കണ്ണൂർ: പ്രവാസിയെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ ഹൈക്കോടതി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ചക്കരക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത മാലമോഷണ കേസിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട പ്രവാസിക്ക് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി നിർദേശം.
തലശ്ശേരി കതിരൂർ സ്വദേശി താജുദ്ദീനാണ് ഹൈക്കോടതിയെ സമീപിച്ചത്. 2018-ൽ നടന്ന മാലമോഷണ കേസിൽ പ്രതിയായി ചുമത്തപ്പെട്ട താജുദ്ദീൻ 54 ദിവസം ജയിൽവാസം അനുഭവിക്കേണ്ടിവന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശി വത്സരാജാണ് യഥാർത്ഥ മോഷ്ടാവെന്ന് വ്യക്തമായത്.
കേസിൽ കുറ്റവിമുക്തനായി പുറത്തിറങ്ങിയതിനു പിന്നാലെ തന്നെ താജുദ്ദീൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. അന്യായമായ അറസ്റ്റും തടങ്കലും വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും മാനത്തെയും ബാധിക്കുന്നതാണെന്ന് വിലയിരുത്തിയ കോടതി, നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു.











Leave a Reply