ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാന്റർബറി സമീപത്ത് താമസിക്കുന്ന 81 വയസ്സുകാരി വെൻഡിയും 86 വയസ്സുകാരൻ കെന്നും വ്യാജ പോലീസ് തട്ടിപ്പിനിരയായി. ബാങ്ക് കാർഡ് തട്ടിപ്പിന് ഉപയോഗിച്ചതായി പറഞ്ഞ് ഒരാൾ ‘ഡിറ്റക്ടീവ്’ ആയി അഭിനയിച്ച് വെൻഡിയെ സമീപിക്കുകയായിരുന്നു. അതിന് പിന്നാലെ മറ്റൊരാൾ പൊലീസ് ഉദ്യോഗസ്ഥനെന്ന പേരിൽ വിളിച്ച് അവരുടെ ബാങ്കിൽ തന്നെ വലിയ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് പറഞ്ഞു. ഈ ‘ ഓഫീസർമാർ’ വെൻഡിയെ പല ദിവസവും ബാങ്കിൽ പോയി പണം പിൻവലിക്കാൻ നിർബന്ധിക്കുകയും അത് കൈമാറാൻ പറയുകയും ആയിരുന്നു. ഇങ്ങനെ വെറും ഒരു ആഴ്ചക്കകം തട്ടിപ്പുകാർക്ക് ഏകദേശം £30,000 തട്ടിയെടുക്കാൻ കഴിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിശ്വാസം ദുരുപയോഗം ചെയ്‌ത തട്ടിപ്പുകാരുടെ പ്രവർത്തനം “ഭീകരാനുഭവം” ആയിരുന്നുവെന്ന് ദമ്പതികൾ പറയുന്നു. കാന്റർബറി മേഖലയിൽ ആകെ ആറുപേർ ഇത്തരത്തിലുള്ള തട്ടിപ്പിനിരയായതായി കേസ് കൈകാര്യം ചെയ്യുന്ന കെന്റ് പൊലീസ് റിപ്പോർട്ട് ചെയ്തു. മറ്റ് നാലുപേർക്ക് 76,000 പൗണ്ട് വരെ നഷ്ടപ്പെട്ടതായും അറിയിച്ചു. യഥാർത്ഥ ഉദ്യോഗസ്ഥരുടെ പേരുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ മുതിർന്നവരെ ലക്ഷ്യമിടുന്നതെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

സംഭവത്തിൽ 19 വയസ്സുകാരനെ തട്ടിപ്പ് നടത്തിയെന്ന സംശയത്തിൽ പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. ഇയാളെ ചോദ്യം ചെയ്തതിന് ശേഷം ജാമ്യത്തിൽ വിട്ടിരിക്കുകയാണ്, കൂടുതൽ പ്രതികളുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം തുടരുന്നു. തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തന രീതിയും ഉപയോഗിച്ച ഫോൺനമ്പറുകളും പൊലീസ് വിശദമായി പരിശോധിക്കുകയാണ്. അതേസമയം വെൻഡിയിൽ നിന്ന് ഈടാക്കിയ പണത്തേ കുറിച്ച് ബാങ്ക് പ്രത്യേക അന്വേഷണം നടത്തിയിരുന്നു. മുതിർന്നവരെ ലക്ഷ്യമിട്ട് നടന്ന തട്ടിപ്പാണിതെന്ന് വ്യക്തമാക്കി, ദമ്പതികൾക്ക് ഏറ്റുവാങ്ങിയ മുഴുവൻ തുകയും തിരികെ നൽകുമെന്ന് ബാങ്ക് അറിയിച്ചു. ഭാവിയിൽ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാനായി ഉപഭോക്താക്കൾക്ക് കൂടുതൽ ബോധവത്കരണ നടപടികളും മുന്നറിയിപ്പുകളും ശക്തമാക്കുമെന്നും ബാങ്ക് അധികൃതർ കൂട്ടിച്ചേർത്തു.