എച്ച്-1ബി വിസയുടെ വാർഷിക ഫീസ് 1,00,000 ഡോളർ (ഏകദേശം 88,09,180 രൂപ) ആയി വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പു വെച്ചു. സാങ്കേതിക വിദ്യാഭ്യാസ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള വിസ, സാധാരണയായി 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ ഫീസ് ആണ് ഉണ്ടായിരുന്നത്. രജിസ്ട്രേഷൻ, ഫയലിങ്, ഫ്രോഡ് പ്രിവൻഷൻ, പബ്ലിക് ലോ, പ്രീമിയം പ്രോസസിങ് എന്നിവയുടെ മുഴുവൻ ചെലവും പുതിയ ഫീസിൽ ഉൾപ്പെടും.
ഇന്ത്യയിലെ ടെക്ക് പ്രൊഫഷണലുകൾക്കും കമ്പനികൾക്കും ഇത് വലിയ തിരിച്ചടിയായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യ എച്ച്-1ബി വിസ അപേക്ഷകളിൽ ഏറ്റവും മുന്നിലുള്ള രാജ്യമാണ്. അമേരിക്കൻ കമ്പനികൾക്ക് ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ ഉദ്യോഗാർത്ഥികളെ കൊണ്ടു വരണമെന്നാണ് നയം ലക്ഷ്യം വയ്ക്കുന്നത്, എന്നാൽ കുറഞ്ഞ ശമ്പളത്തിൽ ജോലിക്ക് തയ്യാറുള്ള വിദേശ തൊഴിലാളികളെ കുറയ്ക്കാൻ പുതിയ നയം കാരണമാകും. ഈ വർഷം 10,000-ത്തിലധികം എച്ച്-1ബി വിസകൾ ആമസോൺ നേടിയതായി റിപ്പോർട്ട് ചെയ്തു. തുടർന്ന് ടാറ്റാ കൺസൾട്ടൻസി, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിൾ എന്നിവയും നിലനിൽക്കുന്നു.
Leave a Reply