ആദ്യ പ്രതിരോധ കുത്തിവെപ്പ് ലഭിച്ച ആരോഗ്യപ്രവർത്തകർ തങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ഇടവേളയ്ക്ക് മുൻപ് രണ്ടാം പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ ശ്രമിക്കരുതെന്ന് എൻഎച്ച്എസ് മുന്നറിയിപ്പുനൽകി. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബിർമിങ്ഹാം ഫൗണ്ടേഷൻ ട്രസ്റ്റാണ് അനുവദനീയമായ കാലപരിധിക്ക് മുൻപ് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കാണിച്ച് ഇമെയിൽ സന്ദേശം അയച്ചത്.
രണ്ടാം പ്രതിരോധകുത്തിവെപ്പ് മാർച്ചിൽ ആരംഭിക്കാനിരിക്കെയാണ് ഈ നടപടി. ഒന്നാമത്തെയും രണ്ടാമത്തെയും പ്രതിരോധകുത്തിവെപ്പുകൾ തമ്മിൽ 12 ആഴ്ചത്തെ ഇടവേളയാണ് യുകെയിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ലോകാരോഗ്യസംഘടനയും മറ്റു രാജ്യങ്ങളും പിന്തുടരുന്ന ആറ് ആഴ്ചത്തെ കാലാവധിയിൽ നിന്ന് വ്യത്യസ്തമായുള്ള കാലയളവ് നിശ്ചയിച്ചത് നേരത്തെ തന്നെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ആദ്യം ഡോസ് തന്നെ ഗണ്യമായ സംരക്ഷണം നൽകുമെന്നും പരമാവധി ആൾക്കാർക്ക് എത്രയും പെട്ടെന്ന് ഒരു ഡോസ് എങ്കിലും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും വിമർശനങ്ങൾക്ക് മറുപടിയായി ഗവൺമെൻറിൻറെ സയൻറിഫിക് അഡ്വൈസർ തുടങ്ങിയവർ വ്യക്തമാക്കിയിരുന്നു. ആദ്യ ഡോസ് പ്രതിരോധ കുത്തിവെപ്പ് ലഭിച്ചവർക്ക് തന്നെ വൈറസ് ബാധിക്കാനുള്ള സാധ്യത 85 മുതൽ 94 ശതമാനം വരെ കുറയപ്പെട്ടു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!