ബിജോ തോമസ് അടവിച്ചിറ 

യുകെയില്‍ ദുരൂഹസാഹചര്യത്തിൽ മരിച്ച ഫാ: മാർട്ടിൻ വാഴച്ചിറയുടെ മൃതദ്ദേഹം ഓഗസ്റ്റ്‌ 3 ന് നാട്ടിലെത്തിക്കും. രാവിലെ ഒൻപതിന് നെടുമ്പാശ്ശേരിയിൽ എത്തുന്ന മൃതദ്ദേഹം 12 മണിയോടെ ആലപ്പുഴയിൽ കളർകോട് എത്തുമ്പോൾ നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് വിലാപയാത്രയായി കളർകോട്ടു നിന്നും പുളിങ്കുന്ന് കണ്ണാടിയിലെ വീട്ടിലെത്തിക്കും.

വാഴച്ചിറ വീട്ടിൽ പൊതുദർശനത്തിനും പ്രാര്‍ത്ഥനക്കും ശേഷം വൈകിട്ട് 3 മണിയോടെ മൃതദ്ദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ഓഗസ്റ്റ്‌ നാലിന് രാവിലെ എട്ടു മുതൽ അച്ചൻ അവസാനം സേവനമനുഷ്ഠിച്ച ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. 11 മണിയോടെ പൊതുദർശനം സമാപിക്കും. 3 മണിയോടെ സംസ്ക്കാര ശുശ്രുഷകൾ നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കി കഴിഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക…