Uncategorized

ദിനേശ് വെള്ളാപ്പള്ളില്‍

ബ്രിസ്റ്റോള്‍: സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്നു പുകള്‍പെറ്റ ബ്രിട്ടന്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വെസ്റ്റേണ്‍ സൂപ്പര്‍മെയറില്‍ സംഗീത സൗഹൃദത്തിന്റെ ‘സ്വരരാഗ സന്ധ്യ’യ്ക്ക് തിരിതെളിയും. മലയാള സംഗീതത്തിന്റെ രാജശില്പിയായ സംഗീത ചക്രവര്‍ത്തി പരവൂര്‍ ജി ദേവരാജന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് വെസ്റ്റേണ്‍ സൂപ്പര്‍മെയറില്‍ ആദ്യമായി നടക്കുന്ന ‘സ്വരരാഗസന്ധ്യ’യില്‍ മുപ്പതില്‍പരം ഗായകര്‍ പങ്കെടുക്കും.

ജൂണ്‍ 10 ശനിയാഴ്ച പകല്‍ 4 മണിക്ക് സെന്റ് ജോര്‍ജ് കമ്മ്യൂണിറ്റി സെന്ററില്‍ (BS 227 XF) ആരംഭിക്കുന്ന സംഗീത വിരുന്ന് രാത്രി 10 മണിക്ക് സമാപിക്കും. ഗാനഗന്ധര്‍വന്‍ പത്മശ്രീ ഡോക്ടര്‍ കെ.ജെ. യേശുദാസിന്റെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറിയും ഗായകനുമായ പി. എസ് രാജഗോപാല്‍ കോങ്ങാട് അധ്യക്ഷത വഹിക്കുന്ന സ്വരരാഗ സന്ധ്യ സമ്മേളനം ‘മലയാളം സാംസ്‌കാരിക സമിതി (മാസ്സ്) യുകെ ഓര്‍ഗനൈസര്‍ സുധാകരന്‍ പാലാ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.

കലാഹാംഷെയര്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നായര്‍, ബ്രിസ്റ്റോള്‍ സണ്‍ മ്യൂസിക് ഡയറക്ടര്‍ ജോസ് ജെയിംസ് (സണ്ണിസര്‍) ലണ്ടന്‍ മലയാളം റേഡിയോ ഡയറക്ടര്‍ (LMR) ജെറീഷ് കുര്യന്‍, അക്ഷര ഗ്രന്ഥാലയം ഡയറക്ടര്‍ അജിത് പാലിയത്ത്, എക്‌സിറ്റര്‍ മലയാളി അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി രഞ്ജിത് പിള്ള എന്നിവര്‍ ദേവരാജന്‍ മാസ്റ്ററെ അനുസ്മരിക്കുകയും ചെയ്യും ശ്രീമതി ഡിഷാടോമി സ്വാഗതവും മാര്‍ട്ടിന്‍ ചാക്കു കൃതജ്ഞതയും പറയും.

അമ്പിലിന്‍ റോയ്, അമിബിച്ചു, ബ്രീസ് ജയേഷ്, ആഗ്നസ് ലാലു, സാനിയ സജി, ഗ്ലോറിയ ഗ്രോമിക്കോ, ജ്വാലാ റോസ് വിന്‍സന്റ്, മേഘാ ബോബി, സിയാഹ്ന ഷിബു എന്നീ ഒന്‍പത് കുരുന്നു പ്രതിഭകള്‍ ആലപിക്കുന്ന പ്രാര്‍ത്ഥനാ സംഗീതത്തോടെ സ്വരരാഗസന്ധ്യ സമാരംഭിക്കും. കുമാരി തുഷാര സതീശന്‍, അഞ്ജു അനില്‍, അല്‍ക്കാഷാ ഷാജി, ആഷ്‌ലി ടോമി, ജോന്നാ ജോര്‍ജ്ജ്, സോണാ ടോമി എന്നിവരുടെ നൃത്തനൃത്ത്യങ്ങള്‍ സംഗീത സായാഹ്നത്തിന് ചാരുലത പകരും. കുമാരി സിമി സിറിയക്ക് അവതാരകയാകും.

പി എസ് രാജഗോപാല്‍, ഷിബു സെബാസ്റ്റ്യന്‍, അനീഷ് മാത്യൂ, മാര്‍ട്ടിന്‍ ചാക്കോ, ജെയിംസ് ചാണ്ടി, ജിജോ ജേക്കബ്, ബിജു എബ്രഹാം, അനില്‍ തോമസ്, ഡാന്‍ ഡാനിയേല്‍, ബിനു ചാക്കോ, ഡിഷാ ടോമി, ആലീസ് വിന്‍സന്റ്, മായാ ജയേഷ് എന്നിവര്‍ ചേര്‍ന്ന് രൂപ കൊടുത്ത് ‘സ്വരരാഗസന്ധ്യ’ സംഗീത പ്രേമികള്‍ക്കായി എല്ലാവര്‍ഷവും മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകരുടെ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു നടത്തുവാന്‍ ഉദ്ദേശിക്കുന്നതായി അറിയിച്ചു.

വിശദ വിവരത്തിന് 07490393949 എന്ന നമ്പരില്‍ ബന്ധപ്പെടുക.

പ്രോഗ്രാം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്

St. George Community Centre
Western Supermare
BS 22 7XF

ലണ്ടന്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക യോഗം ലണ്ടനിലെ മലബാര്‍ ജംഗ്ഷന്‍ ഹോട്ടലില്‍ വച്ച് നടന്നു. കഴിഞ്ഞ ദിവസം നടന്ന തീവ്രവാദി ആക്രമണങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരുടെ സ്മരണയ്ക്ക് മുന്നില്‍ മൗനം ആദരിച്ചതിനു ശേഷം കണ്‍വീനര്‍ ടി.ഹരിദാസിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ മേയര്‍, കൗണ്‍സിലര്‍മാര്‍, തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഓഐസിസിയുടെ പ്രതിനിധികള്‍, നേതാക്കന്മാര്‍ പങ്കെടുത്തു. ലൈറ്റന്‍ മേയറും മലയാളിയുമായ ഫിലിപ്പ് അബ്രഹാമിനെ യോഗത്തില്‍ കണ്‍വീനര്‍ ടി. ഹരിദാസ് ഷാള്‍ അണിയിച്ചു സ്വീകരിച്ചു.

ജോയിന്റ് കണ്‍വീനര്‍ കെ.കെ.മോഹന്‍ദാസ് സ്വാഗതമാശംസിച്ച യോഗത്തില്‍ മുന്‍ മേയറും ഇപ്പോഴത്തെ കൗണ്‍സിലറുമായ മഞ്ജു ഷാഹുല്‍ ഹമീദ് മലയാളി സമൂഹത്തില്‍ ഓ ഐ സി സി യുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഊന്നി പറഞ്ഞു. തങ്ങളുടെ ഭാഗത്തു നിന്നുള്ള പൂര്‍ണ സഹായവും അവര്‍ വാഗ്ദാനം ചെയ്തു.ന്യൂഹാം കൗണ്‍സിലര്‍ ജോസ് അലക്‌സാണ്ടര്‍ ഓഐസിസി കൗണ്‍സിലുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയായി മാറണമെന്നും ആനുകൂല്യങ്ങള്‍ വിവിധ തലത്തില്‍ പ്രയോജനപ്പെടുത്തണമെന്നും ഉദ്ബോധിപ്പിച്ചു.

ഇതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളെ യോഗം വിലയിരുത്തി. ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ സേവനം ആവശ്യമായ മേഖലകളില്‍ ഓ ഐ സി സി മുന്‍കൈയെടുത്തു സന്ദര്‍ശനം നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. കൂടുതല്‍ ആളുകളെ ചേര്‍ത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനും തീരുമാനമായി. ചടങ്ങില്‍ ബേബിക്കുട്ടി ജോര്‍ജ്ജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുജു ഡാനിയല്‍, കല്ലമ്പലം ബിജു,അന്‍സാര്‍ അലി സുനു ദത്ത്, സുനില്‍ രവീന്ദ്രന്‍, ബിനോ ഫിലിപ്പ്, കെ എസ് ജോണ്‍സണ്‍, ജവഹര്‍, മഹേഷ് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. സുമലാല്‍ നന്ദി രേഖപ്പെടുത്തി

സിപിഎം കേന്ദ്ര സെക്രട്ടറി സീതാറാം യെച്ചൂരിയെക്കെതിരെ സംഘപരിവാര്‍ സംഘടന നടത്തിയ അക്രമത്തില്‍ സമീക്ഷ സെന്‍ട്രല്‍ കമ്മറ്റി അപലപിച്ചു. മോദി ഭരണം മൂന്നു വര്‍ഷക്കാലമായി തുടരുന്ന അവസരത്തില്‍ ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമായി മാറുകയാണെന്നും ഭരണഘടന വിഭാവന ചെയ്യുന്ന അവകാശ സംരക്ഷണം, സ്വതന്ത്രമായ ആശയ പ്രചരണത്തിനുമെതിരെ ഭയങ്കര കടന്നുകയറ്റമാണിതെന്നും സംഘടന വ്യക്തമാക്കി. ഇതു ഇന്ത്യയുടെ അഖണ്ഡതയ്ക്കും സമാധാനത്തിനും വലിയ തടസ്സമായി ഈ സംഘടനകള്‍ വളര്‍ന്നുവരുമെന്നും സമീക്ഷ വിലയിരുത്തി. കേരളം പോലുള്ള ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അമിത് ഷാ പോലുള്ള ദേശീയ നേതാക്കള്‍ വരുകയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കിയ ഇടതുപക്ഷ രീതികളാണ് വേണ്ടതെന്നും സമീക്ഷ കൂട്ടിച്ചേര്‍ത്തു. സമീക്ഷയുടെ ഭാരവാഹികളായ ജയപ്രകാശും രാജേഷ് ചെറിയാനും പത്രകുറിപ്പിലൂടെ അറിയിച്ചതാണിത്.

കഴിഞ്ഞ ദിവസമാണ് രാജ്യത്തെയാകെ നാണക്കേടിലാഴ്ത്തി എകെ ജി ഭവനില്‍ യെച്ചൂരിയ്ക്ക് നേരെ ആക്രമണം നടന്നത്. എകെജി ഭവനില്‍ അകത്ത് കയറിയുള്ള ആക്രമണത്തില്‍ യെച്ചൂരി താഴെ വീണു. നാല് ഹിന്ദുസേനാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് പ്രവര്‍ത്തകര്‍ എകെജി ഭവനിലേക്ക് ഇരച്ചുകയറിയത്.പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാനായി എത്തിയപ്പോഴാണ് ഭാരതീയ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ യെച്ചൂരിയെ ആക്രമിച്ചത്. സംഘപരിവാര്‍ ഗുണ്ടായിസത്തിന് മുന്നില്‍ മുട്ടുകുനിക്കില്ലെന്ന് യെച്ചൂരി പ്രതികരിച്ചു. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള ശ്രമമാണ് പാര്‍ട്ടി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിനെതിരെ ലണ്ടനില്‍ അടക്കം പ്രതിഷേധം ശക്തമാകുകയാണ്.

വക്കച്ചന്‍ കൊട്ടാരം.

കലാകേരളം ഗ്ലാസ്‌ഗോയുടെ അക്ഷര കേരളം എന്ന സ്വപ്ന പദ്ധതിക്ക് 4/6/17 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഈസ്റ്റ്കില്‍ ബ്രൈഡ് ഔവര്ഡ ലേഡി ഓഫ് ലൂര്‍ദ് ഹാളില്‍ തുടക്കമായി. ഒന്നര പതിറ്റാണ്ട് പിന്നിടുന്ന മലയാളി പ്രവാസ സമൂഹം നടത്തിയ ഏറ്റവും വ്യത്യസ്തമായ ഒരു തുടക്കം എന്ന് ഇതിനെ വിശേഷിപ്പിക്കാം. പാരമ്പര്യമായി കൈമുതലായ ഒരു സംസ്‌കാരവും പൗരസ്ത്യമായ മറ്റൊരു സംസ്‌കാരവും ഒരേ പോലെ കോര്‍ത്തിണക്കി കൊണ്ടുപോകേണ്ടി വരുമ്പോള്‍ മാതാപിതാക്കളും അതിലേറെ പുതുതലമുറയും അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്‌നങ്ങള്‍ ഒരു തുറന്ന ചര്‍ച്ചക്ക് വേദിയായപ്പോള്‍ സമീപ ഭാവിയില്‍ മലയാളി സമൂഹം നേരിട്ടേക്കാവുന്ന വലിയൊരു ആശയസംഘര്‍ഷത്തിന്റെ മതില്‍ക്കെട്ട് ഇല്ലാതെയാവുകയായിരുന്നു.

തികഞ്ഞ ആത്മവിശ്വാസത്തോടെ പുതു തലമുറ ഡിബേറ്റിന് നേതൃത്വം നല്‍കിയപ്പോള്‍ എന്നും ചര്‍ച്ചക്ക് വിധേയമാകേണ്ടതും എന്നാല്‍ ഇതുവരെ ചര്‍ച്ച ചെയ്യപ്പെടാതെ പോയതുമായ സുപ്രധാന വിഷയങ്ങള്‍ ഒന്നൊന്നായി അവതരിപ്പിക്കപ്പെടുകയും അവ എങ്ങനെ പരിഹരിക്കാമെന്ന് ഒന്നിച്ച് ആലോചിക്കുകയും ചെയ്തു. ഇത്തരം ചര്‍ച്ചകള്‍ മാസത്തില്‍ ഒരു തവണയെങ്കിലും ഉണ്ടാവണമെന്ന് ഏവരും ഒരുപോലെ അഭിപ്രായപ്പെട്ടു. ചിത്രരചനയുടെ ബാലപാഠങ്ങള്‍ ചെറിയ കുട്ടികള്‍ക്കായി ചിത്രരചനയില്‍ പ്രാവീണ്യം നേടിയ കലാകേരളത്തിന്റെ പ്രിയ പ്രവര്‍ത്തകര്‍ പകര്‍ന്ന് നല്‍കിയപ്പോള്‍ കുട്ടികള്‍ക്ക് അതൊരു വേറിട്ട പാഠമായി മാറി.

അക്ഷര കേരളത്തിന്റെ തുടര്‍ന്നുള്ള സംഗമങ്ങളില്‍ പുതുതലമുറയുടെ നാനാവിധമായ കഴിവുകളെ വികസിപ്പിക്കുന്നതിനും, പ്രോല്‍സാഹിപ്പിക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കോട്ടയം: ബിസിനസ് ചെയ്യുന്നവരെയും, പരസ്യം കൊടുക്കാത്തവരെയും പണികൊടുക്കുന്ന ഷാജൻ സ്കറിയക്ക് കേരളാ പോലീസിന്റെ വക മുട്ടൻ പണി. എന്തും എഴുതി, ആൾക്കാരെ കരിവാരിത്തേച്ചു മാത്രം ശീലമുള്ള ഈ പത്രക്കാരൻ തുടങ്ങിയത് യുകെയിൽ നിന്നാണ്. ഒരുപാട് പേരെ കണ്ണീര് കുടിപ്പിച്ച ഇയാൾ സ്വയം കുഴി കുത്തി അതിൽ വീണു എന്നുള്ളത് യാതൃശ്ചികം മാത്രം.  പൊലീസ് സേനയെയും തന്നെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ഷാജൻ സ്കറിയക്കെതിരെ (മറുനാടൻ മലയാളി) നിയമനടപടി സ്വീകരിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി. അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതു പതിവാക്കിയ, തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റിനെതിരെയാണ് നടപടിക്കു നീക്കം. ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് നിയമനടപടിയുടെ കാര്യം അറിയിച്ചിരിക്കുന്നത്. നഗരത്തില്‍ നടന്നുവെന്ന് പറയപ്പെടുന്ന ഒരു സംഭവുമായി ബന്ധപ്പെട്ട് ‘കോട്ടയം ജില്ലാ പൊലീസ് മേധാവിയും എഎസ്പി ട്രെയിനി ചൈത്ര തെരേസ ജോണും നേര്‍ക്കുനേര്‍’ എന്ന തരത്തില്‍ ഈ വെബ്‌സൈറ്റ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ വാര്‍ത്ത, വാട്‌സ് ആപ്പില്‍ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ട് പൊലീസിന്റെ അന്തസ്സിനു കളങ്കം വരുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് പൊലീസ് മേധാവി ചൂണ്ടിക്കാട്ടി. ഈ വാര്‍ത്ത ആരുടെയോ കുബുദ്ധിയില്‍ ഉരുത്തിരിഞ്ഞതും നിക്ഷിപ്ത താല്‍പര്യത്തോടെ ചിലര്‍ പ്രചരിപ്പിക്കുന്നതുമാണ്. ജില്ലാ പൊലീസ് മേധാവിയും എഎസ്പിയും പൊലീസ് ഉദ്യോഗസ്ഥരോട് നിലവിട്ടു പെരുമാറി എന്ന രീതിയില്‍ വന്ന വാര്‍ത്ത, പൊലീസിന്റെ അന്തസ്സിനു കോട്ടം വരുത്തുന്നതും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതുമാണ്.

ഇത്തരത്തിലുള്ള വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് ജില്ലാ പൊലീസ് മേധാവിയെയോ എഎസ്പി ചൈത്ര തെരേസ ജോണിനെയോ സംഭവവുമായി ബന്ധമുള്ള മറ്റുള്ളവരെയോ സമീപിച്ച് നിജസ്ഥിതി അറിയാന്‍ വെബ്‌സൈറ്റിന്റെ അധികൃതര്‍ തയാറാകേണ്ടതായിരുന്നു. ഈ സാഹചര്യത്തില്‍ പൊലീസിന്റെ അച്ചടക്കവും അന്തസ്സും മറ്റും നശിപ്പിക്കുന്ന വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച വെബ്‌സൈറ്റിനെതിരെ നിയമനടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

 

സഖറിയ പുത്തന്‍കളം

ബര്‍മിങ്ഹാം: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ സുപ്രധാനമായ നാഷണല്‍ കൗണ്‍സില്‍ യോഗം ശനിയാഴ്ച യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്തില്‍ നടക്കും. 16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ‘ക്നാനായ ദര്‍ശന്‍’ സംവാദത്തില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ നാഷണല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാനുമായിട്ടാണ് നാഷണല്‍ കൗണ്‍സില്‍ യോഗം ചേരുന്നത്.

ശനിയാഴ്ച രാവിലെ 10.30ന് ആരംഭിച്ച് ഉച്ചകഴിഞ്ഞ് 3.30ന് യോഗം അവസാനിക്കും. പ്രസിഡന്റ് ബിജു മടക്കക്കുഴിയുടെ അധ്യക്ഷതയില്‍ ചേരുന്ന നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര റിപ്പോര്‍ട്ടും ട്രഷറര്‍ ബാബു തോട്ടം കണക്കും അവതരിപ്പിക്കും. വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.

ജൂലൈ എട്ടിന് ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബിലാണ് യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ നടക്കുക.

സഖറിയ പുത്തന്‍കളം

ചെല്‍ട്ടണ്‍ഹാം: ജൂലൈ എട്ടിന് ചെല്‍ട്ടണ്‍ഹാമിലെ റേയ്‌സ് കോഴ്സ് ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുന്ന 16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ റാലി മത്സരം വാശിയേറിയതാകും. യു.കെ.കെ.സി.എ.യുടെ അന്‍പത് യൂണിറ്റുകള്‍ കണ്‍വെന്‍ഷന്‍ ആപ്തവാക്യമായ ‘സഭാ-സമുദായ സ്നേഹം ആത്മാവില്‍ അഗ്‌നിയായി- ക്നാനായ ജനത’ എന്നതിന്റെ അടിസ്ഥാനത്തില്‍ റാലി മത്സരത്തിനായി വാശിയോടെ ഒരുങ്ങുകയാണ്.

മൂന്ന് കാറ്റഗറി ആയിട്ടാണ് റാലി മത്സരം നടത്തപ്പെടുന്നത്. പ്രൗഢഗംഭീരമായ ജോക്കി ക്ലബ്ബിലെ അതിവിശാലമായ മൈതാനത്ത് ഓരോ യൂണിറ്റുകളും രാജകീയമായി അണിനിരക്കും. 16-ാമത് കണ്‍വെന്‍ഷന് യു.കെ.കെ.സി.എ.യുടെ എല്ലാ യൂണിറ്റുകളും ആവേശ്വജ്ജ്വലമായ ഒരുക്കങ്ങളാണ് റാലി മത്സരത്തിനായി നടത്തപ്പെടുന്നത്. ഓരോ യൂണിറ്റിന്റെയും കൂട്ടായ്മയും ശക്തിപ്രകടനവും കൂടിയാണ് യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ റാലി.

രാജകീയ പ്രൗഢിയാര്‍ന്ന ചെല്‍ട്ടണ്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ ജൂലൈ എട്ടിന് രാവിലെ കൃത്യം 9-നു കണ്‍വെന്‍ഷന്‍ പതാക യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി ഉയര്‍ത്തുന്നതോടൂകൂടി 16-ാമത് കണ്‍വെന്‍ഷന് തുടക്കമാകും. വിവിധ യൂണിറ്റുകള്‍ അവതരിപ്പിക്കുന്ന വ്യത്യസ്തവും ഹൃദ്യവുമായ കലാപരിപാടികള്‍ ക്നാനായ ആവേശം അലതല്ലും.

യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്‍മാനായിട്ടുള്ള 16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷനില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍

കുട്ടനാട്ടുകാര്‍ എന്ന സംബോധന തങ്ങളുടെ ആത്മ ബോധത്തിന്റെയും സംസ്‌കാരത്തിന്റെയും നാവാക്കി മാറ്റിയ ഒരു ജനതയുടെ ഒത്തുചേരല്‍. വള്ളവും, വെള്ളവും വഞ്ചിപ്പാട്ടും വയലേലകളും, ഹൃദയത്തില്‍ സൂക്ഷിക്കുന്ന, ആലപ്പുഴ-കോട്ടയം, പത്തനംതിട്ട, ജില്ലകളില്‍ അധിവസിച്ചിരുന്ന യു.കെയിലെ കുട്ടനാട്ടുകാര്‍ 9-ാമത് കുട്ടനാട് സംഗമത്തിനായി തയ്യാറെടുക്കുന്നു. സംഗമം ജൂണ്‍ 24 ശനിയാഴ്ച 10 മണി മുതല്‍ കാവാലം നാരായണപ്പണിക്കര്‍ നഗറില്‍ (ഹെംപെല്‍ ഹെംപ്സ്റ്റെഡ് സ്‌കൂള്‍ ഹാള്‍,ഹാര്‍ട്ട്സ്) നടക്കും.

രാവിലെ 9.30ന് ആരംഭിക്കുന്ന സംഗമത്തില്‍ പ്രതിനിധി സമ്മേളനം, വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. കുട്ടനാടിന്റെ തനതായ സദ്യയും കുടുംബാംഗങ്ങളെ പരിചയപ്പെടലും നടക്കും. വൈകുന്നേരം 5 മണി വരെയാണ് സംഗമം നടക്കുക.

യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറോളം കുടുംബങ്ങള്‍ പങ്കെടുക്കുന്ന സംഗമത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി സംഘാടക സമിതി കണ്‍വീനര്‍മാരായ ജോസ് ഓടേറ്റില്‍, ഷീജ മാത്യൂ, ജോണ്‍സണ്‍ തോമസ്, ആന്റണി ഈരത്ര എന്നിവര്‍ അറിയിച്ചു. സംഗമ വിജയത്തിനായി റീജിയണല്‍ മീറ്റിംഗുകള്‍ നടക്കുന്നതായും കണ്‍വീനര്‍മാര്‍ അറിയിച്ചു.

കണ്‍വീനേഴ്‌സ്

Jose Edattil – 07401267767
Shiju Mathew – 07878857745
Johnson Thomas – 07446815065

Programme and Stage
Rani Jose – 07411295009
Dency Antony – 07748845532
Sabu Shiju – 07878857745

Held at
The Hemel Hempstead School Hall
Hemel Itemptstead, Hearts
HPI ITX

മധു ഷണ്‍മുഖം

ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ലിവര്‍പൂളില്‍ നടത്തപ്പെടുന്ന നാലാമത് തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിന് ഇനി നാല് നാള്‍ മാത്രം. അറുന്നൂറോളം ജില്ലാ നിവാസികള്‍ പങ്കെടുത്ത് തൃശ്ശൂര്‍ പൂരത്തിന്റെ ആഘോഷങ്ങള്‍ അതേപടി പകര്‍ത്തി ജനങ്ങളെ പൂരലഹരിയിലാക്കിയ ഗ്ലോസ്റ്ററില്‍ നടന്ന കഴിഞ്ഞ തൃശ്ശൂര്‍ ജില്ലാ സംഗമത്തിന്റെ ഓര്‍മ്മകളും പങ്കുവെക്കുന്ന ജില്ലാ നിവാസികള്‍ നാല് നാള്‍ കഴിഞ്ഞ് വരുന്ന സംഗമത്തിനെ വളരെയേറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

ബ്രിട്ടനിലെ പല സ്ഥലങ്ങളിലായി ചിന്നിച്ചിതറി കിടക്കുന്ന സ്വന്തം നാട്ടുകാരെ നേരില്‍ കാണുവാനും അതുപോലെ സംഘാടകര്‍ ഒരുക്കിയിരിക്കുന്ന നിരവധി കലാകായിക പരിപാടികളും ജില്ലാ നിവാസികള്‍ക്കായി സംഘപ്പിച്ചിട്ടുണ്ട്. ലിവര്‍പൂളിലെ ഓള്‍ഡ് കൊളിയറി റോഡിലുള്ള വിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ നടത്തപ്പെടുന്ന സംഗമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി 07825597760, 07727253424 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

സജിമോന്‍ തങ്കപ്പന്‍

നോര്‍ത്താംപ്ടണ്‍. കോട്ടയം ജില്ലയിലെ പ്രസിദ്ധമായ മീനച്ചില്‍ താലൂക്കിലെ കോഴയില്‍ നിന്നും യുകെയിലെത്തിയ കുടുംബാംഗങ്ങള്‍ നോര്‍ത്താംപ്ടണില്‍ ഒത്തുകൂടി. ‘കോഴ’ എന്ന് കേള്‍ക്കാത്ത മലയാളികള്‍ ചുരുക്കമാണ്. പക്ഷേ, കോഴയിലകപ്പെടാതെ കോഴായില്‍ ഉള്‍പ്പെട്ട സമൂഹം യുകെയിലെ നോര്‍ത്താംപ്ടണില്‍ ഒന്നിച്ചു കൂടിയപ്പോള്‍, സത്യത്തില്‍ മീനച്ചിലാറിന്റെ സൗഹൃദമാണ് ഒന്നിച്ചു കൂടിയത്.

നോര്‍ത്താംപ്ടണിലെ സെന്റ് അല്‍ബന്‍സ് പാരീഷ് ഹാളില്‍ ജൂണ്‍ മൂന്നിന് രാവിലെ പതിനൊന്നു മണിക്ക് യുകെയിലെ കോഴാ നിവാസികളുടെ ആറാമത് സംഗമം ജിന്‍സ് ജെയിംസ് ഉദ്ഘാടനം ചെയ്തു. കോഴായുടെ പ്രിയപ്പെട്ട മണിയമ്മ ദീപം തെളിച്ചതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സജി രാംനിവാസ്, ബാബു വട്ടക്കാട്ടില്‍, ഷാജി തലച്ചിറ, ജിമ്മി പൂവാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി കലാകായിക മത്സരങ്ങളും അതോടൊപ്പം കോഴാ കുടുംബങ്ങളെ എല്ലാവരെയും ഉള്‍പ്പെടുത്തി നിരവധി പ്രോഗ്രാമുകളും നടന്നു. നാടന്‍ ഭക്ഷണശാലയൊരുക്കി ബാബു വട്ടക്കാടും പ്രസിദ്ധനായി. വൈകുന്നേരം നടന്ന പൊതുസമ്മേളനത്തോടെ ആറാമത് സംഗമത്തിന് തിരശ്ശീല വീണു. ഇത്തവണ കോഴാ സംഗമം സ്‌പോണ്‍സര്‍ ചെയ്തത് ബിജോ – ജിന്‍സ് കൂട്ടുകെട്ടാണ്.

മീനച്ചില്‍ താലൂക്കിലെ കോഴാ നിവാസികളുടെ ഏഴാമത് സംഗമം 2018 ജൂണ്‍ മൂന്നിന് ചെല്‍ട്ടെന്‍ഹാമില്‍ നടക്കും. ഏഴാമത് സംഗമം പതിവിലും കൂടുതല്‍ ഭംഗിയാക്കുവാനുള്ള ശ്രമത്തിലാണ് കോഴാക്കാര്‍.
2018ലെ കോഴാ സംഗമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
ജിമ്മി 07440029012
ഷാജി 07878528236
സജിമോന്‍ 0760394174
സുരേഷ് 07830906560

കോഴാ സംഗമത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണുക.

RECENT POSTS
Copyright © . All rights reserved