ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :-ഡെർബിഷെയറിലെ ഒരു സ്റ്റോറിൽ നിന്നും ഒരു ലക്ഷത്തോളം പൗണ്ട് തുക മാനേജർ മോഷ്ടിച്ചതിനെത്തുടർന്ന് കട പൂട്ടാനുള്ള സാഹചര്യത്തിൽ എത്തിനിൽക്കുകയാണ്. യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് ആയ മൻദീപ് കൗർ ആണ് ഇത്തരത്തിൽ പണം മോഷ്ടിച്ചത്. മോഷ്ടിച്ച പണം ഉപയോഗിച്ച് വിലകൂടിയ കാറുകൾ വാങ്ങുകയും, ഹോട്ടലുകളിൽ റൂം എടുത്ത് താമസിക്കുകയും, അതോടൊപ്പം തന്നെ ജോലിക്ക് പോകുമ്പോഴും വരുമ്പോഴും വിലകൂടിയ കാറുകൾ യാത്ര ചെയ്യുവാൻ വാടകയ്ക്ക് എടുക്കുകയും മറ്റും ഇവർ ചെയ്തതായാണ് റിപ്പോർട്ട്. എന്നാൽ മൻദീപിന്റെ മയക്കു മരുന്നും മറ്റും ഉപയോഗിക്കുന്ന മുൻ പങ്കാളിയുടെ പ്രേരണയാണ് ഈ പ്രവർത്തിയിലേക്ക് മൻദീപിനെ നയിച്ചതെന്ന് അവരുടെ അറ്റോർണി വ്യക്തമാക്കി.
മൻദീപിനെ 18 മാസത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. മൻദീപിന്റെ പ്രവർത്തി മൂലം സ്റ്റോറിന്റെ ഡെർബിഷെയറിലുള്ള ബ്രാഞ്ച് പൂട്ടുന്ന സാഹചര്യത്തിലേക്ക് എത്തിനിൽക്കുകയാണ്. ഇതു നിരവധി പേർക്ക് ജോലി നഷ്ടപ്പെടുന്നതിനും കാരണമാകും. ഡെർബിഷെയറിലെ സ്റ്റോറിൽ ജോലിക്ക് എത്തുന്നതിനു മുൻപ് ബിർമിങ്ഹാമിലും ഇവർ ഇത്തരത്തിൽ മോഷണത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫിനാൻഷ്യൽ ഡയറക്ടർ സ്റ്റോറിൽ കണക്കുകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് മാനേജരുടെ മോഷണം പുറത്തുവരുന്നത്.
Leave a Reply