കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായി ഉയർന്ന ലൈംഗിക പീഡനാരോപണത്തിൽ നിർണായക വഴിത്തിരിവ് . പീഡനത്തിനിരയായ യുവതി നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ അന്വേഷണത്തിന് പുതിയ മാനം കൈവന്നു. തദ്ദേശ തിരഞ്ഞെടുപ്പ് വാതിൽക്കൽ നിൽക്കെ കേസിൽ ഏത് നിമിഷവും അറസ്റ്റുണ്ടായേക്കുമെന്ന സൂചന കോൺഗ്രസിനെ ശക്തമായ പ്രതിരോധത്തിലാക്കി.

ശബ്ദരേഖകളും വാട്‌സാപ്പ് ചാറ്റുകളും അടിസ്ഥാനമാക്കിയുള്ള ആരോപണങ്ങൾ മാസങ്ങളായി ചർച്ചയായിരുന്നുവെങ്കിലും, നേരിട്ടുള്ള പരാതി ഇല്ലാത്തതിനാൽ അന്വേഷണം നീണ്ടു പോയിരുന്നു. ഇപ്പോഴത്തെ പരാതിയോടെ ക്രൈംബ്രാഞ്ച് നടപടികൾ കർശനമാക്കി. രാഹുൽ മുൻകൂർ ജാമ്യത്തിനായുള്ള നീക്കങ്ങൾ നടത്തുകയാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട് . യുവതിയുടെ മൊഴിയും മെഡിക്കൽ രേഖകളും ഉൾപ്പെടെ ഒരുകൂട്ടം തെളിവുകൾ കേസിൽ നിർണ്ണായകമാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിഷയം വർത്തയായതു മുതൽ കോൺഗ്രസിനകത്ത് ഭിന്നതയും അസ്വസ്ഥതയും പ്രകടമായിരുന്നു. ഇത് രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചയാവുകയും സിപിഎം, ബിജെപി തുടങ്ങിയവ കോൺഗ്രസിനെ കഠിനമായി വിമർശിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, രാഹുലിനെതിരായ കേസ് കോൺഗ്രസിന്റെ ജനപിന്തുണയെ നേരിട്ട് ബാധിക്കുമോ എന്ന ആശങ്ക പാർട്ടിക്കകത്ത് ശക്തമാകുകയാണ്.