സ്വന്തം ലേഖകൻ

24 മണിക്കൂറിനുള്ളിൽ ടെസ്റ്റ് ചെയ്യപ്പെട്ടവരിൽ കോവിഡ് 19 പോസിറ്റീവ് ആയത് ഒരു വലിയ സംഖ്യ. അതിൽ പലരും ഐസൊലേഷൻ വാർഡുകളിൽ തുടർന്നവരാണ്. ഹെയർഫോർഡ്ഷയറിലും വോർസെസ്റ്റർഷയറിലും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം വർദ്ധിക്കുന്നു. യുകെയിൽ ആദ്യമായാണ് ഒറ്റദിവസം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മൊത്തം 49 പേരാണ് പോസിറ്റീവ് ആയത്, അതിൽ ഗ്ലൗസെസ്റ്റർഷെയറിലെ റോയൽ ഹോസ്പിറ്റലിൽ കഴിഞ്ഞ ആഴ്ച ചികിത്സയിലായിരുന്ന ഒരു മുതിർന്ന പൗരൻ മരണപ്പെട്ടു.

വോർസെസ്റ്റർഷെയറിലെ അതിർത്തിക്കുള്ളിൽ 38 കേസുകളുണ്ട്, ഹെയർഫോർഡ്ഷയറിൽ 15ഉം സൗത്ത് ഗ്ലൗസെസ്റ്റർഷെയറിൽ 19 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിൽ‌ട്ട്ഷയറിൽ 34 കൊറോണ കേസുകളും, സ്വിൻഡനിൽ ഏഴും, ഓക്സ്ഫോർഡ്ഷയറിൽ 69 കേസുകളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജ്യത്തുടനീളം സ്കൂളുകൾ മുഴുവൻ അടച്ചിട്ടിരിക്കുകയാണ്. എൻ എച്ച് എസ് രാജ്യത്തെ ജനങ്ങളോട് വീട്ടിനുള്ളിൽ തന്നെ ഇരിക്കാനും രോഗ ബാധ തടയാനും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്നലെ ആരോഗ്യ സെക്രട്ടറിയായ മാറ്റ് ഹാൻകോക്ക്, കൊറോണ വൈറസ് മൂലം മരണപ്പെട്ടവരുടെ എണ്ണം 422 ആയി ഉയർന്നെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മരണസംഖ്യ കുറയ്ക്കാനായി ദയവുചെയ്ത് സഹകരിക്കണം എന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച നൈറ്റിംഗേൽ ഹോസ്പിറ്റൽ എന്ന പേരിൽ 4000 രോഗികളെ ഉൾക്കൊള്ളാവുന്ന പുതിയ ഒരു ആശുപത്രി ഈസ്റ്റ് ലണ്ടനിൽ തുറന്നതായി അദ്ദേഹം പറഞ്ഞു.

ഗ്ലൗസെസ്റ്റർ ഷെയറിൽ 234000 ആളുകൾ കൊറോണ വൈറസ് മൂലം രോഗബാധിതരാവാൻ സാധ്യത ഉള്ളവരാണ്. എന്നാൽ യുകെ നടത്തിയ അലംഭാവപരമായ നിലപാടാണ് ഇത്രയധികം രോഗം പടർന്നു പിടിക്കാൻ കാരണമായതെന്ന് ഇറ്റലിയുടെ സയന്റിഫിക് അഡ്വൈസർ ആയ വാൾട്ടർ റിക്കാർഡി ആരോപിച്ചു. ഒരു പത്ത് ദിവസം മുൻപ് എങ്കിലും യുകെ ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നെങ്കിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമായിരുന്നില്ല എന്നും, ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണം കുറയുന്നത് കണ്ടെങ്കിലും നേരത്തെ യുകെ ഗവൺമെന്റ് ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടത് ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.