Uncategorized

വക്കച്ചന്‍ കൊട്ടാരം.

കലാകേരളം ഗ്ലാസ്‌ഗോയുടെ അക്ഷര കേരളം എന്ന സ്വപ്ന പദ്ധതിക്ക് 4/6/17 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഈസ്റ്റ്കില്‍ ബ്രൈഡ് ഔവര്ഡ ലേഡി ഓഫ് ലൂര്‍ദ് ഹാളില്‍ തുടക്കമായി. ഒന്നര പതിറ്റാണ്ട് പിന്നിടുന്ന മലയാളി പ്രവാസ സമൂഹം നടത്തിയ ഏറ്റവും വ്യത്യസ്തമായ ഒരു തുടക്കം എന്ന് ഇതിനെ വിശേഷിപ്പിക്കാം. പാരമ്പര്യമായി കൈമുതലായ ഒരു സംസ്‌കാരവും പൗരസ്ത്യമായ മറ്റൊരു സംസ്‌കാരവും ഒരേ പോലെ കോര്‍ത്തിണക്കി കൊണ്ടുപോകേണ്ടി വരുമ്പോള്‍ മാതാപിതാക്കളും അതിലേറെ പുതുതലമുറയും അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്‌നങ്ങള്‍ ഒരു തുറന്ന ചര്‍ച്ചക്ക് വേദിയായപ്പോള്‍ സമീപ ഭാവിയില്‍ മലയാളി സമൂഹം നേരിട്ടേക്കാവുന്ന വലിയൊരു ആശയസംഘര്‍ഷത്തിന്റെ മതില്‍ക്കെട്ട് ഇല്ലാതെയാവുകയായിരുന്നു.

തികഞ്ഞ ആത്മവിശ്വാസത്തോടെ പുതു തലമുറ ഡിബേറ്റിന് നേതൃത്വം നല്‍കിയപ്പോള്‍ എന്നും ചര്‍ച്ചക്ക് വിധേയമാകേണ്ടതും എന്നാല്‍ ഇതുവരെ ചര്‍ച്ച ചെയ്യപ്പെടാതെ പോയതുമായ സുപ്രധാന വിഷയങ്ങള്‍ ഒന്നൊന്നായി അവതരിപ്പിക്കപ്പെടുകയും അവ എങ്ങനെ പരിഹരിക്കാമെന്ന് ഒന്നിച്ച് ആലോചിക്കുകയും ചെയ്തു. ഇത്തരം ചര്‍ച്ചകള്‍ മാസത്തില്‍ ഒരു തവണയെങ്കിലും ഉണ്ടാവണമെന്ന് ഏവരും ഒരുപോലെ അഭിപ്രായപ്പെട്ടു. ചിത്രരചനയുടെ ബാലപാഠങ്ങള്‍ ചെറിയ കുട്ടികള്‍ക്കായി ചിത്രരചനയില്‍ പ്രാവീണ്യം നേടിയ കലാകേരളത്തിന്റെ പ്രിയ പ്രവര്‍ത്തകര്‍ പകര്‍ന്ന് നല്‍കിയപ്പോള്‍ കുട്ടികള്‍ക്ക് അതൊരു വേറിട്ട പാഠമായി മാറി.

അക്ഷര കേരളത്തിന്റെ തുടര്‍ന്നുള്ള സംഗമങ്ങളില്‍ പുതുതലമുറയുടെ നാനാവിധമായ കഴിവുകളെ വികസിപ്പിക്കുന്നതിനും, പ്രോല്‍സാഹിപ്പിക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കോട്ടയം: ബിസിനസ് ചെയ്യുന്നവരെയും, പരസ്യം കൊടുക്കാത്തവരെയും പണികൊടുക്കുന്ന ഷാജൻ സ്കറിയക്ക് കേരളാ പോലീസിന്റെ വക മുട്ടൻ പണി. എന്തും എഴുതി, ആൾക്കാരെ കരിവാരിത്തേച്ചു മാത്രം ശീലമുള്ള ഈ പത്രക്കാരൻ തുടങ്ങിയത് യുകെയിൽ നിന്നാണ്. ഒരുപാട് പേരെ കണ്ണീര് കുടിപ്പിച്ച ഇയാൾ സ്വയം കുഴി കുത്തി അതിൽ വീണു എന്നുള്ളത് യാതൃശ്ചികം മാത്രം.  പൊലീസ് സേനയെയും തന്നെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ഷാജൻ സ്കറിയക്കെതിരെ (മറുനാടൻ മലയാളി) നിയമനടപടി സ്വീകരിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി. അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതു പതിവാക്കിയ, തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റിനെതിരെയാണ് നടപടിക്കു നീക്കം. ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് നിയമനടപടിയുടെ കാര്യം അറിയിച്ചിരിക്കുന്നത്. നഗരത്തില്‍ നടന്നുവെന്ന് പറയപ്പെടുന്ന ഒരു സംഭവുമായി ബന്ധപ്പെട്ട് ‘കോട്ടയം ജില്ലാ പൊലീസ് മേധാവിയും എഎസ്പി ട്രെയിനി ചൈത്ര തെരേസ ജോണും നേര്‍ക്കുനേര്‍’ എന്ന തരത്തില്‍ ഈ വെബ്‌സൈറ്റ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ വാര്‍ത്ത, വാട്‌സ് ആപ്പില്‍ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ട് പൊലീസിന്റെ അന്തസ്സിനു കളങ്കം വരുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് പൊലീസ് മേധാവി ചൂണ്ടിക്കാട്ടി. ഈ വാര്‍ത്ത ആരുടെയോ കുബുദ്ധിയില്‍ ഉരുത്തിരിഞ്ഞതും നിക്ഷിപ്ത താല്‍പര്യത്തോടെ ചിലര്‍ പ്രചരിപ്പിക്കുന്നതുമാണ്. ജില്ലാ പൊലീസ് മേധാവിയും എഎസ്പിയും പൊലീസ് ഉദ്യോഗസ്ഥരോട് നിലവിട്ടു പെരുമാറി എന്ന രീതിയില്‍ വന്ന വാര്‍ത്ത, പൊലീസിന്റെ അന്തസ്സിനു കോട്ടം വരുത്തുന്നതും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതുമാണ്.

ഇത്തരത്തിലുള്ള വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് ജില്ലാ പൊലീസ് മേധാവിയെയോ എഎസ്പി ചൈത്ര തെരേസ ജോണിനെയോ സംഭവവുമായി ബന്ധമുള്ള മറ്റുള്ളവരെയോ സമീപിച്ച് നിജസ്ഥിതി അറിയാന്‍ വെബ്‌സൈറ്റിന്റെ അധികൃതര്‍ തയാറാകേണ്ടതായിരുന്നു. ഈ സാഹചര്യത്തില്‍ പൊലീസിന്റെ അച്ചടക്കവും അന്തസ്സും മറ്റും നശിപ്പിക്കുന്ന വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച വെബ്‌സൈറ്റിനെതിരെ നിയമനടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

 

സഖറിയ പുത്തന്‍കളം

ബര്‍മിങ്ഹാം: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ സുപ്രധാനമായ നാഷണല്‍ കൗണ്‍സില്‍ യോഗം ശനിയാഴ്ച യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്തില്‍ നടക്കും. 16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ‘ക്നാനായ ദര്‍ശന്‍’ സംവാദത്തില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ നാഷണല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാനുമായിട്ടാണ് നാഷണല്‍ കൗണ്‍സില്‍ യോഗം ചേരുന്നത്.

ശനിയാഴ്ച രാവിലെ 10.30ന് ആരംഭിച്ച് ഉച്ചകഴിഞ്ഞ് 3.30ന് യോഗം അവസാനിക്കും. പ്രസിഡന്റ് ബിജു മടക്കക്കുഴിയുടെ അധ്യക്ഷതയില്‍ ചേരുന്ന നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര റിപ്പോര്‍ട്ടും ട്രഷറര്‍ ബാബു തോട്ടം കണക്കും അവതരിപ്പിക്കും. വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.

ജൂലൈ എട്ടിന് ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബിലാണ് യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ നടക്കുക.

സഖറിയ പുത്തന്‍കളം

ചെല്‍ട്ടണ്‍ഹാം: ജൂലൈ എട്ടിന് ചെല്‍ട്ടണ്‍ഹാമിലെ റേയ്‌സ് കോഴ്സ് ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുന്ന 16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ റാലി മത്സരം വാശിയേറിയതാകും. യു.കെ.കെ.സി.എ.യുടെ അന്‍പത് യൂണിറ്റുകള്‍ കണ്‍വെന്‍ഷന്‍ ആപ്തവാക്യമായ ‘സഭാ-സമുദായ സ്നേഹം ആത്മാവില്‍ അഗ്‌നിയായി- ക്നാനായ ജനത’ എന്നതിന്റെ അടിസ്ഥാനത്തില്‍ റാലി മത്സരത്തിനായി വാശിയോടെ ഒരുങ്ങുകയാണ്.

മൂന്ന് കാറ്റഗറി ആയിട്ടാണ് റാലി മത്സരം നടത്തപ്പെടുന്നത്. പ്രൗഢഗംഭീരമായ ജോക്കി ക്ലബ്ബിലെ അതിവിശാലമായ മൈതാനത്ത് ഓരോ യൂണിറ്റുകളും രാജകീയമായി അണിനിരക്കും. 16-ാമത് കണ്‍വെന്‍ഷന് യു.കെ.കെ.സി.എ.യുടെ എല്ലാ യൂണിറ്റുകളും ആവേശ്വജ്ജ്വലമായ ഒരുക്കങ്ങളാണ് റാലി മത്സരത്തിനായി നടത്തപ്പെടുന്നത്. ഓരോ യൂണിറ്റിന്റെയും കൂട്ടായ്മയും ശക്തിപ്രകടനവും കൂടിയാണ് യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ റാലി.

രാജകീയ പ്രൗഢിയാര്‍ന്ന ചെല്‍ട്ടണ്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ ജൂലൈ എട്ടിന് രാവിലെ കൃത്യം 9-നു കണ്‍വെന്‍ഷന്‍ പതാക യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി ഉയര്‍ത്തുന്നതോടൂകൂടി 16-ാമത് കണ്‍വെന്‍ഷന് തുടക്കമാകും. വിവിധ യൂണിറ്റുകള്‍ അവതരിപ്പിക്കുന്ന വ്യത്യസ്തവും ഹൃദ്യവുമായ കലാപരിപാടികള്‍ ക്നാനായ ആവേശം അലതല്ലും.

യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്‍മാനായിട്ടുള്ള 16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷനില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍

കുട്ടനാട്ടുകാര്‍ എന്ന സംബോധന തങ്ങളുടെ ആത്മ ബോധത്തിന്റെയും സംസ്‌കാരത്തിന്റെയും നാവാക്കി മാറ്റിയ ഒരു ജനതയുടെ ഒത്തുചേരല്‍. വള്ളവും, വെള്ളവും വഞ്ചിപ്പാട്ടും വയലേലകളും, ഹൃദയത്തില്‍ സൂക്ഷിക്കുന്ന, ആലപ്പുഴ-കോട്ടയം, പത്തനംതിട്ട, ജില്ലകളില്‍ അധിവസിച്ചിരുന്ന യു.കെയിലെ കുട്ടനാട്ടുകാര്‍ 9-ാമത് കുട്ടനാട് സംഗമത്തിനായി തയ്യാറെടുക്കുന്നു. സംഗമം ജൂണ്‍ 24 ശനിയാഴ്ച 10 മണി മുതല്‍ കാവാലം നാരായണപ്പണിക്കര്‍ നഗറില്‍ (ഹെംപെല്‍ ഹെംപ്സ്റ്റെഡ് സ്‌കൂള്‍ ഹാള്‍,ഹാര്‍ട്ട്സ്) നടക്കും.

രാവിലെ 9.30ന് ആരംഭിക്കുന്ന സംഗമത്തില്‍ പ്രതിനിധി സമ്മേളനം, വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. കുട്ടനാടിന്റെ തനതായ സദ്യയും കുടുംബാംഗങ്ങളെ പരിചയപ്പെടലും നടക്കും. വൈകുന്നേരം 5 മണി വരെയാണ് സംഗമം നടക്കുക.

യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറോളം കുടുംബങ്ങള്‍ പങ്കെടുക്കുന്ന സംഗമത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി സംഘാടക സമിതി കണ്‍വീനര്‍മാരായ ജോസ് ഓടേറ്റില്‍, ഷീജ മാത്യൂ, ജോണ്‍സണ്‍ തോമസ്, ആന്റണി ഈരത്ര എന്നിവര്‍ അറിയിച്ചു. സംഗമ വിജയത്തിനായി റീജിയണല്‍ മീറ്റിംഗുകള്‍ നടക്കുന്നതായും കണ്‍വീനര്‍മാര്‍ അറിയിച്ചു.

കണ്‍വീനേഴ്‌സ്

Jose Edattil – 07401267767
Shiju Mathew – 07878857745
Johnson Thomas – 07446815065

Programme and Stage
Rani Jose – 07411295009
Dency Antony – 07748845532
Sabu Shiju – 07878857745

Held at
The Hemel Hempstead School Hall
Hemel Itemptstead, Hearts
HPI ITX

മധു ഷണ്‍മുഖം

ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ലിവര്‍പൂളില്‍ നടത്തപ്പെടുന്ന നാലാമത് തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിന് ഇനി നാല് നാള്‍ മാത്രം. അറുന്നൂറോളം ജില്ലാ നിവാസികള്‍ പങ്കെടുത്ത് തൃശ്ശൂര്‍ പൂരത്തിന്റെ ആഘോഷങ്ങള്‍ അതേപടി പകര്‍ത്തി ജനങ്ങളെ പൂരലഹരിയിലാക്കിയ ഗ്ലോസ്റ്ററില്‍ നടന്ന കഴിഞ്ഞ തൃശ്ശൂര്‍ ജില്ലാ സംഗമത്തിന്റെ ഓര്‍മ്മകളും പങ്കുവെക്കുന്ന ജില്ലാ നിവാസികള്‍ നാല് നാള്‍ കഴിഞ്ഞ് വരുന്ന സംഗമത്തിനെ വളരെയേറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

ബ്രിട്ടനിലെ പല സ്ഥലങ്ങളിലായി ചിന്നിച്ചിതറി കിടക്കുന്ന സ്വന്തം നാട്ടുകാരെ നേരില്‍ കാണുവാനും അതുപോലെ സംഘാടകര്‍ ഒരുക്കിയിരിക്കുന്ന നിരവധി കലാകായിക പരിപാടികളും ജില്ലാ നിവാസികള്‍ക്കായി സംഘപ്പിച്ചിട്ടുണ്ട്. ലിവര്‍പൂളിലെ ഓള്‍ഡ് കൊളിയറി റോഡിലുള്ള വിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ നടത്തപ്പെടുന്ന സംഗമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി 07825597760, 07727253424 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

സജിമോന്‍ തങ്കപ്പന്‍

നോര്‍ത്താംപ്ടണ്‍. കോട്ടയം ജില്ലയിലെ പ്രസിദ്ധമായ മീനച്ചില്‍ താലൂക്കിലെ കോഴയില്‍ നിന്നും യുകെയിലെത്തിയ കുടുംബാംഗങ്ങള്‍ നോര്‍ത്താംപ്ടണില്‍ ഒത്തുകൂടി. ‘കോഴ’ എന്ന് കേള്‍ക്കാത്ത മലയാളികള്‍ ചുരുക്കമാണ്. പക്ഷേ, കോഴയിലകപ്പെടാതെ കോഴായില്‍ ഉള്‍പ്പെട്ട സമൂഹം യുകെയിലെ നോര്‍ത്താംപ്ടണില്‍ ഒന്നിച്ചു കൂടിയപ്പോള്‍, സത്യത്തില്‍ മീനച്ചിലാറിന്റെ സൗഹൃദമാണ് ഒന്നിച്ചു കൂടിയത്.

നോര്‍ത്താംപ്ടണിലെ സെന്റ് അല്‍ബന്‍സ് പാരീഷ് ഹാളില്‍ ജൂണ്‍ മൂന്നിന് രാവിലെ പതിനൊന്നു മണിക്ക് യുകെയിലെ കോഴാ നിവാസികളുടെ ആറാമത് സംഗമം ജിന്‍സ് ജെയിംസ് ഉദ്ഘാടനം ചെയ്തു. കോഴായുടെ പ്രിയപ്പെട്ട മണിയമ്മ ദീപം തെളിച്ചതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സജി രാംനിവാസ്, ബാബു വട്ടക്കാട്ടില്‍, ഷാജി തലച്ചിറ, ജിമ്മി പൂവാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി കലാകായിക മത്സരങ്ങളും അതോടൊപ്പം കോഴാ കുടുംബങ്ങളെ എല്ലാവരെയും ഉള്‍പ്പെടുത്തി നിരവധി പ്രോഗ്രാമുകളും നടന്നു. നാടന്‍ ഭക്ഷണശാലയൊരുക്കി ബാബു വട്ടക്കാടും പ്രസിദ്ധനായി. വൈകുന്നേരം നടന്ന പൊതുസമ്മേളനത്തോടെ ആറാമത് സംഗമത്തിന് തിരശ്ശീല വീണു. ഇത്തവണ കോഴാ സംഗമം സ്‌പോണ്‍സര്‍ ചെയ്തത് ബിജോ – ജിന്‍സ് കൂട്ടുകെട്ടാണ്.

മീനച്ചില്‍ താലൂക്കിലെ കോഴാ നിവാസികളുടെ ഏഴാമത് സംഗമം 2018 ജൂണ്‍ മൂന്നിന് ചെല്‍ട്ടെന്‍ഹാമില്‍ നടക്കും. ഏഴാമത് സംഗമം പതിവിലും കൂടുതല്‍ ഭംഗിയാക്കുവാനുള്ള ശ്രമത്തിലാണ് കോഴാക്കാര്‍.
2018ലെ കോഴാ സംഗമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
ജിമ്മി 07440029012
ഷാജി 07878528236
സജിമോന്‍ 0760394174
സുരേഷ് 07830906560

കോഴാ സംഗമത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണുക.

ലണ്ടനിൽ വീണ്ടും ഭീകരാക്രമണം. ലണ്ടൻ ബ്രിഡ്ജിൽ കാൽനടക്കാരുടെ മേൽ ഭീകരർ വാൻ ഇടിച്ചു കയറ്റി. ഉടൻ തന്നെ സായുധ പോലീസ് പരിസരം വളഞ്ഞു. ഭീകരർ പോലീസിന്റെ വെടിയേറ്റു വീണു. നിരവധി ആംബുലൻസുകളും പോലീസ് വാഹനങ്ങളും സ്ഥലത്ത്  പാഞ്ഞെത്തി. പോലീസിനെ സഹായിക്കാൻ ഹെലികോപ്റ്റർ വിംഗ് ആകാശത്ത് വട്ടമിട്ടു പറന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനായി ഏയർ ആംബുലൻസും ഉടൻ എത്തി. സമീപ റോഡുകളിലെ ഗതാഗതം പോലീസ് വഴി തിരിച്ചു വിട്ടു. ആളുകൾ ലണ്ടൻ ബ്രിഡ്ജ് ഭാഗത്തേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മെട്രോ പൊലിറ്റൻ പോലീസ് മുന്നറിയിപ്പ് നല്കിക്കൊണ്ടിരുന്നു. ശനിയാഴ്ച രാത്രി 10.08 ഓടെയാണ് ആക്രമണം നടന്നത്. ഒരു വെളുത്ത ട്രാൻസിറ്റ് വാനാണ് യാത്രക്കാരുടെ മേൽ പാഞ്ഞുകയറിയത്. ലണ്ടൻ ബ്രിഡ്ജിൽ ആറോളം പേർക്ക് വാനിടിച്ച് പരിക്കേറ്റു.

അതേ സമയം തന്നെ തൊട്ടടുത്തുള്ള ബോറോ മാർക്കറ്റിലും ഭീകരൻ കത്തിയുമായി നിരപരാധികളെ കുത്തി വീഴ്ത്തി. ‘ഇത് അള്ളാഹുവിനു വേണ്ടി ‘ എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടാണ് അക്രമികൾ താണ്ഡവമാടിയത്. ആറ് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. 50 ലേറെ പേർക്ക് പരിക്കുണ്ട്. 12 ഇഞ്ചോളം നീളമുള്ള ബ്ലേഡ് ഉള്ള കത്തി ഉപയോഗിച്ച് കണ്ണിൽ കണ്ടവരെയൊക്കെ ആക്രമിക്കുകയായിരുന്നു അക്രമികൾ. ഓടിയൊളിക്കാൻ പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നല്കി. ഒരു കൊച്ചു പെൺകുട്ടിയെയും ഭീകരർ നിഷ്കരുണം കുത്തി വീഴ്ത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ ലണ്ടനിലെ ആറ് ഹോസ്പിറ്റലുകളിലായി അടിയന്തിര ചികിത്സക്ക് വിധേയമാക്കി.

വെടിയേറ്റ് വീണ ഭീകരരുടെ ദേഹത്ത് സൂയിസൈഡ് വെസ്റ്റ് ഘടിപ്പിച്ചിരുന്നതായി കരുതുന്നു. സായുധ പോലീസിനൊപ്പം ബോംബ് ഡിസ്പോസൽ റോബോട്ടുകളും വിന്യസിക്കപ്പെട്ടു. ഞായറാഴ്ച പുലർച്ചെ 12.25 ന്  ലണ്ടനിലുണ്ടായത് ഭീകരാക്രമണമാണെന്ന് മെട്രോ പോലിറ്റൻ പോലീസ് പ്രഖ്യാപിച്ചു. സുരക്ഷാ ഏജൻസികൾ പ്രധാനമന്ത്രിയെ സംഭവത്തിന്റെ വിശദാംശങ്ങൾ അറിയിച്ചു കൊണ്ടിരുന്നു. പ്രധാനമന്ത്രി തെരേസ മെയും ലണ്ടൻ മേയറും അമേരിക്കൻ പ്രസിഡന്റും ഭീകരാക്രമണത്തെ അതിശക്തമായ ഭാഷയിൽ അപലപിച്ചു.

സാബു ചുണ്ടക്കാട്ടില്‍

കൈപ്പുഴ സംഗമത്തിന്റെ 10-ാം വാര്‍ഷികവും ഇടവക മധ്യസ്ഥനായ സെന്റ് ജോര്‍ജിന്റെ തിരുനാളും ജൂണ്‍ 24ന് വോഴസ്റ്റര്‍ഷയറില്‍ വെച്ച് നടത്തപ്പെടുന്നു. തങ്ങളുടെ സഹപാഠികളെ കാണുവാനും ബന്ധങ്ങള്‍ പുതുക്കുവാനും ഉള്ള ഒരു അവസരമായിട്ടാണ് കൈപ്പുഴക്കാര്‍ 10 വര്‍ഷമായി തങ്ങളുടെ സംഗമത്തെ കണ്ടു വരുന്നത്.

ജൂണ്‍ 24ന് 10 മണിക്ക് തിരുനാള്‍ കുര്‍ബാനയോട്കൂടി തിരുനാള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ കൈപ്പുഴ നിവാസികളുടെ കലാകായിക പരിപാടികള്‍ അരങ്ങേറുന്നതുമായിരിക്കും. ഈ ദശാബ്ദി വര്‍ഷം മോടി പിടിപ്പിക്കുന്നതിനായി കൈപ്പുഴ സാബുവും സംഘവും അവതരിപ്പിക്കുന്ന നാടകം ഉണ്ടായിരിക്കുന്നതാണ്. എല്ലാ കൈപ്പുഴ നിവാസികളെയും സ്വാഗതം ചെയ്തുകൊള്ളുന്നു.

contatct: Joby Lukose- 07411317991, Jijo Kizhakkekkattil- 0796192796

venue: Warndon Youth and Community Centre, Shap Drive, Warndon, Worcester, WR 49 NX

ജോജി തോമസ്
ഇത്തവണത്തെ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ നൂറ്റിപ്പതിനേഴാം റാങ്കോടെ ഉന്നത വിജയം നേടി തെരേസാ ജോസഫും അഞ്ഞൂറ്റി എഴുപത്തിനാലാം റാങ്കുമായി ജോസഫ് കെ മാത്യുവും നെഴ്‌സിംഗ് സമൂഹത്തിന് അഭിമാനമായി. ആതുരസേവനം മാത്രമാണ് തങ്ങളുടെ കര്‍മ്മരംഗമെന്ന് ധരിച്ചിസിവില്‍ സര്‍വ്വീസില്‍ ഉന്നത വിജയം കരസ്ഥമാക്കി മലയാളി നഴ്‌സുമാര്‍.. ത്രസിപ്പിക്കുന്ന വിജയം നേടിയത് തെരേസയും തൊട്ടു പിന്നില്‍ ജോസഫും..രിക്കുന്ന നഴ്‌സിംഗ് സമൂഹത്തിന് വ്യത്യസ്ഥതയോടെ ഒരു മാര്‍ഗ്ഗം കാണിച്ചു കൊണ്ട് തെരേസാ ജോസഫും ജോസഫ് കെ മാത്യുവും നെഴ്‌സിംഗ് സമൂഹത്തിന് മൊത്തത്തില്‍ മാതൃകയായിരിക്കുകയാണ്.

ഉന്നത വിജയം കരസ്ഥമാക്കിയ തെരേസാ ജോസഫ് മലയാളം യുകെയൊട് പ്രതികരിച്ചു.

ഇത് ആത്മനിര്‍വൃതിയുടെ നിമിഷങ്ങളാണ്. നെഴ്‌സിംഗില്‍ BSc, MSc ബിരുദങ്ങള്‍ ഉന്നത നിരയില്‍ പാസ്സായതിനു ശേഷം സിവില്‍ സര്‍വ്വീസ് എന്ന ലക്ഷ്യവുമായി നീങ്ങിയ തെരേസാ ജോസഫിന് തന്റെ കഠിനാധ്വാനത്തിനും സ്ഥിരോത്സാഹത്തിനും ലഭിച്ച അംഗീകാരമാണ് ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്നമായ സിവില്‍ സര്‍വ്വീസ് വിജയം. അനുമോദനങ്ങളുടെ തിരക്കുകള്‍ക്കിടയിലും മലയാളം യുകെയ്ക്കനുവദിച്ച ഇന്റര്‍വ്യൂവില്‍ പെയിന്റിംഗ് ഹോബിയായി കൊണ്ടു നടക്കുന്ന തെരേസാ എങ്ങനെയാണ് തന്റെ ജീവിതം മനോഹരമായ ഒരു ചിത്രം പോലെയാക്കി ജീവിതവിജയം സായത്തമാക്കിയതെന്ന് വിശദീകരിച്ചു.

ചങ്ങനാശ്ശേരിക്കടുത്ത് കുറമ്പനാടത്ത് കയ്യാലപ്പറമ്പില്‍ കെ.എസ് ജോസഫിന്റെയും റോസമ്മ ജോസഫിന്റെയും മകളായ തെരേസാ കുട്ടിക്കാലം മുതല്‍ പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ചിരുന്നു. തെരേസാ ജോസഫിന്റെ പിതാവ് ജോലി ചെയ്തിരുന്നത് മഹാരാഷ്ട്രയിലെ ബാബാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലാണ്. അതു കൊണ്ടു തന്നെ തെരേസയുടെ ബാല്യകാലം ഇന്ത്യയുടെ ആണവ ഇന്ധനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആദ്യ ഊര്‍ജ്ജോത്പാതന കേന്ദ്രം സ്ഥിതി ചെയ്യുന്ന താരാപ്പൂര്‍ ആയിരുന്നു. താരാപ്പൂറിലെ സെന്‍ട്രല്‍ സ്‌ക്കൂളിലെ മിടുക്കരായ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഒന്നാം റാങ്കോടെയാണ് തെരേസാ തന്റെ സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ പഠനകാലത്ത് ദേശീയ തലത്തില്‍ നടക്കുന്ന സയന്‍സ് ഒളിമ്പ്യാടില്‍ പങ്കെടുത്ത് തെരേസാ മികവ് തെളിയിച്ചിരുന്നു.

മുബൈയിലെ S.N.D.P വിമന്‍സ് കോളേജിലാണ് തെരേസാ തന്റെ നെഴ്‌സിംഗ് പoനം പൂര്‍ത്തിയാക്കിയത്. BScപഠനത്തിനു ശേഷം MSc പഠിക്കുന്നതിനായി തെരേസാ തെരഞ്ഞെടുത്തത് ജന്മനാടായ കേരളത്തിലെ തിരുവനംന്തപുരം മെഡിക്കല്‍ കോളേജായിരുന്നു. അത് തെരേസായുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവിന് കാരണമായി. തിരുവനംന്തപുരത്തെ അന്തരീക്ഷവും സിവില്‍ സര്‍വ്വീസ് അക്കാദമിയുമൊക്കെ തെരേസയുടെ സിവില്‍ സര്‍വ്വീസ് യാത്രയില്‍ ഒത്തിരിയേറെ സഹായിക്കുകയുണ്ടായി. ബിരുദാനന്തര പഠനത്തിനു ശേഷം ഇന്ത്യന്‍ നേഴ്‌സിംഗ് കൗണ്‍സിലിന്റെ GFATM പ്രൊജക്ടില്‍ പ്രൊജക്ട് ട്രെയിനിംന് കോര്‍ഡിനേറ്ററായി ജോലി ചെയ്യുമ്പോള്‍ മുതിര്‍ന്ന IAS ഉദ്യോഗസ്ഥ ഉഷാ റ്റൈറ്റസ്സിനെ കാണുവാന്‍ ഇടയായത് ജീവിതത്തിന് വഴിത്തിരിവായി. സിവില്‍ സര്‍വ്വീസ് എത്രമാത്രം പൊതുജനത്തിന് ഉപകാരപ്രദമാകുമെന്നും, തെരേസയെപ്പൊലെ കഴിവുറ്റവര്‍ സിവില്‍ സര്‍വ്വീസില്‍ കടന്നു വരണമെന്നും പറഞ്ഞത് പ്രചോദനമായി. സിവില്‍ സര്‍വ്വീസിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളുടെ സംഗമസ്ഥാനമാണ് തിരുവനംന്തപുരം എന്നതും ഗുണകരമായി.

തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് തെരേസാ ജോസഫിന് സിവില്‍ സര്‍വ്വീസില്‍ ഉന്നത വിജയം ലഭിച്ചത്. ആദ്യശ്രമത്തില്‍ പ്രിലിമിനറി പാസ്സായി മെയിന്‍ പരീക്ഷ എഴുതിയെങ്കിലും വിജയിച്ചില്ല. സ്ഥിരോത്സാഹിയായ തെരേസാ, പക്ഷേ തോറ്റ് പിന്‍മാറാന്‍ തയ്യാറല്ലായിരുന്നു. തന്റെ രണ്ടാമത്തെ ശ്രമത്തില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ പാസ്സായെങ്കിലും ഉന്നത വിജയം ലഭിക്കാത്തതു കൊണ്ട് ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസിലേ നിയമനം ലഭിച്ചുള്ളൂ. പക്ഷേ, തെരേസാ അടങ്ങിയിയിരിക്കാന്‍ തയ്യാറല്ലായിരുന്നു. തുടര്‍ച്ചയായ തന്റെ മൂന്നാംശ്രമത്തില്‍ തെരേസാ ഉന്നത വിജയം കരസ്ഥമാക്കി. പബ്ലിക് അഡ്മിനിസ്‌ട്രേഷനാണ് തെരേസാ സിവില്‍ സര്‍വ്വീസില്‍ തന്റെ വിഷയമായി തെരെഞ്ഞെടുത്തിരുന്നത്.

തന്റെ വിജയത്തില്‍ എന്നും പ്രോത്സാഹനമായി നില്‍ക്കുന്ന അമ്മയുടെ സഹോദരിയും തിരുവനംന്തപുരം സെന്റ് ആന്‍സ് പേട്ട സ്‌കൂളിലെ മുന്‍ അദ്ധ്യാപികയുമായ മേരിക്കുട്ടി ജോസഫിനെ തെരേസാ പ്രത്യേകം അനുസ്മരിച്ചു. മെരിക്കുട്ടി ജോസഫിന്റെ ഭര്‍ത്താവ് ജോണ്‍സന്‍ ജോസഫ് തിരുവനംന്തപുരം നഗരസഭ കൗണ്‍സിലറാണ്. തെരേസയുടെ സഹോദരന്‍ ബാസ്റ്റ്യന്‍ ജോസഫ് SBl യിലാണ് ജോലി ചെയ്യുന്നത്.

നേഴ്‌സുമാരുടെ കഠിനാധ്വാനത്തിനും അര്‍പ്പണ മനോഭാവത്തിനും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്ന് തെരേസാ ജോസഫ് പറഞ്ഞു. തന്റെ ആശയങ്ങളും സ്വപ്നങ്ങളും സഫലീകരിക്കാന്‍ ഏറ്റവും അനുയോജ്യമാണ് സിവില്‍ സര്‍വ്വീസ് മേഖലയെന്ന് തെരേസാ ജോസഫ് മലയാളം യുകെയോട് പറഞ്ഞു.

കരുണയുടെ മാലാഖമാര്‍ ഭരണചക്രം തിരിക്കാനൊരുങ്ങുമ്പോള്‍ മലയാളം യുകെയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍….

RECENT POSTS
Copyright © . All rights reserved