Uncategorized

വൂസ്റ്റർ∙ പ്രവാസി കേരളാ കോൺഗ്രസ് എം യുകെ ദേശീയ എക്സിക്യൂട്ടീവ് യോഗം വൂസ്റ്ററിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മോൻസ് ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ ചേർന്നു .പ്രവാസി കേരള കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ യുകെയിൽ ശക്തിപ്പെടുത്തുന്നതിനു വേണ്ട കർമ്മ പരിപാടികൾ യോഗം ചർച്ച ചെയ്തു.

പാർട്ടി വൈസ് ചെയർമാൻ ജോസ് കെ മാണി എംപി യുകെ സന്ദർശിച്ചപ്പോൾ നൽകിയ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള കർമ്മ പദ്ധതികളും യോഗത്തിൽ ചർച്ച ചെയ്തു. കൂടുതൽ കാര്യക്ഷമമായി യുകെയുടെ എല്ലാ ഭാഗങ്ങളിലും ഉള്ള കേരള കൊണ്ഗ്രെസ്സ് അനുഭാവികളെയും നേതാക്കളെയും ഏകോപിപ്പിക്കുന്നതിനും മുൻപ് പാർട്ടിയിലും പോഷക സംഘടനകളിലും നേതൃ സ്ഥാനം വഹിച്ചിരുന്ന ആളുകളെ കണ്ടെത്തി നേതൃ നിരയിലേക്ക് കൊണ്ട് വരുന്നതിനും പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശനങ്ങൾക്കു നാട്ടിൽ നിന്നും പരിഹാരം കാണേണ്ട പ്രശ്നങ്ങളിൽപാർട്ടിയുടെ നേതാക്കന്മാരുമായും എംപിമാരുമായും എംഎൽഎമാരുമായും  ആശയ വിനിമയം നടത്തുന്നതിനും യോഗം തീരുമാനം എടുത്തു.

പ്രവാസി കേരള കോൺഗ്രസ് യുകെ ദേശീയ പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ദേശീയ സെക്രെട്ടറി സി എ ജോസഫ് സ്വാഗതം ആശംസിച്ചു , ദേശീയ ഓഫിസ് ചാർജ് ജെനെറൽ സെക്രെട്ടറി ടോമിച്ചൻ കൊഴുവനാൽ റിപ്പോർട്ട് അവതരിപ്പിച്ചു. മാനുവൽ മാത്യു നന്ദി രേഖപ്പെടുത്തി .ദേശീയ ഭാരവാഹികളായ  ജിജി വരിക്കാശ്ശേരി ,ബിനു മുപ്രാപ്പള്ളി, വിനോദ് ചുങ്കക്കാരോട്ട്, ജോബിൾ  ജോസ് , ബിജു തുടങ്ങിയവർ സംസാരിച്ചു.

മലയാളം യുകെ  ന്യൂസ് ടീം.

അന്തിമ സമരത്തിനു തയ്യാറെടുക്കുകയാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് പതിനായിരക്കണക്കിന് നഴ്സുമാർ കേരള തലസ്ഥാനത്ത് മാർച്ചു ചെയ്തു. സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന വേതനം സ്വകാര്യ മേഖലയിൽ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കേരളത്തിലെമ്പാടും നിന്ന് എത്തിയ നഴ്സുമാർ ഒരുമയോടെ തിരുവനന്തപുരത്തിൻറെ വിരിമാറിൽ തങ്ങളുടെ അവകാശ പ്രഖ്യാപനം നടത്തിയത്. ബാംഗ്ലൂരിൽ നിന്നും ഹൈദരാബാദിൽ നിന്നും നഴ്സുമാർ മാർച്ചിനെത്തിയിരുന്നു. നഴ്സുമാരുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ഡൽഹിയിലും മുംബയിലും ലോകമെമ്പാടും നഴ്സുമാർ യോഗങ്ങൾ നടത്തി. ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന കമ്മിറ്റിയംഗങ്ങൾ മരണം വരെ നിരാഹാരം നടത്തുമെന്ന് യുഎൻഎ സംസ്ഥാന പ്രസിഡൻറ് ജാസ്മിൻ ഷാ പ്രഖാപിച്ചു. ജൂലൈ 17 മുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിപ്പിച്ചു കൊണ്ട് സമ്പൂർണ പണിമുടക്കിന് യുഎൻഎ ആഹ്വാനം ചെയ്തു. സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളം നല്കുന്ന മാനേജ്മെൻറുകളുടെ ആശുപത്രികൾ സമരത്തിൽ നിന്ന് ഒഴിവാക്കപ്പെടും.

ന്യായമായ ആവശ്യങ്ങളുടെ നേരെ മുഖം തിരിച്ചു നിൽക്കുന്ന മാനേജ്മെന്റുകളുടെയും അധികാരികളുടെയും മനോഭാവത്തിനെതിരെയുള്ള സമരകാഹളം മുഴക്കി അണിനിരന്നത് പതിനായിരങ്ങൾ. സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുക്കുവാൻ നഴ്സുമാർ തലസ്ഥാനത്തേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു. രാവിലെ 11 മണിയോടെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിന്ന് കരുണയുടെ മാലാഖാമാർ മാർച്ചിന് തുടക്കം കുറിച്ചു. യൂണിഫോം അണിഞ്ഞെത്തിയ നഴ്സുമാർ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു ഒത്തൊരുമയോടെ തലസ്ഥാനത്തെ കാല്ക്കീഴിലാക്കിയപ്പോൾ കേരളം കണ്ട ഐതിഹാസികമായ സമര ഭേരിക്ക് തുടക്കമായി. മാർച്ചിന് മുൻനിരയിൽ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അണിനിരന്നു. തൃശൂർ ജില്ലയിൽ നിന്നെത്തിയ നഴ്സുമാർക്ക് പിന്നാലെ മറ്റു ജില്ലയിലെ യുഎൻഎ പ്രവർത്തകരും വരിവരിയായി നിരന്നു. തിരുവനന്തപുരം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രവർത്തകർ എത്തിയത്. സമരത്തിൽ പങ്കെടുക്കരുതെന്ന് പല മാനേജ്മെന്റുകളും നല്കിയ അന്ത്യശാസനം വകവയ്ക്കാതെയാണ് നഴ്സുമാർ തലസ്ഥാനത്ത് എത്തിച്ചേർന്നത്. സമരത്തിനു പോകാൻ ഒരുങ്ങിയവരെ പോകാൻ അനുവദിക്കാതെ പൂട്ടിയിട്ട സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തികച്ചും സമാധാനപരമായി പൊതു ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ പോലീസിൻറെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് മാർച്ച് മുന്നേറിയത്. നഴ്സുമാർക്ക് പിന്തുണയുമായി കുടുംബാംഗങ്ങളും പൊതു ജനങ്ങളും മാർച്ചിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്നതിന്റെ മുന്നറിയിപ്പായിരുന്നു തലസ്ഥാനത്ത് കണ്ടത്. യുഎൻഎയുടെ സമരത്തിന് ദിനംപ്രതി പിന്തുണ വർദ്ധിക്കുന്നു എന്നതിൻറെ തെളിവായിരുന്നു തിരുവനന്തപുരത്തെ ശക്തിപ്രകടനം. മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനത്തിൽ പുനർവിചിന്തനം നടത്തണം എന്ന് മാർച്ചിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ബലരാമൻ കമ്മിറ്റി യുടെയും വീര കുമാർ കമ്മിറ്റിയുടെയും നിർദ്ദേശങ്ങൾ നടപ്പാക്കണം. ട്രെയിനി നഴ്സ് സമ്പ്രദായം നിർത്തലാക്കണം. മെയിൽ നഴ്സുമാർക്ക് സംവരണം വേണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളം നഴ്സുമാർക്ക് നൽകേണ്ടെന്ന് കേരള മിനിമം വേജസ് അഡ്വൈസറി കമ്മിറ്റി ശിപാർശ ചെയ്തതിനെ തുടർന്നാണ് യു എൻ എ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. ഗവൺമെന്റ് മാനേജ്മെൻറ് പ്രതിനിധികളും യൂണിയനുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ജനറൽ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 17, 200 രൂപയായി നിശ്ചയിക്കുകയായിരുന്നു.  ജനറൽ നഴ്സുമാർക്ക് കുറഞ്ഞത് 20,000 രൂപ അടിസ്ഥാന ശമ്പളം നല്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട മിനിമം വേജസ് അഡ്‌വൈസറി കമ്മിറ്റിയുടെ ശിപാർശ അംഗീകരിക്കില്ലെന്ന് സമരരംഗത്തുള്ള യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. കമ്മിറ്റി ശിപാർശ സംസ്ഥാന ഗവൺമെന്റിന് സമർപ്പിക്കും. ഗവൺമെന്റ് തുടർ നടപടികൾക്കായി റിപ്പോർട്ട് മിനിമം വേജസ് അഡ് വൈസറി ബോർഡിന് റഫർ ചെയ്യും. മാനേജുമെൻറുകൾക്കും ജീവനക്കാർക്കും തങ്ങളുടെ പരാതികളും നിർദ്ദേശങ്ങും അഡ്വൈസറി ബോർഡിന് മുമ്പിൽ വീണ്ടും അവതരിപ്പിക്കാം. തർക്ക വിഷയങ്ങൾ ഇല്ലെങ്കിൽ രണ്ടു മാസത്തിനകം തീരുമാനം നടപ്പിലാക്കാനാണ് ഗവൺമെന്റ് പദ്ധതിയിടുന്നത്. പരാതികൾ പരിഹരിക്കാനായില്ലെങ്കിൽ ശമ്പള വർദ്ധന  നടപ്പാക്കൽ അനിശ്ചിതമായി നീളാൻ സാധ്യതയുണ്ട്.

മലയാളം യുകെ ന്യൂസ് ടീം.

നഴ്സുമാർക്ക് അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്ന ആവശ്യം മാനേജ്മെന്റുകളുടെ സമ്മർദ്ദത്തിനു മുമ്പിൽ നടപ്പാവില്ലെന്ന് ഉറപ്പായി. സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളം നഴ്സുമാർക്ക് നൽകേണ്ടെന്ന് കേരള മിനിമം വേജസ് അഡ്വൈസറി കമ്മിറ്റി ശിപാർശ ചെയ്തു.  ഇന്ന് ഗവൺമെന്റ് മാനേജ്മെൻറ് പ്രതിനിധികളും യൂണിയനുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ജനറൽ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 17, 200 രൂപയായി നിശ്ചയിച്ചു. ഇതുമായി ബന്ധപ്പെട്ട മിനിമം വേജസ് അഡ്‌വൈസറി കമ്മിറ്റിയുടെ ശിപാർശ അംഗീകരിക്കില്ലെന്ന് സമരരംഗത്തുള്ള യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പറഞ്ഞു. തീരുമാനം നിരാശാജനകമാണെന്ന് സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷാ പറഞ്ഞു. ജൂലൈ 11 ലെ സെക്രട്ടറിയേറ്റ് മാർച്ചുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. അര ലക്ഷത്തോളം നഴ്സുമാർ മാർച്ചിൽ പങ്കെടുത്ത് സെക്രട്ടറിയേറ്റ് വളയും.

കമ്മിറ്റി ശിപാർശ സംസ്ഥാന ഗവൺമെന്റിന് സമർപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു. ഗവൺമെന്റ് തുടർ നടപടികൾക്കായി റിപ്പോർട്ട് മിനിമം വേജസ് അഡ് വൈസറി ബോർഡിന് റഫർ ചെയ്യും. മാനേജുമെൻറുകൾക്കും ജീവനക്കാർക്കും തങ്ങളുടെ പരാതികളും നിർദ്ദേശങ്ങും അഡ്വൈസറി ബോർഡിന് മുമ്പിൽ വീണ്ടും അവതരിപ്പിക്കാം. തർക്ക വിഷയങ്ങൾ ഇല്ലെങ്കിൽ രണ്ടു മാസത്തിനകം തീരുമാനം നടപ്പിലാക്കുമെന്ന് ഗവൺമെന്റ് പറഞ്ഞു. പരാതികൾ പരിഹരിക്കാനായില്ലെങ്കിൽ ശമ്പള വർദ്ധന  നടപ്പാക്കൽ അനിശ്ചിതമായി നീളാൻ സാധ്യതയുണ്ട്. മിനിമം വേജസ് അഡ് വൈസറി ബോർഡ് ശമ്പള വർദ്ധന അംഗീകരിച്ചതിനു ശേഷം ഗവൺമെന്റ് നോട്ടിഫിക്കേഷൻ നല്കുന്നതിനു ശേഷമേ വർദ്ധന നിലവിൽ വരുകയുുള്ളു.

ജനറൽ നഴ്സിംഗ് വിഭാഗത്തിൽ  നിർദ്ദേശിക്കപ്പെട്ട അലവൻസുകൾ ഉൾപ്പെടെയുള്ള ശമ്പള സ്കെയിൽ താഴെക്കൊടുക്കുന്നു.

Basic Salary Rs. 17200/-

Bed Capacity (0 – 20)                       : Rs. 18232/-

Bed Capacity (21 – 100)                   : Rs. 19810/-

Bed Capacity (101 – 300)                : Rs. 20014/-

Bed Capacity (301 – 500)                : Rs. 20980/-

Bed Capacity (501 – 800)                : Rs. 22040/-

Bed Capacity (801   and above)    : Rs. 23760/-

ഗ്രൂപ്പ് 8 ൽ വരുന്ന മിനിസ്റ്റീരിൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 15,600 രൂപയാക്കും. നേരത്തെ ഇത് 7775 രൂപയായിരുന്നു. ജനറൽ നഴ്സുമാരുടെ ശമ്പളം 8775 രൂപയിൽ നിന്നാണ് 17, 200 രൂപയാക്കാൻ ശിപാർശ നല്കിയിരിക്കുന്നത്.

ടോം ജോസ് തടിയംപാട്

ഇടുക്കി, മുളകുവള്ളിയിലെ ബോയ്‌സ്‌കോ അനാഥമന്ദിരത്തിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിവരുന്ന ചാരിറ്റിക്ക് ഇതുവരെ 751 പൗണ്ട് ലഭിച്ചു കഴിഞ്ഞു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. കളക്ഷന്‍ വരുന്ന ജൂലൈ 20 വരെ തുടരും. അന്നുവരെ ലഭിക്കുന്ന മുഴുവന്‍ പണവും 22ന് ബര്‍മിംഗ്ഹാമില്‍ നിന്നും നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശി കൈവശം ചെക്കായി കൊടുത്തുവിട്ടു സിസ്റ്റര്‍ ലിസ് മേരിക്ക് കൈമാറുമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു.

ഞങ്ങള്‍ ഈ ചാരിറ്റി ഓണത്തിന് നടത്താനാണ് കമ്മറ്റിയില്‍ ആലോചിച്ചത്. കാരണം കഴിഞ്ഞ ഒരു മാസം മുന്‍പാണ് ഒരു ചാരിറ്റി അവസാനിച്ചത്. എന്നാല്‍ നമ്മള്‍ ആ കുട്ടികള്‍ക്ക് ഇപ്പോള്‍ തന്നെ എന്തെങ്കിലും ചെയ്യണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് കമറ്റിയില്‍ പറഞ്ഞു. കുറഞ്ഞത് നമുക്ക് ഒരു അന്‍പതിനായിരം രൂപ കൊടുക്കാന്‍ കഴിയും അതുകൊണ്ട് ചാരിറ്റി തുടങ്ങാന്‍ അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നു. എന്താണെങ്കിലും ഇപ്പോള്‍ തന്നെ സാബു പറഞ്ഞതില്‍ കൂടുതല്‍ തുക ലഭിച്ചുകഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.

സിസ്റ്റര്‍ ലിന്‍സ് മേരിയുമായി നടത്തിയ സംഭാഷണത്തില്‍ അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടത് ഒരു ടി വി മാത്രമായിരുന്നു. ടിവി, പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത ഒരു ലിവര്‍പൂള്‍ മലയാളി മേടിച്ചുകൊടുത്തുകഴിഞ്ഞു. പിന്നീട് എന്തെങ്കിലും വേണോ എന്നു ഞാന്‍ സിസ്റ്ററിനോട് ചോദിച്ചപ്പോള്‍ ബുദ്ധിമുട്ടില്ലെങ്കില്‍ ഒരു പ്രിന്റര്‍ കൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നു പറഞ്ഞു. മറ്റൊരു ലിവര്‍പൂള്‍ മലയാളി അവര്‍ക്കു കൊടുക്കാന്‍ എന്നെ ഏല്‍പിച്ച 5000 രൂപ കൊണ്ട് പ്രിന്റര്‍ വാങ്ങികൊടുത്തു കഴിഞ്ഞു.

ഇനി നമുക്ക് ഇവിടുത്തെ 25 കുട്ടികള്‍ക്കും ഓണത്തിന് പുതിയ ഉടുപ്പും രുചികരമായ ഓണ ഊണും നല്‍കണം. അതിനു വേണ്ടിയാണു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ശ്രമിക്കുന്നത്. ഞാനും സിസ്റ്ററും തമ്മില്‍ സംസരിച്ച വീഡിയോ ഇതുവരെ 2,66,000 ആളുകള്‍ കണ്ടുകഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായ വാഗ്ദാനം ലഭിക്കുന്നുണ്ട് എന്ന് സിസ്റ്റര്‍ പറഞ്ഞു. വിദേശത്തുള്ളവര്‍ നാട്ടില്‍ വരുമ്പോള്‍ അവിടെ വന്നു കാണുമെന്നു ഫോണ്‍ മുഖേന അറിയിച്ചിട്ടുണ്ടെന്നും സിസ്റ്റര്‍ അറിയിച്ചു.

നിങ്ങളുടെ കുട്ടികള്‍ക്കു നല്‍കുന്ന ഒരു നേരത്തെ ഭക്ഷണത്തിന്റെ അല്ലെങ്കില്‍ ഒരുടുപ്പിന്റെ അല്ലെങ്കില്‍ ഒരു കളിപ്പാട്ടത്തിന്റെ പണം ഇവര്‍ക്ക് നല്‍കുക. നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക

ACCOUNTe NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS

സാനമ്മ സെബാസ്റ്റ്യന്‍

മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്തിന്റെയും കേരള ക്രിക്കറ്റ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ഫാര്‍ലിംഗ്ടന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് നടത്തിയ ഏഴാമത് ഓള്‍ യുകെ ടൂര്‍ണമെന്റില്‍ കേരള ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി. Solent Rangers Chichester രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുകെയിലെ മികച്ച എട്ടു ടീമുകളുടെ പങ്കാളിത്തവും കുറ്റമറ്റ സംഘാടന മികവും കൊണ്ട് ടൂര്‍ണമെന്റ് അവിസ്മരണീയമായി. ഒന്നാം സമ്മാനം 500 പൗണ്ട്‌സ് സ്‌പോണ്‍സര്‍ ചെയ്തത് പരഗോന്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡു രണ്ടാം സമ്മാനം 250 പൗണ്ട്‌സ് സ്‌പോണ്‍സര്‍ ചെയ്തത് ജെജെ പ്ലസ് ഏജന്‍സിയുമായിരുന്നു.

പള്‍സ് ലൈഫ് ഏജന്‍സി, സീകോം ഫിനാന്‍സ് ലിമിറ്റഡ്, ഗുഡ് ഫുഡ് ആന്‍ഡ് വൈന്‍ മലയാളം ഷോപ്പ്, ഡ്രൈറ്റോണ്‍ മലയാളം ഷോപ്പ് എന്നിവര്‍ ആയിരുന്നു മറ്റു സ്‌പോണ്‍സര്‍മാര്‍. ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് നടത്തിയ ഫുഡ് ഫെസ്റ്റിവലിനെ പോര്‍ട്‌സ്മൗത്തിലെ ജനങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്ത് വന്‍വിജയമാക്കി. ഭക്ഷണപ്രിയര്‍ക്കായി നാടന്‍ രുചി ഭേദങ്ങളുമായി പരമ്പരാഗതമായ നാടന്‍ തട്ടുകടകള്‍ രാവിലെ മുതല്‍ സജീവമായിരുന്നു. ഐസ് ക്രീം സ്റ്റാളുകള്‍, കൂള്‍ഡ്രിങ്ക്‌സ്, കുട്ടികള്‍ക്കായി ഫേസ് പെയിന്റിംഗ് എന്നിവയും ക്രമീകരിച്ചിരുന്നു. ടൂര്‍ണമെന്റും, ഫുഡ് ഫെസ്റ്റിവലും വന്‍വിജയമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ഭാരവാഹികള്‍ നന്ദി അറിയിക്കുകയുണ്ടായി.

ഓഗസ്റ്റ് 15ന് മനോര്‍ ഫാം കൗണ്ടി പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്ന സ്വാതന്ത്ര്യ ദിനാഘോഷവും ബാര്‍ബിക്യൂവും സെപ്റ്റംബര്‍ 9ന് പോര്‍ട്‌സ്മൗത്തില്‍ വച്ച് നടത്തപ്പെടുന്ന മെഗാ ഓണാഘോഷവും വന്‍വിജയമാക്കാന്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

കെ. ഡി. ഷാജിമോന്‍

ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സമരത്തീച്ചൂളയില്‍ പോരാടുന്ന കേരളത്തിലെ മാലാഖമാര്‍ക്ക് സാമ്പത്തികവും മാനസികവുമായ കൈത്താങ്ങുമായി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ രംഗത്ത്. ഒരു വശത്ത് മാനജ്മെന്റിന്റെ ഭീഷണിയും മറുവശത്ത് ജോലി നഷ്ടപ്പെട്ടവരും ജോലി ഭീഷണിയിലുള്ള ചുറ്റുപാടില്‍ ഈ സമൂഹത്തെ സംരക്ഷിക്കേണ്ട ചുമതല ഇതേ പാതയില്‍ കൂടി കടന്നുവന്ന നഴ്സിംഗ് മേഖലയിലെ ഓരോരുത്തരുടെയും കടമയാണെന്ന് മുന്നില്‍ക്കണ്ട് കഴിഞ്ഞ നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ അംഗങ്ങള്‍ പിരിച്ചെടുത്ത 750 പൗണ്ട് (65,000രൂപ) യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷാ, എംഎംഎ പ്രതിനിധിയില്‍ നിന്നും ഏറ്റുവാങ്ങി.

സമരഭൂമിയിലുള്ള ഓരോരുത്തരും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനോട് കടപ്പെട്ടിരിക്കുന്നുവെന്നും മുന്നോട്ടുള്ള പ്രയാണത്തിന് എംഎംഎയുടെ സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായും അംഗങ്ങള്‍ക്ക് വേണ്ടി അയച്ച സന്ദേശത്തില്‍ ജാസ്മിന്‍ ഷാ നന്ദിയും പ്രത്യാശയും അറിയിച്ചു.

അജിത്ത് പാലിയത്ത്

മനസില്‍ ലയിച്ചു ചേരുന്ന ശുദ്ധ സംഗീതമാണ് ഏതൊരു മലയാളിയും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത്. അങ്ങനെയൊരു മഹാനായ വ്യക്തിയുടെ മാസ്മരിക മലയാളം സംഗീതവുമായി 2017 നവംബര്‍ 12 നു ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുകെ വീണ്ടും നിങ്ങളുടെ മുന്നിലേക്ക് വരുകയാണ്. കൂടെ കഴിവുള്ള ഗായകരെ കണ്ടെത്തുവാനുള്ള ലളിതഗാന മത്സരവും. ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും വശ്യ മധുര രാഗങ്ങള്‍ സംഗീതത്തിലൂടെ മലയാളത്തിലേക്ക് സന്നിവേശിപ്പിച്ച അതുല്യ പ്രതിഭാശാലി. സിരകളിലെ പാട്ടുമാത്രം പൈതൃകമായി നല്‍കിയിട്ടു മടങ്ങിയ ബാബുരാജിന്റെ ജീവിതം ഹിന്ദുസ്ഥാനി സംഗീതത്താല്‍ സമ്പന്നമായിരുന്നു. ബംഗാളില്‍ സംഗീതജ്ഞരായിരുന്ന കുടുംബത്തില്‍ നിന്നും വന്ന ബംഗാളിയായ ജാന്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് സാബിര്‍ ബാബുരാജ് എന്ന എം എസ് ബാബുരാജ്. സംഗീതജ്ഞനായിരുന്നു ബാബുക്കയുടെ ബാപ്പ.

കല്‍ക്കട്ടയിലെ സംഗീതസദസ്സുകള്‍ കേള്‍ക്കാനും വിവിധ സംഗീതജ്ഞരുമായി ഇടപെടാനും കിട്ടിയ അവസരങ്ങളും ബാബുക്കയുടെ സംഗീതാത്മകത വളരാന്‍ സഹായകമായി. ചിട്ടയായ കര്‍ണാടക സംഗീതത്തിനു പകരം വൈകാരിക ഭാവങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ചിട്ടകളാല്‍ ബന്ധിക്കപ്പെടാത്ത ഹിന്ദുസ്ഥാനി സംഗീതം കേരളീയര്‍ക്ക് പുതിയ അനുഭവമായി. ഹിന്ദുസ്ഥാനി രാഗങ്ങളാണെങ്കിലും മലയാളത്തിന്റെ തനിമ മുറ്റി നില്‍ക്കുന്നതായിരുന്നു ഓരോ ഗാനങ്ങളും. മലയാളത്തിലെ ഒട്ടു മിക്ക സംഗീത സംവിധായകരും ‘മാസ്റ്റര്‍’ ആയപ്പോള്‍ ബാബുരാജിനെ മാത്രം മലയാളികള്‍ സ്‌നേഹത്തോടെ ‘ബാബുക്ക’ എന്നു വിളിച്ചു.

പ്രതിഭാധനനായ ബാബുക്ക എന്ന എം എസ് ബാബുരാജ് മരിച്ചിട്ട് ഈ ഒക്ടോബര്‍ ഏഴിന് 38 വര്‍ഷങ്ങള്‍ കഴിഞ്ഞു. ആ അതുല്യ പ്രതിഭയ്ക്ക് സമരണാഞ്ജലി അര്‍പ്പിക്കുവാന്‍ ബാബുക്കയുടെ പാട്ടുകള്‍ കോര്‍ത്തിണക്കി ലൈവ് സംഗീതവുമായാണ് ഇക്കുറി ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുകെ നിങ്ങളുടെ മുന്നിലേക്ക് വരുന്നത്. കൂടെ മികച്ച ഗായകരെ കണ്ടെത്തുന്ന ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുകെ ടീം രചനയും സംഗീതവും നിര്‍വ്വഹിക്കുന്ന ലളിതഗാന മത്സരവും. മല്‍സരാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഗാനം, ലൈവ് സംഗീതത്തോടൊപ്പം സ്റ്റേജില്‍ പാടണം. മികച്ച ഗായകര്‍ക്ക് മികച്ച സമ്മാനങ്ങളും അവസരങ്ങളും കാത്തിരിക്കുന്നു.

ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുകെയുടെ ഈ വര്‍ഷത്തെ ഓണപ്പരിപാടി തിരുവോണ പൂത്താലം 2017 സെപ്റ്റംബര്‍ 16നു നടത്തപ്പെടും. തിരുവാതിരയും ഒപ്പം ഓണപ്പരിപാടികളും ഓണസദ്യയും കൂടിച്ചേരുന്ന തിരുവോണ പൂത്താലത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഈ നിമിഷങ്ങള്‍ക്ക് സാക്ഷിയാകുവാന്‍ നിങ്ങള്‍ ഏവരെയും ആദരപൂര്‍വ്വം ക്ഷണിക്കുകയാണ്. നിങ്ങളുടെ ആശീര്‍വാദവും സഹകരണവും താഴ്മയോടെ പ്രതീക്ഷിക്കട്ടെ.

കൂടുതല്‍ വിവരങ്ങള്‍ക്ക് Ajith Paliath (Sheffield) 07411708055,Pream Northampton- 07711784656, Sudheesh Kettering 07990646498, Biju Thrissur 07898127763, Anand Northampton 07503457419, Sebastain Birmingham – 07828739276. Toni Kettering 07428136547 Sujith kettering 07447613216, Titus (Kettering) 07877578165,Biju Nalapattu 07900782351

ഈമെയില്‍ : [email protected]
വെബ്‌സൈറ്റ് : http://tuneofarts.co.uk/

തിരുവോണ പൂത്താലം സമയം : 2017 സെപ്റ്റംബര്‍ 16 രാവിലെ 10 മുതല്‍. പ്രവേശനം സൗജന്യം. £1 നിരക്കില്‍ മുഴുവന്‍ ദിവസത്തിലേക്ക് കാര്‍പാര്‍ക്കിങ് ലഭ്യമാണ്. ഒപ്പം മിതമായ നിരക്കില്‍ രുചികരമായ ഓണസദ്യയും ഹാളില്‍ ലഭിക്കും.
സ്ഥലം : Kettering General Hospital (KGH) Social Club, Rothwell Road, Kettering, Northamptonshire, NN16 8UZ

മലയാളം യുകെ ന്യൂസ് ടീം.

മാഞ്ചസ്റ്ററിലെ ബോൾട്ടണിൽ ഇന്നു രാവിലെ ഉണ്ടായ അഗ്നിബാധയിൽ നാലു മരണം. 13 വയസിൽ താഴെ മാത്രം പ്രായുള്ള മൂന്നു കുട്ടികളും അമ്മയുമാണ് മരിച്ചത്.  ഇതിൽ രണ്ടു പേർ ആൺകുട്ടികളും ഒരാൾ പെൺകുട്ടിയുമാണ്. ഇവരെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് പൊള്ളലേറ്റ് ആശുപത്രിയിലാണ്. ദുരന്തം ഉണ്ടായ ഉടൻ തന്നെ ഫയർഫോഴ്സും പോലീസും ആബുലൻസ് സർവീസും സ്ഥലത്ത് കുതിച്ചെത്തി. ഡോബില്ലിലെ റോസാ മോണ്ട് സ്ട്രീറ്റിലെ ടെറസ് ഹൗസിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

അഗ്നിബാധയിൽ വീടിന്റെ വിൻഡോകൾ പൊട്ടിത്തെറിച്ചു. വളരെ പണിപ്പെട്ടാണ് വീടിന്റെ മുൻ വാതിൽ ഫയർഫോഴ്സ് തുറന്നത്. അഗ്നിനാളങ്ങൾക്കിടയിലൂടെ കടുംചൂടിനെ നേരിട്ട് ഫയർ ഓഫീസർമാർ വീടിന്റെ ഒന്നാം നിലയിൽ നിന്ന് അമ്മയെയും കുട്ടികളെയും പുറത്തെത്തിച്ചു. സി. പി.ആർ നല്കി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. കിണഞ്ഞു പരിശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാൻ സാധിക്കാത്തതിൽ ഫയർ ഓഫീസർമാർ തങ്ങളുടെ നിരാശ മറച്ചുവച്ചില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അസ്വഭാവികമായി ഒന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.

ബ്രസീലിന്‍റെ കൗമാരപ്പട കൊച്ചിയിൽ കളിക്കും. ഫിഫ അണ്ടർ 17 ലോകകപ്പിൽ ബ്രസീലിന്‍റെ ഗ്രൂപ്പ് മത്സരങ്ങൾ കൊച്ചിയിൽ നടക്കും. ബ്രസീലിനു പുറമെ സ്പെയിൻ, ഉത്തരകൊറിയ, നൈജർ എന്നീ ടീമുകളും കൊച്ചിയിൽ കളിക്കും. ഒക്ടോബർ ഏഴിനും 10 നുമാണ് ബ്രസീലിന്‍റെ മത്സരങ്ങൾ. ബ്രസീലും സ്പെയിനും തമ്മിലുള്ള ആവേശപ്പോരിനും കൊച്ചി ആതിഥ്യം വഹിക്കും.

അമേരിക്ക, കൊളംബിയ, ഘാന എന്നീ ടീമുകളടങ്ങിയ ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ഇത് ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടം കടുപ്പമാക്കും. ഒക്ടോബര്‍ ആറിന് അമേരിക്കയ്‌ക്കെതിരെ ഡല്‍ഹിയിലാണ് ഇന്ത്യയുടെ അദ്യ മത്സരം. ഒക്ടോബര്‍ ഒമ്പതിന് കൊളംബിയക്കെതിരെയും ഒക്ടോബര്‍ 12ന് ഘാനക്കെതിരെയുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍.

മെക്സിക്കോ, ചിലെ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കൊപ്പം ഇറാഖും ചേരുന്ന ഗ്രൂപ്പ് എഫ് ആണ് ഏറ്റവും കഠിനമായ ഗ്രൂപ്പ്. വൈകിട്ട് ഏഴിനു മുംബൈയിൽ നടന്ന വർണശബളമായ ചടങ്ങിലാണ് ഗ്രൂപ്പ് നിർണയം നടന്നത്. ലോക ഫുട്ബോൾ വേദിയിൽ തിളങ്ങിനിന്ന താരങ്ങളായ അർജന്റീനയുടെ എസ്തബാൻ കാംബിയാസ്സോയും നൈജീരിയയുടെ നുവാൻകോ കാനുവും ആയിരുന്നു നറുക്കെടുപ്പ് വേദിയിലെ ആകർഷണങ്ങൾ. ഇന്ത്യയുടെ അഭിമാന താരങ്ങളായ പി.വി. സിന്ധു, സുനിൽ ഛേത്രി എന്നിവരും ഇവർക്കൊപ്പം നറുക്കെടുപ്പിനായി അണിനിരന്നു. ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ഫൈനൽ റൗണ്ടിലെ പ്രാഥമിക റൗണ്ട് ഗ്രൂപ്പുകള്‍ ഇങ്ങനെ:

ഗ്രൂപ്പ് എ
1. ഇന്ത്യ 2. യുഎസ്എ 3. കൊളംബിയ 4. ഘാന

ഗ്രൂപ്പ് ബി
1. പാരഗ്വായ് 2. മാലി 3. ന്യൂസീലൻഡ് 4. തുർക്കി

ഗ്രൂപ്പ് സി
1. ഇറാൻ 2. ഗിനിയ 3. ജർമനി 4. കോസ്റ്റാറിക്ക

ഗ്രൂപ്പ് ഡി
1. വടക്കൻ കൊറിയ 2. നൈജർ 3. ബ്രസീൽ 4, സ്പെയിൻ

ടിക്കറ്റുകൾക്ക് ഇനി ആവശ്യക്കാരേറും. അണ്ടർ 17 ലോകകപ്പിൽ ബ്രസീലിന്‍റെ ഗ്രൂപ്പ് മത്സരങ്ങൾ കൊച്ചിയിൽ നടക്കുമെന്ന വാർത്തകൾ ടിക്കറ്റ് വിൽപനയുടെ വേഗം വർദ്ധിപ്പിച്ചിട്ടുണ്ട്.

ബ്രസീലിനു പുറമെ സ്പെയിൻ, ഉത്തരകൊറിയ, നൈജീരിയ എന്നീ ടീമുകളും കൊച്ചിയിൽ കളിക്കും. ഒക്ടോബർ ഏഴിനും 10 നുമാണ് ബ്രസീലിന്‍റെ മത്സരങ്ങൾ. ബ്രസീലും സ്പെയിനും തമ്മിലുള്ള ആവേശപ്പോരിനും കൊച്ചി ആതിഥ്യം വഹിക്കും. ഓരോ പ്രീ ക്വാർട്ടർ , ക്വാർട്ടർ ഫൈനലുകളുൾപ്പെടെ എട്ട്‌ മൽസരങ്ങൾക്ക്‌ കൊച്ചി വേദിയാകുന്നുണ്ട്‌. ഒക്ടോബർ 7 മുതൽ 22വരെയാണ്‌ കലൂർ സ്റ്റേഡിയത്തിൽ മൽസരങ്ങൾ നടക്കുന്നത്‌.

വിവിധ ഘട്ടങ്ങളിലായിട്ടാണ് ലോകകപ്പിനായുള്ള ടിക്കറ്റ് വിൽപന നടക്കുന്നത്. ആദ്യ ഘട്ടം ഏഴാം ജൂലൈ ഏഴാം തീയതിയാണ് അവസാനിക്കുന്നത്. ഏഴാം തീയതി മുതൽ 22-ാം തിയതി വരെ രണ്ടാം ഘട്ടം ആരംഭിക്കും. വിസാ ഡെബിറ്റ്\ ക്രെഡിറ്റ് കാർഡുകൾ മുഖേന മാത്രമേ ഇനി ടിക്കറ്റുകൾ എടുക്കാനാകൂ.

ടിക്കറ്റുകൾ ഫിഫയുടെ പ്രത്യേക ടിക്കറ്റിങ് വെബ്സൈറ്റ് വഴി മാത്രമേ സാധ്യമാകൂ.
ടിക്കറ്റ് ബുക്കിങ്ങിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വെബ്സൈറ്റിൽ പ്രവേശിച്ചതിന് ശേഷം വേദി തെരഞ്ഞെടുക്കാം:

വേദി തെരഞ്ഞെടുത്തതിന് ശേഷം ഏത് ദിവസത്തെ ടിക്കറ്റ് ആണ് വേണ്ടതെന്ന് തെരഞ്ഞെടുക്കാം:

തുടർന്നാണ് ഏത് ടിക്കറ്റ് ആണ് വേണ്ടടതെന്ന് തെരഞ്ഞെടുക്കേണ്ടത്. 40 രൂപയുടേയും 100 രൂപയുടേയും 200 രൂപയുടേയും ടിക്കറ്റുകളാണ് ലഭ്യമായിട്ടുള്ളത്. ചില മത്സരങ്ങൾക്ക് 200 രൂപ ടിക്കറ്റ് ഇതിനോടകം വിറ്റു തീർന്നിട്ടുണ്ട്.

തുടർന്ന് വിസ കാർഡ് വഴി ടിക്കറ്റ് വാങ്ങാം. ടിക്കറ്റ് ചാർജിനൊപ്പം ടിക്കറ്റ് ഡെലിവറി ചാർജും ഈടാക്കുന്നതാണ്. കൊറിയർ വഴിയാണ് ടിക്കറ്റ് ഓർഡർ ചെയ്യുന്നതെങ്കിൽ 100 രൂപയിലധികം ഡെലിവറി ചാർജ് ഈടാക്കും.

RECENT POSTS
Copyright © . All rights reserved