ജി. രാജേഷ്
യുകെയിലെ അറിയപ്പെടുന്ന കര്‍ണാടക സംഗീതജ്ഞനും മൃദംഗ വിദ്വാനുമായ ശ്രീ. കലാലയ വെങ്കിടേശന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കലാലയ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 15ന് ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ 9 മണി വരെ നടക്കും. ഫെസ്റ്റിവലിന്റെ ഉത്ഘാടനം വേള്‍ഡ് തമിഴ് ഫെഡറേഷന്‍ ചെയര്‍മാനായ ശ്രീ. ജേക്കബ് രവിബാലന്‍ നിര്‍വ്വഹിക്കും, ചടങ്ങില്‍ ചലച്ചിത്രതാരവും വേള്‍ഡ് തമിഴ് ഫെഡറേഷന്‍ പ്രസിഡന്റുമായ ശ്രീ. മദന്‍ മുഖ്യാതിഥി ആയിരിക്കും.
ബ്രിസ്റ്റോളില്‍ പാച് വേ കമ്മ്യൂണിറ്റി കോളേജ് അങ്കണത്തില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ നൃത്തരംഗത്ത് വിസ്മയം തീര്‍ത്തു ഡോക്ടര്‍ വസുമതി പ്രസാദ്, ശ്രീമതി തുര്‍ക സതീശ്വരന്‍, ശ്രീമതി നളിനി ചിത്രാംബലം, ശ്രീമതി ശുഭ കെ. വെട്ടത്ത് തടങ്ങിയവര്‍ ഭരതനാട്യം അവതരിപ്പിക്കും. ശ്രീമതി കുഹാരഞ്ജിനി ഭാസ്‌കര്‍, ശ്രീമതി വസന്തലക്ഷ്മി വെങ്കട് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കര്‍ണാടക സംഗീത കച്ചേരിയില്‍ ശ്രീരാമകൃഷ്ണന്‍, ശ്രീ. മധു തുടങ്ങിയവര്‍ വേദിയിലെത്തും. ദക്ഷിണേന്ത്യയിലെ പരമ്പരാഗത നൃത്തരൂപമായ യക്ഷഗാനം അവതരിപ്പിക്കുന്നത് ശ്രീ. യോഗേന്ദ്ര മറവണ്ടേ ആണ്. വീണയില്‍ വിസ്മയം തീര്‍ക്കാന്‍ ശ്രീമതി ദുര്‍ഗാ രാമകൃഷ്ണനും വേദിയിലെത്തും. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധയിനം നൃത്തങ്ങള്‍ വേദിയില്‍ അരങ്ങേറും. ഡോ. വസുമതി പ്രദാസിന്റെ ശിഷ്യന്മാരും ശ്രീമതി തുര്‍ക സതീശ്വരന്‍ നേതൃത്വം നല്‍കുന്ന ശക്തീഷ് നടനാലയത്തിലെ കുട്ടികളും ബ്രിസ്റ്റോള്‍ കോസ്‌മോപോളിറ്റന്‍ ക്ലബ്ബിലെ അംഗങ്ങളും വേദിയില്‍ നൃത്തപരിപാടികള്‍ അവതരിപ്പിക്കും. കര്‍ണാടക സംഗീത രംഗത്ത് ശ്രീ. കലാലയ വെങ്കിടേശ്വരന്‍ നല്‍കിയ അതുല്യ സംഭാവനകള്‍ പരിഗണിച്ച് ബ്രിസ്റ്റോള്‍ കോസ്‌മോപൊളിറ്റന്‍ ക്ലബ്ബിന്റെ ഉപഹാരവും സമര്‍പ്പിക്കും.
മൂന്ന് മണി മുതല്‍ രാത്രി ഏഴ് വരെ നീളുന്ന കലാപരിപാടികള്‍ക്ക് ശേഷം രാത്രി ഒന്‍പതു മണി വരെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവലും നടക്കും.
Venue -Patchway Community College ,Bristol ,BS32 4AJ
Contact :Kalalaya Venketesan -07427048727 / 07577220331 ,Priya Selwin
0789944261
യുക്മയുടെ കലാമേളകൾ എന്നും എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് നെഞ്ചിലേറ്റിയ ചരിത്രമേ കേട്ടിട്ടുള്ളു.. അതിന് ഇപ്പോഴും ഉലച്ചിൽ തട്ടിയിട്ടില്ല എന്നത് ഇന്നും നിസംശയം പറയാൻ സാധിക്കും.. എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റിനെ സംബന്ധിച്ചിടത്തോളം കലാമേള എന്നത് അവരുടെ ഒരു കുടുംബകൂട്ടായ്മ കൂടിയാണ്.. അവിസ്മരണീയമായ ഓണാഘോഷപരിപാടികൾ കാഴ്ച്ച വച്ചതിന് ശേഷമാണ് കലാമേളക്കായി ഒരുങ്ങിയത്. റീജിണൽ, നാഷണൽ കലാമേളകൾക്ക് വേദി ഒരുക്കിയവർ, റീജിണൽ നാഷണൽ തലത്തിൽ പ്രസിഡന്റുമാരെ സംഭാവന നൽകിയിട്ടുള്ള അസോസിയേഷൻ… മറ്റ് അസോസിയേഷനുകളെ അപേക്ഷിച്ചു തുടക്കം മുതൽ വീറും വാശിയും കെമുതലായുള്ള മത്സരാർത്ഥികളുടെ ഒരു കൂട്ടമാണ് എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് എന്ന അസോസിയേഷൻ…
ഇന്നലെ രാവിലെ ബര്‍മിംഗ്ഹാമിനടുത്തുള്ള ടിപ്ടന്‍ RSA അക്കാഡമിയിൽ മിഡ്‌ലാണ്ട് കലാമേളയുടെ തുടക്കം.. ഔദ്യോഗികമായ ഉദ്ഘാടനം.. റീജിണൽ പ്രസിഡന്റ് ഡിക്‌സ് ജോസിന്റെ അദ്ധ്യക്ഷതയിൽ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചപ്പോൾ റീജിണൽ സെക്രട്ടറി സന്തോഷ്, ട്രെഷറർ പോൾ ജോസഫ് എന്നിവർക്കൊപ്പം നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ സുരേഷ് കുമാറും മറ്റ് റീജിണൽ ഭാരവാഹികളും സന്നിഹിതരായിരുന്നു… ഉദ്ഘാടനശേഷം മത്സരയിനങ്ങളിലേക്ക്..

പതിനൊന്ന് മണിയോടെ സ്‌റ്റേജ് ഒന്നിൽ മത്സരങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ രണ്ടാമത്തെ സ്റ്റേജിൽ 12 മണിയോടുകൂടിയാണ് ആരംഭിക്കാൻ സാധിച്ചത്.. മൂന്നാമത്തെ സ്റ്റേജിൽ നൃത്തേതര ഇനങ്ങൾക്കും തുടക്കമായപ്പോൾ മത്സരങ്ങൾ മുന്നേറുകയായിരുന്നു..
ജോവാൻ റോസ് തോമസ്, ആഞ്ജലീന സിബി, സെറിൻ റെയ്‌നോ, അനീഷ വിനു, ആഷ്‌ലി ജേക്കബ്, സിജിൻ ജോസ്, ആഞ്ചെല മാഞ്ഞൂരാൻ, ക്ലിൻഡാ ജോണി, ജീന ജോണി, ബിജു തോമസ് എന്നിവർ പല മത്സര ഇനങ്ങളിൽ വ്യക്തിഗത നേട്ടങ്ങൾ വരിച്ചു.. തിരുവാതിര, മാർഗംകളി, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ എന്നീ ഗ്രൂപ്പുകളിലും മികവ് തെളിയിച്ചപ്പോൾ കഴിഞ്ഞ വർഷത്തെ റീജിയണൽ, നാഷണൽ ചാംബ്യൻമാരായ എസ് എം എ ഒരിക്കൽ കൂടി കിരീടം നിലനിർത്തുകയായിരുന്നു. എസ്എംഎ പ്രസിഡന്റ് വിനു ഹോര്‍മിസ്, സെക്രട്ടറി ജോബി ജോസ്, ട്രഷറര്‍ വിന്‍സന്റ് കുര്യാക്കോസ് തുടങ്ങിയ ഭാരവാഹികളുടെ നേതൃത്വം എസ്എംഎയെ അഭിമാന നേട്ടം നിലനിര്‍ത്താന്‍ സഹായിച്ചു.
ആദ്യമണിക്കൂറുകളിൽ ലെസ്റ്റർ എൽ കെ സി യുടെ മുന്നേറ്റം, 2017 റീജിണൽ കലാമേളയിൽ അവർ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ആദ്യ മണിക്കൂറുകളിൽ പങ്കെടുക്കാൻ വന്ന മത്സരാർത്ഥികള്‍ അവിസ്സ്മരണീയ പ്രകടനം കാഴ്ച്ച വച്ചപ്പോൾ ഹുസൈൻ ബോൾട്ടിന്റെ മെയ്‌വഴക്കത്തോടെ ഉള്ള എസ് എം എ യുടെ കുട്ടികളുടെ തകർപ്പൻ പെർഫോമെൻസ്.. എസ് എം എ എന്ന അർജ്ജുനനെ മിഡ്‌ലാൻഡ് കലാമേളയിലെ മൽസരഗോദയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു..
കഴിഞ്ഞ വർഷത്തെ നാഷണൽ കലാമേളയിൽ സ്റ്റോക്ക് ഓൺ ട്രെന്റ് എസ് എം എ യ്ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട ബി സി എം സി… വീറുറ്റ പോരാട്ടത്തിൽ ഞങ്ങളും ഒട്ടും പിന്നിലല്ല എന്ന പോർവിളികളുമായി മുന്നേറിയപ്പോൾ മൂന്നാം സ്ഥാനം ബിർമിങ്ഹാം ബി സി എം സി യുടെ ചുണക്കുട്ടികളിൽ എത്തപ്പെട്ടു.. യുക്മയുടെ അവസാന പ്രഖ്യാപനം പുറത്തുവന്നപ്പോൾ …

ടൈം ലാഗിന്റെ എല്ലാ പ്രശ്നങ്ങളും കൂട്ടമായി സമയത്തെ അപഹരിച്ചപ്പോൾ ബുക്ക് ചെയ്ത ഒൻപത് മണി എന്ന സമയക്രമം പാലിക്കാതെ വരികയും പിന്നീടുള്ള രണ്ട് മണിക്കൂർ നീട്ടികിട്ടിയിട്ടും അതിൽ തീർക്കാൻ സാധിക്കാതെ കുഴങ്ങുകയായിരുന്നു റീജിണൽ കമ്മിറ്റി… അങ്ങനെ റീജയന്റെ ചരിത്രത്തിൽ ആദ്യമായി കലാതിലക പട്ടങ്ങൾ, വ്യക്തിഗത ചാമ്പ്യന്മാര്‍ തുടങ്ങിയ ഗ്ലാമർ റിസള്‍ട്ടുകള്‍ പ്രഖ്യാപിക്കാതെ ഹാൾ ഒഴിഞ്ഞു കൊടുക്കേണ്ടതായി വന്നു എന്നത് വേദനാജനകമായ ഒരു കാഴ്ചയായി.. ഇതിൽ റീജിണൽ കമ്മിറ്റി മാത്രം തെറ്റുകാരാണ് എന്ന് പറയുക അസാധ്യം… ഇതിന്റെ മൂലകാരണം എന്നത്.. ഇത്രയും വലിയ ഒരു റീജിയണിൽ എങ്ങനെ ഈ ആറു പേര് മാത്രം കലാമേളയുടെ ചുമതലക്കാരായ ഭാരവാഹികളായി വന്നു എന്നതാണ്.
പതിനെട്ട് അസോസിയേഷൻ ഉള്ള റീജിയൻ.. മുൻ വർഷങ്ങളിൽ എല്ലാം പതിനഞ്ചിനടുത്തു ഭാരവാഹികൾ.. എല്ലാ അസോസിയേഷനും റീജിണൽ കമ്മിറ്റിയിൽ പ്രതിനിധികൾ, കൂട്ടായ പ്രവർത്തനം എന്നിവയായിരുന്നു രണ്ട് വർഷങ്ങൾക്ക് മുൻപ് വരെ റീജിയന്റെ വിജയങ്ങളുടെ അടിത്തറ… കഴിഞ്ഞ കമ്മിറ്റിയിൽ മാത്രം എങ്ങനെ വെറും ആറു പേരായി കുറഞ്ഞു.. ചിലരെ ഒഴിവാക്കണമെന്നുള്ള വിരലിലെണ്ണാവുന്നവരുടെ മനോവൈകല്യം.. എല്ലാം എത്തിനിൽക്കുന്നത് കഴിഞ്ഞ ഇലക്ഷനിൽ… പൊതുയോഗത്തിൽ ഒരാൾ ചോദിച്ചു ” ഈ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ രൂപം എന്ത് എന്ന്? പറയാം എന്ന് പറഞ്ഞ് ഒഴിഞ്ഞ ആ ചോദ്യം ഇന്നും പ്രസക്തം.. പിന്നീടുള്ളത് ചരിത്രം പറയും.. ഒന്ന് പറയാം എടുക്കാവുന്ന ഭരമേ തുമ്പിയെക്കൊണ്ട് എടിപ്പിക്കാവു.. അതുകൊണ്ടുതന്നെ റീജിണൽ കമ്മിറ്റി അതിന്റെ എല്ലാ ശ്രമവും നടത്തി എന്ന് പറയാതെ വയ്യ… എന്നാലും ഈ യുക്മ ഇലക്ഷൻ നിരീക്ഷകർ പഠിക്കുമോ.. ഒരു ചൊല്ല് … പട്ടിയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിൽ … ബാക്കി നിങ്ങൾക്ക് ഉചിതമെങ്കിൽ പൂരിപ്പിക്കാം… നല്ലതു മാത്രം സംഭവിക്കട്ടെ എന്ന് മാത്രം ആശംസിക്കുന്നു…






കൂടുതൽ വാർത്തകളും ചിത്രങ്ങളും പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്



[ot-video][/ot-video]
മനോജ് കുമാര്‍ പിള്ള
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സാഹിത്യമത്സരങ്ങള്‍ക്ക് എല്ലാ യുകെ മലയാളികളില്‍ നിന്നും രചനകള്‍ ക്ഷണിക്കുന്നു. ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടത്തപ്പെടുക. സബ്ജൂനിയര്‍, ജൂനിയര്‍ വിഭാഗത്തിലെ എല്ലാ മത്സര ഇനങ്ങളിലും മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം മത്സരങ്ങള്‍ നടത്തുന്നതാണ്. സീനിയര്‍ വിഭാഗത്തില്‍ എല്ലാ മത്സര ഇനങ്ങളിലും മലയാളത്തില്‍ മാത്രമുള്ള രചനകളാണ് സമര്‍പ്പിക്കേണ്ടത്. 01/11/2017 നു പത്തു വയസ്സില്‍ താഴെയുള്ളവരെ സബ്ജൂനിയറായും, പത്തു മുതല്‍ പത്തൊന്‍പതു വയസ്സില്‍ താഴെയുള്ളവരെ ജൂനിയറായും പത്തൊന്‍പതു വയസ്സും അതിനു മുകളിലുള്ളവരെ സീനിയര്‍ വിഭാഗവുമായാണ് പരിഗണിക്കുന്നത്.
മത്സരാര്‍ത്ഥികള്‍ക്ക് ഒന്നോ അതിലധികമോ ഇനങ്ങളില്‍ പങ്കെടുക്കാം. എന്നാല്‍ ഒരാള്‍ ഒരിനത്തില്‍ ഒരു രചന മാത്രമേ സമര്‍പ്പിക്കാവൂ. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളര്‍ന്നു വരുന്ന കൊച്ചു കുട്ടികളില്‍ അന്തര്‍ലീനമായിട്ടുള്ള സാഹിത്യാഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സബ്ജൂനിയര്‍ വിഭാഗത്തിലും മത്സരങ്ങള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. സബ്ജൂനിയര്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങളില്‍ ലേഖനം, കഥ, കവിത എന്നിവ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി നല്‍കാവുന്നതാണ്. എല്ലാ വിഭാഗത്തിലുമുള്ള വിജയികള്‍ക്കു സമ്മാനങ്ങള്‍ യുക്മയോ യുക്മ സാംസ്‌കാരിക വേദിയോ സംഘടിപ്പിക്കുന്ന പ്രൗഢോജ്വലമായ സമ്മേളന വേദിയില്‍ വെച്ച് നല്‍കുന്നതാണ്.
ലേഖന വിഷയം – ജൂനിയേര്‍സ്
Social Media – A Necessary Evil
(സാമൂഹ്യമാധ്യമം – ഒരു അനിവാര്യ തിന്മ)
ലേഖന വിഷയം സീനിയേര്‍സ്
Roots of Modern Expatriate Keralites – An Introspection
(ആധുനിക പ്രവാസി മലയാളിയുടെ വേരുകള്‍, ഒരു പുനരന്വേഷണം)
കഥ, കവിത എന്നീ മത്സര ഇനങ്ങളില്‍ പങ്കെടുക്കുന്ന ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലുള്ളവര്‍ക്കും അനുയോജ്യമായ വിഷയങ്ങള്‍ യഥേഷ്ടം തെരെഞ്ഞെടുത്തു രചനകള്‍ നല്‍കാവുന്നതാണ്. കഥയും ലേഖനവും മൂന്ന് പേജില്‍ കുറയാത്തതും അഞ്ചു പേജില്‍ കവിയാത്തതും ആയിരിക്കണം. കവിത പന്ത്രണ്ടു വരിയില്‍ കുറയാത്തതും ഇരുപത്തിനാലു വരിയില്‍ അധികമാകാതെയുമിരിക്കണം. എല്ലാ മത്സരയിനങ്ങളിലുമുള്ള രചനകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചവയാവരുത്. രചനകള്‍ ടൈപ്പ് ചെയ്‌തോ വ്യക്തമായി പേപ്പറില്‍ എഴുതി സ്‌കാന്‍ ചെയ്‌തോ ഇമെയില്‍ ആയി അയച്ചു തരേണ്ടതാണ്. രചനയുടെ ഒരു ഭാഗത്തും രചയിതാവിന്റെ പേരോ ഫോണ്‍ നമ്പറോ മേല്‍വിലാസമോ എഴുതാന്‍ പാടില്ല. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ അവരുടെ പേര്, വയസ്സ്, ഫോണ്‍ നമ്പര്‍, വിലാസം, ഇമെയില്‍, സബ്ജൂനിയര്‍/ജൂനിയര്‍/സീനിയര്‍ എന്നീ വിവരങ്ങള്‍ പ്രത്യേകമായി ടൈപ്പ് ചെയ്‌തോ, വ്യക്തമായി എഴുതിയോ ഒരു കവര്‍ പേജായി നിര്‍ബന്ധമായും അയക്കേണ്ടതാണ്. എല്ലാ വിഭാഗങ്ങളിലുമുള്ള മത്സര ഇനങ്ങളിലെ രചനകള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ 15/11/2017 നു മുമ്പായി ലഭിച്ചിരിക്കേണ്ടതാണ്. നിഷ്പക്ഷരും പ്രഗത്ഭരുമായ വിധികര്‍ത്താക്കള്‍ നടത്തുന്ന വിധി നിര്‍ണ്ണയം അന്തിമമായിരിക്കും.
സാഹിത്യമത്സരങ്ങള്‍ക്കു അയക്കുന്ന രചനകളില്‍ നിന്നും സമ്മാനാര്‍ഹമായവയും അനുയോജ്യമായവയും യുക്മ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കുവാനുള്ള അവകാശം യുക്മ സാംസ്‌കാരിക വേദിയില്‍ നിക്ഷിപ്തമാണ്. യുക്മ സാഹിത്യവിഭാഗം സാരഥികളായ ജേക്കബ് കോയിപ്പള്ളി, മാത്യു ഡൊമിനിക്, കുര്യന്‍ ജോര്‍ജ്, ആശ മാത്യു, അനസുദ്ദീന്‍ അസീസ് എന്നിവര്‍ സാഹിത്യമത്സരങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതാണ്.
യശ്ശശരീരനായ പദ്മഭൂഷണ്‍ കാവാലം നാരായണപ്പണിക്കരുടെ നേതൃത്വത്തില്‍ പ്രശസ്ത സാഹിത്യ പ്രതിഭകളായ ശ്രീ പി ജെ ജെ ആന്റണി, ശ്രീ ജോസഫ് അതിരുങ്കല്‍, ഡോ. ജോസഫ് കോയിപ്പള്ളി, ശ്രീമതി മീര കമല എന്നിവര്‍ വിധി നിര്‍ണ്ണയം നടത്തിയ യുക്മ സാംസ്‌കാരികവേദി കഴിഞ്ഞ തവണ സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങള്‍ക്ക് എല്ലാ വിഭാഗങ്ങളിലും നിന്ന് ആവേശകരമായ പ്രതികരണമായിരുന്നു ലഭിച്ചത്. ഇത്തവണയും വിധി നിര്‍ണയം നടത്തുവാന്‍ പ്രമുഖ സാഹിത്യ പ്രതിഭകളെയാണ് തെരഞ്ഞെടുക്കുന്നത്.
യുകെയില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ എന്നിവരുടെ ഇടയിലെ നൈസര്‍ഗികമായ സാഹിത്യാഭിരുചികളും സര്‍ഗ്ഗാത്മകതയുമുള്ള പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുവാനുള്ള ഉദ്ദേശത്തോടെ യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന സാഹിത്യ മത്സരങ്ങളില്‍ എല്ലാവരും സജീവമായി പങ്കെടുത്തും മറ്റുള്ളവരെ പ്രേരിപ്പിച്ചും ഈ സംരംഭം വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, സാംസ്‌കാരിക വേദി കോഓര്‍ഡിനേറ്റര്‍ തമ്പി ജോസ്, വൈസ് ചെയര്‍മാന്‍ സി എ ജോസഫ്, ജനറല്‍ കണ്‍വീനര്‍മാരായ മനോജ്കുമാര്‍ പിള്ള, ഡോ. സിബി വേകത്താനം എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് മനോജ്കുമാര്‍ പിള്ള (07960357679), ഡോ. സിബി വേകത്താനം (07903748605), ജേക്കബ് കോയിപ്പള്ളി (07402935193), മാത്യു ഡൊമിനിക് (07780927397), കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെയോ മറ്റു യുക്മ സാംസ്‌കാരിക വേദി ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ്.
യുകെയിലെ മലയാളി സാംസ്‌കാരിക സംഘടനകള്‍ക്ക് ഒരുപക്ഷെ അസൂയ തോന്നുന്നുണ്ടാവാം ഈ തലയെടുപ്പില്‍. ഗുരുവായൂര്‍ പദ്മനാഭന്റേയും തെച്ചിക്കോട് രാമചന്ദ്രന്റെയും ഒപ്പം നില്‍ക്കാന്‍ പോന്ന യൂറോപ്പിന്റെ തന്നെ സാംസ്‌കാരിക തലസ്ഥാനമായ ലിവര്‍പൂളിലെ മാവേലിമക്കളുടെ സ്വന്തം ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, ലിംകയുടെ ആവണിത്തെന്നല്‍ 2017 സെപ്റ്റംബര്‍ 16 ശനിയാഴ്ച അത്യാഢംബരപൂര്‍വം ആഘോഷിച്ചുല്ലസിക്കുകയുണ്ടായി. ജനപങ്കാളിത്തത്തില്‍ ശുഷ്‌കിച്ചു കൊണ്ടിരിക്കുന്ന മലയാളി കൂട്ടായ്മകള്‍ക്ക് വേറിട്ടൊരു കാഴ്ചയാണ് ലിവര്‍പൂളില്‍ കാണുവാനിടയായത്. മൂന്നക്കം തികയുന്ന കാണികളെ കൂട്ടുവാന്‍ ടൈംടേബിള്‍ അടിസ്ഥാനത്തില്‍ വീട് കയറി ടിക്കറ്റ് വില്‍ക്കുന്ന സാഹചര്യത്തിന് വിപരീതമായി തങ്ങള്‍ വിഭാവനം ചെയ്തിരുന്ന 400 എന്ന പരിധിയില്‍നിന്നും 520 പ്രവേശന പാസ്സുകള്‍ ആവശ്യപ്പെട്ടവര്‍ക്ക് മാത്രം നല്‍കി നടത്തിയ ഒരു ജനകീയ സംരംഭം സംഘടനയുടെയും സംഘാടകരുടെയും മികവിനെ പ്രശംസനീയമാക്കി എന്ന് പറയാതെ വയ്യ.
മാലോകരെ സംബന്ധിച്ചിടത്തോളം ഓണപ്പുടവയുടുത്തു പൂക്കളമിട്ട് സൗഹൃദ വടംവലി മത്സരം മുതല്‍ ഏവര്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ ഒരുക്കിയിരുന്ന ഓണക്കളികള്‍ക്കും, വിഭവ സമൃദ്ധമായ ഓണസദ്യയ്ക്കും ശേഷം ലിവര്‍പൂളിന്റെ ചരിത്രത്തില്‍ ആദ്യമായി 51 കുട്ടികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ് ലിവര്‍പൂളില്‍ നടാടെ അരങ്ങേറിയപ്പോള്‍ കാലാവസ്ഥ അനുകൂലമായിരുന്നതിനാല്‍ പ്രായ ഭേദമെന്യേ ഏവരും ആഘോഷിക്കുകയുണ്ടായി. ഇതിന്റെ ഭാഗമാകാന്‍ കഴിയാതെ നിരാശയോടെ കാഴ്ചക്കാരായി നില്‍ക്കേണ്ടി വന്ന കുട്ടികള്‍ ഇതിലേറെ എന്നാണ് പല മാതാപിതാക്കളുടെയും പരാതി.
തുടര്‍ന്ന് വിശിഷ്ടാതിഥികളെ പ്രധാന വേദിയിലേക്ക് സ്വീകരിച്ച ശേഷം നടന്ന സാംസ്‌കാരിക സമ്മേളനം ഏഷ്യാനെറ്റ് യൂറോപ്പ് MD യും, ആനന്ദ് മീഡിയ ഡയറക്ടറുമായ ശ്രീ എസ് ശ്രീകുമാര്‍ ഉത്ഘാടനം ചെയ്തു. യുക്മ ദേശീയ അദ്ധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പ്, ലിവര്‍പൂള്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫ: ജിനോ അരിക്കാട്ട്, ലിംക പ്രസിഡന്റ് മനോജ് വടക്കേടത്ത്, സെക്രട്ടറി ഫിലിപ്പ് കുഴിപറമ്പില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തോമസ് ജോണ്‍ വാരികാട്ട്, കമ്യൂണിറ്റി അഫയേഴ്സ് ഡയറക്ടര്‍ ക്രിസ് ഫോസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാലി ബീവേഴ്സ്, തുടങ്ങിയവര്‍ സംസാരിച്ചു.
ബാഹ്യ പ്രലോഭനങ്ങളില്ലാതെ സ്വന്തം ഇച്ഛാശക്തിയില്‍ സ്‌കൈ ഡൈവിങ്ങിലൂടെ ക്ലാറ്റെര്‍ബ്രിഡ്ജ് കാന്‍സര്‍ ഹോസ്പിറ്റലിനു വേണ്ടി ധനസമാഹരണം നടത്തിയ ലിനെറ്റ് മാത്യൂവിന് പ്രത്യേക ഉപഹാരവും നല്‍കി ആദരിക്കുകയുണ്ടായി.
ഒരു പതിറ്റാണ്ടിലേറെക്കാലമായി ലിംകയുടേയും ലിവര്‍പൂള്‍ മലയാളികളുടേയും സമഗ്ര ഉന്നതിക്ക് വേണ്ടി എല്ലാവിധ സഹായങ്ങളും നല്‍കി വരുന്ന ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കമ്യൂണിറ്റി അഫയേഴ്സ് ഡയറക്ടര്‍ ക്രിസ് ഫോസിനു ശ്രീമതി ഷൈബി സിറിയക് പുഷ്പഹാരം നല്‍കി വേദിയിലേക്ക് സ്വീകരിച്ചപ്പോള്‍ ലിംക ട്രഷറാര്‍ ശ്രീ തോമസ് ഫിലിപ്പ് മംഗളപത്രം വായിച്ചും തുടര്‍ന്ന് പൊന്നാട അണിയിച്ചും ആദരിക്കുകയുണ്ടായി.

ലിവര്‍പൂളിലെ സര്‍ഗ്ഗ പ്രതിഭകള്‍ അണിയിച്ചൊരുക്കിയ മികവാര്‍ന്ന കലാപ്രകടനങ്ങള്‍ വലിയ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ ആസ്വദിച്ചത്. പതിനെട്ടു പ്രഗത്ഭ ഗായകര്‍ ചേര്‍ന്നവതരിപ്പിച്ച സംഘ ഗാനവും ബിനു മൈലപ്രയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ജിമിക്കി കമ്മല്‍ എന്ന കോമഡി സ്‌കിറ്റും എല്ലാം ആവണിത്തെന്നല്‍ 2017ന്റെ ചില ഭാഗങ്ങള്‍ മാത്രം.

യുക്മ നടത്തിയ പ്രഥമ വള്ളംകളി മത്സരത്തില്‍ റഗ്ബിയിലെ ഡ്രെയ്‌കോട്ട് തടാകത്തെ ആവേശത്തില്‍ ആറാടിച്ചു രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ലിവര്‍പൂളിന്റെ സ്വന്തം ചെമ്പടയുടെ അമരക്കാരന്‍ ശ്രീ തോമസുകുട്ടി പച്ചയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച പ്രതീകാത്മക വള്ളംകളിയുടെ താളമേളങ്ങള്‍ പുന്നമടക്കായലിന്റെ ഓരത്താണോ ഇപ്പോള്‍ നില്‍ക്കുന്നത് എന്ന് ഒരു നിമിഷം തോന്നിച്ചു.
ലിംകയുടെ കള്‍ച്ചറല്‍ പാര്‍ട്ടണര്‍ കൂടിയായ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അതിവിപുലമായി ആവണിത്തെന്നല്‍ 2017 ആഘോഷിക്കുവാന്‍ അവസരം ഒരുക്കി തന്ന സ്‌കൂള്‍ അധികാരികള്‍ക്കും എല്ലാ ഒരുക്കങ്ങള്‍ക്കും സംഘടന എന്ന ലേബലില്ലാതെ കൂടെ നിന്ന് സഹകരിച്ച ലിവര്‍പൂളിലെ മുഴുവന്‍ മലയാളികള്‍ക്കും പങ്കാളിത്തംകൊണ്ട് തങ്കലിപികളാല്‍ രചിക്കുവാന്‍ അവസരം ഒരുക്കിയ മുഴുവന്‍ ആളുകള്‍ക്കും ലിംകയുടെ പേരില്‍ ഭാരവാഹികള്‍ ഒന്നടങ്കം നന്ദി പറയുകയുണ്ടായി.

ഒക്ടോബര്‍ 14 ശനിയാഴ്ച യുക്മ നോര്‍ത്ത്വെസ്റ് റീജിയണല്‍ കലാമേള ലിംകയുടെ ആഭിമുഖ്യത്തില്‍ ബ്രോഡ്ഗ്രീന്‍ സ്‌കൂളിലെ വിവിധ വേദികളിലായി നടക്കുന്നതായിരിക്കും. ഒക്ടോബര്‍ 28 ശനിയാഴ്ച പന്ത്രണ്ടാമത് ലിംക ചില്‍ഡ്രന്‍സ് ഫെസ്റ്റും ഇതേ വേദിയില്‍ നടക്കുന്നതാണ്. നവംബര്‍ 18 ശനിയാഴ്ച ലിംക അവാര്‍ഡ് നൈറ്റില്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ് എന്നും ലിംക ഭാരവാഹികള്‍ അറിയിച്ചു.
റജി നന്തികാട്ട് (പി.ആര്‍.ഒ, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍)
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെ 2017ലെ കലാമേള ഒക്ടോബര്‍ 7ന് ബാസില്‍ഡണ്‍ ജെയിംസ് ഹോണ്‍സ്ബി സ്‌കൂളില്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ യുക്മ ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍, യുക്മ മുന്‍ ദേശീയ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് മാത്യു തുടങ്ങിയവര്‍ പങ്കെടുക്കും. ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കലാമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കലാമേള കണ്‍വീനര്‍ കുഞ്ഞുമോന്‍ ജോബ് അറിയിച്ചു.
രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. രാവിലെ കൃത്യം 9.30ന് മത്സരങ്ങള്‍ മൂന്ന് വേദികളിലായി ആരംഭിക്കും. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെ അംഗ അസോസിയേഷനുകളില്‍ നിന്നുമുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കലാമേള കാണികള്‍ക്ക് കണ്ണിനും കാതിനും വിരുന്നൊരുക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന കിഡ്‌സ് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കെല്ലാം പ്രത്യേക സമ്മാനം, രുചികരമായ കേരളീയ വിഭവങ്ങള്‍ ലഭ്യമാക്കുന്ന ലൈവ് കിച്ചന്‍ തുടങ്ങി വിപുലമായ ക്രമീകരണങ്ങാളാണ് ഒരുക്കിയിരിക്കുന്നത്.
കലാമേളയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ബന്ധപ്പെടുക:
ബാബു മങ്കുഴിയില്‍ (07793122621)
ജിജി നട്ടാശ്ശേരി (07828194426)
ഷാജി വര്‍ഗീസ് (07910745198)
ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയതോടെ പൃഥിരാജിനെതിരെ സിനിമാ മേഖലയില്‍ ചേരി രൂപപ്പെടുന്നു. ഇതിന്റെ ഭാഗമായി നടനും എംഎല്‍എയുമായ ഗണേഷ്‌കുമാര്‍ പൃഥ്വിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തി കഴിഞ്ഞു. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനു പിന്നില്‍ പൃഥ്വിയുടെ കൈയുണ്ടായിരുന്നുവെന്നാണ് ആരോപണം. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ തിടുക്കം കാട്ടിയവര്‍ക്കെതിരെ ഗണേഷ് രംഗത്തെത്തിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ഒരു ദേശീയ മാധ്യമത്തോടാണ് ഗണേഷ് കുമാര്‍ ദിലീപിനെ പുറത്താക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തിയത്.
പൃഥ്വിരാജിനെപ്പോലുള്ളവരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് ചിലര്‍ ഇത് ചെയ്തതെന്നാണ് താന്‍ കരുതുന്നതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ദിലീപിനെ പുറത്താക്കണമെന്ന് ഏറ്റവും നിര്‍ബന്ധം പൃഥ്വിരാജിനായിരുന്നുവെന്ന് ആ സമയം മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘടനയുടെ നിയമം അനുസരിച്ച് പ്രാഥമികാംഗത്വം റദ്ദ് ചെയ്യാനാകില്ലെന്നും താല്‍ക്കാലികമായി മരവിപ്പിക്കാന്‍ മാത്രമേ സാധിക്കുകയുള്ളുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അതേസമയം, അമ്മയുടെ ഭാഗമാകണോ വേണ്ടയോയെന്ന് നിലവിലെ സാഹചര്യത്തില്‍ ദിലീപാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ താനായിരുന്നു ദിലീപിന്റെ സ്ഥാനത്തെങ്കില്‍ പൊന്നുകൊണ്ടു പുളിശേരിവച്ചു തന്നാലും താന്‍ അമ്മയില്‍ തുടരില്ലെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ദിലീപിനെ കാണാന്‍ ഒഴുക്കാണ്. ദിലീപ് ജാമ്യത്തിലിറങ്ങിയതോടെ എതിര്‍ത്തിരുന്നവര്‍ പലരും നിലപാട് മാറ്റവുമായി രംഗത്തെത്തി. ദിലീപിന് ജാമ്യം കിട്ടിയതിന് പിന്നാലെ തിയേറ്ററുടമകളുടെ സംഘടനാ പ്രസിഡന്റ് സ്ഥാനത്ത് ദിലീപ് വീണ്ടും എത്തും.
തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്) രൂപീകരിച്ചത് ദിലീപായിരുന്നു. നേരത്തെ താരം അറസ്റ്റിലായതിന് പിന്നാലെ ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്ന് വൈസ് പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂരിനെയായിരുന്നു താത്കാലിക പ്രസിഡന്റായി തിരഞ്ഞെടുത്തത്. ദിലീപിനായി ഇപ്പോള്‍ സ്ഥാനം ഒഴിയാന്‍ ആന്റണിയും താല്‍പ്പര്യപ്പെട്ടു.
ലണ്ടന്‍ : ഈ കഴിഞ്ഞ വിജയദശമി ദിനത്തില്‍ ലണ്ടന്‍ ഹിന്ദുഐക്യവേദി സങ്കടിപ്പിച്ച വിജയദശമി ആഘോഷങ്ങളില്‍ പങ്കെടുത്തെ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. മാസ്റ്റര്‍ അര്‍ജ്ജുന്‍ ( Basing Stoke ), മാസ്റ്റര്‍ അയാന്‍ (Peterborough), മാസ്റ്റര്‍ അതുല്‍ (Ash ford) എന്നിവരാണ് അറിവിന്റെ ലോകത്തിലേക്ക് അരിയില്‍ അദ്യാക്ഷരങ്ങള്‍ കുറിച്ചത്. അന്നേദിവസം വൈകുന്നേരം ക്രോയ്‌ഡോണില്‍ നടന്ന കലാമേളയില്‍ ലണ്ടന്‍ ഹിന്ദുഐക്യവേദിയു കലാപരിപാടികള്‍ എല്ലാവരുടെയും മനസുകവര്‍ന്നു. കേരളത്തിന്റെ തനതു കലാരൂപമായ കൈകൊട്ടിക്കളിയാണ് അരങ്ങിലെത്തിച്ചത്.

ഒക്ടോബര്‍ 28 തീയ്യതിയിലെ സത്സംഗം ദീപാവലി ആഘോഷമായിട്ടാണ് നടത്തപ്പെടുന്നത്. നവംബര്‍ മാസത്തിലെ സത്സംഗം ഏകാദശി സംഗീതോത്സവം ആയിട്ടാണ് ആഘോഷിക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക
Suresh Babu: 07828137478,
Subhash Sarkara: 07519135993,
Jayakumar Unnithan: 07515918523
Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU
ജിമ്മി മൂലക്കുന്നേൽ
ബിർമിങ്ഹാം: യുകെയിലെ അസോസിയേഷനുകളിൽ പ്രവർത്തന പരിചയം കൊണ്ടും കുടുംബങ്ങളുടെ ഒത്തൊരുമ കൊണ്ടും കലാകായിക മേഖലകളിൽ സമ്മാനങ്ങൾ വാരിക്കൂട്ടി യുകെ മലയാളികളുടെ ചർച്ചാവിഷമായികൊണ്ട് ബി സി എം സി ബിർമിങ്ഹാം ചരിത്ര താളുകളിലേക്ക്.. പരിചയസമ്പന്നരായ ഒരുപറ്റം മികവുറ്റ നേതൃത്വനിരയുമായി കഴിഞ്ഞ പതിനാല് വർഷങ്ങൾ പിന്നിടുന്ന ബി സി എം സി, 2017 ൽ യുകെ മലയാളികൾക്കിടയിലെ ഉദിച്ചുയരുന്ന സൂര്യനെപ്പോലെ പ്രകാശം പരത്തി പടവുകൾ പിന്നിടുമ്പോൾ വടംവലിയിലെ.. യുകെയിലെ ഒറ്റയാനെ.. കടൽകടന്ന് അമേരിക്കയിൽ പോയി രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വൂസ്റ്റർ തെമ്മാടിയെ… കശക്കിയെറിഞ്ഞു ലിവർപൂളിൽ.. ആദരണീയനായ ജോണ്‍ മാഷിനോടുള്ള അനുസ്മരണാര്‍ത്ഥം നടത്തപ്പെട്ട വടംവലി മല്‍സരത്തില്‍ കിരീടം ചൂടിയപ്പോൾ അതൊരു മധുര പ്രതികാരമായി ബി സി എം സി യെ സംബന്ധിച്ചിടത്തോളം.. കൃത്യമായി പറഞ്ഞാൽ ഒരാഴ്ച മുൻപ് കെന്റിൽ നടന്ന വടം വലിയിൽ തോറ്റതിന് ഒരു മറുമരുന്ന്… ഇന്നലെ നടന്ന ഓൾ യുകെ വടംവലിയിൽ ബി സി എം സിക്ക് ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യചിഹ്നവുമായി മറ്റു അസോസിയേഷനുകൾ…

യുകെയിലെ കരുത്തരായ ലിവർപൂൾ, കെന്റ്, വൂസ്റ്റർ, കവെൻട്രി, ഹെറിഫോർഡ് എന്ന് തുടങ്ങി പത്തിൽ പരം ടീമുകൾ പങ്കെടുത്ത ഓൾ യുകെ വടവലിയിൽ ബി സി എം സി കറുത്തകുതിരകളായി മാറുകയായിരുന്നു.. മുൻപിൽ ഇറങ്ങിയ ഓരോന്നിനെയും തോൽപ്പിച്ചു മുന്നേറിയപ്പോൾ ബി സി എം സി കിരീടത്തിന്റെ മണം പിടിച്ചു തുടങ്ങി.. അതശക്തരായ ടീമുകൾ .. ഫൈനലിനെ ഓർമ്മിപ്പിക്കുമാറ് തെമ്മാടിയുമായി ഒരു വീറുറ്റ പിടുത്തം.. സാജൻ കരുണാകരൻ എന്ന അമരക്കാരന്റെ നേതൃത്വം… ബിജു, ബിനോയ് മാത്യു എന്നിവരുടെ മികവുറ്റ, കൃത്യതയാർന്ന ശിക്ഷണം… സിറോഷ്, ജേക്കബ്, ബിജോ, സാന്റോ, ഷിജു, നിബിൻ, ടെൻസ്, ജിൽസ്, രാജീവ്, എൽബെർട്ട്, ജിജോ ടീം അംഗങ്ങൾ… ടീം മാനേജർ ആയി സനൽ പണിക്കരുമാണ് ഉണ്ടായിരുന്നത്… ഫലമോ വൂസ്റ്റർ തെമ്മാടി എന്ന ഒറ്റയാൻ.. യുകെയിലെ വടംവലിയിലെ രാജാക്കന്മാർ.. ഒരു നിമിഷം പകച്ചുപോയപ്പോൾ ഉദിച്ചുയർന്നത് ബി സി എം സി.. എന്ന കൊച്ചു കുട്ടിക്കൊമ്പൻ..

ബി സി എം സി വർഷങ്ങളായി യുക്മയിലെ കലാകായിക മത്സരങ്ങളിൽ വിജയക്കൊടി പാറിച്ചവരാണ്… കഴിഞ്ഞ വർഷത്തെ കലാമേളയിലെ ജേതാക്കളായി മുൻനിരയിൽ എത്തിയപ്പോൾ… എല്ലാവര്ക്കും ഞങ്ങൾ ഒരു ശക്തനായ എതിരാളിയാണ് എന്ന് വിളിച്ചോതുകയായിരുന്നു.. ഇതിൽ നിന്നും വ്യത്യസ്തമായി വടംവലിയിൽ കൂടി ജേതാക്കൾ ആയപ്പോൾ.. അഭിനന്ദനവുമായി ആദ്യം എത്തി ബി സി എം സി എന്ന അസോസിയേഷന്റെ പ്രസിഡന്റ് ജോ ഐപ്പ്.. ഇനിയും കൂടുതൽ കരുത്തുപകർന്ന് കൂടുതൽ വിജങ്ങൾ എത്തിച്ചേരട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബങ്ങളുടെ കൂട്ടായ്മയിൽ ഉരുക്കിയെടുത്ത ബി സി എം സി എന്ന സംഘടന, അതെ ഇത് ബി സി എം സിയുടെ മാത്രം പ്രത്യേകത ആണ്.. സിറോഷ്, ലിറ്റി, ഷിജു, റെജി, ലീന , സിൽവി എന്നിവർ അടങ്ങുന്ന 2017 നേതൃത്വത്തോടൊപ്പം പഴയകാല പടക്കുതിരകളും ഒത്തു ചേർന്ന് മുന്നേറുന്ന ബി സി എം സി യുടെ വിജക്കുതിപ്പിന്റെ തേരോട്ടം യുകെ മലയാളികൾ ദർശിക്കും എന്നതിൽ തർക്കമില്ല ….
[ot-video][/ot-video]


ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി കലോത്സവത്തിന് വര്‍ണ്ണാഭമായ സമാപനം. ശനിയാഴ്ച്ച രാവിലെ ഒന്‍പത് മണി മുതല്‍ ആരംഭിച്ച കലോത്സവത്തില്‍ പങ്കെടുത്തത് നിരവധി കുരുന്നു പ്രതിഭകള്‍. നൃത്തം, സംഗീതം, പ്രസംഗം, കഥാപ്രസംഗം തുടങ്ങി നിരവധി കാറ്റഗറികളിലായി ഒട്ടേറെ മത്സരങ്ങള്‍ ആയിരുന്നു കലോത്സവത്തില്‍ ഉണ്ടായിരുന്നത്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ കുരുന്നു പ്രതിഭകള്‍ ആവേശപൂര്‍വ്വം ആയിരുന്നു മത്സരങ്ങളില്‍ പങ്കെടുത്തത്.
കാലത്ത് ഒന്‍പത് മണിക്ക് തുടങ്ങിയ മത്സരങ്ങള്‍ സമയ ക്ലിപ്തത പാലിച്ച് വൈകുന്നേരം അഞ്ച് മണിയോടെ സമാപിച്ചു. മത്സരങ്ങള്‍ക്ക് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി പ്രസിഡന്‍റ് അജയ് പെരുമ്പലത്ത്, സെക്രട്ടറി രാജേഷ് തോമസ്, ട്രഷറര്‍ ജോസ് തോമസ്, കലോത്സവ കമ്മറ്റി കോര്‍ഡിനേറ്റര്‍ ടെല്‍സ് മോന്‍, മറ്റ് കമ്മറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എല്‍കെസി കലോത്സവത്തിലെ വിജയികള്‍ ഈ ശനിയാഴ്ച ടിപ്ടന്‍ ആര്‍എസ്എ അക്കാദമി ഹാളില്‍ നടക്കുന്ന യുക്മ മിഡ്ലാന്‍ഡ്‌സ് റീജിയണല്‍ കലാമേളയില്‍ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് മത്സരിക്കും.

കലോത്സവത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
തോമസുകുട്ടി ഫ്രാന്‍സിസ്
ലിവര്‍പൂളിന്റെ മണ്ണില്‍ തീപാറിക്കുന്ന കായിക ശക്തികള്‍ ഇന്ന് മല്‍സര ഗോദായില്‍ അരമുറുക്കിയിറങും. തങ്ങളുടെ മെയ്ക്കരുത്തുമായി ഒരു ഡസന്‍ ടീമുകളാണ് വാശിയേറിയ വടംവലി മല്‍സരത്തിനായി കടന്നു വരുന്നത്. ഈ കായിക ശക്തികളെ കാണാനുള്ള ആവേശത്തിലാണ് വടംവലി മല്‍സര പ്രേമികള്‍. ആദരണീയനായ ജോണ്‍ മാഷിനോടുള്ള അനുസ്മരണാര്‍ത്ഥം നടത്തപ്പെടുന്ന വടംവലി മല്‍സത്തില്‍ യു.കെയുടെ വിവിധയിടങളിലുള്ള ശക്തരായ 12 ടീമുകള്‍ സമ്മാനിക്കുന്ന ആവേശ ഭരിതമായ മൂഹൂര്‍ത്തങള്‍ക്ക് സാക്ഷിയാവുന്നു ചെംപടയുടെ നാടായ ലിവര്‍പൂള്‍.
വൂസ്റ്റര്‍ തെമ്മാഡീസ്, കെന്റ് ടേണ്‍ ബ്രിഡ്ജ്, ഹെരിഫോര്‍ഡ് അച്ചായന്‍സ്, ലെസ്റ്റര്‍ ഫോക്‌സസ്, ബര്‍മിംഗ്ഹാം, BCMC, ബേസിംഗ് സ്റ്റോക് MCA, കോവന്ററി CKC, ഹേയ് വാര്‍ഡ്‌സ് ഹീത് ടീം, വാറിംഗ്റ്റണ്‍ വൂള്‍വ്‌സ്, വിഗന്‍ ടീം, എന്നിവര്‍ക്കൊപ്പം ആതിഥേയ ടീം ആയ ലിവര്‍പൂള്‍ ടൈഗേഴ്‌സും ലിവര്‍പൂള്‍ ടൗണ്‍ ക്ലബും ഈ വലിയ കായിക മാമാങ്കത്തില്‍ അണിനിരക്കുകയാണ്. കേവലം ഒരു കടുത്ത മല്‍സരത്തിനപ്പുറം, ജോണ്‍ മാഷിന്റെ പ്രിയപ്പെട്ട ശിക്ഷ്യഗണങ്ങളുടെ
കരുത്തുറ്റ പ്രകടനങളും അതിലൂടെയുള്ള ഒരു സൗഹൃദ മല്‍സരവും ഈ വടംവലി മഹാമഹം മലയാളി സമൂഹത്തിന് സമ്മാനിക്കുകയാണ്.
ഇന്ന് LIVERPOOL BROAD GREEN international high school Court ല്‍ വച്ചാണ് മത്സരം നടത്തപ്പെടുക. രാവിലെ 10 മണിക്ക് വടംവലി മാമാങ്കത്തിന് നാന്ദികുറിച്ചുകൊണ്ട് വര്‍ണ്ണാഭമായ ഉല്‍ഘാടന സമ്മേളനം നടത്തപ്പെടും. മല്‍സര ഗോദായിലേക്ക് കടന്നുവരുന്ന 12 ടീമുകള്‍ തങ്ങളുടെ നിറപ്പകിട്ടാര്‍ന്ന ജേഴ്‌സി അണിഞ്ഞുകൊണ്ട് വാദ്യമേളഘോഷങ്ങളോടുകൂടി മല്‍സര നഗറിലേക്ക് ഘോഷയാത്രയായി കടന്നുവരും. തുടര്‍ന്ന് ടീമുകളുടെ മാസ്സ് ഡ്രില്‍ നടത്തപ്പെടുന്നതാണ്.
ഉല്‍ഘാടന സമ്മേളനത്തില്‍ പ്രമുഖ വിശിഷ്ടാതിഥികളുടെ മഹനീയ സാന്നിധ്യവും ഉണ്ടായിരിക്കും.
ലിവര്‍പൂളിലെ ജോണ്‍ മാഷ് റഫറി മാത്രമായിരുന്നില്ല. നല്ലൊരു പരിശീലകന്‍ കൂടിയായിരുന്നു. തന്റെ മികവാര്‍ന്ന പരിശീലനത്തിലൂടെ യുകെ യിലെ വിവിധ ഇടങ്ങളില്‍ ഒരു ഡസനിലധികം വടം വലി ടീമുകളെ രൂപീകരിച്ചെടുക്കുവാന്‍ ആ മഹത് വ്യക്തിക്കു കഴിഞ്ഞിട്ടുണ്ട്. അതിലൂടെ ഇവിടെയുള്ള മലയാളി സമൂഹത്തിനിടയില്‍ വടംവലിയെന്ന കായിക മല്‍സരത്തിന് പുതിയ മാനങ്ങള്‍ സൃഷ്ടിക്കുവാനും ജോണ്‍ മാഷിനു കഴിഞ്ഞു. മരണം തട്ടിയെടുത്ത ജോണ്‍ മാഷിനായി ഇവിടെ കളിക്കളം ആദരവ് ഒരുക്കുകയാണ്. ജോണ്‍ മാഷിന്റെ രണ്ടാം ചരമ വാര്‍ഷികത്തിന് ശ്രാദ്ധാഞ്ജലിയര്‍പ്പിച്ചു കൊണ്ട് ലിവര്‍പൂളിലെ മലയാളി സമൂഹത്തിന്റെയും, ലിവര്‍പൂള്‍ ടൈഗേഴ്‌സിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് വാശിയേറിയ ഈ വടംവലി
മല്‍സരം നടത്തപ്പടുന്നത്.
ഇതിനായി ലിവര്‍പൂളിലും പരിസര പ്രദേശങ്ങളില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട ഒരു വലിയ കമ്മിറ്റിയാണ് ഈ വലിയ സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത്. Broad green School lന്റെ വിശാല
മായ Car parking, നാടന്‍ ഭക്ഷണശാല, എന്നിവ പ്രത്യേകം ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. ഈ വലിയ കായിക മാമാങ്കത്തിലേക്ക് യുകെ യിലെ എല്ലാ കായിക പ്രേമികളെയും ഞങ്ങള്‍ ഞങ്ങള്‍ ഹാര്‍ദവമായി സ്വാഗതം ചെയ്യുതുകൊള്ളുന്നു.
വിലാസം.
BROAD GRREN HIGH SCHOOL
HELIERS ROAD
(OFF BROAD GREEN ROAD)
L13 4DH
LIVERPOOL