Uncategorized

ആഷ്‌ഫോര്‍ഡ്: കെന്റിലെ ഏറ്റവും വലിയ മലയാളി ഏസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 1-ാം തിയതി ശനിയാഴ്ച്ച അഖില യു.കെ ബാഡ്മിന്റണ്‍(ഡബിള്‍സ്) ടൂര്‍ണമെന്റ് നടത്തപ്പെടുന്നു.

വിജയകരമായ ക്രിക്കറ്റ് ടൂര്‍ണമെന്റിന് ശേഷം യു.കെയിലെ കായിക പ്രേമികള്‍ക്കായി മറ്റൊരു കായിക മാമാങ്കത്തിനായി ആഷ്‌ഫോര്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു. ആഷ്‌ഫോര്‍ഡ് നോര്‍ട്ടണ്‍ നാച്ച്ബൂള്‍ സ്‌കൂളിന്റെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ടൂര്‍ണമെന്റില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വിജയികളാകുന്ന ടീമുകള്‍ക്ക് യഥാക്രമം 401 ഉം 201ഉം പൗണ്ട് നല്‍കുന്നതാണ്. ടൂര്‍ണമെന്റിന്റെ അന്നേ ദിവസം രാവിലെ 9 മണിക്ക് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. രാവിലെ മുതല്‍ മത്സരങ്ങള്‍ അവസാനിക്കുന്ന സമയം വരെ കാണികള്‍ക്കും കളിക്കാര്‍ക്കും വൈവിധ്യവും രുചികരവുമായ ഭക്ഷണശാല ‘ കൈച്ചേന്തി ഭവന്‍’ പ്രവര്‍ത്തിക്കുന്നതാണ്.

ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ക്ക് രൂപം കൊടുത്തു. ഈ മത്സരങ്ങളെല്ലാം വന്‍ വിജയമാക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും നീസ്സീമമായ സഹകരണവും പങ്കാളിത്തവുമുണ്ടാകണമെന്നും യു.കെയിലെ കായിക പ്രേമികളായ എല്ലാവരെയും പ്രസ്തുത ദിവസം സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും ജസ്റ്റിന്‍ ജോസഫ് (പ്രസിഡന്റ്), മോളി ജോളി (വൈസ്. പ്രസിഡന്റ്), ട്രീസാ സുബിന്‍ (സെക്രട്ടറി), സിജോ ജെയിംസ് (ജോ. സെക്രട്ടറി), ജെറി ജോസഫ് (ഖജാന്‍ജി) എന്നിവര്‍ സംയുക്താമായി പ്രസ്താവനയില്‍ അറിയിച്ചു.

ടൂര്‍ണമെന്റിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ബന്ധപ്പെടുക;

ജസ്റ്റിന്‍ ജോസഫ്: 07833227738
രാജീവ് തോമസ്: 07877124805
ജെറി ജോസ്: 07861653060
ജോണ്‍സണ്‍ തോമസ്: 07889367154

മത്സരവേദിയുടെ വിലാസം:

നോര്‍ട്ടണ്‍ നാച്ച്ബുള്‍ സ്‌കൂള്‍
Hythe Road
Ashford Kent
TN 24 OQJ

പ്രൊഫ. ബാബു പൂഴിക്കുന്നേല്‍

ഒരു മലയാള സമാജം ഉഴവൂര്‍ കോളജില്‍ ആരംഭിക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചു. മലയാളം മെയിനില്ലെങ്കിലും സെക്കന്റ ് ലാംഗ്വേജ് വിദ്യാര്‍ത്ഥികളെ അണിനിരത്തി കുറെ സര്‍ഗാക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാം എന്നായിരുന്നു എന്റെ ചിന്ത. ഞാന്‍ തന്നെ മുന്‍കൈയ്യെടുത്ത് മലയാളം പഠിക്കുന്ന കുട്ടികളില്‍ നിന്നും പ്രതിനിധികളെ തിരഞ്ഞെടുത്ത് ഒരു കമ്മിറ്റിയുണ്ടാക്കി. വകുപ്പദ്ധ്യക്ഷന്‍ പ്രസിഡന്റ ്. മലയാളത്തിലെ ഒരു അധ്യാപകന്‍ ട്രഷറാര്‍. ബാക്കി ഭാരവാഹികളെല്ലാം വിദ്യാര്‍ത്ഥികള്‍. ഈ ഉദ്യമത്തിന് പ്രാല്‍ സാര്‍ പച്ചക്കൊടി വീശി. ”ഞാന്‍ റിട്ടയര്‍ ചെയ്യാന്‍ പോവുകയാണ്. നീ എല്ലാം നോക്കി നടത്തിക്കോ.” ഇലഞ്ഞിക്കാരനായ ജോസഫ് സി. സൈമണ്‍ എന്ന വിദ്യാര്‍ത്ഥിയായിരുന്നു സെക്രട്ടറി. ജോസഫ് ഓടിനടന്ന് എല്ലാകാര്യങ്ങളും നടത്തിയിരുന്നത് എനിക്ക് ഉത്സാഹമായി. ഒരു കവിയരങ്ങോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം എന്നു ഞങ്ങള്‍ തീരുമാനിച്ചു. കവി ചെമ്മനം ചാക്കോയെ ഉദ്ഘാടനത്തിന് വിളിച്ചു. കവി ഡി. വിനയചന്ദ്രന്റെ ഉത്സാഹത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍, എസ്.ജോസഫ്, മനോജ് കുറൂര്‍ തുടങ്ങിയ യുവ കവികളെയും ക്ഷണിച്ചു. രണ്ടായിരാമാണ്ട് ഒക്‌ടോബര്‍ മാസത്തില്‍ കവിയരങ്ങ് നടത്തുവാന്‍ ഒരു തീയതിയും നിശ്ചയിച്ചു. പ്രത്യേകരീതിയിലുള്ള നോട്ടീസ് റെഡിയാക്കി. പനയോലകള്‍ കൊണ്ട് കേരളീയ മാതൃകയില്‍ കമാനങ്ങെളാക്കെ ഒരുക്കുവാനും കുട്ടികള്‍ അണിയറയില്‍ പ്രവര്‍ത്തനം തുടങ്ങി.

പരിപാടിയുടെ രണ്ടു ദിവസം മുന്‍പ് കോളജില്‍ അതിഭയങ്കരമായ സംഘര്‍ഷം ഉണ്ടായി. ഇക്കണോമിക്‌സ് അസോസിയേഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്‍ എഴുതി ഒട്ടിച്ചിരുന്ന പോസ്റ്റര്‍ ഏതോ കോമേഴ്‌സ് വിദ്യാര്‍ത്ഥി കീറിക്കളഞ്ഞു. കുട്ടികള്‍ തമ്മില്‍ അടിപിടിയായി. ഇക്കണോമിക്‌സുകാര്‍ സമരം പ്രഖ്യാപിച്ചു. കൊമേഴ്‌സുകാര്‍ അവര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. പ്രശ്‌നം ഇക്കണോമിക്‌സ്, കോമേഴ്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള വൈരമായി വളര്‍ന്നു. പിറ്റേദിവസവും സമരം ശക്തമായി. കോളജ് കവാടത്തിലെ ഷട്ടറുകള്‍ അടച്ചിട്ട് ഇരുവിഭാഗവും ബലപരീക്ഷണത്തിന് മുതിര്‍ന്നു. ഒരു കോമേഴ്‌സ് അധ്യാപകന്റെ മകന്‍ സസ്‌പെന്‍ഷനിലായി. മലയാള സമാജത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ച് ഞങ്ങള്‍ പ്രിന്‍സിപ്പലിനോട് ചോദിച്ചു. വി.പി. തോമസുകുട്ടി സാര്‍ നിസഹായനായി കൈമലര്‍ത്തി. ”ഈ ബഹളത്തില്‍ ഞാനെന്തുചെയ്യാനാ. കവിയരങ്ങ് മാറ്റിവയ്ക്ക്.” അദ്ദേഹം പറഞ്ഞു. കുട്ടികള്‍ നിരാശരായി. ഉയര്‍ത്തിക്കെട്ടിയ ബാനറുകള്‍ അഴിച്ച് മടക്കിവച്ചു. പനയോലകള്‍ കാന്റീന്റെ പിറകില്‍ ഒളിപ്പിച്ചുവച്ചു. ജോസഫ് സി. സൈമണ്‍ കണ്ണീരണിഞ്ഞ് ഇലഞ്ഞിയിലേക്കു മടങ്ങി.

വൈകുേന്നരം വീട്ടിെലത്തിയ ഞാന്‍ ചെമ്മനം ചാക്കോസാറിനെ ഫോണ്‍ ചെയ്തു. കവിയരങ്ങ് മാറ്റിവച്ചു എന്ന വാര്‍ത്തകേട്ടപ്പോള്‍ സാര്‍ പൊട്ടിത്തെറിച്ചു. ”ഞാന്‍ പെട്ടിയെല്ലാം അടുക്കി പുലര്‍ച്ചെയുള്ള തീവണ്ടിക്ക് പോരാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നല്ലോ. നിങ്ങളെന്തു പണിയാണീ കാണിച്ചത്.” എന്റെ കദനകഥ കേട്ടപ്പോള്‍ സാര്‍ തണുത്തു. പിന്നെ ഒരിക്കലാവാം എന്നുപറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ടുചെയ്തു. മറ്റു യുവ കവികളെ വിനയചന്ദ്രന്‍ സാര്‍ വിളിച്ച് ആശ്വസിപ്പിച്ചു. അങ്ങനെ മലയാള സമാജം എന്ന കുഞ്ഞിന്റെ ജന്മം എട്ടു മാസത്തേക്കുകൂടി നീണ്ടു! കടിഞ്ഞൂല്‍ പ്രസവം വേദനാമയമായി. 2001 ജൂണിലാണ് മലയാള സമാജത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നത്. സുകുമാര്‍ അഴിക്കോടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചാഴിക്കാട്ടു ഹാളില്‍ കോളജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അണിനിരത്തിയായിരുന്നു ആ സമ്മേളനം. പ്രിന്‍സിപ്പല്‍ വി.പി തോമസുകുട്ടി സാര്‍ ഇക്കാര്യത്തില്‍ ഉദാരമായ സമീപനമാണ് കൈക്കൊണ്ടത്. അദ്ധ്യക്ഷന്‍ പ്രാല്‍സാര്‍, പ്രിന്‍സിപ്പല്‍ തോമസുകുട്ടി സാര്‍ ആശംസ.

കോളജിലെ മിക്കവാറും എല്ലാ അധ്യാപകരും അഴിക്കോട് സാറിന്റെ പ്രസംഗംകേള്‍ക്കുവാന്‍ മുന്‍ നിരയില്‍ വന്നിരുന്നു. പന്ത്രണ്ട് മിനിട്ട് നീണ്ട ഒരു സ്വാഗതമാണ് ഞാന്‍ ആശംസിച്ചത്. നല്ല ഒരന്തരീക്ഷമായിരുന്നതിനാല്‍ സ്വാഗതം കത്തിക്കയറി. അഴീക്കോട് സാറിനെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ സൂചിപ്പിച്ചുെകാണ്ടുതന്നെ എനിക്കവതരിപ്പിക്കുവാന്‍ കഴിഞ്ഞു. അതിന്റെ സന്തോഷം അദ്ദേഹം ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണത്തില്‍ സൂചിപ്പിക്കുകയും ചെയ്തു. അപശബ്ദങ്ങളൊന്നുമില്ലാതെ ഒന്നരമണിക്കൂര്‍ ചാഴികാട്ട് ഹാള്‍ സാംസ്‌കാരിക നിലവാരത്തിന്റെ സുന്ദരമുഖം പ്രകടിപ്പിച്ചു. തൃശൂരില്‍ നിന്നെത്തിയ അഴീക്കോട് സാര്‍ ഹോസ്റ്റലില്‍ ഊണുകഴിച്ച് ഞങ്ങളെ നോക്കി അപൂര്‍വ്വമായ ആ പുഞ്ചിരിപൊഴിച്ച് കോട്ടയത്തേക്ക് യാത്രയായി. അന്നുവൈകുന്നേരം മാമ്മന്‍ മാപ്പിളഹാളില്‍ അദ്ദേഹത്തിന് മറ്റൊരു പ്രഭാഷണമുണ്ട്.

മലയാള സമാജത്തിന്റെ പേരില്‍ പിന്നീട് പലപ്രവര്‍ത്തനങ്ങളും ഞങ്ങള്‍ സംഘടിപ്പിച്ചു. കൈയ്യെഴുത്തു മാസിക എല്ലാ വര്‍ഷവും പ്രസിദ്ധീകരിച്ചു. ചെമ്പകം, പച്ചക്കുതിര, മുരജം തുടങ്ങിയ പേരുകളുള്ള കൈയ്യെഴുത്തു മാസികകള്‍ കുട്ടികളുടെ സര്‍ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. കൈയ്യെഴുത്തുമാസികയുടെ സകല ജോലികളും കുട്ടികള്‍ സന്തോഷത്തോടെ ഏറ്റെടുത്തു. ജോസഫ് സി.സൈമണ്‍, ഉദയകുമാര്‍, കുസുമം ജോസഫ്, ഡോണാ സേവ്യര്‍ തുടങ്ങിയ മിടുക്കരായ വിദ്യാര്‍ത്ഥികളെ ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു. ഉദയകുമാര്‍ ഇപ്പോള്‍ യു.എ.ഇയില്‍ ഉണ്ട്. ദുബായില്‍ നിന്നും കൊച്ചിയിലേക്കുള്ള ഒരു വിമാന യാത്രയില്‍ ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. ആ കാലഘട്ടത്തിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെപ്പറ്റി ഉദയകുമാര്‍ സംസാരിച്ചത് എന്നെ സന്തോഷവാനാക്കി. ഡി. വിനയചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍, എസ്. ജോസഫ്, മനോജ് കുറൂര്‍ എന്നിവരൊക്കെ മലയാളസമാജത്തിന്റെ പല വേദികളില്‍ കവിതകളവതരിപ്പിച്ചു. സി.എല്‍ തോമസ്, പോള്‍ മണലില്‍, ജോസ് ടി. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു മീഡിയാ വര്‍ഷോപ്പ് നടത്തുവാന്‍ കഴിഞ്ഞു. ട്രഷററായിരുന്ന സോമിടീച്ചറിന്റെ നേതൃത്വത്തില്‍ ഒരു ലോട്ടറി നടത്തി പണം സമാഹരിച്ചു. ഞാന്‍ പ്രിന്‍സിപ്പലാകുന്നതുവരെ മലയാള സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായിരുന്നു.

ബി.സി.എം. കോളജില്‍ എത്തിയപ്പോഴും മലയാള സമാജ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞത് വളരെ സന്തോഷകരമായ ഒരു സാംസ്‌കാരിക അനുഭവമായി ഞാന്‍ സ്മരിക്കുന്നു. ഓര്‍മ്മ എന്ന പേരില്‍ 2014ലിലും 2015 ലും ഓരോ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ആദ്യത്തെ ഓര്‍മ്മയില്‍ ബി.സി.എം കോളജിലെ അധ്യാപികമാരുടെ ജീവിതത്തിലെ രസകരമായ അനുഭവങ്ങളാണ് പങ്കുവച്ചത്. അത് കോളജില്‍ വലിയ സംസാരവിഷയമായി. തങ്ങള്‍ക്കു പറ്റിയ അമളികളും അബദ്ധങ്ങളും എഴുതി പലരും എഴുത്തുകാരായി. 2015 ലെ ഓര്‍മ്മ ആ വര്‍ഷം കോളജില്‍ നടന്ന നാക് ടീമിന്റെ സന്ദര്‍ശനം ഉണ്ടാക്കിയ സംഭവങ്ങളെ ആസ്പദമാക്കിയായിരുന്നു. നാക് സന്ദര്‍ശനത്തിന്റെ ഉദ്വേഗജനകവും രസകരവുമായ സ്മരണകളാണ് ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടത്. മലയാളം ഐച്ഛികമായി കോളജുകളില്‍ പഠിപ്പിക്കപ്പെടുന്നില്ലെങ്കിലും സാഹിത്യതല്പരരായ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചാല്‍ ഒട്ടേറെ സര്‍ഗാക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്നതിന്റെ ദൃഷ്ടാന്തങ്ങളായി ഈ രണ്ടു കോളജുകളിലെയും മലയാള സമാജ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നു.

ചാലക്കുടിയുടെ ആഘോഷം ലോകത്തിനു മാതൃകയാവുന്നു. പത്തൊന്‍പതു വയസ്സുവരെ ആരോരുമില്ലാതെ ചാലക്കുടിയിലെ മേഴ്‌സിഹോമില്‍ അനാഥയായി വളര്‍ന്ന ജയന്തിമരിയ കതിര്‍മണ്ഡപത്തിലേക്ക് പ്രവേശിക്കുകയാണ്. അവസാനം ഉപേക്ഷിക്കപ്പെട്ട അവളുടെ ജീവിതത്തിലേക്ക് വെളിച്ചം പകരാന്‍ ഒരു രാജകുമാരന്‍ വന്നെത്തുന്നു.  പോട്ട നാടുകുന്ന് സ്വദേശി അമ്പാടന്‍ വീട്ടില്‍ പ്രിന്‍സാണ് വരന്‍. ഇനി മുതല്‍ അവള്‍ അനാഥയല്ല. ജയന്തി മരിയ വിവാഹിതയാകുന്നതോടെ അവളുടെ സംരക്ഷകത്വം വഹിച്ച കുറച്ച് മനുഷ്യസ്‌നേഹികളുടെ ഹൃദയം ആനന്ദാശ്രുക്കള്‍ പൊഴിക്കുകയാണ്.

1999 ഡിസംബര്‍ 2 വ്യാഴാഴ്ച പുലര്‍ച്ചെ ദേശീയപാതയോരത്ത് ഗവ. ആശുപത്രി ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കൈകുഞ്ഞായ ഇവളെ കണ്ടെത്തിയത്. ടൗവലില്‍ പൊതിഞ്ഞ നിലയിലായിരുന്നു. കുറച്ച് വൃത്തിയുള്ള കുഞ്ഞുടുപ്പുകള്‍ അവള്‍ക്കൊപ്പം ഉപേക്ഷിക്കപ്പെട്ടിരുന്നു. അന്ന് ചാലക്കുടിയിലെ പോലീസ് സി.ഐ ആയിരുന്ന ജോളി ചെറിയാന്‍ കുഞ്ഞിനെ മാറോട് ചേര്‍ത്ത് ഗവ. ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് അവളെ തേടി ആരും എത്തിയില്ല. മേഴ്‌സി ഹോമിന്റെ ഡയറക്ടര്‍ കെ.എല്‍.ജേക്കബ്  ഇരുകൈകളും നീട്ടി അവളെ ഏറ്റുവാങ്ങിയതോടെ അവള്‍ ചാലക്കുടി നാടിന്റെ ഓമനയായി മാറുകയായിരുന്നു. നിരാലംബരായ കുട്ടികള്‍ക്കൊപ്പം അവള്‍ പഠിച്ചു വളര്‍ന്നു. ചാലക്കുടി വനിത ഐ.ടി.ഐയില്‍നിന്ന് ഇന്റീരിയര്‍ ഡിസൈന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി നില്‍ക്കുമ്പോഴാണ് അവളെ കണ്ട് ഇഷ്ടപ്പെട്ട് പ്രിന്‍സ് വിവാഹ അഭ്യര്‍ഥനയുമായി എത്തിയത്.

11ന് പോട്ട ചെറുപുഷ്പദേവാലയത്തില്‍ വച്ച് പ്രിന്‍സ് അവളുടെ കഴുത്തില്‍ മിന്നുകെട്ടുന്നതോടെ അവളിലെ അനാഥത്വത്തിന്റെ തേങ്ങല്‍ അവസാനിക്കും. ശനിയാഴ്ച ചാലക്കുടി സെന്റ് മേരീസ് ഫൊറോനപ്പള്ളിയില്‍ വച്ചാണ് മോതിരമാറ്റം നടക്കുക. അതിന് ശേഷം മര്‍ച്ചന്റ്‌സ് ജൂബിലിഹാളില്‍ ചെറിയൊരു വിവാഹ സല്‍ക്കാരവും നടക്കും. ചാലക്കുടിയിലെ പൊതുരംഗത്തെ 500 ഓളം പേര്‍ ചടങ്ങില്‍ അനുഗ്രഹിക്കാനെത്തും. സുമനസ്സുകളുടെ സഹായത്തോടെ 10 പവന്റെ ആഭരണങ്ങളും വിവാഹവസ്ത്രവും അലമാരയും ഒന്നിനും ഒരു കുറവില്ലാതെ മേഴ്‌സി ഹോം ഭാരവാഹികള്‍ വധുവിന്റെ വീട്ടുകാരുടെ ഭാഗത്തുനിന്ന് വിവാഹ പാരിതോഷികമായി നല്‍കുന്നുണ്ട്.

ലണ്ടന്‍: സര്‍വ്വവും ഗുരുവായൂരപ്പന് സമര്‍പ്പിച്ച ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് ഗുരുപൂജ നടത്താന്‍ അണിയറയില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ചെമ്പൈ വൈദ്യനാഥഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന സംഗീതോത്സവമാണ് ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം അഥവ ഏകാദശി സംഗീതോത്സവം. പാടാന്‍ തുടങ്ങുന്ന വരും പാടി തികഞ്ഞവരുമടക്കം കുറേ പേര്‍ സംഗീതാര്‍ച്ചന നടത്തുനത്തിനുള്ള ഒരുക്കത്തിലാണ്. ശ്രീകോവിലില്‍ നിന്നുള്ള അഗ്‌നി സംഗീത മണ്ഡപത്തിലേക്ക് പകര്‍ന്നു നല്‍കുതോടെ ക്രോയ്ഡോണിലെ ത്രോണ്‍ടോണ്‍ഹീത്ത് കമ്മ്യൂണിറ്റി സെന്റര്‍ ഗുരുപവനപുരിയായി ശുദ്ധ സംഗീതത്തിന്റെ അലകളുയരും.


നഷ്പ്പെട്ട നാദം തിരിച്ചു തന്നത് ഇഷ്ടദേവനായ ഗുരുവായൂരപ്പനാണെന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വിശ്വാസമാണ് ഗുരുവായൂര്‍ ഏകാദശി സംഗീതോത്സവത്തിന്റെ ആരംഭത്തിന് കാരണമായത്. അതുപോലെ തന്നെ ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം നിറഞ്ഞു നില്‍ക്കുന്ന ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവത്തിലൂടെ യു.കെയിലെ തന്നെ പ്രഗത്ഭരായ സംഗീതജ്ഞന്‍മാര്‍ക്കും തുടക്കകാര്‍ക്കും ചെമ്പൈ സംഗീതോത്സവത്തെ അനുസ്മരിപ്പിക്കുംവിധം ഗാനാര്‍ച്ചന നടത്തുന്നതിനുള്ള വേദികൂടിയാണ്.


ഈ കഴിഞ്ഞ വര്‍ഷങ്ങളിലെപോലെ യു.കെയിലെ അനുഗ്രഹീത കലാകാരനായ ശ്രീ രാജേഷ് രാമന്‍ ഏകാദശി സംഗീതോത്സവത്തിനു നേതൃത്വം നല്‍കും. കര്‍ണാടക സംഗീതത്തിന് ഇംഗ്ലണ്ടിന്റെ മണ്ണിലും വേരുകള്‍ നല്‍കിയ സര്‍ഗ്ഗധനരായ കുറെ കലാകാരന്‍മാര്‍ വേദിയില്‍ അണിനിരക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സംഗീതസ്‌കൂളുകളിലെ കുട്ടികളും ചേരുമ്പോള്‍ ഈ വര്‍ഷത്തെയും സംഗീതോത്സവം യു.കെ മലയാളികള്‍ക്ക് സംഗീതാസ്വാദനത്തിന്റെ പ്രതീക്ഷകളാണ് നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി

Suresh Babu: 07828137478,
Rajesh Raman: 07874002934
Subhash Sarkara: 07519135993
Jayakumar: 07515918523
Geetha Hari: 07789776536
Diana Anilkumar: 07414553601

Venue:
731-735, London Road,
Thornton Heath,
Croydon. CR7 6AU

രാജേഷ്‌ ജോസഫ്‌, ലെസ്റ്റെര്‍

“അസതോമ സദ്ഗമയ … തമസോമാ ജ്യോതിർഗമയ … മൃത്യോർമ അമൃതംഗമായ ഓം ശാന്തി ശാന്തി ശാന്തി ..”

പ്രകാശത്തിൻ പ്രഭ ഏവരിലും പരത്തുന്ന പുഞ്ചിരി വ്യക്തികളെയും ജീവിതങ്ങളെയും ഏറെ സ്വാധീനിച്ചതാണ്.പല സന്ദർഭങ്ങൾക്കും നിറച്ചാർത്തു നൽകി നമ്മുടെയൊക്കെ ജീവിതങ്ങളിൽ ഏറെ സ്വാധിനം ചെലുത്തുന്നു. ലോക ചരിത്ര താളുകളിൽ പുഞ്ചിരിക്കുന്ന ദൈവം അല്ലെങ്കിൽ ദൈവ സങ്കല്പത്തെപറ്റി അധികം ആരും വിവർത്തനങ്ങൾക്കു പാത്രമാക്കിയിട്ടില്ല. ശാസിക്കുന്ന ശിക്ഷിക്കുന്ന വിദൂരസ്ഥമായ ദൈവ സങ്കല്പങ്ങളും കരുണയുള്ള നീതിമാനായ സമീപസ്ഥങ്ങളായ കാഴ്ചപ്പാടുകളുമാണ് ഉടനീളം ദർശിക്കുന്നത്.

പുഞ്ചിരിക്കുന്ന ദൈവ സങ്കല്പത്തെ മനസ്സിലാക്കണമെങ്കിൽ വിവിധങ്ങളായ സ്ഥലങ്ങളിൽ അന്വേഷിക്കണമെന്നില്ല. അവനവൻറെ ഉള്ളിലേക്കുള്ള യാത്രയാണ് പുഞ്ചിരി പ്രഭ തൂകുന്ന ദൈവത്വം. അവബോധത്തിൽ നിന്നും സ്വയാവബോധത്തിലേക്കുള്ള യാത്ര. A JOURNEY FROM AWARENESS TO SELF AWARENESS . അസത്യത്തിൽ നിന്നും സത്യത്തിലേക്കും അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്കുള്ള യാത്രയായിരിക്കണം ജീവിതം എന്ന തീർത്ഥാടനം.

അറിവ് അഹങ്കാരമായി കരുതുന്ന മലയാളി സമൂഹങ്ങൾ സാക്ഷരതയിൽ 100 ശതമാനം പുലർത്തുന്നവർ നവോദ്ധാന പരിഷ്കാരത്തിനു കൊടിപിടിച്ചവർ ഈ വിശേഷണങ്ങളെല്ലാം സാദാരണ മലയാളിയുടെ മെറ്റഫോറുകളാണ് .ജീവിതം ധ്യനമായാൽ മനസിലാകും അറിവുകൾ എന്ന് നാം അവകാശപ്പെടുന്നവ പലതും നമ്മളെ രക്ഷിക്കുന്നില്ല എന്ന യാഥാർഥ്യം. അറിവില്ലായ്മയാണ് അറിവ് എന്ന വായന ശകലം ഓർമ വരുന്നു.

കേരളത്തിൽ ഉണ്ടായ ആനുകാലിക സംഭവങ്ങൾ നമ്മുടെ അറിവുകളുടെ പരിമിതി എത്ര അഗാതമാണ് എന്ന തിരിച്ചറിവ് നൽകുന്നു. ജ്ഞാനമില്ലാത്ത അറിവ് കൂപമണ്ഡൂകമാണ്. കിണറ്റിലെ തവളയുടെ വിചാരം അവന്റെ ലോകമാണ് ഏറ്റവും വലുത്. ഒരുവൻ അവനാൽ ബന്ധിതനായ അവസ്ഥ. തന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും തനിക്കു തുല്യരായി കാണാൻ സാധിക്കാത്തവർക്കു നീതി നിഷേധിയ്ക്കുന്നവർക്കു എങ്ങനെ ദൈവ സങ്കല്പത്തിലേക്കു യാത്ര സാധ്യമാകും. ലോക രാജ്യങ്ങൾ ഏറെ ആദരവോട് കാണുന്ന പുരാണങ്ങളും ഇതിഹാസങ്ങൾക്കും ജന്മം നൽകിയ നാട് മൗലിക സ്വാതന്ത്ര്യത്തിന് വില നൽകാത്തത് വിരോധാഭാസമാണ്.

മതത്തിന്റെ, ജാതിയുടെ, ഉപജാതിയുടെ വേലിക്കെട്ടുകൾ ഭേദിച്ച് അവനവന്റെ ഉള്ളിലേക്ക് നോക്കുന്ന ദൈവ സങ്കല്പത്തിലേക്കു യാത്ര ആരംഭിക്കാം. ഏതു വിഭാഗത്തിലുള്ളവർ എന്നതല്ല പ്രസക്തമായതു മറിച്ച് അഹം ബ്രഹ്മസിയാകുക എന്നുള്ളതാണ് . ഞാൻ തന്നെയാണ് ദൈവം എന്ന അഹങ്കാര മുക്തമായ തിരിച്ചറിവ് വരുമ്പോൾ ജീവിതം ആത്മീയ സന്തോഷത്തിൻ ബോധി പ്രകാശത്തിൽ അലിയുന്നു. നാസാരന്ത്രങ്ങളിലേക്കു അഭിനവിപ്പിച്ച ജീവൻ തുടിപ്പുകൾ പ്രോജ്വലിക്കുന്നു.

വയലിൽ നനയ്ക്കാൻ സഹായിച്ച ചിന്നിയ കുടവും നല്ല കുടവും യജമാനൻ അടുക്കൽ എത്തി ചിന്നിയ കുടം ഇങ്ങനെ പറഞ്ഞു. അല്ലയോ യജമാനൻ നിന്റെ വളർച്ചയിൽ എൻ പങ്കു ചെറുതാണ്, എന്നെ ഉടച്ചു നല്ല കുടം വാങ്ങികൊള്ളൂ. യജമാനൻ ചിന്നിയ കുടത്തോട് പറഞ്ഞു നിന്റെ വഴിത്താരകൾ നോക്കുക അവ പുഷ്പ സംപൃതമാണ്

ജീവിത യാത്രയിൽ ചിന്നിയ കുടങ്ങളെ , പാർശ്വവരിക്കപ്പെട്ടവരെ നാം അനുദിനം കാണുന്നു, സമൂഹത്തിൽ , സഹൃദങ്ങളിൽ, കുടുംബങ്ങളിൽ വ്യക്തി ബന്ധങ്ങളിൽ അങ്ങനെ സമസ്ത മേഖലകളിലും. നമുക്ക് അവരെ നമ്മോടൊപ്പം ചേർത്ത് പിടിക്കാം തുല്യ നീതി നൽകാം. നമ്മുടെ അറിവുകൾക്കും അനുഭവങ്ങൾക്കും അവർ താദാത്മ്യർ അല്ലായിരിക്കാം പക്ഷെ നമ്മുടെ ജീവിതത്തിൽ നിശബ്ദമായി പ്രഭ പരത്തുന്നവരാണവർ. സത്യം നമ്മെ സ്വതന്ത്രമാക്കട്ടെ.

ന്യൂസ് ഡെസ്ക്

കോട്ടയം സ്വദേശിനിയായ മലയാളി നഴ്സ് യുകെയിൽ മരണമടഞ്ഞു. ദീർഘകാലമായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന എൽസി തോമസ് (51) ആണ് മരിച്ചത്. . കോട്ടയം കൂടല്ലൂർ എറുമ്പിൽ കുടുംബാംഗമാണ്. കല്ലറ പീടികപ്പറമ്പിൽ തോമസ് അബ്രാഹമാണ് ഭർത്താവ്. അതുൽ, അതുല്യ, അഖിൽ എന്നിവർ മക്കളാണ്. ക്രോയ്ഡോണിനടുത്തുള്ള  കേറ്റർഹാമിൽ ആണ് ഇവർ താമസിക്കുന്നത്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

മലയാളം യുകെ ന്യൂസ് ടീമിന്റെ ആദരാഞ്ജലികൾ.

ബിനോയ് ജോസഫ്

1984 ഒക്ടോബർ 31. ഇന്ത്യയുടെ തലസ്ഥാന നഗരമായ ന്യൂഡൽഹിയിലെ ഒരു സാധാരണ ദിനം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അന്ന് രണ്ട് പ്രധാന ഔദ്യോഗിക പരിപാടികൾ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് ആക്ടറും ടെലിവിഷൻ അവതാരകനുമായ പീറ്റർ ഉത്സിനോവുമായുള്ള അഭിമുഖം രാവിലെയും പ്രിൻസസ് ആൻ ഓഫ് ബ്രിട്ടന്റെ ബഹുമാനാർത്ഥം ഒരുക്കിയിരിക്കുന്ന ഡിന്നർ വൈകുന്നേരവും. ടിവി ഇന്റർവ്യൂവിനുള്ള മേക്ക് അപ്പിനായായി ഡ്രെസ്സിംഗ് ടേബിളിൻറെ മുന്നിൽ ഇരുന്നു കൊണ്ട് ഡിന്നറിനുള്ള ഗസ്റ്റ് ലിസ്റ്റിൽ ചില മാറ്റങ്ങൾ വരുത്താൻ ഇന്ദിരാഗാന്ധി തൻറെ പ്രൈവറ്റ് സെക്രട്ടറി ആർ.കെ ധവാന് നിർദ്ദേശങ്ങൾ നല്കി.

സമയം രാവിലെ 9 മണി കഴിഞ്ഞിരിക്കുന്നു. ഇളം ഓറഞ്ച് നിറത്തിലുള്ള സാരിയും കറുത്ത പാദരക്ഷയും അണിഞ്ഞ് ചുവപ്പ് കളറിലുള്ള ഒരു ബാഗും കൈയിലേന്തി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയുടെ ഔദ്യോഗി വസതിയായ 1, സഫ്ദർജംഗ് റോഡിൽ നിന്നും ഓഫീസായ 1, അക്ബർ റോഡിലേയ്ക്ക് പുറപ്പെട്ടു. ഇൻറർവ്യൂവിനായി പീറ്റർ ഉത്സിനോവ് അവിടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കാത്ത് നിൽപ്പുണ്ടായിരുന്നു. സൂര്യരശ്മികളിൽ നിന്ന് തണലേകാൻ ഹെഡ് കോൺസ്റ്റബിൾ നരേൻ സിംഗ്  കുട ചൂടിച്ച് പ്രധാനമന്ത്രിയ്ക്ക് ഒപ്പം നടന്നു. ഗാർഡനിലൂടെ ഇന്റർവ്യൂ സ്ഥലത്തേക്ക് നടക്കവേ, ഉത്സിനോവുമായി നടത്തുന്ന ഇന്റർവ്യൂ ടേബിളിൽ ആ സമയം വയ്ക്കാനുള്ള ടീ സെറ്റുമായി നിൽക്കുന്ന സെർവ്വൻറിനെ കണ്ടു. അതു മാറ്റി മനോഹരമായ മറ്റൊന്ന് കൊണ്ടുവരാൻ ഇന്ദിരാഗാന്ധി നിർദ്ദേശിച്ചു. മനോഹരമായ പുൽത്തകിടിയുള്ള ഇരുവശത്തും വൃക്ഷങ്ങൾ നിറഞ്ഞ പൂന്തോട്ടത്തിലെ നടപ്പാതയിലൂടെ 20 മീറ്ററോളം നടന്ന് ഒദ്യോഗിക വസതിയെയും ഓഫീസിനെയും വേർതിരിക്കുന്ന ഗേറ്റിൽ എത്തി.

സമയം രാവിലെ 9.09. ഗേറ്റിൽ സുരക്ഷയൊരുക്കി കാത്തു നിന്നിരുന്നത്  പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രിയങ്കരനായ സബ് ഇൻസ്പെക്ടർ ബിയാന്ത് സിംഗ്. ഇന്ദിരാജിക്ക് ബിയന്ത് സിംഗിനെ പത്തു വർഷമായി നേരിട്ടറിയാം. ബിയന്തിനൊപ്പം ഗാർഡ് സത് വന്ത് സിംഗ്. പ്രധാന മന്ത്രിയുടെ സുരക്ഷാ ടീമിൽ ഈ 22 വയസുകാരൻ ചേർന്നിട്ട് അഞ്ചുമാസം മാത്രം. ഗേറ്റിൽ എത്തിയ ഇന്ദിരാഗാന്ധി ഗാർഡുകൾക്ക് നമസ്തേ പറഞ്ഞ് കരങ്ങൾ കൂപ്പി… ബിയാന്ത് സിംഗിൻറെ കൈയിലിരുന്ന റിവോൾവർ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേരെ ഉയർന്നു… 0.38 റിവോൾവർ മൂന്നു റൗണ്ട് വെടിയുതിർത്തു… ഒപ്പമുണ്ടായിരുന്ന സത് വന്ത് സിംഗിൻറെ കൈയിലെ സബ് മെഷീൻ ഗണ്ണും ഇന്ദിരാജിയുടെ നേരെ 30 റൗണ്ട് തീ തുപ്പി… ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രിയെ സ്വന്തം സുരക്ഷാ ഗാർഡുകൾ തന്നെ വെടിവച്ചു വീഴ്ത്തിയ നിമിഷങ്ങൾ…  ഭാരതാംബയുടെ നെഞ്ചിലേക്ക് ഇന്ത്യയുടെ വീരപുത്രി വെടിയേറ്റു വീണു…

വെടിയൊച്ച സഫ്ദർജംഗ് റോഡിൽ മാറ്റൊലി കൊണ്ടു. ബിയാന്ത് സിംഗും സത് വന്ത് സിംഗ് തോക്കുകൾ വലിച്ചെറിഞ്ഞു. “ഞാൻ ചെയ്യേണ്ടത് ചെയ്തിരിക്കുന്നു. ഇനി നിങ്ങൾക്ക് വേണ്ടത് ചെയ്യാം”. ബിയാന്ത് സിംഗ് വിളിച്ചു പറഞ്ഞു. ഇൻഡോ-ടിബറ്റൻ പോലീസിലെ ഉദ്യോഗസ്ഥരായ ടാർസീൻ സിംഗ് ജാംവാലും രാം സരണും ചേർന്ന് ബിയാന്ത് സിംഗിനെ വെടിവച്ചു കൊന്നു. സത് വന്ത് സിംഗിനെയും സഹായി കേഹാർ സിംഗിനെയും മറ്റു സുരക്ഷാ ഗാർഡുകൾ ചേർന്ന് കീഴ്പ്പെടുത്തി.

വെടിയൊച്ച കേട്ട് സോണിയാ ഗാന്ധി സഫ്ദർജംഗ് റോഡിലെ വീട്ടിൽ നിന്നും പുറത്തേയ്ക്ക് ഓടിയെത്തി. ഇന്ദിരാജിയുടെ സുരക്ഷാ ടീമിനെ ഡോക്ടറും ഉടനെയെത്തി. ആംബുലൻസ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ഡ്രൈവറെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ വെടിയേറ്റു വീണ ഇന്ദിരാ ഗാന്ധിയെ ഓദ്യോഗിക കാറിൽ കയറ്റി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേയ്ക്ക് പാഞ്ഞു. വെടിയേറ്റ് ഗുരുതരാവസ്ഥയിലുള്ള പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ മടിയിൽ കിടത്തി മരുമകൾ സോണിയ വെളുത്ത അംബാസഡർ കാറിൽ എയിംസിലേക്ക്. വെസ്റ്റ് ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായിരുന്നു  മകൻ രാജീവ് ഗാന്ധി.

രാവിലെ 9.30. വെടിയേറ്റു വീണ ഇന്ദിരാഗാന്ധിയെ എയിംസിലെ ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചു. 33 വെടിയുണ്ടകൾ ഇന്ത്യയുടെ പ്രധാനമന്ത്രിയെ ലക്ഷ്യമാക്കിയിൽ 30 ഉം ശരീരത്തിൽ തറച്ചു. 23 എണ്ണം ശരീരത്തെ തുളച്ച്  കടന്നു പോയി. ഏഴ് എണ്ണം ശരീരത്തിൽ തങ്ങി. 40 കുപ്പി രക്തം നല്കിയെങ്കിലും കരളും ശ്വാസകോശവും കിഡ്നിയും വെടിയുണ്ടയേറ്റ് തകർന്നതിനാൽ രക്ത സ്രാവം നിയന്ത്രിക്കാനായില്ല. രാവിലെ 11.25. ഹെഡ് കോൺസ്റ്റബിൾ നരേൻ സിംഗിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തുഗ്ലക് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെട്ടു.

ഇന്ത്യയുടെ പ്രസിഡന്റ് സെയിൽ സിംഗിനെയും ലോക്സഭാ സ്പീക്കർ, സൈന്യാധിപന്മാർ, രാജീവ് ഗാന്ധി എന്നിവർക്ക് ഇന്ദിരാഗാന്ധി വെടിയേറ്റതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചു കഴിഞ്ഞിരുന്നു. ഓൾ ഇന്ത്യാ റേഡിയോയും ദൂരദർശനും വാർത്താ പ്രക്ഷേപണം നിറുത്തി വച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ അരുതാത്തത് എന്തോ നടന്നെന്നും ഇന്ദിരാഗാന്ധി എയിംസിൽ ആണെന്നും ഉള്ള വാർത്ത ഡൽഹിയിലെങ്ങും പരന്നിരുന്നു. ഉച്ചയ്ക്ക് 2.20 ന് ഇന്ദിരാഗാന്ധിയുടെ മരണം ഔദ്യോഗികമായി എയിംസിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇന്ത്യാ മഹാരാജ്യം ആ വാർത്തയിൽ നടുങ്ങി. BBC ഇന്ത്യൻ സമയം ഒരു മണിയോടെ തന്നെ വാർത്ത പുറത്തു വിട്ടിരുന്നു. രാജീവ് ഗാന്ധി ഉച്ചയോടെ ഡൽഹിയിൽ തിരിച്ചെത്തി. കോൺഗ്രസ് പാർലമെന്ററി പാർട്ടി രാജീവ് ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി നിർദ്ദേശിച്ചു. യെമനിൽ സന്ദർശനത്തിലായിരുന്ന രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗ് തിരിച്ചെത്തിയതിനു ശേഷം വൈകുന്നേരം 6.30 ന് ഇന്ദിരാഗാന്ധിയുടെ പിൻഗാമിയായി മകൻ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു.

ഇന്ത്യയുടെ യശസ്സുയർത്തിയ ധീരവനിത അറുപത്തി ആറാം വയസിൽ രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായി. 1917 നവംബർ 19 ന് ജവഹർലാൽ നെഹ്റുവിന്റെയും കമലാ നെഹ്റു വിന്റെയും മകളായി ജനിച്ച ഇന്ദിരാ പ്രിയദർശിനി ഗാന്ധി ചരിത്രത്താളുകളിൽ മറഞ്ഞു. ഡൽഹിയിലെ റോഡുകളിൽ തിങ്ങിനിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി ഇന്ദിരാജിയുടെ ഭൗതിക ശരീരം ഗൺ കാര്യേജിൽ നവംബർ ഒന്നിന് തീൻ മൂർത്തി ഭവനിൽ എത്തിച്ചു. നവംബർ 3ന് രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിക്കടുത്ത് ശക്തിസ്ഥലിൽ ഇന്ദിരാഗാന്ധിയുടെ ഭൗതികദേഹം ഭാരതാംബയിൽ അലിഞ്ഞു ചേർന്നു.

ഇന്ദിരാജി വെടിയേൽക്കുന്നതിന്റെ തലേന്ന് ഒറീസയിലെ സെക്രട്ടറിയേറ്റിൻറെ മുൻപിലുള്ള പരേഡ് ഗ്രൗണ്ടിൽ നടത്തിയ പ്രസംഗത്തിൽ ജനങ്ങളോടായി ഇങ്ങനെ പറഞ്ഞു. “ഞാനിന്ന് ജീവനോടെയിരിക്കുന്നു. നാളെ അങ്ങനെ ആവണമെന്നില്ല. എൻറെ അവസാനശ്വാസം വരെ ഞാൻ സേവനം ചെയ്യും. മരിച്ചു വീഴുമ്പോൾ എനിക്ക് പറയാൻ സാധിക്കും, എൻറെ ഓരോ രക്തത്തുള്ളിയും ഇന്ത്യയെ പുഷ്ടിപ്പെടുത്തിയെന്നും ശക്തിപ്പെടുത്തിയെന്നും. രാജ്യ സേവനത്തിനിടെ മരിച്ചാൽ അതിൽ ഞാനഭിമാനിക്കും. ഏൻറെ ഓരോ തുള്ളി രക്തവും… രാജ്യത്തിൻറെ വളർച്ചയ്ക്കായി ഉപയോഗിക്കപ്പെടുകയും ശക്തിയും ഊർജ്ജസ്വലതയും നല്കുകയും ചെയ്യും”. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ ഭരണാധികാരി… ഇന്ത്യയുടെ പ്രധാനമന്ത്രി പദം വഹിച്ചത് 14 വർഷങ്ങൾ.

ഇന്ത്യയുടെ പ്രിയങ്കരിയായ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ സ്മരണയിൽ ആദരാഞ്ജലികൾ.

ഇരുപത്തിയൊന്നാം ജന്മദിനമാഘോഷിക്കുന്ന ഇരട്ട സഹോദരിമാരായ സ്വീൻ മരിയാ സ്റ്റാൻലിയ്ക്കും സുസെയിൻ എലെസാ സ്റ്റാൻലിയ്ക്കും ജന്മദിനാശംസകൾ. സ്വീൻ, വോൾവർഹാംപ്റ്റൺ യൂണിവേഴ്സിറ്റിയിൽ എം.ഫാമിനും സുസെയിൻ, ഷെഫീൽഡ് ഹാലാം യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ ഫോറൻസിക് സയൻസിനും പഠിക്കുന്നു. ഡെർബി സ്വദേശിയായ പ്രശസ്ത ഫോട്ടോഗ്രാഫർ “സ്റ്റാൻസ് ക്ലിക്ക്” സ്റ്റാൻലി തോമസിന്റെയും എൽസി സ്റ്റാൻലിയുടെയും മക്കളാണിവർ. യുകെയിലെമ്പാടും ഫോട്ടോഗ്രഫിയിലും  വീഡിയോഗ്രഫിയിലും ആങ്കറിംഗിലും കഴിവു തെളിയിച്ച സ്റ്റാൻലി കുടുംബാംഗങ്ങളായ കുഷാൽ സ്റ്റാൻലിയ്ക്കും ഐറിൻ കുശാലിനുമൊപ്പം സ്വീനും സുസെയിനും കലാരംഗത്ത് എന്നും സജീവമായി പ്രവർത്തിച്ചു വരുന്നു.

യു.കെയില്‍ ഉടനീളം വര്‍ദ്ധിച്ച് വരുന്ന മോഷണങ്ങളെ നമ്മള്‍ ആശങ്കയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ ചില മുന്‍ കരുതലുകള്‍ എടുക്കേണ്ടത് ആവശ്യമാണ്. മോഷ്ടാക്കള്‍ പ്രധാനമായും മലയാളി വീടുകളെ ലക്‌ഷ്യം വയ്ക്കുമ്പോള്‍ പ്രായോഗികമായ ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് കള്ളന്മാരുടെ ഇരയാകുന്നതില്‍ നിന്നും ഒരു പരിധി വരെ രക്ഷപ്പെടുത്തിയേക്കാം. അത്തരം ചില നിര്‍ദ്ദേശങ്ങള്‍ താഴെ.

1. സ്വര്‍ണം, വിലപിടിപ്പുള്ള വസ്തുക്കളുടെ ഉപയോഗം ആവശ്യത്തിനായി മാത്രം മിതപ്പെടത്തുക.

2. വിലപിടിപ്പുള്ള വസ്തുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക.

3. നിങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വസ്തുക്കളുടെ മുല്യത്തിന് തുല്യമാക്കുക. പോളിസി രേഖകള്‍ വായിച്ച് മതിയായ പരിരക്ഷ ഉറപ്പു വരുത്തുക.

4. പുറത്ത് പോകുമ്പോള്‍ പ്രധാനമായും വാതിലുകള്‍, ജനലുകള്‍ അടുച്ചുവെന്ന് ഉറപ്പു വരുത്തുക.

5. വീടിന് സുരക്ഷാ അലാറം നിര്‍ബന്ധമായും ഉറപ്പ് വരുത്തുക.

6. നിങ്ങളുടെ സുരക്ഷാ അലാറം മൊബൈലുമായി ബന്ധപ്പെടുത്തി ആയതിനാല്‍ അവ ആവശ്യസമയത്ത് മുന്‍ കരുതലുകള്‍ നല്‍കുന്നതായിരിക്കണമെന്ന് ഉറപ്പ് വരുത്തുക.

7. സാധിക്കുന്നത് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുക, അവയെ മുകളില്‍ സൂചിപ്പിച്ചത് പോലെ മൊബൈലുമായി ബന്ധിപ്പിക്കുക.

8. സുരക്ഷ മുന്‍നിര്‍ത്തിയുള്ള ആശയവിനിമയം സാധ്യമായതുമായുള്ള സിസിടിവി ക്യാമറകള്‍ ഇന്ന് സുലഭമാണ്. (വീടിനുള്ളില്‍ വെക്കാനുള്ള ക്യാമറകള്‍, ഡോര്‍ ക്യാമറകള്‍)

9. സുരക്ഷാ അലാറം നിങ്ങളുടെ വാതിലുകളുമായും ജനലുകളുമായും ബന്ധിപ്പിക്കാന്‍ ശ്രമിക്കുക.

10. വീടുകളുടെ പ്രധാനമായും അടുക്കള വശത്തുള്ള വാതിലുകള്‍ മികച്ച സുരക്ഷയുള്ളതാക്കുക.

11. സ്വയരക്ഷയ്ക്കായി ഒന്നോ അതിലധികമോ സുരക്ഷാ അലാറം കൈവശം വെയ്ക്കുക. അവ വീടുകളില്‍ സ്ഥാപിക്കുവാനും ശ്രമിക്കുക. മോഷ്ടാവിനെ കാണുന്ന നിമിഷം സ്വകാര്യം അലാറം പ്രവര്‍ത്തിപ്പിച്ചാല്‍ ഒരു പരിധിവരെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കും.

12. രാത്രികാലങ്ങളില്‍ പുറത്തുപോകുന്നവര്‍ വീടിനുള്ളിലെ ലൈറ്റുകള്‍ അണയ്ക്കാതിരിക്കുക.

13. രാത്രികാലങ്ങളില്‍ പുറത്തുപോകുന്നവര്‍ സുരക്ഷാ പരിശോധനയ്ക്ക് ശേഷം വീടിനുള്ളില്‍ പ്രവേശിക്കുക.

14. രാത്രികാലങ്ങളില്‍ തിരികെ വരുന്ന മുതിര്‍ന്നവര്‍ ആദ്യം വീടിനുള്ളില്‍ പ്രവേശിച്ചശേഷം സുരക്ഷ ഉറപ്പുവരുത്തിയശേഷം കുട്ടികളെ പ്രവേശിപ്പിക്കുക.

15. സുരക്ഷയാണ് പ്രധാനം ആയതിനാല്‍ സുരക്ഷയ്ക്ക് ഹാനികരമാകുന്ന രീതിയില്‍ മാത്രമുളള സ്വയം പ്രതിരോധ സംവിധാന രീതികള്‍ മാത്രം ഉപയോഗിക്കുക. രാജ്യത്തെ നിയമം അനുശാസിക്കുന്ന സ്വയം പ്രതിരോധരീതികളാണെന്ന് ഉറപ്പു വരുത്തുക.

16. രാത്രികാലങ്ങളില്‍ ഹ്രസ്വമായി മാത്രം പുറത്തുപോകുന്നവര്‍ നിങ്ങളുടെ ടെലിവിഷന്‍ പ്രവര്‍ത്തിപ്പിച്ചിടുന്നത് വീടിനുള്ളില്‍ ആളുകള്‍ ഉണ്ടെന്നുള്ളതിനെ ഒരുപരിധിവരെ സഹായിക്കും.

17. ആവശ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന നമ്പരുകള്‍ കുറിച്ച് വെയ്ക്കുക. പോലീസ്, ഫയര്‍, അടുത്ത സുഹൃത്തുക്കള്‍ എന്നീ മ്പരുകള്‍ ശേഖരിച്ച് എഴുതി വെയ്ക്കുക.

18. നീങ്ങളുടെ അയല്‍ക്കാരുടെ നമ്പരുകള്‍ കൈവശമാക്കി വെയ്ക്കുന്നത് ചിലപ്പോള്‍ ആപത്ഘട്ടങ്ങളില്‍ ഉപകരിച്ചേക്കും.

19. പ്രത്യക്ഷത്തില്‍ കാണുന്ന രീതിയിലുള്ള ആഭരണങ്ങള്‍ ഒഴിവാക്കുക.

20. നിങ്ങളുടെ ഭവനത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫോട്ടോകള്‍ മോഷണത്തിന് പ്രേരകമാവുകയാണെങ്കില്‍ അത് സ്വകാര്യ ശേഖരമാക്കി മാറ്റുക. മോഷ്ടാവിന് ആദ്യ അവസരത്തില്‍ ഒന്നും ലഭിച്ചില്ലെങ്കില്‍ വിസിബിലിറ്റി പ്രേരക ശക്തിയാകും.

21. രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ കാറില്‍ കയറുന്നതിന് മുന്‍പ് പരിസരം വീക്ഷിക്കുക. എന്തെങ്കിലും സംശയം തോന്നുന്നപക്ഷം ഒന്ന് തിരികെ വരാന്‍ ശ്രദ്ധിക്കുക.

22. വീടിന്റെ മുന്‍, പിന്‍ വശങ്ങളിലായി സെന്‍സര്‍ ലൈറ്റുകള്‍ സ്ഥാപിക്കുക.

23. കാറിനുള്ളില്‍ കാണത്തക്ക രീതിയിലോ അല്ലാതെയോ വിലപിടിപ്പുള്ള സാധനങ്ങള്‍ വെയ്ക്കാതിരിക്കുക.

24. വിലപിടിപ്പുള്ള വസ്തുക്കള്‍ സാധിക്കുമെങ്കില്‍ ലോക്കര്‍ സംവിധാനങ്ങളിലേക്ക് മാറ്റുക.

25. സ്വര്‍ണമോ വിലപിടിപ്പുള്ള വസ്തുക്കളോ നിര്‍ബന്ധമായും വീട്ടില്‍ സൂക്ഷിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ പല സ്ഥലങ്ങളിലായി അവ സൂക്ഷിച്ചാല്‍ ചിലപ്പോള്‍ നഷ്ടപ്പെടുന്നതിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കും.

26. Prevention is better than cure  എന്ന ആശയം സ്വീകരിച്ച് ആവശ്യത്തിനുള്ള മുന്‍കരുതലുകള്‍ ഒരോ വ്യക്തികള്‍ക്ക് തങ്ങള്‍ക്ക് സ്വീകാര്യമായതും രാജ്യത്തെ നിയമം അനുശാസിക്കുന്നതുമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാം.

മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ പൊതുജന താല്‍പ്പര്യം മാനിച്ച് പ്രസിദ്ധീകരിക്കുന്നത്. ഇവ വെറും മാര്‍ഗനിര്‍ദേശങ്ങളാണ് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. ഇവയുടെ സാധ്യതകളും നിയമ അനുശാസനകളും വ്യക്തികള്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്. ഇത് എഴുതിയവരോ വിവിധതരം മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അറിയിക്കുന്നവരോ യാതൊരുവിധ ബാധ്യതകളും ഏറ്റെടുക്കില്ല എന്ന് ഇതിനാല്‍ സൂചിപ്പിക്കുന്നു.

യുക്മ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ സാഹിത്യമാസിക ജ്വാല ഇ മാഗസിന്റെ ഒക്ടോബര്‍ ലക്കം പുറത്തിറങ്ങി. മതവും രാഷ്ട്രീയവും ചേര്‍ന്ന് മനുഷ്യന്റെ സമാധാനം നശിപ്പിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കുന്നു  എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട്. കലാപ്രവര്‍ത്തനളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും കൂടുതല്‍  ശക്തി പ്രാപിക്കേണ്ട ആവശ്യകതയും സൂചിപ്പിക്കുന്നു എഡിറ്റോറിയലില്‍. ശക്തമായ സന്ദേശം വായനക്കാര്‍ക്ക് നല്‍കുന്ന രണ്ടു ലേഖനങ്ങള്‍ മാധവ് കെ. വാസുദേവന്‍ എഴുതിയ ‘അക്ഷരങ്ങളില്‍ ആവേശിപ്പിക്കുന്ന ജാതീയതയും’ എം.ബി സന്തോഷ് ‘കേരളത്തില്‍ മനുഷ്യര്‍ മാത്രമുള്ള കുറച്ചു ദിവസങ്ങളുണ്ടായിരുന്നു’ ജ്വാലയുടെ ഈ ലക്കത്തിന്റെ പ്രൗഢരചനകളാണ്.

പതിവ്‌പോലെ വായനക്കാരുടെ പ്രിയ പംക്തി സ്മരണകളിലേക്ക് ഒരു മടക്കയാത്രയില്‍ തന്റെ വേറിട്ടൊരു അനുഭവം വിവരിക്കുകയാണ് ചെങ്കൊടി വാനില്‍ പാറിപ്പറന്നു എന്ന അദ്ധ്യായത്തില്‍. കഥാവിഭാഗത്തെ സമ്പന്നമാക്കുവാന്‍ ഇന്ദുരാജ് എഴുതിയ മിത്ര, ബിന്ദു പുഷ്പന്‍ രചിച്ച എഴുത്തുകാരന്‍, കെ. സുനില്‍കുമാര്‍  എഴുതിയ രണ്ടു മിനിക്കഥകള്‍, പി. എസ്. അനികുമാര്‍ എഴുതിയ നര്‍മ്മകഥ കുമാരേട്ടന്റെ ആദ്യരാത്രി കൂടാതെ യുക്മ സാഹിത്യമത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ കഥാമത്സരത്തില്‍ പ്രഥമ മൂന്ന് സ്ഥാനം നേടിയ രചനകളും ചേര്‍ന്ന്
കഥാവിഭാഗത്തെ സമ്പന്നമാക്കുന്നു. സജി രചിച്ച അന്ത്യം എന്ന കവിതയും മലയാള പ്രഭാ ബാലന്‍ രചിച്ച നീക്കുറഞ്ഞി  എന്നീ കവിതയും ചേരുമ്പോള്‍ ഈ ലക്കം പൂര്‍ണമാകുന്നു.

RECENT POSTS
Copyright © . All rights reserved