ടെഹ്റാൻ ∙ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോൺ ചെയ്ത് പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും സംഘർഷം എത്രയും വേഗം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. പ്രദേശത്തെ സാഹചര്യം സമാധാനപരമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതോടൊപ്പം, യുഎഇ പ്രസിഡന്റായ ഷെയിക് മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായും മോദി ഫോണിൽ സംസാരിച്ചു. പരമാധികാരം സംരക്ഷിക്കാനുള്ള യുഎഇയുടെ നീക്കങ്ങൾക്ക് ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് മോദി അറിയിച്ചു. ഇന്ത്യയുടെ ഐക്യദാർഢ്യത്തിന് നന്ദി രേഖപ്പെടുത്തിയ യുഎഇ പ്രസിഡന്റ്, പ്രശ്നപരിഹാരത്തിന് ചർച്ചാമാർഗം സ്വീകരിക്കണമെന്ന നിലപാടിൽ ഇരുരാജ്യങ്ങളും ഏകാഭിപ്രായമാണെന്ന് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ, മേഖലയിലെ സുരക്ഷാസാഹചര്യം കേന്ദ്ര മന്ത്രിസഭാ സമിതി വിശദമായി വിലയിരുത്തി. അതേസമയം, ഇറാൻ സുപ്രീം നേതാവ് അലി ഖമനേയിയെ വധിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.