ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 808 ഓളം ഷിഫ്റ്റുകളിൽ സിക്ക് ലീവ് എടുത്തതിനെ തുടർന്ന് ജാഗ്വാർ ലാൻഡ് റോവർ കമ്പനി ജീവനക്കാരനെ പിരിച്ചു വിട്ട സംഭവത്തിൽ, കമ്പനി തീരുമാനം തെറ്റായിരുന്നുവെന്ന് കോടതി വിലയിരുത്തി. വിക് റംബോൾഡ് എന്ന ആളാണ് തന്റെ 20 വർഷത്തെ സർവീസിനിടെ നിരവധിതവണ അവധിയെടുത്തത്. അദ്ദേഹത്തിന്റെ അവധിയിലൂടെ കമ്പനിക്ക് ഏകദേശം 95,850 പൗണ്ട് തുകയുടെ നഷ്ടമാണ് ഉണ്ടായത്. ആരോഗ്യപ്രശ്നങ്ങളും, ജോലിക്കിടെ ഉണ്ടായ അപകടങ്ങളും മറ്റുമാണ് നിരവധി തവണ അദ്ദേഹം അവധിയെടുക്കാൻ കാരണമായത്. 2018 ൽ ഇദ്ദേഹത്തെ കമ്പനി ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ വേണ്ടതായ നടപടികൾ എടുക്കാതെ തന്നെ പിരിച്ചുവിട്ടത് എന്നാണ് അദ്ദേഹം കോടതിയിൽ പരാതി നൽകിയത്.


ഇദ്ദേഹത്തിന് ഒരു മുന്നറിയിപ്പും നൽകാതെയാണ് കമ്പനി പിരിച്ചുവിട്ടത് എന്ന് ട്രിബ്യൂണൽ ജഡ്ജി വിലയിരുത്തി. എന്നാൽ ഇദ്ദേഹത്തിന്റെ അറ്റന്റൻസ് ഹിസ്റ്ററി വളരെ മോശമാണെന്ന് കമ്പനി മാനേജർ ജോൺ കാർട്ടർ അറിയിച്ചു. ഇദ്ദേഹത്തിന്റെ അവധിയിലൂടെ കമ്പനിക്ക് ഏകദേശം ഒരു ലക്ഷം പൗണ്ട് തുകയോളമാണ് നഷ്ടം വന്നിരിക്കുന്നത്. ഇതിനാലാണ് കമ്പനി ഇദ്ദേഹത്തെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി രോഗങ്ങൾ വിക്കിനെ അലട്ടിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനുശേഷം, ഇദ്ദേഹം ചെയ്തിരുന്ന ജോലി കമ്പനി അധികൃതർ മാറ്റി നൽകിയിരുന്നു. എന്നാൽ ആ ജോലിയും തുടരുവാൻ വിക്ക് തയ്യാറായില്ല. കാരണമില്ലാതെ പിരിച്ചു വിട്ടത് തെറ്റായ തീരുമാനമാണെന്ന് കോടതി വിലയിരുത്തി. ആവശ്യമായ നഷ്ടപരിഹാരം കമ്പനി അധികൃതർ അദ്ദേഹത്തിന് നൽകണമെന്നും കോടതി വിധിച്ചു.