കഴിഞ്ഞ ദിവസങ്ങളില്‍ യുകെയിലെ മലയാള മാധ്യമങ്ങളില്‍ യുക്മ നടത്തിയ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് പിരിവ് കൈമാറ്റത്തില്‍ പിരിച്ച തുകയും കൊടുത്ത തുകയും തമ്മില്‍ വലിയ അന്തരം ഉണ്ടായത് ചൂണ്ടിക്കാട്ടി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതിന് മറുപടിയുമായി രംഗത്ത് വന്ന യുക്മ പ്രസിഡന്റിന്റെ ‘ഞഞ്ഞാ പിഞ്ഞാ’ വര്‍ത്തമാനം അണികള്‍ക്കിടയില്‍ അമര്‍ഷം സൃഷ്ടിക്കുന്നു. ഓണ്‍ലൈനില്‍ പിരിഞ്ഞു കിട്ടിയ തുകയില്‍ 6800 പൗണ്ടിന്റെ കുറവ് എങ്ങനെ സംഭവിച്ചു എന്ന വാര്‍ത്തയ്ക്കു യുക്മ കോടികളുടെ ദുരിതാശ്വാസം ഏറ്റെടുക്കും എന്ന മറുപടിയുമായി യുക്മ പ്രസിഡന്റ് രംഗത്ത് വന്നത് രസകരമായ അനുഭവമായി മാറുകയാണ് യുകെ മലയാളികള്‍ക്ക്. ഒരു ഭാഗത്തു സംഘടനയോട് കൂറും വിശ്വാസവും ഉള്ള ഒരു പറ്റം ആളുകള്‍ കൈയിലെ പണവും കളഞ്ഞു ഇല്ലാത്ത സമയം ഉണ്ടാക്കി പ്രവര്‍ത്തിക്കുമ്പോള്‍ മറുഭാഗത്തു ദുരിതാശ്വാസത്തില്‍ പോലും കൈയ്യിട്ടു വരാന്‍ നാണം ഇല്ലാത്ത ഏതാനും വ്യക്തികള്‍ ചേര്‍ന്ന് സംഘടനക്ക് ഉണ്ടാകുന്ന ചീത്തപ്പേര് മറച്ചു പിടിക്കാന്‍ രാഷ്ട്രീയം കളിച്ചു വിദഗ്ധനായ പ്രസിഡന്റ് നടത്തുന്ന കളികള്‍ കൈയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് ഇന്നലെ യുക്മ പുറത്തുവിട്ട പത്രക്കുറിപ്പ് .
പിരിച്ചെടുത്ത തുകയില്‍ 6800 പൗണ്ട് കാണുന്നില്ല എന്ന ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളെ ഊടുപാട് ചീത്ത വിളിക്കാന്‍ ധൈര്യം കാട്ടുന്ന നേതാവ് മന്ത്രിക്കു നല്‍കിയ ചെക്കില്‍ കാണാതായ പണം എവിടെയെന്നു ഒരിടത്തും വെളിപ്പെടുത്തുന്നുമില്ല. ചാരിറ്റി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന, ഓഡിറ്റും റിപ്പോര്‍ട്ടും കാലാകാലം സമര്‍പ്പിക്കേണ്ട ഒരു സംഘടനാ പുലര്‍ത്തേണ്ട സാമാന്യ മര്യാദ പോലും കാണിക്കാതെ എന്ത് തോന്ന്യാസവും ചെയ്യാമെന്ന ധാരണയില്‍ പ്രവര്‍ത്തിക്കുന്ന നേതാവ് കടലാസ് സംഘടനകള്‍ പോലും കാണിക്കുന്ന മര്യാദകള്‍ കാട്ടാതെയാണ് ബഹുജന അടിത്തറയുള്ള യുക്മയെ നാണം കെടുത്തുന്നത്. ചാരിറ്റിയുടെ പേരില്‍ പിരിക്കുന്ന പണം ഒരു തരത്തിലും വകമാറ്റി ചിലവിടാന്‍ പാടില്ല എന്ന ചാരിറ്റി കമ്മീഷന്റെ നിബന്ധന പോലും വായിച്ചു നോക്കാതെ പിരിച്ചെടുത്ത തുക ഘട്ടം ഘട്ടമായി തോന്നുന്ന പോലെ വകമാറ്റി ചെലവാക്കാം എന്ന് സ്വകാര്യമായി ശിങ്കിടികളെ ബോധ്യപ്പെടുത്തുന്ന നേതാവ് ചാരിറ്റി കമ്മീഷനില്‍ ഒരു പരാതി എത്തിയാല്‍ വെള്ളം കുടിക്കും എന്ന സത്യം മറച്ചു വെക്കുകയാണ്.
മാധ്യമ വിമര്‍ശനം എക്കാലവും തങ്ങളെ തകര്‍ക്കാന്‍ ഉള്ള അടവാണെന്നു പറഞ്ഞു ഫലിപ്പിക്കുന്ന യുക്മ നേതൃത്വം ഇക്കുറിയും പതിവ് പല്ലവി ആവര്‍ത്തിക്കുകയാണ്. സംഘടനയ്ക്ക് സംഭവിച്ച വീഴ്ച കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ മാറ്റി വച്ച പണം ഉടനെ സര്‍ക്കാരിന് നല്‍കും എന്ന് പറയാതെ ഒരു കോടിയുടെ കണക്കുകമായാണ് നേതാവ് എത്തിയിരിക്കുന്നത്. ഒരു കോടിയല്ല നൂറു കോടി കിട്ടിയാലും കേരളത്തിന് അത്യാവശ്യമാണ് എന്നിരിക്കെ ഒരു കോടിയുടെ സേവന പ്രവൃത്തി ചെയ്യരുത് എന്നാരെങ്കിലും വിലക്കി എന്ന മട്ടിലാണ് സന്നദ്ധ പ്രവര്‍ത്തനത്തിന് വെല്ലുവിളിയുടെ ഭാഷ നല്‍കാന്‍ ഇപ്പോഴും രാഷ്ട്രീയ കുപ്പായം ഊരാത്ത നേതാവ് ശ്രമിക്കുന്നത്. എന്നും കൈയ്യിട്ടു വാരി ശീലിച്ച തന്ത്രം ഇക്കുറിയും പയറ്റിയപ്പോള്‍ കയ്യോടെ പിടിക്കപ്പെടും എന്നത് ഓര്‍ക്കാതെ പോയതാണ് ഇപ്പോള്‍ വിനയായി മാറിയത്. ചില ഓണ്‍ലൈന്‍ പത്രങ്ങളോട് രഹസ്യമായി ബന്ധം സ്ഥാപിച്ചും പരസ്യമായി എതിര്‍ത്തും രണ്ടു വര്‍ഷം മുന്നോട്ടു പോയപ്പോള്‍ എന്ത് തോന്ന്യാസവും കാട്ടാം, ആരും ചോദ്യം ചെയ്യില്ല എന്ന ചിന്ത കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ പത്രങ്ങള്‍ പൊളിച്ചപ്പോള്‍ വീണ്ടും പരസ്യ വെല്ലുവിളി എന്ന തന്ത്രമാണ് രക്ഷയ്ക്ക് വേണ്ടി നേതാവ് പയറ്റുന്നത്.
അതിനിടെ ലണ്ടനില്‍ എത്തിയ മന്ത്രിയെ കരുവാക്കി 6800 പൗണ്ട് ഒറ്റയടിക്ക് വെട്ടിമാറ്റിയ യുക്മക്കാര്‍ക്കെതിരെ ബ്രിട്ടനില്‍ നിന്നും തന്നെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ നാട്ടില്‍ വിവരം എത്തിച്ചു കഴിഞ്ഞു. രണ്ടു വര്‍ഷം വള്ളംകളി നടത്താന്‍ സര്‍ക്കാര്‍ കൂട്ട് നിന്ന് എന്ന് മേനി നടിച്ച നേതാവ് എന്ത് തോന്ന്യാസത്തിനും കേരള സര്‍ക്കാര്‍ കൂട്ട് നില്‍ക്കും എന്ന് കരുതിയത് ഇപ്പോള്‍ തിരിച്ചടിയാവുകയാണ്. ഇടക്കാലത്തു സര്‍ക്കാരില്‍ പിടിപാടുള്ള ഇടതു സഹയാത്രികനെ കൂട്ട് കിട്ടിയ നേതാവിന് സഹയാത്രികന്‍ തെറ്റിപ്പിരിഞ്ഞതും ഇപ്പോള്‍ വിനയായി മാറുകയാണ്. കോഴിയും കുറുക്കനും പോലെയുള്ള ചങ്ങാത്തമായിരുന്നു കോണ്‍ഗ്രസുകാരനായ യുക്മ നേതാവും ഇടതു സഹയാത്രികനും തമ്മില്‍ ഉണ്ടായിരുന്നത്. ഏതായാലും മന്ത്രിക്കു കിട്ടിയ ചെക്കും ഓണ്‍ലൈന്‍ പിരിവിന്റെ വിവരങ്ങളും സര്‍ക്കാരില്‍ എത്തിയതോടെ യുക്മയുടെ പേര് ബ്ലാക് ലിസ്റ്റില്‍ എത്തിച്ചതിന്റെ മഹത്വവും ഭരണസമിതിയെ തേടിയെത്തുകയാണ്. കണക്കുകള്‍ എന്നും കടലാസില്‍ എഴുതി വെ്ക്കേണ്ടതാണ് എന്ന ശീലം തെറ്റിക്കുന്ന പാരമ്പര്യമുള്ള യുക്മ വെള്ളപ്പൊക്കത്തിലും അതെ അടവ് കാട്ടിയതു എട്ടിന്റെ പണി കിട്ടിയത് പോലെയായി മാറി.
എന്തൊക്കെ നല്ലതു ചെയ്താലും ചെറിയൊരു പിഴവ് പോലും സാമൂഹ്യ രംഗത്ത് കളങ്കമായി മാറും എന്നിരിക്കെ 6800 പൗണ്ട് എന്ന വന്‍തുക സര്‍ക്കാരിന് നല്‍കാതെ മാറ്റിവയ്ക്കാന്‍ യുക്മ കാട്ടിയ പിന്‍ബുദ്ധി ഇനിയെന്ത് ന്യായീകരണം പറഞ്ഞാലും എക്കാലവും ചോദ്യമായി യുക്മയ്ക്കു മുന്നിലെത്തും. ആര്‍ക്കും പരിശോധിക്കാവുന്ന, ഓണ്‍ലൈനില്‍ കാണാവുന്ന വിര്‍ജിന്‍ മണി ലിങ്കിലെ പണത്തില്‍ ഇത്രയും വലിയ തിരിമറി നടന്നെങ്കില്‍ ആരും കാണാത്ത യുക്മയുടെ സ്വന്തം കണക്കില്‍ എത്ര ആയിരം അടിച്ചു മാറ്റി എന്നാരെങ്കിലും ചിന്തിച്ചാല്‍ അതിനും ഉത്തരമായി തെറിവിളി മാത്രമാകും യുക്മ നേതൃത്വം നല്‍കുക. സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ ഉള്ള കൃത്യമായ ഒത്തുകളി ഇനിയും പിടിക്കപ്പെടാതിരിക്കെ 6800 പൗണ്ട് മാറ്റിവെച്ചതു ആരുടെ ബുദ്ധി എന്നതാണ് ഇനി അറിയേണ്ടത്.
പഴി വരുമ്പോള്‍ പ്രസിഡന്റിന്റെ തലയില്‍ എത്തിക്കോളും എന്നതിനാല്‍ കൂടെ നിന്നവന്‍ തന്നെ പണിതത് ആണെന്നും വിവരം കൃത്യമായി മാധ്യമങ്ങള്‍ക്കു ചോര്‍ത്തിയതാണെന്നും വിവരമുണ്ട്. യുക്മയ്ക്കു ബദലായി രൂപം കൊള്ളുന്ന സംഘടനയുടെ പിറവി ദിനത്തില്‍ തന്നെയാണ് യുക്മയെ നാറ്റിക്കുന്ന ഇടപാട് പുറത്തു വന്നതും. സെക്രട്ടറിയില്‍ നിന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് കയറ്റം പ്രതീക്ഷിക്കുന്ന നേതാവിന് നിലവിലെ പ്രസിണ്ടന്റ് രഹസ്യമായ പിന്തുണ വാഗ്ദാനം ചെയ്തതും തന്റെ വിദേശം കടന്നുള്ള ബിസിനസിന് അല്പം പണം കളഞ്ഞാലും മോശമാകില്ല എന്ന ചിന്തയുള്ള രണ്ടാമനും തമ്മിലുള്ള രഹസ്യ ഫോര്‍മുലയില്‍ നിലവിലെ പ്രസിഡന്റ് ഒരു കാരണവശാലും വീണ്ടും രംഗത്ത് വരാതിരിക്കാന്‍ കൂടുതല്‍ നാറ്റക്കഥകള്‍ നാളുകളില്‍ യുക്മയില്‍ നിന്നുണ്ടാകും എന്നാണ് ഇരുവരുമായി അടുപ്പമുള്ളവരില്‍ നിന്നും പുറത്തു വരുന്ന സൂചനകള്‍.
ഒരു മലയാളി സംഘടനക്ക് ആവശ്യമായ തമ്മില്‍ തല്ലും പാരവയ്പ്പും ധാരാളം ഉള്ള സംഘടനയില്‍ അടുത്തെത്തി നില്‍ക്കുന്ന വാര്‍ഷിക തെരഞ്ഞെടുപ്പ് വരെ ഇനിയും പിരിവിന്റെ പേരില്‍ ഉള്ള കഥകള്‍ എത്തികൊണ്ടിരിക്കും. പ്രാദേശിക മലയാളി സംഘടനകള്‍ പിരിച്ച പണമെടുത്തു ഇതെല്ലം തങ്ങളുടെ നേതൃത്വ മികവാണ് എന്ന് കേരള സര്‍ക്കാരില്‍ ബോധ്യപ്പെടുത്താന്‍ ഉള്ള നേതാവിന്റെ നീക്കത്തിന് ആദ്യ തിരിച്ചടിയാവുകയാണ് മന്ത്രിയെ മുന്നില്‍ നിര്‍ത്തി എടുത്ത പതിനായിരം പൗണ്ടിന്റെ ചെക്ക് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍. ഇനി ഇത്തരം കുതന്ത്രവുമായി സര്‍ക്കാരിന് മുന്നില്‍ എത്തിയാല്‍ നേതാവിന് ഉള്ളത് കയ്യോടെ കിട്ടും എന്ന സൂചനയും യുകെയില്‍ ഇടതു ചിന്താഗതിക്കാര്‍ പങ്കിടുന്നു. മലയാളം മിഷന് രൂപീകരിച്ചപ്പോള്‍ യുക്മയുടെ ബാനര്‍ മതിയെന്ന് സര്‍ക്കാരില്‍ ബോധ്യപ്പെടുത്താന്‍ ഓടി നടന്ന നേതാവിന് മുട്ടന്‍ പാരവന്നതും യുകെയില്‍ നിന്ന് തന്നെയാണ്. അന്ന് രംഗത്ത് വന്നവര്‍ തന്നെയാണ് കേരള സര്‍ക്കാരിന് വേണ്ടി പിരിച്ച 6800 പൗണ്ട് മുഖ്യമന്ത്രിയുടെ ഫണ്ടില്‍ എത്തിക്കാതെ മാറ്റി വച്ച കാര്യവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ മുന്നില്‍ നില്‍ക്കുന്നത്.
ആഗോള പ്രവാസി മലയാളി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍റെ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബേസിംഗ് സ്റ്റോക്കില്‍ നടന്ന മനോഹരമായ ചടങ്ങിലാണ് യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിവിധ പരിപാടികള്‍ കോര്‍ത്തിണക്കി ആഴ്ചകള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കു പൂര്‍ണ്ണ ഫലപ്രാപ്തിയെന്ന് തെളിയിക്കുന്നതായിരുന്നു പരിപാടി. സാഹിത്യ സമ്മേളനവും കുട്ടികള്‍ക്കായുള്ള അലൈഡ് എന്റെ കേരളം ക്വിസ് മത്സരവും സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളും നിറഞ്ഞ സദസ്സുകള്‍ക്കു നിറഞ്ഞ മനസ്സിന്റെ ദിനമാണ് സമ്മാനിച്ചത്.
പി.എംഫ് ഗ്ലോബൽ ഡയറക്ടർ ബോർഡ് അംഗവും മുൻ ഗ്ലേബൽ പ്രസിഡന്റുമായ ശ്രീ ജോർജ്ജ്കുട്ടി പടിയ്ക്കകുടി [ഓസ്ട്രിയ], പി.എം.ഫ് ഗ്ലോബൽ വനിതാ കോർഡിനേറ്ററും ലോക കേരള സഭ അംഗവുമായ ശ്രീമതി അനിതാ പുല്ലയിൽ, പിഎംഎഫ് ഗ്ലോബല്‍ അസോസിയേറ്റ് കോര്‍ഡിനേറ്റര്‍ വര്‍ഗീസ് ജോണ്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പിഎംഫ് യുകെ ചാപ്റ്റര്‍ പ്രസിഡന്റ് മംഗളന്‍ വിദ്യാസാഗര്‍ തിരികൊളുത്തി ഉദ്ഘാടനം ചെയ്ത സാംസ്‌കാരിക സമ്മേളനത്തോടെ ആയിരുന്നു പിഎംഎഫ് യുകെയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ബേസിംഗ് സ്റ്റോക്ക് ടീം അവതരിപ്പിച്ച ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിന് സെക്രട്ടറി ജോണ്‍സന്‍ സ്വാഗതം ആശംസിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിച്ചേര്‍ന്ന പിഎംഎഫിന്റെ വുമണ്‍ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ അനിത, വിയന്നയില്‍ നിന്നും വന്ന പിഎംഎഫിന്റെ ഗ്ലോബല്‍ ഡയറക്ട് ബോര്‍ഡ് അംഗം ജോര്‍ജ് പടിക്കാകുടി എന്നിവര്‍ പിഎംഎഫിന്‍റെ പ്രവര്‍ത്തന രീതികള്‍ വിശദീകരിച്ചു. പിഎംഎഫ് ഗ്ലോബല്‍ അസ്സോസിയേറ്റ് കോര്‍ഡിനേറ്റര്‍ വര്‍ഗ്ഗീസ് ജോണ്‍, സൈമി ജോര്‍ജ്, സാം തിരുവാതില്‍, എന്നിവര്‍ പിഎംഎഫിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ ദേശി നാച്ച്, ആന്‍ തെരേസ വര്‍ഗ്ഗീസ്, ആകാശ് സൈമി, യുക്മ കലാതിലകം ശ്രുതി അനില്‍ എന്നിവരുടെ നൃത്തം സദസ്സിനെ ഇളക്കി മറിച്ചു. ബേസിംഗ് സ്റ്റോക്ക് ടീം അവതരിപ്പിച്ച തിരുവാതിര, സിനിമാറ്റിക് നൃത്തം, രജിത നദ്ദ, കിഷോര്‍, ജോണ്‍സന്‍ ലൈജു ലൂക്കോസ്, അജിത് പാലിയത്ത് എന്നിവരുടെ ഗാനങ്ങളും ഓഷ്യാന്‍ ഷിജോയുടെ കവിതയും കാണികളുടെ മനം കവര്‍ന്നു.
പി.എം.ഫ് യു കെ പ്രസിഡന്റ് ശ്രി മംഗള ൻ വിദ്യാസാഗർ, സെക്രട്ടറി ജോണ്‍സണ്‍, വൈസ് പ്രസിഡന്റ് ബിനോ ആന്റണി, ജോയിന്‍റ് സെക്രട്ടറി മോനി ഷിജോ, ട്രഷറര്‍ ജോണി ജോസഫ് , വർഗ്ഗീസ് ജോൺ , സൈമി ജോർജ് , സാം തിരുവാതിൽ , അജിത് പാലിയത്ത് , ലിഡോ , മീരാ കമൽ തുടങ്ങിയവര്‍ പരിപാടികൾക്ക് നേതൃത്വം നൽകി
മീര കമല, അജിത് പാലിയത്ത് എന്നിവരുടെ മേല്‍നോട്ടത്തില്‍ രാവിലെ പതിനൊന്നിന് തുടങ്ങിയ സാഹിത്യ സമ്മേളനത്തില്‍ യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാരായ രശ്മി പ്രകാശ്, ബീന റോയ് ജൈസണ്‍ ജോര്‍ജ്, ആനി പാലിയത്ത്, അനിയന്‍ കുന്നത്ത്, മനോജ് ശിവ, മീര കമല, അജിത് പാലിയത്ത് എന്നിവര്‍ അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികള്‍ വേദിയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് യുകെയിലെ എഴുത്തുകാരെയും അവര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളെയും പരിചയപ്പെടുത്തി.
ബാലഭാസ്‌കര്‍ സ്മരണയില്‍ കടല്‍പ്പെന്‍സില്‍ എന്ന പേരില്‍ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ജയശ്രീ ശ്യാംലാല്‍, ഷെര്‍ഫി അന്റോണിയോ, ജൈസണ്‍ ജോര്‍ജ്, മീര കമല, ശ്രീകല നായര്‍ എന്നിവര്‍ അവതരിപ്പിച്ച ‘പ്രവാസജീവിതവും സാഹിത്യവും’ എന്ന വിഷയത്തിലെ സാഹിത്യ ചര്‍ച്ച ആസ്വാദകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായി. യുകെയിലെ അറിയപ്പെടുന്ന മാഞ്ചസ്റ്ററിലെ ഫ്രണ്ട്സ് സ്പോര്‍ട്ടിങ് ക്ലബ്ബിലെ ജിജു സൈമണ്‍ ഫിലിപ്പും സീമ സൈമണും നേതൃത്വം നല്‍കി അവതരിപ്പിച്ച ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികള്‍ എത്തുകയുണ്ടായി.
കുട്ടികളുടെ ക്വിസ് ആവേശവും താല്‍പ്പര്യവും മാതാപിതാക്കളിലും ഏറെ സ്വാധീനം ചെലുത്തി. മൂന്ന് ഭാഗമായി നടത്തിയ അലൈഡ് എന്റെ കേരളം ക്വിസ് കോംപെറ്റീഷന്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം സോന്‍സി സാം തിരുവാതിലില്‍, രണ്ടാംസ്ഥാനം ആകാശ് സൈമി, മൂന്നാംസ്ഥാനം ആന്‍ തെരേസ വര്‍ഗ്ഗീസ്, സബ് ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം എമില്‍ ജോ, രണ്ടാംസ്ഥാനം ഗായത്രി ശ്രീജിത്ത്, മൂന്നാംസ്ഥാനം താര സൈമി, ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം മെറിന്‍ പീറ്റര്‍, രണ്ടാംസ്ഥാനം ജാക്ക് വര്‍ഗ്ഗീസ്, മൂന്നാംസ്ഥാനം സ്റ്റെഫി സജു എന്നിവര്‍ വിജയികളായി.
ക്വിസ് വിജയികള്‍ക്ക് ബിനോ ആന്റണിയുടെ നേതൃത്വത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സ്റ്റേല്‍ പരിപാടികള്‍ അവതരിപ്പിച്ച കലാകാരന്മാര്‍ക്കും പരിപാടികളില്‍ സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും മെമന്റോകള്‍ നല്‍കി. സൗത്താംപ്ടണിലെ അമ്മ ചാരിറ്റിയുടെ രുചികരമായ ലൈവ് തട്ടുകടയും മിതമായ നിരക്കിലെ ഭക്ഷണവും ജനം ഏറെ ആസ്വദിച്ചു. എല്‍ഇഡി ലൈറ്റ് ആന്റ് സൗണ്ട് സൗത്താംപ്ടണ്‍ ഉണ്ണികൃഷ്ണനും ടീമിന്റെയും ഗ്രേസ് മെലഡീസ് ആണ് ചെയ്തത്. പരിപാടികള്‍ മോനി ഷിജോയും ആനി പാലിയത്തുമാണ് അവതാരകരായത്. പ്രവാസി മലയാളി ഫെഡറേഷന്‍ യുകെയുടെ ആദ്യ ടീം അംഗമായിരുന്ന ദേവലാല്‍ സഹദേവന്‍ പരിപാടിയില്‍ സന്നിഹിതനായിരുന്നു.
യുകെയിലെ പിഎംഎഫിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും നേരുന്നതായി ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ ചെയര്‍മാന്‍ ജോസ് കാനാട്ട്, ഗ്ലോബല്‍ പ്രസിഡന്റ് റാഫി പാങ്ങോട് എന്നിവര്‍ അറിയിച്ചു.
ഗതകാല സൗഭാഗ്യങ്ങളുടെ ഉണര്‍ത്തുപാട്ടിന്‍ ഈരടികളുമായി കായിക ചരിത്രങ്ങളുടെ താളുകളിലേക്ക് തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടാന്‍ UKKEA ഒരുക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്. 2018 ഡിസംബറില്‍ 1-ാം തിയതി ഡെര്‍ബിയിലെ മണല്‍ത്തരികളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ട് സ്‌കോട്ട്‌ലന്റ് മുതല്‍ യു.കെയുടെ തെക്കേ അറ്റം വരെ പടര്‍ന്നു കിടക്കുന്ന 51 യൂണിറ്റികളെയും പങ്കെടുപ്പിച്ചുകൊണ്ട് കായിക അഭിനിവേശത്തിന്റെ നിലക്കാത്ത പ്രവാഹം തീര്‍ത്തുകൊണ്ട് UKKEA പുതി വേഗങ്ങള്‍ക്കായി കാതോര്‍ക്കുന്നു.
ആഥിതേയമരുളുന്ന ഡെര്‍ബി യൂണിറ്റിലെ താരരാജാക്കന്മാര്‍ കന്നിയങ്കത്തിനിറങ്ങുമ്പോള്‍ അത് ആവേശങ്ങളുടെ പുതിയ കഥ പറച്ചിലായി മാറും. 50 ഓളം ടീമുകള്‍ അങ്കകളത്തിലെ ചേകോന്മാരെപ്പോലെ അങ്കക്കച്ചകെട്ടി ബാഡ്മിന്റണ്‍ എന്ന കായിക വിസ്മയത്തിലെ ധീരയോദ്ധാക്കള്‍ പടപൊരുതാന്‍ എത്തുകയാണ്. ഈ കായിക മാമാങ്കത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ UKKEA ട്രഷറര്‍ ശ്രീ. വിജി ജോസഫുമായി കഴയുന്നത്ര നേരത്തെ ബന്ധപ്പെടേണ്ടതാണ്.
ബിനോയി ജോസഫ്
മനസു നിറയെ സ്വപ്നങ്ങളുമായി യുകെയിലേയ്ക്ക് മലയാളികളുടെ കുടിയേറ്റം തുടങ്ങിയിട്ട് ഇരുപതോളം വർഷങ്ങൾ കഴിഞ്ഞു. ആദ്യമൊരു വർക്ക് പെർമിറ്റ് നേടിയെടുക്കാനുള്ള പരിശ്രമമായിരുന്നെങ്കിൽ പിന്നീട് പെർമനന്റ് റസിഡൻസി കൈപ്പിടിയിലൊതുക്കാനുള്ള കഠിന ശ്രമങ്ങളായിരുന്നു. വർഷങ്ങൾ കഴിയുമ്പോൾ കുടിയേറിയവരിൽ മിക്കവരും യുകെയിൽ കുടുംബ സഹിതം സ്ഥിര താമസമാക്കുകയും ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയും ചെയ്തു. കുടിയേറിയവരിൽ ഭൂരിപക്ഷവും നഴ്സിംഗ് രംഗത്ത് ജോലി തേടിയെത്തിയവരായിരുന്നു.
ഡിസിഷൻ ലെറ്ററും അഡാപ്റ്റേഷനും ഓർമ്മകളിലേക്ക് മറയുമ്പോൾ ഭൂരിപക്ഷം നഴ്സുമാരും തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചെങ്കിലും എൻഎംസി നിഷ്കർഷിച്ചിരിക്കുന്ന ഇംഗ്ലീഷ് യോഗ്യത നേടാനാവാത്തതിന്റെ പേരിൽ നിരവധി നഴ്സുമാരാണ് ഇപ്പോഴും യുകെയിൽ രജിസ്ട്രേഷൻ ലഭിക്കാതെ കഴിയുന്നത്. സ്റ്റുഡന്റ് വിസയിൽ എത്തിയവരും സീനിയർ കെയറർ വിസയിൽ എത്തിയവരും ഉണ്ട് ഇവരിൽ. 2007 ൽ എൻഎംസി നടപ്പാക്കിയ കർശനമായ ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങളാണ് ഇവർക്ക് വിനയായത്. ഐഇഎൽടിഎസിനൊപ്പം ഒഇടിയും നടപ്പാക്കിയെങ്കിലും യൂറോപ്യൻ യൂണിയനു പുറത്തുള്ളവർക്കായി നടപ്പാക്കിയിരിക്കുന്ന ഈ നിയന്ത്രണം ആയിരക്കണക്കിന് മലയാളികളുടെ യുകെയിലെ രജിസ്റ്റേർഡ് നഴ്സ് എന്ന പദവി നേടിയെടുക്കുന്നതിൽ വിഘാതം സൃഷ്ടിക്കുന്നു.
യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്ക് ഇംഗ്ലീഷ് യോഗ്യതയുടെ കാര്യത്തിൽ വൻ ഇളവുകൾ NMC നല്കുമ്പോൾ യുകെയിൽ നിലവിൽ വർഷങ്ങളോളം എക്സ്പീരിയൻസുള്ള ഇതര രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എതിരെയുള്ള ഈ വിവേചനം ആയിരക്കണക്കിന് പേരെയാണ് പ്രതികൂലമായി ബാധിച്ചത്. നിരവധി തവണ ഇംഗ്ലീഷ് ടെസ്റ്റ് എഴുതി സ്കോർ മെച്ചപ്പെടുത്താൻ പലർക്കും കഴിഞ്ഞെങ്കിലും 2016 ൽ കൊണ്ടുവന്ന ക്ലബ്ബിംഗ് സിസ്റ്റം പ്രതീക്ഷകൾ തകിടം മറിക്കുന്നതായിരുന്നു.
IELTS സ്കോറുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തണമെന്ന ആവശ്യവുമായി NMC യെ പലതവണ മുൻപ് സമീപിച്ചിരുന്നെങ്കിലും അനുകൂലമായ ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. അയ്യായിരം മുതൽ പതിനായിരം പൗണ്ട് വരെ ഏജൻസികൾക്ക് കൊടുത്ത് യുകെയിൽ എത്തിയ നിരവധി പേർ പിൻ നമ്പർ ഇല്ലാതെ യുകെയിലെമ്പാടും ഉണ്ട്. ഇവിടെ എത്തിച്ചേർന്നതിനു ശേഷം വർക്ക് പെർമിറ്റിനായും സ്പോൺസർഷിപ്പ് നേടാനുമായി വീണ്ടും ആയിരക്കണക്കിന് പൗണ്ട് വീണ്ടും ചെലവ് വന്നു.
NMC നടപ്പാക്കിയ ഇംഗ്ലീഷ് ലാംഗ്വേജ് നിയന്ത്രണങ്ങൾ വന്നതോടെ ഇവരിൽ ഭൂരിപക്ഷവും IELTS നായി ശ്രമം തുടങ്ങി. കുറേയധികം പേർ കടമ്പ കടന്നു. പക്ഷേ ആയിരക്കണക്കിന് പേർ പലതവണ ശ്രമിച്ചിട്ടും ആവശ്യമായ സ്കോർ നേടാനാവാതെ നിരാശരായി. അതിനിടയിൽ OET യും NMC യോഗ്യതയായി നിശ്ചയിച്ചു. എന്നാൽ ഇതു കൊണ്ടൊക്കെ ലാഭമുണ്ടാക്കിയത് IELTS, OET കോഴ്സു നടത്തുന്നവരാണ്. ടെസ്റ്റ് എഴുതുന്നവർ ഓരോ തവണ പരാജയപ്പെടുമ്പോഴും കോഴ്സു നടത്തിപ്പുകാരുടെ ബാങ്ക് ബാലൻസ് വർദ്ധിച്ചു കൊണ്ടിരുന്നു. മലയാളം പ്രാഥമിക ഭാഷയായി കുറഞ്ഞത് 20- 30 വർഷം സംസാരിച്ചവർക്ക് ഇംഗ്ലീഷ് ടെസ്റ്റ് അത്ര എളുപ്പം പാസാകാൻ സാധിക്കുകയില്ലെന്നത് സാധാരണ കാര്യം മാത്രമാണ്.
കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മികച്ച ശമ്പളം ലഭിച്ചിരുന്ന ജോലികൾ ഉപേക്ഷിച്ച് എത്തിയവരിൽ നിരവധി പേർ സീനിയർ കെയറർ പോലുള്ള ജോലികൾ ചെയ്ത് യുകെയിൽ തുടരുന്നുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയോടെ ഹെൽത്ത് കെയർ സെക്ടറുകളുടെ തലപ്പത്തുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് അനുകൂലമായ രീതിയിലുള്ള ഒരു നയമാറ്റം NMC യുടെ ഭാഗത്ത് നിന്ന് നടപ്പാക്കിയെടുക്കാൻ ഉള്ള ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത് കേംബ്രിഡ്ജ് സിറ്റി കൗൺസിലറായ ബൈജു വർക്കി തിട്ടാലയാണ്. ബ്രിട്ടീഷ് പാർലമെൻറിൽ ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ ലോബിയിംഗ് നടത്തിയതിന്റെ തുടർച്ചയായാണ് പുതിയ നീക്കം.
വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച്, സമാന സാഹചര്യങ്ങളിൽ പെട്ട് പിൻ നമ്പർ ലഭിക്കാതെ കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് NMC യ്ക്കു നല്കി വീണ്ടുമൊരു ശ്രമം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. കേംബ്രിഡ്ജിൽ നിന്നുള്ള ഡാനിയേൽ സെയ്നർ, ഹെയ്ഡി അലൻ അടക്കമുള്ള എം.പിമാർ ഇക്കാര്യത്തിൽ അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളത്. NMC യ്ക്ക് കാര്യങ്ങൾ ബോധ്യപ്പെടുന്ന രീതിയിലുള്ള ഡോക്കുമെന്റുകളും കൃത്യമായ വിശദാംശങ്ങളും സഹിതം രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ പിന്തുണ തേടിക്കൊണ്ടുള്ള നീക്കം ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ സംരംഭത്തിൽ പങ്കാളികളാകാൻ താത്പര്യമുളള പിൻ നമ്പർ ലഭിക്കാത്തവർ താഴെപ്പറയുന്ന ഈമെയിൽ അല്ലെങ്കിൽ ഫോൺ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.
Baiju Thittala ( Cambridge City Councillor & Lawyer) [email protected]
Binoy Joseph 07915660914
Rinto James 07870828585
Jerish Phillip 07887359660
ല്‍സാര്‍ പിരിയുകയാണ്. 2002 മാര്‍ച്ചുകൊണ്ട് അദ്ദേഹത്തിന്റെ
അധ്യാപനജീവിത്തിന് ഔപചാരികമായ വിരാമമാകു
ന്നു. അദ്ദേഹത്തോടൊപ്പം മറ്റ് ആറുപേരും വിരമിക്കുന്നുണ്ട്. 1970
ജൂലൈ മുതല്‍ അദ്ദേഹം ഉഴവൂര്‍ കോളജിന്റെ ഭാഗമായി. തന്റെ
32 വര്‍ഷത്തെ ജീവിത്തിന്റെ നല്ലകാലം ചെലവഴിച്ചത് ഇവിടെയാണ്.
അദ്ദേഹത്തിന് സമുചിതമായ ഒരു യാത്രയയപ്പ് നല്‍കുവാന്‍
ഞങ്ങള്‍ തീരുമാനിച്ചു. മലയാളം ഹിന്ദി വിഭാഗത്തിന്റെ
സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടയത്ത് ഞങ്ങള്‍ ഒരു വിരുന്നൊരുക്കി.
വിന്‍സര്‍കാസില്‍ എന്ന കോടിമതയിലെ നക്ഷത്ര ഹോട്ട
ലിലാണ് ഞങ്ങള്‍ അന്ന് പകല്‍ സമയം ചെലവഴിച്ചത്. മലയാളത്തില്‍
നിന്ന് സോമി ജേക്കബ്, സിസ്റ്റര്‍ ദീപ പിന്നെ ഞാനും.
ഹിന്ദിയില്‍ നിന്ന് വത്സലാ വര്‍മ്മയും അന്നമ്മ സൈമണും
സിന്ധു ടീച്ചറും. ഹിന്ദിയിലെ എന്‍. ജെ. തോമസ് സാര്‍ വിദേശത്തായിരുന്നതിനാല്‍
ക്ഷണിക്കാന്‍ സാധിച്ചില്ല. ആന്റണി
സാറിനെ ക്ഷണിച്ചെങ്കിലും പാലക്കാട്ടുനിന്ന് എത്താന്‍ സാധി
ച്ചില്ല. കൊച്ചുവര്‍ത്തമാനങ്ങളും തമാശകളും പറഞ്ഞ് ഹോട്ട
ലിലെ പുല്‍ത്തകിടികളിലൂടെ നടന്ന് ഞങ്ങളൊരു വേര്‍പാടിനെ
സന്തോഷകരമാക്കി. അന്ന് ഫെയ്‌സ്ബുക്കൊന്നും ഇല്ലാതിരുന്ന
തിനാല്‍ ചിത്രങ്ങളെടുക്കാനോ പോസ്റ്റുചെയ്യാനോ ആരും ശ്രമി
ച്ചില്ല.
മലയാള സമാജത്തിന്റെ ആഭിമുഖ്യത്തിലും ഞങ്ങള്‍ ചെറി
യൊരു സമ്മേളനം സംഘടിപ്പിച്ചു. സെമിനാര്‍ഹാള്‍ നിറഞ്ഞ്
കുട്ടികള്‍ വന്നിരുന്നു. പ്രാല്‍സാറിന്റെ മറുപടി പ്രസംഗം കേട്ട്
പ്രാ
കുട്ടികള്‍ പൊട്ടിച്ചിരിച്ചു. മലയാള സമാജത്തിന്റെ പേരില്‍ ചെറിയൊരു
മെമന്‍േറാ അദ്ദേഹത്തിനു സമ്മാനിച്ചു. ചായയും വടയും
കഴിച്ച് കുട്ടികളെല്ലാം പിരിഞ്ഞുപോയി.
മാര്‍ച്ച് മാസത്തിന്റെ അവസാനത്തില്‍ സ്റ്റാഫ് അസോസിയേഷന്റെ
ആഭിമുഖ്യത്തില്‍ യാത്രയയപ്പ് സമ്മേളനം നടന്നു. അന്ന്
കോട്ടയം രൂപതയുടെ സഹായ മെത്രാനായിരുന്ന മാത്യു മൂല
ക്കാട്ടാണ് മുഖ്യാഥിതി. അദ്ദേഹം ഉഴവൂര്‍ കോളജില്‍ പ്രീഡി
ഗ്രിയും ബി.എ ്.സിയും പഠിച്ചതാണ്. ഫിസിക്‌സ് ആയിരുന്നു
അദ്ദേഹത്തിന്റെ മുഖ്യവിഷയം. മലയാളം ക്ലാസുകളില്‍ അദ്ദേഹം
പ്രാല്‍ സാറിന്റെ ശിഷ്യനായി. പ്രിന്‍സിപ്പല്‍ വി.പി. തോമസുകുട്ടി
സാറാണ് സ്വാഗതം പറഞ്ഞത്. പിന്നെ കൊച്ചുമെത്രാന്‍
ഉഴവൂര്‍ കോളജിലെ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. 1964ല്‍ ഉഴവൂര്‍
ഇടവകക്കാരാണ് കോളജ് സ്ഥാപിക്കുന്നത്. കോളജിന്റെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇടവകക്കാര്‍ വളരെയധികം സഹകരിച്ചു.
സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന താനും കല്ലുചുമക്കാന്‍
കൂടിയ കഥകളൊക്കെ കൊച്ചുമെത്രാന്‍ സരസമായി വിവരിച്ചു.
ഇനി ഓരോ അധ്യാപകനെക്കുറിച്ച് അവരവരുടെ ഡിപ്പാര്‍ട്ടുമെന്റിലെ
പിന്‍ഗാമി പ്രസംഗിക്കണം. പ്രാല്‍ സാറിനെ അവതരി
പ്പിച്ചുകൊണ്ട് ഞാനാണ് പ്രസംഗിക്കുന്നത്. സാറിനോടുള്ള അടു
പ്പവും സ്‌നേഹവും എന്റെ പ്രസംഗത്തെ ജീവനുള്ളതാക്കി.
അധ്യാപക വര്‍ഗത്തോടുള്ള അദ്ദേഹത്തിന്റെ ശക്തമായ നില
പാടുകളെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചു. പ്രീഡിഗ്രി ബോര്‍ഡ് സമരം,
യു.ജി.സി സമരം എന്നിവയിലെ അദ്ദേഹത്തിന്റെ സജീവ
പങ്കാളിത്തം ഞാന്‍ അനുസ്മരിച്ചു. സ്റ്റാഫ് മീറ്റിംഗുകളില്‍ അധ്യാ
പകര്‍ക്കുവേണ്ടി അദ്ദേഹം വാദിച്ചു. ഒരു സന്ദര്‍ഭത്തില്‍ പ്രിന്‍സി
പ്പല്‍ പുതിയകുന്നേല്‍ ലൂക്കാച്ചന്‍ സ്റ്റാഫ് മീറ്റിംഗ് വിളിക്കുവാന്‍
വിസമ്മതിച്ചപ്പോള്‍ പ്രാല്‍സാര്‍ മുന്‍കൈയ്യെടുത്താണ് സ്റ്റാഫ്
അസോസിയേഷന്റെ വിമത മീറ്റിംഗ് വിളിച്ചത്. ഹിന്ദിയിലെ
എം.ജെ. തോമസ് സാറിനെ അദ്ധ്യക്ഷസ്ഥാനത്തിരുത്തി.
അതൊരു വിപ്ലവകരമായ നീക്കമായിരുന്നു. മറ്റൊരു സന്ദര്‍ഭ
ത്തില്‍ സ്റ്റാഫ് മീറ്റിംഗില്‍ മാനേജ്‌മെന്റിന്റെ ഒരു കാര്യം അവതരിപ്പിക്കുവാന്‍
അന്നത്തെ മാനേജര്‍ ഫാദര്‍ പീറ്റര്‍ ഊരാളില്‍
എത്തി. അധ്യാപകരുടെ സാമ്പത്തികമായ കോണ്‍ട്രിബ്യൂഷനെ
ക്കുറിച്ചുള്ള ഒരു അഭ്യര്‍ത്ഥനയായിരുന്നു അത്. തന്റെ സന്ദേശം
കഴിഞ്ഞും മാനേജര്‍ അച്ചന്‍ സ്റ്റാഫ്മീറ്റിംഗില്‍ ഇരുന്നപ്പോള്‍
പ്രാല്‍സാര്‍ പറഞ്ഞു. ”അച്ചനു പറയാനുള്ളതു പറഞ്ഞുകഴി
ഞ്ഞാല്‍ പോകുന്നതാണ് നല്ലത്. ഞങ്ങള്‍ക്ക് മീറ്റിംഗ് തുടരണം.”
എല്ലാവരും ഒന്ന് അന്തിച്ച് നിന്നെങ്കിലും ”ഓക്കെ ഗുഡ്” എന്നു
പറഞ്ഞു കൊണ്ട് രണ്ടു കോളജുകളുടെ പ്രിന്‍സിപ്പലായിരുന്ന
ഊരാളിലച്ചന്‍ വേദിവിട്ടുപോയത് ഞാനോര്‍മ്മിക്കുന്നു.
സ്റ്റാഫ് മീറ്റിംഗില്‍ കാര്യങ്ങള്‍ പറയുവാന്‍ ഭീരുക്കളായ അധ്യാ
പകര്‍ അവ ഉന്നയിക്കുവാന്‍ പലപ്പോഴും പ്രാല്‍സാറിനെ സമീ
പിക്കുന്നത് ഞാനോര്‍ക്കുന്നു. 1981 ല്‍ ഞാന്‍ ചെല്ലുമ്പോള്‍ പല
അധ്യാപകരും ലേഡീസ് ഹോസ്റ്റലിലാണ് ഊണുകഴിച്ചിരുന്നത്.
അന്ന് കാന്റ്റീനില്‍ ഊണില്ല. ഹോസ്റ്റലിലെ ഭക്ഷണത്തെക്കുറിച്ച്
അധ്യാപകര്‍ പിറുപിറുത്തു. ”പോത്തു വെള്ളത്തില്‍” എന്നു
പറഞ്ഞ് ഗുരുജി പരിഹസിച്ചു. പ്രാല്‍സാറാകട്ടെ തന്റെ സഹപ്ര
വര്‍ത്തക കൂടിയായ ഹോസ്റ്റല്‍ വാര്‍ഡന്‍ സിസ്റ്റര്‍ ജയിംസിനോട്
പരസ്യമായി കലഹിച്ചു. ഉടന്‍ അതിന് പരിഹാരമു
ണ്ടായി.
1981ല്‍ ഞാന്‍ ചെല്ലുമ്പോള്‍ മലയാളവിഭാഗത്തിനാകെ രണ്ടുമേശയും
നാലു കസേരയുമാണുണ്ടായിരുന്നത്. ഒരു മേശക്കിരു
പുറവുമായി ബ്ലാവത്തുസാറും ഞാനും ഇരുന്നു. മറ്റൊരു മേശ
ക്കിരുപുറവുമായി പ്രാല്‍സാറും ചാക്കോസാറും ഇരുന്നു. പിറ്റേ
വര്‍ഷം സോമി ടീച്ചര്‍ എത്തിയപ്പോള്‍ ഇരിക്കുവാന്‍ കസേരയി
ല്ല. എവിടെ നിന്നോ ഒരു കസേര സംഘടിപ്പിച്ച് വത്സലാ വര്‍മ്മടീച്ചറിന്റെ
മേശക്ക് മറുവശത്ത് അവരെ ആസനസ്ഥയാക്കി.
”എല്ലാ വര്‍ക്കും ഓരോ മേശയും കസേ രയും കിട്ടി യി രു ന്നെ
ങ്കില്‍…” ഞാന്‍ നിഷ്‌കളങ്കമായി സിനിമാനടന്‍ ജയനെപ്പോലെ
ഒരാളഹഗതം പറഞ്ഞു. പ്രാല്‍സാര്‍ എന്നെ ക്രുദ്ധനായി നോക്കി.
അടുത്ത സ്റ്റാഫ് മീറ്റിംഗില്‍ പ്രാല്‍സാര്‍ ഈ പ്രശ്‌നം ഉന്നയിച്ചു.
”പട്ടി കൂടിപ്പിടിച്ചു നില്‍ക്കുന്നതുപോലെ ഞങ്ങളും ഒരു മേശ
ക്കുചുറ്റും കൂടിപ്പിടിച്ചിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഇരിക്കാന്‍
മേശയും കസേരയും വേണം.” പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗൊരേത്തി
നടുങ്ങി; അധ്യാപകര്‍ പകച്ചു. പിറ്റേദിവസം പ്രശ്‌നത്തിനു പരിഹാരമായി.
സഹൃദയനായ അധ്യാപകനായിരുന്നു പ്രാല്‍സാര്‍ എന്നു
ഞാന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു. അദ്ദേഹം കഥകളും നോവലും
പ്രാല്‍സാര്‍ പിരിയുകയാണ്
എഴുതി. പലതിലെയും കഥ കോളജിലേതന്നെ സംഭവങ്ങളായിരുന്നു.
പിഞ്ചണ്ടി മുതല്‍ ആപ്പുവരെയുള്ള അദ്ദേഹത്തിന്റെ കഥകള്‍
ആക്ഷേപഹാസ്യ പ്രാധന്യമുള്ളതായിരുന്നു. അതിലെ കഥാ
പാത്രമെന്ന് സ്വയം ധരിച്ച് ചില അധ്യാപകര്‍ അദ്ദേഹത്തെ പിടി
ക്കാന്‍ പുറകെ ഓടി. ‘വേലപ്പന്‍ വരും വരാതിരിക്കില്ല’ എന്ന
കഥയിലൂടെ മനുഷ്യന്റെ ദുരയെ പ്രത്യേകിച്ച് മധ്യവര്‍ഗത്തിന്റെ
അത്യാര്‍ത്തിയെ അദ്ദേഹം കണക്കറ്റു പരിഹസിച്ചു. വേലപ്പന്റെ
നാഗമ്പടത്തെ കടയില്‍ ടി.വിക്കും ഫ്രിഡ്ജിനും വേണ്ടി ഇന്‍സ്റ്റാള്‍
മെന്റ ് അടയ്ക്കുന്നവരുടെ കൂട്ടത്തില്‍ ഉഴവൂരെയും ബി.സി.എമ്മിലെയും
അധ്യാപകരുമുണ്ടായിരുന്നു. വേലപ്പന്‍ ഒരു ദിവസം
മുങ്ങി.
കുട്ടികള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു പ്രാല്‍സാര്‍. നര്‍മ്മത്തിന്റെ
താക്കോല്‍ ഉപയോഗിച്ച് അദ്ദേഹം കഥകളുടെയും കവിതകളുടെയും
ഹൃദയത്തിലേക്കിറങ്ങി.. ഞങ്ങളുടെയൊക്കെ പ്രിയ
ശിഷ്യന്‍ പിറവം സണ്ണി പറഞ്ഞ ഓരോര്‍മ്മയാണ്. സുന്ദരനും
സുമുഖനുമായ സണ്ണി പെണ്‍കുട്ടികളുടെ ഓമനയായിരുന്നു.
പ്രാല്‍സാര്‍ ക്ലാസില്‍ ശാകുന്തളം പഠിപ്പിക്കുന്നു. ദുഷ്യന്തനെ
വര്‍ണിക്കുന്നു. അപ്പോഴാണ് വരാന്തകളിലലഞ്ഞ് ക്ഷീണിതനായി
വൈകിയെത്തിയ സണ്ണി വാതില്‍ക്കല്‍ മുഖം നീട്ടി ”സാറെ! കേറിക്കോട്ടെ”
എന്ന് ചോദിക്കുന്നത്. ”കേറിക്കോ! കേറിക്കോ! നിന്റെ
കാര്യം ഇപ്പോള്‍ പറഞ്ഞതേയൊള്ളു.” കുട്ടികള്‍ ആര്‍ത്തുചിരി
ച്ചു. 40 വര്‍ഷത്തിനുശേഷം തന്നെ പ്രാല്‍സാര്‍ ദുഷ്യന്തനോടുപമി
ച്ചതിനെ ഓര്‍ത്ത് സണ്ണി സന്തോഷിക്കുന്നു.
ജീവിതം സന്തോഷിക്കാനുള്ളതാണെന്നും സായാഹ്നങ്ങള്‍
മധുരോദരമാക്കാനുള്ളതാണെന്നും പ്രാല്‍ സാര്‍ വിശ്വസിച്ചു.
മുന്തിയ ഇനം പാനീയങ്ങളുടെ രുചിക്കൂട്ടുകള്‍ ആസ്വദിച്ച്
അദ്ദേഹം സന്ധ്യകള്‍ക്ക് സിന്ധൂരം ചാര്‍ത്തി. മധുരമനോജ്ഞ
പ്രണയഗാനങ്ങള്‍ പാടി. വീട്ടിലെത്തുന്ന സഹപ്രവര്‍ത്തകരെയും
അതിഥികളെയും അദ്ദേഹം ആദരിച്ച് സല്‍ക്കരിച്ചു. കഥാകൃത്തു
ക്കളും കവികളും സിനിമാ പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ
സുഹൃത്തുക്കളായിരുന്നു. തന്റെ മറുപടി പ്രസംഗത്തില്‍ എന്റെ
പ്രസംഗത്തെ അദ്ദേഹം അനുമോദിച്ചു. ഞാന്‍ ഉന്നയിച്ച മൂന്നു
കാര്യങ്ങളും അംഗീകരിച്ചുകൊണ്ട് സ്വതന്ത്ര മനസിന്റെയും ആളഹബോധത്തിന്റെയും
പ്രാധാന്യം അദ്ദേഹം ശക്തമായി ഉന്നയിച്ചു.
മാര്‍ച്ച് 31ാം തീയതി ഒരു ടൊയോട്ട ക്വാളിസില്‍ ഞങ്ങള്‍
അദ്ദേഹത്തെ വീട്ടില്‍ കൊണ്ടുചെന്നാക്കി. ഒരു ടൊയോട്ട ക്വാളീസ്
ഒരു ദിവസത്തേക്ക് വാടകയ്‌ക്കെടുത്ത് ഞാന്‍ തന്നെയാണ്
അത് ഓടിച്ചിരുന്നത്. ഞാനും പ്രാല്‍സാറും മുന്നില്‍. പെണ്ണുങ്ങളൊക്കെ
പുറകില്‍. 32 വര്‍ഷത്തിനു ശേഷമുള്ള മടക്കയാത്ര.
റോസമ്മ ടീച്ചറും കുട്ടികളും പ്രാല്‍ സാറിനെ സ്വീകരിച്ചു. സമൃ
ദ്ധമായ ഉച്ചഭക്ഷണം. ഞങ്ങള്‍ കൈകള്‍ വീശി യാത്രയായി. ”സ
ന്ധ്യക്കു വരണം. രാത്രിയില്‍ വേറെ കൂട്ടായ്മയുള്ളതറിയാമല്ലോ.”
പ്രാല്‍സാര്‍ അടുത്ത സല്‍ക്കാരത്തെക്കുറിച്ചോര്‍മ്മിപ്പിച്ചു.
ഒീിലേ്യെ ശ െവേല ളശൃേെ രവമുലേൃ ശി വേല യീീസ ീള ണശറെീാ.
ഠവീാമ െഖലളളലൃീെി
ഹെറിഫോര്‍ഡ് മലയാളികളെ കൂടുതല്‍ കരുത്തോടെ നയിക്കുവാന്‍ അനിപോളിന്റെയും അനു കൃഷ്ണയുടെയും നേതൃത്വത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. യുകെയിലെ സജീവ സംഘടനയായ ഹെറിഫോര്‍ഡ് മലയാളി അസോസിയേഷന്‍ (HEMA) 2018-19 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി കരുത്തോടെ മുന്‍പോട്ടു പോകുവാന്‍ ഒന്‍പതംഗ കമ്മറ്റിയെയാണ് ഹെറിഫോര്‍ഡ് മലയാളികള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
പ്രസിഡന്റ്റ് അനി പോള്‍, വൈസ് പ്രസിഡന്റ്റ് അനീഷ് കുര്യന്‍, സെക്രട്ടറി അനു കൃഷ്ണ, ജോയിന്റ് സെക്രട്ടറി ജോണ്‍സന്‍ ജോസഫ്, ട്രഷറര്‍ ഷാജന്‍ തോമസ് എന്നിവരാണ് ചുമതലയേറ്റത്. ഇവര്‍ക്ക് മികച്ച പിന്‍തുണയുമായി അനീഷ് ജോസഫ്, ബിനോ മാത്യു, ബില്‍ബി തോമസ്, ജേക്കബ് പൊന്നിടം എന്നിവര്‍ എക്‌സിക്യൂട്ടിവ് മെമ്പേഴ്‌സായി ചുമതലയേറ്റു. പുതിയ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളെ ആകാംക്ഷയോടെയാണ് ഹെറിഫോര്‍ഡ് മലയാളികള്‍ കാത്തിരിക്കുന്നത്.
ആഷ്‌ഫോര്‍ഡ്: കെന്റിലെ ഏറ്റവും വലിയ മലയാളി ഏസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 1-ാം തിയതി ശനിയാഴ്ച്ച അഖില യു.കെ ബാഡ്മിന്റണ്‍(ഡബിള്‍സ്) ടൂര്‍ണമെന്റ് നടത്തപ്പെടുന്നു.
വിജയകരമായ ക്രിക്കറ്റ് ടൂര്‍ണമെന്റിന് ശേഷം യു.കെയിലെ കായിക പ്രേമികള്‍ക്കായി മറ്റൊരു കായിക മാമാങ്കത്തിനായി ആഷ്‌ഫോര്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു. ആഷ്‌ഫോര്‍ഡ് നോര്‍ട്ടണ്‍ നാച്ച്ബൂള്‍ സ്‌കൂളിന്റെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ടൂര്‍ണമെന്റില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വിജയികളാകുന്ന ടീമുകള്‍ക്ക് യഥാക്രമം 401 ഉം 201ഉം പൗണ്ട് നല്‍കുന്നതാണ്. ടൂര്‍ണമെന്റിന്റെ അന്നേ ദിവസം രാവിലെ 9 മണിക്ക് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. രാവിലെ മുതല്‍ മത്സരങ്ങള്‍ അവസാനിക്കുന്ന സമയം വരെ കാണികള്‍ക്കും കളിക്കാര്‍ക്കും വൈവിധ്യവും രുചികരവുമായ ഭക്ഷണശാല ‘ കൈച്ചേന്തി ഭവന്‍’ പ്രവര്‍ത്തിക്കുന്നതാണ്.
ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ക്ക് രൂപം കൊടുത്തു. ഈ മത്സരങ്ങളെല്ലാം വന്‍ വിജയമാക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും നീസ്സീമമായ സഹകരണവും പങ്കാളിത്തവുമുണ്ടാകണമെന്നും യു.കെയിലെ കായിക പ്രേമികളായ എല്ലാവരെയും പ്രസ്തുത ദിവസം സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും ജസ്റ്റിന്‍ ജോസഫ് (പ്രസിഡന്റ്), മോളി ജോളി (വൈസ്. പ്രസിഡന്റ്), ട്രീസാ സുബിന്‍ (സെക്രട്ടറി), സിജോ ജെയിംസ് (ജോ. സെക്രട്ടറി), ജെറി ജോസഫ് (ഖജാന്‍ജി) എന്നിവര്‍ സംയുക്താമായി പ്രസ്താവനയില്‍ അറിയിച്ചു.
ടൂര്‍ണമെന്റിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ബന്ധപ്പെടുക;
ജസ്റ്റിന്‍ ജോസഫ്: 07833227738
രാജീവ് തോമസ്: 07877124805
ജെറി ജോസ്: 07861653060
ജോണ്‍സണ്‍ തോമസ്: 07889367154
മത്സരവേദിയുടെ വിലാസം:
നോര്‍ട്ടണ്‍ നാച്ച്ബുള്‍ സ്‌കൂള്‍
Hythe Road
Ashford Kent
TN 24 OQJ
പ്രൊഫ. ബാബു പൂഴിക്കുന്നേല്‍
ഒരു മലയാള സമാജം ഉഴവൂര്‍ കോളജില്‍ ആരംഭിക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചു. മലയാളം മെയിനില്ലെങ്കിലും സെക്കന്റ ് ലാംഗ്വേജ് വിദ്യാര്‍ത്ഥികളെ അണിനിരത്തി കുറെ സര്‍ഗാക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാം എന്നായിരുന്നു എന്റെ ചിന്ത. ഞാന്‍ തന്നെ മുന്‍കൈയ്യെടുത്ത് മലയാളം പഠിക്കുന്ന കുട്ടികളില്‍ നിന്നും പ്രതിനിധികളെ തിരഞ്ഞെടുത്ത് ഒരു കമ്മിറ്റിയുണ്ടാക്കി. വകുപ്പദ്ധ്യക്ഷന്‍ പ്രസിഡന്റ ്. മലയാളത്തിലെ ഒരു അധ്യാപകന്‍ ട്രഷറാര്‍. ബാക്കി ഭാരവാഹികളെല്ലാം വിദ്യാര്‍ത്ഥികള്‍. ഈ ഉദ്യമത്തിന് പ്രാല്‍ സാര്‍ പച്ചക്കൊടി വീശി. ”ഞാന്‍ റിട്ടയര്‍ ചെയ്യാന്‍ പോവുകയാണ്. നീ എല്ലാം നോക്കി നടത്തിക്കോ.” ഇലഞ്ഞിക്കാരനായ ജോസഫ് സി. സൈമണ്‍ എന്ന വിദ്യാര്‍ത്ഥിയായിരുന്നു സെക്രട്ടറി. ജോസഫ് ഓടിനടന്ന് എല്ലാകാര്യങ്ങളും നടത്തിയിരുന്നത് എനിക്ക് ഉത്സാഹമായി. ഒരു കവിയരങ്ങോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം എന്നു ഞങ്ങള്‍ തീരുമാനിച്ചു. കവി ചെമ്മനം ചാക്കോയെ ഉദ്ഘാടനത്തിന് വിളിച്ചു. കവി ഡി. വിനയചന്ദ്രന്റെ ഉത്സാഹത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍, എസ്.ജോസഫ്, മനോജ് കുറൂര്‍ തുടങ്ങിയ യുവ കവികളെയും ക്ഷണിച്ചു. രണ്ടായിരാമാണ്ട് ഒക്‌ടോബര്‍ മാസത്തില്‍ കവിയരങ്ങ് നടത്തുവാന്‍ ഒരു തീയതിയും നിശ്ചയിച്ചു. പ്രത്യേകരീതിയിലുള്ള നോട്ടീസ് റെഡിയാക്കി. പനയോലകള്‍ കൊണ്ട് കേരളീയ മാതൃകയില്‍ കമാനങ്ങെളാക്കെ ഒരുക്കുവാനും കുട്ടികള്‍ അണിയറയില്‍ പ്രവര്‍ത്തനം തുടങ്ങി.
പരിപാടിയുടെ രണ്ടു ദിവസം മുന്‍പ് കോളജില്‍ അതിഭയങ്കരമായ സംഘര്‍ഷം ഉണ്ടായി. ഇക്കണോമിക്‌സ് അസോസിയേഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്‍ എഴുതി ഒട്ടിച്ചിരുന്ന പോസ്റ്റര്‍ ഏതോ കോമേഴ്‌സ് വിദ്യാര്‍ത്ഥി കീറിക്കളഞ്ഞു. കുട്ടികള്‍ തമ്മില്‍ അടിപിടിയായി. ഇക്കണോമിക്‌സുകാര്‍ സമരം പ്രഖ്യാപിച്ചു. കൊമേഴ്‌സുകാര്‍ അവര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. പ്രശ്‌നം ഇക്കണോമിക്‌സ്, കോമേഴ്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള വൈരമായി വളര്‍ന്നു. പിറ്റേദിവസവും സമരം ശക്തമായി. കോളജ് കവാടത്തിലെ ഷട്ടറുകള്‍ അടച്ചിട്ട് ഇരുവിഭാഗവും ബലപരീക്ഷണത്തിന് മുതിര്‍ന്നു. ഒരു കോമേഴ്‌സ് അധ്യാപകന്റെ മകന്‍ സസ്‌പെന്‍ഷനിലായി. മലയാള സമാജത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ച് ഞങ്ങള്‍ പ്രിന്‍സിപ്പലിനോട് ചോദിച്ചു. വി.പി. തോമസുകുട്ടി സാര്‍ നിസഹായനായി കൈമലര്‍ത്തി. ”ഈ ബഹളത്തില്‍ ഞാനെന്തുചെയ്യാനാ. കവിയരങ്ങ് മാറ്റിവയ്ക്ക്.” അദ്ദേഹം പറഞ്ഞു. കുട്ടികള്‍ നിരാശരായി. ഉയര്‍ത്തിക്കെട്ടിയ ബാനറുകള്‍ അഴിച്ച് മടക്കിവച്ചു. പനയോലകള്‍ കാന്റീന്റെ പിറകില്‍ ഒളിപ്പിച്ചുവച്ചു. ജോസഫ് സി. സൈമണ്‍ കണ്ണീരണിഞ്ഞ് ഇലഞ്ഞിയിലേക്കു മടങ്ങി.
വൈകുേന്നരം വീട്ടിെലത്തിയ ഞാന്‍ ചെമ്മനം ചാക്കോസാറിനെ ഫോണ്‍ ചെയ്തു. കവിയരങ്ങ് മാറ്റിവച്ചു എന്ന വാര്‍ത്തകേട്ടപ്പോള്‍ സാര്‍ പൊട്ടിത്തെറിച്ചു. ”ഞാന്‍ പെട്ടിയെല്ലാം അടുക്കി പുലര്‍ച്ചെയുള്ള തീവണ്ടിക്ക് പോരാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നല്ലോ. നിങ്ങളെന്തു പണിയാണീ കാണിച്ചത്.” എന്റെ കദനകഥ കേട്ടപ്പോള്‍ സാര്‍ തണുത്തു. പിന്നെ ഒരിക്കലാവാം എന്നുപറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ടുചെയ്തു. മറ്റു യുവ കവികളെ വിനയചന്ദ്രന്‍ സാര്‍ വിളിച്ച് ആശ്വസിപ്പിച്ചു. അങ്ങനെ മലയാള സമാജം എന്ന കുഞ്ഞിന്റെ ജന്മം എട്ടു മാസത്തേക്കുകൂടി നീണ്ടു! കടിഞ്ഞൂല്‍ പ്രസവം വേദനാമയമായി. 2001 ജൂണിലാണ് മലയാള സമാജത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നത്. സുകുമാര്‍ അഴിക്കോടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചാഴിക്കാട്ടു ഹാളില്‍ കോളജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അണിനിരത്തിയായിരുന്നു ആ സമ്മേളനം. പ്രിന്‍സിപ്പല്‍ വി.പി തോമസുകുട്ടി സാര്‍ ഇക്കാര്യത്തില്‍ ഉദാരമായ സമീപനമാണ് കൈക്കൊണ്ടത്. അദ്ധ്യക്ഷന്‍ പ്രാല്‍സാര്‍, പ്രിന്‍സിപ്പല്‍ തോമസുകുട്ടി സാര്‍ ആശംസ.
കോളജിലെ മിക്കവാറും എല്ലാ അധ്യാപകരും അഴിക്കോട് സാറിന്റെ പ്രസംഗംകേള്‍ക്കുവാന്‍ മുന്‍ നിരയില്‍ വന്നിരുന്നു. പന്ത്രണ്ട് മിനിട്ട് നീണ്ട ഒരു സ്വാഗതമാണ് ഞാന്‍ ആശംസിച്ചത്. നല്ല ഒരന്തരീക്ഷമായിരുന്നതിനാല്‍ സ്വാഗതം കത്തിക്കയറി. അഴീക്കോട് സാറിനെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ സൂചിപ്പിച്ചുെകാണ്ടുതന്നെ എനിക്കവതരിപ്പിക്കുവാന്‍ കഴിഞ്ഞു. അതിന്റെ സന്തോഷം അദ്ദേഹം ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണത്തില്‍ സൂചിപ്പിക്കുകയും ചെയ്തു. അപശബ്ദങ്ങളൊന്നുമില്ലാതെ ഒന്നരമണിക്കൂര്‍ ചാഴികാട്ട് ഹാള്‍ സാംസ്‌കാരിക നിലവാരത്തിന്റെ സുന്ദരമുഖം പ്രകടിപ്പിച്ചു. തൃശൂരില്‍ നിന്നെത്തിയ അഴീക്കോട് സാര്‍ ഹോസ്റ്റലില്‍ ഊണുകഴിച്ച് ഞങ്ങളെ നോക്കി അപൂര്‍വ്വമായ ആ പുഞ്ചിരിപൊഴിച്ച് കോട്ടയത്തേക്ക് യാത്രയായി. അന്നുവൈകുന്നേരം മാമ്മന്‍ മാപ്പിളഹാളില്‍ അദ്ദേഹത്തിന് മറ്റൊരു പ്രഭാഷണമുണ്ട്.
മലയാള സമാജത്തിന്റെ പേരില്‍ പിന്നീട് പലപ്രവര്‍ത്തനങ്ങളും ഞങ്ങള്‍ സംഘടിപ്പിച്ചു. കൈയ്യെഴുത്തു മാസിക എല്ലാ വര്‍ഷവും പ്രസിദ്ധീകരിച്ചു. ചെമ്പകം, പച്ചക്കുതിര, മുരജം തുടങ്ങിയ പേരുകളുള്ള കൈയ്യെഴുത്തു മാസികകള്‍ കുട്ടികളുടെ സര്‍ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. കൈയ്യെഴുത്തുമാസികയുടെ സകല ജോലികളും കുട്ടികള്‍ സന്തോഷത്തോടെ ഏറ്റെടുത്തു. ജോസഫ് സി.സൈമണ്‍, ഉദയകുമാര്‍, കുസുമം ജോസഫ്, ഡോണാ സേവ്യര്‍ തുടങ്ങിയ മിടുക്കരായ വിദ്യാര്‍ത്ഥികളെ ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു. ഉദയകുമാര്‍ ഇപ്പോള്‍ യു.എ.ഇയില്‍ ഉണ്ട്. ദുബായില്‍ നിന്നും കൊച്ചിയിലേക്കുള്ള ഒരു വിമാന യാത്രയില്‍ ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. ആ കാലഘട്ടത്തിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെപ്പറ്റി ഉദയകുമാര്‍ സംസാരിച്ചത് എന്നെ സന്തോഷവാനാക്കി. ഡി. വിനയചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍, എസ്. ജോസഫ്, മനോജ് കുറൂര്‍ എന്നിവരൊക്കെ മലയാളസമാജത്തിന്റെ പല വേദികളില്‍ കവിതകളവതരിപ്പിച്ചു. സി.എല്‍ തോമസ്, പോള്‍ മണലില്‍, ജോസ് ടി. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു മീഡിയാ വര്‍ഷോപ്പ് നടത്തുവാന്‍ കഴിഞ്ഞു. ട്രഷററായിരുന്ന സോമിടീച്ചറിന്റെ നേതൃത്വത്തില്‍ ഒരു ലോട്ടറി നടത്തി പണം സമാഹരിച്ചു. ഞാന്‍ പ്രിന്‍സിപ്പലാകുന്നതുവരെ മലയാള സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായിരുന്നു.
ബി.സി.എം. കോളജില്‍ എത്തിയപ്പോഴും മലയാള സമാജ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞത് വളരെ സന്തോഷകരമായ ഒരു സാംസ്‌കാരിക അനുഭവമായി ഞാന്‍ സ്മരിക്കുന്നു. ഓര്‍മ്മ എന്ന പേരില്‍ 2014ലിലും 2015 ലും ഓരോ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ആദ്യത്തെ ഓര്‍മ്മയില്‍ ബി.സി.എം കോളജിലെ അധ്യാപികമാരുടെ ജീവിതത്തിലെ രസകരമായ അനുഭവങ്ങളാണ് പങ്കുവച്ചത്. അത് കോളജില്‍ വലിയ സംസാരവിഷയമായി. തങ്ങള്‍ക്കു പറ്റിയ അമളികളും അബദ്ധങ്ങളും എഴുതി പലരും എഴുത്തുകാരായി. 2015 ലെ ഓര്‍മ്മ ആ വര്‍ഷം കോളജില്‍ നടന്ന നാക് ടീമിന്റെ സന്ദര്‍ശനം ഉണ്ടാക്കിയ സംഭവങ്ങളെ ആസ്പദമാക്കിയായിരുന്നു. നാക് സന്ദര്‍ശനത്തിന്റെ ഉദ്വേഗജനകവും രസകരവുമായ സ്മരണകളാണ് ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടത്. മലയാളം ഐച്ഛികമായി കോളജുകളില്‍ പഠിപ്പിക്കപ്പെടുന്നില്ലെങ്കിലും സാഹിത്യതല്പരരായ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചാല്‍ ഒട്ടേറെ സര്‍ഗാക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്നതിന്റെ ദൃഷ്ടാന്തങ്ങളായി ഈ രണ്ടു കോളജുകളിലെയും മലയാള സമാജ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നു.
ചാലക്കുടിയുടെ ആഘോഷം ലോകത്തിനു മാതൃകയാവുന്നു. പത്തൊന്‍പതു വയസ്സുവരെ ആരോരുമില്ലാതെ ചാലക്കുടിയിലെ മേഴ്‌സിഹോമില്‍ അനാഥയായി വളര്‍ന്ന ജയന്തിമരിയ കതിര്‍മണ്ഡപത്തിലേക്ക് പ്രവേശിക്കുകയാണ്. അവസാനം ഉപേക്ഷിക്കപ്പെട്ട അവളുടെ ജീവിതത്തിലേക്ക് വെളിച്ചം പകരാന്‍ ഒരു രാജകുമാരന്‍ വന്നെത്തുന്നു. പോട്ട നാടുകുന്ന് സ്വദേശി അമ്പാടന്‍ വീട്ടില്‍ പ്രിന്‍സാണ് വരന്‍. ഇനി മുതല്‍ അവള്‍ അനാഥയല്ല. ജയന്തി മരിയ വിവാഹിതയാകുന്നതോടെ അവളുടെ സംരക്ഷകത്വം വഹിച്ച കുറച്ച് മനുഷ്യസ്‌നേഹികളുടെ ഹൃദയം ആനന്ദാശ്രുക്കള്‍ പൊഴിക്കുകയാണ്.
1999 ഡിസംബര്‍ 2 വ്യാഴാഴ്ച പുലര്‍ച്ചെ ദേശീയപാതയോരത്ത് ഗവ. ആശുപത്രി ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കൈകുഞ്ഞായ ഇവളെ കണ്ടെത്തിയത്. ടൗവലില്‍ പൊതിഞ്ഞ നിലയിലായിരുന്നു. കുറച്ച് വൃത്തിയുള്ള കുഞ്ഞുടുപ്പുകള്‍ അവള്‍ക്കൊപ്പം ഉപേക്ഷിക്കപ്പെട്ടിരുന്നു. അന്ന് ചാലക്കുടിയിലെ പോലീസ് സി.ഐ ആയിരുന്ന ജോളി ചെറിയാന്‍ കുഞ്ഞിനെ മാറോട് ചേര്‍ത്ത് ഗവ. ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് അവളെ തേടി ആരും എത്തിയില്ല. മേഴ്‌സി ഹോമിന്റെ ഡയറക്ടര്‍ കെ.എല്‍.ജേക്കബ് ഇരുകൈകളും നീട്ടി അവളെ ഏറ്റുവാങ്ങിയതോടെ അവള്‍ ചാലക്കുടി നാടിന്റെ ഓമനയായി മാറുകയായിരുന്നു. നിരാലംബരായ കുട്ടികള്‍ക്കൊപ്പം അവള്‍ പഠിച്ചു വളര്‍ന്നു. ചാലക്കുടി വനിത ഐ.ടി.ഐയില്‍നിന്ന് ഇന്റീരിയര്‍ ഡിസൈന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി നില്‍ക്കുമ്പോഴാണ് അവളെ കണ്ട് ഇഷ്ടപ്പെട്ട് പ്രിന്‍സ് വിവാഹ അഭ്യര്‍ഥനയുമായി എത്തിയത്.
11ന് പോട്ട ചെറുപുഷ്പദേവാലയത്തില്‍ വച്ച് പ്രിന്‍സ് അവളുടെ കഴുത്തില്‍ മിന്നുകെട്ടുന്നതോടെ അവളിലെ അനാഥത്വത്തിന്റെ തേങ്ങല്‍ അവസാനിക്കും. ശനിയാഴ്ച ചാലക്കുടി സെന്റ് മേരീസ് ഫൊറോനപ്പള്ളിയില്‍ വച്ചാണ് മോതിരമാറ്റം നടക്കുക. അതിന് ശേഷം മര്‍ച്ചന്റ്‌സ് ജൂബിലിഹാളില്‍ ചെറിയൊരു വിവാഹ സല്‍ക്കാരവും നടക്കും. ചാലക്കുടിയിലെ പൊതുരംഗത്തെ 500 ഓളം പേര്‍ ചടങ്ങില്‍ അനുഗ്രഹിക്കാനെത്തും. സുമനസ്സുകളുടെ സഹായത്തോടെ 10 പവന്റെ ആഭരണങ്ങളും വിവാഹവസ്ത്രവും അലമാരയും ഒന്നിനും ഒരു കുറവില്ലാതെ മേഴ്‌സി ഹോം ഭാരവാഹികള്‍ വധുവിന്റെ വീട്ടുകാരുടെ ഭാഗത്തുനിന്ന് വിവാഹ പാരിതോഷികമായി നല്‍കുന്നുണ്ട്.
ലണ്ടന്‍: സര്‍വ്വവും ഗുരുവായൂരപ്പന് സമര്‍പ്പിച്ച ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് ഗുരുപൂജ നടത്താന്‍ അണിയറയില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ചെമ്പൈ വൈദ്യനാഥഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന സംഗീതോത്സവമാണ് ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം അഥവ ഏകാദശി സംഗീതോത്സവം. പാടാന്‍ തുടങ്ങുന്ന വരും പാടി തികഞ്ഞവരുമടക്കം കുറേ പേര്‍ സംഗീതാര്‍ച്ചന നടത്തുനത്തിനുള്ള ഒരുക്കത്തിലാണ്. ശ്രീകോവിലില്‍ നിന്നുള്ള അഗ്‌നി സംഗീത മണ്ഡപത്തിലേക്ക് പകര്‍ന്നു നല്‍കുതോടെ ക്രോയ്ഡോണിലെ ത്രോണ്‍ടോണ്‍ഹീത്ത് കമ്മ്യൂണിറ്റി സെന്റര്‍ ഗുരുപവനപുരിയായി ശുദ്ധ സംഗീതത്തിന്റെ അലകളുയരും.
നഷ്പ്പെട്ട നാദം തിരിച്ചു തന്നത് ഇഷ്ടദേവനായ ഗുരുവായൂരപ്പനാണെന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വിശ്വാസമാണ് ഗുരുവായൂര്‍ ഏകാദശി സംഗീതോത്സവത്തിന്റെ ആരംഭത്തിന് കാരണമായത്. അതുപോലെ തന്നെ ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം നിറഞ്ഞു നില്‍ക്കുന്ന ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവത്തിലൂടെ യു.കെയിലെ തന്നെ പ്രഗത്ഭരായ സംഗീതജ്ഞന്‍മാര്‍ക്കും തുടക്കകാര്‍ക്കും ചെമ്പൈ സംഗീതോത്സവത്തെ അനുസ്മരിപ്പിക്കുംവിധം ഗാനാര്‍ച്ചന നടത്തുന്നതിനുള്ള വേദികൂടിയാണ്.
ഈ കഴിഞ്ഞ വര്‍ഷങ്ങളിലെപോലെ യു.കെയിലെ അനുഗ്രഹീത കലാകാരനായ ശ്രീ രാജേഷ് രാമന്‍ ഏകാദശി സംഗീതോത്സവത്തിനു നേതൃത്വം നല്‍കും. കര്‍ണാടക സംഗീതത്തിന് ഇംഗ്ലണ്ടിന്റെ മണ്ണിലും വേരുകള്‍ നല്‍കിയ സര്‍ഗ്ഗധനരായ കുറെ കലാകാരന്‍മാര്‍ വേദിയില്‍ അണിനിരക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സംഗീതസ്‌കൂളുകളിലെ കുട്ടികളും ചേരുമ്പോള്‍ ഈ വര്‍ഷത്തെയും സംഗീതോത്സവം യു.കെ മലയാളികള്‍ക്ക് സംഗീതാസ്വാദനത്തിന്റെ പ്രതീക്ഷകളാണ് നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി
Suresh Babu: 07828137478,
Rajesh Raman: 07874002934
Subhash Sarkara: 07519135993
Jayakumar: 07515918523
Geetha Hari: 07789776536
Diana Anilkumar: 07414553601
Venue:
731-735, London Road,
Thornton Heath,
Croydon. CR7 6AU