തുണക്കുന്നവരാണെന്നും യുകെയില്‍ നിന്നും വിവിധ പ്രേക്ഷകരില്‍ നിന്നും കണ്‍സള്‍ട്ടേഷന്ശ രിക്കും നല്ല ഇടപെടലുകള്‍  ലഭിക്കുകയും ചെയ്തു.

കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ ലിവര്‍ ട്രാന്‍സ്പ്ളാന്‍റ് കോര്‍ഡിനേറ്റര്‍ ഡോ അജിമോള്‍ പ്രദീപ്, സാല്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ നഴ്സിങ് ലക്ചറര്‍ ഡോ ഡില്ലാ ഡേവിസ് എന്നിവര്‍ എന്‍എംസിയുടെ ഇംഗ്ളീഷ് ഭാഷാ ആവശ്യകതകളില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടവരില്‍ ചിലരാണ്.

യുകെയില്‍ ഹെല്‍ത്ത് കെയര്‍ അസിസ്ററന്റുമാരായി ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്തിട്ടും ഭാഷാ പരീക്ഷ പാസാകാനും രജിസ്ട്രേഷന്‍ നേടാനും കഴിയാത്ത ആയിരക്കണക്കിന് ഇന്ത്യയില്‍ പരിശീലനം ലഭിച്ച നഴ്സുമാര്‍ക്ക് വേണ്ടി അവര്‍ രണ്ട് വര്‍ഷത്തിലേറെയായി പ്രചാരണം നടത്തുന്നു.നഴ്സിംഗ് കൗണ്‍സില്‍ ശുപാര്‍ശകള്‍ അംഗീകരിച്ചതില്‍ ഇരുവരും സന്തോഷിച്ചു.

 

ജോസ്‌ന സാബു സെബാസ്റ്റ്യൻ

തെറി ഒരു ഇന്ററസ്റ്റിംഗ് ടോപ്പിക്ക് തന്നെയാണ് . പാലാ കാഞ്ഞിരപ്പള്ളിക്കാർക്ക് വല്യ തരക്കേടില്ലാതെ തെറിപറയാൻ അറിയാവുന്നവരുമാണ്. അതിന് തെളിവെന്നോണം മീഡിയാകളിൽ തെറിപറഞ്ഞു വീമ്പു കാണിച്ച പല അച്ചായന്മാരെയും നമുക്ക് പലർക്കും നേരിട്ട് അറിയാവുന്നതുമാണ് .

ശ്രീനാഥ് ഭാസിയുടെ ഈ കാര്യം കേട്ടപ്പോ മുതൽ പുള്ളിയുടെ തെറിയൊന്നു കേൾക്കാൻവേണ്ടി ഇന്റർവ്യൂ വീഡിയോ പലവട്ടി തിരിച്ചും മറിച്ചും ഇട്ടു നോക്കി . പക്ഷെ ഈ പറയണ ഒരു തെറിയൊന്നും ഞാൻ കേട്ടില്ല ….

അല്ലേലും ആ പുള്ളി പറഞ്ഞതൊക്കെ ഒരു തെറിയാണോ . നല്ല പുതുമയുള്ള തെറി കേൾക്കണേൽ, ആണ് പെൺ വ്യത്യാസമില്ലാതെ തെറിവിളിക്കുന്നൊരു വിദഗ്ദൻ കാഞ്ഞിരപ്പള്ളിയിലുണ്ട്‌. പക്ഷെ എന്തു കൊണ്ടോ പുള്ളിയുടെ തെറിവിളിയെല്ലാം പലരും ഒരു ചിരിയിലാണ് സംഗ്രഹിക്കാറ് .

ഈയിടെ ട്രെയിനിൽ യാത്രചെയ്തപ്പോൾ തൊട്ടിപ്പറത്തിരുന്ന രണ്ടു വെളുമ്പർ നല്ല കലശലായി ഉറക്കെ സംസാരിക്കുന്നു . അതിലൊരാൾ പുള്ളി പറയുന്ന ഓരോ വാക്കിന് ശേഷവും ഏതോ ഒരു F കൂട്ടി വളരെ പരിചയമുള്ളൊരു തെറി ആഡ് ചെയ്യുന്നുണ്ടായിരുന്നു . ഇവിടത് ഒട്ടുമിക്ക ആൾക്കാരും ഉപയോഗിക്കുന്നതിനാൽ ആദ്യം വല്യ കുഴപ്പമൊന്നും തോന്നിയില്ല . പക്ഷെ പിന്നെ പിന്നെ ഓരോ വാക്കിന് ശേഷവും ഈ ആലങ്കാരിക വാക്ക് ചേർത്തുകൊണ്ടേയിരുന്നതിനാൽ , എന്തുകൊണ്ടോ അവിടെ നിന്നും മാറി വേറൊരു സീറ്റിൽ പോയി ഇരിക്കാൻ നോക്കിയപ്പോൾ ഇരിക്കാൻ ഒരൊറ്റ സീറ്റില്ല . ലണ്ടൻ വരെയെത്താൻ രണ്ടുമണിക്കൂർ നിന്നാലും വേണ്ടില്ല എന്നോർത്ത്‌ വേറെ കമ്പാർട്ട്മെന്റിൽ പോയിരുന്നു . അല്ലേലും ഒരേ വാക്ക് കേട്ടോണ്ടിരുന്നാൽ ആരാണ് മടുക്കാത്തത് .

അപ്പോൾ തെറി വിളി ഒരു നല്ലശീലമാണെന്നാണോ പറഞ്ഞു വരുന്നത് . അല്ല ഒരിക്കലുമല്ല . പക്ഷെ ഇംഗ്ലീഷ് പറയുന്നവൻ /അറിയുന്നവൻ പുലിയാണെന്ന് പറയുന്ന നാട്ടിൽ, സിനിമയിൽ തെറിവിളിയിലൂടെ സീനിനുഗും കൂട്ടുന്ന നാട്ടിൽ , ആളെക്കൂട്ടാൻ കാശുകിട്ടാൻ ചുരുളി എറിയുന്ന നാട്ടിൽ, സിനിമയ്ക്ക് പേരുതന്നെ തെറി എന്ന് പേരിടുന്ന നാട്ടിൽ, പലരാൽ അറിയപ്പെടുന്ന ഒരു പെൺകുട്ടിയോട് തെറി പറഞ്ഞു എന്നതിനാൽ ഒരു ശ്രീനാഥ് ഭാസിമാത്രം ശിക്ഷിക്കപ്പെടാതെ ഇരിക്കട്ടെ…

ഇവിടെ ഞങ്ങളുടെ വീടിനടുത്തൊരു മക്‌ഡൊണാൾസ് ഉണ്ട് . ശരീരത്തിനിത്രയും ഹാനികരമായ ഒന്ന് വേറേയില്ലന്ന് പലരും പറയുമെങ്കിലും എന്ന് നോക്കിയാലും അവിടെയൊരു പള്ളിപെരുന്നാളിനുള്ള ആളുണ്ട് . പക്ഷെ എനിക്കാണേൽ ഈ സാധനം കാണുന്നത് പോലുമിഷ്ടമല്ല. എനിക്ക് ഇഷ്ടമല്ല എന്നും പറഞ്ഞു, എനിക്കവരോട് അവരുടെ ബിസിനസ് നിർത്താൻ പറയാൻ എനിക്കാകുമോ ?.ഇല്ല , ഇവിടെ എനിക്കാകെ ചെയ്യാൻ പറ്റുന്നത് എനിക്കിഷ്ടമല്ലാത്തത് മേടിക്കാതെ ഇരിക്കുക എന്നത് മാത്രമാണ് .

അതേപോലെ തെറി ഒരു നെഗറ്റിവ് വാക്കണോ എന്ന് ചോദിച്ചാൽ അതെ . പക്ഷെ അത് പറയുന്നവന്റെ മാത്രം ഉത്പന്നമാണ് . അത് ഒരാൾ മേടിക്കുമ്പോൾ മാത്രമേ അവന്റെ ഉൽപ്പന്നത്തിന് വിലയുണ്ടാകുന്നുള്ളു ….

കാരണം “we are packed in the planet closer than ever before..we are in numbers closer than ever before “.

ദിനംപ്രതി നമ്മുടെ ജനസാന്ദ്രത കൂടിവരുകയാണ് . നമ്മൾ പണ്ടത്തേക്കാളും കൂടുതൽ getting closer. അതുകൊണ്ടു ഏതൊരു നിയമസംവിധാനങ്ങളെക്കാൾ നമ്മുടെ തന്നെ ഉത്തരവാദിത്തമാണ് പരസ്പരം ചീഞ്ഞുനാറി മറ്റുള്ളവരിലേക്ക് ദുർഗന്ധം വമിപ്പിക്കാതിരിക്കുക എന്നത്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഒക്ടോബർ 8-ാം തീയതി യോർക്ക്‌ഷെയറിലെ കീത്തിലിയിൽ വച്ച് നടത്തപ്പെടുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ അതിജീവനത്തിന്റെ മാതൃകയായി ഉയർത്തി കാട്ടി അവാർഡ് നൽകുന്നത് നോർത്ത് അലേർട്ടിൽ താമസിക്കുന്ന നോബി ജെയിംസിനെ . ജോലിക്കിടയിലെ ആക്രമണത്തെ  തുടർന്ന് 28 ദിവസത്തെ വെന്റിലേറ്റർ വാസത്തേയും, 45 ദിവസത്തെ ഓർമ നഷ്ടവും ശാരീരിക വൈകല്യങ്ങളും ഉണ്ടായെങ്കിലും നോബിയുടെ ജീവിതത്തിലേയ്ക്കുള്ള തിരിച്ചുവരവ് നിശ്ചയദാർഢ്യത്തിന്റെയും മനോബലത്തിന്റെയും നേർക്കാഴ്ചയാണ്. മെഡിക്കല്‍ പ്രൊഫഷണിലുള്ളവരെ പോലും അതിശയിപ്പിക്കുന്ന വിധമാണ് നോബി തൻറെ ജീവിതം തിരികെ പിടിച്ചത്. ശാരീരിക വൈകല്യങ്ങൾ ഉണ്ടെങ്കിലും അപകടങ്ങളെ തുടർന്ന് ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് പ്രചോദനവും, ജീവിതം തിരികെ പിടിക്കാനുള്ള ആത്മവിശ്വാസവും നൽകാൻ വേണ്ടി നോബി തന്റെ സമയത്തിന്റെ നല്ലൊരു പങ്ക് ചിലവഴിക്കുന്നത്. ഈ പ്രവർത്തനങ്ങളാണ് നോബിയെ അവാർഡിന് അർഹനാക്കിയത്.

2019 ഡിസംബർ ഒന്നാം തീയതി നോബിയുടെ ജന്മദിനത്തിലാണ് ജീവിതത്തിലെ വഴിത്തിരുവായ ദുരനുഭവം ഉണ്ടാകുന്നത്. ഷെഫായിട്ട് ജോലിചെയ്യുന്ന നോബി ഒഴിവുസമയങ്ങളിൽ ടാക്സി ഓടിക്കാൻ പോകുമായിരുന്നു. നോബിക്ക് പാചകത്തോടും ഡ്രൈവിങ്ങിനോടുമുള്ള പ്രണയം സുഹൃത്തുക്കൾക്കിടയിൽ പ്രശസ്തമാണ്. ഡിസംബർ ഒന്നാം തീയതി പുലർച്ചെ മൂന്നുമണിയോടെയാണ് ആർമി ഓഫീസർ ആയ സ്റ്റെഫാൻ വിൽസൺ നോബിയുടെ സേവനം തേടുന്നത്. അമിതമായി മദ്യപിച്ചിരുന്ന സ്റ്റെഫാൻ വിൽസൺ വീട്ടിൽ പോകാനായി വാഹനത്തിൽ കയറി. പാതിവഴിയിൽ എത്തിയപ്പോൾ പ്രകോപനമൊന്നുമില്ലാതെ നോബിയെ ആക്രമിക്കുകയായിരുന്നു. പ്രതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ നോബി കാർ നിർത്തി പുറത്തിറങ്ങി പോലീസിനെ വിളിക്കാൻ ശ്രമിച്ചത് ജീവൻ രക്ഷിക്കാൻ കാരണമായി. പോലീസിനോട് സംസാരിക്കാൻ സാധിച്ചില്ലെങ്കിലും കോൾ പിന്തുടർന്ന് പോലീസ് എത്തിയപ്പോൾ മൃതപ്രായനായ നോബിയെ പ്രതി മർദ്ദിക്കുന്നതാണ് കാണുന്നത്. തടയാൻ ശ്രമിച്ച പോലീസിനെയും പ്രതി ആക്രമിച്ചു. സംഭവത്തെതുടർന്ന് തലച്ചോറിന് ഗുരുതര പരിക്ക് പറ്റിയ നോബി രണ്ടുമാസത്തോളം ജെയിസ് കുക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അബോധാവസ്ഥയിലായിരുന്നു. ആക്രമണം മൂലമുണ്ടായ ശാരീരിക അസ്വസ്ഥതകൾ ഇപ്പോഴും നോബിയെ അലട്ടുന്നുണ്ട്. ആർമി ഉദ്യോഗസ്ഥനായ പ്രതി ജോലി സംബന്ധമായ മാനസിക സമ്മർദ്ദത്തിൽ നിന്ന് ഉണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് വാദിച്ചെങ്കിലും, പോലീസ് അന്വേഷണത്തിൽ പ്രതി മാനസികസമ്മർദ്ദം ഉണ്ടാക്കുന്ന ആർമി ഓപ്പറേഷനിലൊന്നും പങ്കെടുത്തില്ലെന്ന് തെളിഞ്ഞു. പ്രതി സ്റ്റെഫാൻ വിൽസണെ മുൻകാല ക്രിമിനൽ റിക്കോർഡ് ഇല്ലാതിരുന്നത് ശിക്ഷ 10 വർഷമായി കുറയാൻ കാരണമായി .

തലയോലപ്പറമ്പ് സ്വദേശിയായ നോബി ജെയിംസിന്റെ പാചക നൈപുണ്യം യുകെയിലെമ്പാടും പ്രശസ്തമാണ്. നോബിയുടെ യൂട്യൂബ് ചാനലായ നോബിസ് ഫാമിലി ഓറിയൻറഡ് കിച്ചണിന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിരവധി പ്രേക്ഷകരാണ് ഉള്ളത്. യുകെയിലെ സാഹചര്യത്തിൽ ഉണക്ക ഇറച്ചി എങ്ങനെ ഉണ്ടാക്കാമെന്ന് തുടങ്ങി പല യൂട്യൂബ് വീഡിയോകളും പ്രശസ്തമാണ്. യുകെയിലെമ്പാടും നിരവധി സുഹൃത്തുക്കളുള്ള നോബിയുടെ പാചക നൈപുണ്യത്തിന്റെ മികവ് സൗഹൃദക്കൂട്ടായ്മകളിലെ പ്രധാന ആകർഷണമാണ്. ഈസി കുക്കിംഗ് എന്നു പറയുന്ന പംക്തി മലയാളം യുകെയിൽ ഒരു വർഷത്തോളം കൈകാര്യം ചെയ്തിരുന്നത് നോബി ജെയിംസാണ്.

ഒക്ടോബര്‍ എട്ടാം തീയതി യോര്‍ക്ഷയറിലെ കീത്തിലിയില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് മലയാളം യുകെ ന്യൂസ് ഒരുക്കിയിരിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ അവാര്‍ഡ് നൈറ്റില്‍ വിസ്മയങ്ങള്‍ വിരിയിക്കാനുള്ള ഒരുക്കത്തിലാണ്. അവാര്‍ഡ് നൈറ്റ് മനോഹരമാക്കാനായിട്ട് ആധുനിക സാങ്കേതിക വിദ്യയോടെ സഹായത്തോടെയുള്ള മികച്ച സൗകര്യങ്ങളാണ് പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നത്.

സ്വന്തം ലേഖകൻ 

ഗ്ലോസ്റ്റർ : യുകെയിലെ കുട്ടനാട്ടുകാർ വർഷങ്ങളായി നടത്തിവന്നിരുന്ന കുട്ടനാട് സംഗമം ഈ വർഷം  ഗ്ലോസ്റ്ററിലൊരുങ്ങുന്നു . പതിമൂന്നാമത് കുട്ടനാട് സംഗമം ഈ വരുന്ന ഒക്ടോബർ 22 ശനിയാഴ്ച  ഗ്ലോസ്റ്ററിലെ വൂട്ടൻ ഹൌസ് ഇന്റർനാഷണൽ സ്കൂളിലെ അയ്യപ്പപണിക്കർ നഗറിൽ വച്ച് നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും സംഘാടക സമിതി ഒരുക്കി കഴിഞ്ഞു . സ്വിൻഡനിലെ ആന്റണി കൊച്ചിത്തറയുടെ വീട്ടിൽ വച്ച് കൂടിയ ആദ്യ യോഗത്തിൽ ഇപ്രാവശ്യത്തെ സംഗമത്തിനായുള്ള കമ്മിറ്റി രൂപീകരിച്ചു . സ്വിൻഡനിൽ നിന്നുള്ള ജയേഷ് കുമാർ , ആന്റണി കൊച്ചിത്തറ , ഡിവൈസിസ്സിൽ നിന്നുള്ള സോണി ആന്റണി , സോജി തോമസ് , ജൂബി സോജി , ഗ്ലോസ്സറ്ററിൽ നിന്നുള്ള ജോസഫ്കുട്ടി ദേവസ്യ , അനീഷ് ചാണ്ടി , തോമസ് ചാക്കോ തുടങ്ങിയവർ പങ്കെടുത്തു .

പതിമൂന്നാമത് കുട്ടനാട് സംഗമത്തിന്റെ കൺവീനറായി തോമസ് ചാക്കോയെ യോഗം തെരഞ്ഞെടുത്തു . ഫുഡ് കമ്മിറ്റി അംഗങ്ങളായി ജയേഷ് കുമാറിനെയും സോജി തോമസിനെയും , റോജൻ തോമസിനെയും , ഫൈനാൻസ് കമ്മിറ്റി അംഗങ്ങളായി ജോസഫ്കുട്ടി ദേവസ്യയെയും , അനീഷ് ചാണ്ടിയെയും , പ്രോഗ്രാം കോർഡിനേറ്റേഴ്സായി റാണി ജോസ് ഒഡേറ്റിൽ , അനു ചന്ദ്ര , ജെസ്സി വിനോദ് , ഷോണി ലെനി , ജൂബി സോജി എന്നിവരെയെയും തെരഞ്ഞെടുത്തു.

ഗ്ലോസ്റ്ററിലെ വൂട്ടൻ ഹൌസ് ഇന്റർനാഷണൽ സ്കൂളിലെ ഹാളിൽ രാവിലെ 10 മണിക്ക് തുടങ്ങി വൈകിട്ട് 5 മണിക്ക് അവസാനിപ്പിക്കുവാനുള്ള ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കുന്നത് . കുട്ടനാട് സംഗമത്തിൽ പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്നെത്തുന്ന പ്രമുഖ പിന്നണി ഗായകനായ പ്രശാന്ത് പുതുക്കരിയും, യുകെയിലെ കുട്ടനാട്ടുകാരുടെ അഭിമാനമായ അനു ചന്ദ്രയും ഒരുക്കുന്ന ഗാനമേളയും , മറ്റ് കലാ വിരുന്നുകളും ഇപ്രാവശ്യത്തെ സംഗമത്തെ മികവുറ്റതാക്കും . കുട്ടനാടൻ ഓർമ്മകൾ ഉൾക്കൊള്ളിച്ചുള്ള മികവുറ്റ കലാവിരുന്നുകൾക്കൊപ്പം സ്വാദിഷ്‌ഠമായ കുട്ടനാടൻ സദ്യയും , ആർപ്പു വിളികൾക്കും വഞ്ചിപ്പാട്ടുകൾക്കുമൊപ്പം കുട്ടനാടൻ വള്ളംകളിയും ഒരുക്കുന്നുണ്ട് .

യുകെയിലുള്ള കുട്ടനാടൻ മക്കളും മരുമക്കളും ഒത്തുകൂടുന്ന പതിമൂന്നാമത് കുട്ടനാട് സംഗമത്തിലേക്ക് യുകെയിലുള്ള മുഴുവൻ കുട്ടനാട്ടുകാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി കൺവീനർ തോമസ് ചാക്കോ അറിയിച്ചു .

സംഗമ വേദിയുടെ അഡ്രസ്സ്

Wotton House International School,

Horton Road,

Gloucester,

GL1 3PR

കുട്ടനാട് സംഗമത്തെ പറ്റിയുള്ള വിവരങ്ങൾക്ക് ബന്ധപ്പെടുക .

THOMAS CHACKO   07872067153

JOSEPHKUTTY DEVASIA   07727242049

ANEESH CHANDY  07455508135

ANTONY KOCHITHARA KAVALAM  07440454478

SONY ANTONY PUTHUKARY  07878256171

JAYESH PUTHUKARY  07440772155

പുലരിയിൽ പൊൻവെളിച്ചമേറ്റു തിളങ്ങുന്ന മഞ്ഞുതുള്ളിപോലെ മനോഹാരിതയുള്ള ഒരു മെലഡിയാണ് ഇനി സംഗീതാസ്വാദകരിലേക്കെത്തുന്നത്.

യു.കെ യുടെ പ്രിയഗായകൻ റോയ് സെബാസ്റ്റ്യനാണ് ഈ ഗാനം പാടിയിരിക്കുന്നത്. ശബ്ദത്തിലെ സുഭഗതകൊണ്ടും, ഭാവാർദ്രമായ ആലാപനരീതിയാലും ശ്രദ്ധേയനായ ഗായകനാണ് റോയ് സെബാസ്റ്റ്യൻ. സംഗീതാദ്ധ്യാപകനും സംഗീതസംവിധായകനുമായ പ്രസാദ് എൻ. എ. യാണ് ഈ ഗാനത്തിന് ഈണം പകരുന്നത്. പ്രതീഷ് വി. ജെ. യാണ് ഓർക്കസ്ട്രേഷൻ.

യു.കെയിലെ പ്രശസ്ത കവയിത്രിയും നോവലിസ്റ്റുമായ ബീനാ റോയിയുടേതാണ് സാവേരിയുടെ വരികൾ. ഭാവസുന്ദരവും ആഴമാർന്നതുമായ എഴുത്തുകളുടെ ഉടമയാണ് ബീനാ റോയ്. ‘ക്രോകസിന്റെ നിയോഗങ്ങൾ’, ‘പെട്രോഗ്രാദ് പാടുന്നു’ എന്ന രണ്ട് കവിതാസമാഹാരങ്ങളും, ‘സമയദലങ്ങൾ’ എന്ന ചിന്തോദ്ദീപകമായ പുതിയ നോവലും വായനക്കാർ ഏറ്റുവാങ്ങിയിട്ടുണ്ട്. സാഹിത്യലോകത്ത് സുപരിചിതയായ ബീനാ റോയി എഴുതിയ ഏറ്റവും പുതിയ ആൽബം സോങ്ങാണ് ‘സാവേരി’യിലേത്.

അനേകം ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ശ്രീ അജേഷ് പാറായിയുടെ മനോഹരമായ ദൃശ്യാവിഷ്ക്കരണം ഈ ഗാനത്തെ കൂടുതൽ ഹൃദയഹാരിയാക്കുന്നു. ലീഡ് റോളിൽ അഭിനയിച്ച വരുൺ രാജ്, വൈഷ്ണ എന്നിവർ മികച്ച അഭിനയ രസതന്ത്രം കാഴ്ചവച്ചിട്ടുണ്ട്.

അനാമിക കെന്റ് യു കെയുടെ മുൻ ആൽബങ്ങളായ ‘സ്വരദക്ഷിണയും’, ‘ബൃന്ദാവനിയും’, ‘ഇന്ദീവരവും’ ‘നിലാത്തുള്ളിയും’, സംഗീതമേന്മക്കൊണ്ടും, സുന്ദരമായ ആലാപനംകൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സംഗീതാസ്വാദകർക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ മനോഹരമായമായ ഈ ഗാനം ഗർഷോം ടീവിയിൽ ഉടൻതന്നെ റിലീസിനൊരുങ്ങുന്നു.

ജയൻ എടപ്പാൾ

ലണ്ടൻ: ലോകമാകെ വ്യാപിച്ചുകിടക്കുന്ന മലയാളി പ്രവാസി സമൂഹത്തെ ഒരു വേദിയിൽ ഒരുമിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കേരള സർക്കാർ രൂപീകരിച്ച സംരംഭമാണ് ലോക കേരളസഭ.

ലോകകേരള സഭയുടെ യുകെ യൂറോപ്പ് മേഖലാ സമ്മേളനം ഈ വരുന്ന ഒക്ടോബർ 9 നു ലണ്ടനിൽ ചേരും . മുഖ്യമന്ത്രി പിണറായി വിജയൻ , മന്ത്രിമാരായ പി രാജീവ് , വി ശിവൻകുട്ടി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

കേരളത്തിന്റെ മുന്നോട്ടുള്ളപോക്കിലും ഒരു നവകേരളത്തിന്റെ നിർമ്മിതിയിലും യുകെയിലുള്ള പ്രവാസികൾക്ക് തങ്ങളുടെ നിർദ്ദേശങ്ങൾ അവതരിപ്പിക്കുവാനുള്ള വേദിയാണ് ലോക കേരളസഭ ഒരുക്കുന്നത്. ഗൗരവപൂർണമായ ചർച്ചകൾ നടക്കുന്ന ഈ സമ്മേളനത്തിൽ ഏതാണ്ട് നൂറോളം പ്രതിനിധികളെ പങ്കെടുപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ താഴെ പറയുന്ന ഓൺലൈൻ ഗൂഗിൾ ആപ്ലിക്കേഷൻ ഫോം സെപ്തംബർ 27 നകം പൂരിപ്പിച്ചു നൽകേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് ലോക കേരളസഭ സെക്രട്ടേറിയറ്റ്‌ തെരെഞ്ഞെടുക്കുന്നവർക്കാവും യോഗത്തിലേക്ക് ക്ഷണം ലഭിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക് :

https://docs.google.com/forms/d/1BxWKNv5aW0Rd2QEMvmgyznslvrOg6Cx3QrZjmjfduR8/edit

അവസാന തീയതി : സെപ്തംബർ 27

ലോകകേരളാ സഭയുടെ യുകെ യൂറോപ്പ് സമ്മേളനത്തിൽ പങ്കെടുക്കുവാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് എല്ലാ പ്രവാസികളോടും ലോക കേരളസഭ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

ന്യൂസ് ഡെസ്‌ക്.
മലയാളം യുകെ ന്യൂസിന്റെ 2022 ലെ മികച്ച സംഘാടകനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച സംഘാടകനുള്ള അവാര്‍ഡ് ലീഡ്‌സ് സീറോ മലബാര്‍ ഇടവക വികാരി ഫാ. മാത്യൂ മുളയോലിക്ക്.
തന്റെ സംഘടനാ പ്രാവീണ്യത്തിലൂടെ വെസ്റ്റ് യോര്‍ക്ഷയറിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളി സമൂഹത്തിന് നല്‍കിയ സംഭാവനകളെ മാനിച്ചാണ് ഫാ. മുളയോളിയെ മലയാളം യുകെ ഡയറക്ടര്‍ ബോര്‍ഡ് അടങ്ങുന്ന അവാര്‍ഡ് ജൂറി ഐക കണ്‌ഠേന തിരഞ്ഞെടുത്തത്. മലയാളം യുകെ ന്യൂസ് ടീം അതീവ ശ്രദ്ധയോടെ ഫാ. മുളയോലിയുടെ പ്രവര്‍ത്തനങ്ങളെ പഠിച്ചിരുന്നു. കൂടാതെ പൊതു സമൂഹം ഫാ. മുളയോളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പിന്തുണയും മുതല്‍ക്കൂട്ടായി.

മികച്ച സംഘാടകനുള്ള അവാര്‍ഡ് ഫാ. മുളയോലിക്ക് ഒക്ടോബര്‍ എട്ടാം തീയതി കീത്തിലിയില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റില്‍ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ സമ്മാനിക്കപ്പെടും.

സീറോ മലബാര്‍ സഭയുടെ ലീഡ്‌സ് കേന്ദ്രമായ കുര്‍ബാന സെന്ററിനെ നയിക്കാന്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയുക്തനായ ഫാ. മാത്യൂ മുളയോലില്‍ ഭൂമി ശാസ്ത്രപരമായി ചിതറി കിടക്കുന്നതും യുകെയിലെ മറ്റ് പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എണ്ണത്തില്‍ കുറവായതുമായ മലയാളി സമൂഹത്തെ ഏകോപിപ്പിക്കാനും സാമൂഹ്യമായി ഉയര്‍ത്താനും സ്തുത്യര്‍ഹമായ സേവനമാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ ലീഡ്‌സില്‍ സീറോ മലബാര്‍ സഭ സ്വന്തമായി ദേവാലയം കരസ്തമാക്കിയിരുന്നു.
യുകെയിലെ സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ലീഡ്‌സിലാണ് ഒരു ചാപ്ലിന്‍സി ആദ്യമായി ദേവാലയം വാങ്ങുന്നത്. നിസ്വാര്‍ത്ഥമായ പ്രയത്‌നത്തിന്റെ ഫലമാണ് മികച്ച സംഘാടകനുളള അവാര്‍ഡ്.

ഒക്ടോബര്‍ എട്ടാം തീയതി യോര്‍ക്ഷയറിലെ കീത്തിലിയില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് മലയാളം യുകെ ന്യൂസ് ഒരുക്കിയിരിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ അവാര്‍ഡ് നൈറ്റില്‍ വിസ്മയങ്ങള്‍ വിരിയിക്കാനുള്ള ഒരുക്കത്തിലാണ്.
അവാര്‍ഡ് നൈറ്റ് മനോഹരമാക്കാനായിട്ട് ആധുനിക സാങ്കേതിക വിദ്യയോടെ സഹായത്തോടെയുള്ള മികച്ച സൗകര്യങ്ങളാണ് പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നത്..

 

ലിങ്കൺഷയറിലെ സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിലെ രജിസ്ട്രാറായ ഡോ. റിതേഷിനെ സഹായിക്കുവാൻ ഹള്ളിലെ ഇന്ത്യൻ സമൂഹം രംഗത്ത്. ഹോഡ്കിൻ ലിംഫോമ ബാധിച്ച ഡോ. റിതേഷിന് സ്റ്റെം സെൽ ചികിത്സ ആവശ്യമാണ്. ചികിത്സയുടെ മറ്റു ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കി മുന്നോട്ട് പോവുകയാണ് ഡോ. റിതേഷും കുടുംബവും. ഹള്ളിലാണ് ഡോ. റിതേഷ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഡോ. റിതേഷിൻ്റെ ഭാര്യ ലീമ ഹൾ കാസിൽ ഹിൽ ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. രണ്ടു പെൺകുട്ടികളുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുന്ന റിയയും നൈനയും.

ഡോ. റിതേഷിന് അടിയന്തിരമായി ആവശ്യമുള്ള സ്റ്റെം സെൽ ചികിത്സ താമസിയാതെ നടത്താമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിൻ്റെ കുടുംബം. എന്നാൽ ഇതുവരെ യോജിച്ച ഒരു ഡോണറെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനായുള്ള പരിശ്രമത്തിലാണ് ലീമയും സുഹൃത്തുക്കളും. ബ്ളഡ് ക്യാൻസർ പോലുള്ള നൂറിലധികം മാരക  രോഗങ്ങൾക്കുള്ള അവസാന പ്രതീക്ഷയാണ് സ്റ്റെം സെൽ മാറ്റിവയ്ക്കൽ ചികിത്സ. രക്തദാനം പോലെ തന്നെ വളരെ എളുപ്പവും സുരക്ഷിതവുമാണ് സ്റ്റെം സെൽ ഡൊണേഷനും. രക്തദാനത്തിനു രക്ത ഗ്രൂപ്പ് സാമ്യം വേണ്ടതുപോലെ സ്റ്റെം സെൽ ഡൊണേഷന് ജനിതക സാമ്യം ആവശ്യമാണ്.

കുടുംബത്തിൽനിന്നോ സഹോദരങ്ങളിൽനിന്നോ ജനിതക സാമ്യമുള്ള ദാതാവിനെ കണ്ടെത്താനുള്ള സാധ്യത വെറും 25% മാത്രമാണ്. മിക്കപ്പോഴും കുടുംബത്തിനു പുറത്തുനിന്ന് ഒരു ദാതാവിനെ അന്വേഷിക്കേണ്ടി വരുന്നു. പുറമേനിന്നു കണ്ടെത്താനുള്ള സാധ്യത പതിനായിരത്തിൽ ഒന്ന് മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെയാണ്. അതായത് യോജിച്ച സ്റ്റെം സെൽ കുടുംബക്കാരിൽനിന്ന് കിട്ടിയില്ലെങ്കിൽ ചിലപ്പോൾ ലോകം മുഴുവൻ അന്വേഷിക്കേണ്ടി വരും.  18 മുതൽ 50 വയസ്സ് വരെ പ്രായമുള്ള ആർക്കും സ്റ്റെം സെൽ ഡോണറായി രജിസ്റ്റർ ചെയ്യാം.

യുകെയിൽ നിരവധി പേർക്ക് സ്റ്റെം സെൽ ചികിത്സ ആവശ്യമായി വരുന്നുണ്ടെങ്കിലും ഏഷ്യൻ വംശജർ ഡോണേഷൻ ലിസ്റ്റിൽ വളരെ കുറവാണ്. ഏഷ്യൻ എത്നിക് ഒറിജിനിൽ ഉള്ളവർക്ക് അതേ വംശത്തിൽ നിന്നുള്ളവരുടെ സ്റ്റെം സെൽ മാത്രമേ നൽകാൻ സാധിക്കുകയുള്ളൂ. നിലവിൽ ഡോ. റിതേഷിന് പറ്റിയ ഒരു ഡോണർ യുകെ – യൂറോപ്പ് സ്റ്റെം സെൽ ഡോണർ രജിസ്റ്ററിൽ ഇല്ല.

ഡോ. റിതേഷിനായി സ്റ്റെം സെൽ നൽകാൻ പറ്റിയ ദാതാവിനായുള്ള അന്വേഷണത്തിൽ നിങ്ങൾക്കും ഒരു കൈ സഹായിക്കാൻ കഴിയും. സമാനമായ പ്രവർത്തനങ്ങൾ നടത്തുന്ന ഇന്ത്യൻ കമ്യൂണിറ്റികളുടെയോ വ്യക്തികളുടെയോ വിവരങ്ങൾ  കൈമാറാം. സ്റ്റെം സെൽ ഡൊണേഷനായുള്ള സ്വാബ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുന്നവരും ദയവായി ഈ നമ്പരുകളിൽ ബന്ധപ്പെടുക.

Leema Ritesh : 07828819837
Binoy Joseph : 07915660914

RECENT POSTS
Copyright © . All rights reserved