അദ്ധ്യായം – 11
റാഞ്ചിയിലേക്കുളള ട്രെയിന്‍ യാത്ര
നാട്ടില്‍ നിന്നുളള ഒളിച്ചോടല്‍ ഒരു ചുടു നിശ്വാസം പോലെ എന്നില്‍ വളര്‍ന്നു. എന്റെ ജീവിതം വൃഥാവിലാവില്ലെന്ന് എന്നെ ആശ്വസിപ്പിച്ചത് പണിക്കര്‍ സാറാണ്. നീ അന്ധനോ മൂകനോ ബധിരനോ അല്ല. മനുഷ്യരുടെ ഉററതോഴനായി മാറാന്‍ ധാരാളം പഠിക്കാനുണ്ട്. പോലീസിന്റെ സമീപനമൊക്കെ അദ്ദേഹം പുച്ഛിച്ചു തളളി. ജന്മി – ബൂര്‍ഷ്വ സര്‍വ്വാധിപത്യം പിഴുതെറിഞ്ഞതുപോലെ ഈ കാടന്‍ പോലീസ് നിയമവും ഒരിക്കല്‍ പിഴുതെറിയും. അഹങ്കാരിയും ധിക്കാരിയുമായ മകന്‍ കണ്‍മുന്നില്‍ നിന്നു പോകണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് എന്റെ അച്ഛന്‍ തന്നെയായിരുന്നു. അധികമാരോടും പറയാതെ തന്നെ റാഞ്ചിയില്‍ നിന്നു അവധിയില്‍ വന്നിരിക്കുന്ന കൊല്ലത്തുളള വിജയന്‍ പിളളയുടെ വീട്ടിലേക്ക് രാവിലെ തന്നെ യാത്ര തിരിച്ചു. അതിനു മുമ്പ് ഒരു ദിവസം ഞാന്‍ ആ വീട്ടില്‍ പോയിരുന്നു.
മനസ്സില്‍ അപ്പോള്‍ നിറഞ്ഞു നിന്നിരുന്നത് ആ നരകത്തില്‍ നിന്നു രക്ഷപ്പെടുന്ന ചിന്തയായിരുന്നു. മറിച്ച് ചിന്തിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. മനസ്സിലെ ആശങ്കകള്‍ മാറിയിരിക്കുന്നു. വിജയന്‍ പിളളയുടെ വീട്ടിലെത്തിയ എന്നെ സ്‌നേഹപൂര്‍വ്വമാണ് അവര്‍ സ്വീകരിച്ചത്. ഊണു കഴിഞ്ഞ് ഞങ്ങള്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മദ്രാസിലെ എഗ്‌മോര്‍ റെയില്‍വേ സ്‌റ്റേഷന്‍ വഴി ബിഹാറിലെ ചക്രദാര്‍പുര്‍ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു.
രണ്ടു പകലും രണ്ടു രാത്രിയും കഴിഞ്ഞു മാത്രമേ അവിടെയെത്തൂ. യാത്രക്കിടയില്‍ എന്റെ മനസ്സിന്റെ വിലാപങ്ങള്‍ എല്ലാം മാറിയിരുന്നു. ഇനിയും ഒരു പോലീസ്സിനും എന്നെ തളയ്ക്കാനാവില്ലെന്ന ചിന്ത മനസ്സിന് ശക്തി പകര്‍ന്നു. എനിക്കിപ്പോള്‍ ഒരു ദുഖവുമില്ല. ട്രയിനിലിരിക്കുമ്പോള്‍ ഓരോരോ മനുഷ്യര്‍, ദേശങ്ങള്‍, പച്ചിലക്കാടുകള്‍, കൃഷിത്തോട്ടങ്ങള്‍, മരുഭൂമി അതി മനോഹര കാഴ്ച്ചകള്‍ കാണുമ്പോലെ എന്റെ മോഹങ്ങളും മനസ്സിലിരുത്തി ലാളിച്ചുകൊണ്ടിരുന്നു. ട്രെയിനില്‍ എല്ലാവരും ഉറങ്ങുമ്പോള്‍ പ്രകൃതിയെ തലോടുന്ന പൂനിലാവിനെ നോക്കി ഞാന്‍ ഇരുന്നു. ഇരുട്ടിനെ അകറ്റാന്‍ സൂര്യനോ ചന്ദ്രനോ വേണം. മനുഷ്യ മനസ്സുകളില്‍ ഇതു പോലെ പൂനിലാവ് പരത്തുന്നവരാണല്ലോ അക്ഷരവും ആത്മാവുമെന്ന് എനിക്ക് തോന്നി. ട്രെയിനില്‍ വായിക്കാന്‍ ഞാന്‍ പുസ്തകവും കരുതിയിരുന്നു. മനസ്സില്‍ ഒരല്പം സന്തോഷമുണ്ടെങ്കിലും റാഞ്ചിയിലെ ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും കുട്ടികളും എന്നെ എങ്ങനെയായിരിക്കും സ്വീകരിക്കക എന്ന ഉത്കണ്ഠയും മനസ്സിലുണ്ടായിരുന്നു. ഇവര്‍ നാട്ടില്‍ അവധിക്കു വരുമ്പോള്‍ കണ്ടിട്ടുളള അനുഭവങ്ങളല്ലാതെ മറ്റൊന്നുമില്ല. ഒരു കാര്യം ഞാന്‍ മനസ്സിലുറപ്പിച്ചു. അവരില്‍ നിന്നു നിറഞ്ഞുതുളുമ്പുന്ന സ്‌നേഹമൊന്നും പ്രതീക്ഷിക്കേണ്ട. അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധ പ്രകാരം ഒരു ശല്യത്തെ സഹിക്കാന്‍ തയ്യാറായി എന്നു മാത്രം കരുതിയാല്‍ മതി.
ട്രെയിനിലിരുന്ന് വിജയന്‍പിളളയടക്കമുളളവര്‍ ചീട്ടുകളിക്കുന്നതു കണ്ടു. ചിലരുടെ ചെവിയില്‍ കുണുക്കന്‍ ഒരു ശിക്ഷപോലെ തൂങ്ങിക്കിടക്കുന്നു. അവരുടെ ഭാര്യമാരൊക്കെ കൊച്ചുകുട്ടികളുടെ കാര്യത്തിലാണ് ശ്രദ്ധിക്കുന്നത്. ട്രെയിനില്‍ എല്ലാവരും സ്‌നേഹമുളളവരായിരുന്നു. ഇവരും സ്വന്തം മാതാപിതാക്കളെ ജന്മദേശത്തു വിട്ടു വിദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് എന്തിനെന്ന് എനിക്കു തോന്നി. സ്വന്തം നാട്ടില്‍ ഒരു ജോലി ലഭിച്ചാല്‍ ഇവര്‍ ഇങ്ങനെ പോവേണ്ടി വരില്ലല്ലോ. ഇവര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളും സ്വന്തം നാട് പോലുളള ഒരു ദേശമല്ലേ. സ്വന്തം ദേശത്ത് തൊഴില്‍ കൊടുക്കാത്തത് വ്യവസ്ഥിതിയുടെ നിഷേധം തന്നെയാണ്.
ട്രെയിന്‍ യാത്ര ആനന്ദകരമായിരുന്നു. വളരെ ആവേശത്തോടെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് റാഞ്ചിയിലേക്ക് ബസ്സില്‍ യാത്ര തിരിച്ചു. മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതു പോലെ അപരിചിതമായ നാടും നഗരങ്ങളും. ഇനിയുളള എന്റെ ഓരോ ചുവടുകളും വിജയത്തിന്റെ ചവിട്ടുപടികള്‍ തന്നെയെന്ന് വിശ്വസിച്ചു പുതിയ ആകാശത്തിന്റെ തണലിലുടെ ഞാന്‍ സഞ്ചരിച്ചു. ദുര്‍വ്വയിലുളള ജ്യേഷ്ഠന്റെ ക്വാര്‍ട്ടറില്‍ എന്നെ വിജയന്‍പിളള എത്തിച്ചു. ജ്യേഷ്ഠന്‍ ജോലിയിലും മക്കള്‍ സ്‌കൂളിലുമായിരുന്നു. ജേഷ്ഠത്തി അമ്മിണി ധൃതിപ്പെട്ട് എനിക്ക് ചായ ഇട്ടുതന്നു. ചായ കുടിക്കുമ്പോഴെങ്കിലും വീട്ടിലെ കാര്യങ്ങള്‍ ചോദിക്കുമെന്ന് കരുതിയെങ്കിലും ചോദിച്ചില്ല. ആകെ ചോദിച്ചത് യാത്ര നന്നായിരുന്നോ എന്നു മാത്രം. മറ്റുളളവ ഭര്‍ത്താവ് വന്നു ചോദിക്കട്ടെ എന്നായിരിക്കും. ഉച്ചക്ക് ഊണു കഴിക്കാന്‍ ജേഷ്ഠന്‍ തങ്കച്ചനെത്തി. വീട്ടില്‍ വിളിക്കുന്ന പേരാണത്. യഥാര്‍ത്ഥ പേര് വര്‍ഗ്ഗീസ് എന്നാണ്.
വീട്ടില്‍ നിന്നു തന്നുവിട്ട ഭക്ഷണപ്പൊതികള്‍ ഞാന്‍ ജ്യേഷ്ഠത്തിയെ ഏല്‍പിച്ചിരുന്നു. ജ്യേഷ്ഠന്‍ ജോലി ചെയ്യുന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ അധീനതയിലുളള എച്ച്. ഇ.സിയുടെ ആശുപത്രിയിലാണ്. ഈ സ്ഥാപനത്തിന്റെ മൊത്തം പേര് ഹെവി എന്‍ജിനിയറിംഗ് കോര്‍പ്പറേഷന്‍ എന്നാണ്. ഇവിടെ ഉത്പാദിപ്പിക്കുന്നത് യുദ്ധോപകരണങ്ങളാണ്. ആയിരക്കണക്കിനു തൊഴിലാളികളണ് ഈ വന്‍കിട സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. അതില്‍ ആയിരത്തോളം മലയാളികളുമുണ്ട്. അവിടുത്തെ പ്രമുഖ സംഘടനയാണ് റാഞ്ചി മലയാളി അസ്സോസ്സിയേഷന്‍. രണ്ടായിരത്തിലധികം അംഗങ്ങളുണ്ട്. അവരുടെ നേതൃത്വത്തില്‍ നടത്തുന്ന നാടക സംഘമാണ് റാഞ്ചി എയ്ഞ്ചല്‍ തിയേറ്റേഴ്‌സ്. ജ്യേഷ്ഠന്‍ അസ്സോസ്സിയേഷന്റെ ട്രഷറാര്‍ ആണ്. ജോലി കൂടാതെ സമൂഹികപ്രവര്‍ത്തനവും ചിട്ടിയും ദുര്‍വ്വയില്‍ രണ്ടു സൗത്ത് ഇന്ത്യന്‍ ഹോട്ടലുകളുമുണ്ട്.
ജ്യേഷ്ഠന്‍ വീട്ടു വിശേഷങ്ങളും എന്റെ വിശേഷങ്ങളും ചോദിച്ചറിഞ്ഞിട്ടു പറഞ്ഞു, നീ ഇവിടുത്തെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി ടൈപ്പും ഷോര്‍ട്ട്ഹാന്‍ഡും പഠിക്കണം. നീ നാടകമെഴുതി പോലീസ് പിടിച്ചതൊക്കെ കേട്ടു. ഇവിടെ അതിനുളള അവസരമൊക്കെയുണ്ട് ആദ്യം വേണ്ടത് ജോലിയാണ്. ഒപ്പം ഹിന്ദി പഠിക്കണം. അതിനു ദിവസവും ഹോട്ടലില്‍ പോയാല്‍ മതി. അടുക്കളയിലെ അടുപ്പില്‍ വെളളം തിളയ്ക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. കുട്ടികള്‍ സ്‌കൂളില്‍ നിന്നു വന്ന് പുഞ്ചിരിയോടെ നോക്കി. അടുത്ത ദിവസങ്ങളില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ഹോട്ടലിലും പോയി തുടങ്ങി. നാട്ടില്‍ കരിമുളക്കല്‍ വാസുദേവന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റ്റൈപ്പ് കുറച്ചു പഠിച്ചിരുന്നു. ഒരു മാസത്തേക്ക് ഫീസ് മൂന്നു രൂപയായിരുന്നു. ഷോര്‍ട്ട് ഹാന്‍ഡ് പഠിക്കുന്നവര്‍ക്ക് അഞ്ചു രൂപയുമായിരുന്നു. ഫീസ് കൊടുക്കാന്‍ പ്രയാസമായതു കൊണ്ട് ഷോര്‍ട്ട് ഹാന്‍ഡിന്റെ ഒരു പുസ്തകം ഞാന്‍ പതിനഞ്ചു രൂപ കൊടുത്തു വാങ്ങി. അതിനു വേണ്ടി അവസാനത്തെ ആടിനെയും വിറ്റിരുന്നു. കൂട്ടുകാരില്‍ പലരും കോളജില്‍ ചേര്‍ന്നപ്പോള്‍ എനിക്കതിനുളള അവസരമില്ലാതെ പോയതും സാമ്പത്തികമില്ലായിരുന്നതിനാലാണ്.
ഷോര്‍ട്ട്ഹാന്‍ഡ് സ്വന്തമായിട്ടാണ് ഞാന്‍ പഠിച്ചത്. ഇതെനിക്ക് റാഞ്ചിയില്‍ പ്രയോജനപ്പെട്ടു. അദ്ധ്യാപകന്റെ മുന്നില്‍ മറ്റുളളവര്‍ക്കൊപ്പം നല്ല സ്പീഡില്‍ ഷോര്‍ട്ട് ഹാന്‍ഡ് എഴുതാന്‍ എനിക്കു കഴിഞ്ഞു. സ്‌റ്റെനോഗ്രാഫറും, സെക്രട്ടറിയുമൊക്കെയാകുന്നയാളുകള്‍ പ്രമുഖ സ്ഥാപനങ്ങളില്‍ മാനേജര്‍ പോസ്റ്റ് വരെ എത്തുന്ന സ്ഥിതിയുണ്ടായിരുന്നു. അതുകൊണ്ട് പലരും സ്റ്റെനോഗ്രാഫര്‍ ആകാന്‍ ആഗ്രഹിച്ചത്. കോളജ് പഠനത്തിനു പോയതുമില്ല. കല്‍ക്കരിയാണ് വിറകിനു പകരം പാചകത്തിന് ഉപയോഗിച്ചിരുന്നത്. ഇന്ത്യയിലെ കല്‍ക്കരിയുടെ പ്രധാന സ്ഥാപനമായ കോള്‍ ഇന്ത്യയും, അതുപോലെ ഹിന്ദുസ്ഥാന്‍ സ്റ്റീലും അന്ന് റാഞ്ചിയിലായിരുന്നു. ഇവിടെയെല്ലാം ധാരാളം മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഓഫിസുകളില്‍ സെക്രട്ടറി, സ്റ്റെനോഗ്രാഫര്‍ തുടങ്ങിയവര്‍ മലയാളികളാണ്. മലയാളികള്‍ ഈ രംഗത്ത് ശോഭിക്കുന്നതു കണ്ടാണ് ബിഹാറികള്‍ ടൈപ്പും ഷോര്‍ട്ട് ഹാന്‍ഡും പഠിക്കാന്‍ തയാറായത്.
ആഴ്ചകള്‍ മുന്നോട്ടു പോയി, ജീവിതത്തിനു പുതിയൊരു ശോഭയും തിളക്കവും വരുന്നതായി തോന്നി. ജ്യേഷ്ഠന്‍ പറഞ്ഞതനുസരിച്ച് എയ്ഞ്ചല്‍ തിയേറ്റേഴ്‌സിന് വേണ്ടി ആദ്യമായി ഗാനങ്ങള്‍ എഴുതി. നാടകത്തില്‍ ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും അഭിനയിച്ചു. ജ്യേഷ്ഠന്‍ കലാബോധമുളളവനായി എനിക്കറിയില്ലായിരുന്നു. റാഞ്ചിയിലെ പല മലയാളികളും മലയാള ഭാഷയോട് സംസ്‌കാരത്തോടും ഏറെ ബഹുമാനമുളളവരുമായിരുന്നു. ഞാന്‍ എഴുതിയ ഗാനത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത് സെക്ടര്‍ മൂന്നിലുണ്ടായിരുന്ന ഒരു റോബിനാണ്. അതിന് സാക്ഷ്യം വഹിക്കാന്‍ അദ്ദേഹം എന്നെയും ക്ഷണിച്ചിരുന്നു. റാഞ്ചിയിലെ വലിയ ഹാളില്‍ എന്റെ ഗാനങ്ങള്‍ അഭിനയിക്കുന്നവരിലൂടെ കേട്ടപ്പോള്‍ പൂന്തേനൊഴുകുന്ന അനുഭവമായി.
ആദ്യമായിട്ടാണ് ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഒരു ഹാളില്‍ നാടകം കണ്ടത്. മലയാളികളില്‍ പലരും കസവുമുണ്ടും വെളളയുടുപ്പും ധരിച്ചാണ് എത്തിയത്. മൈക്കിലൂടെ ഗാനരചയിതാവിന്റെ പേരു കേട്ടപ്പോള്‍ പൂനിലാവില്‍ കുളിച്ചു നില്‍ക്കുന്നതു പോലെ തോന്നി. ചിലര്‍ പിറുപിറുത്തു പറഞ്ഞു. ആരാണിയാള്‍. മുമ്പൊന്നും ഈ പേര് കേട്ടിട്ടില്ലല്ലോ. ആ മധുര ഗാനങ്ങള്‍ പാടിയവരുടെ പേരുകള്‍ ഇന്നെനിക്കോര്‍മ്മയില്ല. അതു ജീവിതത്തില്‍ ആഹ്ലാദം പകര്‍ന്ന നിമിഷങ്ങളായിരുന്നു. എന്നെപ്പറ്റി ചിലരൊക്കെ ആരാഞ്ഞു തുടങ്ങി. ചിലര്‍ എന്നെത്തേടി ഹോട്ടലില്‍ വന്നു. നാടകം വേണമെന്നാവശ്യപ്പെട്ടു. അതിനനുസരിച്ച് നാടകങ്ങള്‍ വീണ്ടും എഴുതാനാരംഭിച്ചു.
ആഴ്ചകള്‍ മാസങ്ങളായി. ജ്യേഷ്ഠത്തിയില്‍ എന്തോ ഒരു മാറ്റം കണ്ടു. അത് എന്തെന്ന് വ്യക്തമായി ഒരു ദിവസം ഞാന്‍ മനസ്സിലാക്കി. ആ ദിവസം കടയില്‍ നിന്ന് ഞാന്‍ നേരത്തേ വീട്ടിലേക്ക് വന്നതാണ്. കുട്ടികള്‍ പഠനത്തിലും എഴുത്തിലുമാണ്. ജ്യേഷ്ഠനും ജ്യേഷഠത്തിയും സംസാരിക്കുന്നത് എന്റെ കാര്യമാണ്. ജ്യേഷ്ഠത്തി ചോദിച്ചു എത്ര നാള്‍ ഇവനെ ഇവിടെ നിര്‍ത്തി തീറ്റിപ്പോറ്റാനാണ് ചേട്ടന്റെ ഉദ്ദേശം. കതക് അടച്ചിട്ടാണ് സംസാരിക്കുന്നതെങ്കിലും അത് പുറത്ത് ഞാന്‍ കേള്‍ക്കുമെന്ന് അവര്‍ക്കറിയില്ല. അവരുടെ വാദപ്രതിവാദങ്ങള്‍ കുറച്ചു കേട്ടതിനു ശേഷം ഞാന്‍ പുറത്തേക്ക് ഇറങ്ങി നടന്നു. കിഴക്കു ഭാഗത്തുളള ഒരു കലുങ്കില്‍ ചെന്നിരുന്നു. ആ കലുങ്കിന്റെ അടിയിലൂടെ മഴക്കാലമായാല്‍ വെളളം ഒഴുകി പോകാറുണ്ട്. എന്റെ മനസ്സില്‍ ആദ്യമായി ഒരു മരവിപ്പ് തോന്നി. ജ്യേഷ്ഠത്തി പറഞ്ഞതിലും കാര്യമുണ്ട്. നാട്ടില്‍ നിന്ന് വന്നിട്ട് മൂന്നു മാസം കഴിഞ്ഞു. ഇവിടെ ഇങ്ങനെ താമസിക്കുന്നത് അത്ര നന്നല്ല. ജ്യേഷ്ഠന്റെ മനോവികാരം ഇതിനോക്കെ എന്തു പറയുമെന്നുളളതാണ്.ഹൃദയ വേദനയുമായി ഇരുന്ന നിമിഷങ്ങളില്‍ കണ്ണുകള്‍ നിറഞ്ഞതറിഞ്ഞില്ല.
സഹോദരനായാലും സ്‌നേഹവും കാരുണ്യവും ഇത്രയുമേയുളളൂ എന്ന് ഞാന്‍ മനസ്സിലാക്കി. നാട്ടില്‍ എത്രമാത്രം പട്ടിണി കിടന്നു. എല്ലാം എനിക്കു വേണ്ടി തന്നെ. അവിടെയും ഞാനാര്‍ക്കും ആരുമായിരുന്നില്ല. അവിടെ വച്ച് ഞാന്‍ ആഹാരം ത്യജിക്കുമായിരുന്നു. ഇവിടെ അതിനു പറ്റില്ല. കാരണം വിശപ്പടക്കാന്‍ വീട്ടിലുളളതു പോലെ മാങ്ങയോ, ചക്കയോ, തേങ്ങയോ ഇവിടെയില്ല. ആകെയുളളത് മരങ്ങളാണ്. പിന്നീട് ക്വാര്‍ട്ടറിന്റെ ഇടതു ഭാഗത്ത് ജ്യേഷ്ഠന്‍ നാട്ടില്‍ നിന്നു കൊണ്ടു വന്ന കുറെ ചേനയും ചേമ്പും കപ്പയുമാണുളളത്. ഉളളില്‍ നീറുന്ന വേദനയുമായി കുറച്ചു നേരം ആ കൂരിരുട്ടില്‍ ഇരുന്നിട്ട് ക്വാര്‍ട്ടറിലേക്ക് നടന്നു. അവിടെ ചെല്ലുമ്പോള്‍ ജ്യേഷ്ഠന്‍ അവിടെ ഇല്ലായിരുന്നു. ചിട്ടിപ്പിരിവിന് പോയതാണ്. ചിട്ടിപ്പിരിവിനും കടയിലും പോയിട്ടു വരുമ്പോഴേക്കും പതിനൊന്നു മണി കഴിയും.
ജ്യേഷ്ഠത്തി ഭക്ഷണം തന്നു. എപ്പോഴും അങ്ങനെയാണ്. ഭക്ഷണം മേശപ്പുറത്ത് കൊണ്ടുവച്ചിട്ടു പോകും. മറ്റൊന്നും സംസാരിക്കില്ല. ഉളളില്‍ നീരസമാണോ, സ്‌നേഹമാണോ?. ഒന്നുമറിയില്ല. പൊതുവില്‍ സ്ത്രീ സഹജമായ ഒരു സ്വഭാവമാണുളളത്. ഭക്ഷണം കഴിഞ്ഞ് ഹൃദയവ്യഥയോടെ കട്ടിലില്‍ കണ്ണുമിഴിച്ചു കിടന്നു. വീട്ടില്‍ നേരത്തെ വരുമ്പോഴോക്കെ ഷോര്‍ട്ട്ഹാന്‍ഡോ, നാടകമോ എഴുതി എല്ലാവരും ഉറങ്ങിയിട്ട് മാത്രമേ ഞാന്‍ ഉറങ്ങിയിരുന്നുളളൂ. ഇനിയും ഒരു ജോലിക്കുവേണ്ടിയുളള ശ്രമങ്ങള്‍ തുടങ്ങണം. ജ്യേഷ്ഠത്തി പറയുന്നതിലും കാര്യമുണ്ട്. എനിക്ക് വച്ചുവിളമ്പി തരേണ്ട കാര്യമൊന്നും അവര്‍ക്കില്ല.
ജ്യേഷ്ഠത്തിയുടെ വാക്കുകള്‍ തെറ്റിധരിക്കേണ്ടതില്ല എന്ന് എനിക്കും തോന്നി. എനിക്കൊരു ജോലി ലഭിച്ചാല്‍ സന്തോഷിക്കുന്നത് ജ്യേഷ്ഠത്തി അല്ലെന്ന് പറയാന്‍ പറ്റുമോ?. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്‌ളാസ്സ് കഴിഞ്ഞ് ദുര്‍വ്വായില്‍ നിന്നും റാഞ്ചിയിലേക്ക് ബസ്സ് കയറും. മിനിബസ്സുകളാണ്. ബസ്സില്‍ കയറിയാല്‍ ടിക്കറ്റ് എടുക്കില്ല. അതിനുളള കാരണം ബസ്സ് കണ്ടക്ടറുടെ കയ്യില്‍ ടിക്കറ്റില്ല. ഓരോരുത്തരേയും സമീപിച്ച് പൈസ വാങ്ങും. ദുര്‍വ്വയില്‍ നിന്നും റാഞ്ചിയിലേക്ക് മുപ്പതു പൈസയാണ് കൂലി. ഏകദേശം ഒരു മണിക്കൂര്‍ യാത്ര. എന്റെ കൈയ്യില്‍ കാശില്ലാത്തതിനാല്‍ ഞാന്‍ ടിക്കറ്റ് എടുക്കാറില്ല. കണ്ടക്ടറുടെ ഓരോ ചലനങ്ങള്‍ക്കും ഞാന്‍ മാറി മറിഞ്ഞു നില്‍ക്കും. മാത്രവുമല്ല, റാഞ്ചിയില്‍ ചെന്നിറങ്ങുമ്പോള്‍ ഞാന്‍ ബാക്കി ചോദിക്കും. കണ്ടക്ടര്‍ എന്നെ തുറിച്ചു നോക്കിയിട്ട് ചോദിക്കും എത്രയാണ്. ഞാന്‍ പറയും അമ്പതു പൈസ തന്നു ഇരുപതു പൈസ ബാക്കി കിട്ടാനുണ്ട്. ഇതു ചില ദിവസങ്ങളില്‍ ഒരു രൂപയാകും. പെട്ടെന്നു കണ്ടുപിടിക്കാതിരിക്കാന്‍ ഓരോ ദിവസവും ഓരോ ബസ്സിലാണ് യാത്ര. ബസ്സിന്റെ എന്‍ജിന്‍ ഇടിക്കുന്ന പോലെ എന്റെ ഹൃദയവും ഇരച്ചു കൊണ്ടിരുന്നു.
റാഞ്ചിയുടെ പല ഭാഗങ്ങളിലും ഒരു ജോലിക്കായി കയറിയിറങ്ങി. ഹിന്ദി അറിയാത്തതിനാല്‍ അര മുറി ഇംഗ്‌ളീഷ് വാക്കാണ് ഞാന്‍ ഉപയോഗിച്ചത്. ചില സ്ഥലത്ത് ജോലിയുണ്ടെങ്കിലും എനിക്ക് വേണ്ട ജോലി പരിചയം ഇല്ലാത്തതിനാല്‍ അതിനും സാധ്യതയില്ല. പലപ്പോഴും നടന്നു ക്ഷീണിച്ച് തളര്‍ന്നു. ജ്യേഷ്ഠത്തി നല്കിയ പ്രഭാത ഭക്ഷണം കഴിച്ചിട്ടാണ് എന്റെ യാത്ര. ഉച്ചയ്ക്ക് ഹോട്ടലില്‍ കയറിയിരുന്ന് വെളളം കുടിച്ചിട്ട് ഇറങ്ങി നടക്കും. മിക്ക ദിവസവും താമസിച്ചു വരുമ്പോള്‍ ജ്യേഷ്ഠന്‍ ചോദിക്കും, നീയിപ്പോള്‍ കടയില്‍ ചെല്ലാറില്ലേ?. ഞാനപ്പോള്‍ ഒരു കളളം പറയും റാഞ്ചിയില്‍ ഒരു പാര്‍ട്‌ടൈം ജോലി കിട്ടി. എല്ലാ ദിവസവുമില്ല. ആഴ്ച്ചയില്‍ രണ്ടോ, മൂന്നോ ദിവസം പോയാല്‍ മതി. ജ്യേഷ്ഠത്തിക്ക് അത് ആഹ്‌ളാദം പകരുന്ന ഒരു കാര്യമായിരുന്നു. എന്റെ വാക്കുകളില്‍ അല്പം പോലും സംശയം അവര്‍ക്ക് തോന്നിയില്ല. എന്റെ ദുഖം ഞാന്‍ തന്നെ സഹിച്ചു കൊണ്ടിരുന്നു.
ജ്യേഷ്ഠന്‍ ഒരു വസ്തു എഴുത്തിനായി ഒറ്റയ്ക്ക് നാട്ടിലേക്ക് പോയി. പോകുന്നതിനു മുമ്പ് ചില മലയാളികളോട് ചിട്ടി കാശ് വാങ്ങുന്ന കാര്യം എന്നേയേല്‍പിച്ചു. ജ്യേഷ്ഠന്റെ സമീപനം പലപ്പോഴും ആശ്വാസം പകരുന്നതായിരുന്നു. ജ്യേഷ്ഠത്തിയുടെ ആശങ്കകളെ കുറച്ചു കണ്ടതുമില്ല.
എന്റെ ജീവിതവും മനസ്സും വല്ലാതെ വ്യാകുലപ്പെട്ടു. എത്രനാള്‍ ഇങ്ങനെ ജീവിക്കും. ഒരു സന്ധ്യയ്ക്ക് ഹോട്ടലിലേക്ക് ചിട്ടിപ്പണം അടയ്ക്കാനുളള ജ്യേഷ്ഠന്റെ സുഹൃത്ത് വളളികുന്നം എന്ന് വിളിപ്പേരുളള ഒരാള്‍ കടന്നുവന്നു. എല്ലാ സന്ധ്യകളിലും മലയാളികള്‍ ഹോട്ടല്‍ നടത്തുന്ന തൃശൂര്‍ക്കാരനായ അപ്പുവിന്റെ ചായക്കടയില്‍ വന്നിരുന്നു ചായയും- വടയും കഴിക്കുകയും നാട്ടുകാര്യങ്ങള്‍ – റാഞ്ചി വിശേഷങ്ങള്‍ ഒക്കെ സംസാരിക്കുകയും പതിവാണ്. ഞാനുമതൊക്കെ കേട്ടിരിക്കും. വളളികുന്നം പോകാന്‍ പുറത്തേക്കിറങ്ങിയ സമയം ഞാന്‍ പറഞ്ഞു, ജ്യേഷ്ഠന്‍ പറഞ്ഞിട്ടു പോയി ചിട്ടിക്കാശ് ചോദിക്കണമെന്ന്. തീഷ്ണമായി വളളികുന്നം എന്നെ നോക്കി രോഷത്തോടെ പറഞ്ഞു. നീ ആരാടാ എന്നോട് കാശു ചോദിക്കാന്‍. ഞാന്‍ നിശ്ശബ്ദനായി ഉളളിലുയര്‍ന്ന കോപമടക്കി വിടര്‍ന്ന മിഴികളോടെ നോക്കി എന്നിട്ട് ചോദിച്ചു എന്തിനാ ചേട്ടാ എന്നോട് വഴക്കുകൂടുന്നേ?. ജ്യേഷ്ഠന്‍ പറഞ്ഞത് പൈസ ചോദിച്ചു വാങ്ങണമെന്ന്. ഞാന്‍ ചോദിച്ചത് തെറ്റായോ. പറഞ്ഞു തീര്‍ന്ന ഉടനെ എന്നെ പിടിച്ചു തളളി. ഞാന്‍ പിറകോട്ട് വേച്ചു വേച്ചു പോയി. അതു കണ്ട് അപ്പു ധൃതിയില്‍ വന്ന് വള്ളികുന്നത്തെ സമാധാനിപ്പിച്ചു. വള്ളികുന്നത്തിന് ദേഷ്യമടക്കാനായില്ല. അയാള്‍ തെറി വാക്കുകള്‍ പറഞ്ഞു കൊണ്ടിരുന്നു. എന്റെ ഉയര്‍ന്നുളള ചവിട്ട് അയാളുടെ നെഞ്ചത്ത് തറച്ചു. അയാള്‍ മണ്ണിലേക്ക് മറിഞ്ഞു വീണു.
കടയില്‍ ഇരുന്നവര്‍ ആ രംഗം കണ്ടു പുറത്തേക്ക് വന്നു. എന്റെ ശരീരമാകെ വിറച്ചു. കണ്ണുകള്‍ ജ്വലിച്ചു. ഞങ്ങളെ രണ്ടു പേരേയും മറ്റു മലയാളികള്‍ തടഞ്ഞു. നിന്നവരൊക്കെ വള്ളികുന്നത്തെ കുറ്റപ്പെടുത്തി പറഞ്ഞു. തനിക്ക് എന്താ പറ്റിയെ ഹിന്ദിക്കാരുടെ മുന്നില്‍ മലയാളികള്‍ തമ്മിലടിക്കുക നാണക്കേടാണ്. വള്ളിക്കുന്നം എന്നെ വെല്ലുവിളിച്ചു കൊണ്ട് കോപാക്രാന്തനായി പോയി. എന്നോടും ചിലര്‍ പറഞ്ഞു നിന്റെ ജ്യേഷ്ഠന്‍ ഇവിടെ ഇല്ലാത്തത് നീ മറക്കേണ്ട. നീ വഴക്കിനൊന്നും പോവരുത്. സത്യത്തില്‍ അറിഞ്ഞുകൊണ്ട് ഞാനൊരു വഴക്കുണ്ടാക്കിയില്ല. സംഭവിച്ചതു സ്വാഭാവികം മാത്രമായിരുന്നു. അയാളുടെ തടിമിടുക്ക് എന്നോട് വേണ്ട എന്നു പറഞ്ഞിട്ട് ഞാനും കടയില്‍നിന്നിറങ്ങി. മനസ്സാകെ ആ വഴക്കിനെ ചുറ്റപ്പെട്ടുകിടന്നു. ഉളളില്‍ വിഷവുമായി ജീവിക്കുന്ന ഇവനെപ്പോലുളളവര്‍ മലയാളികള്‍ക്കിടയിലുണ്ട്.
നടന്ന സംഭവം ജ്യേഷ്ഠത്തിയെ ധരിപ്പിച്ചു. എല്ലാത്തിനും ദൃക്‌സാക്ഷി അപ്പുവാണ്. ജ്യേഷ്ഠത്തി എന്നെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. പൈസ തന്നില്ലെങ്കില്‍ വേണ്ട. സ്വന്തം ഭാര്യയെ വരെ അവന്‍ തല്ലിയതായി കേട്ടിട്ടുണ്ട്. അവന്‍ സമുദായത്തിന്റെ നേതാവെന്നാ പറയുന്നത്. ഈ സംഭവം വള്ളികുന്നം ഒരു മതവൈര്യമായി സഹപ്രവര്‍ത്തകരിലേക്ക് പരത്തി. അതിന്റെ മുഖ്യ സൂത്രധാരന്‍ ഒരു ആനന്ദായിരുന്നു. അയാളുടെ വീട്ടിലാണ് ഒത്തുകൂടലും കളളുകുടിയും എല്ലാ ഞായറാഴ്ചകളില്‍ നടക്കുന്നത്. പന്തയം വച്ചുളള ചീട്ടുകളിയുമുണ്ട്. വള്ളികുന്നത്തെ ചവിട്ടിയത് വളരെ ഗൗരവമായിട്ടാണ് അവര്‍ കണ്ടത് അടിക്ക് തിരിച്ചടിക്കണം അതായിരുന്നു അവരുടെ തീരുമാനം. ഒരു ദിവസം ഞാന്‍ ദുര്‍വ്വയിലേക്ക് നടക്കുമ്പോള്‍ ഒരാള്‍ പിറകില്‍ നിന്ന് വിളിച്ചു. അത് ആനന്ദായിരുന്നു. ഒപ്പം മറ്റൊരാളുമുണ്ട്. വളരെ ആകര്‍ഷകമായ വസ്ത്രധാരണം, ചെറു പുഞ്ചിരി ആദ്യം സൗമ്യമായി സംസ്സാരിച്ചയാളുടെ സ്വരം മാറി. എന്നെ ഇപ്പോള്‍ തന്നെ സംഹരിച്ചുകളയുമെന്ന ഭാവത്തില്‍ ഭയപ്പെടുത്തി സംസാരിച്ചുകൊണ്ടരിക്കെ ഞാന്‍ ചോദിച്ചു, ചേട്ടന്മാര്‍ എന്റെ ഭാവി തീരുമാനിക്കാന്‍ ആരാണാവോ?. അടിക്ക് തിരിച്ചടിക്കാനാണ് വന്നതെങ്കില്‍ അടിക്കെടാ.. എന്റെ ശബ്ദവും ഉച്ചത്തിലായി.
ആനന്ദന്‍ എന്റെ ഉടുപ്പില്‍ ബലമായ് പിടിച്ചിട്ട് കൂടെ വന്നവനോട് പറഞ്ഞു. അടിക്കെടാ ഇവനെ..ആനിമിഷം ആനന്ദനെ ദൂരേക്ക് വലിച്ചെറിഞ്ഞ്. അടിക്കാന്‍ വന്നവന്റെ നാഭിക്കു തന്നെ തൊഴിച്ചു. അയാള്‍ അട്ട ചുരുളുന്നതു പോലെ താഴേക്ക് ചുരുണ്ടു. സൈക്കിളില്‍ വന്ന ഹിന്ദിക്കാര്‍, മദ്രാസികള്‍ തമ്മിലടിക്കുന്നത് നോക്കി നിന്നു. എന്റെ കണ്ണുകളില്‍ പ്രതികാരം മാത്രമായിരുന്നു. മുന്നോട്ടു വന്ന ആനന്ദിനെ ചവിട്ടി വീഴ്ത്തുക മാത്രമല്ല, ഇടിക്കയും ചെയ്തു. അപ്പോഴേക്കും ഹിന്ദിക്കാര്‍ ഓടി വന്ന് എന്നെ പിടിച്ചു മാറ്റി. ഇതൊക്കെ കണ്ട് രസിച്ച ഒരു മലയാളി ചെറിയാനും കൂട്ടത്തിലുണ്ടായിരുന്നു. എന്റെ മുന്നില്‍ നിശബദരായി അവര്‍ മാറിയിരുന്നു. അവരുടെ ശൂന്യത നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. ”വെറുതെ ചൊറിയാന്‍ വരല്ലേ, മര്യാദയ്ക്കു നീയൊക്കെ നടന്നില്ലെങ്കില്‍ ആശുപത്രിയിലായിരിക്കും വാസം.” നിര്‍വികാരരായി നിന്നതല്ലാതെ മറിച്ചൊന്നും പറഞ്ഞില്ല. വിഷാദഭാവത്തോടെ അവരെന്നെ നോക്കി നിന്നു. അവരുടെ ഉളളില്‍ നീരസവും പകയും വര്‍ദ്ധിച്ചു.
ന്യൂസ് ഡെസ്ക്
ഇടുക്കി ഡാമിലെ ജലനിരപ്പ് 2402 അടിയിലേക്ക് അടുക്കുന്നു. കനത്ത മഴയെത്തുടർന്നു കേരളത്തിലെ എട്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഒന്നൊന്നായി ഷട്ടറുകള്‍ മുഴുവന്‍ തുറന്നിട്ടും പുറത്തേക്കൊഴുകുന്നതിനെക്കാള്‍ കൂടുതല്‍ ജലമാണ് ഇടുക്കി ഡാമിലേക്ക് നിലവിൽ ഒഴുകിയെത്തുന്നത്. അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളില്‍ മൂന്നെണ്ണം ഒരു മീറ്ററും രണ്ടെണ്ണം 50 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയത്. വലിയ അളവില്‍ വെള്ളം കുത്തിയൊലിച്ചെത്തി ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെറുതോണി നഗരത്തിലെ പാലം കവിഞ്ഞ് വെള്ളം ഒഴുകി.
ഇത് മിനിറ്റുകള്‍ക്കുള്ളില്‍ വീണ്ടും ഉയര്‍ന്ന് പാലത്തിന് മുകളിലൂടെ ശക്തിയായി ഒഴുകുകയാണ്. കരയോട് ചേര്‍ന്ന് മരങ്ങളും കാടുപടലങ്ങളും തൂത്തെറിഞ്ഞാണ് ജലത്തിന്റെ പ്രവാഹം. ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. ചെറുതോണി-കട്ടപ്പന റൂട്ടില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അഞ്ച് ഷട്ടറുകളും തുറന്നതോടെ സെക്കന്‍ഡില്‍ 300 ക്യുമെക്‌സ് വെള്ളം വീതം പുറത്തേക്കൊഴുക്കിയിരുന്നത് ഘട്ടം ഘട്ടമായി 400,500, 600 ക്യുമെക്‌സ് വീതമാക്കുമെന്ന് കളക് ടര്‍ അറിയിച്ചു.
നിലവില്‍ 2401.72 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 2403 അടിയാണ്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, കഞ്ഞിക്കുഴി, മരിയാപുരം, വാത്തിക്കുടി പഞ്ചായത്തുകളിലാണ് ജലപ്രവാഹം ബാധിക്കുക. ഇതില്‍ വാഴത്തോപ്പില്‍ 36 ഉം കഞ്ഞിക്കുഴിയില്‍ 80 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നിന്നും വെള്ളം കൂടുതല്‍ ഒഴുക്കിവിടുകയാണെങ്കില്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിക്കാനും ആലോചനയുണ്ട്. നിലവില്‍ പെരിയാര്‍ രണ്ടായി പിരിയുന്ന ആലുവാ മണപ്പുറം വെള്ളത്തിനടിയിലാണ്. അങ്കമാലി കാലടി തുടങ്ങിയ ജനവാസ മേഖലകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയോടെ ഒരു ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നുവിട്ടത്. ഇതോടെ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി. ചെറുതോണിയില്‍ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ രാവിലെ എഴുമണിയോടെയാണ് തുറന്നത്. ട്രയല്‍ റണ്ണിന്റെ ഭാഗമായി വ്യാഴാഴ്ച തുറന്ന ഷട്ടര്‍ അടച്ചിരുന്നില്ല. പിന്നീട് മൂന്നാമത്തേതും ഉച്ചയ്ക്ക് ഒരു മണിയോടെ നാലമത്തെ ഷട്ടറും തുറന്നു. ഒന്നരയോടെ അഞ്ചാമത്തെ ഷട്ടറും തുറന്നു. അഞ്ചു ഷട്ടറില്‍ മധ്യഭാഗത്തെ ഷട്ടറായിരുന്നു ഇന്നലെ തുറന്നത്. നാല് മണിക്കൂറാണ് ട്രയല്‍ നിശ്ചയിച്ചിരുന്നതെങ്കിലും ജലനിരപ്പ് കൂടികൊണ്ടിരുന്നതിനാല്‍ പുലര്‍ച്ചവരെ ഷട്ടര്‍ തുറന്നിടാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.
അദ്ധ്യായം – 10
തകഴി, കാക്കനാടന്‍ സ്മരണകള്‍
നെടുവീര്‍പ്പുകളുമായി രാത്രിയുടെ യാമങ്ങളില്‍ ഉറങ്ങാതെ കിടന്നപ്പോള്‍ ഹൈസ്‌കൂളില്‍ പഠിച്ച കാലത്ത് മറ്റു കുട്ടികള്‍ക്കൊപ്പം പോയികണ്ട തേക്കടി, മലമ്പുഴ, കന്യാകുമാരിയെല്ലാം മനസ്സില്‍ തെളിഞ്ഞു വന്നു. കന്യാകുമാരിയിലെ വിവേകാനന്ദ പ്രതിമയും കിഴക്ക് കടലിനു മുകളില്‍ രക്തവര്‍ണ്ണം അണിയിച്ചുകൊണ്ട് വെയില്‍ നാളങ്ങള്‍ക്ക് മദ്ധ്യത്തില്‍ എരിയുന്ന അഗ്നി പോലെ ഉരുണ്ടു തിളങ്ങിയ ഉദയ സൂര്യനും, തേക്കടിയിലെ തടാകവും വന്‍ കാടുകളും, അവിടുത്തെ കുറ്റിക്കാടുകളുടെ ഇടയിലൂടെ കടന്നു വരുന്ന മാനുകളും, അവപുല്ലുതിന്നുന്നതിനിടയില്‍ ഇതര ദിക്കുകളിലേക്ക് തലയുയര്‍ത്തി സംശയത്തോടെ ശത്രുക്കളായ കടുവ, പുലി ഒക്കെ വരുന്നുണ്ടോ എന്നുനോക്കുന്നതും ഓര്‍ത്തു. അടുത്തും അകലെയും നടക്കുന്ന വെളള കൊക്കുകള്‍ അതില്‍ ചിലത് പുഴയുടെ മദ്ധ്യത്തിലൂടെ പറക്കുന്നത് നല്ല കാഴ്ച്ചയായിരുന്നു. വന്‍ മരങ്ങളുടെ മദ്ധ്യത്തിലൂടെ ഒരു പുലി വരുന്നതു കണ്ട് പാവം മാനുകള്‍ ജീവനും കൊണ്ട് ഓടുന്നത്. നടന്നു വന്ന് വെളളം കുടിച്ചുകൊണ്ടിരിക്കെ അവിടേക്കു കാട്ടാനകള്‍ വരുന്നതു കണ്ടു പുലിയും ഭയന്നോടുന്നു. ആനകളും വെളളം കുടിക്കാന്‍ വന്നതാണ്. ഒരു മണിക്കൂറോളം അവിടെ നിന്ന് ജിജ്ഞാസയോടെ, ആശ്ചര്യത്തോടെ, ഭയത്തോടെ ഇമ വെട്ടാതെ നോക്കി നിന്നു. അവിടേക്ക് കേരളത്തിന്റെ പല ഭാഗത്തു നിന്നുമുളള കുട്ടികള്‍ വന്നു കൊണ്ടിരുന്നു. എല്ലാവര്‍ക്കും മൃഗങ്ങളെക്കാണാനുളള വെമ്പലാണ്.
മൂകനായി ഇരുട്ടുമുറിയിലിരുന്ന് എന്താണ് ഞാന്‍ ചെയ്ത തെറ്റുകള്‍, കുറ്റങ്ങള്‍ എന്നതിന്റെ കണക്കെടുപ്പു തന്നെ നടത്തി. പോലീസടക്കം എന്നോടു ചെയ്തിട്ടുളള അന്യായങ്ങള്‍ മനസ്സിനെ വ്രണപ്പെടുത്തി. അവര്‍ സമൂഹത്തില്‍ കാട്ടുന്ന അനീതികള്‍ ഒരു നാടകത്തിലൂടെ തുറന്നു പറഞ്ഞതാണോ ഞാന്‍ ചെയ്ത കുറ്റം. സത്യം തുറന്നു പറഞ്ഞാല്‍ നക്‌സല്‍ ആകുമോ.? അനീതിയുടെയും ദുരാചാരങ്ങളുടെയും മറവില്‍ ജീവിതത്തില്‍ ഞാനൊരു വളര്‍ത്തു മൃഗമാണോ?. സത്യം പറഞ്ഞാല്‍ സല്‍സ്വഭാവി ദുസ്വഭാവിയാകുമോ?. ഇവിടുത്തെ പോലീസ് സമ്പന്നര്‍ക്കൊപ്പം നിന്ന് പാവങ്ങളോട് ക്രൂരത കാട്ടിയാല്‍ സ്ത്രീയോട് അതിക്രമം കാട്ടിയാല്‍ ആണായി പിറന്നവന്‍ അതു സഹിക്കണമെന്നാണോ?. അതിനെ ആര്‍ക്കാണ് തടയാന്‍ കഴിയുക?.
ഒപ്പം പഠിച്ചിരുന്ന കറ്റാനത്തുകാരന്‍ തോമസ്സ് പറഞ്ഞത് ഓര്‍ത്തു. അവന്റെ അച്ഛന്‍ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണ്. നീ നാടകം പോലീസ്സിനെതിരെ എഴുതിയാല്‍ നിന്നെ കളള കേസ്സില്‍ അവര്‍ അകത്താക്കും. ഒന്നുകില്‍ എഴുത്തു നിര്‍ത്തുക അല്ലെങ്കില്‍ നാടുവിട്ടു പോകുക. ആ പോലീസ്സുകാരനേക്കള്‍ മകന്‍ നല്ലവനായി തോന്നി. അവനൊപ്പം പഠിച്ചതു കൊണ്ട് അതൊക്കെ അറിയാനായി. എന്റെ നാടകം കാണാന്‍ അവന്റെ അച്ഛനുമുണ്ടായിരുന്നു. അയാളാണല്ലോ ഇത് പ്രശ്‌നമാക്കിയത്. ആ നാടകത്തില്‍ ഏറ്റവും നല്ല ആക്ടര്‍ ഞാനായതും അവര്‍ക്ക് ദഹിച്ചു കാണില്ല.
തോമസ്സിന് എന്നോട് ഒരു പ്രത്യേക സ്‌നേഹം തോന്നാന്‍ കാരണം മറ്റൊരു ക്‌ളാസ്സില്‍ പഠിക്കുന്ന ഗംഗാധരന്‍ ഇവനുമായി വഴക്കുണ്ടാക്കി. ആ വഴക്കില്‍ ഗംഗാധരന്‍ ഇവനെ ഉപദ്രവിച്ചു. അതിനു പ്രതികാരം ചെയ്യാന്‍ അവര്‍ എന്നെയാണ് സമീപിച്ചത്. അവന്റെ കൂട്ടത്തില്‍ ഓമനക്കുട്ടനുമുണ്ടായിരുന്നു. എല്ലാത്തിനും ദൃക്‌സാക്ഷിയാണവന്‍. അനാവശ്യമായിട്ടാണ് ഉപദ്രവിച്ചതെന്ന് അവന്‍ ആണയിട്ടു പറഞ്ഞു. വീട്ടിലോ ഹെഡമാസ്റ്ററോടോ പറയാനുളള ധൈര്യമില്ല.
ഒരു വെളളിയാഴ്ച്ച ഉച്ചയ്ക്ക് സ്‌ക്കൂളിന് പുറത്തുളള റോഡില്‍ ഗംഗാധരനെ അവന്‍ വീട്ടിലേക്ക് പോവുമ്പോള്‍ ഞാന്‍ തടഞ്ഞു നിര്‍ത്തി. അനാവശ്യമായി നീ തോമസ്സിനെ ഇടിച്ചതിന് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. എനിക്കൊപ്പം തോമസ്സുമുണ്ടായിരുന്നു. അവന്‍ പരിഭവത്തോടും പുച്ഛത്തോടും പറഞ്ഞു. ”എനിക്കിപ്പം മനസ്സില്ല.” ഞാന്‍ ചുറ്റുപാടുകള്‍ നോക്കി. ആരെങ്കിലും കാണുന്നുണ്ടോ. ഒരു വിദ്യാര്‍ത്ഥി അതുവഴി നടക്കുന്നുണ്ട്. ഗംഗാധരനെ സ്‌നേഹത്തോടെ തലോടിയിട്ട് അടുത്തുകൂടി നടന്നു പോയ വിദ്യാര്‍ത്ഥി അകലത്തിലെത്തിയ തക്കം നോക്കി ഉയര്‍ന്നു നെഞ്ചില്‍ തന്നെ ചവിട്ടി. ഗംഗാധരന്‍ മലര്‍ന്നു വീണു. അടുത്ത് ചെന്ന് ഉടുപ്പില്‍ പിടിച്ച് പൊക്കിയിട്ടു പറഞ്ഞു. അനാവശ്യമായി നീ ആരേയും ഉപദ്രവിക്കരുത് കേട്ടോ. തോമസ്സ് ആനന്ദ പുളകിതനായി. ഗംഗാധരന്‍ ഉത്കണ്ഠയോടെ രണ്ടുപേരെയും നോക്കി നിന്നു. മനസ്സില്‍ പറഞ്ഞു ഇവനോട് ഏറ്റുമുട്ടാന്‍ പോയത് തെറ്റ്. എല്ലാ വര്‍ഷവും സ്‌കൂളിലെ ഹൈജംമ്പില്‍ ഒന്നാം സ്ഥാനം വാങ്ങുന്നവനാണ് അതു കൊണ്ടാവണം നിന്ന നില്പില്‍ മുകളിലേക്കുയര്‍ന്നത്. മുഖമാകെ ചുവന്നിരുന്നു.
പത്താം ക്‌ളാസ്സിലെ എല്ലാ കുട്ടികളും അത്യാഹ്‌ളാദത്തോടെയാണ് സ്‌കൂള്‍ അദ്ധ്യാപകര്‍ക്കൊപ്പമുളള ഫോട്ടോ എടുത്തത്. ഫോട്ടോ എടുക്കാന്‍ വന്നത് ദൂരെ നിന്നുളള ആരോ ആണ്. എന്റെ ക്‌ളാസ്സിലെ കുട്ടികള്‍ എല്ലാം ഫോട്ടോയ്ക്ക് തയ്യാറായി. ഒരു കുട്ടി 5 രൂപ കൊടുത്താലേ ഫോട്ടോ എടുക്കൂ. തീര്‍ച്ചയായും ഒരു കുട്ടിയെ സംബന്ധിച്ച് സ്‌കൂളില്‍ നിന്നു പിരിഞ്ഞു പോവുമ്പോള്‍ മധുരമായ ഒരനുഭവമാണ് സഹപാഠികള്‍ ഒന്നിച്ചുളള ഫോട്ടോ. ഫോട്ടോയുടെ ദിനങ്ങള്‍ക്കായി കാശു കൊടുത്ത് അവര്‍ കാത്തിരുന്നു. എന്റെ മനസ്സില്‍ ദുഖഭാരങ്ങളായിരുന്നു. മുന്നില്‍ വെറും പുകപടലങ്ങള്‍. അതിങ്ങനെ ലക്ഷ്യമില്ലാതെയലയുന്നു. സ്‌കൂള്‍ വിനോദയാത്രകള്‍ പോകുമ്പോഴൊക്കെ കോഴി, ആട് ഇവയെ വിറ്റിട്ടോ അല്ലെങ്കില്‍ കൂലിപ്പണി ചെയ്‌തോ ആണ് കാശുണ്ടാക്കുന്നത്. ഇപ്പോള്‍ വില്‍ക്കാന്‍ ഒന്നുമില്ല. വേനലായതിനാല്‍ വീട്ടിലും പണിയില്ല. വളരെ താല്‍പര്യമായിരുന്നു എനിക്കും ഒരു ഫോട്ടോ എടുക്കണമെന്ന്. ഫോട്ടോ എടുക്കാന്‍ പണമില്ലാതെ ഒന്നും നടന്നില്ല. അതൊരു നീറ്റലായി മനസ്സില്‍ കിടന്നു പുകഞ്ഞു. ഫോട്ടോ എടുക്കുന്ന ദിവസം ഞാനിരുന്ന ക്‌ള്‌സ് മുറിയുടെ വലിയ ജനാലയിലൂടെ നിശ്ചലനായി പടിഞ്ഞാറോട്ട് നോക്കിനിന്നു. അവര്‍ക്കൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ എന്റെ ഹൃദയം, കണ്ണുകള്‍ യാചിക്കുന്നുണ്ടായിരുന്നു. പത്താം ക്‌ളാസ്സില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും ആഹ്‌ളാദം നല്‍കിയ ഒരനുഭവമായിരുന്നത്. എന്റെ കണ്ണുകള്‍ക്കു മുന്നില്‍ അന്ധകാരം തോന്നിയ നിമഷങ്ങള്‍. ആ മുറിക്കുളളില്‍ അധികനേരം നില്‍ക്കാന്‍ കഴിയാതെ നിറ കണ്ണുകളുമായി പുറത്തേക്കു നടന്നു. സ്വന്തം അദ്ധ്യാപകര്‍ പോലും അല്പം കരുണകാണിച്ചില്ല. എല്ലാവരും ഫോട്ടോ എടുക്കുമ്പോള്‍ ഒരാള്‍ മാത്രം എവിടെ എന്നാരും ചോദിച്ചില്ല.
ബാഡ്മിന്റണ്‍ കളിക്കുന്നതിന്റെ തെക്കു ഭാഗത്തായി പുതിയൊരു മൂത്രപ്പുരയുണ്ട്. മൂത്രമൊഴിച്ചിട്ട് പുറത്തേക്കിറങ്ങി നടന്നു. അപ്പോഴാണ് തോമസ്സ് എന്നെ അന്വേഷിക്കുന്നതും എല്ലാവരും ഒന്നിച്ചുളള ഫോട്ടോയുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുന്നതും. അവന്റെ വാക്കുകള്‍ എന്റെ ഹൃദയവേദന കൂട്ടി. എന്റെ സങ്കടം ഞാനവനോട് പറഞ്ഞില്ല. എന്റെ ആകെയുളള ഉത്തരം എനിക്ക് ഫോട്ടോകളോട് താല്പര്യമില്ല എന്നുമാത്രമായിരുന്നു. ജന്മിയായ ഒരച്ഛന്റെ വീട്ടില്‍ കൂലിപ്പണികാരനായ ഒരു മകനുളളത് എനിക്കല്ലാതെ മറ്റാര്‍ക്കുമറിയില്ല. മുന്നില്‍ ദുഖദുരിതങ്ങളുണ്ടെങ്കിലും സ്വന്തം ജീവിതത്തെ അനായാസമായി നിലയ്ക്ക് നിര്‍ത്താന്‍ എനിക്കു കഴിയുന്നു. എന്റെ ഇഷ്ട പ്രകാരം ഞാന്‍ ശ്വാസോച്ഛ്വസം ചെയ്യുന്നില്ലേ. ജീവിത പ്രതിസന്ധികളെ തരണം ചെയ്യുന്നത് ധീരന്മാരാണ്. ഭീരുക്കളല്ല. എല്ലാ ദുഖങ്ങളേയും എനിക്കുളളില്‍ നിശബ്ദമായി ഞാന്‍ താലോലിച്ചു. അതിലൂടെ തടസ്സങ്ങളെ അതിജീവിക്കാന്‍ പഠിച്ചു. ചെറുപ്പത്തില്‍ കഷ്ടപ്പെട്ടും പ്രതിരോധിച്ചും അതിജീവിച്ചും മുന്നോട്ടു പോയവരൊക്കെ പുതു ജീവന്‍ പ്രാപിച്ചിട്ടുളളതായിട്ടല്ലേ ലെപ്രസി സാനിട്ടോറിയത്തില്‍ നിന്നെടുത്തിട്ടുളള പുസ്തകത്തിലൂടെ മനസ്സിലാക്കിയത്.
തോമസ്സില്‍ നിന്നാണ് എനിക്കെതിരെ പോലീസ് നടത്തുന്ന ഗൂഢ നീക്കങ്ങളെപ്പറ്റി ഞാനറിയുന്നത്. നാടുവിടാന്‍ തന്നെയുളള പ്രധാന കാരണം പോലീസ്സിന്റെ തുടര്‍ നടപടികളാണ്. നാടകങ്ങള്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നതും പോലീസ് സേനയിലെ മുഖംമൂടികളെപ്പറ്റിയാണ്. മനുഷ്യന്‍ അന്ധമായി അവരെ അനുസരിക്കുന്നു. ഒന്നുകില്‍ പോരാടുക അല്ലെങ്കില്‍ ഒളിച്ചോടുക. പോരാട്ടത്തിനു പോയാല്‍ പോലീസും വീട്ടുകാരും പ്രതികാര നടപടികളിലേക്ക് പോകും. എനിക്ക് ഞാന്‍ മാത്രമേയുളളൂ. ആരും സഹായത്തിനില്ല. ഇത്ര ചെറുപ്പത്തില്‍ തന്നെ ഞാനൊരു നക്‌സലോ, ഭീകരവാദിയോ ആകാന്‍ ഞാനായിട്ടെന്തിനു ശ്രമിക്കണം. സമൂഹത്തിനാകെ സ്വാതന്ത്യം നിഷേധിച്ചിട്ടില്ലല്ലോ. എന്റെ അമ്മയും എന്നെയോര്‍ത്ത് ഭയപ്പെടുന്നുണ്ട്. നിനക്ക് ശത്രുക്കള്‍ കൂടുന്നു. നീ നാടു വിട്ട് പോവുന്നതാണ് എല്ലാവര്‍ക്കും നല്ലത്. നീ നാടകമെഴുതി എവിടെയെങ്കിലും അവതരിപ്പിക്കും. അതു കണ്ട് പോലീസ് നിന്നെ നക്‌സല്‍ എന്ന പേരില്‍ ജയിലിലടയ്ക്കും.
രണ്ടു റേഡിയോ നാടകങ്ങള്‍ തിരുവനന്തപുരം, തൃശൂര്‍ നിലയങ്ങളില്‍ നിന്നു പ്രക്ഷേപണം ചെയ്യുകയുണ്ടായി. അതൊന്നും പോലീസ് നാടകങ്ങളല്ലായിരുന്നു. ചില സത്യങ്ങള്‍ പറയുമ്പോള്‍ അതിനെ അഭിമുഖീകരീക്കാന്‍ ധൈര്യമില്ലാതെ അസഹിഷ്ണുത എന്തിനാണമ്മേ?. അതിന്റെ അര്‍ത്ഥം സത്യവും നീതിയും അംഗീകരിക്കാന്‍ തയ്യാറല്ല എന്നല്ലേ. അവസാനം അമ്മ പറഞ്ഞത് നിന്റെ മുന്നില്‍ ആരും കീഴടങ്ങില്ല. നിന്നെ കീഴടക്കാന്‍ പോലീസ് നടക്കുന്നു. നീ ദൈവത്തെ ഓര്‍ത്ത് എങ്ങോട്ടെങ്കിലും പോ. മകനെ ഓര്‍ത്ത് സഹതപിക്കുന്ന ഒരമ്മ. എല്ലായിടത്തു നിന്നും ഭീഷണികളാണ് .
മലയാള മനോരമയുടെ കേരള യുവ സാഹിത്യ സഖ്യത്തില്‍ മാവേലക്കരയില്‍ നിന്നുളള ഏക വ്യക്തിയാണ് ഞാന്‍. കായംകുളത്തു നിന്നു ചേരാവളളി ശശിയുണ്ട്. ഞങ്ങള്‍ ഒന്നിച്ച് കായംകുളത്തു നിന്ന് കോട്ടയത്തേക്ക് ട്രെയിന്‍ യാത്ര ചെയ്തിട്ടുണ്ട്. ഇതിനകം നാലു പ്രാവശ്യം സാഹിത്യ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ പോയിട്ടുണ്ട്. അവിടെ പരിചയപ്പെട്ടവരാണ് കെ. പി കേശവമേനോന്‍, ജോസഫ് മുണ്ടശ്ശേരി, പാലാ കെ. എം. മാത്യു, തകഴി, മുട്ടത്തു വര്‍ക്കി, തിരുനെല്ലൂര്‍ കരുണാകരന്‍, സിപ്പി പളളിപ്പുറം, അയ്യപ്പപണിക്കര്‍, പ്രൊഫ. എം.അച്ചുതന്‍ തുടങ്ങിയവര്‍. യുവ സാഹിത്യ സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ പല കോളജുകളില്‍ സാഹിത്യ സെമിനാറുകളും സിംബോസിയങ്ങളും നടന്നിട്ടുണ്ട്. ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നത് പന്തളം എന്‍.എസ്.എസ് കോളജില്‍ നടന്ന സെമിനാറില്‍ കാക്കനാടന്‍ കളളുകുടിച്ച് അബോധാവസ്ഥയില്‍ വന്നതാണ്.
കാക്കനാടനെ തേടി സംഘാടകര്‍ എത്തുമ്പോള്‍ അദ്ദേഹം ലഹരിക്കടിമപ്പെട്ട് ഇരിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഞാനും അവര്‍ക്ക് പിറകെ വെറുതെ പോയതാണ്. സംഘാടകരില്‍ ഒരാള്‍ പറഞ്ഞു അടുത്തത് സാറാണ് ആധുനിക സാഹിത്യത്തെപ്പറ്റി സംസാരിക്കേണ്ടത്. ഉടനടി ചോദിച്ചു ആരാ പറഞ്ഞത് എന്റെ പേര് കൊടുക്കാന്‍. എന്നോട് ചോദിച്ചോ. സംഘാടകരിലെ ഒരാള്‍ ആ ചോദ്യം കേട്ട് അമ്പരന്നു. അയാള്‍ ഭയഭക്തിയോടെ പറഞ്ഞു, സാറിനെ ഞങ്ങളാണ് ഇവിടെ കൊണ്ടുവന്നത്. കാക്കനാടന്‍ സംശയത്തോടെ നോക്കി.ആ നോട്ടത്തില്‍ ഇവര്‍ പറയുന്നത് സത്യമാണോ . അതോ എന്നെ ബലാല്‍ക്കാരമായി കൊണ്ടുവന്നതോ എന്ന ചിന്തയായിരുന്നു. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒപ്പം നടന്നു ഇടയ്ക്ക് ചോദിച്ചു ഞാന്‍ സംസാരിക്കേണ്ടത് ആധുനിക സാഹിത്യത്തെപ്പറ്റിയാണ് അല്ലേ. ഒപ്പം നടന്നയാള്‍ അതെയെന്നുത്തരം കൊടുത്തു. നടക്കുന്നതിനിടയില്‍ കാലു വഴുതിക്കൊണ്ടിരുന്നു. സംഘാടകരുടെ ഉളളില്‍ നിരാശയും സംഘര്‍ഷവും നിറഞ്ഞുനിന്നു. ഇതു പകലാണോ രാത്രിയാണോ എന്നുപോലും സംശയിക്കുന്ന വ്യക്തി വേദിയില്‍ എന്താണ് പറയുക ഇതായിരുന്നു അവരുടെ ആശങ്ക.
വേദിയില്‍ ചിലരൊക്കെ ഇരിക്കുന്നുണ്ട്. അവരുടെ മദ്ധ്യത്തിലേക്ക് വന്ന കാക്കനാടനില്‍ എല്ലാവരുടേയും കണ്ണുകള്‍ തറച്ചുനിന്നു. എല്ലാവരും മിഴികള്‍ ഉയര്‍ത്തി നോക്കി. എന്തോ പന്തികേട് കാണുന്നുണ്ട്. അദ്ധ്യക്ഷന്‍ കാക്കനാടനെ പ്രസംഗിക്കാന്‍ ക്ഷണിച്ചു. സംഘാടകരുടെ സര്‍വ്വ ആശങ്കകളുമകറ്റുന്ന വിധമായിരുന്നു കാക്കനാടന്റെ വാക്കുകള്‍. ഓരോ വാക്കുകളും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് പുതുമയും, ഭാവനയും പകര്‍ന്നു പുതിയ മാനങ്ങള്‍ കണ്ടെത്തുന്നതായിരുന്നു. പനിനീര്‍പ്പൂവിന്റെ ദളങ്ങള്‍ പോലെ സ്ത്രീകള്‍ എന്നും ഊഷ്മളമായ പ്രകാശം പ്രസരിപ്പിക്കുന്നവരെന്ന സത്യം പുരുഷന്മാര്‍ മറക്കുന്നുവെന്ന യാഥാര്‍ത്ഥ്യവും അദ്ദേഹം തുറന്നുപറഞ്ഞു. കേരള യുവ സാഹിത്യ സഖ്യത്തിന്‍റെ സെക്രട്ടറി ശശിധരന്‍ കണ്ടത്തില്‍ ആയിരുന്നു.
തകഴിയുടെ ശങ്കരമംഗലം തറവാട്ടിലും ഒരു ദിവസം ഞാന്‍ പോയി. കേരള യുവ സാഹിത്യ സഖ്യ സെമിനാറില്‍ അദ്ദേഹം സംബന്ധിച്ചപ്പോഴാണ് പരിചയപ്പെട്ടത്. താമരക്കുളം ചാരുംമൂടുകാരനാണെന്നറിഞ്ഞപ്പോള്‍ ങഹാ…. നീ എന്റെ ജില്ലക്കാരനാണല്ലോ, എന്റെ വീട്ടിലേക്ക് വരാന്‍ എളുപ്പമാണല്ലോ. ഒരാഴ്ച്ച കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തിന്റെ വീട് ചോദിച്ചറഞ്ഞ് ചെല്ലുമ്പോള്‍ ഒരു കര്‍ഷകനായി ജോലിക്കാര്‍ക്കൊപ്പം നിന്ന് ജോലി ചെയ്യുന്ന തകഴിയെയാണ് കണ്ടത്. പാടവരമ്പത്ത് അദ്ദേഹത്തെ പ്രതീക്ഷിച്ചു ഞാന്‍ നിന്നു. അല്പം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി വരുമ്പോഴാണ് എന്നെ കണ്ടത്. കുശലാന്വേഷണങ്ങള്‍ നടത്തിയിട്ട് എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. നടക്കുന്നതിനിടയില്‍ നാടുവിട്ടു പോകുന്ന കാര്യവും പോലീസില്‍ നിന്നുളള അനുഭവവും പറഞ്ഞു.
എന്റെ റേഡിയോ നാടകങ്ങള്‍ അദ്ദേഹം കേട്ടിട്ടുണ്ടെങ്കിലും മറ്റു നാടകങ്ങളെപ്പറ്റിയറിയില്ല. അന്ന് എനിക്കു ലഭിച്ച മറുപടി, എഴുത്തുകാരന്‍ എന്നും കുരുക്ഷേത്ര യുദ്ധത്തിലെ പോരാളികളാണ്. അതില്‍ കൃഷ്ണനാകാം അര്‍ജുനനാകാം ദുര്യോധനനാകാം. മണ്ണില്‍ കൗരവരുടെ എണ്ണമാണ് കൂടുതല്‍. അതില്‍ എഴുതുന്ന ചിലരുണ്ട്. യുദ്ധത്തില്‍ അമ്പും വില്ലുമില്ലാത്ത അര്‍ജുനനെ ഓര്‍ത്തു. അയാള്‍ മരിക്കാനും തയ്യാറായിരുന്നു. നിന്നെപ്പോലെ ഒരാള്‍ക്ക് നാടുവിടാനെ മാര്‍ഗ്ഗമുളളു. ഞാന്‍ നിന്നോട് പറയുന്നത് ഈ നാടകമെഴത്തു നിര്‍ത്തി നോവല്‍ എഴുതാന്‍ ശ്രമിക്കണമെന്നാണ്. നാടകമെഴുതുന്നവര്‍ക്ക് കുറച്ചു കൂടി വഴങ്ങും നോവല്‍. ആ കൂടിക്കാഴ്ച്ച പുതിയൊരനുഭവമാണ് നല്കിയത്. നല്ല സാഹിത്യകാരന്‍ന്മാര്‍, കവികള്‍ ഉപരി സാഹിത്യത്തിന്‍റെ ദല്ലാളന്മാരല്ല മറിച്ച് അനീതി കണ്ടാല്‍ അമര്‍ഷത്തിന്റെ ജ്വാല അവരില്‍ എരിയും. നീ പോലീസിനെ മാറ്റിമറിക്കാന്‍ ശ്രമിച്ചാല്‍ അതു നടക്കത്തില്ല. അവരില്‍ പലരും ജനങ്ങളെ കൊളള ചെയ്യുന്നവരാണ്. അവര്‍ക്കെതിരെ ശബ്ദിച്ചാല്‍ അവരെ ഭരിക്കുന്നവര്‍ക്കും അതിഷ്ടപ്പെടില്ല. പഴയ ഭൂപ്രഭക്കന്മാര്‍ ജനാധിപത്യമെന്ന പേരില്‍ ജീവിക്കുന്നു. നീ ചെറുപ്പമാണ് ധാരാളം പഠിക്കാനും അറിയാനുമുണ്ട്. നിന്റെ ഹൃദയമിടിപ്പ് എനിക്ക് മനസ്സിലാകും. അത് എല്ലാവര്‍ക്കും മനസ്സിലാകണമെന്നില്ല.
വീട്ടിലെത്തിയ ഞങ്ങള്‍ക്ക് കാത്ത ചേച്ചി ചായ ഇട്ടു തന്നു. പറമ്പില്‍ ആരോ പണി ചെയ്യുന്നുണ്ട്. പുസ്തകങ്ങള്‍ ഇരുന്ന സ്ഥലത്തേക്ക് എന്റെ കണ്ണുകള്‍ പാഞ്ഞുചെന്നു. തകഴി അകത്തേക്ക് പോയ തക്കം നോക്കി ചെമ്മീന്‍ എന്ന നോവല്‍ ഞാനെന്റെ മടിക്കുത്തില്‍ താഴ്ത്തി. അദ്ധ്വാനിക്കുന്നവനൊപ്പം അദ്ധ്വാനിക്കുന്ന ചൂഷണത്തിനും മര്‍ദ്ദനത്തിനുമെതിരെ പോരാടിയ തകഴിയുടെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അദ്ദേഹവും ചവിട്ടിമെതിക്കപ്പെടുന്നവനൊപ്പമെന്ന് ഞാന്‍ മനസ്സിലാക്കി. ഉച്ചഭക്ഷണത്തിനു നിര്‍ബന്ധിച്ചെങ്കിലും ഞാന്‍ നിന്നില്ല. എത്രയും പെട്ടെന്ന് അവിടെ നിന്ന് രക്ഷപ്പെടാനാണ് ശ്രമിച്ചത്. കാരണം ഞാനൊരു പുസ്തകം മോഷ്ടിച്ചു കളളനായിരിക്കുകയാണ്. പണത്തിന്റെ അഭാവമാണ് എന്നെ ഇതിനു പ്രേരിപ്പിച്ചത്.
വരിക്കോലി മുക്കില്‍വിളയിലെ ഒരു മുറിക്കടയില്‍ ഒരു നഴ്‌സ് രോഗികളെ ശുശ്രൂഷിക്കുന്ന ക്‌ളിനിക്ക് നടത്തിയിരുന്നു. ചില ദിവസങ്ങളില്‍ അവിടെ ഡോക്ടര്‍മാരും വരുമായിരുന്നു. ആ ദിവസം രോഗികളുടെ എണ്ണം കൂടും. ആ സ്ഥാപനം നടത്തിയിരുന്നത് നൂറനാട്ടുളള പോള്‍ സാറിന്റെ ഭാര്യയുടെ സഹോദരിയായിരുന്നു. അദ്ദേഹം നൂറനാട് ജനതാ തീയേറ്റേഴ്‌സ് ഉടമകളുടെ സഹോദരനും ഈഴവ സമുദായക്കാരനുമായിരുന്നു. പോള്‍സാര്‍ ക്രിസ്തീയ ദൈവരാജ്യത്തെപ്പറ്റി പ്രസംഗിച്ചും എഴുതിയും നടന്ന കാലം. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഹായിയായിരുന്നു തിരുവനന്തപുരത്തുളള ബനഡിക്റ്റ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി. ചെറപ്പകാലത്ത് ഞാന്‍ പളളിയില്‍ മുടങ്ങാതെ പോവുന്ന ആളായിരുന്നു. അതിന്റെ ഫലമായി പല പളളികളിലും ഞായറാഴ്ച്ച ദിവസങ്ങളില്‍ പ്രസംഗിക്കാന്‍ പോകുമായിരുന്നു. അങ്ങനെ നൂറനാട് മര്‍ത്തോമ്മാ പളളിയില്‍ പ്രസംഗിച്ചു കഴിഞ്ഞപ്പോള്‍ എന്നെ ഉച്ചഭക്ഷണത്തിന് വിളിച്ചത് പളളിയിലുണ്ടായിരുന്ന പോള്‍ സാറാണ്. എന്നെപ്പറ്റി റേഡിയോയിലൂടെ അദ്ദേഹം കേട്ടിരുന്നു. അന്ന് പളളിയുടെ സെക്രട്ടറി ജോണ്‍സാറായിരുന്നു. ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് ഏതാനും ക്രിസ്തീയ ഗാനങ്ങള്‍ എഴുതിത്തരണമെന്നവശ്യപ്പെട്ടു. പിന്നീട് ഒരു രാത്രിയില്‍ ഞാന്‍ ആ വീട്ടില്‍ കഴിഞ്ഞിട്ടുണ്ട്. ഗാനങ്ങളും എഴുതിക്കൊടുത്തു. അദ്ദേഹത്തിന്റെ ബന്ധു വീട്ടിലും ഞാന്‍ പ്രസംഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകനാണ് പില്‍ക്കലത്ത് സീരിയലില്‍ കടമറ്റത്ത് അച്ചനായി അഭിനയിച്ച പ്രകാശ്. അനുജന്‍ സൂരജുമായും എനിക്കു നല്ല ബന്ധമുണ്ടായിരുന്നു. പോള്‍സാറുമായുളള ബന്ധം മനസിലാക്കി ആ നഴ്‌സ് എന്നോട് ഒരു ബന്ധുവിനെപ്പോലെ പെരുമാറി.
ന്യൂസ് ഡെസ്ക്
ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നു. ഡാമിലെ ജലനിരപ്പ് 2399.58 അടിയിലെത്തി. ഇടുക്കി ഡാമിലേക്ക് ക്രമാതീതമായി വെള്ളം ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്ണിന്റെ ഭാഗമായി തുറന്ന ചെറുതോണി ഡാമിന്റെ ഷട്ടര്‍ അടക്കില്ല. നാലു മണിക്കൂര്‍ ഷട്ടര്‍ തുറന്നുവെക്കുമെന്നായിരുന്നു അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. നിലവില്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന അളവില്‍ തന്നെ ഇന്ന് രാത്രിയും ജലം പുറത്തേക്ക് ഒഴുക്കുന്നത് തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിട്ടും ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. മൂലമറ്റത്ത് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ ആവശ്യമായതിനേക്കാള്‍ ഏതാണ് അഞ്ചിരട്ടി വെള്ളമാണ് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് 24 മണിക്കൂര്‍ കഴിഞ്ഞേ ഡാം തുറക്കാവൂ എന്നാണ് ചട്ടം. 26 വര്‍ഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നത്. ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ആണ് ഉയര്‍ത്തിയത്. അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടറാണ് തുറന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് ഷട്ടര്‍ ഉയര്‍ത്തി തുടങ്ങിയത്.
സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലമാണ് ഒഴുക്കി വിടുക. ചെറുതോണി ഡാമിന്റെ താഴ്ത്തുള്ളവരും ചെറുതോണി, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവരും സംരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക് ടര്‍ ജീവന്‍ ബാബു അറിയിച്ചു. രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്.
ഡാമില്‍ നിന്നും നാല് മണിക്കൂര്‍ കൊണ്ട് 7,200,00 ക്യുബിക് മീറ്റര്‍(0.72 ദശലക്ഷം ക്യുബിക് മീറ്റര്‍) ജലം നഷ്ടമാകും. ലോവര്‍പെരിയാറില്‍ 4.55 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമാണ് ശേഷി. നേരത്തേ പറഞ്ഞിരുന്ന കണക്ക് പ്രകാരം നാലു മണിക്കൂര്‍ കൊണ്ട് ഇടുക്കിയില്‍ നിന്ന് തുറന്ന് വിടുന്നത് 1.058 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അത്രയും ജലമാണ്. ഇതുവഴി മണിക്കൂറിന് പത്ത് ലക്ഷം എന്ന നിലയിലുള്ള നഷ്ടമാണ് വൈദ്യുതി വകുപ്പിന് ഉണ്ടാകുക. ഇതിന് മുമ്പ് 1992 ലാണ് ഡാം തുറന്നത്. അന്ന് ഒക് ടോബറില്‍ ഞായറാഴ്ച രാവിലെ തുറന്ന ഷട്ടര്‍ താഴ്ത്തിയത് അഞ്ചാം ദിവസമായ വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്കായിരുന്നു.
ന്യൂസ് ഡെസ്ക്
ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നുവിട്ട സാഹചര്യത്തിൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ഭാഗികമായി അടച്ചു. വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം വിമാനം പുറപ്പെടുന്നതിന് തടസമില്ല. ഉച്ചയ്ക്ക് 1.10 മുതലാണ് വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചത്. നിരോധനത്തെ തുടർന്ന് നെടുമ്പാശേരിയിൽ ഇറങ്ങേണ്ട വിമാനങ്ങൾ എവിടെയിറക്കുമെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരം, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് വഴി തിരിച്ചുവിടുമെന്നാണ് സൂചന.
ഇടമലയാര്‍ ഡാം തുറന്നതോടെ വിമാനത്താവളത്തിന് സമീപത്തെ ചെങ്ങല്‍ത്തോട് നിറഞ്ഞ് കവിഞ്ഞ് ഇവിടെനിന്നുള്ള വെള്ളം റണ്‍വേയിലേക്ക് കയറുന്നതിനാലാണ് തല്‍ക്കാലത്തേക്ക് വിമാനം ഇറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് സിയാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. മഴ കനക്കുന്ന അവസരങ്ങളില്‍ കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകള്‍ പണിതും നടപടികള്‍ സ്വീകരിച്ചിരുന്നത് കൊണ്ടാണ് ഇതുവരെ വിമാനത്താവളം അടക്കേണ്ടി വരാതിരുന്നത്. നേരത്തെ 2013 ല്‍ വെള്ളപ്പൊക്കത്തെതുടര്‍ന്ന് വിമാനത്താവളം അടച്ചിരുന്നു
ഇടമലയാറില്‍ നിന്ന് എത്തുന്ന വെള്ളം പെരിയാര്‍ കരകവിഞ്ഞ് ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെയാണ് ലാന്‍ഡിങ് നിര്‍ത്തിയത്. റണ്‍വേയില്‍ വെള്ളം കയറിയിട്ടില്ല. എന്നാല്‍ ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. റണ്‍വേയില്‍ നനവുണ്ടോ എന്ന് പരിശോധിച്ച ശേഷമേ ഇനി വിമാനങ്ങളുടെ ലാന്‍ഡിങ് അനുവദിക്കൂ.
In the event you want to then add style and decoration to your space and house inside, then you’ve got to search for vintage furniture that may help you accomplish that objective. Whether you need your coffee desk to end up being fashioned from metal or wood, the Made of teak wood, cup, resin or iron, some well-designed backyard or patio tables are usually other best exemplory case of patio furniture. Explore our household furniture styles online for even more wooden furniture choices. Like dining room table is for supper, chairs are usually for seating because they could be taken anyplace, couches are usually for the family room to provide comfortable seating location for the guest and drawers are usually for keeping little products from getting dropped and comes stool.
ന്യൂസ് ഡെസ്ക്
മാഞ്ചസ്റ്ററിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. സിറ്റി സെൻററിൽ പുകപടലങ്ങൾ നിറഞ്ഞു. എമർജൻസി സർവീസുകൾ രംഗത്ത് എത്തി തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. സിറ്റി സെന്ററിനടുത്തുള്ള ആർഡ്വിക്കിലെ ഇംപീരിയൽ നിറ്റ് വെയറിൽ ആണ് തീപിടുത്തം ഉണ്ടായത്. ഇന്ന് വൈകുന്നേരം എഴുമണിയോടെയാണ് സംഭവം. മാഞ്ചസ്റ്റർ ഫയർ ആൻഡ് റെസ്ക്യുവിന്റെ എട്ട് യൂണിറ്റുകൾ സ്ഥലത്ത് ഉണ്ട്. മാഞ്ചസ്റ്ററിനു പുറമേ സ്റ്റോക്ക് പോർട്ട്, ട്രാഫോർഡ് എന്നിവിടങ്ങളിൽ നിന്നും യൂണിറ്റുകൾ എത്തിയിട്ടുണ്ട്. അഗ്നിബാധ ഉണ്ടായിരിക്കുന്നത് ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ്. ഗോർട്ടണും അപ്പോളോ റൗണ്ട് എബൗട്ടിനും ഇടയിലുള്ള ഹൈഡ് റോഡ് പോലീസ് അടച്ചു. ആർക്കും പരിക്കുപറ്റിയതായി റിപ്പോർട്ട് ഇല്ല.
ടോം ജോസ് തടിയംപാട്
വളരെ കാലങ്ങളായി ഉണ്ടായിരുന്ന ആഗ്രഹമായിരുന്നു ഫ്‌ളോറന്‍സ് നൈറ്റിംഗേലിനെ സംസ്‌കരിച്ച ഹാം ഷെയറിലെ സെന്റ് മാര്‍ഗരറ്റ് പള്ളിയും ലണ്ടന്‍ സെന്റ് തോമസ് ആശുപത്രിയോട് ചേര്‍ന്നുള്ള അവരുടെ മ്യൂസിയവും കാണണമെന്ന്. കഴിഞ്ഞ ദിവസം ലണ്ടനില്‍ പോയപ്പോള്‍ ലണ്ടനില്‍ നിന്നും 75 മൈല്‍ അകലെ സൗത്താംപ്റ്റനടുത്തുള്ള ഹാം ഷെയറിലെ പള്ളിയും ശവകുടീരവും കാണുന്നതിനുവേണ്ടി യാത്രതിരിച്ചു. പോയ വഴിയും പ്രദേശവും വളരെ മനോഹരമായിരുന്നു. പക്ഷെ നൈറ്റിംഗേലിനെ സംസ്‌കരിച്ച ഈസ്റ്റ് വില്ലോയിലെ സെന്റ മാര്‍ഗരറ്റ് പള്ളി സ്ഥിതിചെയ്യുന്ന പ്രദേശവും അവരുടെ വീടിരുന്ന സ്ഥലവും തികച്ചും ഒരു കുഗ്രാമമാണ്. പള്ളിയുടെ അടുത്ത് ചെല്ലുമ്പോള്‍ ഒരു വാഹനം എതിര്‍ ദിശയില്‍ കൂടി വന്നാല്‍ സൈഡു കൊടുക്കാന്‍ പോലും ഇടയില്ലാത്ത റോഡുകളാണ്. തികച്ചും ഒരു കാര്‍ഷിക മേഖല. ജൂലൈ മാസം 22-ാം തിയതി രാവിലെ 9 മണിക്കാണ് ഞങ്ങള്‍ അവിടെ ചെല്ലുന്നത്. ഒന്‍പതേകാലിനു നടന്ന കുര്‍ബാനയില്‍ പങ്കെടുത്തു, ആംഗ്ലിക്കന്‍ പള്ളിയായതുകൊണ്ട് അവിടെ അന്ന് കുര്‍ബാന സ്വീകരണം ഉണ്ടായിരുന്നില്ല.
12-ാം നൂറ്റാണ്ടില്‍ പണിത പള്ളി ഇപ്പോഴും അതിന്റെ തനിമ നഷ്ടപ്പെടാതെ സൂക്ഷിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ആകെ ഉണ്ടായിരുന്നത് 15 പേര്‍ മാത്രം. അവര്‍ ഞങ്ങളെ വളരെ സ്‌നേഹത്തോടെ സ്വീകരിച്ചു. പള്ളിയുടെ ചരിത്രവും പശ്ചാത്തലവും എല്ലാം വിശദീകരിച്ചുതന്നു. നൈറ്റിംഗേലിന്റെ ശവകുടീരവും കൊണ്ടുപോയി കാണിച്ചു. പള്ളിയുടെ ഒരു ജനാല ഫ്‌ളോറന്‍സ് നൈറ്റിംഗേലിനുവേണ്ടി സമര്‍പ്പിച്ചിട്ടുണ്ട്. അവിടെ അവരുടെ പഴയ ഫോട്ടോകളും അവര്‍ ഉപയോഗിച്ച കുരിശും ക്രിമിയന്‍ യുദ്ധത്തില്‍ ഉപയോഗിച്ച വെടിയുണ്ടകൊണ്ട് നിര്‍മിച്ച ഒരു കുരിശിന്റെ മാതൃകയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒറിജിനല്‍ കുരിശ് ആരോ മോഷ്ടിച്ചു കൊണ്ടുപോയി.
ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ആഗ്രഹം തന്റെ ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കൊടുക്കണം എന്നായിരുന്നു. എന്നാല്‍ ആധുനിക നേഴ്‌സിംഗിനു ജന്മം കൊടുത്ത ഈ മഹതിയെ മഹാരാജാക്കന്മാരും പ്രതിഭാശാലികളായ ശാസ്ത്രജ്ഞന്‍മാരും പ്രധാനമന്ത്രിമാരും അന്ത്യവിശ്രമം കൊള്ളുന്ന ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ സംസകരിക്കണമെന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ അവശ്യപ്പെട്ടു. എന്നാല്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ കുടുംബം അവര്‍ ഓടിക്കളിച്ചു വളര്‍ന്ന ഗ്രാമത്തിലെ പള്ളിയില്‍ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പള്ളിയിലെ ശവകുടീരത്തില്‍ എഴുതി വച്ചിരിക്കുന്നത് F.N born 12 may 1820 died 1910 aug 13 എന്നുമാത്രമാണ്. അതിനു കാരണം നൈറ്റിംഗേല്‍ കൂടുതല്‍ അറിയപ്പെടാന്‍ ഇഷ്ടപ്പെട്ടിരുന്നില്ലയെന്നാണ് പള്ളിയിലെ സീനിയര്‍ അംഗം ഞങ്ങളോട് പറഞ്ഞത്. പള്ളിയും പരിസരവും ശവകുടീരവും എല്ലാം കണ്ടു ഫോട്ടോയും എടുത്തു ഞങ്ങള്‍ അവിടെ നിന്നും പുറപ്പെട്ടപ്പോള്‍ നഴ്‌സിംഗ് എന്ന ജോലികൊണ്ട് ഇംഗ്ലണ്ട് എന്ന ഈ വലിയ രാജ്യത്തു വരാന്‍ അവസരം കിട്ടിയ ഞങ്ങള്‍ക്ക് സന്തോഷം തോന്നി. പിന്നീട് ഞങ്ങള്‍ അവിടെനിന്നും രണ്ടു മൈല്‍ അകലെ അവരുടെ വീടിരുന്ന സ്ഥലം കാണാന്‍ പോയി. അവിടെ ഇപ്പോള്‍ എംബ്ലി പാര്‍ക്ക് എന്ന ഹൈസ്‌കൂള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ കുടുംബത്തില്‍പ്പെട്ട ആളുകള്‍ ഇപ്പോള്‍ എവിടെയാണ് താമസിക്കുന്നത് എന്ന് പള്ളിയില്‍ കണ്ടവരോട് ചോദിച്ചപ്പോള്‍ രണ്ടു മൈല്‍ അകലെയാണ് അവര്‍ താമസിക്കുന്നത് എന്നു പറഞ്ഞു.
ഹാംഷയറില്‍ നിന്നും ഞങ്ങള്‍ പോയത് ലണ്ടനിലേക്കാണ്. ബ്രിട്ടീഷ് പാര്‍ലമെന്റിന് അഭിമുഖമായിരിക്കുന്ന സെന്റ് തോമസ് ഹോസ്പിറ്റലിനോട് ചേര്‍ന്നിരിക്കുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ മ്യൂസിയം കാണുക എന്നതായിരുന്നു ഉദ്ദേശ്യം. മ്യൂസിയത്തില്‍ നൈറ്റിംഗേല്‍ ഉപയോഗിച്ച ബൈബിള്‍, എഴുതിയ കത്തുകള്‍, നഴ്‌സിംഗിനെപ്പറ്റി എഴുതിയ പുസ്തകങ്ങള്‍, അവര്‍ മേട്രന്‍ ആയിരുന്ന കാലത്ത് ഉപയോഗിച്ച മേശയും കസേരയും, ക്രിമിയയിലേക്കുള്ള യാത്രില്‍ ഉപയോഗിച്ച ബാഗ്, മരുന്നുകുപ്പികള്‍, അവര്‍ ധരിച്ചിരുന്ന ഡ്രസ്സ്, പഴയ ഫോട്ടോകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും സന്ദര്‍ശകര്‍ ഈ മ്യൂസിയത്തില്‍ എത്തുന്നുണ്ട്.
ഫ്‌ളോറന്‍സ് നൈറ്റിംഗേലിനെ ലോകം മുഴവന്‍ അറിയപ്പെടുന്ന തലത്തിലേക്ക് ഉയര്‍ത്തിയത് 1853ല്‍ റഷ്യ ടര്‍ക്കിക്കു നേരെ ആരംഭിച്ച യുദ്ധമായിരുന്നു. ഇതിനു കാരണം ഇസ്രായലിലെ ക്രിസ്തു ജനിച്ച പള്ളിയും മറ്റു ചില പ്രധാന ആരാധനലയങ്ങളിലും പ്രാര്‍ത്ഥന നടത്തിയിരുന്നത് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയായിരുന്നു. ആ കാലത്ത് വിശുദ്ധ സ്ഥലങ്ങള്‍ മുഴുവന്‍ നിയന്ത്രണം ടര്‍ക്കി സുല്‍ത്താന്റെ കീഴില്‍ ആയിരുന്നു. ഫ്രാന്‍സിലെ നെപ്പോളിയന്റെ സമ്മര്‍ദ്ദത്തിനൂ വഴങ്ങി ഈ അധികാരം സുല്‍ത്താന്‍ കത്തോലിക്കാ സഭയ്ക്ക് കൈമാറാന്‍ തയ്യാറായി. ഇതില്‍ പ്രതിഷേധിച്ച് റഷ്യ ടര്‍ക്കിയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഫ്രാന്‍സും, ടര്‍ക്കിയ്ക്കൊപ്പം അണിനിരന്നു. പിന്നീട്ട് ബ്രിട്ടനും ടര്‍ക്കിയ്ക്കൊപ്പം ചേര്‍ന്നൂ. യൂറോപ്പിലേയ്ക്കുള്ള റഷ്യയുടെ കടന്നുകയറ്റത്തെ ചെറുക്കുക എന്നതായിരുന്നു പൊതുവില്‍ കത്തോലിക്കാ വിരുദ്ധ മനോഭാവമുള്ള ബ്രിട്ടന്റെ ലക്ഷ്യം.
ടര്‍ക്കിയിലെ ക്രിമിയന്‍ പ്രദേശം (ഇന്നത്തെ ഈസ്റ്റാംബുള്‍) കേന്ദ്രീകരിച്ചായിരുന്നു യുദ്ധം. അവിടുത്തെ പട്ടാള ക്യാംപില്‍ വേണ്ടത്ര പരിചരണവും ചികിത്സയും കിട്ടാതെ പട്ടാളക്കാര്‍ മരിക്കുന്നുവെന്ന് ഇംഗ്ലണ്ടിലെ ടൈംസ് പത്രം വാര്‍ത്ത പ്രസിദ്ധീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പട്ടാളക്കാര്‍ക്ക് അനുകൂലമായി വലിയ ജനവികാരം രൂപപ്പെടുകയും അന്നത്തെ യുദ്ധ മന്ത്രി സിഡ്‌നി ഹെര്‍ബെര്‍ട്ട് ഫ്‌ളോറന്‍സ് നൈറ്റിംഗേലിനു അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു ഡസന്‍ നേഴ്‌സുമാരുടെ സംഘത്തെ നയിച്ച് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ ക്രിമിയയില്‍ എത്തുകയായിരുന്നു.
അവിടെ കണ്ട കാഴ്ച വേദനാജനകാമായിരുന്നു. വേണ്ടത്ര മരുന്നോ, ഭക്ഷണമോ ശുചിത്വമോ ഇല്ലാത്ത അവസ്ഥയില്‍ മലേറിയ, കോളറ മുതലായ മാരക രോഗങ്ങള്‍ പിടിപെട്ട് മരിക്കുന്ന പട്ടാളക്കാരെയാണ് അവര്‍ കണ്ടത്. ഇന്‍ഫെക്ഷന്‍ കൊണ്ടാണ് കൂടതല്‍ പട്ടാളക്കാര്‍ മരിക്കുന്നത് എന്ന് കണ്ടെത്തി ക്യാമ്പ് മുഴുവന്‍ മലിനമുക്തമാക്കി. ബെഡ്ഷീറ്റുകള്‍ മുഴുവന്‍ മാറ്റി, മുറിവുകള്‍ ശുദ്ധീകരിച്ച് മരുന്നുകള്‍ വച്ചുകെട്ടി അതിലൂടെ മരണനിരക്കു കുറക്കാനും സാംക്രമിക രോഗങ്ങള്‍ തടയാനും കഴിഞ്ഞു.
രാത്രി കാലങ്ങളില്‍ പരിക്കുപറ്റി ചികിത്സയില്‍ കഴിഞ്ഞിരുന്ന പട്ടാളക്കാരുടെ ഇടയിലൂടെ വിളക്കുമായി ചെന്ന് അവരെ പരിശോധിച്ചിരുന്നതു കൊണ്ട് മരണത്തിന്റെ വക്കോളമെത്തിയ ഒട്ടേറെപ്പേരെ രക്ഷിക്കുവാന്‍ നൈറ്റിംഗേലിന് കഴിഞ്ഞു. അതുകൊണ്ടാണ് അവരെ ‘ലേഡി വിത്ത് എ ലാംപ്’ (വിളക്കേന്തിയ വനിത) എന്നറിയപ്പെടാന്‍ കാരണമായത്. നൈറ്റിംഗേല്‍ നഴ്സിംങ്ങിനെ പറ്റി എഴുതിയ ഗ്രന്ഥങ്ങളായ ‘നോട്സ് ഓണ്‍ നഴ്സിംഗ്,” നോട്സ് ഓണ്‍ ഹോസ്പിറ്റല്‍ ”എന്നിവ ഇന്നൂം നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രയോജനപ്രദമാണ്.
1856ല്‍ യുദ്ധം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ഫ്‌ളോറന്‍സ് നൈറ്റിംഗേലിനു രാജോതിതമായ സ്വീകരണമാണ് ലഭിച്ചത്. തന്റെ അനൂഭവങ്ങളും നിര്‍ദ്ദേശങ്ങളും വിക്ടോറിയ രാഞ്ജിയും ആല്‍ബര്‍ട്ട് രാജകുമാരനുമായി പങ്കുവെച്ചതിന്റെ ഫലമായി അവര്‍ നല്‍കിയ വലിയ പാരിതോഷികം കൊണ്ട് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയോട് ചേര്‍ന്ന് 1860ല്‍ നൈറ്റിംഗേല്‍ സ്ഥാപിച്ച ‘സ്‌കൂള്‍ ആന്റ് ഹോം ഫോര്‍ നഴ്സസ്’ എന്ന സ്ഥാപനം ലോകത്തിലെ ആദ്യത്തെ നഴ്സിംഗ് സ്‌കൂളായി അംഗീകരിക്കപ്പെട്ടു. അങ്ങനെ നൈറ്റിംഗേല്‍ തുടക്കമിട്ട നേഴ്സിംഗ് ഇന്ന് ലോകത്തിലെ ഒരു പ്രധാനപ്പെട്ട തൊഴില്‍ മേഖലയായി വളര്‍ന്നു പന്തലിച്ചിരിക്കുന്നു. കൂടാതെ ബ്രിട്ടീഷ് ആര്‍മിക്കുവേണ്ടി ഒരു മെഡിക്കല്‍ കോളേജ് ആരംഭിക്കുവാന്‍ ഗവണ്‍മെന്റ് തയ്യാറായി. ആ കാലത്ത് ഏറ്റവും അറിയപ്പെട്ട നേഴ്‌സുമാര്‍ മുഴുവന്‍ പഠിച്ചിറങ്ങിയത് ഈ സ്ഥാപനത്തില്‍ നിന്നായിരുന്നു അതില്‍ ലോകം അറിയപ്പെട്ട മറ്റൊരു നേഴ്‌സ് ആയിരുന്നു ഈഡിത്ത് കാവല്‍.
തന്റെ ജീവിതം നേഴ്സിംഗ് മേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ടി മാറ്റിവച്ച ആ മഹതിയുടെ നേഴ്സിംഗ് സ്‌കൂളില്‍ നിന്നൂം പഠിച്ചിറങ്ങിയ അമേരിക്കയിലെ ആദ്യത്തെ പരിശീലനം ലഭിച്ച നേഴ്സ് എന്നറിയപ്പെടുന്ന ലിന്‍ഡാ റിച്ചാര്‍ഡ്സിന്റെ നേതൃത്വം അമേരിക്കയില്‍ മാത്രമല്ല ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നേഴ്സിംഗ് മേഖലയുടെ വളര്‍ച്ചയ്ക്ക് കാരാണമായി. 1883ല്‍ നൈറ്റിംഗേലിന് റോയല്‍ റെഡ്‌ക്രോസ് അവാര്‍ഡ് 1907ല്‍ ഓര്‍ഡര്‍ ഓഫ് മെറിക് അവാര്‍ഡ് എന്നിവ ലഭിച്ചു. ഇംഗ്ലണ്ടില്‍ ആദ്യമായി ഈ അവാര്‍ഡ് ലഭിച്ച വനിത നൈറ്റിംഗേലായിരുന്നു. ഭാരതത്തിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തെപറ്റി നൈറ്റിംഗേല്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ പട്ടാളക്കാരുടെ മരണ നിരക്ക് വളരെയേറെ കുറഞ്ഞതായി 1873ല്‍ കണ്ടെത്തിയിരുന്നു.
ദൈവത്താല്‍ വിളിക്കപ്പെട്ടാണ് നൈറ്റിംഗേല്‍ ഈ ജോലിയില്‍ എത്തിയതെന്നാണ് വിശ്വസിക്കേണ്ടത്. ഒട്ടേറെ രാജ്യങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ള നൈറ്റിംഗേല്‍ ജര്‍മ്മനിയില്‍ വച്ച് ലൂഥര്‍ സഭയുടെ ഭാഗമായ ഒരു സമൂഹത്തില്‍ സംബന്ധിക്കാന്‍ ഇടവന്നു. അവിടെ, ആ സമൂഹത്തിലെ അംഗങ്ങള്‍ രോഗികളെ പരിചരിക്കുന്നതു കണ്ട് നൈറ്റിംഗേല്‍ തന്റെ ജീവിതത്തിന് വ്യക്തമായ ഒരു ലക്ഷ്യം കണ്ടെത്തുകയായിരുന്നു. അതിലൂടെയാണ് അവര്‍ നേഴ്സിങ്ങ് തന്റെ പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.
നേഴ്സിംഗ് മേഖലയുടെ അടിവേരുകള്‍ അന്വേഷിച്ചു ചെന്നാല്‍ ചെന്നെത്തുന്നത് കന്യാസ്ത്രീകളിലായിരിക്കൂം. മനുഷ്യ സ്നേഹമാണ് ദൈവത്തിന്റെ അമൂര്‍ത്തഭാവം എന്നുള്ളതുകൊണ്ട് ആദ്യകാലത്ത് ഈ ജോലി ചെയ്തിരുന്നത് കന്യാസ്ത്രീകളായിരുന്നു.
കന്യാസ്ത്രീകളും സമൂഹത്തിലെ താഴേക്കിടയിലേയ്ക്കുള്ള വനിതകളും മാത്രമായിരുന്നൂ.ഈ ജോലി ചെയ്തിരുന്നത്. അതുകൊണ്ടാണ് ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള പല രാജ്യങ്ങളിലും നേഴ്സിങ്ങ് സുപ്രണ്ടിനെ ഇന്നൂം സിസ്റ്റര്‍ എന്നാണ് വിളിക്കുന്നത്. ഉന്നത സമൂഹത്തിലെ അംഗമായിരുന്ന നൈറ്റിംഗേലിന്റെ കുടുംബം അവരുടെ നേഴ്സിംഗ് പ്രവേശനത്തെ അത്ര സന്തോഷത്തോടെയല്ല സ്വീകരിച്ചത്. എതിര്‍പ്പുകളുണ്ടായിട്ടും ദൈവം വിളിച്ച വഴിയെ തന്നെ മുന്നോട്ടുപോകാന്‍ നൈറ്റിംഗേല്‍ തീരുമാനിക്കുകയായിരുന്നു. ലണ്ടനിലെ സെന്റ് ബാര്‍തൊലോമ്യു ഹോസ്പിറ്റലില്‍ നിന്നായിരുന്നു അവര്‍ നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയത്. പഠിച്ചുകൊണ്ടിരുന്നപ്പോഴും പിന്നീട് ജോലിയില്‍ പ്രവേശിച്ചപ്പോഴും പിതാവ് എല്ലാ വര്‍ഷവും 500 പൗണ്ട് വീതം അയച്ചു കൊടുക്കുമായിരുന്നു. ആ പണം കൊണ്ട് വാങ്ങിയ കസേരയും മേശയും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
1820 മെയ് 12ന് ഇറ്റലിയിലെ ഫ്ളോറന്‍സ് എന്ന പട്ടണത്തിന്റെ ഭാഗമായിരുന്ന വില്ല കൊളമ്പിയായിലാണ് ഫ്ളോറന്‍സ് നൈറ്റിംഗേല്‍ ജനിച്ചത്. മാതാപിതാക്കള്‍ ഇംഗ്ലീഷുകാരായ വില്ല്യം എഡ്വേര്‍ഡ് ഷേവും മേരിയും ആയിരുന്നു. ജനിക്കുന്ന പട്ടണത്തിന്റെ പേര് കുട്ടിയുടെ പേരിനൊപ്പം ചേര്‍ക്കുന്ന കീഴ്വഴക്കം അക്കാലത്തുണ്ടായിരുന്നതുകൊണ്ടാണ് ഇവര്‍ ഫോളോറന്‍സ് നൈറ്റിംഗേല്‍ എന്നറിയപ്പെട്ടത്.
നീണ്ട 90 വര്‍ഷം ജീവിച്ച് മരണം വരെ ക്രിസ്തു പഠിപ്പിച്ച മനുഷ്യ സ്‌നേഹത്തിന്റെ അടിത്തറയില്‍ തന്റെ തന്റെ ജീവിതം വേദനിക്കുന്നവര്‍ക്കുവേണ്ടി നീക്കിവെച്ചു ആ മഹതി. വിവാഹവും കുടുംബ ജീവിതവും ഉപേക്ഷിക്കുകയായിരുന്നു അവര്‍. എന്നാല്‍, അവര്‍ തുടങ്ങി വച്ച നേഴ്സിംഗ് എന്ന കുടുംബം ലോകം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചു. 1910 ഓഗസ്റ്റ് 13ന് ആ മഹതിയുടെ ഭൗതിക സാന്നിദ്ധ്യം ഈ ലോകത്തിന് നഷ്ടമായി. ഇംഗ്ലണ്ടിലെ ഹാംഷയറിലുള്ള സെന്റ് മാര്‍ഗരറ്റ് പള്ളിയില്‍ അവര്‍ അന്ത്യ വിശ്രമം കൊള്ളുന്നു.
കവന്‍ട്രി: മൂന്നാം ഓണാഘോഷത്തിന് തയ്യാറെടുക്കുന്ന കവന്‍ട്രി ഹിന്ദു സമാജം മൂന്നാം ഓണ നാളില്‍ തന്നെ ആവണി അവിട്ടം ആഘോഷത്തിന് വേദിയൊരുക്കുന്നു. ഓണത്തിന്റെ പാരമ്പര്യ ചടങ്ങുകള്‍ അതേവിധം പിന്തുടരുന്ന സമാജത്തില്‍ വീടുകളില്‍ സദ്യ ഒരുക്കുന്ന പതിവ് ഇക്കുറി ഉപേക്ഷിക്കുകയാണെന്നു സംഘാടകര്‍ അറിയിച്ചു. പതിവായി ചടങ്ങുകളില്‍ നൂറിലേറെപ്പേര്‍ക്കു സദ്യ നല്‍കേണ്ടതിനാല്‍ ഇക്കുറി കൂട്ടുകുടുംബ ഓര്‍മ്മയില്‍ സംഘമായി സദ്യ ഒരുക്കുന്നതിനുള്ള ആലോചനയിലാണ് സമാജം പ്രവര്‍ത്തകരെന്നു കോ-ഓഡിനേറ്റര്‍ കെ ദിനേശ് വ്യക്തമാക്കി.
കുട്ടികളുടെ നേതൃത്വത്തില്‍ പൂക്കളവും സ്ത്രീകളുടെ വകയായി തിരുവാതിരയും യുവാക്കളുടെ വകയായി നാടന്‍ പാട്ടും കുമ്മിയടിയും ഒക്കെയായി ആഘോഷത്തിന്റെ പുത്തന്‍ പൂക്കാലം തന്നെയാണ് കവന്‍ട്രി ഹിന്ദു സമാജം അംഗങ്ങളെ കാത്തിരിക്കുന്നത്. ഏതാനും കുടുംബങ്ങള്‍ നാട്ടില്‍ അവധി ആഘോഷത്തില്‍ ആണെങ്കിലും ഓണത്തിന്റെ മധുര സ്മൃതി പൂര്‍ണമായും ആസ്വദിക്കാന്‍ വേണ്ടിയാണു ആവണി അവിട്ടം നാളില്‍ ആഘോഷം സംഘടിപ്പിക്കുന്നത്. കേരളത്തിലും വടക്കന്‍ സംസ്ഥാനങ്ങളിലും രക്ഷാബന്ധന്‍ ആഘോഷം നടക്കുന്നതും ഇതേ ദിവസമാണ്.
കേരളത്തില്‍ നിന്നെത്തുന്ന നാക്കിലയില്‍ തന്നെ ഓണസദ്യ വിളമ്പുന്നതും കവന്‍ട്രി സമാജത്തിന്റെ രീതിയാണ്. മുല്ലപ്പൂ ചൂടിയ നാരിമാര്‍ ചേര്‍ന്നുള്ള തിരുവാതിര മത്സര ഇനമായാണ് നടത്തുന്നതെങ്കിലും ഇക്കുറി മത്സരം ഉണ്ടാവില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കി. ആഘോഷത്തിന്റെ സമയലാഭത്തിനു വേണ്ടിയാണു ഇങ്ങനെയൊരു മാറ്റത്തിനു തയ്യാറെടുത്തത്. വീടുകളില്‍ തന്നെ നട്ടുവളര്‍ത്തിയ പൂക്കളിറുത്തു കുട്ടികളുടെ നേതൃത്വത്തില്‍ കൂറ്റന്‍ പൂക്കളമിടുന്നതും ആഘോഷത്തിലെ പ്രധാന ഇനമാണ്. ആഘോഷത്തില്‍ പങ്കാളികള്‍ ആകുന്നവരെല്ലാം ചേര്‍ന്ന് പാട്ടും കളികളിലും സംഘടിപ്പിക്കുന്നതും പണ്ടുകാലത്തെ കേരളത്തിലെ ഓണനാളുകളുടെ ഓര്‍മ്മയാണ് സമ്മാനിക്കുക. കവന്‍ട്രി ഷില്‍ട്ടന്‍ വില്ലേജ് ഹാളില്‍ തന്നെയാണ് പതിവ് പോലെ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഒന്‍പതു മണിക്ക് തന്നെ ആഘോഷങ്ങള്‍ തുടങ്ങും എന്നതും പ്രത്യേകതയാണ്.
സമാജത്തിന്റെ കര്‍ക്കിടക മാസാചരണം നാളെ രാമനാമ സന്ധ്യത്തോടെയാണ് സംഘടപ്പിച്ചിരിക്കുന്നത്. പതിവ് പോലെ ഇക്കുറിയും ഔഷധ കഞ്ഞി സേവയും ഉണ്ടായിരിക്കും. ഔഷധ കൂട്ടുകള്‍ തയാറാക്കി തേങ്ങാപ്പാലില്‍ വേവിച്ചെടുക്കുന്ന കഞ്ഞി രോഗപ്രതിരോധ ശേഷിക്കും ശരീര പുഷ്ടിക്കും ഏറെ പ്രയോജനപ്രദമായി കണക്കാക്കുന്നു. രോഗങ്ങളുടെയും ദുരിതങ്ങളുടെ നാളുകളുമായി എത്തിയിരുന്ന കര്‍ക്കിടകത്തില്‍ രാമനാമം വഴി മനസും ശരീരവും കൂടുതല്‍ ഊര്‍ജ്ജ പ്രദമാക്കുന്ന പാരമ്പര്യ രീതിയുടെ ഓര്‍മ്മ പുതുക്കലാണ് ഓരോ രാമായണ മാസാചരണവും. രാമായണ പാരായണം, രാമായണം ക്വിസ്, രാമായണ കഥകള്‍ എന്നിവയൊക്കെ കര്‍ക്കിടക മാസ ചടങ്ങുകള്‍ ധന്യമാക്കാന്‍ കാരണമാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 07727218941
ന്യൂസ് ഡെസ്ക്
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൂപ്പർതാരം പി.വി സിന്ധു വനിതാ വിഭാഗം സിംഗിൾസ് ഫൈനലിൽ. സെമിയില്‍ ജപ്പാന്റെ അകാന യെമാഗുചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. സ്‌കോര്‍: 21-16, 24-22.നിലവിലെ റണ്ണറപ്പായ സിന്ധു ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സ്പാനിഷ് താരം കരോലിന മാരിനെ നേരിടും. 2016 റിയോ ഒളിമ്പിക്‌സ് ഫൈനലിൽ സിന്ധു-മാരിനും ഏറ്റുമുട്ടിയിരുന്നു. സിന്ധുവിനെ തോല്‍പ്പിച്ചാണ് മാരിന്‍ അന്ന് സ്വര്‍ണ മെഡല്‍ നേടി.
യെമാഗുചിയില്‍ നിന്ന് കടുത്ത മത്സരമാണ് സിന്ധുവിന് നേരിടേണ്ടി വന്നത്. ആദ്യ ഗെയിമില്‍ സിന്ധുവിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ യെമാഗുചിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ഗെയിം എത്തിയപ്പോള്‍ ജപ്പാന്‍ താരത്തിന്റെ കളിമാറി. ഒരു ഘട്ടത്തില്‍ നാലു പോയിന്റ് ലീഡിലേക്കെത്താനും അവര്‍ക്കായി. എന്നാല്‍ തിരിച്ചടിച്ച സിന്ധു കടുത്ത മത്സരത്തിനൊടുവില്‍ രണ്ടാം ഗെയിമും സ്വന്തമാക്കുകയായിരുന്നു.
ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സൈന നേവാളിനെ തോല്‍പ്പിച്ചത് കരോലിന മാരിനാണ്. സെമിയില്‍ ചൈനയുടെ ഹി ബിങ്ജിയാവോയെ മറികടന്നാണ് മാരിന്റെ ഫൈനല്‍ പ്രവേശനം. ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യനായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചായിരുന്നു സിന്ധുവിന്റെ സെമിപ്രവേശനം. സ്‌കോര്‍: 21-17, 21-19. സിന്ധുവിന്റെ നാലാം ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് സെമിയായിരുന്നു ഇന്നത്തേത്.