ജോസ്‌ന സാബു സെബാസ്റ്റ്യൻ
ടൊയ്‌ലറ്റിൽ പോകാൻ വേണ്ടി മാത്രം സ്യൂട്ടും ടൈയ്യും കെട്ടി പോകുന്നതുപോലാണ് ഇപ്പോൾ സമൂഹത്തിൽ ഇറങ്ങാൻ വേണ്ടി കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ .
അവരുടെ സ്വാതന്ത്രത്തിൽ ഞാൻ എന്തിന് എത്തിനോക്കണം എന്ന് വാദിക്കുന്നവർക്ക് വാദിക്കാം . പക്ഷെ എനിക്ക് പറയാനുള്ളത് നമ്മൾ മനുഷ്യർ പാലിക്കേണ്ട ചില സോഷ്യൽ ക്വാളിറ്റീസുകളുണ്ട് എന്നതതാണ് . അത് മനുഷ്യർക്ക് മാത്രം ഉണ്ടാകേണ്ട ചില സെൻസുകളിൽ ഉൾപ്പെടും .
പാശ്‌ചാത്യ രാജ്യങ്ങളിലെ റോഡ് ട്രാഫിക് നിയമങ്ങളിൽ പ്രധാനമായും പഠിപ്പിക്കുന്നത് കോമ്പറ്റിഷനില്ലാതെ ട്രാഫിക് എങ്ങനെ കൊണ്ടുപോകണമെന്നാണ് . മെയിൻ റോഡിലേക്ക് കയറാൻ സിഗ്‌നലിട്ട് നിൽക്കുന്നവനെ തനിക്ക് മുമ്പേ കടത്തി വിടാനും, റൗണ്ട് അബൗട്ടുകളിൽ തന്റെ ഊഴം വരെ കാത്തുനിൽക്കുവാനുമാണ് . ഒരു സമൂഹത്തിൽ ജീവിക്കുക എന്നാൽ ചില കൊടുക്കൽ വാങ്ങലുകളിൽ നിലനിക്കുന്ന ഒന്നായതിനാൽ , അത് മറ്റുള്ളവർക്കും നിങ്ങൾക്കും ഉപകാരപ്പെടണമെന്നർത്ഥം . So it will work.
ഇതൊക്കെ ഇത്ര വിശദീകരിച്ചു പറയേണ്ട കാര്യമില്ല കാരണം ഇതൊക്കെ മനുഷ്യനുണ്ടായിരിക്കേണ്ട ചില സിമ്പിൾ സെൻസാണ് .
കാരണം നമ്മൾ കാട്ടിൽ ജീവിക്കുമ്പോൾ ജീവിക്കുന്നതുപോലല്ല വീട്ടിൽ ജീവിക്കുന്നത് . അതേപോലെതന്നെ പത്തുപേരടങ്ങുന്ന ഗ്രുപ്പിൽ പെരുമാറുന്നത് പോലല്ല പതിനായിരം പേരടങ്ങുന്ന ഗ്രൂപ്പിൽ പെരുമാറുന്നത് . എല്ലാത്തിനും അതിന്റേതായ നമ്മൾ പാലിക്കേണ്ട റെസ്പോൺസിബിലിറ്റീസ് ഉണ്ട് . So this will work for you and me .
അല്ലാതെ ഇതെന്റെ സ്വകാര്യതയല്ലേ എന്ന് പറഞ്ഞു ടോയ്‌ലെറ്റിലും ബെഡ്റൂമിലും കാണിക്കേണ്ട സ്വകാര്യത പബ്ലിക്കിൽ കാണിക്കുമ്പോൾ മറ്റുള്ളവരുടെ ജീവിതം നിങ്ങളാൽ ദുരിതപൂർണമാണെന്ന് നിങ്ങൾ ഉറപ്പാക്കുകയാണ് ചെയ്യുന്നത് .
If I do something and that only work for me not for you , you will make sure my life is terrible.
ഖത്തറില്‍ ലോകകപ്പ് ആവേശം കത്തി തുടങ്ങിയതു മുതല്‍ പാശ്ചാത്യ മാധ്യമങ്ങളും യൂറോപ്യന്‍ ടീമുകളും വലിയ മനുഷ്യാവകാശ സംരക്ഷകരായി സ്വയം മാറുന്ന കാഴ്ച്ചയാണ് കാണുന്നത്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഖത്തറിനെ കുറ്റം പറയുന്ന യൂറോപ്യന്‍ രീതിക്കെതിരേ ഫിഫ പ്രസിഡന്റ് തന്നെ മുന്നോട്ടു വരികയും ചെയ്തു. വിജയകരമായി ഉദ്ഘാടന മല്‍സരം പൂര്‍ത്തിയാക്കിയ ഖത്തര്‍ തങ്ങള്‍ ചില്ലറക്കാരല്ലെന്ന് തെളിയിക്കുകയും ചെയ്തു.
ഇപ്പോഴിതാ ഖത്തര്‍ ലോകകപ്പില്‍ നിന്നും വരുന്ന പ്രധാന വാര്‍ത്ത ഇംഗ്ലണ്ട് ക്യാംപില്‍ നിന്നുമാണ്. സ്വവര്‍ഗ രതിക്കാര്‍ക്ക് പിന്തുണയുമായി വണ്‍ ലൗ ക്യാപ്റ്റന്‍ ആം ബാന്‍ഡ് അണിഞ്ഞ് ലോകകപ്പ് കളിക്കാനാണ് ഇംഗ്ലണ്ടിന്റെ പദ്ധതി. അങ്ങനെ സംഭവിച്ചാല്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌ന് മഞ്ഞക്കാര്‍ഡോ ചുവപ്പോ കിട്ടിയേക്കുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഫിഫ കര്‍ശനമായി മുന്നോട്ട് പോയതോടെ പ്രതിഷേധത്തിന് പദ്ധതിയിട്ട പല ടീമുകളും ഇത്തരം നീക്കത്തില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്. ഇംഗ്ലണ്ട് ക്യാംപിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിങ്ങള്‍ മറ്റൊരു രാജ്യത്തെത്തുമ്പോള്‍ ആ രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യതയുള്ളവരാണെന്ന അഭിപ്രായക്കാരാണ് പല ആരാധകരും.
വണ്‍ ലൗ ആംബാന്‍ഡ് അണിഞ്ഞ് കളിക്കാനെത്തിയാല്‍ തീര്‍ച്ചായും വിലക്ക് നേരിടേണ്ടി വരുമെന്ന് ഫിഫ ഇംഗ്ലണ്ട് ഫുട്‌ബോളിനോട് അറിയിച്ചതായിട്ടാണ് ഖത്തറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഖത്തര്‍ ലോകകപ്പിനെതിരേ നിരന്തരം വാര്‍ത്തകള്‍ പടച്ചു വിടുന്ന യൂറോപ്യന്‍ മാധ്യമങ്ങള്‍ കിട്ടുന്ന വിഷയങ്ങളെല്ലാം ഖത്തറിനെതിരേ നിരത്തുകയാണ്. എങ്കിലും ആദ്യ മല്‍സരം ഒരു പരാതിക്കും ഇടനല്‍കാതെ നടത്താന്‍ ആതിഥേയര്‍ക്ക് സാധിച്ചു.
ഷൈമോൻ തോട്ടുങ്കൽ
സ്റ്റാഫോർഡ് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഞ്ചാമത് ബൈബിൾ കലോത്സവം സ്റ്റാഫോർഡിൽ നടത്തി . രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും , മിഷനുകളിൽ നിന്നും ,പ്രൊപ്പോസഡ് മിഷനുകളിൽ നിന്നും ആയിരത്തിലധികം മത്സരാർഥികൾ പങ്കെടുത്ത കലോത്സവം രൂപതയുടെ കുടുംബ സംഗമ വേദി കൂടിയായി , രാവിലെ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച കലോത്സവം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്തു . ബൈബിൾ കലോത്സവത്തിലൂടെയാണ് രൂപതയുടെ സൗന്ദര്യം പങ്കെടുക്കുന്നവർക്കും , മറ്റുള്ളവർക്കും ദൃശ്യമാകുന്നത് .

സൗന്ദര്യത്തിന്റെ വഴിയാണ് ബൈബിൾ അപ്പോസ്റ്റലേറ്റ് ബൈബിൾ കലോത്സവത്തിലൂടെ തിരഞ്ഞെടുത്തിരിക്കുന്നത് .അതുപോലെ തന്നെ ബൈബിൾ കലോത്സവം വിശുദ്ധ ഗ്രന്ഥത്തോടുള്ള ആഭിമുഖ്യം വർധിപ്പിക്കാൻ ഇടയാക്കണം . തിരു വചനത്തിന്റെ സന്ദേശം ചിന്തയിലും , പ്രവർത്തനനത്തിലും നിഴലിക്കാൻ അത് സഹായകമാകും . കലയും സാഹിത്യവും ഒക്കെ വചന പ്രഘോഷണത്തിന്റെ വേദികളായി മാറണം . ഉത്‌ഘാടന പ്രസംഗത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.

ഇടവക റീജിയണൽ തലങ്ങളിൽ മത്സരിച്ച അയ്യായിരത്തിൽ പരം ആളുകളിൽ നിന്നും വിജയിച്ച ആയിരത്തിൽ പരം ആളുകളാണ് രൂപതാ തല മത്സരങ്ങളിൽ പങ്കെടുത്തത് , രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് വെരി റെവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് , വെരി റെവ. ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ് . ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ ചെയർമാൻ റെവ ഫാ. ജോർജ് എട്ടു പറ , റെവ. ഫാ. ജോസ് അഞ്ചാനിക്കൽ , ബൈബിൾ അപ്പോസ്റ്റലേറ്റ് കോർഡിനേറ്റർ ആന്റണി മാത്യു , എന്നിവർ പ്രസംഗിച്ചു ,പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു ,ജോയിന്റ് കോഡിനേറ്റേഴ്‌സ് ആയ ജോൺ കുരിയൻ , മർഫി തോമസ് , ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ അംഗങ്ങളായ സിജി സെബാസ്റ്റ്യൻ , സുദീപ് ജോസഫ് . അനീറ്റ ഫിലിപ്പ് . ജോർജ് പൈലി , ജിമ്മിച്ചൻ ജോർജ് ,നിഷ ജോസ് സെബാസ്റ്റ്യൻ ,ഷാജു ജോസഫ് , തോമസ് കൊട്ടുകാപ്പള്ളി , ടോണി ജോസ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ച് നേതൃത്വം നൽകി
ഇന്ത്യയില്‍ നിന്നുള്ള യുവ പ്രൊഫഷനുകള്‍ക്ക് ഓരോ വര്‍ഷവും യുകെയില്‍ ജോലി ചെയ്യുന്നതിനായി 3000 വിസയ്ക്ക് അനുമതി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്തൊനീഷ്യയിലെ ബാലിയില്‍ ജി20 സമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് നിര്‍ണായക പ്രഖ്യാപനം.
‘കഴിഞ്ഞ വര്‍ഷം അംഗീകരിച്ച യുകെ-ഇന്ത്യ മൈഗ്രേഷന്‍ ആന്‍റ് മൊബിലിറ്റി പങ്കാളിത്ത കരാറിന്‍റെ തുടര്‍ച്ചയായി ഇന്ന് യുകെ യങ് പ്രൊഫഷനല്‍ സ്‌ക്രീം യഥാര്‍ഥ്യമാക്കിയിരുന്നു. ബിരുദധാരികളായ 18 മുതല്‍ 30 വയസ് വരെയുള്ള യുവാക്കള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് വീസയുടെപ്രയോജനം ലഭിക്കും’ എന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു. ഈ പദ്ധതിപ്രകാരം പ്രയോജനം ലഭിക്കുന്ന ആദ്യത്തെ രാജ്യമാകും ഇന്ത്യ.
കുടിയേറ്റവുമായി ബന്ധപ്പെട്ട് മികച്ച സഹകരണം ഉറപ്പാക്കുന്നതിനായാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ സര്‍ക്കാരുമായി ബ്രിട്ടിഷ് സര്‍ക്കാര്‍ യുകെ-ഇന്ത്യ മൈഗ്രേഷന്‍ ആന്‍റ് മൊബിലിറ്റി പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യയുമായുള്ള മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പങ്കാളിത്ത കരാറിനെ (എംഎംപി) പരാമര്‍ശിച്ച് ബ്രിട്ടിഷ് ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവര്‍മാന്‍ നേരത്തെ നടത്തിയ പ്രസ്താവനകള്‍ക്കെതിരെ ഇന്ത്യ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.
ടോം ജോസ് തടിയംപാട്
റോമിന്റെ ചരിത്രം ആരംഭിക്കുന്നത് BC 750 ൽ ഇരട്ട സഹോദരന്മാരായിരുന്ന റോമുലസിൽ നിന്നും റെമുസിൽ നിന്നുമാണ് . അവരുടെ അമ്മ, റിയ സിൽവിയ, ലാറ്റിയത്തിലെ ഒരു പുരാതന നഗരമായ ആൽബ ലോംഗയിലെ രാജാവായ നുമിറ്റോറിന്റെ മകളായിരുന്നു. പിന്നീട് റിയ സിൽവിയയുടെ അമ്മാവൻ അമുലിയസ് അധികാരം പിടിച്ചെടുക്കുകയും ന്യൂമിറ്ററിന്റെ പുരുഷ അവകാശികളെ കൊല്ലുകയും റിയ സിൽവിയയെ വെസ്റ്റൽ കന്യകയാകാൻ (നിത്യ കന്യക )നിർബന്ധിക്കുകയും ചെയ്തു .
എന്നാൽ , റിയ സിൽവിയ ഇരട്ടക്കുട്ടികളെ ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തു .കുട്ടികളുകളുടെ പിതാവു ഒന്നുകിൽ ചൊവ്വ ദേവൻ അല്ലെങ്കിൽ ഹെർക്കുലീസ് ദേവനായിരിക്കും എന്നായിരുന്നു വിശ്വാസവും . എന്നാൽ, ഒരു അജ്ഞാതൻ റിയ സിൽവിയയെ ബലാത്സംഗം ചെയ്തതാണെന്ന വാദവും ഉണ്ടായിരുന്നു
റിയ സിൽവിയയുടെ പ്രസവത്തിൽ അമുലിയസ് കോപാകുലനായി, ഇരട്ടക്കുട്ടികളെ വെള്ളപ്പൊക്കമുള്ള ടൈബർ നദിക്കരയിൽ ഒരു കൊട്ടയിലാക്കി, ഒഴുക്കിവിട്ടു കൊല്ലാൻ സേവകരുടെ കൈവശം കൊടുത്തയക്കുകയും അവർ അത് ചെയ്യുകയും ചെയ്തു.

കുട്ടകളിൽ ഒഴുകിവന്ന കുട്ടികളെ ഒരു ചെന്നായ രക്ഷിച്ചു മുലയൂട്ടുകയും പിന്നീട് , ഒരു ഇടയൻ അവരെ കണ്ടെത്തി കൊണ്ടുപോകുയും . ഇടയനും ഭാര്യയു൦ കൂടി കുട്ടികളെ വളർത്തുകയും ചെയ്തു ചെറുപ്പത്തിലേ തന്നെ അവർ നേതൃപാഠവം കാണിച്ചിരുന്നു
വളർന്നു വലുതായപ്പോൾ , ചെന്നായയെ കണ്ടുമുട്ടിയ സ്ഥലത്ത് ഒരു നഗരം പണിയാൻ സഹോദരങ്ങൾ തീരുമാനിച്ചു. പാലറ്റൈൻ കുന്നിൽ പുതിയ നഗരം പണിയാൻ റോമുലസ് ആഗ്രഹിച്ചപ്പോൾ, റെമുസ് അവന്റയിൻ കുന്നിനെ തിരഞ്ഞെടുത്തു.ഇതിന്റെ പേരിൽ സഹോദരന്മാർ തമ്മിൽ നടന്ന വഴക്കിൽ റോമുലസ് റെമസിനെ കൊലപ്പെടുത്തുകയും .പിന്നീട് റോമുലസ് പണിത പട്ടണത്തിനു അദ്ദേഹം റോം എന്ന് നാമകരണം ചെയ്യുകയും ചെയ്തു അങ്ങനെയാണ് റോം രൂപപ്പെട്ടത് എന്നാണ് ഐതിഹ്യം . അദ്ദേഹത്തിന്റെ ഭരണത്തിൽ റോമിനെ നിരവധി സൈനിക വിജയങ്ങളിലേക്ക് അദ്ദേഹം നയിച്ചു. റോമിന്റെ ഔദ്യോഗിക ചിഹ്നം ചെന്നായുടെ പാൽകുടിക്കുന്ന രണ്ടുകുട്ടികളാണ് .

സീസറും റോമും രണ്ടായിരം വർഷം പിന്നിടുമ്പോഴും രാഷ്ട്രീയ,സാമൂഹിക മണ്ഡലത്തിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു സീസറിന്റെ ഭാര്യ സംശയത്തിനു അതീതയായിരിക്കണം ,ബ്രൂട്ടസ് നീയോ ഈ വാക്കുകൾ നാം സാധാരണയായി കേൾക്കുന്നതാണ്. മാർക്ക് ആന്റണിയുടെ പ്രസംഗവും ,സീസറിലെ തത്വചിന്തകനെയും യോദ്ധാവിനെയും മറക്കാൻ ലോകത്തിനു കഴിയുന്നില്ല ,അങ്ങനെയുള്ള റോമൻ രാജാക്കന്മാർ വാണരുളിയ റോമൻ ഫോറത്തിലെ തിരുശേഷിപ്പുകൾ കണ്ടു നടന്നപ്പോൾ ആ കാഴ്ച്ചകൾ പഴയകാല മനുഷ്യ സംസ്കൃതിയിലേക്ക് എന്നെ വലിച്ചുകൊണ്ടുപോയി എന്ന് പറയാതിരിക്കാൻ കഴിയുന്നില്ല
റോമൻ ദൈവങ്ങളുടെ അമ്പലങ്ങളും യുദ്ധവിജയത്തിന്റെ വീരകഥകൾ വിവരിച്ചുകൊണ്ട് തലയുയർത്തി നിൽക്കുന്ന ടൈറ്റസ് ടൗവറും കോൺസ്റ്റന്റിയിൽ ടവറും ഉൾപ്പെടെ നിരവധി ടവറുകളും സീസർ കുത്തുകൊണ്ടു വീണ റോമൻ കുരിയയും ,സീസറിന്റെ ശവകുടീരവും സീസറിന്റെയും വെസ്‌പേസിന്റെയും ടൈറ്റസിന്റെയും കൊട്ടാരങ്ങളും, ബസലിക്ക എന്ന് അറിയപ്പെടുന്ന കോടതികളും, രാഷ്ട്രീയ ചർച്ച കേന്ദ്രങ്ങളും കൂടാതെ ആ കാലത്തേ പഴയ റോഡുകളും വാട്ടർ സപ്ലൈ സിസ്റ്റം ( അക്കാഡക്ക് ) എന്നിങ്ങനെ മനുഷ്യന്റെ പ്രാചിന ജീവിതം വരച്ചുകാണിക്കുന്ന റോമൻ ഫോറത്തിലെ അവശിഷ്ട്ടങ്ങൾ ചരിത്ര കുതുകികൾക്കു എന്നും ആവേശം ജനിപ്പിക്കുന്നു.

റ്റെമ്പിൾ ഓഫ് സീസർ, ബിസി 42-ൽ അഗസ്റ്റസ് സീസർ പണിയാൻ തുടങ്ങിയ സീസർ ക്ഷേത്രം ബിസി 18 ഓഗസ്റ്റ് 29 ന് പൂർത്തീകരിച്ചു സീസറിന്റെ ചിതാഭസ്മം അടക്കം ചെയ്തിരിക്കുന്നതും ഇവിടെയാണ് . സന്ദർശകർ അവിടെ നാണയങ്ങൾ സമർപ്പിച്ചിരിക്കുന്നത് നമുക്ക് കാണാം .റോമൻ ഫോറത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലമാണിത് .സീസർ കൊല്ലപ്പെട്ട ക്യൂറിയ, അല്ലെങ്കിൽ തിയേറ്റർ, ഓഫ് പോംപിയും ഇവിടെ നമുക്ക് കാണാം , ബിസി 44 മാർച്ച് 15, നാണു സീസർ കൊല്ലപ്പെട്ടത്. എല്ലാവർഷവും മാർച്ച് 15 നു റോമാക്കാർ സീസറിനെ സംസ്‌ക്കരിച്ച സ്ഥലത്തു ഒത്തുകൂടി സീസറിന്റെ ഓർമ്മ പുതുക്കാറുണ്ട് .
മറ്റൊരു ശ്രദ്ധേയമായ സ്ഥലമാണ് ജെറുസലം പള്ളി തകർത്തു യഹൂദരെ കിഴടക്കിയതിന്റെ വിജയം ആഘോഷിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ ആർക്ക് ഓഫ് ടൈറ്റസ് ഇതിൽ യഹൂദർ അവരുടെ മെനോറ വിളക്കുമായി ടൈറ്റസിന്റെ മുൻപിൽ കിഴടങ്ങുന്ന ചിത്രം കൊത്തിവച്ചിട്ടുണ്ട്. എ ഡി 72 -ൽ പണി ആരംഭിക്കുകയും എ ഡി 91 -ൽ പണിപൂർത്തീകരിച്ചു ഉത്ഘാടനം ചെയ്യുകയും ചെയ്തു . ആ കാലത്തു യുദ്ധം ജയിച്ചുവന്നാൽ ടവർ സ്ഥാപിച്ചു വിജയം ആഘോഷിക്കുന്നത് സാധാരമായിരുന്നു. അതിൽ ഏറ്റവും വലിയ ടവർ നിർമിച്ചിട്ടുള്ളത് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ പേരിലാണ് കൊളോസിയത്തോടു ചേർന്നാണ് ഇതു സ്ഥാപിച്ചിട്ടുള്ളത്.
ക്യൂറിയ ജൂലിയ സെനറ്റ് ഹൗസ് ഇതും സീസറിന്റെ കാലത്തു നിർമ്മാണം തുടങ്ങുകയും ഒക്ടോവിയ സീസർ പൂർത്തീകരിക്കുകയും ചെയ്‍തതാണ് .റ്റെമ്പിൾ ഓഫ് അന്റോണിനസ് ആൻഡ് ഫൗസ്റ്റീന, ഹൗസ് ഓഫ് ദി വെസ്റ്റൽസ് , റ്റെമ്പിൾ ഓഫ് വെസ്റ്റ, റ്റെമ്പിൾ ഓഫ് വെസ്പാസിയൻആൻഡ് ടൈറ്റസ്, റ്റെമ്പിൾ ഓഫ് വീനസ് അങ്ങനെ ഒട്ടേറെ അമ്പലങ്ങൾ ഈ അമ്പലങ്ങളെല്ലാം ക്രിസ്തുവിനു മുൻപ് പണിതവയാണ്. ഇതിന്റെയെല്ലാം അവശിഷ്ട്ടങ്ങൾ നമുക്ക് കാണാം.
ബസിലിക്ക ഓഫ് മാക്സെന്റിയസ് ആൻഡ് കോൺസ്റ്റന്റൈൻ ഇത് അക്കാലത്തേ കോടതിയും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രവും ആയിരുന്നു കൂടാതെ സീസറിന്റെയും ടൈറ്റസിന്റെയും കൊട്ടാരങ്ങൾ ,വലിയ സർക്കസ് സ്റ്റേഡിയം ,എന്നിവ ഉൾപ്പെട്ടതായിരുന്നു റോമൻ ഫോറം ഗൈഡിനോടൊപ്പം പോയാൽ മാത്രമേ എന്തായിരുന്നു റോമൻ ഫോറം എന്ന് മനസിലാക്കാൻ കഴിയൂ . അവിടം കണ്ടിറങ്ങിയപ്പോൾ അതി പ്രാചിനമായ മനുഷ്യസംസ്കൃതിയുടെ കളിത്തൊട്ടിലൂടെ നടക്കാൻ കഴിഞ്ഞു എന്ന സന്തോഷം മനസ്സിൽ നിറഞ്ഞുനിന്നു .
പിന്നെ ഞങ്ങൾ പോയതു കൊളോസിയം കാണുന്നതിനു വേണ്ടിയാണ് . എ ഡി 54 മുതൽ എ ഡി 68 വരെ റോം ഭരിച്ചിരുന്ന നീറോ ചക്രവർത്തിയുടെ മരണശേഷം അധികാരത്തിൽ വന്ന വെസ്പേഷ്യൻ ചക്രവർത്തി എ ഡി 72 ൽ കൊളോസിയത്തിന്റെ പണിയാരംഭിച്ചു . എ ഡി 80 ൽ അദ്ദേഹത്തിന്റെ മകൻ ടൈറ്റസ് ചക്രവർത്തിയാണ് പണി പൂർത്തീകരിച്ചത് . എ ഡി 70 ൽ ജെറുസലേം ദേവാലയം തകർത്തു യഹൂദരെ കൂട്ടക്കൊല നടത്തിയ ശേഷം അവിടെനിന്നും കൊണ്ടുവന്ന പണവും അടിമകളെയും ഉപയോഗിച്ചാണ് 80000 പേർക്ക് ഇരിക്കാവുന്ന ഈ മഹാസൗധം പണിപൂർത്തീകരിച്ചത്. ഓവൽ ഷെയിപ്പിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. റോമൻ എഞ്ചിനിയറിംഗിന്റെ അദ്ഭുതകരമായ ഒരു സംഭാവന തന്നെയാണ് കൊളോസിയ൦. രാജാക്കന്മാർക്കും ,ഗവർണ്ണർമാർക്കും ,സെനേറ്റർമാർക്കും ,പട്ടാളമേധാവികൾക്കും ഇരിക്കാൻ പ്രത്യേകം സീറ്റുകൾ ഉണ്ടായിരുന്നു. നൂറു ദിവസം നീണ്ടുനിന്ന ഉത്ഘാടന പരിപാടികളിൽ 900 മൃഗങ്ങൾ കൊല്ലപ്പെട്ടു എന്നാണ് കണക്ക് .കൊളോസിയത്തിന്റെ യഥാർത്ഥ നാമം ഫ്ലാവിയൻ ആമ്പി തീയേറ്റർ എന്നതായിരുന്നു എന്നാൽ നീറോയുടെ ഭീമാകാരമായ പ്രതിമ (കൊളോസ്സ് ഓഫ് നീറോ ) നിന്നിരുന്ന സ്ഥലമായിരുന്നതുകൊണ്ട് പിന്നീട് കൊളോസിയം എന്നറിയപ്പെട്ടു .
പ്രധാനമായും എവിടെ അരങ്ങേറിയിരുന്നത് ഗ്ലാഡിയേറ്റർ മത്സരമായിരുന്നു പരിശീലനം നേടിയ നീളം കുറഞ്ഞ വാളും പടച്ചട്ടയും ധരിച്ച അടിമകളായിരുന്നു ഗ്ലാഡിയേറ്ററന്മാർ ഇതിൽ ഒരാൾ കൊല്ലപ്പെട്ടാണ് മത്സരം അവസാനിക്കുന്നത് .ആ കാലത്തു റോമാക്കാർ കണ്ടുപിടിച്ച സർക്കസിലൂടെ കൂടുതൽ യുദ്ധമുറകൾ അഭ്യസിക്കാനും അതിലൂടെ ഒട്ടേറെ രാജ്യങ്ങളെ കീഴടക്കാനും റോമക്കാർക്കു കഴിഞ്ഞിരുന്നു. മറ്റൊരു മത്സരം വിശന്നു വലഞ്ഞ ക്രൂര മൃഗങ്ങൾക്കു മുൻപിലേക്ക് ഗ്ലാഡിയേറ്റർമാരെ തള്ളിയിടും മൃഗങ്ങൾ ആ മനുഷ്യനെ കടിച്ചു കീറുന്നതുകണ്ടു ജനം ആർപ്പുവിളിക്കും . കുറ്റവാളികളെ മൃഗങ്ങൾക്കു മുൻപിൽ ഇട്ടുകൊടുക്കുന്ന രീതിയും അവിടെ നിലനിന്നിരുന്നു കുറ്റവാളികൾ മൃഗത്തെ കൊന്നു രക്ഷപെട്ടാൽ അവനെ കുറ്റവിമുക്തനാക്കാൻ ജനങ്ങൾ രാജാവിനോട് ആവശ്യപ്പെടും. രാജാവ് അവനെ കുറ്റവിമുക്തനാക്കി തടികൊണ്ടുള്ള ഒരു വാളും സമ്മാനമായി നൽകും .ഒരു കാലത്തു ക്രിസ്തു മതവിശ്വാസികളെയും മൃഗങ്ങൾക്കുമുൻപിൽ ഇട്ടുകൊടുത്തു കൊന്നിട്ടുണ്ട് ,ഇതിനുവേണ്ടിയുള്ള മൃഗങ്ങളെ കൊണ്ടുവന്നിരുന്നത് മധ്യപൂർവദേശത്തുനിന്നുമായിരുന്നു ,ആന സിംഹം കടുവ ഹിപ്പപ്പൊട്ടാമസ് എന്നി മൃഗങ്ങളെയാണ് കൂടുതലും ഉപയോഗിച്ചിരുന്നത് .തടികൊണ്ട് നിർമിച്ചിരുന്ന അങ്കത്തട്ടിനു മുകളിൽ രക്തം വാർന്നു പോകുന്നതിനുവേണ്ടിമണൽ വിരിച്ചിരുന്നു.
ക്രിസ്തുമതം സ്വീകരിച്ച കോൺസ്റ്റന്റിയിൻ ചക്രവർത്തി ഈ ക്രൂരവിനോദം നിർത്തലാക്കാൻ ശ്രമിച്ചെങ്കിലും റോമാക്കാർ അവരുടെ പാരമ്പര്യത്തിന്റെ ഭാഗമായ ഈ വിനോദം അവസാനിപ്പിക്കാൻ തയാറായിരുന്നില്ല . 5-ാം നൂറ്റാണ്ടിൽ കിഴക്കുനിന്നും വന്ന തലമാക്കസ് എന്ന ഒരു സന്യസി നടുക്കളത്തിൽ ഇറങ്ങിനിന്നു ഈ ക്രൂരവിനോദം അവസാനിപ്പിക്കണമെന്ന് അപേക്ഷിച്ചു, റോമാക്കാർ അദ്ദേഹത്തെ കല്ലെറിഞ്ഞു കൊന്നു ., എന്താണെങ്കിലും അദ്ദേഹ൦ രക്തസാക്ഷിയായതിനുശേഷം ഈ ക്രൂരവിനോദം അവിടെ അരങ്ങേറിയിട്ടില്ല അതിനുകാരണം വളർന്നു വന്ന ക്രിസ്റ്റ്യാനിറ്റിയുടെ മൂല്യങ്ങൾ റോമക്കാരുടെ മനസുമാറ്റത്തിന് ഇടയായി . പിന്നീട് അനാഥമായ കൊളോസിയത്തിനു ഇടിമിന്നലിൽ സാരമായ പരിക്കേറ്റു. 13-ാം നൂറ്റാണ്ടിൽ ഉണ്ടായ ഭൂമികുലുക്കത്തിൽ ഭാഗികമായി നാശം സംഭവിച്ച കൊളോസിയം ക്വറിയായും ശവക്കോട്ടയായും ഉപയോഗിച്ചു, സെയിന്റ് പീറ്റേഴ്സ് ബസലിക്ക പണിയുന്നതിന് കൊളോസിയത്തിലെ കല്ലുകൾ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത് .1749 ൽ പോപ്പ് ബെനഡിക്ട് പതിനാലാമൻ ക്രിസ്റ്റ്യൻ രക്തം വീണ പങ്കിലമായ കൊളോസിയത്തിലെ അങ്കത്തട്ടിൽ കുരിശു സ്ഥാപിക്കുകയും അവിടെനിന്നും കുരിശിന്റെ വഴി ആരംഭിക്കുകയും ചെയ്തു. അങ്ങനെ കൊളോസിയം വിശുദ്ധീകരിച്ചു . കൊളോസിയത്തിന്റെ പ്രാധാന്യത്തെ മനസിലാക്കിയ റോമാക്കാർ 1920 ൽ മുസോളിനിയുടെ നേതൃത്വത്തിൽ കൊളോസിയം പുനരുദ്ധീകരിച്ചു ലോകത്തിനു സമർപ്പിച്ചു. റോമൻ എഞ്ചിനിയറിംഗിന്റെയും ,ആർക്കിറ്റെച്ചറിന്റെയും ക്രൂരതയുടെയും പ്രതീകമായ ഈ മഹാ സൃഷ്ടി കാണാൻ 80 ലക്ഷത്തോളം ആളുകൾ ഒരു വർഷം റോമിൽ എത്തിച്ചേരുന്നു .
ഞാൻ ഇതു രണ്ടാം തവണയാണ് റോം സന്ദർശിക്കുന്നത്. ആദ്യം പോയത് 2010 ൽ ആയിരുന്നു അന്ന് കൂടുതലും കാണാൻ കഴിഞ്ഞത് ചരിത്രപ്രധാനമായ പള്ളികൾ ആയിരുന്നു. അന്ന് റോമൻ ഫോറവും കൊളോസിയവും കണ്ടിരുന്നുവെങ്കിലും കൂടുതൽ വിശദീകരിച്ചു കാണാൻ കഴിഞ്ഞിരുന്നില്ല ,കൂടാതെ ഫ്ലോറെൻസും , പിസയും ,കാണാൻ ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ടാണ് വീണ്ടും ഒരു യാത്രക്ക് തുനിഞ്ഞിറങ്ങിയത് . ഞങ്ങൾ റോമിൽ എത്തിയപ്പോൾ തന്നെ എന്റെ സഹയാത്രികൻ ജോസ് മാത്യുവിന്റെ സുഹൃത്തു ഷാന്റി ഞങ്ങളെ സ്വീകരിക്കുകയും വീട്ടിൽകൊണ്ടുപോയി ഭക്ഷണം നൽകുകയും യാത്രയ്ക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു.
ഞങ്ങളുടെ പ്രധാന ഉദ്ദേശം ആദ്യ യാത്രയിൽ കാണാൻ കഴിയാതിരുന്ന റോമൻ ഫോറം നന്നായി കാണുക ടൈബർ നദിക്കു കുറുകെ ബിസി 62 -ൽ പണിത ഏറ്റവും പഴക്കം ചെന്ന പാലം , വിക്ടർ ഇമ്മാനുവേൽ മോണോമെന്റ്സ് അഥവ യുദ്ധ സ്മാരകം, , മുസോളിനി രണ്ടാം ലോകയുദ്ധ സമയത്തു ജനങ്ങളോട് സംസാരിച്ചിരുന്ന മുസോളിനി ബാൽക്കണി മുതലായവ കാണുക എന്നതായിരുന്നു . ഓപ്പൺ ബസിൽ ഇരുന്നു റോം മുഴുവൻ കണ്ടതിനു ശേഷമാണു ഞങ്ങൾ മുകളിൽ പറഞ്ഞ സ്ഥലങ്ങൾ വിശദമായി കണ്ടത് . സെയിന്റ് പീറ്റർ ബസലിക്കയും ഒരിക്കൽ കൂടി കണ്ടു ഞങ്ങൾ റോമിനോട് വിടപറഞ്ഞു
ജോർജ് മാത്യു
ഭാരത ക്രൈസ്തവ സഭയിലെ മഹാ പരിശുദ്ധനും മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനുമായ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനി (പരുമല കൊച്ചു തിരുമേനി ) യുടെ
120-ആം ഓർമ്മപ്പെരുന്നാൾ ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഭക്ത്യാദരപൂർവ്വം ആചരിച്ചു .ഇടവക വികാരി ഫാ: മാത്യു എബ്രഹാം പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു .ശനിയാഴ്ച്ച വൈകിട്ട് സന്ധ്യാപ്രാർത്ഥന,വചനപ്രോഘോഷണം എന്നിവ നടന്നു. .ഞായറാഴ്ച്ച രാവിലെ പ്രഭാതനമസ്കാരം ,വി.കുർബാന ,പ്രസംഗം , പ്രദിക്ഷണം ,മധ്യസ്ഥപ്രാർത്ഥന ,ആശിർവാദം ,നേര്ച്ച വിളമ്പ് എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ .

ക്രിസ്തുദർശനം സമൂഹത്തിലും ,സഭയിലും പ്രയോഗത്തിൽ എത്തിച്ചു വിശുദ്ധിയുടെ പടവുകൾ കയറിയ പരുമല തിരുമേനിയുടെ ജീവിതം നമ്മുക്ക് എല്ലാവർക്കും വഴികാട്ടിയാന്നെന്നു കുർബാന മധ്യയുള്ള പ്രസംഗത്തിൽ ഇടവക വികാരി ചൂണ്ടികാട്ടി.മർത്ത മറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചാരിറ്റി ഫുഡ് ഫെസ്റ്റിവൽ ശ്രെദ്ധേയമായി .ഇടവക ട്രസ്റ്റി ഡെനിൻ തോമസ് ,സെക്രട്ടറി ലിജിയ തോമസ് , മാനേജിങ് കമ്മിറ്റി അംഗങ്ങൾ ,ആധ്യാല്മിക സംഘടന ഭാരവാഹികൾ എന്നിവർ പെരുന്നാൾ ചടങ്ങുകൾക്ക്
നേതൃത്വം നൽകി .









ഷൈമോൻ തോട്ടുങ്കൽ
ഉരുളുകുന്നം .ഗ്രേറ്റ് ബ്രിട്ടൺ രൂപതാ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവും പരേതനായ മാത്യു മത്തായിയുടെ ഭാര്യയുമായ ഏലിക്കുട്ടി മാത്യു സ്രാമ്പിക്കലിന്റെ മൃതസംസ്കാരം ഞായറാഴ്ച ഉരുളകുന്നം സെന്റ് ജോർജ് ദേവാലയത്തിലെ കുടുംബ കല്ലറയിൽ നടത്തി.സീറോ മലബാർ സഭാ മേജർ ബിഷപ്പ് മാർ ജോർജ് കർദിനാൾ ആലഞ്ചേരി മുഖ്യ കാർമികനായിരുന്നു.

സീറോ മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പ് മോറൻ മോർ ക്ലീമിസ് കാർഡിനൽ ബസേലിയോസ് ബാവ പരേതയുടെ ഭവനത്തിൽ എത്തി പ്രാർത്ഥനാശുശ്രൂഷ നടത്തുകയും സന്ദേശം നൽകുകയും ചെയ്തു.കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലേക്കാട്ട് മെത്രാപ്പോലീത്ത, സീറോ മലബാർ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്, ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ , ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത്,പാലാ രൂപതാ മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ ,കാഞ്ഞിരപ്പള്ളി രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവർ ഭവനത്തിൽ എത്തി പ്രാർത്ഥന നടത്തുകയും സന്ദേശം നൽകുകയും ചെയ്തു.

ഭവനത്തിൽ ആരംഭിച്ച മൃത സംസ്കാര ശുശ്രൂഷയ്ക്ക് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും,ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും നേതൃത്വം നല്കി.കേരള ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ,ശ്രീ ജോസ് കെ മാണി എം .പി ,ശ്രീ തോമസ് ചാഴിക്കാടൻ എം.പി,മുൻ മന്ത്രി ശ്രീ മോൻസ് ജോസഫ് എംഎൽഎ ,ശ്രീ മാണി സി കാപ്പൻ എംഎൽഎ , ,ശ്രീ സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ ,മുൻ കേന്ദ്രമന്ത്രി ശ്രീ പി.സി തോമസ്, മുൻ ചീഫ് വിപ്പ് ശ്രീ പി .സി ജോർജ് ,മുൻ എം.പിമാരായ ശ്രീ വക്കച്ചൻ മറ്റത്തിൽ, ശ്രീ.ജോയ് എബ്രഹാം എന്നിവരും , ശ്രീ ജോർജുകുട്ടി ആഗസ്തി , ശ്രീ ജോസ് ടോം ,ശ്രീ ആന്റോ പടിഞ്ഞാറക്കര ,ശ്രീ ജോസ്മോൻ മുണ്ടക്കൽ എന്നിവരടക്കം നിരവധി സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും , വൈദികരും , സിസ്റ്റേഴ്സും അടക്കം വൻ ജനാവലി ഭവനത്തിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.



ഷൈമോൻ തോട്ടുങ്കൽ
ബിർമിങ്ഹാം .ബ്രിട്ടനിലെ വിശ്വാസ സമൂഹം ആവേശപൂർവം കാത്തിരിക്കുന്ന സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം. രണ്ടുവർഷത്തെ നീണ്ട ഇടവേളക്ക് ശേഷം കലോത്സവം വീണ്ടും വേദികൾ കിഴടക്കുമ്പോൾ മത്സരാർത്ഥികളും വിശ്വാസസംമൂഹവും ഏറെ ആവേശത്തിലാണ്. മത്സരാർത്ഥികളുടെ പങ്കാളിത്തംകൊണ്ട് മത്സരങ്ങളുടെ സമയ നിഷ്ഠകൊണ്ടും ഈ വർഷവും രൂപത ബൈബിൾ കലോത്സവം ഏറെ പ്രശംസ പിടിച്ചുപറ്റുന്നു.
ഈ വർഷത്തെ മത്സരത്തിൽ പതിനൊന്ന് സ്റ്റേജുകളിലായി ആയിരത്തിലധികം മത്സരാർത്ഥികൾ മാറ്റുരക്കും . മത്സരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബൈബിൾ കലോത്സവത്തിന് നേതൃത്വം കൊടുക്കുന്ന രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ടീം അറിയിച്ചു . കോവെന്ററി റീജിയണിലെ സ്റ്റാഫ്‌ഫോർഡിലാണ് രൂപത ബൈബിൾ കലോത്സവ മത്സരങ്ങൾ നടക്കുക . രാവിലെ എട്ടു മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും . എട്ടരമുതൽ ഉദ്‌ഘാടന പരിപാടികൾ ആരംഭിക്കും . ആഘോഷമായ ബൈബിൾ പ്രതിഷ്ഠയോടെയാണ് മത്സരങ്ങൾ ആരംഭിക്കുക. കൃത്യം ഒമ്പത് മുപ്പതുമുതൽ വിവിധ സ്റ്റേജുകളിലായി മത്സരങ്ങൾ ആരംഭിക്കും. അന്നേദിവസം വിവിധ സമയങ്ങളിലായി വിശുദ്ധ കുർബാനയും മുഴുവൻ സമയ ആരാധനയും ഉണ്ടായിരിക്കുന്നതാണ് . കുർബാനയുടെ സമയക്രമം അന്നേ ദിവസം രജിസ്‌ട്രേഷൻ കൗണ്ടർട്ടിൽ നിന്നും ലഭിക്കുന്നതാണ്.
അതിനൂതനസാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള ജഡ്ജിങ് രീതിയാണ് മത്സരങ്ങളുടെ വിധിനിർണ്ണയത്തിൽ ഉടനീളം അവലംബിച്ചിരിക്കുന്നത്. പേപ്പറുകൾക്ക്പകരം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വിധിനിർണ്ണയം മൂലം മത്സരങ്ങളുടെ ഫലം അധികംവൈകാതെ തന്നെ മത്സരാത്ഥികൾക്ക് അറിയാൻ സാധിക്കും . ഓരോ റീജിയനിൽ നിന്നും വരുന്ന മത്സരാർത്ഥികൾക്കായി ഓരോ രജിസ്‌ട്രേഷൻ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ റീജിയനിലെയും കോ ഓർഡിനേറ്റേഷൻ പ്രധാന കൗണ്ടറിൽ നിന്നും തങ്ങളുടെ റീജിയണിലെ മത്സരാർത്ഥികളുടെ ചെസ്സ് നമ്പർ കൈപ്പറ്റേണ്ടതാണ് .
മത്സരാർത്ഥികൾ തങ്ങളുടെ ചെസ് നമ്പറിനായി ഓരോ റീജിയനിലെയും കോ ഓർഡിനേറ്റർസുമായി മത്സര ദിവസം ബന്ധപ്പെടേണ്ടതാണ് . മത്സരക്രമത്തെക്കുറിച്ച് കൂടുതലായി അറിയുന്നതിന് ബൈബിൾ അപ്പസ്റ്റോലറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കാം .ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
സ്റ്റോക്ക് ഓൺ ട്രെന്റ്: ഒരു വശത്തു പ്രവാസജീവിതത്തിന്റെ നൂലാമാലകൾ. കുടുംബവും ജോലിയും കുട്ടികളുടെ സ്കൂളും കൂട്ടിമുട്ടിക്കാൻ ശ്വാസം പിടിച്ചു ഓടുന്ന ദിവസങ്ങൾ… കഠിനാധ്വാനം നടത്തുന്ന പ്രവാസജീവിതത്തിൽ തങ്ങളുടെ ജീവിതാഭിലാഷങ്ങൾ പലപ്പോഴും ബലികഴിക്കപ്പെടുന്ന സാഹചര്യങ്ങൾ ആണ് പലപ്പോഴും ഉണ്ടാകുക. എന്നാൽ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷനിൽ അംഗങ്ങളായ സാനു സാജനും ബിജോയി തോമസും ഒന്നിച്ചപ്പോൾ പിറന്നത് പ്രശസ്‌തനായ കെസ്റ്ററിന്റെ ആലാപനത്തിൽ ഭക്തിസാന്ദ്രമായ ഒരു ഭക്തിഗാനം ലോകമെങ്ങുമുള്ള മലയാളികളായ വിശ്വാസികൾക്ക് ലഭിക്കുകയായിരുന്നു.
ക്യാമറ, എഡിറ്റിംഗ്, സ്റ്റോറി, സ്ക്രിപ്റ്റ് എന്നിവ ചെയ്തത് സാനു സാജൻ തന്നെയാണ്. കഴിഞ്ഞ ജനുവരിയിൽ യുകെയിൽ എത്തിയിരിക്കുന്ന സാനുവും കുടുംബവും യുകെയിലെ ജീവിത സാഹചര്യങ്ങളുടെ പരിമിതിയിൽ നിന്നുകൊണ്ടാണ് ഇത്രയും മനോഹരമായ ഒരു വീഡിയോ കവറേജ് സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും ചെയ്തിരിക്കുന്നത്.
സാമ്പത്തികമായി സഹായിക്കാനായി പ്രൊഡക്ഷൻ ഏറ്റെടുത്ത മറ്റൊരു കുടുംബമാണ് ക്രൂവിൽ താമസിക്കുന്ന ബിജോയിയും കുടുംബവും. മറ്റുള്ളവരിൽ ഉള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത ബിജോയി ‘തൂവെള്ള അപ്പമായി’ എന്ന ഗാനത്തിന്റെ നിർമ്മാതാവായി കടന്നു വന്നപ്പോൾ സാനുവിന് ഇത് ഒരു ആഗ്രഹപൂർത്തീകരണമാണ് നടന്നത്.
ക്രിസ്തീയ ഭക്തിഗാന രംഗത്ത് ഏറ്റവും പ്രഗൽഭനായ ശ്രീ കെസ്റ്റർ ആലപിച്ച ഈ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചത് നെൽസൺ പീറ്ററാണ്. B&S എന്റർട്രെയിൻമെൻറ് ബാനറിൽ ബിജോയ് തോമസ് ഈറ്റത്തോട്ട് നിർമ്മിച്ച ‘Made 4memories’ എന്ന യൂട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഈ ഗാനം ഇതിനോടകം മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു.

പ്രൊഡ്യൂസർ ബിജോയിയും കുടുംബവും.
സനു സാജൻ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷനിലെ കോയർ ഗ്രൂപ്പിലെ പ്രധാന ഗായകരിൽ ഒരാളാണ്. ഈ കഴിഞ്ഞ നവംബർ 6-ന് ഞായറാഴ്ച സ്റ്റോക്ക് ട്രെൻഡ്, ക്രൂ, സ്റ്റാഫ്‌ഫോർഡ് എന്നിവടങ്ങളിലുള്ള ഇടവക അംഗങ്ങളെ സാക്ഷിനിർത്തി ഫാദർ ജോർജ് എട്ടുപറയിലിന്റെ കാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ സാനു ഈ ഗാനം ആലപിക്കുകയും തുടന്ന് കുർബാനക്ക് ശേഷം ഗാനത്തിന്റെ പ്രസിദ്ധീകരണവും ഫാദർ ജോർജ് എട്ടുപറയിൽ നിർവ്വഹിക്കുകയും ചെയ്തു.


ആശംസ അർപ്പിച്ച വ്യക്തികൾ..
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അമ്മ ഏലിക്കുട്ടി മാത്യുവിൻെറ സംസ്കാര ശുശ്രൂഷ ഇന്ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 : 30ന് ഉരുളിക്കുന്നത്തുള്ള സ്വഭവനത്തിൽ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ ആരംഭിക്കും . തുടർന്ന് ഉരുളികുന്നം സെന്റ് ജോർജ് ദേവാലയത്തിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ കുടുംബകല്ലറയിൽ സംസ്കരിക്കുന്നതുമാണ്.
പരേത പൂവരണി പൂവത്താനിക്കൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ മാത്യു മത്തായിയാണ് .
മറ്റു മക്കൾ : പരേതനായ അഡ്വ. മാത്യു, ജോൺസ് മാത്യു, ഷാജി മാത്യു ,ബിജു മാത്യു, ജിപ്സൺ മാത്യു ( സെൻറ് ജോസഫ് എൻജിനീയറിങ് കോളേജ് പാലാ)
മരുമക്കൾ : ഫിലോമിന തൊടുകയിൽ (വലിയ കൊട്ടാരം), ആഗ്നസ് ഇടയാടിയിൽ (പൂഞ്ഞാർ), ബിജി പുരയിടത്തിൽ (കൊല്ലപ്പള്ളി ), ദീപ മടുക്കാവിൽ ( ഉരുളികുന്നം), പഴയിടം പാമ്പൂരിക്കൽ ജിഷ (അധ്യാപിക, സെന്റ് തോമസ് ഹൈസ്കൂൾ, പാലാ).
ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അംഗങ്ങളെയും അറിയിക്കുന്നു.
ഇന്ന് രാവിലെ 10 .45 മുതൽ മരണാനന്തര ചടങ്ങുകളുടെ ലൈവ് ടെലികാസ്റ്റിംഗ് ഉണ്ടായിരിക്കുന്നതാണ്.