Uncategorized

ബിനോയി ജോസഫ്

പ്രധാനമന്ത്രി തെരേസ മേയെ കൺസർവേറ്റീവ് പാർട്ടിയുടെ ലീഡർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തിൻമേൽ വോട്ടിംഗ് ആറു മണിക്ക് ആരംഭിക്കും. പാർട്ടിയിലെ 48 എംപിമാർ തെരേസ മേയുടെ മേൽ അവിശ്വാസം രേഖപ്പെടുത്തി കത്ത് നല്കിയതിനാൽ ആണിത്. രണ്ടു മണിക്കൂർ നേരമാണ് കൺസർവേറ്റീവ് പാർലമെൻററി പാർട്ടി പ്രതിനിധികൾ നിർണായകമായ വോട്ടിംഗിൽ പങ്കെടുക്കുന്നത്. രാത്രി ഒൻപതു മണിയോടെ റിസൽട്ട് പുറത്തുവരും. അവിശ്വാസ പ്രമേയം പാസായാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം തെരേസ മേ രാജിവയ്ക്കേണ്ടി വരും.

അവിശ്വാസ പ്രമേയം പരാജയപ്പെടുത്താൻ തെരേസ മേയ്ക്ക് 159 പാർലമെൻററി പാർട്ടി പ്രതിനിധികളുടെ പിന്തുണ ആവശ്യമാണ്. 174 എംപിമാർ ഇതുവരെ പ്രധാനമന്ത്രിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ രഹസ്യ ബാലറ്റായതിനാൽ ഇതിന് മാറ്റം വരാം. 34 എം.പിമാർ എതിർത്ത് വോട്ടു ചെയ്യുമെന്ന് അറിയിച്ചു. 315 എംപിമാരാണ് കൺസർവേറ്റീവ് പാർട്ടിയ്ക്കുള്ളത്. തെരേസ മേയുടെ ബ്രെക്സിറ്റ് ഡീലിൽ അസംതൃപ്തരായ റിബൽ വിഭാഗമാണ് തെരേസ മേയെ പുറത്താക്കാൻ ശ്രമം നടത്തുന്നത്.

ഇയു റെഫറണ്ടത്തിൽ ജനങ്ങൾ പ്രതീക്ഷിച്ച കാര്യങ്ങൾ നടപ്പാക്കുന്നതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പരാജയപ്പെട്ടു എന്നാണ് വിമതരുടെ പരാതി. ബ്രിട്ടീഷ് അറ്റോർണി ജനറൽ ബ്രെക്സിറ്റ് വിഷയത്തിൽ ഗവൺമെന്റിന് നല്കിയ നിയമോപദേശം രഹസ്യമാക്കി വച്ചതിനെതിരെ പാർലമെന്റിൽ ഗവൺമെന്റിനെതിരായി വോട്ടിംഗ് നടന്നിരുന്നു. തുടർന്ന് ലീഗൽ അഡ് വൈസ് പരസ്യപ്പെടുത്തേണ്ടി വന്നു. ബ്രിട്ടീഷ് ജനതയ്ക്ക് വേണ്ട ബ്രെക്സിറ്റ് ഡീൽ നേടിയെടുക്കാൻ പ്രാപ്തിയുള്ള നേതാവ് കൺസർവേറ്റീവ് പാർട്ടിയെ നയിക്കണമെന്ന് വിമതപക്ഷം ആവശ്യപ്പെടുന്നു. തനിക്കെതിരായ അവിശ്വാസ പ്രമേയത്തെ സർവ്വ സന്നാഹങ്ങളുമൊരുക്കി പ്രതിരോധിക്കുമെന്ന് തെരേസ മേ പ്രഖ്യാപിച്ചിട്ടുണ്ട്. എന്തായാലും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് ആ പദവിയിൽ തുടരാൻ സാധിക്കുമോ എന്ന് മണിക്കൂറുകൾക്കുള്ളിൽ അറിയാം.

ആഷ്‌ഫോര്‍ഡ്: കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കെ.വി. ജോര്‍ജുകുട്ടി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക് വേണ്ടിയുള്ള ഒന്നാമത് അഖില യു.കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആഷ്‌ഫോര്‍ഡില്‍ നോര്‍ട്ടണ്‍ നാച്ച്ബൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് അതിവിപുലലമായി നടന്നു. രാവിലെ 10 മണിക്ക് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.

യു.കെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്ന്, ടീമുകള്‍ മാറ്റുരയ്ക്കാന്‍ എത്തുകയും, വാശിയേറിയ മത്സരങ്ങള്‍ 4 കോര്‍ട്ടുകളിലായാണ് ക്രമികരിച്ചിരുന്നത്. പ്രസ്തുത മത്സരങ്ങള്‍ ദര്‍ശിക്കുവാന്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി പേര്‍ പവലിയനില്‍ സന്നിഹിതരായിരുന്നു.

അതികഠിനമായ പ്രാഥമിക റൗണ്ടിന് ശേഷം മത്സരങ്ങള്‍ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുകയും, ക്വാര്‍ട്ടര്‍ കടന്ന് ജിന്‍സ്, ലെവിന്‍ എന്നിവരടങ്ങിയ നോര്‍ത്താംപ്ടണ്‍, ജോമ്പിയും സിനുവും അണിനിരന്ന വോക്കിംഗ്, കേംബ്രിഡ്ജില്‍ നിന്നുള്ള ബിജു, പ്രവീണ്‍, മെയ്ഡ് സ്റ്റോണിനെ പ്രതിനിധീകരിച്ച് നിപ്പിയും അമലും സെമിഫൈനല്‍ മത്സരങ്ങളില്‍ ഏറ്റുമുട്ടി.

വാശിയേറിയ സൈമിഫൈനലുകള്‍ക്ക് ശേഷം നോര്‍ത്താംപ്ടണും മെയ്ഡ് സ്റ്റോണും ഫൈനലില്‍ പ്രവേശിക്കുകയും മറ്റ് രണ്ട് ടീമുകള്‍ ലൂസേഴ്‌സ് ഫൈനലില്‍ ഏറ്റുമുട്ടി. വോക്കിംഗില്‍ നിന്നുള്ള ജോബിയും സിനുവും മൂന്നാം സ്ഥാനം കരസ്ഥമാക്കി. അത്യന്ത്യം ആവേശം നിറഞ്ഞ കലാശപോരില്‍ നോര്‍ത്താംപ്ടണ്‍ ഒരു സെറ്റിനെതിരെ രണ്ട് സെറ്റുകള്‍ക്ക് മെയിഡ് സ്റ്റോണിനെ തോല്‍പ്പിച്ച് കിരീടമണിഞ്ഞു.

ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജിന്‍സും ലെവിനും കെ.വി ജോര്‍ജ്ജുകുട്ടി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 250 പൗണ്ട് ക്യാഷ് അവാര്‍ഡും രണ്ടാം സ്ഥാനം നേടി നിപ്പി, അമല്‍ എന്നിവര്‍ക്ക് 125 പൗണ്ടും ട്രോഫിയും മുന്നാം സ്ഥാനം നേടിയ ജോബിയും സിനുവിനും 75 പൗണ്ടും സമ്മാനം നല്‍കുകയുണ്ടായി. ജസ്റ്റിന്‍ ജോസഫ്(പ്രസിഡന്റ്), മോജി ജോളി(വൈസ്. പ്രസിഡന്റ്), സിജോ ജെയിംസ്(ജോ. സെക്രട്ടറി), ജെറി ജോസ്(ട്രഷറര്‍) എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

തോമസ്, ജോണ്‍സണ്‍ തോമസ്, ബൈജു, രാജീവ്, സോനു, ജോണ്‍സണ്‍ മാത്യൂസ്, ഡോ. റിതേഷ്, ജോജി കോട്ടക്കല്‍, ജോളി ആന്റണി, ജോളി തോമസ് എന്നിവര്‍ മത്സരം നിയന്ത്രിച്ചു. സാംചീരന്‍, സജി ഗോപാലന്‍, സോജാ മധു, സൗമ്യ, ലിന്‍സി, മനോജ് ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ തയ്യറാക്കിയ വിഭവ സമൃദ്ധമായ ഭക്ഷണം ഏവര്‍ക്കും ഇഷ്ടപ്പെട്ടു.

തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷത്തിന്റെ ലോഗോ ”ഉദയം” അസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് പ്രോഗ്രാം കമ്മറ്റി കണ്‍വിനര്‍ ജോണ്‍സണ്‍ മാത്യൂസിന് നല്‍കികൊണ്ട് പ്രകാശനം ചെയ്തു. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വന്‍ വിജയമാക്കി തീര്‍ത്ത ഏവരോടും ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ സെക്രട്ടറി ട്രീസാ സുബിന്‍ നന്ദി, സന്ദേശത്തിലൂടെ അറിയിക്കുകയുണ്ടായി.

സജ്ജീകരണത്തിലും ആതിഥേത്വത്തിലും മികച്ച നിലവാരം പുലര്‍ത്തിയെന്ന് മത്സരങ്ങളില്‍ പങ്കെടുത്ത ടീമുകള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

‘ഉദയം’
…………………….
ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 14-ാമത് ക്രിസ്മസ്, പുതുവത്സര ആഘോഷം ‘ഉദയം’-2019 ജനുവരി 5-ാം തിയതി ശനിയാഴ്ച്ച വൈകുന്നേരം 4 മണി മുതല്‍ നോര്‍ട്ടണ്‍ നാച്ച്ബൂള്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായി ആഘോഷിക്കുന്നു.

ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്രിസ്മസ്-പുതുവത്സര പരിപാടികള്‍ക്ക് 2018 ഡിസംബര്‍ 4-ാം തിയതി വെള്ളിയാഴ്ച്ച മുതല്‍ കരോള്‍ സര്‍വീസോടെ തുടക്കം ആരംഭം കുറിച്ചു. തപ്പിന്റെയും തുടിയുടെയും കിന്നരത്തിന്റെയും അകമ്പടിയോടെ പുതിയതും പഴയതുമായ കരോള്‍ ഗാനങ്ങളുമായി അംഗങ്ങളുടെ ഭവനങ്ങളില്‍ കരോള്‍ഗാനം ആലപിക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി വമ്പിച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. ഡിസംബര്‍ 22-ാം തിയതി നടക്കുന്ന പുല്‍ക്കൂട് മത്സരത്തിന് അത്യാകര്‍ഷകമായ സമ്മാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും നല്ല 50 തൊഴിലിടങ്ങളില്‍ ഒന്നായി ഫോര്‍ബ്സ് മാഗസിന്‍ തെരഞ്ഞെടുത്ത പ്രമുഖ ഐടി കമ്പനിയായ ലിറ്റ്മസ്7 സ്‌പോണ്‍സര്‍ ചെയ്യുന്ന ലിറ്റ്മസ്7 ഫോര്‍ട്ട് കൊച്ചി ഹെറിറ്റേജ് റണ്‍ ഡിസംബര്‍ 16ന് ഫോര്‍ട്ടുകൊച്ചി വെളി വെളിയില്‍ സംഘടിപ്പിക്കും. കൊച്ചിന്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ കൊച്ചിന്‍ കോളേജ് അലൂമിനി അസോസിയേഷനാണ് സംഘാടകര്‍. വളര്‍ന്നുവരുന്ന തലമുറക്ക് ആരോഗ്യം സംരക്ഷണത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കുന്നതിനായും പശ്ചിമകൊച്ചിയുടെ പൈതൃക വൈവിധ്യം സ്വദേശീയരും വിദേശീയരുമായ ഓട്ടക്കാരിലേക്ക് എത്തിക്കുന്നതിനുമായാണ് ഓട്ടം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് സംഘാടകര്‍ പറഞ്ഞു. 15 കിലോമീറ്റര്‍ മത്സരവിഭാഗത്തിലും 5 കിലോമീറ്റര്‍ മത്സരേതര വിഭാഗത്തിലും ആയിട്ടാണ് ഓട്ടം. 15 കിലോമീറ്റര്‍ വിഭാഗം ഐഎന്‍എസ് ദ്രോണാചാര്യ കമാന്‍ഡിങ് ഓഫീസര്‍ കമ്മഡോര്‍ സൈമണ്‍ മത്തായി രാവിലെ 5.30ന് ഫ്‌ളാഗ്ഓഫ് ചെയ്യും. 5 കിലോമീറ്റര്‍ വിഭാഗം രാവിലെ 6.30 ന് മുംബൈ ജിഎസ് ടി കമ്മീഷണര്‍ ഡോ. കെ എന്‍ രാഘവന്‍ ആണ് ഫ്‌ളാഗ്ഓഫ് ചെയ്യുന്നത്.

ഓപ്പണ്‍ വിഭാഗത്തിലും വെറ്ററന്‍ വിഭാഗത്തിലും സീനിയര്‍ വെറ്ററന്‍ വിഭാഗത്തിലുമായി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രൊഫ. കെ.വി തോമസ് എം.പി, കെ ജെ മാക്‌സി എം എല്‍ എ, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു, കൗണ്‍സിലര്‍മാരായ ഷീബ ലാല്‍, ബെന്നി ഫെര്‍ണാണ്ടസ് എന്നിവര്‍ വിവിധ വിഭാഗത്തിലുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

പല വിഭാഗത്തിലുള്ള ഓട്ടക്കാര്‍ മാരത്തോണില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു കേരളത്തിലെ ആദ്യത്തെ ബ്ലേഡ് റണ്ണര്‍ പയ്യന്നൂര്‍ സ്വദേശി രജീഷ് കൃഷ്ണന്‍, ക്രച്ചസ് ഉപയോഗിച്ച് ഓടുന്ന ബേബി ജോര്‍ജ്, ബ്രെയിന്‍ ട്യൂമര്‍ ബാധിതനായി അതില്‍ നിന്നും മോചിതനായ പത്ത് വയസ്സുകാരന്‍ അജ്മല്‍ ആസിഫ്, ലോകഅത്ലറ്റിക്‌സ് മത്സരങ്ങളില്‍ നിന്നും അയേണ്‍ മാന്‍ പദവി കരസ്ഥമാക്കിയ കേരളത്തിലെ ജോബി പോള്‍, ശിവ സതീഷ് എന്നിവരും ഏറ്റവും കൂടുതല്‍ മാരത്തോണില്‍ പങ്കെടുത്തിട്ടുള്ള മുംബൈ സ്വദേശി വിട്ടല്‍ കാംബ്ലെ, എന്നിവര്‍ ഉള്‍പ്പെടെ വിദേശികളും സ്വദേശികളുമായ രണ്ടായിരത്തോളം പേര്‍ ആണ് രണ്ടു വിഭാഗങ്ങളിലായി ഓടുന്നത്. മൂന്നര വയസ്സുകാരന്‍ മുതല്‍ എണ്‍പത്കാരി വരെ ഓട്ടത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൊച്ചിയുടെ പൈതൃക വഴികളിലൂടെയുള്ള ഈ ഫോര്‍ട്ടുകൊച്ചി ഹെറിറ്റേജ് റണ്‍ ഭാവിയില്‍ കേരളത്തിലെ, വിശേഷിച്ച് കൊച്ചിയുടെ ടൂറിസം മാപ്പില്‍ ഇടം പിടിപ്പിക്കുന്ന ഒരു മാരത്തോണ്‍ മത്സരമായി വളര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘റണ്‍ ഫോര്‍ കേരള’ എന്ന മുദ്രാവാക്യവുമായി നടത്തുന്ന ഈ പരിപാടിയുടെ വരുമാനത്തില്‍ നിന്ന് ഒരു വിഹിതം കേരള മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് ലിറ്റ്മസ്7 ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍ കൊച്ചുപിള്ള കൈമാറുമെന്ന് കൊച്ചിന്‍ കോളേജ് അലൂംനി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി പി സലിം കുമാര്‍ അറിയിച്ചു.

ജനറല്‍ കണ്‍വീനര്‍ പി ജി വിദ്യ, ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരായ അബ്ദുല്‍ഹകീം, അനിത തോമസ് എന്നിവരും ലിറ്റ്മസ്7 കമ്പനിയെ പ്രതിനിധീകരിച്ച് അജി തോട്ടുങ്കലും കൃഷ്ണകുമാര്‍ ഉണ്ണിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വെള്ളിയാമറ്റം: കാലവര്‍ഷക്കെടുതിയില്‍ വീടും 12 സെന്റ് സ്ഥലവും നഷ്ടപ്പെട്ട ഓട്ടോ ടാക്‌സി ജീവനക്കാരനായ മനോജിനെ തേടി കടല്‍ കടന്നെത്തിയ പ്രളയസഹായം ആശ്വാസമാകുന്നു. വെള്ളിയാമറ്റം പഞ്ചായത്തിലെ പന്നിമറ്റത്ത് വേങ്ങത്താനത്ത് മനോജും ഭാര്യ സിന്ധുവും ഏകമകനായ അജയ്‌യും അന്തിയുറങ്ങാന്‍ വീടില്ലാതായിട്ട് 5 മാസമായി.

സര്‍ക്കാര്‍ നല്‍കിയ 10000 രൂപ അല്ലാതെ സ്ഥലം വാങ്ങാനോ, വീട് നിര്‍മ്മിക്കാനോ മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ മാനസികമായി തകര്‍ന്ന് കഴിയുമ്പോളാണ് പ്രളയ സഹായം കടല്‍ കടന്ന് ഇവര്‍ക്കെത്തിയത്. ഇംഗ്ലണ്ടിലെ ടോണ്ടന്‍ മലയാളി അസോസിയേഷനാണ് ഒരു ലക്ഷം രൂപയുടെ സഹായം ഇവര്‍ക്ക് നല്‍കിയത്. ടോണ്ടന്‍ മലയാളി അസോസിയേഷ്ന്‍ കേരളത്തിലെ പ്രളയ മേഖലകളില്‍ നേരിട്ട് സഹായമെത്തിച്ചു നല്‍കാന്‍ എടുത്ത തീരുമാനത്തില്‍ ഒരു പങ്കാണ് താമസം തുടങ്ങി ഒരു മാസം മാത്രമായ പുതിയ വീട് തകര്‍ന്ന് എല്ലാം നഷ്ടപ്പെട്ട മനോജിന് നല്‍കിയത്.

അറക്കുളം സ്വദേശിയും പ്രവാസിയുമായ ബിജു ഇളംതുരു ത്തിയിലും, തെക്കും ഭാഗം സ്വദേശി സിജോ വള്ളിയാനിപുറവും സുഹൃത്തായ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മോനിച്ചന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഡോ. അജിത് എം.കെ. പ്രസിഡന്റും ബോബി ചാക്കോ സെക്രട്ടറിയുമായ പ്രവാസി സംഘടനയുടെ സഹായം മനോജിനും കുടുംബത്തിനും ഉറപ്പാക്കുകയായിരുന്നു. സ്വാതന്ത്ര്യ ദിന രാത്രിയില്‍ ദൈവത്തിന്റെ നിയോഗം പോലെ തന്റെ ജീവനായ ഭാര്യയും മകനെയും മറ്റൊരു വീട്ടിലാക്കി ഡല്‍ഹിയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്ക് വന്ന വിമാനം തിരുവനന്തപുരത്തിന് തിരിച്ച് വിട്ടപ്പോള്‍ വെള്ളിയാമറ്റം സ്വദേശിനിയെ കൂട്ടികൊണ്ടു വരുന്നതിനായി തിരുവല്ലയ്ക്ക് പോയതും അന്ന് ഉണ്ടായ മഹാ ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടതും ഇന്നും ഞെട്ടലോടുകൂടിയാണ് മനോജും കുടുംബവും ഓര്‍ക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന വെള്ളിയാമറ്റത്തെ വീട്ടിലെത്തി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കൂടിയായ എം. മോനിച്ചന്‍ ടോണ്ടന്‍ മലയാളി അസോസിയേഷന്റെ ചെക്ക് മനോജിനും ഭാര്യ സിന്ധുവിനുമായി കൈമാറി. ബ്ലോക്ക് മെമ്പര്‍ മര്‍ട്ടില്‍ മാത്യു, ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാജു കുട്ടപ്പന്‍, വെള്ളിയാമറ്റം സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് മാത്യു, സെബാസ്റ്റ്യന്‍ കാവുങ്കല്‍, കെ.എം. രവീന്ദ്രനാഥ് കോട്ടൂര്‍, വിക്ടര്‍ സിറിയക് കൂമ്പുങ്കല്‍, ഷൈല ജോയി തൊട്ടിയില്‍ എന്നിവരും സന്നിഹിതരായിരുന്നു.

Глобальная космонавтика и различные информативные технологии, руководствуясь объективному закону научно-технического прогресса, продолжают свое передовое движение и рост, спровоцированное полвека вспять. Еще в конце прошедшего столетия мы начали сталкиваться с логическими следствиями активного формирования техники. Это преступность, естественные и техногенные катастрофы, угрожающие нашему жизни. Уже с средины века мир в силах повстречаться с неслыханным кризисом, а к 2080-м годам — с настоящей катастрофой. (more…)

മഹാ പ്രളയത്തില്‍ കേരളം മുങ്ങിയപ്പോള്‍, ഇടുക്കി ജില്ലാ സംഗമത്തിനൊപ്പം യുകെയില്‍ലുള്ള നിരവധി നന്മ നിറഞ്ഞ മനസ്സുകള്‍ സഹായിച്ചപ്പോള്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ പ്രളയസഹായനിധിയിലേക്ക് ലഭിച്ചത് 2250 പൗണ്ടാണ്. അതില്‍ 500 പൗണ്ട് നോര്‍ത്താംബറ്റണ്‍ മലയാളി അസോസിയേഷന്‍ നല്‍കി സഹായിച്ചു. രണ്ട്‌ലക്ഷത്തി അയ്യായിരം രൂപാ ജില്ലയുടെ പലയിടത്തായി പൂര്‍ണ്ണമായും വീടുകള്‍ നഷ്ടപ്പെട്ട ഏഴ് കുടുംബങ്ങള്‍ക്ക് നല്‍കി.

സരോജിനി- മുട്ടം, ബീനാ സത്യന്‍- പൊന്‍മുടി, സിബി- താന്നികണ്ടം, വിദ്യാ, ദിവാകരന്‍, അപ്പച്ചന്‍, മാത്യുകുട്ടി- ഉപ്പുതോട്. തുടങ്ങിയവര്‍ക്ക് തുക കൈമാറി. ഇടുക്കി ജില്ലാ സംഗമത്തിന്റ പ്രളയ സഹായ നിധിയിലേക്ക് സഹായിച്ച ഏവര്‍ക്കും ഇടുക്കി ജില്ലാ സംഗമത്തിന്റെ നന്ദി ഇതോടൊപ്പം അറിയിക്കുന്നു.

ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്, ന്യൂ ഇയര്‍ ചാരിറ്റി രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. തൊടുപുഴ, മങ്ങാട്ടുകവലിയില്‍ ആറിന്റെ തീരത്ത് താമസിക്കുന്ന മുരളീധരനും കുടുംബത്തിനും കിടന്ന് ഉറങ്ങുവാന്‍ വീട് ഇല്ലാത്ത അവസ്ഥയില്‍ലാണ്. അതോടപ്പം മേരികുളത്തുള്ള ബുദ്ധിമാന്ദ്യവും, ശാരീരിക വൈകല്യവും ഉള്ള മൂന്ന് വയസ്സുകാരന്‍ അശ്വിന്‍ താമസിക്കുന്നത് ടാര്‍പോളിന്‍ കെട്ടിയ ഒരു കുടിലിലാണ്. അശ്വിന്റ പിതാവിന് സ്വന്തമായി പത്ത് സെന്റ് സ്ഥലം ഉണ്ടങ്കിലും, പട്ടയമില്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കുകയില്ല. ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ് – ന്യൂ ഇയര്‍ ചാരിറ്റി വഴി ഇവര്‍ക്ക് രണ്ട് പേര്‍ക്കും ഒരു വീട് എന്ന സ്വപ്നം സാക്ഷാല്‍കരിക്കാന്‍ നിങ്ങള്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.

ഇടുക്കിജില്ലാ സംഗമത്തിന്റ അക്കൗണ്ട് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

BANK – BARCLAYS
ACCOUNT NAME – IDUKKI JILLA SANGAMAM .
ACCOUNT NO — 93633802.
SORT CODE — 20 76 92.

В область грандиозных работ интегрируются исследования из многих учено-технологических сфер, именно в связи с этим астронавтика сегодня оказывает существенное действие на жизнь населения земли. На данный момент частью экономико-хозяйственной активности и культурной жизни общества сделались навигация, природный, техногенный и террористический мониторинг, тв и связь, которые были бы невыполнимы без мировых исследований. (more…)

ജെഗി ജോസഫ്

വയലിനിലെ മഹാത്ഭുതം ബാലഭാസ്‌കര്‍ അകാലത്തില്‍ നമ്മെ വിട്ടകന്നപ്പോള്‍ ഒരു നിമിഷം ചുറ്റുമുള്ള ലോകം സ്തംഭിച്ചതായി തോന്നിയവരാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. തന്റെ വയലിന്‍ സംഗീതത്തിലൂടെയും നിഷ്‌കളങ്കമായ ചിരിയുമായി വേദികളില്‍ സംഗീതാസ്വാദകരുടെയും സാധാരണക്കാരുടെയും ഹൃദയത്തില്‍ ചേക്കേറിയ ബാലഭാസ്‌കര്‍ ഇപ്പോഴും നമ്മുടെയുള്ളില്‍ ജീവനോടെ ഇരിക്കുന്നുവെന്ന് ഒരുവട്ടം കൂടി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ബ്രിസ്‌ക വിന്റര്‍ ഗാതറിംഗ് വേദിയില്‍ വയലിന്‍ തന്ത്രികളിലൂടെ ആ മഹാനുഭാവന് പ്രണാമം അര്‍പ്പിച്ചു. ബാലഭാസ്‌കറിന്റെ സുഹൃത്ത് കൂടിയായ വയലിനിസ്റ്റ് സുരാജാണ് ബ്രിസ്‌ക അംഗങ്ങളെ ആ ഓര്‍മ്മകുറിപ്പിലൂടെ ഒരുവട്ടം കൂടി കൂട്ടിക്കൊണ്ടുപോയത്.

സുരാജ് മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ടാണ് ഇക്കുറി ബ്രിസ്‌ക വിന്റര്‍ ഗാതറിംഗ് ഹൃദ്യമായി കൊണ്ടാടിയത്. മറ്റൊരു സുപ്രധാനമായ കര്‍മ്മം കൂടി ഈ വട്ടം ബ്രസ്‌കയ്ക്ക് നിര്‍വ്വഹിക്കാനുണ്ടായിരുന്നു. പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ബ്രിസ്‌ക അംഗങ്ങളുടെ ഒരു ചെറിയ സഹായം. ആ ആഹ്വാനം ഉയര്‍ന്നത് മുതല്‍ ലഭിച്ച മികച്ച പ്രതികരണം അക്ഷരാര്‍ത്ഥത്തില്‍ സ്വരൂപിച്ച ധനത്തില്‍ പ്രതികരിച്ചുവെന്ന് തറപ്പിച്ച് പറയാം. 5000 പൗണ്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനായി ബ്രിസ്‌ക അംഗങ്ങള്‍ കൈകോര്‍ത്തപ്പോള്‍ ശേഖരിക്കപ്പെട്ടത്.

അകാലത്തില്‍ നമ്മെ വിട്ടുപോയ ബാലഭാസ്‌കറിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് ബ്രിസ്‌ക വിന്റര്‍ ഗാതറിംഗ് ആരംഭിച്ചത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സുഹൃത്ത് സുരാജ്, ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു, ബ്രിസ്‌ക ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി വിന്റര്‍ ഗാതറിംഗ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ബ്രിസ്‌ക സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് അദ്ധ്യക്ഷ പ്രസംഗം നടത്തിയ ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു കഴിഞ്ഞ രണ്ടുവര്‍ഷമായി ബ്രിസ്‌ക നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു. കരിയര്‍ ഗൈഡന്‍സ് മുതല്‍ കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായങ്ങള്‍ വരെ ഉള്‍പ്പെട്ട വിപുലമായ പ്രവര്‍ത്തനങ്ങള്‍ളെക്കുറിച്ച് സമഗ്രമായി സംസാരിച്ച അദ്ദേഹം ഈ ദൗത്യങ്ങളില്‍ കൈകോര്‍ത്ത ഏവര്‍ക്കും നന്ദി അറിയിച്ചു.

ബ്രിസ്‌ക സ്പോര്‍ട്സിലും, ജിസിഎസ്ഇയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്കും ബ്രിസ്‌ക പ്രസിഡന്റും, മുഖ്യാതിഥി സുരാജും ചേര്‍ന്ന് സമ്മാനങ്ങള്‍ നല്‍കി. കേരളത്തിന്റെ പ്രളയദുരിതം പരിഗണിച്ച് ഇക്കുറി ഓണാഘോഷം ഒഴിവാക്കിയതിനാലാണ് സമ്മാനങ്ങള്‍ വിന്റര്‍ ഗാതറിംഗില്‍ വിതരണം ചെയ്തത്.

വേദിയില്‍ നൃത്തത്തിന്റെ ചടുലതാളങ്ങളുമായി ബ്രിസ്‌ക സ്‌കൂള്‍ ഓഫ് ഡാന്‍സിലെ നൃത്ത അധ്യാപിക ദുര്‍ഗ്ഗ ടീച്ചറിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച നൃത്തവും ഗാനാലാപനവും സദസ്സിന്റെ കൈയടി നേടി. മോഹിനിയാട്ടവും, ഭരതനാട്യവും, സിനിമാറ്റിക് ഡാന്‍സിനും പുറമെ ബ്രിസ്റ്റോളിലെ പ്രശസ്ത ഗായകര്‍ ആലപിച്ച ഗാനങ്ങളും ശ്രദ്ധേയമായി. പിന്നീട് ത്രസിപ്പിക്കുന്ന ബോളിവുഡ് ഡാന്‍സുമായി ലോയ്സ് ആന്‍ഡ് ടീമും രംഗത്തെത്തി. ബോളിവുഡിലെ ഫാസ്റ്റ് നമ്പറുകള്‍ക്കൊപ്പം ഇവര്‍ വേദിയില്‍ ആഘോഷത്തിന്റെ നിറവ് സമ്മാനിച്ചു. പ്രേക്ഷകര്‍ക്കിടയിലേക്ക് ഇറങ്ങി നൃത്തം ചെയ്തുകൊണ്ടാണ് ടീം വിസ്മയിപ്പിച്ചത്.

ബാലഭാസ്‌കറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വയലിനില്‍ ബാലഭാസ്‌കറിന്റെ പ്രിയ ഗാനങ്ങള്‍ ആലപിച്ചു. വേദിയെ വികാരനിര്‍ഭരമാക്കിയ നിമിഷങ്ങള്‍ കൂടിയായിരുന്നു ഇത്. ഒപ്പം വാദ്യ ഉപകരണമായ ഓടക്കുഴലിലും മനോഹരമായ ഗാനങ്ങള്‍ അവതരിപ്പിച്ചു. ബ്രിസ്‌കയുടെ കലാകാരന്മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച നാടന്‍ പാട്ടുകളുടെ ഊഴമായിരുന്നു അടുത്തത്. റോജി ചെങ്ങനാശേരിയുടെ നേതൃത്വത്തില്‍ ബ്രിസ്റ്റോളിലെ കലാകാരന്മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച പരാപാടി മികച്ച നിലവാരം പുലര്‍ത്തി.

കേരളത്തിന്റെ കണ്ണീരൊപ്പാനായി ബ്രിസ്‌ക ചാരിറ്റിയുടെ ഭാഗമായി നടത്തിയ റാഫിളില്‍ ഭാഗ്യം റെജി തോമസിനൊപ്പമായിരുന്നു. യുകെയിലെ പ്രശസ്ത മോര്‍ട്ട്ഗേജസ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍സിയേഴ്സ് സ്പോണ്‍സര്‍ ചെയ്ത ഗോള്‍ഡ് കോയിനാണ് റെജിക്ക് സമ്മാനമായി ലഭിച്ചത്. അംഗങ്ങള്‍ക്കായി രുചികരമായ ഭക്ഷണവും ഒരുക്കിയിരുന്നു. ബ്രിസ്‌ക ആര്‍ട്‌സ് സെക്രട്ടറി സെബാസ്റ്റ്യന്‍ ലോനപ്പന്‍ മുഖ്യ കോഡിനേറ്ററും, ലിറില്‍ അവതാരകയായിരുന്നു. ലൈറ്റ്ആന്റ് സൗണ്ട്‌സ് ജിജി ലൂക്കോസ് കൈകാര്യം ചെയ്തു. പരിപാടി മികച്ച വിജയമാക്കാന്‍ യത്നിച്ച എല്ലാവര്‍ക്കും ബ്രിസ്‌ക പിആര്‍ഒ ജെഗി ജോസഫ് നന്ദി അറിയിച്ചു. ദേശീയ ഗാനത്തോടു കൂടിയാണ് ബ്രിസ്‌കയുടെ വിന്റര്‍ഗാതറിംഗിന് തിരശീല വീണത്. ഏറെക്കാലം മനസ്സില്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ചാണ് വിന്‍ര്‍ ഗാതറിംഗ് കടന്നുപോയത്.

ബ്രിസ്‌കയുടെ ഈ കമ്മിറ്റിയുടെ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് വിന്റര്‍ ഗാതറിംഗ് സംഘടിപ്പിച്ചത്. ഉടന്‍ ചേരുന്ന എക്സിക്യൂട്ടീവില്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. നേരത്തേ നാലരയോടെ ചേര്‍ന്ന ബ്രിസ്‌ക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് മാനുവല്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പോള്‍സന്‍ മേനാച്ചേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ബിജു കണക്കുകള്‍ അവതരിപ്പിച്ചു. റിപ്പോര്‍ട്ടും കണക്കുകളും ജനറല്‍ ബോഡി ഏക കണ്ഠേന പാസാക്കി. ബ്രിസ്‌ക സ്വരൂപിച്ച അയ്യായിരം പൗണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
ജനറല്‍ ബോഡിക്ക് ശ്രീനിവാസ് നന്ദി രേഖപ്പെടുത്തി.

ടോം ജോസ് തടിയംപാട്

ഇടുക്കി ചെറുതോണിയില്‍ കഴിഞ്ഞ പ്രളയത്തില്‍ വീട് പൂര്‍ണ്ണമായി ഒലിച്ചു പോവുകയും ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ ഒഴിച്ച് എല്ലാം നഷ്ടപ്പെടുകയും ചെയ്ത സ്‌നേഹ എന്ന പെണ്‍കുട്ടിയുടെ കണ്ണീരിന്റെ കഥ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് പ്രസിദ്ധീകരിച്ചിരുന്നു. സ്‌നേഹക്കു ആകെയുള്ളത് ‘അമ്മ മാത്രം അമ്മ ക്യാന്‍സര്‍ രോഗിയും. ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ഈ പ്രായമുള്ള അമ്മയെയും കൊണ്ട് എങ്ങോട്ടു പോകും എന്ന ചോദൃം ഉത്തരമില്ലാതെ നില്‍ക്കുമ്പോഴാണ് അയല്‍വാസിയായ നീക്‌സന്‍ പടിഞ്ഞാറേക്കര ഈ താഴെ കാണുന്ന വാട്ട്‌സ്പ്പ് മെസ്സേജ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു അയക്കുന്നത്

”ടോം ചേട്ടാ, ഒരു ചെറിയ കാര്യം ഉണ്ട് എന്റെ വീടിന് താഴേ ആറ്റില്‍ താമസിക്കുന്ന അമ്മുക്കട്ടി മകള്‍ സ്‌നേഹ ഇവരുടെ വീട് മുഴുവന്‍ പോയി മാത്രമല്ല അമ്മുകുടി ഇപ്പോഴത്തേ പ്രശ്‌നം അമ്മുക്കുട്ടിക്ക് ക്യാന്‍സര്‍ ആണ് ഭര്‍ത്താവ് നേരത്തേ പോയി വീടുമില്ല ഈ കുട്ടി സ്‌നേഹ ബികോം കഴിഞ്ഞ് നില്‍ക്കുന്നു തുടര്‍പഠനം മുടങ്ങി എന്തങ്കിലും സഹായിക്കാന്‍ പറ്റുമെങ്കില്‍ അല്ലങ്കില്‍ ഒരു നല്ല വ്യക്തിയെ കണ്ടത്തി സഹായിക്കാന്‍ പറ്റുമോ”.

ഇത് ഞങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു അതോടൊപ്പം പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരിച്ചിരുന്ന ഏഷ്യന്‍ കള്‍ച്ചര്‍ അസോസിയേഷന്‍ ലിവര്‍പൂള്‍ (അക്കാള്‍). ലിവര്‍പൂള്‍ ക്‌നാനായ കുടുംബയോഗം പ്രസിഡണ്ട് തോമസ് ജോണ്‍ വാരികാട്ടു, തമ്പി ജോസ് എന്നിവരുമായി സംസാരിക്കുകയും ചെയ്തിരുന്നു.

അക്കാല്‍ അവരുടെ ഫണ്ടില്‍ നിന്നും 25000 രൂപ അനുവദിച്ചു. UKKA ശേഖരിച്ച ഫണ്ടില്‍ നിന്നും LKFF പ്രസിഡണ്ട് തോമസ് ജോണ്‍ വാരികാട്ടു ഇടപെട്ടു 40000 രൂപ അനുവദിപ്പിച്ചു. ലിവര്‍പൂള്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്ന തമ്പി ജോസ്, സ്‌റെസണ്‍ സ്റ്റിഫന്‍, തോമസ് ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് ശേഖരിച്ച 150000 രൂപയില്‍ നിന്നും 70000 രൂപ സ്‌നേഹക്ക് നല്‍കി ബാക്കി വന്ന 80000 രൂപ കുട്ടനാട്ടിലെ നാലു കര്‍ഷകര്‍ക്ക് വീതിച്ചു നല്‍കി. പേര് വെളിപ്പെടുത്താന്‍ ഇഷ്ട്ടപ്പെടാത്ത ഒരു വൃക്തി സ്‌നേഹക്ക് 60000 രൂപ ശേഖരിച്ചു നല്‍കി കൂടാതെ തൊടുപുഴയില്‍ സ്‌നേഹയും അമ്മയെയും വിളിച്ചു കുടുബത്തോടൊപ്പം ഭക്ഷണവും നല്‍കി ആവശൃത്തിനു വസ്ത്രവും വാങ്ങി നല്‍കി അയച്ചു. അങ്ങനെ ഏകദേശം രണ്ടു ലക്ഷം രൂപയാണ് യു.കെ മലയാളികള്‍ സ്‌നേഹക്ക് നല്‍കിയത്.

ഇത്തരം നന്മകള്‍ കാണുബോളാണ് സകല ദൈവങ്ങള്‍ക്കും മുന്‍പ് മനുഷൃന്‍ ഉണ്ടായ കാലം മുതലുള്ള നന്മകള്‍ ഇപ്പോളും ഉറവവറ്റിപോയിട്ടില്ല എന്നു തോന്നുനത്. ഈ വലിയ സഹായത്തിലൂടെ ഈ ഭൂമിയില്‍ ഞാന്‍ ഒറ്റപ്പെട്ടുപോയി എന്ന് ആ കുട്ടിക്ക് തോന്നാതിരിക്കാന്‍ ഇടവരുത്തിയ തമ്പി ചേട്ടന്‍, തോമസ് ജോണ്‍ വാരികാട്ടു, ആക്കാല്‍ പേര് വെളിപ്പെടുത്താന്‍ ഇഷ്ട്ടപ്പെടാത്ത ഒരു വ്യക്തി എന്നിവരോട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു,

ജെഗി ജോസഫ്

ഓണം ആഘോഷിക്കേണ്ട മുറ്റങ്ങളില്‍ കണ്ണീര്‍ വീഴ്ത്തിയ പ്രളയകാലത്തില്‍ നിന്നും നമ്മുടെ നാട് തിരിച്ചുവരികയാണ്. പ്രളയത്തില്‍ വന്നിറങ്ങിയ ജലം പോലെയാണ് നാടിന് ആവശ്യമായ സഹായങ്ങളുടെ അനിവാര്യതയും. തകര്‍ന്നുപോയ ജീവിതങ്ങളെ കെട്ടിപ്പടുക്കാന്‍ ആവശ്യമായ സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കണക്കെടുക്കുന്നത് എളുപ്പമല്ല. ഈ അവസരത്തിലാണ് ബ്രിസ്‌ക കേരളത്തിന്റെ തിരിച്ചുവരവിനായി ധനസമാഹരണം നടത്തുന്നത്. ഇതിന്റെ ഭാഗമായുള്ള ബ്രിസ്‌ക വിന്റര്‍ ഗാതറിംഗ് ആന്റ് ചാരിറ്റി ഈവനിംഗ് ഡിസംബര്‍ ഒന്നിന് സൗത്ത്മീഡ് കമ്മ്യൂണിറ്റി സെന്ററില്‍ നടത്തും.

സൗത്ത്മീഡ് കമ്മ്യൂണിറ്റി സെന്ററില്‍ വൈകുന്നേരം 5 മുതല്‍ 8 വരെയാണ് ഗാതറിംഗും, ചാരിറ്റി ഈവനിംഗും അരങ്ങേറുക. ബ്രിസ്‌ക വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിലേക്ക് ധനസമാഹരണം കൂടി ഉദ്ദേശിച്ചാണ് ഇക്കുറി പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിന്റെ ഭാഗമായി നറുക്കെടുപ്പും നടത്തും. ഇതിലെ വിജയിക്ക് സ്വര്‍ണ്ണനാണയമാണ് സമ്മാനം ലഭിക്കുക. ഈ നറുക്കെടുപ്പിന്റെ ഭാഗമായി ബ്രിസ്‌ക വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിന് എല്ലാവരും മികച്ച പിന്തുണ നല്‍കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

വയലിന്‍ ഇതിഹാസമായിരുന്ന ബാലഭാസ്‌കറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ സുരാജ് അവതരിപ്പിക്കുന്ന സംഗീതനിശ ഈ സായാഹ്നത്തിന്റെ സവിശേഷതകളില്‍ ഒന്നാണ്. ഇതിന് പുറമെ ടീം യുകെ അവതരിപ്പിക്കുന്ന അതിശയിപ്പിക്കുന്ന ബോളിവുഡ് ഡാന്‍സ് വിന്റര്‍ ഗാതറിങ്ങിന് ആഘോഷത്തിന്റെ നിറംപകരും.

ചടങ്ങില്‍ ബ്രിസ്റ്റോള്‍ കേരളൈറ്റ്സ് അസോസിയേഷന്‍ ഈ വര്‍ഷത്തെ ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളില്‍ മികച്ച നേട്ടം കൊയ്ത വിദ്യാര്‍ത്ഥികളെ ആദരിക്കും. ജേതാക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ചടങ്ങില്‍ സമ്മാനിക്കും. വിദ്യാര്‍ത്ഥി സമൂഹത്തിന് മികച്ച പ്രോത്സാഹനമെന്ന നിലയ്ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്. 2018 വര്‍ഷത്തെ ബ്രിസ്‌കയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഇതേ ദിവസം നടക്കും. വൈകുന്നേരം 4 മുതല്‍ 5 വരെയാണ് യോഗം നടക്കുക.

ബ്രിസ്‌കയുടെ പുതിയ നേതൃത്വത്തെ യോഗം തെരഞ്ഞെടുക്കും. കൂടാതെ ഫണ്ട് റെയ്സിംഗ് സായാഹ്നത്തില്‍ ഇവരെ അംഗങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. കേരളത്തിന്റെ തിരിച്ചുവരവില്‍ സുപ്രധാന പങ്കുവഹിക്കാന്‍ അവസരമൊരുക്കുന്ന ചടങ്ങില്‍ എല്ലാവരും പങ്കെടുക്കണമെന്ന് സംഘാകര്‍ ബ്രിസ്‌ക പ്രസിഡണ്ട് മാനുവല്‍ മാത്യുവും സെക്രട്രറി പോള്‍സണ്‍ മേനാച്ചേരിയും അഭ്യര്‍ത്ഥിക്കുന്നു.

വേദി:
Southmead Communtiy Cetnre
248 Greystoke Avenue
Bristol BS10 6BQ

RECENT POSTS
Copyright © . All rights reserved