Uncategorized

ന്യൂസ് ഡെസ്ക്

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായതോടെ കെ എസ് ഇ ബി  അതിജാഗ്രതാ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.  ജലനിരപ്പ്  2395 അടിയെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അണക്കെട്ടിന്റെ പരമാവധി ജലവിതാന നിരപ്പ് 2403 അടിയാണ്.ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്നാണ് അണക്കെട്ടിലെ ജലനിരപ്പ് വര്‍ധിച്ചത്. ജാഗ്രതാ മുന്നറിയിപ്പുകളിലെ രണ്ടാംഘട്ടമാണ് ഓറഞ്ച് അലര്‍ട്ട്. അവസാനത്തേത് റെഡ് അലര്‍ട്ടാണ്. ജലനിരപ്പ് 2399 അടിയെത്തുമ്പോഴാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക.

അണക്കെട്ടിലെ നീരൊഴുക്ക് സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും മഴയുടെ തോതും നീരൊഴുക്കും വിലയിരുത്തി അതീവ ജാഗ്രതാനിര്‍ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് നിശ്ചിത സമയത്തിനുള്ളില്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി അധിക ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നും കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്. ചെറുതോണി ഡാമിന് താഴെയുള്ള പ്രദേശങ്ങളിലുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാത്രിയില്‍ ഷട്ടറുകള്‍ തുറക്കില്ല. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ തന്നെ 24 മണിക്കൂറിനുള്ളില്‍ നിര്‍ദേശങ്ങളും മുന്നൊരുക്കങ്ങളും നടത്തിയതിന് ശേഷം മാത്രമേ ഷട്ടറുകള്‍ തുറക്കുകയുള്ളൂ. അത് കൊണ്ട് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല എന്ന് അധികൃതർ അറിയിച്ചു. അപായ സൈറൺ മുഴക്കി 15 മിനിട്ടിനു ശേഷമായിരിക്കും ചെറുതോണിയിലെ ഷട്ടറുകൾ തുറക്കുക. പൊതുജനങ്ങൾക്കായി അടിയന്തിര നിർദ്ദേശങ്ങൾ കെ എസ് ഇ ബി പുറപ്പെടുവിച്ചു.

കെ എസ് ഇ ബി പുറപ്പെടുവിച്ച അടിയന്തിര നിർദ്ദേശങ്ങൾ

ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറന്നാല്‍ ആ സമയത്ത് പുഴയുടെ തീരത്തുള്ള വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ വസിക്കുന്നവര്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്ന വിവരം പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിക്കുന്നു.

2013ല്‍ ഇടമലയാര്‍ അണക്കെട്ട് തുറന്നു വിട്ടപ്പോള്‍ വെള്ളം കയറിയ എല്ലാ പ്രദേശങ്ങളിലും ഉള്ളവര്‍ ഈ വിവരം പ്രത്യേകം ശ്രദ്ധിക്കണം

പരിഭ്രാന്തരാവാതിരിക്കുകയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതെയിരിക്കുകയും ചെയ്യുക.

ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറക്കുന്നത് കാണുവാന്‍ അന്യ ജില്ലക്കാര്‍ വിനോദ സഞ്ചാരികള്‍ ആയി പോകരുത്. ഇത് അടിയന്തിര സാഹചര്യ നിയന്ത്രണ പ്രവര്‍ത്തങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കും. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നതടി എന്നീ പഞ്ചായത്തുകളിലേക്ക് മറ്റു ജില്ലകളില്‍ നിന്നുള്ള വിനോദ സഞ്ചാരം നിലവില്‍ ഒഴിവാക്കുന്നതാണ് ഉത്തമം.

ഒരു കാരണവശാലും ഷട്ടർ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്

പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്‍ക്കരുത്

പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കല്‍ ഒഴിവാക്കുക.

നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.

നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും പ്രാഥമികമായി ചെയ്യേണ്ടത് ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി വെക്കുക എന്നതാണ്.

എമർജൻസി കിറ്റില്‍ ഉണ്ടാകേണ്ട വസ്തുക്കള്‍

ടോര്‍ച്ച് (Torch)
റേഡിയോ (Radio)
500 ml വെള്ളം (500 ml water)
ORS ഒരു പാക്കറ്റ് (one packet of ORS)
അത്യാവശ്യം വേണ്ടുന്ന മരുന്ന് (Necessary medicine)
മുറിവിന് പുരട്ടാവുന്ന മരുന്ന് (Antiseptic Ointment)
ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍ (One small bottle detol, savlon etc)
100 ഗ്രാം കപ്പലണ്ടി (100 grms of Groundnuts)
100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം (100 grms of dried grapes or dates)
ചെറിയ ഒരു കത്തി (a knife)
10 ക്ലോറിന്‍ ടാബ്ലെറ്റ് (10 chlorine tablets for purifying water)
ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി (one battery bank or necessary batteries to power the torch)
ബാറ്ററിയും, കാള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍ (fully charged simple feature mobile phone with call balance)
– അത്യാവശ്യം കുറച്ച് പണം (Necessary money)

പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയര്‍ന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.

ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിര്‍ദേശം നല്‍കുക.

ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങള്‍ റേഡിയോയില്‍ ശ്രദ്ധിക്കുക

1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
3. Thrissur തൃശൂര്‍ MW (AM Channel): 630 kHz
4. Calicut കോഴിക്കോട് MW (AM Channel): 684 kHz

ആവശ്യമാണെങ്കില്‍ ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.

ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുതആഘാതം ഒഴിവാക്കുവാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കുക

ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പരുകള്‍

Telephone Numbers of District Emergency Operations Centers
Ernakulam എറണാകുളം – 0484-1077 (Mob: 7902200300, 7902200400)
Idukki ഇടുക്കി – 04862-1077 (Mob: 9061566111, 9383463036)
Thrissur തൃശൂര്‍ – 0487-1077, 2363424 (Mob: 9447074424)

പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക.

വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുക.

വൈദ്യുതോപകരണങ്ങള്‍ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തില്‍ വെക്കുക.

വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങൾക്ക് പൊതുവിൽ നീന്താൻ അറിയുമെന്നോർക്കുക.

വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക്‌ ചെയ്യുക.

താഴ്ന്ന പ്രദേശത്തെ ഫ്ലാറ്റുകളില്‍ ഉള്ളവര്‍ ഫ്ലാറ്റിന്‍റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക്‌ ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക.

രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നല്‍കുവാന്‍ പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക.

ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടെ പരിശ്രമിച്ചാൽ പരമാവധി പ്രയാസങ്ങൾ ലഘൂകരിച്ചു കൊണ്ട് ഈ മോശം സ്ഥിതിയെ നമുക്ക് അതിജീവിക്കാം.

 

ന്യൂസ് ഡെസ്ക്

ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കാൻ ഇടപെട്ട സിഎംഐ സീനിയർ വൈദികനായ ജയിംസ് ഏർത്തയിലിനെതിരെ കേസെടുത്തു. ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ സിസ്റ്റര്‍ അനുപമയെ വിളിച്ച് സ്വാധിനിക്കാന്‍ ശ്രമിച്ചതിനാണ് വൈദികന്‍ ജെയിംസ് എയിര്‍ത്തലിനെതിരെ പോലീസ് കേസെടുത്തത്. കുറവിലങ്ങാട് പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഇയാളുടെ പേരില്‍ മരണഭയം ഉളവാക്കുന്ന രീതിയില്‍ ഭീഷണിപ്പെടുത്തല്‍, പാരിതോഷികം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

സിഎംഐ സഭയിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഇയാള്‍ക്കെതിരെ സിഎംഐ സഭ നേരത്തെ നടപടിയെടുത്തിരുന്നു. കുര്യനാട് ആശ്രമത്തിന്റെ ചുമതലയില്‍ നിന്ന് ഇടുക്കിയിലെ അറക്കുളം സെൻറ് ജോസഫ് മോണാസ്ട്രിയിലേക്ക് മാറ്റിയിരുന്നു. ആശ്രമത്തിന്റെ പ്രിയോര്‍, സ്‌കൂളുകളുടെ മാനേജര്‍ എന്നീ പദവികളില്‍ നിന്നും ഇയാളെ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ഫാ. ജെയിംസ് സിസ്റ്റര്‍ അനുപമയെ ഫോണില്‍ വിളിച്ച് ബിഷപ്പിനെതിരായ കേസില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുകയും വന്‍വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തത്. 11 മിനുട്ടു നീണ്ടുനിന്ന സംഭാഷണം പുറത്താകുകയും ചെയ്തിരുന്നു.

ബിഷപ്പിനെതിരായി ആരോപണമുന്നയിച്ച കന്യാസ്ത്രീയെ സഹായിച്ചയാളാണ് സിസ്റ്റര്‍ അനുപമ. പത്തേക്കര്‍ സ്ഥലവും മഠവുമായിരുന്നു സിസ്റ്റര്‍ അനുപമയ്ക്ക് ജെയിംസ് എര്‍ത്തയില്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് ആരെയും നിയോഗിച്ചിട്ടില്ലെന്നായിരുന്നു സംഭവത്തോടുള്ള ജലന്ധര്‍ രൂപതാ സെക്രട്ടറിയുടെ പ്രതികരണം.

നോ ഡീല്‍ ബ്രെക്‌സിറ്റിന് സാധ്യത ശക്തമാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. അത്തരമൊരു സാഹചര്യം ക്യാന്‍സര്‍ രോഗികള്‍ക്ക് കടുത്ത വെല്ലുവിളിയായിരിക്കും സൃഷ്ടിക്കുകയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതിര്‍ത്തികളിലുണ്ടാകുന്ന കാലതാമസം ക്യാന്‍സര്‍ മരുന്നുകള്‍ നശിക്കാന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പ്. പല വിധത്തിലുള്ള ട്യൂമറുകള്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന റേഡിയോആക്ടീവ് മരുന്നുകള്‍ അതിര്‍ത്തികളില്‍ താമസമുണ്ടായാല്‍ ഉപയോഗശൂന്യമാകാനുള്ള സാധ്യതകള്‍ ഏറെയാണ്. ചില മരുന്നുകള്‍ നിര്‍മിച്ച് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ ഉപയോഗിക്കേണ്ടതാണ്.

അത്തരം മരുന്നുകള്‍ യൂറോപ്പില്‍ നിന്ന് എത്തിക്കുമ്പോള്‍ അതിര്‍ത്തികളിലെ പരിശോധനകള്‍ക്കായി താമസം നേരിടാന്‍ സാധ്യതയുണ്ട്. ഒരു നോ ഡീല്‍ ബ്രെക്‌സിറ്റാണ് നടക്കുന്നതെങ്കില്‍ ഈ കാലതാമസം ഉറപ്പാണ്. റേഡിയോആക്ടീവ് മരുന്നുകളുടെ കൈമാറ്റം സുഗമമാക്കുന്നത് യൂറാറ്റം കരാറില്‍ നിന്ന് ബ്രെക്‌സിറ്റോടെ യുകെ പുറത്താകും. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ അത് കടുത്ത പ്രതിസന്ധിയാകും സൃഷ്ടിക്കുകയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്‍എച്ച്എസ് ഉപയോഗിക്കുന്ന ക്യാന്‍സര്‍ മരുന്നുകളില്‍ ഭൂരിപക്ഷവും യൂറോപ്പില്‍ നിന്നാണ് വരുന്നത്.

പ്രതിവര്‍ഷം 10,000 ക്യാന്‍സര്‍ രോഗികളെങ്കിലും ഇതിന്റെ ഗുണഭോക്താക്കളാകുന്നു. ഈ മരുന്നുകളുടെ ലഭ്യത കുറയുന്നതിലൂടെ പല രോഗികളെയും മരണത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്. ക്യാന്‍സര്‍, ശ്വാസകോശത്തിലെ ക്ലോട്ടുകള്‍, ഓസ്റ്റിയോപോറോസിസ് തുടങ്ങിയവ കണ്ടെത്തുന്നതിനുള്ള സ്‌കാനിംഗ് പരിശോധനകള്‍ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പുകളും ഇവയില്‍ ഉള്‍പ്പെടും. 7 ലക്ഷം പരിശോധനകളാണ് ഇവ ഉപയോഗിച്ച് ഓരോ വര്‍ഷവും നടത്തുന്നത്.

ന്യൂസ് ഡെസ്ക്.

ഇടുക്കി ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ഊർജിത നടപടികൾ ആരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റ് ഇടുക്കിയിൽ എത്തി. കര വ്യോമ നാവിക സേനകളെ ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ വിന്യസിക്കും. ഇവരോടൊപ്പം തീരസംരക്ഷണ സേനയും തയ്യാറെടുക്കുന്നുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള തയ്യാറെടുപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394. 28 അടിയാണ്. 2400 അടിയാണ് പരമാവധി സംഭരണശേഷി. അപായ സൈറൺ മുഴക്കി 15 മിനിട്ടിനു ശേഷമായിരിക്കും ചെറുതോണിയിലെ ഷട്ടറുകൾ തുറക്കുക. പൊതുജനങ്ങൾക്കായി അടിയന്തിര നിർദ്ദേശങ്ങൾ കെ എസ് ഇ ബി പുറപ്പെടുവിച്ചു.

കെ എസ് ഇ ബി പുറപ്പെടുവിച്ച അടിയന്തിര നിർദ്ദേശങ്ങൾ

ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറന്നാല്‍ ആ സമയത്ത് പുഴയുടെ തീരത്തുള്ള വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ വസിക്കുന്നവര്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്ന വിവരം പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിക്കുന്നു.

2013ല്‍ ഇടമലയാര്‍ അണക്കെട്ട് തുറന്നു വിട്ടപ്പോള്‍ വെള്ളം കയറിയ എല്ലാ പ്രദേശങ്ങളിലും ഉള്ളവര്‍ ഈ വിവരം പ്രത്യേകം ശ്രദ്ധിക്കണം

പരിഭ്രാന്തരാവാതിരിക്കുകയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതെയിരിക്കുകയും ചെയ്യുക.

ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറക്കുന്നത് കാണുവാന്‍ അന്യ ജില്ലക്കാര്‍ വിനോദ സഞ്ചാരികള്‍ ആയി പോകരുത്. ഇത് അടിയന്തിര സാഹചര്യ നിയന്ത്രണ പ്രവര്‍ത്തങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കും. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നതടി എന്നീ പഞ്ചായത്തുകളിലേക്ക് മറ്റു ജില്ലകളില്‍ നിന്നുള്ള വിനോദ സഞ്ചാരം നിലവില്‍ ഒഴിവാക്കുന്നതാണ് ഉത്തമം.

ഒരു കാരണവശാലും ഷട്ടർ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്

പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്‍ക്കരുത്

പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കല്‍ ഒഴിവാക്കുക.

നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.

നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും പ്രാഥമികമായി ചെയ്യേണ്ടത് ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി വെക്കുക എന്നതാണ്.

എമർജൻസി കിറ്റില്‍ ഉണ്ടാകേണ്ട വസ്തുക്കള്‍

ടോര്‍ച്ച് (Torch)
റേഡിയോ (Radio)
500 ml വെള്ളം (500 ml water)
ORS ഒരു പാക്കറ്റ് (one packet of ORS)
അത്യാവശ്യം വേണ്ടുന്ന മരുന്ന് (Necessary medicine)
മുറിവിന് പുരട്ടാവുന്ന മരുന്ന് (Antiseptic Ointment)
ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍ (One small bottle detol, savlon etc)
100 ഗ്രാം കപ്പലണ്ടി (100 grms of Groundnuts)
100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം (100 grms of dried grapes or dates)
ചെറിയ ഒരു കത്തി (a knife)
10 ക്ലോറിന്‍ ടാബ്ലെറ്റ് (10 chlorine tablets for purifying water)
ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി (one battery bank or necessary batteries to power the torch)
ബാറ്ററിയും, കാള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍ (fully charged simple feature mobile phone with call balance)
– അത്യാവശ്യം കുറച്ച് പണം (Necessary money)

പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയര്‍ന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.

ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിര്‍ദേശം നല്‍കുക.

ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങള്‍ റേഡിയോയില്‍ ശ്രദ്ധിക്കുക

1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
3. Thrissur തൃശൂര്‍ MW (AM Channel): 630 kHz
4. Calicut കോഴിക്കോട് MW (AM Channel): 684 kHz

ആവശ്യമാണെങ്കില്‍ ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.

ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുതആഘാതം ഒഴിവാക്കുവാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കുക

ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പരുകള്‍

Telephone Numbers of District Emergency Operations Centers
Ernakulam എറണാകുളം – 0484-1077 (Mob: 7902200300, 7902200400)
Idukki ഇടുക്കി – 04862-1077 (Mob: 9061566111, 9383463036)
Thrissur തൃശൂര്‍ – 0487-1077, 2363424 (Mob: 9447074424)

പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക.

വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുക.

വൈദ്യുതോപകരണങ്ങള്‍ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തില്‍ വെക്കുക.

വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങൾക്ക് പൊതുവിൽ നീന്താൻ അറിയുമെന്നോർക്കുക.

വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക്‌ ചെയ്യുക.

താഴ്ന്ന പ്രദേശത്തെ ഫ്ലാറ്റുകളില്‍ ഉള്ളവര്‍ ഫ്ലാറ്റിന്‍റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക്‌ ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക.

രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നല്‍കുവാന്‍ പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക.

ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടെ പരിശ്രമിച്ചാൽ പരമാവധി പ്രയാസങ്ങൾ ലഘൂകരിച്ചു കൊണ്ട് ഈ മോശം സ്ഥിതിയെ നമുക്ക് അതിജീവിക്കാം.

 

വൈവാഹിക ജീവിതത്തിന്‍റെ രജത ജൂബിലി ആഘോഷിക്കുന്ന നോബിള്‍ തെക്കേമുറിയ്ക്കും ലിസി നോബിളിനും ആശംസകള്‍ അറിയിക്കുന്നതായി സമീക്ഷ യുകെയിലെ സുഹൃത്തുക്കള്‍. ഇടതുപക്ഷ സാംസ്കാരിക പ്രസ്ഥാനമായ സമീക്ഷയുടെ  സജീവ പ്രവര്‍ത്തകരായ നോബിളും ലിസിയും പൂളില്‍ താമസിക്കുന്നു. കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് സേക്രഡ് ഹാര്‍ട്ടില്‍ പഠിക്കുന്ന സനല്‍ എബ്രഹാം, ബോണ്‍മൌത്ത് ഗ്രാമര്‍ സ്കൂള്‍ ഫോര്‍ ഗേള്‍സില്‍ പഠിക്കുന്ന സ്നേഹ മരിയ എബ്രഹാം എന്നിവര്‍ മക്കളാണ്.

ദീർഘനാളുകളായി യൂറോപ്പിലെ മലയാളികൾ അഭിമുഖീകരിക്കുന്ന (പ്രത്യേ കിച്ച് അവധിക്കാലങ്ങളിൽ നാട്ടിലേക്ക് പോകുന്ന മലയാളികളുടെ) യാത്രാക്ലേശം പരിഹരിക്കുവാൻ സംസ്ഥാന സർക്കാരും നോർക്കയും മുൻകയ്യെടുത്ത് യൂറോപ്പിലെ പ്രധാന സ്ഥലങ്ങളിൽ നിന്ന് നേരിട്ട് കേരളത്തിലെത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കമ്മിറ്റി ആവശ്യപ്പെട്ടു.

മധ്യവേനലവധിക്കാലത്ത് നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്ന മലയാളികളെ ചൂഷണം ചെയ്യന്ന എയർലൈൻ സർവീസുകാരും മറ്റ് ഇടത്തട്ടുകാരും (ട്രാവൽ ഏജൻസി) ഏൽപിക്കുന്ന പ്രഹരങ്ങളിൽ നിന്നും മലയാളിയെ രക്ഷിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കമ്മിറ്റി ആവശ്യപ്പെട്ടു. പി എം എഫ് കമ്മിറ്റിക്കു വേണ്ടി ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോസ് പനച്ചിക്കൽ, ഗ്ലോബൽ അസോസിയേറ്റ് കോ-ഓർഡിനേറ്റർ വർഗീസ് ജോൺ, യൂറോപ്പ് കോ-ഓർഡിനേറ്റർ ജോളി കുര്യൻ യൂറോപ്പ് റീജിയണൽ പ്രസിഡന്റ് എബി പാലമറ്റം, യൂറോപ്പ് വിമൻസ് കോ-ഓർഡിനേറ്റർ ഫിലോമിന നിലമ്പൂർ, യൂറോപ്പ് റീജിയണൽ സെക്രട്ടറി ഷിജു വർഗ്ഗീസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഗ്ലോബല്‍ കമ്മറ്റി കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിലുള്ള സംഘം ഇതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പിഎംഎഫ് ഗ്ലോബല്‍ നേതൃത്വം അറിയിച്ചു,

പി എംഎഫ് യൂറോപ്പ് ഓസ്ട്രേലിയന്‍ റീജിയന് പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നതായി പി എം എഫ് ഗ്ലോബല്‍ അസോസിയേറ്റ് കോ ഓര്‍ഡിനേറ്റര്‍ (യൂറോപ്പ് -ഓസ്ട്രേലിയന്‍) വര്‍ഗീസ് ജോണ്‍ അറിയിച്ചു. ഫിലോമിന നിലവൂര്‍, ഓസ്ട്രിയ (വനിതാ കോ ഓര്‍ഡിനേറ്റര്‍), എബി പാലമറ്റം, ഓസ്ട്രിയ (പ്രസിഡന്റ്), ഷിജു വര്‍ഗീസ്, ഇറ്റലി (ജനറല്‍ സെക്രട്ടറി), തോമസ് മാത്യു, സ്വിറ്റ്‌സര്‍ലാന്‍ഡ് (ട്രെഷറര്‍), തോമസ് ജേക്കബ്, ഓസ്ട്രേലിയ (വൈസ് പ്രസിഡന്റ്), ജോണ്‍ ഇലഞ്ഞിക്കല്‍, ജര്‍മനി (ജോയിന്റ് സെക്രട്ടറി), സിമി ജോര്‍ജ്, യു.കെ (ചാരിറ്റി കണ്‍വീനര്‍), ജോളി കുര്യന്‍, ഓസ്ട്രിയ (യൂറോപ്പ കോ ഓര്‍ഡിനേറ്റര്‍), ഷിജി ചീരംവേലില്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് (മീഡിയ കോ ഓര്‍ഡിനേറ്റര്‍), ജോവിഷ് ജോര്‍ജ്, ന്യൂസിലാന്‍ഡ് (എക്‌സി. മെമ്പര്‍), സാബു ജോസഫ്, അയര്‍ലന്‍ഡ് (എക്‌സി. മെമ്പര്‍), സുമേഷ് സുകുമാരന്‍, ഡെന്‍മാര്‍ക്ക് (എക്‌സി. മെമ്പര്‍), ആല്‍ബി ജോര്‍ജ്, പോളണ്ട് (എക്‌സി.മെമ്പര്‍), ജോര്‍ജ് കോശി, പോളണ്ട് (എക്‌സി. മെമ്പര്‍), സദന് എടക്കാട്ട്,ഫ്രാന്‍സ് (എക്‌സി. മെമ്പര്‍), മാത്യു കെവിന്‍ രാജ്, മാള്‍ട്ട (പി ആര്‍ ഓ), രാജീവ് കളംതോഡി, സ്വീഡന്‍ (സോഫ്റ്റ്വെയര്‍ കണ്‍സല്‍ട്ടന്റ), ബിനോ സിറിയക്ക്,ഹോളണ്ട് (എക്‌സി.മെമ്പര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

പുതിയ ഭാരവാഹികള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയട്ടെ എന്ന് പി എം എഫ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, ഗ്ലോബല്‍ പ്രസിഡന്റ് റാഫി പാങ്ങോട്, ഗ്ലോബല്‍ സെക്രട്ടറി ജോണ്‍ ഫിലിപ്പ്എം എഫ് ഗ്ലോബല്‍, ഗ്ലോബല്‍ ട്രെഷറര്‍ നൗഫല്‍ മടത്തറ എന്നിവര്‍ ആശംസിച്ചു.

ജെഗി ജോസഫ്

മരയിന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ടോള്‍വര്‍ത്ത് നൈറ്റ് വിജിലിന്റെ ഒന്നാം വാര്‍ഷികം ഓഗസ്റ്റ് 3-ാം തീയതി വെള്ളിയാഴ്ച 6 pm മൂതല്‍ 11 pm വരെ നടത്തപ്പെടുന്നു. സീറോ മലബാര്‍ ചാപ്ലിന്‍ സാജു പിണക്കാട്ടും, ഔവര്‍ലേഡി ഓഫ് ഇമ്മാക്കുലേറ്റ്, ടോള്‍വര്‍ത്ത് പള്ളി വികാരിയുമായ കാനന്‍ എഡ്വേര്‍ഡ് പെരേരയും മരിയന്‍ മിനിസ്ട്രിയും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. വിശുദ്ധ കുര്‍ബാനയിലും പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പിലും വചന ശുശ്രൂഷയിലും സംബന്ധിക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നു.

Venue: Ourlady of Immaculate Church,
401, EWELL Road, Surbiton, KT67DG

കൂടുതല്‍ വിവരങ്ങള്‍ക്ക് കോഓര്‍ഡിനേറ്റേഴ്സ് മി. ബിനോയ് 07792087492, മി. ജോണ്‍ ക്ലിന്റ് 07908868448 എന്നിവരെ ബന്ധപ്പെടുക

എ. പി രാധാകൃഷ്ണന്‍

സ്വിറ്റ്‌സര്‍ലാന്‍ഡ് വിന്റര്‍ത്ഥിലുള്ള ഓംകാരാനന്ദ ആശ്രമത്തിലെ ആചാര്യ വിദ്യാഭാസ്‌കര്‍ യുകെയില്‍ വരുന്നു. സെപ്തംബര്‍ 8ന് ശനിയാഴ്ച വൈകീട്ട് സട്ടനില്‍ വെച്ച് സദ്ഗമയ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാമത് ഭഗവദ് ഗീത പ്രഭാഷണ പരിപാടിയില്‍ ‘ഗീതയിലെ ധര്‍മ്മം’ എന്ന വിഷയത്തില്‍ അദ്ദേഹം മുഖ്യ അതിഥിയായി സംസാരിക്കും. വിപുലമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സദ്ഗമയ ഫൗണ്ടേഷന്‍ പ്രഥമ പരിഗണന നല്‍കുന്ന വിഷയം ആണ് ഭഗവദ് ഗീതയുടെ പ്രചാരണം. സെല്‍ഫി വിത്ത് ഭഗവദ് ഗീത എന്ന നൂതന ആശയത്തിലൂടെ ഇതിനോടകം തന്നെ 100 ല്‍ പരം ഭഗവദ് ഗീത പുസ്തകരൂപത്തില്‍ സൗജന്യമായി സദ്ഗമയ ഫൗണ്ടേഷന്‍ ജനങ്ങളില്‍ എത്തിച്ചു. വിവിധ സംഘടനകളുമായി നിരന്തരം സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സദ്ഗമയ ഫൗണ്ടേഷന്‍ ‘കൂട്ടായ സഹകരണത്തിലൂടെ ലക്ഷ്യ പ്രാപ്തി’ എന്ന ആശയമാണ് പങ്കുവെക്കുന്നത്.

സ്വിസ് പൗരനായ ആചാര്യ വിദ്യാഭാസ്‌കര്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ട്രിയായിലും കൂടി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഋഷികേശിലുള്ള ശ്രീ കൈലാസ ആശ്രമം ബ്രഹ്മ വിദ്യാപീഠത്തില്‍ നിന്നും വേദ വേദാന്തങ്ങള്‍ അവഗാഹം നേടി. പിന്നീടുള്ള ജീവിതം സംസ്‌കൃത ഭാഷയുടെ യൂറോപ്പിലെ പ്രചാരണ പരിപാടികളിലും സനാതന സംസ്‌കൃതിയുടെ അമൂല്യങ്ങളായ രചനകളുടെ ജര്‍മന്‍ പരിഭാഷക്കും ആയി നീക്കി വെച്ചിരിക്കുന്നു. ഇതിനോടകം സര്‍വവേദാന്ത സിദ്ധാന്ത സാരസംഗ്രഹം, വിവേകചൂഢാമണി എന്നിവ തര്‍ജമ ചെയ്തത് കൂടാതെ സ്വിസര്‍ലാന്‍ഡ് ജര്‍മ്മനി എന്നിവിടങ്ങളില്‍ സംസ്‌കൃത പഠനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടുന്ന എല്ലാവിധ പഠന വിഷയങ്ങളും തയ്യറാക്കി നല്‍കുന്നതിനും ആചാര്യ വിദ്യാഭാസ്‌കര്‍ സ്ത്യുതാര്‍ഹമായ പങ്ക് വഹിക്കുന്നുണ്ട്.

മെയ് മാസത്തില്‍ ബ്രഹ്മചാരിണി ശ്രീപ്രിയ ചൈതന്യ നടത്തിയ പ്രഭാഷണ പരിപാടിയുടെ തുടര്‍ച്ചയായാണ് മറ്റൊരു വിഷയത്തില്‍ ലോകത്തില്‍ തന്നെ അറിയപ്പെടുന്ന ആചാര്യനായ വിദ്യ ഭാസ്‌കര്‍ സംസാരിക്കുക. ഭഗവദ് ഗീതയുടെ പ്രാരംഭം എന്ന വിഷയം ആണ് ആദ്യത്തെ പ്രഭാഷണത്തെ സമ്പന്നമാക്കിയത് എങ്കില്‍ ഇത്തവണ അതിനേക്കാള്‍ ഗഹനമായ ഗീതയുടെയും ഭാരതത്തിന്റെയും സര്‍വോപരി സനാതന സംസ്‌കാരത്തിന്റെയും അടിസ്ഥാനമായി വിലയിരുത്തപ്പെടുന്ന ‘ധര്‍മ്മം’ എന്ന അതി ബൃഹത്തായ വിഷയം ആണ് ചിന്തിക്കുന്നത്. പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യം ആണെങ്കിലും സീറ്റുകള്‍ മുന്‍കൂട്ടി റിസേര്‍വ് ചെയാനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. താഴെ കാണുന്ന ലിങ്കില്‍ പോയി ആവശ്യമുള്ള സീറ്റുകള്‍ റിസേര്‍വ് ചെയാവുന്നതാണ്.

https://www.eventbrite.co.uk/e/bagavad-gita-sutton-2-the-dharma-tickets-47589319937

പ്രിയമുള്ളവരേ, ഒരുകൈസഹായിക്കുക! ‘വെള്ളം വെള്ളം സര്‍വത്ര കുടിക്കാനൊരിറ്റില്ലതാനും’ മഴകെടുതിയെപറ്റിയുള്ള വാര്‍ത്തകള്‍ നിങ്ങളുടെ എല്ലാവരുടെയും മനസ്സില്‍ മായാതെ നില്‍ക്കുകയാണെന്നറിയാം. മഴശക്തി കുറഞ്ഞു. പലസ്ഥലത്തും വെള്ളം ഇറങ്ങി തുടങ്ങി.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കുട്ടനാട്ടിലെ സാധാരണ ജനങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരമാവധി ചെയ്യുന്നുണ്ടെങ്കിലും, കുടിവെള്ളവും, വസ്ത്രവും അടക്കം മിക്ക അവശ്യതകള്‍ക്കും കുഞ്ഞു കുട്ടികളും, സ്ത്രീകളും, പ്രായമായവരും എല്ലാം ബുദ്ധി മുട്ടുന്ന ദയനീയമായ അവസ്ഥയാണ് കുട്ടനാട്ടിലെ മിക്ക ഗ്രാമങ്ങളിലും നിലവിലുള്ളത്.

അതോടൊപ്പം കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നില്‍ക്കുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആകെയുള്ള സമാധാനം അവരില്‍ കുറെപേര്‍ വെള്ളം ഇറങ്ങി തുടങ്ങിയതിനാല്‍ നാളെ മുതല്‍ സ്വന്തം വീടുകളിലേക്ക് മാറി താമസിക്കാനുള്ള തയ്യാറെടുപ്പിലാണ്. അവിടെ കുടിവെള്ളം, വസ്ത്രങ്ങള്‍ എല്ലാം ആവശ്യത്തിനുണ്ട്. ക്ഷാമം മുഖ്യമായും വീടുകള്‍ വൃത്തിയാക്കാനുള്ള ചൂലുകള്‍, ബ്രഷുകള്‍, ബ്ലീച്ചിങ്പൌഡര്‍, ക്ലീനിങ് ലോഷന്‍ തുടങ്ങിയവയാണ്.

ചെന്നൈ വെള്ളപ്പൊക്കത്തിന് കൈമെയ് മറന്നുത്സാഹിച്ച നമ്മുടെ സുഹൃത്തുക്കള്‍ അതിനേക്കാള്‍ ഭീകരമായ അവസ്ഥയിലൂടെയാണ് നമ്മുടെ കുട്ടനാട്ടിലെ സാധാരണ ജനങ്ങള്‍ കടന്നുപോകുന്നത് എന്നോര്‍ക്കണം. മടവീണ ഗ്രാമങ്ങളിലെ ഏകദേശം 35000 പേര്‍ക്കെങ്കിലും അടുത്ത ഒന്നോ, ഒന്നരയോമാസം ദുരിതപര്‍വ്വങ്ങള്‍ താണ്ടി ദുരിതാശ്വാസ ക്യാമ്പുകളില്‍തന്നെ കഴിയേണ്ടിവരും.

പൊട്ടിയ ബണ്ടുകള്‍ മുഴുവന്‍ കെട്ടിപ്പൊക്കി, വെള്ളം മുഴുവന്‍ പമ്പ് ചെയ്തു കളഞ്ഞശേഷം അവരുടെ വീടുകള്‍ പഴയനിലയില്‍ താമസയോഗ്യമാക്കണമെങ്കില്‍, കാലാവസ്ഥ അനുകൂലമാണെങ്കില്‍ പോലും ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. അതുവരെ ഉടുതുണിക്ക് മറുതുണി ഇല്ലാതെ ആണ് അവരുടെ ജീവിതം എന്നോര്‍ക്കുക. കുട്ടികളുടെ പാഠപുസ്തകങ്ങളും, ബാഗും, യൂണിഫോമും തുടങ്ങി എല്ലാം വെള്ളത്തില്‍ ഒളിച്ചുപോയി. വീട്ടുപകരണങ്ങളും, വസ്ത്രങ്ങളും, കട്ടിലും, കിടക്കയും എല്ലാം ഉപയോഗ ശൂന്യമായി. ഒരു ജീവിത കാലത്തെ അധ്വാനം മുഴുവന്‍ ഒരു നിമിഷംകൊണ്ട് ഇല്ലാതായ ദയനീയമായ അവസ്ഥ. അവര്‍ക്കായി നമുക്ക് കൈകോര്‍ക്കണം. പറ്റാവുന്നത് ചെയ്യണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൃത്യമായി എത്തിക്കുന്നുണ്ട്. അത് ആവശ്യമുള്ള കാലത്തോളം ചെയ്യാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്താതെ ചെയ്യുകയും ചെയ്യും.

പക്ഷെ പ്രശ്നങ്ങള്‍ അവിടംകൊണ്ട് തീരില്ല എല്ലാവര്‍ക്കും പുതിയ വസ്ത്രങ്ങള്‍ നല്‍കണം. കുട്ടികള്‍ക്ക് സ്‌കൂള്‍ബാഗും, നോട്ട്ബുക്കും നല്‍കണം. പ്രായമായവര്‍ക്ക് കമ്പിളിപുതപ്പും, സാരിയും, ഷര്‍ട്ടും, മുണ്ടും, ലുങ്കിയും, നൈറ്റിയും ലഭ്യമാക്കണം. കിടക്കാന്‍ കിടക്കയും, ബെഡ്ഷീറ്റുകളും നല്‍കണം. ഉടനെ കേടുവരാത്ത ഭക്ഷ്യ വിഭവങ്ങള്‍ നല്‍കണം. അതിനായുള്ള ഒരു ചെറിയ ശ്രമത്തിലാണ് ഞങ്ങള്‍. ആദ്യഘട്ടം നന്നായി തുടങ്ങി. ഇനി നമ്മളെല്ലാവരും ഒത്തുപിടിച്ചാല്‍ തീരുന്ന പ്രശ്നങ്ങളെയുള്ളൂ. ഉപയോഗ ശേഷം എല്ലാ പ്ലാസ്റ്റിക്കുപ്പികളും, മാലിന്യമായി പുറംതള്ളാതെ കൃത്യമായി ശേഖരിക്കാനുള്ള സംവിധാനം ആലപ്പുഴ ജില്ലാഭരണകൂടം, മിടുക്കനായ അവരുടെ കളക്ടര്‍ സുഹാസ് ഉറപ്പുവരുത്തിയിട്ടുണ്ട്.

മലയാളി ദുരിതങ്ങള്‍പോലും ആഘോഷിക്കുന്നവരോ, ചിലപ്പോഴെങ്കിലും പരിഹാസരൂപേണ കാണുന്നവരോ ആയിരിക്കാം . പ്രത്യേകിച്ചും സാമൂഹ്യമാധ്യമങ്ങള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത്. അത്കൊണ്ടാണ് വള്ളം കളിയും, വെള്ളം കളിയും വ്യാപകയുമായി കഴിഞ്ഞ ദിവസങ്ങളില്‍ നാംകൊണ്ടാടിയതും, പ്രചരിപ്പിച്ചതും, അതിനിടയിലെ യഥാര്‍ത്ഥ ചിത്രങ്ങള്‍ നമ്മില്‍ ബഹുഭൂരിപക്ഷവും കാണാന്‍ മടിച്ചു, അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിച്ചു. അതിനൊരു പ്രായശ്ചിത്തമാവണം ഇനിയുള്ള നമ്മുടെ പരിശ്രമം

നാം കടന്നുവന്ന വഴികളില്‍ കണ്ടുമറന്നവര്‍, നമ്മുടെ കുടുംബാംഗങ്ങള്‍ക്ക് നാട്ടില്‍ ഒരു താങ്ങായി മാറേണ്ടവര്‍ ഇന്ന് ദുരിതത്തിന്റെ നിലയില്ലാകയത്തിലാണ്. ഇപ്പോഴാണ് അവര്‍ക്ക് നാം കൈത്താങ്ങാവേണ്ടത്. അതിനായി മാഞ്ചസ്റ്റര്‍ മലയാളി അസ്സോസിയേഷനൊപ്പം അണിചേരാം. MMAയുടെ ഫ്ളഡ് റിലീഫ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യാം. നോര്‍ത്ത് വെസ്റ്റിലെ ഏറ്റവും വലിയ മലയാളി ചാരിറ്റബിള്‍ ട്രസ്റ്റായ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനുമായി ചേര്‍ന്ന് ലോവര്‍ കുട്ടനാട്ടിലെ ഫ്ളഡ് റിലീഫ് ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ശുദ്ധജലവും ഭക്ഷണവുമെത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപറയുന്ന അസോസിയേഷന്‍ അക്കൗണ്ടിലേക്കു സംഭാവന ചെയ്യുക. പണമയക്കുന്നവര്‍ ദയവായി MMA FLOOD RELIEF FUND എന്ന ഫറന്‍സ് ചേര്‍ക്കാന്‍ മറക്കാതിരിക്കുക.

Account Details

Name: Manchester Malayalee Association
A/c No. 61586904
Sort Code 40-31-30

RECENT POSTS
Copyright © . All rights reserved