Uncategorized

ദിനേശ് വെള്ളാപ്പള്ളിയില്‍, പി ആര്‍ ഒ

കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തകനും, നവോത്ഥാന നായകനും ആരെന്നതിന് ഒരുത്തരമേ ഉള്ളൂ ശ്രീനാരായണ ഗുരുദേവന്‍. ശ്രീനാരായണീയരെ സംബന്ധിച്ച് ഗുരുദേവന്റെ ജന്മദിനം ഒരു അവിസ്മരണീയമായ സുദിനമാണ്. അതിനാല്‍ തന്നെ സേവനം യുകെ 163-ാമത് ശ്രീനാരായണ ഗുരുജയന്തി ആഘോഷം വൂസ്റ്ററില്‍ സെപ്തംബര്‍ 10ന് ഗംഭീരമായി കൊണ്ടാടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഗ്ലോസ്റ്ററില്‍ നടന്ന യോഗത്തില്‍ സേവനം യുകെയുടെ വരും കാല പ്രവര്‍ത്തനങ്ങളും ശ്രീനാരയണ ഗുരുജയന്തി ആഘോഷവും ചര്‍ച്ച ചെയ്തു. ജയന്തി ആഘോഷത്തില്‍ നാട്ടില്‍ നിന്നും കലാരാഷ്ട്രീയസാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. വിപുലമായ പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.

വൂസ്റ്ററില്‍ സെപ്തംബര്‍ 10ന് നടക്കുന്ന 163-ാമത് ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന് വേണു ചാലക്കുടി കണ്‍വീനര്‍ ആയി 101 അംഗങ്ങളുടെ സ്വാഗത സംഘം രൂപീകരിച്ചിരിക്കുകയാണ്. ഗുരുദേവ ജയന്തി ആഘോഷത്തിനായി വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുദേവന്റെ ആശയം ശ്രീനാരയണീയരിലേക്കെത്തിക്കാന്‍ സേവനം യുകെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിക്കഴിഞ്ഞു.

അറിവും, വിദ്യാഭ്യാസവും, ക്ഷേത്ര ദര്‍ശനം പോലും താഴ്ന്ന ജാതിക്കാര്‍ക്ക് നിഷിദ്ധമായിരുന്ന കാലഘട്ടത്തില്‍ ചെമ്പഴന്തി എന്ന ഗ്രാമത്തില്‍ മാടനാശാന്റെയും, കുട്ടിയമ്മയുടേയും പുത്രനായി ജനിച്ച നാണുവില്‍നിന്ന് പില്‍ക്കാലത്ത് ശ്രീ നാരായണഗുരു എന്ന ആദരണീയനായ ഗുരുവിലേക്ക് ഉയര്‍ന്ന മഹാത്മാവാണ് അദ്ദേഹം. അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തി, ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് ദേവാലയങ്ങളുണ്ടാക്കി ഗുരുദേവന്‍ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് ഇന്ന് നാം അഭിമാനത്തോടെ കൊണ്ടുനടക്കുന്ന സ്വാതന്ത്ര്യങ്ങള്‍ പലതും.

നീണ്ട 42 വര്‍ഷക്കാലം കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി ജിവതം വിനിയോഗിക്കുകയായിരുന്നു ഗുരുദേവന്‍. സാമൂഹിക വിപ്ലവത്തിലൂടെ ഒരു ജനതയെ സന്മാര്‍ഗത്തിലേക്ക് നയിച്ച ഗുരുദേവന്റെ പാതയില്‍ ഏവരേയും മുന്നോട്ട് നയിക്കാന്‍ സേവനം യുകെ ആത്മാര്‍ത്ഥമായ ശ്രമമാണ് നടത്തിവരുന്നത്. തങ്ങളുടെ പ്രവര്‍ത്തന മികവുകളാണ് സേവനം യുകെയുടെ ഇന്നത്തെ നിലയിലേക്കുള്ള വളര്‍ച്ചയ്ക്കും നിദാനം.

ഇനിയുള്ള ദിവസങ്ങള്‍ ആഘോഷത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കാണ് സംഘം നീക്കിവച്ചിരിക്കുന്നത്. മുത്തുക്കുടയുടെയും അമ്മന്‍കുടത്തിന്റേയും ശിങ്കാരി മേളത്തിന്റെയും സാന്നിധ്യത്തില്‍ വലിയ ഘോഷയാത്രയാണ് ഇക്കുറി ഒരുക്കുന്നത്. ഏവരെയും ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ചെയര്‍മാന്‍ ബൈജു പാലക്കല്‍ കണ്‍വീനര്‍ ശ്രീകുമാര്‍ കല്ലിട്ടതില്‍ എന്നിവര്‍ അറിയിച്ചു.

വോക്കിങ് കാരുണ്യയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളരെക്കുറിച്ച് ബ്രിട്ടനിലെ എല്ലാ മലയാളികളും ഇതിനോടകം അറിഞ്ഞുകാണുമല്ലോ. കഴിഞ്ഞ ആറ് വര്‍ഷമായി ഓരോ മാസവും കേരളത്തിലെ ഒരു കുടുംബത്തിന് അല്ലെങ്കില്‍ കാരുണ്യപ്രവര്‍ത്തനം നടത്തുന്ന ഒരു സ്ഥാപനത്തിന് വോക്കിങ് കാരുണ്യ അതിന്റെ സഹായഹസ്തം നീട്ടുകയാണ്. ഓരോ മാസവും ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിച്ച് അതില്‍നിന്നും ഏറ്റവും അര്‍ഹതപ്പെട്ടവരെ വോക്കിങ് കാരുണ്യയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ആ മാസത്തെ സഹായ വിതരണത്തിനായി തെരഞ്ഞെടുക്കുന്നു. യുകെയിലെ നല്ലവരായ സന്മനസ്സും സാമൂഹിക പ്രതിബദ്ധതയും ഉള്ള മലയാളികളും വോക്കിങ് കാരുണ്യയുടെ ട്രസ്റ്റീസും നല്‍കുന്ന സംഭാവനകളില്‍ നിന്നാണ് ഈ സഹായം ഓരോ മാസവും നല്കുന്നത്.

ഈ മാസത്തിലെ സഹായം നല്കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത് വയനാട് ജില്ലയില്‍ മാനന്തവാടിക്ക് അടുത്ത് ചെറ്റപ്പാലം എന്ന സ്ഥലത്തു താമസിക്കുന്ന 54 വയസ്സുള്ള വടക്കേത്ത് വീട്ടില്‍ ജോസിനെയാണ്. തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഭാര്യയും, മകളും, മകനും അടങ്ങുന്ന കുടുംബത്തെ വളരെ സന്തോഷമായി പുലര്‍ത്തി പോന്നതാണ് കെട്ടുപണിക്കാരനായ ജോസ്. പെട്ടെന്നാണ് വിധി ആ കുടുംബത്തിന്റെമേല്‍ താണ്ഡവമാടുന്നത്. രണ്ടുവര്‍ഷം മുന്‍പ് ഒരുദിവസം രാവിലെ പണിക്കുപോയ ജോസ് സഞ്ചരിച്ച ഓട്ടോ മറിഞ്ഞ് ജോസിന്റെ നടുവിന് സാരമായ പരിക്കുപറ്റി. ഒരുവശം തളര്‍ന്നു കിടപ്പായി അദ്ദേഹം. അഞ്ചുസെന്റ് സ്ഥലവും ഒരു ചെറിയവീടും മാത്രമാണ് ആ കുടുംബത്തിന്റെ സ്വത്ത്. നല്ലവരായ നാട്ടുകാരുടെ കാരുണ്യം കൊണ്ടാണ് ഇന്നുവരെയും ചികിത്സ നടത്തുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന് വടിയുടെ സഹായത്തോടെ എണീറ്റ് നില്‍ക്കാന്‍ പറ്റും. ഭാര്യയുടെ സഹായത്തോടെ മാത്രമേ നടക്കാന്‍ പറ്റൂ.

ബികോം അവസാനവര്‍ഷം പഠിക്കുന്ന മകള്‍, പത്താംക്ലാസില്‍ പഠിക്കുന്ന മകന്‍, ജീവിതച്ചെലവിനും മരുന്നിനും വേണ്ടിവരുന്ന പൈസ, എല്ലാമായി ആ കുടുംബം ഒത്തിരി കഷ്ടത അനുഭവിക്കുകയാണ്. വോക്കിങ് കാരുണ്യയെക്കുറിച്ച് അറിഞ്ഞ ജോസ് നമ്മുടെ സഹായം തേടിയിരിക്കുകയാണ്. ആ കുടുംബത്തിനുവേണ്ടി വോക്കിങ് കാരുണ്യ നിങ്ങളുടെ മുന്‍പില്‍ കൈനീട്ടുകയാണ്. നിങ്ങള്‍ സഹായിക്കുമെന്ന പ്രതീക്ഷയോടെ.

പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത് പണിക്കുപോയി കുടുംബം നോക്കാനാണ് ജോസിന്റെ ആഗ്രഹം. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ. പ്രിയമുള്ളവരേ ജോസിനെയും കുടുംബത്തെയും സഹായിക്കുവാന്‍ സന്മനസുള്ള സുഹൃത്തുക്കള്‍ ജൂലൈ പതിനഞ്ചിന് മുമ്പായി വോക്കിംഗ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൗണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സഹായം നിക്ഷേപിക്കാവുന്നതാണ്.

https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

സജീവ് സെബാസ്റ്റ്യന്‍

നിരവധി വ്യത്യസ്തമായി പ്രവര്‍ത്തങ്ങള്‍ നടത്തി മുന്നേറിക്കൊണ്ടിരിക്കുന്നു കേരളാ ക്ലബ് നനീട്ടന്‍ എല്ലാ വര്‍ഷവും ഓണത്തിനോടനുബന്ധിച്ചു നടത്തുന്ന ഓള്‍ UK ചീട്ടുകളി മത്സരം ഈ ജൂലൈ 15ന് കെറ്ററിങ്ങില്‍ വച്ച് നടത്തപ്പെടും. മൂന്നാമത് ഓള്‍ യു കെ ചീട്ടുകളി മത്സരങ്ങളുടെ ഉദ്ഘാടനം ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യുക്മയുടെ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പും ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസും ചേര്‍ന്ന് നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ കെറ്റെറിങ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോബന്‍ ജോണ്‍ അതോടൊപ്പം യു കെയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും.

മുന്‍ വര്‍ഷകളിലെ പോലെ തന്നെ ആകര്‍ഷകമായ ക്യാഷ് പ്രൈസുകളും ട്രോഫിയും പൂവന്‍ താറാവുമാണ് വിജയികളെ കാത്തിരിക്കുന്നത് കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങള്‍ക്കു ആവേശം പകരാന്‍ ഈ വര്‍ഷം വീഡിയോ കോംപെറ്റീഷനും നടത്തപ്പെടുന്നു. വീഡിയോ കോംപെറ്റീഷനിലെ വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് ലഭിക്കുക ഒന്നാമത് എത്തുന്ന ആള്‍ക്ക് കേരളാ ക്ലബ് നനീട്ടന്‍ നല്‍കുന്ന £51 ലഭിക്കും രണ്ടാമത് എത്തുന്ന ആള്‍ക്ക് ഗ്ലാസ്‌കോ റമ്മി ബോയ്‌സ് നല്‍കുന്ന പ്രത്യേക സമ്മാനവും ഉണ്ടായിരിക്കും യു കെ യിലെ ചീട്ടുകളി പ്രേമികളെ ഏവര്‍ക്കും മത്സരത്തിന് മുന്‍പ് പരിചയപെടുവാന്‍ ഒരവസരം സൃഷ്ടിക്കുക എന്നതാണ്മ ഈ മത്സരങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങളുടെ പേര് സ്ഥലം ,നാട്ടിലെ സ്ഥലം, കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരം ആശംസ എന്നിവയോടൊപ്പം എന്തുകൊണ്ട് നിങ്ങള്‍ ചീട്ടുകളി ഇഷ്ടപെടുന്നു എന്ന ചോദ്യത്തിന് ഉത്തരവുമായി രണ്ടു മിനിറ്റില്‍ കൂടാത്ത ഒരു വീഡിയോ മൊബൈലില്‍ അല്ലെങ്കില്‍ ഏതെങ്കിലും റെക്കോര്‍ഡിങ് ഡിവൈസില്‍ റെക്കോര്‍ഡ് ചെയ്തു ഞങ്ങള്‍ക്കോ അതോ ഗ്ലാസ്‌കോ റമ്മി ബോയ്‌സ് ആരംഭിച്ചശേഷം മാഞ്ചസ്റ്റര്‍ സെവന്‍സ് അവരുടെ മത്സരങ്ങള്‍ക്കായി ഉപയോഗിക്കുകയും ഇപ്പോള്‍ കേരളാ ക്ലബ് നനീട്ടന്‍ ഉപയോഗിക്കുന്ന യു കെ യിലെ ഒട്ടു മിക്ക ചീട്ടുകളി പ്രേമികളും അടങ്ങുന്ന വാട്‌സ് അപ്പ് ഗ്രൂപ്പിലേക്കോ അതോ താഴെ കാണുന്ന ഏതെങ്കിലും വാട്‌സ് അപ്പ് നമ്പറിലേക്കോ അയച്ചു തരിക. യു കെ യിലെ എല്ലാ നല്ലവരായ ചീട്ടുകളി പ്രേമികളെയുംകേരള ക്ലബ് നനീട്ടനു വേണ്ടി പ്രസിഡന്റ് ജോബി ഐത്തില്‍ ജൂലൈ 15 ന് കെറ്ററിംഗിലേക്കു ഹൃദയപൂര്‍വം ക്ഷണിക്കുകയാണ് .

ടൂര്‍ണമെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ജിറ്റോ ജോണ്‍ 07405193061,ബിന്‍സ് ജോര്‍ജ് 07931329311 സജീവ് സെബാസ്റ്റ്യന്‍ 07886319132 സിബു ജോസഫ് 07869016878, സെന്‍സ് ജോസ് കൈതവേലില്‍ 07809450568

മലയാള സിനിമയ്ക്ക് യൂറോപ്പില്‍ ലഭിക്കുന്ന ഏറ്റവും മികച്ച അംഗീകാരമായ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടന്നു. മലയാള സിനിമാ രംഗത്ത് നിന്നും അന്‍പതോളം താരങ്ങള്‍ പങ്കെടുത്ത ചടങ്ങ് യൂറോപ്പ്യന്‍ മലയാളികള്‍ക്ക് മറ്റൊരു മറക്കാനാവാത്ത അനുഭവമായി മാറി. മലയാള സിനിമാ താരങ്ങള്‍ക്കൊപ്പം ബോളിവുഡിലെ ഇതിഹാസ താരമായ അനില്‍ കപൂര്‍ കൂടി ചേര്‍ന്നപ്പോള്‍ അത് പ്രോഗ്രാമിന്‍റെ മികവ് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.

നിവിന്‍ പോളി, ഇന്നസെന്‍റ്, സുരാജ് വെഞ്ഞാറമൂട്, മഞ്ജു വാര്യര്‍, ഭാവന തുടങ്ങി നിരവധി താരങ്ങള്‍ ആദരിക്കപ്പെട്ട ചടങ്ങില്‍ യുകെയില്‍ നിന്നും ആദരവിന് പാത്രമായത് വളര്‍ന്ന് വരുന്ന യുകെ ബിസിനസ്സുകാരനായ അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവല്‍ ആയിരുന്നു. മികച്ച ക്യാഷ് ബാക്ക് സ്കീമുകള്‍ അവതരിപ്പിച്ചതിലൂടെ യുകെ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരങ്ങളുടെ മനസ്സില്‍ പതിഞ്ഞ പേരായ ബീ വണ്‍, ബീ ഇന്‍റര്‍നാഷണല്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍ ആണ് അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവല്‍.  യുകെ മലയാളികള്‍ക്ക് ഇടയിലെ മികച്ച ബിസിനസ് സംരഭകരെ അവാര്‍ഡ് ദാന ചടങ്ങില്‍ ആദരിക്കുക എന്ന ആനന്ദ് ടിവിയുടെ തീരുമാനത്തിന്‍റെ ഭാഗമായാണ് അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവല്‍ അവാര്‍ഡിന് അര്‍ഹനായത്. ബോളിവുഡ് ഇതിഹാസ താരം അനില്‍ കപൂര്‍ ആണ് സുഭാഷ്‌ ജോര്‍ജ്ജിനുള്ള അവാര്‍ഡ് സമ്മാനിച്ചത്.

ഇക്കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ സുഭാഷിന് ലഭിക്കുന്ന രണ്ടാമത്തെ മികച്ച പുരസ്കാരമാണ് ആനന്ദ് ടിവിയുടെ യംഗ് ബിസിനസ്സ് മാന്‍ അവാര്‍ഡ്. മെയ് മാസത്തില്‍ മലയാളം യുകെ ഓണ്‍ലൈന്‍ പത്രം നല്‍കുന്ന മികച്ച ബിസിനസ്സ് സംരംഭകനുള്ള മലയാളം യുകെ എക്സല്‍ അവാര്‍ഡിന് സുഭാഷ്‌ ജോര്‍ജ്ജ് മാനുവല്‍ അര്‍ഹനായിരുന്നു. പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ വൈശാഖ് ആയിരുന്നു ഈ പുരസ്കാരം സമ്മാനിച്ചത്.

കോട്ടയം ജില്ലയിലെ പാലായില്‍ നിന്ന് ഒരു അദ്ധ്യാപന്റെ മകനായി ജീവിതം ആരംഭിച്ച്, ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ബിസ്സിനസ് സംരംഭങ്ങളില്‍ ഒന്നായ ബീ ഗ്രൂപ്പ് ഒാഫ് കമ്പനീസ്സിന്റെ അമരക്കാരനായി മാറിയ സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ കഠിനാദ്ധ്വാനത്തിനുള്ള അംഗീകാരമായിരുന്നു ആനന്ദ് ടിവി അവാര്‍ഡ് നൈറ്റില്‍ ലഭിച്ച അംഗീകാരം. ലീഗല്‍ കണ്‍സ്സള്‍ട്ടന്‍സി ആന്‍റ് റെപ്രെസെന്റെഷനില്‍ തുടങ്ങി, ക്രിപ്റ്റോ കറന്‍സി, ക്യാഷ് ബാക്ക് ലോയല്‍റ്റി പ്ലാറ്റ്ഫോം, ബ്ലോക്ക് ചെയിന്‍ സര്‍വീസ്സസ്, ഡിജിറ്റല്‍ അസ്സെറ്റ്‌സ്, ഗ്രീന്‍ ഓള്‍ട്ടെര്‍നേറ്റിംഗ് ബാങ്കിംഗ്, ഈ മണി, ഫ്യൂച്ചര്‍ ബാങ്കിംഗ് തുടങ്ങി ഇന്ന് വ്യത്യസ്തങ്ങളായ വിവിധ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്നു ബീ ഗ്രൂപ്പിന്റെ സ്വാധീന ശക്തി.

യുകെയില്‍ ആദ്യമായി ഇറ്റീരിയം ബേസ്ട് ക്രിപ്റ്റോ കറന്‍സി ലോഞ്ച് ചെയ്തത് ബീ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ്. യുകെ മലയാളികള്‍ക്കിടയില്‍ ഗ്രീന്‍ ഓള്‍ട്ടെര്‍നേറ്റിംഗ് ബാങ്കിംഗ് സര്‍വീസ്സസ് തുടങ്ങിയ ഏക മലയാളിയാണ് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍.

യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്താംപ്ടണ്‍ , ഓക്‌സ്‌ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ പ്രാക്റ്റീസ് എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അഡ്വ.സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ ലീഗല്‍ ആന്‍റ്  ബിസ്സിനസ്സ് സ്റ്റഡീസ്സില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയതിനു ശേഷം ഹൈകോര്‍ട്ട് ഓഫ് കേരള, സീനിയര്‍ കോര്‍ട്ട് ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് എന്നിവിടങ്ങളില്‍ നിയമ ഉപദേശകനായും, കമ്മീഷണര്‍ ഓഫ് ഓത്ത് ആയും പ്രവര്‍ത്തിച്ചു വരുന്നു.

യുകെയിലും മറ്റു രാജ്യങ്ങളിലുമായി പതിനായിരത്തിലധികം ജോലി സാധ്യതകള്‍ നേരിട്ടും, അതിലധികം ജോലി സാധ്യതകള്‍ വിതരണ ശൃംഖല വഴിയും സൃഷ്ടിക്കുവാനും അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ ബീ ഗ്രൂപ്പ് ഓഫ് കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഓരോ ലക്ഷ്യവും പൂര്‍ത്തീകരിക്കുമ്പോഴും, പുതിയ ബിസ്സിനസ് തീരങ്ങള്‍ തേടിയുള്ള യാത്രയും, അതിലേക്ക് എത്തിച്ചേരുവാന്‍ അദ്ദേഹം പിന്തുടരുന്ന രീതികളും, കൂടെയുള്ളവരെ പ്രചോദിപ്പിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളുമെല്ലാം, വ്യത്യസ്തവും അനുകരണനാര്‍ഹവുമാണ്.

എബിന്‍ ബേബി, പിആര്‍ഒ

യുക്മ സ്‌പോര്‍ട്‌സ് മീറ്റില്‍ എസ്എംഎയ്ക്ക് മികച്ച് നേട്ടം. കഴിഞ്ഞ ദിവസം ബര്‍മിംഗ്ഹാമിലെ വിന്‍ഡ്ലി ലിഷര്‍ സ്റ്റേഡിയത്തില്‍ വെച്ചു നടന്ന നൂറില്‍പരം അസോസിയേഷനുകള്‍ അംഗങ്ങളായിട്ടുള്ള യുക്മ നാഷണല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ മറ്റു പ്രമുഖ അസോസിയേഷനുകളെയും പിന്‍തള്ളിക്കൊണ്ടാണ് എന്നും യൂകെയിലെ മറ്റുഅസോസിയേഷനുകള്‍ക്കു മാതൃക ആയിട്ടുള്ള സ്റ്റാഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്റ കരുത്തുറ്റ പടക്കുതിരകള്‍ മൂന്നു വക്തിഗത ചാംപ്യന്‍ഷിപ്പോടെ നാഷണല്‍ ചാംപ്യന്‍ഷിപ് പട്ടം കരസ്ഥാമാക്കിയത്. റയാന്‍ ജോബി, അനീഷ വിനു, ഷാരോണ്‍ ടെറന്‍സ് എന്നിവരാണ് വക്തിഗത ചാംപ്യന്‍ഷിപ് സ്വന്തമാക്കിയത്.

ആഞ്ചലീന സിബി, സിയന്ന സോണി, നികിത സിബി, നോയല്‍ സിബി, അസോസിയേഷന്‍ പ്രസിഡന്റ് വിനു ഹോര്‍മിസ് എന്നിവരാണ് വിവിധ മത്സരങ്ങളില്‍ പ്രധാനമായും വിജയികളായത്. മത്സരങ്ങളില്‍ പങ്കടുക്കുകയും വിജയിക്കുകയും ചെയ്തവരോടുള്ള നന്ദി ഈയവസരത്തില്‍ എസ് എം എ പ്രസിഡന്റ് വിനു ഹോര്‍മിസ്, സെക്രട്ടറി ജോബി ജോസ് എന്നിവര്‍ അറിയിച്ചു.

സുധാകരന്‍ പാലാ, സുജിത് തിരുവല്ല

ടോണ്ടന്‍ (സോമര്‍സെറ്റ്): മലയാള ഭാഷ പഠിക്കുവാനും പ്രചരിപ്പിക്കുവാനും അതുവഴി മലയാളത്തനിമയുള്ള കൂട്ടായ്മയും സാംസ്‌കാരിക പൈതൃകവും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാനും ലക്ഷ്യമിട്ട് രൂപീകൃതമായ മലയാളം സാംസ്‌കാരിക സമിതിയുടെ (MASS) പ്രഥമ യൂണിറ്റ് മാസ് ടോണ്ടന്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് പുകള്‍പെറ്റ യുകെയില്‍ സൗത്ത് വെസ്റ്റിന്റെ പൂന്തോട്ട നഗരിയെന്ന് വിശേഷിപ്പിക്കുന്ന ടോണ്ടനില്‍ ചരിത്രത്തില്‍ ഇടം നേടുന്ന ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുകൊണ്ട് റംസാന്‍ ആഘോഷരാവിന് തിരിതെളിക്കുന്നു.

ഓണം, ക്രിസ്മസ്, ന്യൂഇയര്‍, വിഷു, ഈസ്റ്റര്‍ എന്നീ ആഘോഷങ്ങള്‍ മലയാളിക്ക് അന്യമല്ല. എന്നാല്‍ സ്വാതന്ത്ര്യദിനം, കേരളപ്പിറവി എന്നിവ ഗംഭീരമായി ആഘോഷിച്ചത് തികച്ചും വ്യത്യസ്തവും മലയാളികള്‍ക്ക് ഏറെ അഭിമാനം പകരുന്നതുമായിരുന്നു. ചരിത്രപ്രസിദ്ധമായ ടോണ്ടന്‍ കാര്‍ണിവലില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ചരിത്രത്തില്‍ അതൊരു പുതിയ അധ്യായമായി. സ്വന്തം ക്രിക്കറ്റ് ടീം, മാസ്‌കെയര്‍ മൊമന്റ്‌സ് (നഴ്‌സിംഗ് ഏജന്‍സി), ഷോര്‍ട്ട് ഫിലിം, IELTS പരിശീലനം, മലയാളം ക്ലാസ്, സംഗീത-സാഹിത്യ ചര്‍ച്ചാക്ലാസുകള്‍ എന്നിങ്ങനെ ഒരുപിടി കാര്യങ്ങള്‍ക്ക് തുടക്കമിടാനും വന്‍ വിജയത്തിലെത്തിക്കാനും കഴിഞ്ഞു.

മാനവ സംസ്‌കാരത്തിന്റെ ആത്മാവ് മതമൈത്രിയിലാണെന്ന് കണ്ടറിഞ്ഞ മാസ് ടോണ്ടന്‍ ത്യാഗോജ്ജ്വലമായ നോമ്പിന്റെ പുണ്യദിനം റംസാന്‍ ആഘോഷിക്കുമ്പോള്‍ യുകെ മലയാളി സമൂഹത്തിനാകെ ഉള്‍പ്പുളകം നല്കുന്ന ചരിത്ര നാഴികക്കല്ലായി മാറുമെന്നതില്‍ സംശയമില്ല. ജൂണ്‍ 28 ബുധനാഴ്ച വൈകിട്ട് 4 മുതല്‍ രാത്രി 10 വരെ നടക്കുന്ന ആഘോഷ പരിപാടികള്‍ മാസ് യുകെ രക്ഷാധികാരിയും ഗായകനുമായ രജഗോപാല്‍ കോങ്ങാട് ഉദ്ഘാടനം ചെയ്യും.

മാസ് ടോണ്ടന്‍ പ്രസിഡന്റ് ബൈജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. അബ്ദുള്‍ റൗഫ് ലൈമാന്‍ റംസാന്‍ ദിന സന്ദേശം നല്കും. വൈസ് പ്രസിഡന്റ് ജിജോ വര്‍ഗീസ്, ട്രഷറര്‍ സെബാസ്റ്റിയന്‍ കുര്യാടന്‍, പിആര്‍ഒ സുജിത് സോമരാജന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. എച്ച്ആര്‍ മാനേജര്‍ നിസാര്‍ മന്‍സില്‍ സ്വാഗതവും ഐടി സെക്രട്ടറി ദ്വിതീഷ് ടി. പിള്ള കൃതജ്ഞതയും പറയും.

ആഘോഷത്തിന് മാറ്റ് കൂട്ടുവാന്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങിലെത്തും. മാപ്പിളപ്പാട്ട്, ഒപ്പന, ഡാന്‍സ്, സ്‌കിറ്റ്, ഗാനമേള എന്നിവ പരിപാടികള്‍ക്ക് പുതുമ പകരും. ആഘോഷ പരിപാടികള്‍ക്കെത്തുന്ന മുഴുവന്‍ പേര്‍ക്കും ഇഫ്താര്‍ വിരുന്ന് ഒരുക്കിയിട്ടുണ്ട്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മാസിന്റെ ആഘോഷം -വിനോദം കോഓര്‍ഡിനേറ്റര്‍ ജെഫിന്‍ ജേക്കബ് പറഞ്ഞു. ഇഫ്താര്‍ വിരുന്നിലും ആഘോഷ പരിപാടികളിലും ജാതിമതഭേദമെന്യേ ഏവര്‍ക്കും പങ്കെടുക്കാമെന്നും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും ജെഫിന്‍ ജേക്കബ് അറിയിച്ചു.

പ്രമുഖ ഇടത് സാംസ്‌കാരിക പ്രസ്ഥാനമായ സമീക്ഷയുടെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് ദേശീയ സമിതി അംഗീകാരം നല്‍കി. ഇടത് സാംസകാരിക സംഘടന സ്വീകരിക്കേണ്ട നയസമീപനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതനായി കവന്‍ട്രിയില്‍ കഴിഞ്ഞ പതിഞ്ചാം തീയതി സമീക്ഷ ദേശീയ സമിതി അംഗങ്ങളുടെ പ്രത്യേക യോഗം എ.ഐ.സി നേതൃത്വം വിളിച്ചിരുന്നു. മുന്‍ വിദ്യാഭ്യാസ മന്ത്രിയും സിപിഎം ബ്യുറോ അംഗവുമായ സ:എം.എ.ബേബി, എ.ഐ.സി സെക്രട്ടറി സ: ഹര്‍സേവ് ബെയിന്‍സ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇരുവരുടെയും നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തന പദ്ധതിയ്ക്ക് അന്തിമ രൂപം നല്‍കിയത്.

ഭാഷ, സാഹിത്യം, സാംസ്‌കാരികം എന്നിങ്ങനെയുള്ള മേഖലകളിലും, യു.കെയില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന മലയാളി കുടുംബങ്ങളിലെ കുട്ടികളുമായിയുള്ള തലമുറകളുടെ അന്തരം കുറക്കാനും ഉതകുന്ന വാര്‍ഷിക പരിപാടികളില്‍ യു.കെയില്‍ സ്ഥിര താമസമാക്കിയിട്ടുള്ള കലാ-സാംസ്‌കാരിക നായകന്മാരുടെ നിര്‍ദ്ദേഹങ്ങളും ഉള്‍പ്പെടുത്തിട്ടുണ്ട്. ഈസ്റ്റ്ഹമില്‍ നടന്ന ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ ശ്രീ: മുരളി വെട്ടത്ത്, മുരുകേഷ് പനയറ, സുരേഷ് മണമ്പൂര്‍ അടക്കമുള്ളവര്‍ പങ്കെടുത്തിട്ടിരുന്നു.

സമീക്ഷയുടെ 21 അംഗ ദേശീയ സമിതിയും 8 അംഗ സെക്രട്ടറിയറ്റ് രൂപീകരണം പൂര്‍ത്തിയായി കഴിഞ്ഞു. ഒരാളെ കൂടി സെക്രട്ടറിയറ്റിലേയ്ക്ക് വൈകാതെ കോപ്റ്റ് ചെയ്യും. സമീക്ഷയുടെ എല്ലാ ചാപ്റ്ററുകളും യു.കെയുടെ എല്ലാ പ്രാദേശിക ലൈബ്രറികള്‍ക്കും സൗജന്യമായി മലയാള സാഹിത്യ പുസ്തകങ്ങളും, മലയാള സാഹിത്യത്തിന്റെ ഇംഗ്ലീഷ് പരിഭാഷകളും സംഭാവനായി നല്‍കും. സമീക്ഷ ദേശീയ സമിതി ഒരുക്കുന്ന ഇടശ്ശേരി കവിതയായ ‘പൂതപ്പാട്ടിന്റെ’ പരിശീലനം നല്ല നിലയില്‍ പുരോഗമിക്കുന്നു.

യു.കെ മലയാളികള്‍ക്ക് ഇടയില്‍ മതേതര സമൂഹം ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പൊതു വേദി എന്ന ലക്ഷ്യത്തില്‍ എത്താനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരികരിച്ചതായി ദേശിയ ഭാരവാഹികളായ സഖാക്കള്‍ രാജേഷ് ചെറിയാന്‍, എസ്.എസ്. പ്രകാശ് എന്നിവര്‍ അറിയിച്ചു.

സൂറിച്ച്: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ക്ക് മിനിമം വേജസ് ലഭിക്കുന്നതിനായി നടത്തുന്ന സമരത്തിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ്സ് പ്രൊവിന്‍സ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സംഘിടിത രാഷ്ട്രീയ ശക്തി അല്ലാത്തതുകൊണ്ട് സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിന് വിധേയരാകാന്‍ വിധിക്കപ്പെട്ടവരാണ് കേരളത്തിലെ നേഴ്സുമാര്‍ എന്ന് യോഗം വിലയിരുത്തി. സുപ്രിംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നീതി ഉറപ്പുവരുത്തുവാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ മുഖ്യമന്ത്രിയോട് വേള്‍ഡ് മലയാളി കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ഈ തൊഴിലിലൂടെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ലഭിച്ച് വിദേശ രാജ്യങ്ങളില്‍ കഴിയുന്ന മുഴുവന്‍ പ്രവാസികളും ഈ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. ചെയര്‍മാന്‍ ജിമ്മി കൊരട്ടിക്കാട്ടുതറയിലിന്റെ അധ്യക്ഷതയില്‍ സൂറിച്ചില്‍ കൂടിയ യോഗത്തില്‍ കമ്മറ്റി അംഗം സുനില്‍ ജോസഫ് പ്രമേയം അവതരിപ്പിച്ചു. പ്രൊവിന്‍സ് പ്രസിഡണ്ട് ജോസ് വള്ളാടിയില്‍, ഗ്ലോബല്‍ ട്രഷറര്‍ ജോബിന്‍സണ്‍ കൊറ്റത്തില്‍, പ്രൊവിന്‍സ് ട്രഷറര്‍ ബോസ് മണിയമ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.

സോജന്‍ ജോസഫ്

ചമ്പക്കുളം സംഗമം 2017 വെയില്‍സില്‍ ഉള്ള കെഫെന്‍ ലീ പാര്‍ക്കില്‍ ജൂണ്‍ 16, 17, 18 തീയതികളില്‍ നടന്നു. കുട്ടനാടന്‍ ഭക്ഷണവും നാടന്‍ കലാകായിക മത്സരങ്ങളും നടത്തി. സംഗമത്തിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച്ച വൈകുന്നേരത്തോടുകൂടി കെഫെന്‍ ലീ പാര്‍ക്കില്‍ എത്തിച്ചേരുകയും ഒന്നിച്ചുള്ള അത്താഴത്തോടുകൂടി സംഗമത്തിന് തുടക്കം കുറിക്കുകയുമായിരുന്നു. രണ്ടാം ദിവസമായ പതിനേഴാം തീയതി ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണിയോടെ അബെര്‍ടോവി ബീച്ചിലേക്ക് യാത്ര തിരിച്ചു. പ്രകൃതി രമണീയമായ ബീച്ചില്‍ മൂന്നു മണി വരെ സമയം ചിലവഴിച്ചു. നാലു മണിയോടെ താമസസ്ഥലത്തു തിരിച്ചെത്തി ഭക്ഷണത്തിനു ശേഷം ഫോറസ്റ്റില്‍ നടക്കാന്‍ പോയി.

അതിനു ശേഷം മലകയറാന്‍ പോയി. മൂന്നാം ദിവസം ഞായറാഴ്ച രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം സംഗമത്തിന്റെ സമാപന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. സാലി ജേക്കബ് എല്ലാവരെയും സ്വാഗതം ചെയ്തു. സമാപന സമ്മേളനത്തിന്റെ ഉത്ഘാടനം റീന ജോമോന്റെ മാതാപിതാക്കള്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ചമ്പക്കുളം കല്ലൂര്‍ക്കാട് ബസിലിക്ക പള്ളിയുടെ ചരിത്രം ഡോ. മാര്‍ട്ടിന്‍ എഴുതിയ പുസ്തകം എല്ലാവര്‍ക്കും വിതരണം ചെയ്തു. പുസ്തകം എഴുതിയ ഡോ. മാര്‍ട്ടിന്‍ പള്ളിയുടെ ചരിത്രത്തെ കുറിച്ചും അതുപോലെ പള്ളിയുടെ ചരിത്രത്തില്‍ പലരും മറന്നു പോയ രക്തസാക്ഷിയായ മാര്‍ ഇക്കാക്കോ കത്തനാരെക്കുറിച്ചും വിവരണം നല്‍കി.

സമ്മേളനത്തില്‍ വിവിധ തരം കലാരൂപങ്ങളും അവതരിപ്പിക്കപ്പെട്ടു. പാട്ട്, ഡാന്‍സ്, മോണോആക്ട്, കവിതാപാരായണം വഞ്ചിപ്പാട്ട് എന്നിവയും ഉണ്ടായിരുന്നു. ജേക്കബ്, ജോമോന്‍, സഞ്ജയ്, ജോപ്പന്‍, പോള്‍, ജോജോ, ടെസ്സി, ജിന്‍സി, റോസ്മേരി എന്നിവര്‍ നാടും നാടിനോടുള്ള സ്‌നേഹവും ഓര്‍മ്മകളും പങ്കുവച്ചു. സമ്മേളനത്തിന്റെ അവസാനം സോജന്‍ ചമ്പക്കുളം, സംഗമം ഒരു വന്‍വിജയമാക്കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അടുത്ത വര്‍ഷത്തെ സംഗമം 2018 ജൂണ്‍ മാസം 15, 16, 17 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം നാലു മണിയോടുകൂടി ഓരോരുത്തരും അവരുടെ വീടുകളിലേക്ക് യാത്ര തിരിച്ചു.

സാബു ചുണ്ടക്കാട്ടില്‍

ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരു ഏകദിന സെമിനാര്‍ നഴ്‌സുമാര്‍ക്കായി ജൂലൈ മാസം 22 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3.30 വരെ ഹൈഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു

1) നഴ്സ്മാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍,
2) ഏജന്‍സി ഡ്യൂട്ടി ചെയ്യുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍
3) നിയമോപദേശം തേടുവാന്‍ എന്ത് ചെയ്യണം
4) പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ വന്ന മാറ്റങ്ങള്‍
5) റീവാലിഡേഷന്‍ എങ്ങനെ ചെയ്യണം പോര്‍ട്ട് ഫോളിയോ എങ്ങനെ തയ്യാറാക്കണം
6)റിഫ്‌ളക്റ്റീവ് പ്രാക്ടീസ് എങ്ങനെ തയ്യാറാക്കണം
7)ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നവര്‍ നഴ്‌സിംഗ് ഹോമില്‍ ഏജന്‍സി ജോലി ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

ഇങ്ങനെ നഴ്‌സുമാര്‍ക്കും അവരുടെ കുടുംബത്തിനും പ്രയോജനം ലഭിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനും, അറിവുകള്‍ പങ്കു വെക്കുവാനും ഈ അവസരം നമ്മെ സഹായിക്കും എന്ന് ഉറപ്പു നല്‍കുന്നു. ഈ സുവര്‍ണാവസരം നമ്മുടെ നേഴ്‌സ് മാര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും പ്രയോജനപ്പെടും. ആയതിനാല്‍ ഒരു ഓഫ് ബുക്ക് ചെയ്യൂ നമ്മുടെ അറിവുകള്‍ നമുക്ക് പങ്കുവെക്കാം. എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved