Uncategorized

മലയാളം യുകെ ന്യൂസ് ടീം

സുപ്രീം കോടതി നിർദ്ദേശമനുസരിച്ചുള്ള ശമ്പളം മാനേജ്മെൻറുകൾ നല്കുന്നില്ലെങ്കിൽ കേരളമെങ്ങും സമരം നടത്താൻ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ തയ്യാറെടുപ്പ് ആരംഭിച്ചു. ജൂലൈ 17 മുതൽ സംസ്ഥാന വ്യാപകമായി പണി മുടക്കാനാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ തീരുമാനം. ഇതിനിടെ നഴ്സസ് സമരത്തെ നേരിടാൻ മറുതന്ത്രവുമായി ഹോസ്പിറ്റൽ മാനേജ്മെൻറുകളും രംഗത്തെത്തി. അനിശ്ചിതമായി തിങ്കളാഴ്ച മുതൽ ഹോസ്പിറ്റലുകളിലെ അത്യാഹിത വിഭാഗമൊഴികെ ഉള്ളവയുടെ പ്രവർത്തനം നിർത്തിവയ്ക്കാനാണ് തീരുമാനം. ജനങ്ങളുടെ ജീവന് വില പറഞ്ഞ് നഴ്സസ് സമരത്തെ പരാജയപ്പെടുത്താനുള്ള മാനേജ്മെന്റ് നീക്കം പരക്കെ അപലപിക്കപ്പെട്ടു കഴിഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികൾ മാനേജ്മെന്റുകളുടെ നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. നഴ്സസ് സമരത്തിനെതിരെ എസ്മ പ്രയോഗിക്കാൻ ഹൈക്കോടതി അനുമതി നല്കി. ഹോസ്പിറ്റൽ മാനേജ്മെന്റുകളുടെ അസോസിയേഷൻ നല്കിയ ഹർജിയിലാണ് വിധി. കോടതി നിർദ്ദേശം നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഗവൺമെന്റിനാണ്.

തങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്കുനേരെ മുഖം തിരിക്കുന്ന സ്വകാര്യ ആശുപത്രികളുടെ അനീതിക്കെതിരായി ജയിലിൽ പോവാനും  തങ്ങളുടെ പ്രവർത്തകർ തയ്യാറെന്ന് യു എൻ എ പ്രഖ്യാപിച്ചു. യൂണിറ്റുകളില്ലാത്ത ആശുപത്രികളിൽ യൂണിറ്റുകൾ തുടങ്ങാനുള്ള പ്രവർത്തനം യു എൻ എ ഊർജിതമാക്കി. കൂടുതൽ നഴ്സുമാർ യുഎൻഎയിൽ ചേരാൻ ദിനം പ്രതി മുന്നോട്ട് വരുന്നുണ്ട്. അഭൂതപൂർവ്വമായ പിന്തുണയാണ് ജനങ്ങളിൽ നിന്ന് സമരത്തിനു ലഭിക്കുന്നത്. പ്രവാസി നഴ്സുമാർ ഒന്നടങ്കം സമരത്തിനു ധാർമ്മിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നഴ്സുമാരെ സാമ്പത്തികമായി സഹായിച്ചാണ് പല പ്രവാസി കൂട്ടായ്മകളും രംഗത്തെത്തിയിരിക്കുന്നത്. അടിച്ചമർത്തപ്പെട്ട ഒരു വിഭാഗത്തിൻറെ ഉയിർത്തെഴുന്നേൽപ്പായി നഴ്സസ് സമരം മാറുകയാണ്. കോട്ടയം ഭാരത് ഹോസ്പിറ്റലിൽ യൂണിയൻ പ്രവർത്തനം നടത്തിയ യുഎൻഎ പ്രവർത്തകരെ കൈയേറ്റം ചെയ്തതായി പരാതിയുണ്ട്. എറണാകുളം ലിസിയിൽ യുഎൻഎ മാർച്ചിൽ പങ്കെടുക്കാനിറങ്ങിയ നഴ്സുമാരെ ഹോസ്റ്റലിൽ പൂട്ടിയിട്ടതിനെ തുടർന്ന് പോലീസ് എത്തി മോചിപ്പിക്കുകയായിരുന്നു.

സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളം നഴ്സുമാർക്ക് നൽകേണ്ടെന്ന് കേരള മിനിമം വേജസ് അഡ്വൈസറി കമ്മിറ്റി ശിപാർശ ചെയ്തതിനെ തുടർന്നാണ് യു എൻ എ ജൂലൈ 11 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയിരുന്നു. മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനത്തിൽ പുനർവിചിന്തനം നടത്തണം എന്ന് മാർച്ചിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ബലരാമൻ കമ്മിറ്റി യുടെയും വീര കുമാർ കമ്മിറ്റിയുടെയും നിർദ്ദേശങ്ങൾ നടപ്പാക്കണം. ട്രെയിനി നഴ്സ് സമ്പ്രദായം നിർത്തലാക്കണം. മെയിൽ നഴ്സുമാർക്ക് സംവരണം വേണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.  ഗവൺമെന്റ് മാനേജ്മെൻറ് പ്രതിനിധികളും യൂണിയനുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ജനറൽ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 17, 200 രൂപയായി നിശ്ചയിക്കുകയായിരുന്നു.  ജനറൽ നഴ്സുമാർക്ക് കുറഞ്ഞത് 20,000 രൂപ അടിസ്ഥാന ശമ്പളം നല്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട മിനിമം വേജസ് അഡ്‌വൈസറി കമ്മിറ്റിയുടെ ശിപാർശ അംഗീകരിക്കില്ലെന്ന് സമരരംഗത്തുള്ള യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. കമ്മിറ്റി ശിപാർശ സംസ്ഥാന ഗവൺമെന്റിന് സമർപ്പിക്കും. ഗവൺമെന്റ് തുടർ നടപടികൾക്കായി റിപ്പോർട്ട് മിനിമം വേജസ് അഡ് വൈസറി ബോർഡിന് റഫർ ചെയ്യും. മാനേജുമെൻറുകൾക്കും ജീവനക്കാർക്കും തങ്ങളുടെ പരാതികളും നിർദ്ദേശങ്ങും അഡ്വൈസറി ബോർഡിന് മുമ്പിൽ വീണ്ടും അവതരിപ്പിക്കാം. തർക്ക വിഷയങ്ങൾ ഇല്ലെങ്കിൽ രണ്ടു മാസത്തിനകം തീരുമാനം നടപ്പിലാക്കാനാണ് ഗവൺമെന്റ് പദ്ധതിയിടുന്നത്. പരാതികൾ പരിഹരിക്കാനായില്ലെങ്കിൽ ശമ്പള വർദ്ധന  നടപ്പാക്കൽ അനിശ്ചിതമായി നീളാൻ സാധ്യതയുണ്ട്.

.

തോമസുകുട്ടി ഫ്രാന്‍സീസ്

ലിവര്‍പൂള്‍: ഒരു ദശാബ്ദക്കാലം യുകെ മലയാളി സമൂഹത്തിലെ കായിക പ്രേമികള്‍ക്ക് ആവേശം പകര്‍ന്നു കൊടുത്ത ആദരണീയനായ ജോണ്‍ മാഷിനോടുള്ള അനുസ്മരണാര്‍ത്ഥം വടം വലി മത്സരം നടത്തപ്പെടുന്നു. യുകെയുടെ വിവിധ മേഖലകളില്‍ മലയാളി കൂട്ടായ്മകള്‍ സംഘടിപ്പിച്ചിരുന്ന വടം വലി, വോളിബോള്‍ മല്‍സര കോര്‍ട്ടുകളില്‍ റഫറിയായി വിളങ്ങിയിരുന്നജോണ്‍ മാഷ് കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു. തന്റെ നീതിയുക്തമായ വിധിനിര്‍ണ്ണയത്തിനായി വിസിലൂതി കളിക്കളത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി തെറ്റ് തിരുത്തി കൊടുത്തിരുന്ന ആ കായിക അദ്ധ്യാപകന്റെ ശിഷ്യഗണങ്ങള്‍ ധാരാളമുണ്ട് ഇവിടെ യുകെയില്‍.

ജോണ്‍മാഷ് റഫറി മാത്രമായിരുന്നില്ല. നല്ലൊരു പരിശീലകന്‍ കൂടിയായിരുന്നു. തന്റെ മികവാര്‍ന്ന പരിശീലനത്തിലൂടെ യുകെ യിലെ വിവിധ ഇടങ്ങളില്‍ ഒരു ഡസനിലധികം വടംവലി ടീമുകളെ രൂപീകരിച്ചെടുക്കുവാന്‍ ആ മഹത് വ്യക്തിക്കു കഴിഞ്ഞിട്ടുണ്ട്. അതിലൂടെ ഇവിടെയുള്ള മലയാളി സമൂഹത്തിനിടയില്‍ വടംവലിയെന്ന കായിക മത്സരത്തിന് പുതിയ മാനങ്ങ്ള്‍ സൃഷ്ടിക്കുവാനും ജോണ്‍ മാഷിനു കഴിഞ്ഞു. ജോണ്‍ മാഷിന്റെ രണ്ടാം ചരമ വാര്‍ഷികത്തിന് ശ്രാദ്ധാഞ്ജലിയര്‍പ്പിച്ചു കൊണ്ട് ലിവര്‍പൂളിലെ മലയാളി സമൂഹത്തിന്റെയും, ലിവവര്‍പൂള്‍ ടൈഗേഴ്‌സിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് വാശിയേറിയ ഈ വടംവലി മല്‍സരം നടത്തപ്പടുന്നത്. സെപ്തംബര്‍ 30ന് ശനിയാഴ്ച ലിവര്‍പൂളിലെ Broadgreen International High School sâ Outdoor courtല്‍വച്ചാണ് മല്‍സരം നടത്തപ്പെടുക. ആവേശമുണര്‍ത്തുന്ന ഈ മത്സരത്തിന്റെ വിജയപൂര്‍ണ്ണമായ നടത്തിപ്പിനായി തോമസുകുട്ടി ഫ്രാന്‍സീസ്, ഹരികുമാര്‍ ഗോപാലന്‍, ബിജു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു വലിയ കമ്മിറ്റി രൂപീകൃതമായി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

കേവലം 75 പൗണ്ട് മാത്രമാണ് മല്‍സരത്തിനുള്ള ടീം രജിസ്‌ട്രേഷന്‍ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഒന്നാം സമ്മാനം 1001 പൗണ്ട്, രണ്ടാം സമ്മാനം 701 പൗണ്ട്, മൂന്നാം സമ്മാനം 351 പൗണ്ട്, നാലാം സമ്മാനം 201 പൗണ്ടും ലഭിക്കുന്നതിനോടൊപ്പം ആകര്‍ഷണീയമായ ട്രോഫികളും വിജയികളായ ടീമുകള്‍ക്ക് നല്‍കപ്പെടുന്നു. കൂടാതെ മല്‍സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ജോണ്‍ മാഷിനോടുള്ള ആദരസൂചകമായി പ്രത്യേക മെമന്റൊകളും അതുപോലെതന്നെ എല്ലാ ടീം അംഗങ്ങള്‍ക്കും പ്രത്യേക
മെഡലുകളും സമ്മാനിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിക്കുന്നു. ടീം രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ക്ക് ദയവായി ബന്ധപ്പെടുക :

Harikumar Gopalan- 07963387035
Jose Emmanuel- 07857592158
Biji Varghese – 07538369676

അമ്മ’യില്‍ നേതൃമാറ്റം ആവശ്യമില്ലെന്ന് നടന്‍ ആസിഫലി പ്രമുഖ ന്യൂസ് ചാനൽ ടോക്ക് ഷോയിൽ പറഞ്ഞു. പരിചയസമ്പന്ന നേതൃനിര ‘അമ്മ’യ്ക്കുണ്ട്. യുവനിരയ്ക്ക് സംഘടനാപരമായ പരിമിതികളുണ്ട് .

ദിലീപ് തന്‍റെ വെല്‍വിഷറായിരുന്നു. ദിലീപിനെ അഭിമുഖീകരിക്കാന്‍ കഴിയാത്തതിനാലാണ് ഒപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞത് . നീചനായ ദിലീപ് എന്ന് താന്‍ പറഞ്ഞിട്ടില്ല. ഒാണ്‍ലൈനില്‍വന്ന വാര്‍‌ത്തതെറ്റാണ് . നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി ദിലീപ് ആകരുതെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോഴും ആഗ്രഹിക്കുന്നു. പുതിയ സിനിമകളുടെ റിലീസിങ്ങില്‍പോലും ആശങ്കയുണ്ട് . വിവാദങ്ങള്‍ ഒരുശതമാനം ജനങ്ങളെയെങ്കിലും തിയറ്ററില്‍നിന്ന് അകറ്റിയെന്നും ആസിഫ് അലി പറഞ്ഞു.

വൂസ്റ്റർ∙ പ്രവാസി കേരളാ കോൺഗ്രസ് എം യുകെ ദേശീയ എക്സിക്യൂട്ടീവ് യോഗം വൂസ്റ്ററിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മോൻസ് ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ ചേർന്നു .പ്രവാസി കേരള കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ യുകെയിൽ ശക്തിപ്പെടുത്തുന്നതിനു വേണ്ട കർമ്മ പരിപാടികൾ യോഗം ചർച്ച ചെയ്തു.

പാർട്ടി വൈസ് ചെയർമാൻ ജോസ് കെ മാണി എംപി യുകെ സന്ദർശിച്ചപ്പോൾ നൽകിയ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള കർമ്മ പദ്ധതികളും യോഗത്തിൽ ചർച്ച ചെയ്തു. കൂടുതൽ കാര്യക്ഷമമായി യുകെയുടെ എല്ലാ ഭാഗങ്ങളിലും ഉള്ള കേരള കൊണ്ഗ്രെസ്സ് അനുഭാവികളെയും നേതാക്കളെയും ഏകോപിപ്പിക്കുന്നതിനും മുൻപ് പാർട്ടിയിലും പോഷക സംഘടനകളിലും നേതൃ സ്ഥാനം വഹിച്ചിരുന്ന ആളുകളെ കണ്ടെത്തി നേതൃ നിരയിലേക്ക് കൊണ്ട് വരുന്നതിനും പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശനങ്ങൾക്കു നാട്ടിൽ നിന്നും പരിഹാരം കാണേണ്ട പ്രശ്നങ്ങളിൽപാർട്ടിയുടെ നേതാക്കന്മാരുമായും എംപിമാരുമായും എംഎൽഎമാരുമായും  ആശയ വിനിമയം നടത്തുന്നതിനും യോഗം തീരുമാനം എടുത്തു.

പ്രവാസി കേരള കോൺഗ്രസ് യുകെ ദേശീയ പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ദേശീയ സെക്രെട്ടറി സി എ ജോസഫ് സ്വാഗതം ആശംസിച്ചു , ദേശീയ ഓഫിസ് ചാർജ് ജെനെറൽ സെക്രെട്ടറി ടോമിച്ചൻ കൊഴുവനാൽ റിപ്പോർട്ട് അവതരിപ്പിച്ചു. മാനുവൽ മാത്യു നന്ദി രേഖപ്പെടുത്തി .ദേശീയ ഭാരവാഹികളായ  ജിജി വരിക്കാശ്ശേരി ,ബിനു മുപ്രാപ്പള്ളി, വിനോദ് ചുങ്കക്കാരോട്ട്, ജോബിൾ  ജോസ് , ബിജു തുടങ്ങിയവർ സംസാരിച്ചു.

മലയാളം യുകെ  ന്യൂസ് ടീം.

അന്തിമ സമരത്തിനു തയ്യാറെടുക്കുകയാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് പതിനായിരക്കണക്കിന് നഴ്സുമാർ കേരള തലസ്ഥാനത്ത് മാർച്ചു ചെയ്തു. സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന വേതനം സ്വകാര്യ മേഖലയിൽ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കേരളത്തിലെമ്പാടും നിന്ന് എത്തിയ നഴ്സുമാർ ഒരുമയോടെ തിരുവനന്തപുരത്തിൻറെ വിരിമാറിൽ തങ്ങളുടെ അവകാശ പ്രഖ്യാപനം നടത്തിയത്. ബാംഗ്ലൂരിൽ നിന്നും ഹൈദരാബാദിൽ നിന്നും നഴ്സുമാർ മാർച്ചിനെത്തിയിരുന്നു. നഴ്സുമാരുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ഡൽഹിയിലും മുംബയിലും ലോകമെമ്പാടും നഴ്സുമാർ യോഗങ്ങൾ നടത്തി. ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന കമ്മിറ്റിയംഗങ്ങൾ മരണം വരെ നിരാഹാരം നടത്തുമെന്ന് യുഎൻഎ സംസ്ഥാന പ്രസിഡൻറ് ജാസ്മിൻ ഷാ പ്രഖാപിച്ചു. ജൂലൈ 17 മുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിപ്പിച്ചു കൊണ്ട് സമ്പൂർണ പണിമുടക്കിന് യുഎൻഎ ആഹ്വാനം ചെയ്തു. സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളം നല്കുന്ന മാനേജ്മെൻറുകളുടെ ആശുപത്രികൾ സമരത്തിൽ നിന്ന് ഒഴിവാക്കപ്പെടും.

ന്യായമായ ആവശ്യങ്ങളുടെ നേരെ മുഖം തിരിച്ചു നിൽക്കുന്ന മാനേജ്മെന്റുകളുടെയും അധികാരികളുടെയും മനോഭാവത്തിനെതിരെയുള്ള സമരകാഹളം മുഴക്കി അണിനിരന്നത് പതിനായിരങ്ങൾ. സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുക്കുവാൻ നഴ്സുമാർ തലസ്ഥാനത്തേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു. രാവിലെ 11 മണിയോടെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിന്ന് കരുണയുടെ മാലാഖാമാർ മാർച്ചിന് തുടക്കം കുറിച്ചു. യൂണിഫോം അണിഞ്ഞെത്തിയ നഴ്സുമാർ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു ഒത്തൊരുമയോടെ തലസ്ഥാനത്തെ കാല്ക്കീഴിലാക്കിയപ്പോൾ കേരളം കണ്ട ഐതിഹാസികമായ സമര ഭേരിക്ക് തുടക്കമായി. മാർച്ചിന് മുൻനിരയിൽ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അണിനിരന്നു. തൃശൂർ ജില്ലയിൽ നിന്നെത്തിയ നഴ്സുമാർക്ക് പിന്നാലെ മറ്റു ജില്ലയിലെ യുഎൻഎ പ്രവർത്തകരും വരിവരിയായി നിരന്നു. തിരുവനന്തപുരം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രവർത്തകർ എത്തിയത്. സമരത്തിൽ പങ്കെടുക്കരുതെന്ന് പല മാനേജ്മെന്റുകളും നല്കിയ അന്ത്യശാസനം വകവയ്ക്കാതെയാണ് നഴ്സുമാർ തലസ്ഥാനത്ത് എത്തിച്ചേർന്നത്. സമരത്തിനു പോകാൻ ഒരുങ്ങിയവരെ പോകാൻ അനുവദിക്കാതെ പൂട്ടിയിട്ട സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തികച്ചും സമാധാനപരമായി പൊതു ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ പോലീസിൻറെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് മാർച്ച് മുന്നേറിയത്. നഴ്സുമാർക്ക് പിന്തുണയുമായി കുടുംബാംഗങ്ങളും പൊതു ജനങ്ങളും മാർച്ചിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്നതിന്റെ മുന്നറിയിപ്പായിരുന്നു തലസ്ഥാനത്ത് കണ്ടത്. യുഎൻഎയുടെ സമരത്തിന് ദിനംപ്രതി പിന്തുണ വർദ്ധിക്കുന്നു എന്നതിൻറെ തെളിവായിരുന്നു തിരുവനന്തപുരത്തെ ശക്തിപ്രകടനം. മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനത്തിൽ പുനർവിചിന്തനം നടത്തണം എന്ന് മാർച്ചിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ബലരാമൻ കമ്മിറ്റി യുടെയും വീര കുമാർ കമ്മിറ്റിയുടെയും നിർദ്ദേശങ്ങൾ നടപ്പാക്കണം. ട്രെയിനി നഴ്സ് സമ്പ്രദായം നിർത്തലാക്കണം. മെയിൽ നഴ്സുമാർക്ക് സംവരണം വേണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളം നഴ്സുമാർക്ക് നൽകേണ്ടെന്ന് കേരള മിനിമം വേജസ് അഡ്വൈസറി കമ്മിറ്റി ശിപാർശ ചെയ്തതിനെ തുടർന്നാണ് യു എൻ എ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. ഗവൺമെന്റ് മാനേജ്മെൻറ് പ്രതിനിധികളും യൂണിയനുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ജനറൽ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 17, 200 രൂപയായി നിശ്ചയിക്കുകയായിരുന്നു.  ജനറൽ നഴ്സുമാർക്ക് കുറഞ്ഞത് 20,000 രൂപ അടിസ്ഥാന ശമ്പളം നല്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട മിനിമം വേജസ് അഡ്‌വൈസറി കമ്മിറ്റിയുടെ ശിപാർശ അംഗീകരിക്കില്ലെന്ന് സമരരംഗത്തുള്ള യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. കമ്മിറ്റി ശിപാർശ സംസ്ഥാന ഗവൺമെന്റിന് സമർപ്പിക്കും. ഗവൺമെന്റ് തുടർ നടപടികൾക്കായി റിപ്പോർട്ട് മിനിമം വേജസ് അഡ് വൈസറി ബോർഡിന് റഫർ ചെയ്യും. മാനേജുമെൻറുകൾക്കും ജീവനക്കാർക്കും തങ്ങളുടെ പരാതികളും നിർദ്ദേശങ്ങും അഡ്വൈസറി ബോർഡിന് മുമ്പിൽ വീണ്ടും അവതരിപ്പിക്കാം. തർക്ക വിഷയങ്ങൾ ഇല്ലെങ്കിൽ രണ്ടു മാസത്തിനകം തീരുമാനം നടപ്പിലാക്കാനാണ് ഗവൺമെന്റ് പദ്ധതിയിടുന്നത്. പരാതികൾ പരിഹരിക്കാനായില്ലെങ്കിൽ ശമ്പള വർദ്ധന  നടപ്പാക്കൽ അനിശ്ചിതമായി നീളാൻ സാധ്യതയുണ്ട്.

മലയാളം യുകെ ന്യൂസ് ടീം.

നഴ്സുമാർക്ക് അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്ന ആവശ്യം മാനേജ്മെന്റുകളുടെ സമ്മർദ്ദത്തിനു മുമ്പിൽ നടപ്പാവില്ലെന്ന് ഉറപ്പായി. സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളം നഴ്സുമാർക്ക് നൽകേണ്ടെന്ന് കേരള മിനിമം വേജസ് അഡ്വൈസറി കമ്മിറ്റി ശിപാർശ ചെയ്തു.  ഇന്ന് ഗവൺമെന്റ് മാനേജ്മെൻറ് പ്രതിനിധികളും യൂണിയനുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ജനറൽ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 17, 200 രൂപയായി നിശ്ചയിച്ചു. ഇതുമായി ബന്ധപ്പെട്ട മിനിമം വേജസ് അഡ്‌വൈസറി കമ്മിറ്റിയുടെ ശിപാർശ അംഗീകരിക്കില്ലെന്ന് സമരരംഗത്തുള്ള യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പറഞ്ഞു. തീരുമാനം നിരാശാജനകമാണെന്ന് സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷാ പറഞ്ഞു. ജൂലൈ 11 ലെ സെക്രട്ടറിയേറ്റ് മാർച്ചുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. അര ലക്ഷത്തോളം നഴ്സുമാർ മാർച്ചിൽ പങ്കെടുത്ത് സെക്രട്ടറിയേറ്റ് വളയും.

കമ്മിറ്റി ശിപാർശ സംസ്ഥാന ഗവൺമെന്റിന് സമർപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു. ഗവൺമെന്റ് തുടർ നടപടികൾക്കായി റിപ്പോർട്ട് മിനിമം വേജസ് അഡ് വൈസറി ബോർഡിന് റഫർ ചെയ്യും. മാനേജുമെൻറുകൾക്കും ജീവനക്കാർക്കും തങ്ങളുടെ പരാതികളും നിർദ്ദേശങ്ങും അഡ്വൈസറി ബോർഡിന് മുമ്പിൽ വീണ്ടും അവതരിപ്പിക്കാം. തർക്ക വിഷയങ്ങൾ ഇല്ലെങ്കിൽ രണ്ടു മാസത്തിനകം തീരുമാനം നടപ്പിലാക്കുമെന്ന് ഗവൺമെന്റ് പറഞ്ഞു. പരാതികൾ പരിഹരിക്കാനായില്ലെങ്കിൽ ശമ്പള വർദ്ധന  നടപ്പാക്കൽ അനിശ്ചിതമായി നീളാൻ സാധ്യതയുണ്ട്. മിനിമം വേജസ് അഡ് വൈസറി ബോർഡ് ശമ്പള വർദ്ധന അംഗീകരിച്ചതിനു ശേഷം ഗവൺമെന്റ് നോട്ടിഫിക്കേഷൻ നല്കുന്നതിനു ശേഷമേ വർദ്ധന നിലവിൽ വരുകയുുള്ളു.

ജനറൽ നഴ്സിംഗ് വിഭാഗത്തിൽ  നിർദ്ദേശിക്കപ്പെട്ട അലവൻസുകൾ ഉൾപ്പെടെയുള്ള ശമ്പള സ്കെയിൽ താഴെക്കൊടുക്കുന്നു.

Basic Salary Rs. 17200/-

Bed Capacity (0 – 20)                       : Rs. 18232/-

Bed Capacity (21 – 100)                   : Rs. 19810/-

Bed Capacity (101 – 300)                : Rs. 20014/-

Bed Capacity (301 – 500)                : Rs. 20980/-

Bed Capacity (501 – 800)                : Rs. 22040/-

Bed Capacity (801   and above)    : Rs. 23760/-

ഗ്രൂപ്പ് 8 ൽ വരുന്ന മിനിസ്റ്റീരിൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 15,600 രൂപയാക്കും. നേരത്തെ ഇത് 7775 രൂപയായിരുന്നു. ജനറൽ നഴ്സുമാരുടെ ശമ്പളം 8775 രൂപയിൽ നിന്നാണ് 17, 200 രൂപയാക്കാൻ ശിപാർശ നല്കിയിരിക്കുന്നത്.

ടോം ജോസ് തടിയംപാട്

ഇടുക്കി, മുളകുവള്ളിയിലെ ബോയ്‌സ്‌കോ അനാഥമന്ദിരത്തിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിവരുന്ന ചാരിറ്റിക്ക് ഇതുവരെ 751 പൗണ്ട് ലഭിച്ചു കഴിഞ്ഞു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. കളക്ഷന്‍ വരുന്ന ജൂലൈ 20 വരെ തുടരും. അന്നുവരെ ലഭിക്കുന്ന മുഴുവന്‍ പണവും 22ന് ബര്‍മിംഗ്ഹാമില്‍ നിന്നും നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശി കൈവശം ചെക്കായി കൊടുത്തുവിട്ടു സിസ്റ്റര്‍ ലിസ് മേരിക്ക് കൈമാറുമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു.

ഞങ്ങള്‍ ഈ ചാരിറ്റി ഓണത്തിന് നടത്താനാണ് കമ്മറ്റിയില്‍ ആലോചിച്ചത്. കാരണം കഴിഞ്ഞ ഒരു മാസം മുന്‍പാണ് ഒരു ചാരിറ്റി അവസാനിച്ചത്. എന്നാല്‍ നമ്മള്‍ ആ കുട്ടികള്‍ക്ക് ഇപ്പോള്‍ തന്നെ എന്തെങ്കിലും ചെയ്യണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് കമറ്റിയില്‍ പറഞ്ഞു. കുറഞ്ഞത് നമുക്ക് ഒരു അന്‍പതിനായിരം രൂപ കൊടുക്കാന്‍ കഴിയും അതുകൊണ്ട് ചാരിറ്റി തുടങ്ങാന്‍ അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നു. എന്താണെങ്കിലും ഇപ്പോള്‍ തന്നെ സാബു പറഞ്ഞതില്‍ കൂടുതല്‍ തുക ലഭിച്ചുകഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.

സിസ്റ്റര്‍ ലിന്‍സ് മേരിയുമായി നടത്തിയ സംഭാഷണത്തില്‍ അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടത് ഒരു ടി വി മാത്രമായിരുന്നു. ടിവി, പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത ഒരു ലിവര്‍പൂള്‍ മലയാളി മേടിച്ചുകൊടുത്തുകഴിഞ്ഞു. പിന്നീട് എന്തെങ്കിലും വേണോ എന്നു ഞാന്‍ സിസ്റ്ററിനോട് ചോദിച്ചപ്പോള്‍ ബുദ്ധിമുട്ടില്ലെങ്കില്‍ ഒരു പ്രിന്റര്‍ കൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നു പറഞ്ഞു. മറ്റൊരു ലിവര്‍പൂള്‍ മലയാളി അവര്‍ക്കു കൊടുക്കാന്‍ എന്നെ ഏല്‍പിച്ച 5000 രൂപ കൊണ്ട് പ്രിന്റര്‍ വാങ്ങികൊടുത്തു കഴിഞ്ഞു.

ഇനി നമുക്ക് ഇവിടുത്തെ 25 കുട്ടികള്‍ക്കും ഓണത്തിന് പുതിയ ഉടുപ്പും രുചികരമായ ഓണ ഊണും നല്‍കണം. അതിനു വേണ്ടിയാണു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ശ്രമിക്കുന്നത്. ഞാനും സിസ്റ്ററും തമ്മില്‍ സംസരിച്ച വീഡിയോ ഇതുവരെ 2,66,000 ആളുകള്‍ കണ്ടുകഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായ വാഗ്ദാനം ലഭിക്കുന്നുണ്ട് എന്ന് സിസ്റ്റര്‍ പറഞ്ഞു. വിദേശത്തുള്ളവര്‍ നാട്ടില്‍ വരുമ്പോള്‍ അവിടെ വന്നു കാണുമെന്നു ഫോണ്‍ മുഖേന അറിയിച്ചിട്ടുണ്ടെന്നും സിസ്റ്റര്‍ അറിയിച്ചു.

നിങ്ങളുടെ കുട്ടികള്‍ക്കു നല്‍കുന്ന ഒരു നേരത്തെ ഭക്ഷണത്തിന്റെ അല്ലെങ്കില്‍ ഒരുടുപ്പിന്റെ അല്ലെങ്കില്‍ ഒരു കളിപ്പാട്ടത്തിന്റെ പണം ഇവര്‍ക്ക് നല്‍കുക. നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക

ACCOUNTe NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS

സാനമ്മ സെബാസ്റ്റ്യന്‍

മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്തിന്റെയും കേരള ക്രിക്കറ്റ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ഫാര്‍ലിംഗ്ടന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് നടത്തിയ ഏഴാമത് ഓള്‍ യുകെ ടൂര്‍ണമെന്റില്‍ കേരള ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി. Solent Rangers Chichester രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുകെയിലെ മികച്ച എട്ടു ടീമുകളുടെ പങ്കാളിത്തവും കുറ്റമറ്റ സംഘാടന മികവും കൊണ്ട് ടൂര്‍ണമെന്റ് അവിസ്മരണീയമായി. ഒന്നാം സമ്മാനം 500 പൗണ്ട്‌സ് സ്‌പോണ്‍സര്‍ ചെയ്തത് പരഗോന്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡു രണ്ടാം സമ്മാനം 250 പൗണ്ട്‌സ് സ്‌പോണ്‍സര്‍ ചെയ്തത് ജെജെ പ്ലസ് ഏജന്‍സിയുമായിരുന്നു.

പള്‍സ് ലൈഫ് ഏജന്‍സി, സീകോം ഫിനാന്‍സ് ലിമിറ്റഡ്, ഗുഡ് ഫുഡ് ആന്‍ഡ് വൈന്‍ മലയാളം ഷോപ്പ്, ഡ്രൈറ്റോണ്‍ മലയാളം ഷോപ്പ് എന്നിവര്‍ ആയിരുന്നു മറ്റു സ്‌പോണ്‍സര്‍മാര്‍. ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് നടത്തിയ ഫുഡ് ഫെസ്റ്റിവലിനെ പോര്‍ട്‌സ്മൗത്തിലെ ജനങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്ത് വന്‍വിജയമാക്കി. ഭക്ഷണപ്രിയര്‍ക്കായി നാടന്‍ രുചി ഭേദങ്ങളുമായി പരമ്പരാഗതമായ നാടന്‍ തട്ടുകടകള്‍ രാവിലെ മുതല്‍ സജീവമായിരുന്നു. ഐസ് ക്രീം സ്റ്റാളുകള്‍, കൂള്‍ഡ്രിങ്ക്‌സ്, കുട്ടികള്‍ക്കായി ഫേസ് പെയിന്റിംഗ് എന്നിവയും ക്രമീകരിച്ചിരുന്നു. ടൂര്‍ണമെന്റും, ഫുഡ് ഫെസ്റ്റിവലും വന്‍വിജയമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ഭാരവാഹികള്‍ നന്ദി അറിയിക്കുകയുണ്ടായി.

ഓഗസ്റ്റ് 15ന് മനോര്‍ ഫാം കൗണ്ടി പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്ന സ്വാതന്ത്ര്യ ദിനാഘോഷവും ബാര്‍ബിക്യൂവും സെപ്റ്റംബര്‍ 9ന് പോര്‍ട്‌സ്മൗത്തില്‍ വച്ച് നടത്തപ്പെടുന്ന മെഗാ ഓണാഘോഷവും വന്‍വിജയമാക്കാന്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

കെ. ഡി. ഷാജിമോന്‍

ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സമരത്തീച്ചൂളയില്‍ പോരാടുന്ന കേരളത്തിലെ മാലാഖമാര്‍ക്ക് സാമ്പത്തികവും മാനസികവുമായ കൈത്താങ്ങുമായി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ രംഗത്ത്. ഒരു വശത്ത് മാനജ്മെന്റിന്റെ ഭീഷണിയും മറുവശത്ത് ജോലി നഷ്ടപ്പെട്ടവരും ജോലി ഭീഷണിയിലുള്ള ചുറ്റുപാടില്‍ ഈ സമൂഹത്തെ സംരക്ഷിക്കേണ്ട ചുമതല ഇതേ പാതയില്‍ കൂടി കടന്നുവന്ന നഴ്സിംഗ് മേഖലയിലെ ഓരോരുത്തരുടെയും കടമയാണെന്ന് മുന്നില്‍ക്കണ്ട് കഴിഞ്ഞ നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ അംഗങ്ങള്‍ പിരിച്ചെടുത്ത 750 പൗണ്ട് (65,000രൂപ) യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷാ, എംഎംഎ പ്രതിനിധിയില്‍ നിന്നും ഏറ്റുവാങ്ങി.

സമരഭൂമിയിലുള്ള ഓരോരുത്തരും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനോട് കടപ്പെട്ടിരിക്കുന്നുവെന്നും മുന്നോട്ടുള്ള പ്രയാണത്തിന് എംഎംഎയുടെ സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായും അംഗങ്ങള്‍ക്ക് വേണ്ടി അയച്ച സന്ദേശത്തില്‍ ജാസ്മിന്‍ ഷാ നന്ദിയും പ്രത്യാശയും അറിയിച്ചു.

അജിത്ത് പാലിയത്ത്

മനസില്‍ ലയിച്ചു ചേരുന്ന ശുദ്ധ സംഗീതമാണ് ഏതൊരു മലയാളിയും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത്. അങ്ങനെയൊരു മഹാനായ വ്യക്തിയുടെ മാസ്മരിക മലയാളം സംഗീതവുമായി 2017 നവംബര്‍ 12 നു ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുകെ വീണ്ടും നിങ്ങളുടെ മുന്നിലേക്ക് വരുകയാണ്. കൂടെ കഴിവുള്ള ഗായകരെ കണ്ടെത്തുവാനുള്ള ലളിതഗാന മത്സരവും. ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും വശ്യ മധുര രാഗങ്ങള്‍ സംഗീതത്തിലൂടെ മലയാളത്തിലേക്ക് സന്നിവേശിപ്പിച്ച അതുല്യ പ്രതിഭാശാലി. സിരകളിലെ പാട്ടുമാത്രം പൈതൃകമായി നല്‍കിയിട്ടു മടങ്ങിയ ബാബുരാജിന്റെ ജീവിതം ഹിന്ദുസ്ഥാനി സംഗീതത്താല്‍ സമ്പന്നമായിരുന്നു. ബംഗാളില്‍ സംഗീതജ്ഞരായിരുന്ന കുടുംബത്തില്‍ നിന്നും വന്ന ബംഗാളിയായ ജാന്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് സാബിര്‍ ബാബുരാജ് എന്ന എം എസ് ബാബുരാജ്. സംഗീതജ്ഞനായിരുന്നു ബാബുക്കയുടെ ബാപ്പ.

കല്‍ക്കട്ടയിലെ സംഗീതസദസ്സുകള്‍ കേള്‍ക്കാനും വിവിധ സംഗീതജ്ഞരുമായി ഇടപെടാനും കിട്ടിയ അവസരങ്ങളും ബാബുക്കയുടെ സംഗീതാത്മകത വളരാന്‍ സഹായകമായി. ചിട്ടയായ കര്‍ണാടക സംഗീതത്തിനു പകരം വൈകാരിക ഭാവങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ചിട്ടകളാല്‍ ബന്ധിക്കപ്പെടാത്ത ഹിന്ദുസ്ഥാനി സംഗീതം കേരളീയര്‍ക്ക് പുതിയ അനുഭവമായി. ഹിന്ദുസ്ഥാനി രാഗങ്ങളാണെങ്കിലും മലയാളത്തിന്റെ തനിമ മുറ്റി നില്‍ക്കുന്നതായിരുന്നു ഓരോ ഗാനങ്ങളും. മലയാളത്തിലെ ഒട്ടു മിക്ക സംഗീത സംവിധായകരും ‘മാസ്റ്റര്‍’ ആയപ്പോള്‍ ബാബുരാജിനെ മാത്രം മലയാളികള്‍ സ്‌നേഹത്തോടെ ‘ബാബുക്ക’ എന്നു വിളിച്ചു.

പ്രതിഭാധനനായ ബാബുക്ക എന്ന എം എസ് ബാബുരാജ് മരിച്ചിട്ട് ഈ ഒക്ടോബര്‍ ഏഴിന് 38 വര്‍ഷങ്ങള്‍ കഴിഞ്ഞു. ആ അതുല്യ പ്രതിഭയ്ക്ക് സമരണാഞ്ജലി അര്‍പ്പിക്കുവാന്‍ ബാബുക്കയുടെ പാട്ടുകള്‍ കോര്‍ത്തിണക്കി ലൈവ് സംഗീതവുമായാണ് ഇക്കുറി ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുകെ നിങ്ങളുടെ മുന്നിലേക്ക് വരുന്നത്. കൂടെ മികച്ച ഗായകരെ കണ്ടെത്തുന്ന ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുകെ ടീം രചനയും സംഗീതവും നിര്‍വ്വഹിക്കുന്ന ലളിതഗാന മത്സരവും. മല്‍സരാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഗാനം, ലൈവ് സംഗീതത്തോടൊപ്പം സ്റ്റേജില്‍ പാടണം. മികച്ച ഗായകര്‍ക്ക് മികച്ച സമ്മാനങ്ങളും അവസരങ്ങളും കാത്തിരിക്കുന്നു.

ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുകെയുടെ ഈ വര്‍ഷത്തെ ഓണപ്പരിപാടി തിരുവോണ പൂത്താലം 2017 സെപ്റ്റംബര്‍ 16നു നടത്തപ്പെടും. തിരുവാതിരയും ഒപ്പം ഓണപ്പരിപാടികളും ഓണസദ്യയും കൂടിച്ചേരുന്ന തിരുവോണ പൂത്താലത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഈ നിമിഷങ്ങള്‍ക്ക് സാക്ഷിയാകുവാന്‍ നിങ്ങള്‍ ഏവരെയും ആദരപൂര്‍വ്വം ക്ഷണിക്കുകയാണ്. നിങ്ങളുടെ ആശീര്‍വാദവും സഹകരണവും താഴ്മയോടെ പ്രതീക്ഷിക്കട്ടെ.

കൂടുതല്‍ വിവരങ്ങള്‍ക്ക് Ajith Paliath (Sheffield) 07411708055,Pream Northampton- 07711784656, Sudheesh Kettering 07990646498, Biju Thrissur 07898127763, Anand Northampton 07503457419, Sebastain Birmingham – 07828739276. Toni Kettering 07428136547 Sujith kettering 07447613216, Titus (Kettering) 07877578165,Biju Nalapattu 07900782351

ഈമെയില്‍ : [email protected]
വെബ്‌സൈറ്റ് : http://tuneofarts.co.uk/

തിരുവോണ പൂത്താലം സമയം : 2017 സെപ്റ്റംബര്‍ 16 രാവിലെ 10 മുതല്‍. പ്രവേശനം സൗജന്യം. £1 നിരക്കില്‍ മുഴുവന്‍ ദിവസത്തിലേക്ക് കാര്‍പാര്‍ക്കിങ് ലഭ്യമാണ്. ഒപ്പം മിതമായ നിരക്കില്‍ രുചികരമായ ഓണസദ്യയും ഹാളില്‍ ലഭിക്കും.
സ്ഥലം : Kettering General Hospital (KGH) Social Club, Rothwell Road, Kettering, Northamptonshire, NN16 8UZ

Copyright © . All rights reserved