യാത്രയ്ക്കിടെ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഓടുന്ന ബസില്‍ നിന്ന് ഗര്‍ഭിണിയായ ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. തമിഴ്‌നാട് ദിണ്ടിഗലില്‍ ആണ് സംഭവം. സംഭവത്തില്‍ നത്തം സ്വദേശി പാണ്ഡ്യനെ(24) പോലീസ് അറസ്റ്റ് ചെയ്തു.

19 കാരിയായ ഭാര്യ വളര്‍മതിയും പാണ്ഡ്യനും ദിണ്ടിഗലില്‍ നിന്ന് പൊന്നമരാവതിയിലേക്ക് യാത്ര ചെയ്യുന്ന സമയത്തായിരുന്നു ഭര്‍ത്താവിന്റെ കൊടും ക്രൂരത. വളര്‍മതി അഞ്ചുമാസം മാസം ഗര്‍ഭിണിയായിരുന്നു. എട്ട് മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മദ്യലഹരിയിലായിരുന്ന പാണ്ഡ്യന്‍ പോകുന്ന വഴി വളര്‍മതിയുമായി തര്‍ക്കം തുടങ്ങി .തുടര്‍ന്ന് ഇയാള്‍ ഭാര്യയെ ബസില്‍ നിന്നും ചവിട്ടി താഴെയിടുകയായിരുന്നു.അതേസമയം ബസില്‍ തിരക്ക് കുറവായതിനാല്‍ യാത്രക്കാര്‍ ഇത് ശ്രദ്ധിച്ചില്ല.

സംഭവത്തിന് ശേഷം ബസ് ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ പറയുകയും ഭാര്യയെ താന്‍ ഇറക്കിവിട്ടുവെന്നും തനിയ്ക്ക് ഇവിടെ ഇറങ്ങണമെന്നും ആവശ്യപ്പെടുകയുമായിരുന്നു പാണ്ഡ്യന്‍. എന്നാല്‍ സംശയം തോന്നിയ ഡ്രൈവര്‍ ചാനാര്‍പട്ടി പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് വളര്‍മതിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തിയത്. വീഴ്ചയുടെ ആഘാതത്തില്‍ വളര്‍മതി തല്‍ക്ഷണം മരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പാണ്ഡ്യനെ റിമാന്‍ഡു ചെയ്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.