Uncategorized

സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ സോളിസിറ്ററാണ് ബൈജു വർക്കി തിട്ടാല. യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ലേഖകൻ കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്.

ഒരു കുറ്റവാളിയെന്ന് കരുതി അറസ്റ്റ് ചെയ്യപ്പെട്ടയാളെ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നതും ഇത്തരത്തില്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ കുറ്റാരോപിതന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതും പോലീസിന്റെ നിയമപരമായ ഉത്തരവാദിത്തമാണ്. ചോദ്യം ചെയ്യപ്പെടുമ്പോള്‍ കുറ്റാരോപിതന് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെയിരിക്കാനുള്ള അവകാശവുമുണ്ട്.(Right of Silence). കുറ്റവാളി തന്നില്‍ ആരോപിതമായിരിക്കുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെടുകയാണെന്നും ചോദ്യം ചെയ്യുമ്പോള്‍ ഉത്തരം നല്‍കാനും നല്‍കാതിരിക്കാനുമുള്ള അവകാശമുണ്ടെന്നും ഇത്തരത്തില്‍ നല്‍കുന്ന ഉത്തരങ്ങള്‍ ചിലപ്പോള്‍ അന്വേഷണത്തിനായി ഉപയോഗിക്കുമെന്നും ഉത്തരം പറയാതിരുന്നാലുണ്ടാകുന്ന സാഹചര്യത്തില്‍ അതിന്റെ കാരണം എന്തെന്ന് അനുമാനിക്കാന്‍ കോടതിയില്‍ പറയാന്‍ സാധ്യതയുണ്ടെന്നും മുന്‍കൂട്ടി അറിയിക്കണം. ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയില്ലെങ്കില്‍ കുറ്റാരോപിതന്‍ നല്‍കുന്ന ഉത്തരമോ, കുറ്റസമ്മതമോ കോടതിയില്‍ സ്വീകരിക്കാനാകില്ല. അതായത് പോലീസ് മേല്‍പറഞ്ഞ Caution നല്‍കാതെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ കുറ്റാരോപിതന്‍ പറയുന്ന യാതൊന്നും തെളിവായി കോടതിയില്‍ സ്വീകരിക്കാനാവില്ല.

കുറ്റാരോപിതനെ ചോദ്യം ചെയ്യുമ്പോള്‍ അയാള്‍ക്ക് മൂന്ന് ഓപ്ഷനാണുള്ളത്. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയുക, ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതിരിക്കുക (ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാതിരിക്കുക), തയ്യാറാക്കിയ ഒരു സ്റ്റേറ്റ്‌മെന്റ് കൊടുക്കുക, . മേല്‍പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ക്ക് പുറമേ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും മറ്റു ചിലതിന് മറുപടി പറയാതിരിക്കുകയും ചെയ്യുക എന്നതാണ്. എന്നാല്‍ ഉത്തരം പറയാതെ വരുന്ന ചോദ്യങ്ങളുടെ പ്രാധാന്യവും ആരോപിച്ചിരിക്കുന്ന കുറ്റവുമായി ബന്ധപ്പെടുത്തിയുള്ള ബന്ധവും കോടതിയില്‍ വളരെ വ്യക്തമായി പ്രോസിക്യൂഷന്‍ ലോയര്‍ കോടതിയില്‍ എടുത്തു പറയുകയും തന്‍മൂലം പ്രതികൂലമായ നിഗമനത്തിലെത്താന്‍ (Adverse Inference) സാധ്യതയുണ്ട്. അക്കാരണത്താല്‍ ചോദ്യം ചെയപ്പെടലിന്റെ ആദ്യം തന്നെ വക്കീലുമായി ധാരണയിലെത്തുകയും മേല്‍പറഞ്ഞ മൂന്ന് മാര്‍ഗ്ഗങ്ങളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിക്കുകയും അതില്‍ തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നതാണ് ഉചിതം.

കുറ്റാരോപിതന് ചോദ്യം ചെയ്യപ്പെടുമ്പോള്‍ നിശബ്ദനായിരിക്കാന്‍ അവകാശമുണ്ടോ എന്നത് വളരെ സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്. Section 34 to 38 Criminal justice and public order act 1994 (CJPOA 1994) എന്ന നിയമ നിര്‍മാണത്തോടെ കുറ്റാരോപിതന്റെ അവകാശങ്ങള്‍ വളരെയധികം ചുരുക്കപ്പെട്ടു എന്നതാണ് വസ്തുത. കാരണം പോലീസ് ചോദ്യം ചെയ്യുമ്പോള്‍ കുറ്റാരോപിതന്‍ നിശബ്ദനായിരുന്നാല്‍ വിചാരണ വേളയില്‍ ജൂറിക്ക് ഇയാള്‍ ഉത്തരം പറയാതിരിക്കുന്നത് കണക്കിലെടുത്ത്  പ്രതികൂലമായ നിഗമനത്തിലെത്താന്‍ (Adverse Inference) സാധ്യതയുണ്ട് ആയതിനാൽ   ജൂറിയെ ഏതു തരത്തില്‍ ഇത് സ്വാധീനിച്ചു എന്നത് തീര്‍ച്ചയായും കണക്കിലെടുക്കേണ്ടതാണ്. എന്നിരുന്നാലും ഇത്തരത്തില്‍ കുറ്റാരോപിതന്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ നിശബ്ദനായിരുന്നതു കൊണ്ടുമാത്രം ഒരാളെ കുറ്റക്കാരനായി വിധിക്കാന്‍ സാധിക്കുകയില്ല. അത്തരത്തില്‍ വിധിക്കപ്പെടുന്നത് സ്റ്റാറ്റിയൂട്ട് മുഖാന്തരം തന്നെ നിയന്ത്രിച്ചിരിക്കുന്നു. മാത്രമല്ല, കുറ്റാരോപിതന്‍ തന്നെ ചോദ്യം ചെയ്യലില്‍ നിശബ്ദനായിരുന്നാല്‍ത്തന്നെയും കുറ്റം തെളിയിക്കപ്പെടേണ്ട പൂര്‍ണ്ണ ഉത്തരവാദിത്തം പ്രോസിക്യൂഷന്റെ മാത്രമാണ്.

ചില സാഹചര്യങ്ങളില്‍ ജൂറി ഇത്തരത്തില്‍ Inferenceല്‍ എത്തുന്നത് നിയമപരമായിത്തന്നെ നിയന്ത്രിച്ചിരിക്കുന്നു. ഉദാ. പോലീസ് കുറ്റാരോപിതനായ വ്യക്തിയെ കുറ്റം ചാര്‍ത്തി (Charge) വിചാരണയ്ക്ക് വിധേയനാക്കാന്‍ തീരുമാനിച്ചാല്‍ ഇത്തരത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ ചോദ്യം ചെയ്യല്‍ അവിടെ അവസാനിക്കുകയും തന്‍മൂലം പിന്നീട് ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരുന്നാല്‍ അക്കാരണത്താല്‍ പ്രതികൂല അനുമാനം (Adverse Inference) എടുക്കാന്‍ സാധിക്കില്ല. ആരോപിതമായ കുറ്റകൃത്യം വളരെ സങ്കീര്‍ണ്ണമായതും (Complex) വളരെ മുമ്പ് നടന്നതെന്ന് കരുതപ്പെടുന്നതാണെങ്കിലും ചോദ്യങ്ങള്‍ക്ക് പെട്ടെന്നു തന്നെ മറുപടി പറയുക അസാധ്യമാണെങ്കില്‍ ചോദ്യം ചെയ്യപ്പെട്ട കാര്യങ്ങള്‍ കുറ്റാരോപിതന് ചോദ്യം ചെയ്യപ്പെട്ട സമയത്ത് അറിവുള്ളതുമല്ല എങ്കിൽ  Inferenceല്‍ എത്തുന്നത് നിയമപരമായിത്തന്നെ നിയന്ത്രിച്ചിരിക്കുന്നു.

കുറ്റാരോപിതന് വക്കീലിനെയോ ദ്വിഭാഷാ സഹായിയെയോ കൊടുക്കുക എന്നത് കുറ്റാരോപിതന്റെ നിയമപരമായ അവകാശമാണ്. ഇത്തരത്തില്‍ ലഭിക്കുന്ന വക്കീലിന്റെ ഫീസും ദ്വിഭാഷിയുടെ ഫീസും കൊടുക്കേണ്ടത് സര്‍ക്കാരാണ്. അതായത് മേല്‍പറഞ്ഞ സഹായം ലഭിക്കുന്നതിന് യാതൊരു ഫീസും കുറ്റാരോപിതന്‍ നല്‍കേണ്ട. മേല്‍പറഞ്ഞ രീതിയിലുള്ള തന്റെ അവകാശം പോലീസ് താമസിപ്പിക്കുകയും ചോദ്യം ചെയ്യല്‍ തുടങ്ങുകയും ചെയ്താല്‍ Adverse Inference ഉണ്ടാവില്ല.

കുറ്റാരോപിതനെ ചോദ്യം ചെയ്തത് ഒരു കുറ്റത്തിന്, എന്നാല്‍ ചാര്‍ജ് ചെയ്ത് വിചാരണ നടത്തിയത് മറ്റൊരു വകുപ്പുമാണെങ്കില്‍ Adverse Inference ബാധകമല്ല. ചില സാഹചര്യങ്ങളില്‍ കുറ്റാരോപിതന്‍ തന്റെ പ്രത്യേക അവകാശമായ വക്കീലിന്റെ ഉപദേശമോ, താന്‍ വക്കീലിനോട് പറഞ്ഞ വസ്തുതകള്‍ വെളിപ്പെടുത്താന്‍ വിചാരണ വേളയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ ഒരാള്‍ തീരുമാനിക്കുന്നത് എന്തുകൊണ്ടാണ് താന്‍ ചോദ്യംചെയ്യലില്‍ നിശബ്ദനായിരുന്നത് എന്നത് കോടതിയെ ബോധിപ്പിക്കുന്നതിനാണ്. 2010ലെ പ്രധാനപ്പെട്ട ഒരു വിധിയില്‍ കോടതി വ്യക്തമാക്കിയത് ഒരു കുറ്റാരോപിതനും തന്റെ വക്കീലുമായുള്ള സംഭാഷണം Legal Professional Privilegeന്റെ പരിധിയില്‍ വരുന്നതാണെന്നും ഇത് പുറത്ത് പറയുന്നത് പൊതു താല്‍പര്യം മുന്‍നിര്‍ത്തി നോക്കിക്കാണാന്‍ പറ്റില്ലെന്നും ഈ അവകാശം പരമപ്രധാനമാണെന്നും മാത്രമല്ല, ഇത്തരത്തില്‍ തന്റെ അവകാശം റദ്ദാക്കി തന്റെ വക്കീലുമായുള്ള സംഭാഷണം പുറത്തു പറയാനുള്ള അവകാശം കുറ്റാരോപിതന്റെ മാത്രം തീരുമാനമാണെന്നും ഇത്തരത്തില്‍ പുറത്തു പറയുന്ന വസ്തുതകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട നിയമപരമായ ബാധ്യത കുറ്റാരോപിതനില്ല എന്ന് ജഡ്ജി ഇയാളെ ധരിപ്പിക്കണം എന്നും മേല്‍പറഞ്ഞ വിധിയില്‍ നിര്‍ദേശിച്ചു.

ഒരാള്‍ കുറ്റാരോപിതനായി ചോദ്യം ചെയ്യപ്പെടുമ്പോള്‍ വക്കീലിന്റെ അഭാവം വളരെ പ്രതികൂലമായി കോടതിയില്‍ വിചാരണ വേളയില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. ബ്രിട്ടന്റെ പൗരാവകാശ സംരക്ഷണത്തോടുള്ള പ്രതിബദ്ധതയാണ് കുറ്റാരോപിതന് സൗജന്യമായ നിയമസഹായവും ആവശ്യമെങ്കില്‍ ദ്വിഭാഷിയുടെ സഹായവും  പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യപ്പെടുമ്പോള്‍ കുറ്റാരോപിതന് ലഭിക്കുന്നത്

Disclaimer
Please note that the information and any commentary in the law contained in the article is provided free of charge for information purposes only. Every reasonable effort is made to make the information and commentary accurate and up to date, but no responsibility for its accuracy and correctness, or for any consequences of relying on it, is assumed by the author or the publisher.The information and commentary does not, and is not intended to, amount to legal advice to any person on a specific case or matter. If you are not a solicitor, you are strongly advised to obtain specific, personal advice from a lawyer about your case or matter and not to rely on the information or comments on this site. If you are a solicitor, you should seek advice from Counsel on a formal basis.

എട്ടാമത് ഇടുക്കി ജില്ലാ സംഗമം എന്ന സ്‌നേഹക്കൂട്ടായ്മ യുകെയുടെ നാനാ ഭാഗത്ത് നിന്നും എത്തിയ നിരവധി ഇടുക്കി ജില്ലക്കാരുടെ സഹകരണത്തോടെ ആഘോഷമായി കൊണ്ടാടി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതേകിച്ച് സ്‌കോട്ട്‌ലന്റ്, വെയില്‍സ്, ലണ്ടന്‍, പോഡ്‌സ്‌മോത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഇടുക്കി ജില്ല എന്ന വികാരം ഉള്‍കൊണ്ട് വൂള്‍വര്‍ഹാംപ്ടണില്‍ നിരവധി ആളുകള്‍ കുടുംബ സമേതം എത്തിചേര്‍ന്നു. രാവിലെ കൃത്യം പത്ത് മണിയോടുകൂടി രജിസ്േ്രടഷന് തുടക്കമായി. അതിന് ശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ക്ക് തുടക്കമായി.

പന്ത്രണ്ട് മണിയോടുകൂടി ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ ബാബു തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലിയോണ റോയി, റയിന റോയി എന്നിവരുടെ പ്രാര്‍ത്ഥനാഗാനത്തോടെ പൊതുയോഗം ആരംഭിച്ചു. മുന്‍ കണ്‍വീനര്‍ പിറ്റര്‍ താനോലില്‍ വിശിഷ്ടാതിഥികളെയും, ഏവരെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കള്‍, സ്വന്തം ശരീരം മറ്റുള്ളവര്‍ക്കും പകുത്തു നല്‍കി നമുക്ക് ഏവര്‍ക്കും മാതൃകയായ നമ്മുടെ സ്വന്തം അസി ചേട്ടന്‍ (ഫ്രാന്‍സിസ് കവളക്കാട്) കണ്‍വീനര്‍ ബാബു തോമസ്, ഫാ: റോയി കോട്ടക്കാപ്പുറം, മറ്റ് ജോയിന്റ് കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന്
ഭദ്രദീപം കൊളുത്തി ഉല്‍ഘാടനം ചെയ്തു. കണ്‍വീനര്‍ ബാബു തോമസ് അധ്യക്ഷ പ്രസംഗം നടത്തി,

നാട്ടില്‍ നിന്നും ഇവിടെ എത്തിച്ചേര്‍ന്ന മാതാപിതാക്കള്‍ക്കുവേണ്ടി തോമസ് എബ്രഹാം, സംഗമം രക്ഷാധികാരി ഫാദര്‍: റോയി കോട്ടക്കപ്പുറം, ജോയിന്റ് കണ്‍വീനര്‍ ജസ്റ്റിന്‍ എബ്രഹാം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നൂ. ജോയിന്റ് കണ്‍വീനര്‍ റോയി മാത്യു കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു മാഞ്ചസ്റ്ററില്‍ നിന്നുള്ള വിന്‍സി വിനോദിന്റെയും, മകന്‍ മാനുവല്‍ വിനോദിന്റെയും അവതരണം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഈ വര്‍ഷം 50-ാം പിറന്നാള്‍ ആഘോഷിച്ച അസിച്ചേട്ടന് ഒപ്പം ഈ മാസം ജന്‍മദിനം ആഘോഷിക്കുന്ന ഏവരും കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു.

വെല്‍ക്കം ഡാന്‍സോടു കൂടി കലാപരിപാടികള്‍ക്ക് തുടക്കമായി. യുകെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും വന്ന കുട്ടികളുടെയും, മുതിര്‍ന്നവരുടെയും നിരവധി പരിപാടികള്‍ സംഗമത്തിന് കൊഴുപ്പേകി. യുകെയിലെ പ്രശസ്ത കേറ്ററിംങ്ങ് സ്ഥാപനമായ ചിന്നാസ് കേറ്ററിംങ്ങ് നോട്ടിംഹ്ഹാംമിന്റെ സ്ഥാദിഷ്ടമായ ഭക്ഷണം ഏവരും ആവോളം ആസ്വദിച്ചു. കൂടാതെ കുട്ടികളുടെ സ്‌പെഷല്‍ മെനുവും ഉണ്ടായിരുന്നു. അതിനു ശേഷം പൊതുയോഗം കൂടി മുന്‍കണ്‍വീനറെയും കമ്മറ്റിക്കാരെയും അനുമോദിച്ചു, 2019- 20 ഇടുക്കി ജില്ലാ സംഗമത്തെ നയിക്കാനായി കണ്‍വീനറായി ജിമ്മി ജേക്കബിനെയും 15 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. തുടര്‍ന്ന് വിലപിടിപ്പുള്ള മറ്റ് വിഭവങ്ങളുമായി വാശിയേറിയ ലേലം നടന്നു. റാഫിള്‍ ടിക്കറ്റ് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു.

ക്യാന്‍സര്‍ റിസേര്‍ച്ച് യു കെ യു മായി സഹകരിച്ച് 22 ഉപയോഗയോഗ്യമായ തുണികള്‍ നിറച്ച ബാഗുകള്‍ അന്നേ ദിവസം സ്വീകരിച്ചു. അത് മുന്‍ കണ്‍വീനര്‍ ബാബു തോമസ് പുതിയ കണ്‍വീനര്‍ ജിമ്മി ജേക്കബിന് കൈമാറി. അതു വഴി 660 പൗണ്ട് ക്യാന്‍സര്‍ റിസേര്‍ച്ച് യുകെക്ക് ഫണ്ട് കണ്ട് എത്തുവാന്‍ സാധിച്ചു.

മനോഹരമായ ഫോട്ടോകള്‍ എടുത്ത് പരിപാടികള്‍ കൂടുതല്‍ ഭംഗിയാക്കിയത് റെയിമണ്‍ഡ് മാത്യു മുണ്ടക്കാടന്‍ സണ്ടര്‍ലാന്റ് ആണ്. ജോയിന്റ് കണ്‍വീനര്‍ ബെന്നി മേച്ചേരില്‍ ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി. അടുത്ത വര്‍ഷം കൂടുതല്‍ ആവേശേത്തോടെ സംഗമത്തില്‍ എത്തിച്ചേരാം എന്ന പ്രതീക്ഷയോടു കൂടി എല്ലാവരും സ്വഭവനങ്ങളിലേക്ക് തിരിച്ചു.

സണ്ണി ജോസഫ് രാഗമാലിക

യുകെകെസിഎയുടെ യുവജന പ്രസ്ഥാനമായ യുകെകെസിവൈഎല്‍, യുകെകെസിഎ രൂപീകൃതമായപ്പോള്‍ മുതല്‍ പല പ്രബല യൂണിറ്റുകളിലും പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെങ്കിലും ദേശീയ തലത്തില്‍ പ്രവര്‍ത്തനക്ഷമമാകുന്നത് 2011 ഫെബ്രുവരി 6-ാം തിയതിയാണ്. അന്ന് മിഡ് വെയില്‍സില്‍ വെച്ച് സുബിന്‍ ഫിലിപ്പ് ആദ്യ പ്രസിഡന്റായ സെന്‍ട്രല്‍ കമ്മിറ്റി നിലവില്‍ വന്നു. പിന്നീട് അങ്ങോട്ട് ഊര്‍ജ്ജസ്വലരായ പല കമ്മിറ്റികളും മാറി മാറി വന്നു. യുകെകെസിവൈഎല്‍ എന്ന യുവജന പ്രസ്ഥാനം യുകെയിലുടനീളം 40 യൂണിറ്റുകളായി അതിന്റെ ഉത്തുംഗ ശൃഗത്തിലെത്തി നില്‍ക്കുകയാണ്. 2019 ഏപ്രില്‍ 6-ാം തിയതി യുകെകെസിഎ കമ്യൂണിറ്റി സെന്ററില്‍ വെച്ചു നടന്ന നാഷണല്‍ കൗണ്‍സില്‍ 2019-20 കാലഘട്ടത്തിലേക്കുള്ള സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങളെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഇന്നത്തെ യുകെകെസിവൈഎല്‍ ആണ് നാളത്തെ യുകെകെസിഎ എന്ന് ബോധ്യമുള്ള ഇപ്പോഴത്തെ യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റി ഈ യുവപ്രതിഭകള്‍ക്ക് സര്‍വാത്മനായുള്ള പിന്തുണയര്‍പ്പിച്ചു.

പ്രൗഢോജ്ജ്വലമായ യുകെകെസിഎ കണ്‍വെന്‍ഷന് ജൂണ്‍ 29-ാം തിയതി ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കൊടിയുയരുമ്പോള്‍ മുതല്‍ തങ്ങളുടേതായ സംഭാവന നല്‍കി പ്രവര്‍ത്തിക്കുന്നതു കാണുമ്പോള്‍ ആര്‍ക്കും വേട്ടയാടാന്‍ വിട്ടുകൊടുക്കാതെ പുത്രവാത്സല്യം സ്ഫുരിച്ചു നില്‍ക്കുന്ന കുടുംബബന്ധത്തിന്റെ പരിച്ഛേദമായി മാറുന്ന ഊഷ്മള സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാവും ഓരോ ക്‌നാനായക്കാരനും കണ്‍കുളിര്‍ക്കെ കാണാന്‍ പോകുന്നത്.

ഹരീഷ് നായര്‍

സ്റ്റോക്‌പോര്‍ട്ട്: മലയാളികളുടെ രണ്ടാം കുടിയേറ്റ കാലം മുതല്‍ ഉണ്ടായിരുന്ന സ്റ്റോക്‌പോര്‍ട്ടിലെ കൂട്ടായ്മ ഔദ്യോഗികമായി അസോസിയേഷനായി നിലവില്‍ വന്നു. ഏപ്രില്‍ ഇരുപത്തിയേഴിനു ഹേസല്‍ ഗ്രൂവ് സെന്റ്. പീറ്റേഴ്‌സ് ഹാളില്‍ വെച്ചു നടന്ന വര്‍ണാഭമായ ചടങ്ങില്‍ ബഹുമാനപെട്ട സ്റ്റോക്‌പോര്‍ട്ട് മേയര്‍ മി. വാള്‍ട്ടര്‍ ബ്രെറ്റ് തിരിതെളിച്ചു സ്റ്റോക്‌പോര്‍ട്ട് മലയാളി അസോസിയേഷന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മിസ്സിസ് മൗറീന്‍ ബ്രെറ്റ് സന്നിഹിതയായിരുന്നു. MAS ജനറല്‍ സെക്രട്ടറി സൈബിന്‍ തോമസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രസിഡന്റ് ഷൈജു തോമസ് അധ്യക്ഷത വഹിച്ചു. യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി ശ്രീ. അലക്‌സ് വര്‍ഗീസ്, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് ശ്രീ. കെ. ഡി. ഷാജിമോന്‍, എം. എം. എ പ്രസിഡന്റ് ശ്രീ. അനീഷ് കുര്യന്‍, ജനറല്‍ സെക്രട്ടറി ശ്രീ. അരുണ്‍ ചന്ദ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വൈസ് പ്രസിഡന്റ് ജോസ് ജോസഫ് നന്ദി പറഞ്ഞു.

തുടര്‍ന്ന് നടന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കാണികളുടെ മനം കവര്‍ന്നു. യുകെയിലെ അനുഗ്രഹീത ഗായകന്‍ റെക്‌സ് ജോസും ടീമും അവതരിപ്പിച്ച സംഗീത വിരുന്നും ചടങ്ങിനെ അവിസ്മരണീയമാക്കി. ലോഗോ ഡിസൈന്‍ ചെയ്യാനായി സംഘടിപ്പിച്ച മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ജോമാക്‌സ് മനോജ് സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ജോയിന്റ് സെക്രട്ടറി മിലി ഐപ്പച്ചന്‍ , ട്രഷറര്‍ ഹരീഷ് നായര്‍ , എക്‌സിക്യൂട്ടീവ് കമ്മിറ്റീ അംഗങ്ങളായ ബെന്‍സി ഗോപുരന്‍, ജിജിത് പാപ്പച്ചന്‍, ജോയ് സിമെത്തി, മനോജ് ജോണ്‍, രഘു മോഹന്‍, റോയ് മാത്യു, സവിത രമേശ്, സെബിന്‍ തെക്കേക്കര, ശ്രീരാജ് രവികുമാര്‍, വര്‍ഗീസ് പൗലോസ്, ജോണ്‍ ജോജി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റോക്‌പോര്‍ട്ടിനെ സംബന്ധിച്ച
കൂടുതല്‍ വിവരങ്ങള്‍ക്ക് 07751 485074 എന്ന നമ്പറിലോ https://www.stockportmalayali.org/ എന്ന വെബ് സൈറ്റിലോ ബന്ധപ്പെടേണ്ടതാണ്.

ടോം ജോസ് തടിയംപാട്

തലചായ്ക്കാന്‍ ഒരു കൂരയില്ലാതെ വിഷമിക്കുന്ന പാലക്കാട്ടെ ഒറ്റപ്പാലം താലുക്കില്‍ കരിമ്പുഴ പഞ്ചായത്തില്‍ താമസിക്കുന്ന മണികണ്ഠന് അന്തിയുറങ്ങാന്‍ ഒരു വീടുപണിത് നല്‍കുന്നതിനു വേണ്ടിയും, വിധവയും രോഗികളായ മൂന്ന് മക്കളുടെ അമ്മയുമായ ഇടുക്കി മണിയറന്‍കുടി സ്വദേശി ചിറക്കല്‍ താഴത്ത് നബിസക്കും വീട് നിര്‍മ്മിക്കതിനും, മുന്നാറിലെ ഒറ്റമുറി ഷെഡില്‍ വാതില്‍ ഇല്ലാതെ, ടോയിലറ്റ് ഇല്ലാതെ ജീവിക്കുന്ന യുവതിയായ അമ്മയ്ക്കും 13 വയസുകാരി മകള്‍ക്കും വീടു പണിയുന്നതിനും സഹായം നല്‍കുന്നതിനു വേണ്ടിയാണ് ഞങ്ങള്‍ ഈ ചാരിറ്റി നടത്തുന്നത്. മൂന്നാറിലെ സ്ത്രിയുടെ വേദനകള്‍ പറയുന്ന മുന്നാര്‍ സബ് കളക്ടര്‍ ഡോക്ടര്‍ രേണു രാജിന്റെ വീഡിയോ ഞങ്ങള്‍ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ഞങ്ങള്‍ പിരിക്കുന്ന പണം സബ് കളക്ടര്‍ ഡോക്ടര്‍ രേണുക രാജിനെ ഏല്‍പ്പിക്കുമെന്ന് അറിയിക്കുന്നു.

മണികണ്ഠന് വേണ്ടി യു.കെയിലെ നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന സുനില്‍ മാത്യു (ഫോണ്‍ നമ്പര്‍ 07798722899 ), നബിസക്കു വേണ്ടി ഇടുക്കിയിലെ സാമൂഹിക പ്രവര്‍ത്തകനായ വിജയന്‍ കൂറ്റാംതടത്തിലുമാണ് (ഫോണ്‍ നമ്പര്‍ 0091,9847494526) ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത്. ലഭിക്കുന്ന പണം ഇവര്‍ക്ക് മുന്നുപേര്‍ക്കുമായി നല്‍ക്കും എന്നറിയിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നത് കേരളത്തില്‍ നിന്നും യു.കെയില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ്. 2004ലുണ്ടായ സുനാമിക്ക് പണം പിരിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കികൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ വെള്ളപൊക്കത്തിലും ഞങ്ങള്‍ പണം പിരിച്ചു മുഖ്യമന്ത്രിക്കു വേണ്ടി ഇടുക്കി ജില്ലാ കളക്ടറെ ഏല്‍പ്പിച്ചിരുന്നു. കഴിഞ്ഞ പ്രളയത്തില്‍ ഞങ്ങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു. ഞങ്ങള്‍ ഇതുവരെ 70 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട്, ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെയ്ക്ക് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്.

ഞങ്ങള്‍ ഇതുവരെ സൂതാര്യവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍ വഴിയോ, ഫേസ്ബുക്ക് വഴിയോ, വാട്‌സാപ്പ് വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

”ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു”

കൂടുതല്‍ വിവരങ്ങള്‍ക്ക്;
സാബു ഫിലിപ്പ് 07708181997
ടോം ജോസ് തടിയംപാട് 07859060320
സജി തോമസ് 07803276626.

റെജി നന്തികാട്ട് ( പി. ആർ. ഒ , യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ )

ബാസിൽഡൺ :  2019 ഏപ്രിൽ 20 ശനിയാഴ്ച ബാസിൽഡണിലെ ദി ജെയിംസ് ഹോൺസ്‌ബി സ്കൂളിൽ വച്ച് നടന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പുതിയ കമ്മറ്റിയുടെ ആദ്യ യോഗത്തിൽ റീജിയണൽ പ്രസിഡണ്ട് ബാബു മങ്കുഴി അദ്ധ്യക്ഷത വഹിച്ചു . റീജിയണൽ സെക്രട്ടറി സിബി ജോസഫ് യോഗത്തിൽ എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു . തന്റെ ആശംസ പ്രസംഗത്തിൽ കഴിഞ്ഞ 10 വർഷമായി പിന്തുടരുന്ന ഐക്യവും ഒത്തൊരുമയുമാണ് ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കെട്ടുറപ്പിന് കാരണമെന്നും , ആ ഐക്യവും ഒത്തൊരുമയും ശക്തമാക്കാൻ ഈ കമ്മറ്റിയും ശ്രമിക്കുമെന്നും , മുൻ സെക്രട്ടറിയും നിലവിലെ നാഷണൽ എക്സിക്യൂട്ടിവ് അംഗവുമായ ജോജോ തെരുവന്റെ ഏകോപന ശൈലി പിന്തുടരാനാണ് താനും ആഗ്രഹിക്കുന്നതെന്നും പുതിയ സെക്രട്ടറി ശ്രീ : സിബി ജോസഫ് അറിയിച്ചു . റീജിയന്റെ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾക്ക് സ്വാർത്ഥ ലാഭേച്ഛ ഇല്ലാതെ , കക്ഷി – രാഷ്ട്രീയ പ്രേരിതമല്ലാതെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത എല്ലാവരെയും അഭിനന്ദിച്ചുകൊണ്ട് ബാബു മങ്കുഴി റീജിയന്റെ പുതിയ പ്രവർത്തന വർഷത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചു .

ഒറ്റക്കെട്ടായുള്ള റീജിയന്റെ പ്രവർത്തനങ്ങൾ ജനോപകാരപ്രദമായ രീതിയിൽ മുമ്പോട്ട് കൊണ്ടുപോകണമെന്നും , യുക്മ നാഷണൽ കമ്മിയുടെ പ്രഖ്യാപിത പരിപാടികൾ യഥാക്രമം റീജിയണൽ തലത്തിലും നടപ്പിൽ വരുത്തണമെന്നും കമ്മിറ്റിയിൽ തീരുമാനമായി . യുക്മ പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ , എല്ലാവരെയും ഉൾക്കൊള്ളുക എന്ന യുക്മയുടെ പ്രഖ്യാപിത ലക്ഷ്യം മുൻ നിർത്തി , ഈസ്റ്റ് ആംഗ്ലിയ റീജിയനെ കർമ്മപഥത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്ന പരിചയസമ്പന്നരെയും, അഭ്യുദയകാംക്ഷികളെയും ചേർത്തുകൊണ്ട് വേണം ഈസ്റ്റ് ആംഗ്ലിയ റീജിയൻ മുമ്പോട്ട് പോകേണ്ടത് എന്ന ആശയം യോഗത്തിൽ    അംഗീകരിക്കപ്പെട്ടു. റീജിയണൽ സ്പോർട്ട്സ് മീറ്റ് , റീജിയണൽ കലാമേള എന്നിവ ഭംഗിയായി നടത്തുവാനും , റീജിയനോട് സഹകരിക്കാൻ താല്പര്യപ്പെടുന്ന ഇതര അസോസിയേഷനുകളെ റീജിയന്റെ ഭാഗമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനും കമ്മിറ്റി ചർച്ച ചെയ്തു.

റീജിയന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും , വിപുലപ്പെടുത്തുന്നതിനും പരിചയ സമ്പന്നരായ മുൻ യുക്മ ഭാരവാഹികളെ ഉത്തരവാദിത്തങ്ങൾ നൽകി കമ്മിറ്റിയോട് ചേർക്കാൻ യോഗത്തിൽ തീരുമാനമായി . ഇപ്രകാരം മുൻ നാഷണൽ പ്രസിഡണ്ട് അഡ്വ : ഫ്രാൻസീസ് മാത്യു കവളക്കാട്ടിൽ , മുൻ നാഷണൽ സെക്രട്ടറി ബാലസജീവ് കുമാർ , മുൻ നാഷണൽ ജോയിന്റ് സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിൻ , മുൻ നാഷണൽ കമ്മിറ്റി അംഗം കുഞ്ഞുമോൻ ജോബ് , മുൻ റീജിയണൽ ട്രെഷറർ ഷാജി വർഗ്ഗീസ് എന്നിവരെ റീജിയന്റെ ഉപദേശക സമിതി അംഗങ്ങളായി  യോഗം തിരഞ്ഞെടുത്തു .

യുക്മ എന്ന ലാഭേച്ഛ ഇല്ലാതെ , ജാതി – മത – രാഷ്ട്രീയ താല്പര്യങ്ങൾക്കതീതമായി , യുകെ മലയാളികളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കേണ്ട സംഘടനയുടെ ദേശീയ ഇലക്ഷനുമായി ബന്ധപ്പെട്ടും , അതിനു ശേഷം നാഷണൽ കമ്മിറ്റി എടുത്ത നിലപാടുകളും സംഘടനക്ക് പൊതുസമൂഹത്തിൽ സ്വീകാര്യത കുറയുവാൻ കാരണമായെന്ന് ഈസ്റ് ആംഗ്ലിയ റീജിയണൽ കമ്മിറ്റി നിരീക്ഷിച്ചു.

സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അംഗത്തിന്റെ പദവിയെ അസാധുവാക്കികൊണ്ട് , തോറ്റ സ്ഥാനാർത്ഥിയെ റീജിയണൽ പ്രസിഡണ്ടായി നിയോഗിക്കാനുള്ള നാഷണൽ ഭാരവാഹികളുടെ തീരുമാനം റീജിയനുകളുടെ പരമാധികാരത്തിൽ ഉള്ള കടന്നുകയറ്റമാണെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.

സമാന സാഹചര്യത്തിൽ തർക്കം നിലനിൽക്കുന്ന സൗത്ത് വെസ്റ്റ് റീജിയണിലെ നാഷണൽ എക്സിക്യൂട്ടീവ് അംഗത്തിനെതിരെ നടപടിയെടുക്കാത്തത് തുല്യനീതി നടപ്പിൽ വരുത്തുന്നതിനുള്ള വീഴ്ചയാണെന്നും യോഗം വിലയിരുത്തി. യുക്മയെ കൂടുതൽ ജനകീയമാക്കുന്നതിന് പകരം പൊതുസമൂഹത്തിൽ നിന്ന് അകറ്റുന്ന ഇതുപോലെയുള്ള വെട്ടിനിരത്തൽ നടപടികളെ പൂർണ്ണമായും തള്ളിക്കളയുവാനും ഈസ്റ്റ് ആംഗ്ലിയ പ്രഥമ റീജിയണൽ കമ്മിറ്റി തീരുമാനമെടുത്തു .

യുക്മയുടെ പ്രവർത്തനപരിപാടികളിലും , ചാരിറ്റി പ്രവർത്തനങ്ങളിലും അഭിനന്ദനാർഹമായ പ്രവർത്തനം തുടരുന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ  യുക്മ എന്ന ജനകീയ കൂട്ടായ്മക്ക് വേണ്ടി നിലകൊള്ളുമെന്നും , എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ട്രഷറർ അജു ജേക്കബ് പ്രസ്താവിച്ചു.

ജസ്റ്റിന്‍ ഏബ്രഹാം

ഹൈറേഞ്ചും, ലോ റേഞ്ചും ഉള്‍പ്പെട്ട ഇടുക്കി ജില്ല. ഹൈറേഞ്ചിന്റെ മനോഹാരിതയും, മൊട്ടക്കുന്നുകളും, താഴ്‌വാരങ്ങളും, സുഗന്ധ വ്യഞ്ജനങ്ങളുടെ പറുദീസയും ലോകഭൂപടത്തില്‍ ഇടം നേടിയ മനോഹരമായ ഇടുക്കി ആര്‍ച്ച് ഡാം ജലസംഭരണിയും നമ്മുടെ മാത്രം അഭിമാനമായ മൂന്നാറും, തേക്കടി ജലാശയവും, വിവിധ ഭാഷയും, സംസ്‌കാരവും ഒത്തു ചേര്‍ന്ന ഇടുക്കി ജില്ലയിലെ മക്കളുടെ സ്‌നേഹകൂട്ടായ്മക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. യുകെയിലെ അറിയപ്പെടുന്ന സംഘടനയും, യുകെയിലുള്ള ഇടുക്കിക്കാരുടെ അഭിമാനമായ ഇടുക്കി ജില്ലാ സംഗമത്തിന്റെ എട്ടാമത് സ്‌നേഹക്കൂട്ടായ്മ മെയ് മാസം നാലാം തീയതി വുള്‍വര്‍ഹാംപ്ടണില്‍ വെച്ച് രാവിലെ 9 മണി മുതല്‍ നടത്തപ്പെടുന്നു.

ഇടുക്കി ജില്ലക്കാരായ പ്രവാസികളുടെ ഈ സ്‌നേഹക്കൂട്ടായ്മ എല്ലാ വര്‍ഷവും ഭംഗിയായി നടത്തി വരുന്നതും യുകെയിലും ജന്‍മ നാട്ടിലും നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനത്തിനും, ആന്യദേശത്ത് ആണങ്കിലും പിറന്ന മണ്ണിനോടുള്ള സ്‌നേഹം മറക്കാതെ നിലനിര്‍ത്തുന്നതിലും, ഇതില്‍ മതവും, രാഷ്ട്രീയവും നോക്കാതെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതില്‍ ഇടുക്കി ജില്ലയില്‍ വിവിധ മത, രാഷ്ടിയ നേത്വത്തിന്റെ പ്രശംസക്ക് കാരണമാകുവാന്‍ ഇടുക്കി ജില്ലാ സംഗമത്തിന് കഴിഞ്ഞിട്ടുണ്ട്. മെയ് നാലിന് നടക്കുന്ന ഈ സ്‌നേഹ കൂട്ടായ്മക്ക് നിരവധി ജനപ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു കഴിഞ്ഞു.

കണ്‍വീനര്‍ ബാബു തോമസിന്റെ നേത്യത്തിലുള്ള ഈ വര്‍ഷത്തെ കമ്മറ്റിയുടെ കൂട്ടായ പ്രവര്‍ത്തന ഫലമായി ഇടുക്കി ജില്ലാ സംഗമം എന്ന സ്‌നേഹ കൂട്ടായ്മയെ കൂടുതല്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുവാന്‍ സാധിച്ചു. ഈ വര്‍ഷം ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി 8250 പൗണ്ടാണ് ലഭിച്ചത്. ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്തില്‍ ഈ വര്‍ഷം മൂന്ന് വീടുകള്‍ നാട്ടില്‍ പണിത് കൊണ്ടു ഇരിക്കുകയും കഴിഞ്ഞ വര്‍ഷം പണി തുടങ്ങിയ ഒരു വീടിന്റെ പണി ഏകദേശം പൂര്‍ത്തിയാകുകയും ചെയ്തു കഴിഞ്ഞു. ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്തില്‍ നടത്തി വരുന്ന ഓള്‍ യുകെ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ യു കെയിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നാണ്. അതാത് വര്‍ഷങ്ങളില്‍ തിരെഞ്ഞ് എടുത്ത കമ്മറ്റിക്കാരുടെയും, മറ്റ് അംഗങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനഫലമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വിജയങ്ങള്‍ക്ക് എല്ലാം കാരണം.

ഈ വര്‍ഷത്തെ സംഗമം മുന്‍ വര്‍ഷങ്ങളിലെ പോലെ ഇടുക്കി ജില്ലക്കാരുടെ ഒത്തുചേരലിനും, സൗഹ്യദം പുതുക്കുന്നതിനും ഉപരിയായി യുകെയിലെ ഏറ്റവും വലിയ ചാരിറ്റി സ്ഥാപനമായ ക്യാന്‍സര്‍ റിസര്‍ച്ചുമായി ചേര്‍ന്ന് ക്യാന്‍സര്‍ എന്ന മാരക രോഗത്താല്‍ കഷ്ടപ്പെടുന്ന നിരവധി രോഗികള്‍ക്ക് ഒരു ചെറിയ സഹായം ചെയ്യാന്‍ കൂടിയുള്ള ഒരവസരം കൂടിയാണ് ഈ കൂട്ടായ്മ. അന്നേ ദിവസം മുതിര്‍ന്നവരുടെയും, കുട്ടികളുടെയും വസ്ത്രങ്ങള്‍ എത്തിക്കുക വഴി, ക്യാന്‍സര്‍ റിസേര്‍ച്ചിന് ഒരു ബാഗിന് മുപ്പത് പൗണ്ട് നമ്മുക്ക് സംഭാവന കൊടുക്കുവാന്‍ സാധിക്കും

മെയ് നാലിനു നടക്കുന്ന ഈ സംഗമത്തിന് ഇടുക്കിയുടെ തനതു വിഭവസമര്‍ഥമായ ഭക്ഷണങ്ങള്‍ യു കെയിലെ പ്രശസ്തമായ കേറ്ററിങ്ങ് സ്ഥാപനമായ ചിന്നാസ് കേറ്ററിംങ്ങ് നോട്ടിങ്ങ്ഹാം നമ്മള്‍ക്കായി ഒരുക്കി ഇടുക്കി ജില്ലാ സംഗമം നിങ്ങള്‍ ഒരോരുത്തരെയും വുള്‍വര്‍ഹാംപ്ടണിലെയ്ക്ക് സ്വാഗതം ചെയ്യുന്നു.

ഈ കൂട്ടായ്മ നമ്മുടെ ജില്ലയുടെ പാര്യമ്പര്യവും, ഐക്യവും, സ്‌നേഹവും പരിപോഷിപ്പിക്കുന്നതിനും വിവിധ പ്രദേശത്തുള്ളവര്‍ തമ്മില്‍ കുശലം പറയുന്നതിന്നും,നമ്മുടെ കുട്ടികളുടെ കലാ – കായിക കഴിവുകള്‍ പ്രാല്‍സാഹിപ്പിക്കാനുമുള്ള ഒരു ദിവസമാണ് നമ്മുടെ ഈ കൂട്ടായ്മ. ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും അസ്വാദ്യകരമാക്കാന്‍ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലെയ്ക്ക് കടന്നു വരാന്‍ ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഹാര്‍ദവമായി നിങ്ങള്‍ ഏവരെയും ക്ഷണിക്കുന്നൂ.

വേദിയുടെ അഡ്രസ്,

community centre –
Woodcross Lane
Bliston,
Wolverhampton.
BIRMINGHAM
WV14 9BW.

സജി തെക്കേക്കര

ഓക്‌സ്‌ഫോര്‍ഡിലെ ആദ്യകാലത്തെ ഒരേയൊരു സംഘടന, സംഘടനാ പ്രവര്‍ത്തനത്തില്‍ വിജയകരമായി 14 വര്‍ഷങ്ങള്‍ പിന്നിട്ട ഓക്സ്മാസ്, അംഗബലം കൊണ്ടും സംഘടനാ പ്രവര്‍ത്തങ്ങള്‍കൊണ്ടും യുകെയിലെ ഏറ്റവും വലിയ സംഘടനകളുടെ പട്ടികയില്‍ ഇടം നേടിയ ഓക്സ്മാസിന്റെ ഈസ്റ്റര്‍ വിഷു ആഘോഷംനിറഞ്ഞ സദസില്‍ വച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു. സമാജം പ്രസിഡന്റ് ജോബി ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ സെക്രട്ടറി സജി തെക്കേക്കര സ്വാഗതവും, രക്ഷാധികാരി പ്രമോദ് കുമരകം ഈസ്റ്റര്‍ വിഷു സന്ദേശവും, പോള്‍ ആന്റണി, പ്രിന്‍സി വര്‍ഗീസ് എന്നിവര്‍ ആശംസകളും, വര്‍ഗീസ് ജോണ്‍ നന്ദിയും അറിയിച്ചു.

പുതിയതായി സമാജത്തില്‍ അംഗങ്ങളായവരെ ഓക്സ്മാസിന്റെ സ്‌നേഹവലയത്തിലേക്കു സ്വാഗതം ചെയ്തു കൊണ്ട് നമ്മുടെ സംസ്‌കാരത്തെയും മൂല്യങ്ങളെയും പൈതൃകത്തെയും വരും തലമുറയിലേക്കു കൈമാറുന്നതിനും ഓക്സ്മാസിന്റെ ആഘോഷങ്ങള്‍ സഹായകമാകട്ടെ എന്ന് സെക്രട്ടറിയും നമ്മുടെ സമൂഹത്തില്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ ആവശ്യകതയെയും ഭാവി പരിപാടികളെ കുറിച്ചും പ്രസിഡന്റ് സൂചിപ്പിക്കുകയും കൂടാതെ വളരെ നല്ല ഈസ്റ്റര്‍ വിഷു സന്ദേശം രക്ഷാധികാരി പ്രമോദ് കുമരകം നല്‍കുകയും ചെയ്യുകയുണ്ടായി. കലാപരിപാടികളുടെ വിജയ.ത്തിന് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചുവരുന്ന ആര്‍ട്‌സ് കോര്‍ഡിനേറ്റേഴ്സ് രൂപേഷ് ജോണ്‍, ജിനിതാ നൈജോ, സോണിയ സന്തോഷ് എന്നിവരെ പൊതുയോഗത്തില്‍ അനുമോദിക്കുകയും ചെയ്തു.

തുടര്‍ന്ന് നടന്ന താളമേളലയ സന്ധ്യ ഏവര്‍ക്കും ആനന്ദം പകരുന്നതായിരുന്നു. സമാജ അംഗങ്ങള്‍ അവതരിപ്പിച്ച നൃത്ത സംഗീത നര്‍മ്മ പരിപാടികള്‍ അക്ഷരാര്‍ത്ഥത്തില്‍ സദസിനെ വിസ്മയം കൊള്ളിച്ചു. പ്രൊഫഷണല്‍ ഗ്രൂപ്പുകളെ വെല്ലുന്ന രീതിയില്‍ ഡാന്‍സുകള്‍ അവതരിപ്പിച്ച ഓക്സ്മാസിലെ കുട്ടികളെയും മുതിര്‍ന്നവരെയും എത്ര അനുമോദിച്ചാലും മതിയാവില്ല. അവരോടുള്ള നന്ദി ഒരിക്കല്‍ കൂടി അറിയിക്കുന്നു. സംഘടനാ പ്രവര്‍ത്തനത്തില്‍ അംഗങ്ങളുടെ സംഘ ബോധത്തില്‍ പരസ്പര സഹകരണത്തില്‍ യുകെയിലെ വലിയ സമാജങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഓക്സ്മാസ് വേറെ ഒരു സഘടനകളുടെയും പിന്‍ബലമില്ലാതെ അതിന്റെ ജൈത്രയാത്ര തുടരുകയാണ്.

സമാജ അംഗങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണം ഒന്നുമാത്രമാണ് ഓക്സ്മാസിന്റെ പ്രവര്‍ത്തന വിജയമെന്ന് ഒരിക്കല്‍ കൂടി ഈസ്റ്റര്‍ വിഷു ആഘോഷം തെളിച്ചുകൊണ്ട് മുന്നോട്ടു പോകുകയാണ്. ജൂണ്‍ 22ന് ഓണാഘോഷത്തിന്റെ മുന്നോടിയായി ഒരു പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന OXMAS SPORTSDAY & BARBECUEല്‍ കൂടുതല്‍ കരുത്തോടെ, ഐക്യത്തോടെ, ആവേശത്തോടെ കാണാമെന്ന വിശ്വാസത്തോടെ ശ്രീമതി. ജനിത നൈജോയുടെ നന്ദി പ്രസംഗത്തെ തുടര്‍ന്ന് ദേശീയഗാനത്തോടെ ആഘോഷപരിപാടികള്‍ അവസാനിച്ചു.

സാം തോമസ് റീജിയണൽ പി ആർ ഒ

സൗത്താംപ്ടൺ : യുക്മയിലെ പ്രഥമ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്റെ ഈ വർഷത്തെ റീജിയണൽ കായികമേള സൗത്താംപ്ടണിലെ സ്പോർട്സ് സെന്റർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു . ഫ്രണ്ട്‌സ് മലയാളി അസോസിയേഷൻ ഹാംഷെയറാണ് ആതിഥേയത്വം വഹിക്കുന്നത് . കരുത്തുറ്റ റീജിയണിലെ 24 അംഗ അസ്സോസിയേഷനെയും പങ്കെടുപ്പിച്ചു കൊണ്ട് കാലാ കാലങ്ങളായി യുക്മ നടത്തി വരുന്ന കായിക മത്സരങ്ങളുടെ നിയമാവലികൾ പാലിച്ചു കൊണ്ട് സൗത്ത് ഈസ്റ്റിൽ കായിക മത്സരം നടത്തപ്പെടുന്നതാണ്. വ്യത്യസ്തമായ ആശയങ്ങൾ നടപ്പിൽ വരുത്തി പരാതിക്കിടയില്ലാതെ ശ്രദ്ധ ആകർഷിച്ച സൗത്ത് ഈസ്റ്റ് റീജിയൻ, ഇക്കൊല്ലത്തെ യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കായിക മേളയിൽ ആദ്യമായി പൂർണമായും സോഫ്റ്റ്‌വെയർ സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണ്.

മുൻവർഷത്തെ യുക്മ കലാമേളയ്ക്കായി സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്ത് പരാതിക്കിടയില്ലാതെ സുഗമമാക്കിയ സൗത്ത് ഈസ്റ്റ് റീജിയൻ മുൻ സെക്രട്ടറി ശ്രീ : ജോസ് പി മും മുൻ യുക്മ നാഷണൽ ജോയിന്റ് സെക്രെട്ടറി ശ്രീ : ഓസ്റ്റിൻ അഗസ്റ്റിനും ചേർന്ന് വികസിപ്പിച്ചെടുത്ത സോഫ്റ്റവെർ സാങ്കേതിക വിദ്യയുടെ പുതിയ പതിപ്പാണ് ഇവിടെ ഉപയോഗിക്കുക. യുക്മ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി ആണ് കായികമേളയുടെ ക്രമീകരണങ്ങൾക്ക് ഇപ്രകാരമുള്ള ഒരു സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത്.

മത്സരങ്ങൾ കാലത്ത് 10 മണിയോടുകൂടി ആരംഭിക്കേണ്ടതിനുള്ള സൗകര്യാർത്ഥം അംഗ അസോസിയേഷനുകൾ തങ്ങളുടെ അസോസിയേഷനിൽ നിന്നും മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ പേരു വിവരങ്ങളും മത്സരിക്കുന്ന ഇനവും ഗ്രൂപ്പും റീജിയണൽ സെക്രട്ടറി ജിജോ അരയത്തിനെ ഇമെയിൽ ([email protected])മുഖേനയോ , യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ വാട്സാപ്പ് ഗ്രൂപ്പ് മുഖേനയോ അറിയിക്കേണ്ടതാണ്. മത്സര ഇനങ്ങളെ കുറിച്ചും മത്സര ക്രമത്തെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ സ്‌പോർട് കോർഡിനേറ്റർ ബിനു ജോസ് അംഗ അസ്സോസിയേഷനുകളെ അറിയിക്കുന്നതാണ്.

റീജിയണൽ തലത്തിൽ വിജയികളാവുന്നവർക്ക് ജൂൺ 15 ന് ബെർമിങ്ഹാമിൽ വച്ച് നടക്കുന്ന നാഷണൽ കായികമേളയിൽ പങ്കെടുക്കുന്നതിന് അവസരമുണ്ടായിരിക്കുന്നതാണ്. റീജിയണൽ കായികമേളയുടെ സമഗ്ര വിജയത്തിനായി എല്ലാവിധ ശ്രമങ്ങളും നടത്തണമെന്ന് അംഗ അസ്സോസിയേഷനുകളോട് റീജിയണൽ പ്രസിഡന്റ് ജോമോൻ ചെറിയാൻ അഭ്യർത്ഥിച്ചു.

കായികമേള നടക്കുന്ന വേദിയുടെ വിലാസം.

Southampton Sports Center Southampton SO16 7AY

സജീഷ് ടോം

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധികരിച്ചുകൊണ്ടിരിക്കുന്ന ജനപ്രിയ ഇ-മാഗസിനായ ‘ജ്വാല’ യുടെ പുതിയ എഡിറ്റോറിയല്‍ ബോര്‍ഡിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ കാലയളവിലെ മികവുറ്റ പ്രവര്‍ത്തനത്തിന്റെ അംഗീകാരമായി ചീഫ് എഡിറ്ററായി റെജി നന്തികാട്ട് തുടരുമെന്ന് എഡിറ്റോറിയല്‍ ബോര്‍ഡിനെ പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അറിയിച്ചു. യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് മാനേജിംഗ് എഡിറ്ററായും ജോര്‍ജ്ജ് അരങ്ങാശ്ശേരി, റോയ് സി ജെ, മോനി ഷിജോ, നിമിഷ ബേസില്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതി ആയിരിക്കും 2019 – 2021 വര്‍ഷങ്ങളിലെ ‘ജ്വാല’ യുടെ സാരഥികള്‍.

2014 സെപ്റ്റംബറില്‍ പ്രസിദ്ധീകരണം ആരംഭിച്ച ‘ജ്വാല’ കഴിഞ്ഞ നാലര വര്‍ഷങ്ങള്‍ കൊണ്ട് യു കെ യുടെ അതിര്‍ത്തികള്‍ കടന്ന് ലോക പ്രവാസി മലയാളികള്‍ക്ക് ആകെ പ്രിയങ്കരമായി തീര്‍ന്നു കഴിഞ്ഞു. ഈ കാലയളവില്‍ അന്‍പത് പതിപ്പുകള്‍ പുറത്തിറക്കിക്കൊണ്ട് പ്രസിദ്ധീകരണ രംഗത്തു ഒരു നാഴികക്കല്ല് കുറിക്കാനും ജ്വാലക്ക് കഴിഞ്ഞു. 2015-19 കാലയളവിലെ ജ്വാല ചീഫ് എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചുകൊണ്ട്, നാല്പത്തിമൂന്ന് പതിപ്പുകളുടെയും പ്രസിദ്ധീകരണത്തിന് നേതൃത്വം നല്‍കിയത് റെജി നന്തികാട്ട് തന്നെയായിരുന്നു. മാധ്യമ പ്രവര്‍ത്തന രംഗത്തു നിരവധി വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള റെജിയുടെ നേതൃത്വം ‘ജ്വാല’യെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നതിന് സംശയമില്ല. യുക്മ ഈസ്റ്റ് ആഗ്ലിയ റീജിയണല്‍ പി ആര്‍ ഒ കൂടിയാണു റെജി നന്തികാട്ട്.

യുക്മന്യൂസിന്റെ അസ്സോസിയേറ്റ് എഡിറ്ററായി തുടര്‍ച്ചയായ നാല് വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച അനുഭവ പരിചയവുമായാണ് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് ജ്വാല ഇ-മാഗസിന്‍ മാനേജിംഗ് എഡിറ്റര്‍ പദത്തിലേക്കെത്തുന്നത്. കഴിഞ്ഞ ഭരണ സമിതിയില്‍ യുക്മ ദേശീയ ട്രഷറര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന അലക്‌സ് യുക്മയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രൈം ഇവന്റ് ആയ യുക്മ ഫാമിലി ഫെസ്റ്റിന്റെ വിജയ ശില്പി എന്ന നിലയില്‍ ഏറെ ശ്രദ്ധേയനായ വ്യക്തികൂടിയാണ്.

യു കെ യിലെ മലയാളി എഴുത്തുകാരില്‍ വേറിട്ട രചനാ ശൈലിയിലൂടെ വായനക്കാരുടെ ശ്രദ്ധ നേടിയ ജോര്‍ജ്ജ് അറങ്ങാശ്ശേരി സ്‌കോട്ട്‌ലന്‍ഡിലെ അബര്‍ഡീനില്‍ താമസിക്കുന്നു. കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരങ്ങളില്‍ സ്ഥിരമായി കഥകളും കവിതകളും എഴുതാറുള്ള ജോര്‍ജ്ജ് അറങ്ങാശ്ശേരിയുടെ രണ്ടു കൃതികള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജ്വാല ഇ-മാഗസിന്റെ കഴിഞ്ഞ എഡിറ്റോറിയല്‍ ബോര്‍ഡിലും ഇദ്ദേഹം അംഗമായിരുന്നു.

കേംബ്രിഡ്ജിനടുത്തുള്ള പാപ്വര്‍ത്തില്‍ താമസിക്കുന്ന പാലാ സ്വദേശിയായ റോയ് സി ജെ കേരളത്തില്‍ ചിത്രകലാ അധ്യാപകനായിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണുകളും ചിത്രങ്ങളും ചിത്രകഥകളും വരച്ചുകൊണ്ടാണ് വരയുടെ ലോകത്തേക്കു കടന്നുവന്നത്. കേരളത്തിലെ അധ്യാപകര്‍ക്ക് വേണ്ടി നടത്തിയ സാഹിത്യമത്സരങ്ങളില്‍ മൂന്ന് പ്രാവശ്യം ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ തനതായ ശൈലിയില്‍ റോയ് പങ്കുവക്കുന്ന കാര്‍ട്ടൂണുകള്‍ ഏറെ പ്രശംസ പിടിച്ചുപറ്റുന്നവയാണ്.

യു കെ മലയാളികള്‍ക്കിടയില്‍ മലയാളിത്തമുള്ള നല്ലൊരു അവതാരകയായി അറിയപ്പെടുന്ന മോനി ഷിജോ ബര്‍മിംഗ്ഹാമിലെ എര്‍ഡിങ്ങ്ടണില്‍ ആണ് താമസിക്കുന്നത്. യുക്മ നേഴ്സസ് ഫോറം മുന്‍ ദേശീയ ജോയിന്റ് സെക്രട്ടറികൂടിയായ മോനി രചിച്ചിട്ടുള്ള ഹൈന്ദവ- ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ വളരെയധികം അനുവാചക ശ്രദ്ധ നേടിയവ ആയിരുന്നു. ഏറെ ചര്‍ച്ചചെയ്യപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുള്ള നിരവധി കവിതകളും സോഷ്യല്‍ മീഡിയകളിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ പൂന്തോട്ടമെന്നറിയപ്പെടുന്ന കെന്റിനടുത്തുള്ള ടണ്‍ബ്രിഡ്ജില്‍ നിന്നുള്ള നിമിഷ ബേസില്‍ മനോഹരമായ കവിതകള്‍ രചിക്കുന്നതുപോലെതന്നെ നന്നായി കവിത ചൊല്ലുന്നതിലും മികവ് തെളിയിച്ചിട്ടുള്ള പ്രതിഭയാണ്. യുക്മ സാംസ്‌ക്കാരികവേദിയുടെ സാഹിത്യ മത്സരങ്ങളിലും ലണ്ടന്‍ സാഹിത്യവേദി സംഘടിപ്പിച്ചിട്ടുള്ള മത്സരങ്ങളിലും കവിതാരചനയില്‍ നിരവധി തവണ സമ്മാനാര്‍ഹ ആയിട്ടുണ്ട് നിമിഷ.

യു കെ യിലെ മലയാളികളായ സാഹിത്യകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും തൂലികയില്‍ നിന്നും ഉരുത്തിരിയുന്ന രചനകള്‍ വായനക്കാരില്‍ എത്തിക്കുക എന്നതിനൊപ്പം, ലോക മലയാളി സമൂഹത്തിലെ ശ്രദ്ധേയരായ സാഹിത്യകാരുടെ രചനകള്‍ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുവാനും ‘ജ്വാല’ പ്രത്യേകം ശ്രദ്ധിക്കുന്നു. എഴുത്തിന്റെ ലോകത്തേക്ക് കടന്നുവരുന്ന പ്രതിഭകള്‍ക്ക് അവസരം ഒരുക്കിക്കൊണ്ട് ലോക പ്രവാസി മലയാളികള്‍ക്ക് അക്ഷര വിരുന്നൊരുക്കാന്‍ റെജി നന്തിക്കാട്ടിന്റെ മേല്‍നോട്ടത്തിലുള്ള എഡിറ്റോറിയല്‍ ബോര്‍ഡിനു സാധിക്കട്ടെ എന്ന് യുക്മ ദേശീയ നിര്‍വാഹക സമിതി ആശംസിച്ചു. ‘ജ്വാല’യുടെ അന്‍പത്തിയൊന്നാം ലക്കം മെയ് പതിനഞ്ചാം തീയതി പ്രകാശനം ചെയ്യപ്പെടും. തുടര്‍ന്നുള്ള ലക്കങ്ങളും എല്ലാ മാസവും പതിനഞ്ചാം തീയതി തന്നെ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

Copyright © . All rights reserved