ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ വിസ തട്ടിപ്പുകാർ കബളിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ആയിരക്കണക്കിന് വിദ്യാർഥികളാണ് ചൂഷണത്തിന് ഇരയായത്. യുകെയിലേയ്ക്ക് വരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇവിടെ ജോലി സംഘടിപ്പിച്ചു കൊടുക്കാമെന്ന തരത്തിലാണ് തട്ടിപ്പുകാർ വാഗ്ദാനം നൽകുന്നത്. സൗജന്യമായി ലഭിക്കുന്ന സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾക്കായി ഏജൻസികൾ 17000 പൗണ്ട് വരെയാണ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയിരുന്നത്. ബിബിസിയാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തു കൊണ്ടു വന്നത്.

തൈമർ റാസ എന്നരോൾ 141 വിസകൾ വിറ്റതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. അതിൽ മിക്കതും സൗജന്യമായി നൽകേണ്ടവയാണ്. ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്ത ഏകദേശം 1.4 മില്യൺ പൗണ്ട് ആണ്. വെസ്റ്റ് മിഡ് ലാൻഡിൽ വൻതോതിൽ ഓഫീസ് വാടകയ്ക്ക് എടുത്തും ജീവനക്കാരെ നിയമിച്ചുമാണ് ഇയാൾ തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയത്. നിരവധി വിദ്യാർത്ഥികൾക്കാണ് കെയർ ഹോമുകളിലും സ്പോൺസർഷിപ്പ് ജോലികളും നൽകാമെന്ന് ഇയാൾ വാഗ്ദാനം ചെയ്ത് പണം തട്ടിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.


തൊഴിൽ വിസയ്ക്കായി ശ്രമിച്ച് ലക്ഷ കണക്കിന് രൂപ നഷ്ടപ്പെട്ട 17 സ്ത്രീകളെയും പുരുഷന്മാരെയും ബിബിസി ബന്ധപ്പെട്ടതാണ് അവരുടെ റിപ്പോർട്ടിൽ വിവരിക്കുന്നത്. ഇവരിൽ മിക്കവരും ഇന്ത്യയിൽ നിന്നുള്ളവരാണ് . 2022 -ൽ ഏകദേശം 165, 000 തസ്തികകൾ കെയർ മേഖലയിൽ ഒഴിവുണ്ടായിരുന്നു. ഈ മേഖലയിൽ വിദേശത്തുനിന്ന് ഉള്ളവരെ നിയമിക്കുന്നതിനുള്ള വിസ സർക്കാർ അനുവദിച്ചതാണ് വ്യാപകമായി തട്ടിപ്പുകാർ ഉപയോഗിച്ചത്. ഇത്തരം വിസകളിൽ പലതും യുകെയിൽ എത്തിയ വിദ്യാർത്ഥികൾക്ക് നൽകി തട്ടിപ്പ് നടത്തുകയായിരുന്നു. യുകെയിൽ വിദ്യാർഥിനിയായ എത്തിയ 21 വയസ്സുകാരി 10000 പൗണ്ട് ആണ് വിസയ്ക്കായി നൽകിയത് . ആദ്യം ഏജന്റിന് 8000 പൗണ്ട് നൽകിയ അവൾ ആറുമാസത്തോളമാണ് ജോലികൾക്ക് പ്രവേശിക്കാനുള്ള രേഖകൾക്കായി കാത്തിരുന്നത്. എന്നാൽ പിന്നീടാണ് താൻ കബളിക്കപ്പെട്ടതായി അവൾ തിരിച്ചറിഞ്ഞത്.