ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്ത്രീ ആയി ഒരാളെ പരിഗണിക്കുന്നത് ബയോളജിക്കൽ സെക്സിനെ മാത്രം പരിഗണിച്ചാണെന്ന സുപ്രീംകോടതി വിധി വിവിധ തലത്തിൽ വൻ മാറ്റങ്ങൾക്കാണ് വഴി വച്ചിരിക്കുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ എന്തൊക്കെ കാര്യങ്ങൾ വിവിധ സ്ഥാപനങ്ങളിൽ ചെയ്യേണ്ടതെന്ന കാര്യത്തിൽ ഇക്വാളിറ്റി ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷൻ (ഇഎച്ച്ആർസി) മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. ആശുപത്രികൾ, കടകൾ, റെസ്റ്റോറൻ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സ്ത്രീകളുടെ സൗകര്യങ്ങൾ ഉപയോഗിക്കാൻ ട്രാൻസ് സ്ത്രീകളെ (ബയോളജിക്കൽ പുരുഷന്മാർ) അനുവദിക്കരുതെന്നാണ് പുതിയ മാർഗനിർദേശം. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവർക്ക് ഉപയോഗിക്കാൻ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ സൗകര്യങ്ങളില്ലാതെ പോകരുതെന്നും അതിൽ പറയുന്നുണ്ട്.


വിധിയെ സംബന്ധിച്ച് പലതലങ്ങളിലും സംശയങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. അതിൻറെ അടിസ്ഥാനത്തിലാണ് ഇടക്കാല മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഇ എച്ച് ആർ അറിയിച്ചു. സ്ത്രീ എന്ന പദം ബയോളോജിക്കൽ സെക്സിനെ മാത്രം ആശ്രയിച്ചായിരിക്കുമെന്ന് വിധിച്ച് യുകെ സുപ്രീം കോടതി 2010ലെ സമത്വ നിയമത്തിൽ മാറ്റം വരുത്തിയിരിന്നു . പുതിയ മാറ്റമനുസരിച്ച് ജൻഡർ റെക്കഗ്നിഷൻ സർട്ടിഫിക്കറ്റ് (GRC) കൈവശമുള്ള ട്രാൻസ്‌ജെൻഡർ സ്ത്രീകളെ പോലും, ഈ നിയമനിർമ്മാണത്തിന് കീഴിൽ നിയമപരമായി സ്ത്രീകളായി അംഗീകരിക്കില്ല. സ്കോട്ടിഷ് സർക്കാരിന്റെ നിയമ വ്യാഖ്യാനത്തിനെതിരെ ഫോർ വിമൻ സ്കോട്ട്ലൻഡ് എന്ന ഗ്രൂപ്പ് നടത്തിയ കാമ്പെയിന് പിന്നാലെയാണ് ഈ വിധി ഉണ്ടായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുപ്രീം കോടതിയുടെ ഏകകണ്ഠമായ തീരുമാനം യുകെയിലുടനീളമുള്ള സിംഗിൾ സെക്സ് ഇടങ്ങളിലും സേവനങ്ങളിലും കാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ആശുപത്രി വാർഡുകൾ, സ്‌പോർട്‌സ് ടീമുകൾ, ഷെൽട്ടറുകൾ തുടങ്ങിയ സ്ത്രീകൾക്ക് മാത്രമുള്ള സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിൽ ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്ക് ഇനി നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നേക്കാം. പ്രശസ്‌ത എഴുത്തുകാരിയായ ജെ.കെ. റൗളിംഗ് ഉൾപ്പെടെ ഉള്ളവർ വിധിയെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നു. അതേസമയം, സ്റ്റോൺവാൾ, സ്കോട്ടിഷ് ട്രാൻസ് പോലുള്ള LGBTQ+ സംഘടനകൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വിധി ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങളെയും സുരക്ഷയെയും ഇല്ലാതാക്കുമെന്ന് അവർ പറഞ്ഞു. ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ വിധിയെ വിമർശിച്ചു.